<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>virtual arrest &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/virtual-arrest/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 08 Nov 2025 05:45:24 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>virtual arrest &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>വിട്ടൊഴിയാതെ വെര്‍ച്വല്‍ അറസ്റ്റ്</title>
		<link>https://www.chandrikadaily.com/virtual-arrest-without-exception.html</link>
					<comments>https://www.chandrikadaily.com/virtual-arrest-without-exception.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sat, 08 Nov 2025 05:45:24 +0000</pubDate>
				<category><![CDATA[editorial]]></category>
		<category><![CDATA[News]]></category>
		<category><![CDATA[chandrikaeditorial]]></category>
		<category><![CDATA[virtual arrest]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=362524</guid>

					<description><![CDATA[ഡിജിറ്റല്‍ സാമ്പത്തിക തട്ടിപ്പുകളുടെ ഏറ്റവും പുതിയ എപ്പിസോഡുകളായി മാറിയിരിക്കുകയാണ്]]></description>
										<content:encoded><![CDATA[<p>വെര്&#x200d;ച്വല്&#x200d; അറസ്റ്റില്&#x200d; നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട വീട്ടമ്മയുടെയും 1.30 കോടി രൂപ നഷ്ടപ്പെട്ട ഡോക്ടറുടെയും അനുഭവങ്ങള്&#x200d; നിയമത്തിനും നിയന്ത്രണങ്ങള്&#x200d;ക്കുമൊന്നും പിടികൊടുക്കാതെ വ്യാപകമായിത്തീര്&#x200d;ന്ന ഡിജിറ്റല്&#x200d; സാമ്പത്തിക തട്ടിപ്പുകളുടെ ഏറ്റവും പുതിയ എപ്പിസോഡുകളായി മാറിയിരിക്കുകയാണ്. ദീര്&#x200d;ഘ കാലത്തെ വിദേശജോലിക്കു ശേഷം നാട്ടില്&#x200d; വിശ്രമജീവിതം നയിക്കുന്ന വീട്ടമ്മയാണ് രണ്ടു ദിവസത്തോളം ഡിജിറ്റല്&#x200d; അറസ്റ്റിലകപ്പെട്ടത്.</p>
<p>ഈ മാസം രണ്ടിന് ഉച്ചക്കാണ് ഇവരുടെ ഫോണിലേക്ക് വീഡിയോ കോള്&#x200d;വരുന്നത്. മുംബൈ ക്രൈം ഡിപ്പാര്&#x200d;ട്ട്‌മെന്റില്&#x200d; നിന്നാണ് വിളിക്കുന്നതെന്നും കനറാബാങ്ക് അക്കൗണ്ടിലെ ആധാര്&#x200d; കാര്&#x200d;ഡില്&#x200d; തിരിമറി നടന്നിട്ടുണ്ടെന്നും ഇതേപ്പറ്റി അറിയാനാണ് കോള്&#x200d; ചെയ്തതെന്നുമായിരുന്നു വിശദീകരണം. എന്നാല്&#x200d; തനിക്ക് ബാങ്ക് ഓഫ് ബറോഡയില്&#x200d; മാത്രമേ അക്കൗണ്ടുള്ളൂ എന്ന് പറഞ്ഞപ്പോള്&#x200d; എന്നാല്&#x200d; അതിന്റെ വിശദാംശങ്ങള്&#x200d; നല്&#x200d;കൂ എന്നാവശ്യപ്പെടുകയും മറ്റാരോടും  പറയരുതെന്നും നിര്&#x200d;ദ്ദേശിച്ച് തുടര്&#x200d;ന്ന സംസാരം രാത്രി 11.30 വരെ തുടരുകയും ചെയ്യുകയായിരുന്നു. </p>
<p>അന്ന് പുലര്&#x200d;ച്ചേ വീണ്ടും വീണ്ടും വിളിച്ച് അക്കൗണ്ടിലെ മുഴുവന്&#x200d; തുകയും നല്&#x200d;കിയാലേ കേസില്&#x200d; നിന്നൊഴിവാക്കുകയുള്ളൂ എന്ന ഭീഷണി മുഴക്കുകയുണ്ടായി. ഭയപ്പെട്ടുപോയ ഇവര്&#x200d; പിറ്റേദിവസം ബാങ്കിലെത്തി തന്റെ പേരിലുള്ള മൂന്ന് സ്ഥിര നിക്ഷേപങ്ങളും പിന്&#x200d;വലിക്കണമെന്ന് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. മക്കള്&#x200d;ക്ക് അയക്കാനാണെന്ന് പറഞ്ഞ് അക്കൗണ്ടിലേക്ക് മാറ്റിയ ശേഷം ട്രാന്&#x200d;സ്ഫര്&#x200d; ചെയ്യാനായി നല്&#x200d;കിയ അക്കൗണ്ട് നമ്പറില്&#x200d; സംശയം തോന്നിയ ജീവനക്കാര്&#x200d; ഫോണ്&#x200d;വാങ്ങി പരിശോധിച്ചപ്പോഴാണ് തട്ടിപ്പിന്റെ ചുരുളഴിയുന്നത്.<br />
ബാങ്ക് ജീവനക്കാരുടെ സമയോചിതമായ ഇടപെടല്&#x200d;കൊണ്ട് രക്ഷപ്പെട്ട കഥയാണ് വീട്ടമ്മയുടേതെങ്കില്&#x200d; സമാനമായ സാഹചര്യത്തില്&#x200d; എറണാകുളത്ത് മുതിര്&#x200d;ന്ന ഡോക്ടര്&#x200d;ക്ക് നഷ്ടമായത് 1.30 കോടിരൂപയാണ്.</p>
<p>ഈ മാസം ഒന്നുമുതല്&#x200d; ആറുവരെയുള്ള ദിനങ്ങളിലാണ് ഡോക്ടര്&#x200d; തട്ടിപ്പില്&#x200d; അകപ്പെട്ടത്. ടെലികോമില്&#x200d; നിന്നാണെന്ന് പറഞ്ഞായിരുന്നു ഡോക്ടര്&#x200d;ക്ക് കോള്&#x200d; വന്നത്. തന്റെ മൊബൈല്&#x200d; നമ്പര്&#x200d; തട്ടിപ്പിനുപയോഗിച്ചിട്ടുണ്ടെന്നും സി.ബി.ഐ കേസ് രജിസ്റ്റര്&#x200d; ചെയ്തിട്ടുണ്ടെന്നും ഡോക്ടറെ ധരിപ്പിച്ച തട്ടിപ്പുകാര്&#x200d; പിന്നീട് സി.ബി.ഐ ഉദ്യോഗസ്ഥര്&#x200d; എന്ന വ്യാജേന വീഡിയോകോള്&#x200d; ചെയ്ത് 48 മണിക്കൂറോളമാണ് കയറില്ലാതെ കെട്ടിയിട്ടത്. കൈയ്യിലുള്ള പണത്തിന്റെ ഉറവിടം ലഭ്യമാവണമെന്നും ഇതിനായി അക്കൗണ്ടിലെ തുക മറ്റൊരു അക്കൗണ്ടിലേക്ക് ഒറ്റത്തവണയായി മാറ്റണമെന്നും പരിശോധന കഴിഞ്ഞ് തിരികെ നല്&#x200d;കുമെന്നുമായിരുന്നു അറിയിപ്പ്. നിര്&#x200d;ദേശപ്രകാരം കൈമാറിയ പണം തിരികെ കിട്ടാതായപ്പോയാണ് തട്ടിപ്പിനിരയായ വിവരം ഡോക്ടര്&#x200d; തിരിച്ചറിയുന്നതും പൊലീസില്&#x200d; പരാതി നല്&#x200d;കുന്നതും. പണത്തിന്റെ തുടര്&#x200d; കൈമാറ്റം പൊലീസ് ഫ്രീസ് ചെയ്യുകയും മൂന്ന് ഉത്തരേന്ത്യന്&#x200d; സ്വദേശികള്&#x200d;ക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്. </p>
<p>വെര്&#x200d;ച്വല്&#x200d; അറസ്റ്റിന്റെയും ഡിജിറ്റല്&#x200d; തട്ടിപ്പിന്റെയുമൊക്കെ വാര്&#x200d;ത്തകള്&#x200d; നിരന്തരം പുറത്തുവരികയും ഇതുമായി ബന്ധപ്പെട്ട മുന്നറിയിപ്പുകള്&#x200d; അധികൃതരുടെ ഭാഗത്ത് നിന്ന് പലതവണ ഉണ്ടാവുകയും ചെയ്തിട്ടും സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളും ഒരുപോലെ വീണ്ടും വീണ്ടും പറ്റിക്കപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്. മുതിര്&#x200d;ന്ന പൗരന്&#x200d;മാരില്&#x200d; നിന്നുള്&#x200d;പ്പെടെ രാജ്യവ്യാപകമായി 3000 കോടിയിലധികം രൂപ തട്ടിയെടുത്ത ഡിജിറ്റല്&#x200d; അറസ്റ്റിന്റെ വ്യാപ്തിയില്&#x200d; പരമോന്നത നീതി പീഠംതന്നെ ഞെട്ടല്&#x200d; രേഖപ്പെടുത്തിയിരുന്നു. ഇത്തരം സൈബര്&#x200d; കുറ്റകൃത്യങ്ങളെ ഉരുക്കുമുഷ്ടി ഉപയോഗിച്ച് നേരിടുമെന്നും കര്&#x200d;ശനവും കഠിനവുമായ ഉത്തരവുകള്&#x200d; പുറപ്പെടുവിച്ചില്ലെങ്കില്&#x200d; ഈ പ്രശ്‌നം കൂടുതല്&#x200d; വഷളാകുമെന്നുമായിരുന്നു കോടതിയുടെ വിലയിരുത്തല്&#x200d;. </p>
<p>ഹരിയാനയിലെ അംബാല സ്വദേശിനിയായ വയോധിക ചീഫ്ജസ്റ്റിസിന് എഴുതിയ കത്ത് സ്വമേധയാ പരിഗണിച്ചുകൊണ്ടായിരുന്നു സുപ്രീംകോടതിയുടെ ഇടപെടല്&#x200d;.<br />
കുറ്റകൃത്യങ്ങളുടെ ഈ കാലത്ത് എല്ലാ തട്ടിപ്പുകളെക്കുറിച്ചും എപ്പോഴും ബോധവനായിരിക്കുക എന്നതാണ് ഈ കെണിയില്&#x200d; അകപ്പെടാതിരിക്കാനുള്ള പ്രധാന പോംവഴി. പൊലീസ്, അന്വേഷണ ഏജന്&#x200d;സികള്&#x200d; തുടങ്ങിയ ഔദ്യോഗിക സംവിധാനങ്ങള്&#x200d; ഇത്തരത്തില്&#x200d; പണമോ ബാങ്കിംഗ് വിശദാംശങ്ങളോ ഫോണ്&#x200d;വഴി ആവശ്യപ്പെടില്ലെന്ന പ്രാഥമിക അറിവ് എപ്പോഴും ഓര്&#x200d;മയിലുണ്ടായിരിക്കുകയും വ്യക്തിഗത വിവരങ്ങള്&#x200d; പങ്കിടുന്നത് ഒഴിവാക്കുകയും വേണം.</p>
<p>എന്തെങ്കിലും കാരണവശാല്&#x200d; ഈ കെണിയില്&#x200d; വീണുപോയാല്&#x200d; ബാങ്കില്&#x200d; ബന്ധപ്പെട്ട് അക്കൗണ്ട് മരവിപ്പിക്കുക എന്നതാണ് ഏറ്റവും പ്രാഥമികമായി ചെയ്യേണ്ട കാര്യം. രാജ്യത്തെ ഒരു അന്വേഷണ ഏജന്&#x200d;സിയും വീഡിയോ കോളിലൂടെ ആരെയും അറസ്റ്റ് ചെയ്യില്ലെന്ന് കേന്ദ്രസര്&#x200d;ക്കാര്&#x200d; വ്യക്തമാക്കുമ്പോഴും തട്ടിപ്പുകാര്&#x200d; പിന്&#x200d;വാങ്ങുന്നില്ല എന്നതും വസ്തുതയാണ്. കാരണം ഇപ്പോഴും ഇവരുടെ കെണിയില്&#x200d; കുടുങ്ങാന്&#x200d; ആളുകളുണ്ടെന്ന് സംഘത്തിന് നന്നായി അറിയാം. എന്തായാലും രാജ്യത്ത് വര്&#x200d;ധിച്ചുവരുന്ന സൈബര്&#x200d; തട്ടിപ്പ് രീതികളില്&#x200d; ഒന്നുമാത്രമാണ് ഡിജിറ്റല്&#x200d; അറസ്റ്റ്. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്&#x200d; ജാഗ്രതയുണ്ടായേ മതിയാവൂ.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/virtual-arrest-without-exception.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഡിജിറ്റൽ അറസ്റ്റ്; അന്വേഷണമെന്ന വ്യാജേന വീഡിയോ കോളിലൂടെ വിവസ്ത്രയാക്കി: പണം തട്ടി</title>
		<link>https://www.chandrikadaily.com/digital-arrest-extorted-by-video-call-on-the-pretense-of-investigation-extortion-of-money.html</link>
					<comments>https://www.chandrikadaily.com/digital-arrest-extorted-by-video-call-on-the-pretense-of-investigation-extortion-of-money.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sun, 01 Dec 2024 09:13:32 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[cyber crime]]></category>
		<category><![CDATA[India]]></category>
		<category><![CDATA[virtual arrest]]></category>
		<category><![CDATA[women]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=319808</guid>

					<description><![CDATA[ഡിജിറ്റൽ യുഗത്തിൻ്റെ ലോകത്താണ് നാം എല്ലാവരും ജീവിക്കുന്നത്. അതിനാൽ തന്നെ അതിലെ നല്ലതും ചീത്തയും നമ്മൾ മനസിലാക്കേണ്ടത് വളരെ പ്രധാനമാണ്. അതിൽ പ്രധാനപ്പെട്ടതാണ് ഡിജിറ്റൽ അറസ്റ്റ്. നിരവധിപ്പേരാണ് ഇപ്പോൾ ദിനംപ്രതി ഡിജിറ്റൽ അറസ്റ്റിൽ കുടുങ്ങുന്നത്. ആവശ്യത്തിന് ബോധവൽക്കരണങ്ങൾ നൽകുന്നുണ്ടെങ്കിലും പലരും ഇപ്പോഴും ഡിജിറ്റൽ അറസ്റ്റിന് ഇരകളാകുന്നുണ്ട്. ഇത്തരത്തിലുള്ള ഒരു അനുഭവമാണ് മുംബൈയിൽ നിന്നും ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഡിജിറ്റൽ അറസ്റ്റ് വഴി മുംബൈ സ്വദേശിയായ 26 വയസുകാരിയുടെ ഒരു ലക്ഷത്തിലധികം പണം തട്ടിപ്പുകാർ തട്ടിയെടുത്തുവെന്ന വാർത്തയാണ് പുറത്തുവരുന്നത്. [&#8230;]]]></description>
										<content:encoded><![CDATA[<p>ഡിജിറ്റൽ യുഗത്തിൻ്റെ ലോകത്താണ് നാം എല്ലാവരും ജീവിക്കുന്നത്. അതിനാൽ തന്നെ അതിലെ നല്ലതും ചീത്തയും നമ്മൾ മനസിലാക്കേണ്ടത് വളരെ പ്രധാനമാണ്. അതിൽ പ്രധാനപ്പെട്ടതാണ് ഡിജിറ്റൽ അറസ്റ്റ്. നിരവധിപ്പേരാണ് ഇപ്പോൾ ദിനംപ്രതി ഡിജിറ്റൽ അറസ്റ്റിൽ കുടുങ്ങുന്നത്. ആവശ്യത്തിന് ബോധവൽക്കരണങ്ങൾ നൽകുന്നുണ്ടെങ്കിലും പലരും ഇപ്പോഴും ഡിജിറ്റൽ അറസ്റ്റിന് ഇരകളാകുന്നുണ്ട്. ഇത്തരത്തിലുള്ള ഒരു അനുഭവമാണ് മുംബൈയിൽ നിന്നും ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.</p>
<div id="div-ub-metrojournalonline.com_1700115483765">
<div id="unibots-video">ഡിജിറ്റൽ അറസ്റ്റ് വഴി മുംബൈ സ്വദേശിയായ 26 വയസുകാരിയുടെ ഒരു ലക്ഷത്തിലധികം പണം തട്ടിപ്പുകാർ തട്ടിയെടുത്തുവെന്ന വാർത്തയാണ് പുറത്തുവരുന്നത്. യുവതിയെ വീഡിയോ കോൾ ചെയ്ത തട്ടിപ്പ് സംഘം വസ്ത്രം അഴിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. കള്ളപ്പണക്കേസിൽ യുവതിയുടെ പേരുമുണ്ടെന്ന് പറഞ്ഞാണ് 1.7 ലക്ഷം രൂപ തട്ടിയെടുത്തത്.</div>
</div>
<p>ബോറിവലി ഈസ്റ്റിൽ താമസിക്കുന്ന യുവതി ഫാർമക്യൂട്ടിക്കൽ കമ്പനിയിലാണ് ജോലി ചെയ്ത് വരുന്നത്. നവംബർ 19നാണ് ഡൽഹി പോലീസ് ഉദ്യോഗസ്ഥരെന്ന വ്യാജേന തട്ടിപ്പ് സംഘം യുവതിയെ ഫോണിൽ വിളിക്കുന്നത്. ജയിലിൽ കഴിയുന്ന ജെറ്റ് എയർവേഴ്‌സിന്റെ സ്ഥാപക ചെയർമാൻ നരേശ് ഗോയൽ പ്രതിയായ കള്ളപ്പണക്കേസിന്റെ അന്വേഷണത്തിന്റെയിടയിൽ യുവതിയുടെ പേരുമുണ്ടായിരുന്നെന്നാണ് പോലീസെന്ന പേരിലെത്തിയ തട്ടിപ്പികാർ യുവതിയെ വിശ്വസിപ്പിച്ചത്.</p>
<p>പിന്നാലെ അറസ്റ്റ് ചെയ്യുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നു. തുടർന്ന് വീഡിയോ കോൾ ചെയ്യുകയും യുവതി ഡിജിറ്റൽ അറസ്റ്റിന് വിധേയമാകുകയും ആണെന്ന് പറയുകയുമായിരുന്നു. ചോദ്യം ചെയ്യലിന് വേണ്ടി ഹോട്ടൽ മുറിയിലേക്ക് വരണമെന്നും തട്ടിപ്പുകാർ യുവതിയോട് ആവശ്യപ്പെട്ടു. യുവതിയോട് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ സ്ഥിരീകരിക്കുന്നതിനായി 1,78,000 രൂപ ആവശ്യപ്പെട്ടു. ശരീര പരിശോധനയ്ക്ക് വേണ്ടിയാണ് വീഡിയോ കോളിൽ യുവതിയോട് വസ്ത്രം അഴിച്ച് നിൽക്കാൻ തട്ടിപ്പുകാർ ആവശ്യപ്പെട്ടത്. ഭീഷണയിൽ വീണ യുവതി പണം തട്ടിപ്പുകാർക്ക് നൽകുകയും അവർ ആവശ്യപ്പെട്ടതെല്ലാം ചെയ്യുകയും ചെയ്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/digital-arrest-extorted-by-video-call-on-the-pretense-of-investigation-extortion-of-money.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;ആ കളി ഇവിടെ ചിലവാകില്ല&#8217;; സൈബര്&#x200d; തട്ടിപ്പ് സംഘത്തിന്റെ കള്ളി പൊളിച്ച് വിദ്യാര്&#x200d;ഥി</title>
		<link>https://www.chandrikadaily.com/that-game-wont-cost-here-a-student-busted-a-cyber-fraud-gang.html</link>
					<comments>https://www.chandrikadaily.com/that-game-wont-cost-here-a-student-busted-a-cyber-fraud-gang.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Tue, 19 Nov 2024 14:40:41 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[cyber crime]]></category>
		<category><![CDATA[STUDENT]]></category>
		<category><![CDATA[virtual arrest]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=318177</guid>

					<description><![CDATA[സംഘം ഡിജിറ്റൽ അറസ്റ്റ് ആണെന്ന വ്യാജേന അശ്വഘോഷിനെ വിളിക്കുകയായിരുന്നു]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: വെർച്വൽ അറസ്റ്റ് തട്ടിപ്പു സംഘത്തെ ക്യാമറയില്&#x200d; കുടുക്കി വിദ്യാര്&#x200d;ഥി. പേരൂര്&#x200d;ക്കട സ്വദേശി അശ്വഘോഷാണ് തട്ടിപ്പു സംഘത്തെ കുടുക്കിയത്. ടെലികോം റെഗുലേറ്ററി അതോറിറ്റിയില്&#x200d; നിന്നാണെന്നു പറഞ്ഞാണ് തട്ടിപ്പു സംഘം അശ്വഘോഷിനെ ആദ്യം വിളിച്ചത്.</p>
<p>സംഘം ഡിജിറ്റൽ അറസ്റ്റ് ആണെന്ന വ്യാജേന അശ്വഘോഷിനെ വിളിക്കുകയായിരുന്നു. ഒരു മണിക്കൂറോളം തട്ടിപ്പ് സംഘം അശ്വഘോഷിനെ കുടുക്കാൻ ശ്രമിച്ചു. എന്നാൽ വലയിൽ വീഴാതെ വിദ്യാർഥി തട്ടിപ്പ് സംഘത്തെ കാമറയിൽ പകർത്തി.</p>
<p>ഒരു പരസ്യ തട്ടിപ്പില്&#x200d; അശ്വഘോഷിന്റെ നമ്പര്&#x200d; ഉള്&#x200d;പ്പെട്ടിട്ടുണ്ടെന്നും മുംബൈ സൈബര്&#x200d; സെല്ലിനു കോള്&#x200d; കൈമാറുകയാണെന്നും അറിയിച്ചു. തുടര്&#x200d;ന്ന് സൈബര്&#x200d; സെല്ലെന്ന വ്യാജേന തട്ടിപ്പുകാര്&#x200d; ഒരു മണിക്കൂറോളം അശ്വഘോഷിനെ ചോദ്യം ചെയ്തു.</p>
<div id="advt-pos-0" class="advt-pos-wrap">
<div id="inarticle">എന്നാല്&#x200d; സൈബര്&#x200d; സെക്യൂരിറ്റി രംഗത്ത് പരിചയമുള്ള അശ്വഘോഷ് കൃത്യമായി തട്ടിപ്പുകാര്&#x200d;ക്കു മറുപടി നല്&#x200d;കി അവരുടെ ദൃശ്യങ്ങള്&#x200d; പകര്&#x200d;ത്തി തട്ടിപ്പുശ്രമം പൊളിക്കുകയായിരുന്നു. വെർച്വൽ അറസ്റ്റ് പോലുള്ള സംവിധാനം ഇന്ത്യയില്&#x200d; നിലവില്&#x200d; ഇല്ലെന്നും ഇത്തരക്കാര്&#x200d; വിളിക്കുമ്പോള്&#x200d; സ്വന്തം വിവരങ്ങള്&#x200d; നല്&#x200d;കരുതെന്നും അശ്വഘോഷ് പറഞ്ഞു.</div>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/that-game-wont-cost-here-a-student-busted-a-cyber-fraud-gang.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
