<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>walkout &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/walkout/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Fri, 19 Sep 2025 07:25:02 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>walkout &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ശബരിമല സ്വര്‍ണ്ണപ്പാളി വിവാദം: അടിയന്തര പ്രമേയത്തിന് അനുമതിയില്ല;  വാക്ക്ഔട്ട് ചെയ്ത് പ്രതിപക്ഷം</title>
		<link>https://www.chandrikadaily.com/1sabarimala-gold-plate-controversy-urgent-resolution-disallowed-walkout-and-opposition.html</link>
					<comments>https://www.chandrikadaily.com/1sabarimala-gold-plate-controversy-urgent-resolution-disallowed-walkout-and-opposition.html#respond</comments>
		
		<dc:creator><![CDATA[Lubna Sherin K P]]></dc:creator>
		<pubDate>Fri, 19 Sep 2025 07:24:16 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[thiruvanathapuram]]></category>
		<category><![CDATA[walkout]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=354877</guid>

					<description><![CDATA[അടിയന്തര പ്രമേയത്തിന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നോട്ടീസ് നല്‍കിയെങ്കിലും വിഷയം ഹൈക്കോടതിയുടെ പരിഗണനയിലായതിനാല്‍ സ്വീകരിക്കാനാവില്ലെന്നായിരുന്നു സ്പീക്കറുടെ നിലപാട്]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: ശബരിമലയില്&#x200d; ഹൈക്കോടതിയുടെ അനുമതിയില്ലാതെ നാല് കിലോ സ്വര്&#x200d;ണ്ണപ്പാളി അറ്റകുറ്റപ്പണിക്കായി മാറ്റിയ സംഭവത്തില്&#x200d; അടിയന്തര പ്രമേയം അനുവദിക്കണമെന്ന പ്രതിപക്ഷ ആവശ്യം സ്പീക്കര്&#x200d; തള്ളിക്കളഞ്ഞു. തുടര്&#x200d;ന്ന് സഭയില്&#x200d; വാഗ്വാദങ്ങളും പ്രതിപക്ഷത്തിന്റെ വാക്ക്ഔട്ടും നടന്നു.</p>
<p>അടിയന്തര പ്രമേയത്തിന് തിരുവഞ്ചൂര്&#x200d; രാധാകൃഷ്ണന്&#x200d; നോട്ടീസ് നല്&#x200d;കിയെങ്കിലും വിഷയം ഹൈക്കോടതിയുടെ പരിഗണനയിലായതിനാല്&#x200d; സ്വീകരിക്കാനാവില്ലെന്നായിരുന്നു സ്പീക്കറുടെ നിലപാട്. എന്നാല്&#x200d; വിഷയം ഗുരുതരമാണെന്നും ഭക്തര്&#x200d;ക്കും വിശ്വാസികള്&#x200d;ക്കും വലിയ ആശങ്ക സൃഷ്ടിച്ചതാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്&#x200d; ആരോപിച്ചു. സര്&#x200d;ക്കാരും ദേവസ്വം ബോര്&#x200d;ഡും ഉത്തരവാദികളായവരെ സംരക്ഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1sabarimala-gold-plate-controversy-urgent-resolution-disallowed-walkout-and-opposition.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>താനൂർ കസ്റ്റഡി മരണം; അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച്  പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി</title>
		<link>https://www.chandrikadaily.com/keralaassebly-oppositionwalkoutnshamsuddhinmla.html</link>
					<comments>https://www.chandrikadaily.com/keralaassebly-oppositionwalkoutnshamsuddhinmla.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Thu, 10 Aug 2023 06:31:12 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[oppostion]]></category>
		<category><![CDATA[walkout]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=269128</guid>

					<description><![CDATA[എന്&#x200d;. ഷംസുദ്ദീൻ എം.എൽ.എ യാണ് ആണ് അടിയന്തര പ്രമേയത്തിന് അവതരണ അനുമതി തേടിയത്.]]></description>
										<content:encoded><![CDATA[<p>താനൂർ കസ്റ്റഡി മരണത്തിൽ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് നിയമസഭയിൽ നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി. എന്&#x200d;. ഷംസുദ്ദീൻ എം.എൽ.എ യാണ് ആണ് അടിയന്തര പ്രമേയത്തിന് അവതരണ അനുമതി തേടിയത്.കസ്റ്റഡി കൊലപാതകമാണ് താനൂരിൽ നടന്നതെന്നും, മരണമടഞ്ഞ താമിര്&#x200d; ജിഫ്രി അതിക്രൂര മർദ്ദനങ്ങൾക്ക് ഇരയായതായും എന്&#x200d;. ഷംസുദ്ദീൻ പറഞ്ഞു. മരിച്ച് രണ്ടര മണിക്കൂറിന് ശേഷമാണ് താമിറിന് എതിരെ മയക്കുമരുന്ന് കേസിൽ എഫ്ഐആർ ഇടുന്നത്. അതിക്രമങ്ങൾക്ക് നേതൃത്വം നൽകുന്ന മലപ്പുറം എസ് പിയെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.</p>
<p>സംഭവത്തിൽ അന്വേഷണം സിബിഐയ്ക്ക് കൈമാറാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി സഭയെ അറിയിച്ചു. ഇതിനു പുറമെ മജിസ്ടീരിയല്&#x200d; അന്വേഷണത്തിനും തീരുമാനിച്ചിട്ടുണ്ട്. താനൂര്&#x200d; സബ് ഇന്&#x200d;സ്‌പെക്ടര്&#x200d; ഉള്&#x200d;പ്പെടെ 8 പോലീസ് ഉദ്യോഗസ്ഥരെ സര്&#x200d;വീസില്&#x200d; നിന്നും സസ്‌പെന്&#x200d;ഡ് ചെയ്തതായും മുഖ്യമന്ത്രി അറിയിച്ചു. തുടർന്ന് സ്പീക്കർ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/keralaassebly-oppositionwalkoutnshamsuddhinmla.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തെളിവുണ്ടായിട്ടും ലഹരിക്കടത്തില്&#x200d; സി.പി.എംനേതാവിനെ സംരക്ഷിക്കാനാണ് സര്&#x200d;ക്കാര്&#x200d; ശ്രമിക്കുന്നത്: വി.ഡി സതീശന്&#x200d;</title>
		<link>https://www.chandrikadaily.com/drug-vd-satheesan.html</link>
					<comments>https://www.chandrikadaily.com/drug-vd-satheesan.html#respond</comments>
		
		<dc:creator><![CDATA[Chandrika Web]]></dc:creator>
		<pubDate>Thu, 02 Feb 2023 08:45:14 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[cpim]]></category>
		<category><![CDATA[drug]]></category>
		<category><![CDATA[legislature]]></category>
		<category><![CDATA[walkout]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=235671</guid>

					<description><![CDATA[സത്യസന്ധമായ കാമ്പയില്&#x200d; നടത്തിയാല്&#x200d; പ്രതിപക്ഷം ഒപ്പമുണ്ടാകും. ലഹരി മരുന്ന് കച്ചവടം നടത്താന്&#x200d; പ്രദേശിക രാഷ്ട്രീയ നേതൃത്വങ്ങള്&#x200d;ക്ക് സര്&#x200d;ക്കാര്&#x200d; കുടപിടിച്ച് കൊടുക്കുകയാണ്.വി.ഡി സതീശന്&#x200d; പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: കേരളത്തെ കാര്&#x200d;ന്നു തിന്നുന്ന അപകടകരമായ അര്&#x200d;ബുദമാണ് മയക്കുമരുന്ന് ഉപയോഗമെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പ്രതിപക്ഷം ഈ വിഷയം ആദ്യമായി നിയമസഭയില്&#x200d; കൊണ്ടുവന്നത്. അന്ന് മുഖ്യമന്ത്രി ഇടപെടുകയും വലിയ കാമ്പയിന്&#x200d; നടത്തുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തപ്പോള്&#x200d; പ്രതിപക്ഷം പൂര്&#x200d;ണ പിന്തുണ നല്&#x200d;കി. എന്നാല്&#x200d; പിന്നീട് വിവിധ ഭാഗങ്ങളില്&#x200d; നിന്നും വന്ന റിപ്പോര്&#x200d;ട്ടുകള്&#x200d; ഈ നിയമസഭയില്&#x200d; വായിച്ചാല്&#x200d; ഭരണപക്ഷത്തിന് ചരിത്രത്തില്&#x200d; ആദ്യമായി വാക്കൗട്ട് നടത്തേണ്ടി വരുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്&#x200d; പറഞ്ഞു.<br />
ലഹരിക്കടത്ത് സംഘങ്ങള്&#x200d;ക്ക് രാഷ്ട്രീയ രക്ഷാകര്&#x200d;തൃത്വം നല്&#x200d;കുന്നത് സി.പി.എം അവസാനിപ്പിക്കണമെന്നും ലഹരിക്കടത്തിന് പിന്നിലെ യഥാര്&#x200d;ത്ഥ സ്രോതസുകളെ കണ്ടെത്തണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നതാണ്. കരുനാഗപ്പള്ളിയില്&#x200d; സ്‌കൂളിന് മുന്നില്&#x200d; നിന്നാണ് നിരോധിത പുകയില ഉല്&#x200d;പന്നങ്ങളുമായി എത്തിയ വാഹനം പിടികൂടിയത്. തെളിവുകളില്ലാതെ വാഹനത്തിന്റെ ഉടമയെ എങ്ങനെ അറസ്റ്റ് ചെയ്യുമെന്നാണ് മന്ത്രി എം.ബി രാജേഷ് ചോദിക്കുന്നത്.</p>
<p>ലഹരിവിരുദ്ധ കാമ്പയിന്&#x200d; ഉദ്ഘാടനം ചെയ്യുകയും ലഹരിക്കടത്തിന് ചുക്കാന്&#x200d; പിടിക്കുകയും ചെയ്ത എത്രയോ പേരുടെ വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. യുവജന വിദ്യര്&#x200d;ത്ഥി സംഘടനകളുടെ നേതാക്കള്&#x200d; ലഹരി വിരുദ്ധ പരിപാടികളില്&#x200d; പങ്കെടുത്തതിന് ശേഷം കാട്ടിയ കോപ്രായങ്ങള്&#x200d; നാട്ടിലെ എല്ലാവര്&#x200d;ക്കും അറിയാം.ഓഗസ്റ്റ് 24- ന് അരക്കോടിയുടെ ലഹരി കടത്തിയതിന് ആലപ്പുഴയില്&#x200d; അറസ്റ്റിലായ പ്രതികള്&#x200d; തന്നെയാണ് കരുനാഗപ്പള്ളി ലഹരിക്കടത്ത് കേസിലും പിടിയിലായത്. നിരപരാധിയാണെന്ന് നിങ്ങള്&#x200d; പറയുന്ന ഷാനവാസ് ആ കേസിലെ പ്രതികളുമായാണ് ബര്&#x200d;ത്ത് ഡേ ആഘോഷിച്ചത്. ഷാനവാസ് സ്വന്തം വാഹനം ഇടുക്കിയിലുള്ള ആള്&#x200d;ക്ക് വിട്ടു കൊടുത്തതാണെന്ന് പറഞ്ഞാല്&#x200d; ആര് വിശ്വസിക്കും?</p>
<p>അന്വേഷണം ആരംഭിച്ചപ്പോള്&#x200d; തന്നെ ഷാനവാസ് കുറ്റക്കാരനല്ലെന്ന് മന്ത്രി സജി ചെറിയാന്&#x200d; പറഞ്ഞത് മാധ്യമങ്ങളില്&#x200d; വന്നതാണ്. ഷാനവാസിനെതിരെ തെളിവില്ലെന്നും വേണ്ടത്ര ജാഗ്രത കാട്ടിയില്ലെന്നുമാണ് സജി ചെറിയാന്&#x200d; പറഞ്ഞത്. എന്ത് ജാഗ്രതയാണ് അയാള്&#x200d; കാണിക്കാതിരുന്നത്? മുന്&#x200d; മന്ത്രി ജി സുധാകരനും ചിത്തരഞ്ജന്&#x200d; എം.എല്&#x200d;.എയും ഉള്&#x200d;പ്പെടെയുള്ളവര്&#x200d; ചേര്&#x200d;ന്ന് സജി ചെറിയാനുമായി ബന്ധമുള്ള ഷാനവാസിനെ കുരുക്കിയതാണെന്നും പാര്&#x200d;ട്ടിയില്&#x200d; ആരോപണം ഉയര്&#x200d;ന്നിരുന്നു. അപ്പോള്&#x200d; ചിത്തരഞ്ജന് സന്തോഷമായി. അതോടെ ചിത്തരഞ്ജന്റെ സന്തോഷം കെടുത്താന്&#x200d; സജി ചെറിയാന്റെ നേതൃത്വത്തില്&#x200d; 34 പേരുടെ അശ്ലീല ദൃശ്യങ്ങള്&#x200d; ഉള്&#x200d;പ്പെട്ട വീഡിയോ പുറത്ത് വിട്ടു. ആ വീഡിയോ എല്ലാവരുടെയും കൈയ്യില്&#x200d; ഇരിക്കുകയല്ലേ? പാര്&#x200d;ട്ടിയിലെ രണ്ട് വിഭാഗങ്ങള്&#x200d; തമ്മിലുള്ള പ്രശ്നം മാത്രമായിരുന്നെങ്കില്&#x200d; പ്രതിപക്ഷം ഇടപെടില്ലായിരുന്നു. പക്ഷെ രണ്ട് വിഭാഗങ്ങളും സാമൂഹിക വിരുദ്ധരെ പ്രോത്സാഹിപ്പിക്കുന്നുവെന്നതാണ് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നത്. മന്ത്രി സജി ചെറിയാന്റെ പ്രസ്താവന വന്നതിന് പിന്നാലെ ഷാനവാസിന് ഒരു പങ്കുമില്ലെന്ന തരത്തില്&#x200d; പൊലീസ് റിപ്പോര്&#x200d;ട്ട് നല്&#x200d;കി. എന്നാല്&#x200d; ഇയാളുടെ മാഫിയാ ബന്ധങ്ങള്&#x200d; ചൂണ്ടിക്കാട്ടി സ്റ്റേറ്റ് സ്പെഷല്&#x200d; ബ്രാഞ്ച് റിപ്പോര്&#x200d;ട്ട് നല്&#x200d;കിയത് മാധ്യമങ്ങളില്&#x200d; വന്നതാണ്. ഒരു പൊതുപ്രവര്&#x200d;ത്തകന് ഉണ്ടാകേണ്ട ധാര്&#x200d;മ്മികതയോ പൊതുമൂല്യങ്ങളോ കാത്തു സൂക്ഷിക്കാതെ ഗുണ്ടാ- ലഹരി മാഫിയാ സംഘങ്ങളുമായി ചേര്&#x200d;ന്ന് പ്രവര്&#x200d;ത്തിച്ച് ഉണ്ടാക്കുന്ന പണം ബിനാമി ഇടപാടുകള്&#x200d;ക്കായി ഷാനവാസ് ഉപഗിക്കുന്നുണ്ടെന്നും ഈ റിപ്പോര്&#x200d;ട്ടിലുണ്ട്. ഇത്തരമൊരു റിപ്പോര്&#x200d;ട്ടുണ്ടായിട്ടാണ് ഷാനവാസിനെതിരെ ഒരു തെളിവും ഇല്ലെന്ന് മന്ത്രി എം.ബി രാജേഷ് നിയമസഭയില്&#x200d; പറയുന്നത്.</p>
<p>ഭരണത്തിന്റെ ഭാഗമായി പാര്&#x200d;ട്ടിയെ ബാധിച്ചിരിക്കുന്ന ജീര്&#x200d;ണത എത്രമാത്രം ആഴത്തിലുള്ളതാണെന്നതിന് തെളിവാണ് ആലപ്പുഴയില്&#x200d; കണ്ടത്. എല്ലാ തെളിവുകളും ഉണ്ടായിട്ടും ഗുരുതരമായ കേസില്&#x200d; ഉള്&#x200d;പ്പെട്ട പാര്&#x200d;ട്ടി നേതാവിനെ സംരക്ഷിക്കാനും ചേര്&#x200d;ത്ത് നിര്&#x200d;ത്താനുമാണ് ശ്രമിക്കുന്നത്. മയക്ക് മരുന്ന് സംഘങ്ങള്&#x200d; കേരളത്തില്&#x200d; അഴിഞ്ഞാടുമ്പോള്&#x200d; വേണ്ടപ്പെട്ടവരെ ചേര്&#x200d;ത്ത് നിര്&#x200d;ത്താനായി സര്&#x200d;ക്കാര്&#x200d; അധികാരം ദുര്&#x200d;വിനിയോഗം നടത്തുകയാണ്.<br />
ലഹരി വിരുദ്ധ കാമ്പയിന് എക്സൈസ് മന്ത്രിയാണ് നേതൃത്വം നല്&#x200d;കുന്നതെങ്കില്&#x200d; ഇത്രയും ആത്മാര്&#x200d;ത്ഥത പോര. വേണ്ടപ്പെട്ടവരെ ചേര്&#x200d;ത്ത് പിടിച്ച് ജനങ്ങളെ കബളിപ്പിക്കാനുള്ള കാമ്പയിന്&#x200d; നടത്തുന്നത് ആത്മാര്&#x200d;ത്ഥതയല്ല. അത്തരം കാമ്പയിനില്&#x200d; കേരളത്തിലെ പ്രതിപക്ഷം ഉണ്ടാകില്ല. സത്യസന്ധമായ കാമ്പയില്&#x200d; നടത്തിയാല്&#x200d; പ്രതിപക്ഷം ഒപ്പമുണ്ടാകും. ലഹരി മരുന്ന് കച്ചവടം നടത്താന്&#x200d; പ്രദേശിക രാഷ്ട്രീയ നേതൃത്വങ്ങള്&#x200d;ക്ക് സര്&#x200d;ക്കാര്&#x200d; കുടപിടിച്ച് കൊടുക്കുകയാണ്.വി.ഡി സതീശന്&#x200d; പറഞ്ഞു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/drug-vd-satheesan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
