<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>vkibra &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/vkibra/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 07 Jan 2026 01:59:03 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>vkibra &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>കര്‍മ നിരതയുടെ ആള്‍രൂപം</title>
		<link>https://www.chandrikadaily.com/the-embodiment-of-karma-nirata.html</link>
					<comments>https://www.chandrikadaily.com/the-embodiment-of-karma-nirata.html#respond</comments>
		
		<dc:creator><![CDATA[sreenitha]]></dc:creator>
		<pubDate>Wed, 07 Jan 2026 01:59:03 +0000</pubDate>
				<category><![CDATA[editorial]]></category>
		<category><![CDATA[editorialchandrika]]></category>
		<category><![CDATA[vkibra]]></category>
		<category><![CDATA[VKIbrahimKunj]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=372889</guid>

					<description><![CDATA[അതിസാധാരണമായ കുടുംബ പശ്ചാത്തലത്തില്‍ നിന്ന് വളര്‍ന്നുവന്ന് കേരളത്തിന്റെ വളര്‍ച്ചയിലും വികാസത്തിലും എന്നെ ന്നും അടയാളപ്പെടുത്തപ്പെടുന്ന നാമധേയമായി കര്‍മ മണ്ഡലമൊഴിയുമ്പോള്‍, അസാധാരണമായ നേതൃപാഠവവും അനന്യസാധാരണമായ ഇഛാശക്തിയും അനിതര സാധാരണമായ കര്‍മകുശലതയുമാണ് ആ രാജകീയ പ്രൗഢിയിലേക്ക് അദ്ദേഹത്തെ കൈപിടിച്ചുയര്‍ത്തിയതെന്ന് നിസംശയം പറയാനാകും.]]></description>
										<content:encoded><![CDATA[<p>തൊട്ടതെല്ലാം പൊന്നാക്കിമാറ്റിയ കര്&#x200d;മ യോഗിയെയാണ് വി.കെ ഇബ്രാഹിംകുഞ്ഞിന്റെ നിര്യാണത്തോടെ ജനാധിപത്യ കേരളത്തിന് നഷ്ടമായിരിക്കുന്നത്. അതിസാധാരണമായ കുടുംബ പശ്ചാത്തലത്തില്&#x200d; നിന്ന് വളര്&#x200d;ന്നുവന്ന് കേരളത്തിന്റെ വളര്&#x200d;ച്ചയിലും വികാസത്തിലും എന്നെ ന്നും അടയാളപ്പെടുത്തപ്പെടുന്ന നാമധേയമായി കര്&#x200d;മ മണ്ഡലമൊഴിയുമ്പോള്&#x200d;, അസാധാരണമായ നേതൃപാഠവവും അനന്യസാധാരണമായ ഇഛാശക്തിയും അനിതര സാധാരണമായ കര്&#x200d;മകുശലതയുമാണ് ആ രാജകീയ പ്രൗഢിയിലേക്ക് അദ്ദേഹത്തെ കൈപിടിച്ചുയര്&#x200d;ത്തിയതെന്ന് നിസംശയം പറയാനാകും.</p>
<p>ജനിച്ചുവളര്&#x200d;ന്ന നാടിനോടും ജീവിച്ചുപോന്ന സാഹചര്യത്തോടും ഇത്രമേല്&#x200d; നീതിപുലര്&#x200d;ത്തി, കേരളത്തിന്റെ സാമൂഹ്യ, രാഷ്ട്രീയ, വിദ്യാഭ്യാസ രംഗങ്ങളില്&#x200d; ഒരുമഹാമേരുവിനെ പോലെ നിലയുറപ്പിച്ച കുഞ്ഞ് സാഹിബ് മാതൃകാപരമായ പൊതുപ്രവര്&#x200d;ത്തനമാണ് ബാക്കിയാക്കിയിട്ടുള്ളത്. പ്രോത്സാഹനങ്ങളുടെയും പിന്തുണയുടെയും പൂമാലകളെ മാത്രമല്ല, പ്രതിസന്ധികളുടെയും പ്രയാസങ്ങളുടെയും തീക്ഷ്ണാനുഭവങ്ങളെയും തന്മയത്വത്തോടെ നേരിടാന്&#x200d; കഴിഞ്ഞത് ആ ജീവിത നൈര്&#x200d;മല്യത്തിന്റെ ബഹിസ്ഫുരണമാണ്. ഔന്നിത്യങ്ങളുടെ പ ടവുകള്&#x200d; അടിവെച്ചടിവെച്ച് കയറുമ്പോഴും സ്വതസിദ്ധമായ നിഷ്‌കളങ്കതക്ക് കൂടുതല്&#x200d; തിളക്കമുണ്ടാകുന്നത് പൊതുസമൂഹം കൗതുകത്തോടെയാണ് നോക്കിക്കണ്ടിരുന്നത്. പതിഞ്ഞ സ്വരത്തിലും മിതമായ ഭാഷയിലുമുള്ള സംസാരംതന്നെ അദ്ദേഹത്തിലെ ലാളിത്യത്തെയും എളിമയെയും ഉടലോടെ വരച്ചുകാണിക്കുന്നതായിരുന്നു.</p>
<p>മുസ്ലിംലീഗിനെ സംബന്ധിച്ച് മധ്യകേരളത്തില്&#x200d; വേരൂന്നി കേരളമാകെ പച്ചവിരിച്ചൊരു തണല്&#x200d;മരമായിരുന്നു ഇബ്രാഹിംകുഞ്ഞ്. തെക്കന്&#x200d;കേരളത്തിലെ ഹരിതരാഷ്ട്രീയത്തിന് വിശേഷിച്ചും ആ വന്&#x200d;മരം തണല്&#x200d; വിരിച്ചുകൊണ്ടേയിരുന്നു. ആ തണുപ്പിലും തണലിലും പ്രസ്ഥാനം പടര്&#x200d;ന്നുപന്തലിച്ചുകൊണ്ടേയിരുന്നു. എം.എസ്.എഫില്&#x200d; നിന്നാരംഭിച്ച് യൂത്തീഗിലൂടെ മുസ്ലിംലീഗിലേക്കുള്ള സഞ്ചാരം ഒരു നീര്&#x200d;ച്ചാല്&#x200d; അരുവിയായി പുഴയായി സമുദ്രത്തില്&#x200d; പതിക്കുന്ന കണക്കെയുള്ള ശാന്തമായ ഒരൊഴുക്കായിരുന്നു.</p>
<p>മധ്യകേരളത്തിലും തെക്കന്&#x200d; കേരളത്തിലും പാര്&#x200d;ട്ടിയെ കെട്ടിപ്പടുക്കുന്നതിലും വളര്&#x200d;ത്തുന്നതിലും അദ്ദേഹത്തിന്റെ പ്രവര്&#x200d;ത്തനങ്ങള്&#x200d; നിസ്തുലമാണ്. പാര്&#x200d;ലമെന്ററി രാഷ്ട്രീയത്തിന്റെ ഭാഗമായുള്ള തിരക്കുപിടിച്ച ജീവിതത്തിനിടയിലും പ്രാസ്ഥാനിക രംഗത്തെ അദ്ദേഹത്തി ന്റെ സജീവസാനിധ്യം എടുത്തുപറയേണ്ടതാണ്. മുസ്ലിം ലീഗ് പ്രസ്ഥാനത്തെ ഹൃദയത്തില്&#x200d; ചേര്&#x200d;ത്തുവെക്കുമ്പോ ഴും ഇതര രാഷ്ട്രീയ പാര്&#x200d;ട്ടികളോടും നേതാക്കളോടും സ്വീ കരിച്ച സഹിഷ്ണുതാപരവും സ്‌നേഹമസ്രണവുമായ പെ രുമാറ്റം അദ്ദേഹത്തെ എല്ലാവരുടെയും പ്രിയങ്കരനാക്കിമാ റ്റി. കക്ഷിരാഷ്ട്രീയത്തിന്റെയോ വലിപ്പച്ചെറുപ്പങ്ങളുടെ യോ വേലിക്കെട്ടുകളില്ലാത്ത പെരുമാറ്റം ജനകീയന്&#x200d; എന്ന പദപ്രയോഗത്തെ അക്ഷരാര്&#x200d;ത്ഥത്തില്&#x200d; അന്വര്&#x200d;ത്തമാക്കു ന്നതായിരുന്നു.</p>
<p>ജനപ്രതിനിധിയെന്ന നിലയിലുള്ള ഇബ്രാഹിംകുഞ്ഞ് സാ ഹിബിന്റെ പ്രവര്&#x200d;ത്തനങ്ങള്&#x200d; പൊതുപ്രവര്&#x200d;ത്തകര്&#x200d;ക്കൊരു പാഠപുസ്തകമാണ്. ഭരണാധികാരിയെന്ന നിലയില്&#x200d; അ ദ്ദേഹം ചാര്&#x200d;ത്തിയ കൈയ്യൊപ്പിന് കേരള രാഷ്ട്രീയത്തില്&#x200d; സമാനതകള്&#x200d; അപൂര്&#x200d;വമാണ്. വികസന രംഗത്തും ക്ഷേമ പ്രവര്&#x200d;ത്തനങ്ങളിലും ചരിത്രത്തില്&#x200d; തുല്യതയില്ലാത്ത നേട്ടങ്ങള്&#x200d;കൊയ്ത ഉമ്മന്&#x200d;ചാണ്ടി സര്&#x200d;ക്കാറിലെ പൊതുമരാ മത്ത് വകുപ്പ് മന്ത്രിയെന്ന നിലയില്&#x200d; തിളങ്ങുന്ന നക്ഷത്ര മായി അദ്ദേഹം നിലകൊണ്ടു. പൊതുമരാമത്ത് വകുപ്പിനെ അടിമുടി ഉടച്ചു വാര്&#x200d;ത്ത അദ്ദേഹം നാല് പതിറ്റാണ്ട് പഴ ക്കമുള്ള പി.ഡബ്ല്യു.ഡി മാനുവല്&#x200d; പരിഷ്‌കരിച്ച് കാലഹര ണപ്പെട്ട പദ്ധതി പരിഷ്‌കരണത്തിനു തുടക്കമിട്ടു. കരാറു കാര്&#x200d;ക്കായി ഇ ടെണ്ടറും, ഇ പെയ്‌മെന്റും നടപ്പിലാക്കി. ചരിത്രത്തിലാദ്യമായി 400 ദിവസം കൊണ്ട് 100 പാലങ്ങള്&#x200d; നിര്&#x200d;മിക്കാനുള്ള വെല്ലുവിളി വി.കെ ഏറ്റെടുത്തു. സംസ്ഥാ നത്തെ പാലങ്ങള്&#x200d;ക്കും റോഡുകള്&#x200d;ക്കും ഗ്യാരന്റി നടപ്പാ ക്കി.</p>
<p>സംസ്ഥാന സര്&#x200d;ക്കാര്&#x200d; പൂര്&#x200d;ണമായും ചെലവ് വഹിച്ച് നിര്&#x200d;മിച്ച രാജ്യത്തെ ആദ്യ ദേശീയ പാതയായ കോഴിക്കോ ട് ബൈപ്പാസ് യാഥാര്&#x200d;ത്ഥ്യമാക്കി. ശബരിമലയിലേക്ക് പി .ഡബ്ല്യു.ഡി റോഡ് നിര്&#x200d;മിച്ചത് പി.കെ.കെ ബാവയെങ്കില്&#x200d; അത്യാധുനിക സൗകര്യങ്ങളോടു കൂടിയ റോഡുള്&#x200d;പ്പെടെ യുള്ള വികസനത്തിനു തിരികൊളുത്തിയത് ഇബ്രാഹിം കുഞ്ഞായിരുന്നു. മാലിന്യ ഭീഷണിയില്&#x200d; പൊതുമേഖലാ സ്ഥാപനങ്ങള്&#x200d; അടക്കമുള്ള വ്യവസായ മേഖല പ്രതിസന്ധി നേരിട്ടപ്പോള്&#x200d; പുതുജീവനേകിയതും അദ്ദേഹത്തിന്റെ ദീര്&#x200d; ഘവീഷണമായിരുന്നു. അങ്ങിനെ എണ്ണമറ്റ വികസനപ്രവര്&#x200d; ത്തന ങ്ങളിലൂടെ സംസ്ഥാനത്തിന്റെ വികസന രംഗത്ത് നീ ണ്ടുനിവര്&#x200d;ന്നു കിടക്കുകയാണാ കൈയ്യൊപ്പ്.</p>
<p>ചന്ദ്രികയെ സംബന്ധിച്ച് ഡയരക്ടര്&#x200d;ബോര്&#x200d;ഡ് അംഗം, കൊ ച്ചി ഗവേണിങ് ബോര്&#x200d;ഡ് ചെയര്&#x200d;മാന്&#x200d; എന്നീ ഔപചാരിക തകള്&#x200d;ക്കപ്പുറം പത്രത്തിന്റെ കരുത്തും പിന്&#x200d;ബലവുമായി രുന്നു അദ്ദേഹം. പ്രതിസന്ധികളുടെ കാര്&#x200d;മേഘങ്ങള്&#x200d; തു റിച്ചുനോക്കിയപ്പോഴെല്ലാം പ്രതീക്ഷാ നിര്&#x200d;ഭരനായി അദ്ദേ ഹം നിലകൊണ്ടു. ന്യൂനപക്ഷ രാഷ്ട്രീയത്തിനു മാത്രമല്ല, ജനാധിപത്യ കേരളത്തിനും ഈ വിയോഗം സൃഷ്ടിച്ചിരി ക്കുന്നത് അപരിഹാര്യമായ വിടവാണ്. പ്രിയപ്പെട്ട ഡയര ക്ടറുടെ നിര്യാണത്തില്&#x200d; അഗാധമായ ദുഖം രേഖപ്പെടു ത്തന്നതോടൊപ്പം പരലോക മോക്ഷത്തിനായി ആത്മാര്&#x200d; ത്ഥമായി പ്രാര്&#x200d;ത്ഥിക്കുകയും ചെയ്യുന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-embodiment-of-karma-nirata.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
