<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>vt belram &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/vt-belram/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 08 Sep 2025 09:01:42 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>vt belram &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>&#8216;ബിജെപിയുടെ കപട വിലാപങ്ങളുടെ മെഗാ ഫോണ്‍&#8217;; എം ബി രാജേഷിനെതിരെ വി ടി ബല്‍റാം</title>
		<link>https://www.chandrikadaily.com/bjps-megaphone-of-fake-laments-vt-balram-against-mb-rajesh.html</link>
					<comments>https://www.chandrikadaily.com/bjps-megaphone-of-fake-laments-vt-balram-against-mb-rajesh.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Mon, 08 Sep 2025 09:00:30 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[congress]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[Facebook post]]></category>
		<category><![CDATA[mb rajesh]]></category>
		<category><![CDATA[vt belram]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=353195</guid>

					<description><![CDATA[എം ബി രാജേഷ് ഇപ്പോഴുയര്‍ത്തുന്ന ആരോപണങ്ങള്‍ തെരഞ്ഞെടുപ്പ് കാലം മുന്നില്‍ക്കണ്ട്]]></description>
										<content:encoded><![CDATA[<p>പാലക്കാട്: ബിഹാര്&#x200d; പോസ്റ്റര്&#x200d; വിവാദത്തിന്റെ പശ്ചാത്തലത്തില്&#x200d; മന്ത്രി എംബി രാജേഷ് ഉന്നയിച്ച വിമര്&#x200d;ശനങ്ങള്&#x200d;ക്ക് മറുപടിയുമായി കോണ്&#x200d;ഗ്രസ് നേതാവ് വിടി ബല്&#x200d;റാം. ബിജെപിയുടെ കപടവിലാപങ്ങളുടെ മെഗാഫോണാവുക എന്നതാണ് എം ബി രാജേഷിനെപ്പോലുള്ളവര്&#x200d; സ്വയം സ്വീകരിച്ചിരിക്കുന്ന വഴിയെന്നാണ് വി ടി ബല്&#x200d;റാമിന്റെ വിമര്&#x200d;ശനം. എം ബി രാജേഷ് ഇപ്പോഴുയര്&#x200d;ത്തുന്ന ആരോപണങ്ങള്&#x200d; തെരഞ്ഞെടുപ്പ് കാലം മുന്നില്&#x200d;ക്കണ്ടാണ് എന്നും ബല്&#x200d;റാം പറഞ്ഞു.</p>
<p>മോദി സര്&#x200d;ക്കാരിന്റെ പൗരത്വ കരി നിയമങ്ങള്&#x200d;ക്കെതിരായ ജനകീയ പ്രക്ഷോഭകാലത്ത് സമരം ചെയ്യുന്നവര്&#x200d;ക്കെതിരെ &#8216;ഗോലി മാരോ സാലോംകോ&#8217;, (വെടിവച്ച് കൊല്ലിനെടാ അവറ്റകളെയൊക്കെ) എന്ന് ഹിന്ദുത്വ ആള്&#x200d;ക്കൂട്ടത്തോട് ആഹ്വാനം ചെയ്ത കൊടും വര്&#x200d;ഗീയവാദി അനുരാഗ് ഠാക്കൂറിനെ തന്റെ ആത്മാര്&#x200d;ത്ഥ മിത്രമായി പരിചയപ്പെടുത്തുന്നയാളാണ് എം ബി രാജേഷെന്ന് കേരളം മറന്നിട്ടില്ല. അക്കാര്യത്തിലന്ന് സ്വന്തം അനുഭാവികള്&#x200d;ക്കിടയില്&#x200d; നിന്ന് പോലും ഏറ്റുവാങ്ങേണ്ടിവന്ന വിമര്&#x200d;ശനങ്ങളുടെ ജാള്യത തീര്&#x200d;ക്കാനവസരം നോക്കി നടക്കുകയാണ് അദ്ദേഹമെന്ന് സംശയിക്കണം എന്നും കോണ്&#x200d;ഗ്രസ് നേതാവ് ചൂണ്ടിക്കാട്ടുന്നു.</p>
<p>ബിഹാര്&#x200d; വിവാദത്തില്&#x200d; കോണ്&#x200d;ഗ്രസ് ഡിജിറ്റല്&#x200d; മീഡിയ സെല്&#x200d; ചെയര്&#x200d;മാന്&#x200d; സ്ഥാനത്ത് നിന്ന് താന്&#x200d; ഇതുവരെ മാറിയിട്ടോ മാറ്റപ്പെട്ടിട്ടോ ഇല്ല. ഇക്കാര്യത്തില്&#x200d; ടൈറ്റില്&#x200d; കാര്&#x200d;ഡുകളിറക്കുന്ന ചില ചാനലുകളുടെ ഉന്നം എളുപ്പത്തില്&#x200d; മനസ്സിലാക്കാനാവും, എന്നാല്&#x200d; എം ബി രാജേഷും ശിവന്&#x200d;കുട്ടിയുമടങ്ങുന്ന മന്ത്രിപ്പട ഇതില്&#x200d; അമിതാവേശം കാണിച്ച് ഇളിഭ്യരാവണ്ടെന്നും വിടി ബല്&#x200d;റാം പോസ്റ്റില്&#x200d; പറയുന്നു.</p>
<p>സോഷ്യല്&#x200d; മീഡിയവഴി ബല്&#x200d;റാം തെറിക്കൂട്ടത്തെ വളര്&#x200d;ത്തിയെടുത്തെന്നും ബിഹാറില്&#x200d; തക്കം നോക്കിയിരുന്ന ബിജെപിക്ക് മനഃപൂര്&#x200d;വം ആയുധം കൊടുത്തെന്നുമായിരുന്നു എം ബി രാജേഷ് കഴിഞ്ഞ ദിവസം ഉന്നയിച്ച വിമര്&#x200d;ശനം. കേരളത്തിലെ സാഹിത്യകാരന്&#x200d;മാരെ, എ.കെ.ജിയെ അപമാനിച്ച വ്യക്തിയാണ്. സാമൂഹ്യ മാധ്യമങ്ങളെ അന്തസുള്ള രാഷ്ട്രീയ വിമര്&#x200d;ശനത്തിന് ഉപയോഗിക്കാത്തയാളാണ് വിടി ബല്&#x200d;റാം എന്നും മന്ത്രി എംബി രാജേഷ് ഫെയ്‌സ്ബുക്കില്&#x200d; കുറിച്ചിരുന്നു.</p>
<p><strong>വിടി ബല്&#x200d;റാമിന്റെ പോസ്റ്റ് പൂര്&#x200d;ണരൂപം-</strong></p>
<p>സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയും എന്റെ നാട്ടിലെ നിലവിലെ എംഎൽഎയുമായ എം ബി രാജേഷിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇന്നലെ കണ്ടു. അദ്ദേഹത്തിന്റെ മനസ്സിന്റെ വിശാലതയും സഹിഷ്ണുതയുടെ പരപ്പും ആത്മവിശ്വാസത്തിന്റെ ആഴവും സ്നേഹത്തിന്റെ ഊഷ്മളതയുമൊക്കെ ആ വാക്കുകളിൽ നല്ലോണം തെളിയുന്നുണ്ട്.ആദ്യം തന്നെ കൃത്യമായി ഒരു കാര്യം പറയട്ടെ, കെപിസിസി വൈസ് പ്രസിഡണ്ട് എന്ന നിലയിൽ എന്നിലേൽപ്പിക്കപ്പെട്ട നിരവധി സംഘടനാപരമായ ചുമതലകളിലൊന്നാണ് സാമൂഹ്യ മാധ്യമ വിഭാഗ (DMC) ത്തിന്റേത്. എന്നാൽ ആ ചുമതലയിൽ തുടർന്നുകൊണ്ട് അതിനായി കൂടുതൽ സമയം കണ്ടെത്താൻ കഴിയുന്നില്ല എന്ന വ്യക്തിപരമായ പരിമിതി ഞാൻ മാസങ്ങളായി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. എന്നിരുന്നാലും DMC ചെയർമാൻ സ്ഥാനത്ത് നിന്ന് വി.ടി. ബൽറാം എന്ന ഈ ഞാൻ ഇതുവരെ മാറിയിട്ടോ മാറ്റപ്പെട്ടിട്ടോ ഇല്ല. ഇക്കാര്യത്തിൽ ടൈറ്റിൽ കാർഡുകളിറക്കുന്ന ചില ചാനലുകളുടെ ഉന്നം എളുപ്പത്തിൽ മനസ്സിലാക്കാനാവും, എന്നാൽ എം ബി രാജേഷും ശിവൻകുട്ടിയുമടങ്ങുന്ന മന്ത്രിപ്പട ഇതിൽ അമിതാവേശം കാണിച്ച് ഇളിഭ്യരാവണ്ട. വിവാദമായ X പോസ്റ്റുമായി ബന്ധപ്പെട്ട് എന്നെ പ്രതിക്കൂട്ടിൽ നിർത്തുന്ന സമീപനം കോൺഗ്രസ് നേതൃത്വത്തിൽ ആർക്കും ഇല്ല. X പ്ലാറ്റ്ഫോം കൈകാര്യം ചെയ്യുന്ന ടീമിന്റെ ഭാഗത്തുനിന്ന് ഒരു പിഴവു വന്നതായി ശ്രദ്ധയിൽപ്പെട്ടപ്പോൾ അനുചിതമായ ആ പോസ്റ്റ് തിരുത്തിക്കുക എന്ന നിലയിലുള്ള സംഘടനാപരമായ ഇടപെടലാണ് എന്റെ ഭാഗത്തു നിന്നുണ്ടായതെന്ന് കോൺഗ്രസ് പാർട്ടി നേതൃത്വത്തിന് നന്നായറിയാം. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളുടേയും കെപിസിസി പുന:സംഘടനയുടേയുമൊക്കെ പശ്ചാത്തലത്തിൽ സാമൂഹിക മാധ്യമ വിഭാഗത്തിലും ആവശ്യമായ അഴിച്ചുപണികൾ ഉദ്ദേശിക്കുന്നുണ്ട്. അത് വേറെ കാര്യം. അതിൽ മാധ്യമങ്ങളെ അറിയിക്കേണ്ട വല്ലതുമുണ്ടെങ്കിൽ ഉചിതമായ സമയത്ത് പാർട്ടി തന്നെ അറിയിക്കും.ഇവിടെ എന്താണ് മന്ത്രി എം.ബി. രാജേഷിന്റെ യഥാർത്ഥ പ്രശ്നം എന്നതിന് ഒരു വിശദീകരണം ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. മോദി സർക്കാരിന്റെ പൗരത്വ കരി നിയമങ്ങൾക്കെതിരായ ജനകീയ പ്രക്ഷോഭകാലത്ത് സമരം ചെയ്യുന്നവർക്കെതിരെ &#8220;ഗോലി മാരോ സാലോംകോ&#8221;, (വെടിവച്ച് കൊല്ലിനെടാ അവറ്റകളെയൊക്കെ) എന്ന് ഹിന്ദുത്വ ആൾക്കൂട്ടത്തോട് ആഹ്വാനം ചെയ്ത കൊടും വർഗീയവാദി അനുരാഗ് ഠാക്കൂറിനെ തന്റെ ആത്മാർത്ഥ മിത്രമായി പരിചയപ്പെടുത്തുന്നയാളാണ് എം ബി രാജേഷെന്ന് കേരളം മറന്നിട്ടില്ല. അക്കാര്യത്തിലന്ന് സ്വന്തം അനുഭാവികൾക്കിടയിൽ നിന്ന് പോലും ഏറ്റുവാങ്ങേണ്ടിവന്ന വിമർശനങ്ങളുടെ ജാള്യത തീർക്കാനവസരം നോക്കി നടക്കുകയാണ് അദ്ദേഹമെന്ന് സ്വാഭാവികമായും തോന്നിപ്പോവുന്നു.</p>
<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>ഇന്ത്യൻ ജനാധിപത്യത്തെ അട്ടിമറിക്കുന്ന ബിജെപി-ഇലക്ഷൻ കമ്മീഷൻ കൂട്ടുകെട്ടിന്റെ നെറികേടുകൾക്കെതിരെ രാഹുൽഗാന്ധിയും കോൺഗ്രസും ഒറ്റക്ക് തുടങ്ങിവച്ച പോരാട്ടം ഇന്ന് ഇന്ത്യാ മുന്നണിയും രാജ്യത്തെ ജനങ്ങളും ഏറ്റെടുത്തിരിക്കുകയാണ്. ബിഹാറിൽ രാഹുൽ ഗാന്ധിയും തേജസ്വി യാദവും നടത്തിയ രണ്ടാഴ്ച നീണ്ട &#8216;വോട്ടർ അധികാർ യാത്ര&#8217;യും ജനലക്ഷങ്ങളെ ഇളക്കിമറിച്ചാണ് സമാപിച്ചത്. അതീവ ഗുരുതരമായ ഈ വിഷയത്തിൽ മന്ത്രി എം ബി രാജേഷ് കാര്യമായ ഒരു പ്രതികരണവും ഇതുവരെ നടത്തിക്കണ്ടിട്ടില്ല. പത്ത് വർഷം എംപിയും യുവജനസംഘടനയുടെ അഖിലേന്ത്യാ പ്രസിഡണ്ടുമൊക്കെയായി നിരന്തരം ദേശീയ, അന്തർദേശീയ വിഷയങ്ങളിൽ പ്രതികരിക്കാറുള്ളയാൾക്ക് ബിഹാറിലെ ഇലക്ഷൻ വിഷയം ഇപ്പോഴെങ്കിലും ശ്രദ്ധയിൽ വന്നതിൽ സന്തോഷം. എന്നാൽ രാജേഷിന്റെ പരമോന്നത നേതാവ് പിണറായി വിജയൻ വോട്ട് അട്ടിമറി വിഷയത്തിൽ ഇന്നേവരെ വാ തുറന്നിട്ടുണ്ടോ? അദ്ദേഹത്തെക്കൊണ്ട് ഒരക്ഷരം ഉരിയാടിക്കാൻ രാജേഷല്ല, എംഎ ബേബി വിചാരിച്ചാലും നടക്കുമെന്ന് തോന്നുന്നില്ല.ബിഹാറിൽ ബിജെപി മുന്നണിയുടെ അടിത്തറയിളക്കുന്ന ജനാവേശമാണ് രാഹുൽ ഗാന്ധിയും തേജസ്വി യാദവും സൃഷ്ടിച്ചിരിക്കുന്നത്. അവിടെ സമനില തെറ്റിയ ബിജെപി പല വിവാദങ്ങളും ഉണ്ടാക്കാൻ ശ്രമിക്കും. പ്രധാനമന്ത്രിയുടെ അമ്മയെ അവഹേളിച്ചു എന്ന് പറഞ്ഞുള്ള വിലാപം മാത്രമല്ല, അതിന്റെ പേരിൽ ആ സംസ്ഥാനം മുഴുവൻ ബന്ദും നടത്തി ബിജെപി. അതുകൊണ്ടുതന്നെ ഇനിയും പല വ്യാജ വിവാദങ്ങളും ഊതിപ്പെരുപ്പിച്ച് ബിജെപി വരുമെന്നുറപ്പ്. അതിനെയൊക്കെ മതേതര പക്ഷത്തുനിന്ന് തുറന്നുകാട്ടുക, അവരുടെ നിലവാരത്തകർച്ചയെ വിമർശിക്കുക എന്നതാണ് സാമാന്യമായ രാഷ്ട്രീയബോധമെങ്കിലുമുള്ള ഒരാൾക്ക് ചെയ്യാനാവുക. എന്നാൽ ബിജെപിയുടെ കപടവിലാപങ്ങളുടെ മെഗാഫോണാവുക എന്നതാണ് എം ബി രാജേഷിനെപ്പോലുള്ളവർ സ്വയം സ്വീകരിച്ചിരിക്കുന്ന വഴി. അനുരാഗ് ഠാക്കൂറിന്റെ ദീർഘകാലമിത്രത്തിന് സ്വാഭാവികമായ വഴി അത് തന്നെയായിരിക്കാം. പക്ഷേ എന്തൊരു ദുരന്തമാണത്!എന്നേച്ചൊല്ലിയുള്ള ചില ഫേസ്ബുക്ക് വിവാദങ്ങൾ എത്ര വർഷം കഴിഞ്ഞാലും രാജേഷ് പൊടി തട്ടിയെടുക്കും എന്നത് ഒട്ടും അപ്രതീക്ഷിതമല്ല, പ്രത്യേകിച്ചും ഇലക്ഷൻ കാലമാണല്ലോ ഇനി വരാനിരിക്കുന്നത്. എന്നെ ഒരു സ്ഥിരം വഴക്കാളിയായി ചിത്രീകരിച്ച് വ്യക്തിഹത്യ നടത്തുക എന്നത് കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്തും രാജേഷിന്റെ പ്രചരണ തന്ത്രമായിരുന്നല്ലോ.</p>
</div>
</div>
</div>
<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>പഴയകാല സിപിഎം നേതാവിനേക്കുറിച്ചും &#8220;മലയാളികളുടെ പ്രിയ എഴുത്തുകാരി&#8221;യേക്കുറിച്ചുമുള്ള പരാമർശ വിവാദങ്ങളുടെ പശ്ചാത്തലവും അതിലേക്ക് നയിച്ച പ്രകോപനങ്ങളുമെല്ലാം സാമാന്യബോധമുള്ള എല്ലാവർക്കും ഓർമ്മയുണ്ട്. വൈകാരികത ആളിക്കത്തിക്കാൻ വർഷങ്ങൾക്കിപ്പുറവും എനിക്കെതിരെ അത് മാത്രം പറഞ്ഞു കൊണ്ടേയിരിക്കുന്നവരുടെ ഉദ്ദേശ്യശുദ്ധി എത്രത്തോളമുണ്ടെന്നും വിലയിരുത്താൻ ഇന്നാട്ടുകാർക്ക് കഴിയും. പക്ഷേ, ലിസ്റ്റിന് നീളം കൂട്ടാൻ രാജേഷ് സ്വന്തം കയ്യിൽ നിന്ന് പേരുകളെടുത്തിടരുത് എന്ന് മാത്രം വിനീതമായി ഓർമ്മപ്പെടുത്തുന്നു. രാജേഷ് ആരോപിക്കുന്നത് പോലെ എഴുത്തുകാരൻ ബെന്യാമിനെ വ്യക്തിപരമായി ആക്ഷേപിക്കുന്ന തരത്തിൽ ഞാൻ ഒരു പരാമർശവും നടത്തിയിട്ടില്ല, അദ്ദേഹം ഫേസ്ബുക്കിൽ ഏറ്റുമുട്ടിയതും ഇരട്ടപ്പേര് വിളിച്ചതുമൊക്കെ മറ്റൊരു യുവനേതാവുമായിട്ടായിരുന്നു. ബെന്യാമിൻ തെരഞ്ഞെടുപ്പ് പ്രചരണത്തിന് വന്നത് തൃത്താലയിലാണെന്ന് മാത്രം. അതുപോലെ കോൺഗ്രസ് നേതാവ് ശ്രീ വി.എം. സുധീരനെതിരായി ഞാൻ ഹീനമായ പ്രചരണം നടത്തി എന്ന പച്ചക്കള്ളവും മന്ത്രി എംബി രാജേഷ് പറഞ്ഞുവക്കുന്നു. രാഷ്ട്രീയ ജീവിതത്തിലുടനീളം ഞാൻ ഏറ്റവും ചേർന്നുനിന്ന, എന്നെ ചേർത്തുനിർത്തിയ അദ്ദേഹത്തിന്റെ പേരിൽ എന്തിനാണ് രാജേഷ് ഇങ്ങനെ നുണ പറയുന്നത്! പിന്നെ രാജേഷിനെതിരായ &#8220;വ്യക്തിപരമായ&#8221; ആക്ഷേപങ്ങളുടെ കാര്യം. സംസ്ഥാനത്തെ വിവിധ യൂണിവേഴ്സിറ്റികളിലും പൊതുമേഖലാ സ്ഥാപനങ്ങളിലുമൊക്കെ നടന്ന വ്യാപകമായ ബന്ധുനിയമനങ്ങൾ ചർച്ചയാവേണ്ടിയിരുന്ന മണ്ഡലമായിരുന്നു തൃത്താല. എന്നാൽ കാലടി സംസ്കൃത സർവ്വകലാശാലയിലെ പിൻവാതിൽ നിയമനങ്ങൾ വേണ്ടവിധം ചർച്ചയാക്കിയില്ല എന്നതാണ് ഞങ്ങളുടെ പരിമിതി. അസിസ്റ്റന്റ്‌ പ്രൊഫസർ &#8220;റാങ്ക് പട്ടിക ശീർഷാസനം ചെയ്യിച്ചാ&#8221;ണ് ഏറ്റവും താഴെയുള്ള ചില വേണ്ടപ്പെട്ടവർ പട്ടികയിൽ മുകളിലെത്തിയത് എന്ന് പരസ്യമായി പറഞ്ഞത് ഞങ്ങളാരുമല്ല, ഇന്റർവ്യൂ ബോർഡ് അംഗങ്ങളായ ഇടതുപക്ഷ അനുകൂലികൾ തന്നെയാണ്. വാളയാർ കേസിന്റെ കാര്യമാണെങ്കിൽ സിബിഐ എന്ന കേന്ദ്ര ഏജൻസി ഒരു കുറ്റപത്രം തയ്യാറാക്കി കോടതിക്ക് മുമ്പാകെ സമർപ്പിച്ചിട്ടേയുള്ളൂ. ആർക്കും നിരപരാധിയായി സ്വയം വിധിയെഴുതാനോ കുറ്റപത്രത്തിലെ സൂചനകൾ വച്ച് മറ്റാരെയെങ്കിലും കുറ്റവാളിയായി മുദ്രകുത്താനോ സമയമായിട്ടില്ല. മരണപ്പെട്ട കുഞ്ഞുങ്ങളുടെ അമ്മക്കെതിരെ മന്ത്രി എം ബി രാജേഷ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്ന നിരന്തര അധിക്ഷേപങ്ങൾ ഈ ഘട്ടത്തിൽ അനൗചിത്യം മാത്രമല്ല, മന്ത്രി എന്ന നിലയിലുള്ള സത്യപ്രതിജ്ഞാ ലംഘനം കൂടിയാണ്. സത്യം കോടതി വഴി പുറത്തു വന്നതിന് ശേഷം രാജേഷ് ആരെ വേണമെങ്കിലും ആക്രമിച്ചോളൂ, നമ്മൾ നിൽക്കുന്നത് കൊല്ലപ്പെട്ട ആ കുഞ്ഞുങ്ങളുടെ നീതിക്ക് ഒപ്പം മാത്രമാണ്. രണ്ട് കുഞ്ഞുങ്ങൾ ഒന്നിന് പുറകെ ഒന്നായി മരണപ്പെട്ടിട്ടും എന്തുകൊണ്ട് അന്നത്തെ പാലക്കാട് എം പി ആ വീടൊന്ന് സന്ദർശിക്കാൻ പോലും തയ്യാറായില്ല എന്നത് ഇന്നും ദുരൂഹമായി തുടരുകയാണ്.സമുദായ സംഘടനകളുടെ രാഷ്ട്രീയത്തിലെ അനഭിലഷണീയമായ കൈകടത്തലുകൾക്കെതിരെ ഒരു യുവജന നേതാവ് എന്ന നിലയിൽ 12-13 വർഷം മുൻപ് നടത്തിയ വിമർശനങ്ങൾ ഒരു വലിയ അപരാധമായി എം ബി രാജേഷ് ചിത്രീകരിക്കുന്നതിലും എനിക്കൊട്ടും അത്ഭുതമില്ല. എന്നാൽ ശരിയായ ഇടതു മനസ്സുള്ള നിരവധി പേർ അക്കാലത്ത് ആ വിമർശനങ്ങളുടെ സാംഗത്യം അംഗീകരിച്ച് എന്നെ പിന്തുണച്ചിരുന്നു എന്നതാണ് യാഥാർത്ഥ്യം. അന്തരിച്ച ശ്രീ കോടിയേരി ബാലകൃഷ്ണൻ ആർജ്ജവമുള്ള ഇത്തരം നിലപാടുകളുടെ പേരിൽ നിയമസഭയിൽ പരസ്യമായി അഭിനന്ദിച്ചതും ഞാൻ നന്ദിപൂർവ്വം ഓർക്കുന്നു. അതിന് ശേഷം 2016ൽ നടന്ന തെരഞ്ഞെടുപ്പിലും തൃത്താലയിൽ CPMന് അതെനിക്കെതിരെയുള്ള ഒരു പ്രചരണ വിഷയമായിരുന്നില്ല. 2021ൽ എം ബി രാജേഷ് സ്ഥാനാർത്ഥിയായി എത്തിയപ്പോഴാണ് അതൊരു ഇലക്ഷൻ വിഷയമായി മാറിയതും രാജേഷിന്റെ പ്രചരണ ടീം അത് ലഘുലേഖയായി സെലക്റ്റീവ് വീടുകളിൽ പ്രചരിപ്പിച്ചതും. സവർണ്ണ സംവരണത്തെ പിന്തുണച്ചും ന്യായീകരിച്ചും പാർട്ടി പത്രത്തിൽ ലേഖനമെഴുതി ചിലരുടെയൊക്കെ മുന്നിൽ നല്ലപിള്ള ചമയാനും തന്റെ ജാതീയമായ ഐഡന്റിറ്റി വോട്ടാക്കി മാറ്റാനും രാജേഷിന് നല്ല മിടുക്കുണ്ടെന്ന് ഞാൻ അംഗീകരിക്കുന്നു. സാന്ദർഭികമായിപ്പറയട്ടെ, ഞാൻ ഫേസ്ബുക്ക് പ്രധാനമായും ഉപയോഗിക്കുന്നത് സംവരണമടക്കമുള്ള അതീവ പ്രാധാന്യമുള്ള രാഷ്ട്രീയ, സാമൂഹിക വിഷയങ്ങളിൽ എന്റെ പാർട്ടിയുടെ സാമൂഹിക നീതിയിലധിഷ്ഠിതമായ നിലപാടുകൾ പ്രചരിപ്പിക്കുന്നതിനായാണ്. ഹിന്ദുത്വ സൈബർ മെഷീനറിയുടെ വിഷലിപ്ത പ്രചരണങ്ങളെ ചെറുക്കാനും സ്വന്തം നിലക്കും ആശയപ്രചോദിതരായ ഒരുപറ്റം സഹപ്രവർത്തകർ വഴിയും ഒരു പരിധി വരെ ഇന്ന് കഴിയുന്നുണ്ട്. സംഘ് പരിവാറിനെ ആശയപരമായി മുഖാമുഖം നേരിടുന്ന കോൺഗ്രസിലെ ഒരു പുതുതലമുറക്ക് സൈബർ സ്പേസിൽ പ്രചോദനമാവാൻ ഞാനടക്കമുള്ളവർക്ക് കഴിഞ്ഞിട്ടുണ്ട് എന്നത് അഭിമാനത്തോടെത്തന്നെയാണ് കാണുന്നത്. എം ബി രാജേഷടക്കമുള്ള സിജെപിക്കാർക്ക് ഇതൊന്നും കാണാനാവാതെ പോവുന്നതിൽ അത്ഭുതമില്ല. ഒമ്പതര വർഷമായി സംസ്ഥാനത്ത് അധികാരത്തിലിരിക്കുന്ന CPM സർക്കാരിനേക്കുറിച്ചും നിരവധി വിമർശനങ്ങൾ ഞങ്ങളുടെ ഭാഗത്തു നിന്നും ഉണ്ടാവും. പാവപ്പെട്ട ഒരു ചെറുപ്പക്കാരനെ അതിക്രൂരമായി മർദ്ദിച്ച് കൊല്ലാക്കൊല ചെയ്ത പോലീസ് സംവിധാനത്തിനെതിരെയാണ് എന്റെ ഏറ്റവും ഒടുവിലത്തെ ഫേസ്ബുക്ക് പോസ്റ്റുകൾ. ഈ സംഭവം നടന്ന കുന്നംകുളം പോലീസ് സ്റ്റേഷന്റെ പരിധിയുടെ ഏറ്റവും അടുത്തുള്ള മന്ത്രി എം ബി രാജേഷാണ്. ആഭ്യന്തര വകുപ്പിന്റെ ഈ മനുഷ്യവേട്ടക്കെതിരെ ഒരക്ഷരം മിണ്ടിയിട്ടില്ല രാജേഷ് ഇതുവരെ, മിണ്ടുമെന്ന് പ്രതീക്ഷിക്കുന്നുമില്ല.ഏതായാലും ഒരൊറ്റ കാര്യം മാത്രം പറഞ്ഞ് ചുരുക്കുന്നു; നിങ്ങൾ ബിഹാറിലേക്ക് ചുമ്മാ &#8220;ഉറ്റു നോക്കി&#8221; ഇരുന്നോളൂ, ഞങ്ങളുടെ സഹപ്രവർത്തകർ അവിടെ തെരുവിൽ പോരാട്ടത്തിലാണ്. ബിജെപിയെ തകർത്തെറിയാൻ, ജനാധിപത്യത്തെ തിരിച്ചുപിടിക്കാൻ, വോട്ടിന്റെ വിശ്വാസ്യത വീണ്ടെടുക്കാൻ. ആ പോരാട്ടത്തെ ഒരു വാക്ക് കൊണ്ട് പോലും പിന്തുണക്കാതെ ബിജെപിയുടെ വൈകാരിക പ്രൊപ്പഗണ്ടകൾ തലയിലേറ്റി നടക്കുന്ന നിങ്ങളുടെയൊക്കെ കുത്തിത്തിരിപ്പിനെ എളുപ്പം മനസ്സിലാക്കാൻ ഈ നാടിന് കഴിയും.</p>
</div>
</div>
</div>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bjps-megaphone-of-fake-laments-vt-balram-against-mb-rajesh.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഒരല്&#x200d;പ്പം പോലും ലജ്ജ തോന്നുന്നില്ലേ സാറേ? കെ.വി തോമസിനോട് വി.ടി. ബല്&#x200d;റാം</title>
		<link>https://www.chandrikadaily.com/dscvvt-to-kv-thome-balram.html</link>
					<comments>https://www.chandrikadaily.com/dscvvt-to-kv-thome-balram.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 19 Jan 2023 14:54:28 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[kv thomas]]></category>
		<category><![CDATA[vt belram]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=233543</guid>

					<description><![CDATA[കേരള സര്&#x200d;ക്കാറിന്റെ പ്രതിനിധിയായി കാബിനറ്റ് റാങ്കോട് കൂടി നിയമനം ലഭിച്ചതിനെ പരിഹസിച്ചാണ് വിടി ബല്&#x200d;റാം രംഗത്തെത്തിയത്]]></description>
										<content:encoded><![CDATA[<p>പാലക്കാട്: പാര്&#x200d;ട്ടി വിരുദ്ധ പ്രവര്&#x200d;ത്തനത്തിന് കോണ്&#x200d;ഗ്രസില്&#x200d; നിന്ന് പുറത്താക്കിയ കെ.വി തോമസിനെ പരിഹസിച്ച് കോണ്&#x200d;ഗ്രസ് നേതാവ് വി.ടി. ബല്&#x200d;റാം. ഡല്&#x200d;ഹിയില്&#x200d; കേരള സര്&#x200d;ക്കാറിന്റെ പ്രതിനിധിയായി കാബിനറ്റ് റാങ്കോട് കൂടി നിയമനം ലഭിച്ചതിനെ പരിഹസിച്ചാണ് വിടി ബല്&#x200d;റാം രംഗത്തെത്തിയത്. &#8216;ഒരല്&#x200d;പ്പം പോലും ലജ്ജ തോന്നുന്നില്ലേ സാറേ?&#8217; എന്നാണ് തോമസിന്റെ നിയമന വാര്&#x200d;ത്ത പങ്കുവെച്ചുകൊണ്ട് ബല്&#x200d;റാമിന്റെ ചോദ്യം. ആദ്യ പിണറായി സര്&#x200d;ക്കാരിന്റെ കാലത്ത് ഡോ. എ സമ്പത്ത് വഹിച്ചിരുന്ന പദവിയിലാണ് നിയമനം.</p>
<p>ഏറെക്കാലമായി കെ.പി.സി.സി നേതൃത്വവുമായി ഇടഞ്ഞുനിന്ന തോമസ് തൃക്കാക്കര ഉപതെരഞ്ഞടുപ്പുവേളയില്&#x200d; നടന്ന എല്&#x200d;.ഡി.എഫ് തെരഞ്ഞെടുപ്പ് കണ്&#x200d;വെന്&#x200d;ഷനില്&#x200d; പങ്കെടുത്തിരുന്നു. വിലക്ക് മറികടന്ന് സി.പി.എം പാര്&#x200d;ട്ടി കോണ്&#x200d;ഗ്രസിന്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാറിലും കെ.വി തോമസ് പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് പാര്&#x200d;ട്ടിവിരുദ്ധ പ്രവര്&#x200d;ത്തനം നടത്തിയെന്ന് കാട്ടി അദ്ദേഹത്തെ കോണ്&#x200d;ഗ്രസ് പുറത്താക്കിയത്. പിന്നാലെ സി.പി.എമ്മുമായി ചേരുകയായിരുന്നു.</p>
<p>പ്രത്യേക പ്രതിനിധി പദവി ചോദിച്ച് വാങ്ങിയതല്ലെന്നാണ് പ്രഫ. കെ.വി. തോമസ് മാധ്യമങ്ങളോട് പ്രതികരിച്ചത്. &#8216;പ്രധാനമന്ത്രി അടക്കമുള്ളവരുമായുള്ള ബന്ധം സംസ്ഥാനത്തിന്റെ വികസനത്തിനായി ഉപയോഗിക്കും. ഇടത് മുന്നണിക്കൊപ്പമാണ് നില്&#x200d;ക്കുന്നത്. ഇടത് കാഴ്ചപ്പാടുള്ള ആളാണ് താന്&#x200d;. സി.പി.എം ജനറല്&#x200d; സെക്രട്ടറി സീതാറാം യെച്ചൂരി അടക്കമുള്ള നേതാക്കളുമായി നേരത്തെ തന്നെ ബന്ധമുണ്ടായിരുന്നു. ഡല്&#x200d;ഹിയില്&#x200d; പോകുമ്പോള്&#x200d; കോണ്&#x200d;ഗ്രസ് നേതാക്കളെ കാണാറുണ്ട്&#8217; കെ.വി തോമസ് പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/dscvvt-to-kv-thome-balram.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഉളുപ്പുണ്ടെങ്കില്&#x200d; വി.സി രാജി വെക്കണം, സി.പി.എം മാപ്പ് പറയണം; കോടതി വിധിയില്&#x200d; പ്രതികരിച്ച് വി.ടി ബല്&#x200d;റാം</title>
		<link>https://www.chandrikadaily.com/vt-balram-reacting-to-the-court-verdict.html</link>
					<comments>https://www.chandrikadaily.com/vt-balram-reacting-to-the-court-verdict.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Thu, 17 Nov 2022 12:51:38 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[kannur vc]]></category>
		<category><![CDATA[vt belram]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=222094</guid>

					<description><![CDATA[മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്റെ ഭാര്യ പ്രിയാ വര്&#x200d;ഗീസിന്റെ നിയമനത്തില്&#x200d; ഇടപെട്ടതിലൂടെ കോടതി വലിയ തട്ടിപ്പാണ് തടഞ്ഞിരിക്കുന്നതെന്ന് ബല്&#x200d;റാം]]></description>
										<content:encoded><![CDATA[<p>പാലക്കാട്: പ്രിയാ വര്&#x200d;ഗീസിന്റെ നിയമനത്തിനെതിരായ ഹൈക്കോടതി വിധിയില്&#x200d; പ്രതികരിച്ച് കോണ്&#x200d;ഗ്രസ് നേതാവ് വി.ടി ബല്&#x200d;റാം. പുറത്ത് പോകാനിരിക്കുന്ന കണ്ണൂര്&#x200d; വി.സി അല്&#x200d;പമെങ്കിലും ഉളുപ്പുണ്ടെങ്കില്&#x200d; ഇതോടെ രാജിവെയ്ക്കണമെന്നും സി.പി.എം നേതൃത്വം ജനങ്ങളോട് മാപ്പ് പറയണമെന്നും ബല്&#x200d;റാം ഫേസ്ബുക്കില്&#x200d; പ്രതികരിച്ചു. പൊതുജനങ്ങളോട് അല്&#x200d;പമെങ്കിലും ഉത്തരവാദിത്തമുണ്ടെങ്കില്&#x200d; മുഖ്യമന്ത്രി പ്രൈവറ്റ് സെക്രട്ടറിയെ സ്വജനപക്ഷപാതത്തിന്റെ പേരില്&#x200d; പുറത്താക്കാന്&#x200d; തയ്യാറാകണമെന്നും പ്രതികരിച്ചു.</p>
<p>അര്&#x200d;ഹതയുള്ളവരെ വഞ്ചിച്ച് പാര്&#x200d;ട്ടി നോമിനിയെ തിരഞ്ഞെടുത്ത സ്‌ക്രൂട്ടിനി കമ്മിറ്റി അംഗങ്ങള്&#x200d;ക്കെതിരെ ക്രിമിനല്&#x200d; കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്റെ ഭാര്യ പ്രിയാ വര്&#x200d;ഗീസിന്റെ നിയമനത്തില്&#x200d; ഇടപെട്ടതിലൂടെ കോടതി വലിയ തട്ടിപ്പാണ് തടഞ്ഞിരിക്കുന്നതെന്നും ബല്&#x200d;റാം പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/vt-balram-reacting-to-the-court-verdict.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;പാര്&#x200d;ട്ടി തമ്പ്രാക്കളുടെ ഓരോ തോന്ന്യാസം ന്യായീകരിച്ച് അടിമജീവിതം നയിക്കുക എന്നതല്ലാതെ നിങ്ങള്&#x200d;ക്കൊക്കെ വേറെ എന്തെങ്കിലുമൊരു അസ്തിത്വം ബാക്കിയുണ്ടോ യുവ സഖാക്കളേ?&#8217;; വിടി ബല്&#x200d;റാം എംഎല്&#x200d;എ</title>
		<link>https://www.chandrikadaily.com/vt-belram-against-ldf-news.html</link>
					<comments>https://www.chandrikadaily.com/vt-belram-against-ldf-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 14 Oct 2020 11:50:25 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[jose k mani]]></category>
		<category><![CDATA[ldf]]></category>
		<category><![CDATA[vt belram]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=161607</guid>

					<description><![CDATA['പാര്&#x200d;ട്ടി തമ്പ്രാക്കളുടെ ഓരോ തോന്ന്യാസത്തിനും എറാന്&#x200d;മൂളി, അവയെ ന്യായീകരിക്കാന്&#x200d; പരിഹാസ്യമായ വാദമുഖങ്ങള്&#x200d; നിരത്തി, അടിമജീവിതം നയിക്കുക എന്നതല്ലാതെ നിങ്ങള്&#x200d;ക്കൊക്കെ വേറെ എന്തെങ്കിലുമൊരു അസ്തിത്വം ബാക്കിയുണ്ടോ യുവ സഖാക്കളേ?'- ബല്&#x200d;റാം ഫേസ്ബുക്കില്&#x200d; ചോദിച്ചു.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: ജോസ് കെ മാണിയുടെ എല്&#x200d;ഡിഎഫ് പ്രവേശനത്തില്&#x200d; പ്രതികരണവുമായി വിടി ബല്&#x200d;റാം എംഎല്&#x200d;എ. സിപിഎമ്മില്&#x200d; ആര്&#x200d;ജ്ജവമുള്ള യുവ നേതാക്കള്&#x200d; ആരെങ്കിലുമുണ്ടെങ്കില്&#x200d;, ശക്തമായി പ്രതിഷേധിച്ചില്ലെങ്കിലും ഒരു നേരിയ മുരള്&#x200d;ച്ചയെങ്കിലും കേള്&#x200d;പ്പിക്കേണ്ട സന്ദര്&#x200d;ഭമാണിതെന്ന് ബല്&#x200d;റാം പറഞ്ഞു.</p>
<p>&#8216;പാര്&#x200d;ട്ടി തമ്പ്രാക്കളുടെ ഓരോ തോന്ന്യാസത്തിനും എറാന്&#x200d;മൂളി, അവയെ ന്യായീകരിക്കാന്&#x200d; പരിഹാസ്യമായ വാദമുഖങ്ങള്&#x200d; നിരത്തി, അടിമജീവിതം നയിക്കുക എന്നതല്ലാതെ നിങ്ങള്&#x200d;ക്കൊക്കെ വേറെ എന്തെങ്കിലുമൊരു അസ്തിത്വം ബാക്കിയുണ്ടോ യുവ സഖാക്കളേ?&#8217;- ബല്&#x200d;റാം ഫേസ്ബുക്കില്&#x200d; ചോദിച്ചു.</p>
<p><strong>പോസ്റ്റിന്റെ പൂര്&#x200d;ണ്ണരൂപം:</strong></p>
<p>സിപിഎമ്മില്&#x200d; ആര്&#x200d;ജ്ജവമുള്ള യുവ നേതാക്കള്&#x200d; ആരെങ്കിലുമുണ്ടെങ്കില്&#x200d;, ശക്തമായി പ്രതിഷേധിച്ചില്ലെങ്കിലും ഒരു നേരിയ മുരള്&#x200d;ച്ചയെങ്കിലും കേള്&#x200d;പ്പിക്കേണ്ട സന്ദര്&#x200d;ഭമാണിത്.<br />
കൊടും അഴിമതിക്കാരനെന്ന് നിങ്ങള്&#x200d; തന്നെ മുദ്രകുത്തിയ, വീട്ടില്&#x200d; കള്ളപ്പണമെണ്ണാന്&#x200d; യന്ത്രം സൂക്ഷിച്ചിട്ടുണ്ടെന്ന് നിങ്ങളാല്&#x200d; അധിക്ഷേപിക്കപ്പെട്ട ഒരു വ്യക്തിയുടെ പേരില്&#x200d; മാത്രം നിലനില്&#x200d;ക്കുന്ന, ചില സ്ഥാപിത താത്പര്യങ്ങളല്ലാതെ മറ്റ് കാര്യമായ രാഷ്ട്രീയമൊന്നും അവകാശപ്പെടാനില്ലാത്ത ഒരു പാര്&#x200d;ട്ടിയെ കേവലം നാല് വോട്ട് കിട്ടുമെന്ന പ്രതീക്ഷയില്&#x200d; ഇന്നു നിങ്ങളുടെ നേതാക്കള്&#x200d; രണ്ടു കയ്യും നീട്ടി സ്വീകരിക്കുമ്പോള്&#x200d; നിങ്ങള്&#x200d;ക്ക് അല്&#x200d;പ്പം പോലും ലജ്ജ തോന്നുന്നില്ലേ?<br />
നിങ്ങള്&#x200d; ഇന്നലെകളില്&#x200d; ധാര്&#x200d;മ്മികതയുടെ പേരില്&#x200d; നടത്തിയെന്നവകാശപ്പെടുന്ന സമരങ്ങള്&#x200d; വെറും ഫോട്ടോ ഓപ് മാത്രമല്ലായിരുന്നുവെങ്കില്&#x200d;,<br />
അന്ന് നടത്തിയ അഴിമതി വിരുദ്ധ വാചാടോപങ്ങളോട് തരിമ്പെങ്കിലും ആത്മാര്&#x200d;ത്ഥത നിങ്ങള്&#x200d;ക്കുണ്ടെങ്കില്&#x200d; നിങ്ങളുടെ വിയോജിപ്പിന്റെ ശബ്ദത്തിനായി കേരളമിതാ കാതോര്&#x200d;ക്കുന്നു.<br />
പാര്&#x200d;ട്ടി തമ്പ്രാക്കളുടെ ഓരോ തോന്ന്യാസത്തിനും എറാന്&#x200d;മൂളി, അവയെ ന്യായീകരിക്കാന്&#x200d; പരിഹാസ്യമായ വാദമുഖങ്ങള്&#x200d; നിരത്തി, അടിമജീവിതം നയിക്കുക എന്നതല്ലാതെ നിങ്ങള്&#x200d;ക്കൊക്കെ വേറെ എന്തെങ്കിലുമൊരു അസ്തിത്വം ബാക്കിയുണ്ടോ യുവ സഖാക്കളേ?</p>
<p>https://www.facebook.com/vtbalram/posts/10158040486124139</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/vt-belram-against-ldf-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പാലക്കാട് യൂത്ത് കോണ്&#x200d;ഗ്രസ് മാര്&#x200d;ച്ചിലേക്ക് പൊലീസ് അതിക്രമം; വിടി ബല്&#x200d;റാമിന് തലക്ക് പരിക്കേറ്റു</title>
		<link>https://www.chandrikadaily.com/palakkad-vt-belram-mla-news.html</link>
					<comments>https://www.chandrikadaily.com/palakkad-vt-belram-mla-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 17 Sep 2020 06:39:35 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[vt belram]]></category>
		<category><![CDATA[vt belram mla]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=154010</guid>

					<description><![CDATA[പാലക്കാട്: പാലക്കാട് യൂത്ത് കോണ്&#x200d;ഗ്രസ് മാര്&#x200d;ച്ചിലേക്ക് പൊലീസ് അതിക്രമം. പൊലീസിന്റെ അതിക്രമത്തില്&#x200d; വിടി ബല്&#x200d;റാം എംഎല്&#x200d;എക്കും നിരവധി കോണ്&#x200d;ഗ്രസ് പ്രവര്&#x200d;ത്തകര്&#x200d;ക്കും പരിക്കേറ്റു. ബല്&#x200d;റാമിന്റെ തലക്ക് പരിക്കേറ്റുവെന്നാണ് വിവരം. ബല്&#x200d;റാമാണ് മാര്&#x200d;ച്ച് ഉദ്ഘാടനം ചെയ്തത്. അതിനിടയില്&#x200d; പൊലീസും പ്രവര്&#x200d;ത്തകരും തമ്മില്&#x200d; സംഘര്&#x200d;ഷമുണ്ടാവുകയായിരുന്നു. സംഘര്&#x200d;ഷത്തില്&#x200d; നിരവധി പേര്&#x200d;ക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. മന്ത്രി കെ.ടി. ജലീലിനെ ചോദ്യം ചെയ്യുന്ന കൊച്ചിയിലെ എന്&#x200d;ഐഎ ഓഫീസിലേക്ക് യൂത്ത്‌കോണ്&#x200d;ഗ്രസ്, യുവമോര്&#x200d;ച്ച സംഘടനകളുടെ പ്രതിഷേധ മാര്&#x200d;ച്ചുമുണ്ടായി. മന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു യുവജനസംഘടനകളുടെ പ്രതിഷേധം. [&#8230;]]]></description>
										<content:encoded><![CDATA[<p>പാലക്കാട്: പാലക്കാട് യൂത്ത് കോണ്&#x200d;ഗ്രസ് മാര്&#x200d;ച്ചിലേക്ക് പൊലീസ് അതിക്രമം. പൊലീസിന്റെ അതിക്രമത്തില്&#x200d; വിടി ബല്&#x200d;റാം എംഎല്&#x200d;എക്കും നിരവധി കോണ്&#x200d;ഗ്രസ് പ്രവര്&#x200d;ത്തകര്&#x200d;ക്കും പരിക്കേറ്റു. ബല്&#x200d;റാമിന്റെ തലക്ക് പരിക്കേറ്റുവെന്നാണ് വിവരം.</p>
<p>ബല്&#x200d;റാമാണ് മാര്&#x200d;ച്ച് ഉദ്ഘാടനം ചെയ്തത്. അതിനിടയില്&#x200d; പൊലീസും പ്രവര്&#x200d;ത്തകരും തമ്മില്&#x200d; സംഘര്&#x200d;ഷമുണ്ടാവുകയായിരുന്നു. സംഘര്&#x200d;ഷത്തില്&#x200d; നിരവധി പേര്&#x200d;ക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.</p>
<p>മന്ത്രി കെ.ടി. ജലീലിനെ ചോദ്യം ചെയ്യുന്ന കൊച്ചിയിലെ എന്&#x200d;ഐഎ ഓഫീസിലേക്ക് യൂത്ത്‌കോണ്&#x200d;ഗ്രസ്, യുവമോര്&#x200d;ച്ച സംഘടനകളുടെ പ്രതിഷേധ മാര്&#x200d;ച്ചുമുണ്ടായി. മന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു യുവജനസംഘടനകളുടെ പ്രതിഷേധം.</p>
<p>യൂത്ത്‌കോണ്&#x200d;ഗ്രസ് പ്രവര്&#x200d;ത്തകരാണ് പ്രതിഷേധവുമായി ആദ്യം എന്&#x200d;ഐഎ ഓഫീസിലേക്ക് എത്തിയത്. യൂത്ത്‌കോണ്&#x200d;ഗ്രസിന്റെ മാര്&#x200d;ച്ച് പോലീസ് എന്&#x200d;ഐഎ ഓഫീസിനു മുന്നില്&#x200d; പോലീസ് തടഞ്ഞു. ഇതോടെ പ്രവര്&#x200d;ത്തകരും പോലീസും തമ്മില്&#x200d; ഉന്തും തള്ളുമുണ്ടായി. പിന്നീട് പ്രവര്&#x200d;ത്തകരെ പോലീസ് അറസ്റ്റു ചെയ്തു നീക്കി.</p>
<p>യൂത്ത്‌കോണ്&#x200d;ഗ്രസിന്റെ പ്രതിഷേധത്തിനു പിന്നാലെയാണ് യുവമോര്&#x200d;ച്ച പ്രതിഷേധവുമായി എന്&#x200d;ഐഎ ഓഫീസിലേക്ക് എത്തിയത്. ഇതും പോലീസ് തടഞ്ഞു. ഇതോടെ യുവമോര്&#x200d;ച്ച പ്രവര്&#x200d;ത്തകരും പോലീസും തമ്മില്&#x200d; വാക്കേറ്റമുണ്ടായി.</p>
<p>ഇന്ന് രാവിലെയാണ് മന്ത്രി കെ.ടി. ജലീല്&#x200d; ചോദ്യം ചെയ്യലിനായി എന്&#x200d;ഐഎ ഓഫീസിലെത്തിയത്. കൊച്ചിയിലെ എന്&#x200d;ഐഎ ഓഫീസിലാണ് മന്ത്രിയെ ചോദ്യം ചെയ്യുന്നത്. പുലര്&#x200d;ച്ചെ ആറോടെ സ്വകാര്യ കാറിലാണ് ജലീല്&#x200d; എത്തിയത്. കഴിഞ്ഞ ദിവസം ലഭിച്ച നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി എന്&#x200d;ഐഎ ഓഫീസില്&#x200d; എത്തിയിരിക്കുന്നത്.</p>
<p>സ്വര്&#x200d;ണം അല്ലെങ്കില്&#x200d; ഏതെങ്കിലും ഹവാല ഇടപാടുകള്&#x200d; മതഗ്രന്ഥത്തിന്റെ മറവില്&#x200d; നടന്നിട്ടുണ്ടോയെന്നതാണ് പരിശോധനാ വിഷയമെന്നാണ് റിപ്പോര്&#x200d;ട്ട്. ആദ്യം ഇഡി മന്ത്രിയുടെ മൊഴിയെടുത്ത ഘട്ടത്തിലും ഇതുസംബന്ധിച്ച അറിവുണ്ടായിട്ടില്ലെന്ന നിലപാടാണ് മന്ത്രി സ്വീകരിച്ചത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/palakkad-vt-belram-mla-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബ്രൂവറി, ഡിസ്റ്റിലറി അനുമതി റദ്ദാക്കിയ സംഭവം; പിണറായിയെ ട്രോളി വി.ടി ബല്&#x200d;റാം</title>
		<link>https://www.chandrikadaily.com/vt-belram-troll-on-bruvery-issue-against-cm-pinarayi-vijayan.html</link>
					<comments>https://www.chandrikadaily.com/vt-belram-troll-on-bruvery-issue-against-cm-pinarayi-vijayan.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 08 Oct 2018 11:55:03 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[pinarayi vijayan]]></category>
		<category><![CDATA[vt belram]]></category>
		<category><![CDATA[vt belram mla]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=106233</guid>

					<description><![CDATA[തിരുവനന്തപുരം: പ്രതിപക്ഷ പ്രതിഷേധം രൂക്ഷമായതോടെ ബ്രൂവറി, ഡിസ്റ്റിലറി അനുമതി റദ്ദാക്കിയ സംസ്ഥാന സര്&#x200d;ക്കാര്&#x200d; നിലപാടിനെ പരിഹസിച്ച് വി.ടി ബല്&#x200d;റാം എം.എല്&#x200d;.എ. ഫേസ്ബുക്കില്&#x200d; ഒരു വീഡിയോ ഷെയര്&#x200d; ചെയ്താണ് ബല്&#x200d;റാം ഭരണപക്ഷത്തെ ട്രോളിയത്. നേരത്തെ നടത്തിയ വാര്&#x200d;ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്&#x200d; ബ്രൂവറി, ഡിസ്റ്റിലറി അനുമതി റദ്ദാക്കി വിവരം അറിയിച്ചത്. പുതിയ അനുമതി കൂടുതല്&#x200d; പരിശോധനകള്&#x200d;ക്കുശേഷം മാത്രമേ നല്&#x200d;കാനാകുവെന്നു മുഖ്യമന്ത്രി വ്യക്തമാക്കി. ഇപ്പോള്&#x200d; അനുവദിച്ചതില്&#x200d; യാതൊരു വീഴ്ച്ചയുമില്ല. വിവാദം ഒഴിവാക്കുന്നതിനാണു തീരുമാനമെടുത്തത്. നാടിന്റെ പൊതുവായ കാര്യങ്ങള്&#x200d;ക്ക് ഒരുമിച്ചു നില്&#x200d;ക്കുന്നതിനു [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: പ്രതിപക്ഷ പ്രതിഷേധം രൂക്ഷമായതോടെ ബ്രൂവറി, ഡിസ്റ്റിലറി അനുമതി റദ്ദാക്കിയ സംസ്ഥാന സര്&#x200d;ക്കാര്&#x200d; നിലപാടിനെ പരിഹസിച്ച് വി.ടി ബല്&#x200d;റാം എം.എല്&#x200d;.എ. ഫേസ്ബുക്കില്&#x200d; ഒരു വീഡിയോ ഷെയര്&#x200d; ചെയ്താണ് ബല്&#x200d;റാം ഭരണപക്ഷത്തെ ട്രോളിയത്.</p>
<p>നേരത്തെ നടത്തിയ വാര്&#x200d;ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്&#x200d; ബ്രൂവറി, ഡിസ്റ്റിലറി അനുമതി റദ്ദാക്കി വിവരം അറിയിച്ചത്. പുതിയ അനുമതി കൂടുതല്&#x200d; പരിശോധനകള്&#x200d;ക്കുശേഷം മാത്രമേ നല്&#x200d;കാനാകുവെന്നു മുഖ്യമന്ത്രി വ്യക്തമാക്കി. ഇപ്പോള്&#x200d; അനുവദിച്ചതില്&#x200d; യാതൊരു വീഴ്ച്ചയുമില്ല. വിവാദം ഒഴിവാക്കുന്നതിനാണു തീരുമാനമെടുത്തത്. നാടിന്റെ പൊതുവായ കാര്യങ്ങള്&#x200d;ക്ക് ഒരുമിച്ചു നില്&#x200d;ക്കുന്നതിനു ചില വിട്ടുവീഴ്ചകള്&#x200d; ആവശ്യമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. അഴിമതിക്കുള്ള നീക്കം കയ്യോടെ പിടികൂടിയപ്പോള്&#x200d; മുഖ്യമന്ത്രിയും ഭരണപക്ഷവും തലയൂരുകയായിരുന്നുവെന്ന് ബല്&#x200d;റാം പറഞ്ഞു.</p>
<p><strong>ബലറാമിന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റില്&#x200d; നിന്നും..</strong></p>
<p>&#8220;അത് പിന്നെ&#8230;<br />
പ്രളയത്തിന് ശേഷം കേരളം ഒറ്റക്കെട്ടായി നിൽക്കേണ്ട സാഹചര്യത്തിൽ ഇങ്ങനെ പേഴ്സ് ശ്രദ്ധയില്ലാതെ റോഡിൽ ഇടാൻ പാടുമോ സഹോദരാ?<br />
നാളെ മക്കള് ചോദിച്ചാൽ എന്ത് പറയും?&#8221;</p>
<p><iframe loading="lazy" style="border: none; overflow: hidden;" src="https://www.facebook.com/plugins/video.php?href=https%3A%2F%2Fwww.facebook.com%2Fvtbalram%2Fvideos%2F10156140279029139%2F&amp;show_text=0&amp;width=476" width="476" height="476" frameborder="0" scrolling="no" allowfullscreen="allowfullscreen"></iframe></p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/vt-belram-troll-on-bruvery-issue-against-cm-pinarayi-vijayan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബല്&#x200d;റാമിനെതിരെ അശോകന്&#x200d; ചെരുവിലിന്റെ നേതൃത്വത്തില്&#x200d; സി.പി.എം സൈബര്&#x200d; ആക്രമണം</title>
		<link>https://www.chandrikadaily.com/writter-ashokan-cheruvil-against-vt-belram-mla-on-fb-post-comment-news.html</link>
					<comments>https://www.chandrikadaily.com/writter-ashokan-cheruvil-against-vt-belram-mla-on-fb-post-comment-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 31 Aug 2018 06:21:47 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Ashokan Cheruvil]]></category>
		<category><![CDATA[cpm cyber attack]]></category>
		<category><![CDATA[KERALA FLOOD]]></category>
		<category><![CDATA[pinarayi vijayan]]></category>
		<category><![CDATA[vt belram]]></category>
		<category><![CDATA[vt belram mla]]></category>
		<category><![CDATA[Writter Ashokan cheruvil]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=100899</guid>

					<description><![CDATA[കോഴിക്കോട്: തൃത്താല എം.എല്&#x200d;.എയും കോണ്&#x200d;ഗ്രസ് നേതാവുമായ വി.ടി ബല്&#x200d;റാമിനെതിരെ എഴുത്തുകാരന്&#x200d; അശോകന്&#x200d; ചെരുവിലിന്റെ നേതൃത്വത്തില്&#x200d; സി.പി.എം സൈബര്&#x200d; ആക്രമണം. ബല്&#x200d;റാമിനെ മോശമായി ചിത്രീകരിച്ചു കൊണ്ടുള്ള പോസ്റ്റിന് അശോകന്&#x200d; ചെരുവില്&#x200d; ലൈക്ക് അടിച്ചതിനെ തുടര്&#x200d;ന്നുള്ള സംഭവ വികാസങ്ങളാണ് സംഘടിത ആക്രമണത്തിലേക്കു നീങ്ങിയത്. ബല്&#x200d;റാമുമായുള്ള വ്യക്തിപരമായ ചാറ്റിങ്ങിനെ ഒരു ഭാഗം മാത്രം എടുത്തുകാണിച്ച്, ബല്&#x200d;റാം തന്നെ തെറിവിളിച്ചു എന്ന രീതിയില്&#x200d; അശോകന്&#x200d; ഫേസ്ബുക്കില്&#x200d; കുറിപ്പിടുകയായിരുന്നു. ഇടത് അനുകൂല മാധ്യമങ്ങള്&#x200d; വന്&#x200d; പ്രാധാന്യത്തോടെ ഇത് പ്രസിദ്ധീകരിക്കുകയും ചെയ്തു. എന്നാല്&#x200d;, യഥാര്&#x200d;ത്ഥത്തില്&#x200d; സംഭവിച്ചത് [&#8230;]]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: തൃത്താല എം.എല്&#x200d;.എയും കോണ്&#x200d;ഗ്രസ് നേതാവുമായ വി.ടി ബല്&#x200d;റാമിനെതിരെ എഴുത്തുകാരന്&#x200d; അശോകന്&#x200d; ചെരുവിലിന്റെ നേതൃത്വത്തില്&#x200d; സി.പി.എം സൈബര്&#x200d; ആക്രമണം. ബല്&#x200d;റാമിനെ മോശമായി ചിത്രീകരിച്ചു കൊണ്ടുള്ള പോസ്റ്റിന് അശോകന്&#x200d; ചെരുവില്&#x200d; ലൈക്ക് അടിച്ചതിനെ തുടര്&#x200d;ന്നുള്ള സംഭവ വികാസങ്ങളാണ് സംഘടിത ആക്രമണത്തിലേക്കു നീങ്ങിയത്.</p>
<p>ബല്&#x200d;റാമുമായുള്ള വ്യക്തിപരമായ ചാറ്റിങ്ങിനെ ഒരു ഭാഗം മാത്രം എടുത്തുകാണിച്ച്, ബല്&#x200d;റാം തന്നെ തെറിവിളിച്ചു എന്ന രീതിയില്&#x200d; അശോകന്&#x200d; ഫേസ്ബുക്കില്&#x200d; കുറിപ്പിടുകയായിരുന്നു. ഇടത് അനുകൂല മാധ്യമങ്ങള്&#x200d; വന്&#x200d; പ്രാധാന്യത്തോടെ ഇത് പ്രസിദ്ധീകരിക്കുകയും ചെയ്തു. എന്നാല്&#x200d;, യഥാര്&#x200d;ത്ഥത്തില്&#x200d; സംഭവിച്ചത് എന്താണെന്ന് സ്‌ക്രീന്&#x200d; ഷോട്ടുകള്&#x200d; സഹിതം ബല്&#x200d;റാം വിശദീകരിച്ചതോടെ അശോകന്&#x200d; ചെരുവിലിന്റെ കള്ളക്കളി വെളിച്ചത്തായി. എന്നാല്&#x200d;, തുടര്&#x200d;ന്നും സി.പി.എം സൈബര്&#x200d; അണികള്&#x200d; ബല്&#x200d;റാമിനെതിരെ വ്യക്തിഹത്യ നടത്തുകയാണ്.</p>
<p>ബല്&#x200d;റാമിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റുകളിലൊന്നിനോടുള്ള പ്രതികരണമായി അയാളെ വിമര്&#x200d;ശിച്ചുകൊണ്ട് പോസ്റ്റ് ചെയ്ത കമന്റില്&#x200d; ഒരാള്&#x200d; ബല്&#x200d;റാമിനെ &#8216;നീ&#8217; എന്നും അധിക്ഷേപകരമായ വാക്കുകളും ഉപയോഗിച്ചിരുന്നു. ആ കമന്റ് അശോകന്&#x200d; ചെരുവില്&#x200d; ലൈക്ക് ചെയ്തത് പേഴ്‌സണല്&#x200d; ചാറ്റില്&#x200d; ബല്&#x200d;റാം ചോദ്യം ചെയ്തപ്പോഴാണ്‌ അതില്&#x200d; തെറ്റില്ലെന്നും 95 മാര്&#x200d;ക്ക് നല്&#x200d;കുന്നുവെന്നും അശോകന്&#x200d; ചെരുവില്&#x200d; പറഞ്ഞത്.</p>
<p>ഇതേത്തുടര്&#x200d;ന്ന് അശോകന്&#x200d;, &#8216;എ പ്ലസ്&#8217; മാര്&#x200d;ക്ക് നല്&#x200d;കിയ വാചകങ്ങള്&#x200d; ഉപയോഗിച്ച് ബല്&#x200d;റാം അദ്ദേഹത്തെ തന്നെ അഭിസംബോധന ചെയ്ത് ചാറ്റ് അവസാനിപ്പിച്ചു. എന്നാല്&#x200d;, ഈ ഭാഗത്തിന്റെ മാത്രം സ്‌ക്രീന്&#x200d; ഷോട്ടുമായി അശോകന്&#x200d; ചെരുവില്&#x200d;, ബല്&#x200d;റാം തന്നെ അധിക്ഷേപിച്ചെന്ന വിധത്തില്&#x200d; ഫേസ്ബുക്കില്&#x200d; പോസ്റ്റിടുകയായിരുന്നു.</p>
<p><strong>ഇതിനെക്കുറിച്ച് ബല്&#x200d;റാം പിന്നീട് വ്യക്തമാക്കി.</strong></p>
<p>&#8216;<em>എന്റെ വാളില്&#x200d; സര്&#x200d;ക്കാര്&#x200d; സ്‌കൂള്&#x200d; അധ്യാപകനായ ഒരാള്&#x200d; വന്ന് &#8221;പുന്നാര മോനേ&#8217;, &#8216;എമ്പോക്കി&#8217; എന്നൊക്കെപ്പറഞ്ഞ് അധിക്ഷേപം നടത്തിയ കമന്റ് ഇദ്ദേഹം ലൈക് ചെയ്തപ്പോള്&#x200d; അതിലെ ഔചിത്യമാണ് ദീര്&#x200d;ഘകാലമായി ഫേസ്ബുക്ക് ഫ്രണ്ടായ ഇദ്ദേഹത്തോട് ചാറ്റ് ബോക്‌സില്&#x200d; ചോദിച്ചത്. ലൈക് എന്നത് പൂര്&#x200d;ണ്ണ പിന്തുണയാണ് എന്നാണല്ലോ ഫേസ്ബുക്കിലെ സിപിഎമ്മുകാരുടെ വാദം. വ്യക്തിബന്ധം വച്ചുള്ള എന്റെ ചോദ്യത്തിന് ഈ സാംസ്‌ക്കാരിക നായകന്&#x200d; നല്&#x200d;കിയ മറുപടിയാണ് ഞാനീ ഇടുന്ന യഥാര്&#x200d;ത്ഥ സ്‌ക്രീന്&#x200d; ഷോട്ടില്&#x200d; ഉള്ളത്. &#8216;നീ&#8217; എന്നതൊഴിച്ചാല്&#x200d; ആ സര്&#x200d;ക്കാര്&#x200d; സ്‌കൂള്&#x200d; അധ്യാപകന്&#x200d; പറഞ്ഞതില്&#x200d; ഒരു തെറ്റും ഇല്ലാത്രേ. ആ കമന്റിന് ഇയാള്&#x200d; 95 മാര്&#x200d;ക്കും എ പ്ലസ് ഗ്രേഡും നല്&#x200d;കുമത്രേ. സാംസ്‌ക്കാരിക നായകന് പരിഹാസം പൊട്ടിയൊലിക്കുകയാണ്&#8221;.</em></p>
<p>നേരത്തെ, ബല്&#x200d;റാമിനെ പ്രശംസിച്ച് അശോകന്&#x200d; ചെരുവില്&#x200d; മംഗളം പത്രത്തില്&#x200d; ഒരു ലേഖനം എഴുതിയിരുന്നു. &#8216;ജനപ്രതിനിധിയുടെ ജാതിയും മതവും&#8217; എന്ന ലേഖനം ശ്രദ്ധയില്&#x200d;പെട്ട ബല്&#x200d;റാം അദ്ദേഹത്തെ ബന്ധപ്പെട്ടിരുന്നു. എന്നാല്&#x200d; എം.എല്&#x200d;.എയും യുവ കോണ്&#x200d;ഗ്രസ് നേതാക്കളില്&#x200d; പ്രമുഖനുമായ ബല്&#x200d;റാമിനെ തരംതാഴ്ത്തുന്നതിനാണ് അശോകന്&#x200d; ചെരുവിലിനെപ്പോലുള്ള സാംസ്‌ക്കാരിക പ്രവര്&#x200d;ത്തകര്&#x200d; ഇപ്പോള്&#x200d; ശ്രമിച്ചുവരുന്നത്. അതിന് സി.പി.എം സൈബര്&#x200d; പോരാളികളും പിന്തുണക്കുന്നു. സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള പുരോഗമന കലാസാഹിത്യ സംഘത്തിന്റെ പ്രസിഡണ്ടാണ് അശോകന്&#x200d; ചെരുവില്&#x200d;.</p>
<p><iframe loading="lazy" style="border: none; overflow: hidden;" src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fvtbalram%2Fposts%2F10156052783639139&amp;width=500" width="500" height="827" frameborder="0" scrolling="no"></iframe></p>
<p><iframe loading="lazy" style="border: none; overflow: hidden;" src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fasokan.charuvil.3%2Fposts%2F2180366411987283&amp;width=500" width="500" height="783" frameborder="0" scrolling="no"></iframe></p>
<p>കേരള സാഹിത്യ അക്കാദമി അവാര്&#x200d;ഡടക്കം നിരവധി പുരസ്‌കാരങ്ങള്&#x200d; നേടിയിട്ടുള്ള അശോകന്&#x200d; ചെരുവില്&#x200d; മലയാളത്തിലെ മുന്&#x200d;നിര എഴുത്തുകാരിലൊരാളാണ്. എന്നാല്&#x200d;, ഇദ്ദേഹത്തിന്റെ അന്ധമായ സി.പി.എം പക്ഷപാതിത്വവും ന്യായീകരണവും വിമര്&#x200d;ശന വിധേയമാകാറുണ്ട്. കഴിഞ്ഞ ദിവസം ശ്രീനാരായണ ഗുരു ജയന്തി ദിനത്തില്&#x200d; ഗുരുവിനെപ്പറ്റി അശോകന്&#x200d; ചെരുവില്&#x200d; ദേശാഭിമാനിയില്&#x200d; ലേഖനമെഴുതിയിരുന്നു. എന്നാല്&#x200d;, പിണറായി വിജയനെ മഹത്വവല്&#x200d;ക്കരിക്കാനാണ് ലേഖനത്തിന്റെ സിംഹഭാഗവും അദ്ദേഹം ഉപയോഗപ്പെടുത്തിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/writter-ashokan-cheruvil-against-vt-belram-mla-on-fb-post-comment-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മുഖ്യമന്ത്രിയെ &#8216;ചെണ്ടകൊട്ടി&#8217; ട്രോളി വി.ടി ബല്&#x200d;റാം എം.എല്&#x200d;.എ</title>
		<link>https://www.chandrikadaily.com/vt-belram-against-pinarayi-viyajan-troll-news.html</link>
					<comments>https://www.chandrikadaily.com/vt-belram-against-pinarayi-viyajan-troll-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 30 May 2018 07:53:56 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[pinarayi vijayan]]></category>
		<category><![CDATA[vt belram]]></category>
		<category><![CDATA[vt belram mla]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=87885</guid>

					<description><![CDATA[തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ചെണ്ട പരാമര്&#x200d;ശത്തെ ട്രോളി വി.ടി ബല്&#x200d;റാം എം.എല്&#x200d;.എ. ഫേസ്ബുക്കിലൂടെ പങ്കുവെച്ച ചിത്രത്തിലൂടെയാണ് ബല്&#x200d;റാമിന്റെ ട്രോളല്&#x200d;. ചിത്രത്തിന് താഴെ ഒട്ടേറെ കമന്റുകളും വരുന്നുണ്ട്. കഴിഞ്ഞ ദിവസം കൊല്ലത്ത് മന്ത്രിസഭയുടെ രണ്ടാം വാര്&#x200d;ഷികത്തിന്റെ ഭാഗമായി ഇടതമുന്നണി ജില്ലാ കമ്മിറ്റി നടത്തിയ രാഷ്ട്രീയ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു മാധ്യമപ്രവര്&#x200d;ത്തകര്&#x200d;ക്കെതിരെ മുഖ്യമന്ത്രിയുടെ &#8216;ചെണ്ട&#8217; പരാമര്&#x200d;ശം ഉണ്ടായത്. കോട്ടയത്ത് കെവിന്റെ കൊലപാതകക്കേസില്&#x200d; എസ്.ഐക്കു പറ്റിയതു ഗുരുതര വീഴ്ചയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പക്ഷേ സംഭവം രാഷ്ട്രീയവല്&#x200d;ക്കരിക്കാനാണു ശ്രമം. ചാനല്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ചെണ്ട പരാമര്&#x200d;ശത്തെ ട്രോളി വി.ടി ബല്&#x200d;റാം എം.എല്&#x200d;.എ. ഫേസ്ബുക്കിലൂടെ പങ്കുവെച്ച ചിത്രത്തിലൂടെയാണ് ബല്&#x200d;റാമിന്റെ ട്രോളല്&#x200d;. ചിത്രത്തിന് താഴെ ഒട്ടേറെ കമന്റുകളും വരുന്നുണ്ട്.</p>
<p>കഴിഞ്ഞ ദിവസം കൊല്ലത്ത് മന്ത്രിസഭയുടെ രണ്ടാം വാര്&#x200d;ഷികത്തിന്റെ ഭാഗമായി ഇടതമുന്നണി ജില്ലാ കമ്മിറ്റി നടത്തിയ രാഷ്ട്രീയ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു മാധ്യമപ്രവര്&#x200d;ത്തകര്&#x200d;ക്കെതിരെ മുഖ്യമന്ത്രിയുടെ &#8216;ചെണ്ട&#8217; പരാമര്&#x200d;ശം ഉണ്ടായത്. കോട്ടയത്ത് കെവിന്റെ കൊലപാതകക്കേസില്&#x200d; എസ്.ഐക്കു പറ്റിയതു ഗുരുതര വീഴ്ചയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പക്ഷേ സംഭവം രാഷ്ട്രീയവല്&#x200d;ക്കരിക്കാനാണു ശ്രമം. ചാനല്&#x200d; ലേഖകനോ ലേഖികക്കോ വിരോധം തീര്&#x200d;ക്കാന്&#x200d; വഴിയില്&#x200d; കെട്ടിയ ചെണ്ടയല്ല കേരളത്തിന്റെ മുഖ്യമന്ത്രിയും ഇടതു സര്&#x200d;ക്കാരും. അങ്ങനെ ഭയപ്പെട്ടു പോകുകയുമില്ല–എന്നുമായിരുന്നു പിണറായിയുടെ പ്രസംഗം. ഇതിനെയാണ് ബല്&#x200d;റാം ചിത്രമിട്ട് ട്രോളിയത്.</p>
<p>തൃശൂര്&#x200d; പൂരത്തില്&#x200d; ഇലഞ്ഞിത്തറ മേളം നടക്കുമ്പോള്&#x200d; പെരുവനം കുട്ടന്&#x200d;മാരാരെ പിണറായി വിജയന്&#x200d; അനുമോദിക്കുന്ന ചിത്രമെടുത്താണ് ബല്&#x200d;റാം പോസ്റ്റ് ചെയ്തത്. ചിത്രത്തിനു താഴെ പിണറായിയേയും ചെണ്ടയേയും ചേര്&#x200d;ത്തുകൊണ്ട് കമന്റുകള്&#x200d; വന്നു നിറയുന്നുമുണ്ട്.</p>
<p><iframe loading="lazy" style="border: none; overflow: hidden;" src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fvtbalram%2Fposts%2F10155840700019139&amp;width=500" width="500" height="337" frameborder="0" scrolling="no"></iframe></p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/vt-belram-against-pinarayi-viyajan-troll-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;സ്ഥിരം ഇരട്ടത്താപ്പിനിടയില്&#x200d; വല്ലപ്പോഴുമെങ്കിലും കൊട്ടിഘോഷിക്കപ്പെട്ട ആ പഴയ ഇരട്ടച്ചങ്ക് ഒന്ന് കാണിച്ചു കൊടുക്കണം മിസ്റ്റര്&#x200d; പിണറായി വിജയന്&#x200d;&#8217;; ദീപനിശാന്തിനെതിരെ കൊലവിളി നടത്തിയ ബി.ജെ.പിക്കാര്&#x200d;ക്കെതിരെ കേസെടുക്കണമെന്ന് വി.ടി ബല്&#x200d;റാം</title>
		<link>https://www.chandrikadaily.com/vt-belram-deepa-nishanth-pinarayi-vijayan-news.html</link>
					<comments>https://www.chandrikadaily.com/vt-belram-deepa-nishanth-pinarayi-vijayan-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 29 Apr 2018 13:46:49 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[deepa nishanth]]></category>
		<category><![CDATA[pinarayi vijayan]]></category>
		<category><![CDATA[vt belram]]></category>
		<category><![CDATA[vt belram mla]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=82546</guid>

					<description><![CDATA[അധ്യാപിക ദീപനിശാന്തിനെതിരെ കൊലവിളി നടത്തിയ ബി.ജെ.പി ഐ.ടി സെല്&#x200d; നേതാവിനെതിരെ ക്രിമിനല്&#x200d; കേസെടുക്കണമെന്ന് കോണ്&#x200d;ഗ്രസ് എം.എല്&#x200d;.എ വി.ടി ബല്&#x200d;റാം. കഠ്‌വ കേസില്&#x200d; ദീപക്ശങ്കരനാരായണന്റെ പോസ്റ്റ് ഷെയര്&#x200d; ചെയ്ത ദീപനിശാന്തിനെ ഇല്ലാതാക്കണമെന്നായിരുന്നു ബിജുനായരുെട ആഹ്വാനം. അതിന് ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് രമേശ് നായരും കമന്റ് ചെയ്തിരുന്നു. ഇതിനെതിരെ പിണറായി സര്&#x200d;ക്കാര്&#x200d; കേസെടുക്കണമെന്ന് ബല്&#x200d;റാം ആവശ്യപ്പെട്ടു. ദീപക് ശങ്കരനാരായണന്റേത് 31% ഇന്ത്യക്കാരെ തോക്കെടുത്ത് വെടിവച്ച് കൊല്ലാനുള്ള ആഹ്വാനമാണെങ്കില്&#x200d; ഇത് ദീപാ നിശാന്തിനെ കൊന്ന് ചോര കുടിക്കാനുള്ള ആഹ്വാനം തന്നെയാണ്. ഒരേ മാനദണ്ഡം വച്ച് [&#8230;]]]></description>
										<content:encoded><![CDATA[<p>അധ്യാപിക ദീപനിശാന്തിനെതിരെ കൊലവിളി നടത്തിയ ബി.ജെ.പി ഐ.ടി സെല്&#x200d; നേതാവിനെതിരെ ക്രിമിനല്&#x200d; കേസെടുക്കണമെന്ന് കോണ്&#x200d;ഗ്രസ് എം.എല്&#x200d;.എ വി.ടി ബല്&#x200d;റാം. കഠ്‌വ കേസില്&#x200d; ദീപക്ശങ്കരനാരായണന്റെ പോസ്റ്റ് ഷെയര്&#x200d; ചെയ്ത ദീപനിശാന്തിനെ ഇല്ലാതാക്കണമെന്നായിരുന്നു ബിജുനായരുെട ആഹ്വാനം. അതിന് ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് രമേശ് നായരും കമന്റ് ചെയ്തിരുന്നു. ഇതിനെതിരെ പിണറായി സര്&#x200d;ക്കാര്&#x200d; കേസെടുക്കണമെന്ന് ബല്&#x200d;റാം ആവശ്യപ്പെട്ടു.</p>
<p>ദീപക് ശങ്കരനാരായണന്റേത് 31% ഇന്ത്യക്കാരെ തോക്കെടുത്ത് വെടിവച്ച് കൊല്ലാനുള്ള ആഹ്വാനമാണെങ്കില്&#x200d; ഇത് ദീപാ നിശാന്തിനെ കൊന്ന് ചോര കുടിക്കാനുള്ള ആഹ്വാനം തന്നെയാണ്. ഒരേ മാനദണ്ഡം വച്ച് ബിജെപി ഐടി സെല്&#x200d; നേതാവ് ബിജു നായര്&#x200d;ക്കും കമന്റിട്ട രമേഷ് കുമാര്&#x200d; നായര്&#x200d;ക്കുമെതിരെ ഐപിസി വകുപ്പുകള്&#x200d; വച്ച് ക്രിമിനല്&#x200d; കേസെടുക്കാന്&#x200d; പിണറായി വിജയന്&#x200d; ലോകനാഥ് ബെഹ്‌റ പോലീസ് തയ്യാറാകണമെന്ന് ബല്&#x200d;റാം പറഞ്ഞു.</p>
<p><strong>പോസ്റ്റിന്റെ പൂര്&#x200d;ണ്ണരൂപം:</strong></p>
<p>ദീപക് ശങ്കരനാരായണന്റേത് 31% ഇന്ത്യക്കാരെ തോക്കെടുത്ത് വെടിവച്ച് കൊല്ലാനുള്ള ആഹ്വാനമാണെങ്കില്&#x200d; ഇത് ദീപാ നിശാന്തിനെ കൊന്ന് ചോര കുടിക്കാനുള്ള ആഹ്വാനം തന്നെയാണ്.</p>
<p>ഒരേ മാനദണ്ഡം വച്ച് ബിജെപി ഐടി സെല്&#x200d; നേതാവ് ബിജു നായര്&#x200d;ക്കും കമന്റിട്ട രമേഷ് കുമാര്&#x200d; നായര്&#x200d;ക്കുമെതിരെ ഐപിസി വകുപ്പുകള്&#x200d; വച്ച് ക്രിമിനല്&#x200d; കേസെടുക്കാന്&#x200d; പിണറായി വിജയന്&#x200d; ലോകനാഥ് ബെഹ്‌റ പോലീസ് തയ്യാറാകണം.</p>
<p>മുസ്ലിം സ്ത്രീകളെ റേപ്പ് ചെയ്യണമെന്നാഹ്വാനം ചെയ്ത ആര്&#x200d;എസ്എസുകാരനെതിരെ മാധ്യമ പ്രവര്&#x200d;ത്തക ഷാഹിന പോലീസില്&#x200d; നല്&#x200d;കിയ പരാതിയിലും നാളിതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.</p>
<p>സ്ഥിരം ഇരട്ടത്താപ്പിനിടയില്&#x200d; വല്ലപ്പോഴുമെങ്കിലും കൊട്ടിഘോഷിക്കപ്പെട്ട ആ പഴയ ഇരട്ടച്ചങ്ക് ഒന്ന് കാണിച്ചു കൊടുക്കണം മിസ്റ്റര്&#x200d; പിണറായി വിജയന്&#x200d;.</p>
<p><iframe loading="lazy" style="border: none; overflow: hidden;" src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fvtbalram%2Fposts%2F10155771208749139&amp;width=500" width="500" height="742" frameborder="0" scrolling="no"></iframe></p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/vt-belram-deepa-nishanth-pinarayi-vijayan-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വി.ടി ബല്&#x200d;റാം യൂത്ത് കോണ്&#x200d;ഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്കെന്ന് സൂചന</title>
		<link>https://www.chandrikadaily.com/vt-belram-youth-congress-national-president-news.html</link>
					<comments>https://www.chandrikadaily.com/vt-belram-youth-congress-national-president-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 12 Apr 2018 09:51:33 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[vt belram]]></category>
		<category><![CDATA[vt belram mla]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=79903</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: യൂത്ത് കോണ്&#x200d;ഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് വി.ടി ബല്&#x200d;റാം അടക്കം കേരളത്തില്&#x200d; നിന്ന് നാലുപേര്&#x200d; പരിഗണനയില്&#x200d;. ബല്&#x200d;റാമിനെക്കൂടാതെ റോജി എം ജോണ്&#x200d;, ഹൈബി ഈഡന്&#x200d;, ഷാഫി പറമ്പില്&#x200d; എന്നിവരാണ് പട്ടികയിലുള്ളത്. ഇവരോട് വെള്ളി, ശനി ദിവസങ്ങളില്&#x200d; ദേശീയ നേതൃത്വം നടത്തുന്ന സംവാദത്തിലും അഭിമുഖത്തിലും പങ്കെടുക്കാന്&#x200d; ആവശ്യപ്പെട്ടിരിക്കുകയാണ്. ദേശീയ അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിനായി വിവിധ സംസ്ഥാനങ്ങളില്&#x200d; നിന്നായി ഇരുപതോളം പേരെയാണ് അഭിമുഖത്തിന് ക്ഷണിച്ചിട്ടുള്ളത്. കോണ്&#x200d;ഗ്രസ്സിന്റെ യുവജനസംഘടനകളില്&#x200d; അഖിലേന്ത്യാ, സംസ്ഥാന തലങ്ങളില്&#x200d; കഴിവ് തെളിയിച്ചവരെയാണ് അഭിമുഖ പരീക്ഷക്ക് ക്ഷണിച്ചിട്ടുള്ളത്.]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: യൂത്ത് കോണ്&#x200d;ഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് വി.ടി ബല്&#x200d;റാം അടക്കം കേരളത്തില്&#x200d; നിന്ന് നാലുപേര്&#x200d; പരിഗണനയില്&#x200d;. ബല്&#x200d;റാമിനെക്കൂടാതെ റോജി എം ജോണ്&#x200d;, ഹൈബി ഈഡന്&#x200d;, ഷാഫി പറമ്പില്&#x200d; എന്നിവരാണ് പട്ടികയിലുള്ളത്. ഇവരോട് വെള്ളി, ശനി ദിവസങ്ങളില്&#x200d; ദേശീയ നേതൃത്വം നടത്തുന്ന സംവാദത്തിലും അഭിമുഖത്തിലും പങ്കെടുക്കാന്&#x200d; ആവശ്യപ്പെട്ടിരിക്കുകയാണ്.</p>
<p>ദേശീയ അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിനായി വിവിധ സംസ്ഥാനങ്ങളില്&#x200d; നിന്നായി ഇരുപതോളം പേരെയാണ് അഭിമുഖത്തിന് ക്ഷണിച്ചിട്ടുള്ളത്. കോണ്&#x200d;ഗ്രസ്സിന്റെ യുവജനസംഘടനകളില്&#x200d; അഖിലേന്ത്യാ, സംസ്ഥാന തലങ്ങളില്&#x200d; കഴിവ് തെളിയിച്ചവരെയാണ് അഭിമുഖ പരീക്ഷക്ക് ക്ഷണിച്ചിട്ടുള്ളത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/vt-belram-youth-congress-national-president-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
