<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>victims &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/victims/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sun, 19 Nov 2023 13:19:29 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>victims &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ദൈവത്തിന്റെ നാട്ടിൽ കുട്ടികൾക്ക് രക്ഷയില്ല: 8വർഷത്തിനിടെ അതിക്രമത്തിന് ഇരയായത് 33,088 കുട്ടികൾ</title>
		<link>https://www.chandrikadaily.com/there-is-no-safety-for-children-in-gods-country-33088-children-were-victims-of-violence-in-8-years.html</link>
					<comments>https://www.chandrikadaily.com/there-is-no-safety-for-children-in-gods-country-33088-children-were-victims-of-violence-in-8-years.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 19 Nov 2023 13:19:29 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[children]]></category>
		<category><![CDATA[Safety]]></category>
		<category><![CDATA[victims]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=283443</guid>

					<description><![CDATA[അതിക്രമങ്ങൾക്കിരയായ നാടോടികളുടെയും ഇതര സംസ്ഥാനക്കാരുടെയും കൃത്യമായ കണക്കില്ല.]]></description>
										<content:encoded><![CDATA[<p>ദൈവത്തിന്റെ നാടെന്ന് കീർത്തികേട്ട കേരളത്തിൽ പിഞ്ചോമനകൾക്കെതിരായ പീഡനം അനുദിനം പെരുകുന്നു. വധശിക്ഷവരെ കിട്ടാവുന്ന അതിശക്തമായ പോക്സോ നിയമമുണ്ടെങ്കിലും 8വർഷത്തിനിടെ ഈ ഇനത്തിൽ 33,088 കേസുകളുണ്ടായി. 225കുട്ടികൾ കൊല്ലപ്പെട്ടു. 10,168കുഞ്ഞുങ്ങൾ ലൈംഗിക അതിക്രമത്തിനിരയായി. 1667കുട്ടികളെ തട്ടിക്കൊണ്ടുപോയി. ഇക്കാലയളവിൽ 74ശൈശവ വിവാഹങ്ങളുമുണ്ടായി. അതിക്രമങ്ങൾക്കിരയായ നാടോടികളുടെയും ഇതര സംസ്ഥാനക്കാരുടെയും കൃത്യമായ കണക്കില്ല. പുറത്തറിയാതെയും കേസില്ലാതെയും ഒത്തുതീർപ്പായിപ്പോവുന്നതുമായ കേസുകൾ ഇതിന്റെ പലമടങ്ങുണ്ടാവും.</p>
<p>കുഞ്ഞുങ്ങൾക്കെതിരായ അതിക്രമങ്ങൾക്കുപിന്നിൽ ലഹരി, കുടുംബപ്രശ്നങ്ങൾ, ക്വട്ടേഷൻ എന്നിങ്ങനെ പല കാരണങ്ങളുണ്ടെന്ന് പൊലീസ് പറയുന്നു. ബാലാവകാശ കമ്മിഷനും പൊലീസിനും ശിശുക്ഷേമസമിതിക്കുമൊന്നും അതിക്രമങ്ങൾ തടയാനാവുന്നില്ല. പോക്സോ കേസുകളേറെയും തിരുവനന്തപുരത്താണ്. 620പോക്സോ ഇരകൾക്ക് സർക്കാർ 14.39കോടി നഷ്ടപരിഹാരം നൽകി. പ്രതിയെ കിട്ടാത്ത കേസുകളിലും ആസിഡാക്രമണങ്ങളിലും നഷ്ടപരിഹാരം നൽകുന്നുണ്ട്. പ്രതികളിലേറെയും അയൽക്കാരും ബന്ധുക്കളും രക്ഷിതാക്കളുടെ സുഹൃത്തുക്കളും അദ്ധ്യാപകരുമാണ്. 2022ലെ 4518പോക്സോ കേസുകളിൽ 115സ്ത്രീകളടക്കം 5002പ്രതികളുണ്ട്. ഒരുവർഷത്തിനകം വിചാരണയും ശിക്ഷയും വേണമെന്നാണ് നിയമമെങ്കിലും നീണ്ടുപോവും. 2022ലെ 4518കേസുകളിൽ വിധിയായത് 68ൽമാത്രം. ഇതിൽ പ്രതികൾ ശിക്ഷിക്കപ്പെട്ടത് എട്ടെണ്ണത്തിൽ. 13,000ത്തോളം കേസുകൾ കെട്ടിക്കിടക്കുന്നു.</p>
<p>പോക്സോ കേസുകളിൽ അന്വേഷണം പൂർത്തിയാവാൻ കാലതാമസമുണ്ടാവുന്നെന്നും പ്രതികൾക്കെതിരെ തെളിവ് ശേഖരിക്കുന്നതിൽ വീഴ്ച സംഭവിക്കുന്നെന്നും അടുത്തിടെ എ.ഡി.ജി.പി എം.ആർ.അജിത്കുമാർ മനുഷ്യാവകാശകമ്മിഷനിൽ തുറന്നുസമ്മതിച്ചിരുന്നു. അന്വേഷണ, വിചാരണ വേളകളിൽ മേലുദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് മേൽനോട്ടത്തിൽ വീഴ്ചയുണ്ടാവുന്നു. വിചാരണവേളയിൽ അതിജീവിതയും സാക്ഷികളും പ്രതിക്ക് അനുകൂലമായി മൊഴി മാറ്റുന്നു. പ്രതികളിൽ നിന്ന് പണവും ആനുകൂല്യങ്ങളും കൈപ്പറ്റി കേസ് ഒത്തുതീർപ്പാക്കുന്നെന്നും എ.ഡി.ജി.പി പറഞ്ഞിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/there-is-no-safety-for-children-in-gods-country-33088-children-were-victims-of-violence-in-8-years.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കളമശേരി സ്‌ഫോടനം: മൂന്ന് പേരുടെ നില ​ഗുരുതരമായി തുടരുന്നു</title>
		<link>https://www.chandrikadaily.com/kalamasery-blast-the-condition-of-three-people-remains-critical.html</link>
					<comments>https://www.chandrikadaily.com/kalamasery-blast-the-condition-of-three-people-remains-critical.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Wed, 01 Nov 2023 15:40:47 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Kalamassery blast]]></category>
		<category><![CDATA[victims]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=281577</guid>

					<description><![CDATA[16 പേര്&#x200d; തീവ്രപരിചരണ വിഭാഗത്തിലാണ് കഴിയുന്നത്]]></description>
										<content:encoded><![CDATA[<p>കളമശേരി ബോംബ് സ്‌ഫോടനത്തില്&#x200d; പരിക്കേറ്റ് ചികിത്സയില്&#x200d; കഴിയുന്ന 3 പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു. 20 പേരാണ് നിലവില്&#x200d; പരിക്കേറ്റ് ചികിത്സയിലുള്ളത്. ഇതില്&#x200d; 16 പേര്&#x200d; തീവ്രപരിചരണ വിഭാഗത്തിലാണ് കഴിയുന്നത്.</p>
<p>നാലുപേര്&#x200d; വാര്&#x200d;ഡുകളിലുമാണ്. ഇതില്&#x200d; 10% പൊള്ളലേറ്റ 14 വയസുള്ള കുട്ടിയെ ഇന്ന് ഐസിയുവില്&#x200d; നിന്ന് വാര്&#x200d;ഡിലേക്കു മാറ്റി. കളമശേരി ഗവ. മെഡിക്കല്&#x200d; കോളേജില്&#x200d; ചികിത്സയിലുള്ള ഒരു രോഗിയെ സ്‌കിന്&#x200d; ഗ്രാഫ്റ്റിങ്ങിനു വേണ്ടി കോട്ടയം മെഡിക്കല്&#x200d; കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kalamasery-blast-the-condition-of-three-people-remains-critical.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മുംബൈ സ്‌ഫോടന പരമ്പര മുഖ്യപ്രതികള്‍ ഇപ്പോഴും ഒളിവില്‍</title>
		<link>https://www.chandrikadaily.com/mumbai-blasts-victims-disappear.html</link>
					<comments>https://www.chandrikadaily.com/mumbai-blasts-victims-disappear.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 16 Jun 2017 17:28:38 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Mumbai]]></category>
		<category><![CDATA[victims]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=32487</guid>

					<description><![CDATA[&#160; മുംബൈ: മുംബൈ സ്‌ഫോടന പരമ്പര കേസിലെ മുഖ്യ പ്രതികള്‍ ഇപ്പോഴും ഒളിവില്‍. അധോലോക നായകന്‍ ദാവൂദ് ഇബ്രാഹീം, സഹോദരന്‍ അനീസ് ഇബ്രാഹീം, കൂട്ടാളി ടൈഗര്‍ മേമന്‍, മുഹമ്മദ് ദൊസ്സ എന്നിവരാണ് ഇനിയും പിടിയിലാവാനുള്ളത്. മൂന്നു ഘട്ടങ്ങളിലായാണ് പ്രത്യേക ടാഡ കോടതി കേസ് പരിഗണിച്ചത്. ഇതില്‍ ആദ്യ കേസില്‍ 2007ല്‍ കോടതി വിധി പറഞ്ഞു. 100 പേരെ കുറ്റക്കാരെന്ന് കണ്ടെത്തി ശിക്ഷിച്ചപ്പോള്‍ 23 പേരെ വെറുതെ വിട്ടുകൊണ്ടായിരുന്നു ഈ വിധി. അബൂസലീം ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ കേസില്‍ 2007ലാണ് വിചാരണ [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>മുംബൈ: മുംബൈ സ്‌ഫോടന പരമ്പര കേസിലെ മുഖ്യ പ്രതികള്&#x200d; ഇപ്പോഴും ഒളിവില്&#x200d;. അധോലോക നായകന്&#x200d; ദാവൂദ് ഇബ്രാഹീം, സഹോദരന്&#x200d; അനീസ് ഇബ്രാഹീം, കൂട്ടാളി ടൈഗര്&#x200d; മേമന്&#x200d;, മുഹമ്മദ് ദൊസ്സ എന്നിവരാണ് ഇനിയും പിടിയിലാവാനുള്ളത്. മൂന്നു ഘട്ടങ്ങളിലായാണ് പ്രത്യേക ടാഡ കോടതി കേസ് പരിഗണിച്ചത്.<br />
ഇതില്&#x200d; ആദ്യ കേസില്&#x200d; 2007ല്&#x200d; കോടതി വിധി പറഞ്ഞു. 100 പേരെ കുറ്റക്കാരെന്ന് കണ്ടെത്തി ശിക്ഷിച്ചപ്പോള്&#x200d; 23 പേരെ വെറുതെ വിട്ടുകൊണ്ടായിരുന്നു ഈ വിധി. അബൂസലീം ഉള്&#x200d;പ്പെടെയുള്ളവര്&#x200d;ക്കെതിരായ കേസില്&#x200d; 2007ലാണ് വിചാരണ ആരംഭിച്ചത്. എന്നാല്&#x200d; അബൂ സലീം, ഉമര്&#x200d; ദൊസ്സ എന്നിവര്&#x200d; സമര്&#x200d;പ്പിച്ച തടസ്സ ഹര്&#x200d;ജിയുടെ അടിസ്ഥാനത്തില്&#x200d; വിചാരണ തടസ്സപ്പെട്ടു.<br />
ഇതേ കേസ് സുപ്രീംകോടതിയുടെ പരിഗണനയില്&#x200d; ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഇരുവരും പ്രത്യേക കോടതി മുമ്പാകെ നടക്കുന്ന വിചാരണക്ക് തടസ്സമുന്നയിച്ചത്. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്&#x200d; 2012ലാണ് പിന്നീട് കേസില്&#x200d; വിചാരണ പുനരാരംഭിച്ചത്. 2017 മാര്&#x200d;ച്ചില്&#x200d; വിചാരണ പൂര്&#x200d;ത്തിയായി.<br />
1992 ഡിസംബറിനും 1993 മാര്&#x200d;ച്ചിനും ഇടയിലായി മുംബൈ, റായ്ഗഡ്, താന, ദുബൈ, പാകിസ്താന്&#x200d; എന്നിവിടങ്ങളില്&#x200d; വെച്ചാണ് സ്‌ഫോടന പരമ്പര സംബന്ധിച്ച ഗൂഢാലോചനകള്&#x200d; നടന്നതെന്നായിരുന്നു സ്‌പെഷ്യല്&#x200d; പബ്ലിക് പ്രോസിക്യൂട്ടര്&#x200d; ദീപക് സാല്&#x200d;വിയുടെ വാദം. ഹിന്ദു മുസ്്‌ലിം ഭിന്നിപ്പ് വര്&#x200d;ധിപ്പിക്കാന്&#x200d; ലക്ഷ്യമിട്ടാണ് സ്‌ഫോടനം ആസൂത്രണം ചെയ്തതെന്നും ബോംബുകള്&#x200d;, ഡൈനാമൈറ്റ്‌സ്, ഹാ ന്&#x200d;ഡ് ഗ്രനേഡ്‌സ്, ആര്&#x200d;.ഡി.എക്‌സ് പോലുള്ള മറ്റ് സ്‌ഫോടക വസ്തുക്കള്&#x200d; എന്നിവയാണ് ദൗത്യത്തിനായി ഉപയോഗിച്ചത്. എ.കെ 56 തോക്കുകള്&#x200d;, കാര്&#x200d;ബിനുകള്&#x200d;, പിസ്റ്റളുകള്&#x200d;, മറ്റ് മാരകായുധങ്ങള്&#x200d; എന്നിവയും സംഘം ഇന്ത്യയിലേക്ക് കടത്തിയതായി പ്രോസിക്യൂഷന്&#x200d; ആരോപിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mumbai-blasts-victims-disappear.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
