<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>VS &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/vs/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 29 Jul 2025 13:10:39 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>VS &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>വിഎസിനെ സമൂഹ മാധ്യമത്തിലൂടെ അധിക്ഷേപിച്ച അധ്യാപകന് സസ്പെന്‍ഷന്‍</title>
		<link>https://www.chandrikadaily.com/teacher-suspended-for-insulting-vs-through-social-media.html</link>
					<comments>https://www.chandrikadaily.com/teacher-suspended-for-insulting-vs-through-social-media.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 29 Jul 2025 13:10:39 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[achuthananthan]]></category>
		<category><![CDATA[techer]]></category>
		<category><![CDATA[VS]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=348886</guid>

					<description><![CDATA[നഗരൂര്‍ നെടുംപറമ്പ് സ്വദേശി വി. അനൂപിനെയാണ് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ സസ്പെന്‍ഡ് ചെയ്തത്.
]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: മുന്&#x200d; മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനെ സമൂഹ മാധ്യമത്തിലൂടെ അധിക്ഷേപിച്ച അധ്യാപകന് സസ്പെന്&#x200d;ഷന്&#x200d;. നഗരൂര്&#x200d; നെടുംപറമ്പ് സ്വദേശി വി. അനൂപിനെയാണ് പൊതു വിദ്യാഭ്യാസ ഡയറക്ടര്&#x200d; സസ്പെന്&#x200d;ഡ് ചെയ്തത്.</p>
<p>അച്ചടക്ക നടപടിയുടെ ഭാഗമായി അന്വേഷണ വിധേയനായതിനാലാണ് സസ്പെന്&#x200d;ഷന്&#x200d;. തിരുവനന്തപുരം ആറ്റിങ്ങല്&#x200d; ഗവണ്മെന്റ് ബോയ്സ് ഹയര്&#x200d; സെക്കന്ററി സ്‌കൂളിലെ ഇംഗ്ലീഷ് അധ്യാപകനാണ് അനൂപ്.</p>
<p>വി.എസിന്റെ മരണ വാര്&#x200d;ത്ത അറിഞ്ഞപ്പോള്&#x200d; അനൂപ് ഇട്ട് വാട്സാപ്പ് സ്റ്റാറ്റസിനെതിരെ വ്യാപക പ്രതിഷേധം ഉയര്&#x200d;ന്നിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/teacher-suspended-for-insulting-vs-through-social-media.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വി.എസിന്റെ നില മാറ്റമില്ലാതെ തുടരുന്നതായി മെഡിക്കല്‍ ബുളളറ്റിന്‍</title>
		<link>https://www.chandrikadaily.com/the-medical-bulletin-states-that-the-condition-of-v-s-remains-unchanged.html</link>
					<comments>https://www.chandrikadaily.com/the-medical-bulletin-states-that-the-condition-of-v-s-remains-unchanged.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sat, 05 Jul 2025 11:23:44 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[achuthananthan]]></category>
		<category><![CDATA[VS]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=346753</guid>

					<description><![CDATA[വെന്റിലേറ്റര്‍ സഹായത്തോടെയാണ് വി.എസ് ചികിത്സയില്‍ തുടരുന്നത്.
]]></description>
										<content:encoded><![CDATA[<p>വി.എസ് അച്യുതാനന്ദന്റെ നില മാറ്റമില്ലാതെ തുടരുന്നതായി മെഡിക്കല്&#x200d; ബുളളറ്റിന്&#x200d;. വെന്റിലേറ്റര്&#x200d; സഹായത്തോടെയാണ് വി.എസ് ചികിത്സയില്&#x200d; തുടരുന്നത്.</p>
<p>കഴിഞ്ഞ ദിവസം വി.എസിന്റെ ആരോഗ്യനിലയില്&#x200d; നേരിയ പുരോഗതിയുണ്ടായിരുന്നതായി മകന്&#x200d; അറിയിച്ചിരുന്നു. എന്നാല്&#x200d; ഇന്ന് ആശുപത്രി അധികൃതര്&#x200d; പുറത്തിറക്കിയ മെഡിക്കല്&#x200d; ബുളളറ്റിനില്&#x200d; അദ്ദേഹത്തിന്റെ നില മാറ്റമില്ലാതെ തുടരുന്നതായാണ് പറയുന്നത്.</p>
<p>ജൂണ്&#x200d; 23-നാണ് ശാരീരിക അസ്വാസ്ഥ്യത്തെ തുടര്&#x200d;ന്ന് വി.എസ് അച്യുതാനന്ദനെ തിരുവനന്തപുരം എസ്യുടി ആശുപത്രിയില്&#x200d; പ്രവേശിപ്പിച്ചത്. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-medical-bulletin-states-that-the-condition-of-v-s-remains-unchanged.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മുഖ്യമന്ത്രി  ആദ്യം വഞ്ചിച്ചത് വി.എസിനെ; പി വി അന്‍വര്‍</title>
		<link>https://www.chandrikadaily.com/cm-first-cheated-vs-pv-anwar.html</link>
					<comments>https://www.chandrikadaily.com/cm-first-cheated-vs-pv-anwar.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Wed, 04 Jun 2025 06:28:54 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[ldf]]></category>
		<category><![CDATA[pinarayi vijayan]]></category>
		<category><![CDATA[pv anvar]]></category>
		<category><![CDATA[VS]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=343559</guid>

					<description><![CDATA[അന്‍വര്‍ വഞ്ചകനാണെന്ന മുഖ്യമന്ത്രിയുടെ ആരോപണത്തോട് വാര്‍ത്താസമ്മേളനത്തിലൂടെ പ്രതികരിക്കുകയായിരുന്നു പി വി അന്‍വര്‍.]]></description>
										<content:encoded><![CDATA[<p>മുഖ്യമന്ത്രി പിണറായി വിജയന്&#x200d; വഞ്ചകനെന്ന് പി വി അന്&#x200d;വര്&#x200d;. പിണറായി ആദ്യം വഞ്ചിച്ചത് വിഎസ് അച്യുതാനന്ദനെയാണെന്നും അന്&#x200d;വര്&#x200d; പറഞ്ഞു. അതിന്റെ ഭാഗമായാണ് പിണറായിയുടെ ഇപ്പോഴത്തെ മുഖ്യമന്ത്രി സ്ഥാനമെന്നും അന്&#x200d;വര്&#x200d; പറഞ്ഞു. അന്&#x200d;വര്&#x200d; വഞ്ചകനാണെന്ന മുഖ്യമന്ത്രിയുടെ ആരോപണത്തോട് വാര്&#x200d;ത്താസമ്മേളനത്തിലൂടെ പ്രതികരിക്കുകയായിരുന്നു പി വി അന്&#x200d;വര്&#x200d;.</p>
<p>&#8216;ശബരിമല വിഷയത്തില്&#x200d; ഹിന്ദുക്കളെയും പിണറായി വഞ്ചിച്ചെന്നും അതിന്റെ മുഖ്യ പ്രചാരകനാണ് ഇവിടുത്തെ എല്&#x200d;.ഡി.എഫ് സ്ഥാനാര്&#x200d;ഥിയെന്നും പി വി അന്&#x200d;വര്&#x200d; വ്യക്തമാക്കി. അതേസമയം മുനമ്പം വിഷയത്തില്&#x200d; വാക്ക് കൊടുത്ത് ക്രൈസ്തവ സഭയെയും വഞ്ചിച്ചെന്നും പി വി അന്&#x200d;വര്&#x200d; കൂട്ടിച്ചേര്&#x200d;ത്തു. മലപ്പുറത്തുകാര്&#x200d; കള്ളക്കടത്തുനടത്തുന്നവരാണെന്ന് പറഞ്ഞ് മലപ്പുറത്തെയും പിണറായി വിജയന്&#x200d; വഞ്ചിച്ചെന്ന് അന്&#x200d;വര്&#x200d; കുറ്റപ്പെടുത്തി. </p>
<p>വ്യാപാരികള്&#x200d;ക്ക് നല്&#x200d;കിയ വാഗ്ദാനങ്ങള്&#x200d; ഒന്നും നടപ്പാക്കിയില്ലെന്നും അധിക നികുതി ചുമത്തി വ്യാപാരികളെ ബുദ്ധിമുട്ടിച്ചെന്നും അന്&#x200d;വര്&#x200d; വിശദീകരിച്ചു. പ്രവാസികളെ കേരളത്തിലേക്കെത്തിച്ച് പിന്നീടവരെ തിരിഞ്ഞു നോക്കാന്&#x200d; മുഖ്യമന്ത്രി തയ്യാറായില്ലെന്നും അന്&#x200d;വര്&#x200d; പറഞ്ഞു.</p>
<p>കര്&#x200d;ഷകരോടും മുഖ്യമന്ത്രി കൊടും വഞ്ചന ചെയ്‌തെന്നും കേരളത്തില്&#x200d; ഏറ്റവും കൂടുതല്&#x200d; ജപ്തി നടന്നത് നിലമ്പൂരിലാണെന്നും അന്&#x200d;വര്&#x200d; പറഞ്ഞു. വഞ്ചകനായ പിണറായിക്ക് നിലമ്പൂരിലെ ജനങ്ങള്&#x200d; മറുപടി പറയുമെന്നും അന്&#x200d;വര്&#x200d; കുറ്റപ്പെടുത്തി.</p>
<p>25ലക്ഷം ആളുകള്&#x200d;ക്ക് തൊഴില്&#x200d; നല്&#x200d;കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാല്&#x200d; കേരളത്തില്&#x200d; നിയമന നിരോധനമാണെന്ന് ആരോപിച്ച അന്&#x200d;വര്&#x200d; മുഖ്യമന്ത്രി കേരളത്തിലെ യുവാക്കളെ വഞ്ചിച്ചെന്നും കുറ്റപ്പെടുത്തി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cm-first-cheated-vs-pv-anwar.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മനസ്സില്&#x200d; ഉമ്മന്&#x200d;ചാണ്ടിയോട് വി.എസ്സിന് ഇഷ്ടമായിരുന്നു: മകന്&#x200d; വി.എ അരുണ്&#x200d;കുമാര്&#x200d;</title>
		<link>https://www.chandrikadaily.com/soc-vs.html</link>
					<comments>https://www.chandrikadaily.com/soc-vs.html#respond</comments>
		
		<dc:creator><![CDATA[Chandrika Web]]></dc:creator>
		<pubDate>Tue, 18 Jul 2023 03:39:29 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[oc]]></category>
		<category><![CDATA[VS]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=265180</guid>

					<description><![CDATA[എന്നാല്&#x200d; നിയമസഭയിലും കോടതിയിലുമെല്ലാം എന്റെ അച്ഛന്&#x200d; അദ്ദേഹവുമായി കൊമ്പുകോര്&#x200d;ക്കുന്നത് കണ്ടിട്ടുണ്ട്.]]></description>
										<content:encoded><![CDATA[<p>മനസ്സില്&#x200d; ഉമ്മന്&#x200d;ചാണ്ടിയോട് വി.എസ്സിന് ഇഷ്ടമായിരുന്നു: മകന്&#x200d; വി.എ അരുണ്&#x200d;കുമാര്&#x200d;</p>
<p>അരുണ്&#x200d;കുമാറിന്റെ ഫെയ്‌സ് ബുക് പോസ്റ്റ്:</p>
<p>മുന്&#x200d; മുഖ്യമന്ത്രിയും പുതുപ്പള്ളി എം.എല്&#x200d; .എയുമായ ശ്രീ.ഉമ്മന്&#x200d; ചാണ്ടി നമ്മെ വിട്ടുപിരിഞ്ഞിരിക്കുന്നു.<br />
മുഖ്യമന്ത്രിയായും പ്രതിപക്ഷ നേതാവായും രാഷ്ട്രീയ നേതാവായും വേറിട്ടു നിന്ന വ്യക്തിത്വമായിരുന്നു ഉമ്മന്&#x200d; ചാണ്ടിയുടേത്.<br />
അപൂര്&#x200d;വമായി മാത്രമേ ഞാനദ്ദേഹത്തെ നേരിട്ട് കണ്ടിട്ടുള്ളു. എന്നാല്&#x200d; നിയമസഭയിലും കോടതിയിലുമെല്ലാം എന്റെ അച്ഛന്&#x200d; അദ്ദേഹവുമായി കൊമ്പുകോര്&#x200d;ക്കുന്നത് കണ്ടിട്ടുണ്ട്. രാഷ്ട്രീയമായി വിയോജിക്കുമ്പോഴും വ്യക്തിപരമായി അച്ഛന്&#x200d; ഉമ്മന്&#x200d;ചാണ്ടിയെ അംഗീകരിക്കുകയും ഇഷ്ടപ്പെടുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ വിയോഗത്തില്&#x200d; നേരിട്ട് അനുശോചിക്കാനാവാത്തതിന്റെ വിഷമം അച്ഛനുള്ളതായി ഞാന്&#x200d; മനസ്സിലാക്കുന്നു.<br />
ആദരാഞ്ജലികള്&#x200d;.&#8221;</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/soc-vs.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കോടിയേരിയുടെ മകന്റെ തട്ടിപ്പ്:  വി.എസിന് തുറന്ന കത്ത്</title>
		<link>https://www.chandrikadaily.com/kodiyeris-son-issue-open-letter-to-vs.html</link>
					<comments>https://www.chandrikadaily.com/kodiyeris-son-issue-open-letter-to-vs.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 12 Feb 2018 17:31:14 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Bineesh Kodiyeri]]></category>
		<category><![CDATA[VS]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=69657</guid>

					<description><![CDATA[തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്&#x200d; ബിനോയ് കോടിയേരിയുടെ സാമ്പത്തിക തട്ടിപ്പിനെ കുറിച്ച് പ്രതികരിക്കണമെന്നാവശ്യപ്പെട്ട് വി.എസ് അച്യുതാനന്ദന് ബി.ജെ.പി നേതാവി വി. മുരളീധരന്റെ തുറന്ന കത്ത്. സാമ്പത്തിക തട്ടിപ്പ് സംബന്ധിച്ചും ദുബായില്&#x200d; യാത്രാവിലക്ക് ഏര്&#x200d;പ്പെടുത്തിയതുമായി ബന്ധപ്പെട്ടും വി.എസ് അഭിപ്രായം പറയാത്തത് അത്ഭുതപ്പെടുത്തുന്നുവെന്ന് കത്തില്&#x200d; പറയുന്നു. മുന്&#x200d; മന്ത്രിയും സി.പി.എം സംസ്ഥാന സെക്രട്ടറിയുമെന്ന കോടിയേരിയുടെ പദവികളാണ് മക്കളുടെ പ്രധാന മൂലധനം. ഇതില്&#x200d; നിന്നാണ് കോടിയേരിയുടെ മക്കളുടെ വളര്&#x200d;ച്ച. സംസ്ഥാന സെക്രട്ടറിയുടെ മക്കള്&#x200d; നടത്തിയ തട്ടിപ്പിന് ഒത്താശ [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്&#x200d; ബിനോയ് കോടിയേരിയുടെ സാമ്പത്തിക തട്ടിപ്പിനെ കുറിച്ച് പ്രതികരിക്കണമെന്നാവശ്യപ്പെട്ട് വി.എസ് അച്യുതാനന്ദന് ബി.ജെ.പി നേതാവി വി. മുരളീധരന്റെ തുറന്ന കത്ത്. സാമ്പത്തിക തട്ടിപ്പ് സംബന്ധിച്ചും ദുബായില്&#x200d; യാത്രാവിലക്ക് ഏര്&#x200d;പ്പെടുത്തിയതുമായി ബന്ധപ്പെട്ടും വി.എസ് അഭിപ്രായം പറയാത്തത് അത്ഭുതപ്പെടുത്തുന്നുവെന്ന് കത്തില്&#x200d; പറയുന്നു. മുന്&#x200d; മന്ത്രിയും സി.പി.എം സംസ്ഥാന സെക്രട്ടറിയുമെന്ന കോടിയേരിയുടെ പദവികളാണ് മക്കളുടെ പ്രധാന മൂലധനം. ഇതില്&#x200d; നിന്നാണ് കോടിയേരിയുടെ മക്കളുടെ വളര്&#x200d;ച്ച. സംസ്ഥാന സെക്രട്ടറിയുടെ മക്കള്&#x200d; നടത്തിയ തട്ടിപ്പിന് ഒത്താശ ചെയ്യുന്ന സമീപനമാണ് സി.പി.എം കേന്ദ്ര നേതൃത്വത്തിനുള്ളത്. ഇക്കാര്യത്തില്&#x200d; വി.എസിന്റെ പ്രതികരണം സമൂഹം കാത്തിരിക്കുകയാണെന്നും മുരളീധരന്&#x200d; കത്തില്&#x200d; പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kodiyeris-son-issue-open-letter-to-vs.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കോണ്&#x200d;ഗ്രസ് ബന്ധം: യെച്ചൂരിക്ക്  പരസ്യപിന്തുണയുമായി വി.എസ്</title>
		<link>https://www.chandrikadaily.com/vs-supports-yechuri.html</link>
					<comments>https://www.chandrikadaily.com/vs-supports-yechuri.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 19 Jan 2018 17:41:03 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[VS]]></category>
		<category><![CDATA[yechuri]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=65844</guid>

					<description><![CDATA[&#160; തിരുവനന്തപുരം: കോണ്&#x200d;ഗ്രസ് സഖ്യസാധ്യത തേടുന്ന സി.പി.എം ജനറല്&#x200d; സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിലപാടിന് പിന്തുണ നല്&#x200d;കി വി.എസ് അച്യുതാനന്ദന്&#x200d;. യെച്ചൂരിയുടെ രാഷ്ട്രീയപ്രമേയത്തെ പിന്തുണച്ച് വി.എസ് കേന്ദ്രകമ്മിറ്റിക്ക് നല്&#x200d;കിയ കത്ത് സംസ്ഥാനരാഷ്ട്രീയത്തിലും പ്രതിഫലനമുണ്ടാക്കും. ഫാസിസ്റ്റ് കക്ഷിയായ ബി.ജെ.പിയെ അധികാരത്തില്&#x200d;നിന്ന് പുറത്താക്കുന്നതിന് പ്രായോഗിക രാഷ്ട്രീയ സമീപനം സ്വീകരിക്കണമെന്ന് വി.എസ് കത്തില്&#x200d; ആവശ്യപ്പെട്ടിട്ടുണ്ട്. കോണ്&#x200d;ഗ്രസ് മതേതര സോഷ്യലിസ്റ്റ് പാര്&#x200d;ട്ടിയാണെന്നും കത്തില്&#x200d; ചൂണ്ടിക്കാട്ടുന്നു. കോണ്&#x200d;ഗ്രസുമായി ഒരുവിധ സഹകരണമോ സഖ്യമോ പാടില്ലെന്ന നിലപാടില്&#x200d; കാരാട്ട് പക്ഷം ഉറച്ചുനില്&#x200d;ക്കുമ്പോള്&#x200d; ബി.ജെ.പിക്കെതിരെ വിശാല മതേതര സഖ്യത്തിനായി [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>തിരുവനന്തപുരം: കോണ്&#x200d;ഗ്രസ് സഖ്യസാധ്യത തേടുന്ന സി.പി.എം ജനറല്&#x200d; സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിലപാടിന് പിന്തുണ നല്&#x200d;കി വി.എസ് അച്യുതാനന്ദന്&#x200d;. യെച്ചൂരിയുടെ രാഷ്ട്രീയപ്രമേയത്തെ പിന്തുണച്ച് വി.എസ് കേന്ദ്രകമ്മിറ്റിക്ക് നല്&#x200d;കിയ കത്ത് സംസ്ഥാനരാഷ്ട്രീയത്തിലും പ്രതിഫലനമുണ്ടാക്കും. ഫാസിസ്റ്റ് കക്ഷിയായ ബി.ജെ.പിയെ അധികാരത്തില്&#x200d;നിന്ന് പുറത്താക്കുന്നതിന് പ്രായോഗിക രാഷ്ട്രീയ സമീപനം സ്വീകരിക്കണമെന്ന് വി.എസ് കത്തില്&#x200d; ആവശ്യപ്പെട്ടിട്ടുണ്ട്. കോണ്&#x200d;ഗ്രസ് മതേതര സോഷ്യലിസ്റ്റ് പാര്&#x200d;ട്ടിയാണെന്നും കത്തില്&#x200d; ചൂണ്ടിക്കാട്ടുന്നു.<br />
കോണ്&#x200d;ഗ്രസുമായി ഒരുവിധ സഹകരണമോ സഖ്യമോ പാടില്ലെന്ന നിലപാടില്&#x200d; കാരാട്ട് പക്ഷം ഉറച്ചുനില്&#x200d;ക്കുമ്പോള്&#x200d; ബി.ജെ.പിക്കെതിരെ വിശാല മതേതര സഖ്യത്തിനായി കോണ്&#x200d;ഗ്രസുമായി നീക്കുപോക്ക് അനിവാര്യമാണെന്ന നിലപാടിലാണ് ജനറല്&#x200d; സെക്രട്ടറി സീതാറാം യെച്ചൂരിയും ബംഗാള്&#x200d; ഘടകവും. കേരള ഘടകം ഒറ്റക്കെട്ടായി കാരാട്ടിന്റെ നിലപാടിനൊപ്പാണ്. വി.എസിനെ കൂടാതെ കേരളത്തില്&#x200d; നിന്ന് യെച്ചൂരിയുടെ നിലപാടിനോട് യോജിക്കാന്&#x200d; സാധ്യതയുള്ളത് തോമസ് ഐസക് മാത്രമാണ്. വരും ദിവസങ്ങളില്&#x200d; വി.എസിനെ പരസ്യമായി തള്ളാനുള്ള തീരുമാനത്തിലാണ് സംസ്ഥാന നേതൃത്വം. കൊല്&#x200d;ക്കത്തയില്&#x200d; ഇന്നലെ തുടങ്ങിയ കേന്ദ്രകമ്മിറ്റി യോഗത്തില്&#x200d; പങ്കെടുക്കാനാകാത്ത സാഹചര്യത്തിലാണ് വി.എസ് യെച്ചൂരിയെ പിന്തുണച്ച് കത്തയച്ചത്.<br />
കോണ്&#x200d;ഗ്രസ് ബന്ധം സംബന്ധിച്ച് സീതാറാം യച്ചൂരി തയാറാക്കിയതും പ്രകാശ് കാരാട്ടും എസ്. രാമചന്ദ്രന്&#x200d; പിള്ളയും തയാറാക്കിയതുമായി കരട് രാഷ്ട്രീയ പ്രമേയങ്ങള്&#x200d; സംയോജിപ്പിക്കാനുള്ള പൊളിറ്റ് ബ്യൂറോയുടെ ശ്രമം നേരത്തെ പരാജയപ്പെട്ടിരുന്നു. ഇതേത്തുടര്&#x200d;ന്ന് ഇരുപക്ഷങ്ങളുടെയും രേഖകള്&#x200d; കേന്ദ്രകമ്മിറ്റി പരിഗണിക്കുന്നതിനാണ് തീരുമാനിച്ചത്. എന്നാല്&#x200d; സി.സിയിലേക്ക് ഈ രണ്ടു രേഖകളും അയക്കരുതെന്നാണ് കാരാട്ട് പക്ഷത്തിന്റെ നിലപാട്. കഴിഞ്ഞ 25 വര്&#x200d;ഷത്തെ അടവുനയങ്ങള്&#x200d; പരിശോധിച്ച് അടവുനയ അവലോകന രേഖ കഴിഞ്ഞ പാര്&#x200d;ട്ടി കോണ്&#x200d;ഗ്രസില്&#x200d; അവതരിപ്പിച്ചിരുന്നു. അതിന് അംഗീകാരവും നേടിയിരുന്നു. ഇത് നിലനില്&#x200d;ക്കെ അതിനെ തള്ളിക്കളയുന്ന തരത്തില്&#x200d; കോണ്&#x200d;ഗ്രസുമായി സഹകരണം ആകാമെന്ന് പറയുന്നത് പാര്&#x200d;ട്ടിയുടെ നയങ്ങളെ തന്നെ തള്ളിപ്പറയുന്നതിന് തുല്യമാകും, അത് അംഗീകരിക്കാനാകില്ല, പ്രാദേശികമായി പോലും കോണ്&#x200d;ഗ്രസുമായി നീക്കുപോക്കുണ്ടാക്കുന്നത് പാര്&#x200d;ട്ടിക്ക് ഗുരുതരമായി ദോഷം ചെയ്യും. അതിനാല്&#x200d; അത്തരമൊരു നീക്കുപോക്ക് സാധ്യമല്ല. പാര്&#x200d;ട്ടി നയങ്ങളില്&#x200d; വെള്ളം ചേര്&#x200d;ത്തുകൊണ്ട് ഒരു നീക്കുപോക്കിനും തയ്യാറല്ല എന്നിങ്ങനെയാണ്് കാരാട്ട് പക്ഷം പറയുന്നത്.<br />
കേന്ദ്രകമ്മിറ്റിയില്&#x200d; രണ്ടു രേഖകള്&#x200d; അയക്കുന്ന കീഴ്‌വഴക്കമില്ല. 25 വര്&#x200d;ഷത്തെ തെറ്റുതിരുത്തല്&#x200d; നടപടി പാഴാക്കരുതെന്നും ഭിന്നാഭിപ്രായങ്ങള്&#x200d; പാര്&#x200d;ട്ടി കോണ്&#x200d;ഗ്രസില്&#x200d; അറിയിക്കാമെന്നും ആവശ്യമെങ്കില്&#x200d; വോട്ടെടുപ്പിന് തയാറാണെന്നും കാരാട്ട് പക്ഷം ചൂണ്ടിക്കാട്ടുന്നു. രാജ്യാന്തര കാര്യങ്ങളില്&#x200d; രണ്ടുകൂട്ടര്&#x200d;ക്കും ഭിന്നാഭിപ്രായങ്ങളില്ല. കോണ്&#x200d;ഗ്രസുമായി സഖ്യവും മുന്നണിയും വേണ്ടെന്നാണ് രണ്ടുകൂട്ടരുടെയും നിലപാട്. എന്നാല്&#x200d; ധാരണയുണ്ടാക്കില്ലെന്ന് കൂടി വ്യക്തമായി പറയണമെന്നാണ് കാരാട്ടിന്റെയും എസ്.ആര്&#x200d;.പിയുടെയും വാദം. അതിനോടു യെച്ചൂരി യോജിക്കുന്നില്ല. ഇതു 2019ല്&#x200d; വിശാല പ്രതിപക്ഷഐക്യം അസാധ്യമാക്കുമെന്നാണ് യച്ചൂരിയുടെ വാദം. ബംഗാള്&#x200d; ഉള്&#x200d;പ്പെടെയുള്ള സാഹചര്യങ്ങള്&#x200d; പരിഗണിച്ച് പ്രായോഗിക രാഷ്ട്രീയത്തില്&#x200d; ഉന്നിയുള്ള നിലപാടാണ് പാര്&#x200d;ട്ടി എടുക്കേണ്ടതെന്നും യെച്ചൂരി പക്ഷം പറയുന്നു. ബംഗാള്&#x200d; ഘടകത്തിന്റെ പിന്തുണയും ഇതിന് യെച്ചൂരിക്കുണ്ട്. യെച്ചൂരി രണ്ടു തവണയും കാരാട്ട് നാലു തവണയും തങ്ങളുടെ കരട് രേഖകള്&#x200d; പരിഷ്‌കരിച്ചെങ്കിലും ഭിന്നത പരിഹരിക്കാന്&#x200d; സാധിച്ചില്ല. കഴിഞ്ഞ പി.ബി അംഗീകരിച്ചത് കാരാട്ട് പക്ഷം മുന്നോട്ടുവെച്ച രേഖയായിരുന്നു. 16 അംഗ പിബിയില്&#x200d; 11 പേരും കാരാട്ടിനൊപ്പമായിരുന്നു. അതേസമയം വിഷയം പരിഗണിച്ച കഴിഞ്ഞ കേന്ദ്ര കമ്മിറ്റിയില്&#x200d; രണ്ടുപക്ഷത്തിനും സമാനമായ പിന്തുണയാണ് ലഭിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/vs-supports-yechuri.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;മൂന്നാറില്&#x200d; ധീരവും സവിശേഷവുമായ ഇടപെടലുകള്&#x200d; നടത്തി&#8217;; ശ്രീറാം വെങ്കിട്ടരാമനെ പുകഴ്ത്തി വി.എസ്</title>
		<link>https://www.chandrikadaily.com/sriram-venkitaraman-met-vs-achutanandan-first-time-tvm.html</link>
					<comments>https://www.chandrikadaily.com/sriram-venkitaraman-met-vs-achutanandan-first-time-tvm.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 27 Dec 2017 14:09:32 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[sriram vengittaraman]]></category>
		<category><![CDATA[VS]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=61555</guid>

					<description><![CDATA[തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെയും സി.പി.എമ്മിന്റെയും കണ്ണിലെ കരടായ ദേവികുളം സബ്കലക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമനെ വാനോളം പുകഴ്ത്തി വി.എസ് അച്യുതാനന്ദന്&#x200d;. 2017ല്&#x200d; മലയാളിയുടെ ദൈനംദിന ജീവിതത്തില്&#x200d; ഏറെ ചര്&#x200d;ച്ച ചെയ്യപ്പെട്ട പേരാണ് ശ്രീറാം വെങ്കിട്ടരാമന്റേതെന്നും ചുരുങ്ങിയ കാലം കൊണ്ടു ഉദ്യോഗസ്ഥ തലത്തില്&#x200d; ഉന്നത സ്ഥാനത്തിരിക്കുന്ന ഒരാള്&#x200d;ക്ക് ഏതൊക്കെ തരത്തില്&#x200d; ജനങ്ങള്&#x200d;ക്ക് പ്രയോജനകരമായ കാര്യങ്ങള്&#x200d; ചെയ്യാന്&#x200d; കഴിയുമെന്ന് അദ്ദേഹം തെളിയിച്ചതായും വി.എസ് പറഞ്ഞു. ഉമ്മാശേരി മാധവന്&#x200d; സ്മാരക ചാരിറ്റി പുരസ്‌കാരം ശ്രീറാം വെങ്കിട്ടരാമന് സമ്മാനിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെയും സി.പി.എമ്മിന്റെയും കണ്ണിലെ കരടായ ദേവികുളം സബ്കലക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമനെ വാനോളം പുകഴ്ത്തി വി.എസ് അച്യുതാനന്ദന്&#x200d;. 2017ല്&#x200d; മലയാളിയുടെ ദൈനംദിന ജീവിതത്തില്&#x200d; ഏറെ ചര്&#x200d;ച്ച ചെയ്യപ്പെട്ട പേരാണ് ശ്രീറാം വെങ്കിട്ടരാമന്റേതെന്നും ചുരുങ്ങിയ കാലം കൊണ്ടു ഉദ്യോഗസ്ഥ തലത്തില്&#x200d; ഉന്നത സ്ഥാനത്തിരിക്കുന്ന ഒരാള്&#x200d;ക്ക് ഏതൊക്കെ തരത്തില്&#x200d; ജനങ്ങള്&#x200d;ക്ക് പ്രയോജനകരമായ കാര്യങ്ങള്&#x200d; ചെയ്യാന്&#x200d; കഴിയുമെന്ന് അദ്ദേഹം തെളിയിച്ചതായും വി.എസ് പറഞ്ഞു. ഉമ്മാശേരി മാധവന്&#x200d; സ്മാരക ചാരിറ്റി പുരസ്‌കാരം ശ്രീറാം വെങ്കിട്ടരാമന് സമ്മാനിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.</p>
<p>മനസും ചിന്തയും ശുദ്ധമാകുകയും ജനങ്ങളോടുള്ള പ്രതിജ്ഞാബദ്ധത ദിശാവെളിച്ചമാകുകയും പ്രവര്&#x200d;ത്തനങ്ങള്&#x200d; സുതാര്യമാകുകയും ചെയ്യുമ്പോള്&#x200d; അത്തരത്തിലുള്ള ഒരാള്&#x200d;ക്ക് ഒന്നിനെയും ഭയപ്പെടേണ്ടതില്ല. ധീരമായി മുന്നോട്ടു പോകാന്&#x200d; കഴിയും. ഈ ഒരു പാഠം മലയാളിക്ക് സമ്മാനിച്ചതാണ് ശ്രീറാം വെങ്കിട്ടരാമന്&#x200d; എന്ന വ്യക്തിയുടെയും ഉദ്യോഗസ്ഥന്റെയും പ്രസക്തി.</p>
<p>മൂന്നാറും അവിടത്തെ പ്രശ്‌നങ്ങളും എന്നും കേരള സമൂഹത്തിലും രാഷ്ട്രീയ വ്യവഹാരങ്ങളിലും ചര്&#x200d;ച്ചാ വിഷയമാണല്ലോ. സര്&#x200d;ക്കാരിന്റെ ഭൂമി വന്&#x200d;കിടക്കാരും ചെറുകിടക്കാരുമായ കൈയ്യേറ്റക്കാര്&#x200d; കൈവശം വെച്ച് അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. പതിനായിരക്കണക്കിന് ആദിവാസികളും ദളിതരുമൊക്കെ സ്വന്തമായി ഭൂമിയോ വീടോ ഇല്ലാതെ അലഞ്ഞുനടക്കുമ്പോഴാണ് അവര്&#x200d;ക്ക് ലഭിക്കേണ്ട ഭൂമി ഇത്തരക്കാര്&#x200d; കൈയ്യേറി വെച്ച് അനുഭവിച്ചുകൊണ്ടിരിക്കുന്നത്.ഇതു തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങള്&#x200d; 2006ലെ എല്&#x200d;.ഡി.എഫ് ഗവണ്&#x200d;മെന്റിന്റെ കാലത്ത് ആരംഭിച്ചതാണ്. എന്നാല്&#x200d; പല കാരണങ്ങളാല്&#x200d; അത് മുഴുമിപ്പിക്കാന്&#x200d; കഴിഞ്ഞില്ല.</p>
<p>ഇക്കാര്യത്തില്&#x200d; ധീരവും സവിശേഷവുമായ ചില ഇടപെടലുകള്&#x200d; നടത്താന്&#x200d; ശ്രീറാം വെങ്കിട്ടരാമന് കഴിഞ്ഞത് ചെറിയ കാര്യമല്ല. പല തരത്തിലുള്ള എതിര്&#x200d;പ്പുകളെയും പ്രതിഷേധങ്ങളെയും മറികടന്നാണ് അദ്ദേഹം കൈയ്യേറ്റക്കാരെ ഒഴിപ്പിക്കാനും സര്&#x200d;ക്കാര്&#x200d; ഭൂമി പിടിച്ചെടുക്കാനും തന്നില്&#x200d; നിക്ഷിപ്തമായ നിയമപരമായ അധികാരം ഉപയോഗിച്ച് നടപടികള്&#x200d; സ്വീകരിച്ചത്. അതിന് കുറെയൊക്കെ ഫലം ഉണ്ടാവുകയും ചെയ്തു. ഈ നടപടികള്&#x200d; ഇനിയും തുടരേണ്ടതുണ്ടെന്നും വി.എസ് പറഞ്ഞു.<br />
മൂന്നാര്&#x200d; കയ്യേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് സി.പി.എം നേതാക്കളുടെ എതിര്&#x200d;പ്പിനെ നേരിടേണ്ടിവന്ന ശ്രീറാം വെങ്കിട്ടരാമനെ ദേവികുളം സബ്കലക്ടര്&#x200d; സ്ഥാനത്തുനിന്ന് സര്&#x200d;ക്കാര്&#x200d; നീക്കുകയായിരുന്നു. നിലവില്&#x200d; എംപ്ലോയ്‌മെന്റ് ഡയറക്ടറാണ് അദ്ദേഹം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sriram-venkitaraman-met-vs-achutanandan-first-time-tvm.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തുറന്നടിച്ച് മുന്&#x200d; സി.പി.എം നേതാവ് വി.എസ് പുന്നപ്ര വയലാര്&#x200d;  സമരനായകന്&#x200d; അല്ല: ടി.കെ പളനി</title>
		<link>https://www.chandrikadaily.com/vs-not-involved-inpunnapra-vayalaar-strike.html</link>
					<comments>https://www.chandrikadaily.com/vs-not-involved-inpunnapra-vayalaar-strike.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 09 Dec 2017 03:40:31 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Punnapra vayalaar strike]]></category>
		<category><![CDATA[VS]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=58569</guid>

					<description><![CDATA[&#160; വി.എസ് അച്യുതാനന്ദന്&#x200d; പുന്നപ്ര, വയലാര്&#x200d; സമരനായകന്&#x200d; ആയിരുന്നില്ലെന്നും വി.എസിന് എപ്പോഴും പാര്&#x200d;ട്ടിയില്&#x200d; താല്&#x200d;പര്യങ്ങളുണ്ടായിരുന്നെന്നും തുറന്നടിച്ച് മുന്&#x200d; സി.പി.എം നേതാവ് ടി.കെ പളനി. ഒരു ദൃശ്യമാധ്യമത്തിന് നല്&#x200d;കിയ അഭിമുഖത്തിലാണ് പളനിയുടെ വെളിപ്പെടുത്തല്&#x200d;. പുന്നപ്രവയലാര്&#x200d; സമര സേനാനിയാണോ എന്ന് വി.എസിനോട് തന്നെ ചോദിച്ചുനോക്കണം. തന്റെ അറിവില്&#x200d; പുന്നപ്ര വയലാര്&#x200d; സേനാനി അല്ല. അവരൊക്കെ വലിയ നേതാക്കളായിരിക്കുമ്പോള്&#x200d; താന്&#x200d; എന്തങ്കിലും പറയുന്നത് ശരിയല്ല. അങ്ങനെ പറയാനും പ്രചരിപ്പിക്കാനും ഉയര്&#x200d;ത്തിപ്പിടിക്കാനും ഒരു കാര്യമുണ്ടായിരുന്നു. പാര്&#x200d;ട്ടി ഭിന്നിക്കുന്ന അവസരത്തില്&#x200d; ആലപ്പുഴ ജില്ലയില്&#x200d; തന്നെ [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>വി.എസ് അച്യുതാനന്ദന്&#x200d; പുന്നപ്ര, വയലാര്&#x200d; സമരനായകന്&#x200d; ആയിരുന്നില്ലെന്നും വി.എസിന് എപ്പോഴും പാര്&#x200d;ട്ടിയില്&#x200d; താല്&#x200d;പര്യങ്ങളുണ്ടായിരുന്നെന്നും തുറന്നടിച്ച് മുന്&#x200d; സി.പി.എം നേതാവ് ടി.കെ പളനി. ഒരു ദൃശ്യമാധ്യമത്തിന് നല്&#x200d;കിയ അഭിമുഖത്തിലാണ് പളനിയുടെ വെളിപ്പെടുത്തല്&#x200d;.<br />
പുന്നപ്രവയലാര്&#x200d; സമര സേനാനിയാണോ എന്ന് വി.എസിനോട് തന്നെ ചോദിച്ചുനോക്കണം. തന്റെ അറിവില്&#x200d; പുന്നപ്ര വയലാര്&#x200d; സേനാനി അല്ല. അവരൊക്കെ വലിയ നേതാക്കളായിരിക്കുമ്പോള്&#x200d; താന്&#x200d; എന്തങ്കിലും പറയുന്നത് ശരിയല്ല. അങ്ങനെ പറയാനും പ്രചരിപ്പിക്കാനും ഉയര്&#x200d;ത്തിപ്പിടിക്കാനും ഒരു കാര്യമുണ്ടായിരുന്നു. പാര്&#x200d;ട്ടി ഭിന്നിക്കുന്ന അവസരത്തില്&#x200d; ആലപ്പുഴ ജില്ലയില്&#x200d; തന്നെ ലീഡര്&#x200d;ഷിപ്പിലുണ്ടായിരുന്ന ആളുകളെല്ലാം സി.പി.ഐയിലായിരുന്നു. ടി.വി പത്മനാഭന്&#x200d;, ചന്ദ്രശേഖരന്&#x200d; ഇവരെല്ലാവരും സി.പി.ഐയിലാണ്. ഇപ്പുറത്ത് പറയത്തക്ക പ്രമുഖരായ നേതാക്കളില്ല. എന്നാല്&#x200d; അണികളുണ്ട്. ആ ഘട്ടത്തിലാണ് അങ്ങനെയൊരു നിലപാടെടുത്തത്. പിന്നീട് വി.എസ് ഒരു ബിംബമായി മാറി.<br />
മാരാരിക്കുളത്ത് തോറ്റത് ജനപിന്തുണയില്ലാത്തിനാലാണ്. പക്ഷേ അത് അംഗീകരിക്കാന്&#x200d; അദ്ദേഹത്തിനു കഴിയില്ലായിരുന്നു. അപ്പോള്&#x200d; ഒരു കാരണം ഉണ്ടാക്കണം. മാത്രവുമല്ല അക്കാലത്ത് പാര്&#x200d;ട്ടിയില്&#x200d; വിഭാഗീയത ശക്തി പ്രാപിച്ചു വരുന്ന ഘട്ടവുമാണ്. സംസ്ഥാന കമ്മിറ്റി കൈപ്പിടിയില്&#x200d; ഒതുക്കണമെങ്കില്&#x200d; വി.എസിന് ആദ്യം സ്വന്തം ജില്ലയില്&#x200d; കരുത്ത് കാണിക്കണമായിരുന്നു. എന്നാല്&#x200d; വി.എസ് ആദ്യതവണ മത്സരിക്കുമ്പോഴുള്ള സാഹചര്യമായിരുന്നില്ല രണ്ടാം തവണ. ഗൗരിയമ്മ പാര്&#x200d;ട്ടിയില്&#x200d; നിന്ന് പുറത്തുപോയ ശേഷമാണ് 1996ലെ വോട്ടെടുപ്പ് നടക്കുന്നത്.<br />
എ.കെ.ആന്റണിയും വി.എം.സുധീരനും ഗൗരിയമ്മയും ചേര്&#x200d;ന്ന് മാരാരിക്കുളത്ത് ഒരു വലിയ ജാഥ നടത്തി. അന്നുതന്നെ അതിന്റെ രാഷ്ട്രീയ പ്രത്യാഘാതത്തെക്കുറിച്ച് ഞങ്ങള്&#x200d; വി.എസിനെ ബോധ്യപ്പെടുത്തിയതാണ്. പക്ഷേ അദ്ദേഹത്തിന് അമിതമായ ആത്മവിശ്വാസമായിരുന്നു. അതുതന്നെയാണ് തിരിച്ചടിയായ ഘടകങ്ങളില്&#x200d; ഒന്ന്. തോല്&#x200d;പിച്ചത് എന്നായിരുന്നു അന്ന് എല്ലാവരും പറഞ്ഞത്. വി.എസ് മുഖ്യമന്ത്രിയാകുന്നത് തടയുകയായിരുന്നില്ല തോറ്റതിന് പിന്നില്&#x200d;. മുഖ്യമന്ത്രി സ്ഥാനാര്&#x200d;ത്ഥിയെ ഉയര്&#x200d;ത്തിപ്പിടിക്കുന്നവരല്ല ഇടതുപക്ഷമെങ്കിലും അക്കാലത്ത് വി.എസ് മുഖ്യമന്ത്രിയാകുമെന്ന് എല്ലാവരും വിശ്വസിച്ചിരുന്നു. പാര്&#x200d;ട്ടിയെ വളര്&#x200d;ത്താനാണ് വി.എസിനെ സി.പി.എം ബിംബമാക്കിയത്. അദ്ദേഹത്തിന് എക്കാലത്തും പാര്&#x200d;ട്ടിയില്&#x200d; താല്&#x200d;പര്യങ്ങള്&#x200d; ഉണ്ടായിരുന്നു.<br />
വി.എസ് എക്കാലത്തും പാര്&#x200d;ട്ടി ചട്ടക്കൂടിന് പുറത്തു പ്രവര്&#x200d;ത്തിച്ചയാളാണ്. തനിക്കെതിരെ പരാതി നല്&#x200d;കിയ ശിവജിക്ക് പിന്നീട് കൊല്ലത്തെ ഒരു ആസ്പത്രിയില്&#x200d; വി.എസാണ് ജോലി വാങ്ങിക്കൊടുത്തത്. അത് വെള്ളാപ്പള്ളി നടേശന്&#x200d; വഴിയായിരുന്നു. വി.എസ് കമ്യൂണിസ്റ്റുകളെയല്ല ആരാധകരെയാണ് വളര്&#x200d;ത്തിയത്. തന്റെ നേതൃത്വത്തെ ചോദ്യം ചെയ്തവരെയെല്ലാം വെട്ടിവീഴ്ത്തി. പാര്&#x200d;ട്ടിയില്&#x200d; ഗ്രൂപ്പുണ്ടാക്കി. അങ്ങനെയാണ് ആളായത്. കടുത്ത പക കൊണ്ടുനടക്കുന്നയാളാണ് വി.എസ്. ഞങ്ങളൊക്കെ പാര്&#x200d;ട്ടിക്ക് വേണ്ടിയാണ് എല്ലാം ചെയ്തത്. വി.എസ് എന്താണ് ചെയ്തത്. വിഭാഗീയത വളര്&#x200d;ത്തി.<br />
21-ാം വയസില്&#x200d; പാര്&#x200d;ട്ടിക്ക് വേണ്ടി രക്തസാക്ഷിത്വം വരിച്ച ടി.കെ. കുമാരന്റെ അനുജനാണ് താന്&#x200d;. 1953ലാണ് താന്&#x200d; കമ്യൂണിസ്റ്റ് പാര്&#x200d;ട്ടിയില്&#x200d; വരുന്നത്. അക്കാലത്തെ രാഷ്ട്രീയ പ്രവര്&#x200d;ത്തനം എത്രമാത്രം പ്രയാസകരമായിരുന്നു എന്ന് പറയേണ്ടതില്ലല്ലോ. പാര്&#x200d;ട്ടി പരിപാടികള്&#x200d; നടപ്പാക്കുക എന്നതില്&#x200d; കവിഞ്ഞ് ഒരു ലക്ഷ്യവും തനിക്കില്ലായിരുന്നു. തന്റെ അനുഭവ സമ്പത്തുകള്&#x200d; പാര്&#x200d;ട്ടിക്ക് ഉപകരിക്കുംവിധം പകര്&#x200d;ന്നുനല്&#x200d;കി.<br />
പാര്&#x200d;ട്ടി തനിക്ക് അവസരങ്ങള്&#x200d; നല്&#x200d;കി. 1975 മുതല്&#x200d; കഞ്ഞിക്കുഴി ലോക്കല്&#x200d;കമ്മിറ്റി സെക്രട്ടറിയായിരുന്നു. 1985 മുതല്&#x200d; മാരാരിക്കുളം ഏരിയാ സെക്രട്ടറിയായി പ്രവര്&#x200d;ത്തിച്ചു. 1992 മുതലാണ് ജില്ലാസെക്രട്ടറിയേറ്റ് അംഗമായി ഉയരുന്നത്. അക്കാലയളവിലാണ് പാര്&#x200d;ട്ടിനടപടികള്&#x200d; നേരിട്ടതെന്നും അദ്ദേഹം പറഞ്ഞു. ദീര്&#x200d;ഘകാലത്തെ ഇടവേളക്ക് ശേഷം ഇപ്പോള്&#x200d; സി.പി.ഐയില്&#x200d; ചേരാനൊരുങ്ങുകയാണ് ടി.കെ പളനി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/vs-not-involved-inpunnapra-vayalaar-strike.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അന്‍വറിനും തോമസ് ചാണ്ടിക്കുമെതിരെ അന്വേഷണം വേണമെന്ന് വി.എസ്</title>
		<link>https://www.chandrikadaily.com/vs-needs-inquiry.html</link>
					<comments>https://www.chandrikadaily.com/vs-needs-inquiry.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 20 Aug 2017 09:37:37 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[anwar]]></category>
		<category><![CDATA[THOMAS CHANDY]]></category>
		<category><![CDATA[VS]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=41010</guid>

					<description><![CDATA[മന്ത്രി തോമസ് ചാണ്ടിക്കും നിലമ്പൂര്‍ എം എല്‍ എ പി.വി അന്‍വറിനുമെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ അന്വേഷണം വേണമെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്ചുതാനന്ദന്‍ ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങളുന്നയിച്ച മുഖ്യമന്ത്രി പിണറായി വിജയനും വി.എസ് കത്തു നല്‍കിയിട്ടുണ്ട്. ഇരുവര്‍ക്കുമെതിരായ ആരോപണങ്ങളെ സംബന്ധിച്ച് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ കലക്ടര്‍മാരില്‍ നിന്ന് റിപ്പോര്‍ട്ട് തേടിയിരുന്നു. കോഴിക്കോട്, ആലപ്പുഴ, ജില്ല കലക്ടര്‍മാരില്‍ നിന്ന് റിപ്പോര്‍ട്ട് തേടിയിരുന്നു. കോഴിക്കോട്,ആലപ്പുഴ ജില്ല കലക്ടര്‍മാരില്‍ നിന്നാണ് റിപ്പോര്‍ട്ട് തേടിയത്.]]></description>
										<content:encoded><![CDATA[<p>മന്ത്രി തോമസ് ചാണ്ടിക്കും നിലമ്പൂര്&#x200d; എം എല്&#x200d; എ പി.വി അന്&#x200d;വറിനുമെതിരെ ഉയര്&#x200d;ന്ന ആരോപണങ്ങളില്&#x200d; അന്വേഷണം വേണമെന്ന് ഭരണപരിഷ്‌കാര കമ്മീഷന്&#x200d; ചെയര്&#x200d;മാന്&#x200d; വി.എസ് അച്ചുതാനന്ദന്&#x200d; ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങളുന്നയിച്ച മുഖ്യമന്ത്രി പിണറായി വിജയനും വി.എസ് കത്തു നല്&#x200d;കിയിട്ടുണ്ട്.</p>
<p>ഇരുവര്&#x200d;ക്കുമെതിരായ ആരോപണങ്ങളെ സംബന്ധിച്ച് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്&#x200d; കലക്ടര്&#x200d;മാരില്&#x200d; നിന്ന് റിപ്പോര്&#x200d;ട്ട് തേടിയിരുന്നു. കോഴിക്കോട്, ആലപ്പുഴ, ജില്ല കലക്ടര്&#x200d;മാരില്&#x200d; നിന്ന് റിപ്പോര്&#x200d;ട്ട് തേടിയിരുന്നു. കോഴിക്കോട്,ആലപ്പുഴ ജില്ല കലക്ടര്&#x200d;മാരില്&#x200d; നിന്നാണ് റിപ്പോര്&#x200d;ട്ട് തേടിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/vs-needs-inquiry.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സിനിമാ സംഘടനാ ഭാരവാഹികളുടെ  സ്വത്ത് വിവരം അന്വേഷിക്കണമെന്ന് വി.എസ്</title>
		<link>https://www.chandrikadaily.com/vs-comments-on-dileep-arrest.html</link>
					<comments>https://www.chandrikadaily.com/vs-comments-on-dileep-arrest.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 11 Jul 2017 17:30:50 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Dileep Arrest]]></category>
		<category><![CDATA[VS]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=35340</guid>

					<description><![CDATA[തിരുവനന്തപുരം: വിവിധ സിനിമാ സംഘടനാ ഭാരവാഹികളുടെ സ്വത്ത് വിവരം അന്വേഷിക്കണമെന്ന് വി.എസ് അച്യുതാനന്ദന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. സിനിമാ മേഖലയുമായി ബന്ധപ്പെട്ട് നടക്കുന്ന മാഫിയാ ശൈലിയിലുള്ള പ്രവര്‍ത്തനങ്ങളുടെ പിന്നിലെ വന്‍ സാമ്പത്തിക ബന്ധങ്ങളിലേക്ക് അന്വേഷണം ചെന്നെത്തണം. അവിടെ നടക്കുന്നു എന്നു പറയപ്പെടുന്ന മയക്ക് മരുന്ന് വ്യാപാരത്തെക്കുറിച്ചടക്കം സമഗ്രമായ ഒരു അന്വേഷണത്തിനുള്ള അവസരമാണിത്. നടിയെ ആക്രമിച്ച കേസില്‍ നടന്‍ ഗൂഢാലോചന നടത്തിയെന്നാണ് പുറത്തുവരുന്ന തെളിവുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍, അമ്മ എന്ന സംഘടന നടനെ സംരക്ഷിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഒരു സ്ത്രീയുടെ മാനത്തിന് [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: വിവിധ സിനിമാ സംഘടനാ ഭാരവാഹികളുടെ സ്വത്ത് വിവരം അന്വേഷിക്കണമെന്ന് വി.എസ് അച്യുതാനന്ദന്&#x200d; പ്രസ്താവനയില്&#x200d; ആവശ്യപ്പെട്ടു. സിനിമാ മേഖലയുമായി ബന്ധപ്പെട്ട് നടക്കുന്ന മാഫിയാ ശൈലിയിലുള്ള പ്രവര്&#x200d;ത്തനങ്ങളുടെ പിന്നിലെ വന്&#x200d; സാമ്പത്തിക ബന്ധങ്ങളിലേക്ക് അന്വേഷണം ചെന്നെത്തണം. അവിടെ നടക്കുന്നു എന്നു പറയപ്പെടുന്ന മയക്ക് മരുന്ന് വ്യാപാരത്തെക്കുറിച്ചടക്കം സമഗ്രമായ ഒരു അന്വേഷണത്തിനുള്ള അവസരമാണിത്.<br />
നടിയെ ആക്രമിച്ച കേസില്&#x200d; നടന്&#x200d; ഗൂഢാലോചന നടത്തിയെന്നാണ് പുറത്തുവരുന്ന തെളിവുകള്&#x200d; സൂചിപ്പിക്കുന്നത്. എന്നാല്&#x200d;, അമ്മ എന്ന സംഘടന നടനെ സംരക്ഷിക്കാന്&#x200d; ശ്രമിക്കുകയായിരുന്നു. ഒരു സ്ത്രീയുടെ മാനത്തിന് വില പറയുന്ന ഇത്തരം മാഫിയാ സംഘടനകള്&#x200d; ഇനിയും ആ കലാമേഖലയില്&#x200d; ആവശ്യമില്ല. ജനപ്രതിനിധികളടക്കമുള്ള നേതൃത്വം ആത്മപരിശോധന നടത്തണമെന്നും വി.എസ് പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/vs-comments-on-dileep-arrest.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
