<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>vikadan &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/vikadan/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 06 Mar 2025 10:30:27 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>vikadan &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>‘വികടൻ’ വെബ്സൈറ്റിന്റെ വിലക്ക് നീക്കണം; മദ്രാസ് ഹൈക്കോടതി</title>
		<link>https://www.chandrikadaily.com/the-ban-on-vikadan-website-should-be-lifted-high-court-of-madras.html</link>
					<comments>https://www.chandrikadaily.com/the-ban-on-vikadan-website-should-be-lifted-high-court-of-madras.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 06 Mar 2025 10:30:27 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Madras High Court]]></category>
		<category><![CDATA[vikadan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=332786</guid>

					<description><![CDATA[പ്രധാനമന്ത്രി നരേന്ദ്ര മോദി, യു.എസ് പ്രസിഡന്റ് ഡൊണാള്&#x200d;ഡ് ട്രംപ് എന്നിവരെ ഉള്&#x200d;പ്പെടുത്തി പ്രസിദ്ധീകരിച്ച കാര്&#x200d;ട്ടൂണ്&#x200d; താത്കാലികമായി പിന്&#x200d;വലിക്കണമെന്ന് കോടതി വികടന് നിര്&#x200d;ദേശം നല്&#x200d;കി.]]></description>
										<content:encoded><![CDATA[<p>തമിഴ് വാരിക വികടന്&#x200d; വെബ്‌സൈറ്റിനുള്ള വിലക്ക് നീക്കണമെന്ന് മദ്രാസ് ഹൈക്കോടതി. വിലക്ക് പിന്&#x200d;വലിക്കാന്&#x200d; കേന്ദ്ര വാര്&#x200d;ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കോടതി നിര്&#x200d;ദേശം നല്&#x200d;കി. ജസ്റ്റിസ് ഭരത ചക്രവര്&#x200d;ത്തിയുടേതാണ് നിര്&#x200d;ദേശം. പ്രധാനമന്ത്രി നരേന്ദ്ര മോദി, യു.എസ് പ്രസിഡന്റ് ഡൊണാള്&#x200d;ഡ് ട്രംപ് എന്നിവരെ ഉള്&#x200d;പ്പെടുത്തി പ്രസിദ്ധീകരിച്ച കാര്&#x200d;ട്ടൂണ്&#x200d; താത്കാലികമായി പിന്&#x200d;വലിക്കണമെന്ന് കോടതി വികടന് നിര്&#x200d;ദേശം നല്&#x200d;കി. രാജ്യത്തിന്റെ പരമാധികാരത്തെ ബാധിക്കുന്ന ഒന്നും തന്നെ കാര്&#x200d;ട്ടൂണിലില്ലെന്ന് കോടതി പറഞ്ഞതായി ലൈവ് ലോ റിപ്പോര്&#x200d;ട്ട് ചെയ്തു.</p>
<p>വികടന്&#x200d; പ്രസിദ്ധീകരിച്ച കാര്&#x200d;ട്ടൂണ്&#x200d; അമേരിക്കയും ഇന്ത്യയും തമ്മിലുള്ള ബന്ധത്തെ ബാധിക്കുമെന്നാണ് അഡീഷണൽ സോളിസിറ്റർ ജനറൽ എ.ആര്&#x200d;.എല്&#x200d; സുന്ദരേശന്&#x200d; വാദിച്ചത്. അതിനാല്&#x200d; തന്നെ വെബ് സൈറ്റ് ബ്ലോക്ക് ചെയ്യാനുള്ള അധികാരം കേന്ദ്ര സര്&#x200d;ക്കാരിനുണ്ടെന്നാണ് എ.എസ്.ജിയുടെ ഭാഗം. എന്നാല്&#x200d; രാജ്യത്തിന്റെ പരമാധികാരത്തെയും അമേരിക്കയുമായുള്ള രാജ്യത്തിന്റെ സൗഹൃദ ബന്ധത്തെയും കാര്&#x200d;ട്ടൂണ്&#x200d; ബാധിക്കുന്നില്ലെന്ന് വികടന് വേണ്ടി ഹാജരായ അഭിഭാഷകന്&#x200d; വിജയ് നാരായണ്&#x200d; പറഞ്ഞു.</p>
<p>വികടന്&#x200d; പ്രസിദ്ധീകരിച്ച കാര്&#x200d;ട്ടൂണാണ് കേന്ദ്ര സര്&#x200d;ക്കാരിന്റെ നടപടിക്ക് കാരണമായത്. ട്രംപിന് സമീപം കൈവിലങ്ങിട്ട് മോദി ഇരിക്കുന്നതായിരുന്നു വാരികയുടെ മുഖചിത്രം. ട്രംപുമായുള്ള കൂടിക്കാഴ്ചയില്&#x200d;, അനധികൃത ഇന്ത്യന്&#x200d; കുടിയേറ്റക്കാരുടെ നാടുകടത്തല്&#x200d; ചര്&#x200d;ച്ചയാക്കാത്തതില്&#x200d; വിയോജിപ്പ് പ്രകടിപ്പിച്ചായിരുന്നു വിമര്&#x200d;ശനം.</p>
<p>ഓണ്&#x200d;ലൈന്&#x200d; മാസികയായ വികടന്&#x200d; പ്ലസില്&#x200d; ഫെബ്രുവരി 10-ാം തീയതിയാണ് കാര്&#x200d;ട്ടൂണ്&#x200d; പ്രസിദ്ധീകരിച്ചത്. പിന്നാലെ കാര്&#x200d;ട്ടൂണിനെതിരെ കേന്ദ്രമന്ത്രി എല്&#x200d;. മുരുഗന് പരാതി നല്&#x200d;കുകയായിരുന്നു. തുടര്&#x200d;ന്ന് ഫെബ്രുവരി 16ന് വെബ്സൈറ്റ് ആക്‌സസ് ചെയ്യാന്&#x200d; കഴിയാതെ വരികയായിരുന്നു.</p>
<p>വെബ്സൈറ്റ് ബ്ലോക്ക് ചെയ്യപ്പെട്ടതിന് പിന്നാലെ കേന്ദ്ര സര്&#x200d;ക്കാര്&#x200d; നിരോധനം ഏര്&#x200d;പ്പെടുത്തിയതാണെന്ന് എല്&#x200d;. മുരുകന്റെ ഓഫീസ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. വികടന്റെ വെബ്സൈറ്റ് ബ്ലോക്ക് ചെയ്ത തീരുമാനം ഫാസിസത്തിന്റെ മറ്റൊരു ഉദാഹരണമാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്&#x200d; പ്രതികരിച്ചിരുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തെ അടിച്ചമര്&#x200d;ത്തുന്ന കേന്ദ്ര സര്&#x200d;ക്കാരിന്റെ നീക്കത്തെ അപലപിക്കുന്നുവെന്ന് ചെന്നൈ പ്രസ് കൗണ്&#x200d;സിലും പ്രതികരിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-ban-on-vikadan-website-should-be-lifted-high-court-of-madras.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മോദിയെ വിമര്&#x200d;ശിച്ചതില്&#x200d; വികടനെ ബ്ലോക്ക് ചെയ്ത സംഭവം; ഇത് ഫാസിസത്തിന്റെ മറ്റൊരു ഉദാഹരണം: എം.കെ സ്റ്റാലിന്&#x200d;</title>
		<link>https://www.chandrikadaily.com/vikadan-was-blocked-for-criticizing-modi-this-is-another-example-of-fascism-mk-stalin.html</link>
					<comments>https://www.chandrikadaily.com/vikadan-was-blocked-for-criticizing-modi-this-is-another-example-of-fascism-mk-stalin.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 16 Feb 2025 05:10:43 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[modi]]></category>
		<category><![CDATA[vikadan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=330133</guid>

					<description><![CDATA[ട്രംപുമായുള്ള കൂടിക്കാഴ്ചയില്&#x200d;, അനധികൃത ഇന്ത്യന്&#x200d; കുടിയേറ്റക്കാരുടെ നാടുകടത്തല്&#x200d; ചര്&#x200d;ച്ചയാക്കാത്തതില്&#x200d; വിയോജിപ്പ് പ്രകടിപ്പിച്ചായിരുന്നു വിമര്&#x200d;ശനം.]]></description>
										<content:encoded><![CDATA[<p>പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്&#x200d;ശിച്ചെന്ന ബി.ജെ.പിയുടെ പരാതിയില്&#x200d; തമിഴ് വരിക വികടന്റെ വെബ്‌സൈറ്റ് ബ്ലോക്ക് ചെയ്തതില്&#x200d; അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്&#x200d;. നൂറ്റാണ്ടുകളായി പത്രപ്രവര്&#x200d;ത്തനരംഗത്ത് പ്രവര്&#x200d;ത്തിക്കുന്ന വികടന്റെ വെബ്‌സൈറ്റ് പൂട്ടിയതില്&#x200d; അപലപിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.</p>
<p>തീരുമാനം ഫാസിസത്തിന്റെ മറ്റൊരു ഉദാഹരണമാണെന്ന് എം.കെ. സ്റ്റാലിന്&#x200d; പ്രതികരിച്ചു. അഭിപ്രായപ്രകടനം നടത്തിയതിന് മാധ്യമങ്ങള്&#x200d; പൂട്ടുന്നത് ജനാധിപത്യത്തിന് ഭംഗിയല്ലെന്നും അദ്ദേഹം പറഞ്ഞു. ബ്ലോക്ക് ചെയ്ത വെബ്‌സൈറ്റിന് ഉടനടി പ്രവര്&#x200d;ത്തനാനുമതി അനുവദിക്കണമെന്നും എം.കെ. സ്റ്റാലിന്&#x200d; ആവശ്യപ്പെട്ടു.</p>
<p>വികടന്&#x200d; പ്രസിദ്ധീകരിച്ച കാര്&#x200d;ട്ടൂണാണ് നടപടിക്ക് കാരണമായത്. യു.എസ് പ്രസിഡന്റ് ഡൊണാള്&#x200d;ഡ് ട്രംപിന് സമീപം കൈവിലങ്ങിട്ട് മോദി ഇരിക്കുന്നതായിരുന്നു മുഖചിത്രം. ട്രംപുമായുള്ള കൂടിക്കാഴ്ചയില്&#x200d;, അനധികൃത ഇന്ത്യന്&#x200d; കുടിയേറ്റക്കാരുടെ നാടുകടത്തല്&#x200d; ചര്&#x200d;ച്ചയാക്കാത്തതില്&#x200d; വിയോജിപ്പ് പ്രകടിപ്പിച്ചായിരുന്നു വിമര്&#x200d;ശനം. ഓണ്&#x200d;ലൈന്&#x200d; മാസികയായ വികടന്&#x200d; പ്ലസില്&#x200d; 10-ാം തീയതിയാണ് കാര്&#x200d;ട്ടൂണ്&#x200d; പ്രസിദ്ധീകരിച്ചത്.</p>
<p>പിന്നാലെ കാര്&#x200d;ട്ടൂണിനെതിരെ കേന്ദ്രമന്ത്രി എല്&#x200d;. മുരുഗന് പരാതി നല്&#x200d;കുകയായിരുന്നു. ഇന്നലെയാണ് സംഭവം. തുടര്&#x200d;ന്ന് വെബ്‌സൈറ്റ് ആക്‌സസ് ചെയ്യാന്&#x200d; കഴിയാതെ വരികയായിരുന്നു. വെബ്‌സൈറ്റ് ബ്ലോക്ക് ചെയ്യപ്പെട്ടതിന് പിന്നാലെ കേന്ദ്ര സര്&#x200d;ക്കാര്&#x200d; നിരോധനം ഏര്&#x200d;പ്പെടുത്തിയതാണെന്ന് എല്&#x200d;. മുരുകന്റെ ഓഫീസ് സ്ഥിരീകരിച്ചു.</p>
<p>‘ആവിഷ്‌കാര സ്വാതന്ത്ര്യം ഉയര്&#x200d;ത്തിപ്പിടിക്കുക എന്ന തത്വത്തിലാണ് ഞങ്ങള്&#x200d; എപ്പോഴും പ്രവര്&#x200d;ത്തിച്ചിട്ടുള്ളത്, അത് തുടരുകയും ചെയ്യും. ഞങ്ങളുടെ വെബ്‌സൈറ്റ് തടഞ്ഞതിന് പിന്നിലെ കാരണങ്ങള്&#x200d; കണ്ടെത്താന്&#x200d; ഞങ്ങള്&#x200d; ഇപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്,</p>
<p>കൂടാതെ ഈ വിഷയം മന്ത്രാലയവുമായി ചര്&#x200d;ച്ച ചെയ്യാന്&#x200d; ശ്രമിക്കുകയാണ്,’ വെബ്‌സൈറ്റ് ഇന്നലെ പ്രസ്താവനയില്&#x200d; വ്യക്തമാക്കി. വെബ്‌സൈറ്റ് തടസം നേരിട്ടതിനെ തുടര്&#x200d;ന്നായിരുന്നു പ്രതികരണം.</p>
<p>വെബ്‌സൈറ്റ് ബ്ലോക്ക് ചെയ്യുന്നത് സംബന്ധിച്ച് കേന്ദ്ര സര്&#x200d;ക്കാരില്&#x200d; നിന്ന് ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെന്നും വികടന്&#x200d; അറിയിച്ചിരുന്നു. നിലവില്&#x200d; അഭിപ്രായ സ്വാതന്ത്ര്യത്തെ അടിച്ചമര്&#x200d;ത്തുന്ന നീക്കത്തെ അപലപിക്കുന്നുവെന്ന് ചെന്നൈ പ്രസ് കൗണ്&#x200d;സില്&#x200d; അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/vikadan-was-blocked-for-criticizing-modi-this-is-another-example-of-fascism-mk-stalin.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
