<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>vipanchika &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/vipanchika/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 23 Jul 2025 15:34:57 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>vipanchika &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഷാർജയിൽ മകൾക്കൊപ്പം മരിച്ച നിലയിൽ കണ്ടെത്തിയ വിപഞ്ചികയുടെ മൃതദേഹം സംസ്കരിച്ചു</title>
		<link>https://www.chandrikadaily.com/body-of-vipanchika-found-dead-with-daughter-in-sharjah-cremated.html</link>
					<comments>https://www.chandrikadaily.com/body-of-vipanchika-found-dead-with-daughter-in-sharjah-cremated.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Wed, 23 Jul 2025 15:34:57 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[crmation]]></category>
		<category><![CDATA[vipanchika]]></category>
		<category><![CDATA[women]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=348346</guid>

					<description><![CDATA[ഷാര്‍ജയില്‍ മകള്‍ക്കൊപ്പം മരിച്ച നിലയില്‍ കണ്ടെത്തിയ വിപഞ്ചിക മണിയന്റെ മൃതദേഹം സംസ്‌കരിച്ചു. വീട്ടുവളപ്പിലായിരുന്നു സംസ്‌കാരം. സഹോദരന്‍ വിനോദ് മണിയന്‍ ചിതയ്ക്ക് തീ കൊളുത്തി. കേരളപുരത്തെ വീട്ടില്‍ പൊതുദര്‍ശനം നടന്നിരുന്നു. അതേസമയം, വിപഞ്ചികയുടെ ശരീരത്തില്‍ ചതവുകളും അടിയേറ്റ പാടും ഉള്ളതായി അന്വേഷണ ഉദ്യോഗസ്ഥര്‍. ഇന്‍ക്വസ്റ്റ് നടപടിയിലാണ് ഇക്കാര്യം വ്യക്തമായതെന്ന് ഡിവൈഎസ്പി മുകേഷ് ജി.ബി പറഞ്ഞു. വിദേശത്തുള്ള പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കും. പ്രതിക്ക് അര്‍ഹമായ ശിക്ഷ ലഭിക്കണമെന്ന് വിപഞ്ചികയുടെ സഹോദരന്‍ വിനോദ് മണിയന്‍ പറഞ്ഞു. നിതീഷിനെ നാട്ടിലെത്തിച്ചു [&#8230;]]]></description>
										<content:encoded><![CDATA[<p>ഷാര്&#x200d;ജയില്&#x200d; മകള്&#x200d;ക്കൊപ്പം മരിച്ച നിലയില്&#x200d; കണ്ടെത്തിയ വിപഞ്ചിക മണിയന്റെ മൃതദേഹം സംസ്‌കരിച്ചു. വീട്ടുവളപ്പിലായിരുന്നു സംസ്‌കാരം. സഹോദരന്&#x200d; വിനോദ് മണിയന്&#x200d; ചിതയ്ക്ക് തീ കൊളുത്തി. കേരളപുരത്തെ വീട്ടില്&#x200d; പൊതുദര്&#x200d;ശനം നടന്നിരുന്നു.</p>
<p>അതേസമയം, വിപഞ്ചികയുടെ ശരീരത്തില്&#x200d; ചതവുകളും അടിയേറ്റ പാടും ഉള്ളതായി അന്വേഷണ ഉദ്യോഗസ്ഥര്&#x200d;. ഇന്&#x200d;ക്വസ്റ്റ് നടപടിയിലാണ് ഇക്കാര്യം വ്യക്തമായതെന്ന് ഡിവൈഎസ്പി മുകേഷ് ജി.ബി പറഞ്ഞു. വിദേശത്തുള്ള പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കും.</p>
<p>പ്രതിക്ക് അര്&#x200d;ഹമായ ശിക്ഷ ലഭിക്കണമെന്ന് വിപഞ്ചികയുടെ സഹോദരന്&#x200d; വിനോദ് മണിയന്&#x200d; പറഞ്ഞു. നിതീഷിനെ നാട്ടിലെത്തിച്ചു നിയമനടപടിക്ക് വിധേയനാക്കണം. അതിനായി സര്&#x200d;ക്കാരും കോണ്&#x200d;സിലേറ്റും ഇടപെടണം. മാനസിക പീഡനം ആണെങ്കിലും ആത്മഹത്യ ചെയ്തതിനാല്&#x200d; ഷാര്&#x200d;ജയില്&#x200d; നിയമ സാധുത ഇല്ല. പ്രശ്‌നങ്ങള്&#x200d; താന്&#x200d; തന്നെ തീര്&#x200d;ത്ത് കൊള്ളാം എന്ന് വിപഞ്ചിക പറഞ്ഞിരുന്നുവെന്നും ഒരു തവണ താന്&#x200d; ഇടപെട്ട് പ്രശ്‌നം പരിഹരിക്കാന്&#x200d; വിപഞ്ചികയെ നാട്ടില്&#x200d; എത്തിച്ചതായിരുന്നു. നിതീഷ് വീണ്ടും ഒരു അവസരം ആവശ്യപ്പെട്ടപ്പോള്&#x200d; വിപഞ്ചിക കൂടെ പോവുകയായിരുന്നുവെന്നും സഹോദരന്&#x200d; വിനോദ് കൂട്ടിച്ചേര്&#x200d;ത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/body-of-vipanchika-found-dead-with-daughter-in-sharjah-cremated.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വിപഞ്ചികയുടെ മരണം;  ഇന്‍ക്വസ്റ്റ് നടപടി പൂര്‍ത്തിയായി</title>
		<link>https://www.chandrikadaily.com/death-of-vipanchika-the-inquest-process-has-been-completed.html</link>
					<comments>https://www.chandrikadaily.com/death-of-vipanchika-the-inquest-process-has-been-completed.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Wed, 23 Jul 2025 09:06:22 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[REPOSTMORTEM]]></category>
		<category><![CDATA[Sharjah]]></category>
		<category><![CDATA[vipanchika]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=348293</guid>

					<description><![CDATA[യുവതിയുടെ ശരീരത്തില്‍ ചതവുകളും അടിയേറ്റ പാടും ഉള്ളതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ]]></description>
										<content:encoded><![CDATA[<p>ഷാര്&#x200d;ജയില്&#x200d; ജീവനൊടുക്കിയ കൊല്ലം സ്വദേശി വിപഞ്ചികയുടെ ഇന്&#x200d;ക്വസ്റ്റ് നടപടി പൂര്&#x200d;ത്തിയായി. യുവതിയുടെ ശരീരത്തില്&#x200d; ചതവുകളും അടിയേറ്റ പാടും ഉള്ളതായി അന്വേഷണ ഉദ്യോഗസ്ഥര്&#x200d; പറഞ്ഞു. ഇന്&#x200d;ക്വസ്റ്റ് നടപടിയിലാണ് ഇക്കാര്യം വ്യക്തമായതെന്ന് ഡിവൈഎസ്പി മുകേഷ് ജി.ബി പറഞ്ഞു. </p>
<p>അതേസമയം വിദേശത്തുള്ള പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കും. പ്രതിക്ക് അര്&#x200d;ഹമായ ശിക്ഷ ലഭിക്കണമെന്ന് യുവതിയുടെ സഹോദരന്&#x200d; പറഞ്ഞു. നിതീഷിനെ നാട്ടിലെത്തിച്ച് നിയമനടപടിക്ക് വിധേയനാക്കണം. അതിനായി സര്&#x200d;ക്കാരും കോണ്&#x200d;സിലേറ്റും ഇടപെടണംമെന്നും സഹോദരന്&#x200d; പറഞ്ഞു.</p>
<p>അതേസമയം, വിപഞ്ചികയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്&#x200d; കോളജ് ആശുപത്രിയില്&#x200d; റീ പോസ്റ്റുമോര്&#x200d;ട്ടം നടത്തി. അന്വേഷണ ഉദ്യോഗസ്ഥന്&#x200d; ശാസ്താംകോട്ട ഡിവൈഎസ്പി മുകേഷ് ജി ബിയുടെ നേതൃത്വത്തില്&#x200d; ഇന്&#x200d;ക്വസ്റ്റ് തയ്യാറാക്കിയ ശേഷമായിരുന്നു പോസ്റ്റ്‌മോര്&#x200d;ട്ടം. തിരുവനന്തപുരം ആര്&#x200d; ഡി യുടെ പ്രത്യേക നിര്&#x200d;ദേശ പ്രകാരം തഹസില്&#x200d;ദാര്&#x200d; ലീന ശൈലേശ്വറിന്റെ സാന്നിധ്യത്തിലാണ് ഇന്&#x200d;ക്വസ്റ്റ് നടപടികള്&#x200d; പൂര്&#x200d;ത്തീകരിച്ചത്. പോസ്റ്റ്‌മോര്&#x200d;ട്ടം നടപടികള്&#x200d; പൂര്&#x200d;ണമായും വീഡിയോയില്&#x200d; ചിത്രീകരിച്ചു. </p>
<p>ഇന്നലെ രാത്രി 11:30 യോടെ തിരുവനന്തപുരം വിമാനത്താവളത്തില്&#x200d; എത്തിച്ച മൃതദേഹം നടപടികള്&#x200d; പൂര്&#x200d;ത്തിയാക്കി 1 മണിയോടെയാണ് മോര്&#x200d;ച്ചറിയിലെത്തിച്ചത്. കേരളപുരത്തെ വീട്ടിലെത്തിച്ച് അഞ്ച് മണിയോടെയാകും സംസ്‌കാരം. </p>
<p>ജൂലൈ എട്ടിന് രാത്രിയിലാണ് വിപഞ്ചികയെയും മകളെയും അല്&#x200d; നഹ്ദയിലെ താമസസ്ഥലത്ത് മരിച്ചനിലയില്&#x200d; കണ്ടെത്തിയത്. വൈഭവിയുടെ മൃതദേഹം നടപടികള്&#x200d; പൂര്&#x200d;ത്തിയാക്കി ദുബൈയില്&#x200d; തന്നെ സംസ്‌കരിച്ചിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/death-of-vipanchika-the-inquest-process-has-been-completed.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വിപഞ്ചികയുടെ മരണം; റീ പോസ്റ്റുമോര്‍ട്ടം നടപടികള്‍ ആരംഭിച്ചു</title>
		<link>https://www.chandrikadaily.com/death-of-vipanchika-re-postmortem-proceedings-have-been-started.html</link>
					<comments>https://www.chandrikadaily.com/death-of-vipanchika-re-postmortem-proceedings-have-been-started.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Wed, 23 Jul 2025 06:37:37 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[death]]></category>
		<category><![CDATA[Sharjah]]></category>
		<category><![CDATA[vipanchika]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=348270</guid>

					<description><![CDATA[ഇന്ന് വൈകുന്നേരമാണ് സംസ്‌കാരം.]]></description>
										<content:encoded><![CDATA[<p>ഷാര്&#x200d;ജയില്&#x200d; ജീവനൊടുക്കിയ കൊല്ലം സ്വദേശി വിപഞ്ചികയുടെ  റീ പോസ്റ്റുമോര്&#x200d;ട്ടം നടപടികള്&#x200d; ആരംഭിച്ചു. തിരുവനന്തപുരം മെഡിക്കല്&#x200d; കോളേജിലാണ് പോസ്റ്റുമോര്&#x200d;ട്ടം നടക്കുന്നത്. ശേഷം മൃതദേഹം കൊല്ലത്തെ വീട്ടിലേക്ക് കൊണ്ടുപോകും. ഇന്ന് വൈകുന്നേരമാണ് സംസ്‌കാരം.</p>
<p>ഇന്നലെ രാത്രി പതിനൊന്നോടെയാണ് തിരുവനന്തപുരം വിമാനത്താവളത്തില്&#x200d; മൃതദേഹം എത്തിച്ചത്. ഷാര്&#x200d;ജയിലായിരുന്ന അമ്മ ഷൈലജ, സഹോദരന്&#x200d; വിനോദ് എന്നിവരും മറ്റു ബന്ധുക്കളും മൃതദേഹത്തിനൊപ്പം നാട്ടിലെത്തി.</p>
<p>ഭര്&#x200d;ത്താവ് നിതീഷിന്റെയും വീട്ടുകാരുടെയും പീഡനത്തെ തുടര്&#x200d;ന്നാണ് വിപഞ്ചിക ജീവനൊടുക്കിയതെന്നു ബന്ധുക്കളുടെ ആരോപണം ഉയര്&#x200d;ന്നതോടെയാണ് മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്&#x200d; നീണ്ടത്. അതേസമയം മകള്&#x200d; വൈഭവിയുടെ മൃതദേഹം 17നു ദുബായില്&#x200d; സംസ്‌കരിച്ചിരുന്നു.</p>
<p>ഈ മാസം എട്ടിനാണ് വിപഞ്ചികയെയും ഒന്നര വയസുള്ള മകള്&#x200d; വൈഭവിയെയും ഷാര്&#x200d;ജയിലെ ഫ്‌ളാറ്റില്&#x200d; മരിച്ച നിലയില്&#x200d; കണ്ടെത്തിയത്. വിവാഹം ആഡംബരമായി നടത്തിയില്ലെന്നും സ്ത്രീധനം കുറഞ്ഞെന്നും കാര്&#x200d; ലഭിച്ചില്ലെന്നും ആരോപിച്ച് മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായി കാണിച്ചുള്ള ആത്മഹത്യക്കുറിപ്പു ഫെയ്‌സ്ബുക്കില്&#x200d; പോസ്റ്റ് ചെയ്ത ശേഷം വിപഞ്ചിക ആത്മഹത്യ ചെയ്യുകയായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/death-of-vipanchika-re-postmortem-proceedings-have-been-started.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കുടുംബത്തിന്റെ ആവശ്യപ്രകാരം വിപഞ്ചികയുടെ മൃതദേഹം റീ പോസ്റ്റ്മോര്‍ട്ടം ചെയ്യും</title>
		<link>https://www.chandrikadaily.com/vipanchikas-body-will-be-re-postmortemed-as-per-the-request-of-the-family.html</link>
					<comments>https://www.chandrikadaily.com/vipanchikas-body-will-be-re-postmortemed-as-per-the-request-of-the-family.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Wed, 23 Jul 2025 04:44:05 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[postmortum]]></category>
		<category><![CDATA[vipanchika]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=348244</guid>

					<description><![CDATA[പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായ ശേഷം മൃതദേഹം കൊല്ലത്തെ വീട്ടിലേക്ക് കൊണ്ടുപോകും.]]></description>
										<content:encoded><![CDATA[<p>ഷാര്&#x200d;ജയില്&#x200d; ജീവനൊടുക്കിയ കൊല്ലം സ്വദേശി വിപഞ്ചികയുടെ മൃതദേഹം ഇന്ന് വീണ്ടും പോസ്റ്റ്മോര്&#x200d;ട്ടം ചെയ്യും. കുടുംബത്തിന്റെ ആവശ്യപ്രകാരമാണ് റീ പോസ്റ്റ്മോര്&#x200d;ട്ടം ചെയ്യാനൊരുങ്ങുന്നത്. പോസ്റ്റ്മോര്&#x200d;ട്ടം പൂര്&#x200d;ത്തിയായ ശേഷം മൃതദേഹം കൊല്ലത്തെ വീട്ടിലേക്ക് കൊണ്ടുപോകും.</p>
<p>കഴിഞ്ഞ ദിവസം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ച മൃതദേഹം നിലവില്&#x200d; മെഡിക്കല്&#x200d; കോളേജ് ആശുപത്രി മോര്&#x200d;ച്ചറിയിലാണ്. വിപഞ്ചികയുടെ അമ്മയും ബന്ധുക്കളും നാട്ടിലെത്തിയിട്ടുണ്ട്. നാട്ടില്&#x200d; രജിസ്റ്റര്&#x200d; ചെയ്ത കേസില്&#x200d; വരും ദിവസങ്ങളില്&#x200d; തുടര്&#x200d;നടപടികള്&#x200d; ഉണ്ടായേക്കും. </p>
<p>ഈ മാസം എട്ടിനാണ് വിപഞ്ചികയെയും ഒന്നര വയസുള്ള മകള്&#x200d; വൈഭവിയെയും ഷാര്&#x200d;ജയിലെ ഫ്ളാറ്റില്&#x200d; മരിച്ച നിലയില്&#x200d; കണ്ടെത്തിയത്. കുഞ്ഞിന്റെ മൃതദേഹം ദിവസങ്ങള്&#x200d;ക്ക് മുമ്പ് ദുബായില്&#x200d; സംസ്‌കരിച്ചിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/vipanchikas-body-will-be-re-postmortemed-as-per-the-request-of-the-family.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വിപഞ്ചികയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും</title>
		<link>https://www.chandrikadaily.com/vipanchikas-body-will-be-brought-home-today.html</link>
					<comments>https://www.chandrikadaily.com/vipanchikas-body-will-be-brought-home-today.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Tue, 22 Jul 2025 13:29:39 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[latest news]]></category>
		<category><![CDATA[Sharjah]]></category>
		<category><![CDATA[vipanchika]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=348211</guid>

					<description><![CDATA[യു.എ.ഇ സമയം 5.45നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് മൃതദേഹം നാട്ടിലെത്തിക്കുക.]]></description>
										<content:encoded><![CDATA[<p>രണ്ടാഴ്ച മുമ്പ് ഷാര്&#x200d;ജയില്&#x200d; ജീവനൊടുക്കിയ കൊല്ലം സ്വദേശി വിപഞ്ചികയുടെ മൃതദേഹം ഇന്ന് വൈകിട്ട് നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്&#x200d; അറിയിച്ചു. യു.എ.ഇ സമയം 5.45നുള്ള എയര്&#x200d; ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് മൃതദേഹം നാട്ടിലെത്തിക്കുക. പോസ്റ്റ്‌മോര്&#x200d;ട്ടം ഉള്&#x200d;പ്പെടെ എല്ലാ നടപടികളും പൂര്&#x200d;ത്തിയായിരുന്നു. ഇന്ന് രാവിലെ 10 മണിയോടെയാണ് ഷാര്&#x200d;ജയിലെ ഫോറന്&#x200d;സിക് ലാബില്&#x200d; എംബാമിങ് നടപടികള്&#x200d; പൂര്&#x200d;ത്തീകരിച്ചത്.</p>
<p>വിപഞ്ചികയുടെ അമ്മയും സഹോദരങ്ങളും ഭര്&#x200d;ത്താവ് നിതീഷും എംബാമിങ് കേന്ദ്രത്തില്&#x200d; എത്തിയിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നിയമനപടികള്&#x200d; പൂര്&#x200d;ത്തീകരിക്കുന്നതിന്റെ ഭാഗമായി ബന്ധുക്കള്&#x200d; നേരത്തെ കോടതിയിയെ സമീപിക്കുകയും ഇവിടെ നിന്ന് ലഭിച്ച രേഖകള്&#x200d; ഇന്ത്യന്&#x200d; കോണ്&#x200d;സുലേറ്റിന് കൈമാറുകയും ചെയ്തു.</p>
<p>ദുബൈയിലെ ജബല്&#x200d; അലി ശ്മശാനത്തില്&#x200d; വിപഞ്ചികയുടെ മകള്&#x200d; വൈഭവിയുടെ മൃതദേഹം നേരത്തെ ഹിന്ദു മതാചാരപ്രകാരം സംസ്‌കരിച്ചിരുന്നു. ഈ മാസം എട്ടിനാണ് വിപഞ്ചികയും മകളും ഫ്‌ലാറ്റില്&#x200d; മരിച്ച നിലയില്&#x200d; കാണ്ടെത്തിയത്. മകളെ കൊലപ്പെടുത്തിയ ശേഷം വിപഞ്ചിക ആത്മഹത്യ ചെയ്യുകയായിരുന്നു. ഭര്&#x200d;തൃ പീഡനമാണ് മരണ കാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/vipanchikas-body-will-be-brought-home-today.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വിപഞ്ചികയുടെ കുഞ്ഞിന്റെ മൃതദേഹം സംസ്‌കരിച്ചു</title>
		<link>https://www.chandrikadaily.com/the-body-of-vipanchikas-baby-was-cremated.html</link>
					<comments>https://www.chandrikadaily.com/the-body-of-vipanchikas-baby-was-cremated.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Thu, 17 Jul 2025 14:33:43 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[death news]]></category>
		<category><![CDATA[vipanchika]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=347771</guid>

					<description><![CDATA[വിപഞ്ചികയുടെ മൃതദേഹം തിങ്കളാഴ്ച നാട്ടിലെത്തിച്ചേക്കും.]]></description>
										<content:encoded><![CDATA[<p>ഷാര്&#x200d;ജയില്&#x200d; ജീവനൊടുക്കിയ വിപഞ്ചികയുടെ കുഞ്ഞിന്റെ മൃതദേഹം സംസ്‌കരിച്ചു. ദുബായ് ന്യൂ സോനപൂരിലായിരുന്നു സംസ്‌കാരം. വിപഞ്ചികയുടെ മൃതദേഹം തിങ്കളാഴ്ച നാട്ടിലെത്തിച്ചേക്കും.മരിച്ച വിപഞ്ചികയുടെ ഭര്&#x200d;ത്താവ് നിധീഷ്, വിപഞ്ചികയുടെ അമ്മ ശൈലജ, സഹോദരന്&#x200d; ഉള്&#x200d;പ്പടെയുള്ളവര്&#x200d; സംസ്‌കാര ചടങ്ങില്&#x200d; പങ്കെടുത്തു.</p>
<p>ഷാര്&#x200d;ജയില്&#x200d; വെച്ച് നടന്ന സംഭവത്തില്&#x200d; അന്വേഷണം നടത്തുന്നതിന് പരിമിതി ഉള്ളതിനാല്&#x200d; കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. വിപഞ്ചികയുടെ കുടുംബം ഇന്ത്യന്&#x200d; കോര്&#x200d;സുലേറ്റിലും ഷാര്&#x200d;ജ പൊലീസിലും പരാതി നല്&#x200d;കിയിരുന്നു.</p>
<p>വിപഞ്ചിക വര്&#x200d;ഷങ്ങളായി ഭര്&#x200d;ത്താവ് നിധീഷില്&#x200d; നിന്ന് പീഡനം നേരിട്ടിരുന്നു, വിവാഹത്തിന് മുന്&#x200d;പ് തന്നെ സ്ത്രീധനവുമായി ബന്ധപ്പെട്ട തര്&#x200d;ക്കങ്ങള്&#x200d; ഉണ്ടായിരുന്നതായി റിപ്പോര്&#x200d;ട്ടുണ്ട്. 2022 മുതല്&#x200d; തന്നെ വിവാഹമോചനത്തിന് ശ്രമിച്ചിരുന്നുവെന്ന ശബ്ദരേഖ പുറത്തുവന്നിരുന്നു. വിവാഹ സമയത്ത് വീട്ടുകാര്&#x200d; സ്വര്&#x200d;ണത്തിന് പുറമേ രണ്ടര ലക്ഷം രൂപ വിപഞ്ചികയ്ക്ക് പണമായി നല്&#x200d;കിയിരുന്നു. ഇത് സ്വന്തം വിദ്യാഭ്യാസ ലോണിന്റെ തുക അടക്കാന്&#x200d; വിപഞ്ചികയെടുത്തിരുന്നു. ഇത് തര്&#x200d;ക്കത്തിലേക്ക് നയിച്ചു. നിതീഷിന്റെ എല്ലാ പ്രവര്&#x200d;ത്തികളും സഹോദരിയുടെയും അച്ഛന്റെയും പിന്തുണയോടെ ആയിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-body-of-vipanchikas-baby-was-cremated.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കും, കുഞ്ഞിനെ ഷാര്‍ജയില്‍ സംസ്‌കരിക്കും; ഹൈക്കോടതി ഹര്‍ജി തീര്‍പ്പാക്കി</title>
		<link>https://www.chandrikadaily.com/vipanchikas-body-to-be-brought-home-baby-to-be-buried-in-sharjah-the-high-court-disposed-of-the-petition.html</link>
					<comments>https://www.chandrikadaily.com/vipanchikas-body-to-be-brought-home-baby-to-be-buried-in-sharjah-the-high-court-disposed-of-the-petition.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Thu, 17 Jul 2025 10:42:36 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[highcourt]]></category>
		<category><![CDATA[vipanchika]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=347747</guid>

					<description><![CDATA[മൃതദേഹം നാട്ടിലെത്തിക്കാന്‍ എംബസി നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ]]></description>
										<content:encoded><![CDATA[<p>ഷാര്&#x200d;ജയില്&#x200d; ജീവനൊടുക്കിയ കൊല്ലം സ്വദേശിനി വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കും. മൃതദേഹം നാട്ടിലെത്തിക്കാന്&#x200d; എംബസി നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി നിര്&#x200d;ദ്ദേശിച്ചു. അതേസമയം മകള്&#x200d; വൈഭവിയുടെ മൃദേഹം ഷാര്&#x200d;ജയില്&#x200d; സംസ്‌കരിക്കും. ഇക്കാര്യം ഇന്ത്യന്&#x200d; എംബസി ഹൈക്കോടതിയെ അറിയിച്ചു. ഇതോടെ മൃതദേഹം നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്&#x200d;ജി ഹൈക്കോടതി തീര്&#x200d;പ്പാക്കുകയായിരുന്നു. ഷാര്&#x200d;ജയില്&#x200d; ജീവനൊടുക്കിയ വിപഞ്ചികയുടെയും കുഞ്ഞിന്റെയും മൃതദേഹം നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് വിപഞ്ചികയുടെ ബന്ധുവാണ് ഹൈക്കോടതിയില്&#x200d; ഹര്&#x200d;ജി നല്&#x200d;കിയത്.</p>
<p>വിപഞ്ചികയുടേയും മകളുടേയും മരണം സംശയാസ്പദമായ സാഹചര്യത്തിലാണെന്നും കൊലപാതകമാണോ എന്ന് സംശയിക്കുന്നതിനാല്&#x200d; അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് വിപഞ്ചികയുടെ മാതാവിന്റെ സഹോദരിയാണ് ഹൈക്കോടതില്&#x200d; ഹര്&#x200d;ജി നല്&#x200d;കിയത്. </p>
<p>ജൂലൈ എട്ടിനായിരുന്നു ഷാര്&#x200d;ജയിലെ താമസ സ്ഥലത്ത് വിപഞ്ചികയേയും കുഞ്ഞിനെയും ദുരൂഹ സാഹചര്യത്തില്&#x200d; മരിച്ച നിലയില്&#x200d; കണ്ടെത്തിയത്. ഭര്&#x200d;ത്താവിനും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങള്&#x200d; ഉന്നയിച്ചുകൊണ്ടുള്ള വിപഞ്ചികയുടെ ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെടുത്തിരുന്നു. ഇതില്&#x200d; സ്ത്രീധനത്തിന്റെ പേരില്&#x200d; നേരിടേണ്ടിവന്ന ക്രൂരതകളെക്കുറിച്ച് വിപഞ്ചിക എഴുതിയിരുന്നു. </p>
<p>വിപഞ്ചികയുടെ കുടുംബം നല്&#x200d;കിയ പരാതിയില്&#x200d; ഭര്&#x200d;ത്താവ് നിധീഷിനും കുടുംബത്തിനുമെതിരെ പൊലീസ് കേസെടുത്തിരുന്നു. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/vipanchikas-body-to-be-brought-home-baby-to-be-buried-in-sharjah-the-high-court-disposed-of-the-petition.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വിപഞ്ചികയുടെ കുഞ്ഞിന്റെ സംസ്‌കാരം മാറ്റിവച്ചു; ഭര്‍ത്താവ് നിധീഷിനെ ചര്‍ച്ചക്ക് വിളിച്ച് ഇന്ത്യന്‍ കോണ്‍സുലേറ്റ്</title>
		<link>https://www.chandrikadaily.com/vipanchikas-baby-cremation-postponed-indian-consulate-called-husband-nidhish-for-discussion.html</link>
					<comments>https://www.chandrikadaily.com/vipanchikas-baby-cremation-postponed-indian-consulate-called-husband-nidhish-for-discussion.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 15 Jul 2025 13:52:24 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[death]]></category>
		<category><![CDATA[news]]></category>
		<category><![CDATA[vipanchika]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=347635</guid>

					<description><![CDATA[ സംസ്‌കാരത്തിന് തൊട്ടുമുമ്പ് അധികൃതര്‍ സംസ്‌കാരം തടയുകയായിരുന്നു.]]></description>
										<content:encoded><![CDATA[<p>ഷാര്&#x200d;ജയില്&#x200d; മരിച്ച വിപഞ്ചികയുടെ കുഞ്ഞിന്റെ സംസ്‌കാരം മാറ്റിവച്ചു. വിപഞ്ചികയുടേയും കുഞ്ഞിന്റെയും സംസ്‌കാരം സംബന്ധിച്ച് അടിയന്തര ഇടപെടല്&#x200d; വേണമെന്ന് വിപഞ്ചികയുടെ അമ്മ ഷൈലജ ആവശ്യപ്പെട്ടിരുന്നു. സംസ്‌കാരത്തിന് തൊട്ടുമുമ്പ് അധികൃതര്&#x200d; സംസ്‌കാരം തടയുകയായിരുന്നു. ഇതോടെ മൃതദേഹം മോര്&#x200d;ച്ചറിയിലേക്ക് തന്നെ മാറ്റി. വിഷയം ചര്&#x200d;ച്ച ചെയ്യാനായി ഭര്&#x200d;ത്താവ് നിധീഷിനെ ഇന്ത്യന്&#x200d; കോണ്&#x200d;സുലേറ്റ് വിളിപ്പിച്ചു.</p>
<p>മൃതദേഹങ്ങള്&#x200d; നാട്ടില്&#x200d; കൊണ്ടുപോകാന്&#x200d; അനുവദിക്കണമെന്നും ഇതിനായി ഇന്ത്യന്&#x200d; കോണ്&#x200d;സുലേറ്റ് ഇടപെടണമെന്ന് അമ്മ ഷൈലജ ആവശ്യപ്പെട്ടിരുന്നു. </p>
<p>കൊല്ലം കൊറ്റംകര കേരളപുരം സ്വദേശിനി രജിത ഭവനില്&#x200d; വിപഞ്ചിക മണിയന്&#x200d; (33), മകള്&#x200d; വൈഭവി നിധീഷ് (ഒന്നര) എന്നിവരെയാണ് അല്&#x200d; നഹ്ദയിലെ താമസസ്ഥലത്ത് മരിച്ചനിലയില്&#x200d; കണ്ടത്. കുഞ്ഞിനെ കൊലപ്പെടുത്തി വിപഞ്ചിക ജീവനൊടുക്കിയെന്നാണ് നിഗമനം. ജൂലായ് എട്ടിന് രാത്രിയായിരുന്നു സംഭവം.</p>
<p>വിപഞ്ചികയും മകളും ഷാര്&#x200d;ജയില്&#x200d; ദുരൂഹ സാഹചര്യത്തില്&#x200d; മരിച്ച സംഭവത്തില്&#x200d; ഭര്&#x200d;ത്താവിനും വീട്ടുകാര്&#x200d;ക്കുമെതിരെ കുണ്ടറ പൊലീസ് കേസെടുത്തിരുന്നു. വിപഞ്ചികയുടെ മാതാവ് ഷൈലജയുടെ പരാതിയില്&#x200d; ആത്മഹത്യ പ്രേരണ, സ്ത്രീധന പീഡനം തുടങ്ങിയ വകുപ്പുകള്&#x200d; പ്രകാരമാണ് കേസ്. ഭര്&#x200d;ത്താവ് നിതീഷ്, ഇയാളുടെ സഹോദരി നീതു, പിതാവ് മോഹനന്&#x200d; എന്നിവരെയാണ് പ്രതി ചേര്&#x200d;ത്തത്. കൊല്ലം കുണ്ടറ ചന്തനത്തോപ്പ് സ്വദേശി വിപഞ്ചികയെയും മകള്&#x200d; വൈഭവിയെയും കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഷാര്&#x200d;ജയിലെ ഫ്‌ലാറ്റില്&#x200d; തൂങ്ങി മരിച്ച നിലയില്&#x200d; കണ്ടെത്തിയത്. കിടപ്പു മുറിയിലെ ഊഞ്ഞാലിന്റെ കയറില്&#x200d; മകളെ കൊലപ്പെടുത്തി തൂക്കിയ ശേഷം വിപഞ്ചികയും തൂങ്ങി മരിക്കുകയായിരുന്നു.</p>
<p>സമൂഹ മാധ്യമത്തില്&#x200d; കണ്ട ആത്മഹത്യാക്കുറിപ്പിലൂടെയാണു പീഡന വിവരങ്ങള്&#x200d; പുറം ലോകം അറിയുന്നത്. വിപഞ്ചികയുടെ മരണ ശേഷം ഫോണ്&#x200d; കൈക്കലാക്കിയ നിതീഷും നീതുവും ചേര്&#x200d;ന്ന് പോസ്റ്റ് ഡിലീറ്റ് ചെയ്തു. എന്നാല്&#x200d;, അതിന് മുന്&#x200d;പു തന്നെ വിപഞ്ചികയുടെ സുഹൃത്തുക്കളും സഹോദരന്&#x200d; വിനോദിന്റെ ഭാര്യ സഹോദരിയും ആത്മഹത്യാകുറിപ്പ് ഡൗണ്&#x200d;ലോഡ് ചെയ്തിരുന്നു. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/vipanchikas-baby-cremation-postponed-indian-consulate-called-husband-nidhish-for-discussion.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഷാര്‍ജയില്‍ കുഞ്ഞിന്റെ മൃതദേഹം സംസ്‌കരിക്കാനൊരുങ്ങി നിധീഷിന്റെ കുടുംബം</title>
		<link>https://www.chandrikadaily.com/nidhishs-family-is-preparing-to-bury-the-babys-body-in-sharjah.html</link>
					<comments>https://www.chandrikadaily.com/nidhishs-family-is-preparing-to-bury-the-babys-body-in-sharjah.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 15 Jul 2025 13:18:34 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[death]]></category>
		<category><![CDATA[Sharja]]></category>
		<category><![CDATA[vipanchika]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=347628</guid>

					<description><![CDATA[നാട്ടിലെത്തിക്കണമെന്ന് വിപഞ്ചികയുടെ അമ്മ
]]></description>
										<content:encoded><![CDATA[<p>ഷാര്&#x200d;ജയില്&#x200d; കുഞ്ഞിനെ കൊലപ്പെടുത്തി വിപഞ്ചിക ജീവനൊടുക്കിയ സംഭവത്തില്&#x200d; മകളുടെയും കൊച്ചുമകള്&#x200d; വൈഭവിയുടേയും മൃതദേഹങ്ങള്&#x200d; നാട്ടിലെത്തിക്കണമെന്ന ആവശ്യവുമായി വിപഞ്ചികയുടെ അമ്മ ശൈലജ. കുഞ്ഞിന്റെ മൃതദേഹം വിട്ടുകിട്ടിയെന്ന് വിപഞ്ചികയുടെ ഭര്&#x200d;ത്താവായ നിധീഷ് അറിയിച്ചുവെന്നും ഇന്ന് തന്നെ ഷാര്&#x200d;ജയില്&#x200d; സംസ്‌കാരം നടത്താന്&#x200d; തീരുമാനമായെന്നും ശൈലജ അറിയിച്ചു. എന്നാല്&#x200d; വിഷയത്തില്&#x200d; കോണ്&#x200d;സുലേറ്റ് ഇടപെടണമെന്നും അമ്മ ആവശ്യപ്പെട്ടു.</p>
<p>അതേസമയം മൃതദേഹം നാട്ടിലെത്തിയ ശേഷം നിധീഷിന്റെ വീട്ടില്&#x200d; സംസ്‌കരിച്ചാലും കുഴപ്പമില്ലെന്നും അമ്മ പറഞ്ഞു. </p>
<p>ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയായിരുന്നു കൊല്ലം കൊറ്റംകര കേരളപുരം സ്വദേശിനി രജിത ഭവനില്&#x200d; വിപഞ്ചികയെയും മകള്&#x200d; വൈഭവിയെയും അല്&#x200d; നഹ്ദയിലെ താമസസ്ഥലത്ത് മരിച്ച നിലയില്&#x200d; കണ്ടെത്തിയത്. ദുബായിലെ സ്വകാര്യ സ്ഥാപനത്തില്&#x200d; ഫയലിങ് ക്ലര്&#x200d;ക്കാണ് വിപഞ്ചിക. ദുബായില്&#x200d; തന്നെ ജോലി ചെയ്യുകയാണ് ഭര്&#x200d;ത്താവ് നിതീഷ്. ഇരുവരും വേര്&#x200d;പിരിഞ്ഞ് താമസിക്കുകയായിരുന്നുവെന്നാണ് വിവരം. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/nidhishs-family-is-preparing-to-bury-the-babys-body-in-sharjah.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വിപഞ്ചികയുടെ മരണം: ഭര്‍ത്താവ് നിതീഷിനെതിരെ കേസെടുത്തു</title>
		<link>https://www.chandrikadaily.com/vipanchikas-death-case-filed-against-husband-nitish.html</link>
					<comments>https://www.chandrikadaily.com/vipanchikas-death-case-filed-against-husband-nitish.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Tue, 15 Jul 2025 09:13:15 +0000</pubDate>
				<category><![CDATA[GULF]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Gulf]]></category>
		<category><![CDATA[suicide case]]></category>
		<category><![CDATA[vipanchika]]></category>
		<category><![CDATA[women]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=347604</guid>

					<description><![CDATA[ഷാര്‍ജ: അല്‍ നഹ്ദയില്‍ ഒന്നര വയസുകാരിയായ പെണ്‍കുഞ്ഞിനെ കൊലപ്പെടുത്തി കൊല്ലം കേരളപുരം സ്വദേശിയായ യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവിനും ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്കുമെതിരെ കുണ്ടറ പൊലീസ് കേസെടുത്തു. മരണപ്പെട്ട യുവതിയുടെ മാതാവിന്റെ പരാതിയില്‍ ആത്മഹത്യ പ്രേരണ, സ്ത്രീധന പീഡനം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്. കുറ്റാരോപിതര്‍ മൂന്നുപേരും നിലവില്‍ ഷാര്‍ജയിലാണ്. ഇവര്‍ നാട്ടില്‍ എത്തിയ ശേഷമാകും അറസ്റ്റ് ഉള്‍പ്പെടെയുള്ള കാര്യങ്ങളിലേക്ക് പൊലീസ് കടക്കുക. സ്ത്രീധനത്തെ ചൊല്ലി വിപഞ്ചികയെ ഭര്‍തൃവീട്ടുകാര്‍ മാനസികമായി പീഡിപ്പിച്ചെന്നും ദേഹോപദ്രവം ഏല്‍പ്പിച്ചെന്നും എഫ്.ഐ.ആറില്‍ പറയുന്നു. കേസില്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>ഷാര്&#x200d;ജ: അല്&#x200d; നഹ്ദയില്&#x200d; ഒന്നര വയസുകാരിയായ പെണ്&#x200d;കുഞ്ഞിനെ കൊലപ്പെടുത്തി കൊല്ലം കേരളപുരം സ്വദേശിയായ യുവതി ജീവനൊടുക്കിയ സംഭവത്തില്&#x200d; ഭര്&#x200d;ത്താവിനും ഭര്&#x200d;ത്താവിന്റെ വീട്ടുകാര്&#x200d;ക്കുമെതിരെ കുണ്ടറ പൊലീസ് കേസെടുത്തു. മരണപ്പെട്ട യുവതിയുടെ മാതാവിന്റെ പരാതിയില്&#x200d; ആത്മഹത്യ പ്രേരണ, സ്ത്രീധന പീഡനം തുടങ്ങിയ വകുപ്പുകള്&#x200d; പ്രകാരമാണ് കേസ്. കുറ്റാരോപിതര്&#x200d; മൂന്നുപേരും നിലവില്&#x200d; ഷാര്&#x200d;ജയിലാണ്. ഇവര്&#x200d; നാട്ടില്&#x200d; എത്തിയ ശേഷമാകും അറസ്റ്റ് ഉള്&#x200d;പ്പെടെയുള്ള കാര്യങ്ങളിലേക്ക് പൊലീസ് കടക്കുക. സ്ത്രീധനത്തെ ചൊല്ലി വിപഞ്ചികയെ ഭര്&#x200d;തൃവീട്ടുകാര്&#x200d; മാനസികമായി പീഡിപ്പിച്ചെന്നും ദേഹോപദ്രവം ഏല്&#x200d;പ്പിച്ചെന്നും എഫ്.ഐ.ആറില്&#x200d; പറയുന്നു. കേസില്&#x200d; സൈബര്&#x200d; സെല്ലും അന്വേഷണം നടത്തുന്നുണ്ട്. മരണ ശേഷം വിപഞ്ചികയുടെ സാമുഹ്യ മാധ്യമ പോസ്റ്റുകള്&#x200d; അപ്രത്യക്ഷമായത് തെളിവ് നശിപ്പിക്കാനാണെന്ന നിഗമനത്തിലാണ് സൈബര്&#x200d; സെല്ലിന്റെ പ്രത്യേക അന്വേഷണം.</p>
<p>കൊറ്റംകര കേരളപുരം രജിത ഭവനില്&#x200d; വിപഞ്ചിക മണിയന്റെ(33) മരണത്തിലാണ് ഭര്&#x200d;ത്താവ് നിതീഷ്, ഇയാളുടെ സഹോദരി നീതു, പിതാവ് മോഹനന്&#x200d; എന്നിവരെ പ്രതിചേര്&#x200d;ത്തത്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 11 ഓടെയാണ് ഷാര്&#x200d;ജയില്&#x200d; സ്വകാര്യ കമ്പനിയില്&#x200d; എച്ച്.ആര്&#x200d; മാനേജറായിരുന്ന വിപഞ്ചികയും മകള്&#x200d; ഒന്നര വയസുകാരി വൈഭവിയും ഷാര്&#x200d;ജയിലെ ഫഌറ്റില്&#x200d; ജീവനൊടുക്കിയത്. മകളുടെ കഴുത്തില്&#x200d; കയറിട്ട് തൂക്കിയ ശേഷം മറ്റേ അറ്റത്ത് വിപഞ്ചികയും തൂങ്ങി മരിക്കുകയായിരുന്നു. ഭര്&#x200d;ത്താവ് നിതീഷ് കോട്ടയം സ്വദേശിയാണ്. ഇയാള്&#x200d; ഷാര്&#x200d;ജയില്&#x200d; എഞ്ചിനീയറാണ്.</p>
<p>സ്ത്രീധനത്തിന്റെ പേരില്&#x200d; തന്നെ കൊല്ലാക്കൊല ചെയ്തു എന്ന് പരാമര്&#x200d;ശിക്കുന്ന വിപഞ്ചികയുടെ ആറ് പേജുള്ള ആത്മഹത്യാ കുറിപ്പ് നേരത്തെ സാമൂഹ്യ മാധ്യമം വഴി പുറത്തുവന്നിരുന്നു. മരണത്തിന് ശേഷമാണ് ഇത് ഫെയ്‌സ്ബുക്കില്&#x200d; അപ്‌ലോഡ് ചെയ്തത്. ടൈമര്&#x200d; സെറ്റ് ചെയ്ത് വെച്ചായിരുന്നു അപ്‌ലോഡ് ചെയ്തത്. ഇതോടെയാണ് ബന്ധുക്കള്&#x200d;ക്ക് വിവരം ലഭിച്ചത്. വൈകാതെ ഫെയ്‌സ്ബുക്കിലെ കത്ത് അപ്രത്യക്ഷമായി. മരണപ്പെട്ട വിപഞ്ചികയുടെ ഫോണ്&#x200d; കൈക്കലാക്കിയ ഭര്&#x200d;ത്താവ് നിതീഷ് മോഹനും സഹോദരിയും കത്ത് ഡിലീറ്റ് ചെയ്തതായാണ് ബന്ധുക്കള്&#x200d; സംശയിക്കുന്നത്. കൊടിയ പീഡനമാണ് വിപഞ്ചിക ഭര്&#x200d;തൃവീട്ടില്&#x200d; അനുഭവിച്ചതെന്നാണ് ആത്മഹത്യാ കുറിപ്പില്&#x200d; പറയുന്നത്. ഭര്&#x200d;തൃ പിതാവ് അപമര്യാദയായി പെരുമാറിയതായും സ്ത്രീധനം കുറഞ്ഞതിന്റെ പേരില്&#x200d; ക്രൂരമായി പീഡിപ്പിച്ചെന്നും കുറിപ്പിലുണ്ട്. മരിക്കാന്&#x200d; ഒരാഗ്രഹവുമില്ല. മകളുടെ മുഖം കണ്ട് കൊതിതീര്&#x200d;ന്നിട്ടില്ല. ഒരിക്കലും കൊലയാളികളെ വെറുതെ വിടരുത്. തന്റെ മരണത്തില്&#x200d; നിതീഷ് മോഹന്&#x200d;, ഭര്&#x200d;തൃസഹോദരി നീതു എന്നിവരാണ് ഒന്നാം പ്രതികള്&#x200d;. രണ്ടാം പ്രതി ഭര്&#x200d;ത്താവിന്റെ പിതാവ് മോഹനന്&#x200d;. പിതാവ് അപമര്യാദയായി പെരുമാറി എന്നറിഞ്ഞിട്ടും നിതീഷ് പ്രതികരിച്ചില്ല. ഭര്&#x200d;തൃസഹോദരി തന്നെ ജീവിക്കാന്&#x200d; അനുവദിച്ചിട്ടില്ലെന്നും കുറിപ്പില്&#x200d; വെളിപ്പെടുത്തുന്നു. കല്യാണം ആഡംബരമായി നടത്തിയില്ല, സ്ത്രീധനം കുറഞ്ഞുപോയി, കാര്&#x200d; കൊടുത്തില്ല എന്നൊക്കെ പറഞ്ഞ് എന്നെ കൊല്ലാക്കൊല ചെയ്തു. കുഞ്ഞിനെ ഓര്&#x200d;ത്ത് തന്നെ വിടാന്&#x200d; കെഞ്ചിയിട്ടും ഭര്&#x200d;തൃസഹോദരി കേട്ടില്ല. ഒരിക്കല്&#x200d; ഇവരുടെ വാക്കും കേട്ട് നിതീഷ് വീട്ടില്&#x200d; വലിയ ബഹളമുണ്ടാക്കി.</p>
<p>ഒരിക്കലും ആ സ്ത്രീ എന്നെ ജീവിക്കാന്&#x200d; അനുവദിച്ചില്ല. ഗര്&#x200d;ഭിണിയായി ഏഴാം മാസത്തില്&#x200d; തന്നെ നിതീഷ് വീട്ടില്&#x200d;നിന്ന് ഇറക്കിവിട്ടു. നിതീഷിന് ഒരുപാട് സ്ത്രീകളുമായി ബന്ധമുണ്ടെന്നും കത്തില്&#x200d; പരാമര്&#x200d;ശമുണ്ട്. തുടക്കത്തിലൊക്കെ നിതീഷ് തന്നെ തല്ലുമായിരുന്നുവെങ്കിലും കാര്യങ്ങള്&#x200d; നോക്കുമായിരുന്നുവെന്നും എന്നാല്&#x200d; ഒരു വര്&#x200d;ഷത്തിലേറെയായി തനിക്ക് വെള്ളമോ ആഹാരമോ വസ്ത്രമോ ഒന്നും തരില്ലെന്നും വ്യക്തമാക്കുന്നു. എന്നെ അവര്&#x200d;ക്ക് ഒരു മാനസികരോഗിയാക്കണം. എന്റെ കൂട്ടുകാര്&#x200d;ക്കും ഓഫിസിലുള്ളവര്&#x200d;ക്കുമെല്ലാം നിതീഷും അയാളുടെ സഹോദരിയും അച്ഛനും ചെയ്യുന്ന ദ്രോഹങ്ങളെക്കുറിച്ച് അറിയാമെന്നും പറഞ്ഞാണ് കത്ത് അവസാനിപ്പിക്കുന്നത്. വിപഞ്ചികയുടെ ആത്മഹത്യ കുറിപ്പ് പുറത്തുവന്നതോടെ മരണത്തില്&#x200d; ദുരൂഹത ആരോപിച്ച് വിപഞ്ചികയുടെ കുടുംബം യുഎഇ എംബസി, മുഖ്യമന്ത്രി, സിറ്റി പൊലിസ് കമ്മിഷണര്&#x200d; എന്നിവര്&#x200d;ക്ക് പരാതി നല്&#x200d;കുകയായിരുന്നു. വിപഞ്ചിക ആത്മഹത്യ ചെയ്യില്ലെന്ന് ഉറച്ച് പറയുകയാണ് മാതാവും സഹോദരനും. ഭര്&#x200d;ത്താവായ നിതീഷിനും കുടുംബത്തിനുമെതിരേ ഗുരുതര ആരോപണങ്ങളാണ് വിപഞ്ചികയുടെ മാതാവ് ഷൈലജ ഉന്നയിക്കുന്നത്. ഭര്&#x200d;ത്താവിന്റെ സഹോദരിയാണ് എല്ലാത്തിനും കാരണമെന്ന് മാതാവ് ആരോപിച്ചു. മകള്&#x200d; കൊടിയപീഡനത്തിനിരയായ കാര്യം തന്നെ അറിയിച്ചിരുന്നില്ലെന്നും അറിഞ്ഞിരുന്നെങ്കില്&#x200d; ഇതൊന്നും താന്&#x200d; അനുവദിക്കില്ലായിരുന്നുവെന്നും മാതാവ് പറഞ്ഞു.</p>
<p>വിപഞ്ചികയെ ഭര്&#x200d;തൃ പിതാവിനും ഭര്&#x200d;തൃ സഹോദരിക്കും ഇഷ്ടമല്ലായിരുന്നു.<br />
കൊടിയപീഡനങ്ങളാണ് മകള്&#x200d; അനുഭവിച്ചത്. താന്&#x200d; വിഷമിക്കാതിരിക്കാനാണ് ഇതൊന്നും അറിയിക്കാതെയിരുന്നത്. ഇപ്പോള്&#x200d; ഫോട്ടോയും വീഡിയോയും കാണുമ്പോഴാണ് മകള്&#x200d; ഇത്രയും കൊടിയ പീഡനം സഹിച്ചിരുന്ന വിവരമറിയുന്നത്. ഇതറിഞ്ഞിരുന്നെങ്കില്&#x200d; ഞാന്&#x200d; അനുവദിക്കില്ലായിരുന്നു. നിതീഷിന്റെ പീഡനം കാരണമാണ് മകള്&#x200d; മുടി മുറിച്ചതെന്നും മാതാവ് പറഞ്ഞു. വിപഞ്ചികയുടെ പിതാവ് മണിയന്&#x200d; കുവൈത്തിലാണ്. നിയമക്കുരുക്കില്&#x200d;പ്പെട്ടതിനാല്&#x200d; ഇദ്ദേഹം നാട്ടില്&#x200d; എത്താന്&#x200d; കഴിയാത്ത അവസ്ഥയിലാണ്. വിപഞ്ചികയുടെയും കുഞ്ഞിന്റെയും മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. എന്നാല്&#x200d; കുഞ്ഞിന്റെ മൃതദേഹം ഷാര്&#x200d;ജയില്&#x200d; സംസ്‌കരിക്കണമെന്നാണ് നിതീഷിന്റെ ആവശ്യം. ഇത് അനുവദിക്കരുതെന്നും മകളെയും കുഞ്ഞിനെയും മരണത്തിലേക്ക് തള്ളിവിട്ട അയാള്&#x200d;ക്ക് പരമാവധി ശിക്ഷ ലഭിക്കണമെന്നും മാതാവ് പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/vipanchikas-death-case-filed-against-husband-nitish.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
