<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>vhp &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/vhp/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 20 Mar 2025 03:39:22 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>vhp &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>നാഗ്പൂര്&#x200d; സംഘര്&#x200d;ഷത്തില്&#x200d; അറസ്റ്റിലായ വി.എച്ച്.പി, ബജ്രംഗ് ദള്&#x200d; പ്രവര്&#x200d;ത്തകര്&#x200d;ക്ക് അതിവേഗ ജാമ്യം</title>
		<link>https://www.chandrikadaily.com/fast-track-bail-granted-to-vhp-bajrang-dal-activists-arrested-in-nagpur-violence.html</link>
					<comments>https://www.chandrikadaily.com/fast-track-bail-granted-to-vhp-bajrang-dal-activists-arrested-in-nagpur-violence.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 20 Mar 2025 03:39:22 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[bail]]></category>
		<category><![CDATA[bajrang dal]]></category>
		<category><![CDATA[vhp]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=334823</guid>

					<description><![CDATA[കൊട്വാലി പൊലീസിന് മുമ്പാകെ കീഴടങ്ങിയ ഇവരെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കുകയായിരുന്നു.]]></description>
										<content:encoded><![CDATA[<p>ഔറംഗസേബിന്റെ ശവകുടീരം പൊളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം നടത്തിയ വിശ്വഹിന്ദു പരിഷത്, ബജ്രംഗ് ദൾ പ്രവർത്തകർക്ക് അറസ്റ്റിന് പിന്നാലെ ജാമ്യം. എട്ട് പ്രവർത്തകർക്കാണ് ജാമ്യം ലഭിച്ചത്. കൊട്വാലി പൊലീസിന് മുമ്പാകെ കീഴടങ്ങിയ ഇവരെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കുകയായിരുന്നു.</p>
<p>നാഗ്പൂർ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. 3000 രൂപ കെട്ടിവെച്ചതിനെ തുടർന്നാണ് ഇവർക്ക് ജാമ്യം ലഭിച്ചതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. നേരത്തെ മൈനോറിറ്റി ഡെമോക്രാറ്റിക് പാർട്ടി നേതാവ് നാഗ്പൂർ സംഘർഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരുന്നു. കേസിൽ പിടിയിലായ ഖാനെ വെള്ളിയാഴ്ച വരെ കോടതി റിമാൻഡ് ചെയ്തിരുന്നു.</p>
<p>അതേസമയം, ഔറംഗസീബിന് ഇപ്പോൾ ഒരു പ്രസക്തിയുമില്ലെന്ന് ആർ.എസ്.എസിന്&#x200d;റെ ദേശീയ പ്രചാരണ ചുമതലയുള്ള നേതാവ് സുനിൽ അംബേദ്കർ പറഞ്ഞിരുന്നു. ഔറംഗസീബിന്&#x200d;റെ ശവകുടീരം പൊളിക്കണമെന്ന ആവശ്യവുമായി നാഗ്പൂരിലുണ്ടായ സംഘർഷത്തെ അപലപിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മാർച്ച് 21ന് ബംഗളൂരുവിൽ നടക്കാനിരിക്കുന്ന ആർ.എസ്.എസ് അഖില ഭാരതീയ പ്രതിനിധി സഭയുടെ മുന്നോടിയായി നടത്തിയ വാർത്തസമ്മേളനത്തിലാണ് സുനിൽ അംബേദ്കറുടെ വാക്കുകൾ.</p>
<p>300 വർഷം മുമ്പ് മരിച്ച ഔറംഗസീബിന് ഇപ്പോൾ പ്രസക്തിയുണ്ടോയെന്നും ശവകുടീരം നീക്കേണ്ടതുണ്ടോയെന്നും മാധ്യമപ്രവർത്തകർ ചോദിച്ചു. &#8216;ഔറംഗസീബിന് ഇപ്പോൾ പ്രസക്തിയുണ്ടെന്ന് എനിക്ക് തോന്നുന്നില്ല&#8217; എന്നായിരുന്നു മറുപടി. ഒരു തരത്തിലുള്ള അക്രമവും സമൂഹത്തിന് നല്ലതല്ല എന്നായിരുന്നു നാഗ്പൂർ അക്രമങ്ങളെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/fast-track-bail-granted-to-vhp-bajrang-dal-activists-arrested-in-nagpur-violence.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഔറംഗസേബിന്റെ ശവകൂടീരവുമായി ബന്ധപ്പെട്ട സംഘര്&#x200d;ഷം; കാരണം വ്യക്തമല്ലെന്ന് ആഭ്യന്തര സഹമന്ത്രി; തീവ്ര ഹിന്ദുത്വ പ്രവര്&#x200d;ത്തകര്&#x200d; അറസ്റ്റില്&#x200d;</title>
		<link>https://www.chandrikadaily.com/clashes-over-aurangzebs-tomb-reason-unclear-says-minister-of-state-for-home-vhp-bajrang-dal-activists-arrested.html</link>
					<comments>https://www.chandrikadaily.com/clashes-over-aurangzebs-tomb-reason-unclear-says-minister-of-state-for-home-vhp-bajrang-dal-activists-arrested.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 20 Mar 2025 03:04:11 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Arrest]]></category>
		<category><![CDATA[Aurangzeb]]></category>
		<category><![CDATA[police]]></category>
		<category><![CDATA[tomb]]></category>
		<category><![CDATA[vhp]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=334814</guid>

					<description><![CDATA[ശവകുടീരം പൊളിച്ചുമാറ്റിയില്ലെങ്കില്&#x200d; മറ്റൊരു ബാബറി മസ്ജിദ് ആവര്&#x200d;ത്തിക്കുമെന്ന പ്രവര്&#x200d;ത്തകരുടെ ഭീഷണിക്ക് പിന്നാലെയായിരുന്നു സംഘര്&#x200d;ഷമുണ്ടായത്. ]]></description>
										<content:encoded><![CDATA[<p>തിങ്കളാഴ്ച രാത്രി നാഗ്പൂരില്&#x200d; ഓറംഗസേബ് ശവകുടീരത്തെ ചൊല്ലിയുണ്ടായ സംഘര്&#x200d;ഷത്തിന് കാരണക്കാരായ പ്രതകളെ അറസ്റ്റ് ചെയ്തു. എട്ട് വി.എച്ച്.പി, ബജ്‌റംഗ്ദള്&#x200d; പ്രവര്&#x200d;ത്തകര്&#x200d; ഉള്&#x200d;പ്പെടെയുള്ളവരെയാണ് അറസ്റ്റ് ചെയ്തത്. ശവകുടീരം പൊളിച്ചുമാറ്റിയില്ലെങ്കില്&#x200d; മറ്റൊരു ബാബറി മസ്ജിദ് ആവര്&#x200d;ത്തിക്കുമെന്ന പ്രവര്&#x200d;ത്തകരുടെ ഭീഷണിക്ക് പിന്നാലെയായിരുന്നു സംഘര്&#x200d;ഷമുണ്ടായത്.</p>
<p>അക്രമം അഴിച്ചുവിട്ട വിശ്വഹിന്ദു പരിഷത്ത്, ബജ്‌റംഗ്ദള്&#x200d; പ്രവര്&#x200d;ത്തകര്&#x200d; കോട്വാലി പൊലീസില്&#x200d; കീഴടങ്ങിയതിനെ തുടര്&#x200d;ന്നായിരുന്നു അറസ്റ്റ്. പ്രതികളെ അറസ്റ്റ് ചെയ്തതിന് പിന്നാലെ നാഗ്പൂര്&#x200d; ജുഡീഷ്യല്&#x200d; മജിസ്‌ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതിയില്&#x200d; ഹാജരാക്കിയതായും പൊലീസ് അറിയിച്ചു.</p>
<p>നാഗ്പൂര്&#x200d; കലാപവുമായി ബന്ധപ്പെട്ട് സംഘര്&#x200d;ഷത്തില്&#x200d; ഉള്&#x200d;പ്പെട്ടവര്&#x200d;ക്കെതിരെ കര്&#x200d;ശന നടപടികള്&#x200d; സ്വീകരിക്കുമെന്നുള്ള മഹാരാഷ്ട്ര പൊലീസിന്റെ മുന്നറിയിപ്പിന് പിന്നാലെയാണ് പ്രതികള്&#x200d; കീഴടങ്ങിയത്.</p>
<p>ഔറംഗസേബിന്റെ ശവകൂടിരം മാറ്റണമെന്നാവശ്യപ്പെട്ട് നടത്തിയ പ്രതിഷേധത്തിനിടെ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചാണ് ഇവര്&#x200d;ക്കെതിരെ പൊലീസ് എഫ്.ഐ.ആര്&#x200d; രജിസ്റ്റര്&#x200d; ചെയ്തത്. വി.എച്ച്.പി പ്രവര്&#x200d;ത്തകരുള്&#x200d;പ്പെടെ നടത്തിയ സംഘര്&#x200d;ഷത്തില്&#x200d; നിരവധി പൊലീസുകാര്&#x200d;ക്ക് പരിക്കേല്&#x200d;ക്കുകയും വാഹനങ്ങള്&#x200d; കത്തിക്കുകയും കല്ലേറുണ്ടാവുകയും ചെയ്തിരുന്നു.</p>
<p>സംഘര്&#x200d;ഷത്തില്&#x200d; പത്ത് കമാന്റോകള്&#x200d;ക്കും രണ്ട് ഐ.പി.എസ് ഉദ്യോഗസ്ഥര്&#x200d;ക്കും രണ്ട് ഫയര്&#x200d;മാന്&#x200d;മാര്&#x200d;ക്കുമാണ് പരിക്കേറ്റത്. ആര്&#x200d;.എസ്.എസ് ആസ്ഥാനത്ത് നിന്നാണ് വി.എച്ച്.പി, ബജ്‌റംഗ്ദള്&#x200d; പ്രവര്&#x200d;ത്തകര്&#x200d; പ്രതിഷേധം ആരംഭിച്ചത്. രണ്ട് ജെ.സി.ബികള്&#x200d; ഉള്&#x200d;പ്പെടെ 40 വാഹനങ്ങളാണ് കലാപകാരികള്&#x200d; കത്തിച്ചത്. സംഘര്&#x200d;ഷത്തില്&#x200d; 50 ഓളം പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.</p>
<p>നാഗ്പൂരില്&#x200d; നിലവില്&#x200d; 144 പ്രഖ്യാപിച്ചിട്ടുണ്ട്. സ്ഥിതിഗതികള്&#x200d; നിയന്ത്രണവിധേയമാണെന്നും സമാധാനപരമാണെന്നും പൊലീസ് ഉദ്യോഗസ്ഥര്&#x200d; അറിയിച്ചിരുന്നു. ആര്&#x200d;.എസ്.എസിന്റെ ആസ്ഥാനത്തിന് സമീപമാണ് അക്രമം നടന്നത്. അക്രമികള്&#x200d; നിരവധി വാഹനങ്ങള്&#x200d;ക്ക് തീയിടുകയും മറ്റ് വസ്തുവകകള്&#x200d; നശിപ്പിക്കുകയും ചെയ്തതോടെ സംഘര്&#x200d;ഷം രൂക്ഷമാകുകയായിരുന്നു.</p>
<p>ആക്രമണത്തിന്റെ വീഡിയോകള്&#x200d; സോഷ്യല്&#x200d; മീഡിയയില്&#x200d; വ്യാപകമായി പ്രചരിക്കുന്നുണ്ട്. ചിറ്റ്‌നിസ് പാര്&#x200d;ക്ക്, മഹല്&#x200d;, മധ്യ നാഗ്പൂരിലെ മറ്റ് പ്രദേശങ്ങള്&#x200d; എന്നിവിടങ്ങളില്&#x200d; അക്രമാസക്തരായ ജനക്കൂട്ടത്തെ പിരിച്ചുവിടാന്&#x200d; പൊലീസ് ലാത്തി ചാര്&#x200d;ജും കണ്ണീര്&#x200d; വാതകവും പ്രയോഗിച്ചിരുന്നു.</p>
<p>സംഘര്&#x200d;ഷം ആസൂത്രിതമാണെന്ന് നേരത്തെ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് നിയമസഭയില്&#x200d; പറഞ്ഞിരുന്നു. സംഘര്&#x200d;ഷത്തില്&#x200d; ഡെപ്യൂട്ടി കമ്മീഷണര്&#x200d; റാങ്കിലുള്ള മൂന്ന് ഉദ്യോഗസ്ഥര്&#x200d; ഉള്&#x200d;പ്പെടെ 33 പൊലീസ് ഉദ്യോഗസ്ഥര്&#x200d;ക്ക് പരിക്കേറ്റതായും ഫഡ്‌നാവിസ് പറഞ്ഞു. ബി.എന്&#x200d;.എസ് വകുപ്പുകള്&#x200d; പ്രകാരമാണ് അറസ്റ്റ് ചെയ്ത പ്രതികള്&#x200d;ക്കെതിരെ കേസെടുത്തിരിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/clashes-over-aurangzebs-tomb-reason-unclear-says-minister-of-state-for-home-vhp-bajrang-dal-activists-arrested.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഹിന്ദുക്കളുടെ ജനനനിരക്ക് കുറയുന്നുവെന്ന് വി.എച്ച്.പി; എല്ലാ ഹിന്ദു കുടുംബത്തിനും കുറഞ്ഞത് മൂന്ന് കുട്ടികൾ വേണം</title>
		<link>https://www.chandrikadaily.com/vhp-says-birth-rate-of-hindus-is-declining-every-hindu-family-should-have-at-least-three-children.html</link>
					<comments>https://www.chandrikadaily.com/vhp-says-birth-rate-of-hindus-is-declining-every-hindu-family-should-have-at-least-three-children.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 26 Jan 2025 03:28:53 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[hindu]]></category>
		<category><![CDATA[India]]></category>
		<category><![CDATA[vhp]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=327404</guid>

					<description><![CDATA[ബംഗ്ലാദേശിൽ ഹിന്ദുക്കൾ നിരന്തരം മതപരമായ വിവേചനത്തിന് ഇരയാവുകയാണെന്നും സമ്മേളനം അഭിപ്രായപ്പെട്ടു.]]></description>
										<content:encoded><![CDATA[<p>രാജ്യത്ത് ഹിന്ദുക്കളുടെ ജനനനിരക്ക് കുറയുന്നുവെന്ന് വിശ്വ ഹിന്ദു പരിഷത്ത്. ഇത് പരിഹരിക്കുന്നതിനായി ഓരോ ഹിന്ദു കുടുംബത്തിനും കുറഞ്ഞത് 3 കുട്ടികളെങ്കിലും വേണമെന്ന് ഉത്തര്&#x200d;പ്രദേശിലെ<br />
പ്രയാഗ് രാജിൽ നടന്ന സന്യാസി സമ്മേളനത്തിൽ വി.എച്ച്.പി ജനറൽ സെക്രട്ടറി ബജ്രംഗ് ലാൽ ബംഗ്ര ആഹ്വാനം ചെയ്തു.</p>
<p>&#8216;ഹിന്ദുക്കളുടെ ജനനിരക്ക് കുറഞ്ഞത് രാജ്യത്തെ ജനസംഖ്യയിൽ അസന്തുലിതാവസ്ഥ സൃഷ്ടിക്കുകയാണ്. ഓരോ ഹിന്ദു കുടുംബത്തിലും കുറഞ്ഞത് മൂന്ന് കുട്ടികളെങ്കിലും ജനിക്കണമെന്ന് ഹിന്ദു സമൂഹത്തിലെ സന്യാസിമാർ ആഹ്വാനം ചെയ്യുകയാണ്&#8217; -വി.എച്ച്.പി ജനറൽ സെക്രട്ടറി പറഞ്ഞു.</p>
<p>ബംഗ്ലാദേശിൽ ഹിന്ദുക്കൾ നിരന്തരം മതപരമായ വിവേചനത്തിന് ഇരയാവുകയാണെന്നും സമ്മേളനം അഭിപ്രായപ്പെട്ടു. ഇന്ത്യയിലും ബംഗ്ലാദേശിലേതിന് സമാനമായ സാഹചര്യം സൃഷ്ടിക്കുന്നതിന് ചിലർ ശ്രമിക്കുകയും ഹിന്ദുക്കളെ ഭീഷണിപ്പെടുത്തുകയുമാണ്.</p>
<p>ഹിന്ദുക്കൾ ഇക്കാര്യം ഗൗരവത്തോടെ കാണണം. വഖഫ് ബോർഡിൻ്റെ ഏകാധിപത്യപരവും പരിധിയില്ലാത്തതുമായ അവകാശങ്ങൾ പരിമിതപ്പെടുത്താൻ കേന്ദ്രസർക്കാർ നിയമപരിഷ്‌കരണം കൊണ്ടുവരികയാണെന്നും അദ്ദേഹം പറഞ്ഞു.</p>
<p>ഇന്ത്യയുടെ സനാതന പാരമ്പര്യമാണ് നടന്നുകൊണ്ടിരിക്കുന്ന മഹാകുംഭമേളയിൽ ലോകം കണ്ടുകൊണ്ടിരിക്കുന്നതെന്ന് സമ്മേളനത്തിൽ പങ്കെടുത്ത യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. സനാതന ധർമം 500 വർഷമായി കാത്തിരുന്ന സ്വപ്നമാണ് അയോധ്യയിലെ രാമക്ഷേത്രത്തിലൂടെ യാഥാർഥ്യമായതെന്നും യോഗി പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/vhp-says-birth-rate-of-hindus-is-declining-every-hindu-family-should-have-at-least-three-children.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വിഎച്ച്പിയുടെ വനിതാ വിഭാഗമായ ദുർഗാവാഹിനി സ്ഥാപക സാധ്വി ഋതംബരക്ക് പത്മഭൂഷൺ</title>
		<link>https://www.chandrikadaily.com/padma-bhushan-to-sadhvi-rithambarak-founder-of-durga-vahini-the-womens-wing-of-the-vhp.html</link>
					<comments>https://www.chandrikadaily.com/padma-bhushan-to-sadhvi-rithambarak-founder-of-durga-vahini-the-womens-wing-of-the-vhp.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 26 Jan 2025 03:07:00 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Padma Bhushan]]></category>
		<category><![CDATA[Sadhvi Rithambarak]]></category>
		<category><![CDATA[vhp]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=327398</guid>

					<description><![CDATA[ബാബരി മസ്ജിദ് തകര്&#x200d;ത്ത കേസില്&#x200d; ലിബര്&#x200d;ഹാന്&#x200d; കമ്മീഷന്&#x200d; കുറ്റക്കാരിയെന്ന് കണ്ടെത്തിയ വ്യക്തിയാണ് സാധ്വി ഋതംബര.]]></description>
										<content:encoded><![CDATA[<p>സംഘ്പരിവാര്&#x200d; സംഘടനയായ വിശ്വ ഹിന്ദു പരിഷത്തിന്റെ വനിതാ വിഭാഗമായ ദുര്&#x200d;ഗാവാഹിനിയുടെ സ്ഥാപകയായ സാധ്വി ഋതംബരക്ക് പത്മഭൂഷണ്&#x200d;. ബാബരി മസ്ജിദ് തകര്&#x200d;ത്ത കേസില്&#x200d; ലിബര്&#x200d;ഹാന്&#x200d; കമ്മീഷന്&#x200d; കുറ്റക്കാരിയെന്ന് കണ്ടെത്തിയ വ്യക്തിയാണ് സാധ്വി ഋതംബര. 2020ല്&#x200d; സിബിഐ ഇവരെ കുറ്റവിമുക്തയാക്കി.</p>
<p>വിദ്വേഷ പ്രസ്താനവകളിലൂടെ വാര്&#x200d;ത്തകളില്&#x200d; ഇടം പിടിക്കാറുള്ള നേതാവ് കൂടിയാണ് സാധ്വി ഋതംബര. ഹിന്ദു സമൂഹത്തിന്റെ മതപരമായ കേന്ദ്രങ്ങളില്&#x200d; ഹിന്ദുക്കളെ മാത്രമേ കച്ചവടം നടത്താന്&#x200d; അനുവദിക്കാവൂ എന്ന് കഴിഞ്ഞ വര്&#x200d;ഷം ഡിസംബറില്&#x200d; ഋതംബര ആവശ്യപ്പെട്ടിരുന്നു. സനാതന ധര്&#x200d;മം പിന്തുടരാത്തവര്&#x200d; വില്&#x200d;ക്കുന്ന ഭക്ഷണം വിശ്വസിച്ച് കഴിക്കാന്&#x200d; പറ്റില്ലെന്നും അവര്&#x200d; പറഞ്ഞിരിന്നു.</p>
<p>എല്ലാ ഹിന്ദു ദമ്പതികളും നാല് കുട്ടികള്&#x200d;ക്ക് ജന്മം നല്&#x200d;കണമെന്നും അതില്&#x200d; രണ്ട് കുട്ടികളെ രാഷ്ട്രത്തിന് സമര്&#x200d;പ്പിക്കണമെന്നും സാധ്വി ഋതംബര ആവശ്യപ്പെട്ടിരുന്നു. അങ്ങനെയെങ്കില്&#x200d; ഇന്ത്യ അതിവേഗം ഹിന്ദു രാഷ്ട്രമാകും. മാത്രമല്ല രാജ്യത്ത് ഏക സിവില്&#x200d; കോഡ് നടപ്പാക്കണം. എന്നാല്&#x200d; ജനസംഖ്യ സന്തുലിതമാകുമെന്നും 2022ല്&#x200d; സാധ്വി ഋതംബര പറഞ്ഞിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/padma-bhushan-to-sadhvi-rithambarak-founder-of-durga-vahini-the-womens-wing-of-the-vhp.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പശു ‘രാജ്യമാത’: പശു ഗുണ്ടകൾക്കെതിരെ നടപടി വേണ്ടെന്ന് വി.എച്ച്.പിയും ബജ്റംഗ്ദളും</title>
		<link>https://www.chandrikadaily.com/cow-rajya-mata-vhp-and-bajrang-dal-say-no-action-against-cow-goons.html</link>
					<comments>https://www.chandrikadaily.com/cow-rajya-mata-vhp-and-bajrang-dal-say-no-action-against-cow-goons.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 02 Oct 2024 07:12:18 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[bajrang dal]]></category>
		<category><![CDATA[cow goons]]></category>
		<category><![CDATA[vhp]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=311797</guid>

					<description><![CDATA[പശു സംരക്ഷകരെന്ന പേരിൽ കൊലപാതകം ഉൾപ്പെടെ സാധാരണക്കാരെ ആക്രമിച്ച നിരവധി സംഭവങ്ങൾ സംസ്ഥാനത്ത് അടുത്തിടെ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു]]></description>
										<content:encoded><![CDATA[<p>പശുക്കളെ ‘രാജ്യമാത’ ആയി പ്രഖ്യാപിച്ച സർക്കാർ ഉത്തരവിനെ തുടർന്ന് പശു ഗുണ്ടകൾക്കെതിരെ നടപടി വേണ്ടെന്ന് വി.എച്ച്.പിയും ബജ്റംഗ്ദളും. ഹിന്ദുത്വ തീവ്രവാദ സംഘടനകളായ ബജ്‌റംഗ്ദളും വിശ്വഹിന്ദു പരിഷത്തും സർക്കാർ നടപടിയെ സ്വാഗതം ചെയ്യുകയും ചെയ്തു.പശു സംരക്ഷകരെന്ന പേരിൽ കൊലപാതകം ഉൾപ്പെടെ സാധാരണക്കാരെ ആക്രമിച്ച നിരവധി സംഭവങ്ങൾ സംസ്ഥാനത്ത് അടുത്തിടെ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.</p>
<p>സർക്കാർ തീരുമാനത്തിൽ വിശ്വഹിന്ദു പരിഷത്ത് നന്ദി അറിയിച്ചു. ഈ നീക്കം സംസ്ഥാനത്ത് ഗോഹത്യ അവസാനിപ്പിക്കുമെന്നും പശു സംരക്ഷണത്തിൽ ഏർപ്പെട്ടിരിക്കുന്ന ബജ്‌റംഗ്ദൾ പ്രവർത്തകർക്കെതിരായ നടപടി തടയുമെന്ന് പ്രതീക്ഷിക്കുന്നതായും വി.എച്ച്.പി കൊങ്കൺ വിഭാഗം പറഞ്ഞു.</p>
<p>ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര സർക്കാർ തിങ്കളാഴ്ചയാണ് പശുവിനെ ‘രാജ്യമാത’ആയി പ്രഖ്യാപിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. നാടൻ പശുക്കളെ വളർത്തുന്നതിന് പ്രതിദിനം 50 രൂപ സബ്‌സിഡി പദ്ധതി നടപ്പാക്കാനും മന്ത്രിസഭ തീരുമാനിച്ചിരുന്നു. പശുക്കൾക്ക് ‘രാജ്യമാത’ പദവി നൽകിയതിന് ശേഷം മഹാരാഷ്ട്രയിൽ ഗോവധം അവസാനിക്കുമെന്ന് ഹിന്ദു സംഘടനകൾ പ്രത്യാശ പ്രകടിപ്പിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cow-rajya-mata-vhp-and-bajrang-dal-say-no-action-against-cow-goons.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പള്ളിക്കെതിരായ ഹിന്ദുത്വ വാദികളുടെ പ്രകടനം; ഷിംലയില്&#x200d; ബി.ജെ.പി-വി.എച്ച്.പി പ്രവര്&#x200d;ത്തകര്&#x200d;ക്കെതിരെ കേസ്</title>
		<link>https://www.chandrikadaily.com/demonstration-of-hindutva-activists-against-mosque-case-against-bjp-vhp-workers-in-shimla.html</link>
					<comments>https://www.chandrikadaily.com/demonstration-of-hindutva-activists-against-mosque-case-against-bjp-vhp-workers-in-shimla.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 16 Sep 2024 10:54:18 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[Demonstration]]></category>
		<category><![CDATA[shimla]]></category>
		<category><![CDATA[vhp]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=309574</guid>

					<description><![CDATA[നിരോധനാജ്ഞ ലംഘിച്ച് സഞ്ജൗലിയിലെത്തിയ ആള്&#x200d;ക്കൂട്ടത്തിലെ 60ഓളം ആളുകളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് ഷിംല പൊലീസ് സൂപ്രണ്ട് സഞ്ജീവ് ഗാന്ധി പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>ഹിമാചല്&#x200d; പ്രദേശിലെ സഞ്ജൗലിയില്&#x200d; അനധികൃത നിര്&#x200d;മാണമെന്ന് ആരോപിച്ച് പള്ളി പൊളിക്കാന്&#x200d; ആഹ്വാനം ചെയ്ത് നിരത്തിലിറങ്ങിയവര്&#x200d;ക്കെതിരെ നടപടി. പള്ളി പൊളിക്കണമെന്ന് ആവശ്യപ്പെട്ട 50 ബി.ജെ.പി പ്രവര്&#x200d;ത്തക്കെതിരെയും വിശ്വഹിന്ദു പരിഷത്ത് പ്രവര്&#x200d;ത്തകര്&#x200d;ക്കെതിരെയും പൊലീസ് കേസെടുത്തു.</p>
<p>നിരോധനാജ്ഞ ലംഘിച്ച് സഞ്ജൗലിയിലെത്തിയ ആള്&#x200d;ക്കൂട്ടത്തിലെ 60ഓളം ആളുകളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് ഷിംല പൊലീസ് സൂപ്രണ്ട് സഞ്ജീവ് ഗാന്ധി പറഞ്ഞു.</p>
<p>പ്രതികളെ അറസ്റ്റ് ചെയ്യുന്നതിനായി നടപടികള്&#x200d; തുടരുകയാണെന്നും പൊലീസ് സൂപ്രണ്ട് അറിയിച്ചു. ഏതാനും പ്രവര്&#x200d;ത്തകര്&#x200d; ഒളിവിലാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ സമാധാനം തകര്&#x200d;ക്കാന്&#x200d; മുന്&#x200d;കൂട്ടി ആസൂത്രണം ചെയ്തതാണ് പ്രതിഷേധമെന്നും സഞ്ജീവ് ഗാന്ധി ചൂണ്ടിക്കാട്ടി.</p>
<p>വിദ്വേഷം വളര്&#x200d;ത്തല്&#x200d;, ആരാധനാലയങ്ങള്&#x200d;ക്ക് നേരെയുള്ള അതിക്രമം, നിയമവിരുദ്ധമായി സംഘം ചേരല്&#x200d;, ക്രിമിനല്&#x200d; ഗൂഢാലോചന, ആക്രമണം, വ്യാജ പ്രചാരണം, അധികൃതരുടെ ഉത്തരവുകള്&#x200d; അനുസരിക്കാതിരിക്കല്&#x200d; എന്നീ വകുപ്പുകള്&#x200d; പ്രകാരമാണ് പ്രതികള്&#x200d;ക്കെതിരെ കേസെടുത്തിരിക്കുന്നത്.</p>
<p>സര്&#x200d;ക്കാര്&#x200d; ഭൂമിയില്&#x200d; അനധികൃതമായി നിര്&#x200d;മിച്ചതാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മസ്ജിദ് പൊളിക്കാന്&#x200d; തീവ്രവലതുപക്ഷ പ്രവര്&#x200d;ത്തകര്&#x200d; സ്ഥലത്തെത്തിയത്. മസ്ജിദില്&#x200d; പുറത്തുനിന്നുള്ളവര്&#x200d;ക്ക് അഭയം നല്&#x200d;കുന്നുവെന്നും ഹിന്ദുത്വ പ്രവര്&#x200d;ത്തകര്&#x200d; ആരോപിച്ചിരുന്നു.</p>
<p>ഹിന്ദു ജാഗരന്&#x200d; മഞ്ച് ഉള്&#x200d;പ്പെടെയുള്ള തീവ്രവലതുപക്ഷ സംഘടനകളാണ് സഞ്ജൗലിയില്&#x200d; പ്രതിഷേധം നടത്തിയതെന്നായിരുന്നു റിപ്പോര്&#x200d;ട്ടുകള്&#x200d;. നൂറുകണക്കിന് ആളുകളാണ് പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകള്&#x200d; തകര്&#x200d;ത്ത് സഞ്ജൗലിയില്&#x200d; എത്തിയത്. പൊലീസുമായുണ്ടായ ഏറ്റമുട്ടലില്&#x200d; രണ്ട് പ്രതിഷേധക്കാര്&#x200d;ക്ക് പരിക്കേറ്റിരുന്നു. ലാത്തി ചാര്&#x200d;ജിനിടയില്&#x200d; നാല് പൊലീസ് ഉദ്യോഗസ്ഥര്&#x200d;ക്കും പരിക്ക് പറ്റുകയുണ്ടായി.</p>
<p>അതേസമയം മസ്ജിദ് നിര്&#x200d;മിച്ചിരിക്കുന്ന ഭൂമി തങ്ങളുടേതാണെന്ന് അവകാശപ്പെട്ട് സംസ്ഥാന വഖഫ് ബോര്&#x200d;ഡ് പ്രതികരിച്ചിരുന്നു. വഖഫ് ബോര്&#x200d;ഡിന്റെ കൈവശമുള്ള രേഖകള്&#x200d; പ്രകാരം ഒരു നിലയുള്ള മസ്ജിദ് കെട്ടിടം സഞ്ജൗലിയില്&#x200d; നിര്&#x200d;മിച്ചിട്ടുണ്ടെന്നും പറയുന്നു. എന്നാല്&#x200d; മസ്ജിദില്&#x200d; കൂടുതലായി പണിതിട്ടുള്ള അധിക നിലകളെ സംബന്ധിച്ച വിഷയമാണ് തങ്ങള്&#x200d; ഉന്നയിക്കുന്നതെന്നായിരുന്നു ഹിന്ദുത്വ വാദികളുടെ വാദം.</p>
<p>മസ്ജിദ് നിലവില്&#x200d; കോടതിയുടെ പരിഗണനിയിലാണ്. 2000 ല്&#x200d; ഷിംല മുന്&#x200d;സിപ്പില്&#x200d; കമ്മീഷണറുടെ മുമ്പാകെ മസ്ജിദിനെതിരെ പരാതി എത്തിയിരുന്നു. ഇതിനെ തുടര്&#x200d;ന്നാണ് മസ്ജിദ് കോടതിയുടെ നിരീക്ഷണത്തിലായത്.</p>
<p>പള്ളി പൊളിക്കണമെന്ന് ആഹ്വാനം ചെയ്ത് ഷിംലയില്&#x200d; ആള്&#x200d;ക്കൂട്ടമെത്തിയതിന് പിന്നാലെ ഹിന്ദു ജാഗരന്&#x200d; മഞ്ച് സെക്രട്ടറി കമല്&#x200d; ഗൗതം ഉള്&#x200d;പ്പെടെ നിരവധി തീവ്രവലതുപക്ഷ നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് ബി.ജെ.പി, വി.എച്ച്.പി പ്രവര്&#x200d;ത്തകര്&#x200d;ക്കെതിരെയും കേസെടുത്തിരിക്കുനന്ത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/demonstration-of-hindutva-activists-against-mosque-case-against-bjp-vhp-workers-in-shimla.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വിഎച്ച്പി യോ​ഗത്തിൽ പങ്കെടുത്ത് 30ലേറെ റിട്ട. ജഡ്ജിമാർ; മസ്ജിദ്- ക്ഷേത്ര തർക്കങ്ങളും വഖഫ് ബില്ലുമുൾപ്പെടെ ചർച്ച</title>
		<link>https://www.chandrikadaily.com/more-than-30-retired-people-participated-in-the-vhp-meeting-judges-discussion-including-mosque-temple-disputes-and-waqf-bill.html</link>
					<comments>https://www.chandrikadaily.com/more-than-30-retired-people-participated-in-the-vhp-meeting-judges-discussion-including-mosque-temple-disputes-and-waqf-bill.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 11 Sep 2024 05:42:06 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[judges]]></category>
		<category><![CDATA[mosque-temple]]></category>
		<category><![CDATA[vhp]]></category>
		<category><![CDATA[Waqf Bill]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=309098</guid>

					<description><![CDATA[ജോലിയില്&#x200d; നിന്ന് വിരമിച്ചാലും ജഡ്ജിമാരുടെ ഉത്തരവാദിത്തം തീരുന്നില്ല എന്നതായിരുന്നു സമ്മേളനത്തില്&#x200d; ഉയര്&#x200d;ന്നുവന്ന പ്രധാന വാദം.]]></description>
										<content:encoded><![CDATA[<p>സംഘപരിവാര്&#x200d; സംഘടനയായ വിശ്വ ഹിന്ദു പരിഷത്തിന്റെ നിയമവിഭാഗം നടത്തിയ സമ്മേളനത്തില്&#x200d; പങ്കെടുത്ത് മുന്&#x200d; സുപ്രീം കോടതി, ഹൈക്കോടതി ജഡ്ജിമാര്&#x200d; ഉള്&#x200d;പ്പെടെയുള്ള 30 ന്യായാധിപന്&#x200d;മാര്&#x200d;. വാരണാസിയിലെ ഗ്യാന്&#x200d;വ്യാപി മസ്ജിദ്, മധുര ഷാഹി ഈദ് ഗാഹി, വഖഫ് ഭേദഗതി ബില്&#x200d; എന്നിവ ചര്&#x200d;ച്ചയായ യോഗത്തില്&#x200d; കേന്ദ്ര നിയമമന്ത്രി അര്&#x200d;ജുന്&#x200d; മേഘാവാളും പങ്കെടുത്തിരുന്നു.</p>
<p>ജോലിയില്&#x200d; നിന്ന് വിരമിച്ചാലും ജഡ്ജിമാരുടെ ഉത്തരവാദിത്തം തീരുന്നില്ല എന്നതായിരുന്നു സമ്മേളനത്തില്&#x200d; ഉയര്&#x200d;ന്നുവന്ന പ്രധാന വാദം. അതിനാല്&#x200d; തന്നെ രാജ്യത്തിന്റെ നിര്&#x200d;മാണത്തിനും വികസനത്തിനും അവര്&#x200d; ഇനിയും സംഭാവനകള്&#x200d; ചെയ്യണമന്ന ആവശ്യവും യോഗത്തില്&#x200d; ചര്&#x200d;ച്ചയായി.</p>
<p>എന്നാല്&#x200d; സംഘപരിവാറുമായി ബന്ധപ്പെട്ട നിരവധി കേസുകള്&#x200d; രാജ്യത്തെ വിവിധ കോടതികളില്&#x200d; നിലനില്&#x200d;ക്കുന്ന സാഹചര്യത്തില്&#x200d; വി.എച്ച്.പി അനുഭാവമുള്ള ജഡ്ജിമാര്&#x200d; ഒത്തുകൂടിയ യോഗം ആശങ്ക വര്&#x200d;ധിപ്പിക്കുന്നതായും ദേശീയ മാധ്യമങ്ങള്&#x200d; റിപ്പോട്ട് ചെയ്തു.</p>
<p>പള്ളികള്&#x200d; പിടിച്ചെടുക്കാനുള്ള വാര്&#x200d;ത്തകള്&#x200d;ക്ക് പുറമെ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മതംമാറ്റ നിരോധന നിയമം, ഗോവധം, ക്ഷേത്രങ്ങളുടെ വിമോചനം, ഹിന്ദുക്കളെ ബാധിക്കുന്ന മറ്റ് നിയമങ്ങള്&#x200d; എന്നിവയും യോഗത്തില്&#x200d; ചര്&#x200d;ച്ച ചെയ്തതായി വി.എച്ച്.പി പ്രസിഡന്റ് അലോക് കുമാരും പാര്&#x200d;ട്ടി വക്താവ് വിനോദ് ബന്&#x200d;സാലും പ്രതികരിച്ചു.</p>
<p>അതേസമയം ഇത്തരം യോഗങ്ങള്&#x200d; ഭാവിയിലും സംഘടിപ്പിക്കാനുള്ള തീരുമാനവും യോഗത്തില്&#x200d; കൈക്കൊണ്ടതായും റിപ്പോര്&#x200d;ട്ടുകളുണ്ട്. ഹിന്ദുത്വ അജണ്ടകള്&#x200d; ഭാവിയിലും മുന്നോട്ട് കൊണ്ടുപോകാന്&#x200d; ഇത്തരം സമ്മേളനങ്ങള്&#x200d; സഹായിക്കുമെന്നും യോഗത്തില്&#x200d; വിലയിരുത്തലുണ്ടായി.</p>
<p>മുതിര്&#x200d;ന്ന വി.എച്ച്.പി നേതാക്കളുമൊത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി വേദി പങ്കിടുന്ന ചിത്രം കേന്ദ്രമന്ത്രി അര്&#x200d;ജുന്&#x200d; മേഘാവാള്&#x200d; കഴിഞ്ഞ ദിവസം എക്‌സില്&#x200d; പങ്ക് വെച്ചിരുന്നു. ‘ഇന്ത്യയെ ഒരു വികസിത രാജ്യമാക്കാന്&#x200d; ലക്ഷ്യമിട്ടുള്ള ജുഡീഷ്യല്&#x200d; പരിഷ്‌കാരങ്ങളെക്കുറിച്ച് വിശദമായ ചര്&#x200d;ച്ചകളാണ് യോഗത്തില്&#x200d; നടന്നത്. റിട്ടയേര്&#x200d;ഡ് ജഡ്ജിമാര്&#x200d;, നിയമജ്ഞര്&#x200d;, മുതിര്&#x200d;ന്ന അഭിഭാഷകര്&#x200d;, പണ്ഡിതന്മാര്&#x200d; എന്നിവരും യോഗത്തില്&#x200d; പങ്കാളികളായി,’ സമ്മേളത്തിന്റെ ചിത്രങ്ങള്&#x200d; പങ്ക് വെച്ചുകൊണ്ട് അര്&#x200d;ജുന്&#x200d; മേഘാവാള്&#x200d; എക്‌സില്&#x200d; കുറിച്ചു.</p>
<p>വഖഫ് നിയമഭേദഗതി ബില്ലില്&#x200d; എന്&#x200d;.ഡി.എ ഘടകകക്ഷികളില്&#x200d; പോലും അതൃപ്തി പ്രകടിപ്പുക്കുന്ന സാഹചര്യത്തിലാണ് ഇത്തരം ഒരു യോഗം സംഘടിപ്പിച്ചതെന്ന് വി.എച്ച്.പി വക്താവ് വിനോദ് ബന്&#x200d;സാല്&#x200d; നേരത്തെ വെളിപ്പെടുത്തിയിരുന്നു. എന്നാല്&#x200d; ഗ്യാന്&#x200d;വാപി മസ്ജിദ് കോംപ്ലക്‌സ് അടിത്തറയിലെ സീല്&#x200d; ചെയ്ത ഭാഗത്ത് ഹിന്ദു വിഭാഗത്തിന് പ്രാര്&#x200d;ത്ഥന നടത്താന്&#x200d; അനുമതി കൊടുത്തതിന് പിന്നാലെ നടത്തിയ ഇത്തരം യോഗങ്ങള്&#x200d; ജുഡീഷ്യറിയെ കാവിവല്&#x200d;ക്കരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന ആശങ്ക സമൂഹമാധ്യമങ്ങളിലടക്കം ഉയരുന്നുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/more-than-30-retired-people-participated-in-the-vhp-meeting-judges-discussion-including-mosque-temple-disputes-and-waqf-bill.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തീർഥാടന കേന്ദ്രങ്ങളിൽ മുസ്&#x200d;ലിംകളെ പൂജാവസ്തുവിൽപന നടത്താൻ അനുവദിക്കരുതെന്ന് വി.എച്ച്.പി</title>
		<link>https://www.chandrikadaily.com/vhp-said-that-muslims-should-not-be-allowed-to-sell-religious-items-in-pilgrimage-centers.html</link>
					<comments>https://www.chandrikadaily.com/vhp-said-that-muslims-should-not-be-allowed-to-sell-religious-items-in-pilgrimage-centers.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 10 Jul 2024 05:36:55 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[muslims]]></category>
		<category><![CDATA[pilgrimage centers]]></category>
		<category><![CDATA[religious items]]></category>
		<category><![CDATA[vhp]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=302284</guid>

					<description><![CDATA[മുസ്&#x200d;ലിം സ്വത്വം മറച്ചുപിടിച്ചാണ് ഇത്തരം വിൽപന കേന്ദ്രങ്ങൾ നടത്തുന്നതെന്നും അതിനാൽ മുഴുവൻ സംസ്ഥാന സർക്കാറുകളും ഇക്കാര്യത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും വി.എച്ച്.പി ആവശ്യപ്പെട്ടു.]]></description>
										<content:encoded><![CDATA[<p>ഹിന്ദു തീർഥാടന കേന്ദ്രങ്ങളിൽ മുസ്&#x200d;ലിം വിഭാഗത്തിലുള്ളവർ പൂജാ വസ്തുക്കൾ വിൽപന നടത്തുന്നുവെന്നും ഇത് തടയണമെന്നുമുള്ള ആവശ്യവുമായി വിശ്വഹിന്ദു പരിഷത്ത് (വി.എച്ച്.പി).</p>
<p>മുസ്&#x200d;ലിം സ്വത്വം മറച്ചുപിടിച്ചാണ് ഇത്തരം വിൽപന കേന്ദ്രങ്ങൾ നടത്തുന്നതെന്നും അതിനാൽ മുഴുവൻ സംസ്ഥാന സർക്കാറുകളും ഇക്കാര്യത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും വി.എച്ച്.പി ആവശ്യപ്പെട്ടു.</p>
<p>സംഘടന സെക്രട്ടറി ജനറൽ ബജ്രംഗ് ബാഗ്രയാണ് വിചിത്രമായ ആവശ്യവുമായി രംഗത്തെത്തിയത്. കേദാർനാഥിലടക്കമുള്ള തീർഥാടന കേന്ദ്രങ്ങളിൽ മുസ്&#x200d;ലിംകൾ പൂജാ വസ്തുക്കൾ വിൽപന നടത്തുന്നുണ്ട്. വിൽപനക്കാർ പൂജാവസ്തുക്കളിലും പ്രസാദത്തിലുമെല്ലാം തുപ്പുന്നുവെന്നും അദ്ദേഹം ആരോപിച്ചു. സർക്കാർ ഇടപെട്ട് ഇവിടെ മുസ്&#x200d;ലിംകളെ തടയണം. വി.എച്ച്.പി ദേശീയ വക്താവ് വിനോദ് ബൻസാലും സമാനമായ ആരോപണവുമായി രംഗത്തെത്തി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/vhp-said-that-muslims-should-not-be-allowed-to-sell-religious-items-in-pilgrimage-centers.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സിംഹ വിവാദം ഏറ്റെടുത്ത് വി.എച്ച്.പി; അക്ബര്&#x200d;, സീത എന്നീ പേരുകള്&#x200d; നല്&#x200d;കിയവര്&#x200d;ക്കെതിരെ നടപടി വേണം</title>
		<link>https://www.chandrikadaily.com/1vhp-took-over-the-lion-controversy-action-against-those-who-named-akbar-and-sita.html</link>
					<comments>https://www.chandrikadaily.com/1vhp-took-over-the-lion-controversy-action-against-those-who-named-akbar-and-sita.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 19 Feb 2024 07:28:50 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Akbar and Sita']]></category>
		<category><![CDATA[lion controversy]]></category>
		<category><![CDATA[vhp]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=290769</guid>

					<description><![CDATA[മുസ്‌ലിം നാമധാരിയായ അക്ബറിനെ സീതയോടൊപ്പം താമസിപ്പിക്കുന്നത് ഹിന്ദു മതവികാരത്തെ വ്രണപ്പെടുത്തുമെന്നും ഹരജിക്കാര്&#x200d; പറയുന്നു.]]></description>
										<content:encoded><![CDATA[<p>പശ്ചിമ ബംഗാളിലെ സിലിഗുരി പാര്&#x200d;ക്കില്&#x200d; സിംഹങ്ങളുടെ പേരുകളെ മതവുമായി കൂട്ടിച്ചേര്&#x200d;ത്ത് വിവാദമുയര്&#x200d;ത്തിയ പ്രാദേശിക നേതൃത്വത്തെ പിന്തുണച്ച് വിശ്വഹിന്ദു പരിഷത്ത് (വി.എച്ച്.പി) ദേശീയ നേതൃത്വം. പശ്ചിമ ബംഗാള്&#x200d; പ്രീണന രാഷ്ട്രീയത്തിന്റെ കേന്ദ്രമായെന്ന് ദേശീയ വക്താവ് വിനോദ് ബെന്&#x200d;സല്&#x200d; ആരോപിച്ചു.</p>
<p>ബംഗാളില്&#x200d; ഉത്സവങ്ങള്&#x200d; സംഘടിപ്പിക്കാനും വിശ്വാസം സംരക്ഷിക്കാനും ഹൈകോടതിയെ സമീപിക്കേണ്ട സാഹചര്യത്തിലാണ് ഹിന്ദു സമൂഹം. ഹിന്ദുക്കളെ അപമാനിക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. അക്ബര്&#x200d;, സീത എന്ന് സിംഹങ്ങള്&#x200d;ക്ക് പേര് നല്&#x200d;കിയ വനം വകുപ്പ് ഉദ്യോഗസ്ഥര്&#x200d;ക്കെതിരെ നടപടി വേണമെന്നും വിനോദ് ബെന്&#x200d;സല്&#x200d; ആവശ്യപ്പെട്ടു.</p>
<p>അക്ബര്&#x200d; സിംഹത്തെ സീത എന്ന പെണ്&#x200d; സിംഹത്തോടൊപ്പം താമസിപ്പിക്കുന്നത് ഹിന്ദു മതത്തെ അവഹേളിക്കുന്നതിന് തുല്യമാണെന്ന വിചിത്ര ആരോപണവുമായാണ് വി.എച്ച്.പി പ്രാദേശിക നേതൃത്വം രംഗത്തെത്തിയത്. കൂടാതെ, സിലിഗുരിയിലെ സഫാരി പാര്&#x200d;ക്കില്&#x200d; സിംഹ ജോഡികളെ ഒരുമിച്ച് താമസിപ്പിക്കാന്&#x200d; ബം?ഗാള്&#x200d; വനം വകുപ്പിന്റെ തീരുമാനത്തിനെതിരെ വി.എച്ച്.പി ബം?ഗാള്&#x200d; ഘടകം കൊല്&#x200d;ക്കത്ത ഹൈകോടതിയില്&#x200d; ഹരജി നല്&#x200d;കുകയും ചെയ്തു.</p>
<p>ബംഗാള്&#x200d; വനം വകുപ്പാണ് സിംഹങ്ങള്&#x200d;ക്ക് പേരിട്ടതെന്നും മുസ്‌ലിം നാമധാരിയായ അക്ബറിനെ സീതയോടൊപ്പം താമസിപ്പിക്കുന്നത് ഹിന്ദു മതവികാരത്തെ വ്രണപ്പെടുത്തുമെന്നും ഹരജിക്കാര്&#x200d; പറയുന്നു. ഫെബ്രുവരി 16ന് ജസ്റ്റിസ് സൗഗത ഭട്ടാചാര്യയുടെ ബെഞ്ചിലെത്തിയ ഹരജി ഈ മാസം 20ന് വിശദമായി പരിഗണിക്കുന്നതിന് മാറ്റി.</p>
<p>അതേസമയം, ത്രിപുരയിലെ സെപാഹിജാല സുവോളജിക്കല്&#x200d; പാര്&#x200d;ക്കില്&#x200d; നിന്നെത്തിച്ച സിംഹ ജോഡികളാണെന്നും പേരുകള്&#x200d; അവക്ക് നേരത്തെ നല്&#x200d;കിയിരുന്നതാണെന്നും പാര്&#x200d;ക്ക് അധികൃതര്&#x200d; വ്യക്തമാക്കി. ഫെബ്രുവരി 13നാണ് ബംഗാളിലെ സിലിഗുരി പാര്&#x200d;ക്കില്&#x200d; സിംഹങ്ങളെ എത്തിച്ചത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1vhp-took-over-the-lion-controversy-action-against-those-who-named-akbar-and-sita.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>‘ഒവൈസി ഉടൻ ‘രാംനാം’ ചൊല്ലും’; രാമക്ഷേത്ര പരാമർശത്തിനെതിരെ വിഎച്ച്പി</title>
		<link>https://www.chandrikadaily.com/owaisi-will-say-ramnaam-soon-vhp-against-ramkshetra-reference.html</link>
					<comments>https://www.chandrikadaily.com/owaisi-will-say-ramnaam-soon-vhp-against-ramkshetra-reference.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 21 Jan 2024 06:52:34 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Owaisi]]></category>
		<category><![CDATA[Ramnaam]]></category>
		<category><![CDATA[vhp]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=288554</guid>

					<description><![CDATA[ഒവൈസി വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുകയാണെന്നും അയോധ്യയില്&#x200d; തര്&#x200d;ക്ക മന്ദിരമാണ് ഉണ്ടായിരുന്നത് എന്ന് വാദിക്കുന്ന ഒവൈസി കോടതി വിധിയ്‌ക്കെതിരെ മറ്റ് നിയമനടപടികള്&#x200d; സ്വീകരിക്കാതിരുന്നത് എന്തായിരുന്നുവെന്നും അദ്ദേഹം ചോദിച്ചു.]]></description>
										<content:encoded><![CDATA[<p>ബാബറി മസ്ജിദിനെക്കുറിച്ചുള്ള പരാമര്&#x200d;ശത്തില്&#x200d; ഓള്&#x200d; ഇന്ത്യ മജ്‌ലിസ്ഇഇത്തേഹാദുല്&#x200d; മുസ്‌ലിമീന്&#x200d; പ്രസിഡന്റ് അസദുദ്ദീന്&#x200d; ഒവൈസിയെ വിമര്&#x200d;ശിച്ച് വിശ്വഹിന്ദു പരിഷത്ത്. ഹൈദരാബാദ് എംപി ഉടന്&#x200d; തന്നെ &#8216;രാംനാം&#8217; ചൊല്ലുമെന്ന് വിഎച്ച്പി ദേശീയ വക്താവ് വിനോദ് ബന്&#x200d;സാല്&#x200d;.</p>
<p>ഒവൈസി വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുകയാണെന്നും അയോധ്യയില്&#x200d; തര്&#x200d;ക്ക മന്ദിരമാണ് ഉണ്ടായിരുന്നത് എന്ന് വാദിക്കുന്ന ഒവൈസി കോടതി വിധിയ്‌ക്കെതിരെ മറ്റ് നിയമനടപടികള്&#x200d; സ്വീകരിക്കാതിരുന്നത് എന്തായിരുന്നുവെന്നും അദ്ദേഹം ചോദിച്ചു.</p>
<p>ലണ്ടനില്&#x200d; നിന്നും നിയമത്തില്&#x200d; ബിരുദം നേടിയ ആളാണ് താന്&#x200d; എന്നാണ് ഒവൈസി പറയുന്നത്. അങ്ങനെയെങ്കില്&#x200d; തര്&#x200d;ക്ക മന്ദിരം സംരക്ഷിക്കാനായി അദ്ദേഹത്തിന് കോടതിയില്&#x200d; പോകാമായിരുന്നില്ലേ?. അത് ചെയ്യാതെ രാഷ്ട്രീയം കളിക്കുകയായിരുന്നു ഒവൈസി.</p>
<p>ഇപ്പോഴും അത് തുടരുന്നു. ഒവൈസിയുടെ പാര്&#x200d;ട്ടിക്കാര്&#x200d;ക്ക് ഉടന്&#x200d; തന്നെ ശ്രീരാമന്റെ മഹത്വം മനസ്സിലാകുമെന്നും വിനോദ് ബന്&#x200d;സാല്&#x200d; കൂട്ടിച്ചേര്&#x200d;ത്തു. കഴിഞ്ഞ 500 വര്&#x200d;ഷത്തിനുള്ളില്&#x200d; ഒവൈസിയുടെ പൂര്&#x200d;വ്വികര്&#x200d; ആരെങ്കിലും തര്&#x200d;ക്ക മന്ദിരം സന്ദര്&#x200d;ശിച്ചിരുന്നുവോ എന്നും അദ്ദേഹം ചോദിച്ചു</p>
<p>തര്&#x200d;ക്ക മന്ദിരം മുസ്‌ലിംകളുടേത് ആയിരുന്നുവെന്നും, എല്ലാവരും ചേര്&#x200d;ന്ന് അത് മുസ്‌ലിംകളുടെ പക്കല്&#x200d; നിന്നും കൈക്കലാക്കിയത് ആണെന്നുമായിരുന്നു ഒവൈസിയുടെ പരാമര്&#x200d;ശം. തര്&#x200d;ക്ക മന്ദിരം പൊളിച്ചില്ലായിരുന്നുവെങ്കില്&#x200d; രാജ്യത്തെ മുസ്ലീങ്ങള്&#x200d;ക്ക് ഇന്ന് കാണുന്ന അവസ്ഥ ഉണ്ടാകില്ലായിരുന്നുവെന്നും അസദുദ്ദീന്&#x200d; ഒവൈസി പറഞ്ഞിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/owaisi-will-say-ramnaam-soon-vhp-against-ramkshetra-reference.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
