<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>vv paatt &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/vv-paatt/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 04 Feb 2019 18:12:05 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>vv paatt &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>50% വിവി പാറ്റ് പരിശോധിക്കണം  പ്രതിപക്ഷ പാര്&#x200d;ട്ടികള്&#x200d;</title>
		<link>https://www.chandrikadaily.com/opposition-wants-election-commission-to-match-50-of-evm-results-with-vvpat-count.html</link>
					<comments>https://www.chandrikadaily.com/opposition-wants-election-commission-to-match-50-of-evm-results-with-vvpat-count.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 04 Feb 2019 18:08:49 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[alliance leaders]]></category>
		<category><![CDATA[electronic voting mechine]]></category>
		<category><![CDATA[voting machine]]></category>
		<category><![CDATA[vv paatt]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=118319</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: പൊതുതെരഞ്ഞടുപ്പിന് മാസങ്ങള്&#x200d; മാത്രം ശേഷിക്കെ 50% വിവിപാറ്റ് എണ്ണിതിട്ടപ്പെടുത്തിയതിന് ശേഷം മാത്രമേ തെരഞ്ഞടുപ്പ് ഫലം പ്രഖ്യപിക്കാവൂ എന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാര്&#x200d;ട്ടികളുടെ പ്രതിനിധി സംഘം മുഖ്യ തെരഞ്ഞടുപ്പ് കമ്മീഷണറെ കണ്ടു. ഇന്നലെ ഡല്&#x200d;ഹിയില്&#x200d; തെരഞ്ഞടുപ്പ് കമ്മീഷന്റെ ആസ്ഥാനത്ത് നേരിട്ടെത്തിയാണ് നേതാക്കള്&#x200d; ആവശ്യം മുന്നോട്ട് വച്ചത്. വോട്ടിംഗ് യന്ത്രത്തില്&#x200d; കൃത്രിമം കാണിക്കപ്പെടുന്നുണ്ടെന്ന് വിവിധ കോണുകളില്&#x200d; നിന്ന് ആരോപണമുയര്&#x200d;ന്നിരുന്നു. ഈ പാശ്ചാത്തലത്തിലാണ് പതിനാറോളം പ്രതിപക്ഷ പാര്&#x200d;ട്ടി നേതാക്കള്&#x200d; മുഖ്യ തെരഞ്ഞടുപ്പ് കമ്മീഷണര്&#x200d; സുനില്&#x200d; അറോറയുമായും. മറ്റ് അംഗങ്ങളുമായും കൂടിക്കാഴ്ച്ച നടത്തിയത്. [&#8230;]]]></description>
										<content:encoded><![CDATA[
<p>ന്യൂഡല്&#x200d;ഹി: പൊതുതെരഞ്ഞടുപ്പിന് മാസങ്ങള്&#x200d; മാത്രം ശേഷിക്കെ 50% വിവിപാറ്റ് എണ്ണിതിട്ടപ്പെടുത്തിയതിന് ശേഷം മാത്രമേ തെരഞ്ഞടുപ്പ് ഫലം പ്രഖ്യപിക്കാവൂ എന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാര്&#x200d;ട്ടികളുടെ പ്രതിനിധി സംഘം മുഖ്യ തെരഞ്ഞടുപ്പ് കമ്മീഷണറെ കണ്ടു. ഇന്നലെ ഡല്&#x200d;ഹിയില്&#x200d; തെരഞ്ഞടുപ്പ് കമ്മീഷന്റെ ആസ്ഥാനത്ത് നേരിട്ടെത്തിയാണ് നേതാക്കള്&#x200d; ആവശ്യം മുന്നോട്ട് വച്ചത്. വോട്ടിംഗ് യന്ത്രത്തില്&#x200d; കൃത്രിമം കാണിക്കപ്പെടുന്നുണ്ടെന്ന് വിവിധ കോണുകളില്&#x200d; നിന്ന് ആരോപണമുയര്&#x200d;ന്നിരുന്നു. <br>ഈ പാശ്ചാത്തലത്തിലാണ് പതിനാറോളം പ്രതിപക്ഷ പാര്&#x200d;ട്ടി നേതാക്കള്&#x200d; മുഖ്യ തെരഞ്ഞടുപ്പ് കമ്മീഷണര്&#x200d; സുനില്&#x200d; അറോറയുമായും. മറ്റ് അംഗങ്ങളുമായും കൂടിക്കാഴ്ച്ച നടത്തിയത്. </p>



<p>ഈയിടെ അഞ്ച് സംസ്ഥാനങ്ങളില്&#x200d; നടന്ന നിയമസഭാ തെരഞ്ഞടുപ്പില്&#x200d; പോലും വോട്ടിങ് മെഷീനില്&#x200d; വ്യാപകമായ രീതിയിലുള്ള ക്രമക്കേടുകള്&#x200d; നടന്നിട്ടുണ്ട് എന്നാണ് റിപ്പോര്&#x200d;ട്ടുകളെന്നും, ഇത് തടയുന്നതില്&#x200d; തെരഞ്ഞടുപ്പ് കമ്മീഷന്&#x200d; പരാജയമാണന്നും പ്രതിപക്ഷ പാര്&#x200d;ട്ടികള്&#x200d; കമ്മീഷന് സമര്&#x200d;പ്പിച്ച നിവേദനത്തില്&#x200d; ആരോപിക്കുന്നു. </p>



<p>രാജ്യത്തെ ജനങ്ങളില്&#x200d; തെരഞ്ഞടുപ്പ് പ്രക്രിയയിലുള്ള വിശ്വാസം വീണ്ടെടുക്കാനായി തെരഞ്ഞടുപ്പ് കമ്മീഷന്&#x200d; പേപ്പര്&#x200d; ബലറ്റുകള്&#x200d; എണ്ണി നോക്കി മെഷീനില്&#x200d; കാണിക്കുന്ന ആകെ വോട്ടുകളുമായി തുല്ല്യമാണോ എന്ന് പരിശോധിക്കണമെന്നും പാര്&#x200d;ട്ടികള്&#x200d; ആവശ്യപ്പെട്ടു. </p>



<p>രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്, ലോക്‌സഭയിലെ കോണ്&#x200d;ഗ്രസ് കക്ഷി നേതാവ് മല്ലികാര്&#x200d;ജുന്&#x200d; ഖാര്&#x200d;ഖെ, അഹമ്മദ് പട്ടേല്&#x200d;, ആനന്ദ് ശര്&#x200d;മ്മ, ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയും തെലുങ്കു ദേശം പാര്&#x200d;ട്ടി നേതാവുമായ ചന്ദ്ര ബാബു നായിഡു, മുസ്്‌ലിം ലീഗ് ദേശീയ ജനറല്&#x200d; സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി എം.പി, ഡെരക് ഒബ്രിയാന്&#x200d; (തൃണമുല്&#x200d; കോണ്&#x200d;ഗ്രസ്) രാംഗോപാല്&#x200d; യാദവ് (സമാജ് വാദി പാര്&#x200d;ട്ടി) സതീഷ് ചന്ദ്ര മിശ്ര (ബിഎസ്പി) ഉമര്&#x200d; അബ്ദുള്ള (നാഷണല്&#x200d; കോണ്&#x200d;ഫറന്&#x200d;സ്) മുഹമ്മദ് സലീം (സിപിഐഎം) മനോജ് ഝാ (ആര്&#x200d;ജെഡി) സഞ്ജയ് സിങ് (ആംആദ്മി പാര്&#x200d;ട്ടി) ഡി രാജ (സിപിഐ), ഡാനിഷ് അലി (ജനദാദള്&#x200d; എസ്) ബദറുദ്ദീന്&#x200d; അജ്മല്&#x200d; (എഐയുഡിഎഫ്) കെ.ജി കെനിയെ (എന്&#x200d;പിഎഫ്) എന്നീ നേതാക്കളാണ് പ്രതിപക്ഷ സംഘത്തിലുണ്ടായിരുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/opposition-wants-election-commission-to-match-50-of-evm-results-with-vvpat-count.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇ.വി.എമ്മില്&#x200d; തൂത്തുവാരുന്ന ബി.ജെ.പിക്ക്  ബാലറ്റ് പേപ്പറില്&#x200d; കനത്ത പരാജയം</title>
		<link>https://www.chandrikadaily.com/up-election-result-and-evm-voting-machine.html</link>
					<comments>https://www.chandrikadaily.com/up-election-result-and-evm-voting-machine.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 02 Dec 2017 06:12:39 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[election result]]></category>
		<category><![CDATA[evm]]></category>
		<category><![CDATA[up]]></category>
		<category><![CDATA[vv paatt]]></category>
		<category><![CDATA[VVPAT]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=57361</guid>

					<description><![CDATA[&#160; ഉത്തര്&#x200d; പ്രദേശില്&#x200d; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടന്ന തെരെഞ്ഞെടുപ്പില്&#x200d; ബി.ജെ.പി നേടിയ വിജയം ദേശീയ മാധ്യമങ്ങളിലടക്കം വലിയ പ്രാധാന്യത്തോടെ വന്നിരുന്നു. എന്നാല്&#x200d; ഈ വിജയത്തിലെ സത്യസന്ധതയെ ചോദ്യം ചെയുകൊണ്ട്ാണ് പ്രമുഖ മാധ്യമപ്രവര്&#x200d;ത്തകര്&#x200d; രംഗത്തു വന്നിരിക്കുന്നത്. യു.പി യിലെ തെരെഞ്ഞെടുപ്പ് ഫലം ബി.ജെ.പി നടത്തുന്ന രാജ്യത്തെ ഏറ്റവും വലിയ കൊള്ളയെന്നാണ് പ്രമുഖ രാഷ്ട്രീയ നിരീക്ഷകന്&#x200d; അമരേഷ് മിശ്ര വിലയിരുത്തുന്നത്. തെരെഞ്ഞെടുപ്പ് ഫലം ബി.ജെ.പി യുടെ വിജയമായി വിലയിരുത്തുന്ന മാധ്യമ സ്ഥാപനങ്ങളെയും മാധ്യമ പ്രവര്&#x200d;ത്തകരെയും പേരെടുത്ത് പരിഹസിച്ചാണ് അമരേഷ് [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>ഉത്തര്&#x200d; പ്രദേശില്&#x200d; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടന്ന തെരെഞ്ഞെടുപ്പില്&#x200d; ബി.ജെ.പി നേടിയ വിജയം ദേശീയ മാധ്യമങ്ങളിലടക്കം വലിയ പ്രാധാന്യത്തോടെ വന്നിരുന്നു. എന്നാല്&#x200d; ഈ വിജയത്തിലെ സത്യസന്ധതയെ ചോദ്യം ചെയുകൊണ്ട്ാണ് പ്രമുഖ മാധ്യമപ്രവര്&#x200d;ത്തകര്&#x200d; രംഗത്തു വന്നിരിക്കുന്നത്.<br />
യു.പി യിലെ തെരെഞ്ഞെടുപ്പ് ഫലം ബി.ജെ.പി നടത്തുന്ന രാജ്യത്തെ ഏറ്റവും വലിയ കൊള്ളയെന്നാണ് പ്രമുഖ രാഷ്ട്രീയ നിരീക്ഷകന്&#x200d; അമരേഷ് മിശ്ര വിലയിരുത്തുന്നത്. തെരെഞ്ഞെടുപ്പ് ഫലം ബി.ജെ.പി യുടെ വിജയമായി വിലയിരുത്തുന്ന മാധ്യമ സ്ഥാപനങ്ങളെയും മാധ്യമ പ്രവര്&#x200d;ത്തകരെയും പേരെടുത്ത് പരിഹസിച്ചാണ് അമരേഷ് മിശ്ര ഫെയ്‌സ്ബുക്കില്&#x200d; പോസ്റ്റിട്ടിരിക്കുന്നത്. വിവിപാറ്റ് വോട്ടിംഗ് യന്ത്രങ്ങള്&#x200d; ഉപയോഗിച്ചിടത്ത് മാത്രമാണ് ബി.ജെ.പി ക്ക ജയിക്കാനായതെന്നും അല്ലാത്തിടത്ത് ബി.ജെ.പി ക്ക് കനത്ത പരാജയമാണെന്നുമാണ് കണക്കുകള്&#x200d; നിരത്തി മിശ്ര പറയുന്നു. വോട്ടിംഗ് യന്ത്രങ്ങളില്&#x200d; കൃത്രിമത്വം നടക്കുന്നുവെന്ന ആരോപണം നേരത്തേ ശക്തമായിരുന്നു.</p>
<p>മഹാ പൗര് അഥവാ മേയര്&#x200d; സ്ഥാനത്തേക്ക് നടന്ന തെരെഞ്ഞെടുപ്പുകളില്&#x200d; വോട്ടിംഗ് യന്ത്രമായിരുന്നു ഉപയോഗിച്ചത്. ഇതില്&#x200d; ബി.ജെ.പിക്ക് വലിയ വിജയം നേടാന്&#x200d; സാധിച്ചു. ആകെ തെരഞ്ഞെടുപ്പ് നടന്ന പതിനാറിടങ്ങളില്&#x200d; പതിനാലിലും ബി.ജെ.പി ജയിച്ചു. എന്നാല്&#x200d; ബാലറ്റ് പേപ്പര്&#x200d; ഉപയോഗിച്ച നഗര പഞ്ചായത്ത് അധ്യക്ഷന്&#x200d; തെരെഞ്ഞെടുപ്പില്&#x200d; 437 ഇടങ്ങളില്&#x200d; കേവലം 100 സീറ്റുകള്&#x200d; മാത്രമാണ് ബി.ജെ.പിക്ക് സംരക്ഷിക്കാനായത്. ബാക്കിയുള്ള 337 സീറ്റുകളിലും ബി.ജെ.പി ക്ക് കനത്ത പരാജയമാണ് ഏറ്റുവാങ്ങേണ്ടി വന്നത്.</p>
<p>ബാലറ്റ് പേപ്പര്&#x200d; ഉപയോഗിച്ച നഗര പഞ്ചായത്ത് അംഗങ്ങളുടെ തെരെഞ്ഞെടുപ്പിലും ഈ മാറ്റം വ്യക്തമായി കാണാം. ആകെ തെരഞ്ഞെടുപ്പ് നടന്ന 5390 സീറ്റുകളില്&#x200d; ബി.ജെ.പി ജയിച്ചത് 662 സീറ്റുകളില്&#x200d; മാത്രമാണ്. ശേഷിക്കുന്ന 4728 സീറ്റുകളിലും ബി.ജെ.പി പരാജയപ്പെട്ടെന്ന് വ്യക്തം. നഗരപാലികാ പരിഷത്ത് അധ്യക്ഷന്&#x200d; തെരെഞ്ഞെടുപ്പിലും ബാലറ്റ് പേപ്പറാണ് ഉപയോഗിച്ചത്. തെരഞ്ഞെടുപ്പ് നടന്ന 195 സീറ്റില്&#x200d; 68<br />
സീറ്റുകള്&#x200d; മാത്രമാണ് ബി.ജെ.പി ജയിച്ചത്.<br />
നഗരപാലികാ പരിഷത്ത് അംഗ തെരെഞ്ഞെടുപ്പ് നടന്നത് 5217 സീറ്റുകളിലായിരുന്നു. ഇതില്&#x200d; 914 സീറ്റുകളില്&#x200d; മാത്രമാണ് ബി.ജെ.പി ജയിച്ചത്. ബാക്കിയുള്ള 4303 സീറ്റിലും പരാജയപ്പെട്ടു. ഇവിടെയും ഉപയോഗിച്ചത് ബാലറ്റ് പേപ്പര്&#x200d; തന്നെയായിരുന്നു.</p>
<p><strong>Read Also </strong></p>
<p>ഗുജറാത്തില്&#x200d; അസംബ്ലി തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ നൂറിലധികം വോട്ടിങ് യന്ത്രങ്ങളില്&#x200d; കുഴപ്പങ്ങള്&#x200d; കണ്ടെത്തിരുന്നു. ഡിസംബര്&#x200d; 14-ലെ ഒന്നാം ഘട്ടത്തില്&#x200d; വോട്ടിങ് നടക്കേണ്ട ഗുജറാത്തിലെ സുരേന്ദ്രനഗര്&#x200d; ജില്ലയില്&#x200d; നിന്നാണ് വോട്ടിങ് കൃത്യമല്ലാത്ത 138 വോട്ടിങ് യന്ത്രങ്ങള്&#x200d; ഉദ്യോഗസ്ഥര്&#x200d; കണ്ടെത്തിയത്. വോട്ട് ആര്&#x200d;ക്കാണ് ചെയ്തതെന്ന് വോട്ടറെ ബോധ്യപ്പെടുത്തുന്ന രശീതി (വിവിപാറ്റ്) ഘടിപ്പിച്ച യന്ത്രങ്ങളാണിവ എന്നത് സംഭവത്തിന്റെ ഗൗരവം വര്&#x200d;ധിപ്പിക്കുന്നു.</p>
<p>ഇ.ടി.വി ന്യൂസ് ഗുജറാത്തിയാണ് സുരേന്ദ്രനഗറില്&#x200d; നിന്ന് ഗുരുതരമായ കുഴപ്പമുള്ള യന്ത്രങ്ങള്&#x200d; കണ്ടെത്തിയ കാര്യം റിപ്പോര്&#x200d;ട്ട് ചെയ്തത്. തെരഞ്ഞെടുപ്പ് കമ്മീഷന്&#x200d; അധികൃതര്&#x200d; ഈ വാര്&#x200d;ത്ത സ്ഥിരീകരിച്ചിട്ടില്ല. ബാംഗ്ലൂരിലെ കമ്പനിയില്&#x200d; നിന്ന് എത്തിച്ചവയാണ് ഈ യന്ത്രങ്ങള്&#x200d; എന്നാണ് ഇ.ടി.വി റിപ്പോര്&#x200d;ട്ടില്&#x200d; പറയുന്നത്. കുഴപ്പം കണ്ടെത്തിയതോടെ ഇവ കമ്പനിയിലേക്കു തന്നെ തിരിച്ചയച്ചു. ഇ.ടി.വി ബുധനാഴ്ച ഈ വാര്&#x200d;ത്ത പുറത്തുവിട്ടെങ്കിലും മുഖ്യധാരാ ദേശീയ മാധ്യമങ്ങളൊന്നും ഇത് ഏറ്റെടുത്തിട്ടില്ല.</p>
<p>Etv News Gujarati<br />
@EtvGujaratiNews<br />
#Surendranagar ??? 138 VVPAT<br />
4:25 PM &#8211; Oct 25, 2017<br />
4 4 Replies 24 24 Retweets 17 17 likes<br />
Twitter Ads info and privacy<br />
വോട്ടര്&#x200d;ക്ക് രശീതി കാണാന്&#x200d; സൗകര്യമുള്ള വിവിപാറ്റ് യന്ത്രങ്ങളാവും ഗുജറാത്ത് തെരഞ്ഞെടുപ്പില്&#x200d; പൂര്&#x200d;ണമായും ഉപയോഗിക്കുക എന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്&#x200d; അചല്&#x200d; കുമാര്&#x200d; ജോതി വ്യക്തമാക്കിയിരുന്നു. ഉത്തര്&#x200d; പ്രദേശ് തെരഞ്ഞെടുപ്പില്&#x200d; വോട്ടിങ് യന്ത്രങ്ങളില്&#x200d; ക്രമക്കേട് നടത്തിയെന്ന് ബി.എസ്.പിയും ആം ആദ്മി പാര്&#x200d;ട്ടിയും അടക്കമുള്ള കക്ഷികള്&#x200d; പരാതി ഉയര്&#x200d;ത്തിയതിനെ തുടര്&#x200d;ന്നാണ് കമ്മീഷന്&#x200d; വിവിപാറ്റ് യന്ത്രങ്ങള്&#x200d; ഏര്&#x200d;പ്പെടുത്താന്&#x200d; തയ്യാറായത്. എന്നാല്&#x200d;, ഇത്തരം യന്ത്രങ്ങളിലും ക്രമക്കേട് സംഭവിക്കാം എന്നതിന്റെ തെളിവാണ് സുരേന്ദ്രനഗറില്&#x200d; നിന്ന് പിടിച്ചെടുത്ത യന്ത്രങ്ങള്&#x200d;.</p>
<p>View image on Twitter<br />
View image on Twitter</p>
<p>Navit Kumar<br />
@nrc1079_kumar<br />
138 VVPAT machine found faulty, dirty game start<br />
3:34 PM &#8211; Oct 27, 2017<br />
Replies 1 1 Retweet 2 2 likes<br />
Twitter Ads info and privacy<br />
ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ തിയ്യതി പ്രഖ്യാപിക്കല്&#x200d; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്&#x200d; വൈകിച്ചതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്&#x200d;ന്നിരുന്നത്. മോദി ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്നപ്പോള്&#x200d; ചീഫ് സെക്രട്ടറിയായിരുന്ന എ.കെ ജോതി ബി.ജെ.പിക്ക് അനുകൂലമായി നിലപാടെടുക്കുകയായിരുന്നു എന്നായിരുന്നു പ്രധാന വിമര്&#x200d;ശനം. ഗുജറാത്തിലെ പ്രളയം കാരണമാണ് തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിക്കാന്&#x200d; വൈകിയത് എന്ന ജ്യോതിയുടെ വിശദീകരണത്തിലെ പൊള്ളത്തരം ദേശീയ മാധ്യമങ്ങള്&#x200d; തുറന്നു കാട്ടിയിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/up-election-result-and-evm-voting-machine.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നിയമസഭാ, ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍  വിവിപാറ്റ് എല്ലാ മണ്ഡലങ്ങളിലും</title>
		<link>https://www.chandrikadaily.com/vv-paat-wil-all-elections.html</link>
					<comments>https://www.chandrikadaily.com/vv-paat-wil-all-elections.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 30 Sep 2017 16:25:45 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[vv paatt]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=45889</guid>

					<description><![CDATA[ന്യൂഡല്‍ഹി: വോട്ടെടുപ്പില്‍ കൂടുതല്‍ സുതാര്യത ഉറപ്പുവരുത്താന്‍ വോട്ട് രസീത് തിരിച്ചെത്തുന്നു. എല്ലാ ലോക്‌സഭ, നിയമസഭ തെരെഞ്ഞെടുപ്പുകളിലും വോട്ട് രസീത് (വിവിപാറ്റ്) ഉപയോഗിക്കുമെന്ന് തെരെഞ്ഞെടുപ്പു കമ്മിഷന്‍ ഔദ്യോഗികമായി വ്യക്തമാക്കി. ഇത് സംബന്ധിച്ച് എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍മാര്‍ക്കും കത്തയച്ചു. സുതാര്യത ഉറപ്പുവരുത്താന്‍ പേപ്പര്‍ ബാലറ്റ് സംവിധാനം തിരികെ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് 16 രാഷ്ട്രീയ പാര്‍ട്ടികള്‍ നേരത്തേ തെരഞ്ഞെടുപ്പ് കമ്മീഷന് നിവേദനം നല്‍കിയിരുന്നു. വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം കാണിക്കുന്നുവെന്നാരോപിച്ച് കോണ്‍ഗ്രസും ബിഎസ്പിയും, എഎപിയും കമ്മിഷനെതിരെ പരസ്യമായിത്തന്നെ രംഗത്തു വന്നിരുന്നു. മാര്‍ച്ചില്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: വോട്ടെടുപ്പില്&#x200d; കൂടുതല്&#x200d; സുതാര്യത ഉറപ്പുവരുത്താന്&#x200d; വോട്ട് രസീത് തിരിച്ചെത്തുന്നു.<br />
എല്ലാ ലോക്‌സഭ, നിയമസഭ തെരെഞ്ഞെടുപ്പുകളിലും വോട്ട് രസീത് (വിവിപാറ്റ്) ഉപയോഗിക്കുമെന്ന് തെരെഞ്ഞെടുപ്പു കമ്മിഷന്&#x200d; ഔദ്യോഗികമായി വ്യക്തമാക്കി. ഇത് സംബന്ധിച്ച് എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്&#x200d;മാര്&#x200d;ക്കും കത്തയച്ചു.<br />
സുതാര്യത ഉറപ്പുവരുത്താന്&#x200d; പേപ്പര്&#x200d; ബാലറ്റ് സംവിധാനം തിരികെ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് 16 രാഷ്ട്രീയ പാര്&#x200d;ട്ടികള്&#x200d; നേരത്തേ തെരഞ്ഞെടുപ്പ് കമ്മീഷന് നിവേദനം നല്&#x200d;കിയിരുന്നു. വോട്ടിങ് യന്ത്രത്തില്&#x200d; കൃത്രിമം കാണിക്കുന്നുവെന്നാരോപിച്ച് കോണ്&#x200d;ഗ്രസും ബിഎസ്പിയും, എഎപിയും കമ്മിഷനെതിരെ പരസ്യമായിത്തന്നെ രംഗത്തു വന്നിരുന്നു. മാര്&#x200d;ച്ചില്&#x200d; അന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന നസീം സെയ്ദി ഭാവിയില്&#x200d; എല്ലാ തെരഞ്ഞെടുപ്പുകളിലും വി.വിപാറ്റ് ഉറപ്പാക്കുമെന്ന് അറിയിച്ചിരുന്നു. ഇതാണ് ഇപ്പോള്&#x200d; ഔദ്യോഗികമായി കമ്മീഷന്&#x200d; സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്&#x200d;മാരെ അറിയിച്ചിരിക്കുന്നത്. 2015ല്&#x200d; 67,000 വിവിപാറ്റ് മെഷീനുകള്&#x200d;ക്ക് കമ്മീഷന്&#x200d; ഓര്&#x200d;ഡര്&#x200d; നല്&#x200d;കിയിരുന്നു. ഇതില്&#x200d; 33,500 എണ്ണം മാത്രമാണ് ലഭ്യമായത്. ഈ വര്&#x200d;ഷം അവസാനം നടക്കുന്ന ഹിമാചല്&#x200d; പ്രദേശ്, ഗുജറാത്ത് തെരഞ്ഞെടുപ്പുകളില്&#x200d; എല്ലാ മണ്ഡലങ്ങളിലും വിവിപാറ്റ് യന്ത്രങ്ങള്&#x200d; ഉപയോഗിക്കുന്നുണ്ട്. ഇതിനായി 30,000 യന്ത്രങ്ങള്&#x200d; കൂടി കമ്മീഷന് ലഭിക്കും. ഗുജറാത്തില്&#x200d; മാത്രം 50,128 വിവിപാറ്റ് യന്ത്രങ്ങളാണ് വേണ്ടത്.<br />
ഹിമാചലില്&#x200d; 7516 ബൂത്തുകളിലാണ് വിവിപാറ്റ് യന്ത്രങ്ങള്&#x200d; വേണ്ടത്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്&#x200d; എല്ലാ മണ്ഡലങ്ങളിലും വിവിപാറ്റ് യന്ത്രങ്ങള്&#x200d; ഉപയോഗിക്കണമെങ്കില്&#x200d; 16,15,000 വിവിപാറ്റ് യന്ത്രങ്ങള്&#x200d; കൂടി കമ്മീഷന് വേണ്ടി വരും.<br />
അതേ സമയം ഗുജറാത്ത്, ഹിമാചല്&#x200d; നിയമസഭാ തെരഞ്ഞെടുപ്പില്&#x200d; പൈലറ്റ് പദ്ധതിയെന്ന നിലയില്&#x200d; രണ്ടു സംസ്ഥാനങ്ങളിലേയും ഒരു മണ്ഡലത്തിലെ വിവിപാറ്റ് സ്ലിപ്പ് എണ്ണി നോക്കും. ഇതും ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിലെ വോട്ടും തമ്മില്&#x200d; അന്തരമുണ്ടോ എന്നറിയുന്നതിന് വേണ്ടിയാണിത്.</p>
<p><strong>എന്താണ് വിവിപാറ്റ്?</strong><br />
ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തോടൊപ്പം ഘടിപ്പിക്കാവുന്ന പ്രത്യേക പ്രിന്ററാണ് വോട്ടര്&#x200d; വെരിഫൈഡ് പേപ്പര്&#x200d; ഓഡിറ്റ് ട്രയല്&#x200d; എന്നറിയപ്പെടുന്ന വിവിപാറ്റ്.<br />
ഒരു വോട്ടര്&#x200d; വോട്ടു ചെയ്യുമ്പോള്&#x200d; വിവിപാറ്റിലും ഒരു കടലാസു സ്ലിപ്പിലും അച്ചടിച്ചു വരും. വോട്ടര്&#x200d;ക്ക് ഇതു പരിശോധിച്ച്, തന്റെ വോട്ട് ശരിയായിത്തന്നെയാണോ രേഖപ്പെടുത്തിയത് എന്ന് ഉറപ്പുവരുത്താം. ഇതിന് ഏഴു സെക്കന്&#x200d;ഡ് നല്&#x200d;കും.<br />
തുടര്&#x200d;ന്ന് ഈ സ്ലിപ്പ് മുറിഞ്ഞു വിപിപാറ്റ് മെഷീനോടു ചേര്&#x200d;ന്ന പെട്ടിയിലേക്കു വീഴും. സ്ലിപ് വീട്ടിലേക്കു കൊണ്ടു പോകാനാകില്ലെന്നു ചുരുക്കം. സ്ലിപ് വീഴുന്ന പെട്ടി തുറക്കാന്&#x200d; പോളിങ് ഉദ്യോഗസ്ഥര്&#x200d;ക്കു മാത്രമേ കഴിയൂ. വോട്ടെടുപ്പു സംബന്ധിച്ച് എന്തെങ്കിലും തര്&#x200d;ക്കം ഉയരുകയാണെങ്കില്&#x200d; വിവിപാറ്റിലെ സ്ലിപ്പുകള്&#x200d; എണ്ണാനും കഴിയും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/vv-paat-wil-all-elections.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
