<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>votechori &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/votechori/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 12 Nov 2025 17:13:09 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>votechori &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഇന്ത്യയില്‍ ജനാധിപത്യം പരസ്യമായി കശാപ്പ് ചെയ്യപ്പെടുന്നു; ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും പരസ്യമായി വോട്ട് മോഷ്ടിക്കുകയാണ്: രാഹുല്‍ ഗാന്ധി</title>
		<link>https://www.chandrikadaily.com/bjp-and-election-commission-are-openly-stealing-votes-rahul-gandhi.html</link>
					<comments>https://www.chandrikadaily.com/bjp-and-election-commission-are-openly-stealing-votes-rahul-gandhi.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Wed, 12 Nov 2025 17:13:09 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[electioncommission]]></category>
		<category><![CDATA[news]]></category>
		<category><![CDATA[rahulgandhi]]></category>
		<category><![CDATA[votechori]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=363458</guid>

					<description><![CDATA[ദശലക്ഷക്കണക്കിന് ബി.ജെ.പി പ്രവര്‍ത്തകര്‍ വിവിധ സംസ്ഥാനങ്ങളില്‍ ഒന്നിലധികം വോട്ടുചെയ്ത് കറങ്ങി നടക്കുകയാണെന്നും രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചു.]]></description>
										<content:encoded><![CDATA[<p>വോട്ട് കൊള്ളയ്‌ക്കെതിരെ വീണ്ടും ആഞ്ഞടിച്ച് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്&#x200d; ഗാന്ധി. ഇന്ത്യയില്&#x200d; ജനാധിപത്യം പരസ്യമായി കശാപ്പ് ചെയ്യപ്പെടുകയാണെന്നും രാഹുല്&#x200d; ഗാന്ധി പറഞ്ഞു. ദശലക്ഷക്കണക്കിന് ബി.ജെ.പി പ്രവര്&#x200d;ത്തകര്&#x200d; വിവിധ സംസ്ഥാനങ്ങളില്&#x200d; ഒന്നിലധികം വോട്ടുചെയ്ത് കറങ്ങി നടക്കുകയാണെന്നും ബി.ജെ.പിയും തെരഞ്ഞെടുപ്പ് കമീഷനും പരസ്യമായി വോട്ട് മോഷ്ടിക്കുകയാണെന്നും രാഹുല്&#x200d; ഗാന്ധി എക്‌സില്&#x200d; കുറിച്ചു.</p>
<p>ജില്ല തെരഞ്ഞെടുപ്പ് ഓഫീസര്&#x200d;മാരുടെ കൈയ്യില്&#x200d; 2024 ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ സി.സി.ടി.വി ദൃശ്യങ്ങള്&#x200d; ഇല്ലെന്നും അവര്&#x200d; അത് നശിപ്പിച്ചെന്നും വ്യക്തമാക്കി ഡല്&#x200d;ഹി ഹൈകോടതിയില്&#x200d; തെരഞ്ഞെടുപ്പ് കമീഷന്&#x200d; നല്&#x200d;കിയ സത്യവാങ്മൂലം പരാമര്&#x200d;ശിക്കുന്ന മാധ്യമറിപ്പോര്&#x200d;ട്ട് രാഹുല്&#x200d; പങ്കുവെച്ചു. </p>
<p>വിവിധ സംസ്ഥാനങ്ങളില്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്യപ്പെട്ട ക്രമക്കേടുകള്&#x200d; &#8216;ഒരുവ്യക്തി, ഒരുവോട്ട്&#8217; തത്വത്തിന്റെ ലംഘനമാണെന്നും വോട്ടുകൊള്ളക്ക് ഉദാഹരണമാണെന്നും കോണ്&#x200d;ഗ്രസ് ആരോപിച്ചിരുന്നു. </p>
<p>ബിഹാറില്&#x200d; ആദ്യഘട്ട വോട്ടിംഗ് ആരംഭിക്കാനിരിക്കെ, നവംബര്&#x200d; 5ന് രാഹുല്&#x200d; ഗാന്ധി നടത്തിയ വാര്&#x200d;ത്തസമ്മേളനത്തില്&#x200d; 2024ലെ ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്&#x200d; ബി.ജെ.പി ജയിച്ചത് വോട്ട് അട്ടിമറിയിലൂടെയാണെന്ന് ചൂണ്ടിക്കാട്ടിയിരുന്നു.</p>
<p>ഹരിയാനയിലെ വോട്ടര്&#x200d;പ്പട്ടികയിലെ രണ്ടു കോടി വോട്ടര്&#x200d;മാരില്&#x200d; 25 ലക്ഷത്തിലേറെയും വ്യാജ വോട്ടര്&#x200d;മാരാണെന്നും 5.21 ലക്ഷം ഇരട്ട വോട്ടുകളാണെന്നും രാഹുല്&#x200d; ഗാന്ധി വ്യക്തമാക്കിയിരുന്നു. 93174 വോട്ടുകള്&#x200d; വ്യാജവിലാസങ്ങളിലാണെന്നും 19.26 ലക്ഷം ബള്&#x200d;ക്ക് വോട്ടുകളാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. </p>
<p>മധ്യപ്രദേശിലും ഛത്തീസ്ഗഡിലും മഹാരാഷ്ട്രയിലും വോട്ടുമോഷണത്തിലൂടെയാണ് ബി.ജെ.പി ജയിച്ചതെന്നും തെരഞ്ഞെടുപ്പ് കമീഷനും ബി.ജെ.പിയും ചേര്&#x200d;ന്നാണ് തട്ടിപ്പ് ആസൂത്രണം ചെയ്തതെന്നും രാഹുല്&#x200d; ആരോപിച്ചു. ഒരു സ്ത്രീയുടെ ഫോട്ടോ തന്നെ 223 വോട്ടര്&#x200d;മാരുടേതായി ഉപയോഗിച്ചു. 1.24 ലക്ഷം വോട്ടുകളില്&#x200d; വ്യാജ ഫോട്ടോയാണ്. ബ്രസീലിയന്&#x200d; മോഡലിന്റെ ചിത്രം വരെ ഇത്തരത്തില്&#x200d; ഉപയോഗിച്ചു. വ്യാജ വോട്ടുകള്&#x200d; തിരിച്ചറിയാന്&#x200d; കമീഷന്&#x200d; പ്രത്യേക സോഫ്റ്റ്വെയര്&#x200d; സംവിധാനമുണ്ടങ്കിലും ഉപയോഗിച്ചിട്ടില്ലെന്നും രാഹുല്&#x200d; ഗാന്ധി ചൂണ്ടിക്കാട്ടിയിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bjp-and-election-commission-are-openly-stealing-votes-rahul-gandhi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബ്രസീലിയന്‍ മോഡലിന്റെ പേരില്‍ 22 വോട്ട്; ഹരിയാനയില്‍ 25 ലക്ഷം കള്ള വോട്ടുകള്‍ നടന്നെന്ന് രാഹുല്‍ ഗാന്ധി</title>
		<link>https://www.chandrikadaily.com/22-votes-for-braziliaan-mmodel-rahul-gandhi-said-25-lakh-fake-votes-were-cast-in-haryana.html</link>
					<comments>https://www.chandrikadaily.com/22-votes-for-braziliaan-mmodel-rahul-gandhi-said-25-lakh-fake-votes-were-cast-in-haryana.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Wed, 05 Nov 2025 07:40:15 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[congress]]></category>
		<category><![CDATA[HARIYANA]]></category>
		<category><![CDATA[nda]]></category>
		<category><![CDATA[news]]></category>
		<category><![CDATA[rahulgandhi]]></category>
		<category><![CDATA[votechori]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=362045</guid>

					<description><![CDATA[വോട്ട് കൊള്ളയുമായി ബന്ധപ്പെട്ട് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ഇന്ത്യന്‍ തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ അട്ടിമറിയുടെ വെളിപ്പെടുത്തലുകള്‍.
]]></description>
										<content:encoded><![CDATA[<p>വോട്ട് കൊള്ളയുമായി ബന്ധപ്പെട്ട് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്&#x200d; ഗാന്ധി വിളിച്ചുചേര്&#x200d;ത്ത വാര്&#x200d;ത്താ സമ്മേളനത്തില്&#x200d; ഇന്ത്യന്&#x200d; തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ അട്ടിമറിയുടെ വെളിപ്പെടുത്തലുകള്&#x200d;.</p>
<p>ഒരു സംസ്ഥാനം തന്നെ തട്ടിയെടുത്ത ഏറ്റവും വലിയ വോട്ട് കൊള്ളക്കാണ് ഹരിയാന അസംബ്ലി തെരഞ്ഞെടുപ്പ് സാക്ഷ്യം വഹിച്ചതെന്ന് രാഹുല്&#x200d; ഗാന്ധി പറഞ്ഞു. ബ്രസീലിയന്&#x200d; മോഡലിന്റെ പേരില്&#x200d; 22 വോട്ട് നടന്നെന്നും ഹരിയാനയില്&#x200d; 25 ലക്ഷം കള്ള വോട്ടുകള്&#x200d; നടന്നതായും രാഹുല്&#x200d; ഗാന്ധി പറഞ്ഞു. </p>
<p>പേര് അറിയാത്ത മോഡലിന്റെ ചിത്രത്തില്&#x200d; പലപേരുകളിലായി പത്ത് ബൂത്തുകളില്&#x200d; 22 തവണ വോട്ട് രേഖപ്പെടുത്തിയതായി രാഹുല്&#x200d; തെളിവ് സഹിതം വെളിപ്പെടുത്തി. സീമ, സരസ്വതി, ലക്ഷ്മി തുടങ്ങി വിവിധ പേരുകളിലായി ഒരേ ചിത്രത്തിലാണ് ഇവര്&#x200d; വോട്ട് രേഖപ്പെടുത്തിയത്.</p>
<p>19 ലക്ഷത്തിലധികം ബള്&#x200d;ക് വോട്ടുകളാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയതെന്നും 93,000ത്തില്&#x200d; ഏറെ തെറ്റായ വിവരങ്ങളും കണ്ടെത്തിയതായും രാഹുല്&#x200d; ചൂണ്ടിക്കാട്ടി. </p>
<p>മറ്റൊരു സ്ത്രീയുടെ പേരില്&#x200d; 100ല്&#x200d; ഏറെ കള്ളവോട്ടുകള്&#x200d; കണ്ടെത്തിയെന്നും അഞ്ച് ലക്ഷത്തിലധികം ഡൂപ്ലിക്കേറ്റ് വോട്ടുകള്&#x200d; ഉണ്ടെന്നും രാഹുല്&#x200d; വ്യക്തമാക്കി. </p>
<p>ബിഹാറിലെ ഒന്നാം ഘട്ട തെരഞ്ഞെടുപ്പ് വ്യാഴാഴ്ച നടക്കുകയാണ്.  </p>
<p>അതേസമയം 3.5 ലക്ഷം വോട്ടുകള്&#x200d; വോട്ടര്&#x200d; പട്ടികയില്&#x200d; നിന്നും വെട്ടിയതായും അത് മുഴുവനും കോണ്&#x200d;ഗ്രസിന്റെയും ഇന്&#x200d;ഡ്യ മുന്നണിയുടെയും വോട്ടുകളായിരുന്നെന്നും രാഹുല്&#x200d; ചൂണ്ടിക്കാട്ടി. ഹരിയാനയിലെ വിവിധ മണ്ഡലങ്ങളില്&#x200d; നിന്നുള്ള വോട്ടര്&#x200d;മാരുടെ വീഡിയോ സന്ദേശം കൂടി രാഹുല്&#x200d; പങ്കുവെച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/22-votes-for-braziliaan-mmodel-rahul-gandhi-said-25-lakh-fake-votes-were-cast-in-haryana.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കര്‍ണാടകയില്‍ മുന്‍ ബിജെപി എംഎല്‍എ സുഭാഷ് ഗുട്ടേദാറിന്റെ വീടിന് സമീപം വോട്ടര്‍ രേഖകള്‍ കത്തിച്ച നിലയില്‍</title>
		<link>https://www.chandrikadaily.com/in-karnataka-votter-documments-were-burnt-near-the-house-of-former-bjp-mla-subhash-gutedar.html</link>
					<comments>https://www.chandrikadaily.com/in-karnataka-votter-documments-were-burnt-near-the-house-of-former-bjp-mla-subhash-gutedar.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sat, 18 Oct 2025 17:00:17 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[Karnataka]]></category>
		<category><![CDATA[rahulgandhi]]></category>
		<category><![CDATA[votechori]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=359119</guid>

					<description><![CDATA[കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആലന്ദ് നിയമസഭാ മണ്ഡലത്തില്‍ നടന്ന 'വോട്ട് മോഷണം' സംബന്ധിച്ച അന്വേഷണം എസ്‌ഐടി ശക്തമാക്കുന്നതിനിടെയാണ് കത്തിനശിച്ച വോട്ടര്‍ രേഖകളുടെ കൂമ്പാരം കണ്ടെത്തിയത്. ]]></description>
										<content:encoded><![CDATA[<p>കര്&#x200d;ണാടകയില്&#x200d; മുന്&#x200d; ബിജെപി എംഎല്&#x200d;എ സുഭാഷ് ഗുട്ടേദാറിന്റെ വീടിന് സമീപം വോട്ടര്&#x200d; രേഖകള്&#x200d; കത്തിച്ച നിലയില്&#x200d; കണ്ടെത്തി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്&#x200d; ആലന്ദ് നിയമസഭാ മണ്ഡലത്തില്&#x200d; നടന്ന &#8216;വോട്ട് മോഷണം&#8217; സംബന്ധിച്ച അന്വേഷണം എസ്‌ഐടി ശക്തമാക്കുന്നതിനിടെയാണ് ശനിയാഴ്ച കലബുറുഗി ജില്ലയിലെ മുന്&#x200d; ബിജെപി എംഎല്&#x200d;എയുടെ വസതിക്ക് സമീപം കത്തിനശിച്ച വോട്ടര്&#x200d; രേഖകളുടെ കൂമ്പാരം കണ്ടെത്തിയത്. </p>
<p>ഉത്സവത്തിന് മുന്നോടിയായി വീട് ശുചീകരിക്കുന്നതിനിടെ തങ്ങളുടെ ജോലിക്കാര്&#x200d; അത് പുറത്തേക്ക് വലിച്ചെറിഞ്ഞ് കത്തിച്ചതാണെന്ന് ഗുട്ടേദാര്&#x200d; മാധ്യമപ്രവര്&#x200d;ത്തകരോട് വിശദീകരണം നല്&#x200d;കി. </p>
<p>ഗുട്ടേദാര്&#x200d;, അദ്ദേഹത്തിന്റെ മക്കള്&#x200d;, ഒരു ചാര്&#x200d;ട്ടേഡ് അക്കൗണ്ടന്റ് എന്നിവരുമായി ബന്ധപ്പെട്ട നിരവധി സ്ഥലങ്ങളില്&#x200d; വെള്ളിയാഴ്ച എസ്‌ഐടി റെയ്ഡ് നടത്തിയിരുന്നു. രാഹുല്&#x200d; ഗാന്ധിയുടെ &#8216;വോട്ട് ചോരി&#8217; ആരോപണത്തെ കുറിച്ച്് അന്വേഷിക്കാനാണ് എസ്‌ഐടി രൂപവത്കരിച്ചത്. 2023 ലെ കര്&#x200d;ണാടക നിയമസഭാ തെരഞ്ഞെടുപ്പില്&#x200d; ആലന്ദ് നിയോജകമണ്ഡലത്തില്&#x200d; &#8216;വോട്ട് മോഷണം&#8217; നടന്നതായി രാഹുല്&#x200d; ഗാന്ധി ആരോപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/in-karnataka-votter-documments-were-burnt-near-the-house-of-former-bjp-mla-subhash-gutedar.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മധ്യപ്രദേശിലെ കുളത്തില്‍ നിന്ന് നൂറുകണക്കിന് ഒറിജിനല്‍ വോട്ടര്‍ ഐ.ഡി കാര്‍ഡുകള്‍ കണ്ടെടുത്തു</title>
		<link>https://www.chandrikadaily.com/1hundreds-of-original-voter-id-cards-have-been-recovered-from-a-pond-in-madhya-pradesh.html</link>
					<comments>https://www.chandrikadaily.com/1hundreds-of-original-voter-id-cards-have-been-recovered-from-a-pond-in-madhya-pradesh.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Tue, 07 Oct 2025 15:13:35 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[latestnews]]></category>
		<category><![CDATA[madhyapradesh]]></category>
		<category><![CDATA[votechori]]></category>
		<category><![CDATA[voterid]]></category>
		<category><![CDATA[voterlist]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=357329</guid>

					<description><![CDATA[സംഭവം വെളിച്ചത്തുവന്നതോടെ അധികൃതര്‍ അടിയന്തര അന്വേഷണം ആരംഭിച്ചു.]]></description>
										<content:encoded><![CDATA[<p>മധ്യപ്രദേശിലെ ബിജാവറിലെ പ്രാദേശിക കുളത്തില്&#x200d; നിന്ന് നൂറുകണക്കിന് ഒറിജിനല്&#x200d; വോട്ടര്&#x200d; ഐ.ഡി കാര്&#x200d;ഡുകള്&#x200d; കണ്ടെടുത്തു. കുളത്തിന്റെ ശുചീകരണ പ്രവൃത്തിക്കിടെയാണ് 15 ാം വാര്&#x200d;ഡിലെ വോട്ടര്&#x200d; ഐ.ഡികള്&#x200d; ഉള്&#x200d;പ്പെടെ കണ്ടെടുത്തത്. സംഭവം വെളിച്ചത്തുവന്നതോടെ അധികൃതര്&#x200d; അടിയന്തര അന്വേഷണം ആരംഭിച്ചു. വോട്ടര്&#x200d; ഐ.ഡി കാര്&#x200d;ഡുകള്&#x200d; അടങ്ങിയ ബാഗുകളുടെ ഫോട്ടോകളും വിഡിയോകളും സമൂഹ മാധ്യമങ്ങളില്&#x200d; വൈറലായി. രാഹുല്&#x200d; ഗാന്ധിയുടെ &#8216;വോട്ട് ചോര്&#x200d; ഗഡ്ഡി ഛോഡ്&#8217; ആരോപണത്തെ ഈ സംഭവം സാധൂകരിക്കുന്നുവെന്ന് സംസ്ഥാന കോണ്&#x200d;ഗ്രസ് നേതാവ് ദീപ്തി പാണ്ഡെ പറഞ്ഞു.</p>
<p>ശുചീകരണ തൊഴിലാളികള്&#x200d; കുളത്തില്&#x200d; പൊങ്ങിക്കിടക്കുന്ന ഒരു പ്ലാസ്റ്റിക് ബാഗ് കണ്ടുവെനും അത് എടുത്ത് തുറന്നുനോക്കിയപ്പോള്&#x200d; 500റോളം വോട്ടര്&#x200d; ഐ.ഡി കാര്&#x200d;ഡുകള്&#x200d; കണ്ടെത്തിയെന്നും പ്രാദേശിക റിപ്പോര്&#x200d;ട്ടുകള്&#x200d; പറയുന്നു. കാര്&#x200d;ഡുകളുടെ ആധികാരികത ഉദ്യോഗസ്ഥര്&#x200d; സ്ഥിരീകരിച്ചു.</p>
<p>വോട്ടര്&#x200d;മാര്&#x200d;ക്ക് വിതരണം ചെയ്യുന്നതിന് മുമ്പു തന്നെ ഈ കാര്&#x200d;ഡുകള്&#x200d; അപ്രത്യക്ഷമായിരിക്കാമെന്ന് ഗ്രാമവാസികള്&#x200d; കരുതുന്നു. കണ്ടെടുത്ത എല്ലാ കാര്&#x200d;ഡുകളും ഇപ്പോള്&#x200d; പ്രദേശിക ഭരണകൂടത്തിന്റെ പക്കലാണുള്ളത്.</p>
<p>ഇത്രയധികം വോട്ടര്&#x200d; കാര്&#x200d;ഡുകള്&#x200d; എങ്ങനെയാണ് കുളത്തില്&#x200d; എത്തിയതെന്ന് കണ്ടെത്താന്&#x200d; ഛത്തര്&#x200d;പൂര്&#x200d; ജില്ലാ ഭരണകൂടം പ്രാഥമിക അന്വേഷണം ആരംഭിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1hundreds-of-original-voter-id-cards-have-been-recovered-from-a-pond-in-madhya-pradesh.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബിഹാര്‍ തെരഞ്ഞെടുപ്പ്; 47 ലക്ഷം വോട്ടര്‍മാര്‍ പുറത്ത്, എസ്‌ഐആറിന് ശേഷമുള്ള അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു</title>
		<link>https://www.chandrikadaily.com/1bihar-election-47-lakh-voters-out-final-voter-list-published-after-sir.html</link>
					<comments>https://www.chandrikadaily.com/1bihar-election-47-lakh-voters-out-final-voter-list-published-after-sir.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Tue, 30 Sep 2025 13:18:16 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[biharelection]]></category>
		<category><![CDATA[latestews]]></category>
		<category><![CDATA[news]]></category>
		<category><![CDATA[votechori]]></category>
		<category><![CDATA[voterlist]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=356285</guid>

					<description><![CDATA[2025 ജൂണിലെ വോട്ടര്‍ പട്ടികയില്‍ നിന്ന് 47 ലക്ഷം വോട്ടര്‍മാര്‍ പുതിയ പട്ടികയില്‍നിന്ന് പുറത്തായിട്ടുണ്ട് എന്നതാണ് ശ്രദ്ധേയം.]]></description>
										<content:encoded><![CDATA[<p>ബിഹാര്&#x200d; നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തീവ്ര പരിഷ്‌കരണത്തിനു ശേഷമുള്ള അന്തിമ വോട്ടര്&#x200d;പട്ടിക പ്രസിദ്ധീകരിച്ചു. കരട് പട്ടികയേക്കാള്&#x200d; 18 ലക്ഷം വോട്ടര്&#x200d;മാര്&#x200d; അന്തിമ പട്ടികയില്&#x200d; കൂടുതലാണ്. 2025 ജൂണിലെ വോട്ടര്&#x200d; പട്ടികയില്&#x200d; നിന്ന് 47 ലക്ഷം വോട്ടര്&#x200d;മാര്&#x200d; പുതിയ പട്ടികയില്&#x200d;നിന്ന് പുറത്തായിട്ടുണ്ട് എന്നതാണ് ശ്രദ്ധേയം.</p>
<p>ഓരോരുത്തര്&#x200d;ക്കും വോട്ടവകാശമുണ്ടോയെന്ന് ഓണ്&#x200d;ലൈനായി പരിശോധിക്കണമെന്ന് വോട്ടര്&#x200d;മാരോട് കമ്മീഷന്&#x200d; നിര്&#x200d;ദേശിച്ചിട്ടുണ്ട്. ബിഹാറിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറാണ് ഇക്കാര്യം അറിയിച്ചത്. 7.42 കോടി വോട്ടര്&#x200d;മാരാണ് പട്ടികയില്&#x200d; ഇടംപിടിച്ചിരിക്കുന്നത്. ജില്ലയും മണ്ഡലവും തിരിച്ചുള്ള വോട്ടര്&#x200d;പട്ടികയാണ് പുറത്തുവിട്ടിരിക്കുന്നത്. കഴിഞ്ഞമാസം പ്രസിദ്ധീകരിച്ച കരട് വോട്ടര്&#x200d; പട്ടികയില്&#x200d; 65 ലക്ഷം പേരെ ഒഴിവാക്കിയത് വിവാദമായിരുന്നു. ചില മണ്ഡലങ്ങളില്&#x200d; മുസ്‌ലിംകളെ പട്ടികയില്&#x200d; നിന്നൊഴിവാക്കുന്നുണ്ടെന്ന വിമര്&#x200d;ശനങ്ങള്&#x200d; ഉയരുകയും നിരവധി സംഘടനകള്&#x200d; സുപ്രിംകോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1bihar-election-47-lakh-voters-out-final-voter-list-published-after-sir.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇന്ത്യന്‍ പൗരന്മാരല്ല; ബിഹാറില്‍ 80,000 മുസ്ലിംകളെ വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കാന്‍ ബിജെപിയുടെ നീക്കം</title>
		<link>https://www.chandrikadaily.com/1bjp-moves-to-remove-80000-muslims-from-voter-list-in-bihar.html</link>
					<comments>https://www.chandrikadaily.com/1bjp-moves-to-remove-80000-muslims-from-voter-list-in-bihar.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sun, 28 Sep 2025 16:40:24 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[BIHAR]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[news]]></category>
		<category><![CDATA[votechori]]></category>
		<category><![CDATA[voterlist]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=355932</guid>

					<description><![CDATA[ബിജെപി എംഎല്‍എ പവന്‍ കുമാര്‍ ജയ്‌സ്വാളിന്റെ പേഴ്‌സണല്‍ സ്റ്റാഫിന്റെ പേരിലാണ് വോട്ട് വെട്ടാന്‍ അപേക്ഷ നല്‍കിയത്.]]></description>
										<content:encoded><![CDATA[<p>ബിഹാറിലെ ധാക്ക മണ്ഡലത്തില്&#x200d; വോട്ടര്&#x200d; പട്ടികയില്&#x200d; നിന്ന് 80,000 മുസ്ലിംകളെ നീക്കാന്&#x200d; ബിജെപിയുടെ ആസൂത്രിത നീക്കം നടക്കുന്നതായി കണ്ടെത്തല്&#x200d;. വോട്ട് വെട്ടാന്&#x200d; ശ്രമം നടന്നതായി &#8216;ദ റിപ്പോര്&#x200d;ട്ടേഴ്‌സ് കളക്ടീവ്&#8217; ആണ് റിപ്പോര്&#x200d;ട്ട് ചെയ്തത്. ഇന്ത്യന്&#x200d; പൗരന്മാരല്ലെന്ന് ആരോപിച്ചാണ് ബിജെപിയുടെ ആസൂത്രിത നീക്കം.</p>
<p>ബിജെപി എംഎല്&#x200d;എ പവന്&#x200d; കുമാര്&#x200d; ജയ്‌സ്വാളിന്റെ പേഴ്‌സണല്&#x200d; സ്റ്റാഫിന്റെ പേരിലാണ് വോട്ട് വെട്ടാന്&#x200d; അപേക്ഷ നല്&#x200d;കിയത്. ബിജെപിയുടെ ലെറ്റര്&#x200d; ഹെഡില്&#x200d; ബിഹാര്&#x200d; സിഇഒയ്ക്ക് അയച്ച കത്തുകളും പുറത്തുവന്നു. പട്‌നയിലെ ബിജെപി സംസ്ഥാന കമ്മിറ്റിയുടെ പേരിലും അപേക്ഷ നല്&#x200d;കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1bjp-moves-to-remove-80000-muslims-from-voter-list-in-bihar.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എസ്.ഐ.ആറിലൂടെ മുസ്‌ലിം പിന്നാക്ക ന്യൂനപക്ഷങ്ങളെ മോദി വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യാന്‍ ശ്രമിക്കുന്നു; ടി.പി അഷ്‌റഫലി</title>
		<link>https://www.chandrikadaily.com/modi-seeks-to-remove-muslim-backward-minorities-from-voter-rolls-through-sir-tp-ashrafali.html</link>
					<comments>https://www.chandrikadaily.com/modi-seeks-to-remove-muslim-backward-minorities-from-voter-rolls-through-sir-tp-ashrafali.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sun, 28 Sep 2025 14:13:35 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[latestnews]]></category>
		<category><![CDATA[muslimyouthleague]]></category>
		<category><![CDATA[narendramodi]]></category>
		<category><![CDATA[sir]]></category>
		<category><![CDATA[votechori]]></category>
		<category><![CDATA[voterlist]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=355907</guid>

					<description><![CDATA[യൂത്ത് ലീഗ് ദേശീയ കമ്മിറ്റിയുടെ സംഘടന ശാക്തീകരണ ക്യാമ്പയിന്‍ ഭാഗമായി കര്‍ണാടക സംസ്ഥാന കൗണ്‍സില്‍ മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം]]></description>
										<content:encoded><![CDATA[<p>എസ് ഐ ആറിലൂടെ ഇന്ത്യയിലെ മുസ്‌ലിം പിന്നാക്ക ന്യൂനപക്ഷങ്ങളെ വോട്ടര്&#x200d; പട്ടികയില്&#x200d; നിന്ന് നീക്കം ചെയ്യാനും തുടര്&#x200d;ന്ന് പൗരത്വ നിഷേധത്തിനുമുള്ള നീഗൂഢമായ കരുനീക്കങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്രമോഡിയും അഭ്യന്തരമന്ത്രി അമിഠ് ഷായും തെരഞ്ഞെടുപ്പ് കമ്മീഷനുമായി ഒത്തുകളിച്ചു കൊണ്ട് ശ്രമിക്കുന്നതെന്ന് മുസ്‌ലിം യൂത്ത് ലീഗ് ദേശീയ ജനറല്&#x200d; സെക്രട്ടറി ടി.പി അഷ്‌റഫലി പറഞ്ഞു. ഇതിന്നെതിരില്&#x200d; ഇന്ത്യയുടെ പൈതൃകം ഉയര്&#x200d;ത്തിപ്പിടിച്ചു കൊണ്ടുള്ള പ്രതികരണങ്ങളാണ് രാജ്യത്തിന്റെ നാനാഭാഗത്തുനിന്നും കാണുന്നതെന്നും ഇത്തരം പ്രക്ഷോഭങ്ങളോട് ചേര്&#x200d;ന്നുനിന്നു കൊണ്ടാണ് ഡല്&#x200d;ഹിയില്&#x200d; യൂത്ത് ലീഗ് നാഷണല്&#x200d; കമ്മറ്റി വോട്ട് ചോരി പ്രക്ഷോഭം നടത്തിയതെന്നും ബിഹാറിലെ കിഷന്&#x200d;ഗഞ്ചില്&#x200d; ഉള്&#x200d;പ്പെടെ യൂത്ത് ലീഗ് പ്രഖ്യാപിച്ച സമരം ഇതിന്റെ ഭാഗമാണെന്നും അഷ്‌റഫലി പറഞ്ഞു.<br />
യൂത്ത് ലീഗ് ദേശീയ കമ്മിറ്റിയുടെ സംഘടന ശാക്തീകരണ ക്യാമ്പയിന്&#x200d; ഭാഗമായി കര്&#x200d;ണാടക സംസ്ഥാന കൗണ്&#x200d;സില്&#x200d; മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/modi-seeks-to-remove-muslim-backward-minorities-from-voter-rolls-through-sir-tp-ashrafali.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എസ്.ഐ.ആറിലൂടെ മുസ്‌ലിം പിന്നാക്ക ന്യൂനപക്ഷങ്ങളെ മോദി വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യാന്‍ ശ്രമിക്കുന്നു; ടി.പി അഷ്‌റഫലി</title>
		<link>https://www.chandrikadaily.com/1narendra-modi-tries-to-remove-muslim-backward-minorities-from-voter-list-through-sir-tp-ashrafali.html</link>
					<comments>https://www.chandrikadaily.com/1narendra-modi-tries-to-remove-muslim-backward-minorities-from-voter-list-through-sir-tp-ashrafali.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sun, 28 Sep 2025 13:58:40 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[latestnews]]></category>
		<category><![CDATA[muslimyouthleague]]></category>
		<category><![CDATA[narendramodi]]></category>
		<category><![CDATA[votechori]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=355901</guid>

					<description><![CDATA[യൂത്ത് ലീഗ് ദേശീയ കമ്മിറ്റിയുടെ സംഘടന ശാക്തീകരണ ക്യാമ്പയിന്‍ ഭാഗമായി കര്‍ണാടക സംസ്ഥാന കൗണ്‍സില്‍ മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.]]></description>
										<content:encoded><![CDATA[<p>എസ് ഐ ആറിലൂടെ ഇന്ത്യയിലെ മുസ്‌ലിം പിന്നാക്ക ന്യൂനപക്ഷങ്ങളെ വോട്ടര്&#x200d; പട്ടികയില്&#x200d; നിന്ന് നീക്കം ചെയ്യാനും തുടര്&#x200d;ന്ന് പൗരത്വ നിഷേധത്തിനുമുള്ള നീഗൂഢമായ കരുനീക്കങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്രമോഡിയും അഭ്യന്തരമന്ത്രി അമിഠ് ഷായും തെരഞ്ഞെടുപ്പ് കമ്മീഷനുമായി ഒത്തുകളിച്ചു കൊണ്ട് ശ്രമിക്കുന്നതെന്ന് മുസ്‌ലിം യൂത്ത് ലീഗ് ദേശീയ ജനറല്&#x200d; സെക്രട്ടറി ടി.പി അഷ്‌റഫലി പറഞ്ഞു. ഇതിന്നെതിരില്&#x200d; ഇന്ത്യയുടെ പൈതൃകം ഉയര്&#x200d;ത്തിപ്പിടിച്ചു കൊണ്ടുള്ള പ്രതികരണങ്ങളാണ് രാജ്യത്തിന്റെ നാനാഭാഗത്തുനിന്നും കാണുന്നതെന്നും ഇത്തരം പ്രക്ഷോഭങ്ങളോട് ചേര്&#x200d;ന്നുനിന്നു കൊണ്ടാണ് ഡല്&#x200d;ഹിയില്&#x200d; യൂത്ത് ലീഗ് നാഷണല്&#x200d; കമ്മറ്റി വോട്ട് ചോരി പ്രക്ഷോഭം നടത്തിയതെന്നും ബിഹാറിലെ കിഷന്&#x200d;ഗഞ്ചില്&#x200d; ഉള്&#x200d;പ്പെടെ യൂത്ത് ലീഗ് പ്രഖ്യാപിച്ച സമരം ഇതിന്റെ ഭാഗമാണെന്നും അഷ്‌റഫലി പറഞ്ഞു.<br />
യൂത്ത് ലീഗ് ദേശീയ കമ്മിറ്റിയുടെ സംഘടന ശാക്തീകരണ ക്യാമ്പയിന്&#x200d; ഭാഗമായി കര്&#x200d;ണാടക സംസ്ഥാന കൗണ്&#x200d;സില്&#x200d; മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1narendra-modi-tries-to-remove-muslim-backward-minorities-from-voter-list-through-sir-tp-ashrafali.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അടുത്ത ഹൈഡ്രജന്‍ ബോംബിലൂടെ എല്ലാം വെളിപ്പെടും: രാഹുല്‍ ഗാന്ധി</title>
		<link>https://www.chandrikadaily.com/everything-will-be-revealed-with-the-next-hydrogen-bomb-rahul-gandhi.html</link>
					<comments>https://www.chandrikadaily.com/everything-will-be-revealed-with-the-next-hydrogen-bomb-rahul-gandhi.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sat, 20 Sep 2025 10:13:48 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[rahulgandhi]]></category>
		<category><![CDATA[votechori]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=355033</guid>

					<description><![CDATA[തെരഞ്ഞെടുപ്പില്‍ മോദി വോട്ട് ചോരി നടത്തിയാണു വിജയിച്ചതെന്നാരോപിച്ച അദ്ദേഹം, ആവശ്യപ്പെട്ട വിവരങ്ങള്‍ നല്‍കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാകുന്നില്ലെന്നും ആരോപിച്ചു.
]]></description>
										<content:encoded><![CDATA[<p>കല്&#x200d;പ്പറ്റ: തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ വീണ്ടും വിമര്&#x200d;ശനവുമായി പ്രതിപക്ഷ നേതാവ് രാഹുല്&#x200d; ഗാന്ധി രംഗത്ത്. തെരഞ്ഞെടുപ്പില്&#x200d; മോദി വോട്ട് ചോരി നടത്തിയാണു വിജയിച്ചതെന്നാരോപിച്ച അദ്ദേഹം, ആവശ്യപ്പെട്ട വിവരങ്ങള്&#x200d; നല്&#x200d;കാന്&#x200d; തെരഞ്ഞെടുപ്പ് കമ്മീഷന്&#x200d; തയ്യാറാകുന്നില്ലെന്നും ആരോപിച്ചു.</p>
<p>&#8221;മറ്റൊരു ഹൈഡ്രജന്&#x200d; ബോംബ് ഉടന്&#x200d; പുറത്തുവരും, അതിലൂടെ എല്ലാം വെളിപ്പെടും,&#8221; എന്ന് രാഹുല്&#x200d; പറഞ്ഞു. കള്ളവോട്ടിനായി ഉപയോഗിച്ച ഫോണ്&#x200d; നമ്പറുകളുടെ വിവരങ്ങളാണ് കമ്മീഷനോട് ആവശ്യപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>മുമ്പത്തെ വാര്&#x200d;ത്താസമ്മേളനങ്ങളില്&#x200d; വോട്ടര്&#x200d; പട്ടികയില്&#x200d; പേരുകള്&#x200d; കൂട്ടിച്ചേര്&#x200d;ക്കലും നീക്കലും സംഘടിതമായി നടന്നുവെന്നാരോപിച്ച രാഹുല്&#x200d;, ഇപ്പോള്&#x200d; ഉന്നത ഭരണകേന്ദ്രങ്ങളെയാണ് ലക്ഷ്യമിടുന്നതെന്നാണ് കോണ്&#x200d;ഗ്രസ് വൃത്തങ്ങളുടെ സൂചന. റെക്കോര്&#x200d;ഡ് ചെയ്ത ശബ്ദശകലങ്ങള്&#x200d; ഉള്&#x200d;പ്പെടെ ശക്തമായ തെളിവുകള്&#x200d; പുറത്തുവിടാനാണ് രാഹുല്&#x200d; ഒരുങ്ങുന്നതെന്നും പറയുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/everything-will-be-revealed-with-the-next-hydrogen-bomb-rahul-gandhi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കാവല്‍ക്കാര്‍ തന്നെ ഘാതകരായി മാറുന്നു</title>
		<link>https://www.chandrikadaily.com/the-guards-themselves-become-the-killers.html</link>
					<comments>https://www.chandrikadaily.com/the-guards-themselves-become-the-killers.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Fri, 19 Sep 2025 04:58:16 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[chandrikaeditorial]]></category>
		<category><![CDATA[rahulgandhi]]></category>
		<category><![CDATA[votechori]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=354840</guid>

					<description><![CDATA[കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ ഉന്നയിച്ച പുതിയ ആരോപണങ്ങള്‍ കേവലം രാഷ്ട്രീയ പ്രസ്താവനയായി തള്ളിക്കളയാവുന്നതല്ല]]></description>
										<content:encoded><![CDATA[<p>ഇന്ത്യന്&#x200d; ജനാധിപത്യം ലോകത്തിന് മുന്നില്&#x200d; തലയുയര്&#x200d;ത്തി നില്&#x200d;ക്കുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് കൃത്യമായ ഇടവേളകളില്&#x200d; നടക്കുന്ന, സ്വതന്ത്രവും നീതിയുക്തവുമെന്ന് പരക്കെ അംഗീകരിക്കപ്പെട്ടതുമായ തിരഞ്ഞെടുപ്പ് പ്രക്രിയയാണ്. ഈ മഹത്തായ സംവിധാനത്തിന്റെ കാവല്&#x200d;ക്കാരും നടത്തിപ്പുകാരുമാണ് ഇന്ത്യന്&#x200d; തിരഞ്ഞെടുപ്പ് കമ്മിഷന്&#x200d;. പാര്&#x200d;ട്ടികള്&#x200d;ക്കും മുന്നണികള്&#x200d;ക്കും അതീതമായി, ഭരണഘടനയില്&#x200d;നിന്ന് അധികാരം ഉള്&#x200d;ക്കൊണ്ട് പ്രവര്&#x200d;ത്തിക്കുന്ന ആ സ്ഥാപനത്തിന്റെ നിഷ്പക്ഷതയും ധാര്&#x200d;മ്മിക ബോധവുമാണ് നമ്മുടെ ജനാധിപത്യത്തിന്റെ അടിത്തറ. എന്നാല്&#x200d;, ആ അടിത്തറക്ക് ഇളക്കം തട്ടുന്ന കാഴ്ചകളാണ് അടുത്ത കാലത്തായി കണ്ടുവരുന്നത്. ഇതിന് ബലം നല്&#x200d;കുന്ന ഗുരുതരമായ ആരോപണങ്ങളാണ് ഇപ്പോള്&#x200d; പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്ന് ഉയരുന്നത്. </p>
<p>കോണ്&#x200d;ഗ്രസ് നേതാവ് രാഹുല്&#x200d; ഗാന്ധി തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ ഉന്നയിച്ച പുതിയ ആരോപണങ്ങള്&#x200d; കേവലം രാഷ്ട്രീയ പ്രസ്താവനയായി തള്ളിക്കളയാവുന്നതല്ല. രാജ്യത്തെ യുവാക്കള്&#x200d;ക്ക് തിരഞ്ഞെടുപ്പുകള്&#x200d; എങ്ങനെയാണ് അട്ടിമറിക്കപ്പെടുന്നതെന്ന് കാണിച്ചുകൊടുക്കുന്നതിലെ മറ്റൊരു നാഴികക്കല്ലാണെന്ന് പറഞ്ഞാണ് രാഹുല്&#x200d; വാര്&#x200d;ത്താ സമ്മേളനം അവതരിപ്പിച്ചത്. കര്&#x200d;ണാടകയിലെ അലന്ദ് മണ്ഡലത്തെ ഉദാഹരിച്ചാണ് ലോക്സഭാ പ്രതിപക്ഷ നേതാവ് ഇക്കുറി ആരോപണമുന്നയിച്ചത്. അതിനൊപ്പം തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഉള്ളില്&#x200d; നിന്ന് തങ്ങള്&#x200d;ക്ക് സഹായം ലഭിച്ചു തുടങ്ങിയിട്ടുണ്ടെന്നും രാഹുല്&#x200d; വെളിപ്പെടുത്തി. കോണ്&#x200d;ഗ്രസിന് മേല്&#x200d;ക്കൈ ഉള്ള ബൂത്തുകളിലാണ് വോട്ടര്&#x200d;പ്പട്ടികയില്&#x200d; നിന്ന് പേര് നീക്കം ചെയ്യാനുള്ള ശ്രമങ്ങള്&#x200d; നടന്നതെന്ന് രാഹുല്&#x200d; ആരോപിച്ചു. കോണ്&#x200d;ഗ്രസിന് സ്വാധീനമുള്ള ബൂത്തുകളിലെ വോട്ടര്&#x200d; പട്ടികയില്&#x200d;നിന്ന് ദലിത്, പിന്നോക്ക വിഭാഗങ്ങളില്&#x200d;പ്പെട്ട വോട്ടര്&#x200d;മാരുടെ പേരുകള്&#x200d; വ്യാപകമായി നീക്കം ചെയ്യപ്പെടുന്നു എന്നതാണ് പ്രധാന ആരോപണം. ഇത് യാദൃച്ഛികമല്ലെന്നും കൃത്യമായ രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണെന്നും അദ്ദേഹം സമര്&#x200d;ത്ഥിക്കുന്നു. കര്&#x200d;ണാടകയിലെ അലന്ദ് മണ്ഡലത്തിലെ &#8216;ഗോദാഭായ്&#8217; എന്ന സ്ത്രീയുടെ പേര് വോട്ടര്&#x200d; പട്ടികയില്&#x200d;നിന്ന് അപ്രത്യക്ഷമായ സംഭവം ഉദാഹരണമായി അദ്ദേഹം ഉയര്&#x200d;ത്തിക്കാട്ടുന്നു. സ്വന്തം പൗരത്വം തെളിയിക്കാന്&#x200d; രേഖകളില്ലാതെ, വോട്ടവകാശം പോലും നിഷേധിക്കപ്പെട്ട് നിസ്സഹായയായി നില്&#x200d;ക്കുന്ന ഒരു സ്ത്രിയുടെ ചിത്രം, ഈ ആരോപണത്തിന്റെ ഗൗരവം വര്&#x200d;ധിപ്പിക്കുന്നു.</p>
<p>ഒരു പ്രത്യേക വിഭാഗത്തെയോ രാഷ്ട്രിയ പാര്&#x200d;ട്ടിയെ അനുകൂലിക്കുന്നവരെയോ തിരഞ്ഞുപിടിച്ച് വോട്ടര്&#x200d; പട്ടിക യില്&#x200d;നിന്ന് പുറത്താക്കുന്നത് ജനാധിപത്യത്തിന്റെ ആത്മാ വിനേല്&#x200d;ക്കുന്ന മുറിവാണ്. ഓരോ പൗരനും ലഭിക്കുന്ന ഏറ്റ വും വലിയ അവകാശങ്ങളിലൊന്നാണ് സമ്മതിദാനാവകാ ശം. അത് കവര്&#x200d;ന്നെടുക്കാന്&#x200d; ആസൂത്രിതമായ ശ്രമം നടക്കുന്നുവെങ്കില്&#x200d;, അതിന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഭാഗത്തു നിന്ന് മൗനാനുവാദം ലഭിക്കുന്നുവെങ്കില്&#x200d;, രാജ്യം അപകടകരമായ ഒരു സാഹചര്യത്തിലേക്കാണ് പോകുന്നത്. മുന്&#x200d; കാലങ്ങളില്&#x200d; ടി.എന്&#x200d; ശേഷനെപ്പോലുള്ളവര്&#x200d; കണിശമായ നിലപാടുകളിലൂടെയും ധിരമായ നടപടികളിലൂടെയും തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത വാനോളം ഉയര്&#x200d;ത്തി യിരുന്നു. ഭരണകുടത്തിന്റെ ചട്ടുകമായി മാറാതെ, സ്വതന്ത്ര മായി തിരുമാനങ്ങളെടുക്കാനുള്ള കമ്മീഷന്റെ കഴിവിലാണ് ജനം വിശ്വസിച്ചിരുന്നത്. ആ വിശ്വാസ്യതക്കാണ് ഇപ്പോള്&#x200d; കോട്ടം തട്ടുന്നത്.</p>
<p>വോട്ടര്&#x200d; പട്ടികയിലെ ക്രമക്കേടുകള്&#x200d; സംബന്ധിച്ച ആരോപണങ്ങള്&#x200d; ഇതാദ്യമായല്ല ഉയരുന്നത്. എന്നാല്&#x200d;, ഒരു ദേശീയ പാര്&#x200d;ട്ടിയുടെ പ്രധാന നേതാവ് ഉദാഹരണങ്ങള്&#x200d; സഹിതം ഈ വിഷയം വിണ്ടും പൊതുസമൂഹത്തിന് മുന്നില്&#x200d; അവതരിപ്പിക്കുമ്പോള്&#x200d; തിരഞ്ഞെടുപ്പ് കമ്മീഷന് കണ്ണടച്ചിരിക്കാനാവില്ല. ആരോപണങ്ങള്&#x200d; ശരിയാണോ എന്ന് പരിശോധിക്കാന്&#x200d; സുതാര്യവും നിഷ്പക്ഷവുമായ ഒരന്വേഷണം അനിവാര്യമാണ്. ഓരോ പരാതിയും ഗൗരവത്തോടെയെടുത്ത് പരിഹാരം കാണാനും വോട്ടര്&#x200d; പട്ടികയുടെ ശുദ്ധീകരണം രാഷ്ട്രീയ പ്രേരിതമാകുന്നില്ലെന്ന് ഉറപ്പുവരുത്താനും കമ്മിഷന് ഭരണഘടനാപരമായ ഉത്തരവാദിത്തമുണ്ട്.</p>
<p>ജനാധിപത്യത്തില്&#x200d; സംശയങ്ങള്&#x200d;ക്ക് സ്ഥാനമുണ്ടാകരുത്, പ്രത്യേകിച്ച് തിരഞ്ഞെടുപ്പ് പ്രക്രിയയില്&#x200d;. ഒരു വോട്ട് പോലും അന്യായമായി നഷ്ടപ്പെടുന്നത് ഒരു ജനതയുടെ തോല്&#x200d;വിയാണ്. കക്ഷിരാഷ്ട്രീയത്തിനപ്പുറം, ജനാധിപത്യ മൂല്യങ്ങള്&#x200d; സംരക്ഷിക്കാന്&#x200d; ഓരോ പൗരനും ബാധ്യസ്ഥനാണ്. തിരഞ്ഞെടുപ്പ് കമ്മിഷന്&#x200d; അതിന്റെ യശസ്സും വിശ്വാസ്യതയും വീണ്ടെടുക്കാന്&#x200d; സ്വയം മുന്നോട്ട് വരണം. ആരോപണങ്ങളെ രാഷ്ട്രീയമായി പ്രതിരോധിക്കുന്നതിന് പകരം, വസ്തുതകള്&#x200d; നിരത്തി പൊതുസമൂഹത്തെ സത്യാവസ്ഥ ബോധ്യപ്പെടുത്തുകയാണ് വേണ്ടത്. അല്ലെങ്കില്&#x200d;, ജനാധിപത്യത്തിന്റെ കാവല്&#x200d;ക്കാര്&#x200d; തന്നെ അതിന്റെ ഘാതകരായി ചരിത്രത്തില്&#x200d; രേഖപ്പെടുത്തപ്പെടും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-guards-themselves-become-the-killers.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
