<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>virus fever &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/virus-fever/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sun, 09 Jun 2019 16:07:38 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>virus fever &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>നിപ്പ: നിരാഹാര സമരം 15-ാം ദിവസത്തിലേക്ക്; നാളെ മെഡി:കോളജ് പ്രിന്&#x200d;സിപ്പാള്&#x200d; ഓഫീസ് മാര്&#x200d;ച്ച്</title>
		<link>https://www.chandrikadaily.com/nipah-strike-on-15th-day.html</link>
					<comments>https://www.chandrikadaily.com/nipah-strike-on-15th-day.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 09 Jun 2019 16:07:24 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[kozhikde medical college]]></category>
		<category><![CDATA[kozhikode fever]]></category>
		<category><![CDATA[nipah virus]]></category>
		<category><![CDATA[virus fever]]></category>
		<category><![CDATA[virus film]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=129667</guid>

					<description><![CDATA[നിപ കാലത്ത് കോഴിക്കോട് മെഡിക്കല്&#x200d; കോളജില്&#x200d; സേവനമനുഷ്ഠിച്ച കരാര്&#x200d; ജീവനക്കാരുടെ സമരം പതിനാല് ദിവസം പിന്നിട്ടിട്ടും തിരിഞ്ഞുനോക്കാതെ അധികൃതര്&#x200d;. നിപ ചികില്&#x200d;സയ്ക്കായി നിസ്വാര്&#x200d;ഥ സേവനമനുഷ്ഠിച്ച താല്&#x200d;ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടതിനെതിരെയാണ് സമരം. ഇവരെ സ്ഥിരപ്പെടുത്തുെമന്ന് ആരോഗ്യമന്ത്രി വാഗ്ദാനം നല്&#x200d;കിയിരുന്നു. എന്നാല്&#x200d; ഇതുവരെ അതുണ്ടായില്ല. സമരം 14 ഒമ്പത് ദിവസം പിന്നിട്ടെങ്കിലും സര്&#x200d;ക്കാരോ മെഡിക്കല്&#x200d; കോളേജ് അധികൃതരോ സമരസമിതിയെ ബന്ധപ്പെട്ടിട്ടില്ലെന്നും ഇവര്&#x200d; പറയുന്നു. അതേസമയം സര്&#x200d;ക്കാര്&#x200d; മെഡിക്കല്&#x200d; കോളജ് ആസ്പത്രിക്ക് മുമ്പില്&#x200d; നടന്നു വരുന്ന നിരാഹാരസമരം ആഴ്ചകള്&#x200d;പിന്നിട്ടിട്ടും സര്&#x200d;ക്കാറിന്റെ ഭാഗത്തു [&#8230;]]]></description>
										<content:encoded><![CDATA[
<p>നിപ കാലത്ത് കോഴിക്കോട് മെഡിക്കല്&#x200d; കോളജില്&#x200d; സേവനമനുഷ്ഠിച്ച കരാര്&#x200d; ജീവനക്കാരുടെ സമരം പതിനാല് ദിവസം പിന്നിട്ടിട്ടും തിരിഞ്ഞുനോക്കാതെ അധികൃതര്&#x200d;. നിപ ചികില്&#x200d;സയ്ക്കായി നിസ്വാര്&#x200d;ഥ സേവനമനുഷ്ഠിച്ച താല്&#x200d;ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടതിനെതിരെയാണ് സമരം. ഇവരെ സ്ഥിരപ്പെടുത്തുെമന്ന് ആരോഗ്യമന്ത്രി വാഗ്ദാനം നല്&#x200d;കിയിരുന്നു. എന്നാല്&#x200d; ഇതുവരെ അതുണ്ടായില്ല. സമരം 14 ഒമ്പത് ദിവസം പിന്നിട്ടെങ്കിലും സര്&#x200d;ക്കാരോ മെഡിക്കല്&#x200d; കോളേജ് അധികൃതരോ സമരസമിതിയെ ബന്ധപ്പെട്ടിട്ടില്ലെന്നും ഇവര്&#x200d; പറയുന്നു.</p>



<p>അതേസമയം സര്&#x200d;ക്കാര്&#x200d; മെഡിക്കല്&#x200d; കോളജ് ആസ്പത്രിക്ക് മുമ്പില്&#x200d; നടന്നു വരുന്ന നിരാഹാരസമരം ആഴ്ചകള്&#x200d;പിന്നിട്ടിട്ടും സര്&#x200d;ക്കാറിന്റെ ഭാഗത്തു നിന്നും തിരിഞ്ഞു നോക്കാത്ത നടപടിയില്&#x200d; പ്രതിഷേധിച്ച് നാളെ 10 മണിക്ക് മെഡിക്കല്&#x200d; കോളജ് പ്രിന്&#x200d;സിപാല്&#x200d; ഓഫീസിലേക്ക് മാര്&#x200d;ച്ച് നടത്താന്&#x200d; ഐ.എന്&#x200d;.ടി.യു.സി സമര സമിതി യോഗം തീരുമാനിച്ചു. </p>



<p>നിപ കാലത്ത് കോഴിക്കോട് മെഡിക്കല്&#x200d; കോളജില്&#x200d; സേവനമനുഷ്ഠിച്ച കരാര്&#x200d; ജീവനക്കാരുടെ സമരത്തിനു പിന്തുണയുമായി സ്ഥലം എംപി എംകെ രാഘവനും എത്തിയിരുന്നു. <br>
നിപ ഭീതി പരത്തിയ മെഡിക്കല്&#x200d;കോളജിലെ ഐസൊലേഷന്&#x200d; വാര്&#x200d;ഡില്&#x200d; പോലും ജീവന്&#x200d;മറന്നു പണിയെടുത്തവരാണ് സമരപന്തലിലുള്ളവരെന്നും നീതിക്കുവേണ്ടിയുള്ള സമരത്തിന് എല്ലാപിന്തുണയും എംകെ രാഘവന്&#x200d; എംപി അറിയിച്ചു.</p>



<p>ഒന്നാം നിരാഹാര സമരം മെഡിക്കല്&#x200d; കോളേജ് അധികൃതരും ആരോഗ്യമന്ത്രിയും ഇടുപെട്ട് ഒത്തു തീര്&#x200d;പ്പാക്കിയെങ്കിലും സ്ഥിരം ജോലിയെന്ന ഉറപ്പ് പാലിക്കപ്പെട്ടിട്ടില്ല. ഇതാണ് മെയ് 27 മുതല്&#x200d; തൊഴിലാളികളെ വീണ്ടും സമരത്തിലേക്ക് കടക്കാന്&#x200d; നിര്&#x200d;ബന്ധിതരാക്കിയത്.</p>



<p>സമരസമിതി ചെയര്&#x200d;മാന്&#x200d; ദിനേശ് പെരുമണ്ണ അദ്ധ്യക്ഷ വഹിച്ചു.  വൈസ് ചെയര്&#x200d;മാന്&#x200d; പി.ടി.ജനാര്&#x200d;ദ്ദനന്&#x200d;,  ജന:കണ്&#x200d;വീനര്&#x200d; പുതുശ്ശേരി വിശ്വനാഥന്&#x200d;,‘ഭാരവാഹികളായ പുത്തൂര്&#x200d; മോഹന്&#x200d;, എം.ടി.സേതുമാധവന്&#x200d;, വിബിഷ് കമ്മനകണ്ടി, കെ.സി.പ്രവീണ്&#x200d;കമാര്&#x200d;, കെ.യു.ശശികുമാര്&#x200d; എന്നിവര്&#x200d; പ്രസംഗിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/nipah-strike-on-15th-day.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കോഴിക്കോട്ടെ നിപ ആരോഗ്യസംഘം എറണാകുളത്തേക്ക് പുറപ്പെട്ടു</title>
		<link>https://www.chandrikadaily.com/niphah-doctors-moves-to-kochi.html</link>
					<comments>https://www.chandrikadaily.com/niphah-doctors-moves-to-kochi.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 03 Jun 2019 08:54:47 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[kozhikode fever]]></category>
		<category><![CDATA[kozhikode medical college]]></category>
		<category><![CDATA[nipah virus]]></category>
		<category><![CDATA[virus fever]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=129210</guid>

					<description><![CDATA[കഴിഞ്ഞ വര്&#x200d;ഷം കോഴിക്കോടിനെ ആകെ പിടിച്ചുകുലുക്കിയ നിപ വൈറസ് ബാധയെ ക്രിയാത്മകമായി നേരിട്ട ആരോഗ്യസംഘം എറണാകുളത്തേക്ക് പുറപ്പെട്ടു. കോഴിക്കോട്ടെ നിപ നോഡല്&#x200d; ഓഫീസറായിരുന്ന ഡോ. ചാന്ദ്‌നി സജീവന്റെ നേതൃത്വത്തിലുള്ള വിദഗ്ദ ഡോക്ടര്&#x200d;മാരുടെ സംഘമാണ് എറണാകുളത്തേക്ക് പുറപ്പെട്ടത്. കോഴിക്കോട് മെഡിക്കല്&#x200d; കോളേജില്&#x200d; നിപ ബാധിച്ചവരെ ചികിത്സിക്കുകയും നടപടിക്രമങ്ങള്&#x200d;ക്ക് മുന്നില്&#x200d; നില്&#x200d;ക്കുകയും ചെയ്ത ഡോക്ടര്&#x200d;മാരാണ് സംഘത്തിലുള്ളത്. കഴിഞ്ഞ തവണ നോഡല്&#x200d; ഓഫീസറായിരുന്ന ചാന്ദ്‌നി സജീവന്&#x200d;, ഡോ. ഷീല മാത്യു, ഡോ. മിനി എന്നിവരും പകര്&#x200d;ച്ചവ്യാധി നിയന്ത്രണ യൂണിറ്റില്&#x200d; പ്രവര്&#x200d;ത്തിച്ച ശോഭന, [&#8230;]]]></description>
										<content:encoded><![CDATA[
<p>കഴിഞ്ഞ വര്&#x200d;ഷം കോഴിക്കോടിനെ ആകെ പിടിച്ചുകുലുക്കിയ നിപ വൈറസ് ബാധയെ ക്രിയാത്മകമായി നേരിട്ട ആരോഗ്യസംഘം എറണാകുളത്തേക്ക് പുറപ്പെട്ടു. കോഴിക്കോട്ടെ നിപ നോഡല്&#x200d; ഓഫീസറായിരുന്ന ഡോ. ചാന്ദ്‌നി സജീവന്റെ നേതൃത്വത്തിലുള്ള വിദഗ്ദ ഡോക്ടര്&#x200d;മാരുടെ സംഘമാണ് എറണാകുളത്തേക്ക് പുറപ്പെട്ടത്.</p>



<p>കോഴിക്കോട് മെഡിക്കല്&#x200d; കോളേജില്&#x200d; നിപ ബാധിച്ചവരെ ചികിത്സിക്കുകയും നടപടിക്രമങ്ങള്&#x200d;ക്ക് മുന്നില്&#x200d; നില്&#x200d;ക്കുകയും ചെയ്ത ഡോക്ടര്&#x200d;മാരാണ് സംഘത്തിലുള്ളത്. കഴിഞ്ഞ തവണ നോഡല്&#x200d; ഓഫീസറായിരുന്ന ചാന്ദ്‌നി സജീവന്&#x200d;, ഡോ. ഷീല മാത്യു, ഡോ. മിനി എന്നിവരും പകര്&#x200d;ച്ചവ്യാധി നിയന്ത്രണ യൂണിറ്റില്&#x200d; പ്രവര്&#x200d;ത്തിച്ച ശോഭന, ഷീന എന്നീ നഴ്‌സുമാരുമാണ് എറണാകുളത്തെത്തുക. നിപ കാലയളവില്&#x200d; സ്വീകരിക്കേണ്ട നടപടി ക്രമങ്ങള്&#x200d;, ചികിത്സ രീതികള്&#x200d;, മുന്&#x200d;കരുതലുകള്&#x200d; തുടങ്ങി ഉപയോഗിക്കുന്ന രീതി തുടങ്ങിയ കാര്യങ്ങളില്&#x200d; സംഘം മാര്&#x200d;ഗ്ഗ നിര്&#x200d;ദ്ദേശം ഈ നല്കും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/niphah-doctors-moves-to-kochi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സിസ്റ്റര്&#x200d; ലിനിയുടെ പേരില്&#x200d;   ആസ്പത്രി താല്&#x200d;ക്കാലിക   ജീവനക്കാര്&#x200d;ക്ക് അവാര്&#x200d;ഡ്</title>
		<link>https://www.chandrikadaily.com/sister-lini-award-for-hospital-workers.html</link>
					<comments>https://www.chandrikadaily.com/sister-lini-award-for-hospital-workers.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 19 May 2019 11:11:43 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[kozhikode disaster]]></category>
		<category><![CDATA[kozhikode fever]]></category>
		<category><![CDATA[lini nurse]]></category>
		<category><![CDATA[nipah virus]]></category>
		<category><![CDATA[nurse lini]]></category>
		<category><![CDATA[sister lini]]></category>
		<category><![CDATA[virus fever]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=127659</guid>

					<description><![CDATA[കോഴിക്കോട്: നിപ്പ ബാധിച്ചവരെ പരിചരിക്കുന്നതിനിടയില്&#x200d; രോഗം ബാധിച്ച് മരണത്തിന് കീഴടങ്ങിയ സിസ്റ്റര്&#x200d; ലിനിയുടെ സ്മരണ മുന്&#x200d; നിര്&#x200d;ത്തി സര്&#x200d;ക്കാര്&#x200d; ആസ്പത്രികളിലെ താല്&#x200d;ക്കാലിക ജീവനക്കാര്&#x200d;ക്ക് അവാര്&#x200d;ഡ് ഏര്&#x200d;പ്പെടുത്തുന്നതായി കേരള ഗവ. ഹോസ്പിറ്റല്&#x200d; ഡവലപ്‌മെന്റ് സൊസൈറ്റി എംപ്ലോയീസ് യൂണിയന്&#x200d; ഭാരവാഹികള്&#x200d; അറിയിച്ചു. 10001 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാര്&#x200d;ഡ്. 21ന് മൂന്ന് മണിക്ക് തിരുവനന്തപുരം പ്രസ്‌ക്ലബ് ഹാളില്&#x200d; നടക്കുന്ന ചടങ്ങില്&#x200d; ആരോഗ്യമന്ത്രി കെ.കെ ശൈലജ അവാര്&#x200d;ഡ്ദാനം നടത്തും. ആസ്പത്രി വികസന സമിതിയുടെ കീഴില്&#x200d; ജോലി ചെയ്യുന്ന സംസ്ഥാനത്തെ [&#8230;]]]></description>
										<content:encoded><![CDATA[
<p>കോഴിക്കോട്: നിപ്പ ബാധിച്ചവരെ പരിചരിക്കുന്നതിനിടയില്&#x200d; രോഗം ബാധിച്ച് മരണത്തിന് കീഴടങ്ങിയ സിസ്റ്റര്&#x200d; ലിനിയുടെ സ്മരണ മുന്&#x200d; നിര്&#x200d;ത്തി സര്&#x200d;ക്കാര്&#x200d; ആസ്പത്രികളിലെ താല്&#x200d;ക്കാലിക ജീവനക്കാര്&#x200d;ക്ക് അവാര്&#x200d;ഡ് ഏര്&#x200d;പ്പെടുത്തുന്നതായി കേരള ഗവ. ഹോസ്പിറ്റല്&#x200d; ഡവലപ്‌മെന്റ് സൊസൈറ്റി എംപ്ലോയീസ് യൂണിയന്&#x200d; ഭാരവാഹികള്&#x200d; അറിയിച്ചു. 10001 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാര്&#x200d;ഡ്. 21ന് മൂന്ന് മണിക്ക് തിരുവനന്തപുരം പ്രസ്‌ക്ലബ് ഹാളില്&#x200d; നടക്കുന്ന ചടങ്ങില്&#x200d; ആരോഗ്യമന്ത്രി കെ.കെ ശൈലജ അവാര്&#x200d;ഡ്ദാനം നടത്തും. <br> ആസ്പത്രി വികസന സമിതിയുടെ കീഴില്&#x200d; ജോലി ചെയ്യുന്ന സംസ്ഥാനത്തെ അയ്യായിരത്തില്&#x200d;പരം ജീവനക്കാരില്&#x200d; നിന്നാണ് അവാര്&#x200d;ഡ് ജേതാവിനെ കണ്ടെത്തുക. എല്ലാ ജില്ലകളില്&#x200d; നിന്നും അപേക്ഷ ലഭിച്ചതായി യൂണിയന്&#x200d; പ്രസിഡണ്ട് എ. പ്രദീപ്കുമാര്&#x200d; എം.എല്&#x200d;.എ പറഞ്ഞു. അവാര്&#x200d;ഡ് നിര്&#x200d;ണയം പുരോഗമിക്കുകയാണ്. ആസ്പത്രി വികസനസമിതിയുടെ കീഴില്&#x200d; ജോലി ചെയ്യുന്ന ജീവനക്കാര്&#x200d;ക്ക് തുച്ഛമായ വേതനമാണ് ലഭിക്കുന്നത്. ലിനിയുടെ മരണത്തോടെയാണ് ഇവരുടെ സേവനവേതന വ്യവസ്ഥയിലെ പ്രശ്‌നങ്ങള്&#x200d; പൊതുസമൂഹത്തിന് കൂടുതല്&#x200d; ബോധ്യമായത്. സമര്&#x200d;പ്പിതമായ മനസ്സോടെ ജോലി ചെയ്യുന്ന ജീവനക്കാര്&#x200d;ക്ക് പ്രോത്സാഹനം എന്ന നിലയിലാണ് അവാര്&#x200d;ഡ് നല്&#x200d;കുന്നത്. വാര്&#x200d;ത്താസമ്മേളനത്തില്&#x200d; എം. ധര്&#x200d;മജന്&#x200d;, വാസുദത്തന്&#x200d;, കെ. സുരേഷ്ബാബു, എന്&#x200d;.വി വാസുദേവന്&#x200d; എന്നിവരും സംബന്ധിച്ചു.  </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sister-lini-award-for-hospital-workers.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>11, 12 തീയതികളില്&#x200d; സംസ്ഥാന വ്യാപകമായി മഴക്കാലപൂര്&#x200d;വ്വ ശുചീകരണം</title>
		<link>https://www.chandrikadaily.com/may-1112-hygiene-days-for-kerala.html</link>
					<comments>https://www.chandrikadaily.com/may-1112-hygiene-days-for-kerala.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 03 May 2019 07:39:49 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[fever]]></category>
		<category><![CDATA[heavy rain]]></category>
		<category><![CDATA[Rain kerala]]></category>
		<category><![CDATA[rain news]]></category>
		<category><![CDATA[virus fever]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=126056</guid>

					<description><![CDATA[തിരുവനന്തപുരം: മഴക്കാലപൂര്&#x200d;വ്വ ശുചീകരണം, പകര്&#x200d;ച്ച വ്യാധി പ്രതിരോധം എന്നിവ സംസ്ഥാനത്ത് കാര്യക്ഷമമായി നടപ്പാക്കുന്നതിനുള്ള പരിപാടിക്ക് രൂപരേഖയായി. ആരോഗ്യജാഗ്രതാ പരിപാടിയുടെ ഭാഗമായി മെയ് 11, 12 തീയതികളില്&#x200d; സംസ്ഥാന വ്യാപകമായി ജനപങ്കാളിത്തത്തോടെ ശുചീകരണം നടത്തുന്നതിന് മന്ത്രിസഭ തീരുമാനിച്ചു. മെയ് 3, 4 തീയതികളില്&#x200d; ജില്ലകളില്&#x200d; മന്ത്രിമാരുടെ സാന്നിധ്യത്തില്&#x200d; അവലോകനയോഗങ്ങള്&#x200d; ചേരും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷന്&#x200d;മാരും മറ്റു ജനപ്രതിനിധികളും ഈ യോഗത്തില്&#x200d; പങ്കെടുക്കും. മഴക്കാലത്തിനു മുന്നോടിയായി കുളങ്ങളും നദികളും തോടുകളും വൃത്തിയാക്കി ഒഴുക്കു സുഗമമാക്കുന്നതിനുള്ള നടപടികള്&#x200d; തദ്ദേശസ്വയംഭരണ വകുപ്പ് സ്വീകരിക്കണം. [&#8230;]]]></description>
										<content:encoded><![CDATA[
<p>തിരുവനന്തപുരം: മഴക്കാലപൂര്&#x200d;വ്വ ശുചീകരണം, പകര്&#x200d;ച്ച വ്യാധി പ്രതിരോധം എന്നിവ സംസ്ഥാനത്ത് കാര്യക്ഷമമായി നടപ്പാക്കുന്നതിനുള്ള പരിപാടിക്ക് രൂപരേഖയായി. ആരോഗ്യജാഗ്രതാ പരിപാടിയുടെ ഭാഗമായി മെയ് 11, 12 തീയതികളില്&#x200d; സംസ്ഥാന വ്യാപകമായി ജനപങ്കാളിത്തത്തോടെ ശുചീകരണം നടത്തുന്നതിന് മന്ത്രിസഭ തീരുമാനിച്ചു. <br>മെയ് 3, 4 തീയതികളില്&#x200d; ജില്ലകളില്&#x200d; മന്ത്രിമാരുടെ സാന്നിധ്യത്തില്&#x200d; അവലോകനയോഗങ്ങള്&#x200d; ചേരും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷന്&#x200d;മാരും മറ്റു ജനപ്രതിനിധികളും ഈ യോഗത്തില്&#x200d; പങ്കെടുക്കും. <br></p>



<p> മഴക്കാലത്തിനു മുന്നോടിയായി കുളങ്ങളും നദികളും തോടുകളും വൃത്തിയാക്കി ഒഴുക്കു സുഗമമാക്കുന്നതിനുള്ള നടപടികള്&#x200d; തദ്ദേശസ്വയംഭരണ വകുപ്പ് സ്വീകരിക്കണം. മാലിന്യ സംസ്‌കരണത്തിന് ജനവാസമില്ലാത്ത സ്ഥലം കണ്ടെത്തി തുടര്&#x200d; നടപടികള്&#x200d; സ്വീകരിക്കുവാന്&#x200d; ജില്ലാ കളക്ടര്&#x200d;മാരെയും ചുമതലപ്പെടുത്തി. ജില്ലാതലത്തില്&#x200d; തുടര്&#x200d; പ്രവര്&#x200d;ത്തനങ്ങള്&#x200d; ഏകോപിപ്പിക്കുന്നതിന് മന്ത്രിമാര്&#x200d;ക്കും സെക്രട്ടറിമാര്&#x200d;ക്കും ചുമതല നല്&#x200d;കി. <br> തിരുവനന്തപുരം-കടകംപള്ളി സുരേന്ദ്രന്&#x200d;, കൊല്ലം-ജെ. മേഴ്‌സിക്കുട്ടിയമ്മ, പത്തനംതിട്ട-കെ. രാജു, ആലപ്പുഴ-ഡോ. ടി. എം. തോമസ് ഐസക്, ജി. സുധാകരന്&#x200d;, പി. തിലോത്തമന്&#x200d;, കോട്ടയം-പി. തിലോത്തമന്&#x200d;, ഇടുക്കി-എം.എം. മണി, എറണാകുളം-സി. രവീന്ദ്രനാഥ്, തൃശ്ശൂര്&#x200d;-എ.സി. മൊയ്തീന്&#x200d;, വി.എസ് സുനില്&#x200d;കുമാര്&#x200d;, പാലക്കാട്-എ.കെ. ബാലന്&#x200d;, മലപ്പുറം-കെ.ടി ജലീല്&#x200d;, കോഴിക്കോട്-ടി.പി. രാമകൃഷ്ണന്&#x200d;, എ.കെ ശശീന്ദ്രന്&#x200d;, വയനാട്-രാമചന്ദ്രന്&#x200d; കടന്നപ്പള്ളി, കണ്ണൂര്&#x200d;-കെ.കെ ശൈലജ ടീച്ചര്&#x200d;, കാസര്&#x200d;കോഡ്-ഇ. ചന്ദ്രശേഖരന്&#x200d;.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/may-1112-hygiene-days-for-kerala.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വീണ്ടും കുരങ്ങ്പനി മരണം; ആശങ്കയില്&#x200d; വയനാട്</title>
		<link>https://www.chandrikadaily.com/monkey-fever-claims-one-more-life-in-wayanad.html</link>
					<comments>https://www.chandrikadaily.com/monkey-fever-claims-one-more-life-in-wayanad.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 30 Apr 2019 07:24:20 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[monkey]]></category>
		<category><![CDATA[monkey fever]]></category>
		<category><![CDATA[virus fever]]></category>
		<category><![CDATA[Wayanad news]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=125748</guid>

					<description><![CDATA[രണ്ട് മാസത്തിനിടെ രണ്ട് പേര്&#x200d; കുരങ്ങുപനി ബാധിച്ചതോടെ വയനാടന്&#x200d; വനാതിര്&#x200d;ത്തി ഗ്രാമങ്ങള്&#x200d; ഭീതിയില്&#x200d;. വേനലിന്റെ തുടക്കത്തില്&#x200d; തന്നെ കുരങ്ങ് പനി ബാധിതരുടെ എണ്ണം വര്&#x200d;ധിക്കുന്നതും മരണങ്ങളുണ്ടാവുന്നതും ആരോഗ്യവകുപ്പിനെയും ആശങ്കയിലാക്കുകയാണ്. നാല് വര്&#x200d;ഷങ്ങള്&#x200d;ക്ക് വയനാട്ടില്&#x200d; കുരങ്ങ് പനി പടര്&#x200d;ന്ന് പിടിച്ച് നിരവധി പേര്&#x200d; മരിക്കുകയും നൂറ് കണക്കിന് പേര്&#x200d;ക്ക് രോഗം ബാധിക്കുകയും ചെയ്തിരുന്നു. വേനല്&#x200d; കടുക്കുന്നതോടെ 2015 ആവര്&#x200d;ത്തിച്ചേക്കുമോ എന്ന ഭയത്തിലാണ് ജില്ല. തിരുനെല്ലി പഞ്ചായത്തിലെ അപ്പപ്പാറ ആത്താറ്റുകുന്ന് കാട്ടുനായ്ക്ക കോളനിയിലെ ബസവന്&#x200d;- ലക്ഷ്മി ദമ്പതികളുടെ മകന്&#x200d; സുധീഷ് [&#8230;]]]></description>
										<content:encoded><![CDATA[
<p><br> രണ്ട് മാസത്തിനിടെ രണ്ട് പേര്&#x200d; കുരങ്ങുപനി ബാധിച്ചതോടെ വയനാടന്&#x200d; വനാതിര്&#x200d;ത്തി ഗ്രാമങ്ങള്&#x200d; ഭീതിയില്&#x200d;. വേനലിന്റെ തുടക്കത്തില്&#x200d; തന്നെ കുരങ്ങ് പനി ബാധിതരുടെ എണ്ണം വര്&#x200d;ധിക്കുന്നതും മരണങ്ങളുണ്ടാവുന്നതും ആരോഗ്യവകുപ്പിനെയും ആശങ്കയിലാക്കുകയാണ്. നാല് വര്&#x200d;ഷങ്ങള്&#x200d;ക്ക് വയനാട്ടില്&#x200d; കുരങ്ങ് പനി പടര്&#x200d;ന്ന് പിടിച്ച് നിരവധി പേര്&#x200d; മരിക്കുകയും നൂറ് കണക്കിന് പേര്&#x200d;ക്ക് രോഗം ബാധിക്കുകയും ചെയ്തിരുന്നു. വേനല്&#x200d; കടുക്കുന്നതോടെ 2015 ആവര്&#x200d;ത്തിച്ചേക്കുമോ എന്ന ഭയത്തിലാണ് ജില്ല.<br> <br>തിരുനെല്ലി പഞ്ചായത്തിലെ അപ്പപ്പാറ ആത്താറ്റുകുന്ന് കാട്ടുനായ്ക്ക കോളനിയിലെ ബസവന്&#x200d;- ലക്ഷ്മി ദമ്പതികളുടെ മകന്&#x200d;  സുധീഷ് (23) ആണ് ഇന്നലെ കുരങ്ങ് പനി ബാധിച്ച് മരിച്ചത്. കഴിഞ്ഞ അഞ്ച് ദിവസമായി  പനി ബാധിച്ച് ജില്ലാ ആസ്പത്രിയില്&#x200d; ചികിത്സയിലായിരുന്നു ഇയാള്&#x200d;. മാര്&#x200d;ച്ച് 23ന് കുരങ്ങു പനി ബാധിച്ച് മരിച്ച സുന്ദരന്റെ ബന്ധുവാണ് സുധീഷ്. അതിര്&#x200d;ത്തി ഗ്രാമമായ കര്&#x200d;ണാടകയിലെ ബൈരക്കുപ്പ ഹോസള്ളിയില്&#x200d; താമസിച്ചുവരികയായിരുന്ന കൂലിപ്പണിക്കാരനായ സുധീഷ് പനി ബാധിച്ചതോടെയാണ് വയനാട്ടിലേക്ക് മടങ്ങിയത്.<br> കുരങ്ങുപനി വന്&#x200d;ദുരിതം വിതച്ച 2015ല്&#x200d; 11 പേരാണ് പനി ബാധിച്ച് മരിച്ചത്. 214 പേര്&#x200d; ലക്ഷണങ്ങളോടെ ചികിത്സ തേടുകയും ഇതില്&#x200d; 102 പേര്&#x200d;ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. എന്നാല്&#x200d; അക്കൊല്ലം പഴുതടച്ച പ്രതിരോധപ്രവര്&#x200d;ത്തനങ്ങളിലൂടെ കഴിഞ്ഞ നാല് വര്&#x200d;ഷം കാര്യമായ ഭീഷണിയില്ലാതിരുന്ന കുരങ്ങുപനി ഈ വര്&#x200d;ഷം തുടക്കത്തില്ലേ ഭീതി പടര്&#x200d;ത്തുകയാണ്. <br> <br>1955ല്&#x200d; കര്&#x200d;ണാടകയിലെ ഷിമോഗ ജില്ലയില്&#x200d; പെട്ട കാസനോരുവിലാണ് ഇന്ത്യയില്&#x200d; ആദ്യമായി കുരങ്ങുപനി(ക്യാസനൂര്&#x200d; ഫോറസ്റ്റ് ഡിസീസ്) റിപ്പോര്&#x200d;ട്ട് ചെയ്യപ്പെട്ടത്. കുരങ്ങുകളിലെ ചെള്ളു(ഉണ്ണി, പട്ടുണ്ണി,വള്ളന്&#x200d;)കളില്&#x200d; നിന്നാണ് പ്രധാനമായും രോഗം പകരുന്നത്. എലി. അണ്ണാന്&#x200d;, വവ്വാല്&#x200d; എന്നിവയും രോഗം പകര്&#x200d;ത്തുമെങ്കിലും കുരങ്ങുകളുടെയത്രയും ഭീഷണിയല്ല ഇവ. വന്&#x200d;തോതില്&#x200d; കാട് വെട്ടിത്തെളിച്ചതിനെത്തുടര്&#x200d;ന്ന് ഉള്&#x200d;വനത്തിലെ കുരങ്ങുകള്&#x200d; കൂട്ടത്തോടെ നാട്ടിലിറങ്ങിയതായിരുന്നു കാസനോരുവില്&#x200d; കുരങ്ങുപനി പടര്&#x200d;ന്ന് പിടിക്കാനുണ്ടായ കാരണം. കര്&#x200d;ണാടക സര്&#x200d;ക്കാര്&#x200d; നടത്തിയ രോഗപ്രതിരോധപ്രവര്&#x200d;ത്തനങ്ങളും വാക്സിനുകളും ഫലം കണ്ടതോടെ കഴിഞ്ഞ 55 വര്&#x200d;ഷമായി കാര്യമായ ഭീഷണിയില്ലാതെയിരുന്ന കുരങ്ങുപനി 2013ലാണ് കേരളത്തില്&#x200d; പ്രത്യക്ഷപ്പെട്ടുതുടങ്ങിയത്. 2013ലും 2014ലും സംസ്ഥാനത്ത് ഓരോ കേസുകള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്യപ്പെട്ടിരുന്നു. <br><br> വനാതിര്&#x200d;ത്തി ഗ്രാമങ്ങളില്&#x200d; കാലികളെ മേയ്ക്കാനും വിറകുശേഖരിക്കാനും പോവുന്ന ആദിവാസികളില്&#x200d; രോഗം പകരാന്&#x200d; സാധ്യത ഏറിയതിനാല്&#x200d; കോളനികളില്&#x200d; കേന്ദ്രീകരിച്ചുള്ള പ്രതിരോധ പ്രവര്&#x200d;ത്തനങ്ങള്&#x200d;ക്കാവും അധികൃതര്&#x200d; മുന്&#x200d;ഗണന നല്&#x200d;കുക. അതേസമയം ഊര്&#x200d;ജ്ജിത പ്രതിരോധപ്രവര്&#x200d;ത്തനം  നടത്തിയിട്ടും വീണ്ടും കുരങ്ങുകള്&#x200d; ചത്തുതുടങ്ങിയത് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ അസ്വസ്ഥരാക്കുകയാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/monkey-fever-claims-one-more-life-in-wayanad.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഡെങ്കിപ്പനിയുടെ ഉറവിടം വീടുകള്&#x200d;  തന്നെയെന്ന് പഠന റിപ്പോര്&#x200d;ട്ട്</title>
		<link>https://www.chandrikadaily.com/dengue-fever-home-remedies.html</link>
					<comments>https://www.chandrikadaily.com/dengue-fever-home-remedies.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 16 Jun 2018 11:31:23 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[DENGI FEVER]]></category>
		<category><![CDATA[dengue]]></category>
		<category><![CDATA[virus fever]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=90156</guid>

					<description><![CDATA[തിരുവനന്തപുരം: ഡെങ്കിപ്പനിയുടെ ഉറവിടം വീടുകള്&#x200d; തന്നെയെന്ന് തിരുവനന്തപുരം മെഡിക്കല്&#x200d; കോളജിലെ കമ്മ്യൂണിറ്റി മെഡിസിന്&#x200d; വിഭാഗത്തിന്റെ ഗവേഷണ ഫലം. കൂത്താടികളുടെ ഉറവിടങ്ങളില്&#x200d; 39 ശതമാനവും വീടിനുള്ളിലാണെന്ന് ഡെങ്കിപ്പനിയെ സംബന്ധിച്ചുള്ള 4 സ്റ്റേറ്റ് ബോര്&#x200d;ഡ് ഓഫ് മെഡിക്കല്&#x200d; റിസര്&#x200d;ച്ച് ഗവേഷണ ഫലങ്ങളില്&#x200d; പറയുന്നു. ടയര്&#x200d;-51 ശതമാനം, തോടുകള്&#x200d;-41 ശതമാനം, ചിരട്ട, മുട്ട തോട്, പ്ലാസ്റ്റിക് കപ്പ് -28.58 ശതമാനം എന്നിങ്ങനെയാണ് മറ്റിടങ്ങളില്&#x200d; കൂത്താടികളെ കണ്ടെത്തിയത്. വേനല്&#x200d;ക്കാലത്ത് പോലും കണ്ടെത്തിയ ടയറുകളില്&#x200d; 51 ശതമാനത്തിലും ലാര്&#x200d;വയുടെ സാന്നിധ്യമുണ്ടായിരുന്നു. അതുകൊണ്ട് ഉറവിട നശീകരണമാണ് [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: ഡെങ്കിപ്പനിയുടെ ഉറവിടം വീടുകള്&#x200d; തന്നെയെന്ന് തിരുവനന്തപുരം മെഡിക്കല്&#x200d; കോളജിലെ കമ്മ്യൂണിറ്റി മെഡിസിന്&#x200d; വിഭാഗത്തിന്റെ ഗവേഷണ ഫലം. കൂത്താടികളുടെ ഉറവിടങ്ങളില്&#x200d; 39 ശതമാനവും വീടിനുള്ളിലാണെന്ന് ഡെങ്കിപ്പനിയെ സംബന്ധിച്ചുള്ള 4 സ്റ്റേറ്റ് ബോര്&#x200d;ഡ് ഓഫ് മെഡിക്കല്&#x200d; റിസര്&#x200d;ച്ച് ഗവേഷണ ഫലങ്ങളില്&#x200d; പറയുന്നു.</p>
<p>ടയര്&#x200d;-51 ശതമാനം, തോടുകള്&#x200d;-41 ശതമാനം, ചിരട്ട, മുട്ട തോട്, പ്ലാസ്റ്റിക് കപ്പ് -28.58 ശതമാനം എന്നിങ്ങനെയാണ് മറ്റിടങ്ങളില്&#x200d; കൂത്താടികളെ കണ്ടെത്തിയത്. വേനല്&#x200d;ക്കാലത്ത് പോലും കണ്ടെത്തിയ ടയറുകളില്&#x200d; 51 ശതമാനത്തിലും ലാര്&#x200d;വയുടെ സാന്നിധ്യമുണ്ടായിരുന്നു. അതുകൊണ്ട് ഉറവിട നശീകരണമാണ് ഏറ്റവും പ്രധാന പ്രതിരോധമാര്&#x200d;ഗമെന്ന് റിപ്പോര്&#x200d;ട്ട് പറയുന്നു. വീടുകള്&#x200d;ക്കുള്ളില്&#x200d; തന്നെ ഈഡിസ് കൊതുകളുടെ ഉറവിടങ്ങള്&#x200d; നിലനില്&#x200d;ക്കുന്നു എന്നതിനാല്&#x200d; ഓരോ വീട്ടുകാരും ശ്രദ്ധിക്കണം.</p>
<p>തിരുവനന്തപുരത്ത് കഴിഞ്ഞ വര്&#x200d;ഷം കണ്ടെത്തിയ ഡെങ്കിപ്പനികളില്&#x200d; ടൈപ്പ് 1, 2 എന്നിവ ഉള്&#x200d;പ്പെട്ടിരുന്നുവെന്നും റിപ്പോര്&#x200d;ട്ട് പറയുന്നു. തുടച്ചയായി നില്&#x200d;ക്കുന്ന തീവ്രമായ വയറുവേദന, വയറിളക്കം ശ്വാസംമുട്ടല്&#x200d;, കഠിനമായ ക്ഷീണം, മയക്കം തുടങ്ങിയവ അപായ ലക്ഷണങ്ങളാണ്. രണ്ടോ മൂന്നോ ദിവസത്തിനുള്ളില്&#x200d; പനി കുറഞ്ഞാലും തുടര്&#x200d;ന്നുള്ള മൂന്നു ദിവസമെങ്കിലും മതിയായ വിശ്രമവും നിരീക്ഷണവും ആവശ്യമാണ്. മതിയായ വൈദ്യസഹായം തേടുന്നതിനുള്ള കാലതാമസവും സ്വയം ചികിത്സയും ഒഴിവാക്കണം. ഇതോടൊപ്പം പനിയുടെ ആദ്യ ദിവസങ്ങളില്&#x200d; ധാരാളം വെള്ളം കുടിച്ചവരില്&#x200d; സങ്കീര്&#x200d;ണതകള്&#x200d; കുറവായിരുന്നുവെന്നും ഗവേഷണ ഫലം കണ്ടെത്തി.</p>
<p>സ്‌കൂള്&#x200d;തല ഇടപെടലുകളുടെ ഫലപ്രാപ്തി, ഫീല്&#x200d;ഡ്തല എപ്പിഡെമിയോളജി പഠനം, ഡെങ്കിപ്പനിയുടേയും മറ്റ് പനികളുടേയും മരണ കാരണങ്ങള്&#x200d;, ഡെങ്കി പനി ബാധിതരുടെ തുടര്&#x200d; പഠനം എന്നിവയിലാണ് ഗവേഷണം നടത്തിയത്. കമ്മ്യൂണിറ്റി മെഡിസിന്&#x200d; വിഭാഗത്തിലെ അസി. പ്രൊഫസര്&#x200d;മാരായ ഡോ. ലിബു ജി.കെ., ഡോ. അനീഷ് ടി.എസ്., ഡോ. ചിന്ത എസ്., ഡോ. ടോണി ലോറന്&#x200d;സ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പഠനം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/dengue-fever-home-remedies.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നിപ്പ വൈറസ്: ഒറ്റക്കെട്ടായി ജനപ്രതിനിധികള്&#x200d;; ജില്ലയില്&#x200d; ആറ് മാസത്തിനകം സമ്പൂര്&#x200d;ണ്ണ ശുചിത്വം</title>
		<link>https://www.chandrikadaily.com/nipah-virus-issue-kozhikode-in-alert-clean-with-in-six-months.html</link>
					<comments>https://www.chandrikadaily.com/nipah-virus-issue-kozhikode-in-alert-clean-with-in-six-months.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 26 May 2018 07:29:45 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[collector]]></category>
		<category><![CDATA[kozhikode fever]]></category>
		<category><![CDATA[nipha virus]]></category>
		<category><![CDATA[virus fever]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=87176</guid>

					<description><![CDATA[കോഴിക്കോട്: നിപ്പ വൈറസ് പരത്തിയ അപൂര്&#x200d;വരോഗത്തിന്റെ പിടിയില്&#x200d; നിന്ന് നാടിനെ മോചിപ്പിക്കാന്&#x200d; ജനപ്രതിനിധികളും രാഷ്ട്രീയ നേതൃത്വവും ജില്ലാ ഭരണകൂടവും യോജിച്ച പോരാട്ടത്തിന്. ഇന്നലെ കലക്ടറേറ്റില്&#x200d; ചേര്&#x200d;ന്ന സര്&#x200d;വകക്ഷിയോഗം അതിന് തെളിവായി. രോഗം കണ്ടെത്തിയ ഉടന്&#x200d; തന്നെ ആവശ്യമായ മുന്&#x200d;കരുതല്&#x200d; നടപടികള്&#x200d; എടുക്കാന്&#x200d; സാധിച്ചത് ആരോഗ്യവകുപ്പിന്റെ വിജയമായി യോഗം ചൂണ്ടിക്കാട്ടി. അതേസമയം, നിപ്പയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങള്&#x200d; വഴി തെറ്റായ പ്രചാരണം നടക്കുന്നതില്&#x200d; യോഗം ഉല്&#x200d;കണ്ഠ രേഖപ്പെടുത്തി. ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ.കെ ശൈലജ പറഞ്ഞു. ചങ്ങരോത്ത് [&#8230;]]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: നിപ്പ വൈറസ് പരത്തിയ അപൂര്&#x200d;വരോഗത്തിന്റെ പിടിയില്&#x200d; നിന്ന് നാടിനെ മോചിപ്പിക്കാന്&#x200d; ജനപ്രതിനിധികളും രാഷ്ട്രീയ നേതൃത്വവും ജില്ലാ ഭരണകൂടവും യോജിച്ച പോരാട്ടത്തിന്. ഇന്നലെ കലക്ടറേറ്റില്&#x200d; ചേര്&#x200d;ന്ന സര്&#x200d;വകക്ഷിയോഗം അതിന് തെളിവായി. രോഗം കണ്ടെത്തിയ ഉടന്&#x200d; തന്നെ ആവശ്യമായ മുന്&#x200d;കരുതല്&#x200d; നടപടികള്&#x200d; എടുക്കാന്&#x200d; സാധിച്ചത് ആരോഗ്യവകുപ്പിന്റെ വിജയമായി യോഗം ചൂണ്ടിക്കാട്ടി. അതേസമയം, നിപ്പയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങള്&#x200d; വഴി തെറ്റായ പ്രചാരണം നടക്കുന്നതില്&#x200d; യോഗം ഉല്&#x200d;കണ്ഠ രേഖപ്പെടുത്തി. ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ.കെ ശൈലജ പറഞ്ഞു. ചങ്ങരോത്ത് സ്വദേശി സാബിത്ത്, സഹോദരന്&#x200d; മുഹമ്മദ് സാലിഹ് എന്നിവരാണ് രോഗം ബാധിച്ച് ആദ്യം മരണത്തിന് കീഴടങ്ങുന്നത്. അപ്പോള്&#x200d; തന്നെ മണിപ്പാലിലെ വൈറോളജി ഇന്&#x200d;സ്റ്റിറ്റ്യൂട്ടില്&#x200d; വിവരം അറിയിക്കുകയും കേന്ദ്ര ആരോഗ്യവകുപ്പിനോട് സഹായം തേടുകയും ചെയ്തുവെന്ന് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. രോഗബാധ ഇപ്പോള്&#x200d; നിയന്ത്രണവിധേയമാണ്.</p>
<p>പരിശോധിച്ചതില്&#x200d; 21 സാമ്പിളുകള്&#x200d; നെഗറ്റീവ് ആയാണ് ഇപ്പോള്&#x200d; കണ്ടെത്തിയത്. ഒന്നില്&#x200d; മാത്രമാണ് രോഗലക്ഷണം കണ്ടത്. ഇത് ആശ്വാസകരമാണ്. കോട്ടയത്ത് പേരാമ്പ്ര സ്വദേശിയെ രോഗബാധയോടെ ആസ്പത്രിയില്&#x200d; പ്രവേശിപ്പിച്ചെങ്കിലും നിപ്പയല്ലെന്ന് കണ്ടെത്തി. പലരും ഭയം കാരണം നിപ്പയാണെന്ന് നിശ്ചയിക്കുകയാണ്. സാധാരണ വൈറല്&#x200d;പനിക്കും ഇതേ ലക്ഷണങ്ങള്&#x200d; വരാം, മന്ത്രി പറഞ്ഞു.</p>
<p>ജില്ലയില്&#x200d; ശുചീകരണ പ്രവര്&#x200d;ത്തനം ശക്തമാക്കാന്&#x200d; നടപടി സ്വീകരിക്കുമെന്ന് യോഗത്തില്&#x200d; അധ്യക്ഷത വഹിച്ച തൊഴില്&#x200d;വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്&#x200d; പറഞ്ഞു. വീടുകളും പരിസരങ്ങളും ശുചീകരിക്കാന്&#x200d; ജനങ്ങളോട് യോഗം ആഹ്വാനം ചെയ്തു.പഞ്ചായത്ത് തലത്തില്&#x200d; ശുചീകരണയജ്ഞത്തിന് നടപടികള്&#x200d; സ്വീകരിക്കും. വാര്&#x200d;ഡ് തലത്തിലും അയല്&#x200d;ക്കൂട്ടങ്ങള്&#x200d; മുഖേനയും ശുചീകരണപ്രവര്&#x200d;ത്തനങ്ങള്&#x200d; ക്രോഡീകരിക്കും. ഇതിനായി എല്ലാ രാഷ്ട്രീയകക്ഷികളും സഹായം വാഗ്ദാനം ചെയ്തു.</p>
<p>പേരാമ്പ്ര ഭാഗത്തെ ജനങ്ങളുടെ ഭീതി അകറ്റാന്&#x200d; നടപടി വേണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്&#x200d; എം.പി ആവശ്യപ്പെട്ടു. പറ്റുമെങ്കില്&#x200d; അവിടെ ജനപ്രതിനിധികളുടെയും മന്ത്രിമാരുടെയും മറ്റും സാന്നിധ്യത്തില്&#x200d; പദയാത്ര നടത്തണം. വടകര, കൊയിലാണ്ടി എന്നിവിടങ്ങളില്&#x200d; പോലും ജനങ്ങള്&#x200d; ആശങ്കയിലാണ്. നിപ്പ പോലുള്ള വൈറസ് രോഗങ്ങളെ തടയുന്നതിന്റെ ഭാഗമായി നാഷണല്&#x200d; ഇന്&#x200d;സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ ശാഖ കേരളത്തില്&#x200d; തുടങ്ങുന്നതിന് സമ്മര്&#x200d;ദം ചെലുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സോഷ്യല്&#x200d; മീഡിയകളെ നിയന്ത്രിക്കാന്&#x200d; സംവിധാനം ഉണ്ടാകണമെന്ന് എം.കെ രാഘവന്&#x200d; എം.പി പറഞ്ഞു. രോഗബാധയുടെ ഉറവിടം കണ്ടെത്താന്&#x200d; ശ്രമം വേണം. ആദ്യമായി രോഗം കണ്ടെത്തിയ സാബിത്തിന്റെ യാത്രചരിത്രവും മറ്റ് അടിസ്ഥാനവിവരങ്ങളും കണ്ടെത്തണം. വൈറസ് ബാധ കണ്ടെത്തിയ ഉടന്&#x200d; തന്നെ നടപടി സ്വീകരിച്ച ആരോഗ്യവകുപ്പിന്റെ നീക്കങ്ങള്&#x200d; ഫലം ചെയ്തതായി ഡോ. എം.കെ മുനീര്&#x200d; എം.എല്&#x200d;.എ പറഞ്ഞു. ഔദ്യോഗിക വിവരങ്ങള്&#x200d; കൃത്യമായി ജനങ്ങളില്&#x200d; എത്തിക്കാന്&#x200d; സംവിധാനം ഉണ്ടാവണം. സംഭവവുമായി ബന്ധപ്പെട്ട് കൃത്യമായ പ്രോട്ടോകോള്&#x200d; ഉണ്ടാവണമെന്ന് ഡി.സി.സി പ്രസിഡണ്ട് അഡ്വ.ടി. സിദ്ദീഖ് പറഞ്ഞു. മാസ്‌ക് ഉള്&#x200d;പ്പെടെ ആവശ്യമായ ഉപകരണങ്ങള്&#x200d; എത്തിക്കണം.</p>
<p>ജില്ലാ ഭരണകൂടത്തിന്റെയും ആരോഗ്യവകുപ്പിന്റെയും ജാഗ്രത പ്രശംസനീയമാണെന്ന് മുസ്്‌ലിംലീഗ് ജില്ലാ പ്രസിഡണ്ട് ഉമ്മര്&#x200d; പാണ്ടികശാല പറഞ്ഞു. മൂസ മുസ്്‌ലിയാരുടെ മൃതദേഹം കബറടക്കുന്ന വിഷയത്തിലും മറ്റും ജില്ലാ ഭരണകൂടം നടത്തിയ സൗമ്യമായ ഇടപെടല്&#x200d; എടുത്തുപറയേണ്ടതാണ്. അദ്ദേഹം ചൂണ്ടിക്കാട്ടി. നഗരത്തിലെയും ജില്ലയിലെയും മാലിന്യനിര്&#x200d;മാര്&#x200d;ജനത്തിന് നടപടി വേണമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി എ.കെ ശശീന്ദ്രന്&#x200d;, എം.എല്&#x200d;.എമാരായ പുരുഷന്&#x200d; കടലുണ്ടി, ഇ.കെ വിജയന്&#x200d;, പി.ടി.എ റഹീം, വി.കെ.സി മമ്മത്‌കോയ, എ. പ്രദീപ്കുമാര്&#x200d;, സി.കെ നാണു, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി, മേയര്&#x200d; തോട്ടത്തില്&#x200d; രവീന്ദ്രന്&#x200d;, എന്&#x200d;.സി.പി നേതാവ് മുക്കം മുഹമ്മദ്, സി.പി.എം ജില്ലാ സെക്രട്ടറി പി. മോഹനന്&#x200d;, ബി.ജെ.പി ജില്ലാ പ്രസിഡണ്ട് ടി.പി ജയചന്ദ്രന്&#x200d;, വി.സി ചാണ്ടിമാസ്റ്റര്&#x200d;, കേരള കോണ്&#x200d;ഗ്രസ് എം. ജില്ലാ പ്രസിഡണ്ട് തോമസ് തോണിപ്പാറ തുടങ്ങിയവര്&#x200d; സംബന്ധിച്ചു. ജില്ലാ കലക്ടര്&#x200d; യു.വി ജോസ് സ്വാഗതം പറഞ്ഞു.</p>
<h3><strong>കലക്ടര്&#x200d;ക്ക് പൂര്&#x200d;ണ ചുമതല; ജില്ലയില്&#x200d; ആറ് മാസത്തിനകം സമ്പൂര്&#x200d;ണ്ണ ശുചിത്വം</strong></h3>
<p>കോഴിക്കോട്: ദുരന്തനിവാരണ പ്രവര്&#x200d;ത്തനങ്ങളില്&#x200d; ഉള്&#x200d;പ്പെടുത്തി ആറ് മാസത്തിനകം കോഴിക്കോട് സമ്പൂര്&#x200d;ണ്ണ ശുചിത്വ ജില്ലയാക്കുന്നതിന് കലക്ടറേറ്റ് കോണ്&#x200d;ഫറന്&#x200d;സ് ഹാളില്&#x200d; ചേര്&#x200d;ന്ന തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ അധ്യക്ഷന്&#x200d;മാര്&#x200d;, സെക്രട്ടറിമാര്&#x200d;, എം.എല്&#x200d;.എ മാര്&#x200d;, എം.പി മാരുടെ യോഗം തീരുമാനിച്ചു. ഇതിനായി ജില്ലാ കലക്ടര്&#x200d; യു.വി ജോസിന് പൂര്&#x200d;ണ്ണ അധികാരം നല്&#x200d;കുന്നതിന് യോഗം തീരുമാനിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്&#x200d;, തൊഴില്&#x200d; വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്&#x200d;, ഗതാഗത വകുപ്പ് മന്ത്രി എ.കെ. ശശിന്ദ്രന്&#x200d; എന്നിവരുടെ സാന്നിദ്ധ്യത്തില്&#x200d; നടന്ന യോഗത്തിലാണ് തീരുമാനം.</p>
<p>മാലിന്യസംസ്‌കരണം കൊതുക് നശീകരണം ശക്തമായി നടപ്പില്&#x200d; വരുത്താന്&#x200d; തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്&#x200d;ക്ക് നിര്&#x200d;ദ്ദേശം നല്&#x200d;കി. മാലിന്യം തളളുന്നവര്&#x200d;ക്കെതിരെ കര്&#x200d;ശന നടപടി സ്വീകരിക്കും. ഇതര സംസ്ഥാന തൊഴിലാളികള്&#x200d; താമസിക്കുന്ന മേഖലകളില്&#x200d; പരിശോധന നടത്തും. തൊഴിലുടമകള്&#x200d; അവര്&#x200d;ക്ക് വേണ്ട സൗകര്യം നല്&#x200d;കുന്നുണ്ടോയെന്ന് പഞ്ചായത്തുകള്&#x200d; പരിശോധിക്കണം.</p>
<p>മാലിന്യസംസ്‌കരണം സമരങ്ങള്&#x200d; കാരണം നിര്&#x200d;ത്തി വെക്കേണ്ട സാഹചര്യമുണ്ടാകുന്നു. ദുരന്തനിവാരണ ആക്ട് പ്രകാരം ഇതില്&#x200d; നടപടി സ്വീകരിക്കുമെന്ന് കലക്ടര്&#x200d; പറഞ്ഞു. വാര്&#x200d;ഡുതലത്തില്&#x200d; സര്&#x200d;വ്വകക്ഷിയോഗം വിളിക്കുന്നതിനും തിരുമാനമായി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/nipah-virus-issue-kozhikode-in-alert-clean-with-in-six-months.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നിപ്പ വൈറസ്; 24 മണിക്കൂര്&#x200d; കണ്&#x200d;ട്രോള്&#x200d; റൂം; വിളിക്കാം 1056ല്&#x200d;</title>
		<link>https://www.chandrikadaily.com/nipah-virus-24-hours-control-room-1056.html</link>
					<comments>https://www.chandrikadaily.com/nipah-virus-24-hours-control-room-1056.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 22 May 2018 04:42:56 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[kozhikode fever]]></category>
		<category><![CDATA[kozhikode medical college]]></category>
		<category><![CDATA[nipah virus]]></category>
		<category><![CDATA[virus fever]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=86418</guid>

					<description><![CDATA[കോഴിക്കോട്: സുരക്ഷാ മുന്&#x200d;കരുതല്&#x200d; സ്വീകരിച്ച് ചികിത്സ നല്&#x200d;കുന്നതിനുള്ള എല്ലാ സംവിധാനങ്ങളും മെഡിക്കല്&#x200d; കോളജില്&#x200d; ഒരുക്കിയിട്ടുണ്ട്. കൂടുതല്&#x200d; ഡോക്ടര്&#x200d;മാരെ ആവശ്യമെങ്കില്&#x200d; മറ്റ് മെഡിക്കല്&#x200d; കോളജുകളില്&#x200d; നിന്ന് ഒരാഴ്ചത്തേക്ക് മാറ്റി വിന്യസിക്കാന്&#x200d; മെഡിക്കല്&#x200d; വിദ്യാഭ്യാസ ഡയറക്ടര്&#x200d;ക്ക് നിര്&#x200d;ദേശം നല്&#x200d;കി. സമീപത്തെ ആസ്പത്രികളെ സജ്ജമാക്കുകയും റഫറല്&#x200d; സംവിധാനം ഉണ്ടാക്കുകയും ചെയ്തിട്ടുണ്ട്. നിപാ രോഗ ചികിത്സ മാര്&#x200d;ഗരേഖ തയ്യാറാക്കാന്&#x200d; എമര്&#x200d;ജന്&#x200d;സി മെഡിസിന്&#x200d; മേധാവിയായ ഡോ. ആര്&#x200d; ചാന്ദ്‌നിയെ ചുമതലപ്പെടുത്തി. നിപാ വൈറസ് ലക്ഷണമുള്ളവരെ അവിടങ്ങളില്&#x200d; നിന്ന് മെഡിക്കല്&#x200d; കോളജിലേക്ക് റഫര്&#x200d; ചെയ്യും. സ്വകാര്യ [&#8230;]]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: സുരക്ഷാ മുന്&#x200d;കരുതല്&#x200d; സ്വീകരിച്ച് ചികിത്സ നല്&#x200d;കുന്നതിനുള്ള എല്ലാ സംവിധാനങ്ങളും മെഡിക്കല്&#x200d; കോളജില്&#x200d; ഒരുക്കിയിട്ടുണ്ട്. കൂടുതല്&#x200d; ഡോക്ടര്&#x200d;മാരെ ആവശ്യമെങ്കില്&#x200d; മറ്റ് മെഡിക്കല്&#x200d; കോളജുകളില്&#x200d; നിന്ന് ഒരാഴ്ചത്തേക്ക് മാറ്റി വിന്യസിക്കാന്&#x200d; മെഡിക്കല്&#x200d; വിദ്യാഭ്യാസ ഡയറക്ടര്&#x200d;ക്ക് നിര്&#x200d;ദേശം നല്&#x200d;കി. സമീപത്തെ ആസ്പത്രികളെ സജ്ജമാക്കുകയും റഫറല്&#x200d; സംവിധാനം ഉണ്ടാക്കുകയും ചെയ്തിട്ടുണ്ട്. നിപാ രോഗ ചികിത്സ മാര്&#x200d;ഗരേഖ തയ്യാറാക്കാന്&#x200d; എമര്&#x200d;ജന്&#x200d;സി മെഡിസിന്&#x200d; മേധാവിയായ ഡോ. ആര്&#x200d; ചാന്ദ്‌നിയെ ചുമതലപ്പെടുത്തി.<br />
നിപാ വൈറസ് ലക്ഷണമുള്ളവരെ അവിടങ്ങളില്&#x200d; നിന്ന് മെഡിക്കല്&#x200d; കോളജിലേക്ക് റഫര്&#x200d; ചെയ്യും. സ്വകാര്യ ആസ്പത്രികളിലും ചികിത്സാ സൗകര്യമുണ്ട്. സ്ഥിതിഗതികള്&#x200d; നേരിടുന്നതിനായി ജില്ലാ കലക്ടര്&#x200d; ചെയര്&#x200d;മാനും ജില്ലാ മെഡിക്കല്&#x200d; ഓഫീസര്&#x200d; കണ്&#x200d;വീനറുമായി പ്രത്യേക ടാസ്‌ക്ക് ഫോഴ്‌സ് രൂപവത്ക്കരിച്ചിട്ടുണ്ട്. മെഡിക്കല്&#x200d; കോളജ് കേന്ദ്രീകരിച്ചും ജില്ലാ മെഡിക്കല്&#x200d; ഓഫീസ് കേന്ദ്രീകരിച്ചും രണ്ട് കണ്&#x200d;ട്രോള്&#x200d; റൂമുകള്&#x200d; തുറന്നു. നാഷണല്&#x200d; ഹെല്&#x200d;ത്ത് മിഷന്റെ 24 മണിക്കൂറും പ്രവര്&#x200d;ത്തിക്കുന്ന ദിശ കോള്&#x200d;സെന്ററുമായും സഹായങ്ങള്&#x200d;ക്കും സംശയങ്ങള്&#x200d;ക്കും ബന്ധപ്പെടാം. 1056 നമ്പറില്&#x200d; വിളിച്ചാല്&#x200d; ദിശയില്&#x200d; നിന്ന് ജില്ലാ കണ്&#x200d;ട്രോള്&#x200d; റൂമിലേക്ക് കണക്ട് ചെയ്ത് നല്&#x200d;കും.</p>
<h4><strong>എട്ട് മണിക്കൂറിനകം സാമ്പിള്&#x200d; മണിപ്പാലിലെത്തിക്കും</strong></h4>
<p>കോഴിക്കോട്: നിപാ വൈറസ് ബാധ സംശയിക്കുന്നവരുടെ സാമ്പിള്&#x200d; എട്ടു മണിക്കൂറിനകം മെഡിക്കല്&#x200d; കോളജില്&#x200d; നിന്ന് മണിപ്പാലിലെത്തിക്കാന്&#x200d; സംവിധാനമൊരുക്കിയതായി മണിപ്പാല്&#x200d; വൈറോളജി ഇന്&#x200d;സ്റ്റിറ്റ്യൂട്ടിലെ ഡോ.ജി. അരുണ്&#x200d;കുമാര്&#x200d; അറിയിച്ചു. സംശയമുള്ള എല്ലാവരുടെയും സാമ്പിള്&#x200d; ശേഖരിച്ച് ഇതിനകം അയച്ചു കഴിഞ്ഞു. ഫലം ഉടന്&#x200d; ലഭിക്കും. ബോഡി ഫ്‌ളൂയിഡുമായി നേരിട്ടുള്ള സമ്പര്&#x200d;ക്കമാണ് വൈറസ് ബാധയുടെ പ്രധാന കാരണം. ഒരു മീറ്ററില്&#x200d; താഴെ അകലത്തില്&#x200d; വളരെ കൂടുതല്&#x200d; സമയം രോഗിയോടൊപ്പം ചെലവഴിക്കുന്നതും ബാധയ്ക്ക് കാരണമാകും. അസുഖം ബാധിച്ചാല്&#x200d; 40 മുതല്&#x200d; 70 ശതമാനം വരെയാണ് മരണ സാധ്യത. എന്നാല്&#x200d; 30 മുതല്&#x200d; 60 ശതമാനം വരെ രക്ഷപ്പെടാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/nipah-virus-24-hours-control-room-1056.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നിപാ വൈറസ്; പനി ബാധിത പ്രദേശങ്ങള്&#x200d; വിദഗ്ധ സംഘം സന്ദര്&#x200d;ശിച്ചു</title>
		<link>https://www.chandrikadaily.com/manipal-medical-team-headed-by-dr-arun-kumar-comes-to-kozhikode.html</link>
					<comments>https://www.chandrikadaily.com/manipal-medical-team-headed-by-dr-arun-kumar-comes-to-kozhikode.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 21 May 2018 04:36:12 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[kozhikode fever]]></category>
		<category><![CDATA[manipal medical]]></category>
		<category><![CDATA[nipah virus]]></category>
		<category><![CDATA[virus fever]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=86227</guid>

					<description><![CDATA[പേരാമ്പ്ര: ഒരു കുടുംബത്തിലെ മൂന്ന് പേര്&#x200d; പനി ബാധിച്ച് മരിച്ച പന്തിരിക്കര സൂപ്പിക്കടയില്&#x200d; വിദഗ്ധ മെഡിക്കല്&#x200d; സംഘം സന്ദര്&#x200d;ശനം നടത്തി. മണിപ്പാല്&#x200d; സെന്റര്&#x200d; ഫോര്&#x200d; വൈറസ് റിസര്&#x200d;ച്ച് തലവന്&#x200d; പ്രൊഫ. ജി.അരുണ്&#x200d;കുമാറിന്റെ നേതൃത്വത്തിലാണ് സംഘം എത്തിയത്. മരിച്ച സഹോദരങ്ങളായ വളച്ചുകെട്ടി മുഹമ്മദ് സാലിഹ്, സാബിത്ത്, ഇവരുടെ പിതൃസഹോദരന്റെ ഭാര്യ വളച്ചുകെട്ടി മറിയം ഹജ്ജുമ്മ എന്നിവരുടെ വീടുകളില്&#x200d; ചെന്ന് പരിശോധന നടത്തി. മരണവീടുകള്&#x200d;ക്ക് സമീപത്തെ വസതികളിലും എത്തി തെളിവെടുപ്പ് നടത്തി. മരിച്ച മുഹമ്മദ് സാലിഹിന്റെ വീട്ടില്&#x200d; വളര്&#x200d;ത്തുന്ന മുയലിന്റെ [&#8230;]]]></description>
										<content:encoded><![CDATA[<p>പേരാമ്പ്ര: ഒരു കുടുംബത്തിലെ മൂന്ന് പേര്&#x200d; പനി ബാധിച്ച് മരിച്ച പന്തിരിക്കര സൂപ്പിക്കടയില്&#x200d; വിദഗ്ധ മെഡിക്കല്&#x200d; സംഘം സന്ദര്&#x200d;ശനം നടത്തി. മണിപ്പാല്&#x200d; സെന്റര്&#x200d; ഫോര്&#x200d; വൈറസ് റിസര്&#x200d;ച്ച് തലവന്&#x200d; പ്രൊഫ. ജി.അരുണ്&#x200d;കുമാറിന്റെ നേതൃത്വത്തിലാണ് സംഘം എത്തിയത്. മരിച്ച സഹോദരങ്ങളായ വളച്ചുകെട്ടി മുഹമ്മദ് സാലിഹ്, സാബിത്ത്, ഇവരുടെ പിതൃസഹോദരന്റെ ഭാര്യ വളച്ചുകെട്ടി മറിയം ഹജ്ജുമ്മ എന്നിവരുടെ വീടുകളില്&#x200d; ചെന്ന് പരിശോധന നടത്തി. മരണവീടുകള്&#x200d;ക്ക് സമീപത്തെ വസതികളിലും എത്തി തെളിവെടുപ്പ് നടത്തി. മരിച്ച മുഹമ്മദ് സാലിഹിന്റെ വീട്ടില്&#x200d; വളര്&#x200d;ത്തുന്ന മുയലിന്റെ രക്തസാമ്പിള്&#x200d; ശേഖരിച്ചു. ഇവിടെ വളര്&#x200d;ത്തുന്ന മുയലുകളില്&#x200d; രണ്ടെണ്ണം കഴിഞ്ഞ ദിവസം ചത്തുപോയിരുന്നു.<br />
മെഡിക്കല്&#x200d; ക്യാമ്പില്&#x200d; നിന്ന് ശേഖരിച്ച രക്തസാമ്പിള്&#x200d; മണിപ്പാല്&#x200d; വൈറോളജി വിഭാഗത്തിലേക്ക് അയച്ചിട്ടുണ്ട്. രോഗം പരത്തുന്ന വൈറസിനെക്കുറിച്ച് ഉടന്&#x200d; തന്നെ പഠിച്ച് റിപ്പോര്&#x200d;ട്ട് സമര്&#x200d;പ്പിക്കുമെന്ന് പ്രൊഫ. അരുണ്&#x200d;കുമാര്&#x200d; വ്യക്തമാക്കി.</p>
<p>ഭയപ്പെടേണ്ട യാതൊരു സാഹചര്യവും നിലനില്&#x200d;ക്കുന്നില്ല. മരിച്ചവരുമായി അടുത്ത് ഇടപഴകിയവര്&#x200d;ക്കല്ലാതെ രോഗം പടരാന്&#x200d; സാദ്ധ്യതയില്ല. സൂപ്പിക്കടയില്&#x200d; നടന്ന നാട്ടുകാരുടെ യോഗത്തില്&#x200d; പ്രസംഗിച്ച പ്രൊഫ. അരുണ്&#x200d;കുമാര്&#x200d; ആശങ്കക്ക് അടിസ്ഥാനമില്ലെന്ന് പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.കെ ആയിഷ അദ്ധ്യക്ഷയായി. വൈസ് പ്രസിഡണ്ട് എന്&#x200d;.പി വിജയന്&#x200d; സ്വാഗതം പറഞ്ഞു.</p>
<h4><strong>ആശങ്ക വേണ്ട; ജാഗ്രത പാലിക്കണം: ഡി.എം.ഒ</strong></h4>
<p>കോഴിക്കോട്: പ്രത്യേക വൈറസ് പരത്തുന്ന പനി ബാധിച്ച് മൂന്നുപേര്&#x200d; മരിക്കുകയും എട്ടുപേര്&#x200d; ചികിത്സ തേടിയതോടെ പേരാമ്പ്രയില്&#x200d; പ്രധാനമായും ജില്ലയില്&#x200d; പൊതുവെയും ആശങ്ക പരന്നിട്ടുണ്ട്. എന്നാല്&#x200d; വായുവിലൂടെയും ജലത്തിലൂടെയും രോഗം പകരില്ലെന്ന് ഉറപ്പായതിനാല്&#x200d; അധികം ആശങ്കയുടെ ആവശ്യമില്ലെന്ന് ജില്ലാ മെഡിക്കല്&#x200d; ഓഫീസര്&#x200d; ഡോ. വി. ജയശ്രീ അറിയിച്ചു.</p>
<p><strong>അടിയന്തര ശ്രദ്ധക്ക്</strong><br />
• രോഗം ബാധിച്ചവരുമായി ഇടപഴകുന്നവര്&#x200d; ശ്രദ്ധിക്കണം. മാസ്‌ക് ധരിക്കുകയും കൈകള്&#x200d; സോപ്പുപയോഗിച്ച് കഴുകുകയും വേണം.<br />
• വവ്വാല്&#x200d; കടിച്ചതോ തൊട്ടതോ ആയ പഴങ്ങള്&#x200d; ഉപയോഗിക്കരുത്.<br />
• പക്ഷിമൃഗാദികള്&#x200d; കഴിച്ചു ബാക്കി വന്ന മാമ്പഴങ്ങളും മറ്റു പഴങ്ങളും കഴിക്കരുത്.<br />
• പഴങ്ങള്&#x200d; നന്നായി കഴുകി തോല്&#x200d; മാറ്റിയതിന് ശേഷം കഴിക്കുക.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/manipal-medical-team-headed-by-dr-arun-kumar-comes-to-kozhikode.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നിപാ വൈറസ്: മരണം പത്തായി; ചികിത്സിച്ച നേഴ്‌സും മരിച്ചു</title>
		<link>https://www.chandrikadaily.com/nipah-fever-in-kozhikode-confirmed-ten-death.html</link>
					<comments>https://www.chandrikadaily.com/nipah-fever-in-kozhikode-confirmed-ten-death.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 21 May 2018 04:16:24 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[kozhikode fever]]></category>
		<category><![CDATA[nipah virus]]></category>
		<category><![CDATA[virus fever]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=86221</guid>

					<description><![CDATA[കോഴിക്കോട്: നിപാ വൈറസ് ബാധമൂലമുള്ള പനി ബാധിച്ച് ഒരാൾ കൂടി മരിച്ചു. പനി ബാധിച്ച് മരിച്ചവരെ പരിചരിച്ച നഴ്&#x200d;സ് ലിനി(31)യാണ് മരിച്ചത്. പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്&#x200d;സായിരുന്നു കോഴിക്കോട് ചെമ്പനോട സ്വദേശിനിയായ ലിനി. ഇതോടെ ഈ വൈറസ് ബാധ മൂലം മരിച്ചവരുടെ എണ്ണം പത്തായി. ലിനിയുടെ മൃതദേഹം ബന്ധുക്കള്&#x200d;ക്ക് വിട്ടു നല്&#x200d;കിയില്ല. മൃതദേഹം ഇന്നു പുലര്&#x200d;ച്ചെ തന്നെ ആശുപത്രി വളപ്പില്&#x200d; സംസ്കരിച്ചു. വൈറസ് പടരാതിരിക്കാനുള്ള മുന്&#x200d;കരുതലിന്&#x200d;റെ ഭാഗമായാണ് നടപടി. 10 പേരുടെ മരണത്തിനിടയാക്കിയ വൈറല്&#x200d; പനിക്ക് കാരണം [&#8230;]]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: നിപാ വൈറസ് ബാധമൂലമുള്ള പനി ബാധിച്ച് ഒരാൾ കൂടി മരിച്ചു. പനി ബാധിച്ച് മരിച്ചവരെ പരിചരിച്ച നഴ്&#x200d;സ് ലിനി(31)യാണ് മരിച്ചത്. പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്&#x200d;സായിരുന്നു കോഴിക്കോട് ചെമ്പനോട സ്വദേശിനിയായ ലിനി. ഇതോടെ ഈ വൈറസ് ബാധ മൂലം മരിച്ചവരുടെ എണ്ണം പത്തായി. ലിനിയുടെ മൃതദേഹം ബന്ധുക്കള്&#x200d;ക്ക് വിട്ടു നല്&#x200d;കിയില്ല. മൃതദേഹം ഇന്നു പുലര്&#x200d;ച്ചെ തന്നെ ആശുപത്രി വളപ്പില്&#x200d; സംസ്കരിച്ചു. വൈറസ് പടരാതിരിക്കാനുള്ള മുന്&#x200d;കരുതലിന്&#x200d;റെ ഭാഗമായാണ് നടപടി.</p>
<p>10 പേരുടെ മരണത്തിനിടയാക്കിയ വൈറല്&#x200d; പനിക്ക് കാരണം നിപ്പ വൈറസ് എന്ന് സ്ഥിരീകരണം. ആരോഗ്യവകുപ്പ് ഡയറക്ടര്&#x200d; ഡോ. ആര്&#x200d;.എല്&#x200d; സരിതയാണ് നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചത്. മണിപ്പാല്&#x200d; വൈറോളജി ലാബില്&#x200d; നടത്തിയ വിദഗ്ധ പരിശോധനയിലാണ് വൈറസ് തിരിച്ചറിഞ്ഞത്.</p>
<p>അതേസമയം വൈറസ് ബാധയേറ്റ് ചികിത്സയിലായിരുന്ന കൂട്ടാലിട സ്വദേശി ഇസ്മയില്&#x200d;, കൊളത്തൂര്&#x200d; സ്വദേശി വേലായുധന്&#x200d; എന്നിവര്&#x200d; ഇന്നലെ വൈകീട്ട് മരിച്ചു. കഴിഞ്ഞ പത്ത് ദിവസമായി ഇസ്മയിലും, ഒരാഴ്ചയായി വേലായുധനും ചികിത്സയിലായിരുന്നു.ആദ്യ മരണങ്ങള്&#x200d; നടന്ന സ്ഥലങ്ങളില്&#x200d; നിന്നും വളരെ ദൂരെയുള്ള സ്ഥലങ്ങളിലുള്ളവരാണ് ഇപ്പോള്&#x200d; മരിച്ച രണ്ട് പേരും. അതുകൊണ്ട് തന്നെ വൈറസ് കൂടുതല്&#x200d; സ്ഥലങ്ങളിലേക്ക് വ്യാപിച്ചിട്ടുണെന്ന ആശങ്കയുണ്ട്.രോഗലക്ഷണങ്ങളുമായി കൂടുതല്&#x200d; പേര്&#x200d; ചികിത്സ തേടിയിട്ടുണ്ടെന്ന് ജില്ലാ ആരോഗ്യവകുപ്പ് അധികൃതര്&#x200d; അറിയിച്ചു. കോര്&#x200d;പ്പറേഷന്&#x200d; പരിധിയില്&#x200d; നിന്നും രോഗലക്ഷണങ്ങളുമായി ചികിത്സ തേടിയെത്തിയ ആള്&#x200d; സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ്.</p>
<p>അതേസമയം നിപ്പാ വൈറസ് ബാധ സ്ഥിരീകരിച്ച കോഴിക്കോട് പേരാമ്പ്രയില്&#x200d; ഇന്ന് കേന്ദ്ര സംഘം സന്ദര്&#x200d;ശനം നടത്തും. ചെങ്ങരോത്ത് മേഖലയിലായിരിക്കും പ്രധാനമായും സന്ദര്&#x200d;ശനം.  നാദാപുരം ചെക്കിയാട്, കോഴിക്കോട് നഗരത്തിനടുത്തുള്ള പാലാഴി എന്നിവിടങ്ങളിലും സമാനമായ രോഗലക്ഷണങ്ങള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്തിരുന്നു.</p>
<p>വൈറസ് ബാധയേറ്റ വവ്വാലുകള്&#x200d;, പന്നികള്&#x200d; എന്നിവയില്&#x200d; നിന്നാണ് രോഗം പടരുന്നത്. പനി, തലവേദന, തലകറക്കം എന്നിവയാണ് ലക്ഷണങ്ങള്&#x200d; . ആരോഗ്യ വകുപ്പ് പ്രതിരോധ നടപടികള്&#x200d; ആരംഭിച്ചു. പനി പ്രതിരോധിക്കാന്&#x200d; ജില്ലതല ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കാന്&#x200d; ഉന്നത തലയോഗം തീരുമാനിച്ചിട്ടുണ്ട്. അടിയന്തര ചികിത്സ സഹായത്തിന്റെ ചുമതല ഈ ടാസ്‌ക് ഫൊഴ്‌സ് വഹിക്കും. മെഡിക്കല്&#x200d; കോളേജില്&#x200d; 25 പേര്&#x200d; ഇപ്പോള്&#x200d; നിരീക്ഷണത്തിലുണ്ട്. സമാന വൈറസ് പനി കണ്ടെത്തിയവരെയാണ് നിരീക്ഷിക്കുന്നത്.</p>
<p>നിപ്പാം വൈറസിനെതിരെ മുന്&#x200d; കരുതല്&#x200d; എടുക്കാന്&#x200d; നിര്&#x200d;ദ്ദേശിക്കുകയാണ് വിദഗ്ദര്&#x200d;. ഈ വൈറസ് ബാധിച്ചതിനു ശേഷമുള്ള ചികിത്സ വേണ്ടത്ര ഫലപ്രദമല്ലാത്തതിനാല്&#x200d;, രോഗബാധയ്ക്ക് മുന്നേയുള്ള പ്രതിരോധമാണ് ഏക പോംവഴിയെന്നാണ് ആരോഗ്യവകുപ്പിന്റെ  നിര്&#x200d;ദേശം.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/nipah-fever-in-kozhikode-confirmed-ten-death.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
