<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>venu &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/venu/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 18 Nov 2025 04:11:44 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>venu &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>തിരു. മെഡിക്കല്‍ കോളജിലെ വേണുവിന്റെ മരണം; ആരോപണം ഉന്നയിച്ച് കുടുംബം</title>
		<link>https://www.chandrikadaily.com/1111correct-medical-malpractice-venus-death-in-medical-college-family-with-no-one-to-help.html</link>
					<comments>https://www.chandrikadaily.com/1111correct-medical-malpractice-venus-death-in-medical-college-family-with-no-one-to-help.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Tue, 18 Nov 2025 04:01:03 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[medical malpractice]]></category>
		<category><![CDATA[thiruvananthpuram]]></category>
		<category><![CDATA[venu]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=364075</guid>

					<description><![CDATA[വേണുവിന്റെ മരണത്തിന് ആശുപത്രിയുടെ അനാസ്ഥയാണെന്ന് കാണിക്കുന്ന നിരവധി ശബ്ദസന്ദേശങ്ങള്‍ ഉണ്ടായിട്ടും കുടുംബത്തിന് സഹായം ലഭിക്കുന്നില്ലെന്ന് സിന്ധു ആരോപിച്ചു.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: കൊല്ലം പന്മന സ്വദേശി വേണുവിന്റെ മെഡിക്കല്&#x200d; കോളജ് മരണത്തെക്കുറിച്ച് ഭാര്യ സിന്ധു ഗുരുതര ആരോപണവുമായി. വേണുവിന്റെ മരണത്തിന് ആശുപത്രിയുടെ അനാസ്ഥയാണെന്ന് കാണിക്കുന്ന നിരവധി ശബ്ദസന്ദേശങ്ങള്&#x200d; ഉണ്ടായിട്ടും കുടുംബത്തിന് സഹായം ലഭിക്കുന്നില്ലെന്ന് സിന്ധു ആരോപിച്ചു. കുടുംബത്തിന്റെ സംരക്ഷണം സര്&#x200d;ക്കാര്&#x200d; ഏറ്റെടുക്കണമെന്നും അവര്&#x200d;ക്കു വേണ്ട പിന്തുണ ഇപ്പോഴും ലഭിച്ചിട്ടില്ലെന്നും അവര്&#x200d; പറഞ്ഞു.</p>
<p>മെഡിക്കല്&#x200d; കോളജിന്റെ അനാസ്ഥ മൂലമാണെന്നാണ് വേണുവിന്റെ കുടുംബത്തിന്റെ വിശ്വാസം. ആരോഗ്യവകുപ്പിന്റെ അന്വേഷണത്തെ പ്രതീക്ഷയോടെ നോക്കിക്കൊണ്ടിരിക്കുകയാണെന്നും സിന്ധു കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>വേണു മരണപ്പെട്ട സംഭവത്തില്&#x200d; ആരോഗ്യവകുപ്പ് രൂപീകരിച്ച അന്വേഷണസംഘം ഇന്ന് കൊല്ലം പന്മനയിലെ വീട്ടിലെത്തി കുടുംബത്തിന്റെ മൊഴിയെടുക്കും. മരണാനന്തര ചടങ്ങുകള്&#x200d; നടക്കുന്നതിനാല്&#x200d; തിരുവനന്തപുരത്ത് മൊഴിയെടുക്കാന്&#x200d; സാധിക്കില്ലെന്ന് കുടുംബം അറിയിച്ചതിനെ തുടര്&#x200d;ന്നാണ് സംഘം വീട്ടിലെത്തുന്നത്. ഉച്ചയ്ക്ക് 12 മണിയോടെ സംഘം എത്തുമെന്നാണ് വിവരം.</p>
<p>ഈ മാസം 5-നാണ് തിരുവനന്തപുരത്തെ മെഡിക്കല്&#x200d; കോളജ് ആശുപത്രിയില്&#x200d; ചികിത്സാപിഴവ് ആരോപണത്തിനിടെ വേണു മരിച്ചത്. ഒന്നിലധികം ദിവസങ്ങളോളം വേണ്ടത്ര ചികിത്സ നല്&#x200d;കിയില്ലെന്നും, അവസാനം നിമിഷം മാത്രമാണ് ഐസിയുവിലേക്ക് മാറ്റിയത് എന്നും കുടുംബം ആരോപിക്കുന്നു. ഇതാണ് വേണുവിന്റെ ആരോഗ്യനില വഷളാകാനും മരണത്തിലേക്കും നയിച്ചതെന്ന് കുടുംബം പറയുന്നു.</p>
<p>ഓട്ടോ ഓടിച്ചാണ് വേണു കുടുംബം പോഷിച്ച് വന്നിരുന്നത്. ഭര്&#x200d;ത്താവിന്റെ വരുമാനമാണ് ജീവിതത്തിന്റെ അടിസ്ഥാനമായതെന്നും ഇപ്പോഴുണ്ടായ നഷ്ടം അതീവ ഗുരുതരമാണെന്നും ഭാര്യയും ബന്ധുക്കളും പറയുന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1111correct-medical-malpractice-venus-death-in-medical-college-family-with-no-one-to-help.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഒരു എക്കോയും ആന്‍ജിയോഗ്രാമും ചെയ്യാന്‍ അഞ്ചു ദിവസം വേണോ; മരിച്ച വേണുവിന്റെ കൂടുതല്‍ ശബ്ദ സന്ദേശം പുറത്ത്</title>
		<link>https://www.chandrikadaily.com/five-days-to-do-an-echo-and-angiogram-more-voice-message-of-dead-venu-out.html</link>
					<comments>https://www.chandrikadaily.com/five-days-to-do-an-echo-and-angiogram-more-voice-message-of-dead-venu-out.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sat, 08 Nov 2025 18:41:12 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[latestnews]]></category>
		<category><![CDATA[news]]></category>
		<category><![CDATA[trivandrummedicalcollege]]></category>
		<category><![CDATA[venu]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=362639</guid>

					<description><![CDATA[പൊതുജനങ്ങളോടുള്ള എന്റെ അപേക്ഷ കൂടിയാണിത്. എനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ഈ വോയിസ് പൊതുസമൂഹത്തിന്റെ ശ്രദ്ധയില്‍പെടണം. അത്രമാത്രം സങ്കടപ്പെട്ട്, അവസാന കച്ചിത്തുരുമ്പ് എന്ന നിലയിലാണ് ഈ വോയിസ് അയക്കുന്നത്.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം ഗവ. മെഡിക്കല്&#x200d; കോളേജില്&#x200d; ചികിത്സ ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി മണിക്കൂറുകള്&#x200d;ക്കകം മരണപ്പെട്ട കൊല്ലം പന്മന മനയില്&#x200d; വേണുവിന്റെ കൂടുതല്&#x200d; ശബ്ദ സന്ദേശം പുറത്ത്. ബന്ധുക്കള്&#x200d;ക്ക് അയച്ച സന്ദേശമാണ് പുറത്തുവന്നത്. എനിക്ക് എന്തെങ്കിലും സംഭവിച്ചാല്&#x200d; ഉത്തരവാദികളായ ഒരാളെപ്പോലും വെറുതെ വിടരുതെന്ന് വേണു പറയുന്നു. &#8216;ഇവനെയൊക്കെ കോടതിയുടെ മുന്നില്&#x200d; കൊണ്ടുവന്ന് തക്ക ശിക്ഷ വാങ്ങിക്കൊടുക്കണം. പൊതുജനങ്ങളോടുള്ള എന്റെ അപേക്ഷ കൂടിയാണിത്. എനിക്ക് എന്തെങ്കിലും സംഭവിച്ചാല്&#x200d; ഈ വോയിസ് പൊതുസമൂഹത്തിന്റെ ശ്രദ്ധയില്&#x200d;പെടണം. അത്രമാത്രം സങ്കടപ്പെട്ട്, അവസാന കച്ചിത്തുരുമ്പ് എന്ന നിലയിലാണ് ഈ വോയിസ് അയക്കുന്നത്.</p>
<p>ആന്&#x200d;ജിയോഗ്രാം ചെയ്യാനാണ് കൊല്ലത്തേക്ക് പോയത്. അവിടെനിന്ന് തിരുവനന്തപുരത്തേക്ക് റഫര്&#x200d; ചെയ്തു. തിരുവനന്തപുരത്ത് വന്നിട്ട് അഞ്ചുദിവസമായി. ഒരു എക്കോയും ആന്&#x200d;ജിയോഗ്രാമും ചെയ്യാന്&#x200d; അഞ്ചു ദിവസം വേണോ. എന്റെ കുടുംബത്തിനുണ്ടാകുന്ന നഷ്ടം നികത്താന്&#x200d; ഇവരെക്കൊണ്ടാകുമോ ? എന്തൊരു മര്യാദ ഇല്ലാത്ത ഇടപെടല്&#x200d; ആണ് ഇവര്&#x200d; നടത്തുന്നത് സാധാരണക്കാരന് ആശ്രയമാകേണ്ട ആശുപത്രിയല്ലേ ഇത് കയറിവരുന്ന പാവപ്പെട്ട ജനങ്ങളോട് ഈ മാതിരിയുള്ള വകതിരിവില്ലായ്മ കാണിക്കുമ്പോള്&#x200d; എങ്ങനെയാ വിഷമം ഉണ്ടാകാതിരിക്കുക</p>
<p>കെല്ലം ജില്ല ആശുപത്രിയിലെ ഡോക്ടറുടെ സ്‌പെഷല്&#x200d; റിക്വസ്റ്റ് പ്രകാരം വന്നതാണ് ഞാന്&#x200d;. എത്രയും പെട്ടെന്ന് ആന്&#x200d;ജിയോഗ്രാം ചെയ്ത് ബ്ലോക്ക് മാറ്റാനാണ് വന്നത്. അഞ്ചു ദിവസമായിട്ടും ഇവനൊക്കെ കുഞ്ഞു കളിക്കുകയാ. 10 മിനിറ്റ് പോലും പാഴാക്കാനില്ല എന്ന് പറഞ്ഞുകൊണ്ടാണ് സ്വകാര്യ ആംബുലന്&#x200d;സ് വിളിച്ച് തിരുവനന്തപുരം മെഡിക്കല്&#x200d; കോളജിലെത്തുന്നത്. എന്നാല്&#x200d;, അന്ന് തന്നെ രാത്രി 1.45 ഓടെയാണ് എനിക്ക് മെഡിസിന്&#x200d; സ്റ്റാര്&#x200d;ട്ട് ചെയ്തത്. ബുധനാഴ്ച വൈകീട്ട് എക്കോയും വ്യാഴാഴ്ച വെളുപ്പിന് 12.30ഓടെ ആന്&#x200d;ജിയോഗ്രാമും ചെയ്യും എന്ന ഉറപ്പില്&#x200d; എല്ലാ ബ്ലഡ് ടെസ്റ്റുകളും ഇ.സി.ജിയും നടത്തി. എന്നാല്&#x200d;, ആന്&#x200d;ജിയോഗ്രാം ചെയ്യുന്നവരുടെ ലിസ്റ്റ് ഹാളില്&#x200d; വന്ന് വായിച്ചപ്പോള്&#x200d; എന്റെ പേര് മാത്രം അതിനകത്തില്ല. എന്റെ ആന്&#x200d;ജിയോഗ്രാം മാറ്റിവെച്ചത് എന്തിന്റെ പേരിലാണെന്ന് അറിയില്ല. ഇനി എന്തെങ്കിലും &#8216;സംതിങ് പ്രശ്‌നമാണോ എന്ന് അറിയത്തില്ല. എന്തുതന്നെയായാലും ഞാന്&#x200d; അത് കൊടുക്കാന്&#x200d; തയാറായിരുന്നു. പക്ഷേ അതൊന്നും ആവശ്യപ്പെട്ടുകൊണ്ട് ആരും ഞങ്ങളെ സമീപിച്ചിട്ടില്ല. എനിക്ക് എന്തെങ്കിലും സംഭവിച്ചാല്&#x200d; അതിന്റെ ഉത്തരവാദി ആശുപത്രി അധികൃതരും ഡോക്ടര്&#x200d;മാരും ആണെന്നും പറഞ്ഞാണ് സന്ദേശം അവസാനിപ്പിക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/five-days-to-do-an-echo-and-angiogram-more-voice-message-of-dead-venu-out.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;വേണുവിന്റെ മരണത്തില്‍ വീഴ്ചയില്ല&#8217;; ആവര്‍ത്തിച്ച് ആരോഗ്യവകുപ്പ്</title>
		<link>https://www.chandrikadaily.com/there-is-no-fall-in-venusss-death-repeatedly-the-department-of-health.html</link>
					<comments>https://www.chandrikadaily.com/there-is-no-fall-in-venusss-death-repeatedly-the-department-of-health.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Fri, 07 Nov 2025 04:03:30 +0000</pubDate>
				<category><![CDATA[Health]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[death]]></category>
		<category><![CDATA[health]]></category>
		<category><![CDATA[venu]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=362361</guid>

					<description><![CDATA[മുപ്പതാം തിയതി ഹൃദയാഘാതം ഉണ്ടായ വേണുവിനെ ഒന്നാം തിയതി വൈകിട്ടാണ് മെഡിക്കല്‍ കോളജില്‍ എത്തിച്ചത്.
]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: കൊല്ലം പന്മന സ്വദേശി വേണുവിന്റെ മരണത്തില്&#x200d; വീഴ്ചയില്ലെന്ന് ആവര്&#x200d;ത്തിച്ച് ആരോഗ്യവകുപ്പ്. ശാസ്ത്രീയമായ എല്ലാ ചികിത്സയും വേണുവിന് നല്&#x200d;കിയെന്നും ആരോഗ്യവകുപ്പ് പറയുന്നു. മുപ്പതാം തിയതി ഹൃദയാഘാതം ഉണ്ടായ വേണുവിനെ ഒന്നാം തിയതി വൈകിട്ടാണ് മെഡിക്കല്&#x200d; കോളജില്&#x200d; എത്തിച്ചത്.</p>
<p>ഇഞ്ചക്ഷന്&#x200d; ചെയ്തതിന് പിന്നാലെ ആന്&#x200d;ജിയോഗ്രാമോ, ആന്&#x200d;ജിയോപ്ലാസ്റ്റിയോ ചെയ്യാന്&#x200d; കഴിയില്ലെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. മെഡിക്കല്&#x200d; വിദ്യാഭ്യാസ ഡയറക്ടര്&#x200d; നടത്തിയ അന്വേഷണ റിപ്പോര്&#x200d;ട്ട് ഉടന്&#x200d; മന്ത്രിക്ക് കൈമാറെന്നും ആരോഗ്യവകുപ്പ് പറഞ്ഞു. </p>
<p>അതേസമയം തിരുവനന്തപുരം മെഡിക്കല്&#x200d; കോളേജില്&#x200d; മതിയായ ചികിത്സ ലഭിക്കാതെ രോഗി മരിച്ചെന്ന ബന്ധുക്കളുടെ പരാതിയില്&#x200d; അടിയന്തരമായി അന്വേഷിച്ച്  റിപ്പോര്&#x200d;ട്ട് സമര്&#x200d;പ്പിക്കാന്&#x200d; ആരോഗ്യ വകുപ്പ് മന്ത്രി മെഡിക്കല്&#x200d; വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്&#x200d;ക്ക് നിര്&#x200d;ദേശം നല്&#x200d;കിയിരുന്നു.</p>
<p>ഇടപ്പള്ളി കോട്ട സ്റ്റാന്&#x200d;ഡിലെ ഓട്ടോറിക്ഷ ഡ്രൈവറായിരുന്നു വേണു. ഗുരുതരാവസ്ഥയിലായിരുന്ന വേണുവിനെ കൊല്ലം ജില്ലാ ആശുപത്രിയില്&#x200d; നിന്ന് തിരുവനന്തപുരത്തേക്ക് അയക്കുകയായിരുന്നു. എന്നാല്&#x200d; ഒക്ടോബര്&#x200d; 31ന് എത്തിയ രോഗിക്ക് അഞ്ച് ദിവസം കിടന്നിട്ടും ആന്&#x200d;ജിയോഗ്രാം ചെയ്തില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. ഡോക്ടറുടെ കുറിപ്പടിയിലുള്ള മരുന്നുകള്&#x200d; ആശുപത്രിയില്&#x200d; ഇല്ലെന്ന് നഴ്‌സ് മറുപടി നല്&#x200d;കിയതായി വേണുവിന്റെ ഭാര്യ പറയുന്നു. സംഭവത്തില്&#x200d; കുടുംബം മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നല്&#x200d;കി.</p>
<p>എന്നാല്&#x200d; വേണുവിന്റെ കുടുംബത്തിന്റെ ആരോപണങ്ങള്&#x200d; തിരുവനന്തപുരം മെഡിക്കല്&#x200d; കോളേജ് നിഷേധിച്ചു. എല്ലാ ചികിത്സയും രോഗിക്ക് കൃത്യമായി നല്&#x200d;കിയെന്നും ആരോപണം അടിസ്ഥാനരഹിതമാണെന്നും അധികൃതര്&#x200d; പറയുന്നു. ഒന്നാം തീയതി എത്തിയ രോഗിയ്ക്ക് കൃത്യമായ പരിശോധനയും ചികിത്സയും നല്&#x200d;കിയെന്നും മൂന്നാം തീയതി കാര്&#x200d;ഡിയോളജി വിഭാഗം രോഗിയെ പരിശോധിച്ചെന്നും ആവശ്യമായ ഇഞ്ചക്ഷന്&#x200d; നല്&#x200d;കിയെന്നും തിരുവനന്തപുരം മെഡിക്കല്&#x200d; കോളേജ് അധികൃതര്&#x200d; പറയുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/there-is-no-fall-in-venusss-death-repeatedly-the-department-of-health.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
