<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Vote &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/vote/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 17 Nov 2025 08:11:01 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Vote &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>വെള്ളാപ്പള്ളിയുടെ നോമിനിയെ സ്ഥാനാര്‍ത്ഥിയാക്കി; മാരാരിക്കുളത്ത് സിപിഎമ്മില്‍ പൊട്ടിത്തെറി</title>
		<link>https://www.chandrikadaily.com/the-nominee-of-vellapalli-was-made-the-candidate-explosion-in-mararikulam-cpm.html</link>
					<comments>https://www.chandrikadaily.com/the-nominee-of-vellapalli-was-made-the-candidate-explosion-in-mararikulam-cpm.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Mon, 17 Nov 2025 08:11:01 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[election]]></category>
		<category><![CDATA[VELLAPPALLINATESAN]]></category>
		<category><![CDATA[Vote]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=363959</guid>

					<description><![CDATA[മൂന്ന് ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ രാജിക്കത്ത് നല്‍കി
]]></description>
										<content:encoded><![CDATA[<p>ആലപ്പുഴ: മാരാരിക്കുളത്ത് സിപിഎമ്മില്&#x200d; പൊട്ടിത്തെറി. മൂന്ന് ലോക്കല്&#x200d; കമ്മിറ്റി അംഗങ്ങള്&#x200d; രാജിക്കത്ത് നല്&#x200d;കി. മാരാരിക്കുളം ചെത്തി ലോക്കല്&#x200d; കമ്മിറ്റിയിലാണ് തര്&#x200d;ക്കം. വാര്&#x200d;ഡ് കമ്മിറ്റി തെരഞ്ഞെടുത്ത ആളെ സ്ഥാനാര്&#x200d;ത്ഥി ആക്കിയില്ലെന്നും എസ്എന്&#x200d;ഡിപി ജനറല്&#x200d; സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നോമിനിയെ സ്ഥാനാര്&#x200d;ത്ഥിയാക്കിയെന്നുമാണ് ആരോപണം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-nominee-of-vellapalli-was-made-the-candidate-explosion-in-mararikulam-cpm.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?</title>
		<link>https://www.chandrikadaily.com/bihar-election-postal-ballot-results-mgb-142-nda-98-why-is-it-against-evm.html</link>
					<comments>https://www.chandrikadaily.com/bihar-election-postal-ballot-results-mgb-142-nda-98-why-is-it-against-evm.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sun, 16 Nov 2025 10:39:23 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[biharelection]]></category>
		<category><![CDATA[evm]]></category>
		<category><![CDATA[indiaalliance]]></category>
		<category><![CDATA[nda]]></category>
		<category><![CDATA[postak]]></category>
		<category><![CDATA[Vote]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=363836</guid>

					<description><![CDATA[ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ദേശീയ ജനാധിപത്യ സഖ്യം (എന്‍ഡിഎ) 243 സീറ്റുകളില്‍ 202 എണ്ണം നേടി വന്‍ വിജയം നേടിയെങ്കിലും, പോസ്റ്റല്‍ വോട്ടുകളുടെ ഫലം തികച്ചും വിപരീതമായിരുന്നു. തേജസ്വി യാദവ് നയിക്കുന്ന മഹാഗഠ്ബന്ധന്‍ (എംജിബി) 142 മണ്ഡലങ്ങളില്‍ പോസ്റ്റല്‍ വോട്ടുകളില്‍ മുന്നിലായിരുന്നു, എന്‍ഡിഎ 98 മണ്ഡലങ്ങളില്‍ മാത്രമാണ് മുന്‍തൂക്കം നേടിയത്. ഈ വൈരുദ്ധ്യം തിരഞ്ഞെടുപ്പ് പ്രക്രിയയിലെ അനിഷ്ട സംഭവങ്ങള്‍ക്ക് സൂചനയാണോ എന്ന ചോദ്യമുയര്‍തുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഹരിയാന തിരഞ്ഞെടുപ്പ് [&#8230;]]]></description>
										<content:encoded><![CDATA[<p>ബിഹാര്&#x200d; നിയമസഭാ തിരഞ്ഞെടുപ്പില്&#x200d; ദേശീയ ജനാധിപത്യ സഖ്യം (എന്&#x200d;ഡിഎ) 243 സീറ്റുകളില്&#x200d; 202 എണ്ണം നേടി വന്&#x200d; വിജയം നേടിയെങ്കിലും, പോസ്റ്റല്&#x200d; വോട്ടുകളുടെ ഫലം തികച്ചും വിപരീതമായിരുന്നു. തേജസ്വി യാദവ് നയിക്കുന്ന മഹാഗഠ്ബന്ധന്&#x200d; (എംജിബി) 142 മണ്ഡലങ്ങളില്&#x200d; പോസ്റ്റല്&#x200d; വോട്ടുകളില്&#x200d; മുന്നിലായിരുന്നു, എന്&#x200d;ഡിഎ 98 മണ്ഡലങ്ങളില്&#x200d; മാത്രമാണ് മുന്&#x200d;തൂക്കം നേടിയത്. ഈ വൈരുദ്ധ്യം തിരഞ്ഞെടുപ്പ് പ്രക്രിയയിലെ അനിഷ്ട സംഭവങ്ങള്&#x200d;ക്ക് സൂചനയാണോ എന്ന ചോദ്യമുയര്&#x200d;തുന്നതായി ദേശീയ മാധ്യമങ്ങള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്തു.<br />
പ്രതിപക്ഷ നേതാവ് രാഹുല്&#x200d; ഗാന്ധി ഹരിയാന തിരഞ്ഞെടുപ്പ് ഫലത്തിലെ അട്ടിമറി ചൂണ്ടിക്കാട്ടി പ്രസ് കോണ്&#x200d;ഫറന്&#x200d;സില്&#x200d; പോസ്റ്റല്&#x200d; വോട്ടുകളുടെ ഉദാഹരണം നല്&#x200d;കിയിരുന്നു. ഹരിയാനയില്&#x200d; കോണ്&#x200d;ഗ്രസ് 73 മണ്ഡലങ്ങളില്&#x200d; പോസ്റ്റല്&#x200d; വോട്ടുകളില്&#x200d; മുന്നിലായിരുന്നെങ്കിലും, മൊത്തം ഫലത്തില്&#x200d; 37 സീറ്റുകള്&#x200d; മാത്രം നേടി; ബിജെപി 17 മണ്ഡലങ്ങളില്&#x200d; മാത്രം പോസ്റ്റല്&#x200d; മുന്&#x200d;തൂക്കം നേടിയെങ്കിലും 48 സീറ്റുകള്&#x200d; കരസ്ഥമാക്കി. ബിഹാറിലെ ഈ ഡാറ്റ ഹരിയാനയുമായി താരതമ്യം ചെയ്യുമ്പോള്&#x200d; പ്രസക്തമാണ്.<br />
ബിഹാറിലെ ഡാറ്റ പരിശോധിച്ചാല്&#x200d;, എന്&#x200d;ഡിഎ ഇവിഎം വോട്ടുകളില്&#x200d; മുന്നിലായ 110 മണ്ഡലങ്ങളില്&#x200d; എംജിബി പോസ്റ്റല്&#x200d; വോട്ടുകളില്&#x200d; മുന്&#x200d;തൂക്കം നേടി. ഉദാഹരണമായി, ജെഡി(യു) 25,000-ത്തിലധികം വോട്ടുകള്&#x200d;ക്ക് വിജയിച്ച ലൗകാഹ മണ്ഡലത്തില്&#x200d; ആര്&#x200d;ജെഡി 664 പോസ്റ്റല്&#x200d; വോട്ടുകള്&#x200d; നേടിയപ്പോള്&#x200d; ജെഡി(യു)ക്ക് 346 മാത്രമായിരുന്നു. മറുവശത്ത്, എംജിബി ഇവിഎം മുന്&#x200d;തൂക്കം നേടിയെങ്കിലും പോസ്റ്റല്&#x200d; വോട്ടുകളില്&#x200d; പിന്നിലായ മണ്ഡലങ്ങള്&#x200d; വെറും 7 മാത്രം.</p>
<p>പോസ്റ്റല്&#x200d; വോട്ടുകള്&#x200d; ആരാണ് ചെയ്യുന്നത്?<br />
പ്രധാനമായും സൈന്യം, പാരാമിലിട്ടറി ഉദ്യോഗസ്ഥര്&#x200d;, തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള സര്&#x200d;ക്കാര്&#x200d; ഉദ്യോഗസ്ഥര്&#x200d;, പൊലീസ് എന്നിവരാണ്. 85 വയസ്സിന് മുകളിലുള്ളവര്&#x200d;, വികലാംഗര്&#x200d;, അടിയന്തര സേവനങ്ങളിലുള്ളവര്&#x200d; (ഫയര്&#x200d;, ആരോഗ്യം, വൈദ്യുതി മുതലായവ), മാധ്യമപ്രവര്&#x200d;ത്തകര്&#x200d; എന്നിവര്&#x200d;ക്കും പോസ്റ്റല്&#x200d; വോട്ടിങ് അവകാശമുണ്ട്.<br />
കോവിഡ് കാലത്ത് ചില വിഭാഗങ്ങള്&#x200d;ക്ക് കൂടി ഇത് വ്യാപിപ്പിച്ചു.<br />
പോസ്റ്റല്&#x200d; വോട്ടുകള്&#x200d; സാധാരണയായി സര്&#x200d;ക്കാര്&#x200d; ജീവനക്കാരുടെയും സൈനികരുടെയും മനോഭാവത്തെ പ്രതിഫലിപ്പിക്കുന്നു. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bihar-election-postal-ballot-results-mgb-142-nda-98-why-is-it-against-evm.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബിഹാര്‍ തെരഞ്ഞെടുപ്പ്; രണ്ടാം ഘട്ട വോട്ടെടുപ്പ് ഇന്ന്</title>
		<link>https://www.chandrikadaily.com/bihar-election-second-phase-of-voting-today.html</link>
					<comments>https://www.chandrikadaily.com/bihar-election-second-phase-of-voting-today.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 11 Nov 2025 02:48:49 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[biharelection]]></category>
		<category><![CDATA[phase2]]></category>
		<category><![CDATA[Vote]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=363068</guid>

					<description><![CDATA[ 1,302 സ്ഥാനാര്‍ത്ഥികള്‍ മത്സരരംഗത്തുണ്ട്.]]></description>
										<content:encoded><![CDATA[<p>20 ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന 122 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ബിഹാര്&#x200d; നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാമത്തെയും അവസാനത്തെയും ഘട്ട വോട്ടെടുപ്പ് ഇന്ന്. 1,302 സ്ഥാനാര്&#x200d;ത്ഥികള്&#x200d; മത്സരരംഗത്തുണ്ട്. ജമ്മു കശ്മീരിലെ ബുഡ്ഗാം, നഗ്രോട്ട, രാജസ്ഥാനിലെ ആന്റ, ജാര്&#x200d;ഖണ്ഡിലെ ഘട്ശില, തെലങ്കാനയിലെ ജൂബിലി ഹില്&#x200d;സ്, പഞ്ചാബിലെ തരണ്&#x200d; തരണ്&#x200d;, മിസോറാമിലെ ദാമ്പ, ഒഡീഷയിലെ നുവാപദ എന്നീ മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.</p>
<p>തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകള്&#x200d; പ്രകാരം ബീഹാറിലെ 45,399 പോളിംഗ് സ്റ്റേഷനുകളിലാണ് പോളിംഗ് നടക്കുന്നത് &#8211; അതില്&#x200d; 5,326 നഗരപ്രദേശങ്ങളിലും 40,073 ഗ്രാമപ്രദേശങ്ങളിലുമാണ്. വോട്ടര്&#x200d;മാരില്&#x200d; പകുതിയിലധികവും (2.28 കോടി) 30നും 60നും ഇടയില്&#x200d; പ്രായമുള്ളവരാണ്. 18-19 വയസ്സിനിടയിലുള്ളവര്&#x200d; 7.69 ലക്ഷം മാത്രം. ഈ 122 മണ്ഡലങ്ങളിലെ ആകെ സ്ത്രീ വോട്ടര്&#x200d;മാരുടെ എണ്ണം 1.75 കോടിയാണ്.</p>
<p>ബീഹാര്&#x200d; തിരഞ്ഞെടുപ്പ് 2025 ഘട്ടം 2: പ്രധാന തീയതികളും മണ്ഡലങ്ങളും വോട്ടിംഗ് ഷെഡ്യൂളും</p>
<p>നവംബര്&#x200d; 6 ന് 18 ജില്ലകളിലെ 121 മണ്ഡലങ്ങളിലേക്ക് നടന്ന ആദ്യഘട്ട വോട്ടെടുപ്പില്&#x200d; 64.66% പോളിംഗ് രേഖപ്പെടുത്തി ചരിത്രത്തിലെ ഏറ്റവും ഉയര്&#x200d;ന്ന വോട്ടിംഗ് ശതമാനം രേഖപ്പെടുത്തി.</p>
<p>അവസാനഘട്ടത്തില്&#x200d; മഗധ്, മിഥിലാഞ്ചല്&#x200d;, സീമാഞ്ചല്&#x200d;, ഷഹാബാദ്, തിരൂട്ട് മേഖലകളിലെ നിയമസഭാ മണ്ഡലങ്ങള്&#x200d; ഉള്&#x200d;പ്പെടുന്നു. 122 മണ്ഡലങ്ങളില്&#x200d; 101 ജനറല്&#x200d;, 19 പട്ടികജാതി (എസ്സി) നും രണ്ടെണ്ണം പട്ടികവര്&#x200d;ഗത്തിനും (എസ്ടി) സംവരണം ചെയ്തിരിക്കുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്&#x200d; മഗധ്, ഷഹാബാദ് മേഖലകളില്&#x200d; നാഷണല്&#x200d; ഡെമോക്രാറ്റിക് അലയന്&#x200d;സ് (എന്&#x200d;ഡിഎ) പ്രകടനം മോശമായിരുന്നു, അവിടെ 48 മണ്ഡലങ്ങളില്&#x200d; എട്ടെണ്ണം മാത്രമാണ് അവര്&#x200d; നേടിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bihar-election-second-phase-of-voting-today.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തദ്ദേശ തെരഞ്ഞെടുപ്പ്; ഒരു സ്ഥാനാര്‍ഥിക്ക് എത്ര തുക ചെലവഴിക്കാമെന്ന ഉത്തരവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍</title>
		<link>https://www.chandrikadaily.com/local-elections-the-election-commission-has-ordered-how-much-money-can-be-spent-on-a-candidate.html</link>
					<comments>https://www.chandrikadaily.com/local-elections-the-election-commission-has-ordered-how-much-money-can-be-spent-on-a-candidate.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Mon, 10 Nov 2025 11:00:56 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Candidate]]></category>
		<category><![CDATA[electioncommission]]></category>
		<category><![CDATA[Vote]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=362955</guid>

					<description><![CDATA[തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രചാരണം നടത്താന്‍ ഒരു സ്ഥാനാര്‍ഥിക്ക് എത്ര തുക ചെലവഴിക്കാം എന്ന് സംസ്ഥാന തെരഞ്ഞെുപ്പ് കമീഷണര്‍ എ. ഷാജഹാന്‍ വ്യക്തമാക്കി.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്&#x200d; പ്രചാരണം നടത്താന്&#x200d; ഒരു സ്ഥാനാര്&#x200d;ഥിക്ക് എത്ര തുക ചെലവഴിക്കാം എന്ന് സംസ്ഥാന തെരഞ്ഞെുപ്പ് കമീഷണര്&#x200d; എ. ഷാജഹാന്&#x200d; വ്യക്തമാക്കി. ഗ്രാമപഞ്ചായത്തില്&#x200d; മത്സരിക്കുന്നവര്&#x200d;ക്ക് പരമാവധി ചെലവഴിക്കാവുന്ന തുക 25,000 രൂപയും ബ്ലോക്ക് പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും സ്ഥാനാര്&#x200d;ത്ഥികള്&#x200d;ക്ക് 75,000 രൂപയും ജില്ലാ പഞ്ചായത്തിലും കോര്&#x200d;പറേഷനിലും 1,50,000 രൂപയുമാണ് പരിധി.</p>
<p>പരിധിയില്&#x200d; കൂടുതല്&#x200d; ചെലവഴിച്ചാല്&#x200d; അഞ്ച് വര്&#x200d;ഷം അയോഗ്യത</p>
<p>വോട്ടെണ്ണി ഫലം പ്രഖ്യാപിച്ചാല്&#x200d; 30 ദിവസത്തിനകം സ്ഥാനാര്&#x200d;ത്ഥികളുടെ ചെലവ് കണക്ക് തദ്ദേശ സ്ഥാപന സെക്രട്ടറിമാര്&#x200d;ക്ക് നല്&#x200d;കിയിരിക്കണം. ചെലവ് കണക്ക് നല്&#x200d;കാതിരിക്കുകയോ പരിധിയില്&#x200d; കൂടുതല്&#x200d; ചെലവഴിക്കുകയോ ചെയ്യുന്ന സ്ഥാനാര്&#x200d;ത്ഥികളെ ഉത്തരവ് തീയതി മുതല്&#x200d; അഞ്ച് വര്&#x200d;ഷക്കാലത്തേക്ക് കമ്മീഷന്&#x200d; അയോഗ്യരാക്കും.</p>
<p>എത്ര തുക കെട്ടിവെക്കണം?</p>
<p>സ്ഥാനാര്&#x200d;ത്ഥി നിക്ഷേപമായി ഗ്രാമപഞ്ചായത്തില്&#x200d; 2,000 രൂപയും ബ്ലോക്ക് പഞ്ചായത്തിലും, മുനിസിപ്പാലിറ്റിയിലും 4,000 രൂപയും ജില്ലാ പഞ്ചായത്തിലും കോര്&#x200d;പ്പറേഷനിലും 5,000 രൂപയും കെട്ടിവയ്ക്കണം. പട്ടികജാതി പട്ടികവര്&#x200d;ഗ്ഗ വിഭാഗങ്ങള്&#x200d;ക്ക് നിശ്ചിത തുകയുടെ പകുതി മതിയാകും.</p>
<p>പ്രചാരണത്തില്&#x200d; ഇക്കാര്യങ്ങള്&#x200d; പാലിക്കണം:</p>
<p>സ്ഥാനാര്&#x200d;ഥികളുടെയും രാഷ്ട്രീയപാര്&#x200d;ട്ടികളുടെയും തിരഞ്ഞെടുപ്പ് പ്രചാരണം നിയമാനുസൃതവും കമ്മീഷന്റെ മാര്&#x200d;ഗനിര്&#x200d;ദ്ദേശങ്ങള്&#x200d;ക്ക് വിധേയവുമായിരിക്കണം. ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്&#x200d; മാതൃകാ പെരുമാറ്റചട്ടത്തില്&#x200d; വ്യക്തമാക്കിയിട്ടുണ്ട്.</p>
<p>വാഹന പ്രചാരണത്തിനും പൊതുയോഗങ്ങള്&#x200d;, പ്രകടനങ്ങള്&#x200d;, എന്നിവയ്ക്കും പൊലീസ് അധികാരികളില്&#x200d; നിന്ന് മുന്&#x200d;കൂട്ടി അനുമതി വാങ്ങണം. ഉച്ചഭാഷിണി ഉപയോഗം രാത്രി 10 മണിക്ക് ശേഷം രാവിലെ 6 മണിവരെ പാടില്ല. നിയമാനുസൃതമായ ശബ്ദപരിധി പാലിച്ചായിരിക്കണം പ്രചാരണ പ്രവര്&#x200d;ത്തനം നടത്തേണ്ടത്. പരസ്യപ്രചാരണം വോട്ടെടുപ്പ് അവസാനിക്കുന്ന സമയത്തിന് 48 മണിക്കൂര്&#x200d; മുമ്പ് വരെ മാത്രമെ പാടുള്ളൂ.</p>
<p>സ്ഥാനാര്&#x200d;ത്ഥികളും രാഷ്ട്രീയ പാര്&#x200d;ട്ടികളും അച്ചടിക്കുന്ന പോസ്റ്ററുകളിലും ലഘുലേഖകളിലും അച്ചടിക്കാരന്റെയും പ്രസാധകന്റെയും പേരും വിലാസവും കോപ്പികളുടെ എണ്ണവും ഉണ്ടായിരിക്കണം. അച്ചടിക്കുന്ന രേഖയുടെ പകര്&#x200d;പ്പും പ്രസാധകന്റെ പ്രഖ്യാപനവും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് നല്&#x200d;കിയിരിക്കണം.</p>
<p>മദ്യം നിരോധിക്കും</p>
<p>വോട്ടെടുപ്പ് അവസാനിക്കുന്നതിന് മുമ്പുളള 48 മണിക്കൂര്&#x200d; വേളയില്&#x200d; മദ്യനിരോധനം ഏര്&#x200d;പ്പെടുത്തും. വോട്ടെണ്ണല്&#x200d; ദിവസവും മദ്യനിരോധനം ഉണ്ടാകും.</p>
<p>തിരഞ്ഞെടുപ്പ് പ്രവര്&#x200d;ത്തനങ്ങള്&#x200d; നിരീക്ഷിക്കുന്നതിനായി ഓരോ ജില്ലയിലും ഒരു ജനറല്&#x200d; ഒബ്‌സര്&#x200d;വര്&#x200d; ഉണ്ടാകും. ഐഎഎസ്/ഐഎഫ്എസ് തലത്തിലുളള ഒരു ഓഫീസറെ ഇതിനായി കമ്മീഷന്&#x200d; നിയമിക്കും. സ്ഥാനാര്&#x200d;ത്ഥികളുടെ ചെലവ് കണക്ക് നിരീക്ഷിക്കുന്നതിനായി ചെലവ് നിരീക്ഷകരെയും കമ്മീഷന്&#x200d; നിയോഗിക്കും.</p>
<p>പൊതു സ്ഥാപനങ്ങളും പരിസരവും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കാന്&#x200d; പാടില്ല. പൊതുസ്ഥലങ്ങളും സ്ഥാപനങ്ങളും വികൃതമാക്കുന്ന തരത്തിലുള്ളതും അനധികൃതവുമായ പ്രചാരണങ്ങള്&#x200d; മോണിറ്റര്&#x200d; ചെയ്ത് നടപടി എടുക്കുന്നതിന് താലൂക്ക്തലത്തിലും ജില്ലാതലത്തിലും ആന്റിഡീഫേയ്‌സ്‌മെന്റ് സ്‌ക്വാഡ് ഉണ്ടാകും.</p>
<p>ഗ്രീന്&#x200d; പ്രോട്ടോകോള്&#x200d; പാലിച്ച് കൊണ്ടായിരിക്കും തിരഞ്ഞെടുപ്പ് നടത്തുക. ഇതു സംബന്ധിച്ച വിശദമായ മാര്&#x200d;ഗ്ഗനിര്&#x200d;ദ്ദേശങ്ങള്&#x200d; കമ്മീഷന്&#x200d; പുറപ്പെടുവിച്ചിട്ടുണ്ട്. പ്രകൃതി സൗഹൃദപരവും നിയമാനുസൃതവുമായ മാര്&#x200d;ഗ്ഗങ്ങള്&#x200d; മാത്രം സ്വീകരിച്ചുകൊണ്ട് തിരഞ്ഞെടുപ്പ് നടത്താന്&#x200d; എല്ലാവരും ജാഗ്രത പാലിക്കണമെന്നും കമീഷന്&#x200d; അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/local-elections-the-election-commission-has-ordered-how-much-money-can-be-spent-on-a-candidate.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കേരളം ബൂത്തിലേക്ക്; തദ്ദേശ തെരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായി</title>
		<link>https://www.chandrikadaily.com/kerala-to-booth-local-elections-are-in-two-phases.html</link>
					<comments>https://www.chandrikadaily.com/kerala-to-booth-local-elections-are-in-two-phases.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Mon, 10 Nov 2025 08:09:39 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[election]]></category>
		<category><![CDATA[news]]></category>
		<category><![CDATA[Vote]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=362891</guid>

					<description><![CDATA[വോട്ടെണ്ണല്‍ ഡിസംബര്‍ 13 ന്
]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. രണ്ട് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുക. ആദ്യഘട്ട തെരഞ്ഞെടുപ്പ് ഡിസംബര്&#x200d; ഒന്&#x200d;പതിനാണ് നടക്കുക. തിരുവനന്തപുരം മുതല്&#x200d; എറണാകുളം വരെയാണ് ആദ്യഘട്ടത്തില്&#x200d; ഉള്&#x200d;പ്പെടുന്നത്. രണ്ടാം ഘട്ടം ഡിസംബര്&#x200d; പതിനൊന്നിനാണ് നടക്കുക. തൃശൂര്&#x200d; മുതല്&#x200d; കാസര്&#x200d;കോട് വരെയാണ് രണ്ടാംഘട്ടത്തില്&#x200d;. വോട്ടെണ്ണല്&#x200d; ഡിസംബര്&#x200d; 13 ന് നടക്കും.</p>
<p>നാമനിര്&#x200d;ദേശ പത്രിക 14-ന് നല്&#x200d;കാം. അവസാന തീയതി നവംബര്&#x200d; 21 ആണ്. പത്രിക പിന്&#x200d;വലിക്കുന്ന തീയതി നവംബര്&#x200d; 24 ആണ്. ഉദ്യോഗസ്ഥര്&#x200d;ക്ക് മാത്രമായിരിക്കും പോസ്റ്റല്&#x200d; ബാലറ്റ് സൗകര്യം. പ്രായമായവര്&#x200d;ക്കും മാധ്യമ പ്രവര്&#x200d;ത്തകര്&#x200d;ക്കും ഈ സൗകര്യം ഉണ്ടാകില്ല. അന്തിമ വോട്ടര്&#x200d; പട്ടിക വെള്ളിയാഴ്ച പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്&#x200d; എം ഷാജഹാന്&#x200d; പറഞ്ഞു. ആകെ 2,84,30,761 വോട്ടര്&#x200d;മാരാണുള്ളത്. ഇതില്&#x200d; 1,34,12470 പുരുഷ വോട്ടര്&#x200d;മാരും 1,50,18,010 സ്ത്രീ വോട്ടര്&#x200d;മാരുമാണുള്ളത്. 281 ട്രാന്&#x200d;സ്ജെന്&#x200d;ഡര്&#x200d; വോട്ടര്&#x200d;മാരുണ്ട്. 2841 പ്രവാസി വോട്ടര്&#x200d;മാരുണ്ട്. തെരഞ്ഞെടുപ്പിന് മുന്നോടിയായി മാതൃകാ പെരുമാറ്റച്ചട്ടം നിലവില്&#x200d; വന്നു.</p>
<p>മട്ടന്നൂര്&#x200d; നഗരസഭയില്&#x200d; തെരഞ്ഞെടുപ്പ് പിന്നീടാവും നടക്കുക. ആകെ 33,746 പോളിംഗ് സ്റ്റേഷനുകളുണ്ടാവും. പഞ്ചായത്തുകളിലേക്കായി 28,127 പോളിംഗ് സ്റ്റേഷനുകളാകും ഉണ്ടാകുക. മുനിസിപ്പാലിറ്റികള്&#x200d;ക്കായി 3,204 പോളിംഗ് സ്റ്റേഷനുകളും നഗരസഭകള്&#x200d;ക്കായി 2,015 പോളിംഗ് സ്റ്റേഷനുകളുമുണ്ടാകും.</p>
<p>തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്&#x200d;ക്കായി 1,80,000 ഉദ്യോഗസ്ഥരെ നിയമിക്കും. സുരക്ഷയ്ക്കായി 70,000 പൊലീസുകാരെ വിനിയോഗിക്കും. വ്യാജവാര്&#x200d;ത്തകള്&#x200d;, എഐയുടെ ദുരുപയോഗം എന്നിവ തടയും. ഇത് പ്രത്യേക സമിതി നിരീക്ഷിക്കും. മോണിറ്ററിങ്ങിന് പ്രത്യേക സമിതി രൂപീകരിക്കും. വോട്ടെടുപ്പിനും വോട്ടെണ്ണലിനും സമ്പൂര്&#x200d;ണ മദ്യ നിരോധനം ഏര്&#x200d;പ്പെടുത്തും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kerala-to-booth-local-elections-are-in-two-phases.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മട്ടന്നൂര്‍ ഒഴികെ 1199 തദ്ദേശസ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടക്കും</title>
		<link>https://www.chandrikadaily.com/elections-will-be-held-for-1199-local-bodies-except-mattanur.html</link>
					<comments>https://www.chandrikadaily.com/elections-will-be-held-for-1199-local-bodies-except-mattanur.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Mon, 10 Nov 2025 07:03:33 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[electioncommission]]></category>
		<category><![CDATA[mattannoor]]></category>
		<category><![CDATA[news]]></category>
		<category><![CDATA[Vote]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=362884</guid>

					<description><![CDATA[ തെരഞ്ഞെടുപ്പിനായി വാര്‍ഡ് വിഭജനം പൂര്‍ത്തിയാക്കിയെന്നും തെരഞ്ഞെടുപ്പ് കമ്മീഷണര്‍ പറഞ്ഞു.
]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: കേരളത്തില്&#x200d; മട്ടന്നൂര്&#x200d; ഒഴിക്കെ 1199 തദ്ദേശസ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്&#x200d; എ.ഷാജഹാന്&#x200d;. തെരഞ്ഞെടുപ്പിനായി വാര്&#x200d;ഡ് വിഭജനം പൂര്&#x200d;ത്തിയാക്കിയെന്നും തെരഞ്ഞെടുപ്പ് കമ്മീഷണര്&#x200d; പറഞ്ഞു.</p>
<p>തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മാതൃകാപെരുമാറ്റ ചട്ടം നിലവില്&#x200d;വന്നു. എല്ലാ തദ്ദേശ സ്ഥാപനങ്ങള്&#x200d;ക്കും ഇത് ബാധകമാണ്. മാധ്യമ പ്രവര്&#x200d;ത്തകര്&#x200d;ക്കും പെരുമാറ്റ ചട്ടം ബാധകമാണ്. </p>
<p>അതേസമയം 2020- ലെ പൊതു തെരഞ്ഞെടുപ്പിലെ വോട്ടര്&#x200d; പ്രകാരമാണ് വോട്ടര്&#x200d; പട്ടിക തയ്യാറാക്കിയിട്ടുള്ളത്. സംസ്ഥാനത്ത് 2,84,30,761 വോട്ടര്&#x200d;മാരാണ് ഉള്ളത്. അന്തിമ വോട്ടര്&#x200d;പട്ടിക നവംബര്&#x200d; 14ന് പുറത്തിറങ്ങും. തെരഞ്ഞെടുപ്പിനായി 33,746 പോളിംഗ് സ്റ്റേഷനുകള്&#x200d; ഒരുക്കും. വോട്ടെടുപ്പിന് ഒരാഴ്ച മുന്&#x200d;പ് ഉദ്യോഗസ്ഥര്&#x200d;ക്ക് വോട്ടിംഗ് മെഷീന്&#x200d; നല്&#x200d;കും. പരമാവധി ഒരു ബാലറ്റില്&#x200d; 15 സ്ഥാനാര്&#x200d;ഥികളുടെ പേരും ചിഹ്നവുമാണ് ഉണ്ടായിരിക്കുക. </p>
<p>അതേസമയം പാര്&#x200d;ട്ടികള്&#x200d;ക്ക് ചിഹ്നം അനുവദിച്ചു. 1249 റിട്ടേണിംഗ് ഓഫീസര്&#x200d;മാരാണ് ഉണ്ടായിരിക്കുക. പ്രശ്‌ന ബാധ്യത ബൂത്തുകളില്&#x200d; നിരീക്ഷണ ക്യാമറകള്&#x200d; സ്ഥാപിക്കാനും ഉത്തരവായി. ആവശ്യമായ സുരക്ഷ ഉദ്യോഗസ്ഥരെ നിയമിക്കാനും പൊലീസ് മേധാവിക്ക് നിര്&#x200d;ദേശം നല്&#x200d;കിയിട്ടുണ്ട്. </p>
<p>വോട്ടെടുപ്പിന്റെ 48 മണിക്കൂറും വോട്ട് എണ്ണുന്ന ദിവസവും മദ്യനിരോധനം ഏര്&#x200d;പ്പെടുത്തും. സ്ഥാനാര്&#x200d;ഥികള്&#x200d; ചെലവ് കണക്ക് നല്&#x200d;കണമെന്നും അല്ലാത്തപക്ഷം അഞ്ച് വര്&#x200d;ഷത്തേക്ക് അയോഗ്യരാക്കുമെന്നും അറിയിപ്പില്&#x200d; പറയുന്നു. രാവിലെ 7 മണിമുതല്&#x200d; വൈകിട്ട് ആറ് വരെയാണ് പോളിങ് നടക്കുക.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/elections-will-be-held-for-1199-local-bodies-except-mattanur.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എസ്‌ഐആര്‍ നടത്തിപ്പിലെ ശരി തെറ്റുകള്‍</title>
		<link>https://www.chandrikadaily.com/errors-and-omissions-in-sir-implementation.html</link>
					<comments>https://www.chandrikadaily.com/errors-and-omissions-in-sir-implementation.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Fri, 07 Nov 2025 01:30:03 +0000</pubDate>
				<category><![CDATA[editorial]]></category>
		<category><![CDATA[blo]]></category>
		<category><![CDATA[election]]></category>
		<category><![CDATA[sir]]></category>
		<category><![CDATA[Vote]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=362333</guid>

					<description><![CDATA[അഡ്വ. മുഹമ്മദ് ഷാ
]]></description>
										<content:encoded><![CDATA[<p>അടിസ്ഥാനപരമായി ഇന്ത്യന്&#x200d; പൗരനായിരിക്കുകയെന്നതും 18 വയസ്സ് പൂര്&#x200d;ത്തികരിക്കുക എന്നതുമാണ് വോട്ടര്&#x200d; പട്ടികയില്&#x200d; പേര് ചേര്&#x200d;ക്കുന്നതിന് മാനദണ്ഡം. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അഴിമതി പ്രവര്&#x200d;ത്തികളോ മറ്റു കുറ്റകൃത്യങ്ങള്&#x200d; കാരണമായോ അയോഗ്യനാക്കപ്പെട്ടാല്&#x200d; വോട്ടര്&#x200d; പട്ടികയില്&#x200d; ഉള്&#x200d;പ്പെടുന്നതിന് അയോ ഗ്യനാക്കപ്പെടാം. 19-ാം വകുപ്പ് അനുസരിച്ച് 18 വയസ്സ് പൂര്&#x200d;ത്തീകരിക്കുന്ന പൗരന് വോട്ടര്&#x200d; പട്ടികയില്&#x200d; പേര് ചേര്&#x200d;ക്കുന്നതിന് ചേര്&#x200d;ക്കപ്പെടേണ്ട മണ്ഡലത്തില്&#x200d; സ്ഥിരതാമസക്കാരനാണ് എന്ന് തെളിയിക്കപ്പെടുകയും വേണം. ഒരു വ്യക്തി ഒരു നിയോജകമണ്ഡലത്തില്&#x200d; സ്ഥിരതാമസക്കാരനാണോ എന്ന് പരിശോധിക്കപ്പെടേണ്ടത് 1950 ജനപ്രതിനിധി നിയമത്തിലെ സെക്ഷന്&#x200d; 20 പ്രകാരവും കേന്ദ്ര സര്&#x200d;ക്കാര്&#x200d; ഉണ്ടാക്കുന്ന ചട്ടങ്ങള്&#x200d; പ്രകാരവുമാണ്. അതായത് വോട്ടര്&#x200d; പട്ടികയില്&#x200d; പേര് ചേര്&#x200d;ക്കണമെങ്കില്&#x200d; ആ വ്യക്തി മൂന്ന് കാര്യങ്ങള്&#x200d; തെളിയിക്കണം; 1. ഇന്ത്യന്&#x200d; പൗരനാണ്. 2. 18 വയസ്സ് തികഞ്ഞിട്ടുണ്ട്. 3. ഒരു നിയോജകമണ്ഡലത്തില്&#x200d; സ്ഥിരതാമസക്കാരനാണ്. 10-ാം ക്ലാസ് പൂര്&#x200d;ത്തികരിച്ച വ്യക്തികളെ സംബന്ധിച്ച് മെട്രിക്യൂലേഷന്&#x200d; സര്&#x200d;ട്ടിഫിക്കറ്റിലൂടെ പൗരത്വവും പ്രായവും തെളിയിക്കാനാകും. 10-ാം ക്ലാസ് പൂര്&#x200d;ത്തീകരിക്കാത്ത ആള്&#x200d;ക്ക് പാസ്‌പോര്&#x200d;ട്ട് ഉണ്ടെങ്കില്&#x200d; അതിലൂടെ പ്രായവും പൗരത്വവും തെളിയിക്കാം. പാസ്‌പോര്&#x200d;ട്ട് ഇല്ലാത്ത 10-ാം ക്ലാസ് വിദ്യാഭ്യാ സം ഇല്ലാത്ത ഒരാള്&#x200d;ക്ക് ജനന സര്&#x200d;ട്ടിഫിക്കറ്റ് ഉണ്ടെങ്കില്&#x200d; പൗരത്വവും പ്രായവും തെളിയിക്കാനാകും. 10-ാം ക്ലാസ് പൂര്&#x200d;ത്തീകരിക്കാത്ത പാസ്‌പോര്&#x200d;ട്ട് ഇല്ലാത്ത ജനന സര്&#x200d;ട്ടിഫിക്കറ്റ് ഇല്ലാത്ത ലക്ഷകണക്കിന് ജനങ്ങള്&#x200d; ജീവിക്കുന്ന രാജ്യമാണ് നമ്മുടേത്. അവര്&#x200d; ഇന്ത്യയില്&#x200d; ജനിച്ചതാണ്. അവരുടെ മാതാപിതാക്കള്&#x200d; ഇന്ത്യയില്&#x200d; ജനിച്ചതാണ്. അവര്&#x200d; ഇന്ത്യന്&#x200d; പൗരന്മാരുമാണ്. എന്നാല്&#x200d; രേഖകള്&#x200d; ചോദിച്ചാല്&#x200d; അതുണ്ടാവണമെന്നില്ല. രേഖകളില്ല എന്ന ഒറ്റ കാരണത്താല്&#x200d; അവര്&#x200d;ക്ക് പൗരത്വവും വോട്ടവകാശവും നഷ്ടപെട്ടേക്കാം. അതാണ് അടിസ്ഥാനപരമായ ഒരു പ്രശ്നമായി കാണുന്നത്.</p>
<p>01.01.2002 യോഗ്യത തീയതിയായി കണക്കാക്കി രേഖകള്&#x200d; ഉള്ളവരും ഇല്ലാത്തവരും പൗരത്വവും പ്രായവുമൊക്കെ തെളിയിച്ചു വോട്ടര്&#x200d;പട്ടികയില്&#x200d; പേര് ചേര്&#x200d;ക്കാ നായുള്ള തയാറെടുപ്പിലാണ് അധികൃതര്&#x200d;. ആന്&#x200d;ഡമാന്&#x200d;, ഛത്തിസ്ഗഡ്, ഗുജറാത്ത്, കേരളം, ലക്ഷദ്വീപ്, മധ്യപ്രദേശ്, പുതുച്ചേരി, രാജസ്ഥാന്&#x200d;, തമിഴ്നാട്, ഉത്തര്&#x200d;പ്രദേശ്, പശ്ചിമ ബംഗാള്&#x200d; എന്നീ സംസ്ഥാനങ്ങളുടെ മുഖ്യ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്&#x200d;ക്ക് 01.01.2026 യോഗ്യത തീയതിയായി കണക്കാക്കി വോട്ടര്&#x200d; പട്ടികയുടെ പ്രത്യേക സമഗ്ര പുനപരിശോധന നടത്താന്&#x200d; ഉത്തരവിട്ടിട്ടുണ്ട്. 24.06.2025ലെ ഉത്തരവിലൂടെ ബിഹാറില്&#x200d; നടത്തിയ പ്രക്രിയ മറ്റു സംസ്ഥാനങ്ങളില്&#x200d; നടത്തുക എന്നതാണ് നിര്&#x200d;ദേശം. ബൂത്ത്തല ഉദ്യോഗസ്ഥന്മാരെ എന്യുമെറേഷന്&#x200d; ഫോം കൊടുത്ത് വീടുകളില്&#x200d; അയച്ച് ഫോം പൂരിപ്പിച്ചു വാങ്ങുക എന്നതാണ് ആദ്യത്തെ പ്രക്രിയ, വീട്ടില്&#x200d; ചെല്ലുമ്പോള്&#x200d; വീട് പൂട്ടിയിരിക്കുകയാണെന്ന് കണ്ടാല്&#x200d; വീടിന്റെ ഏതെങ്കിലും ഭാഗത്തു എന്യൂമെറേഷന്&#x200d; ഫോം വെച്ച് മൂന്നു തവണയെങ്കിലും വീടുകള്&#x200d; കയറി പൂരിപ്പിച്ച ഫോമുകള്&#x200d; വാങ്ങാനാണ് നിര്&#x200d;ദ്ദേശം. നിലവിലുള്ള വോട്ടര്&#x200d;മാര്&#x200d;ക്ക് എന്യൂമെറേഷന്&#x200d; ഫോമുകള്&#x200d; ഓണ്&#x200d;ലൈനില്&#x200d; ഡൗണ്&#x200d;ലോഡ് ചെയുകയും പൂരിപ്പിച്ച ഫോമുകളും രേഖകളും ഓണ്&#x200d;ലൈനില്&#x200d; അപ്ലോഡ് ചെയ്യാവുന്നതുമാണ്. ഏതെങ്കിലും ഒരു വോട്ടര്&#x200d;, ഫോമും രേഖകളും ഓണ്&#x200d;ലൈനില്&#x200d; അപ്ലോഡ് ചെയ്തിട്ടുണ്ടെങ്കില്&#x200d; ആ വോട്ടറുടെ വീട്ടിലെത്തുമ്പോള്&#x200d; ബൂത്ത് തല ഉദ്യോഗസ്ഥന്&#x200d; പരിശോധിക്കേണ്ടതാണ്. ലഭിച്ച എന്യൂമെറേഷന്&#x200d; ഫോമുകളുടെ അടിസ്ഥാനത്തില്&#x200d; ഇലക്ഷന്&#x200d; രജിസ്‌ട്രേഷന്&#x200d; ഓഫീസര്&#x200d; കരട് വോട്ടര്&#x200d; പട്ടിക തയ്യാറാക്കണം, കരട് വോട്ടര്&#x200d; പട്ടിക പ്രസിദ്ധപ്പെടുത്തിയതിന് ശേഷം പട്ടി കയിലുള്ള വോട്ടര്&#x200d;മാരുടെ യോഗ്യത സംബന്ധിച്ച് അന്വേഷണം നടത്തി യോഗ്യരല്ലാത്തവരെ വോട്ടര്&#x200d; പട്ടികയില്&#x200d;നിന്നും പുറത്താക്കാവുന്നതാണ്. യോഗ്യത എന്ന് വെച്ചാല്&#x200d; പൗരത്വം, 18 വയസ്സ്, സ്ഥിരതാമസം എന്നിവയാണ്. പൗരത്വത്തില്&#x200d; സംശയമുള്ള ആളുകളുടെ വിവരങ്ങള്&#x200d; 1955ലെ പൗരത്വ നിയമ പ്രകാരമുള്ള കൊമ്പിറ്റെന്റ് അതോറിറ്റിക്ക് നല്&#x200d;കാന്&#x200d; ഇലക്ടറല്&#x200d; രജിസ്‌ട്രേഷന്&#x200d; ഓഫീസര്&#x200d; ബാധ്യസ്ഥനാണ്. ഇവിടെയും ഒരു പ്രശ്‌നമുണ്ട്. ഇന്ത്യന്&#x200d; പൗരത്വമില്ലാത്ത ആളെ വിദേശി എന്ന് വിളിക്കാം. ഇന്ത്യന്&#x200d; പൗരത്വം തെളിയിക്കാന്&#x200d; രേഖയില്ലാത്ത ഒരാളെയും ബൂത്ത് തല ഉദ്യോഗസ്ഥന് വിദേശി എന്ന് വിളിക്കാം. ഇലക്ടറല്&#x200d; രജിസ്‌ട്രേഷന്&#x200d; ഓഫീസറുടെ ഉത്തരവിന്മേല്&#x200d; ജില്ലാ മജിസ്‌ട്രേറ്റിനു ഒന്നാം അപ്പീലും മുഖ്യ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് രണ്ടാം അപ്പിലും ഉണ്ടായിരിക്കുന്നതാണ്.<br />
പ്രത്യേക സമഗ്ര പുനപരിശോധനയുടെ ഷെഡ്യൂള്&#x200d; പ്രഖ്യാപിച്ചു കഴിഞ്ഞാല്&#x200d; രാഷ്ട്രീയ പാര്&#x200d;ട്ടികളുടെ യോഗം വിളിച്ചു അവരുടെ ബൂത്ത് തല ഏജന്റുമാരുടെ പട്ടിക ആവശ്യപ്പെടാവുന്നതാണ്. വീടുകള്&#x200d; തോറും എന്യൂമെറേഷന്&#x200d; നടത്തുന്നതിന് മുമ്പായി ബൂത്ത് തല ഓഫിസര്&#x200d;മാര്&#x200d; ബുത്ത് തല ഏജന്റുമാരുടെ യോഗം വിളിച്ചു പ്രവര്&#x200d;ത്തനം ഏകോപിപ്പിക്കുന്നതാണ്. കൂട്ടിച്ചേര്&#x200d;ക്കലുകളും ഒഴിവാക്കലുകളുമെല്ലാം നടത്തിയതിനുശേഷം അന്തിമ പട്ടിക പ്രസിദ്ധീകരിക്കുന്നതാണ്.</p>
<p>എന്യുമെറേഷന്&#x200d; ഫോമിന്റെ പ്രത്യേകതകള്&#x200d;</p>
<p>. 01.07.1987ന് മുമ്പ് ജനിച്ചവര്&#x200d; ജനനത്തി യതിയും ജനിച്ച സ്ഥലവും തെളിയിക്കാനു ള്ള രേഖകള്&#x200d; നല്&#x200d;കണം.<br />
. 01.07,1987നും 02.12.2004നും ഇടയില്&#x200d; ജനിച്ചവര്&#x200d; അപേക്ഷകന്റെ ജനനത്തീയതിയും ജനന സ്ഥലത്തോടൊപ്പം മാതാവിന്റെയോ പിതാവിന്റെയോ ജനന തീയതിയും ജനന സ്ഥലവും തെളിയിക്കുന്ന രേഖകള്&#x200d; നല്&#x200d;കേണ്ടതാണ്.<br />
. 02.12.2004-ന് ശേഷം ജനിച്ചവര്&#x200d; അപേക്ഷകന്റെ ജനനത്തീയതിയും ജനന സ്ഥലവും തെളിയിക്കുന്നതോടൊപ്പം മാതാവിന്റെയും പിതാവിന്റെയും ജനന തീയതിയും ജനന സ്ഥലവും തെളിയിക്കുന്ന രേഖകള്&#x200d; നല്&#x200d;കേണ്ടതാണ്. മാതാവോ പിതാവോ ആരെങ്കിലും ഇന്ത്യന്&#x200d; പൗരനല്ലെങ്കില്&#x200d; അപേക്ഷകന്&#x200d; ജനിച്ച സമയത്ത് അവര്&#x200d;ക്കുണ്ടായിരുന്ന സാധുവായ പാസ്‌പോര്&#x200d;ട്ടിന്റെയും വിസയുടെയും കോപ്പി നല്&#x200d;കേണ്ടതാണ്</p>
<p>ഇതൊക്കെ കൊടുക്കല്&#x200d; നിര്&#x200d;ബന്ധമാണെങ്കില്&#x200d; മാതാവിന്റെയും പിതാവിന്റെയും രേഖകളും വിദേശിയായ മാതാവോ പിതാവോ ഉണ്ടെങ്കില്&#x200d; അപേക്ഷകന്&#x200d; ജനിച്ച സമയത്ത് ഉള്ള വിസ എവിടെ നിന്ന് കൊടുക്കും. ജനന സര്&#x200d;ട്ടിഫിക്കറ്റ്, പാസ്‌പോര്&#x200d;ട്ട്, മെട്രിക്യുലേഷന്&#x200d; സര്&#x200d;ട്ടിഫിക്കറ്റ് എന്നിവ കൂടാതെ അനുവദനീയമായ രേഖ കള്&#x200d; എന്ന് പറയുന്നത് കേന്ദ്ര സര്&#x200d;ക്കാരിന്റെയോ സംസ്ഥാന സര്&#x200d;ക്കാരിന്റെയോ ഉദ്യോഗസ്ഥനെന്നുള്ള ഐഡന്റിറ്റികാര്&#x200d;ഡോ, പെന്&#x200d;ഷന്&#x200d; പേയ്‌മെന്റ് ഓര്&#x200d;ഡറോ, വ നാവകാശ രേഖയോ, ജാതി സര്&#x200d;ട്ടിഫിക്കേറ്റോ, എന്&#x200d;.ആര്&#x200d;.സിയില്&#x200d; ഉള്&#x200d;പ്പെട്ട രേഖയോ, സര്&#x200d;ക്കാര്&#x200d; വീടോ ഭൂമിയോ പതിച്ചു നല്&#x200d;കിയതിന്റെ രേഖയോ, സര്&#x200d;ക്കാര്&#x200d; അ ധികാരികള്&#x200d; നല്&#x200d;കുന്ന സ്ഥിരതാമസ സര്&#x200d;ട്ടിഫിക്കേറ്റോ, സംസ്ഥാനങ്ങളോ തദ്ദേശ സ്ഥാപനങ്ങളോ നല്&#x200d;കുന്ന കുടുംബ രജിസ്റ്ററോ ഒക്കെയാണ്. ജനന സര്&#x200d;ട്ടിഫിക്കറ്റ്. പാസ്‌പോര്&#x200d;ട്ട്, മെട്രിക്യൂലേഷന്&#x200d; സര്&#x200d;ട്ടിഫിക്കറ്റ് എന്നിവ കഴിഞ്ഞാല്&#x200d; മറ്റു രേഖകളൊക്കെ വളരെ കുറഞ്ഞ ആളുകള്&#x200d;ക്ക് മാത്രം കൈവശമുള്ളതാണ്. സ്ഥിരതാമസ സര്&#x200d;ട്ടിഫിക്കേറ്റോ കുടുംബ രജിസ്റ്ററോ ലഭിക്കണമെങ്കില്&#x200d; തന്നെ മേല്&#x200d;പറഞ്ഞ രേഖകളില്ലാത്ത ഒരാള്&#x200d;ക്ക് ബുദ്ധിമുട്ടുമാണ്.</p>
<p>08.09.2025ലെ സുപ്രിം കോടതിയുടെ ഇടക്കാല ഉത്തരവിന്റെ അടിസ്ഥാനത്തില്&#x200d; ആധാര്&#x200d; കാര്&#x200d;ഡിനെ പൗരത്വം തെളിയിക്കുന്ന രേഖയല്ലാതെ ഒരു വ്യക്തിയെ തിരിച്ചറിയാനുള്ള രേഖ മാത്രമായി കണക്കാക്കി 1200 ത്തെ രേഖയായി ഇലക്ഷന്&#x200d; കമ്മിഷന്&#x200d; അനുവദിച്ചിട്ടുണ്ട്. പ്രവാസികളെ സംബന്ധിച്ച് പ്രത്യേകമായി 1950ലെ ജനപ്രതിനിധി നിയമവും 1960 ലെ രജിസ്‌ട്രേഷന്&#x200d; ഓഫ് ഇലക്ടര്&#x200d;സ് ചട്ടവും 10.02.2011ല്&#x200d; യു.പി.എ സര്&#x200d;ക്കാര്&#x200d; ഭേദഗതി ചെയ്യുകയും ജനപ്രാധിനിധ്യ നിയമത്തിലെ സെക്ഷന്&#x200d; 20 എ ഉള്&#x200d;പെടുത്തുകയും ചട്ടങ്ങളില്&#x200d; ചട്ടം # A, B എന്നിവ ഒക്കെ ഉള്&#x200d;പ്പെടുത്തി വോട്ടവകാശം ലഭിക്കുന്ന സാഹചര്യം ഒരുക്കിയിരുന്നു. ഇന്ത്യന്&#x200d; പൗരന്മാരായ പ്രവാസികള്&#x200d;ക്ക് തീര്&#x200d;ച്ചയായും പാസ്‌പോര്&#x200d;ട്ട് എന്ന രേഖ ഉണ്ട് എന്ന് ഉറപ്പുള്ളതിനാല്&#x200d; മറ്റുള്ളവരേക്കാള്&#x200d; വോട്ടര്&#x200d; പട്ടികയില്&#x200d; രേഖകളുടെ അടിസ്ഥാന ത്തില്&#x200d; ഉള്&#x200d;പെടാന്&#x200d; കൂടുതല്&#x200d; സാധ്യതയുണ്ട്. എന്നാല്&#x200d; ഇപ്പോള്&#x200d; പ്രഖ്യാപിച്ചിരിക്കുന്ന പ്രത്യേക സമഗ്ര പുനപരിശോധനയില്&#x200d; വീടുകള്&#x200d; കയറി എന്യൂമെറേഷന്&#x200d; നടത്തുമ്പോള്&#x200d; നാട്ടില്&#x200d; ഇല്ലാത്ത പ്രവാസികള്&#x200d; എങ്ങനെയാണ് വോട്ടര്&#x200d; പട്ടികയില്&#x200d; ഉള്&#x200d;പ്പെടുന്നതിനായി അപേക്ഷിക്കേണ്ടത് എന്ന് വ്യക്തമായി പറയുന്നില്ല. എന്നാല്&#x200d; എന്യൂമറേഷന് വരുമ്പോള്&#x200d; വീട്ടിലെ ഒരംഗം ഉണ്ടെങ്കില്&#x200d; അവര്&#x200d;ക്ക് പ്രവാസിയുടെ ഫോമും കൊടുക്കാവുന്നതാണെന്ന് ചില ഉദ്യോഗസ്ഥര്&#x200d; പറഞ്ഞറിഞ്ഞു. അനുവദനിയമാണെങ്കില്&#x200d; അതും വിജ്ഞാപനത്തില്&#x200d; പറയലല്ലേ ശരി. അല്ലെങ്കില്&#x200d; മുറ പറയുന്ന ഏതെങ്കിലും ബി.എല്&#x200d;.ഒമാരുടെ കരുണക്കായി ചിലപ്പോള്&#x200d; യാചിക്കേണ്ടിവരും.</p>
<p>സാധാരണ ചട്ടപ്രകാരം ഇന്ത്യയില്&#x200d; ഉള്ള ഒരാള്&#x200d; വോട്ടര്&#x200d; പട്ടികയില്&#x200d; പേര് ചേര്&#x200d;ക്കണമെങ്കില്&#x200d; ഫോം 6 ല്&#x200d; അപേക്ഷ നല്&#x200d;കണം. പ്രവാസിയാണെങ്കില്&#x200d; ഫോം 6A യില്&#x200d; പോസ്റ്റലായോ ഇലക്ട്രോണിക്കലായോ അപേക്ഷയും രേഖകളും നല്&#x200d;കി വോട്ടര്&#x200d; പട്ടികയില്&#x200d; പേര് ചേര്&#x200d;ക്കണം. കരട് പട്ടികയില്&#x200d; പേരില്ലെങ്കില്&#x200d; ഫോം 6ല്&#x200d; അപേക്ഷ നല്&#x200d;കാം എന്നാണ് വിജ്ഞാപനത്തില്&#x200d; പറയുന്നത്. എന്നാല്&#x200d; ഫോം 5A യില്&#x200d; പ്രവാസികള്&#x200d;ക്ക് പേര് ചേര്&#x200d;ക്കുന്നത് സംബന്ധിച്ച പുതിയ വിഞാപനം എവിടെയും പറഞ്ഞു കാണുന്നില്ല. അപ്പോള്&#x200d; കരട് പട്ടികയില്&#x200d; പേരില്ലെങ്കില്&#x200d; പ്രവാസി എങ്ങനെ അപേക്ഷ കൊടുക്കും. ജനങ്ങളുടെ പൗരത്വം, വോട്ടവകാശം എന്നിവയൊക്കെ എത്ര ലാഘവത്തോടെയാണോ കേന്ദ്ര ഇലക്ഷന്&#x200d; കമ്മീഷന്&#x200d; കാണുന്നത്. പ്രവാസികള്&#x200d; ഉള്&#x200d;പ്പടെ വളരെ അധികം ആളുകളെ ബാധിക്കുന്ന പ്രശ്‌നം നിയമപര മായി പരിഹരിക്കപ്പെടേണ്ടതുണ്ട്. ഇത് സംബന്ധിച്ചു ഇലക്ഷന്&#x200d; കമ്മിഷനുമായും ചിഫ് ഇലക്ടറല്&#x200d; ഓഫീസറുമായും സമഗ്ര ചര്&#x200d;ച്ച നടത്തേണ്ടതുണ്ട്. ഇലക്ഷന്&#x200d; കമ്മിഷന്&#x200d; വഴങ്ങാത്ത പക്ഷം അവകാശ നിഷേധത്തിനെതിരെ ഭരണ ഘടനപരമായും നിയമപരമായും പരിഹാരം കാണേണ്ടതുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/errors-and-omissions-in-sir-implementation.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;ഇത്രത്തോളം സഹായിച്ചതിന് നന്ദി&#8217;; മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് പ്രതികരിക്കാതെ സുരേഷ് ഗോപി</title>
		<link>https://www.chandrikadaily.com/thank-you-for-being-so-helpful-suresh-gopi-did-not-respond-to-questions-from-journalists.html</link>
					<comments>https://www.chandrikadaily.com/thank-you-for-being-so-helpful-suresh-gopi-did-not-respond-to-questions-from-journalists.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Wed, 13 Aug 2025 05:31:50 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[election]]></category>
		<category><![CDATA[news]]></category>
		<category><![CDATA[sureshgopi]]></category>
		<category><![CDATA[Vote]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=350276</guid>

					<description><![CDATA[വോട്ടര്‍പ്പട്ടിക ക്രമക്കേട് ആരോപണങ്ങള്‍ക്കിടെ കേന്ദ്രമന്ത്രി സുരേഷ് ഗോപി തൃശ്ശൂരിലെത്തി.]]></description>
										<content:encoded><![CDATA[<p>വോട്ടര്&#x200d;പ്പട്ടിക ക്രമക്കേട് ആരോപണങ്ങള്&#x200d;ക്കിടെ കേന്ദ്രമന്ത്രി സുരേഷ് ഗോപി തൃശ്ശൂരിലെത്തി. വോട്ട് ക്രമക്കേട് ആരോപണങ്ങളില്&#x200d; മാധ്യമപ്രവര്&#x200d;ത്തകരുടെ ചോദ്യങ്ങള്&#x200d;ക്ക് പ്രതികരിക്കാന്&#x200d; സുരേഷ് ഗോപി തയ്യാറായില്ല. ഒടുക്കം സഹായിച്ചതിന് നന്ദിയെന്ന് മാത്രം പറഞ്ഞ് ഒറ്റവരിയില്&#x200d; മാധ്യമങ്ങളെ പരിഹസിക്കുകയാണ് ചെയ്തത്.</p>
<p>കഴിഞ്ഞ ദിവസം സിപിഎം പ്രവര്&#x200d;ത്തകരുമായി ഉണ്ടായ സംഘര്&#x200d;ഷത്തില്&#x200d; പരിക്കേറ്റ ബിജെപി പ്രവര്&#x200d;ത്തകരെ സന്ദര്&#x200d;ശിക്കാന്&#x200d; റെയില്&#x200d;വേ സ്റ്റേഷനില്&#x200d; നിന്നും ആദ്യം പോയത് അശ്വിനി ആശുപത്രിയിലേക്കായിരുന്നു. </p>
<p>വോട്ടര്&#x200d;പട്ടിക ക്രമക്കേടില്&#x200d; സുരേഷ് ഗോപിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയരുന്നത്. കഴിഞ്ഞ ദിവസം ഡല്&#x200d;ഹിയിലും മാധ്യമപ്രവര്&#x200d;ത്തകര്&#x200d; പ്രതികരണം തേടിയെങ്കിലും ഒഴിഞ്ഞുമാറുകയായിരുന്നു എംപി.</p>
<p>ലോക്സഭാ തെരഞ്ഞെടുപ്പില്&#x200d; തൃശ്ശൂരില്&#x200d; വന്&#x200d; വോട്ട് ക്രമക്കേട് നടന്നെന്ന ആരോപണത്തില്&#x200d; അന്വേഷണം പുരോഗമിക്കുകയാണ്. തൃശ്ശൂര്&#x200d; മണ്ഡലത്തില്&#x200d; സ്ഥിര താമസക്കാരല്ലാത്തവരെ വോട്ടര്&#x200d;പ്പട്ടികയില്&#x200d; ചേര്&#x200d;ത്തുവെന്നായിരുന്നു കോണ്&#x200d;ഗ്രസും എല്&#x200d;ഡിഎഫും ആരോപിച്ചത്. സുരേഷ് ഗോപിയുടെ സഹോദരന്&#x200d; ഉള്&#x200d;പ്പെടെ 11 പേരെ ബൂത്ത് നമ്പര്&#x200d; 116ല്&#x200d; 1016 മുതല്&#x200d; 1026 വരെ ക്രമനമ്പറില്&#x200d; ചേര്&#x200d;ത്തുതായി ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് ആരോപിച്ചിരുന്നു. </p>
<p>തൃശൂരില്&#x200d; ഫ്‌ലാറ്റുകള്&#x200d; കേന്ദ്രീകരിച്ച് കള്ളവോട്ടുകള്&#x200d; ചേര്&#x200d;ത്തത് സുരേഷ് ഗോപിയുടെ നേതൃത്വത്തിലാണെന്നും കോണ്&#x200d;ഗ്രസും സിപിഎമ്മും ആരോപിച്ചിരുന്നു. പിന്നാലെ സുരേഷ് ഗോപിയുടെ സഹോദരന്&#x200d;, ആര്&#x200d;എസ്എസ് നേതാവ് കെ ആര്&#x200d; ഷാജി ഉള്&#x200d;പ്പെടെയുള്ളവര്&#x200d;ക്ക് ഇരട്ട വോട്ടും സുരേഷ് ഗോപിയുടെ ഡ്രൈവര്&#x200d;ക്ക് വ്യാജവോട്ടും കണ്ടെത്തിയിരുന്നു. തൃശ്ശൂരിലെ അപ്പാര്&#x200d;ട്മെന്റുകളും വാടക വീടുകളും കേന്ദ്രീകരിച്ച് വലിയതോതില്&#x200d; വോട്ട് ചേര്&#x200d;ത്തുവെന്ന ആരോപണം ശക്തമാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/thank-you-for-being-so-helpful-suresh-gopi-did-not-respond-to-questions-from-journalists.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഒരാള്‍ക്ക് ഒരു വോട്ട് എന്നത് ഭരണഘടനയുടെ അടിത്തറ, നടപ്പിലാക്കേണ്ടത്‌ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവാദിത്തം: രാഹുല്‍ ഗാന്ധി</title>
		<link>https://www.chandrikadaily.com/one-vote-per-person-is-thhhe-foundation-of-the-constitution-election-commissions-responsibility-to-implement-rahul-gandhi.html</link>
					<comments>https://www.chandrikadaily.com/one-vote-per-person-is-thhhe-foundation-of-the-constitution-election-commissions-responsibility-to-implement-rahul-gandhi.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 12 Aug 2025 11:04:35 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[congress]]></category>
		<category><![CDATA[electioncommission]]></category>
		<category><![CDATA[news]]></category>
		<category><![CDATA[rahulgandhi]]></category>
		<category><![CDATA[Vote]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=350212</guid>

					<description><![CDATA['വോട്ട് ചോരി' ആരോപണത്തില്‍ വീണ്ടും തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.]]></description>
										<content:encoded><![CDATA[<p>&#8216;വോട്ട് ചോരി&#8217; ആരോപണത്തില്&#x200d; വീണ്ടും തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ വിമര്&#x200d;ശനവുമായി പ്രതിപക്ഷ നേതാവ് രാഹുല്&#x200d; ഗാന്ധി. വോട്ട് മോഷണം പലതവണ ഉണ്ടായിട്ടുണ്ടെന്നും അത് തെരഞ്ഞെടുപ്പ് കമ്മീഷനും അറിയാവുന്ന കാര്യമാണെന്നും രാഹുല്&#x200d; ഗാന്ധി പറഞ്ഞു. ഒരാള്&#x200d;ക്ക് ഒരു വോട്ട് എന്നത് ഭരണഘടനയുടെ അടിത്തറയാണെന്നും അത് നടപ്പിലാക്കേണ്ടത്‌ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവാദിത്തമാണെന്നും രാഹുല്&#x200d; ഗാന്ധി പറഞ്ഞു.  എന്നാല്&#x200d; ആ ഉത്തരവാദിത്തത്തില്&#x200d; നിന്ന് ഒഴിഞ്ഞുമാറുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്&#x200d; ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. </p>
<p>&#8216;ഒരു സീറ്റിലല്ല, ഒരുപാട് സീറ്റുകളിലാണ്. ദേശീയതലത്തില്&#x200d; ആസൂത്രിതമായി ചെയ്തതാണ്. അത് തെരഞ്ഞെടുപ്പ് കമ്മീഷനും അറിയാം നമുക്കുമറിയാം. ആദ്യം തെളിവുകളുണ്ടായിരുന്നില്ല. ഇപ്പോള്&#x200d; തെളിവുകളുണ്ട്. ഞങ്ങള്&#x200d; ഭരണഘടനയെ സംരക്ഷിക്കാന്&#x200d; ആഗ്രഹിക്കുന്നു. ഒരാള്&#x200d;ക്ക് ഒരു വോട്ട് എന്നത് ഭരണഘടനയുടെ അടിത്തറയാണ്. ഒരാള്&#x200d;ക്ക് ഒരു വോട്ട് നടപ്പിലാക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവാദിത്തമാണ്. അവര്&#x200d; അത് ചെയ്തില്ല. ഭരണഘടനയെ സംരക്ഷിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. ഞങ്ങളത് തുടര്&#x200d;ന്നുകൊണ്ടേയിരിക്കും&#8217;- രാഹുല്&#x200d; ഗാന്ധി പറഞ്ഞു. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/one-vote-per-person-is-thhhe-foundation-of-the-constitution-election-commissions-responsibility-to-implement-rahul-gandhi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം; അവസാന തിയ്യതി ഇന്ന്</title>
		<link>https://www.chandrikadaily.com/name-can-be-added-to-voter-list-the-deadline-is-today.html</link>
					<comments>https://www.chandrikadaily.com/name-can-be-added-to-voter-list-the-deadline-is-today.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 12 Aug 2025 04:54:21 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[election]]></category>
		<category><![CDATA[news]]></category>
		<category><![CDATA[Vote]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=350151</guid>

					<description><![CDATA[അന്തിമ വോട്ടര്‍ പട്ടിക ഓഗസ്റ്റ് 30ന്
]]></description>
										<content:encoded><![CDATA[<p>തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടര്&#x200d; പട്ടികയില്&#x200d; പേര് ചേര്&#x200d;ക്കുന്നതിനും ഒഴിവാക്കുന്നതിനും തിരുത്തലുകള്&#x200d;ക്കും നീട്ടി നല്&#x200d;കിയ സമയം ഇന്ന് അവസാനിക്കും. കരട്പട്ടിക എല്ലാ തദ്ദേശസ്ഥാപനങ്ങളിലും വില്ലേജ്, താലൂക്ക് ഓഫീസുകളിലും സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്റെ വെബ്‌സൈറ്റിലും പരിശോധനക്ക് ലഭിക്കും. അഞ്ച് മണിവരെ വോട്ടര്&#x200d;മാര്&#x200d;ക്ക് അപേക്ഷ നല്&#x200d;കാം. കരട് പട്ടികയില്&#x200d; വ്യാപക പിഴവുകളുണ്ടായ സാഹചര്യത്തില്&#x200d; 15 ദിവസം കൂടി നീട്ടണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. എന്നാല്&#x200d; അഞ്ച് ദിവസമാണ് നീട്ടിനല്&#x200d;കിയത്.   തിങ്കളാഴ്ച വൈകിട്ട് വരെ 32 ലക്ഷത്തില്&#x200d; കൂടുതല്&#x200d; അപേക്ഷകളാണ് വിവിധ മാറ്റങ്ങള്&#x200d;ക്കായി നല്&#x200d;കിയത്. ഇതില്&#x200d; 27 ലക്ഷത്തില്&#x200d; കൂടുതല്&#x200d; പേര്&#x200d; പട്ടികയില്&#x200d; പേര് ഉള്&#x200d;പ്പെടുത്താന്&#x200d; അപേക്ഷ നല്&#x200d;കിയവരാണ്. ഈ മാസം 30ന് അന്തിമപട്ടിക പ്രസിദ്ധീകരിക്കും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/name-can-be-added-to-voter-list-the-deadline-is-today.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
