<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>VKIbrahimKunj &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/vkibrahimkunj/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 07 Jan 2026 01:59:03 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>VKIbrahimKunj &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>കര്‍മ നിരതയുടെ ആള്‍രൂപം</title>
		<link>https://www.chandrikadaily.com/the-embodiment-of-karma-nirata.html</link>
					<comments>https://www.chandrikadaily.com/the-embodiment-of-karma-nirata.html#respond</comments>
		
		<dc:creator><![CDATA[sreenitha]]></dc:creator>
		<pubDate>Wed, 07 Jan 2026 01:59:03 +0000</pubDate>
				<category><![CDATA[editorial]]></category>
		<category><![CDATA[editorialchandrika]]></category>
		<category><![CDATA[vkibra]]></category>
		<category><![CDATA[VKIbrahimKunj]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=372889</guid>

					<description><![CDATA[അതിസാധാരണമായ കുടുംബ പശ്ചാത്തലത്തില്‍ നിന്ന് വളര്‍ന്നുവന്ന് കേരളത്തിന്റെ വളര്‍ച്ചയിലും വികാസത്തിലും എന്നെ ന്നും അടയാളപ്പെടുത്തപ്പെടുന്ന നാമധേയമായി കര്‍മ മണ്ഡലമൊഴിയുമ്പോള്‍, അസാധാരണമായ നേതൃപാഠവവും അനന്യസാധാരണമായ ഇഛാശക്തിയും അനിതര സാധാരണമായ കര്‍മകുശലതയുമാണ് ആ രാജകീയ പ്രൗഢിയിലേക്ക് അദ്ദേഹത്തെ കൈപിടിച്ചുയര്‍ത്തിയതെന്ന് നിസംശയം പറയാനാകും.]]></description>
										<content:encoded><![CDATA[<p>തൊട്ടതെല്ലാം പൊന്നാക്കിമാറ്റിയ കര്&#x200d;മ യോഗിയെയാണ് വി.കെ ഇബ്രാഹിംകുഞ്ഞിന്റെ നിര്യാണത്തോടെ ജനാധിപത്യ കേരളത്തിന് നഷ്ടമായിരിക്കുന്നത്. അതിസാധാരണമായ കുടുംബ പശ്ചാത്തലത്തില്&#x200d; നിന്ന് വളര്&#x200d;ന്നുവന്ന് കേരളത്തിന്റെ വളര്&#x200d;ച്ചയിലും വികാസത്തിലും എന്നെ ന്നും അടയാളപ്പെടുത്തപ്പെടുന്ന നാമധേയമായി കര്&#x200d;മ മണ്ഡലമൊഴിയുമ്പോള്&#x200d;, അസാധാരണമായ നേതൃപാഠവവും അനന്യസാധാരണമായ ഇഛാശക്തിയും അനിതര സാധാരണമായ കര്&#x200d;മകുശലതയുമാണ് ആ രാജകീയ പ്രൗഢിയിലേക്ക് അദ്ദേഹത്തെ കൈപിടിച്ചുയര്&#x200d;ത്തിയതെന്ന് നിസംശയം പറയാനാകും.</p>
<p>ജനിച്ചുവളര്&#x200d;ന്ന നാടിനോടും ജീവിച്ചുപോന്ന സാഹചര്യത്തോടും ഇത്രമേല്&#x200d; നീതിപുലര്&#x200d;ത്തി, കേരളത്തിന്റെ സാമൂഹ്യ, രാഷ്ട്രീയ, വിദ്യാഭ്യാസ രംഗങ്ങളില്&#x200d; ഒരുമഹാമേരുവിനെ പോലെ നിലയുറപ്പിച്ച കുഞ്ഞ് സാഹിബ് മാതൃകാപരമായ പൊതുപ്രവര്&#x200d;ത്തനമാണ് ബാക്കിയാക്കിയിട്ടുള്ളത്. പ്രോത്സാഹനങ്ങളുടെയും പിന്തുണയുടെയും പൂമാലകളെ മാത്രമല്ല, പ്രതിസന്ധികളുടെയും പ്രയാസങ്ങളുടെയും തീക്ഷ്ണാനുഭവങ്ങളെയും തന്മയത്വത്തോടെ നേരിടാന്&#x200d; കഴിഞ്ഞത് ആ ജീവിത നൈര്&#x200d;മല്യത്തിന്റെ ബഹിസ്ഫുരണമാണ്. ഔന്നിത്യങ്ങളുടെ പ ടവുകള്&#x200d; അടിവെച്ചടിവെച്ച് കയറുമ്പോഴും സ്വതസിദ്ധമായ നിഷ്‌കളങ്കതക്ക് കൂടുതല്&#x200d; തിളക്കമുണ്ടാകുന്നത് പൊതുസമൂഹം കൗതുകത്തോടെയാണ് നോക്കിക്കണ്ടിരുന്നത്. പതിഞ്ഞ സ്വരത്തിലും മിതമായ ഭാഷയിലുമുള്ള സംസാരംതന്നെ അദ്ദേഹത്തിലെ ലാളിത്യത്തെയും എളിമയെയും ഉടലോടെ വരച്ചുകാണിക്കുന്നതായിരുന്നു.</p>
<p>മുസ്ലിംലീഗിനെ സംബന്ധിച്ച് മധ്യകേരളത്തില്&#x200d; വേരൂന്നി കേരളമാകെ പച്ചവിരിച്ചൊരു തണല്&#x200d;മരമായിരുന്നു ഇബ്രാഹിംകുഞ്ഞ്. തെക്കന്&#x200d;കേരളത്തിലെ ഹരിതരാഷ്ട്രീയത്തിന് വിശേഷിച്ചും ആ വന്&#x200d;മരം തണല്&#x200d; വിരിച്ചുകൊണ്ടേയിരുന്നു. ആ തണുപ്പിലും തണലിലും പ്രസ്ഥാനം പടര്&#x200d;ന്നുപന്തലിച്ചുകൊണ്ടേയിരുന്നു. എം.എസ്.എഫില്&#x200d; നിന്നാരംഭിച്ച് യൂത്തീഗിലൂടെ മുസ്ലിംലീഗിലേക്കുള്ള സഞ്ചാരം ഒരു നീര്&#x200d;ച്ചാല്&#x200d; അരുവിയായി പുഴയായി സമുദ്രത്തില്&#x200d; പതിക്കുന്ന കണക്കെയുള്ള ശാന്തമായ ഒരൊഴുക്കായിരുന്നു.</p>
<p>മധ്യകേരളത്തിലും തെക്കന്&#x200d; കേരളത്തിലും പാര്&#x200d;ട്ടിയെ കെട്ടിപ്പടുക്കുന്നതിലും വളര്&#x200d;ത്തുന്നതിലും അദ്ദേഹത്തിന്റെ പ്രവര്&#x200d;ത്തനങ്ങള്&#x200d; നിസ്തുലമാണ്. പാര്&#x200d;ലമെന്ററി രാഷ്ട്രീയത്തിന്റെ ഭാഗമായുള്ള തിരക്കുപിടിച്ച ജീവിതത്തിനിടയിലും പ്രാസ്ഥാനിക രംഗത്തെ അദ്ദേഹത്തി ന്റെ സജീവസാനിധ്യം എടുത്തുപറയേണ്ടതാണ്. മുസ്ലിം ലീഗ് പ്രസ്ഥാനത്തെ ഹൃദയത്തില്&#x200d; ചേര്&#x200d;ത്തുവെക്കുമ്പോ ഴും ഇതര രാഷ്ട്രീയ പാര്&#x200d;ട്ടികളോടും നേതാക്കളോടും സ്വീ കരിച്ച സഹിഷ്ണുതാപരവും സ്‌നേഹമസ്രണവുമായ പെ രുമാറ്റം അദ്ദേഹത്തെ എല്ലാവരുടെയും പ്രിയങ്കരനാക്കിമാ റ്റി. കക്ഷിരാഷ്ട്രീയത്തിന്റെയോ വലിപ്പച്ചെറുപ്പങ്ങളുടെ യോ വേലിക്കെട്ടുകളില്ലാത്ത പെരുമാറ്റം ജനകീയന്&#x200d; എന്ന പദപ്രയോഗത്തെ അക്ഷരാര്&#x200d;ത്ഥത്തില്&#x200d; അന്വര്&#x200d;ത്തമാക്കു ന്നതായിരുന്നു.</p>
<p>ജനപ്രതിനിധിയെന്ന നിലയിലുള്ള ഇബ്രാഹിംകുഞ്ഞ് സാ ഹിബിന്റെ പ്രവര്&#x200d;ത്തനങ്ങള്&#x200d; പൊതുപ്രവര്&#x200d;ത്തകര്&#x200d;ക്കൊരു പാഠപുസ്തകമാണ്. ഭരണാധികാരിയെന്ന നിലയില്&#x200d; അ ദ്ദേഹം ചാര്&#x200d;ത്തിയ കൈയ്യൊപ്പിന് കേരള രാഷ്ട്രീയത്തില്&#x200d; സമാനതകള്&#x200d; അപൂര്&#x200d;വമാണ്. വികസന രംഗത്തും ക്ഷേമ പ്രവര്&#x200d;ത്തനങ്ങളിലും ചരിത്രത്തില്&#x200d; തുല്യതയില്ലാത്ത നേട്ടങ്ങള്&#x200d;കൊയ്ത ഉമ്മന്&#x200d;ചാണ്ടി സര്&#x200d;ക്കാറിലെ പൊതുമരാ മത്ത് വകുപ്പ് മന്ത്രിയെന്ന നിലയില്&#x200d; തിളങ്ങുന്ന നക്ഷത്ര മായി അദ്ദേഹം നിലകൊണ്ടു. പൊതുമരാമത്ത് വകുപ്പിനെ അടിമുടി ഉടച്ചു വാര്&#x200d;ത്ത അദ്ദേഹം നാല് പതിറ്റാണ്ട് പഴ ക്കമുള്ള പി.ഡബ്ല്യു.ഡി മാനുവല്&#x200d; പരിഷ്‌കരിച്ച് കാലഹര ണപ്പെട്ട പദ്ധതി പരിഷ്‌കരണത്തിനു തുടക്കമിട്ടു. കരാറു കാര്&#x200d;ക്കായി ഇ ടെണ്ടറും, ഇ പെയ്‌മെന്റും നടപ്പിലാക്കി. ചരിത്രത്തിലാദ്യമായി 400 ദിവസം കൊണ്ട് 100 പാലങ്ങള്&#x200d; നിര്&#x200d;മിക്കാനുള്ള വെല്ലുവിളി വി.കെ ഏറ്റെടുത്തു. സംസ്ഥാ നത്തെ പാലങ്ങള്&#x200d;ക്കും റോഡുകള്&#x200d;ക്കും ഗ്യാരന്റി നടപ്പാ ക്കി.</p>
<p>സംസ്ഥാന സര്&#x200d;ക്കാര്&#x200d; പൂര്&#x200d;ണമായും ചെലവ് വഹിച്ച് നിര്&#x200d;മിച്ച രാജ്യത്തെ ആദ്യ ദേശീയ പാതയായ കോഴിക്കോ ട് ബൈപ്പാസ് യാഥാര്&#x200d;ത്ഥ്യമാക്കി. ശബരിമലയിലേക്ക് പി .ഡബ്ല്യു.ഡി റോഡ് നിര്&#x200d;മിച്ചത് പി.കെ.കെ ബാവയെങ്കില്&#x200d; അത്യാധുനിക സൗകര്യങ്ങളോടു കൂടിയ റോഡുള്&#x200d;പ്പെടെ യുള്ള വികസനത്തിനു തിരികൊളുത്തിയത് ഇബ്രാഹിം കുഞ്ഞായിരുന്നു. മാലിന്യ ഭീഷണിയില്&#x200d; പൊതുമേഖലാ സ്ഥാപനങ്ങള്&#x200d; അടക്കമുള്ള വ്യവസായ മേഖല പ്രതിസന്ധി നേരിട്ടപ്പോള്&#x200d; പുതുജീവനേകിയതും അദ്ദേഹത്തിന്റെ ദീര്&#x200d; ഘവീഷണമായിരുന്നു. അങ്ങിനെ എണ്ണമറ്റ വികസനപ്രവര്&#x200d; ത്തന ങ്ങളിലൂടെ സംസ്ഥാനത്തിന്റെ വികസന രംഗത്ത് നീ ണ്ടുനിവര്&#x200d;ന്നു കിടക്കുകയാണാ കൈയ്യൊപ്പ്.</p>
<p>ചന്ദ്രികയെ സംബന്ധിച്ച് ഡയരക്ടര്&#x200d;ബോര്&#x200d;ഡ് അംഗം, കൊ ച്ചി ഗവേണിങ് ബോര്&#x200d;ഡ് ചെയര്&#x200d;മാന്&#x200d; എന്നീ ഔപചാരിക തകള്&#x200d;ക്കപ്പുറം പത്രത്തിന്റെ കരുത്തും പിന്&#x200d;ബലവുമായി രുന്നു അദ്ദേഹം. പ്രതിസന്ധികളുടെ കാര്&#x200d;മേഘങ്ങള്&#x200d; തു റിച്ചുനോക്കിയപ്പോഴെല്ലാം പ്രതീക്ഷാ നിര്&#x200d;ഭരനായി അദ്ദേ ഹം നിലകൊണ്ടു. ന്യൂനപക്ഷ രാഷ്ട്രീയത്തിനു മാത്രമല്ല, ജനാധിപത്യ കേരളത്തിനും ഈ വിയോഗം സൃഷ്ടിച്ചിരി ക്കുന്നത് അപരിഹാര്യമായ വിടവാണ്. പ്രിയപ്പെട്ട ഡയര ക്ടറുടെ നിര്യാണത്തില്&#x200d; അഗാധമായ ദുഖം രേഖപ്പെടു ത്തന്നതോടൊപ്പം പരലോക മോക്ഷത്തിനായി ആത്മാര്&#x200d; ത്ഥമായി പ്രാര്&#x200d;ത്ഥിക്കുകയും ചെയ്യുന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-embodiment-of-karma-nirata.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വി.കെ ഇബ്രാഹിം കുഞ്ഞ് സാഹിബിന്റെ വിയോഗം; കളമശ്ശേരി നജാത്ത് പബ്ലിക്ക് സ്കൂളിൽ പൊതു ദർശനം</title>
		<link>https://www.chandrikadaily.com/death-of-vk-ibrahim-kunj-sahib-public-visit-at-kalamassery-najath-public-school.html</link>
					<comments>https://www.chandrikadaily.com/death-of-vk-ibrahim-kunj-sahib-public-visit-at-kalamassery-najath-public-school.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 06 Jan 2026 11:36:56 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[IUML]]></category>
		<category><![CDATA[KalamasseryNajathPublicSchool]]></category>
		<category><![CDATA[muslimleague]]></category>
		<category><![CDATA[VKIbrahimKunj]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=372848</guid>

					<description><![CDATA[10 മണിക്ക് ആലങ്ങാട് ജുമാ: മസ്ജിദ് കബർസ്ഥാനിൽ കബറടക്കം നടക്കും]]></description>
										<content:encoded><![CDATA[<p>മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും മുൻ മന്ത്രിയുമായ വി.കെ ഇബ്രാഹിം കുഞ്ഞ് സാഹിബിന്റെ മയ്യത്ത് ഇന്ന് വൈകീട്ട് 6.00മണി മുതൽ രാത്രി 10 മണി വരെ കളമശ്ശേരി നജാത്ത് പബ്ലിക്ക് സ്കൂളിൽ പൊതു ദർശനം അതിനുശേഷം അദ്ദേഹത്തിന്റെ തോട്ടക്കാട്ടുകര വസതിയിലേക്ക് കൊണ്ടുപോകും.<br />
നാളെ 07.01.2020 രാവിലെ 9 മണിക്ക്  ആലുവയിലെ വസതിയിൽ.  10 മണിക്ക് ആലങ്ങാട് ജുമാ: മസ്ജിദ് കബർസ്ഥാനിൽ കബറടക്കം നടക്കും</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/death-of-vk-ibrahim-kunj-sahib-public-visit-at-kalamassery-najath-public-school.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എറണാംകുളത്ത് ഇനി പരിപാടികള്‍ക്ക് പോകുമ്പോള്‍ ആ സൗഹൃദത്തണലുണ്ടാവില്ലെന്ന വേദനയുണ്ട് -സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങള്‍</title>
		<link>https://www.chandrikadaily.com/i-am-sad-that-when-i-go-to-events-in-ernamkulam-i-will-not-have-that-friendly-shadow-syed-sadiq-ali-shihab-thangal.html</link>
					<comments>https://www.chandrikadaily.com/i-am-sad-that-when-i-go-to-events-in-ernamkulam-i-will-not-have-that-friendly-shadow-syed-sadiq-ali-shihab-thangal.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 06 Jan 2026 11:05:54 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[IUML]]></category>
		<category><![CDATA[muslimleague]]></category>
		<category><![CDATA[news]]></category>
		<category><![CDATA[SyedSadiqAliShihabThangal]]></category>
		<category><![CDATA[VKIbrahimKunj]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=372833</guid>

					<description><![CDATA[രാഷ്ട്രീയ പ്രതിയോഗികള്‍ കൊത്തിവലിക്കാന്‍ ശ്രമിച്ചപ്പോഴെല്ലാം സ്നേഹപൂര്‍ണ്ണമായൊരു പുഞ്ചിരികൊണ്ടാണ് അദ്ദേഹം അതിനെയെല്ലാം മറികടന്നത്.]]></description>
										<content:encoded><![CDATA[<p>വി.കെ ഇബ്രാഹിം കുഞ്ഞിന്റെ വിയോഗത്തില്&#x200d; അനുശോചിച്ച് സയ്യീദ് സദിഖലി ശിഹാബ് തങ്ങള്&#x200d;. മനുഷ്യ ഹൃദയങ്ങളിലേക്ക് സ്നേഹപ്പാലം പണിത പ്രിയപ്പെട്ട ഇബ്രാഹീം കുഞ്ഞ് സാഹിബും യാത്രയായി. ഭരണ, രാഷ്ട്രീയ, സാമൂഹിക, ജീവകാരുണ്യ മേഖലകളില്&#x200d; തിളക്കമുള്ള അധ്യായങ്ങള്&#x200d; പൂര്&#x200d;ത്തിയാക്കിയാണ് അദ്ദേഹത്തിന്റെ മടക്കമെന്ന് അദ്ദേഹം കുറിച്ചു.</p>
<p>എം.എസ്.എഫിലൂടെയാണ് ഇബ്രാഹീം കുഞ്ഞ് സാഹിബ് തന്റെ രാഷ്ട്രീയ ജീവിതം തുടങ്ങുന്നത്. മട്ടാഞ്ചേരി, കളമശ്ശേരി മണ്ഡലങ്ങളില്&#x200d; നിന്നും ജനങ്ങളുടെ നായകനായി നാല് തവണ അദ്ദേഹം നിയമസഭയിലെത്തി. വ്യവസായ, സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രിയെന്ന നിലയിലും പൊതുമരാമത്ത് വകുപ്പിന്റെ മന്ത്രിയായും അദ്ദേഹം തിളങ്ങി. വിപ്ലവ വികസന പ്രവര്&#x200d;ത്തനങ്ങള്&#x200d;ക്കുള്ള അംഗീകാരമായി നിരവധി അംഗീകാരങ്ങളും അദ്ദേഹത്തെ തേടിയെത്തി. കേരള രത്ന പുരസ്‌കാരം, ബെസ്റ്റ് മിനിസ്റ്റര്&#x200d; ഓഫ് 2013, കേളീ കേരള പുരസ്‌കാരം, യു.എസ്.എ ഇന്റര്&#x200d;നാഷണല്&#x200d; റോഡ് ഫെഡറേഷന്&#x200d; അവാര്&#x200d;ഡ് തുടങ്ങിയവ അതില്&#x200d; ചിലതാണ്.</p>
<p>പാണക്കാട് കുടുംബവുമായി വളരെ അടുത്ത ബന്ധമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. പിതാവ് പി.എം.എസ്.എ പൂക്കോയ തങ്ങള്&#x200d;, സഹോദരങ്ങളായ മുഹമ്മദലി ശിഹാബ് തങ്ങള്&#x200d;, ഉമറലി ശിഹാബ് തങ്ങള്&#x200d;, ഹൈദരലി ശിഹാബ് തങ്ങള്&#x200d; തുടങ്ങി ഞാനുമായും ആ സൗഹൃദബന്ധം തുടര്&#x200d;ന്നു. പാണക്കാട് സന്ദര്&#x200d;ശിക്കുകയെന്നത് അദ്ദേഹത്തിന്റെ ചര്യ തന്നെയായിരുന്നു. രാഷ്ട്രീയ പ്രതിയോഗികള്&#x200d; കൊത്തിവലിക്കാന്&#x200d; ശ്രമിച്ചപ്പോഴെല്ലാം സ്നേഹപൂര്&#x200d;ണ്ണമായൊരു പുഞ്ചിരികൊണ്ടാണ് അദ്ദേഹം അതിനെയെല്ലാം മറികടന്നത്. എറണാംകുളത്ത് ഇനി പരിപാടികള്&#x200d;ക്ക് പോകുമ്പോള്&#x200d; ആ സൗഹൃദത്തണലുണ്ടാവില്ലെന്നത് വേദനയാണ്. അല്ലാഹു പരലോക ജീവിതം റാഹത്തിലാക്കട്ടെ. ആമീന്&#x200d;.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/i-am-sad-that-when-i-go-to-events-in-ernamkulam-i-will-not-have-that-friendly-shadow-syed-sadiq-ali-shihab-thangal.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മുന്‍ മന്ത്രിയും  മുസ്‌ലീം ലീഗ് വൈസ് പ്രസിഡന്റുമായ വി.കെ ഇബ്രാഹിം കുഞ്ഞ് വിടവാങ്ങി</title>
		<link>https://www.chandrikadaily.com/former-minister-muslim-league-leader-vk-ibrahim-kunju-passed-away.html</link>
					<comments>https://www.chandrikadaily.com/former-minister-muslim-league-leader-vk-ibrahim-kunju-passed-away.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 06 Jan 2026 10:19:21 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[IUML]]></category>
		<category><![CDATA[muslimleague]]></category>
		<category><![CDATA[pkkunjalikutti]]></category>
		<category><![CDATA[sadikalisayyidthangal]]></category>
		<category><![CDATA[VKIbrahimKunj]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=372819</guid>

					<description><![CDATA[അന്ത്യം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍.]]></description>
										<content:encoded><![CDATA[<p>കൊച്ചി:മലപ്പുറം: മുന്&#x200d; മന്ത്രിയും മുസ്‌ലീം ലീഗ് വൈസ് പ്രസിഡന്റും ചന്ദ്രിക ഡയറക്ടറുമായ വി.കെ ഇബ്രാഹിം കുഞ്ഞ് വിടവാങ്ങി. എം.എസ്.എഫിലൂടെ രാഷ്ട്രീയരംഗത്തേക്ക് പ്രവേശിച്ച അദ്ദേഹം യൂത്ത് ലീഗ് നേതാവായും തിളങ്ങി. ദീർഘകാലം എറണാകുളം ജില്ല മുസ്‌ലിംലീഗിന്റെ അമരക്കാരനായിരുന്നു. എറണാകുളത്തും തെക്കൻ ജില്ലകളിലും മുസ്‌ലിംലീഗ് പ്രസ്ഥാനത്തിന്റെ വളർച്ചക്കും മുന്നേറ്റത്തിനും നിസ്തുല സംഭാവനകൾ നൽകി. 2011 മുതൽ 2016 വരെ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായും 2005ൽ വ്യവസായ വകുപ്പ് മന്ത്രിയായും ഭരണരംഗത്തും മികവ് തെളിയിച്ചു. 2012ൽ ഡെക്കാൻ ക്രോണിക്കിളിന്റെ മികച്ച മന്ത്രി എന്ന അംഗീകാരം നേടി. കളമശ്ശേരി നിയോജക മണ്ഡലത്തിന്റെ ജനകീയ എം.എൽ.എ ആയിരുന്നു. സാധാരണക്കാർക്ക് എപ്പോഴും ആശ്രയിക്കാവുന്ന വ്യക്തിത്വം എന്ന നിലയിലാണ് പൊതുരംഗത്ത് അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചത്.</p>
<p>2012 കേരള രത്‌ന പുരസ്‌കാരം, ബെസ്റ്റ് മിനിസ്റ്റർ ഓഫ് 2013 കേളീ കേരള പുരസ്‌കാരം, യു.എസ്.എ ഇന്റർനാഷണൽ റോഡ് ഫെഡറേഷൻ അവാർഡ് തുടങ്ങി നിരവധി അംഗീകാരങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. കൊച്ചിൻ ഇന്റർ നാഷണൽ എയർപോർട്ട് ലിമിറ്റഡിന്റെ ഡയറക്ടർ, കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല സിന്റിക്കേറ്റ് മെമ്പർ, ഗ്രേറ്റർ കൊച്ചിൻ ഡെവലപ്പ്‌മെന്റ് അതോറിറ്റി എക്‌സിക്യൂട്ടീവ് കമ്മറ്റി മെമ്പർ തുടങ്ങിയ ഉന്നത സ്ഥാനങ്ങൾ വഹിച്ചു. ചന്ദ്രിക ദിനപത്രത്തിന്റെ ഡയറക്ടർ ബോർഡ് അംഗം, കൊച്ചി എഡിഷൻ ഗവേണിംഗ് ബോഡി ചെയർമാൻ എന്നീ സ്ഥാനങ്ങളിലുമുണ്ടായിരുന്നു. എറണാകുളം ജില്ലയിലെ കൊങ്ങോർപ്പിള്ളിയിൽ വി.യു ഖാദറിന്റെയും ചിത്തുമ്മയുടേയും മകനായി 1952 മെയ് 20ന് ജനിച്ചു. ഭാര്യ നദീറ. മകൻ അഡ്വ. വി.ഇ അബ്ദുൾ ഗഫൂർ എറണാകുളം ജില്ലാ മുസ്ലിംലീഗ് ജനറൽ സെക്രട്ടറിയാണ്. വി.ഇ ആബ്ബാസ്, വി.ഇ അനൂപ് എന്നിവരാണ് മറ്റു മക്കൾ.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/former-minister-muslim-league-leader-vk-ibrahim-kunju-passed-away.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
