<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Vigilance Case &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/vigilance-case/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 17 Jan 2026 17:27:03 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Vigilance Case &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫിസുകളില്‍ വിജിലന്‍സ് മിന്നല്‍ പരിശോധന; യു.പി.ഐ വഴി 16.5 ലക്ഷം രൂപ കൈപ്പറ്റിയതായി കണ്ടെത്തി</title>
		<link>https://www.chandrikadaily.com/vigilance-lightning-inspection-at-kseb-section-offices-16-5-lakh-was-found-to-have-been-received-through-upi.html</link>
					<comments>https://www.chandrikadaily.com/vigilance-lightning-inspection-at-kseb-section-offices-16-5-lakh-was-found-to-have-been-received-through-upi.html#respond</comments>
		
		<dc:creator><![CDATA[sreenitha]]></dc:creator>
		<pubDate>Sat, 17 Jan 2026 17:27:03 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[kseb]]></category>
		<category><![CDATA[Vigilance Case]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=374437</guid>

					<description><![CDATA['ഓപ്പറേഷന്‍ ഷോര്‍ട്ട് സര്‍ക്യൂട്ട്' എന്ന പേരില്‍ നടത്തിയ പരിശോധനയില്‍ എന്‍ജിനീയര്‍മാര്‍, ഓവര്‍സിയര്‍മാര്‍, ലൈന്‍മാന്‍മാര്‍ എന്നിവര്‍ കരാറുകാരില്‍ നിന്ന് യു.പി.ഐ വഴിയായി മാത്രം 16.5 ലക്ഷം രൂപ കൈപ്പറ്റിയതായി കണ്ടെത്തി]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: വൈദ്യുതി ബോര്&#x200d;ഡ് സെക്ഷന്&#x200d; ഓഫിസുകളില്&#x200d; വിജിലന്&#x200d;സ് നടത്തിയ മിന്നല്&#x200d; പരിശോധനയില്&#x200d; വ്യാപക ക്രമക്കേടുകള്&#x200d; കണ്ടെത്തി. &#8216;ഓപ്പറേഷന്&#x200d; ഷോര്&#x200d;ട്ട് സര്&#x200d;ക്യൂട്ട്&#8217; എന്ന പേരില്&#x200d; നടത്തിയ പരിശോധനയില്&#x200d; എന്&#x200d;ജിനീയര്&#x200d;മാര്&#x200d;, ഓവര്&#x200d;സിയര്&#x200d;മാര്&#x200d;, ലൈന്&#x200d;മാന്&#x200d;മാര്&#x200d; എന്നിവര്&#x200d; കരാറുകാരില്&#x200d; നിന്ന് യു.പി.ഐ വഴിയായി മാത്രം 16.5 ലക്ഷം രൂപ കൈപ്പറ്റിയതായി കണ്ടെത്തി. ചില സ്ഥലങ്ങളില്&#x200d; സമീപത്തെ തട്ടുകടക്കാരെ വരെ ഏജന്റുമാരാക്കി കൈക്കൂലി സ്വീകരിച്ചതായും വിജിലന്&#x200d;സ് കണ്ടെത്തി.</p>
<p>41 ഉദ്യോഗസ്ഥരാണ് കരാറുകാരില്&#x200d; നിന്ന് കൈക്കൂലി സ്വീകരിച്ചതെന്നാണ് പ്രാഥമിക കണ്ടെത്തല്&#x200d;. കെ.എസ്.ഇ.ബിയിലെ ഭൂരിഭാഗം സെക്ഷന്&#x200d; ഓഫിസുകളിലും നടപടിക്രമങ്ങള്&#x200d; പാലിക്കാതെയാണ് കരാറുകള്&#x200d; നല്&#x200d;കിയതെന്നും ഒരേ കരാറുകാരന് തന്നെ വര്&#x200d;ഷങ്ങളായി വിവിധ ജോലികളുടെ കരാര്&#x200d; നല്&#x200d;കുന്ന രീതിയാണുള്ളതെന്നും റിപ്പോര്&#x200d;ട്ടില്&#x200d; പറയുന്നു. കരാര്&#x200d; അടിസ്ഥാനത്തില്&#x200d; എടുത്ത വാഹനങ്ങളുടെ ഉപയോഗത്തിലും ഗുരുതര ക്രമക്കേടുകള്&#x200d; കണ്ടെത്തി. ഫയലുകള്&#x200d;, സ്‌ക്രാപ് രജിസ്റ്റര്&#x200d;, ലോഗ് ബുക്ക്, വര്&#x200d;ക്ക് രജിസ്റ്റര്&#x200d; തുടങ്ങിയവ പല ഓഫിസുകളിലും അപൂര്&#x200d;ണമാണെന്നും മിക്കയിടങ്ങളിലും സ്‌ക്രാപ് മെറ്റീരിയലുകള്&#x200d; കൃത്യമായി സൂക്ഷിച്ചിട്ടില്ലെന്നും വിജിലന്&#x200d;സ് വ്യക്തമാക്കി. ആറുമാസം ഇടവേളകളില്&#x200d; സോണ്&#x200d; മാറ്റി നിയമിക്കേണ്ട മീറ്റര്&#x200d; റീഡര്&#x200d;മാരെ മൂന്ന് വര്&#x200d;ഷത്തിലധികമായി ഒരേ സ്ഥലത്ത് തുടരാന്&#x200d; അനുവദിച്ചതായും കണ്ടെത്തി.</p>
<p>വര്&#x200d;ക്കല സെക്ഷന്&#x200d; ഓഫിസിലെ സബ് എന്&#x200d;ജിനീയര്&#x200d; 55,200 രൂപയും മറ്റൊരു സബ് എന്&#x200d;ജിനീയര്&#x200d; 4,000 രൂപയും ഗൂഗിള്&#x200d; പേ വഴി സ്വീകരിച്ചു. പാറശ്ശാലയിലെ സബ് എന്&#x200d;ജിനീയര്&#x200d; 38,000 രൂപ കൈപ്പറ്റി. കരുനാഗപ്പള്ളി അസി. എന്&#x200d;ജിനീയര്&#x200d; 31,000 രൂപയും അഞ്ചലിലെ രണ്ട് സബ് എന്&#x200d;ജിനീയര്&#x200d;മാര്&#x200d; 5,000 രൂപയും സ്വീകരിച്ചതായി കണ്ടെത്തി. ഓച്ചിറയിലെ ലൈന്&#x200d;മാന്&#x200d; ഉപയോക്താക്കളില്&#x200d; നിന്ന് 1,900 രൂപ വാങ്ങിയതായും റിപ്പോര്&#x200d;ട്ടുണ്ട്.</p>
<p>അടൂരില്&#x200d; സബ് എന്&#x200d;ജിനീയര്&#x200d; 15,000 രൂപയും ലൈന്&#x200d;മാന്&#x200d; 10,000 രൂപയും ഗൂഗിള്&#x200d; പേ മുഖേന സ്വീകരിച്ചു. തിരുവല്ലയിലെ ഓവര്&#x200d;സീയറുടെ അക്കൗണ്ടിലേക്ക് സമീപത്തെ കടയുടമയുടെ അക്കൗണ്ടില്&#x200d; നിന്ന് 1.67 ലക്ഷം രൂപ കൈമാറിയതായി കണ്ടെത്തി. ഈ കടയുടമ ഉദ്യോഗസ്ഥന്റെ ഏജന്റാണെന്ന സംശയവും വിജിലന്&#x200d;സ് ഉന്നയിച്ചു. ചങ്ങനാശേരി ഇലക്ട്രിക്കല്&#x200d; സെക്ഷന്&#x200d; ഓഫിസില്&#x200d; സബ് എന്&#x200d;ജിനീയര്&#x200d; 1.83 ലക്ഷം രൂപയും ഓവര്&#x200d;സീയര്&#x200d; 18,550 രൂപയും കരാറുകാരില്&#x200d; നിന്ന് സ്വീകരിച്ചു.</p>
<p>കട്ടപ്പന സെക്ഷന്&#x200d; ഓഫിസില്&#x200d; അസി. എന്&#x200d;ജിനീയര്&#x200d; 2,35,700 രൂപയും സബ് എന്&#x200d;ജിനീയര്&#x200d;മാര്&#x200d; 72,700 രൂപയും മറ്റ് ഉദ്യോഗസ്ഥര്&#x200d; 4,000 രൂപയും കരാറുകാരില്&#x200d; നിന്ന് കൈപ്പറ്റിയതായി കണ്ടെത്തി. ഇതിന് പുറമേ ഈ ഓഫിസിലെ നാല് ഉദ്യോഗസ്ഥര്&#x200d; 1.86 ലക്ഷം രൂപ കരാറുകാര്&#x200d;ക്ക് തിരികെ അയച്ചതായും കണ്ടെത്തിയിട്ടുണ്ട്. ബിനാമി കരാറുകാര്&#x200d; വഴിയായി ഉദ്യോഗസ്ഥര്&#x200d; തന്നെ ജോലികള്&#x200d; ഏറ്റെടുത്ത് ചെയ്തിട്ടുണ്ടോയെന്നതും വിജിലന്&#x200d;സ് അന്വേഷിക്കും.</p>
<p>വൈദ്യുതി മന്ത്രിയുടെ മണ്ഡലമായ ചിറ്റൂരിലെ സെക്ഷന്&#x200d; ഓഫിസില്&#x200d; അസി. എന്&#x200d;ജിനീയര്&#x200d; 1.27 ലക്ഷം രൂപയും സബ് എന്&#x200d;ജിനീയര്&#x200d; 20,000 രൂപയും രണ്ട് ഓവര്&#x200d;സിയര്&#x200d;മാര്&#x200d; ചേര്&#x200d;ന്ന് 28,800 രൂപയും ഗൂഗിള്&#x200d; പേ മുഖേന കൈപ്പറ്റിയതായി കണ്ടെത്തി. മഞ്ചേരി, പെരിന്തല്&#x200d;മണ്ണ, നിലമ്പൂര്&#x200d;, വണ്ടൂര്&#x200d;, കൊണ്ടോട്ടി സെക്ഷന്&#x200d; ഓഫിസുകളില്&#x200d; നിന്നായി കണക്കില്&#x200d;പ്പെടാത്ത 34,000 രൂപയും പിടിച്ചെടുത്തു.</p>
<p>തുടര്&#x200d; പരിശോധനകളും ഫീല്&#x200d;ഡ് വെരിഫിക്കേഷനുകളും വരും ദിവസങ്ങളിലും തുടരുമെന്നും സംശയമുള്ള ഉദ്യോഗസ്ഥര്&#x200d;, അവരുടെ കുടുംബാംഗങ്ങള്&#x200d;, കരാറുകാര്&#x200d;, ഇടനിലക്കാര്&#x200d; എന്നിവരുടെ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റുകള്&#x200d; ഉള്&#x200d;പ്പെടെ ശേഖരിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും വിജിലന്&#x200d;സ് ഡയറക്ടര്&#x200d; മനോജ് ഏബ്രഹാം അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/vigilance-lightning-inspection-at-kseb-section-offices-16-5-lakh-was-found-to-have-been-received-through-upi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വളാഞ്ചേരി കാട്ടിപരിത്തി വില്ലേജ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; മദ്യവും കണക്കില്‍പെടാത്ത പണവും പിടിച്ചെടുത്തു</title>
		<link>https://www.chandrikadaily.com/vigilance-inspection-at-valanchery-kattiparithi-village-office-liquor-and-unaccounted-money-were-seized.html</link>
					<comments>https://www.chandrikadaily.com/vigilance-inspection-at-valanchery-kattiparithi-village-office-liquor-and-unaccounted-money-were-seized.html#respond</comments>
		
		<dc:creator><![CDATA[sreenitha]]></dc:creator>
		<pubDate>Wed, 31 Dec 2025 11:51:15 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[malappuraam]]></category>
		<category><![CDATA[raided]]></category>
		<category><![CDATA[Vigilance Case]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=371925</guid>

					<description><![CDATA[ഓഫീസില്‍ നിന്ന് 1,970 രൂപയും, വാഹനത്തില്‍ സൂക്ഷിച്ചിരുന്ന 11,500 രൂപയുമാണ് വിജിലന്‍സ് പിടിച്ചെടുത്തത്.]]></description>
										<content:encoded><![CDATA[<p>മലപ്പുറം വളാഞ്ചേരി കാട്ടിപരിത്തി വില്ലേജ് ഓഫീസില്&#x200d; വിജിലന്&#x200d;സ് വിഭാഗം പരിശോധന നടത്തി. പരിശോധനയില്&#x200d; മദ്യവും കണക്കില്&#x200d;പെടാത്ത പണവും കണ്ടെത്തി. ഓഫീസില്&#x200d; നിന്ന് 1,970 രൂപയും, വാഹനത്തില്&#x200d; സൂക്ഷിച്ചിരുന്ന 11,500 രൂപയുമാണ് വിജിലന്&#x200d;സ് പിടിച്ചെടുത്തത്.</p>
<p>പണം ആരാണ് നല്&#x200d;കിയതെന്ന കാര്യം ഉള്&#x200d;പ്പെടെ വിജിലന്&#x200d;സ് വിശദമായി പരിശോധിച്ച് വരികയാണ്. കൂടാതെ, ഒരു ലിറ്റര്&#x200d; മദ്യവും വില്ലേജ് ഓഫീസില്&#x200d; നിന്നു കണ്ടെത്തിയിട്ടുണ്ട്.</p>
<p>രഹസ്യ വിവരങ്ങളുടെയും ലഭിച്ച പരാതികളുടെയും അടിസ്ഥാനത്തിലാണ് വിജിലന്&#x200d;സ് സംഘം പരിശോധന നടത്തിയത്. സംഭവത്തില്&#x200d; തുടര്&#x200d; നിയമനടപടികള്&#x200d; സ്വീകരിച്ച് വരികയാണെന്ന് വിജിലന്&#x200d;സ് അറിയിച്ചു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/vigilance-inspection-at-valanchery-kattiparithi-village-office-liquor-and-unaccounted-money-were-seized.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എഡിജിപി എം.ആര്‍.അജിത് കുമാറിനെതിരായ വിജിലന്‍സ് അന്വേഷണത്തില്‍ റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കും</title>
		<link>https://www.chandrikadaily.com/the-report-will-be-submitted-today-in-the-vigilance-investigation-against-adgp-mr-ajith-kumar.html</link>
					<comments>https://www.chandrikadaily.com/the-report-will-be-submitted-today-in-the-vigilance-investigation-against-adgp-mr-ajith-kumar.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Mon, 12 May 2025 01:54:50 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[ADGP MR Ajith Kumar]]></category>
		<category><![CDATA[latest news]]></category>
		<category><![CDATA[Vigilance Case]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=341018</guid>

					<description><![CDATA[നിരവധി തവണ ആവശ്യപ്പെട്ടിട്ടും റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതിനെതിരെ കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ കോടതി വിമര്‍ശിച്ചിരുന്നു]]></description>
										<content:encoded><![CDATA[<p>എഡിജിപി എം.ആര്&#x200d;.അജിത് കുമാറിനെതിരായ വിജിലന്&#x200d;സ് അന്വേഷണത്തിന്റെ തല്&#x200d;സ്ഥിതി റിപ്പോര്&#x200d;ട്ട് ഇന്ന് സമര്&#x200d;പ്പിക്കും. തിരുവനന്തപുരം വിജിലന്&#x200d;സ് കോടതിയില്&#x200d; ആണ് സമര്&#x200d;പ്പിക്കുക. നിരവധി തവണ ആവശ്യപ്പെട്ടിട്ടും റിപ്പോര്&#x200d;ട്ട് സമര്&#x200d;പ്പിക്കാത്തതിനെതിരെ കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്&#x200d; കോടതി വിമര്&#x200d;ശിച്ചിരുന്നു.</p>
<p>നേരെത്തെ, അജിത് കുമാറിനെതിരായ അന്വേഷണം പൂര്&#x200d;ത്തിയാക്കി സര്&#x200d;ക്കാരില്&#x200d; റിപ്പോര്&#x200d;ട്ട് സമര്&#x200d;പ്പിച്ചിരുന്നു. ഇതിനു ശേഷവും അന്വേഷണം പൂര്&#x200d;ത്തിയാക്കാന്&#x200d; സമയം ആവശ്യപ്പെട്ട് കോടതിയോട് വിജിലന്&#x200d;സ് സമയം നീട്ടിച്ചോദിച്ചിരുന്നു. ഇതാണ് കോടതി വിമര്&#x200d;ശനത്തിന് ഇടയാക്കിയത്. അജിത് കുമാറിന് ക്ലീന്&#x200d; ചിറ്റ് നല്&#x200d;കിയ റിപ്പോര്&#x200d;ട്ട് സര്&#x200d;ക്കാര്&#x200d; അംഗീകരിക്കുകയും ചെയ്തു. ഇന്ന് വിജിലന്&#x200d;സ് നല്&#x200d;കുന്ന റിപ്പോര്&#x200d;ട്ടിന്&#x200d;മേല്&#x200d; കോടതി ഉന്നയിക്കുന്ന സംശയങ്ങള്&#x200d; നിര്&#x200d;ണായമാകും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-report-will-be-submitted-today-in-the-vigilance-investigation-against-adgp-mr-ajith-kumar.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
