<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Virus &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/virus/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 29 Oct 2025 14:21:29 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Virus &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>മിസിസിപ്പിയില്‍ അപകടം: വൈറസ് ബാധിത കുരങ്ങുകള്‍ രക്ഷപ്പെട്ടു; അതീവ ജാഗ്രത മുന്നറിയിപ്പ്</title>
		<link>https://www.chandrikadaily.com/11disaster-in-mississippi-virus-infected-monkeys-escape-extreme-caution-warning.html</link>
					<comments>https://www.chandrikadaily.com/11disaster-in-mississippi-virus-infected-monkeys-escape-extreme-caution-warning.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Wed, 29 Oct 2025 14:20:13 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[AMERICA]]></category>
		<category><![CDATA[Mississippi]]></category>
		<category><![CDATA[monkey]]></category>
		<category><![CDATA[Virus]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=360993</guid>

					<description><![CDATA[കോവിഡ്, ഹെപ്പറ്റൈറ്റിസ് സി, ഹെര്‍പ്‌സ് തുടങ്ങിയ വൈറസുകള്‍ ബാധിച്ച മൂന്ന് റീസസ് മക്കാക്ക് വിഭാഗത്തില്‍പെട്ട കുരങ്ങുകള്‍ പുറത്തുചാടുകയായിരുന്നു.]]></description>
										<content:encoded><![CDATA[<p>മിസിസിപ്പി (അമേരിക്ക): യുഎസിലെ മിസിസിപ്പിയില്&#x200d; പരീക്ഷണശാലയില്&#x200d; നിന്ന് മറ്റൊരു കേന്ദ്രത്തിലേക്ക് കൊണ്ടുപോകുന്നതിനിടെ കുരങ്ങുകളുമായി പോയ ട്രക്ക് മറിഞ്ഞു. അപകടത്തെ തുടര്&#x200d;ന്ന് കോവിഡ്, ഹെപ്പറ്റൈറ്റിസ് സി, ഹെര്&#x200d;പ്‌സ് തുടങ്ങിയ വൈറസുകള്&#x200d; ബാധിച്ച മൂന്ന് റീസസ് മക്കാക്ക് വിഭാഗത്തില്&#x200d;പെട്ട കുരങ്ങുകള്&#x200d; പുറത്തുചാടുകയായിരുന്നു.</p>
<p>സംഭവം ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് ഇന്റര്&#x200d;‌സ്റ്റേറ്റ് 59 ഹൈവേയില്&#x200d; നടന്നു. വൈറസ് ബാധിതരായ ഈ കുരങ്ങുകള്&#x200d; അപകടസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടതോടെ, സമീപ പ്രദേശങ്ങളില്&#x200d; അതീവ ജാഗ്രത നിര്&#x200d;ദേശം അധികൃതര്&#x200d; പുറപ്പെടുവിച്ചു.</p>
<p>പൊലീസും ആരോഗ്യ വകുപ്പും ചേര്&#x200d;ന്ന് തിരച്ചില്&#x200d; സംഘങ്ങള്&#x200d; രൂപീകരിച്ചു. ആക്രമണ സ്വഭാവമുള്ള ഈ കുരങ്ങുകളെ പിടികൂടാന്&#x200d; വലിയ സന്നാഹമാണ് ഏര്&#x200d;പ്പെടുത്തിയിരിക്കുന്നത്. ഇതിനിടെ രണ്ടിനെ വെടിവെച്ച് കൊന്നതായി പൊലീസ് സ്ഥിരീകരിച്ചു. ശേഷിക്കുന്ന ഒന്നിനായി തിരച്ചില്&#x200d; തുടരുകയാണ്.</p>
<p>റീസസ് മക്കാക്ക് വിഭാഗത്തിലെ കുരങ്ങുകള്&#x200d; മനുഷ്യരോട് ഏറെ സാമ്യമുള്ളവയാണ്. ഇവയുടെ ഡി.എന്&#x200d;.എയില്&#x200d; മനുഷ്യരുമായി 93 ശതമാനം വരെ സാമ്യമുണ്ട്. മനുഷ്യരക്തത്തിലെ ആര്&#x200d;.എച്ച് ഫാക്ടറിനും റീസസിനും സാദൃശ്യമുള്ളതിനാല്&#x200d; മരുന്ന് പരിശോധനകളിലും വാക്‌സിന്&#x200d; വികസനത്തിലും ഇവയെ വ്യാപകമായി ഉപയോഗിക്കുന്നു. കോവിഡ് വാക്‌സിന്&#x200d; ഗവേഷണത്തിലും റീസസ് കുരങ്ങുകള്&#x200d; ഉപയോഗിച്ചിരുന്നു.</p>
<p>റീസസ് കുരങ്ങുകള്&#x200d; ഇന്ത്യ, ചൈന, നേപ്പാള്&#x200d; തുടങ്ങിയ രാജ്യങ്ങളിലാണ് കൂടുതലായി കാണപ്പെടുന്നത്. 1949-ല്&#x200d; അമേരിക്ക നടത്തിയ ബഹിരാകാശ ദൗത്യത്തില്&#x200d; ആദ്യമായി പരീക്ഷണമൃഗമായി ഉപയോഗിച്ചത് റീസസിനെയായിരുന്നു. തുടര്&#x200d;ന്ന് 1950-കളിലും 1960-കളിലും യുഎസ്, സോവിയറ്റ് റഷ്യ തുടങ്ങിയ രാജ്യങ്ങളുടെ ബഹിരാകാശ പദ്ധതികളിലും ഇവയെ ഉപയോഗിച്ചിരുന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/11disaster-in-mississippi-virus-infected-monkeys-escape-extreme-caution-warning.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പാലക്കാട് സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു; പുണെയിലെ ഫലവും പോസിറ്റീവ്</title>
		<link>https://www.chandrikadaily.com/palakkad-resident-nipah-confirmed-the-result-in-pune-is-also-positive.html</link>
					<comments>https://www.chandrikadaily.com/palakkad-resident-nipah-confirmed-the-result-in-pune-is-also-positive.html#respond</comments>
		
		<dc:creator><![CDATA[Lubna Sherin K P]]></dc:creator>
		<pubDate>Fri, 04 Jul 2025 06:52:11 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[news]]></category>
		<category><![CDATA[nipah]]></category>
		<category><![CDATA[palakkad]]></category>
		<category><![CDATA[Virus]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=346660</guid>

					<description><![CDATA[ഹൈ റിസ്‌ക് സമ്പര്‍ക്കപ്പട്ടികയില്‍ നൂറിലേറെ പേര്‍
]]></description>
										<content:encoded><![CDATA[<p>സംസ്ഥാനത്ത് വീണ്ടും നിപ. ചികിത്സയിലുള്ള പാലക്കാട് സ്വദേശിയായ യുവതിക്ക് നിപ സ്ഥിരീകരിച്ചു. പ്രാഥമിക പരിശോധനയില്&#x200d; രോഗബാധ കണ്ടെത്തിയ പാലക്കാട് നാട്ടുകല്&#x200d; സ്വദേശിയായ 38കാരിക്കാണ് പുണെയിലെ ലെവല്&#x200d; 3 വൈറോളജി ലാബിലെ പരിശോധനയിലും രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളോടെ ഇവരെ പെരിന്തല്&#x200d;മണ്ണയിലെ സ്വകാര്യ ആശുപത്രിയില്&#x200d; പ്രവേശിപ്പിച്ചിരുന്നു.</p>
<p>രോഗബാധ സ്ഥിരീകരിച്ചതോടെ രോഗിയുമായി സമ്പര്&#x200d;ക്കത്തിലുണ്ടായിരുന്നവര്&#x200d;ക്ക് കടുത്ത ജാഗ്രതാ നിര്&#x200d;ദേശം പുറപ്പെടുവിച്ചു. 100ലധികം പേര്&#x200d; ഹൈറിസ്‌ക് പട്ടികയിലാണുള്ളത്. ബന്ധുക്കളും യുവതി ചികിത്സ തേടിയ ആശുപത്രികളിലെ ഡോക്ടര്&#x200d;മാരും ജീവനക്കാരുമടക്കം നിരീക്ഷണത്തിലാണ്. നാട്ടുകല്&#x200d; കിഴക്കുപുറം കണ്ടെയ്ന്റ്‌മെന്റ് സോണായി പ്രഖ്യാപിച്ചു. മൂന്ന് കിലോമീറ്റര്&#x200d; പരിധിയിലാണ് നിയന്ത്രണം. യുവതിക്ക് എവിടെ നിന്നാണ് രോഗം ബാധിച്ചത് എന്നത് വ്യക്തമായിട്ടില്ല.</p>
<p>പെരിന്തല്&#x200d;മണ്ണയിലെ ആശുപത്രിയില്&#x200d; വെച്ച് നടത്തിയ പ്രാഥമിക പരിശോധനയിലാണ് നിപ കണ്ടെത്തിയത്. തുടര്&#x200d;ന്ന് സ്ഥിരീകരണത്തിനായി സാംപിള്&#x200d; പൂനെ നാഷണല്&#x200d; വൈറോളജി ലാബിലേക്ക് അയക്കുകയായിരുന്നു. ഇവിടെ നിന്നുള്ള പരിശോധനാ ഫലവും പോസിറ്റീവ് ആയിരിക്കുകയാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/palakkad-resident-nipah-confirmed-the-result-in-pune-is-also-positive.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സംസ്ഥാനത്ത് വീണ്ടും നിപ; വൈറസ് ബാധ വളാഞ്ചേരി സ്വദേശിക്ക്</title>
		<link>https://www.chandrikadaily.com/nipah-again-in-the-state-a-valancherry-native-is-infected-with-the-virus.html</link>
					<comments>https://www.chandrikadaily.com/nipah-again-in-the-state-a-valancherry-native-is-infected-with-the-virus.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Thu, 08 May 2025 10:38:52 +0000</pubDate>
				<category><![CDATA[Health]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[malappuram]]></category>
		<category><![CDATA[news]]></category>
		<category><![CDATA[nipah]]></category>
		<category><![CDATA[Virus]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=340602</guid>

					<description><![CDATA[പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ ചികിത്സയിലാണ് ഇവര്‍]]></description>
										<content:encoded><![CDATA[<p>മലപ്പുറം: കേരളത്തില്&#x200d; വീണ്ടും നിപ സ്ഥിരീകരിച്ചു. വളാഞ്ചേരി സ്വദേശിയായ 42കാരിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. പെരിന്തല്&#x200d;മണ്ണയിലെ ആശുപത്രിയില്&#x200d; ചികിത്സയിലാണ് ഇവര്&#x200d;. കഴിഞ്ഞ നാലുദിവസമായി പനിയും ശ്വാസതടസ്സവും നേരിട്ടതിനെ തുടര്&#x200d;ന്നാണ് യുവതിയെ പെരിന്തല്&#x200d;മണ്ണയിലെ ആശുപത്രിയില്&#x200d; പ്രവേശിപ്പിച്ചത്. നിപ ലക്ഷണങ്ങള്&#x200d; കണ്ടതോടെ സ്രവം പരിശോധനയ്ക്കായി പുനെയിലേക്ക് അയക്കുകയായിരുന്നു. അവിടെ നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.</p>
<p>ചികിത്സയില്&#x200d; തുടരുന്ന യുവതിക്ക് കടുത്ത പനി തുടരുന്നതായാണ് റിപ്പോര്&#x200d;ട്ടുകള്&#x200d;. ഒരുവര്&#x200d;ഷത്തിനിടെ മൂന്നാം തവണയാണ് മലപ്പുറത്ത് നിപ സ്ഥിരികരിച്ചത്. നേരത്തെ വണ്ടൂരില്&#x200d; നിപ ബാധിച്ച് യുവാവ് മരിച്ചിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/nipah-again-in-the-state-a-valancherry-native-is-infected-with-the-virus.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മാര്&#x200d;ബര്&#x200d;ഗ് വൈറസ് രോഗ ബാധ: ടാന്&#x200d;സാനിയയില്&#x200d; എട്ട് പേര്&#x200d; മരിച്ചതായി ലോകാരോഗ്യ സംഘടന</title>
		<link>https://www.chandrikadaily.com/marburg-virus-outbreak-eight-dead-in-tanzania-who-says.html</link>
					<comments>https://www.chandrikadaily.com/marburg-virus-outbreak-eight-dead-in-tanzania-who-says.html#respond</comments>
		
		<dc:creator><![CDATA[Lubna Sherin K P]]></dc:creator>
		<pubDate>Wed, 15 Jan 2025 12:36:44 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[World]]></category>
		<category><![CDATA[tansania]]></category>
		<category><![CDATA[Virus]]></category>
		<category><![CDATA[WHO]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=325780</guid>

					<description><![CDATA[ടാന്&#x200d;സാനിയയില്&#x200d; ഒന്&#x200d;പത് പേര്&#x200d;ക്കാണ് രോഗം സ്ഥിരീകരിച്ചിരുന്നത്.]]></description>
										<content:encoded><![CDATA[<p>മാര്&#x200d;ബര്&#x200d;ഗ് രോഗം ബാധിച്ച് വടക്കന്&#x200d; ടാന്&#x200d;സാനിയയില്&#x200d; എട്ട് പേര്&#x200d; മരിച്ചതായി ലോകാരോഗ്യ സംഘടന. ടാന്&#x200d;സാനിയയില്&#x200d; ഒന്&#x200d;പത് പേര്&#x200d;ക്കാണ് രോഗം സ്ഥിരീകരിച്ചിരുന്നത്.</p>
<p>ആരോഗ്യ പ്രവര്&#x200d;ത്തകര്&#x200d; അടക്കമുള്ള രോഗ ബാധ സ്ഥിരീകരിച്ചവരുടെ സമ്പര്&#x200d;ക്കപട്ടിക തിരിച്ചറിഞ്ഞതായും കൂടുതല്&#x200d; പരിശോധനകള്&#x200d; നടത്തിവരുന്നതായും ടെഡ്രോസ് അദാനോം ഗെബ്രിയേസസ് എക്‌സില്&#x200d; കുറിച്ചു. വരും ദിവസങ്ങളില്&#x200d; കൂടുതല്&#x200d; കേസുകള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്യാന്&#x200d; സാധ്യതയുള്ളതായും അച്ചേഹം പറഞ്ഞു.</p>
<p>പഴംതീനി വവ്വാലുകളിലൂടെയാണ് വൈറസിന്റെ വ്യാപനം നടക്കുന്നത്. രോഗം ബാധിച്ച വ്യക്തികളുമായി സമ്പര്&#x200d;ക്കം സ്ഥാപിക്കുന്നവര്&#x200d;ക്കാണ് രോഗം പടരുക. അതേസമയം രോഗം ബാധിച്ച് ചികിത്സ തേടാത്ത 88 ശതമാനം പേരിലും രോഗം മൂര്&#x200d;ച്ഛിക്കാന്&#x200d; സാധ്യതയുണ്ട്.</p>
<p>പനി, പേശി വേദന, വയറിളക്കം, ഛര്&#x200d;ദ്ദി, ബാഹ്യ രക്തസ്രാവം എന്നിവയാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങള്&#x200d;. അതേസമയം മാര്&#x200d;ബര്&#x200d;ഗിന് അംഗീകൃത വാക്സിനോ ചികിത്സയോ ലഭ്യമായിട്ടില്ല.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/marburg-virus-outbreak-eight-dead-in-tanzania-who-says.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗുജറാത്തിൽ അപൂർവ വൈറസ് ബാധ വ്യാപിക്കുന്നു; കുട്ടികളടക്കം 8 പേർ മരിച്ചു</title>
		<link>https://www.chandrikadaily.com/rare-virus-spreads-in-gujarat-8-people-died-including-children.html</link>
					<comments>https://www.chandrikadaily.com/rare-virus-spreads-in-gujarat-8-people-died-including-children.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Wed, 17 Jul 2024 05:04:42 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[death]]></category>
		<category><![CDATA[fever]]></category>
		<category><![CDATA[gujarat]]></category>
		<category><![CDATA[Virus]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=302910</guid>

					<description><![CDATA[ശക്തമായ പനി, മസ്തിഷ്‌കജ്വരം എന്നിവയാണ് രോഗലക്ഷണങ്ങൾ. കൊതുകുകൾ, ഈച്ചകൾ തുടങ്ങിയവായണ് രോഗം പരത്തുന്നത്]]></description>
										<content:encoded><![CDATA[<p>ഗുജറാത്തിൽ ചണ്ഡിപുര വൈറസ് ബാധയെ തുടർന്ന് രണ്ട് കുട്ടികൾ കൂടി മരിച്ചു. ഇതോടെ അപൂർവ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 8 ആയി. ആകെ 14 പേർക്കാണ് രോഗം ബാധിച്ചത്. മഹിസാഗർ, സബർകാന്ത, ഖേദ, ആരവല്ലി, മെഹ്‌സാന, രാജ്‌കോട്ട് ജില്ലകളിലാണ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.</p>
<p>അയൽ സംസ്ഥാനങ്ങളായ രാജസ്ഥാനിൽ നിന്നും മഹാരാഷ്ട്രയിൽ നിന്നുമുള്ള രണ്ട് പേർ കൂടി ഗുജറാത്തിൽ ചികിത്സ തേടിയിരുന്നു. ഇതിൽ രാജസ്ഥാൻ സ്വദേശി കഴിഞ്ഞ ദിവസം മരിച്ചു.</p>
<p>ചണ്ഡിപുര വൈറസിനെ കുറിച്ച് പഠിക്കാനും മുൻകരുതലുകളെടുക്കാനും പ്രത്യേക സംഘത്തെ നിയോഗിച്ചതായി ഗുജറാത്ത് ആരോഗ്യ മന്ത്രി അറിയിച്ചു. മരണസാധ്യത കൂടുതലുള്ള വൈറസ് ബാധയാണിത്.</p>
<p>ശക്തമായ പനി, മസ്തിഷ്‌കജ്വരം എന്നിവയാണ് രോഗലക്ഷണങ്ങൾ. കൊതുകുകൾ, ഈച്ചകൾ തുടങ്ങിയവായണ് രോഗം പരത്തുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/rare-virus-spreads-in-gujarat-8-people-died-including-children.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ചൈനയിലെ വൈറസ് വ്യാപനം; അഞ്ച് സംസ്ഥാനങ്ങൾ ജാഗ്രതാ നിർദേശം നൽകി</title>
		<link>https://www.chandrikadaily.com/virus-spread-in-china-five-states-have-issued-alert.html</link>
					<comments>https://www.chandrikadaily.com/virus-spread-in-china-five-states-have-issued-alert.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 29 Nov 2023 14:22:39 +0000</pubDate>
				<category><![CDATA[Health]]></category>
		<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[china]]></category>
		<category><![CDATA[Five states]]></category>
		<category><![CDATA[Virus]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=284494</guid>

					<description><![CDATA[തമിഴ്നാട്, രാജസ്ഥാൻ, കർണാടക, ഗുജറാത്ത്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലാണ് ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്.]]></description>
										<content:encoded><![CDATA[<p>ചൈനയിലെ വൈറസ് വ്യാപനത്തിന്റെ സാഹചര്യത്തിൽ അഞ്ച് സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകി. തമിഴ്നാട്, രാജസ്ഥാൻ, കർണാടക, ഗുജറാത്ത്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലാണ് ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്. ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ, പ്രത്യേകിച്ച് കുട്ടികളിൽ, വർധിക്കുന്ന സാഹചര്യത്തിൽ കേന്ദ്രത്തിന്റെ നിർദ്ദേശത്തെത്തുടർന്നാണിത്. കുട്ടികളിലെ ശ്വാസകോശ രോ‌ഗങ്ങൾ നിരീക്ഷിക്കണമെന്നും ആശങ്കയില്ലെങ്കിലും കരുതൽ വേണമെന്നും നിർദേശമുണ്ട്.</p>
<p>രാജസ്ഥാനിലെ മെഡിക്കൽ, ഹെൽത്ത് ഡിപ്പാർട്ട്‌മെന്റ് ജീവനക്കാരോട് ജാഗ്രത പാലിക്കാനും റാപിഡ് റെസ്പോൺസ് ടീമുകളെ രൂപീകരിക്കാനും നിർദ്ദേശിച്ചു. രോഗം തടയുന്നതിനും ചികിത്സിക്കുന്നതിനുമായി ഒരു കർമ്മ പദ്ധതി തയ്യാറാക്കാനും ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. നിലവിൽ സ്ഥിതിഗതികൾ ആശങ്കാജനകമല്ലെന്നും എന്നാൽ സംസ്ഥാനത്തുടനീളമുള്ള പകർച്ചവ്യാധികൾ തടയുന്നതിന് ആരോഗ്യ ഉദ്യോഗസ്ഥർ ജാഗ്രതയോടെ പ്രവർത്തിക്കണമെന്ന് രാജസ്ഥാൻ ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ശുഭ്ര സിംഗ് നിർദേശം നൽകി.</p>
<p>രോഗം തടയുന്നതിനും ചികിത്സിക്കുന്നതിനുമായി മൂന്ന് ദിവസത്തിനകം കർമ്മ പദ്ധതി തയ്യാറാക്കണം. ജില്ലാ, മെഡിക്കൽ കോളജ് തലങ്ങളിൽ നോഡൽ ഓഫീസറെ നിയമിക്കണമെന്നും ഡിവിഷൻ, ജില്ലാ തലങ്ങളിൽ റാപിഡ് റെസ്പോൺസ് ടീമിനെ രൂപീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.</p>
<p>ഉത്തരാഖണ്ഡ് ആരോഗ്യ സെക്രട്ടറി ഡോ.ആർ.രാജേഷ് കുമാർ ഇതു സംബന്ധിച്ച മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. കുട്ടികളിൽ ന്യുമോണിയയുടെയും ഇൻഫ്ലുവൻസയുടെയും ലക്ഷണങ്ങൾ നിരീക്ഷിക്കാൻ അദ്ദേഹം മെഡിക്കൽ ടീമുകളോട് ആവശ്യപ്പെട്ടു. എല്ലാ ആശുപത്രികളും ജാഗ്രത പാലിക്കണം എന്ന് ഗുജറാത്ത് സർക്കാർ സർക്കുലർ പുറത്തിറക്കി. വൈറസിന്റെ സാഹചര്യത്തിൽ ആശുപത്രികൾ സജ്ജമാക്കിയതായി അഹമ്മദാബാദ് സിവിൽ ഹോസ്പിറ്റൽ സൂപ്രണ്ട് ഡോക്ടർ രാകേഷ് ജോഷി പറഞ്ഞു.</p>
<p>തമിഴ്‌നാട് ഡയറക്ടർ ഓഫ് പബ്ലിക് ഹെൽത്ത് ആൻഡ് പ്രിവന്റീവ് മെഡിസിൻ സംസ്ഥാനത്ത് ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്കായി നിരീക്ഷണം ശക്തമാക്കാൻ ആരോഗ്യവകുപ്പിന് മുന്നറിയിപ്പ് നൽകി. നിരീക്ഷണം വർധിപ്പിക്കുന്നതിനൊപ്പം രോഗികൾക്കായുള്ള ചികിത്സാ സൗകര്യങ്ങൾ ശക്തമാക്കാനും ആരോഗ്യവകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.</p>
<p>ചൈനയിൽ ന്യൂമോണിയ ബാധിച്ച് നൂറ് കണക്കിന് കുഞ്ഞുങ്ങൾ ചികിത്സ തേടിയിരുന്നു. പുതിയ വൈറസ് മൂലമല്ല രോഗബാധയെന്ന വിശദീകരണവുമായി ചൈന രംഗത്ത് വന്നിരുന്നു. ലോകാരോഗ്യസംഘടനക്കും ചൈന ഇത് സംബന്ധിച്ച റിപ്പോർട്ട് നൽകിയിരുന്നു. ജാഗ്രത പുലർത്തണമെന്ന് ലോകാരോഗ്യ സംഘടനയും ആവശ്യപ്പെട്ടിരുന്നു.</p>
<p>പനി, ചുമ, ശ്വാസ തടസം തുടങ്ങിയ ലക്ഷണങ്ങളോടെയുള്ള &#8216;നിഗൂഢ ന്യുമോണിയ&#8217; ചൈനയിലെ സ്കൂൾ കുട്ടികളെ ബാധിച്ചതായിരുന്നു നേരത്തെ റിപ്പോർട്ട്. തലസ്ഥാനമായ ബെയ്ജിങ്ങിലും ലിയോണിങ്ങിലും സ്കൂൾ കുട്ടികളിൽ രോഗം പടരുന്നതായും റിപ്പോർട്ടുണ്ടായിരുന്നു. ഇവിടങ്ങളിലെ പല ആശുപത്രികളും രോഗികളെ കൊണ്ടു നിറഞ്ഞ സ്ഥിതിയാണുള്ളതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. രാജ്യത്ത് പടർന്നുപിടിക്കുന്ന അസുഖത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നൽകണമെന്ന് ലോകാരോഗ്യസംഘടനയും ആവശ്യപ്പെട്ടിരുന്നു. രോഗവ്യാപനം കുറയ്ക്കുന്നതിന് നടപടികൾ കൈക്കൊള്ളണമെന്നും നിർദേശം നൽകിയിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/virus-spread-in-china-five-states-have-issued-alert.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ആഫ്രിക്കയില്&#x200d; വന്&#x200d;തോതില്&#x200d; പടര്&#x200d;ന്ന് മാര്&#x200d;ബര്&#x200d;ഗ് വൈറസ്</title>
		<link>https://www.chandrikadaily.com/widely-spready-africa.html</link>
					<comments>https://www.chandrikadaily.com/widely-spready-africa.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 02 Apr 2023 09:36:04 +0000</pubDate>
				<category><![CDATA[Food]]></category>
		<category><![CDATA[FOREIGN]]></category>
		<category><![CDATA[Health]]></category>
		<category><![CDATA[Indepth]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[DISEASE]]></category>
		<category><![CDATA[illness]]></category>
		<category><![CDATA[marburg virus]]></category>
		<category><![CDATA[Virus]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=245884</guid>

					<description><![CDATA[എബോളക്ക് കാരണമാകുന്ന മാര്&#x200d;ബര്&#x200d;ഗ് വൈറസ് ആഫ്രിക്കയില്&#x200d; വന്&#x200d; തോതില്&#x200d; പടരുകയാണ്]]></description>
										<content:encoded><![CDATA[<p>എബോളക്ക് കാരണമാകുന്ന മാര്&#x200d;ബര്&#x200d;ഗ് വൈറസ് ആഫ്രിക്കയില്&#x200d; വന്&#x200d; തോതില്&#x200d; പടരുകയാണ്. ഗിനിയയിലേക്കും ടാന്&#x200d;സാനിയയിലേക്കും പോകുന്ന എല്ലാ യാത്രക്കാരോടും വൈറസ് പിടിപെടാതിരിക്കാനുള്ള മുന്&#x200d;കരുതല്&#x200d; എടുക്കാന്&#x200d; യു.എസ് സെന്റര്&#x200d;സ് ഫോര്&#x200d; ഡിസീസ് കണ്&#x200d;ട്രോള്&#x200d; ആന്&#x200d;ഡ് പ്രിവന്&#x200d;ഷന്&#x200d; ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് കൂടാതെ വൈറസിന്റെ വ്യാപനം തടയാനും സഹായിക്കാനും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ അയച്ചിട്ടുണ്ട്.</p>
<p>ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തില്&#x200d; 88 ശതമാനം വരെ മരണനിരക്ക് ഉള്ള ഹെമറോജിക് പനിക്ക് കാരണമാകുന്ന വൈറല്&#x200d; രോഗമാണ് മാര്&#x200d;ബര്&#x200d;ഗ് വൈറസ്. എബോള വൈറസ് ഉള്&#x200d;പ്പെടുന്ന ഫിലോവൈറസിന്റെയും ഭാഗമാണ് മാര്&#x200d;ബര്&#x200d;ഗ് വൈറസ്. ഇക്വറ്റോറിയല്&#x200d; ഗിനിയയിലാണ് മാര്&#x200d;ബര്&#x200d;ഗ് വൈറസ് ആദ്യമായി റിപ്പോര്&#x200d;ട്ട് ചെയ്തത്. പിന്നീട് നിരവധി കേസുകള്&#x200d; ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചിട്ടുണ്ട്.</p>
<p>ആഫ്രിക്കന്&#x200d; ഫ്രൂട്ട് വവ്വാലാണ് മാര്&#x200d;ബര്&#x200d;ഗ് വൈറസിന്റെ വാഹകര്&#x200d;. കടുത്ത പനി, രക്തസ്രാവം, കടുത്ത തലവേദന എന്നിവ വൈറല്&#x200d; രോഗത്തിന്റെ ചില ലക്ഷണങ്ങളാണ്. രോഗബാധിതനായ വ്യക്തിയുടെ രക്തം, ശരീരസ്രവങ്ങള്&#x200d; എന്നിവയുമായി നേരിട്ട് സമ്പര്&#x200d;ക്കം പുലര്&#x200d;ത്തുന്നതിലൂടെ മാര്&#x200d;ബാര്&#x200d;ഗ് വൈറസ് മറ്റൊരാളിലേക്ക് പകരാം. മാര്&#x200d;ബാര്&#x200d;ഗ് വൈറസിന് നിലവില്&#x200d; പ്രതിരോധ മാര്&#x200d;ഗങ്ങളൊന്നും കണ്ടെത്തിയില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/widely-spready-africa.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രണ്ട് ആഫ്രിക്കൻ രാജ്യങ്ങളിൽ മാരക  മാർബർഗ് വൈറസ് ബാധ : മരണസംഖ്യ ഉയരും</title>
		<link>https://www.chandrikadaily.com/marburgvirusfoundafrica.html</link>
					<comments>https://www.chandrikadaily.com/marburgvirusfoundafrica.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Sun, 02 Apr 2023 04:00:31 +0000</pubDate>
				<category><![CDATA[Health]]></category>
		<category><![CDATA[News]]></category>
		<category><![CDATA[World]]></category>
		<category><![CDATA[africa]]></category>
		<category><![CDATA[Virus]]></category>
		<category><![CDATA[WHO]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=245810</guid>

					<description><![CDATA[ഉയർന്ന മരണനിരക്ക് ഉള്ളതും  പടർന്നു പിടിക്കാൻ  സാധ്യതയുള്ളതുമായ  ഒന്നാണ് മാർബർഗ് വൈറസ്.]]></description>
										<content:encoded><![CDATA[<p>ആഫ്രിക്കൻ രാജ്യങ്ങളായ ഗിനിയയിലും ടാൻസാനിയയിലും മാരകമായ മാർബർഗ് വൈറസ് രോഗം പൊട്ടിപ്പുറപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു,മാരകമായ മാർബർഗ് വൈറസ് പിടിപെടുന്നതിനെക്കുറിച്ച് ശ്രദ്ധാലുവായിരിക്കാൻ ഗിനിയയിലേക്കും ടാൻസാനിയയിലേക്കും യാത്ര ചെയ്യുന്നവരോട് യുഎസ് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ അധികൃതർ മുന്നറിയിപ്പ് നൽകി. ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) അഭിപ്രായത്തിൽ, ഉയർന്ന മരണനിരക്ക് ഉള്ളതും  പടർന്നു പിടിക്കാൻ  സാധ്യതയുള്ളതുമായ  ഒന്നാണ് മാർബർഗ് വൈറസ്.</p>
<p>1967-ൽ ജർമ്മനിയിലും സെർബിയയിലും പൊട്ടിപ്പുറപ്പെട്ട സമയത്താണ് മാർബർഗ് വൈറസ് ആദ്യമായി തിരിച്ചറിഞ്ഞത്, ഇത് മനുഷ്യരിൽ കഠിനവും മാരകവുമായ വൈറൽ ഹെമറാജിക് പനി ഉണ്ടാക്കുന്നതായാണ് ആരോഗ്യ വിദഗ്ദ്ധർ പറയുന്നത്. മരണ  നിരക്കും കൂടുതലാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/marburgvirusfoundafrica.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നോറോ വൈറസ്; വയനാട്ടില്&#x200d; 98 വിദ്യാര്&#x200d;ത്ഥികള്&#x200d; ചികിത്സ തേടി</title>
		<link>https://www.chandrikadaily.com/noro-virus-98-students-sought-treatment-in-wayanad.html</link>
					<comments>https://www.chandrikadaily.com/noro-virus-98-students-sought-treatment-in-wayanad.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 02 Feb 2023 15:16:35 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[noora]]></category>
		<category><![CDATA[noravirus]]></category>
		<category><![CDATA[Virus]]></category>
		<category><![CDATA[wayanad]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=235750</guid>

					<description><![CDATA[ആലപ്പുഴ വൈറോളജി ലാബിലെ സാമ്പിള്&#x200d; പരിശോധനയിലാണ് വൈറസ് ബാധ കണ്ടെത്തിയത്]]></description>
										<content:encoded><![CDATA[<p>കല്&#x200d;പ്പറ്റ: വയനാട്ടിലും നോറോ വൈറസ് ബാധ സ്ഥിരീകരിച്ചു. ലക്കിടി നവോദയ വിദ്യാലയത്തിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. സ്‌കൂളിലെ 98 വിദ്യാര്&#x200d;ത്ഥികള്&#x200d; ചികിത്സ തേടി. സ്‌കൂളിലേക്കുള്ള കുടിവെള്ള സ്രോതസില്&#x200d; നിന്നാണ് രോഗം പകര്&#x200d;ന്നത്.</p>
<p>ആലപ്പുഴ വൈറോളജി ലാബിലെ സാമ്പിള്&#x200d; പരിശോധനയിലാണ് വൈറസ് ബാധ കണ്ടെത്തിയത്. നിലവില്&#x200d; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതര്&#x200d; വ്യക്തമാക്കി. നേരത്തെ കൊച്ചിയില്&#x200d; നോറോ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.</p>
<p>കടുത്ത ഛര്&#x200d;ദി, വയറിളക്കം തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്&#x200d;. ചെറിയ കുട്ടികള്&#x200d;, പ്രായമായവര്&#x200d;, മറ്റ് അനുബന്ധ രോഗങ്ങളുള്ളവര്&#x200d; എന്നിവരെ നോറോ വൈറസ് ബാധിച്ചാല്&#x200d; ഗുരുതരമാകാന്&#x200d; സാധ്യതയുണ്ട്. മലിന ജലത്തിലൂടെയും, ഭക്ഷണത്തിലൂടെയും രോഗബാധിതരുമായുള്ള സമ്പര്&#x200d;ക്കത്തിലൂടെയും രോഗം പടരാം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/noro-virus-98-students-sought-treatment-in-wayanad.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സംസ്ഥാനത്ത് കൊവിഡ് മോണിറ്ററിംഗ് സെല്ലിന്റെ പ്രവര്&#x200d;ത്തനം പുനരാരംഭിച്ചു</title>
		<link>https://www.chandrikadaily.com/news-updates-covid-19-latest.html</link>
					<comments>https://www.chandrikadaily.com/news-updates-covid-19-latest.html#respond</comments>
		
		<dc:creator><![CDATA[webdesk12]]></dc:creator>
		<pubDate>Sat, 24 Dec 2022 06:05:33 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[covid]]></category>
		<category><![CDATA[Virus]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=228400</guid>

					<description><![CDATA[കേന്ദ്രസര്&#x200d;ക്കാരിന്റെ കൊവിഡ് മുന്നറിയിപ്പിന്റെ ഭാഗമായി സംസ്ഥാനത്ത് കൊവിഡ് മോണിറ്ററിംഗ് സെല്ലിന്റെ പ്രവര്&#x200d;ത്തനം പുനരാരംഭിച്ചു.ആശുപത്രി ഉപയോഗം, രോഗനിര്&#x200d;ണയ നിരക്ക്, മരണ നിരക്ക് എന്നിവ നിരീക്ഷിക്കാനും അവബോധം ശക്തിപ്പെടുത്താനും ഇന്നലെ മന്ത്രി വീണാ ജോര്&#x200d;ജിന്റെ അധ്യക്ഷതയില്&#x200d; ചേര്&#x200d;ന്ന ജില്ലകളുടെ കൊവിഡ് അവലോകന യോഗത്തില്&#x200d; തീരുമാനിച്ചു. ക്രിസ്മസ് ന്യൂയര്&#x200d; ആഘോഷങ്ങളില്&#x200d; പ്രത്യേക ശ്രദ്ധവേണമെന്നും ആള്&#x200d;ക്കുട്ടത്തില്&#x200d; മാസ്‌ക്ക് ഉപയോഗിക്കണമെന്നുമാണ് പ്രധാന നിര്&#x200d;ദ്ദേശം . വിമാനത്താവളങ്ങളിലും സീപോര്&#x200d;ട്ടിലും നിരീക്ഷണം ശക്തമാക്കും.]]></description>
										<content:encoded><![CDATA[<p>കേന്ദ്രസര്&#x200d;ക്കാരിന്റെ കൊവിഡ് മുന്നറിയിപ്പിന്റെ ഭാഗമായി സംസ്ഥാനത്ത് കൊവിഡ് മോണിറ്ററിംഗ് സെല്ലിന്റെ പ്രവര്&#x200d;ത്തനം പുനരാരംഭിച്ചു.ആശുപത്രി ഉപയോഗം, രോഗനിര്&#x200d;ണയ നിരക്ക്, മരണ നിരക്ക് എന്നിവ നിരീക്ഷിക്കാനും അവബോധം ശക്തിപ്പെടുത്താനും ഇന്നലെ മന്ത്രി വീണാ ജോര്&#x200d;ജിന്റെ അധ്യക്ഷതയില്&#x200d; ചേര്&#x200d;ന്ന ജില്ലകളുടെ കൊവിഡ് അവലോകന യോഗത്തില്&#x200d; തീരുമാനിച്ചു.</p>
<p>ക്രിസ്മസ് ന്യൂയര്&#x200d; ആഘോഷങ്ങളില്&#x200d; പ്രത്യേക ശ്രദ്ധവേണമെന്നും ആള്&#x200d;ക്കുട്ടത്തില്&#x200d; മാസ്‌ക്ക് ഉപയോഗിക്കണമെന്നുമാണ് പ്രധാന നിര്&#x200d;ദ്ദേശം . വിമാനത്താവളങ്ങളിലും സീപോര്&#x200d;ട്ടിലും നിരീക്ഷണം ശക്തമാക്കും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/news-updates-covid-19-latest.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
