Volleyball – Chandrika Daily https://www.chandrikadaily.com Sun, 26 Oct 2025 02:31:09 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg Volleyball – Chandrika Daily https://www.chandrikadaily.com 32 32 വോളിയില്‍ കലാശം https://www.chandrikadaily.com/culminating-in-a-volleyy.html https://www.chandrikadaily.com/culminating-in-a-volleyy.html#respond Sun, 26 Oct 2025 02:30:23 +0000 https://www.chandrikadaily.com/?p=360288 ഹൈദരാബാദ്: പ്രൈം വോളിബോള്‍ ലീഗ് നാലാം സീസണ്‍ ചാമ്പ്യന്‍മാരെ ഇന്നറിയാം. വൈകിട്ട് 6.30ന് ഗച്ചിബൗളി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന കലാശക്കളിയില്‍ മുംബൈ മിറ്റിയോഴ്‌സ് മുന്‍ റണ്ണേഴ്സ് അപ്പായ ബെംഗളൂരു ടോര്‍പ്പിഡോസിനെ നേരിടും. സോണി സ്‌പോര്‍ട്സ് നെറ്റ്വര്‍ക്കിലും പ്രൈം വോളിബോള്‍ യുട്യൂബ് ചാനലിലും മത്സരം തത്സമയം കാണാം. ഇരു ടീമുകള്‍ക്കും ഇതുവരെ കിരിടം നേടാനായിട്ടില്ല. 2023 ഫൈനലില്‍ ബെംഗളൂരു ടോര്‍പ്പി ഡോസ്, അഹമ്മദാബാദ് ഡി ഫന്‍ഡേഴ്‌സിനോട് തോറ്റിരുന്നു. കഴിഞ്ഞ വര്‍ഷം സൂപ്പര്‍ ഫൈവില്‍ കളിച്ചെങ്കിലും മുംബൈ മിറ്റിയോഴ്‌സിന്റെ ആദ്യ ഫൈനലാണിത്. ലീഗ് ഘട്ടത്തില്‍ അപ്രമാദിത്യം സ്ഥാപിച്ചാണ് ഇരുടിമുകളുടെയും വരവ്. ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത മുംബൈ, ലീഗിലെ കന്നിക്കാരായ ഗോവ ഗാര്‍ഡിയന്‍സിനെ നേരിട്ടുള്ള സെറ്റു കള്‍ക്ക് തോല്‍പിച്ചാണ് ഫൈനല്‍ ടിക്കറ്റ് നേടിയത്. അതേസമയം മുന്‍ചാമ്പ്യന്‍മാരെ 3 -1ന് തോല്‍പ്പിച്ചാണ് ബെംഗളുരിന്റെ ഫൈനല്‍ പ്രവേശം.

]]>
https://www.chandrikadaily.com/culminating-in-a-volleyy.html/feed 0
പ്രോ വോളിയില്‍ ഇന്ന് കാലിക്കറ്റ്-ചെന്നൈ ഫൈനല്‍ https://www.chandrikadaily.com/%e0%b4%aa%e0%b5%8d%e0%b4%b0%e0%b5%87%e0%b4%be-%e0%b4%b5%e0%b5%8b%e0%b4%b3%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d-%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%95%e0%b4%be%e0%b4%b2.html https://www.chandrikadaily.com/%e0%b4%aa%e0%b5%8d%e0%b4%b0%e0%b5%87%e0%b4%be-%e0%b4%b5%e0%b5%8b%e0%b4%b3%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d-%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%95%e0%b4%be%e0%b4%b2.html#respond Fri, 22 Feb 2019 11:57:41 +0000 http://www.chandrikadaily.com/?p=119520

ചെന്നൈ: പ്രഥമ പ്രോ വോളി ലീഗിലെ കലാശപ്പോരാട്ടത്തില്‍ ഇന്ന് കാലിക്കറ്റ് ഹീറോസ് ചെന്നൈ സ്പാര്‍ട്ടന്‍സിനെ നേരിടും. ചെന്നൈയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ വൈകീട്ട് ഏഴിനാണ് മത്സരം.
ലീഗില്‍ ഇതു വരെ തോല്‍വിയറിയാതെ കുതിക്കുന്ന കാലിക്കറ്റിനാണ് മുന്‍തൂക്കം. എന്നാല്‍ ലീഗില്‍ തുടക്കത്തില്‍ പതറിയ ശേഷം വന്‍ തിരിച്ചുവരവ് നടത്തിയ ചെന്നൈ കടുത്ത വെല്ലുവിളിയുയര്‍ത്തും. ഫൈനലിന് മുന്നോടിയായി വനിതാ താരങ്ങളുടെ സൗഹൃദ മത്സരവുമുണ്ട്.
ഇതുവരെ നല്ല പ്രകടനം കാഴ്ച വെക്കാനായതിന്റെ ആത്മവിശ്വാസം ഫൈനലില്‍ പ്രതിഫലിക്കുമെന്നും മികച്ച പ്രകടനത്തോടെ കിരീടം നേടാനാവുമെന്നും കാലിക്കറ്റ് നായകന്‍ ജെറോം വിനീത് പറഞ്ഞു.
തങ്ങള്‍ കപ്പ് സ്വന്തമാക്കാന്‍ ഉറച്ചു തന്നെയാണ് ഇറങ്ങുന്നതെന്ന് ചെന്നൈ നായകന്‍ ഷെല്‍ട്ടണ്‍ മോസസും പറഞ്ഞു. കാലിക്കറ്റ് മികച്ച ടീമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ടൂര്‍ണമെന്റില്‍ ഇരു ടീമും ഒരു വട്ടം നേരിട്ടപ്പോള്‍ ഒന്നിനെതിരെ നാലു സെറ്റുകള്‍ക്ക് കാലിക്കറ്റ് വിജയിച്ചിരുന്നു. എന്നാല്‍ ഇന്ന് സ്വന്തം തട്ടകത്തിലാണ് മത്സരമെന്നത് ചെന്നൈക്ക് ഗുണകരമാകും.

]]>
https://www.chandrikadaily.com/%e0%b4%aa%e0%b5%8d%e0%b4%b0%e0%b5%87%e0%b4%be-%e0%b4%b5%e0%b5%8b%e0%b4%b3%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d-%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%95%e0%b4%be%e0%b4%b2.html/feed 0
കപ്പടിക്കാന്‍ കേരളം :ദേശീയ വോളിയില്‍ കേരളാ ടീമുകള്‍ കലാശത്തില്‍ റെയില്‍വേസിനെതിരെ https://www.chandrikadaily.com/national-volleyball-games-kerala-teams-eye-on-cup.html https://www.chandrikadaily.com/national-volleyball-games-kerala-teams-eye-on-cup.html#respond Tue, 27 Feb 2018 18:50:16 +0000 http://www.chandrikadaily.com/?p=72235 വാശിയേറിയ പോരാട്ടത്തിനൊടുവില്‍ അയല്‍ക്കാരായ തമിഴ്‌നാടിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തറപറ്റിച്ച് കേരള പുരുഷ ടീം ദേശീയ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെത്തി. തമിഴ്‌നാടിനെ ഏകപക്ഷീയമായ മൂന്ന് സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് മുന്‍ ചാമ്പ്യന്‍മാര്‍ ഫൈനലിലെത്തിയത്. സ്‌കോര്‍ 25-22, 30-28, 25-22. ഇന്ന് നടക്കുന്ന ഫൈനലില്‍ റെയില്‍വേയാണ് കേരളത്തിന്റെ എതിരാളികള്‍. തുല്യ ശക്തികളുടെ പോരാട്ടത്തിനായിരുന്നു ഇന്നലെ കോഴിക്കോട് സാക്ഷ്യം വഹിച്ചത്. പരിചയ സമ്പന്നതയുടെ കരുത്തില്‍ കേരളം തമിഴ്‌നാടിന്റെ യുവ നിരയെ ആദ്യ സെറ്റില്‍ അനായാസം പിടിച്ചു കെട്ടി (25-22). അയല്‍ക്കാരുടെ ചെറിയ വെല്ലുവിളികളെ ക്യാപ്റ്റന്‍ ജെറോമും വിപിനും അജിത്ത്‌ലാലും ചേര്‍ന്ന് പ്രതിരോധിച്ചു. നാല് സര്‍വ്വീസുകള്‍ നഷ്ടപെടുത്തിയ കേരളം ശക്തമായ പ്രതിരോധം സൃഷ്ടിച്ചാണ് ലീഡ് പിടിച്ചത്.

രണ്ടാം സെറ്റില്‍ ശക്തമായ വെല്ലുവിളിയാണ് തമിഴ്‌നാട് ഉയര്‍ത്തിയത്. തുടക്കം മുതല്‍ മുന്നേറിയെങ്കിലും തമിഴ്‌നാടിന്റെ യുവ പോരാളികളെ അഖിന്റെ നേതൃത്വത്തില്‍ തടഞ്ഞിട്ടതോടെ ഒപ്പമെത്തി. ലിബറോ രതീഷിന്റെ മികച്ച സേവുകളും ടീമിനെ മുന്നോട്ട് നയിച്ചു. അജിത്തിന്റെ പറന്നടികളും ലക്ഷ്യം കണ്ടതോടെ തമിഴ്‌നാടിന്റെ പ്രതിരോധമുനയും ഒടിഞ്ഞു. ഒരു ഘട്ടത്തില്‍ 17-18 എന്ന നിലയില്‍ പിന്നിലായതോടെ സമ്മര്‍ദ്ധം കേരളത്തിന്റെ കോര്‍ട്ടിലേക്ക് വഴിമാറിയിരുന്നു. 24-25 എന്ന നിലയില്‍ എത്തിയപ്പോള്‍ ജെറോമും അഖിനും തീര്‍ത്ത പ്രതിരോധമാണ് വീണ്ടും കേരളത്തെ മുന്നോട്ട് നയിച്ചത്. അജിത്തിന്റെ രണ്ട് സ്മാഷുകളും എതിര്‍ കോര്‍ട്ടില്‍ പതിച്ചതോടെ കേരളം വീണ്ടും മുന്നിലെത്തി. പകരക്കാരനായിറങ്ങിയ അബ്ദുല്‍ റഹീമും രോഹിത്തും തമിഴ്‌നാടിന്റെ അറ്റാക്കിംഗിന് തടയിട്ടതോടെ രണ്ടാം സെറ്റും കേരളം സ്വന്തമാക്കി (30-28).

മികച്ച സ്മാഷുകള്‍ ഗ്രൗണ്ടില്‍ പതിച്ചതോടെ തിങ്ങി നിറഞ്ഞ ഗാലറിയും ആവേശത്തിലായി. ക്യാപ്റ്റന്‍ ആനന്ദരാജും കെ പ്രവീണ്‍കുമാറും തിളങ്ങിയെങ്കിലും കേരളത്തിന്റെ പരിചയ സമ്പന്നതക്ക് മുന്നില്‍ പലപ്പോഴും തട്ടിയില്ലാതായി.മൂന്നാം സെറ്റില്‍ പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചെങ്കിലും തമിഴ്‌നാടിനെതിരെ ആക്രമണ പരമ്പര തീര്‍ത്ത് ഫൈനല്‍ ടിക്കറ്റ് ഉറപ്പിക്കുകയായിരുന്നു ആതിഥേയര്‍. മൂന്നാം സെറ്റില്‍ തമിഴ്‌നാടിനെ നിലം തൊടാന്‍ സീനിയര്‍ താരം രോഹിത്ത് അനുവദിച്ചില്ല. കൂടെ അജിത്തും വന്നതോടെ കേരളം എളുപ്പത്തില്‍ മുന്നിലെത്തി. ഇന്റര്‍നാഷണല്‍ താരം വിപിന്റെ കനത്ത സ്മാഷോടെ കേരളം സെറ്റും മത്സരവും സ്വന്തമാക്കി (25-22).ഇന്ന് വൈകീട്ട് നടക്കുന്ന ഫൈനലില്‍ കേരള പുരുഷന്‍മാര്‍ റെയില്‍വേയെ നേരിടും.

കഴിഞ്ഞ ദിവസം കേരള വനിതാ ടീമും തമിഴ്‌നാടിനെ തോല്‍പിച്ച് ഫൈനലിലെത്തിയിരുന്നു. വനിതകള്‍ക്കും എതിരാളികള്‍ റെയില്‍വേയാണ്. ഇരട്ട കിരീടം ലക്ഷ്യമിട്ട് ഇന്ന് കേരള ടീമുകള്‍ കോഴിക്കോടിന്റെ മണ്ണില്‍ പുതു ചരിത്രം രചിക്കുമെന്ന പ്രതീക്ഷയിലാണ് വോളിബോള്‍ പ്രേമികള്‍. തുടര്‍ച്ചയായി ഒന്‍പത് തവണ ഫൈനലില്‍ റെയില്‍വേയോട് തോറ്റ കേരള വനിതകള്‍ മധുര പ്രതികാരത്തിനായി കാത്തിരിക്കുകയാണ്. പുരുഷ വി’ാഗത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ കേരളത്തിന് കിരീടത്തില്‍ കുറഞ്ഞൊന്നും ആഗ്രഹിക്കുന്നുമില്ല. അബ്ദുല്‍ നാസറിന്റെ ശിക്ഷണത്തില്‍ ടീം മികച്ച ഫോമിലുമാണ്.സ്വപ്‌ന നഗരിയിലെ കാലിക്കറ്റ് ട്രേഡ് സെന്റര്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ രാവിലെ 9 മണിക്ക് നടക്കുന്ന ലൂസേഴ്‌സ് ഫൈനലില്‍ തമിഴ്‌നാടും മഹരാഷ്ട്രയെ നേരിടും. 11 മണിക്ക് പുരുഷന്‍മാരുടെ വി’ാഗത്തില്‍ തമിഴ്‌നാട് സര്‍വ്വീസസിനെയും നേരിടും. വനിതാ ഫൈനല്‍ വൈകീട്ട് 3 മണിക്കും പുരുഷന്‍മാരുടെ ഫൈനല്‍ അഞ്ച് മണിക്കും നടക്കും.

]]>
https://www.chandrikadaily.com/national-volleyball-games-kerala-teams-eye-on-cup.html/feed 0
സൂപ്പര്‍ കേരളം; ദേശീയ വോളിയില്‍ ആതിഥേയ ടീമുകള്‍ സെമിയില്‍ https://www.chandrikadaily.com/super-kerala-national-volley-meet-semi.html https://www.chandrikadaily.com/super-kerala-national-volley-meet-semi.html#respond Sun, 25 Feb 2018 19:54:09 +0000 http://www.chandrikadaily.com/?p=71920 പി.വി നജീബ്

കോഴിക്കോട്‌വീറുറ്റ പോരാട്ടങ്ങള്‍ക്കൊടുവില്‍ കേരള ടീമുകള്‍ ഫൈനലില്‍. പുരുഷ-വനിതാ വി‘ാഗങ്ങളില്‍ ഹരിയാനയെ കീഴടക്കിയാണ് ദേശീയ സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ സെമി പോരാട്ടത്തിന് യോഗ്യത നേടിയത്. കേരള പുരുഷന്‍മാര്‍ ഒരു സെറ്റിന് പിന്നിട്ട് നിന്ന ശേഷമാണ് ശക്തമായ തിരിച്ചു വരവിലൂടെ ഹരിയാനയെ ഒന്നിനെതിരെ നാല് സെറ്റുകള്‍ക്ക് കീഴടക്കി (30-32. 25-21, 25-18, 25-22) സെമി ബെര്‍ത്ത് ഉറപ്പിച്ചു. ആദ്യ സെറ്റില്‍ തുടക്കം മുതല്‍ കേരളത്തെ പിന്നിലാക്കിയ ഹരിയാന കേരളത്തിന് ഷോക്ക് ട്രീറ്റ്‌മെന്റ് നല്‍കുകയും ചെയ്തു. പ്രതിരോധ കോട്ട തീര്‍ത്ത് ഹരിയാന വരിഞ്ഞുമുറുക്കിയതോടെ കേരളം ലീഡ് വഴങ്ങേണ്ടി വന്നു. എന്നാല്‍ 15-15 എന്ന നിലയില്‍ കേരളം ഹരിയാനക്കൊപ്പമെത്തിയെങ്കിലും കേരള താരങ്ങള്‍ സര്‍വ്വീസുകളില്‍ വരുത്തിയ വീഴ്ച ഹരിയാനയെ വീണ്ടും മുന്നോട്ട് നയിച്ചു. സ്മാഷുകളും പലപ്പോഴും പുറത്തേക്ക് പോയതും വിനയായി. ക്യാപ്റ്റന്‍ ജെറോമിന്റെ ഒറ്റയാള്‍ പോരാട്ടം പലപ്പോഴും ലക്ഷ്യം കാണാതെ പോവുകയും ചെയ്തതോടെ ആദ്യ സെറ്റ് (32-30) ഹരിയാന നേടി. ആദ്യമായാണ് ചാമ്പ്യന്‍ഷിപ്പില്‍ കേരളം ഒരു സെറ്റു കൈവിടുന്നത്. എന്നാല്‍ രണ്ടാം സെറ്റ് വരുതിയിലാക്കാന്‍ കേരളത്തിന്റെ പരിചയ സമ്പന്നതക്ക് എളുപ്പത്തില്‍ സാധിച്ചു. അജിത്ത് ലാല്‍ തുടങ്ങി വച്ച അക്രമണം വിപിനും ജെറോമും ഏറ്റെടുത്തതോടെ കളി കേരളത്തിന്റെ നിയന്ത്രണത്തിലായി. 21 പോയിന്റില്‍ ഇരു ടീമുകളും ഒപ്പമെത്തിയെങ്കിലും കേരള താരങ്ങളുടെ മികച്ച പ്രകടനം ഒരു പോയിന്റുപോലും പിന്നീട് വിട്ടു നല്‍കാതെ സെറ്റ് പിടിച്ചെടുത്തു (25-21). മൂന്നാം സെറ്റിലേത് ആധികാരക ജയമായിരുന്നു കേരളത്തിന്റേത്. നിലവിലെ ജേതാക്കള്‍ക്ക് സ്വന്തം കാണികള്‍ക്ക് സമ്മാനമായി നല്‍കാനാവുന്ന മനോഹരമായ ഗെയിമിനെയാണ് മൂന്നാം സെറ്റില്‍ കാണാന്‍ കഴിഞ്ഞത്. ഹരിയാനയുടെ അക്രമണങ്ങളെ വിപിനും അഖിനും ചേര്‍ന്ന് പ്രതിരോധിക്കുകയും ചെയ്തു. ഒരു ‘ാഗത്തുകൂടി ജെറോം അടിച്ചു തകര്‍ക്കുമ്പോള്‍ കൂട്ടായി അജിത്ത് ലാലും ഹരിനായന കോട്ടയെ തകര്‍ക്കുകയായിരുന്നു. ഹരിയാനയെ കൂടുതല്‍ പ്രതിരോധത്തിലാക്കി വ്യക്തമായ ലീഡോടെ (25-18) മൂന്നാം സെറ്റ് സ്വന്തമാക്കാന്‍ കേരളത്തിന് കഴിഞ്ഞു.
മത്സരം നാലാം സെറ്റിലേക്ക് നീണ്ടതോടെ ഹരിയാനയും ഉണര്‍ന്നു കളിച്ചു. എന്നാല്‍ തുടക്കം പിന്നിലായെങ്കിലും പിന്നീട് പോയിന്റ് തിരിച്ചു പിടിക്കാന്‍ ജെറോമിനും ടീമിനും കഴിഞ്ഞു. രോഹിത്തും മികച്ച രണ്ട് സ്മാഷുകള്‍ ഉതിര്‍ത്തതോടെ കേരളം ഒപ്പത്തിനൊപ്പമെത്തി. 20-20 പോയിന്റില്‍ എത്തിയപ്പോള്‍ ക്യാപ്റ്റന്റെ കളിയുമായി കേരളത്തെ കരയ്ക്കടുപ്പിക്കാന്‍ ജെറോം എത്തി. 25-22 ന് സെറ്റ് പിടിച്ചതോടെ സ്റ്റേഡിയം മുഴുവന്‍ ആര്‍ത്തിരമ്പുകയായിരുന്നു.
നേരത്തെ വനിതാ വിഭാഗത്തില്‍ ഹരിയാനയെ അനായാസം കീഴടക്കി കേരള വനിതകള്‍ സെമി ഫൈനലില്‍ കടന്നു. ഒരു ഘട്ടത്തില്‍ പോലും ആതിഥേയര്‍ക്ക് വെല്ലുവിളിയാക്കാന്‍ ഹരിയാനക്ക് കഴിഞ്ഞില്ല (25-16, 25-13, 25-14). യുവതാരം എസ് സൂര്യയും ക്യാപ്റ്റന്‍ അഞ്ജുമോളും സെറ്റര്‍ കെ.എസ് ജിനിയും കേരളത്തിനായി തിളങ്ങി. പ്രാഥമിക റൗണ്ട് മത്സരങ്ങളില്‍ കാര്യമായി ഇറങ്ങാതിരുന്ന രാജ്യാന്തര താരം എസ് രേഖ ഇന്നലെ മുഴുവന്‍ സമയവും കളത്തിലുണ്ടായിരുന്നു. ഫോം വീണ്ടെടുക്കുന്നതിന്റെ വ്യക്തമായ സൂചന നല്‍കിയ രേഖ ടീമിനാകെ ആത്മവിശ്വാസം നല്‍കുന്ന പ്രകടനമാണ് നടത്തിയത്. പരിചയ സമ്പന്നരായ അഞ്ജു ബാലക്യഷ്ണനെയും കെ.പി അനുശ്രീയെയും ആദ്യ സെറ്റില്‍ ഇറക്കാതെ യുവതാരങ്ങളായ എസ് സൂര്യയെയും അഞ്ജലി ബാബുവിനെയും കളിപ്പിച്ചതും ഫലം കണ്ടു. ആദ്യ സെറ്റില്‍ ഹരിയാനക്ക് പോയിന്റുകള്‍ കിട്ടാന്‍ വഴിയൊരുക്കിയത് കേരള താരങ്ങളുടെ പിഴവില്‍ നിന്നാണ്. രണ്ടും മുന്നും സെറ്റുകളിലും കേരള വനിതകള്‍ക്ക് വെല്ലുവിളിയുണ്ടായില്ല. വനിതകളുടെ മറ്റൊരു മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ റെയില്‍വേ നേരിട്ടുള്ള മൂന്ന് സെറ്റുകള്‍ക്ക് കര്‍ണാടകയെ തോല്‍പിച്ചു (25-13, 25-14, 25-16 ). റെയില്‍വേക്കായി നിര്‍മ്മല്‍, മലയാളി താരങ്ങളായ എം.എസ് പൂര്‍ണിമ, മിനിമോള്‍ അബ്രാഹം എന്നിവര്‍ തിളങ്ങി.
പുരുഷ വി‘ാഗത്തില്‍ വാശിയേറിയ മത്സരത്തില്‍ തമിഴ്‌നാട് രണ്ടിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് ആന്ധ്രയെ തോല്‍പ്പിച്ചു (29-27, 22-25, 25-20, 23-25, 19-17). മറ്റൊരു മത്സരത്തില്‍ പഞ്ചാബിന്റെ കടുത്ത വെല്ലുവിളിയെ മറികടന്ന് സര്‍വീസസും സെമിയിലെത്തി (25-22, 25-21, 23-25, 22-25, 15-13).
സെമി ഫൈനല്‍ മത്സരങ്ങള്‍ ഇന്നും നാളെയുമായി സ്വപ്‌ന നഗരിയില്‍ കാലിക്കറ്റ് ട്രേഡ് സെന്റര്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കും. സെമിയില്‍ ഇന്ന് വൈകീട്ട് 3 മണിക്ക് കേരള വനിതകള്‍ തമിഴ്‌നാടിനെ നേരിടും. വനിതികളില്‍ രണ്ടാമത്തെ സെമിയില്‍ റെയില്‍വേ മഹാരാഷ്ട്രയെ നേരിടും. പുരുഷന്‍മാരുടെ വി‘ാഗത്തില്‍ നാളെ വൈകീട്ട് 5 മണിക്ക് കേരളം തമിഴ്‌നാടുമായി മത്സരിക്കും. രണ്ടാമത്തെ സെമിയില്‍ സര്‍വ്വീസസ് റെയില്‍വേയുമായി ഏറ്റുമുട്ടും.

]]>
https://www.chandrikadaily.com/super-kerala-national-volley-meet-semi.html/feed 0
റെഡി സ്മാഷ് https://www.chandrikadaily.com/ready-fo-r-smash.html https://www.chandrikadaily.com/ready-fo-r-smash.html#respond Mon, 19 Feb 2018 19:25:17 +0000 http://www.chandrikadaily.com/?p=70842  

66 ാമത് ദേശീയ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിന് നാളെ കോഴിക്കോടിന്റെ മണ്ണില്‍ തുടക്കമാകും. ഔപചാരിക ഉദ്ഘാടനം ഇന്ന് വൈകീട്ട് സ്വപ്‌ന നഗരിയിലെ ട്രേഡ് സെന്റര്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. മത്സരങ്ങള്‍ നാളെ രാവിലെ മുതല്‍ വി.കെ കൃഷ്ണമേനോന്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തിലും ട്രേഡ്‌സെന്റര്‍ സ്റ്റേഡിയത്തിലുമായി നടക്കും. ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് ഇന്ന് വൈകീട്ട് 4 മണിക്ക് നഗരത്തില്‍ ഘോഷയാത്ര നടക്കും. തുടര്‍ന്നാണ് ഉദ്ഘാടന സമ്മേളനം നടക്കുക. പതിനറ് വര്‍ഷങ്ങള്‍ക്ക് ശേഷം കേരളം ആതിഥേയരാകുന്ന സീനിയര്‍ വോളി ചാമ്പ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
ഈ മാസം 28 വരെ നീണ്ടു നില്‍ക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ നിലവിലെ ചാമ്പ്യന്‍മാരായ കേരളം കിരീടം നിലനിര്‍ത്താനുള്ള തയ്യാറെടുപ്പിലാണ്. കേരളത്തിന് ശക്തമായ വെല്ലുവിളിയുയര്‍ത്തിക്കൊണ്ട് സര്‍വ്വീസസും പഞ്ചാബും രാജസ്ഥാനുമുണ്ട്. മിക്ക ടീമുകള്‍ ഇന്നലെ തന്നെ കോഴിക്കോടെത്തി. ചത്തീസ്ഗഢിന്റെ പുരുഷ-വനിതാ ടീമുകള്‍ക്ക് സംഘാടക സമിതിയുടെ നേതൃത്വത്തില്‍ കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ സ്വീകരണം നല്‍കി. സര്‍വ്വീസസ്, ആന്ധ്രപ്രദേശ്, ചണ്ഢീഗഢ് ടീമുകളും ഇന്നലെ പുലര്‍ച്ചയോടെ കോഴിക്കോടെത്തി. ടീമുകള്‍ ഇന്നലെ നഗരത്തിലെ വിവിധ സ്‌കൂള്‍ മൈതാനങ്ങളില്‍ പരിശീലനം നടത്തി. ആതിഥേയരായ കേരള ടീം ഇന്നലെ മത്സരവേദിയായ സ്വപ്‌നഗരിയില്‍ പരിശീലനം നടത്തി. കേരള പുരുഷ ടീം അഞ്ച് തവണയും വനിതകള്‍ പത്ത് തവണയും ദേശീയ ചാംപ്യന്‍മാരായിട്ടുണ്ട്. ചാമ്പ്യന്‍ഷിപ്പില്‍ 28 പുരുഷ ടീമുകളും 25 വനിതാ ടീമുകളും പങ്കെടുക്കും. സംഘാടക സമിതിയുടെ സ്വീകരണ കമ്മറ്റിയുടെ പ്രത്യേക കൗണ്ടര്‍ റയില്‍വേ സ്റ്റേഷനില്‍ പ്രവര്‍ത്തന സജ്ജമായിരുന്നു. ഏഷ്യന്‍ഗെയിംസിലേക്കുള്ള ഇന്ത്യന്‍ ടീമിനെ ഈ ചാമ്പ്യന്‍ഷിപ്പില്‍ നിന്നുമാണ് തെരഞ്ഞെടുക്കുന്നത്. ചാമ്പ്യന്‍ഷിപ്പിനോട് അനുബന്ധിച്ച് ഇന്ത്യക്ക് വേണ്ടി കളിച്ച കേരളത്തിലെ സീനിയര്‍ കളിക്കാരെ ആദരിക്കും. കാലിക്കറ്റ് ട്രേഡ് സെന്ററില്‍ 10000 പേര്‍ക്ക് ഇരിക്കാവുന്ന ഗ്യാലറിയാണ് ഒരുക്കുന്നത്. ദേശീയ ചാമ്പ്യന്‍ഷിപ്പിന്റെ മുന്നോടിയായി അര്‍ജ്ജുന അവാര്‍ഡ് ജേതാവ് ഇന്റര്‍നാഷണല്‍ വോളിബാള്‍ താരവുമായ കെ.സി ഏലമ്മയുടെ നേതൃത്വത്തിലുള്ള ദീപശിഖാ പ്രയാണം ഇന്ന് വൈകീട്ട് സ്വപ്‌ന നഗരിയില്‍ സമാപിക്കും. ചാമ്പ്യന്‍ഷിപ്പില്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരങ്ങള്‍ ഉച്ചവരെ സൗജന്യമായി കാണാനുള്ള അവസരമുണ്ടാവുമെന്ന് മുഖ്യ സംഘാടകന്‍ പ്രൊഫസര്‍ നാലകത്ത് ബഷീര്‍ അറിയിച്ചു.

]]>
https://www.chandrikadaily.com/ready-fo-r-smash.html/feed 0
നാസറും കേരളവും പ്രതീക്ഷകളിലാണ് https://www.chandrikadaily.com/kerala-coach-nasar.html https://www.chandrikadaily.com/kerala-coach-nasar.html#respond Wed, 07 Feb 2018 18:09:59 +0000 http://www.chandrikadaily.com/?p=68786  

കേരളത്തിന്റെ മണ്ണില്‍ ഒരിക്കല്‍കൂടി വിരുന്നെത്തിയ ദേശീയ വോളിബോള്‍ ടൂര്‍ണമെന്റില്‍ കിരീടം നിലനിര്‍ത്താന്‍ കേരള ടീം ഒരുങ്ങുന്നു. 20 മുതല്‍ കോഴിക്കോട് നടക്കുന്ന 66-ാമത് ദേശീയ വോളിബോള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന പന്ത്രണ്ടംഗ വനിത കേരള ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. പുരുഷ ടീമംഗങ്ങളുടെ സമ്പൂര്‍ണ്ണ ക്യാമ്പ് പത്താം തിയ്യതിയോടെ സജീവമാവും . ഉടന്‍ ടീം പ്രഖ്യാപനമുണ്ടാവുമെന്ന് പരിശീലകനായ നാസര്‍ ചന്ദ്രികയോട് പറഞ്ഞു. പുരുഷവിഭാഗത്തില്‍ നിലവില്‍ ചാമ്പ്യന്മാരും വതിതാ റണ്ണേഴ്‌സപ്പുമാണ് കേരളം. നേരത്തെ ക്യാമ്പ് തുടങ്ങുമെന്ന് അറിയിച്ചിരുന്നെങ്കിലും ബി.പി.സി.എല്‍ താരങ്ങള്‍ക്ക് പങ്കെടുക്കാനുള്ള അസൗകര്യം മൂലം പുരുഷടീമിന്റെ ക്യാമ്പ് വൈകുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ടീമിനൊപ്പം കളിച്ച കിഷോര്‍ കുമാറാണ് സഹ പരിശീലകന്‍. കഴിഞ്ഞ തവണ കലാശപ്പോരാട്ടത്തില്‍ റെയില്‍വേസിനെ രണ്ടിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയായിരുന്നു കേരളം കപ്പുയര്‍ത്തിയത്. കിഷോറിനെക്കൂടാതെ സീനിയര്‍ കളിക്കാരനായിരുന്നു രതീഷിന്റെ നേതൃത്വത്തിലിറങ്ങിയ ടീമില്‍ പ്രധാന അറ്റാക്കറായി തമിഴ്‌നാട്ടുകാരന്‍ ജെറോം വിനീത്, ബി.പി.സിഎല്ലിലെ മറ്റുതാരങ്ങളായ വിപിന്‍ ജോര്‍ജ്ജ്, അജിത് ലാല്‍, അബ്ദുറഹീം, മുത്തുസ്വാമി, അഖില്‍, രോഹിത്, രതീഷ്, രാഗേഷ്, ജിതിന്‍ എന്നിവരായിരുന്നു അംഗങ്ങള്‍, ഇത്തവണ കിഷോറും രതീഷും രാഗേഷുമൊഴികെ മറ്റെല്ലാവരും ക്യാമ്പില്‍ ഉണ്ടെങ്കിലും സെലക്ഷന്‍ കമ്മിറ്റിയാണ് അന്തിമ ടീമിനെ പ്രഖ്യാപിക്കുക.സാഫ് ഗെയിംസില്‍ ഇന്ത്യന്‍ വോളിബോള്‍ ടീം സ്വര്‍ണ്ണക്കപ്പുയര്‍ത്തിയപ്പോള്‍ മുന്നില്‍ നിന്നും പട നയിച്ച അറ്റാക്കര്‍ ജെറോം വിനീതും അഖിലുമായിരുന്നു. ഇവര്‍ ടീമിലുണ്ടാകുമെന്നാണ് വോളിബോള്‍ പ്രേമികള്‍ ആഗ്രഹിക്കുന്നത്. വര്‍ഷങ്ങളായി ആക്രമണത്തില്‍ കേരളത്തിന്റെ കുന്തമുനയായ കോഴിക്കോട്ടുകാരന്‍ വിപിന്‍എം ജോര്‍ജ്ജും നല്ല ഫോമിലായതിനാല്‍ ടീമിലിടം നേടാന്‍ സാധ്യതയുള്ള കളിക്കാരനാണ്. ഒരേ സമയം നല്ല സര്‍വ്വര്‍, അറ്റാക്കിംഗ്, ഡിഫന്‍സീവ് ഗെയിം എല്ലാം ഒത്തിണങ്ങിയ സമീപ കാല കേരള വോളീബോള്‍ കണ്ട ഏറ്റവും മികച്ച കളിക്കാരിലൊരാളാണ് വിപിന്‍. കോഴിക്കോട്ടുകാരായ അബ്ദുറഹീം,രതീഷും ജിതിനും ടീമിലിടം നേടണമെന്നുതന്നെയാണ് വോളിപ്രേമികള്‍ ആശിക്കുന്നതെങ്കിലും ഏറ്റവും നന്നായി കളിക്കുന്ന ടീമിനെ ഇറക്കി കപ്പ് നിലനിര്‍ത്തുകയെന്നതായിരിക്കും മുന്‍തൂക്കം കൊടുക്കകയെന്ന് കോഴിക്കോട് നാദാപുരത്തുകാരനായ നാസര്‍ പറയുന്നു. റെയില്‍വേസ്, തമിഴ്‌നാട്,പഞ്ചാബ്, സര്‍വ്വീസസ്, ഉത്തരാഖണ്ഡ്, കര്‍ണാടക ടീമുകള്‍ കേരളത്തിനു കനത്തവെല്ലുവിളി ഉയര്‍ത്തുന്നവരാണ്. എങ്കിലും ആര്‍ത്തലച്ചുവരുന്ന മലബാറിലെ വോളിപ്രേമികള്‍ക്കുമുന്നില്‍ ഒരിക്കല്‍ക്കൂടി കപ്പില്‍ മുത്തമിടുമെന്നാണ് ഉറച്ച വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു. പരിശീലകന്‍ നാസര്‍, വനിത കോച്ച് സണ്ണി ജോസ്, മുന്‍ താരങ്ങളായ അബ്ദുറസാഖ്, ഏലമ്മ, കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ്, വോളിബോള്‍ അസോസിയേഷന്‍ ഭാരവാഹികള്‍ എന്നിവരടങ്ങുന്നതാണ് സെലക്ഷന്‍ കമ്മിറ്റി.

]]>
https://www.chandrikadaily.com/kerala-coach-nasar.html/feed 0