<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>venjaramoodu &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/venjaramoodu/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 27 May 2025 17:05:39 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>venjaramoodu &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>വെഞ്ഞാറമൂട് കൂട്ടകൊലപാതകക്കേസ് പ്രതി അഫാനെ വെന്റിലേറ്ററില്‍ നിന്നും മാറ്റി</title>
		<link>https://www.chandrikadaily.com/venjaramood-murder-case-accused-aphan-removed-from-ventilator.html</link>
					<comments>https://www.chandrikadaily.com/venjaramood-murder-case-accused-aphan-removed-from-ventilator.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 27 May 2025 17:05:39 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[afan]]></category>
		<category><![CDATA[venjaramoodu]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=342692</guid>

					<description><![CDATA[. അഫാന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും സുഖം പ്രാപിച്ച് വരുന്നതായും ഡോക്ടര്‍മാര്‍ പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം വെഞ്ഞാറമൂട് കൂട്ടകൊലപാതകകേസ് പ്രതി അഫാനെ വെന്റിലേറ്ററില്&#x200d; നിന്ന് മാറ്റി. അഫാന്റെ ആരോഗ്യനിലയില്&#x200d; പുരോഗതിയുണ്ടെന്നും സുഖം പ്രാപിച്ച് വരുന്നതായും ഡോക്ടര്&#x200d;മാര്&#x200d; പറഞ്ഞു. ജയിലില്&#x200d; ശുചിമുറിയില്&#x200d; ആത്മഹത്യക്ക് ശ്രമിച്ച അഫാനെ അതീവ ഗുരുതരാവസ്ഥയില്&#x200d; തിരുവനന്തപുരം മെഡിക്കല്&#x200d; കോളേജില്&#x200d; പ്രവേശിപ്പിച്ചിരുന്നു.</p>
<p>മെയ് 25ന് രാവിലെ 11 മണിയോടെയാണ് അഫാന്&#x200d; ജയിലിനുള്ളില്&#x200d; ജീവനൊടുക്കാന്&#x200d; ശ്രമിച്ചത്. </p>
<p>ഫെബ്രുവരി 24നായിരുന്നു വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം നടന്നത്. പിതൃമാതാവ് സല്&#x200d;മാ ബീവി, പിതൃസഹോദരന്&#x200d; ലത്തീഫ്, ഭാര്യ ഷാഹിദ, സഹോദരന്&#x200d; അഹ്സാന്&#x200d;, പെണ്&#x200d;സുഹൃത്ത് ഫര്&#x200d;സാന എന്നിവരെയായിരുന്നു അഫാന്&#x200d; കൊലപ്പെടുത്തിയത്. രാവിലെ പത്തിനും ആറിനുമിടയിലായിരുന്നു അഞ്ച് കൊലപാതകങ്ങളും നടന്നത്. മാതാവ് ഷെമിയെ ആക്രമിച്ചപ്പോള്&#x200d; മരിച്ചെന്നായിരുന്നു അഫാന്&#x200d; കരുതിയിരുന്നത്. അഞ്ച് കൊലപാതകങ്ങള്&#x200d;ക്ക് ശേഷം അഫാന്&#x200d; എലിവിഷം കഴിക്കുകയും പൊലീസില്&#x200d; കീഴടങ്ങുകയുമായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/venjaramood-murder-case-accused-aphan-removed-from-ventilator.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തന്നെ കൊലപ്പെടുത്താന്&#x200d; ശ്രമിച്ചത് അഫാന്&#x200d;; മൊഴി ആവര്&#x200d;ത്തിച്ച് മാതാവ് ഷെമി</title>
		<link>https://www.chandrikadaily.com/afan-tried-to-kill-him-mother-shemi-repeated-the-statement.html</link>
					<comments>https://www.chandrikadaily.com/afan-tried-to-kill-him-mother-shemi-repeated-the-statement.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Fri, 21 Mar 2025 04:36:25 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[afan]]></category>
		<category><![CDATA[death]]></category>
		<category><![CDATA[venjaramoodu]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=334971</guid>

					<description><![CDATA[ആ മൊഴിയില്&#x200d;തന്നെ അവര്&#x200d; ഉറച്ചുനില്&#x200d;ക്കുന്നത് കേസിനു ബലം പകരുമെന്നു പൊലീസ് വൃത്തങ്ങള്&#x200d; ചൂണ്ടിക്കാട്ടി.]]></description>
										<content:encoded><![CDATA[<p>വെഞ്ഞാറമൂട് കൂട്ടക്കൊലപാതകക്കേസുമായി ബന്ധപ്പെട്ട് തന്നെ ആക്രമിച്ച് കൊലപ്പെടുത്താന്&#x200d; ശ്രമിച്ചത് മകന്&#x200d; അഫാന്&#x200d; തന്നെയാണെന്ന മൊഴി ആവര്&#x200d;ത്തിച്ച് മാതാവ് ഷെമി. കഴിഞ്ഞ ദിവസം വൈകിട്ട് മൊഴിയെടുത്ത പാങ്ങോട് എസ്എച്ച്ഒ ജെ.ജിനേഷിനെയാണ് ഷെമി ഇക്കാര്യം അറിയിച്ചത്. കട്ടിലില്&#x200d;നിന്നു വീണാണു പരുക്കേറ്റതെന്നു തുടക്കത്തില്&#x200d; നല്&#x200d;കിയ മൊഴി പിന്നീട് തിരുത്തി പറയുകയായിരുന്നു.</p>
<p>ആ മൊഴിയില്&#x200d;തന്നെ അവര്&#x200d; ഉറച്ചുനില്&#x200d;ക്കുന്നത് കേസിനു ബലം പകരുമെന്നു പൊലീസ് വൃത്തങ്ങള്&#x200d; ചൂണ്ടിക്കാട്ടി. വെഞ്ഞാറമൂട് കുറ്റിമൂട് പ്രവര്&#x200d;ത്തിക്കുന്ന ചാരിറ്റബിള്&#x200d; സൊസൈറ്റിയുടെ പുനരധിവാസ കേന്ദ്രത്തിലാണ് ഷെമിയെ പാര്&#x200d;പ്പിച്ചിരിക്കുന്നത്. ഇവിടം പൊലീസിന്റെ നിരീക്ഷണത്തിലാണ്. സന്ദര്&#x200d;ശകര്&#x200d;ക്കു നിയന്ത്രണമേര്&#x200d;പ്പെടുത്തിയിട്ടുണ്ട്.</p>
<p>സംഭവദിവസം രാവിലെ മകന്&#x200d; തന്റെ പിന്നിലൂടെ വന്ന് തന്റെ ഷാളില്&#x200d; പിടിച്ചിട്ട് &#8216;ഉമ്മച്ചി എന്നോട് ക്ഷമിക്കുകയും പൊറുക്കുകയും വേണം&#8217; എന്നു പറഞ്ഞതായി ഷെമി മൊഴി നല്&#x200d;കി. &#8216;ക്ഷമിച്ചു മക്കളേ&#8217; എന്നു മറുപടി പറഞ്ഞപ്പോഴേക്കും കഴുത്തില്&#x200d; ഷാള്&#x200d; മുറുകുന്നതു പോലെ തോന്നിയെന്നും തുടര്&#x200d;ന്ന് ബോധം നഷ്ടപ്പെട്ടുവെന്നും അവര്&#x200d; വെളിപ്പെടുത്തി.</p>
<p>വൈദ്യപരിശോധനയ്ക്കായി ഷെമിയെ ഇന്നലെ വീണ്ടും ആശുപത്രിയില്&#x200d; പ്രവേശിപ്പിച്ചു. അടുത്ത ദിവസങ്ങളിലും പരിശോധന തുടരും. അതേസമയം അഫാന്&#x200d; വിഷം കഴിച്ചതുമായി ബന്ധപ്പെട്ടുനടന്ന രാസപരിശോധനയില്&#x200d;, ഉള്ളില്&#x200d;ച്ചെന്ന എലിവിഷത്തിന്റെ അളവ് ചെറിയ തോതില്&#x200d; മാത്രം ആയിരുന്നുവെന്ന് അധികൃതര്&#x200d; പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/afan-tried-to-kill-him-mother-shemi-repeated-the-statement.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം; അഫാനെ കാണാന്&#x200d; ആഗ്രഹമെന്ന് മാതാവ് ഷെമി</title>
		<link>https://www.chandrikadaily.com/venjaramoot-massacre-mother-shemi-wants-to-see-afan.html</link>
					<comments>https://www.chandrikadaily.com/venjaramoot-massacre-mother-shemi-wants-to-see-afan.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sun, 16 Mar 2025 05:19:24 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[afan]]></category>
		<category><![CDATA[death]]></category>
		<category><![CDATA[venjaramoodu]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=334169</guid>

					<description><![CDATA[പ്രത്യേക സംരക്ഷണ കേന്ദ്രത്തില്&#x200d; കഴിയുന്ന ഷെമിയെ കാണാനെത്തിയ ബന്ധുക്കളോടാണ് മകനെ കാണാനുള്ള ആഗ്രഹം അറിയിച്ചത്.]]></description>
										<content:encoded><![CDATA[<p>വെഞ്ഞാറമൂട് കൂട്ടക്കൊലപാതകക്കേസിലെ പ്രതിയായ അഫാനെ കാണാന്&#x200d; ആഗ്രഹം പ്രകടിപ്പിച്ച് മാതാവ് ഷെമി. പ്രത്യേക സംരക്ഷണ കേന്ദ്രത്തില്&#x200d; കഴിയുന്ന ഷെമിയെ കാണാനെത്തിയ ബന്ധുക്കളോടാണ് മകനെ കാണാനുള്ള ആഗ്രഹം അറിയിച്ചത്.</p>
<p>അതേസമയം ഇവരുടെ ആരോഗ്യനില ഇതുവരെ മെച്ചപ്പെട്ടിട്ടില്ല. നാളെ വീണ്ടും ഷെമിയെ വിദഗ്ധ പരിശോധനക്ക് വിധേയമാക്കും. ശനിയാഴ്ച അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്&#x200d;ന്ന് ഡോക്ടര്&#x200d; പരിശോധന നടത്തിയിരുന്നു. ഷെമിക്ക് ഭക്ഷണം കഴിക്കാനുള്ള ബുദ്ധിമുട്ട് ഇപ്പോഴും തുടരുകയാണ്.</p>
<p>അതേസമയം, മകനെ കാണാന്&#x200d; ആഗ്രഹിക്കുന്നില്ലെന്നാണ് പിതാവ് അബ്ദുല്&#x200d; റഹീം കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞത്.</p>
<p>കുടുംബത്തിന് വലിയ സാമ്പത്തിക ബാധ്യതയുണ്ടെന്ന വെളിപ്പെടുത്തലില്&#x200d; സമഗ്ര അന്വേഷണം വേണമെന്ന് കിളിമാനൂര്&#x200d; പൊലീസിനോട് പിതാവ് റഹീം ആവശ്യപ്പെട്ടിരുന്നു.</p>
<p>23കാരനായ അഫാന്&#x200d; മൂന്നിടങ്ങളിലായി അഞ്ചു പേരെയാണ് കൊലപ്പെടുത്തിയത്. സഹോദരന്&#x200d; അഫ്‌സാന്&#x200d;, പിതൃമാതാവ് സല്&#x200d;മ ബീവി, പിതൃ സഹോദരന്&#x200d; ലത്തീഫ്, ലത്തീഫിന്റെ ഭാര്യ ഷാഹിദ, പെണ്&#x200d;സുഹൃത്ത് ഫര്&#x200d;സാന (19) എന്നിവരെയാണ് പ്രതി കൊലപ്പെടുത്തിയത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/venjaramoot-massacre-mother-shemi-wants-to-see-afan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വെഞ്ഞാറമൂട് കൂട്ടക്കൊലപാതകക്കേസ്; മൂന്നാംഘട്ട തെളിവെടുപ്പിനായി അഫാനെ വീണ്ടും കസ്റ്റഡിയില്&#x200d; വാങ്ങും</title>
		<link>https://www.chandrikadaily.com/venjaramood-massacre-case-afane-will-be-taken-into-custody-again-for-the-third-phase-of-evidence-collection.html</link>
					<comments>https://www.chandrikadaily.com/venjaramood-massacre-case-afane-will-be-taken-into-custody-again-for-the-third-phase-of-evidence-collection.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Fri, 14 Mar 2025 02:02:48 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[afan]]></category>
		<category><![CDATA[death]]></category>
		<category><![CDATA[thiruvananthapuram]]></category>
		<category><![CDATA[venjaramoodu]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=333765</guid>

					<description><![CDATA[ഇന്ന് വെഞ്ഞാറമൂട് പൊലീസ് നെടുമങ്ങാട് കോടതിയില്&#x200d; കസ്റ്റഡി അപേക്ഷ സമര്&#x200d;പ്പിക്കും.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം വെഞ്ഞാറമൂട് കൂട്ടക്കൊലപാതകക്കേസ് പ്രതി അഫാനെ വീണ്ടും അന്വേഷണ സംഘം കസ്റ്റഡിയില്&#x200d; വാങ്ങും. മൂന്നാം ഘട്ട തെളിവെടുപ്പിന്റെ ഭാഗമായാണ് വെഞ്ഞാറമൂട് പൊലീസ് അഫാനെ കസ്റ്റഡിയില്&#x200d; വാങ്ങുക. ഇന്ന് വെഞ്ഞാറമൂട് പൊലീസ് നെടുമങ്ങാട് കോടതിയില്&#x200d; കസ്റ്റഡി അപേക്ഷ സമര്&#x200d;പ്പിക്കും.</p>
<p>അനുജന്&#x200d; അഹ്‌സാന്&#x200d;, പെണ്&#x200d;സുഹൃത്ത് ഫര്&#x200d;സാന എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് കസ്റ്റഡി അപേക്ഷ നല്&#x200d;കുക. കസ്റ്റഡിയില്&#x200d; ലഭിച്ചാല്&#x200d; മറ്റന്നാള്&#x200d; തെളിവെടുപ്പ് നടപടികള്&#x200d; പൂര്&#x200d;ത്തിയാക്കും. നേരത്തെ പാങ്ങോട്, കിളിമാനൂര്&#x200d; പൊലീസ് അന്വേഷിക്കുന്ന കേസുകളില്&#x200d; കസ്റ്റഡിയില്&#x200d; വാങ്ങി തെളിവെടുപ്പ് നടപടികള്&#x200d; പൂര്&#x200d;ത്തിയാക്കിയിരുന്നു.</p>
<p>അതേസമയം, ആശുപത്രി വിട്ട അഫാന്റെ മാതാവ് ഷെമി അഗതിമന്ദിരത്തിലാണ്. കുടുബത്തിന്റെ കടബാധ്യത മകനെ ഏല്&#x200d;പ്പിച്ചിരുന്നില്ലെന്ന് അഫാന്റെ പിതാവ് റഹീം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തനിയെ ഏറ്റെടുത്ത് ചെയ്യുകയായിരുന്നെന്നും വീട് വിറ്റതും അവന്&#x200d; മുന്&#x200d;കൈയെടുത്താണ്. എന്തിനാണ് ഇങ്ങനെ ചെയ്തതെന്ന് തനിക്ക് അറിയില്ലായെന്നും റഹീം പറഞ്ഞിരുന്നു.</p>
<p>ഫെബ്രുവരി 24-നായിരുന്നു നാടിനെ നടുക്കിയ വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം നടന്നത്. പിതൃമാതാവ് സല്&#x200d;മാ ബീവി, പിതൃസഹോദരന്&#x200d; ലത്തീഫ്, ഭാര്യ ഷാഹിദ, സഹോദരന്&#x200d; അഹ്‌സാന്&#x200d;, പെണ്&#x200d;സുഹൃത്ത് ഫര്&#x200d;സാന എന്നിവരെയായിരുന്നു അഫാന്&#x200d; കൊലപ്പെടുത്തിയത്.</p>
<p>രാവിലെ പത്തിനും ആറിനുമിടയിലായിരുന്നു മൂന്നിടങ്ങളിലായി അഞ്ച് കൊലപാതകങ്ങളാണ് പ്രതി നടത്തിയത്. ഉമ്മയെ ആക്രമിച്ചപ്പോള്&#x200d; മരിച്ചെന്നായിരുന്നു അഫാന്&#x200d; കരുതിയിരുന്നത്. അഞ്ച് കൊലപാതകങ്ങള്&#x200d;ക്ക് ശേഷം അഫാന്&#x200d; എലിവിഷം കഴിച്ച് പൊലീസില്&#x200d; കീഴടങ്ങുകയുമായിരുന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/venjaramood-massacre-case-afane-will-be-taken-into-custody-again-for-the-third-phase-of-evidence-collection.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വെഞ്ഞാറമൂട് കൂട്ടക്കൊല; കട ബാധ്യത മകനെ ഏല്&#x200d;പ്പിച്ചിട്ടില്ല, തനിയെ ഏറ്റെടുത്ത് ചെയ്യുകയായിരുന്നു; അഫാന്റെ പിതാവ്</title>
		<link>https://www.chandrikadaily.com/venjaramoot-massacre-debt-liability-was-not-assigned-to-the-son-but-was-undertaken-by-himself-afans-father.html</link>
					<comments>https://www.chandrikadaily.com/venjaramoot-massacre-debt-liability-was-not-assigned-to-the-son-but-was-undertaken-by-himself-afans-father.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Thu, 13 Mar 2025 08:08:31 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[afan]]></category>
		<category><![CDATA[death]]></category>
		<category><![CDATA[venjaramoodu]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=333683</guid>

					<description><![CDATA[വീട് വിറ്റതും അഫാന്&#x200d;
 മുന്&#x200d;കൈയെടുത്താണെന്നും പിതാവ് പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം വെഞ്ഞാറമൂട് കൂട്ടക്കൊലപാതകക്കേസിലെ പ്രതി അഫാന്റെ പിതാവിന്റെ കൂടുതല്&#x200d; വെളിപ്പെടുത്തല്&#x200d;. കുടുബത്തിന്റെ കട ബാധ്യത മകനെ ഏല്&#x200d;പ്പിച്ചിട്ടില്ലെന്നും തനിയെ ഏറ്റെടുത്ത് ചെയ്യുകയായിരുന്നെന്നും വീട് വിറ്റതും അവന്&#x200d; മുന്&#x200d;കൈയെടുത്താണെന്നും പിതാവ് പറഞ്ഞു. എന്തിനാണ് ഇങ്ങനെ ചെയ്തതെന്ന് തനിക്ക് അറിയില്ലായെന്നായിരുന്നു അഫാന്റെ പിതാവിന്റെ പ്രതികരണം.</p>
<p>ഭാര്യ ഷെമിയുടെ ചികിത്സ തുടരുകയാണെന്നും അതിനാല്&#x200d; വിദേശത്തേക്ക് തനിക്ക് തിരിച്ച് പോകാന്&#x200d; കഴിയില്ലായെന്നും പിതാവ് റഹീം പറയുന്നു. ഭാര്യയെ തനിച്ചാക്കി പോകാന്&#x200d; കഴിയില്ലെന്നും വാടക വീടെടുക്കാന്&#x200d; പോലും സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ചികിത്സയ്ക്ക് മറ്റു വഴിയില്ലെന്നും നാട്ടില്&#x200d; എന്തെങ്കിലും ജോലി നോക്കണമെന്നും അഫാന്റെ പിതാവ് പറഞ്ഞു.</p>
<p>അതേസമയം സെന്&#x200d;ട്രല്&#x200d; ബാങ്കിലെ അസിസ്റ്റന്റ് മാനേജര്&#x200d; തങ്ങളെ ബുദ്ധിമുട്ടിച്ചിരുന്നുവെന്നും അതെല്ലാം അഫാനെ സമ്മര്&#x200d;ദ്ധത്തിലാക്കിയിരിക്കാമെന്നും റഹീം പറഞ്ഞു. ഷെമി ഇപ്പോഴും കട്ടിലില്&#x200d; നിന്ന് വീണതാണെന്ന വാക്കില്&#x200d; ഉറച്ചു നില്&#x200d;കുകയാണെന്നും അദ്ദേഹം കൂട്ടിചേര്&#x200d;ത്തു.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/venjaramoot-massacre-debt-liability-was-not-assigned-to-the-son-but-was-undertaken-by-himself-afans-father.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വെഞ്ഞാറമൂട് കൂട്ടക്കൊല: പ്രതി അഫാന്റെ മാതാവ് ആശുപത്രി വിട്ടു</title>
		<link>https://www.chandrikadaily.com/venjaramood-massacre-accused-afans-mother-left-hospital.html</link>
					<comments>https://www.chandrikadaily.com/venjaramood-massacre-accused-afans-mother-left-hospital.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Wed, 12 Mar 2025 12:51:28 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[afan]]></category>
		<category><![CDATA[death]]></category>
		<category><![CDATA[thiruvavanthapuram]]></category>
		<category><![CDATA[venjaramoodu]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=333581</guid>

					<description><![CDATA[അഫാന്&#x200d; കൊലപ്പെടുത്താന്&#x200d; ശ്രമിക്കുന്നതിനിടെ ഗുരുതര പരിക്കുകളോടെ രക്ഷപ്പെട്ട ഷെമി 17 ദിവസങ്ങള്&#x200d;ക്ക് ശേഷമാണ് ആശുപത്രി വിടുന്നത്.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതി അഫാന്റെ മാതാവ് ഷെമി ആശുപത്രി വിട്ടു. അഫാന്&#x200d; കൊലപ്പെടുത്താന്&#x200d; ശ്രമിക്കുന്നതിനിടെ ഗുരുതര പരിക്കുകളോടെ രക്ഷപ്പെട്ട ഷെമി 17 ദിവസങ്ങള്&#x200d;ക്ക് ശേഷമാണ് ആശുപത്രി വിടുന്നത്.</p>
<p>അഫാന്റെ കൂട്ട കൊലപാതകത്തെ കുറിച്ചുള്ള വിവരം വളരെ വൈകിയാണ് ഷെമിയെ ബന്ധുക്കള്&#x200d; അറിയിച്ചത്. ഇതിന് പിന്നാലെ അഫാനെ കാണണമെന്ന് ഷെമി ബന്ധുക്കളോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്&#x200d; ഷെമിയുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് അഫാനെ കാണിക്കാന്&#x200d; പൊലീസും ബന്ധുക്കളും തയ്യാറായില്ല.</p>
<p>ഫെബ്രുവരി 24-നായിരുന്നു നാടിനെ ഞെട്ടിച്ച വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം നടന്നത്. പിതൃമാതാവ് സല്&#x200d;മാ ബീവി, പിതൃസഹോദരന്&#x200d; ലത്തീഫ്, ഭാര്യ ഷാഹിദ, സഹോദരന്&#x200d; അഹ്‌സാന്&#x200d;, പെണ്&#x200d;സുഹൃത്ത് ഫര്&#x200d;സാന എന്നിവരെയായിരുന്നു മൂന്നിടങ്ങളിലായി അഫാന്&#x200d; കൊലപ്പെടുത്തിയത്. രാവിലെ പത്തിനും ആറിനുമിടയിലായിരുന്നു അഞ്ച് കൊലപാതകങ്ങള്&#x200d; നടത്തിയത്. ഷെമിയെ ആക്രമിച്ചപ്പോള്&#x200d; മരിച്ചെന്നായിരുന്നു അഫാന്&#x200d; കരുതിയിരുന്നത്. അഞ്ച് കൊലപാതകങ്ങള്&#x200d;ക്ക് ശേഷം അഫാന്&#x200d; എലിവിഷം കഴിക്കുകയും പൊലീസില്&#x200d; കീഴടങ്ങുകയുമായിരുന്നു.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/venjaramood-massacre-accused-afans-mother-left-hospital.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അഫാനെ പിതൃസഹോദരന്റെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തുന്നു</title>
		<link>https://www.chandrikadaily.com/afane-is-brought-to-1his-paternal-uncles-house-and-the-evidence-is-collected.html</link>
					<comments>https://www.chandrikadaily.com/afane-is-brought-to-1his-paternal-uncles-house-and-the-evidence-is-collected.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 11 Mar 2025 04:00:16 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[afan]]></category>
		<category><![CDATA[death]]></category>
		<category><![CDATA[venjaramoodu]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=333448</guid>

					<description><![CDATA[ലത്തീഫിനെയും ഭാര്യ സാജിത ബീവിയെയും കൊലപ്പെടുത്തിയ കേസിലാണ് തെളിവെടുപ്പ്.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം വെഞ്ഞാറമൂട് കൂട്ടക്കൊലപാതകക്കേസിലെ പ്രതി അഫാനെ കൊല്ലപ്പെട്ട പിതൃസഹോദരന്&#x200d; ലത്തീഫിന്റെ ചുള്ളാളത്തുള്ള വീട്ടിലെത്തിച്ച് തെളിവെടുപ്പ നടത്തന്നു. ലത്തീഫിനെയും ഭാര്യ സാജിത ബീവിയെയും കൊലപ്പെടുത്തിയ കേസിലാണ് തെളിവെടുപ്പ്. ചുള്ളാളത്തെ വീട്ടിലെ തെളിവെടുപ്പ് പൂര്&#x200d;ത്തിയായാല്&#x200d; വീണ്ടും അഫാന്റെ പേരുമലയിലുള്ള വീട്ടിലെത്തിക്കും. കനത്ത സുരക്ഷയിലായിരിക്കും തെളിവെടുപ്പ്.</p>
<p>നെടുമങ്ങാട് ജുഡീഷ്യല്&#x200d; ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് അഫാനെ പൊലീസ് കസ്റ്റഡിയില്&#x200d; വിട്ടത്. പിതൃമാതാവായ സല്&#x200d;മാബീവിയെ കൊലപ്പെടുത്തിയ കേസില്&#x200d; നേരത്തെ തെളിവെടുത്തിരുന്നു.</p>
<p>80,000 രൂപ അഫാന്&#x200d; ലത്തീഫിന് നല്&#x200d;കാനുണ്ടായിരുന്നതായും ആര്&#x200d;ഭാട ജീവിതം കൊണ്ടാണ് ഇത്രയധികം സാമ്പത്തിക ബാധ്യത ഉണ്ടായതെന്ന് ലത്തീഫ് കുറ്റപ്പെടുത്തിയതായും പറയുന്നു. ഇതിന്റെ പ്രതികാരത്തിലാണ് ലത്തീഫിനെ കൊലപ്പെടുത്തിയതെന്ന് അഫാന്&#x200d; വെളിപ്പെടുത്തി.</p>
<p>ഫെബ്രുവരി 24നാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. വെഞ്ഞാറമൂട് പേരുമല സല്&#x200d;മാസില്&#x200d; അഫാന്&#x200d; (23) മൂന്നു സ്ഥലങ്ങളിലായാണ് കൊലപാതകം നടത്തിയത്. സഹോദരന്&#x200d; അഫ്സാന്&#x200d; (13), ബാപ്പയുടെ സഹോദരന്&#x200d; പുല്ലമ്പാറ എസ്എന്&#x200d; പുരം ആലമുക്കില്&#x200d; ലത്തീഫ് (69), ഭാര്യ സജിതാ ബീവി(59), ബാപ്പയുടെ ഉമ്മ സല്&#x200d;മാബീവി (92), അഫാന്റെ സുഹൃത്ത് വെഞ്ഞാറമൂട് മുക്കുന്നൂര്&#x200d; സ്വദേശി ഫര്&#x200d;സാന (19) എന്നിവരാണ് കൊല്ലപ്പെട്ടത്. അഫാന്റെ അമ്മ ഷെമിക്ക് (40) ഗുരുതരമായി പരിക്കേറ്റിരുന്നു. ഇവര്&#x200d; ചികിത്സയിലാണ്.</p>
<p>കൊലപാതകങ്ങള്&#x200d;ക്ക് പിന്നാലെ എലിവിഷം കഴിച്ച് ജീവനൊടുക്കാന്&#x200d; ശ്രമിച്ചതോടെ അഫാനെ ആശുപത്രിയില്&#x200d; പ്രവേശിപ്പിച്ചിരുന്നു. എട്ട് ദിവസത്തെ ആശുപത്രിവാസത്തിനൊടുവിലാണ് പൂജപ്പുര സെന്&#x200d;ട്രല്&#x200d; ജയിലിലേക്ക് മാറ്റിയത്. തുടര്&#x200d;ന്നാണ് പൊലീസ് കസ്റ്റഡിയില്&#x200d; തെളിവെടുപ്പിനായി വിട്ടത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/afane-is-brought-to-1his-paternal-uncles-house-and-the-evidence-is-collected.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം; അഫാനെ സ്വന്തം വീട്ടിലെത്തിച്ചും തെളിവെടുപ്പ് നടത്തി</title>
		<link>https://www.chandrikadaily.com/venjaramoot-massacre-afan-was-taken-to-his-own-home-and-the-evidence-was-collected.html</link>
					<comments>https://www.chandrikadaily.com/venjaramoot-massacre-afan-was-taken-to-his-own-home-and-the-evidence-was-collected.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Fri, 07 Mar 2025 14:06:36 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[afan]]></category>
		<category><![CDATA[news]]></category>
		<category><![CDATA[venjaramoodu]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=332967</guid>

					<description><![CDATA[കൊലപാതകങ്ങള്&#x200d; നടത്തിയത് എങ്ങനെയെന്ന് അഫാന്&#x200d; പൊലീസിന് വിവരിച്ചുകൊടുത്തു.]]></description>
										<content:encoded><![CDATA[<p>വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാനെ സ്വന്തം വീട്ടിലെത്തിച്ചും തെളിവെടുപ്പ് നടത്തി. കൊലപാതകങ്ങള്&#x200d; നടത്തിയത് എങ്ങനെയെന്ന് അഫാന്&#x200d; പൊലീസിന് വിവരിച്ചുകൊടുത്തു.</p>
<p>പാങ്ങോടുളള പിതൃമാതാവിന്റെ വീട്ടിലെത്തിച്ചും തെളിവെടുപ്പ് നടത്തിയിരുന്നു. കൊല്ലപ്പെട്ട സല്&#x200d;മ ബീവിയുടെ വീട്ടിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. കനത്ത സുരക്ഷയിലാണ് പ്രതിയെ തെളിവെടുപ്പിനായി വീട്ടിലെത്തിച്ചത്. പ്രദേശത്ത് ജനങ്ങള്&#x200d; തടിച്ചുകൂടിയിരുന്നു.</p>
<p>അഫാന്&#x200d; ബന്ധുക്കളെയും പെണ്&#x200d;സുഹൃത്തിനെയും കൊലപ്പെടുത്താന്&#x200d; ഉപയോഗിച്ച ചുറ്റിക വാങ്ങിയ കടയിലും തെളിവെടുപ്പ് നടത്താനാണ് നീക്കം. സല്&#x200d;മ ബീവിയുടെ വീട്ടിലെത്തിയ അഫാന്&#x200d; അവരോട് സ്വര്&#x200d;ണ മാല ഊരിത്തരാന്&#x200d; ആവശ്യപ്പെട്ടിരുന്നു. ഇത് നിരസിച്ചതിനാലാണ് സല്&#x200d;മ ബീവിയെ അഫാന്&#x200d; കൊലപ്പെടുത്തിയത്.</p>
<p>മാല പണയം വെച്ച സ്ഥാപനത്തില്&#x200d; എത്തിച്ചും തെളിവെടുപ്പ് നടക്കും. ഉമ്മ മരിച്ചെന്നാണ് കരുതിയതെന്നും അതിനാലാണ് മറ്റുള്ളവരേയും കൊലപ്പെടുത്താന്&#x200d; ശ്രമിച്ചതെന്നും അഫാന്&#x200d; ജയിലുദ്യോഗസ്ഥരോട് പറഞ്ഞിരുന്നു. സാമ്പത്തിക ബാധ്യതയാണ് കുടുംബത്തെ കൊലപ്പെടുത്താനുള്ള കാരണമായി അഫാന്&#x200d; ആവര്&#x200d;ത്തിച്ചത്.</p>
<p>വായ്പയുടെ പലിശ പ്രതിദിനം പതിനായിരം രൂപയിലേക്കെത്തിയതോടെ കുടുംബത്തോടൊപ്പം ജീവനൊടുക്കാമെന്ന് തീരുമാനിച്ചതെന്നും അഫാന്&#x200d; പൊലീസിനോട് വെളിപ്പെടുത്തി. ഇത് നടക്കാതെ വന്നതോടെ കൊലപ്പെടുത്താമെന്ന തീരുമാനത്തിലേക്ക് എത്തുകയായിരുന്നുവെന്നും അഫാന്&#x200d; പറഞ്ഞു.</p>
<p>ഫെബ്രുവരി 24 ന് ആയിരുന്നു വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം നടന്നത്. പിതൃമാതാവ് സല്&#x200d;മാ ബീവി, പിതൃസഹോദരന്&#x200d; ലത്തീഫ്, ഭാര്യ ഷാഹിദ, സഹോദരന്&#x200d; അഫ്സാന്&#x200d;, പെണ്&#x200d;സുഹൃത്ത് ഫര്&#x200d;സാന എന്നിവരെയായിരുന്നു അഫാന്&#x200d; കൊലപ്പെടുത്തിയത്. രാവിലെ പത്തിനും ആറിനുമിടയിലായിരുന്നു അഞ്ച് കൊലപാതകങ്ങള്&#x200d;. ഇതിന് പിന്നാലെ അഫാന്&#x200d; വെഞ്ഞാറമ്മൂട് പൊലീസ് സ്റ്റേഷനില്&#x200d; കീഴടങ്ങുകയും ചെയ്തിരുന്നു. എലിവിഷം കഴിച്ചു എന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്&#x200d; അഫാനെ തിരുവനന്തപുരം മെഡിക്കല്&#x200d; കോളേജ് ആശുപത്രിയില്&#x200d; പ്രവേശിപ്പിക്കുകയായിരുന്നു.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/venjaramoot-massacre-afan-was-taken-to-his-own-home-and-the-evidence-was-collected.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഉമ്മ മരിച്ചെന്ന് കരുതിയാണ് മറ്റുള്ളവരെയെല്ലാം കൊലപ്പെടുത്താന്&#x200d; ഉറപ്പിച്ചതെന്ന് അഫാന്&#x200d;</title>
		<link>https://www.chandrikadaily.com/afan-said-that-he-decided-to-kill-all-the-others-thinking-that-umma-was-dead.html</link>
					<comments>https://www.chandrikadaily.com/afan-said-that-he-decided-to-kill-all-the-others-thinking-that-umma-was-dead.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Wed, 05 Mar 2025 15:02:32 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[afan]]></category>
		<category><![CDATA[death]]></category>
		<category><![CDATA[news]]></category>
		<category><![CDATA[venjaramoodu]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=332643</guid>

					<description><![CDATA[പൂജപ്പുര സെന്&#x200d;ട്രല്&#x200d; ജയില്&#x200d; ഉദ്യോഗസ്ഥരോടാണ് അഫാന്&#x200d; ഇക്കാര്യം വിശദീകരിച്ചത്.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം വെഞ്ഞാറമൂട് കൂട്ടക്കൊലപാതകക്കേസിലെ പ്രതി അഫാന്റെ കൂടുതല്&#x200d; മൊഴി പുറത്ത്. ഉമ്മ മരിച്ചെന്ന് കരുതിയാണ് മറ്റുള്ളവരെയെല്ലാം കൊലപ്പെടുത്താന്&#x200d; ഉറപ്പിച്ചതെന്ന് പ്രതി അഫാന്&#x200d;. പൂജപ്പുര സെന്&#x200d;ട്രല്&#x200d; ജയില്&#x200d; ഉദ്യോഗസ്ഥരോടാണ് അഫാന്&#x200d; ഇക്കാര്യം വിശദീകരിച്ചത്. തിരുവനന്തപുരം മെഡിക്കല്&#x200d; കോളേജ് ആശുപത്രിയില്&#x200d; നിന്ന് അഫാനെ ജയിലിലേക്ക് കഴിഞ്ഞ ദിവസംം മാറ്റിയിരുന്നു. ഇതിനു മുമ്പായി പ്രതിയുടെ മാനസികാവസ്ഥ മനസ്സിലാക്കുന്നതിനുള്ള ആശയവിനിമയത്തിനിടെയാണ് അഫാന്&#x200d; ഇക്കാര്യം പറഞ്ഞത്.</p>
<p>&#8221;ജീവിതത്തില്&#x200d; ഏറ്റവും ഇഷ്ടം ഉമ്മയോടും അനുജനോടും പെണ്&#x200d;സുഹൃത്തിനോടുമായിരുന്നു. കടം വന്നതോടെ, കുടുംബത്തോടെ ജീവനൊടുക്കാന്&#x200d; ആദ്യം തീരുമാനിച്ചു. കൂട്ട ആത്മഹത്യ ചെയ്യാനായിരുന്നു തീരുമാനം. ഇത് നടക്കാതെ വന്നതോടെ, മറ്റുള്ളവരെ കൊലപ്പെടുത്തി താനും മരിക്കാന്&#x200d; തീരുമാനിക്കുകയായിരുന്നു. വായ്പയുടെ പലിശ ബാധ്യത മാത്രം ദിവസവും 10,000 രൂപയോളം വന്നിരുന്നു. ഉമ്മയും അനുജനും പെണ്&#x200d;സുഹൃത്തുമില്ലാതെ തനിക്കോ, താനില്ലാതെ അവര്&#x200d;ക്കോ ജീവിക്കാന്&#x200d; കഴിയുകയില്ല. കടബാധ്യതയുടെ പേരില്&#x200d; ബന്ധുക്കളില്&#x200d; പലരും തങ്ങളെ അധിക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്തു. ഇതുമൂലം അവരോടെല്ലാം വൈരാഗ്യമുണ്ടായിരുന്നു&#8221;-അഫാന്&#x200d; വിശദീകരിച്ചു.</p>
<p>ശനിയാഴ്ച അഫാനെ ജയിലിലേക്ക് മാറ്റാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നതെങ്കിലും ആരോഗ്യ പ്രശ്നങ്ങളെ തുടര്&#x200d;ന്ന് മാറ്റിയിരുന്നില്ല. ചൊവ്വാഴ്ച ഉച്ചയോടെ, അഫാന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്&#x200d;മാര്&#x200d; സ്ഥിരീകരിച്ചിരുന്നു. അതോടെ ഉച്ചക്ക് രണ്ടിന് ജയില്&#x200d; വകുപ്പില്&#x200d;നിന്നുള്ള ഉദ്യോഗസ്ഥര്&#x200d; ആശുപത്രിയിലെത്തുകയും ഡിസ്ചാര്&#x200d;ജ് സമ്മറി ഉള്&#x200d;പ്പെടെയുള്ളവ പരിശോധിച്ച് നടപടികള്&#x200d; പൂര്&#x200d;ത്തിയാക്കുകയുമായിരുന്നു.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/afan-said-that-he-decided-to-kill-all-the-others-thinking-that-umma-was-dead.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
