<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>voters list &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/voters-list/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 21 Feb 2026 15:37:34 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>voters list &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ആറ് സംസ്ഥാനങ്ങളിൽ എസ്.ഐ.ആർ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു; ഗുജറാത്തിൽ 68 ലക്ഷം പേർ പുറത്ത്</title>
		<link>https://www.chandrikadaily.com/sir-publishes-final-voter-lists-in-six-states-68-lakh-people-excluded-in-gujarat.html</link>
					<comments>https://www.chandrikadaily.com/sir-publishes-final-voter-lists-in-six-states-68-lakh-people-excluded-in-gujarat.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sat, 21 Feb 2026 15:37:11 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[India]]></category>
		<category><![CDATA[news]]></category>
		<category><![CDATA[sir]]></category>
		<category><![CDATA[voters list]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=378351</guid>

					<description><![CDATA[കേരളത്തിലും വോട്ടർമാരുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. പുതുക്കലിന് മുൻപ് 2,78,50,855 ആയിരുന്ന വോട്ടർമാരുടെ എണ്ണം 9,06,211 പേർ കുറഞ്ഞ് 2,69,44,644 ആയി മാറി.]]></description>
										<content:encoded><![CDATA[<p>ന്യൂഡൽഹി: രാജ്യത്തെ ആറ് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ നടത്തിയ പ്രത്യേക വോട്ടർ പട്ടിക പുതുക്കൽ (Special Intensive Revision &#8211; SIR) നടപടികൾ പൂർത്തിയായി. അർഹരല്ലാത്ത ലക്ഷക്കണക്കിന് വോട്ടർമാരെ പട്ടികയിൽ നിന്ന് ഒഴിവാക്കിയതായി തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു.</p>
<p>പട്ടിക പുതുക്കിയതിൽ ഏറ്റവും കൂടുതൽ വോട്ടർമാർ ഒഴിവാക്കപ്പെട്ടത് ഗുജറാത്തിലാണ്. ഏകദേശം 68,12,711 വോട്ടർമാരാണ് ഗുജറാത്തിലെ പട്ടികയിൽ നിന്നും പുറത്തായത്. പുതുക്കലിന് മുൻപ് 5.08 കോടിയായിരുന്ന വോട്ടർമാരുടെ എണ്ണം ഇതോടെ 4.40 കോടിയായി കുറഞ്ഞു (-13.40%).</p>
<p>മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്‌ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളിലും എസ്.ഐ.ആർ അന്തിമ പട്ടിക നടപടികൾ പൂർത്തിയായി. മധ്യപ്രദേശിൽ 34,25,078 പേരെ ഒഴിവാക്കി 5.39 കോടി വോട്ടർമാരെ പുതിയ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. രാജസ്ഥാനിലും സമാനാവസ്ഥയാണ്. രാജസ്ഥാനിൽ 31,36,286 പേരെയാണ് പുതിയ പട്ടികയിൽ നിന്നും ഒഴുവാക്കിയത്. ഇതോടെ ആകെ വോട്ടർമാർ 5.15 കോടിയായി. ഛത്തീസ്‌ഗഡിൽ പുതിയ എസ്.ഐ.ആർ പട്ടിക പ്രകാരം 24,99,823 പേരെ ഒഴിവാക്കിയിട്ടുണ്ട്.</p>
<p>കേരളത്തിലും വോട്ടർമാരുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. പുതുക്കലിന് മുൻപ് 2,78,50,855 ആയിരുന്ന വോട്ടർമാരുടെ എണ്ണം 9,06,211 പേർ കുറഞ്ഞ് 2,69,44,644 ആയി മാറി.</p>
<p>മരണം, സ്ഥിരമായി താമസം മാറി കൊണ്ടിരിക്കൽ, ഒന്നിലധികം സ്ഥലങ്ങളിൽ വോട്ടർ പട്ടികയിൽ പേര് വരിക, മറ്റ് അയോഗ്യതകൾ എന്നിവയാണ് വോട്ടർമാരെ ഒഴിവാക്കാൻ കാരണമായി അധികൃതർ ചൂണ്ടിക്കാട്ടുന്നത്. പുതിയ വോട്ടർമാരെ ചേർത്തതിന് ശേഷമുള്ള അന്തിമ കണക്കാണിത്. വോട്ടർ പട്ടിക പുതുക്കൽ ഒരു തുടർച്ചയായ പ്രക്രിയയാണ്. അർഹരായ പൗരന്മാർക്ക് ഇപ്പോഴും പേര് ചേർക്കാനും തിരുത്തലുകൾ വരുത്താനും അവസരമുണ്ട്.</p>
<p>പശ്ചിമ ബംഗാൾ, ഉത്തർപ്രദേശ്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലെ പുതുക്കിയ പട്ടിക ഈ മാസം അവസാനം പുറത്തുവിടും. രാജ്യവ്യാപകമായി നടക്കുന്ന ഈ ശുദ്ധീകരണ പ്രക്രിയയുടെ അടുത്ത ഘട്ടം ഏപ്രിൽ മാസത്തിൽ ആരംഭിക്കുമെന്നും തെരഞ്ഞെടുപ്പ് കമീഷൻ വ്യക്തമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sir-publishes-final-voter-lists-in-six-states-68-lakh-people-excluded-in-gujarat.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മഞ്ചേശ്വരത്ത് വോട്ടുവെട്ടൽ; ഫോം-7 ഉപയോഗിച്ച് വ്യാജ പരാതി നൽകിയ ബിജെപി ജില്ലാ സെക്രട്ടറിക്കെതിരെ കേസെടുക്കാൻ നിർദേശം</title>
		<link>https://www.chandrikadaily.com/vote-rigging-in-manjeshwaram-bjp-district-secretary-directed-to-file-case-against-him-for-filing-fake-complaint-using-form-7.html</link>
					<comments>https://www.chandrikadaily.com/vote-rigging-in-manjeshwaram-bjp-district-secretary-directed-to-file-case-against-him-for-filing-fake-complaint-using-form-7.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sun, 15 Feb 2026 08:59:47 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[election]]></category>
		<category><![CDATA[kasargod]]></category>
		<category><![CDATA[news]]></category>
		<category><![CDATA[voters list]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=377803</guid>

					<description><![CDATA[ചില ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഒരു പ്രത്യേക സമുദായത്തിന്റെ വോട്ടുകൾ ലക്ഷ്യം വെച്ചാണ് ബിജെപി യുടെ നീക്കമെന്ന് മഞ്ചേശ്വരം എംഎൽഎ എ.കെ.എം അഷ്‌റഫ് ആരോപിച്ചിരുന്നു]]></description>
										<content:encoded><![CDATA[<p>കാസര്&#x200d;കോഡ്: മഞ്ചേശ്വരത്ത് വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്യാന്&#x200d; വ്യാജ പരാതി നല്&#x200d;കിയ ബിജെപി നേതാവിനെതിരെ കേസ് എടുക്കാന്&#x200d; നിര്&#x200d;ദേശം. പേര് വോട്ടർ പട്ടികയിൽ നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് ഫോം–7 പ്രകാരം വ്യാജ പരാതി നല്&#x200d;കിയ സംഭവത്തിലാണ് നടപടി. വ്യാജ പരാതി നൽകിയ ബിജെപി ജില്ലാ സെക്രട്ടറിയായ ലോകേഷ് നോണ്ടക്കെതിരെ കേസ് എടുക്കും.</p>
<p>ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കലക്ടര്&#x200d; കെ. ഇമ്പശേഖറാണ് നിർദ്ദേശം നൽകിയത്. 1950 ലെ സെക്ഷൻ 31 പ്രകാരം എഫ്ഐആര്&#x200d; രജിസ്റ്റർ ചെയ്ത് നിയമനടപടി സ്വീകരിക്കാനാണ് നിർദേശം നല്&#x200d;കിയത്. കുറ്റം തെളിയിക്കപ്പെട്ടാൽ ഒരു വർഷം വരെ തടവോ, പിഴയോ, അല്ലെങ്കിൽ രണ്ടും കൂടി ലഭിക്കാവുന്നതാണ്.</p>
<p>മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിലെ പൈവളികെ പ്രദേശത്തെ മുഹമ്മദ് എന്നയാള്&#x200d;ക്ക് ഇന്ത്യന്&#x200d; പൗരത്വമില്ല എന്നാരോപിച്ചാണ് ഫോം–7 പ്രകാരം ബിജെപി നേതാവ് പരാതി നല്&#x200d;കിയത്.</p>
<p>ചില ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഒരു പ്രത്യേക സമുദായത്തിന്റെ വോട്ടുകൾ ലക്ഷ്യം വെച്ചാണ് ബിജെപി യുടെ നീക്കമെന്ന് മഞ്ചേശ്വരം എംഎൽഎ എ.കെ.എം അഷ്‌റഫ് ആരോപിച്ചിരുന്നു.ഫോം-7 ദുരുപയോഗം ചെയ്ത് വ്യാജ പരാതി നൽകിയ ബിജെപി നേതാവിനെതിരെ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് ഇലക്ഷൻ റിട്ടേണിംഗ് ഓഫീസർക്ക് പരാതി നൽകിയിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/vote-rigging-in-manjeshwaram-bjp-district-secretary-directed-to-file-case-against-him-for-filing-fake-complaint-using-form-7.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗുജറാത്തിലെ എസ്ഐആറിൽ പത്മശ്രീ ജേതാവ് ഷഹാബുദ്ദീൻ റാത്തോഡിന്റെ പേര് വെട്ടി</title>
		<link>https://www.chandrikadaily.com/padma-shri-winner-shahabuddin-rathores-name-removed-from-gujarats-sir.html</link>
					<comments>https://www.chandrikadaily.com/padma-shri-winner-shahabuddin-rathores-name-removed-from-gujarats-sir.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sun, 25 Jan 2026 08:56:11 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[gujarat]]></category>
		<category><![CDATA[shahbudheen rathod]]></category>
		<category><![CDATA[sir]]></category>
		<category><![CDATA[voters list]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=375503</guid>

					<description><![CDATA[അഹമ്മദാബാദ്: ഗുജറാത്തിലെ എസ്ഐആറിൽ പത്മശ്രീ ജേതാവ് ഷഹാബുദ്ദീൻ റാത്തോഡിന്റെ പേര് വെട്ടി. ഫോം 7 ദുരുപയോഗം ചെയ്‌താണ് തന്റെ പേര് നീക്കം ചെയ്തതെന്ന് റാത്തോഡ് പറഞ്ഞു. വിഷയം ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ട്. ഒരാളുടെ പേരില്‍ ആരെങ്കിലും ഫോം പൂരിപ്പിച്ചു നൽകിയാൽ പോലും, കൃത്യമായ പരിശോധന കൂടാതെ വോട്ടർ രജിസ്‌ട്രേഷൻ റദ്ദാക്കാൻ കഴിയില്ലെന്നാണ് മറുപടി ലഭിച്ചതെന്നും അദ്ദേഹം പറയുന്നു. ഫോമിലുള്ള മൊബൈൽ നമ്പർ ഉൾപ്പെടെ വ്യാജമാണ്. ഗുജറാത്തിലെ താനെയിലാണ് റാത്തോഡ് താമസിക്കുന്നത്. അതേസമയം, പട്ടികയിൽ നിന്ന് വോട്ടർമാരുടെ പേരുകൾ തിരഞ്ഞുപിടിച്ച് [&#8230;]]]></description>
										<content:encoded><![CDATA[<p>അഹമ്മദാബാദ്: ഗുജറാത്തിലെ എസ്ഐആറിൽ പത്മശ്രീ ജേതാവ് ഷഹാബുദ്ദീൻ റാത്തോഡിന്റെ പേര് വെട്ടി. ഫോം 7 ദുരുപയോഗം ചെയ്‌താണ് തന്റെ പേര് നീക്കം ചെയ്തതെന്ന് റാത്തോഡ് പറഞ്ഞു. വിഷയം ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ട്. ഒരാളുടെ പേരില്&#x200d; ആരെങ്കിലും ഫോം പൂരിപ്പിച്ചു നൽകിയാൽ പോലും, കൃത്യമായ പരിശോധന കൂടാതെ വോട്ടർ രജിസ്‌ട്രേഷൻ റദ്ദാക്കാൻ കഴിയില്ലെന്നാണ് മറുപടി ലഭിച്ചതെന്നും അദ്ദേഹം പറയുന്നു.</p>
<p>ഫോമിലുള്ള മൊബൈൽ നമ്പർ ഉൾപ്പെടെ വ്യാജമാണ്. ഗുജറാത്തിലെ താനെയിലാണ് റാത്തോഡ് താമസിക്കുന്നത്. അതേസമയം, പട്ടികയിൽ നിന്ന് വോട്ടർമാരുടെ പേരുകൾ തിരഞ്ഞുപിടിച്ച് നീക്കം ചെയ്യുന്നതായി കോണ്&#x200d;ഗ്രസ് ആരോപിച്ചു. ബോധപൂർവവും എന്നാല്&#x200d; അപകടകരവുമായ പ്രവണതയാണ് റാത്തോഡിന് സംഭവിച്ചതെന്ന് മുൻ കോൺഗ്രസ് എംഎൽഎ ഋത്വിക് മക്വാന പറഞ്ഞു. റാത്തോഡ് സംഭവം ഒരു മുന്നറിയിപ്പായി കണക്കാക്കണമെന്നും അദ്ദേഹം പറഞ്ഞു.</p>
<p>പ്രശ്നം ഒരു പ്രമുഖ വ്യക്തിയിൽ മാത്രം ഒതുങ്ങുന്നതല്ലെന്നാണ് കോൺഗ്രസ് പറയുന്നത്. ഇത്തരത്തില്&#x200d; നിരവധി ഉദാഹരണങ്ങള്&#x200d; സംസ്ഥാനത്തുണ്ടെന്നും കോണ്&#x200d;ഗ്രസ് വ്യക്തമാക്കുന്നു. വോട്ടര്&#x200d;മാരുടെ സമ്മതമില്ലാതെ &#8216;ഫോം നമ്പർ 7&#8217; ദുരുപയോഗം ചെയ്യുന്നുണ്ടെന്നും കോണ്&#x200d;ഗ്രസ് ആരോപിക്കുന്നു. അതേസമയം ജനാധിപത്യത്തിന് നേരെയുള്ള ആക്രമണമാണ് എസ്ഐആറെന്നാണ് രാഹുല്&#x200d; ഗാന്ധി പറയുന്നത്.</p>
<p>&#8216;ഗുജറാത്തിൽ എസ്ഐആര്&#x200d; എന്ന പേരിൽ നടക്കുന്നത് കേവലമൊരു ഭരണപരമായ നടപടിയല്ല, മറിച്ച് വോട്ടുകൾ മോഷ്ടിക്കുന്നതിനായി കൃത്യമായി ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്ന തന്ത്രപരമായ നീക്കമാണ്. എവിടെയെല്ലാം എസ്ഐആര്&#x200d; ഉണ്ടോ അവിടെയെല്ലാം വോട്ട് മോഷണവുമുണ്ട്&#8221;- രാഹുല്&#x200d; ഗാന്ധി പറഞ്ഞു. ബിജെപി എവിടെയൊക്കെ പരാജയം ഭയപ്പെടുന്നുവോ, അവിടെയൊക്കെ വോട്ടർമാരെ നീക്കം ചെയ്യുകയാണെന്നും രാഹുല്&#x200d; ഗാന്ധി കൂട്ടിച്ചേര്&#x200d;ത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/padma-shri-winner-shahabuddin-rathores-name-removed-from-gujarats-sir.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തദ്ദേശ തെരഞ്ഞെടുപ്പ്: വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള അന്തിമ അവസരം ഉപയോഗപ്പെടുത്തുക: മുസ്‌ലിം ലീഗ്‌</title>
		<link>https://www.chandrikadaily.com/local-elections-use-the-last-opportunity-to-add-your-name-to-the-voter-list-muslim-league.html</link>
					<comments>https://www.chandrikadaily.com/local-elections-use-the-last-opportunity-to-add-your-name-to-the-voter-list-muslim-league.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Mon, 03 Nov 2025 15:36:04 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[election]]></category>
		<category><![CDATA[muslim league]]></category>
		<category><![CDATA[news]]></category>
		<category><![CDATA[voters list]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=361758</guid>

					<description><![CDATA[തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നാളെയും മറ്റന്നാളും (നവംബർ 4,5 ചൊവ്വ, ബുധൻ) വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അന്തിമ അവസരം. അന്തിമ വോട്ടർ പട്ടികയിൽ പേരില്ലാത്ത പ്രവാസികൾക്കും പട്ടികയിൽ പേര് ചേർക്കാൻ കഴിയും. ഒക്ടോബർ 25ന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടർപട്ടികയിൽ ഇല്ലാത്തവർക്കാണ് വോട്ട് ചേർക്കാൻ അവസരം ലഭിക്കുക. സപ്ലിമെന്ററി പട്ടിക ഈ മാസം 14ന് പ്രസിദ്ധീകരിക്കും. സ്ഥാനമാറ്റത്തിനും പേര് ഒഴിവാക്കുന്നതിനും അപേക്ഷ നൽകാം.]]></description>
										<content:encoded><![CDATA[<p>തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നാളെയും മറ്റന്നാളും (നവംബർ 4,5 ചൊവ്വ, ബുധൻ) വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അന്തിമ അവസരം. അന്തിമ വോട്ടർ പട്ടികയിൽ പേരില്ലാത്ത പ്രവാസികൾക്കും പട്ടികയിൽ പേര് ചേർക്കാൻ കഴിയും. ഒക്ടോബർ 25ന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടർപട്ടികയിൽ ഇല്ലാത്തവർക്കാണ് വോട്ട് ചേർക്കാൻ അവസരം ലഭിക്കുക. സപ്ലിമെന്ററി പട്ടിക ഈ മാസം 14ന് പ്രസിദ്ധീകരിക്കും. സ്ഥാനമാറ്റത്തിനും പേര് ഒഴിവാക്കുന്നതിനും അപേക്ഷ നൽകാം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/local-elections-use-the-last-opportunity-to-add-your-name-to-the-voter-list-muslim-league.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വോട്ടര്‍ പട്ടിക: അപ്പീലുകള്‍ പ്രഹസനമാക്കുന്നു, ക്രമക്കേട് പരിഹരിച്ചില്ലെങ്കില്‍ തെരഞ്ഞെടുപ്പ് നീതിപൂര്‍വ്വമാകിച്ച: മുസ്‌ലിം ലീഗ്‌</title>
		<link>https://www.chandrikadaily.com/voter-list-appeals-are-being-made-a-farce-if-irregularities-are-not-resolved-the-election-will-be-made-fair-muslim-league.html</link>
					<comments>https://www.chandrikadaily.com/voter-list-appeals-are-being-made-a-farce-if-irregularities-are-not-resolved-the-election-will-be-made-fair-muslim-league.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Wed, 29 Oct 2025 17:55:53 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[muslim league]]></category>
		<category><![CDATA[news]]></category>
		<category><![CDATA[voters list]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=361023</guid>

					<description><![CDATA[സംസ്ഥാന വ്യാപകമായി വോട്ടർപട്ടിക അട്ടിമറിക്കപ്പെട്ടുവെന്നും അപ്പീലുകൾ പ്രഹസനമായി മാറുന്നുവെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വിളിച്ച യോഗത്തിൽ മുസ്ലിംലീഗ് പ്രതിനിധി പി കെ ഷറഫുദ്ദീൻ കുറ്റപ്പെടുത്തി. വാർഡ് വിഭജനത്തിൽ തുടങ്ങിയ അട്ടിമറി വോട്ടർ പട്ടിക പരിഷ്‌കരണത്തിലും തുടരുകയാണ്. പല തദ്ദേശസ്ഥാപന സെക്രട്ടറിമാരും ഒരു രാഷ്ട്രീയ പാർട്ടിയുടെ ജീവനക്കാർ എന്ന നിലയിലാണ് പ്രവർത്തിക്കുന്നത്. ഇവരെ അതിൽ നിന്നും മോചിപ്പിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് കീഴിലേക്ക് കൊണ്ടുവരണം. ഗൗരവമുള്ള പരാതികളിൽ പോലും നടപടി സ്വീകരിക്കുന്നില്ല. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടി സ്വീകരിക്കണം. വോട്ടർ പട്ടിക [&#8230;]]]></description>
										<content:encoded><![CDATA[<p>സംസ്ഥാന വ്യാപകമായി വോട്ടർപട്ടിക അട്ടിമറിക്കപ്പെട്ടുവെന്നും അപ്പീലുകൾ പ്രഹസനമായി മാറുന്നുവെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വിളിച്ച യോഗത്തിൽ മുസ്ലിംലീഗ് പ്രതിനിധി പി കെ ഷറഫുദ്ദീൻ കുറ്റപ്പെടുത്തി. വാർഡ് വിഭജനത്തിൽ തുടങ്ങിയ അട്ടിമറി വോട്ടർ പട്ടിക പരിഷ്‌കരണത്തിലും തുടരുകയാണ്. പല തദ്ദേശസ്ഥാപന സെക്രട്ടറിമാരും ഒരു രാഷ്ട്രീയ പാർട്ടിയുടെ ജീവനക്കാർ എന്ന നിലയിലാണ് പ്രവർത്തിക്കുന്നത്. ഇവരെ അതിൽ നിന്നും മോചിപ്പിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് കീഴിലേക്ക് കൊണ്ടുവരണം. ഗൗരവമുള്ള പരാതികളിൽ പോലും നടപടി സ്വീകരിക്കുന്നില്ല. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടി സ്വീകരിക്കണം. വോട്ടർ പട്ടിക ചോർത്തിയതുമായി ബന്ധപ്പെട്ട പരാതിയിൽ നടപടി സ്വീകരിച്ചിരുന്നുവെങ്കിൽ ക്രമക്കേടുകൾ ആവർത്തിക്കില്ലായിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.</p>
<p>ഒന്നാം ഘട്ടത്തിലെ പരാതി പരിഹരിക്കാനാണ് വീണ്ടും അവസരം നൽകിയത്. എന്നാൽ ഇത് പരാതി വർദ്ധിപ്പിക്കുകയാണ് ചെയ്തത്. വോട്ടർമാരെ കൂട്ടത്തോടെ വാർഡ് മാറ്റുന്നതും വെട്ടി നീക്കുന്നതും സംബന്ധിച്ച പരാതി വ്യാപകമാണ്. അപേക്ഷകളിൽ കൈക്കൊണ്ട തീരുമാനം സംബന്ധിച്ച് രേഖാമൂലം അപേക്ഷകന് വിവരം നൽകണമെന്ന കമ്മീഷന്റെ നിർദ്ദേശം പാലിക്കപ്പെടാത്തതും ബൾക്ക് ട്രാൻസ്‌പോസിഷന് സെക്രട്ടറിമാർക്ക് നൽകിയ അധികാരവുമാണ് അട്ടിമറിക്ക് പ്രധാന കാരണം. ഹിയറിങ് രജിസ്റ്റർ സൂക്ഷിക്കണമെന്ന നിർദ്ദേശവും പാലിക്കപ്പെടുന്നില്ല. അതിനാൽ കൃത്യമായി രേഖകൾ സമർപ്പിച്ച പലരും പട്ടികയിൽ ഉൾപ്പെടാത്ത സ്ഥിതിയുണ്ട്.</p>
<p>പട്ടികയിലെ ക്രമക്കേട് സംബന്ധിച്ച് സംബന്ധിച്ച് ജോയിൻ ഡയറക്ടർക്ക് നൽകുന്ന അപ്പീലുകൾ പ്രഹസനമാവുകയാണ്. വീഴ്ച വരുത്തിയ സെക്രട്ടറിമാരിൽ നിന്ന് തന്നെ റിപ്പോർട്ട് വാങ്ങി തീർപ്പാക്കുന്ന വിചിത്ര നടപടിയാണ് സ്വീകരിക്കുന്നത്. ബൾക്ക് ട്രാൻസ്ഫറിന് സെക്രട്ടറിമാർക്ക് നൽകിയ അധികാരം പലയിടത്തും ദുരുപയോഗപ്പെടുത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ച് നോട്ടീസ് പ്രസിദ്ധീകരിച്ച് ആക്ഷേപം സ്വീകരിക്കണമെന്ന കമ്മീഷന്റെ നിർദ്ദേശം കാറ്റിൽ പറത്തിയാണ് സെക്രട്ടറിമാർ രാഷ്ട്രീയ ലക്ഷ്യത്തോടെ വോട്ടുകൾ കൂട്ടത്തോടെ മാറ്റിയത്. കൊടുവള്ളി നഗരസഭയിൽ 30 വാർഡുകളിലായി ആയിരത്തിലേറെ വോട്ടർമാരെയാണ് സെക്രട്ടറി വിവിധ വാർഡുകളിലേക്ക് ക്രമവിരുദ്ധമായി മാറ്റിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/voter-list-appeals-are-being-made-a-farce-if-irregularities-are-not-resolved-the-election-will-be-made-fair-muslim-league.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;ആശങ്കകള്‍ അകറ്റണം പരിഷ്‌കരണം ധൃതിപിടിച്ചു പാടില്ല&#8217;: സി.പി ചെറിയ മുഹമ്മദ്</title>
		<link>https://www.chandrikadaily.com/concerns-should-be-dispelled-reforms-should-not-be-rushed-cp-cheriya-muhammed.html</link>
					<comments>https://www.chandrikadaily.com/concerns-should-be-dispelled-reforms-should-not-be-rushed-cp-cheriya-muhammed.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sat, 20 Sep 2025 15:27:32 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[cp cheriya muihammed]]></category>
		<category><![CDATA[muslim league]]></category>
		<category><![CDATA[voters list]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=355060</guid>

					<description><![CDATA[കേരളത്തില്‍ മൂന്നു മാസം കൊണ്ട് പൂര്‍ത്തിയാക്കാനുദ്ദേശിക്കുന്ന എസ്.ഐ.ആര്‍ 2002 ലെ വോട്ടര്‍ പട്ടിക അടിസ്ഥാനപ്പെടുത്തിയാണെന്നതു പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കും]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: വോട്ടര്&#x200d; ലിസ്റ്റിലെ പ്രത്യേക തീവ്ര പരിഷ്‌ക്കരണം (എസ്.ഐ.ആര്&#x200d;)കേരളത്തില്&#x200d; നടപ്പാക്കുന്നതിലെ തിടുക്കം സംശയാസ്പദമാണെന്നും ബീഹാര്&#x200d; അനുഭവ പശ്ചാത്തലത്തില്&#x200d; ആശങ്കകള്&#x200d; ദുരീകരിച്ചു മാത്രമേ വോട്ടര്&#x200d; പട്ടിക അഴിച്ചുപണി പാടുള്ളുവെന്നും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടരി സി.പി ചെറിയ മുഹമ്മദ് അഭിപ്രായപ്പെട്ടു. മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്&#x200d; വിളിച്ചു ചേര്&#x200d;ത്ത സര്&#x200d;വ്വകക്ഷി യോഗത്തില്&#x200d; മുസ്ലിം ലീഗിനെ പ്രതിനിധീകരിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.</p>
<p>കേരളത്തില്&#x200d; മൂന്നു മാസം കൊണ്ട് പൂര്&#x200d;ത്തിയാക്കാനുദ്ദേശിക്കുന്ന എസ്.ഐ.ആര്&#x200d; 2002 ലെ വോട്ടര്&#x200d; പട്ടിക അടിസ്ഥാനപ്പെടുത്തിയാണെന്നതു പ്രശ്‌നങ്ങള്&#x200d; കൂടുതല്&#x200d; സങ്കീര്&#x200d;ണ്ണമാക്കും. 2004 മുതല്&#x200d; പാര്&#x200d;ലമെന്റിലും 2006 മുതല്&#x200d; നിയമസഭയിലേക്കും വോട്ട് ചെയ്തവര്&#x200d; വീണ്ടും എന്യൂമറേഷന് വിധേയരാവണമെന്നു പറയുന്നത് യുക്തിസഹമല്ല. 2002 നു പകരം 2024 ലെ വോട്ടര്&#x200d; ലിസ്റ്റ് അടിസ്ഥാനമാക്കണമെന്നും മുസ്ലിംലീഗ് ആവശ്യപ്പെട്ടു.</p>
<p>നാടും നഗരവും തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലേക്ക് പ്രവേശിക്കും വേളയില്&#x200d; ഇത്തരമൊരു പ്രക്രിയ പ്രായോഗികമല്ലാത്തതിനാല്&#x200d; മാറ്റിവെയ്ക്കണം. വോട്ട് അവകാശം തെളിയിക്കാനുള്ള രേഖയില്&#x200d; ശരാശരി മലയാളിയുടെ ജീവല്&#x200d;രേഖയായ റേഷന്&#x200d; കാര്&#x200d;ഡ് ഉള്&#x200d;പ്പെടുത്താന്&#x200d; വേണ്ട സമ്മര്&#x200d;ദ്ദം ചെലുത്തണമെന്നും വിദേശ നാടുകളില്&#x200d; ജോലിക്കാരും പഠിതാക്കളുമായ പ്രവാസികളെ ലിസ്റ്റില്&#x200d; ഉള്&#x200d;പ്പെടുത്താന്&#x200d; ലളിതവും സുതാര്യവുമായ നടപടികള്&#x200d; വേണമെന്നും സി.പി ചെറിയ മുഹമ്മദ് ആവശ്യപ്പെട്ടു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/concerns-should-be-dispelled-reforms-should-not-be-rushed-cp-cheriya-muhammed.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബിഹാര്‍ മോഡല്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണം കേരളത്തില്‍ വേണ്ടെന്ന് യു.ഡി.എഫ്; റേഷന്‍ കാര്‍ഡും ആധികാരിക രേഖയാക്കണം</title>
		<link>https://www.chandrikadaily.com/udf-says-no-to-bihar-model-voter-list-revision-in-kerala-ration-card-should-also-be-made-an-authentic-document.html</link>
					<comments>https://www.chandrikadaily.com/udf-says-no-to-bihar-model-voter-list-revision-in-kerala-ration-card-should-also-be-made-an-authentic-document.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sat, 20 Sep 2025 14:48:15 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[central election commission]]></category>
		<category><![CDATA[udf]]></category>
		<category><![CDATA[voters list]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=355057</guid>

					<description><![CDATA[തിരുവനന്തപുരം: ബിഹാര്‍ മോഡല്‍ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം (എസ്.ഐ.ആര്‍) കേരളത്തില്‍ നടപ്പാക്കാനുള്ള കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനത്തില്‍ ശക്തമായ എതിര്‍പ്പുമായി യുഡിഎഫ്. എസ്.ഐ.ആര്‍ നടപ്പാക്കുന്നതിന് മുന്നോടിയായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ.യു.ആര്‍ രത്തന്‍ ഖേല്‍ക്കര്‍ വിളിച്ചു ചേര്‍ത്ത രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗത്തിലാണ് യു.ഡി.എഫ് പ്രതിനിധികള്‍ ശക്തമായ എതിര്‍പ്പറിയിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ വോട്ടു ചെയ്ത 52 ലക്ഷം പേരെ ഒഴിവാക്കാനുള്ള തെരഞ്ഞെടുപ്പു കമ്മിഷന്റെ നീക്കം അനുവദിക്കാനാകില്ലെന്ന് യോഗത്തില്‍ കോണ്‍ഗ്രസിനെ പ്രതിനിധികരിച്ച പി.സി വിഷ്ണുനാഥ് എം.എല്‍.എ പറഞ്ഞു. ആധാറിന് [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: ബിഹാര്&#x200d; മോഡല്&#x200d; തീവ്ര വോട്ടര്&#x200d; പട്ടിക പരിഷ്‌കരണം (എസ്.ഐ.ആര്&#x200d;) കേരളത്തില്&#x200d; നടപ്പാക്കാനുള്ള കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനത്തില്&#x200d; ശക്തമായ എതിര്&#x200d;പ്പുമായി യുഡിഎഫ്. എസ്.ഐ.ആര്&#x200d; നടപ്പാക്കുന്നതിന് മുന്നോടിയായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്&#x200d; ഡോ.യു.ആര്&#x200d; രത്തന്&#x200d; ഖേല്&#x200d;ക്കര്&#x200d; വിളിച്ചു ചേര്&#x200d;ത്ത രാഷ്ട്രീയ പാര്&#x200d;ട്ടി പ്രതിനിധികളുടെ യോഗത്തിലാണ് യു.ഡി.എഫ് പ്രതിനിധികള്&#x200d; ശക്തമായ എതിര്&#x200d;പ്പറിയിച്ചത്.</p>
<p>കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്&#x200d; വോട്ടു ചെയ്ത 52 ലക്ഷം പേരെ ഒഴിവാക്കാനുള്ള തെരഞ്ഞെടുപ്പു കമ്മിഷന്റെ നീക്കം അനുവദിക്കാനാകില്ലെന്ന് യോഗത്തില്&#x200d; കോണ്&#x200d;ഗ്രസിനെ പ്രതിനിധികരിച്ച പി.സി വിഷ്ണുനാഥ് എം.എല്&#x200d;.എ പറഞ്ഞു. ആധാറിന് പുറമേ പതിമൂന്നാമത്തെ ആധികാരിക രേഖയായി റേഷന്&#x200d;കാര്&#x200d;ഡ് കൂടി അംഗീകരിക്കണം. ബീഹാര്&#x200d; മോഡലിനെതിരെ രാജ്യത്തെ പ്രതിപക്ഷ പാര്&#x200d;ട്ടികള്&#x200d; വലിയ തോതിലുള്ള പ്രതിഷേധമുയര്&#x200d;ത്തുമ്പോള്&#x200d; അതേ മോഡല്&#x200d; കേരളത്തില്&#x200d; നടപ്പാക്കാനുള്ള നീക്കം അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.</p>
<p>കേരളത്തില്&#x200d; തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പ് നടപടികളിലേക്ക് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്&#x200d; കടന്നിരിക്കേ അതോടൊപ്പം തീവ്ര വോട്ടര്&#x200d; പട്ടിക പരിഷ്‌കരണ നടപിടിയുമായി തിടുക്കത്തില്&#x200d; മുന്നോട്ടു പോകാനുള്ള തീരുമാനം മാറ്റിവെക്കണമെന്ന് മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി സി.പി ചെറിയ മുഹമ്മദ് യോഗത്തില്&#x200d; ആവശ്യപ്പെട്ടു. ഇത്ര കാലവും വോട്ടര്&#x200d;പട്ടിക പുതുക്കിയത് ഏറ്റവും ഒടുവിലെ വോട്ടര്&#x200d; പട്ടിക അടിസ്ഥാന രേഖയാക്കിയായിരുന്നെങ്കില്&#x200d; എസ്.ഐ.ആര്&#x200d; പരിഷ്‌കരണത്തിന് 2002ലെ വോട്ടര്&#x200d; പട്ടിക അടിസ്ഥാന രേഖയാക്കുന്നത് തികച്ചും ദുരൂഹമാണെന്ന് കെ.പി.സി.സി ജനറല്&#x200d; സെക്രട്ടറി എം.ലിജു പറഞ്ഞു.</p>
<p>2002ലെ വോട്ടര്&#x200d; പട്ടിക അടിസ്ഥാന രേഖയാക്കിയുള്ള വോട്ടര്&#x200d; പട്ടിക ശുദ്ധീകരണത്തിലൂടെ കഴിഞ്ഞ 4 നിയമസഭാ തെരഞ്ഞെടുപ്പുകളിലും 5 ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലും വോട്ടു രേഖപ്പെടുത്തിയ 52 ലക്ഷം അര്&#x200d;ഹരായ വോട്ടര്&#x200d;മാര്&#x200d; ഒഴിവാക്കപ്പെടുമെന്ന് യോഗത്തില്&#x200d; സി.പി.എം പ്രതിനിധി എം.വി ജയരാജന്&#x200d; പറഞ്ഞു. എന്യൂമറേഷന്&#x200d; ഫോം പൂരിപ്പിക്കുന്നത് ഒഴിവാക്കി ബി.എല്&#x200d;.ഒമാര്&#x200d; വീടു വീടാന്തരം കയറി എന്യൂമറേഷന്&#x200d; നടത്തുകയാണ് വേണ്ടതെന്നും ജയരാജന്&#x200d; ആവശ്യപ്പെട്ടു. നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി 7 മാസം കൂടി ഉണ്ടെന്നിരിക്കെ തീവ്ര വോട്ടര്&#x200d; പട്ടികാ പരിഷ്‌കരണത്തിന്റെ പ്രസക്തിയെന്തെന്നായിരുന്നു സി.പി.ഐ പ്രതിനിധി കെ.രാജുവിന്റെ ചോദ്യം. അതേസമയം എസ്.ഐ.ആര്&#x200d; നടപ്പാക്കാനുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനത്തെ ബി.ജെ.പി പ്രതിനിധി ബി ഗോപാലകൃഷ്ണന്&#x200d; സ്വാഗതം ചെയ്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/udf-says-no-to-bihar-model-voter-list-revision-in-kerala-ration-card-should-also-be-made-an-authentic-document.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>35കാരന്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറിക്ക്  44ഉം 43ഉം വയസ്സുള്ള യു.പി മക്കള്‍; വോട്ടര്‍പട്ടികയാണത്രെ!</title>
		<link>https://www.chandrikadaily.com/35-year-old-cpm-branch-secretary-44-and-43-year-old-up-children.html</link>
					<comments>https://www.chandrikadaily.com/35-year-old-cpm-branch-secretary-44-and-43-year-old-up-children.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Wed, 03 Sep 2025 05:33:16 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[India]]></category>
		<category><![CDATA[news]]></category>
		<category><![CDATA[voters list]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=352665</guid>

					<description><![CDATA[കോഴിക്കോട്: പാളയം വാര്‍ഡില്‍ ബംഗാളിയുടെയും ഭാര്യയുടേയും മകളുടെയും പിതാവ് സി.പി.എം ബ്രാഞ്ച് സെക്രട്ടറി. 35 വയസ്സുമാത്രമുള്ള യുവ ചെന്താരകത്തിന്റെ പേരിലാണ് ഇന്നലെ പ്രസിദ്ധീകരിച്ച വോട്ടര്‍ പട്ടികയില്‍ വിചിത്രമായ വിവരമുള്ളത്. ഹമീദ ഷാ (44),,സാജിദ് ഷാ (43), നാജിയ (18) എന്നിവരുടെ പിതാവായി രേഖപ്പെടുത്തി ഇര്‍ഷാദ് അബൂബക്കര്‍ എന്ന സി.പി.എം സ്ട്രീറ്റ് ബ്രാഞ്ച് സെക്രട്ടറിയാണ് കൗതുക കേന്ദ്രമായത്. സ്വന്തം സര്‍വ്വീസ് ബാങ്കില്‍ 327 വോട്ടര്‍മാരെ ചേര്‍ത്തും പൂജ്യം വീട്ടു നമ്പറിലും ഇല്ലാത്ത കെട്ടിടങ്ങളിലും കൂട്ടത്തോടെ വോട്ടര്‍മാരെ ചേര്‍ത്തും കരട് [&#8230;]]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: പാളയം വാര്&#x200d;ഡില്&#x200d; ബംഗാളിയുടെയും ഭാര്യയുടേയും മകളുടെയും പിതാവ് സി.പി.എം ബ്രാഞ്ച് സെക്രട്ടറി. 35 വയസ്സുമാത്രമുള്ള യുവ ചെന്താരകത്തിന്റെ പേരിലാണ് ഇന്നലെ പ്രസിദ്ധീകരിച്ച വോട്ടര്&#x200d; പട്ടികയില്&#x200d; വിചിത്രമായ വിവരമുള്ളത്. ഹമീദ ഷാ (44),,സാജിദ് ഷാ (43), നാജിയ (18) എന്നിവരുടെ പിതാവായി രേഖപ്പെടുത്തി ഇര്&#x200d;ഷാദ് അബൂബക്കര്&#x200d; എന്ന സി.പി.എം സ്ട്രീറ്റ് ബ്രാഞ്ച് സെക്രട്ടറിയാണ് കൗതുക കേന്ദ്രമായത്. </p>
<p>സ്വന്തം സര്&#x200d;വ്വീസ് ബാങ്കില്&#x200d; 327 വോട്ടര്&#x200d;മാരെ ചേര്&#x200d;ത്തും പൂജ്യം വീട്ടു നമ്പറിലും ഇല്ലാത്ത കെട്ടിടങ്ങളിലും കൂട്ടത്തോടെ വോട്ടര്&#x200d;മാരെ ചേര്&#x200d;ത്തും കരട് വോട്ടര്&#x200d; പട്ടികയില്&#x200d; അല്&#x200d;ഭുതം സൃഷ്ടിച്ചവര്&#x200d; തന്നെയാണ് പുതിയ വോട്ടര്&#x200d; പട്ടികയിലും കൗതുകം നിറച്ചത്. 35കാരന്&#x200d; സി.പി.എം ബ്രാഞ്ച് സെക്രട്ടറിക്ക് 44ഉം 43ഉം വയസ്സുള്ള യു.പി മക്കളെ നല്&#x200d;കി തദ്ദേശ തെരഞ്ഞെടുപ്പില്&#x200d; സി.പി.എമ്മിന്റെ വോട്ടുകൊള്ളക്കായി വഴിവിട്ട് സഹായിക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനെ ഓര്&#x200d;ത്ത് ചിരിക്കണോ കരയോണോ എന്നറിയാത്ത അവസ്ഥയിലാണ് ജനം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/35-year-old-cpm-branch-secretary-44-and-43-year-old-up-children.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വോട്ടര്‍ പട്ടിക ദീര്‍ഘിപ്പിച്ച സമയം അപര്യാപ്തം: മുസ്‌ലിം ലീഗ്‌</title>
		<link>https://www.chandrikadaily.com/the-time-allowed-for-extending-the-voter-list-is-insufficient-muslim-league.html</link>
					<comments>https://www.chandrikadaily.com/the-time-allowed-for-extending-the-voter-list-is-insufficient-muslim-league.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Thu, 07 Aug 2025 07:05:37 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[election]]></category>
		<category><![CDATA[muslim league]]></category>
		<category><![CDATA[news]]></category>
		<category><![CDATA[voters list]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=349685</guid>

					<description><![CDATA[15 ദിവസമെങ്കിലും കൂടുതൽ സമയം നൽകണമെന്നാണ് മുസ്ലിം ലീഗ് ഉൾപ്പെടെയുള്ളവർ ആവശ്യപ്പെട്ടിരുന്നത്]]></description>
										<content:encoded><![CDATA[<p>തദ്ദേശസ്ഥാപന വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിനുള്ള സമയം അഞ്ച് ദിവസം കൂടി ദീർഘിപ്പിച്ച നടപടി ആശ്വാസകരമെങ്കിലും അപര്യാപ്തമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം പ്രതികരിച്ചു. 15 ദിവസമെങ്കിലും കൂടുതൽ സമയം നൽകണമെന്നാണ് മുസ്ലിം ലീഗ് ഉൾപ്പെടെയുള്ളവർ ആവശ്യപ്പെട്ടിരുന്നത്. അർഹരായ എല്ലാവരെയും വോട്ടർപട്ടികയിൽ ഉൾപ്പെടുത്തുക എന്നതും കുറ്റമറ്റ വോട്ടർ പട്ടിക തയ്യാറാക്കുക എന്നതും ജനാധിപത്യ പ്രക്രിയയിൽ ഏറ്റവും പ്രധാനമാണ്. ഇതിന് ആവശ്യമായ സമയം അനുവദിക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ബാധ്യതയാണ്.</p>
<p>കരട് വോട്ടർപട്ടികയുമായി ബന്ധപ്പെട്ട് വ്യാപക പരാതികളാണ് നിലനിൽക്കുന്നത്. അതിരുകൾക്ക് പുറത്തുനിന്ന് വോട്ടർമാരെ കൂട്ടത്തോടെ ഉൾപ്പെടുത്തിയും അതിരുകൾക്ക് അകത്തുള്ളവരെ ഒഴിവാക്കിയുമെല്ലാമാണ് പട്ടിക പ്രസിദ്ധീകരിച്ചത്. ഇത് സംബന്ധിച്ച് പരാതി നൽകുന്നതിനും അവ പരിഹരിക്കുന്നതിനും കൂടുതൽ സമയം ആവശ്യമാണ്. പലയിടത്തും സിപിഎമ്മിന് രണ്ടാഴ്ച മുമ്പ് തന്നെ വോട്ടർപട്ടിക ചോർന്നു ലഭിച്ചതിനാൽ അവർക്ക് പട്ടിക പരിശോധിക്കുന്നതിനും ആക്ഷേപങ്ങളും അവകാശവാദങ്ങളും മുൻകൂട്ടി തയ്യാറാക്കുന്നതിനും അവസരം ലഭിച്ചിട്ടുണ്ട്. മറ്റുള്ളവർക്ക് പട്ടിക പരിശോധിക്കുന്നതിനും ആക്ഷേപം നൽകുന്നതിനും ഉൾപ്പെടാത്തവരെ കുട്ടിച്ചേർക്കുന്നതിലും മതിയായ സമയം അനുവദിക്കാത്തത് ശരിയല്ല. അദ്ദേഹം കൂട്ടിച്ചേർത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-time-allowed-for-extending-the-voter-list-is-insufficient-muslim-league.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയം ദീര്‍ഘിപ്പിക്കണം: മുസ്‌ലിം ലീഗ്‌</title>
		<link>https://www.chandrikadaily.com/time-to-add-name-to-voter-list-should-be-extended-muslim-league.html</link>
					<comments>https://www.chandrikadaily.com/time-to-add-name-to-voter-list-should-be-extended-muslim-league.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Tue, 05 Aug 2025 12:26:28 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[election]]></category>
		<category><![CDATA[muslim league]]></category>
		<category><![CDATA[news]]></category>
		<category><![CDATA[voters list]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=349567</guid>

					<description><![CDATA[തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിനുള്ള സമയം ഓഗസ്റ്റ് 22 വരെ ദീർഘിപ്പിക്കണമെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം ആവശ്യപ്പെട്ടു. വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയക്ക് പരിമിതമായ സമയം മാത്രമാണ് അനുവദിച്ചത്. സംസ്ഥാനത്ത് ലോകസഭാ വോട്ടർ പട്ടികയെക്കാൾ 10 ലക്ഷത്തോളം വോട്ടർമാർ തദ്ദേശസ്ഥാപന വോട്ടർപട്ടികയിൽ കുറവാണുള്ളത്. ഇത്രയധികം വോട്ടർമാരെ തദ്ദേശസ്ഥാപന വോട്ടർ പട്ടികയിലേക്ക് ചേർക്കുന്നതിന് 15 ദിവസം എന്നത് അപര്യാപ്തമാണ്. ഓരോ തദ്ദേശസ്ഥാപനങ്ങളിലും ഇതിനകം ലഭിച്ച അപേക്ഷകളുടെ എണ്ണം പരിശോധിച്ചാൽ ഇത് വ്യക്തമാണ്. [&#8230;]]]></description>
										<content:encoded><![CDATA[<p>തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിനുള്ള സമയം ഓഗസ്റ്റ് 22 വരെ ദീർഘിപ്പിക്കണമെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം ആവശ്യപ്പെട്ടു. വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയക്ക് പരിമിതമായ സമയം മാത്രമാണ് അനുവദിച്ചത്. സംസ്ഥാനത്ത് ലോകസഭാ വോട്ടർ പട്ടികയെക്കാൾ 10 ലക്ഷത്തോളം വോട്ടർമാർ തദ്ദേശസ്ഥാപന വോട്ടർപട്ടികയിൽ കുറവാണുള്ളത്. ഇത്രയധികം വോട്ടർമാരെ തദ്ദേശസ്ഥാപന വോട്ടർ പട്ടികയിലേക്ക് ചേർക്കുന്നതിന് 15 ദിവസം എന്നത് അപര്യാപ്തമാണ്.</p>
<p>ഓരോ തദ്ദേശസ്ഥാപനങ്ങളിലും ഇതിനകം ലഭിച്ച അപേക്ഷകളുടെ എണ്ണം പരിശോധിച്ചാൽ ഇത് വ്യക്തമാണ്. വാർഡ് പുനക്രമീകരണത്തിന്റെ ഭാഗമായി പട്ടിക തയ്യാറാക്കിയപ്പോൾ വ്യാപകമായ അപാകതകൾ സംഭവിച്ചിട്ടുണ്ട്. അതിരുകൾക്ക് പുറത്തുള്ള വോട്ടർമാർ ധാരാളമായി പട്ടികയിൽ ഉൾപ്പെട്ട സാഹചര്യം എല്ലായിടത്തുമുണ്ട്. ഇവ പരിഹരിക്കുന്നതിനും കൂടുതൽ സമയം ആവശ്യമാണ്. അർഹരായ മുഴുവൻ പേരെയും പട്ടികയിൽ ഉൾപ്പെടുത്തുക എന്നത് പ്രധാനമാണ്. ആയതിനാൽ പ്രത്യേക വിജ്ഞാപനം ഇറക്കി സമയം ദീർഘിപ്പിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് അദ്ദേഹം ആവശ്യപ്പെട്ടു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/time-to-add-name-to-voter-list-should-be-extended-muslim-league.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
