<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Walayarlynching &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/walayarlynching/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 25 Dec 2025 10:35:22 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Walayarlynching &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>വാളയാര്‍ ആള്‍ക്കൂട്ടക്കൊലയില്‍ ഒരാള്‍ കൂടി അറസ്റ്റില്‍</title>
		<link>https://www.chandrikadaily.com/one-more-person-arrested-in-walayar-lynching.html</link>
					<comments>https://www.chandrikadaily.com/one-more-person-arrested-in-walayar-lynching.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Thu, 25 Dec 2025 10:35:22 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[arrestednews]]></category>
		<category><![CDATA[news]]></category>
		<category><![CDATA[palakkad]]></category>
		<category><![CDATA[Walayarlynching]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=370653</guid>

					<description><![CDATA[കേസില്‍ ഇതുവരെ എട്ടുപേരാണ് അറസ്റ്റിലായത്.]]></description>
										<content:encoded><![CDATA[<p>പാലക്കാട്: വാളയാര്&#x200d; ആള്&#x200d;കൂട്ടകൊലക്കേസില്&#x200d; ഒരാള്&#x200d; കൂടി അറസ്റ്റില്&#x200d;. അട്ടപ്പള്ളം സ്വദേശി ഷാജിയാണ് അറസ്റ്റിലായത്. ഒളിവിലായിരുന്ന പ്രതിയാണ് അറസ്റ്റിലായത്. ഇയാളും മര്&#x200d;ദനത്തില്&#x200d; പങ്കെടുത്തുവെന്നാണ് നിഗമനം. കേസില്&#x200d; ഇതുവരെ എട്ടുപേരാണ് അറസ്റ്റിലായത്.</p>
<p>ഛത്തീസ്ഗഡ് സ്വദേശിയായ രാമനാരായണന്&#x200d; കഞ്ചിക്കോട് കിംഫ്രയില്&#x200d; ജോലി തേടി ഒരാഴ്ച മുമ്പ് പാലക്കാട് എത്തുന്നത്. പരിചയമില്ലാത്ത സ്ഥലം ആയതിനാല്&#x200d; വഴിതെറ്റി വാളയാറിലെ അട്ടപ്പള്ളത്തെത്തി. തുടര്&#x200d;ന്ന് മോഷ്ടാവാണെന്നാരോപിച്ച് കഴിഞ്ഞ ബുധനാഴ്ച ആള്&#x200d;ക്കുട്ടം ഛത്തീസ്ഗഡ് സ്വദേശിയായ രാംനാരായണനെ മര്&#x200d;ദിച്ച് കൊലപ്പെടുത്തുകയായിരുന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/one-more-person-arrested-in-walayar-lynching.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വാളയാര്‍ ആള്‍ക്കൂട്ടക്കൊല; ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി</title>
		<link>https://www.chandrikadaily.com/walayar-lynching-the-national-human-rights-commission-has-sought-a-report.html</link>
					<comments>https://www.chandrikadaily.com/walayar-lynching-the-national-human-rights-commission-has-sought-a-report.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Wed, 24 Dec 2025 05:49:20 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[report]]></category>
		<category><![CDATA[TheNationalHumanRightsCommission]]></category>
		<category><![CDATA[Walayarlynching]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=370394</guid>

					<description><![CDATA[കൊല്ലപ്പെട്ട രാം നാരായണന്റെ മൃതദേഹം മതപരമായ ആചരങ്ങളോടെ സംസ്‌കരിച്ചു.]]></description>
										<content:encoded><![CDATA[<p>പാലക്കാട്: വളയാറിലെ ആള്&#x200d;ക്കൂട്ട കൊലപാതക കേസില്&#x200d; ദേശീയ മനുഷ്യാവകാശ കമ്മീഷന്&#x200d; റിപ്പോര്&#x200d;ട്ട് തേടി. ഒരാഴ്ചയ്ക്കുള്ളില്&#x200d; ചീഫ് സെക്രട്ടറി എന്&#x200d;എച്ച്ആര്&#x200d;സിയില്&#x200d; പ്രാഥമിക വസ്തുതാന്വേഷണ റിപ്പോര്&#x200d;ട്ട് സമര്&#x200d;പ്പിക്കണം.</p>
<p>അതേസമയം കേസില്&#x200d; പ്രതികള്&#x200d;ക്കായുള്ള അന്വേഷണം തുടരുകയാണ്. പല പ്രതികളും കേരളത്തിന് പുറത്ത് കടന്നതായാണ് സൂചന. കേസില്&#x200d; ഇതുവരെ 7 പേരെയാണ് അറസ്റ്റ് ചെയ്തത്. ആള്&#x200d;ക്കൂട്ടകൊലപാതകം , എസ് സി, എസ് ടി അതിക്രമം തടയല്&#x200d; വകുപ്പുകളും ഉള്&#x200d;പ്പെടുത്തിയിട്ടുണ്ട് . ബംഗ്ലാദേശിയാണോ എന്ന് ചോദിച്ചാണ് ഛത്തിസ്ഗഡ് സ്വദേശിയായ രാംനാരായണനെ ആള്&#x200d;ക്കൂട്ടം തല്ലിക്കൊന്നത്.</p>
<p>കൊല്ലപ്പെട്ട രാം നാരായണന്റെ മൃതദേഹം മതപരമായ ആചരങ്ങളോടെ സംസ്‌കരിച്ചു. ഇന്ന് പുലര്&#x200d;ച്ചെയാണ് രാംനാരായണിന്റെ മൃതദേഹം വിമാനമാര്&#x200d;ഗം ഛത്തീസ്ഘട്ടിലെത്തിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/walayar-lynching-the-national-human-rights-commission-has-sought-a-report.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വാളയാര്‍ ആള്‍ക്കൂട്ടക്കൊല; നാല് പേര്‍ ബിജെപി അനുഭാവികളെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്</title>
		<link>https://www.chandrikadaily.com/walayar-lynching-special-branch-report-that-four-people-are-bjp-supporters.html</link>
					<comments>https://www.chandrikadaily.com/walayar-lynching-special-branch-report-that-four-people-are-bjp-supporters.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Mon, 22 Dec 2025 10:20:34 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[Specialbranch]]></category>
		<category><![CDATA[Walayarlynching]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=370095</guid>

					<description><![CDATA[കേസില്‍ പാലക്കാട് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ എസ്പി പി. എം ഗോപകുമാര്‍ അന്വേഷണ ഉദ്യോഗസ്ഥനായ പ്രത്യക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.]]></description>
										<content:encoded><![CDATA[<p>പാലക്കാട്: വാളയാര്&#x200d; ആള്&#x200d;ക്കൂട്ട കൊലയില്&#x200d; പ്രതികളായ നാല് പേര്&#x200d; ബിജെപി അനുഭാവികളെന്ന് സ്പെഷ്യല്&#x200d; ബ്രാഞ്ച് റിപ്പോര്&#x200d;ട്ട്.  1, 2, 3, 5 പ്രതികള്&#x200d; ബിജെപി അനുഭാവികളാണ്. കേസിലെ 4-ാം പ്രതി ആനന്ദന്&#x200d; സിഐടിയു പ്രവര്&#x200d;ത്തകനെന്നും റിപ്പോര്&#x200d;ട്ട്. കേസില്&#x200d; പാലക്കാട് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ എസ്പി പി. എം ഗോപകുമാര്&#x200d; അന്വേഷണ ഉദ്യോഗസ്ഥനായ പ്രത്യക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.</p>
<p>പാലക്കാട് ജില്ലാ പൊലീസ് മേധാവി അനേഷണത്തിന് മേല്&#x200d;നോട്ടം വഹിക്കും. എസ്/എസ്ടി അട്രാസിറ്റി ഉള്&#x200d;പ്പെടെയുള്ള കൂടുതല്&#x200d; വകുപ്പുകള്&#x200d; ചേര്&#x200d;ക്കും . ബംഗ്ലാദേശിയാണോ എന്ന് ചോദിച്ചാണ് രാം നാരയണനെ ആര്&#x200d;എസ്എസ് പ്രവര്&#x200d;ത്തകരുടെ നേതൃത്വത്തില്&#x200d; മര്&#x200d;ദിച്ച് കൊലപ്പെടുത്തിയത് . ബംഗ്ലാദേശിയാണോ എന്ന സംശയമാണോ കൊലപാതകത്തിന് കാരണമെന്ന് പരിശോധിക്കുമെന്നും പാലക്കാട് ജില്ലാ പൊലീസ് മേധാവി അജിത്ത് കുമാര്&#x200d; പറഞ്ഞു.</p>
<p>അറസ്റ്റിലായവര്&#x200d; നിരവധി ക്രമിനല്&#x200d; കേസുകളിലെ പ്രതികളാണെന്നും ഇവരുടെ രാഷ്ട്രീയ പശ്ചത്തലം പരിശോധിക്കുമെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു. ആള്&#x200d;ക്കൂട്ട ആക്രമണത്തില്&#x200d; കൂടുതല്&#x200d; പേര്&#x200d; പങ്കെടുത്തിട്ടുണ്ടെന്നാണ് പൊലീസ് നിഗമനം. ഇതില്&#x200d; പലരും ഒളിവിലാണ്. കേസില്&#x200d; ഇതുവരെ ആള്&#x200d;ക്കൂട്ട കൊലപാതകത്തിന്റെ വകുപ്പുകള്&#x200d; ചുമത്തിയിട്ടില്ല . പ്രതികള്&#x200d; രാം നാരായണനെ ക്രൂരമായി മര്&#x200d;ദിച്ചതായി റിമാന്&#x200d;ഡ് റിപ്പോര്&#x200d;ട്ടില്&#x200d; പറയുന്നു. രാം നാരായണന്റെ മുതുകിലും തലക്കും ഗുരുതരമായി പരിക്കേറ്റതായും റിമാന്&#x200d;ഡ് റിപ്പോര്&#x200d;ട്ടിലുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/walayar-lynching-special-branch-report-that-four-people-are-bjp-supporters.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വളയാറിലെ ആളക്കൂട്ടക്കൊല കേരളത്തിന് അപമാനം -മുസ്ലീം ലീഗ്</title>
		<link>https://www.chandrikadaily.com/walayar-lynching-is-a-disgrace-to-kerala-muslim-league.html</link>
					<comments>https://www.chandrikadaily.com/walayar-lynching-is-a-disgrace-to-kerala-muslim-league.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Mon, 22 Dec 2025 07:50:02 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[congress]]></category>
		<category><![CDATA[muslimleague]]></category>
		<category><![CDATA[Walayarlynching]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=370056</guid>

					<description><![CDATA[പാലക്കാട് വാളയാറില്‍ അതിഥി സംസ്ഥാന തൊഴിലാളി അതിദാരുണമായി കൊല്ലപ്പെട്ട സംഭവം കേരളത്തിന് അപമാനമാണെന്ന് മുസ്ലിംലീഗ് സംസ്ഥാന ഭാരവാഹികളുടെ യോഗം വ്യക്തമാക്കി.]]></description>
										<content:encoded><![CDATA[<p>മലപ്പുറം: പാലക്കാട് വാളയാറില്&#x200d; അതിഥി സംസ്ഥാന തൊഴിലാളി അതിദാരുണമായി കൊല്ലപ്പെട്ട സംഭവം കേരളത്തിന് അപമാനമാണെന്ന് മുസ്ലിംലീഗ് സംസ്ഥാന ഭാരവാഹികളുടെ യോഗം വ്യക്തമാക്കി. ഉത്തരേന്ത്യയിലെ സംഘ്പരിവാര്&#x200d; കേന്ദ്രങ്ങളില്&#x200d;നിന്ന് മാത്രം കേട്ടിരുന്ന ആള്&#x200d;ക്കൂട്ടക്കൊലയുടെ വാര്&#x200d;ത്ത കേരളത്തിലും സംഭവിക്കുന്നു എന്നത് ഞെട്ടിക്കുന്ന വസ്തുതയാണ്. ബംഗ്ലാദേശിയാണോ എന്ന് ചോദിച്ചാണ് ഛത്തീസ്ഗഡ് സ്വദേശിയായ രാംനായാരണ്&#x200d; ഭയ്യാറിനെ മര്&#x200d;ദ്ദിച്ച് കൊന്നത്.</p>
<p>കുടുംബം പോറ്റാനായി കേരളത്തിലെത്തുന്ന ആയിരക്കണക്കിന് അതിഥി തൊഴിലാളികളുണ്ട്. പലരും കുടുംബസമേതം കേരളത്തില്&#x200d; സ്ഥിരതാമസമാക്കിയിട്ടുണ്ട്. അവരോടെല്ലാം മാന്യമായി പെരുമാറുന്നതാണ് കേരളത്തിന്റെ പാരമ്പര്യം. എന്നാല്&#x200d; വാളയാറില്&#x200d; സംഭവിച്ചത് അങ്ങേയറ്റം നീചമായ കാര്യമാണ്. സംഘ്പരിവാര്&#x200d; ഉല്&#x200d;പാദിപ്പിക്കുന്ന വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും രാഷ്ട്രീയം ഈ കൊലപാതകത്തിന് കാരണമായിട്ടുണ്ട്. പിടികൂടിയവരില്&#x200d; നാല് പേര്&#x200d; സജീവ ആര്&#x200d;.എസ്.എസ് പ്രവര്&#x200d;ത്തകരാണ് എന്നത് തന്നെയാണ് ഈ കേസിലെ വംശവെറിയുടെ തെളിവ്. കേരളത്തിന് കളങ്കമേല്&#x200d;പിച്ച സംഭവമാണിത്. കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും മുഴുവന്&#x200d; കുറ്റവാളികളെയും എത്രയും പെട്ടെന്ന് പിടികൂടണമെന്നും യോഗം ആവശ്യപ്പെട്ടു.</p>
<p>തദ്ദേശ തെരഞ്ഞെടുപ്പിലെ കരട് വോട്ടര്&#x200d; പട്ടികയില്&#x200d; പേര് വരികയും എന്നാല്&#x200d; അന്തിമ പട്ടികയില്&#x200d; ഇല്ലാതെ വരികയും ചെയ്ത വോട്ടര്&#x200d;മാരുടെ ലിസ്റ്റ് ശേഖരിക്കാനും സംസ്ഥാന ഭാരവാഹികളുടെ യോഗം തീരുമാനിച്ചു. കരട് പട്ടികയിലെ ക്രമ നമ്പര്&#x200d;, വിലാസം എല്ലാം വാര്&#x200d;ഡ് കമ്മിറ്റികള്&#x200d; ഉടനടി ശേഖരിച്ച് മേല്&#x200d;കമ്മിറ്റികളെ ഏല്&#x200d;പിക്കേണ്ടതാണ്. ഘടകമില്ലാത്ത വാര്&#x200d;ഡാണെങ്കില്&#x200d; സഖ്യകക്ഷികളുടെ സഹായം തേടാവുന്നതാണ്. വാര്&#x200d;ഡ് കമ്മിറ്റികള്&#x200d; ശേഖരിക്കുന്ന ഡാറ്റ പഞ്ചായത്തിന്റെ (മുനിസിപ്പാലിറ്റി) മൊത്തം ഡാറ്റയായി നിയോജകമണ്ഡലം കമ്മിറ്റിക്ക് സമര്&#x200d;പ്പിക്കണം.</p>
<p>നിയോജകമണ്ഡലം തലത്തില്&#x200d; ഒറ്റ ഡാറ്റയായി ജില്ലാ കമ്മിറ്റിക്ക് നല്&#x200d;കേണ്ടതാണ്. ജില്ലയുടെ മുഴുവന്&#x200d; കണക്കും ഒറ്റ ഡാറ്റ ഷീറ്റായി ജില്ലകള്&#x200d; സംസ്ഥാന കമ്മിറ്റിക്ക് നല്&#x200d;കണം. വോട്ട് നഷ്ടമായ പൗരന്മാര്&#x200d;ക്ക് വേണ്ടി നിയമ പോരാട്ടം നടത്തേണ്ട വിഷയമായതിനാല്&#x200d; ഗൗരവത്തില്&#x200d; ഈ വിഷയം ഏറ്റെടുക്കണമെന്നും യോഗം അഭ്യര്&#x200d;ത്ഥിച്ചു. എസ്.ഐ.ആറിന്റെ തുടര്&#x200d; നടപടികള്&#x200d; വരുമ്പോള്&#x200d; ഓരോ ഘടകങ്ങളും ജാഗ്രത പുലര്&#x200d;ത്തണമെന്നും ഒരു പൗരന്റെയും വോട്ടവകാശം നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാകരുതെന്നും യോഗം ഓര്&#x200d;മപ്പെടുത്തി. തദ്ദേശ തെരഞ്ഞെടുപ്പില്&#x200d; വലിയ വിജയമാണ് കേരളത്തിലെ ജനം യു.ഡി.എഫിന് സമ്മാനിച്ചത്. വിശ്വാസപൂര്&#x200d;വ്വം ഏല്&#x200d;പിച്ച ദൗത്യം ഉത്തരവാദിത്തബോധം വര്&#x200d;ധിപ്പിക്കണമെന്നും ജനങ്ങള്&#x200d; ഏല്&#x200d;പിച്ച വിശ്വാസം കാത്തുസൂക്ഷിച്ച് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളിലേക്ക് കടക്കണമെന്നും യോഗം അഭ്യര്&#x200d;ത്ഥിച്ചു.</p>
<p>മുസ് ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്&#x200d; അധ്യക്ഷതയില്&#x200d; ചേര്&#x200d;ന്ന യോഗത്തില്&#x200d; ദേശീയ ജനറല്&#x200d; സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ആമുഖ പ്രഭാഷണം നടത്തി. സംസ്ഥാന ജനറല്&#x200d; സെക്രട്ടറി അഡ്വ. പി.എം.എ സലാം സ്വാഗതം പറഞ്ഞു. ദേശീയ ഓര്&#x200d;ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്&#x200d; എം.പി, ദേശീയ സീനിയര്&#x200d; വൈസ് പ്രസിഡന്റ് ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി, ട്രഷറര്&#x200d; പി.വി അബ്ദുല്&#x200d; വഹാബ് എം.പി, ദേശീയ വൈസ് പ്രസിഡന്റ് കെ.പി.എ മജീദ്, നിയമസഭാ പാര്&#x200d;ട്ടി ഉപനേതാവ് ഡോ. എം.കെ മുനീര്&#x200d; സംസാരിച്ചു. സംസ്ഥാന ഭാരവാഹികളായ അബ്ദുറഹ്‌മാന്&#x200d; കല്ലായി, ടി.എം സലിം, ഉമ്മര്&#x200d; പാണ്ടികശാല, സി.എച്ച് റഷീദ്, സി.പി ബാവ ഹാജി, സി.പി സൈതലവി, അഡ്വ. എന്&#x200d;. ഷംസുദ്ദീന്&#x200d; എം.എല്&#x200d;.എ, കെ.എം ഷാജി, അബ്ദുറഹ്‌മാന്&#x200d; രണ്ടത്താണി, പി.എം സാദിഖലി, സി.പി ചെറിയ മുഹമ്മദ്, പാറക്കല്&#x200d; അബ്ദുള്ള, യു.സി രാമന്&#x200d;, ഷാഫി ചാലിയം ചര്&#x200d;ച്ചയില്&#x200d; പങ്കെടുത്തു. പ്രൊഫ. ആബിദ് ഹുസൈന്&#x200d; തങ്ങള്&#x200d; എം.എല്&#x200d;.എ നന്ദി പറഞ്ഞു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/walayar-lynching-is-a-disgrace-to-kerala-muslim-league.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അപമാനകരം, ഈ അപരിഷ്‌കൃത സമീപനം</title>
		<link>https://www.chandrikadaily.com/disgraceful-this-rude-approach.html</link>
					<comments>https://www.chandrikadaily.com/disgraceful-this-rude-approach.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Mon, 22 Dec 2025 06:51:39 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[chandrikaeditorial]]></category>
		<category><![CDATA[Walayarlynching]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=370038</guid>

					<description><![CDATA[
യുവാവിന്റെ കയ്യില്‍ മോഷണവസ്തുക്കള്‍ ഒന്നും ഇല്ലാതിരുന്നിട്ടും നാട്ടുകാര്‍ മര്‍ദ്ദിക്കുകയായിരുന്നുവെന്നും എഫ്ഐആറില്‍ പറയുന്നു.]]></description>
										<content:encoded><![CDATA[<p>അട്ടപ്പാടി ചിണ്ടക്കി ഊരിലെ മധുവിന് ശേഷം കേരളം മറ്റൊരു ആള്&#x200d;ക്കൂട്ടകൊലപാതകത്തിന്റെ നടുക്കത്തിലാണ്. മലയാളികളെയാകെ നാണക്കേടിലേക്ക് തള്ളിവിട്ട ഈ ദാരുണമായ സംഭവത്തിന് സാക്ഷിയായതാവട്ടേ വര്&#x200d;ഷങ്ങള്&#x200d;ക്ക് മുമ്പ് രണ്ടു പിഞ്ചോമനകളുടെ ജീവന്&#x200d; ദുരൂഹമായ സാഹചര്യത്തില്&#x200d; നഷ്ടപ്പെട്ട അതേ വാളയാറിലും. കഴിഞ്ഞ ദിവസം കൊല ചെയ്യപ്പെട്ടത് ഛത്തീസ്ഗഡ്, ബിലാസ്പൂര്&#x200d; സ്വദേശിയായ രാമനാരായണ്&#x200d; ഭയ്യാര്&#x200d; ആണ്.</p>
<p>വാളയാര്&#x200d; അട്ടപ്പള്ളത്ത് ജോലി തേടി എത്തിയ 31 കാരനായ ഭയ്യാറിനെ ബംഗ്ലാദേശിയെന്ന് ആരോപിച്ച് ആള്&#x200d;ക്കൂട്ടം ക്രൂരമായി മര്&#x200d;ദ്ദിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് ചോരയൊലിപ്പിച്ച് നാല് മണിക്കൂറോളം തെരുവില്&#x200d; കിടന്ന ആ യുവാവിനെ പൊലീസ് എത്തിയാണ് ആശുപത്രിയില്&#x200d; എത്തിച്ചത്. പക്ഷേ ജീവന്&#x200d; രക്ഷിക്കാനായില്ല. ക്രൂരമായ ആള്&#x200d;ക്കൂട്ട വിചാരണയും മര്&#x200d;ദ്ദനവും നേരിട്ട ശേഷമാണ് ആ യുവാവ് മരിച്ചത്.</p>
<p>മദ്യലഹരിയില്&#x200d; ആയിരുന്ന രാമനാരായണ്&#x200d; ഭയ്യാറിനെ മോഷ്ടാവാണെന്ന് ആരോപിച്ച് നാട്ടുകാരുടെ സംഘം വളഞ്ഞുവെച്ചു. ചോദ്യം ചെയ്യല്&#x200d; മര്&#x200d;ദ്ദനമായി മാറി. ബംഗ്ലാദേശിയല്ലേ എന്ന് ചോദിച്ചായിരുന്നു മര്&#x200d;ദ്ദനം. അടിയേറ്റ് അവശനിലയിലായ യുവാവിനോട് ബംഗ്ലാദേശില്&#x200d; ആരെങ്കിലും ഉണ്ടോ എന്ന് അക്രമികള്&#x200d; ചോദിക്കുന്നുണ്ട്. തന്റെ ഒരു സഹോദരി അവിടെയുണ്ടന്ന് യുവാവ് മറുപടി പറയുന്നു. നീ ബംഗ്ലാദേശിയാണോ എന്ന് ആള്&#x200d;ക്കൂട്ടം അയാളോട് ചോദിച്ചു. വളരെ നിര്&#x200d;ജ്ജീവമായി അതേ എന്ന് അയാള്&#x200d; മറുപടി പറയുമ്പോള്&#x200d; ആള്&#x200d; ക്കൂട്ടം വീണ്ടും അടിക്കാന്&#x200d; ആരംഭിച്ചു. മര്&#x200d;ദ്ദനത്തിന്റെ വീഡിയോയും സോഷ്യല്&#x200d; മീഡിയയില്&#x200d; പ്രചരിക്കുന്നുണ്ട്. മോഷ്ടാവെന്ന് ആരോപിച്ച് തടഞ്ഞുവെച്ചുവെന്നാണ് എഫ്‌ഐആറില്&#x200d; പറയുന്നത്. യുവാവിന്റെ കയ്യില്&#x200d; മോഷണവസ്തുക്കള്&#x200d; ഒന്നും ഇല്ലാതിരുന്നിട്ടും നാട്ടുകാര്&#x200d; മര്&#x200d;ദ്ദിക്കുകയായിരുന്നുവെന്നും എഫ്ഐആറില്&#x200d; പറയുന്നു.</p>
<p>കേരളത്തില്&#x200d; ഇതിന് മുന്&#x200d;പ് റിപ്പോര്&#x200d;ട്ട് ചെയ്യപ്പെട്ട ആള്&#x200d; ക്കൂട്ടക്കൊല അട്ടപ്പാടി സ്വദേശി മധുവിന്റേതാണ്. 2018 ഫെബ്രുവരി 22നാണ് ആള്&#x200d;ക്കൂട്ട വിചാരണയ്ക്കും മര്&#x200d;ദ്ദനത്തിനും ഇരയായി മധു കൊല്ലപ്പെടുന്നത്. മോഷണക്കുറ്റം ആരോപിച്ചായിരുന്നു മര്&#x200d;ദ്ദനം. കടയില്&#x200d; നിന്ന് അരിയും ഭക്ഷ്യ വസ്തുക്കളും മോഷ്ടിച്ചെന്നായിരുന്നു ആരോപണം. മാനസിക അസ്വാസ്ഥ്യമുണ്ടായിരുന്ന മധു ചിണ്ടക്കിയൂരില്&#x200d; നിന്നും മാറി വനത്തിനുള്ളിലെ ഗുഹയിലായിരുന്നു താമസിച്ചിരുന്നത്. അവിടെയെത്തിയ ആള്&#x200d;ക്കൂട്ടം ഉടുമുണ്ട് ഊരി കൈകള്&#x200d; ചേര്&#x200d;ത്തുകെട്ടി മുക്കാലിയില്&#x200d; എത്തിക്കു കയായിരുന്നു.</p>
<p>നാട്ടുകാരുടെ മര്&#x200d;ദ്ദനത്തിനൊടുവില്&#x200d; പൊലീസ് എത്തി സ്റ്റേഷനിലേക്ക് കൊണ്ടു പോകുന്നതിനിടെ ഛര്&#x200d;ദിച്ചു. ഇതോടെ ആശുപത്രിയിലെത്തിച്ചു. അപ്പോഴേക്കും മധു മരിച്ചിരുന്നു. ഏഴുവര്&#x200d;ഷങ്ങള്&#x200d;ക്കിപ്പുറം സമാനമായ സാഹചര്യത്തില്&#x200d; മറ്റൊരു മരണംകൂടി സംഭവിക്കുമ്പോള്&#x200d; ആള്&#x200d;ക്കൂട്ടകൊലപാതകമെന്ന ഭീതിതമായ സാഹചര്യത്തിന്റെ ഓര്&#x200d;മപ്പെടുത്തലാണ് നമ്മുടെ നാടിനെ അലട്ടിക്കൊണ്ടിരിക്കുന്നത്. ധ്രുവീകരണ രാഷട്രീയത്തിന്റെ കരാള ഹസ്തങ്ങള്&#x200d; വരിഞ്ഞുമുറുക്കിയ ഉത്തരേന്ത്യയില്&#x200d; ആ പ്രത്യയശാസ്ത്രത്തിന്റെ വക്താക്കള്&#x200d; ആള്&#x200d;ക്കൂട്ടകൊ ലപാതകത്തെ ഒരു രാഷ്ട്രീയ പ്രവര്&#x200d;ത്തനമായാണ് കാണുന്നത്.</p>
<p>അതുകൊണ്ടുതന്നെ സാഹചര്യങ്ങള്&#x200d;ക്കനുസൃത മായി, തരാതരംപോലെ മനുഷ്യ ജീവനുകള്&#x200d;തല്ലിക്കെടുത്തുന്നത് അവിടങ്ങളില്&#x200d; സര്&#x200d;വസാധാരാണമാണ്. മതവും ജാതിയും മാത്രമല്ല ഭാഷയും തൊഴിലും ഭക്ഷണവും വസ്ത്രവും പോലും കാരണമാക്കപ്പെടുകയാണ്. സ്വന്തം വീട്ടില്&#x200d; ബീഫ് സൂക്ഷിച്ചുവെന്നാരോപിക്കപ്പെട്ട് വീടോടെ ചുട്ടുകൊല്ലപ്പെട്ട മുഹമ്മദ് അഖ്‌ലാക്ക് മുതല്&#x200d; ട്രെയിനില്&#x200d; വെച്ച് ബീഫ് കഴിച്ചുവെന്ന കുറ്റംചുമത്തികൊല്ലപ്പെട്ട വിദ്യാര്&#x200d;ത്ഥിയായ ജുനൈദ് വരെ ആള്&#x200d;ക്കൂട്ടക്കൊലപാതകമെന്ന കിരാത രാഷട്രീയത്തിന്റെ ഉദാഹരണങ്ങളാണ്.</p>
<p>ഉത്തരേന്ത്യയിലെ ഈ ധ്രുവീകരണ രാഷ്ട്രീയത്തിന്റെ അലയൊലികള്&#x200d; രാമനാരായണ്&#x200d; ഭയ്യാറിന്റെ കൊലപാതകത്തിലും പ്രകടമാണ്. പ്രതിചേര്&#x200d;ക്കപ്പെട്ടവരുടെ രാഷ്ട്രീയം മാത്രമല്ല, ഇല്ലാതാക്കുന്നതിന് മുമ്പ് അവര്&#x200d; ഉയര്&#x200d;ത്തിയ ചോദ്യങ്ങളും അതിന് അടിവരയിടുകയാണ്. നീ ബംഗ്ലാദേശിയല്ലേ എന്ന ചോദ്യത്തില്&#x200d; തന്നെയുണ്ട് അക്രമികളുടെ മനോഭാവത്തിന്റെ ബഹിസ്ഫുരണം. അതുകൊണ്ട് തന്നെ കൊലപാതകത്തെപൊലെ തന്നെ ഗൗരവതരമാണ് അതിലേക്ക് നയിച്ച കാരണങ്ങളും.</p>
<p>സംഭവത്തിന്റെ എല്ലാ തലത്തിലുള്ള മാനങ്ങളും തിരിച്ചറിഞ്ഞ് അവയെല്ലാം മുളയിലെ നുള്ളിക്കളയുകയും അത്തരം സമീപനങ്ങളെ തലപൊക്കാന്&#x200d; അനുവദിക്കാതിരിക്കുകയും ചെയ്യുകയെന്ന അതീവ ജാഗ്രതയോടുള്ള സമീപനമാണ് ഇക്കാര്യത്തില്&#x200d; സര്&#x200d;ക്കാറില്&#x200d; നിന്നുണ്ടാകേണ്ടത്. പ്രതിപക്ഷ നേതാവ് ഓര്&#x200d;മിപ്പിച്ചതുപോലെ ആള്&#x200d;ക്കൂട്ടം നിയമം കൈയ്യിലെടുക്കുന്നത് അംഗീകരിക്കാന്&#x200d; കഴിയാത്തതും അത് പരിഷ്‌കൃത സമൂഹത്തിന് യോജിക്കാത്തതുമാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/disgraceful-this-rude-approach.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വാളയാര്‍ ആള്‍ക്കൂട്ടക്കൊല; കേരളം ലജ്ജിച്ച് തല താഴ്‌ത്തേണ്ട സാഹചര്യം -വി.ഡി സതീശന്‍</title>
		<link>https://www.chandrikadaily.com/walayar-lynching-a-situation-where-kerala-should-hang-its-head-in-shame-vd-satheesan.html</link>
					<comments>https://www.chandrikadaily.com/walayar-lynching-a-situation-where-kerala-should-hang-its-head-in-shame-vd-satheesan.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Mon, 22 Dec 2025 06:21:39 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[crime]]></category>
		<category><![CDATA[vdsatheesan]]></category>
		<category><![CDATA[Walayarlynching]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=370027</guid>

					<description><![CDATA[വാളയാറിലെ ആള്‍ക്കൂട്ടകൊലയ്ക്കു പിന്നില്‍ മലയാളികളെന്നത് ലജ്ജാകരമാണെന്ന് വി.ഡി സതീശന്‍]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: വാളയാറിലെ ആള്&#x200d;ക്കൂട്ടകൊലയ്ക്കു പിന്നില്&#x200d; മലയാളികളെന്നത് ലജ്ജാകരമാണെന്ന് വി.ഡി സതീശന്&#x200d;. കേരളം ലജ്ജിച്ച് തല താഴ്‌ത്തേണ്ട സാഹചര്യമാണിതെന്നും അദ്ദേഹം പറഞ്ഞു.</p>
<p>അതേസമയം രാം നാരായണന്റെ കുടുംബത്തിന് 10 ലക്ഷത്തില്&#x200d; കുറയാത്ത നഷ്ടപരിഹാരം നല്&#x200d;കാനാണ് സര്&#x200d;ക്കാര്&#x200d; ഉദ്ദേശിക്കുന്നതെന്ന് മന്ത്രി കെ.രാജന്&#x200d; പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്&#x200d; നിന്നും സഹായം നല്&#x200d;കുന്നത് ഗൗരവമായി പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.</p>
<p>കൊലപാതകത്തില്&#x200d; പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഗോപകുമാറാണ് അന്വേഷണ ഉദ്യോഗസ്ഥന്&#x200d; . ജില്ലാ പൊലീസ് മേധാവി മേല്&#x200d;നോട്ടം വഹിക്കും. പുതിയ വകുപ്പുകള്&#x200d; ചേര്&#x200d;ത്ത് എഫ്‌ഐആര്&#x200d; പുതുക്കും. ബംഗ്ലാദേശിയാണോ എന്ന് ചോദിക്കുന്നത് വീഡിയോയില്&#x200d; ഉണ്ട് . ഇതാണോ കൊലപാതകത്തിന് കാരണമെന്ന് പരിശോധിക്കുമെന്നും ജില്ലാ പൊലീസ് മേധാവി അജിത്ത് കുമാര്&#x200d; പറഞ്ഞു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/walayar-lynching-a-situation-where-kerala-should-hang-its-head-in-shame-vd-satheesan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വാളയാര്‍ ആള്‍ക്കൂട്ടക്കൊല; രാം നാരായണന്റെ കുടുംബത്തിന് 10 ലക്ഷത്തില്‍ കുറയാത്ത നഷ്ടപരിഹാരം -മന്ത്രി കെ.രാജന്‍</title>
		<link>https://www.chandrikadaily.com/walayar-lynching-compensation-of-not-less-than-10-lakhs-to-the-family-of-ram-narayanan-minister-k-rajan.html</link>
					<comments>https://www.chandrikadaily.com/walayar-lynching-compensation-of-not-less-than-10-lakhs-to-the-family-of-ram-narayanan-minister-k-rajan.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Mon, 22 Dec 2025 06:00:33 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[MinisterKRajan]]></category>
		<category><![CDATA[RamNarayananmurder]]></category>
		<category><![CDATA[Walayarlynching]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=370023</guid>

					<description><![CDATA[മന്ത്രിയുടെ ഉറപ്പുലഭിച്ച സാഹചര്യത്തില്‍ മൃതദേഹം ഏറ്റുവാങ്ങുമെന്ന് കുടുംബം അറിയിച്ചു.]]></description>
										<content:encoded><![CDATA[<p>തൃശൂര്&#x200d;: വാളയാറില്&#x200d; ആള്&#x200d;ക്കൂട്ട മര്&#x200d;ദനത്തില്&#x200d; കൊലപ്പെട്ട രാം നാരായണന്റെ കുടുംബത്തിന് 10 ലക്ഷത്തില്&#x200d; കുറയാത്ത നഷ്ടപരിഹാരം നല്&#x200d;കാനാണ് സര്&#x200d;ക്കാര്&#x200d; ഉദ്ദേശിക്കുന്നതെന്ന് മന്ത്രി കെ.രാജന്&#x200d;. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്&#x200d; നിന്നും സഹായം നല്&#x200d;കുന്നത് ഗൗരവമായി പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ ഉറപ്പുലഭിച്ച സാഹചര്യത്തില്&#x200d; മൃതദേഹം ഏറ്റുവാങ്ങുമെന്ന് കുടുംബം അറിയിച്ചു. കേസ് അന്വേഷിക്കാന്&#x200d; പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കും.</p>
<p>വാളയാര്&#x200d; ആള്&#x200d;ക്കൂട്ട കൊലയ്ക്ക് പിന്നില്&#x200d; സംഘപരിവാറിന്റെ വിദ്വേഷ രാഷ്ട്രീയമാണെന്നത് മറച്ചുവെയ്ക്കുകയാണെന്ന് മന്ത്രി എം.ബി രാജേഷ് ആരോപിച്ചു. ബംഗ്ലാദേശിയെന്ന് ആരോപിച്ചാണ് ആള്&#x200d;ക്കൂട്ട ആക്രമണം നടത്തിയത്. ആര്&#x200d;എസ്എസ് നേതാക്കള്&#x200d; ഇതിന് നേതൃത്വം നല്&#x200d;കി. വെറും ആള്&#x200d;ക്കൂട്ട കൊലയല്ല നടന്നത്. പ്രതികള്&#x200d;ക്ക് പരാമവധി ശിക്ഷ ഉറപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>31 കാരനായ രാംനാരായൺ ഭയ്യ കഞ്ചിക്കോട് കിംഫ്രയിൽ ജോലി തേടി ഒരാഴ്ച മുമ്പാണ് പാലക്കാട് എത്തിയത്. പരിചയമില്ലാത്ത പ്രദേശത്ത് വഴിതെറ്റി വാളയാറിലെ അട്ടപ്പള്ളത്ത് എത്തിയതോടെയാണ് ദുരന്തം. കള്ളനെന്നാരോപിച്ച് ‘ബംഗ്ലാദേശിയാണോ’ എന്ന ചോദ്യം ഉന്നയിച്ച് പ്രതികൾ ക്രൂരമായി മർദിച്ചതായാണ് വിവരം. ചെറിയ മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്ന രാംനാരായണനെ ആദ്യം പ്രദേശത്തെ തൊഴിലുറപ്പ് വനിതകൾ കാണുകയും തുടർന്ന് സമീപത്തെ യുവാക്കളെ വിവരം അറിയിക്കുകയുമായിരുന്നു. പിന്നീട് പ്രദേശവാസികളായ ബിജെപി–ആർഎസ്എസ് പ്രവർത്തകർ ഉൾപ്പെട്ട സംഘം ഇയാളെ തടഞ്ഞുവച്ച് വിചാരണ ചെയ്ത ശേഷം മർദിച്ചതായാണ് ആരോപണം.</p>
<p>ഗുരുതരാവസ്ഥയിൽ പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാംനാരായൺ മരിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/walayar-lynching-compensation-of-not-less-than-10-lakhs-to-the-family-of-ram-narayanan-minister-k-rajan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
