<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>verdict &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/verdict/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 13 Dec 2025 10:07:59 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>verdict &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>നീതി തേടി പാര്‍വതി; നടിയെ ആക്രമിച്ച കേസിലെ വിധിയില്‍ സ്ത്രീസുരക്ഷ ചൂണ്ടിക്കാട്ടി പ്രതികരണം</title>
		<link>https://www.chandrikadaily.com/parvati-search-of-justice-in-the-verdict-in-the-case-of-assault-on-the-actress-the-response-pointed-to-womens-safety.html</link>
					<comments>https://www.chandrikadaily.com/parvati-search-of-justice-in-the-verdict-in-the-case-of-assault-on-the-actress-the-response-pointed-to-womens-safety.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sat, 13 Dec 2025 10:06:40 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[caseassaultactress]]></category>
		<category><![CDATA[justice]]></category>
		<category><![CDATA[Parvati]]></category>
		<category><![CDATA[verdict]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=368481</guid>

					<description><![CDATA[പള്‍സര്‍ സുനി കോടതിയില്‍ പറഞ്ഞ വാക്കുകളുള്ള പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ടായിരുന്നു വിമര്‍ശനം.]]></description>
										<content:encoded><![CDATA[<p>നടിയെ ആക്രമിച്ച കേസിലെ കോടതി വിധിയില്&#x200d; പ്രതികരിച്ച് നടി പാര്&#x200d;വതി തിരുവോത്ത് ശക്തമായ വിമര്&#x200d;ശനവുമായി രംഗത്തെത്തി. ഇന്&#x200d;സ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു പ്രതികരണം. &#8216;പ്രതികള്&#x200d;ക്ക് മിനിമം തടവും മാക്സിമം പരിഗണനയും. ഞങ്ങള്&#x200d; സ്ത്രീകള്&#x200d;ക്ക് ജീവിക്കാന്&#x200d; ഒരിടമില്ല. അത് തിരിച്ചറിയുന്നു&#8217; എന്ന കുറിപ്പോടെയാണ് പാര്&#x200d;വതി നിലപാട് വ്യക്തമാക്കിയത്. പള്&#x200d;സര്&#x200d; സുനി കോടതിയില്&#x200d; പറഞ്ഞ വാക്കുകളുള്ള പോസ്റ്റര്&#x200d; പങ്കുവെച്ചുകൊണ്ടായിരുന്നു വിമര്&#x200d;ശനം.</p>
<p>ക്രിമിനലുകള്&#x200d; അപേക്ഷിക്കുമ്പോള്&#x200d; ശിക്ഷ കുറയാനുള്ള എല്ലാ സാധ്യതകളും ഉണ്ടാകുന്നുവെന്നും, ഇത് നമ്മുടെ കേരളത്തിലാണ് സംഭവിക്കുന്നതെന്നും പാര്&#x200d;വതി കുറിച്ചു. ആദ്യം നാം അക്രമങ്ങളെ അതിജീവിക്കണം, പിന്നീട് നിയമത്തെയും അതിജീവിക്കണോ എന്ന ചോദ്യവും അവര്&#x200d; ഉയര്&#x200d;ത്തി. നടിയെ ആക്രമിച്ച കേസില്&#x200d; കുറ്റക്കാരാണെന്ന് കണ്ടെത്തിയ ആറ് പ്രതികള്&#x200d;ക്കും 20 വര്&#x200d;ഷം കഠിനതടവ് ശിക്ഷയാണ് വിചാരണ കോടതി വിധിച്ചത്.</p>
<p>എറണാകുളം പ്രിന്&#x200d;സിപ്പല്&#x200d; സെഷന്&#x200d;സ് കോടതി ജഡ്ജി ഹണി എം. വര്&#x200d;ഗീസാണ് ശിക്ഷ പ്രഖ്യാപിച്ചത്. വിചാരണത്തടവുകാലം ശിക്ഷാകാലമായി പരിഗണിക്കുമെന്ന ഉത്തരവിനെ തുടര്&#x200d;ന്ന്, ആദ്യം ശിക്ഷ പൂര്&#x200d;ത്തിയാക്കി പുറത്തിറങ്ങുക ഒന്നാം പ്രതിയായ പള്&#x200d;സര്&#x200d; സുനിയായിരിക്കും. 2017ല്&#x200d; നടന്ന കുറ്റകൃത്യത്തിന് ശേഷം ഏഴ് വര്&#x200d;ഷം ആറുമാസം 29 ദിവസം സുനി ജയിലില്&#x200d; കഴിഞ്ഞിട്ടുണ്ട്. അതിനാല്&#x200d; ഇനി ഏകദേശം 12 വര്&#x200d;ഷം കൂടി ശിക്ഷ അനുഭവിച്ചാല്&#x200d; മതിയാകും.</p>
<p>രണ്ടാം പ്രതിയായ മാര്&#x200d;ട്ടിന്&#x200d; ആന്റണി അഞ്ച് വര്&#x200d;ഷവും 21 ദിവസവും ഇതിനകം ജയിലില്&#x200d; കഴിഞ്ഞിട്ടുണ്ട്. ഇനി 14 വര്&#x200d;ഷവും 11 മാസവും കൂടി ശിക്ഷ അനുഭവിക്കാനുണ്ട്. ശിക്ഷയില്&#x200d; ഇളവ് ആവശ്യപ്പെട്ട് മുഖ്യപ്രതി പള്&#x200d;സര്&#x200d; സുനി കോടതിയില്&#x200d; അപേക്ഷ നല്&#x200d;കിയിരുന്നു. അമ്മയെ സംരക്ഷിക്കുന്നത് താനാണെന്നും ശിക്ഷയില്&#x200d; ഇളവ് വേണമെന്നുമായിരുന്നു ആവശ്യം.</p>
<p>ആറാം പ്രതിയായ പ്രദീപ് ഇളവ് അപേക്ഷിച്ച് കോടതി മുറിയില്&#x200d; വിങ്ങിപ്പൊട്ടുകയും ചെയ്തു. ചെയ്യാത്ത തെറ്റിനാണ് ശിക്ഷ അനുഭവിക്കുന്നതെന്നും പ്രായമായ മാതാപിതാക്കളുണ്ടെന്നും മാര്&#x200d;ട്ടിന്&#x200d; കോടതിയില്&#x200d; പറഞ്ഞു. തന്റെ പേരില്&#x200d; മുമ്പ് ഒരു ചെറിയ പെറ്റിക്കേസ് മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി. ഗൂഢാലോചനയില്&#x200d; പങ്കില്ലെന്നും കുറ്റം ചെയ്തിട്ടില്ലെന്നും മൂന്നാം പ്രതിയായ മണികണ്ഠന്&#x200d; കോടതിയില്&#x200d; പറഞ്ഞു.</p>
<p>ഭാര്യയും രണ്ട് കുട്ടികളുമുണ്ടെന്നും ശിക്ഷയില്&#x200d; ഇളവ് നല്&#x200d;കണമെന്നും മണികണ്ഠന്&#x200d; ആവശ്യപ്പെട്ടു. കോടതിക്ക് പുറത്തുവെച്ച് മകളെ കെട്ടിപ്പിടിച്ച് മണികണ്ഠന്&#x200d; കരഞ്ഞത് ശ്രദ്ധേയമായി. നാലാം പ്രതിയായ വിജീഷ് കുറഞ്ഞ ശിക്ഷ നല്&#x200d;കണമെന്നും താന്&#x200d; തലശ്ശേരി സ്വദേശിയാണെന്നും കണ്ണൂര്&#x200d; ജയിലില്&#x200d; ശിക്ഷ അനുഭവിക്കാന്&#x200d; അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. തെറ്റ് ചെയ്തിട്ടില്ലെന്നും ഭാര്യയും മകളുമുണ്ടെന്നും അഞ്ചാം പ്രതിയായ വടിവാള്&#x200d; സലിം കോടതിയില്&#x200d; പറഞ്ഞു. കോടതി വിധിയും പാര്&#x200d;വതിയുടെ പ്രതികരണവും സംസ്ഥാനത്ത് സ്ത്രീസുരക്ഷയും നിയമനീതിയും സംബന്ധിച്ച ശക്തമായ ചര്&#x200d;ച്ചകള്&#x200d;ക്ക് വഴിവെച്ചിരിക്കുകയാണ്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/parvati-search-of-justice-in-the-verdict-in-the-case-of-assault-on-the-actress-the-response-pointed-to-womens-safety.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പെരിയ ഇരട്ടക്കൊലപാതക വിധി സർക്കാരിനേറ്റ തിരിച്ചടി, സി.പി.എം നേതൃത്വം പ്രതികൾക്ക് ഒത്താശയും സഹായവും ചെയ്തു നൽകി: രമേശ് ചെന്നിത്തല</title>
		<link>https://www.chandrikadaily.com/periya-double-murder-verdict-is-a-setback-for-the-government-cpm-leadership-has-given-solidarity-and-help-to-the-accused-ramesh-chennithala.html</link>
					<comments>https://www.chandrikadaily.com/periya-double-murder-verdict-is-a-setback-for-the-government-cpm-leadership-has-given-solidarity-and-help-to-the-accused-ramesh-chennithala.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 28 Dec 2024 07:36:52 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[news]]></category>
		<category><![CDATA[Politics]]></category>
		<category><![CDATA[congress]]></category>
		<category><![CDATA[Periya double murder]]></category>
		<category><![CDATA[RAMESH CHENNITHALA]]></category>
		<category><![CDATA[verdict]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=323598</guid>

					<description><![CDATA[സി.പി.എം നേതൃത്വം പ്രതികള്&#x200d;ക്ക് ഒത്താശയും സഹായവും ചെയ്തു നല്&#x200d;കിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>പെരിയ ഇരട്ടക്കൊലപാതകം തേച്ചുമായ്ച്ചുകളയാന്&#x200d; സര്&#x200d;ക്കാര്&#x200d; തലത്തില്&#x200d; നടത്തിയ നീക്കങ്ങള്&#x200d;ക്കേറ്റ തിരിച്ചടിയാണ് കോടതി വിധിയെന്ന് കോണ്&#x200d;ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഭീകരന്&#x200d;മാര്&#x200d; ചെയ്യുന്ന രീതിയിലാണ് രണ്ടുപേരെ കൊലപ്പെടുത്തിയത്. സി.പി.എം നേതൃത്വം പ്രതികള്&#x200d;ക്ക് ഒത്താശയും സഹായവും ചെയ്തു നല്&#x200d;കിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു. വിധിയുടെ പശ്ചാത്തലത്തില്&#x200d; ധാര്&#x200d;മികതയുണ്ടെങ്കില്&#x200d; കേരളാ സര്&#x200d;ക്കാര്&#x200d; രാജിവെക്കണമെന്ന് രാജ്‌മോഹന്&#x200d; ഉണ്ണിത്താന്&#x200d; എം.പി പറഞ്ഞു.</p>
<p>സി.പി.എമ്മിന്റെ ഉന്നത നേതാക്കള്&#x200d; പ്രതികള്&#x200d; ആണെന്ന് തങ്ങള്&#x200d; ആദ്യം മുതലേ പറയുന്നതാണ്. അപ്പോഴെല്ലാം പാര്&#x200d;ട്ടിക്ക് പങ്കില്ലെന്ന് പറഞ്ഞ് സി.പി.എം കൈ കഴുകുകയാണ് ചെയ്തത്. മുഴുവന്&#x200d; പ്രതികളെയും നിയമത്തിനു മുന്നില്&#x200d; കൊണ്ടുവരുന്നത് വരെ പോരാട്ടം തുടരണം എന്നാണ് തന്റെ അഭിപ്രായം. സി.പി.എം നേതൃത്വം പ്രതികള്&#x200d;ക്ക് ഒത്താശയും സഹായവും ചെയ്തു നല്&#x200d;കിയെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്&#x200d;ത്തു. സി.പി.എമ്മിന്റെ രാഷ്ട്രീയ സംസ്‌കാരത്തിന്റെ നെറിവുകേടിന്റെ പ്രതിഫലനമാണ് വിധിയെന്നും സര്&#x200d;ക്കാര്&#x200d;, ക്രിമിനലുകള്&#x200d;ക്കൊപ്പമായിരുന്നെന്നും കോണ്&#x200d;ഗ്രസ് എം.പി ഹൈബി ഈഡന്&#x200d; പറഞ്ഞു.</p>
<p>സി.ബി.ഐ കോടതിയുടെ വിധിയില്&#x200d; പൂര്&#x200d;ണസംതൃപ്തരല്ല. ആദ്യം മുതല്&#x200d; തന്നെ കേസ് ആസൂത്രിതമാണെന്നും ഗൂഢാലോചന നടന്നിട്ടുണ്ടെന്നും പറഞ്ഞിരുന്നു. ഗൂഢാലോചന നടത്തിയത് മാര്&#x200d;ക്സിസ്റ്റ് പാര്&#x200d;ട്ടിയുടെ ഉന്നതന്മാരായ നേതാക്കന്മാരാണ്. അതിനേക്കാള്&#x200d; വലിയ ഉന്നതന്മാരുടെ അറിവും സമ്മതത്തോടെയുമാണ് ഗൂഢാലോചന നടത്തിയിരിക്കുന്നത്. &#8211; രാജ്‌മോഹന്&#x200d; ഉണ്ണിത്താന്&#x200d; എം.പി പറഞ്ഞു.</p>
<p>വിധിയുടെ പശ്ചാത്തലത്തില്&#x200d; കേരളാ സര്&#x200d;ക്കാര്&#x200d; ധാര്&#x200d;മികതയുണ്ടെങ്കില്&#x200d; രാജിവെക്കണമെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യന്റെ ജീവനും സ്വത്തിനും സംരക്ഷണം കൊടുക്കേണ്ട സര്&#x200d;ക്കാര്&#x200d; മനുഷ്യന്റെ ജീവനെടുത്ത പ്രതികളെ രക്ഷിക്കാന്&#x200d; വേണ്ടി കോടിക്കണക്കിന് രൂപയാണ് ഖജനാവില്&#x200d; നിന്ന് ചെലവാക്കിയത്. കേസ് അട്ടിമറിക്കാന്&#x200d; ശ്രമിച്ചത് സര്&#x200d;ക്കാരാണെന്നും ഉണ്ണിത്താന്&#x200d; പറഞ്ഞു. കേരളത്തില്&#x200d; ഒരു കുടുംബത്തിനും ഇങ്ങനെ ഒരു ഗതികേട് വരാതിരിക്കണമെങ്കില്&#x200d; പ്രതികള്&#x200d;ക്ക് കടുത്ത ശിക്ഷ നല്&#x200d;കണമെന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/periya-double-murder-verdict-is-a-setback-for-the-government-cpm-leadership-has-given-solidarity-and-help-to-the-accused-ramesh-chennithala.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>റിയാസ് മൗലവി വധം: വിധി പറയുന്നത് മൂന്നാമതും മാറ്റി</title>
		<link>https://www.chandrikadaily.com/riyaz-maulvi-murder-verdict-changed-for-the-third-time.html</link>
					<comments>https://www.chandrikadaily.com/riyaz-maulvi-murder-verdict-changed-for-the-third-time.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 20 Mar 2024 07:15:03 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[changed]]></category>
		<category><![CDATA[news]]></category>
		<category><![CDATA[Riyaz Maulvi murder]]></category>
		<category><![CDATA[third time]]></category>
		<category><![CDATA[verdict]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=293204</guid>

					<description><![CDATA[സംഘപരിവാര്&#x200d; പ്രവര്&#x200d;ത്തകരായ കേളുഗുഡ്ഡെയിലെ അജേഷ് എന്ന അപ്പു, നിതിന്&#x200d;കുമാര്&#x200d;, കേളുഗുഡ്ഡെ ഗംഗൈ റോഡിലെ അഖിലേഷ് എന്ന അഖില്&#x200d; എന്നിവരാണ് കേസിലെ പ്രതികള്&#x200d;.]]></description>
										<content:encoded><![CDATA[<p>കാസര്&#x200d;കോട് പഴയ ചൂരി മദ്റസയിലെ അധ്യാപകനായിരുന്ന മുഹമ്മദ് റിയാസ് മൗലവിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്&#x200d; വിധി പറയുന്നത് വീണ്ടും മാറ്റി. കാസര്&#x200d;കോട് ജില്ലാ പ്രിന്&#x200d;സിപ്പല്&#x200d; സെഷന്&#x200d; കോടതിയാണ് വിധി പറയുന്നത് മാര്&#x200d;ച്ച് 30ലേക്കാണ് മാറ്റിയത്. മുന്&#x200d;പും രണ്ട് തവണ കേസിന്റെ വിധി പറയുന്നത് മാറ്റിവെച്ചിരുന്നു.</p>
<p>2017 മാര്&#x200d;ച്ച് 20ന് പുലര്&#x200d;ച്ചെയാണ് കാസര്&#x200d;കോട് പഴയ ചൂരിയിലെ മദ്രസാധ്യാപകനായിരുന്ന കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ കഴുത്ത് അറുത്ത് കൊലപ്പെടുത്തിയത്. പള്ളിയ്ക്ക് അകത്തെ മുറിയില്&#x200d; ഉറങ്ങുകയായിരുന്ന റിയാസ് മൗലവിയെ അതിക്രമിച്ചുകടന്ന് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.</p>
<p>സംഘപരിവാര്&#x200d; പ്രവര്&#x200d;ത്തകരായ കേളുഗുഡ്ഡെയിലെ അജേഷ് എന്ന അപ്പു, നിതിന്&#x200d;കുമാര്&#x200d;, കേളുഗുഡ്ഡെ ഗംഗൈ റോഡിലെ അഖിലേഷ് എന്ന അഖില്&#x200d; എന്നിവരാണ് കേസിലെ പ്രതികള്&#x200d;. സാമുദായിക സംഘര്&#x200d;ഷം സൃഷ്ടിക്കുകയെന്ന ഗൂഢലക്ഷ്യത്തോടെയാണ് പ്രതികള്&#x200d; കൊലപാതകം നടത്തിയതെന്ന് അന്വേഷണസംഘം കോടതിയില്&#x200d; സമര്&#x200d;പ്പിച്ച കുറ്റപത്രത്തില്&#x200d; വ്യക്തമാക്കിയിരുന്നു.</p>
<p>സംഭവം നടന്ന് 3 ദിവസത്തിനകം പ്രതികളെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. ഇതുവരെ ജാമ്യം ലഭിക്കാത്തതിനാല്&#x200d; പ്രതികള്&#x200d; 7 വര്&#x200d;ഷക്കാലമായി ജയിലില്&#x200d; തന്നെയാണ്. കേസിന്റെ വിചാരണവേളയില്&#x200d; 97 സാക്ഷികളെ കോടതി വിസ്തരിച്ചിരുന്നു.</p>
<p>215 രേഖകളും 45 തൊണ്ടിമുതലുകളും കോടതിയില്&#x200d; സമര്&#x200d;പ്പിച്ചിട്ടുണ്ട്. കണ്ണൂര്&#x200d; ക്രൈംബ്രാഞ്ച് എസ്.പിയായിരുന്ന ഡോ. എ. ശ്രീനിവാസിന്റെ മേല്&#x200d;നോട്ടത്തില്&#x200d; അന്നത്തെ ഇന്&#x200d;സ്പെക്ടര്&#x200d; പി.കെ സുധാകരന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് കേസ് അന്വേഷിച്ചത്.</p>
<p>90 ദിവസത്തിനുള്ളില്&#x200d; അന്വേഷണം പൂര്&#x200d;ത്തിയാക്കി കോടതിയില്&#x200d; കുറ്റപത്രം സമര്&#x200d;പ്പിച്ചു. 2019ലാണ് കേസിന്റെ വിചാരണ ജില്ലാ പ്രിന്&#x200d;സിപ്പല്&#x200d; സെഷന്&#x200d;സ് കോടതിയില്&#x200d; ആരംഭിച്ചിരുന്നെങ്കിലും കോവിഡ് മൂലവും ജഡ്ജിമാര്&#x200d; സ്ഥലം മാറിപ്പോയത് കാരണവും കേസ് പല തവണ മാറ്റിവെക്കേണ്ടി വന്നു. ജില്ലാ പ്രിന്&#x200d;സിപ്പല്&#x200d; സെഷന്&#x200d;സ് കോടതി ജഡ്ജി കെ കെ ബാലകൃഷ്ണനാണ് ഇപ്പോള്&#x200d; കേസ് പരിഗണിക്കുന്നത്.</p>
<p>കേസ് പരിഗണിക്കുന്ന എട്ടാമത്തെ ജഡ്ജിയാണ് കെ.കെ ബാലകൃഷ്ണന്&#x200d; . ഫെബ്രുവരു 29 ന് വിധി പറയേണ്ടിയിരുന്ന കേസ് ജഡ്ജിയുടെ അസൗകര്യം കാരണം മാര്&#x200d;ച്ച് 7 ലേക്ക് മാറ്റിവെച്ചിരുന്നു. അന്നേ ദിവസം വിധിപറയുന്നത് ഇന്നത്തേക്ക് മാറ്റിവെക്കുകയായിരുന്നു. ഇന്നും വിധി പറയുന്നത് മാറ്റി വെക്കുമെന്നാണ് സൂചന.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/riyaz-maulvi-murder-verdict-changed-for-the-third-time.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സുപ്രീം കോടതി വിധി വന്ന ദിവസം തന്നെ ഗോപിനാഥ് രവീന്ദ്രൻ സർവ്വകലാശാലയിൽ നിയമനം നടത്തി</title>
		<link>https://www.chandrikadaily.com/gopinath-ravindran-was-appointed-to-the-university-on-the-same-day-as-the-supreme-court-verdict.html</link>
					<comments>https://www.chandrikadaily.com/gopinath-ravindran-was-appointed-to-the-university-on-the-same-day-as-the-supreme-court-verdict.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 22 Dec 2023 08:48:20 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[appointed]]></category>
		<category><![CDATA[Gopinath Ravindran]]></category>
		<category><![CDATA[kannur university]]></category>
		<category><![CDATA[supreme court]]></category>
		<category><![CDATA[verdict]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=286415</guid>

					<description><![CDATA[. പുനര്&#x200d; നിയമനം റദ്ദാക്കി സുപ്രീം കോടതി വിധി വന്ന ദിവസവും ഗോപിനാഥ് രവീന്ദ്രന്&#x200d; സര്&#x200d;വ്വകലാശാലയില്&#x200d; നിയമനം നടത്തിയെന്നാണ് ആരോപണം.]]></description>
										<content:encoded><![CDATA[<p>സുപ്രീം കോടതി വിധിയെ തുടര്&#x200d;ന്ന് സ്ഥാനമൊഴിഞ്ഞ കണ്ണൂര്&#x200d; യൂണിവേഴ്‌സിറ്റി മുന്&#x200d; വൈസ് ചാന്&#x200d;സലര്&#x200d; ഡോ. ഗോപിനാഥ് രവീന്ദ്രനെതിരെ ഗുരുതര ആരോപണം. പുനര്&#x200d; നിയമനം റദ്ദാക്കി സുപ്രീം കോടതി വിധി വന്ന ദിവസവും ഗോപിനാഥ് രവീന്ദ്രന്&#x200d; സര്&#x200d;വ്വകലാശാലയില്&#x200d; നിയമനം നടത്തിയെന്നാണ് ആരോപണം.</p>
<p>ജിയോഗ്രാഫി പഠന വിഭാഗത്തിലെ അസിസ്റ്റന്&#x200d;് പ്രൊഫസര്&#x200d; നിയമനം നടന്നതാണ് വിവാദത്തിലായിരിക്കുന്നത്. ഈ നിയമനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി ക്യാംപയിന്&#x200d; കമ്മറ്റി ചാന്&#x200d;സലര്&#x200d;ക്ക് പരാതി നല്&#x200d;കി. പുറത്താക്കുന്നതിന് 2 ദിവസം മുന്&#x200d;പ് വൈസ് ചാന്&#x200d;സലര്&#x200d; ഓണ്&#x200d;ലൈന്&#x200d; ഇന്റര്&#x200d;വ്യൂവിലും പങ്കെടുത്തു. മറ്റെല്ലാ സര്&#x200d;വ്വകലാശാലകളും ഓഫ് ലൈന്&#x200d; ഇന്റര്&#x200d;വ്യൂ ആയിട്ടും കണ്ണൂര്&#x200d; സര്&#x200d;വ്വകലാശാല ഇന്റര്&#x200d;വ്യു ഓണ്&#x200d;ലൈനില്&#x200d; തന്നെയാണ്.</p>
<p>പുറത്താക്കിയതിന് ശേഷം വൈസ് ചാന്&#x200d;സലര്&#x200d; മറ്റൊരാളെ സെലക്ഷന്&#x200d; കമ്മിറ്റി അധ്യക്ഷനാക്കി. എല്ലാ ഉദ്യോഗാര്&#x200d;ത്ഥികളെയും ഒരു ബോര്&#x200d;ഡ് തന്നെ ഇന്റര്&#x200d;വ്യൂ ചെയ്യണമെന്ന നിയമം പാലിക്കപ്പെട്ടിട്ടില്ലെന്നും പരാതിയുണ്ട്. ജിയോഗ്രാഫി സെലക്ഷന്&#x200d; കമ്മറ്റിയില്&#x200d; തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാര്&#x200d;ത്ഥിയുടെ പിഎച്ച്ഡി ഗൈഡ് ഉണ്ടെന്നും ആക്ഷേപമുണ്ട്.</p>
<p>ഡോ ഗോപിനാഥ് രവീന്ദ്രന്റെ നിയമനം ശരിവെച്ച ഹൈക്കോടതി ഉത്തരവ് നേരത്തെ സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ ബെഞ്ചായിരുന്നു നിയമനം റദ്ദാക്കിയത്. കണ്ണൂര്&#x200d; സര്&#x200d;വകലാശാല സെനറ്റ് അംഗം ഡോ. പ്രേമചന്ദ്രന്&#x200d; കീഴോത്ത്, അക്കാദമിക് കൗണ്&#x200d;സില്&#x200d; അംഗം ഷിനു പി ജോസ് എന്നിവരാണ് നിയമനം ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിച്ചത്.</p>
<p>നിയമത്തില്&#x200d; വ്യവസ്ഥ ചെയ്തിരിക്കുന്ന യോഗ്യതാ മാനദണ്ഡങ്ങള്&#x200d; പാലിച്ചുകൊണ്ട് മാത്രമേ നിയനം നടത്താന്&#x200d; കഴിയൂ എന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്ര ചൂഢ് വാദത്തിനിടെ നിരീക്ഷിച്ചിരുന്നു. നിയമിച്ച രീതി ചട്ടവിരുദ്ധമാണെന്ന് വിലയിരുത്തിയായിരുന്നു സുപ്രീം കോടതി കണ്ണൂര്&#x200d; വിസിയുടെ നിയമനം റദ്ദാക്കിയത്.</p>
<p>ഹൈക്കോടതിയുടെ കുറ്റകരമായ വിധി റദ്ദാക്കുന്നുവെന്നാണ് സുപ്രീം കോടതി പറഞ്ഞത്. വി സി നിയമനത്തില്&#x200d; ഗവര്&#x200d;ണര്&#x200d; അധികാരപരിധിയില്&#x200d; ബാഹ്യശക്തികള്&#x200d; ഇടപെട്ടു എന്ന നിരീക്ഷണമായിരുന്നു കോടതി നടത്തിയത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബഞ്ചിന്റേതായിരുന്നു വിധി. ജസ്റ്റിസ് ജെ ബി പര്&#x200d;ദിവാലയായിരുന്നു വിധി പ്രസ്താവിച്ചത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/gopinath-ravindran-was-appointed-to-the-university-on-the-same-day-as-the-supreme-court-verdict.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;ഇംഗ്ലീഷ് അറിയില്ല&#8217;; മയക്കുമരുന്ന് കേസില്&#x200d; നിന്ന് പ്രതിയെ കോടതി കുറ്റവിമുക്തനാക്കി</title>
		<link>https://www.chandrikadaily.com/court-verdict-in-ganja-case-in-goa.html</link>
					<comments>https://www.chandrikadaily.com/court-verdict-in-ganja-case-in-goa.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Fri, 04 Oct 2019 14:40:45 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[court]]></category>
		<category><![CDATA[ganja case]]></category>
		<category><![CDATA[verdict]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=140921</guid>

					<description><![CDATA[ആറ് വര്&#x200d;ഷമായി ജയിലില്&#x200d; കഴിയുന്ന ജപ്പാന്&#x200d; സ്വദേശിയെ ഇംഗ്ലീഷ് അറിയില്ലെന്ന കാരണത്താല്&#x200d; മയക്കുമരുന്ന് കേസില്&#x200d; നിന്ന് കുറ്റവിമുക്തനാക്കി കോടതി. ബോംബെ ഹൈക്കോടതിയുടെ ഗോവ ബഞ്ചാണ് വിധി പുറപ്പെടുവിച്ചത്. 2013 ലാണ് ജപ്പാന്&#x200d; സ്വദേശി ഹിനഗട്ട പിടിയിലാവുന്നത്. എന്നാല്&#x200d; പരിശോധന നടത്തുന്നതിന് മുമ്പ് മജിസ്‌ട്രേറ്റിന്റെയോ ഗസറ്റഡ് ഓഫീസറിന്റെയോ മുന്നില്&#x200d; വച്ചായിരിക്കണമെന്ന് ആവശ്യപ്പെടാനുള്ള അവകാശം വ്യക്തിക്കുണ്ടെന്ന് പരിശോധിക്കപ്പെടുന്നയാളെ അറിയിച്ചിരിക്കണമെന്നാണ് നിയമം. ഇത് പൊലീസ് പാലിച്ചില്ലെന്നാണ് ഹിനഗട്ട കോടതിയെ അറിയിച്ചത്. തനിക്ക് ജാപ്പനീസ് ഭാഷ മാത്രമേ വശമുള്ളുവെന്നും തന്റെ ഭാഷയില്&#x200d; ഇക്കാര്യം [&#8230;]]]></description>
										<content:encoded><![CDATA[
<p>ആറ് വര്&#x200d;ഷമായി ജയിലില്&#x200d; കഴിയുന്ന ജപ്പാന്&#x200d; സ്വദേശിയെ ഇംഗ്ലീഷ് അറിയില്ലെന്ന കാരണത്താല്&#x200d; മയക്കുമരുന്ന് കേസില്&#x200d; നിന്ന് കുറ്റവിമുക്തനാക്കി കോടതി. ബോംബെ ഹൈക്കോടതിയുടെ ഗോവ ബഞ്ചാണ് വിധി പുറപ്പെടുവിച്ചത്. 2013 ലാണ് ജപ്പാന്&#x200d; സ്വദേശി ഹിനഗട്ട പിടിയിലാവുന്നത്. </p>



<p>എന്നാല്&#x200d; പരിശോധന നടത്തുന്നതിന് മുമ്പ് മജിസ്‌ട്രേറ്റിന്റെയോ ഗസറ്റഡ് ഓഫീസറിന്റെയോ മുന്നില്&#x200d; വച്ചായിരിക്കണമെന്ന് ആവശ്യപ്പെടാനുള്ള അവകാശം വ്യക്തിക്കുണ്ടെന്ന് പരിശോധിക്കപ്പെടുന്നയാളെ അറിയിച്ചിരിക്കണമെന്നാണ് നിയമം. ഇത് പൊലീസ് പാലിച്ചില്ലെന്നാണ് ഹിനഗട്ട കോടതിയെ അറിയിച്ചത്. തനിക്ക് ജാപ്പനീസ് ഭാഷ മാത്രമേ വശമുള്ളുവെന്നും തന്റെ ഭാഷയില്&#x200d; ഇക്കാര്യം ആരും പറഞ്ഞുതന്നിട്ടില്ലെന്നുമായിരുന്നു ഹിനഗട്ട കോടതിയില്&#x200d; അറിയിച്ചത്.  ഈ വാദം ശരിവച്ചാണ് ഹൈക്കോടതി ഹിനഗട്ടയെ കുറ്റവിമുക്തനാക്കിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/court-verdict-in-ganja-case-in-goa.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ശബരിമല വിധി പുനഃപരിശോധിക്കും; ഹര്&#x200d;ജികള്&#x200d; തുറന്ന കോടതിയിലേക്ക്</title>
		<link>https://www.chandrikadaily.com/sabarimala-verdict-to-open-court.html</link>
					<comments>https://www.chandrikadaily.com/sabarimala-verdict-to-open-court.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 13 Nov 2018 10:38:33 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[sabarimala]]></category>
		<category><![CDATA[verdict]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=110444</guid>

					<description><![CDATA[ശബരിമല വിധി പുന:പരിശോധിക്കാന്&#x200d; തീരുമാനം. പുന:പരിശോധനാഹര്&#x200d;ജികള്&#x200d; തുറന്ന കോടതിയില്&#x200d; ജനുവരി 22ന് കേള്&#x200d;ക്കും. സുപ്രീംകോടതി ഭരണഘടനാബഞ്ചിന്റേതാണ് തീരുമാനം.റിട്ട് ഹര്&#x200d;ജികളും ഭരണഘടനാബഞ്ചിലേക്ക് മാറ്റി. സര്&#x200d;ക്കാരിനും ദേവസ്വംബോര്&#x200d;ഡിനും കോടതി നോട്ടിസ് അയച്ചു. ശബരിമലയില്&#x200d; യുവതീപ്രവേശം അനുവദിക്കരുതെന്ന റിട്ട് ഹര്&#x200d;ജികള്&#x200d; സുപ്രീംകോടതി രാവിലെ പരിഗണിച്ചിരുന്നില്ല. പുനപരിശോധനാഹര്&#x200d;ജികള്&#x200d; തീര്&#x200d;പ്പാക്കിയശേഷമേ റിട്ടുകള്&#x200d; പരിഗണിക്കൂ എന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്&#x200d; ഗൊഗോയ് അറിയിച്ചു. ശബരിമല യുവതീപ്രവേശം തടയണമെന്നാവശ്യപ്പെടുന്ന നാല് റിട്ട് ഹര്&#x200d;ജികളും 50 പുനപരിശോധനാഹര്&#x200d;ജികളുമാണ് സുപ്രീംകോടതിയില്&#x200d; ഉണ്ടായിരുന്നത്. രാവിലെ കോടതി ചേര്&#x200d;ന്നപ്പോള്&#x200d; പുനപരിശോധനാഹര്&#x200d;ജികള്&#x200d; തുറന്ന കോടതിയില്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>ശബരിമല വിധി പുന:പരിശോധിക്കാന്&#x200d; തീരുമാനം. പുന:പരിശോധനാഹര്&#x200d;ജികള്&#x200d; തുറന്ന കോടതിയില്&#x200d; ജനുവരി 22ന് കേള്&#x200d;ക്കും. സുപ്രീംകോടതി ഭരണഘടനാബഞ്ചിന്റേതാണ് തീരുമാനം.റിട്ട് ഹര്&#x200d;ജികളും ഭരണഘടനാബഞ്ചിലേക്ക് മാറ്റി. സര്&#x200d;ക്കാരിനും ദേവസ്വംബോര്&#x200d;ഡിനും കോടതി നോട്ടിസ് അയച്ചു.</p>
<p>ശബരിമലയില്&#x200d; യുവതീപ്രവേശം അനുവദിക്കരുതെന്ന റിട്ട് ഹര്&#x200d;ജികള്&#x200d; സുപ്രീംകോടതി രാവിലെ പരിഗണിച്ചിരുന്നില്ല. പുനപരിശോധനാഹര്&#x200d;ജികള്&#x200d; തീര്&#x200d;പ്പാക്കിയശേഷമേ റിട്ടുകള്&#x200d; പരിഗണിക്കൂ എന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്&#x200d; ഗൊഗോയ് അറിയിച്ചു.</p>
<p>ശബരിമല യുവതീപ്രവേശം തടയണമെന്നാവശ്യപ്പെടുന്ന നാല് റിട്ട് ഹര്&#x200d;ജികളും 50 പുനപരിശോധനാഹര്&#x200d;ജികളുമാണ് സുപ്രീംകോടതിയില്&#x200d; ഉണ്ടായിരുന്നത്. രാവിലെ കോടതി ചേര്&#x200d;ന്നപ്പോള്&#x200d; പുനപരിശോധനാഹര്&#x200d;ജികള്&#x200d; തുറന്ന കോടതിയില്&#x200d; പരിഗണിക്കണമെന്ന് ശബരിമല ആചാരസംരക്ഷണഫോറത്തിന്റെ അഭിഭാഷകന്&#x200d; ആവശ്യപ്പെട്ടു. ആവശ്യം അന്യായമാണെന്ന് ചീഫ് ജസ്റ്റിസ് ര?ഞ്ജന്&#x200d; ഗൊഗോയ് പ്രതികരിച്ചു.</p>
<p>സമീപകാലത്ത് ഒരു കേസിലും സുപ്രീംകോടതി വിധിക്കെതിരെ ഇത്രയധികം പുനപരിശോധനഹര്&#x200d;ജികള്&#x200d; സമര്&#x200d;പ്പിക്കപ്പെട്ടിട്ടിരുന്നില്ല. തുറന്ന വാദത്തിന് വഴിതെളിഞ്ഞതോടെ വീണ്ടും സങ്കീര്&#x200d;ണമായ നിയമയുദ്ധത്തിന് കളമൊരുങ്ങും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sabarimala-verdict-to-open-court.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ലാവ്‌ലിന്‍ കേസ് വിധി; സന്തോഷിക്കേണ്ട വേളയിലും ദുഖിതനാണെന്ന് പിണറായി</title>
		<link>https://www.chandrikadaily.com/lavlin-cade-pinarai.html</link>
					<comments>https://www.chandrikadaily.com/lavlin-cade-pinarai.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 23 Aug 2017 10:24:01 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[cbi]]></category>
		<category><![CDATA[court]]></category>
		<category><![CDATA[Lavlin]]></category>
		<category><![CDATA[pinarayi]]></category>
		<category><![CDATA[pinarayi vijayan]]></category>
		<category><![CDATA[SNC Lavlin]]></category>
		<category><![CDATA[verdict]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=41451</guid>

					<description><![CDATA[തിരുവനന്തപുരം: ലാവ്‌ലിന്‍ കേസിലെ ഹൈക്കോടതി വിധിയില്‍ സന്തോഷിക്കേണ്ട വേളയിലും താന്‍ ദുഖിതനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലാവ്ലിന്‍ കേസില്‍നിന്ന് മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ കീഴ്‌ക്കോടതി വിധി ഹൈക്കോടതി ശരിവച്ചതിന് പിന്നാലെ നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് പിണറായിയുടെ പരാമര്‍ശം. കേസിന്റെ നാള്‍വഴികളില്‍ തനിക്കൊപ്പം സത്യം തെളിയിക്കാന്‍ മുന്നില്‍ ന്ിന്ന എം.കെ ദാമോദരന്‍ ഈവേളയില്‍ തനിക്കൊപ്പം ഇല്ലാത്തത് തന്നെ വേദനിപ്പിക്കുന്നുവെന്ന് പിണറായി വിജയന്‍. പിണറായി വിജയന്‍ ലാവ്ലിന്‍ ഇടപാടില്‍നിന്ന് സാമ്പത്തിക നേട്ടമുണ്ടാക്കിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സിബിഐ പ്രത്യേക കോടതി വിധി [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: ലാവ്‌ലിന്&#x200d; കേസിലെ ഹൈക്കോടതി വിധിയില്&#x200d; സന്തോഷിക്കേണ്ട വേളയിലും താന്&#x200d; ദുഖിതനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്&#x200d;. ലാവ്ലിന്&#x200d; കേസില്&#x200d;നിന്ന് മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ കീഴ്‌ക്കോടതി വിധി ഹൈക്കോടതി ശരിവച്ചതിന് പിന്നാലെ നടത്തിയ വാര്&#x200d;ത്ത സമ്മേളനത്തിലാണ് പിണറായിയുടെ പരാമര്&#x200d;ശം. കേസിന്റെ നാള്&#x200d;വഴികളില്&#x200d; തനിക്കൊപ്പം സത്യം തെളിയിക്കാന്&#x200d; മുന്നില്&#x200d; ന്ിന്ന എം.കെ ദാമോദരന്&#x200d; ഈവേളയില്&#x200d; തനിക്കൊപ്പം ഇല്ലാത്തത് തന്നെ വേദനിപ്പിക്കുന്നുവെന്ന് പിണറായി വിജയന്&#x200d;.</p>
<p>പിണറായി വിജയന്&#x200d; ലാവ്ലിന്&#x200d; ഇടപാടില്&#x200d;നിന്ന് സാമ്പത്തിക നേട്ടമുണ്ടാക്കിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സിബിഐ പ്രത്യേക കോടതി വിധി ഹൈക്കോടതി ശരിവച്ചത്. സിബിഐ പിണറായി വിജയനെ കുടുക്കാന്&#x200d; ശ്രമിച്ചുവെന്ന ഗുരുതരമായ പരാമര്&#x200d;ശവും വിധി പ്രസ്താവിച്ച ജസ്റ്റിസ് പി.ഉബൈദ് നടത്തി. പിണറായി വിജയനെ കുറ്റവിമുക്തനാക്കിയെങ്കിലും ലാവ്ലിന്&#x200d; കേസ് തുടരുമെന്നും ഹൈക്കോടതി വ്യക്തമാക്കി. മുന്&#x200d; അക്കൗണ്ട്സ് മെംബര്&#x200d; കെ.ജി. രാജശേഖരന്&#x200d; നായര്&#x200d;, മുന്&#x200d; ബോര്&#x200d;ഡ് ചെയര്&#x200d;മാന്&#x200d; ആര്&#x200d;. ശിവദാസന്&#x200d;, ജനറേഷന്&#x200d; വിഭാഗം മുന്&#x200d; ചീഫ് എന്&#x200d;ജിനീയര്&#x200d; എം. കസ്തൂരിരംഗ അയ്യര്&#x200d; എന്നിവര്&#x200d; വിചാരണ നേരിടണമെന്നും വിധിയിലുണ്ട്.</p>
<p>പെട്ടെന്ന് വിധി പറയാന്&#x200d; തീരുമാനിച്ചത് ചര്&#x200d;ച്ചകള്&#x200d; ഒഴിവാക്കുന്നതിനാണ്. കേസുമായി ബന്ധപ്പെട്ട് പലര്&#x200d;ക്കും രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും അതു ശരിയല്ലെന്നും കോടതി നിരീക്ഷിച്ചു. 102 പേജുകളുള്ള വിധി മുഴുവന്&#x200d; വായിച്ചു തീരാതെ വാര്&#x200d;ത്ത നല്&#x200d;കരുതെന്ന് വിധി പ്രസ്താവത്തിനു മുന്&#x200d;പ് ജഡ്ജി മാധ്യമങ്ങള്&#x200d;ക്ക് കര്&#x200d;ശന നിര്&#x200d;ദ്ദേശം നല്&#x200d;കിയിരുന്നു. വിധി പറയാന്&#x200d; മാറ്റിയശേഷം ഊമക്കത്തുകള്&#x200d; ലഭിച്ചതായും അദ്ദേഹം വ്യക്തമാക്കി.</p>
<p>സിബിഐ സമര്&#x200d;പ്പിച്ച കുറ്റപത്രത്തിലെ കണ്ടെത്തലുകള്&#x200d; അപൂര്&#x200d;ണമാണെന്നു വ്യക്തമാക്കിയാണ് പിണറായി വിജയനടക്കം ഏഴു പേരെ സിബിഐ പ്രത്യേക കോടതി പ്രതിപ്പട്ടികയില്&#x200d;നിന്ന് ഒഴിവാക്കിയത്. തുടര്&#x200d;ന്ന് റിവിഷന്&#x200d; ഹര്&#x200d;ജിയുമായി സിബിഐ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.</p>
<p>പള്ളിവാസല്&#x200d;, ചെങ്കുളം, പന്നിയാര്&#x200d; ജലവൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണത്തിന്, കനേഡിയന്&#x200d; കമ്പനിയായ എസ്എന്&#x200d;സി ലാവ്ലിനുമായി ഒപ്പിട്ട കരാറുകളുമായി ബന്ധപ്പെട്ട വ്യവസ്ഥാ ലംഘനങ്ങളാണ് കേസിനു കാരണം. ഈ കരാര്&#x200d; ലാവ്ലിന്&#x200d; കമ്പനിക്ക് നല്&#x200d;കുന്നതിന് പ്രത്യേക താല്&#x200d;പര്യം കാണിച്ചതിലൂടെ സംസ്ഥാനത്തിന് 374 കോടി രൂപയുടെ നഷ്ടമുണ്ടായെന്നുമാണ് ആരോപണം. യുഡിഎഫിന്റെ കാലത്താണ് പദ്ധതി കൊണ്ടുവന്നതെങ്കിലും അന്തിമ കരാര്&#x200d; ഒപ്പിട്ടത് പിന്നീട് വന്ന ഇ.കെ.നായനാര്&#x200d; മന്ത്രിസഭയിലെ വൈദ്യുതിമന്ത്രി ആയിരുന്ന പിണറായി വിജയനായിരുന്നു.</p>
<p><strong>എന്താണ് ലാവ്ലിന്&#x200d; കേസ്?</strong></p>
<p>പള്ളിവാസല്&#x200d;, ചെങ്കുളം, പന്നിയാര്&#x200d; ജലവൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണത്തിന്, കനേഡിയന്&#x200d; കമ്പനിയായ എസ്എന്&#x200d;സി ലാവ്ലിനുമായി ഒപ്പിട്ട കരാറുകളുമായി ബന്ധപ്പെട്ട വ്യവസ്ഥാ ലംഘനങ്ങളാണ് കേസിനു കാരണം. ഈ കരാര്&#x200d; ലാവ്ലിന്&#x200d; കമ്പനിക്ക് നല്&#x200d;കുന്നതിന് പ്രത്യേക താല്&#x200d;പര്യം കാണിച്ചതിലൂടെ സംസ്ഥാനത്തിന് 374 കോടി രൂപയുടെ നഷ്ടമുണ്ടായെന്നുമാണ് ആരോപണം. യുഡിഎഫിന്റെ കാലത്താണ് പദ്ധതി കൊണ്ടുവന്നതെങ്കിലും അന്തിമ കരാര്&#x200d; ഒപ്പിട്ടത് പിന്നീട് വന്ന ഇ.കെ.നായനാര്&#x200d; മന്ത്രിസഭയിലെ വൈദ്യുതിമന്ത്രി ആയിരുന്ന പിണറായി വിജയനായിരുന്നു.</p>
<p>വിചാരണപോലും നടത്താതെ പ്രതികളെ കുറ്റവിമുക്തരാക്കിയ സിബിഐ പ്രത്യേക കോടതി വിധി വസ്തുതകള്&#x200d; ശരിയായി വിലയിരുത്താതെയാണെന്നും വിധി നിലനില്&#x200d;ക്കില്ലെന്നുമാണു സിബിഐയുടെ വാദം. ലാവ്ലിന്&#x200d; ഇടപാടിന്റെ പല ഘട്ടങ്ങളിലും ഗൂഢാലോചന നടന്നതിനു തെളിവുണ്ട്. പ്രതികളില്&#x200d; ആരൊക്കെ എന്തൊക്കെ പങ്കുവഹിച്ചു എന്നറിയാന്&#x200d; വിചാരണ അനിവാര്യമാണെന്നുമാണു സിബിഐക്കു വേണ്ടി അഡീഷനല്&#x200d; സോളിസിറ്റര്&#x200d; ജനറല്&#x200d; കോടതിയെ അറിയിച്ചത്.</p>
<p>കുറ്റപത്രം നല്&#x200d;കുന്ന വേളയില്&#x200d;, മുന്നോട്ടുള്ള നടപടിക്കു വേണ്ട തെളിവുണ്ടോ എന്നു മാത്രമേ പരിശോധിക്കേണ്ടതുള്ളൂ എന്നും അതു ചെയ്യാതെ പ്രതികളെ കുറ്റവിമുക്തരാക്കിയ കീഴ്‌ക്കോടതി നടപടി തെറ്റാണെന്നും സിബിഐക്കു വേണ്ടി അഡീ. സോളിസിറ്റര്&#x200d; ജനറല്&#x200d; വാദിച്ചു.</p>
<p>എന്നാല്&#x200d;, ഗൂഢാലോചനയില്&#x200d; മുഖ്യമന്ത്രി പിണറായി വിജയനു പങ്കുണ്ടെന്ന ആരോപണം തെളിയിക്കാനുള്ള വസ്തുതകള്&#x200d; സിബിഐയുടെ കുറ്റപത്രത്തില്&#x200d; ഇല്ലെന്നാണ് പിണറായിക്കു വേണ്ടി ഹാജരായ അഭിഭാഷകന്&#x200d; വാദിച്ചത്. ഇടപാടില്&#x200d; ആരും അനര്&#x200d;ഹമായ നേട്ടമുണ്ടാക്കാത്ത നിലയ്ക്കു ക്രമക്കേടില്ലെന്നും അഴിമതി നിരോധന നിയമം ബാധകമാവില്ലെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/lavlin-cade-pinarai.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബാബരി മസ്ജിദ്: കോടതി വിധി തരുന്ന ശുഭസൂചന</title>
		<link>https://www.chandrikadaily.com/babri-court-verdict.html</link>
					<comments>https://www.chandrikadaily.com/babri-court-verdict.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 07 Mar 2017 18:01:16 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[Babri]]></category>
		<category><![CDATA[court]]></category>
		<category><![CDATA[verdict]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=21953</guid>

					<description><![CDATA[രാജ്യത്തിന്റെ സാംസ്‌കാരിക-മതേതര സ്തംഭങ്ങളിലൊന്നായ ഉത്തര്‍പ്രദേശിലെ ബാബരി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട ഗൂഢാലോചനാകേസില്‍ നിന്ന് മുന്‍ ഉപപ്രധാനമന്ത്രി എല്‍.കെ അഡ്വാനിയടക്കം 13 പേരെ ഒഴിവാക്കിയതിനെതിരായ ഉന്നത നീതി പീഠത്തിന്റെ പുതിയ ഉത്തരവ് കീഴ്‌കോടതിക്കുള്ള താക്കീതുപോലെ തന്നെ രാജ്യത്തെ മതേതര വിശ്വാസികളെയും രാജ്യസ്‌നേഹികളെയും സംബന്ധിച്ചിടത്തോളം ഏറെ ശുഭോദര്‍ക്കമായ ഒന്നായിരിക്കുന്നു. നീണ്ട ഇരുപത്തഞ്ചു വര്‍ഷത്തിന് ശേഷമാണെങ്കിലും കേസിലെ ഗൂഢാലോചന പുറത്തുവരാനും പ്രതികള്‍ക്ക് പരമാവധി ശിക്ഷലഭിക്കാനും ഈ ഉത്തരവ് ഉപകരിക്കുമെന്നു തന്നെയാണ് പൊതു സമാധാനകാംക്ഷികളായ ഏവരും പ്രതീക്ഷിക്കുന്നത്. 1992 ഡിസംബര്‍ ആറിന് അഞ്ഞൂറ് [&#8230;]]]></description>
										<content:encoded><![CDATA[<p>രാജ്യത്തിന്റെ സാംസ്‌കാരിക-മതേതര സ്തംഭങ്ങളിലൊന്നായ ഉത്തര്&#x200d;പ്രദേശിലെ ബാബരി മസ്ജിദ് തകര്&#x200d;ത്തതുമായി ബന്ധപ്പെട്ട ഗൂഢാലോചനാകേസില്&#x200d; നിന്ന് മുന്&#x200d; ഉപപ്രധാനമന്ത്രി എല്&#x200d;.കെ അഡ്വാനിയടക്കം 13 പേരെ ഒഴിവാക്കിയതിനെതിരായ ഉന്നത നീതി പീഠത്തിന്റെ പുതിയ ഉത്തരവ് കീഴ്‌കോടതിക്കുള്ള താക്കീതുപോലെ തന്നെ രാജ്യത്തെ മതേതര വിശ്വാസികളെയും രാജ്യസ്‌നേഹികളെയും സംബന്ധിച്ചിടത്തോളം ഏറെ ശുഭോദര്&#x200d;ക്കമായ ഒന്നായിരിക്കുന്നു. നീണ്ട ഇരുപത്തഞ്ചു വര്&#x200d;ഷത്തിന് ശേഷമാണെങ്കിലും കേസിലെ ഗൂഢാലോചന പുറത്തുവരാനും പ്രതികള്&#x200d;ക്ക് പരമാവധി ശിക്ഷലഭിക്കാനും ഈ ഉത്തരവ് ഉപകരിക്കുമെന്നു തന്നെയാണ് പൊതു സമാധാനകാംക്ഷികളായ ഏവരും പ്രതീക്ഷിക്കുന്നത്.<br />
1992 ഡിസംബര്&#x200d; ആറിന് അഞ്ഞൂറ് വര്&#x200d;ഷത്തിലധികം പഴക്കമുള്ള ബാബരി മസ്ജിദിന്റെ പൈശാചികമായ ധ്വംസനത്തിന് നേതൃത്വം നല്&#x200d;കിയവരില്&#x200d; മുന്നില്&#x200d; രാജ്യത്തെ പ്രമുഖ ബി.ജെ.പി നേതാക്കളായിരുന്നുവെന്ന് അന്നുതന്നെ തെളിഞ്ഞിരുന്നതാണ്. ബാബരി മസ്ജിദിന് വലിയ അകലെയല്ലാതെ സ്ഥാപിച്ച വേദിയില്&#x200d; നിന്ന് അക്രമികളെ പ്രകോപനപരമായ പ്രസംഗങ്ങളിലൂടെ പ്രോല്&#x200d;സാഹിപ്പിക്കുകയായിരുന്നു ഈ നേതാക്കള്&#x200d;. എല്&#x200d;.കെ അഡ്വാനിക്കു പുറമെ ബി.ജെ.പി അധ്യക്ഷന്&#x200d; ഡോ. മുരളീമനോഹര്&#x200d; ജോഷി, വി.എച്ച്.പി നേതാവ് അശോക് സിംഗാള്&#x200d;, മുന്&#x200d; കേന്ദ്രമന്ത്രി ഉമാഭാരതി, അന്നത്തെ യു.പി മുഖ്യമന്ത്രിയും ഇപ്പോള്&#x200d; രാജസ്ഥാന്&#x200d; ഗവര്&#x200d;ണറുമായ കല്യാണ്&#x200d;സിങ്, വിനയ് കത്യാര്&#x200d;, സാധ്വി ഋതാംബര, ഗിരിരാജ് കിഷോര്&#x200d;, വിഷ്ണുഹരി ഡാല്&#x200d;മിയ തുടങ്ങിയവര്&#x200d;ക്കെതിരെയാണ് അന്നത്തെ അയോധ്യ പൊലീസ് ഗൂഢാലോചനാകുറ്റം ചുമത്തി കേസെടുത്തിരുന്നത്. ശിവസേനാ തലവന്&#x200d; ബാല്&#x200d;താക്കറെ പ്രതിയായിരുന്നെങ്കിലും മരണപ്പെട്ടതിനാല്&#x200d; കേസില്&#x200d; നിന്ന് ഒഴിവാക്കപ്പെട്ടിരുന്നു. ആര്&#x200d;.എസ്.എസ്, വിശ്വഹിന്ദുപരിഷത്ത്, ബജ്‌റംഗ്ദള്&#x200d;, ശിവസേന തുടങ്ങിയ സംഘ്പരിവാര്&#x200d; സംഘടനകളുടെ കീഴിലെ കര്&#x200d;സേവകരാണ് സംഭവത്തിന് ഉത്തരവാദികളെന്നുകാട്ടി അവര്&#x200d;ക്കെതിരെയും അന്നുതന്നെ കേസെടുത്തിരുന്നു. ബാബരി മസ്ജിദ് ധ്വംസനക്കുറ്റം ലഖ്‌നോ കോടതിയിലും ഗൂഢാലോചനാകുറ്റം റായ്ബറേലി കോടതിയിലുമാണ് നടന്നത്. 2010ല്&#x200d; റായ്ബറേലി വിചാരണ കോടതിയാണ് ഗൂഢാലോചനാകുറ്റം റദ്ദാക്കിയത്. ഇതിനെതിരെ സി.ബി.ഐ അലഹബാദ് കോടതിയെ സമീപിച്ചെങ്കിലും 2010 മെയ് 20ന് കീഴ്‌കോടതി വിധി ശരിവെക്കുകയായിരുന്നു. തുടര്&#x200d;ന്ന് 2011ല്&#x200d; യു.പി.എ ഭരണകാലത്ത് സി.ബി.ഐ നല്&#x200d;കിയ അപ്പീലിലാണ് സുപ്രീംകോടതിയുടെ ബെഞ്ച് പുതിയ പരാമര്&#x200d;ശം പുറപ്പെടുവിച്ചിരിക്കുന്നത്. ലഖ്‌നോവില്&#x200d; പ്രത്യേക കോടതി സ്ഥാപിച്ചതിനെതിരെ നിയമപ്രശ്‌നം ഉന്നയിച്ചായിരുന്നു കോടതിയുടെ വിടുതല്&#x200d;. എന്നാല്&#x200d; ഈ കാരണം കേസില്&#x200d; നിന്ന് ഒഴിവാകാന്&#x200d; മതിയായതല്ലെന്ന നിഗമനമാണ് സുപ്രീംകോടതി നടത്തിയിരിക്കുന്നത്. ഈ രീതിയില്&#x200d; സാങ്കേതിക കാരണം പറഞ്ഞ് പ്രതികള്&#x200d; കേസില്&#x200d; നിന്ന് ഒഴിവാക്കപ്പെടരുതെന്ന കോടതിയുടെ പരാമര്&#x200d;ശം അന്വേഷണ ഏജന്&#x200d;സികള്&#x200d;ക്കും കോടതികള്&#x200d;ക്കുമുള്ള താക്കീതുകൂടിയായി കാണണം. സമാനമായ വിധിയാണ് അനധികൃത സ്വത്തുകേസില്&#x200d; കണക്കിലെ കൃത്രിമം കൊണ്ട് കുറ്റവിമുക്തമാക്കപ്പെട്ട ജയലളിതയുടെയും ശശികലയുടെയും കാര്യത്തില്&#x200d; അടുത്തിടെ സുപ്രീം കോടതിയില്&#x200d; നിന്നുണ്ടായതും ശശികലക്ക് ജയിലിലേക്ക് തിരിച്ചുപോകേണ്ടിവന്നതും.<br />
പ്രതികള്&#x200d;ക്കെതിരെ അനുബന്ധ കുറ്റപത്രം സമര്&#x200d;പ്പിക്കാന്&#x200d; പിനാകിചന്ദ്ര ഘോഷ്, രോഹിന്റണ്&#x200d; നരിമാന്&#x200d; എന്നിവരടങ്ങുന്ന ബെഞ്ചാണ് സി.ബി.ഐയോട് നിര്&#x200d;ദേശിച്ചിരിക്കുന്നത്. ഉപപ്രധാനമന്ത്രിയായിരിക്കെയാണ് ലളിതമായ സാങ്കേതിക കാരണം ചൂണ്ടിക്കാട്ടി കേസില്&#x200d;നിന്ന് അഡ്വാനിയടക്കമുള്ളവരെ ഹൈക്കോടതി ഒഴിവാക്കിയത്. മാത്രമല്ല സി.ബി.ഐ വളരെ വൈകിയാണ് അപ്പീല്&#x200d; സമര്&#x200d;പ്പിച്ചതെന്ന അഡ്വാനിയുടെയും മറ്റു അഭിഭാഷകരുടെയും വാദം കോടതി അംഗീകരിച്ചതുമില്ല. അഡീഷണല്&#x200d; സോളിസിറ്റര്&#x200d; ജനറല്&#x200d; തന്നെ കോടതിയുടെ നിരീക്ഷണത്തെ ശരിവെക്കുകയായിരുന്നു.<br />
ബാബരി മസ്ജിദ് തകര്&#x200d;ത്തതും ക്രിമിനല്&#x200d; ഗൂഢാലോചനയും സംബന്ധിച്ച രണ്ടു കേസുകളുടെ വിചാരണ ലഖ്‌നോ വിചാരണക്കോടതിയില്&#x200d; ഒരുമിച്ച് നടത്താവുന്നതാണെന്നും കോടതി സി.ബി.ഐയോട് ആവശ്യപ്പെടുകയുണ്ടായി. മാര്&#x200d;ച്ച് 22ന് കേസ് വീണ്ടും കേള്&#x200d;ക്കാന്&#x200d; വെച്ചിരിക്കയാണ്. അഡ്വാനിയെയും മറ്റും വിട്ടയച്ചതിനെതിരെ 2015ല്&#x200d; മഹ്മൂദ് അഹമ്മദ്ഹാജി നല്&#x200d;കിയ ഹര്&#x200d;ജിയെതുടര്&#x200d;ന്നാണ് സി.ബി.ഐ കോടതിയിലെത്തിയത്. ബി.ജെ.പി ഭരിക്കുമ്പോള്&#x200d; സി.ബി.ഐ അലസമാകരുതെന്നായിരുന്നു ആ ഗുണകാംക്ഷിയായ വന്ദ്യവയോധികന്റെ അപേക്ഷ.<br />
സമൂഹത്തില്&#x200d; കലഹം പടര്&#x200d;ത്തുക, രാജ്യത്തിന്റെ അഖണ്ഡതക്ക് ഹാനികരമാകുന്ന രീതിയില്&#x200d; പ്രസംഗിക്കുക തുടങ്ങിയ കുറ്റങ്ങളാണ് ഗൂഢാലോചകര്&#x200d;ക്കെതിരെ ചാര്&#x200d;ത്തപ്പെട്ടിരുന്നത്. ബാബരി മസ്ജിദ് തകര്&#x200d;ത്ത സംഭവത്തില്&#x200d; കണ്ടാലറിയാത്ത ലക്ഷക്കണക്കിനു പേര്&#x200d;ക്കെതിരെ പൊതുസ്ഥലത്ത് നിയമം ലംഘിച്ച് സംഘം ചേരല്&#x200d;, കവര്&#x200d;ച്ച, കൊലപാതകം, പിടിച്ചുപറി, മറ്റുള്ളവരെ അപായപ്പെടുത്തല്&#x200d;, സര്&#x200d;ക്കാര്&#x200d; ഉദ്യോഗസ്ഥരുടെ കൃത്യനിര്&#x200d;വഹണം തടസ്സപ്പെടുത്തല്&#x200d; തുടങ്ങിയ പത്തു വര്&#x200d;ഷം വരെ തടവ് ലഭിക്കാവുന്ന നിരവധി കുറ്റങ്ങളാണ് ചുമത്തിയിരുന്നത്. പുതിയ ഉത്തരവോടെ രണ്ടുകേസുകളും ഇനി ഒരുമിച്ച് വിചാരണ നടത്താനാവും. എന്നാല്&#x200d; ഗൂഢാലോചനാകേസില്&#x200d; 186 സാക്ഷികളെയും ഇനിയും വിസ്തരിക്കേണ്ടി വരുമെന്ന പ്രതിഭാഗം അഭിഭാഷകന്&#x200d; കെ.കെ വേണുഗോപാലന്റെ വാദത്തിന് കോടതി ചെവി കൊടുത്തിട്ടില്ല.<br />
2010 സെപ്തംബര്&#x200d; 30ന് ബാബരി മസ്ജിദ് നിലനിന്ന സ്ഥലം മുസ്്‌ലിംകള്&#x200d;ക്കും ഹിന്ദുക്കള്&#x200d;ക്കും സന്യാസി സഭയായ നിര്&#x200d;മോഹി അഖോരക്കുമായി വീതിച്ചു നല്&#x200d;കണമെന്ന അലഹബാദ് ഹൈക്കോടതി വിധിയിന്മേലുള്ള അപ്പീലും സുപ്രീം കോടതിയുടെ പരിഗണനയിലാണ്. 2013ല്&#x200d; തല്&#x200d;സ്ഥിതി നിലനിര്&#x200d;ത്താനുള്ള കോടതി ഉത്തരവും ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. രാജ്യത്തിന്റെ നീതിവ്യവസ്ഥയും നീതിപീഠങ്ങളും ക്രമസമാധാനവും ഇതേപടി നിലനില്&#x200d;ക്കണമെന്ന് വാദിക്കുന്നവരെ സംബന്ധിച്ചിടത്തോളം കോടതി വിധി നമ്മുടെ ജനാധിപത്യത്തിലുള്ള വിശ്വാസം കൂടുതല്&#x200d; ഉറപ്പിക്കാനുതകുമെന്ന കാര്യത്തില്&#x200d; സംശയമില്ല. കൂട്ടിലടക്കപ്പെട്ട തത്ത എന്ന് സുപ്രീംകോടതിയില്&#x200d; നിന്നുതന്നെ പഴികേട്ട രാജ്യത്തെ ഒന്നാമത്തെ അന്വേഷണ ഏജന്&#x200d;സിയാണ് സെന്&#x200d;ട്രല്&#x200d; ബ്യൂറോ ഓഫ് ഇന്&#x200d;വെസ്റ്റിഗേഷന്&#x200d;. സംഭവത്തിലെ ദൃക്‌സാക്ഷിയും എഴുപതുകാരനുമായ ഹാജി മഹ്മൂദിന്റെ സന്ദേഹം ദൂരീകരിക്കപ്പെടുകതന്നെ വേണം. ഇന്ന് രാജ്യം ഭരിക്കുന്നത് ഇതേ ഗൂഢാലോചനക്കാരുടെ അടുത്തയാളുകള്&#x200d; തന്നെയാണ് എന്നത് കേസില്&#x200d; ഇനിയെന്ത് സംഭവിക്കുമെന്ന ആശങ്ക ഉയര്&#x200d;ത്തുന്നുമുണ്ട്. ആര്&#x200d;.എസ്.എസുകാരനായ പ്രധാനമന്ത്രി ഭരിക്കുന്ന നാട്ടില്&#x200d; നീതിന്യായത്തോടുള്ള പ്രതിബദ്ധത കൊണ്ടുമാത്രമാകും ഈകേസ് ഇനി മുന്നോട്ടുപോകുക. അതുതന്നെ സംഭവിക്കട്ടെ എന്ന് നമുക്ക് പ്രാര്&#x200d;ഥിക്കാം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/babri-court-verdict.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
