<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>VT BALRAM &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/vt-balram/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 11 Feb 2025 09:55:59 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>VT BALRAM &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>‘സിബിഐ കുറ്റപത്രം രാഷ്ട്രീയ ആയുധമാക്കരുത്’ – വാളയാര്&#x200d; കേസില്&#x200d; വി.ടി ബല്&#x200d;റാമിന്&#x200d;റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്</title>
		<link>https://www.chandrikadaily.com/dont-make-cbi-chargesheet-a-political-weapon-vt-balrams-facebook-post-in-walayar-case.html</link>
					<comments>https://www.chandrikadaily.com/dont-make-cbi-chargesheet-a-political-weapon-vt-balrams-facebook-post-in-walayar-case.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 11 Feb 2025 09:55:59 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[cbi]]></category>
		<category><![CDATA[political weapon]]></category>
		<category><![CDATA[VT BALRAM]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=329364</guid>

					<description><![CDATA[വാളയാര്&#x200d; കേസില്&#x200d; സിബിഐ സമര്&#x200d;പ്പിച്ച പുതിയ കുറ്റപത്രത്തിന്റെ പശ്ചാത്തലത്തില്&#x200d; സംസ്ഥാന മന്ത്രിയായ എം.ബി രാജേഷ് ഫെയ്‌സ്ബുക്ക് പോസ്റ്റില്&#x200d; പങ്കുവച്ചിരിക്കുന്ന ആരോപണങ്ങള്&#x200d;ക്കെതിരെ വി.ടി.ബല്&#x200d;റാം എം.എല്&#x200d;.എ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്&#x200d;ണരൂപം: വാളയാർ കേസിൽ സിബിഐ തയ്യാറാക്കിയിരിക്കുന്ന കുറ്റപത്രത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന മന്ത്രിയും തൃത്താലയിലെ എംഎൽഎയുമായ എം.ബി.രാജേഷിന്റെ ഒരു ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടു. വാളയാറിലെ 13ഉം 9ഉം വയസ്സ് മാത്രം പ്രായമുള്ള രണ്ട് കുഞ്ഞുങ്ങളുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ടും അതിലെ പ്രതികളെ സംരക്ഷിക്കാൻ ഭരണകക്ഷി നേതാക്കൾ [&#8230;]]]></description>
										<content:encoded><![CDATA[<p>വാളയാര്&#x200d; കേസില്&#x200d; സിബിഐ സമര്&#x200d;പ്പിച്ച പുതിയ കുറ്റപത്രത്തിന്റെ പശ്ചാത്തലത്തില്&#x200d; സംസ്ഥാന മന്ത്രിയായ എം.ബി രാജേഷ് ഫെയ്‌സ്ബുക്ക് പോസ്റ്റില്&#x200d; പങ്കുവച്ചിരിക്കുന്ന ആരോപണങ്ങള്&#x200d;ക്കെതിരെ വി.ടി.ബല്&#x200d;റാം എം.എല്&#x200d;.എ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ്.</p>
<p><strong>ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്&#x200d;ണരൂപം:</strong></p>
<p>വാളയാർ കേസിൽ സിബിഐ തയ്യാറാക്കിയിരിക്കുന്ന കുറ്റപത്രത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന മന്ത്രിയും തൃത്താലയിലെ എംഎൽഎയുമായ എം.ബി.രാജേഷിന്റെ ഒരു ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടു. വാളയാറിലെ 13ഉം 9ഉം വയസ്സ് മാത്രം പ്രായമുള്ള രണ്ട് കുഞ്ഞുങ്ങളുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ടും അതിലെ പ്രതികളെ സംരക്ഷിക്കാൻ ഭരണകക്ഷി നേതാക്കൾ രംഗത്തിറങ്ങി എന്ന ആരോപണം സംബന്ധിച്ചും തന്റെ ഭാഗം ന്യായീകരിക്കാനുള്ള അദ്ദേഹത്തിന്റെ എല്ലാ അവകാശത്തേയും അംഗീകരിക്കുന്നു. എന്നാൽ പ്രസ്തുത ഫേസ്ബുക്ക് പോസ്റ്റിൽ അദ്ദേഹം 2021ൽ തൃത്താലയിൽ നിന്ന് നിയമസഭയിലേക്ക് മത്സരിക്കുമ്പോൾ എതിർ സ്ഥാനാർത്ഥിയായിരുന്ന എന്നേക്കുറിച്ചും യുഡിഎഫിന്റെ പ്രചരണത്തേക്കുറിച്ചും ചില പരാമർശങ്ങൾ നടത്തിയിട്ടുണ്ട്. ചുരുങ്ങിയ വാക്കുകളിൽ അതിനോട് പ്രതികരിക്കേണ്ടതുണ്ടെന്ന് കരുതുന്നു.</p>
<p>1) കോൺഗ്രസും പ്രതിപക്ഷവും പൊതുസമൂഹത്തിലെ മിക്കവരും വാളയാർ വിഷയത്തിലിടപെട്ടത് ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട രണ്ട് കുഞ്ഞുങ്ങളുടെ നീതിക്ക് വേണ്ടിയാണ്. ആ കുഞ്ഞുങ്ങളെ ഇല്ലാതാക്കിയ നരാധമന്മാർക്കെതിരെ ശക്തമായ നടപടി ഉണ്ടാവണമെന്നായിരുന്നു എല്ലാവരുടേയും ആവശ്യം. ആദ്യം മുതൽ പ്രതിപ്പട്ടികയിലുണ്ടായിരുന്നവരേക്കൂടാതെ പുതിയതായി ആരെ പ്രതിപ്പട്ടികയിലേക്ക് ഉൾപ്പെടുത്തിയാലും &#8220;ക്രൂരമായി ഇല്ലാതാക്കപ്പെട്ട കുഞ്ഞുങ്ങൾക്ക് നീതി വേണം&#8221; എന്ന പൊതു ആവശ്യത്തേ അത് ബാധിക്കുന്നില്ല. അതുകൊണ്ട് തന്നെ കുഞ്ഞുങ്ങളുടെ അമ്മ സാക്ഷിപ്പട്ടികയിൽ നിന്ന് പ്രതിപ്പട്ടികയിലേക്ക് മാറി എന്നതിനാൽ വിഷയത്തിൽ ആദ്യം മുതൽ നീതിക്ക് വേണ്ടി ശബ്ദമുയർത്തിയ ആർക്കും തലകുനിക്കേണ്ട ഒരു കാര്യവുമില്ല.</p>
<p>2) സിബിഐ എന്ന കേന്ദ്ര അന്വേഷണ ഏജൻസി തയ്യാറാക്കി കോടതിക്ക് മുമ്പാകെ സമർപ്പിച്ച കുറ്റപത്രത്തിലെ ആരോപണങ്ങളാണ് ഇപ്പോൾ സംസ്ഥാന ഭരണക്കാർ വലിയ പ്രചാരവേലക്കായി ഉപയോഗപ്പെടുത്തുന്നത്. ഈ കുറ്റപത്രവും അതിലെ ആക്ഷേപങ്ങൾ സാധൂകരിക്കാനാവശ്യമായ തെളിവുകളും കോടതിക്ക് മുമ്പാകെ സമർപ്പിച്ച്, കോടതി അതിന്റെ മറുഭാഗം കൂടി കേട്ട്, തെളിവുകളുടെ അടിസ്ഥാനത്തിൽ ഒരു വിധി പ്രസ്താവിക്കുമ്പോൾ മാത്രമേ ഈ പുതിയ ആരോപണങ്ങളുടെ മെറിറ്റിൽ ഒരു ചർച്ചക്ക് തന്നെ സ്കോപ്പുള്ളൂ. അതിന് മുൻപേ &#8221; ഫയൽവാൻ ജയിച്ചേ&#8221; എന്ന മട്ടിലുള്ള പ്രചരണത്തിന് ഒരുമ്പെടുന്നത് അസംബന്ധമാണ്. പെരിയ ഇരട്ടക്കൊലപാതക കേസിൽ ഈ എല്ലാ വിചാരണ നടപടികളും പൂർത്തീകരിച്ച് സിബിഐ കോടതി വിധി പ്രസ്താവിച്ച് സിപിഎം മുൻ എംഎൽഎ അടക്കമുള്ള കുറ്റവാളികൾക്ക് ശിക്ഷ വിധിച്ചിട്ട് പോലും അതിനെ അംഗീകരിക്കാൻ കൂട്ടാക്കാത്തവരാണ് വാളയാർ കേസിൽ കുറ്റപത്രത്തിലെ ആരോപണങ്ങൾ മാത്രമായ ചില സംഗതികളെ മുഖവിലക്കെടുത്ത് ഇപ്പോഴേ രാഷ്ട്രീയ പ്രചരണം നടത്തുന്നത്.</p>
<p>3) വാളയാറിൽ 9ഉം 13ഉം വയസ്സ് മാത്രമുള്ള രണ്ട് പെൺകുഞ്ഞുങ്ങൾ ദൂരൂഹമായ സാഹചര്യത്തിൽ ഒന്നിനു പിറകേ ഒന്നായി മരണപ്പെട്ടു എന്നത് ഒരു യാഥാർത്ഥ്യമാണ്. ആദ്യത്തെ പെൺകുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിരുന്നു എന്ന് തെളിയിക്കുന്ന പോസ്റ്റ് മോർട്ടം റിപ്പോർട്ട് പോലീസ് ബന്ധുക്കൾക്ക് നൽകിയിരുന്നില്ല എന്നും അന്നത് പൊതുശ്രദ്ധയിൽ വന്നിരുന്നെങ്കിൽ രണ്ടാമത്തെ ദാരുണ മരണം ഒരുപക്ഷേ തടയാനാവുമായിരുന്നു എന്നുമാണ് സംസ്ഥാന ആഭ്യന്തര വകുപ്പിനെതിരെ തുടക്കത്തിൽത്തന്നെ ഉയർന്നിരുന്ന ആരോപണം. ഇതിൽ ഇപ്പോഴും സംസ്ഥാന ഭരണക്കാർ കുറ്റവിമുക്തരായിട്ടില്ല.</p>
<p>4) ഇങ്ങനെ ദുരൂഹമായ രണ്ട് മരണങ്ങൾ ഒന്നിനുപിറകേ ഒന്നായി സ്വന്തം നാട്ടിൽ ഉണ്ടാകുമ്പോൾ അവിടം ഒന്ന് സന്ദർശിക്കുക എന്നത് ഏതൊരു ജനപ്രതിനിധിയും പൊതുപ്രവർത്തകനും സാധാരണ ഗതിയിൽത്തന്നെ ചെയ്യുമായിരുന്ന കാര്യമാണ്. എന്നാൽ അന്ന് പാലക്കാട് എം.പി.യായിരുന്ന എം.ബി.രാജേഷ് സ്വന്തം മണ്ഡലത്തിലെ ആ വീട് ഒരിക്കൽപ്പോലും സന്ദർശിക്കാൻ തയ്യാറായില്ല എന്നത് ഇന്നും ദുരൂഹമായി തുടരുകയാണ്. പ്രായാധിക്യം മൂലം ശാരീരികമായ അവശത അനുഭവിക്കുന്നയാളായിട്ടും ശ്രീ വി.എസ്. അച്ചുതാനന്ദൻ അന്നവിടെ സന്ദർശിച്ചിരുന്നു എന്നും ഓർക്കണം. എം.ബി രാജേഷിനെക്കുറിച്ച് ചില സംശയങ്ങൾ ഈ വിഷയത്തിൽ ഉയർന്നു തുടങ്ങിയത് അന്ന് മുതലാണ്.</p>
<p>5) പ്രധാന പ്രതിയായി ഇപ്പോഴും നിൽക്കുന്ന മധു എംബി രാജേഷിന്റെ ഭാര്യാ സഹോദരനും ഡിവൈഎഫ്ഐ നേതാവുമായ നിതിൻ കണിച്ചേരിയുമായി അടുത്ത സൗഹൃദമുള്ളയാളാണെന്ന് തെളിയിക്കുന്ന ഫോട്ടോ അക്കാലം മുതൽ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിച്ച് വരുന്നുണ്ട്. ഇരുവരും കെട്ടിപ്പിടിച്ച് നിൽക്കുന്ന ആ ഫോട്ടോ ഒരു ഓർമ്മപ്പെടുത്തലിനായി ഈ പോസ്റ്റിനൊപ്പവും ചേർക്കുന്നു. മധു ചുവന്ന മുണ്ടുടുത്ത് സിപിഎം പരിപാടികളിലൊന്നിൽ പങ്കെടുക്കുന്ന ഫോട്ടോയും ആ ഘട്ടത്തിലൊക്കെ പ്രചരിച്ചിരുന്നു. ഈ മധു കുറ്റവാളിയല്ല എന്നാണോ സിപിഎമ്മിന്റേയും രാജേഷിന്റേയും ഇപ്പോഴത്തെയും നിലപാട്?</p>
<p>6) പിന്നെ, തൃത്താലയിലെ യുഡിഎഫിന്റെ ഇലക്ഷൻ പ്രചരണ വിഷയം. വാളയാർ വിഷയമടക്കം ആ സർക്കാരിന്റെ കാലത്ത് സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ നടന്ന അതിക്രമങ്ങൾ കേരളത്തിലെമ്പാടും യുഡിഎഫ് തെരഞ്ഞെടുപ്പ് വിഷയമാക്കിയിട്ടുണ്ട്. പാലക്കാട് എംപിയായിരുന്ന എംബി രാജേഷ് അന്നും മൗനം പാലിച്ച ഒന്നാം പിണറായി സർക്കാരിന്റെ ബ്രൂവറി, ഡിസ്റ്റിലറി അഴിമതിയും തൃത്താലയിൽ തെരഞ്ഞെടുപ്പ് ചർച്ചയായിട്ടുണ്ട്. തങ്ങൾ തയ്യാറാക്കിയ &#8220;റാങ്ക് ലിസ്റ്റ് ശീർഷാസനം ചെയ്യപെട്ടു&#8221; എന്ന് ഇന്റർവ്യൂ ബോർഡിലെ ഇടതുപക്ഷ അധ്യാപകർ തന്നെ പത്രസമ്മേളനം നടത്തി പ്രഖ്യാപിച്ച കാലടി സർവ്വകലാശാലയിലെ അസി. പ്രൊഫസർ നിയമന അഴിമതിയും ചർച്ചയായിട്ടുണ്ട്.</p>
<p>എന്നാൽ എം ബി രാജേഷ് തന്റെ ഫേസ്ബുക്ക് പോസ്റ്റിനൊപ്പം നൽകിയ ഫോട്ടോ കമന്റിലെ പോസ്റ്റർ യുഡിഎഫ് എവിടെയും തയ്യാറാക്കിയതോ പ്രിന്റ്‌ ചെയ്തതോ തൃത്താലയിൽ ഒരു ചുമരിൽപ്പോലും ഒട്ടിച്ചതോ അല്ല. അങ്ങനെ ഏതെങ്കിലും ചുമരിൽ ആ പോസ്റ്റർ ഒട്ടിച്ചിട്ടുണ്ടായിരുന്നെങ്കിൽ അതിന്റെ ഫോട്ടോ അന്ന് തന്നെ സിപിഎമ്മുകാർക്ക് എടുത്ത് പ്രചരിപ്പിക്കാമായിരുന്നു. ഇപ്പോഴും അവസരമുണ്ട്, ഏതെങ്കിലും ചുമരിൽ ഇങ്ങനെയൊരു പോസ്റ്റർ ഒട്ടിച്ചതായി തെളിയിക്കാമോ?</p>
<p>എന്നാൽ മറുഭാഗത്തോ? രാജേഷിന് വേണ്ടി എൽഡിഎഫ് ഔദ്യോഗികമായി തയ്യാറാക്കി പതിനായിരക്കണക്കിന് കോപ്പികളടിച്ച് വീടുവീടാന്തരം വിതരണം ചെയ്ത ലഘുലേഖയിൽ 2012ൽ ഒരു സമുദായ നേതാവിന്റെ രാഷ്ട്രീയത്തിലെ അനഭിലഷണീയമായ ഇടപെടലിനെതിരെ ഞാൻ നടത്തിയ പരാമർശം സന്ദർഭത്തിൽ നിന്ന് അടർത്തി മാറ്റി വലിയ രീതിയിൽ ഉൾപ്പെടുത്തിയിരുന്നു എന്ന് മറക്കണ്ട. 2016ലെ തെരഞ്ഞെടുപ്പിൽ തൃത്താലയിലെ സിപിഎം ഉപയോഗിക്കാതിരുന്ന ആ വിഷയം സവർണ്ണ സംവരണമടക്കമുള്ളവയിലെ എന്റെ നിലപാടിന്റെ പശ്ചാത്തലത്തിൽ ഈ ഇലക്ഷനിൽ എംബി രാജേഷ് ഉപയോഗിക്കുകയായിരുന്നു. പൊതു ശത്രുവിനെ തോൽപ്പിക്കാൻ ബിജെപിക്കാരുടെ വോട്ടുറപ്പിക്കുക എന്ന ലക്ഷ്യം നേടാൻ അതൊക്കെ രാജേഷിനെ സഹായിച്ചുകാണും.</p>
<p>അതുകൊണ്ട് എം ബി രാജേഷും പ്രചരണ വിഭാഗവും വാളയാറിലെ കുഞ്ഞുങ്ങളുടെ ദുരൂഹ മരണത്തെ തങ്ങളുടെ രാഷ്ട്രീയ പ്രചരണത്തിനായും വ്യക്തിപരമായ പ്രതിച്ഛായാ നിർമ്മിതിക്കായും ഇപ്പോഴേ ദുരുപയോഗപ്പെടുത്തുന്നത് അപക്വവും മനുഷ്യത്വ വിരുദ്ധവുമാണ്. ചുരുങ്ങിയപക്ഷം, സിബിഐയുടെ പുതിയ കണ്ടെത്തലുകളേക്കുറിച്ച് കോടതി ഒരു വിധി പ്രഖ്യാപിക്കുന്നത് വരെയെങ്കിലും ഒന്ന് കാത്തിരിക്കണം.</p>
<p>കാരണം, നീതി വേണ്ടത് ആ കുഞ്ഞുങ്ങൾക്കാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/dont-make-cbi-chargesheet-a-political-weapon-vt-balrams-facebook-post-in-walayar-case.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അഞ്ഞൂറു രൂപ കൊടുത്ത് എത്ര സി.പി.എമ്മുകാര്&#x200d; ഇരട്ടക്കൊലയുടെ പാപക്കറ സ്വന്തം കൈയില്&#x200d; പുരട്ടും; വി.ടി. ബല്&#x200d;റാം</title>
		<link>https://www.chandrikadaily.com/how-many-cpm-members-will-put-the-stain-of-double-murder-on-their-own-hands-by-paying-five-hundred-rupees-vt-balram.html</link>
					<comments>https://www.chandrikadaily.com/how-many-cpm-members-will-put-the-stain-of-double-murder-on-their-own-hands-by-paying-five-hundred-rupees-vt-balram.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 15 Jan 2025 10:05:57 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[congress]]></category>
		<category><![CDATA[periya murder case]]></category>
		<category><![CDATA[VT BALRAM]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=325750</guid>

					<description><![CDATA[ഭീകരവാദികളെ പരസ്യമായി പിന്തുണക്കുന്നവരുടെ എണ്ണം എത്രമാത്രമുണ്ടെന്ന് കേരളം അറിഞ്ഞിരിക്കുന്നത് നല്ലതാണെന്നും ബല്&#x200d;റാം ഫേസ്ബുക് കുറിപ്പില്&#x200d; പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>പെരിയയില്&#x200d; രണ്ട് യൂത്ത് കോണ്&#x200d;ഗ്രസ് പ്രവര്&#x200d;ത്തകരായ ശരത് ലാലിനെയും കൃപിഷേനെയും വെട്ടിക്കൊന്ന കേസില്&#x200d; നിയമ പോരാട്ടത്തിനായി സി.പി.എം നടത്തുന്ന പണപ്പിരിവിനെതിരെ കോണ്&#x200d;ഗ്രസ് നേതാവ് വി.ടി. ബല്&#x200d;റാം.</p>
<p>500 രൂപ വീതം നല്&#x200d;കി അതിക്രൂരമായ ഒരു ഇരട്ടക്കൊലപാതകത്തിന്റെ പാപക്കറ സ്വന്തം കൈകളില്&#x200d; പുരട്ടുവാന്&#x200d; എത്ര സി.പി.എം അംഗങ്ങള്&#x200d; തയ്യാറാവുമെന്ന് അദ്ദേഹം ചോദിച്ചു. ഭീകരവാദികളെ പരസ്യമായി പിന്തുണക്കുന്നവരുടെ എണ്ണം എത്രമാത്രമുണ്ടെന്ന് കേരളം അറിഞ്ഞിരിക്കുന്നത് നല്ലതാണെന്നും ബല്&#x200d;റാം ഫേസ്ബുക് കുറിപ്പില്&#x200d; പറഞ്ഞു.</p>
<p><strong>ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്&#x200d;ണരൂപം</strong></p>
<p>അഞ്ഞൂറ് രൂപ വീതം നൽകി അതിക്രൂരമായ ഒരു ഇരട്ടക്കൊലപാതകത്തിന്റെ പാപക്കറ സ്വന്തം കൈകളിൽ പുരട്ടുവാൻ എത്ര സിപിഐഎം അംഗങ്ങൾ തയ്യാറാവും?</p>
<p>ഭീകരവാദികളെ പരസ്യമായി പിന്തുണക്കുന്നവരുടെ എണ്ണം എത്രമാത്രമുണ്ടെന്ന് കേരളം അറിഞ്ഞിരിക്കുന്നത് നല്ലതാണ്.</p>
<p>&#8230;&#8230;..</p>
<p>അതേസമയം പെരിയ ഇരട്ട കൊലപാതകത്തിലെ നിയമ പോരാട്ടത്തിനായി സ്‌പെഷ്യല്&#x200d; ഫണ്ട് എന്ന പേരിലാണ് സി.പി.എം പണം പിരിക്കുന്നത്. കാസര്&#x200d;കോട് ജില്ലയിലെ ഓരോ അംഗവും ഈ ഫണ്ടിലേക്ക് 500 രൂപ വീതം നല്&#x200d;കണമെന്നാണ് നിര്&#x200d;ദേശം. ഈ മാസം ഫണ്ട് പിരിവ് പൂര്&#x200d;ത്തിയാക്കും. പാര്&#x200d;ട്ടി നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനങ്ങളിലും മറ്റുസ്വകാര്യ, സര്&#x200d;ക്കാര്&#x200d; സ്ഥാപനങ്ങളിലും ജോലിയുള്ളവര്&#x200d; ഒരു ദിവസത്തെ വേതനം നല്&#x200d;കണം. രണ്ട് കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. 28,000ത്തിലേറെ അംഗങ്ങളാണ് ജില്ലയില്&#x200d; പാര്&#x200d;ട്ടിക്കുള്ളത്.</p>
<p>കേസില്&#x200d; അഞ്ചുവര്&#x200d;ഷത്തെ തടവിന് സി.ബി.ഐ കോടതി ശിക്ഷിച്ച 20ാം പ്രതി ഉദുമ മുന്&#x200d; എം.എല്&#x200d;.എ കെ.വി. കുഞ്ഞിരാമന്&#x200d;, 14ാം പ്രതി കെ. മണികണ്ഠന്&#x200d;, 21ാം പ്രതി രാഘവന്&#x200d; വെളുത്തോളി, 22ാം പ്രതി കെ.വി. ഭാസ്‌കരന്&#x200d; അടക്കമുള്ളവര്&#x200d;ക്കായി നിയമ പോരാട്ടം നടത്താനാണ് സ്‌പെഷ്യല്&#x200d; ഫണ്ട് പിരിക്കുന്നത്. കൊലപാതകത്തില്&#x200d; നേരിട്ട് പങ്കാളികളായ 10 പേര്&#x200d;ക്ക് സി.?ബി.ഐ കോടതി ഇരട്ട ജീവപര്യന്തം വിധിച്ചിരുന്നു.</p>
<p>2019 ഫെബ്രുവരി 17ന് രാത്രി 7.45നാണ് കാസര്&#x200d;കോട് പെരിയ കല്യോട്ടെ യൂത്ത് കോണ്&#x200d;ഗ്രസ് പ്രവര്&#x200d;ത്തകരായ കൃപേഷ് (21), ശരത്ത് ലാല്&#x200d; (24) എന്നിവരെ സി.പി.എം പ്രവര്&#x200d;ത്തകരടക്കമുള്ള പ്രതികള്&#x200d; കൊലപ്പെടുത്തിയത്. പെരുങ്കളിയാട്ടത്തിന്റെ സംഘാടകസമിതി യോഗത്തിനുശേഷം ബൈക്കില്&#x200d; വീട്ടിലേക്ക് മടങ്ങുമ്പോള്&#x200d; ജീപ്പിലെത്തിയ സംഘം ബൈക്ക് ഇടിച്ചു തെറിപ്പിച്ചശേഷം ഇരുവരെയും വെട്ടുകയായിരുന്നു. ആദ്യം ലോക്കല്&#x200d; പൊലീസും െ്രെകംബ്രാഞ്ചും അന്വേഷിച്ച ശേഷമാണ് സി.ബി.ഐ ഏറ്റെടുത്തത്. 24 പ്രതികളില്&#x200d; 10 പേരെ തെളിവുകളുടെ അഭാവത്തില്&#x200d; ഡിസംബര്&#x200d; 28ന് കോടതി വെറുതെ വിട്ടിരുന്നു.</p>
<p>രണ്ടാംപ്രതി സജി സി. ജോര്&#x200d;ജിനെ പൊലീസ് കസ്റ്റഡിയില്&#x200d;നിന്ന് ബലമായി മോചിപ്പിച്ചെന്നും ക്രിമിനല്&#x200d; ഗൂഢാലോചന നടത്തിയെന്നുമുള്ള കുറ്റം തെളിഞ്ഞെന്ന് കണ്ടെത്തിയാണ് നാലുപേര്&#x200d;ക്ക്കൊച്ചിയിലെ സി.ബി.ഐ സ്പെഷല്&#x200d; കോടതി അഞ്ച് വര്&#x200d;ഷത്തെ തടവ് വിധിച്ചത്. പിന്നീട് ഇവര്&#x200d; നല്&#x200d;കിയ അപ്പീല്&#x200d; പരിഗണിച്ച് ശിക്ഷമരവിപ്പിക്കുയും ഇവര്&#x200d; ജയില്&#x200d; മോചിതരാവുകയും ചെയ്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/how-many-cpm-members-will-put-the-stain-of-double-murder-on-their-own-hands-by-paying-five-hundred-rupees-vt-balram.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എന്തൊരു നികൃഷ്ട ജന്മമാണ് അഡ്വ. ശ്രീധരന്റേത്; രൂക്ഷമായി വിമര്&#x200d;ശിച്ച്‌  വി.ടി ബൽറാം</title>
		<link>https://www.chandrikadaily.com/what-a-miserable-birth-adv-sreedharan-has-v-t-balram-harshly-criticizes.html</link>
					<comments>https://www.chandrikadaily.com/what-a-miserable-birth-adv-sreedharan-has-v-t-balram-harshly-criticizes.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 29 Dec 2024 04:57:38 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[congress]]></category>
		<category><![CDATA[VT BALRAM]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=323734</guid>

					<description><![CDATA[അഭിഭാഷക വൃത്തിക്ക് മാത്രമല്ല, മനുഷ്യൻ എന്ന വിശേഷണത്തിന് പോലും യോഗ്യതയില്ലാത്ത കൊടും വഞ്ചകനെതിരെ കൂടിയാണ് സി.ബി.ഐ കോടതി വിധിയെന്നും വി.ടി ബൽറാം പോസ്റ്റിൽ പറയുന്നു.]]></description>
										<content:encoded><![CDATA[<p>പെരിയ ഇരട്ടക്കൊല കേസിൽ ആദ്യം വാദികളുടെ അഭിഭാഷകനാകുകയും പിന്നീട് പ്രതികളുടെ വക്കാലത്ത് ഏറ്റെടുക്കുകയും ചെയ്ത കാഞ്ഞങ്ങാട്ടെ മുതിർന്ന ക്രിമിനൽ അഭിഭാഷകൻ അഡ്വ. സി.കെ. ശ്രീധരനെ രൂക്ഷമായി വിമർശിച്ച് കെ.പി.സി.സി ഉപാധ്യക്ഷൻ വി.ടി ബൽറാം. ‘എന്തൊരു നികൃഷ്ട ജന്മമാണ് ഇയാളുടേത്!’ എന്നാണ് വി.ടി ബൽറാം ഫേസ്ബുക്കിൽ കുറിച്ചു.</p>
<p>അഭിഭാഷക വൃത്തിക്ക് മാത്രമല്ല, മനുഷ്യൻ എന്ന വിശേഷണത്തിന് പോലും യോഗ്യതയില്ലാത്ത കൊടും വഞ്ചകനെതിരെ കൂടിയാണ് സി.ബി.ഐ കോടതി വിധിയെന്നും വി.ടി ബൽറാം പോസ്റ്റിൽ പറയുന്നു.</p>
<p><strong>ഫേസിബുക്ക് പോസ്റ്റിന്റെ പൂര്&#x200d;ണരൂപം</strong></p>
<p>എന്തൊരു നികൃഷ്ട ജന്മമാണ് ഇയാളുടേത്!</p>
<p>അതിക്രൂരമായ ഒരു ഇരട്ടക്കൊലപാതകത്തിൽ ആദ്യം ഇരകൾക്കൊപ്പം നിൽക്കുക, അവരെ സമാശ്വസിപ്പിച്ച് നിയമവഴിയിൽ നീതി വാങ്ങി നൽകുമെന്ന് വാഗ്ദാനം ചെയ്യുക, പഠിക്കാനെന്ന പേരിൽ പ്രതികൾക്കെതിരായ മുഴുവൻ രേഖകളും തെളിവുകളും ഫയലുകളും വിശദമായി പരിശോധിക്കുക, പിന്നീട് ലവലേശം ലജ്ജയില്ലാതെ പണത്തിന് വേണ്ടി മറുകണ്ടം ചാടി പ്രതികളുടെ വക്കീലാവുക, ക്രൂരമായി കൊല ചെയ്യപ്പെട്ട രണ്ട് യുവാക്കളുടെ അമ്മമാരേയും സഹോദരിമാരേയും പ്രതിഭാഗത്തിന് വേണ്ടി കോടതി മുറിയിലിട്ട് നേരിട്ട് ക്രോസ് വിസ്താരം നടത്തുക.</p>
<p>അഭിഭാഷക വൃത്തിക്ക് മാത്രമല്ല, മനുഷ്യൻ എന്ന വിശേഷണത്തിന് പോലും യോഗ്യതയില്ലാത്ത ഈ കൊടും വഞ്ചകനെതിരായി കൂടിയാണ് ഇന്നത്തെ കോടതി വിധി.</p>
<p>പാഴ് ജന്മം.</p>
<p>അതേസമയം, പെരിയ ഇരട്ടക്കൊല കേസിൽ 14 സി.പി.എം നേതാക്കളെ കുറ്റക്കാരായി കണ്ടെത്തിയ സി.ബി.ഐ കോടതി വിധി, പ്രതികളുടെ വക്കാലത്ത് ഏറ്റെടുത്ത അഭിഭാഷകൻ അഡ്വ. സി.കെ. ശ്രീധരനും തിരിച്ചടിയായി. കെ.പി.സി.സി പ്രസിഡന്&#x200d;റ് കെ. സുധാകരനുമായി ഇടഞ്ഞ സി.കെ. ശ്രീധരനെ സി.പി.എം അടർത്തിയെടുത്ത് പ്രതികളുടെ കേസ് ഏൽപിക്കുകയായിരുന്നു. ഏറ്റെടുക്കുന്നതിനുമുമ്പ് കോൺഗ്രസിലായിരിക്കെ സി.കെ. ശ്രീധരൻ കേസ് സംബന്ധിച്ച് കോൺഗ്രസിന്&#x200d;റെ നിയമോപദേശകന്&#x200d;റെ റോളിലായിരുന്നു.</p>
<p>കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളിൽ ചെന്ന് കാര്യങ്ങൾ മനസ്സിലാക്കി കേസ് പഠിച്ച ശേഷമാണ് മറുപക്ഷത്ത് ചേർന്നതെന്ന് കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾ ആരോപിച്ചിരുന്നു. ഈ ‘ചതി’ വിധി വന്ന ദിവസവും കുടുംബം ആവർത്തിച്ച് ഉന്നയിച്ചിരുന്നു.</p>
<p>പ്രതികളുടെ വക്കാലത്ത് ഏറ്റെടുത്തത് സി.പി.എം നിർദേശപ്രകാരമല്ലെന്നും കേസിൽ ഹാജരാകുമ്പോൾ രാഷ്ട്രീയം നോക്കാറില്ലെന്നും കേസ് ഏൽപിക്കുന്ന കക്ഷികളുടെ വിശ്വാസ്യത സംരക്ഷിക്കുകയാണ് കടമയെന്നും പറഞ്ഞായിരുന്നു ശ്രീധരൻ കേസ് ഏറ്റെടുത്തത്. എന്നാൽ, കേസിൽ പ്രധാന പ്രതികളടക്കം ഭൂരിഭാഗം പ്രതികളും കുറ്റക്കാരെന്ന് കണ്ടെത്തിയതോടെ കോൺഗ്രസ് നേതാക്കൾ അദ്ദേഹത്തിനെതിരെ രൂക്ഷ വിമർശനമുയർത്തി.</p>
<p>ശ്രീധരന്&#x200d;റെ ആത്മകഥ മുഖ്യമന്ത്രി പിണറായി വിജയനെക്കൊണ്ട് പ്രകാശനം ചെയ്യിച്ചാണ് ഇടതുപക്ഷവുമായി ശ്രീധരൻ അടുത്തത്. കേസ് നടത്താൻ സി.പി.എം കീഴ്ഘടകങ്ങളിൽ നിന്ന് ഫണ്ട് ശേഖരിച്ചിരുന്നു. സി.കെ വാദിക്കുന്നതോടെ പ്രതികൾ രക്ഷപ്പെടുമെന്ന് ഉറപ്പുനൽകിയാണ് ഫണ്ട് ശേഖരിച്ചതെന്ന് സി.പി.എം വൃത്തങ്ങൾ പറയുന്നു. കേസ് വിജയിക്കുന്ന പക്ഷം ശ്രീധരന് വലിയ പദവികൾ കരുതിവെച്ചതായി പറയുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/what-a-miserable-birth-adv-sreedharan-has-v-t-balram-harshly-criticizes.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വിജയരാഘവന് ശേഷം ഇപ്പോഴിതാ രാമകൃഷ്ണന്&#x200d;, തൊട്ടുമുമ്പ് മോഹനന്&#x200d;, നേരത്തേ ജയരാജന്&#x200d;. അതിനുമുമ്പ് ബാലന്&#x200d;; സിപിഎമ്മിനെതിരെ വി.ടി ബല്&#x200d;റാം</title>
		<link>https://www.chandrikadaily.com/after-vijayaraghavan-now-ramakrishnan-just-before-mohanan-earlier-jayarajan-before-that-the-boy-vt-balram-against-cpm.html</link>
					<comments>https://www.chandrikadaily.com/after-vijayaraghavan-now-ramakrishnan-just-before-mohanan-earlier-jayarajan-before-that-the-boy-vt-balram-against-cpm.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 23 Dec 2024 17:15:23 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[VT BALRAM]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=323020</guid>

					<description><![CDATA[ജമാ അത്തെ ഇസ്ലാമിയും എസ്ഡിപിഐയുമല്ല ഇവരുടെ യഥാർത്ഥ പ്രശ്നമെന്നും ഒരു സമൂഹത്തെയാണ് അവർ ലക്ഷ്യമിടുന്നതെന്നും ബൽറാം കുറിച്ചു. ]]></description>
										<content:encoded><![CDATA[<p><strong>സി</strong>പിഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്റെ വിവാദ പരാമര്&#x200d;ശത്തിത്തെ പിന്തുണച്ച് എല്&#x200d;ഡിഎഫ് കണ്&#x200d;വീനര്&#x200d; ടിപി രാമകൃഷ്ണന്&#x200d; രംഗത്തെത്തിയതിനു പിന്നാലെ വിമർശനവുമായ കോൺഗ്രസ് നേതാവി വിടി ബൽറാം.</p>
<p>സിപിഎം നേതാക്കൾ നാട് നശിപ്പിക്കാനായി കരുതിക്കൂട്ടി ചെയ്യുന്നതാണ് ഇത് എന്നാണ് ബൽറാം വിമർശിച്ചത്. ജമാ അത്തെ ഇസ്ലാമിയും എസ്ഡിപിഐയുമല്ല ഇവരുടെ യഥാർത്ഥ പ്രശ്നമെന്നും ഒരു സമൂഹത്തെയാണ് അവർ ലക്ഷ്യമിടുന്നതെന്നും ബൽറാം കുറിച്ചു.</p>
<p><strong>ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്&#x200d;ണരൂപം</strong></p>
<p>വിജയരാഘവന് ശേഷം ഇപ്പോഴിതാ രാമകൃഷ്ണൻ. തൊട്ടുമുമ്പ് മോഹനനായിരുന്നു. നേരത്തേ ജയരാജൻ. അതിനുമുമ്പ് ബാലൻ.സ്ഥിരമായി ഇടക്കിടെ ഗോവിന്ദൻ.ഇതിനെല്ലാം പുറകിൽ സാക്ഷാൽ വിജയൻ.</p>
<p>പ്രിയ കേരളമേ, ഇനിയെങ്കിലും തിരിച്ചറിയുക. ഇവന്മാർ ഇത് കരുതിക്കൂട്ടിയാണ്. അബദ്ധങ്ങളല്ല, മനപ്പൂർവ്വമായ ആവർത്തനങ്ങളാണ്. പ്രൊപ്പഗണ്ടയുടെ അരക്കിട്ടുറപ്പിക്കലാണ്. നാട് നശിപ്പിച്ചേ ഇവർ അടങ്ങൂ. ലോകത്തെല്ലായിടത്തും കമ്മ്യൂണിസ്റ്റുകളുടെ ചരിത്രം ഇതു തന്നെയാണ്. ഇരുന്നിടം മുടിക്കുക.</p>
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>ഒരു വാർഡിൽ 25 വോട്ട് തികച്ചില്ലാത്ത ജമാ അത്തെ ഇസ്ലാമിയല്ല ഇവരുടെ യഥാർത്ഥ പ്രശ്നം. ഇന്നലെകളിൽ അവരെ പ്രകീർത്തിച്ചെഴുതിയ ദേശാഭിമാനി മുഖപ്രസംഗങ്ങൾ സാക്ഷി. കൈവെട്ടും മുദ്രാവാക്യം വിളിയുമായി നടക്കുന്ന എസ്ഡിപിഐയുമല്ല ഇവരുടെ യഥാർത്ഥ പ്രശ്നം.</p>
<p>52 വെട്ടിൽ പച്ചമനുഷ്യനെ കൊത്തിയരിയുന്ന, ബോംബ് നിർമ്മാണം കുടിൽ വ്യവസായമാക്കിയ ഇവർക്ക് അതൊക്കെ എത്ര നിസ്സാരം! ഇവരുടെ ലക്ഷ്യം ഒരു സമൂഹമാണ്. അവരുടെ അപരവൽക്കരണമാണ്, അതിൽ ആനന്ദിക്കുന്നവരുടെ കരുണാകടാക്ഷമാണ്, അതിന്റെ പ്രതിഫലമായി കിട്ടിയേക്കാവുന്ന നക്കാപ്പിച്ചകളാണ്.</p>
<p>മറ്റൊന്നും കൊണ്ടല്ല, വെറുപ്പിന്റെ പ്രത്യയശാസ്ത്രക്കാരുടെ ഔദാര്യത്തിലാണ് കേരളത്തിലെ നമ്പർ വൺ തിരുട്ടു കുടുംബത്തിന്റെ ശിഷ്ട കാല ജീവിതം. അതാണ് കാരണം. അത് മാത്രമാണ് കാരണം.</p>
</div>
</div>
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_promotionalMessage__CUsPM text-m_dark__1TC18 " data-test-id="promotional-message">
<div></div>
</div>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/after-vijayaraghavan-now-ramakrishnan-just-before-mohanan-earlier-jayarajan-before-that-the-boy-vt-balram-against-cpm.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കെ.എം ഷാജിക്കെതിരായ കള്ളക്കേസിൽ പിണറായി സർക്കാറിന് സുപ്രീം കോടതിയുടെ മുഖമടച്ചുള്ള പ്രഹരം, ഇത് സി.ജെ.പി കൂട്ടായ്മയുടെ സംയുക്ത പരാജയം: വി.ടി. ബൽറാം</title>
		<link>https://www.chandrikadaily.com/1supreme-court-slapped-pinarayi-govt-in-false-case-against-km-shaji-joint-failure-of-cjp-alliance-v-t-balram.html</link>
					<comments>https://www.chandrikadaily.com/1supreme-court-slapped-pinarayi-govt-in-false-case-against-km-shaji-joint-failure-of-cjp-alliance-v-t-balram.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 26 Nov 2024 14:00:17 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[km shaji]]></category>
		<category><![CDATA[VT BALRAM]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=319154</guid>

					<description><![CDATA[സംസ്ഥാന രാഷ്ട്രീയത്തിൽ ഇപ്പോൾ എല്ലാവരും കൃത്യമായി തിരിച്ചറിയുന്ന ‘സി.ജെ.പി’ കൂട്ടായ്മയുടെ സംയുക്ത പരാജയം കൂടിയാണ്‌ ഈ കേസിലെ സുപ്രീം കോടതി വിധിയെന്നും വി.ടി. ബൽറാം പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>മുസ്‌ലിം ലീഗ് നേതാവ്‌ കെ.എം. ഷാജിക്കെതിരെ പിണറായി വിജയൻ സർക്കാർ പടച്ചുണ്ടാക്കിയ കള്ളക്കേസിൽ ഇന്നവർക്ക് സുപ്രീം കോടതിയിൽ നിന്ന് ലഭിച്ചിച്ചത് മുഖമടച്ചുള്ള പ്രഹരമാണെന്ന് കോൺഗ്രസ് നേതാവ് വി.ടി. ബൽറാം. സംസ്ഥാന രാഷ്ട്രീയത്തിൽ ഇപ്പോൾ എല്ലാവരും കൃത്യമായി തിരിച്ചറിയുന്ന ‘സി.ജെ.പി’ കൂട്ടായ്മയുടെ സംയുക്ത പരാജയം കൂടിയാണ്‌ ഈ കേസിലെ സുപ്രീം കോടതി വിധിയെന്നും വി.ടി. ബൽറാം പറഞ്ഞു.</p>
<p>ബി.ജെ.പി -സി.പി.എം ബാന്ധവത്തെ സൂചിപ്പിക്കാൻ കോൺഗ്രസുകാർ ഉപയോഗിക്കുന്ന ചുരുക്കപ്പേരാണ് സി.ജെ.പി അഥവാ കമ്യൂണിസ്റ്റ് ജനതാ പാർട്ടി. പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ നീല ട്രോളിയടക്കമുള്ള വിവാദങ്ങൾക്ക് പിന്നിൽ ബി.ജെ.പി -സി.പി.എം കൂട്ടുകെട്ടുണ്ട് എന്നാരോപിച്ചാണ് ‘സി.ജെ.പി’ എന്ന ചുരുക്കെഴുത്ത് ഉപയോഗിച്ചു തുടങ്ങിയത്.</p>
<p>നേരത്തേ ഹൈക്കോടതിയിൽ നിന്നും സർക്കാരിന് ശക്തമായ തിരിച്ചടി ഉണ്ടായിട്ടും വിടാതെ ഷാജിയെ കുരുക്കാൻ സംസ്ഥാന സർക്കാരും കേന്ദ്ര ഏജൻസിയായ ഇ.ഡി.യും ഒരുമിച്ച് നീങ്ങുകയായിരുന്നുവെന്നും ബൽറാം ചൂണ്ടിക്കാട്ടി.</p>
<p><b>ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്&#x200d;ണരൂപം:</b></p>
<p>കെ എം ഷാജിക്കെതിരെ പിണറായി വിജയൻ സർക്കാർ പടച്ചുണ്ടാക്കിയ കള്ളക്കേസിൽ ഇന്നവർക്ക് സുപ്രീം കോടതിയിൽ നിന്ന് ലഭിച്ചിരിക്കുന്നത് മുഖമടച്ചുള്ള പ്രഹരമാണ്. ഷാജി കൈക്കൂലി വാങ്ങി എന്ന് സ്ഥാപിക്കാൻ വേണ്ടി 54 സാക്ഷി മൊഴികൾ കോടതി മുമ്പാകെ സംസ്ഥാന സർക്കാർ ഹാജരാക്കിയെങ്കിലും അതിൽ ഒരു മൊഴി പോലും ഷാജിയെ കുറ്റപ്പെടുത്തുന്ന തരത്തിലല്ല എന്നാണ് കോടതി കണ്ടെത്തിയിരിക്കുന്നത്. അതുകൊണ്ടുതന്നെയാണ് &#8220;ഇതെന്ത് തരം കേസാണ്&#8221; എന്നാണ് പരമോന്നത നീതിപീഠം ആശ്ചര്യപ്പെടുന്നത്. അത്രത്തോളം ഹീനമായ അധികാര ദുർവ്വിനിയോഗവും രാഷ്ട്രീയ പകപോക്കലുമാണ് ഈ കേസിൽ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത്.</p>
<p>നേരത്തേ ഹൈക്കോടതിയിൽ നിന്നും സർക്കാരിന് ശക്തമായ തിരിച്ചടിയാണുണ്ടായത്. എന്നിട്ടും വിടാതെ ഷാജിയെ കുരുക്കാൻ സംസ്ഥാന സർക്കാരും കേന്ദ്ര ഏജൻസിയായ ഇ.ഡി.യും ഒരുമിച്ച് നീങ്ങുകയായിരുന്നു. സംസ്ഥാന രാഷ്ട്രീയത്തിൽ ഇപ്പോൾ എല്ലാവരും കൃത്യമായി തിരിച്ചറിയുന്ന സി.ജെ.പി. കൂട്ടായ്മയുടെ സംയുക്ത പരാജയം കൂടിയാണ്‌ ഈ കേസിലെ സുപ്രീം കോടതി വിധി.</p>
<p>ഇത്രത്തോളം സർക്കാരിന്‌ തിരിച്ചടിയായ ഒരു വിധിപ്രഖ്യാപനം രാജ്യത്തെ പരമോന്നത കോടതി നടത്തിയിട്ടും അത്‌ അങ്ങനെത്തന്നെ പറയാതെ &#8220;കെ എം ഷാജിക്ക്‌ ആശ്വാസം&#8221; എന്ന് തലക്കെട്ട്‌ കൊടുക്കുന്ന ചില മാധ്യമ വാർത്തകൾ കണ്ടു. ട്രീപോർട്ടർ, ജനം ചാനലുകൾക്കൊക്കെ ഇപ്പോഴും നിലനിൽക്കുന്ന ഈ കൃമികടിക്ക്‌ തൽക്കാലം മരുന്നില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1supreme-court-slapped-pinarayi-govt-in-false-case-against-km-shaji-joint-failure-of-cjp-alliance-v-t-balram.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പിണറായിയുടെ പഞ്ച്‌ ഡയലോഗ് കേട്ട്‌ കോരിത്തരിക്കുന്നവരുടെ എണ്ണം കുറഞ്ഞു; സി.പി.എം ബി.ജെ.പിയുടെ സഖ്യകക്ഷി: വി.ടി ബൽറാം</title>
		<link>https://www.chandrikadaily.com/pinarayis-punch-dialogues-have-reduced-the-number-of-people-crying-ally-of-cpm-bjp-vt-balram.html</link>
					<comments>https://www.chandrikadaily.com/pinarayis-punch-dialogues-have-reduced-the-number-of-people-crying-ally-of-cpm-bjp-vt-balram.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 23 Nov 2024 16:44:58 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[pinarayi vijayan]]></category>
		<category><![CDATA[VT BALRAM]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=318726</guid>

					<description><![CDATA[സി.പി.എമ്മുമായി ബി.ജെ.പി നേതാക്കൾ ഒരുപാട് ഡീലുകൾ ഉണ്ടാക്കിയിട്ടുണ്ടെന്നും ബൽറാം ഫേസ്ബുക്കിൽ കുറിച്ചു.]]></description>
										<content:encoded><![CDATA[<p>പിണറായി വിജയന്റെ പഞ്ച്‌ ഡയലോഗുകൾ കേട്ട്‌ കോരിത്തരിക്കുന്നവരുടെ എണ്ണം വലിയ തോതിൽ കുറഞ്ഞിരിക്കുന്നുവെന്നും കുത്തിത്തിരിപ്പുകൾ ഇനിയെങ്കിലും സി.പി.എം ഒഴിവാക്കിയാൽ അവർക്ക്‌ നല്ലതാണെന്നും കോൺഗ്രസ് നേതാവ് വി.ടി. ബൽറാം.</p>
<p>സി.പി.എമ്മിനെ ബി.ജെ.പിയുടെ സഖ്യകക്ഷി മാത്രമായാണ്‌ ജനങ്ങൾ കാണുന്നത്‌. ‘മതേതരത്വം സംരക്ഷിക്കാൻ’ സി.പി.എം ഒരു കാലത്തും കോൺഗ്രസിന്‌ വോട്ട്‌ മറിച്ചു നൽകില്ല. സി.പി.എമ്മുമായി ബി.ജെ.പി നേതാക്കൾ ഒരുപാട് ഡീലുകൾ ഉണ്ടാക്കിയിട്ടുണ്ടെന്നും ബൽറാം ഫേസ്ബുക്കിൽ കുറിച്ചു.</p>
<p><strong>ഫേസ്ബുക് പോസ്റ്റിന്&#x200d;റെ പൂർണരൂപം</strong></p>
<p><i>പാലക്കാട് തെരഞ്ഞെടുപ്പ് റിസൾട്ടുമായി ബന്ധപ്പെട്ട് ചില പ്രാഥമിക നിരീക്ഷണങ്ങൾ:</i></p>
<p><i>1) ബി.ജെ.പിയെ നേർക്കുനേരെയുള്ള പോരാട്ടത്തിൽ പരാജയപ്പെടുത്താൻ സാധിക്കുന്നത് കോൺഗസിനും യു.ഡി.എഫിനുമാണ് എന്ന് കേരളം വീണ്ടും വിധിയെഴുതിയിരിക്കുന്നു. സി.പി.എമ്മിനെ ബി.ജെ.പിയുടെ സഖ്യകക്ഷി മാത്രമായാണ്‌ ജനങ്ങൾ കാണുന്നത്‌.</i></p>
<p><i>2) ‘മതേതരത്വം സംരക്ഷിക്കാൻ’ സി.പി.എം ഒരു കാലത്തും കോൺഗ്രസിന്‌ വോട്ട്‌ മറിച്ചു നൽകില്ല. പാലക്കാട്ടെ മുൻ ഇലക്ഷനുകളിലൊന്നും അങ്ങനെ നൽകിയിട്ടുമില്ല. ഷാഫിയും ഇ. ശ്രീധരനും ഏറ്റുമുട്ടുമ്പോഴും ശ്രീകണ്ഠനെതിരെ പൊളിറ്റ്‌ ബ്യൂറോ അംഗം വിജയരാഘവൻ ജയിക്കാനായി മത്സരിക്കുമ്പോഴും ഇപ്പോൾ ഭരണത്തിന്റെ മുഴുവൻ സന്നാഹങ്ങളുമുപയോഗിച്ച് രണ്ടാം സ്ഥാനമെങ്കിലും നേടാൻ ഡസ്പറേറ്റായി നോക്കിയപ്പോഴും എല്ലാം സി.പി.എം സ്ഥിരമായി മൂന്നാം സ്ഥാനത്ത്‌ തന്നെയാണ്‌. അവരുടെ വോട്ടിൽ കാര്യമായ വ്യത്യാസമൊന്നുമില്ല. അവർക്ക്‌ അവിടെ അത്രയേ വോട്ടുള്ളൂ, 35000നും 38000നുമിടക്ക്.</i></p>
<p><i>3) ബി.ജെ.പിയുടെ പാലക്കാട്ടെ തകർച്ച തുടങ്ങിക്കഴിഞ്ഞു. അവരെ സംബന്ധിച്ച്‌ പാലക്കാട്‌ ഇനിയൊരു ‘എ’ ക്ലാസ്‌ സീറ്റല്ല. അടുത്ത മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ അവിടെ ഭരണമാറ്റത്തിന്‌ സാധ്യത വർധിച്ചിരിക്കുന്നു.</i></p>
<p><i>4) കാമ്പുള്ള രാഷ്ട്രീയ വിഷയങ്ങൾ ഉന്നയിക്കാതെ കോൺഗ്രസ്‌ സ്ഥാനാർഥിയെക്കുറിച്ച്‌ നിലവാരമില്ലാത്തതും ബാലിശവുമായ വ്യക്തിപര ആരോപണങ്ങളുന്നയിച്ച്‌ പ്രചരണങ്ങളെ ഡീറെയിൽ ചെയ്യിക്കാനുള്ള സി.പി.എം ശ്രമങ്ങൾ പതിവായി എല്ലാ തെരഞ്ഞെടുപ്പുകളിലും ഇപ്പോൾ പാളുകയാണ്‌. തലക്കകത്തും പുറത്തും ഒന്നുമില്ലാത്ത ചില മാധ്യമ പുംഗവന്മാരുടെ അതിവൈകാരിക പ്രകടനങ്ങൾ കൊണ്ട്‌ അവരുടെ ചാനലിന്റെ റേറ്റിംഗ്‌ മാത്രമേ കൂടുകയുള്ളൂ, സി.പി.എമ്മിന്റെ വോട്ട്‌ കൂടില്ല.</i></p>
<p><i>5) ഇനിയെങ്കിലും ഹീനമായ വർഗീയ പ്രചരണങ്ങൾ സി.പി.എം നിർത്തണമെന്ന് ജനങ്ങൾ ആവർത്തിച്ച്‌ ആവശ്യപ്പെടുന്നു. അങ്ങനെ ഏതെങ്കിലും ഒരു സിംഗ്ൾ വിഷയത്തിന്മേൽ വൈകാരികമായി പ്രതികരിക്കുന്നവരല്ല കേരളത്തിലെ ന്യൂനപക്ഷങ്ങൾ ഇപ്പോൾ. സമകാലിക ഇന്ത്യൻ അവസ്ഥയെ സമഗ്രമായി വിലയിരുത്തിയാണ്‌ അവർ ഈയടുത്തകാലത്തായി കോൺഗ്രസിനും യു.ഡി.എഫിനുമൊപ്പം നിൽക്കാൻ തീരുമാനിച്ചിരിക്കുന്നത്‌. പിണറായി വിജയന്റെ പഞ്ച്‌ ഡയലോഗുകൾ കേട്ട്‌ കോരിത്തരിക്കുന്നവരുടെ എണ്ണം വലിയ തോതിൽ കുറഞ്ഞിരിക്കുന്നു. അതുകൊണ്ട്‌ ഓവറായ കുത്തിത്തിരിപ്പുകൾ ഇനിയെങ്കിലും സി.പി.എം ഒഴിവാക്കിയാൽ അവർക്ക്‌ നന്ന്.</i></p>
<p><i>6) ബി.ജെ.പി സംസ്ഥാന നേതൃത്വത്തിനെതിരായ കലാപങ്ങൾ ആ പാർട്ടിക്കകത്ത്‌ തുടങ്ങിയിരിക്കുന്നു. പണത്തോട്‌ ആർത്തിയുള്ള സുരേന്ദ്രനെപ്പോലുള്ള നേതാക്കൾ സി.പി.എമ്മുമായി ഒരുപാട്‌ ഡീലുകൾ ഉണ്ടാക്കിയിട്ടുണ്ടെന്ന് ബി.ജെ.പിക്കാർക്ക് പോലും മനസ്സിലാവുന്നുണ്ട്.</i></p>
<p><i>7) ക്രെഡിബിലിറ്റിയുള്ള ഒരൊറ്റ നേതാവു പോലും ഇന്ന് സി.പി.എമ്മിലില്ല. &#8220;അപ്പ കണ്ടവനെ അപ്പാ&#8221; എന്നു വിളിക്കുന്ന, വിചാരിച്ച പോലെ കാര്യം നടന്നില്ലെങ്കിൽ തൊട്ടടുത്ത നിമിഷം മാറ്റിപ്പറയുന്ന അവസരവാദികളാണ് യുവ/സീനിയർ വ്യത്യാസമില്ലാതെ സി.പി.എമ്മിന്റെ നേതാക്കൾ. പുതിയ തലമുറ വോട്ടർമാർക്ക് മുന്നിൽ അവർ മിക്കവരും പരിഹാസ്യ കഥാപാത്രങ്ങളാണ്.</i></p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pinarayis-punch-dialogues-have-reduced-the-number-of-people-crying-ally-of-cpm-bjp-vt-balram.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>‘പാവം ദിവ്യയെ ക്രൂശിച്ച സി.പി.എം കണ്ണൂർ, പത്തനംതിട്ട ജില്ലാ കമ്മിറ്റികളോട് കാറൽ മാർക്സ്‌ മുത്തപ്പൻ ചോദിക്കും’: വി.ടി. ബൽറാം</title>
		<link>https://www.chandrikadaily.com/karel-marx-muthappan-will-ask-cpm-kannur-and-pathanamthitta-district-committees-who-crucified-poor-divya-v-t-balram.html</link>
					<comments>https://www.chandrikadaily.com/karel-marx-muthappan-will-ask-cpm-kannur-and-pathanamthitta-district-committees-who-crucified-poor-divya-v-t-balram.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 18 Oct 2024 06:20:11 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[congress]]></category>
		<category><![CDATA[VT BALRAM]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=313895</guid>

					<description><![CDATA[‘പൊതുജനാഭിപ്രായം ഏറെ മറുവശത്ത് നിൽക്കുമ്പോഴും ഇത് പറഞ്ഞത് നന്നായി. എൻറെയും അഭിപ്രായമാണ്’ എന്ന് എഴുത്തുകാരനും യു.എൻ ഉദ്യോഗസ്ഥനുമായ മുരളീ തുമ്മാരുകുടിയും അഭിപ്രായപ്പെട്ടിരുന്നു. ഇതിന്റെ സ്ക്രീൻ ഷോട്ട് സഹിതമാണ് ബൽറാമിന്റെ പരിഹാസം.]]></description>
										<content:encoded><![CDATA[<p>കണ്ണൂർ മുൻ എ.ഡി.എം നവീൻ ബാബു ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിൽ പ്രേരണകുറ്റം ചുമത്തപ്പെട്ട പി.പി. ദിവ്യയെ ന്യായീകരിക്കുന്നവർക്കെതിരെ പരിഹാസവുമായി കോൺഗ്രസ് നേതാവ് വി.ടി. ബൽറാം. കേസ് എടുത്തതിന് പിന്നാലെ ദിവ്യയെ കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് സി.പി.എം ജില്ലാ കമ്മിറ്റി പുറത്താക്കിയിരുന്നു. എന്നാൽ, ദിവ്യ ചെയ്തത് ശരിയായിരുന്നുവെന്നും അഴിമതിക്കെതിരെയുള്ള പോരാട്ടമായിരുന്നുവെന്നുമാണ് സി.പി.എം സഹയാത്രികരായ സോഷ്യൽമീഡിയ അക്കൗണ്ടുകൾ ന്യായീകരണം ചമച്ചത്.</p>
<p>‘കൈക്കൂലി ചോദിച്ചു വാങ്ങി എന്ന കൃത്യമായ പരാതിയുള്ള കേസാണ്. അതിനെക്കുറിച്ചു പരസ്യമായി പറഞ്ഞു എന്നതിന്റെ പേരിലാണ് ആ സ്ത്രീയെ ക്രൂശിക്കാനിറങ്ങിയത്’ എന്നായിരുന്നു ഇടതുസഹയാത്രികൻ കെ.ജെ. ജേക്കബിന്റെ കുറിപ്പ്. ‘പൊതുജനാഭിപ്രായം ഏറെ മറുവശത്ത് നിൽക്കുമ്പോഴും ഇത് പറഞ്ഞത് നന്നായി. എൻറെയും അഭിപ്രായമാണ്’ എന്ന് എഴുത്തുകാരനും യു.എൻ ഉദ്യോഗസ്ഥനുമായ മുരളീ തുമ്മാരുകുടിയും അഭിപ്രായപ്പെട്ടിരുന്നു. ഇതിന്റെ സ്ക്രീൻ ഷോട്ട് സഹിതമാണ് ബൽറാമിന്റെ പരിഹാസം. ‘പീപ്പി ദിവ്യ എന്ന ആ പാവം സ്ത്രീയെ ക്രൂശിച്ച സി.പി.എം കണ്ണൂർ ജില്ല കമ്മിറ്റിയോടും അതിനായി സമ്മർദ്ദം ചെലുത്തിയ പത്തനംതിട്ട ജില്ലാ കമ്മിറ്റിയോടും കാറൽ മാർക്സ്‌ മുത്തപ്പൻ ചോദിക്കും. പ്രമുഖ ദുരന്ത വിദഗ്ധനും പ്രമുഖ മാധ്യമ പ്രവർത്തകനും ഇനിയും പീപ്പി ദിവ്യക്ക്‌ വേണ്ടിയുള്ള ന്യായീകരണം തുടരും’ -എന്നായിരുന്നു അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്.</p>
<p>അതിനിടെ, അഴിമതിക്കെതിരായ സദുദ്ദേശവിമർശനമാണ് താൻ നടത്തിയതെന്നും നിരപരാധിത്വം നിയമവഴിയിലൂടെ തെളിയിക്കുമെന്നും ദിവ്യ വ്യക്തമാക്കിയിരുന്നു. നവീൻ ബാബുവിന്റെ വേർപാടിൽ അങ്ങേയറ്റം വേദനയുണ്ടെന്നും ദുഃഖമനുഭവിക്കുന്ന കുടുംബത്തിന്റെ സങ്കടത്തിൽ താൻ പങ്കു ചേരുന്നുവെന്നുമാണ് ദിവ്യ പറഞ്ഞത്. ‘പൊലീസ് അന്വേഷണവുമായി പൂർണ്ണമായും സഹകരിക്കും. എന്റെ നിരപാധിത്വം നിയമവഴിയിലൂടെ തെളിയിക്കും. അഴിമതിക്കെതിരായ സദുദ്ദേശവിമർശനമാണ് ഞാൻ നടത്തിയതെങ്കിലും, എൻ്റെ പ്രതികരണത്തിൽ ചില ഭാഗങ്ങൾ ഒഴിവാക്കേണ്ടതായിരുന്നുവെന്ന പാർട്ടി നിലപാട് ഞാൻ ശരി വെയ്ക്കുന്നു. ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് പദവിയിൽ നിന്നും മാറിനിൽക്കുന്നതാണ് ഉചിതമെന്ന ബോധ്യത്തിൽ ഞാൻ ആ സ്ഥാനം രാജി വെയ്ക്കുന്നു. രാജിക്കത്ത് ബന്ധപ്പെട്ടവർക്ക് അയച്ചു കൊടുത്തിട്ടുണ്ട്’ -ദിവ്യ ഇന്നലെ പുറത്തുവിട്ട കത്തിൽ പറഞ്ഞു.</p>
<p>നവീൻ ബാബുവിന്റെ മരണത്തിൽ പി.പി. ദിവ്യയെ പ്രതിചേർത്ത് അന്വേഷണ സംഘം കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. ആത്മഹത്യ പ്രേരണാക്കുറ്റം ചുമത്തി തളിപ്പറമ്പ് സബ് ഡിവിഷണൽ മജിസ്ട്രേറ്റ് കോടതിയിലാണ് കണ്ണൂർ ടൗൺ സി.ഐ റിപ്പോർട്ട് സമർപ്പിച്ചത്. വലിയ തോതിൽ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലായിരുന്നു നടപടി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/karel-marx-muthappan-will-ask-cpm-kannur-and-pathanamthitta-district-committees-who-crucified-poor-divya-v-t-balram.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പിണറായിയുടെ പി.ആർ ഏജൻസി മോദിക്കും ബി.ജെ.പിക്കും സേവനം ചെയ്യുന്നവർ? ആരാണ് പ്രതിഫലം നൽകുന്നത്‌? -വി.ടി. ബൽറാം</title>
		<link>https://www.chandrikadaily.com/pinarayis-pr-agency-serving-modi-and-bjp-who-pays-v-t-balram.html</link>
					<comments>https://www.chandrikadaily.com/pinarayis-pr-agency-serving-modi-and-bjp-who-pays-v-t-balram.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 02 Oct 2024 03:46:08 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[pinarayi vijayan]]></category>
		<category><![CDATA[VT BALRAM]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=311737</guid>

					<description><![CDATA[തിരുവനന്തപുരത്തെ ബി.ജെ.പി സ്ഥാനാർത്ഥിയായിരുന്ന രാജീവ് ചന്ദ്രശേഖറുമായി കെയ്സെൻ ഏജൻസിക്ക് ബന്ധമുണ്ടോ എന്നും ബൽറാം ചോദിക്കുന്നു.]]></description>
										<content:encoded><![CDATA[<p>‘ദ ഹിന്ദു’ ദിനപത്രവുമായി മുഖ്യമന്ത്രി പിണറായി വിജയന്റെ വിവാദ അഭിമുഖത്തിന് വേദിയൊരുക്കിയ കെയ്സെൻ എന്ന പി.ആർ ഏജൻസി മോദിയുടേയും ബിജെപിയുടേയുമൊക്കെ പി.ആർ വർക്ക് ചെയ്യുന്നവരാണെന്ന സംശയം പങ്കുവെച്ച് കോൺഗ്രസ് നേതാവ് വി.ടി. ബൽറാം. അവരുടെ ഫേസ്ബുക്ക്‌ അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത മോദിയുടെയും കേന്ദ്ര സർക്കാറിന്റെയും നിരവധി പരസ്യങ്ങളുടെ സ്ക്രീൻ ഷോട്ടുകൾ നൽകിയാണ് അദ്ദേഹത്തിന്റെ ചോദ്യം. തിരുവനന്തപുരത്തെ ബി.ജെ.പി സ്ഥാനാർത്ഥിയായിരുന്ന രാജീവ് ചന്ദ്രശേഖറുമായി കെയ്സെൻ ഏജൻസിക്ക് ബന്ധമുണ്ടോ എന്നും ബൽറാം ചോദിക്കുന്നു.</p>
<p><img src="https://www.madhyamam.com/h-upload/2024/10/02/2395664-pinarayi-vijayan-pr-agency.webp" alt="പിണറായിയുടെ പി.ആർ ഏജൻസി മോദിക്കും ബി.ജെ.പിക്കും സേവനം ചെയ്യുന്നവർ? ആരാണ് പ്രതിഫലം നൽകുന്നത്‌? -വി.ടി. ബൽറാം" /></p>
<p>‘ഏതായാലും ഇവർക്കുള്ള പ്രതിഫലം എത്രയാണ്‌? ആരാണ്‌ അത്‌ നൽകുന്നത്‌? സിപിഎമ്മിന്റെ പോളിറ്റ്‌ ബ്യൂറോ അംഗം എന്ന നിലയിൽ പാർട്ടിയാണോ പിണറായി വിജയന്റെ ഈ പി.ആർ വർക്കുകൾക്കുള്ള പ്രതിഫലം നൽകുന്നത്‌? അതോ മുഖ്യമന്ത്രി എന്ന നിലയിൽ സർക്കാരിന്റെ പിആർഡി വകുപ്പ്‌ ഖജനാവിലെ പണമെടുത്ത്‌ നൽകുകയാണോ? ഇതിനു മുൻപ്‌ ഈ ഏജൻസി വേറേതെങ്കിലും പിആർ പ്രവർത്തനം മുഖ്യമന്ത്രിക്ക്‌ വേണ്ടി ചെയ്തിട്ടുണ്ടോ? അതിന്‌ പ്രതിഫലം നൽകിയിട്ടുണ്ടോ?</p>
<p>മുഖ്യമന്ത്രിക്ക്‌ ഒരു പ്രസ്‌ സെക്രട്ടറി ഉണ്ട്‌. ഒരു ലക്ഷത്തിലേറെ രൂപ മാസശമ്പളമുണ്ടാവും. ഇതിന്‌ പുറമേ ഒരു മീഡിയ സെക്രട്ടറിയും ഉണ്ട്‌. ഒന്നര ലക്ഷത്തോളമാണ്‌ ശമ്പളമെന്ന് തോന്നുന്നു. ഇവരുടെ ജോലികൾ തമ്മിൽ വലിയ വ്യത്യാസമുണ്ടോ എന്നറിയില്ല. ഇതിന്‌ പുറമേ നേരത്തെ ഒരു മീഡിയ ഉപദേഷ്ടാവും കൂടി ഉണ്ടായിരുന്നു. പുള്ളി ഇപ്പോ രാജ്യസഭാംഗമാണ്. ഡൽഹിയിലെത്തിയാൽ മുഖ്യമന്ത്രിയുടെ പിആർ വർക്കുകൾ ഇദ്ദേഹത്തിന്റെ കൂടി മുൻകയ്യിലാണ്‌ പതിവ്‌. ഇതിനെല്ലാം പുറമേ സോഷ്യൽ മീഡിയ കൈകാര്യം ചെയ്യാൻ പത്തു പതിനഞ്ചാളുകൾ വേറെയുമുണ്ട്. ഇവർക്കുള്ള ശമ്പളമായും ലക്ഷങ്ങൾ ഖജനാവിൽ നിന്ന് ചോരുന്നുണ്ട്‌.</p>
<p>ഇവരൊക്കെ ഉണ്ടായിട്ടും ഒരു പത്രത്തിന്‌ ഇന്റർവ്യൂ നൽകുമ്പോൾ മുഖ്യമന്ത്രിയുടെ ഇടവും വലവും ഇരിക്കാൻ പുറത്തുള്ള പിആർ ഏജൻസി ഏർപ്പെടുത്തിക്കൊടുക്കുന്ന ആളുകൾ വേണമത്രെ! മുഖ്യമന്ത്രിയുടെ പേരിൽ ഇന്റർവ്യൂവിൽ അടിച്ചുവരുന്നത്‌ ഇവർ പറയിപ്പിച്ചതും പിന്നീട്‌ കൂട്ടിച്ചേർത്തതുമായ വാക്കുകളാണത്രേ!!’ -വി.ടി. ബൽറാം ചൂണ്ടിക്കാട്ടി.</p>
<p><b>ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം:</b></p>
<p>ഈ കെയ്സെൻ എന്ന ഏജൻസി ഫുൾ മോദിയുടേയും ബിജെപിയുടേയുമൊക്കെ PR വർക്ക് ചെയ്യുന്നവരാണ് എന്നാണല്ലോ അവരുടെ ഫേസ്ബുക്ക്‌ അക്കൗണ്ട്‌ ഒക്കെ കാണുമ്പോൾ തോന്നുന്നത്! തിരുവനന്തപുരത്തെ BJP സ്ഥാനാർത്ഥിയായിരുന്ന രാജീവ് ചന്ദ്രശേഖറുമായി ഇവർക്ക് ബന്ധമുണ്ടെന്നും കേൾക്കുന്നു. ഈ ഘട്ടത്തിൽ അതൊരാരോപണമായി ഉന്നയിക്കാനുള്ള തെളിവ്‌ എന്റെ കയ്യിൽ കിട്ടിയിട്ടില്ലാത്തതുകൊണ്ട്‌ അത്‌ നമ്മുടെ മാധ്യമ സുഹൃത്തുക്കളുടെ അന്വേഷണാത്മകതക്ക് വിട്ടുനൽകുന്നു.</p>
<p>ഏതായാലും ഇവർക്കുള്ള പ്രതിഫലം എത്രയാണ്‌? ആരാണ്‌ അത്‌ നൽകുന്നത്‌? സിപിഎമ്മിന്റെ പോളിറ്റ്‌ ബ്യൂറോ അംഗം എന്ന നിലയിൽ പാർട്ടിയാണോ പിണറായി വിജയന്റെ ഈ പിആർ വർക്കുകൾക്കുള്ള പ്രതിഫലം നൽകുന്നത്‌? അതോ മുഖ്യമന്ത്രി എന്ന നിലയിൽ സർക്കാരിന്റെ പിആർഡി വകുപ്പ്‌ ഖജനാവിലെ പണമെടുത്ത്‌ നൽകുകയാണോ?</p>
<p>ഇതിനു മുൻപ്‌ ഈ ഏജൻസി വേറേതെങ്കിലും പിആർ പ്രവർത്തനം മുഖ്യമന്ത്രിക്ക്‌ വേണ്ടി ചെയ്തിട്ടുണ്ടോ? അതിന്‌ പ്രതിഫലം നൽകിയിട്ടുണ്ടോ?</p>
<p>മുഖ്യമന്ത്രിക്ക്‌ ഒരു പ്രസ്‌ സെക്രട്ടറി ഉണ്ട്‌. ഒരു ലക്ഷത്തിലേറെ രൂപ മാസശമ്പളമുണ്ടാവും. ഇതിന്‌ പുറമേ ഒരു മീഡിയ സെക്രട്ടറിയും ഉണ്ട്‌. ഒന്നര ലക്ഷത്തോളമാണ്‌ ശമ്പളമെന്ന് തോന്നുന്നു. ഇവരുടെ ജോലികൾ തമ്മിൽ വലിയ വ്യത്യാസമുണ്ടോ എന്നറിയില്ല. ഇതിന്‌ പുറമേ നേരത്തെ ഒരു മീഡിയ ഉപദേഷ്ടാവും കൂടി ഉണ്ടായിരുന്നു. പുള്ളി ഇപ്പോ രാജ്യസഭാംഗമാണ്. ഡൽഹിയിലെത്തിയാൽ മുഖ്യമന്ത്രിയുടെ പിആർ വർക്കുകൾ ഇദ്ദേഹത്തിന്റെ കൂടി മുൻകയ്യിലാണ്‌ പതിവ്‌. ഇതിനെല്ലാം പുറമേ സോഷ്യൽ മീഡിയ കൈകാര്യം ചെയ്യാൻ പത്തു പതിനഞ്ചാളുകൾ വേറെയുമുണ്ട്. ഇവർക്കുള്ള ശമ്പളമായും ലക്ഷങ്ങൾ ഖജനാവിൽ നിന്ന് ചോരുന്നുണ്ട്‌.</p>
<p>ഇവരൊക്കെ ഉണ്ടായിട്ടും ഒരു പത്രത്തിന്‌ ഇന്റർവ്യൂ നൽകുമ്പോൾ മുഖ്യമന്ത്രിയുടെ ഇടവും വലവും ഇരിക്കാൻ പുറത്തുള്ള പിആർ ഏജൻസി ഏർപ്പെടുത്തിക്കൊടുക്കുന്ന ആളുകൾ വേണമത്രെ! മുഖ്യമന്ത്രിയുടെ പേരിൽ ഇന്റർവ്യൂവിൽ അടിച്ചുവരുന്നത്‌ ഇവർ പറയിപ്പിച്ചതും പിന്നീട്‌ കൂട്ടിച്ചേർത്തതുമായ വാക്കുകളാണത്രേ!!</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pinarayis-pr-agency-serving-modi-and-bjp-who-pays-v-t-balram.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>‘ആരൊക്കെയാണ് ആ തീവ്രവാദികൾ? എന്തെല്ലാമാണ് അവരുടെ തീവ്രവാദ പ്രവർത്തനം?’ ’; പിണറായി വിജയൻ ജനങ്ങളെ ബോധ്യപ്പെടുത്തുമോയെന്ന് വി.ടി ബൽറാം</title>
		<link>https://www.chandrikadaily.com/who-are-those-terrorists-what-is-their-terrorist-activity-vt-balram-whether-pinarayi-vijayan-will-convince-the-people.html</link>
					<comments>https://www.chandrikadaily.com/who-are-those-terrorists-what-is-their-terrorist-activity-vt-balram-whether-pinarayi-vijayan-will-convince-the-people.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 30 Sep 2024 13:58:56 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[congress]]></category>
		<category><![CDATA[pinarayi vijayan]]></category>
		<category><![CDATA[VT BALRAM]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=311527</guid>

					<description><![CDATA[സംസ്ഥാന സർക്കാർ നടപടി സ്വീകരിച്ചുവെന്നു പറയുന്ന മുസ്‌ലിം തീവ്രവാദികൾ ആരാണെന്നും ഇവരുടെ തീവ്രവാദ പ്രവർത്തനം എന്തൊക്കെയാണെന്നും മുഖ്യമന്ത്രി വെളിപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.]]></description>
										<content:encoded><![CDATA[<p>മലപ്പുറത്ത് വലിയ തോതിൽ സ്വർണക്കടത്തും ഹവാല ഇടപാടും നടക്കുന്നുവെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവ് വി.ടി ബൽറാം. പിടിച്ചെടുത്ത സ്വർണം ആർക്കു വേണ്ടിയാണു കൊണ്ടുവന്നതെന്ന് അന്വേഷിച്ചു കണ്ടുപിടിക്കാൻ കേരള പോലീസിനായിട്ടുണ്ടോ എന്ന് ബൽറാം ചോദിച്ചു. സംസ്ഥാന സർക്കാർ നടപടി സ്വീകരിച്ചുവെന്നു പറയുന്ന മുസ്‌ലിം തീവ്രവാദികൾ ആരാണെന്നും ഇവരുടെ തീവ്രവാദ പ്രവർത്തനം എന്തൊക്കെയാണെന്നും മുഖ്യമന്ത്രി വെളിപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.</p>
<p>കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ 150 കിലോ സ്വർണവും 123 കോടിയുടെ ഹവാല പണവും മലപ്പുറം ജില്ലയിൽനിന്നു മാത്രം പിടിച്ചെടുത്തെന്നും ഇതു രാജ്യവിരുദ്ധ പ്രവർത്തനത്തിനായാണ് ഉപയോഗിക്കുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചിരുന്നു.  പിടിച്ചെടുത്ത സ്വർണം ഭൂരിഭാഗവും പോലീസ് തന്നെ അടിച്ചുമാറ്റി ബാക്കിയുള്ളത് മാത്രമേ കണക്കിൽ കാണിക്കുന്നുള്ളൂവെന്നാണ് ആക്ഷേപമുയരുന്നതെന്ന് ഫേസ്ബുക്ക് കുറിപ്പിൽ ബൽറാം ചൂണ്ടിക്കാട്ടി.</p>
<p>പിടിയിലായ പ്രതികളെ കേന്ദ്രീകരിച്ച് ശരിയായ തുടരന്വേഷണം നടത്തി കള്ളക്കടത്തിന്&#x200d;റെ യഥാർത്ഥ ഗുണഭോക്താക്കളിലേക്ക് എത്തുന്നതിൽ പോലീസ് പരാജയപ്പെടുന്നതുകൊണ്ടാണ് ഇതു ജനങ്ങൾ വിശ്വസിക്കുന്നത്. പിടിച്ചെന്നു പറയുന്ന ഏതെങ്കിലും ഒരു കേസിൽ ഈ സ്വർണം ആർക്ക് വേണ്ടിയാണ് കൊണ്ടുവന്നത് എന്ന് അന്വേഷിച്ചു കണ്ടുപിടിക്കാൻ കേരളാ പോലീസിന് കഴിഞ്ഞിട്ടുണ്ടോ? ഇത്രയധികം പിടിച്ചിട്ടും ഒരു കേസിൽ പോലും യഥാർത്ഥ പ്രതികളിലേക്ക് അന്വേഷണം നീളാത്തതെന്തുകൊണ്ടാണെന്നും വിവിധ കേസുകളിൽ കേന്ദ്ര ഏജൻസികൾ നടത്തുന്ന അന്വേഷണം പോലും ഇടയ്ക്കു വച്ച് വഴിമാറുന്നത് എന്തുകൊണ്ടാണെന്നും വി.ടി ബൽറാം ചോദിച്ചു.</p>
<p>&nbsp;</p>
<p><b>വി.ടി ബൽറാമിന്&#x200d;റെ ഫേസ്ബുക്ക് പോസ്റ്റിന്&#x200d;റെ പൂർണരൂ</b><strong>പം;</strong></p>
<p><i>മുഖ്യമന്ത്രിയുടെ വിലാപത്തിന്റെ അടിസ്ഥാനമെന്താണ്? കഴിഞ്ഞ എട്ടു വർഷത്തിനുള്ളിൽ ഇങ്ങനെ എത്ര ‘Muslim extremist elements ‘നെതിരെ പിണറായി വിജയൻ നടപടി സ്വീകരിച്ചിട്ടുണ്ട്? ആരൊക്കെയാണ് ആ തീവ്രവാദികൾ? എന്തെല്ലാമാണ് അവരുടെ തീവ്രവാദ പ്രവർത്തനം? പേര് സഹിതം പിണറായി വിജയന് കേരളത്തിലെ ജനങ്ങളെ ബോധ്യപ്പെടുത്താമോ?</i></p>
<p><i>? ഇതിൽ ഏതെങ്കിലും ഒരു കേസിൽ ഈ സ്വർണം ആർക്ക് വേണ്ടിയാണ് കൊണ്ടുവന്നത് എന്ന് അന്വേഷിച്ചു കണ്ടുപിടിക്കാൻ കേരളാ പൊലീസിന് കഴിഞ്ഞിട്ടുണ്ടോ? ഒന്നോ രണ്ടോ കേസിലാണെങ്കിൽ പ്രതികൾ സഹകരിച്ചില്ല എന്ന് പറയാം. പക്ഷേ ഇത്രയധികം കേസ് പിടിച്ചിട്ടും ഒരു കേസിലും യഥാർഥ പ്രതികളിലേക്ക് അന്വേഷണം നീളാത്തതെന്തേ?</i></p>
<p><i>?പിടിച്ചെടുത്ത സ്വർണ്ണം ഭൂരിഭാഗവും പൊലീസ് തന്നെ അടിച്ചുമാറ്റി ബാക്കിയുള്ളത് മാത്രമേ കണക്കിൽ കാണിക്കുന്നുള്ളൂ എന്നതാണല്ലോ ഉയർന്നുവന്നിട്ടുള്ള ആക്ഷേപം. ഇത് ജനങ്ങൾ വിശ്വസിക്കുന്നത് പൊലീസ് പിടിയിലായ പ്രതികളെ കേന്ദ്രീകരിച്ച് ശരിയായ തുടരന്വേഷണം നടത്തി കള്ളക്കടത്തിന്റെ യഥാർഥ ഗുണഭോക്താക്കളിലേക്ക് എത്തുന്നതിൽ പരാജയപ്പെടുന്നതുകൊണ്ടല്ലേ?</i></p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/who-are-those-terrorists-what-is-their-terrorist-activity-vt-balram-whether-pinarayi-vijayan-will-convince-the-people.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സി.പി.എം എന്ന ഭീകര സംഘടനയിലെ പി. ജയരാജനും ടി.വി രാജേഷും വിചാരണ നേരിടാൻ പോവുന്നു -വി.ടി. ബൽറാം</title>
		<link>https://www.chandrikadaily.com/p-of-the-terrorist-organization-cpm-jayarajan-and-tv-rajesh-to-face-trial-vt-balram.html</link>
					<comments>https://www.chandrikadaily.com/p-of-the-terrorist-organization-cpm-jayarajan-and-tv-rajesh-to-face-trial-vt-balram.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 19 Sep 2024 11:46:49 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[VT BALRAM]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=309983</guid>

					<description><![CDATA[മഹാത്മാഗാന്ധിയുടെ അഹിംസാ സിദ്ധാന്തവുമായി ഏറെ ബന്ധപ്പെട്ട ഖാദിയുടെ പ്രചരണത്തിനായുള്ള സർക്കാർ സംവിധാനത്തിന്റെ തലപ്പത്ത് നിന്ന് ജയരാജനെ പുറത്താക്കണമെന്നും ബൽറാം ആവശ്യപ്പെട്ടു.]]></description>
										<content:encoded><![CDATA[<div class="details-story-wrapper">
<div class="content details-content-story">
<div class="story">
<p>മുസ്&#x200d;ലിം ലീഗ് പ്രവർത്തകൻ അരിയിൽ ഷൂക്കൂറിനെ കൊലപ്പെടുത്തിയ കേസിൽ സി.പി.എം നേതാക്കളായ പി. ജയരാജനും മുൻ എം.എൽ.എ ടി.വി രാജേഷും സമർപ്പിച്ച വിടുതൽ ഹരജി സി.ബി.ഐ പ്രത്യേക കോടതി തള്ളിയതിൽ പ്രതികരണവുമായി വി.ടി. ബൽറാം. അരിയിൽ ഷുക്കൂറിനെ നൂറുകണക്കിനാളുകളുകളുടെ മുന്നിൽ തുണ്ടം തുണ്ടമായി വെട്ടിക്കൊലപ്പെടുത്തിയ കേസിൽ സിപിഎം എന്ന ഭീകര സംഘടനയിലെ പി. ജയരാജൻ, ടി.വി. രാജേഷ് എന്നീ രണ്ട് പ്രധാന നേതാക്കൾ വിചാരണ നേരിടാൻ പോവുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. മഹാത്മാഗാന്ധിയുടെ അഹിംസാ സിദ്ധാന്തവുമായി ഏറെ ബന്ധപ്പെട്ട ഖാദിയുടെ പ്രചരണത്തിനായുള്ള സർക്കാർ സംവിധാനത്തിന്റെ തലപ്പത്ത് നിന്ന് ജയരാജനെ പുറത്താക്കണമെന്നും ബൽറാം ആവശ്യപ്പെട്ടു.</p>
<p>കേസിൽ വിചാരണ കൂടാതെ വിടുതൽ നൽകണമെന്ന് ആവശ്യപ്പെട്ട് 2023 ജനുവരിയിലാണ് പി. ജയരാജനും ടി.വി. രാജേഷും സി.ബി.ഐ സ്പെഷൽ കോടതിയിൽ സംയുക്തമായി വിടുതൽ ഹർജി നൽകിയത്. ഇതാണ് ഇന്ന് സി.ബി.ഐ സ്പെഷൽ കോടതി ജഡ്ജി പി. ശബരിനാഥൻ തള്ളിയത്. നേരത്തെ സി.ബി.ഐ കുറ്റപത്രത്തിൽ പി. ജയരാജനും ടി.വി. രാജേഷിനുമെതിരെ കൊലപാതകം, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ വകുപ്പുകള്&#x200d; ചുമത്തിയിരുന്നു. ആദ്യം ക്രൈംബ്രാഞ്ച് അന്വേഷിച്ച കേസിൽ ക്രിമിനൽ ഗൂഢാലോചന കുറ്റം ഒഴിവാക്കിയായിരുന്നു പി. ജയരാജനും ടി.വി. രാജേഷിനുമെതിരെ കുറ്റപത്രം സമർപ്പിച്ചിരുന്നത്. പിന്നീട് അബ്ദുൽ ഷുക്കൂറിന്റെ മാതാവ് ആത്തിക്ക സമർപ്പിച്ച ഹർജിയിൽ ഹൈകോടതി കേസന്വേഷണം സി.ബി.ഐക്ക് വിടുകയും കേസിൽ തുടരന്വേഷണം നടത്താൻ ഉത്തരവിടുകയുമായിരുന്നു. അതിനെ തുടർന്നാണു ക്രിമിനൽ ഗൂഢാലോചന കുറ്റവും കൂടി ഉൾപ്പെടുത്തി.</p>
<p>പി. ജയരാജന്റെ വാഹനവ്യൂഹത്തിനു നേരെ കല്ലെറിഞ്ഞു എന്നാരോപിച്ച് 2012 ഫെബ്രുവരി 20ന് ഷുക്കൂറിനെ 30 ഓളം വരുന്ന സി.പി.എം പ്രവർത്തകർ ചേർന്ന് തടഞ്ഞുവച്ചു വിചാരണ ചെയ്തു കൊലപ്പെടുത്തിയത്‌. ഷുക്കൂറിനെ കൊലപ്പെടുത്താനുള്ള ഗൂഡാലോചന തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ വച്ചു നടന്നു എന്നാണ് സി.ബി.ഐ പറയുന്നത്. കല്ലേറിനെ തുടർന്ന് ജയരാജനെയും രാജേഷിനേയും ഈ ആശുപത്രിയിലാണു പ്രവേശിപ്പിച്ചിരുന്നത്.</p>
<div id="inside_post_content_ad_3_after" class="hide inside-post-ad-after"><b>വി.ടി. ബൽറാമിന്റെ കുറിപ്പ്:</b></div>
<p>അരിയിൽ ഷുക്കൂർ എന്ന ഇളം പ്രായത്തിലുള്ള ഒരു ചെറുപ്പക്കാരനെ ആസൂത്രിതമായി ഗൂഢാലോചന നടത്തി നൂറുകണക്കിനാളുകളുകളുടെ മുന്നിൽ പരസ്യമായി നെൽവയലിൽ വച്ച് തുണ്ടം തുണ്ടമായി വെട്ടിക്കൊലപ്പെടുത്തിയ കേസിൽ സിപിഎം എന്ന ഭീകര സംഘടനയിലെ പി. ജയരാജൻ, ടി വി രാജേഷ് എന്നീ രണ്ട് പ്രധാന നേതാക്കൾ വിചാരണ നേരിടാൻ പോവുന്നു.</p>
<p>ഇവരിലൊരാളാണ് മഹാത്മാഗാന്ധിയുടെ അഹിംസാ സിദ്ധാന്തവുമായി ഏറെ ബന്ധപ്പെട്ട ഖാദിയുടെ പ്രചരണത്തിനായുള്ള സർക്കാർ സംവിധാനത്തിന്റെ തലപ്പത്തിരിക്കുന്നത് എന്നതാണ് ഏറ്റവും വലിയ വൈരുദ്ധ്യം. ഖാദി ബോർഡ് വൈസ് ചെയർമാൻ സ്ഥാനത്തു നിന്ന് ജയരാജനെ പുറത്താക്കണം.</p>
</div>
</div>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/p-of-the-terrorist-organization-cpm-jayarajan-and-tv-rajesh-to-face-trial-vt-balram.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
