<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>waqaf bill &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/waqaf-bill/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 16 Sep 2025 04:34:48 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>waqaf bill &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>വഖഫിനെ വിഴുങ്ങാനുളള കരിനിയമവും സുപ്രീം കോടതിയിലെ വെളിച്ചവും</title>
		<link>https://www.chandrikadaily.com/black-law-and-light-in-supreme-court-to-swallow-waqf.html</link>
					<comments>https://www.chandrikadaily.com/black-law-and-light-in-supreme-court-to-swallow-waqf.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Tue, 16 Sep 2025 04:34:48 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[article]]></category>
		<category><![CDATA[ET Muhammed Basheer Mp]]></category>
		<category><![CDATA[latestnews]]></category>
		<category><![CDATA[news]]></category>
		<category><![CDATA[supreme court]]></category>
		<category><![CDATA[waqaf bill]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=354331</guid>

					<description><![CDATA[ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ പോലും കാറ്റില്‍ പറത്തി പാര്‍ലമെന്റിലെ ഭൂരിപക്ഷമെന്ന ആയുധം ഉപയോഗിച്ച് നടത്തിയ ഹീനമായ ശ്രമത്തിനെതിരെയാണ് സുപ്രീം കോടതി വടിയെടുത്തത്.]]></description>
										<content:encoded><![CDATA[<p><strong>ഇ.ടി മുഹമ്മദ് ബഷീര്&#x200d; എം.പി</strong></p>
<p>കണ്ണായ സ്ഥലത്തുള്ള കോടികളുടെ വഖഫ് സ്വത്തില്&#x200d; കണ്ണുവെച്ചും മുസ്്‌ലിംകളെ രണ്ടാംതരം പൗരന്മാരായി പാര്&#x200d;ശ്വവല്&#x200d;ക്കരിക്കാന്&#x200d; ലക്ഷ്യമിട്ടും കേന്ദ്ര ഭരണകൂടം ചുട്ടെടുത്ത വകഫ് ഭേദഗതി നിയമത്തിന്റെ ദുഷ്ടലാക്ക് പരമോന്നത കോടതി തന്നെ സ്ഥിരീകരിച്ചിരിക്കുന്നു. ഇന്ത്യന്&#x200d; ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ പോലും കാറ്റില്&#x200d; പറത്തി പാര്&#x200d;ലമെന്റിലെ ഭൂരിപക്ഷമെന്ന ആയുധം ഉപയോഗിച്ച് നടത്തിയ ഹീനമായ ശ്രമത്തിനെതിരെയാണ് സുപ്രീം കോടതി വടിയെടുത്തത്. പ്രധാനപ്പെട്ടതും പ്രഹരശേഷി കൂടിയതുമായ മൂന്ന് കാര്യങ്ങളാണ ചീഫ് ജസ്റ്റിസ് ബി.ആര്&#x200d; ഗവായ്, ജസ്റ്റിസ് അഗസ്റ്റിന്&#x200d; ജോര്&#x200d;ജ് മസീഹ് എന്നിവരുള്&#x200d;പ്പെട്ട ബെഞ്ച് സ്‌റ്റേ ചെയ്തത്. കൂടാതെ, പുതിയ വഖഫ് നിയമത്തെ കുറിച്ചുള്ള ആശങ്കകളെ മുഖവിലക്കെടുത്ത് ചില സുപ്രധാന നിര്&#x200d;ദേശങ്ങളും കോടതി മുന്നോട്ടുവെച്ചു. പാര്&#x200d;ലമെന്റിലും പുറത്തും ഇന്ത്യ മുന്നണി ഉയര്&#x200d;ത്തിയ വാദങ്ങള്&#x200d; വ്യക്തതയുള്ള തായിരുന്നുവെന്നതാണ് കോടതി വിധി അടിവരയിട്ടത്.</p>
<p>യൂനിഫൈഡ് വഖഫ് മാനേജ്‌മെന്റ് എംപവര്&#x200d;മെന്റ് എഫിഷ്യന്&#x200d;സി ആന്റ് ഡെവലപ്‌മെന്റ് ബില്&#x200d; അഥവാ ഉമീദ് എന്ന സുന്ദരമായ പട്ടില്&#x200d;പൊതിഞ്ഞ വിഷമാണ് പാര്&#x200d;ലമെന്റില്&#x200d; കേന്ദ്രഭരണകൂടം വഖഫില്&#x200d; കൈവെക്കാനുള്ള നിയമം ചുട്ടെടുത്തത്. ഇരുപത് കോടിയോളം വരുന്ന രാജ്യത്തെ പൗരന്മാരുടെ വിശ്വാസത്തെ നേരിട്ട് ബാധിക്കുന്ന നിയമ നിര്&#x200d;മ്മാണം ആ വിഭാഗത്തില്&#x200d; നിന്നുള്ള ഏതെങ്കിലും സംഘടനകളുടെയോ പാര്&#x200d;ലമെന്റ് അംഗങ്ങളുടെയോ ആവശ്യപ്രകാരം അല്ലായിരുന്നു. വഖഫ് ഭേദഗതി ബില്&#x200d; അവതരിപ്പിച്ചത് മുതല്&#x200d; ഈ ബില്ലിലെ ജനാധിപത്യവിരുദ്ധവും മതസ്വാതന്ത്ര്യ വിരുദ്ധവുമായ നിരവധി നിര്&#x200d;ദ്ദേശങ്ങള്&#x200d;ക്കെതിരെ മുസ്്‌ലിം ലീഗ് പാര്&#x200d;ലമെന്റിലും പുറത്തും ശക്തമായ പോരാട്ടമാണ് നടത്തിയത്. പ്രതിപക്ഷ കക്ഷികളെയെല്ലാം വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെടുത്താനും ഒറ്റക്കെട്ടായി അണിനിരത്താനും സാധിച്ചു.</p>
<p>പാര്&#x200d;ലമെന്റില്&#x200d; ഉത്തരം മുട്ടിയപ്പോള്&#x200d; ആദ്യം ജെ.പി.സിക്ക് വിട്ട് ഇഷ്ടമുള്ളവരെയും കേന്ദ്രത്തിന്റെ ഇംഗിതത്തിന് വഴങ്ങുന്നവരെയും മാത്രം ആ സമിതിയില്&#x200d; കുത്തിനിറച്ചു. മാസങ്ങള്&#x200d;ക്ക് ശേഷം പ്രതിപക്ഷത്തിന്റെ എല്ലാ ഭേദഗതികളും ചവറ്റുകൊട്ടിയിലിട്ടുള്ള ബില്ല് വീണ്ടും സഭയിലെത്തി. 1995 ലെ വഖഫ് നിയമം പൊതുവെ മികച്ചതും കാര്യമായ തര്&#x200d;ക്കം സര്&#x200d;ക്കാറിനോ വിശ്വാസികള്&#x200d;ക്കോ ഇല്ലാത്തതുമായിരുന്നു. ചെറിയ ചില പഴുതുകള്&#x200d; പോലും ശരിയായി പരിഹരിക്കാന്&#x200d; യു.പി.എ സര്&#x200d;ക്കാര്&#x200d; ശ്രമിക്കുകയും ചെയ്തിരുന്നു. ആ സുരക്ഷാ കവചമാണ് ഭരണകൂടം നിയമ ബുള്&#x200d;ഡോസര്&#x200d;കൊണ്ട് തകര്&#x200d;ക്കാന്&#x200d; ശ്രമിച്ചത്. വഖഫ് സംവിധാനങ്ങളെ ഉന്മൂലനം ചെയ്യാനും മുസ്്‌ലിം ന്യൂനപക്ഷത്തെ അരികുവല്&#x200d;ക്കരിക്കാനുമുളള കരി നിയമം ജനാധിപത്യ ധ്വംസനവും മത സ്വാതന്ത്ര്യത്തിനെതിരെയുള്ള കടന്നുകയറ്റമാണെന്നതില്&#x200d; ആര്&#x200d;ക്കും സംശയമുണ്ടാവില്ല; ചിലര്&#x200d; കണ്ണടച്ച് ഇരുട്ടാക്കാന്&#x200d; ശ്രമിച്ചെന്നു മാത്രം.</p>
<p>ഇന്ത്യന്&#x200d; ഭരണഘടനയുടെ 13, 15, 25, 26, 30 എന്നീ ആര്&#x200d;ട്ടിക്കിളുകളുടെ നഗ്‌നമായ ലംഘനം സംഘപരിവാറിന്റെ ഗൂഢപദ്ധതിമാത്രമാണ്. അവര്&#x200d;ക്കാണെങ്കില്&#x200d; ഇന്ത്യന്&#x200d; ഭരണഘടനയില്&#x200d; വിശ്വാസമില്ലതാനും. ഇന്ത്യാ മുന്നണിയിലെ എല്ലാ കക്ഷികളും ഏക സ്വരത്തോടെ നിര്&#x200d;മ്മലമായ മനസ്സോടുകൂടി ബില്ലിനെ അതിശക്തമായി എതിര്&#x200d;ത്തപ്പോള്&#x200d; പുലര്&#x200d;ച്ചവരെ നീണ്ട വാദപ്രതിവാദത്തിന് ശേഷമാണ് ലോക്‌സഭയില്&#x200d; പാസാക്കിയത്. 288 പേര്&#x200d; ബില്ലിനെ അനുകൂലമായും 232 പേര്&#x200d; എതിരായും വോട്ട് രേഖപ്പെടുത്തിയെന്നത്, ഭരണഘടനയെ റദ്ദാക്കാനുള്ള കുറുക്കുവഴിയല്ലെന്നു ഇനിയെങ്കിലും മോദി സര്&#x200d;ക്കാര്&#x200d; തിരിച്ചറിയണം. രാജ്യത്ത് ആയിരക്കണക്കിന് ട്രസ്റ്റുകള്&#x200d;, സീഡുകള്&#x200d;, എന്&#x200d;ഡോമെന്റുകളെല്ലാം ഉണ്ടെങ്കിലും വഖഫിനെ മാത്രം ഒറ്റതിരിച്ച് നിയമപരമായി ഉന്മൂലനം ചെയ്യാന്&#x200d; ഗാന്ധിജിയുടെ ഇന്ത്യയില്&#x200d; വേഗത്തില്&#x200d; കഴിയില്ല. നെഹ്രുവും അംബേദ്കറും ഖാഇദെമില്ലത്തും അത്രയും ശക്തമായ അസ്ഥിവാരത്തിലാണത് ഇന്ത്യന്&#x200d; ഭരണഘടന കെട്ടിയുയര്&#x200d;ത്തിയത്.</p>
<p>ദൈവികമായ ആഗ്രഹത്തോടെ ഉദ്ദേശ്യ ലക്ഷ്യത്തോടെ സമര്&#x200d;പ്പിക്കപ്പെട്ട ഭൂമികളുടെ അധികാരത്തില്&#x200d; മറ്റു മതവിഭാഗങ്ങള്&#x200d;ക്കും ക്രയവിക്രയ അധികാരം നല്&#x200d;കുന്നത് എങ്ങനെ നീതീകരിക്കും. മുസ്്‌ലിം ന്യുനപക്ഷത്തില്&#x200d; നിന്ന് വഖഫ് തട്ടിയെടുക്കാനുള്ള ഭരണകൂട ഗൂഢാലോചനയായായിരുന്നു കേന്ദ്ര സര്&#x200d;ക്കാറിന്റെ പുതിയ വഖഫ് നിയമമെന്ന് പകല്&#x200d;പോലെ വ്യക്തമാണ്. ക്ഷേത്രഭരണസമതികള്&#x200d; ഹൈന്ദവര്&#x200d;ക്കും ഗുരദ്വാരകള്&#x200d; സിക്കുകാര്&#x200d;ക്കുമെല്ലാം അവകാശപ്പെട്ടതുപോലെ ഇസ്്‌ലാംമത വിശ്വാസത്തിന്റെ ഭാഗമായി അല്ലാഹുവിന്റെ പ്രീതി മാത്രം പ്രതീക്ഷിച്ച് സമര്&#x200d;പ്പിക്കപ്പെട്ട വഖഫ് സ്വത്തുകള്&#x200d; കൈകാര്യം ചെയ്യാന്&#x200d; മുസ്്‌ലിംകള്&#x200d;ക്കും അവകാശമുണ്ട്. ഏതു മതത്തില്&#x200d; വിശ്വസിക്കാനും അതനുസരിച്ച് ജീവിക്കാനും പ്രചരിപ്പിക്കാനും ആരാധനാലയങ്ങള്&#x200d; സ്ഥാപിച്ച് സംരക്ഷിക്കാനുമുള്ള ഇന്ത്യന്&#x200d; ഭരണഘടന ഉറപ്പുനല്&#x200d;കുന്ന മൗലികാവകാശം കശാപ്പുചെയ്താണ് വഖഫ് നിയമത്തിലെ വിഷം ചേര്&#x200d;ക്കല്&#x200d;.</p>
<p>വഖഫ് ചെയ്യുന്ന വ്യക്തി അഞ്ച് വര്&#x200d;ഷം ഇസ്്‌ലാം മതം ആചരിക്കുന്നതായി തെളിഞ്ഞില്ലെങ്കില്&#x200d; വഖഫ് അസാധുവാകുമെന്നതുള്&#x200d;പ്പെടെ ഇന്ത്യന്&#x200d; ഭരണഘടനക്കും സാമാന്യ ബുദ്ധിക്കും നിരക്കാത്ത നിയമം ചുട്ടെടുത്തപ്പോള്&#x200d; തന്നെ കോടതിയില്&#x200d; ഇത് നിലനില്&#x200d;ക്കില്ലെന്നു ഉറപ്പായിരുന്നു. ഏകപക്ഷീയമായ അധികാരം പ്രയോഗിക്കുന്നതിലേക്ക് ഈ വ്യവസ്ഥ കാരണമാവും എന്നുകണ്ടാണ് അന്തിമ വിധിക്ക് മുമ്പുതന്നെ സ്‌റ്റേ അനുവദിച്ചത്.</p>
<p>വഖഫ് ബോര്&#x200d;ഡിനെ തന്നെ അപ്രസക്തമാക്കി അതിന്റെ സ്വത്തുക്കളുടെ റവന്യൂ രേഖകളില്&#x200d; അവകാശങ്ങള്&#x200d; നിര്&#x200d;ണ്ണയിക്കാന്&#x200d; ജില്ലാ കലക്ടര്&#x200d; എന്ന സര്&#x200d;ക്കാറിന് കീഴിലെ ഉദ്യോഗസ്ഥനെ അനുവദിക്കുന്നതുള്&#x200d;പ്പെടെ സ്‌റ്റേ ചെയ്തത് മുസ്്‌ലിം ലീഗ് ഉന്നയിച്ച മര്&#x200d;മ പ്രധാന വിഷയങ്ങളെല്ലാം കോടതിക്ക് ബോധ്യപ്പെട്ടത് കൊണ്ടാണ്. നിയമ ഭേദഗതിയുടെ സെക്ഷന്&#x200d; 3സി പ്രകാരം തര്&#x200d;ക്ക പ്രദേശങ്ങളില്&#x200d; കലക്ടര്&#x200d; ചുമതലപ്പെടുത്തിയ സംഘം അന്വേഷണം തുടങ്ങിയാല്&#x200d; അതുടന്&#x200d; വഖഫ് ഭൂമിയല്ലാതാവുമെന്ന വ്യവസ്ഥ സുപ്രീംകോടതി സ്‌റ്റേ ചെയ്തത് നിസ്സാരമല്ല. വഖഫ് സ്വത്തില്&#x200d; തര്&#x200d;ക്കമുണ്ടാക്കി അന്വേഷണം തുടങ്ങിയാല്&#x200d; ആ ഭൂമിക്ക് വഖഫ് പദവി ഇല്ലാതാകുമെന്ന വ്യവസ്ഥ ഒരു പൗരന്റെ അടിസ്ഥാന അവകാശത്തിന്&#x200d;മേലുളള കടന്നുകയറ്റമാണെന്ന് പാര്&#x200d;ലമെന്റില്&#x200d; പറഞ്ഞപ്പോള്&#x200d; പുച്ചിച്ചുതള്ളിയവര്&#x200d; ഇനിയെങ്കിലും ഭരണഘടന ഒരാവര്&#x200d;ത്തി വായിക്കാന്&#x200d; തയ്യാറാവണം.</p>
<p>ഇസ്്‌ലാം മത കര്&#x200d;മങ്ങളില്&#x200d; അധിഷ്ടിതമായ വകഫ് കൈകാര്യം ചെയ്യുന്ന സമിതിയില്&#x200d; ഇതര വിഭാഗങ്ങള്&#x200d; ഉണ്ടാവണമെന്ന് പിടിവാശി പിടിച്ചവരെ കോടതി മുഖ വിലക്കെടുത്തില്ല. മാത്രമല്ല, വഖഫ് ബോര്&#x200d;ഡുകളിലേക്കുള്ള നിയമനങ്ങളില്&#x200d; തീര്&#x200d;പ്പുകല്&#x200d;പ്പിച്ചില്ലെങ്കിലും സുപ്രീം കോടതി ശ്രദ്ധേയമായ നിരീക്ഷണം തന്നെ നടത്തി. അന്തിമ വിധി വരുന്നതുവരെ കേന്ദ്ര വഖഫ് കൗണ്&#x200d;സിലില്&#x200d; നാലും സംസ്ഥാന വഖഫ് ബോര്&#x200d;ഡില്&#x200d; മൂന്നും അംഗങ്ങളില്&#x200d; അധികം അമുസ്‌ലീമുകളില്&#x200d; നിന്ന് പാടില്ലെന്നു നിരീക്ഷിച്ചതിനോടൊപ്പം ബോര്&#x200d;ഡിലെ എക്‌സ് ഒഫീഷ്യോ അംഗം മുസ്്‌ലിം ആയിരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.</p>
<p>വഖഫ് ചെയ്ത വ്യക്തി അഞ്ചു വര്&#x200d;ഷം മുസ്്‌ലിം ആയിരുന്നുവെന്ന് തെളിയിക്കുകയെന്ന വിചിത്ര നിര്&#x200d;ദേശം മുന്നോട്ടുവെച്ചും ഒരു തര്&#x200d;ക്കം ഉയര്&#x200d;ത്തി ജില്ലാ കലക്ടറിലൂടെ സ്റ്റാറ്റസ്‌കോ പോലും റദ്ദാക്കി വഖഫ് സ്വത്ത് പിടിച്ചെടുക്കാന്&#x200d; അവസരമൊരുക്കിയും വഖഫ് ബോര്&#x200d;ഡില്&#x200d; ഇതര വിശ്വാസികളെ ഭൂരിപക്ഷമാക്കി ആ സംവിധാനം തന്നെ അട്ടിമറിക്കാനുള്ള ചെപ്പടിവിദ്യയുമെല്ലാം റദ്ദാക്കുകവഴി ഇന്ത്യന്&#x200d; ഭരണഘടനയുടെ ശക്തിയും തെളിച്ചവും എത്രമാത്രമുണ്ടെന്ന പ്രത്യാശയുടെ വെളിച്ചമാണ് ഇന്നലെ കോടതിയില്&#x200d; കണ്ടത്.</p>
<p>1954 ല്&#x200d; &#8216;വഖഫ് ബൈ യൂസര്&#x200d;&#8217; പ്രാബല്യത്തില്&#x200d; വന്നതു നയപരമായ തീരുമാനത്തിന്റെ ഭാഗമായിരുന്നുവെന്ന സോളിസിറ്റര്&#x200d; ജനറല്&#x200d; (എസ്ജി) തുഷാര്&#x200d; മേത്തയുടെ ദുരുപയോഗം തടയല്&#x200d; നിര്&#x200d;ദേശം ഉയര്&#x200d;ത്തിക്കാട്ടല്&#x200d; ഇവരുടെ വാദം എത്ര ദുര്&#x200d;ബലമാണെന്ന് വ്യക്തമാക്കുന്നതാണ്. വഖഫ് നിയമത്തില്&#x200d; കേന്ദ്ര സര്&#x200d;ക്കാര്&#x200d; പുതുതായി കൊണ്ടുവന്ന ഭേദഗതികളെല്ലാം വഖഫ് സ്വത്തുക്കള്&#x200d; പിടിച്ചെടുക്കാന്&#x200d; ലക്ഷ്യമിട്ടുള്ളതാണെന്ന വസ്തുതയെ പ്രതിരോധിക്കാന്&#x200d; തുടര്&#x200d;ന്നുള്ള വാദങ്ങളിലും സര്&#x200d;ക്കാര്&#x200d; വിയര്&#x200d;ക്കുമെന്ന് ഉറപ്പാണ്. കാരണം ഇക്കാര്യത്തില്&#x200d; രാജ്യത്തെ മുസ്്‌ലിം സമുദായം തുല്ല്യനീതിയും പൗരരക്ഷയും മാത്രമാണ് മുന്നോട്ടു വെക്കുന്നത്.</p>
<p>കേന്ദ്ര ഭരണകൂടമാകട്ടെ വിദ്വേഷത്തോടെയുളള കുടിലതയും. ഇതിന്റെ മറവില്&#x200d; കേരളത്തിലെ ഒരു വഖഫ് തര്&#x200d;ക്കഭൂമിയുടെ പേരില്&#x200d; ക്രൈസ്തവ സഹോദരങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന ദുഷ്ടലാക്കും നമ്മള്&#x200d; കണ്ടു. ബില്ല് നിയമമായപ്പോഴാണ് പൂച്ച് ശരിക്കും പുറത്തായത്. ഭരണഘടനാ നിര്&#x200d;മ്മാണ സഭയില്&#x200d; ഖാഇദെമില്ലത്ത് മുഹമ്മദ് ഇസ്്മായില്&#x200d; സാഹിബിന്റെ നേതൃത്വത്തിലുള്ള ഡസനിലേറെ വരുന്ന മുസ്്‌ലിംലീഗ് അംഗങ്ങള്&#x200d; തുടക്കമിട്ട ന്യൂനപക്ഷാവകാശ സംരക്ഷമെന്ന ക്ഷേമ രാഷ്ട്രത്തിന്റെ ആണിക്കല്ലിന്റെ തണലിലാണ് ഇക്കാലമത്രയും ന്യൂനപക്ഷം തലയുയര്&#x200d;ത്തിപ്പിടിച്ച് നിന്നത്.</p>
<p>സ്വതന്ത്ര ഇന്ത്യയിലെ എല്ലാ പാര്&#x200d;ലമെന്റിലും ഇടതടവില്ലാത്ത മുസ്്‌ലിംലീഗ് അതിന്റെ ദൗത്യം നിര്&#x200d;വ്വഹിച്ചിട്ടുണ്ട്. ആദ്യ ലോക്‌സഭയില്&#x200d; (1953ല്&#x200d;) വ്യക്തി സ്വാതന്ത്ര്യത്തെ കശാപ്പു ചെയ്യുന്ന ശരീഅത്ത് വിരുദ്ധമായ സ്‌പെഷ്യല്&#x200d; മാരേജ് ആക്ട് ബില്&#x200d; അവതരിപ്പിക്കുമ്പോള്&#x200d; ഏകനായി എഴുനേറ്റ ബി പോക്കര്&#x200d; സാഹിബിന്റെ നോ മുതല്&#x200d; ഒടുവില്&#x200d; വഖഫ് കശാപ്പു നിയമം വരെ. ആ ദൗത്യം യോജിപ്പിന്റെ പടയണി തീര്&#x200d;ത്തും നിയമത്തിന്റെ സത്യം ഉയര്&#x200d;ത്തിപ്പിടിച്ചും മുസ്്ലിം ലീഗ് ജാഗ്രതയോടെ തുടരും. അന്തിമ സുപ്രീം കോടതി വിധിയിലേക്കുള്ള പ്രത്യാശയുടെ വെളിച്ചമാവട്ടെ ഇപ്പോഴത്തെ സുപ്രീംകോടതി ഇടപെടലെന്ന് പ്രാര്&#x200d;ത്ഥിക്കട്ടെ.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/black-law-and-light-in-supreme-court-to-swallow-waqf.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വഖഫ് ഭേദഗതി നിയമം; ഭാഗിക സ്റ്റേ സ്വാഗതാര്‍ഹം, പൂര്‍ണമായും പിന്‍വലിക്കണം; മുസ്ലിം യൂത്ത് ലീഗ്</title>
		<link>https://www.chandrikadaily.com/1waqf-amendment-act-a-partial-stay-is-welcome-and-must-be-fully-withdrawn-muslim-youth-league.html</link>
					<comments>https://www.chandrikadaily.com/1waqf-amendment-act-a-partial-stay-is-welcome-and-must-be-fully-withdrawn-muslim-youth-league.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Mon, 15 Sep 2025 19:55:34 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[latestnews]]></category>
		<category><![CDATA[muslim youth league]]></category>
		<category><![CDATA[news]]></category>
		<category><![CDATA[waqaf bill]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=354308</guid>

					<description><![CDATA[ന്യുനപക്ഷ അവകാശങ്ങൾ പച്ചയായി ലംഘിക്കുന്ന നിയമ നിർമാണത്തിനെതിരെ ഉയരുന്ന ശബ്ദങ്ങളെ അന്തിമ വിധിയിൽ രാജ്യത്തിന്റെ പരമോന്നത നീതിന്യായ കോടതി കേൾക്കുമെന്ന പ്രതീക്ഷയുണ്ടെന്നും ദേശീയ പ്രസിഡണ്ട് സർഫാറാസ് അഹമ്മദ് ജനറൽ സെക്രട്ടറി ടി പി അഷ്റഫലിയും പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>സുപ്രീംകോടതി വഖ്ഫ് ഭേദഗതി നിയമത്തിലെ ചില വകുപ്പുകൾക്ക് ഭാഗികമായി സ്റ്റേ ചെയ്ത നടപടിയെ സ്വാഗതം ചെയ്യുന്നുവെങ്കിലും പ്രശ്‌നത്തിന്റെ അടിസ്ഥാന കാരണങ്ങൾ മാറ്റമില്ലാതെ തുടരുന്നതായി മുസ്ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. ന്യുനപക്ഷ അവകാശങ്ങൾ പച്ചയായി ലംഘിക്കുന്ന നിയമ നിർമാണത്തിനെതിരെ ഉയരുന്ന ശബ്ദങ്ങളെ അന്തിമ വിധിയിൽ രാജ്യത്തിന്റെ പരമോന്നത നീതിന്യായ കോടതി കേൾക്കുമെന്ന പ്രതീക്ഷയുണ്ടെന്നും ദേശീയ പ്രസിഡണ്ട് സർഫാറാസ് അഹമ്മദ് ജനറൽ സെക്രട്ടറി ടി പി അഷ്റഫലിയും പറഞ്ഞു.</p>
<p>കലക്ടർമാർക്ക് നൽകുന്ന അതിരൂക്ഷ അധികാരങ്ങളും, അഞ്ചുവർഷത്തെ മതാചാരങ്ങൾ തെളിയിക്കണമെന്ന വ്യവസ്ഥ പോലുള്ള പ്രശ്‌നങ്ങൾക്കെതിരെ കോടതിയുടെ ഇടപെടൽ ആശ്വാസകരമാണ്. പുതിയ ഭേദഗതി നിയമം വഖ്ഫ് സ്വത്തുക്കളുടെയും വഖഫ് ബോർഡിന്റെയും അടിസ്ഥാന സ്വഭാവത്തെ തന്നെ തകർക്കുന്നതാണ്. കലക്ടർമാർക്ക് കോടതി ഇടപെടൽ കൂടാതെ വഖ്ഫ് തർക്കങ്ങൾ തീർപ്പാക്കാനുള്ള അധികാരം നൽകുന്നത് നിയമപരമായ നിയന്ത്രണങ്ങളെ ഇല്ലാതാക്കുന്നു. വഖ്ഫ് ബോർഡുകളിലും കേന്ദ്ര വഖ്ഫ് കൗൺസിലിലും മുസ്ലിംകളല്ലാത്തവരെ നിർബന്ധിതമായി ഉൾപ്പെടുത്താനുള്ള വ്യവസ്ഥ മതസ്വാതന്ത്ര്യത്തെ ബാധിക്കുന്ന തരത്തിലാണെന്നും യൂത്ത് ലീഗ് ആരോപിച്ചു.</p>
<p>വഖ്ഫ് സ്ഥാപിക്കാനുള്ള അവകാശം നിയന്ത്രിക്കുന്ന തരത്തിലുള്ള വ്യവസ്ഥകളും, വായ്‌മൊഴി വഖ്ഫ്, വഖ്ഫ് ബൈ യൂസർ പോലുള്ള സമൂഹത്തിൽ പതിറ്റാണ്ടുകളായി നിലനിന്നിരുന്ന രീതികളെ ഇല്ലാതാക്കുന്നതും ഭരണഘടനാപരമായ അവകാശങ്ങൾക്കും ഇസ്ലാമിക നിയമങ്ങൾക്കും വിരുദ്ധമാണെന്നും യൂത്ത് ലീഗ് പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. ഒരു നിയമഭേദഗതി എന്നതിനപ്പുറത്തു മതസ്വാതന്ത്ര്യത്തെയും ന്യൂനപക്ഷങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങളെയും നേരിട്ട് ആക്രമിക്കുന്ന രാജ്യത്തിന്റെ മതേതര സ്വഭാവത്തെയും ഇത് തകർക്കുന്ന ഏകധിപത്യ വാഴ്ചയുടെ അടയാളമാണ് വഖഫ് ഭേദഗതി നിയമം. നിയമം പൂർണമായും പിൻവലിക്കണമെന്നുമാണ് മുസ്ലിം യൂത്ത് ലീഗിന്റെ ആവശ്യം. മതപരവും ഭരണഘടനാപരവുമായ അവകാശങ്ങൾ സംരക്ഷിക്കാൻ സമാധാനപരമായ ജനാധിപത്യ മാർഗങ്ങളിലൂടെ പോരാട്ടം തുടരുമെന്നും മുസ്ലിം യൂത്ത് ലീഗ് വ്യക്തമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1waqf-amendment-act-a-partial-stay-is-welcome-and-must-be-fully-withdrawn-muslim-youth-league.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വഖഫ് ഭേദഗതി നിയമം; ചീഫ് ജസ്റ്റിസിനെ വിമര്‍ശിച്ചുള്ള ബിജെപി എംപിമാര്‍ക്കെതിരെ നടപടി എടുക്കണം; കോണ്‍ഗ്രസ്</title>
		<link>https://www.chandrikadaily.com/1waqf-amendment-act-action-should-be-taken-against-bjp-mps-who-criticized-the-chief-justice-congress.html</link>
					<comments>https://www.chandrikadaily.com/1waqf-amendment-act-action-should-be-taken-against-bjp-mps-who-criticized-the-chief-justice-congress.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sun, 20 Apr 2025 07:19:14 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[bjp mp]]></category>
		<category><![CDATA[cheif justice]]></category>
		<category><![CDATA[congress]]></category>
		<category><![CDATA[India]]></category>
		<category><![CDATA[waqaf bill]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=338682</guid>

					<description><![CDATA[ബിജെപി എംപി നിഷികാന്ത് ദുബെക്കെതിരെ ലോക്‌സഭ സ്പീക്കര്‍ നടപടി എടുക്കണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ ആവശ്യപ്പെട്ടു]]></description>
										<content:encoded><![CDATA[<p>വഖഫ് ഭേദഗതി നിയമത്തിലെ ഹരജികളുമായി ബന്ധപ്പെട്ട് സുപ്രിംകോടതി ചീഫ് ജസ്റ്റിസിനെ വിമര്&#x200d;ശിച്ചുള്ള ബിജെപി എംപിമാരുടെ ആരോപണത്തിനെതിരെ കോണ്&#x200d;ഗ്രസ് രംഗത്ത്. ബിജെപി എംപി നിഷികാന്ത് ദുബെക്കെതിരെ ലോക്‌സഭ സ്പീക്കര്&#x200d; നടപടി എടുക്കണമെന്ന് എഐസിസി ജനറല്&#x200d; സെക്രട്ടറി കെ.സി വേണുഗോപാല്&#x200d; ആവശ്യപ്പെട്ടു.</p>
<p>&#8216; അങ്ങേയറ്റം ഭരണഘടന വിരുദ്ധമായ പ്രസ്താവനയാണ് നിഷികാന്ത് ദുബെയുടെത്. രാജ്യത്തിന്റെ ആരോഗ്യകരമായ അവസ്ഥയ്ക്ക് ഗുരുതര ഭീഷണിയാണിത്. തങ്ങള്&#x200d;ക്ക് അനുകൂലമല്ലാത്ത തീരുമാനങ്ങളുണ്ടാകുമ്പോള്&#x200d; ജുഡീഷ്യറിയെ ഭീഷണിപ്പെടുത്തുന്നു. സുപ്രിംകോടതി സ്വമേധയാ കേസെടുക്കണമെന്നും&#8217;- കെ.സി വേണുഗോപാല്&#x200d; പറഞ്ഞു.</p>
<p>&#8216;ഒരാളെ കൊണ്ട് ഒരു കാര്യം പറയിപ്പിക്കുക. എന്നിട്ട് തള്ളി പറയുകയാണ്. താക്കീത് കൊണ്ട് കാര്യമില്ല. എംപിമാര്&#x200d;ക്കെതിരെ നടപടിയെടുക്കാന്&#x200d; ബിജെപി തയ്യാറാണോ എന്നും&#8217;- കെ.സി വേണുഗോപാല്&#x200d; ചോദിച്ചു.</p>
<p>സുപ്രിംകോടതി പരിധി വിടുകയാണെന്നും കോടതി നിയമങ്ങളുണ്ടാക്കാന്&#x200d; തുടങ്ങുകയാണെങ്കില്&#x200d; പാര്&#x200d;ലമെന്റ് മന്ദിരം അടച്ചിടാമെന്നുമാണ് ജാര്&#x200d;ഖണ്ഡില്&#x200d; നിന്നുള്ള ലോക്‌സഭാംഗമായ ദുബേ പറഞ്ഞത്. ദുബെയുടെ അഭിപ്രായത്തെ പിന്താങ്ങുന്ന പ്രസ്താവനയാണ് ഉത്തര്&#x200d;പ്രദേശ് മുന്&#x200d; ഉപമുഖ്യമന്ത്രി കൂടിയായ ദിനേശ് ശര്&#x200d;മ്മ നടത്തിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1waqf-amendment-act-action-should-be-taken-against-bjp-mps-who-criticized-the-chief-justice-congress.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വഖഫ് ഭേദഗതി നിയമം; സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച ഹരജികളില്‍ വാദം തുടങ്ങി</title>
		<link>https://www.chandrikadaily.com/waqf-amendment-act-argument-started-in-the-petitions-filed-in-the-supreme-court.html</link>
					<comments>https://www.chandrikadaily.com/waqf-amendment-act-argument-started-in-the-petitions-filed-in-the-supreme-court.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Wed, 16 Apr 2025 09:23:28 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[India]]></category>
		<category><![CDATA[supreme court]]></category>
		<category><![CDATA[waqaf bill]]></category>
		<category><![CDATA[Waqaf Petitions]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=338254</guid>

					<description><![CDATA[ഭരണഘടനയുടെയും മൗലികാവകാശങ്ങളുടേയും ലംഘനമാണ് ഭേദഗതിയെന്ന് ഹരജിക്കാര്‍ക്ക് വേണ്ടി ഹാജരായ കപില്‍ സിബല്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി]]></description>
										<content:encoded><![CDATA[<p>വഖഫ് ഭേദഗതി നിയമത്തിനെതിരെ സുപ്രിംകോടതിയില്&#x200d; സമര്&#x200d;പ്പിച്ച ഹരജികളില്&#x200d; വാദം തുടങ്ങി. വഖഫ് ഭേദഗതി റദ്ദാക്കണമെന്ന് ഭൂരിഭാഗം ഹരജികളും ആവശ്യപ്പെടുന്നത്. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസുമാരായ സഞ്ജയ് കുമാര്&#x200d;, കെ.വി വിശ്വനാഥന്&#x200d; എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹരജികള്&#x200d; പരിഗണിക്കുന്നത്. ഭരണഘടനയുടെയും മൗലികാവകാശങ്ങളുടേയും ലംഘനമാണ് ഭേദഗതിയെന്ന് ഹരജിക്കാര്&#x200d;ക്ക് വേണ്ടി ഹാജരായ കപില്&#x200d; സിബല്&#x200d; കോടതിയില്&#x200d; ചൂണ്ടിക്കാട്ടി.</p>
<p>മുസ്ലിം വിഭാഗത്തിന്റെ മതപരവും സാംസ്‌കാരികവുമായ സ്വയംഭരണത്തെ നിയമം അവഗണിക്കുന്നു. മതപരമായ സ്വത്തുക്കള്&#x200d; ലഭിക്കാനുള്ള അവകാശങ്ങള്&#x200d; ലംഘിക്കപ്പെടുന്നു. വഖഫ് ഭേദഗതി നിയമം ഭരണഘടനയുടെ 25, 26 അനുച്ഛേദങ്ങളുടെ ലംഘനമാണ്. ഒരു മതത്തിന്റെയും അവകാശങ്ങളില്&#x200d; ഇടപെടാന്&#x200d; പാര്&#x200d;ലമെന്റിന് അവകാശമില്ല. ഇസ്ലാം മതത്തിന്റെ അവിഭാജ്യ ആചാരമാണ് വഖഫ്. ആചാരത്തെ സര്&#x200d;ക്കാര്&#x200d; എന്തിന് ചോദ്യം ചെയ്യണം. വഖഫ് നല്&#x200d;കണമെങ്കില്&#x200d; അഞ്ചു വര്&#x200d;ഷം മുസ്ലിമാകണമെന്നത് എന്തിന് തെളിയിക്കണം. ആര്&#x200d;ട്ടിക്കിള്&#x200d; 26 എല്ലാ സമുദായങ്ങള്&#x200d;ക്കും ബാധകമാണ്.- കപില്&#x200d; സിബല്&#x200d; വാദിച്ചു.</p>
<p>എഴുപതിലധികം ഹരജികളാണ് ഭേദഗതിക്കെതിരെ സുപ്രിംകോടതിക്ക് മുന്നിലുള്ളത്. നിയമം ഭരണഘടനാ വിരുദ്ധമെന്നും അടിയന്തരമായി സ്റ്റേ നല്&#x200d;കണമെന്നുമാണ് ഹരജികളിലെ ആവശ്യം. വഖഫ് ജെപിസി അംഗങ്ങള്&#x200d; ഉള്&#x200d;പ്പെടെയുള്ള എംപിമാരും രാഷ്ട്രീയ- സാംസ്‌കാരിക നേതാക്കളും, മുസ്ലിം പേഴ്‌സണല്&#x200d; ലോ ബോര്&#x200d;ഡ്, ജംഇയ്യത്തുല്&#x200d; ഉലമായെ ഹിന്ദ്, മുസ്ലിം ലീഗ്, ജമാഅത്തെ ഇസ്ലാമി, സമസ്ത കേരള ജംയ്യത്തുല്&#x200d; ഉലമ തുടങ്ങിയ സംഘടനകളും വിവിധ പാര്&#x200d;ട്ടികളുമാണ് നിയമത്തിനെതിരെ ഹരജി നല്&#x200d;കിയിട്ടുള്ളത്. വഖഫ് ഭേദഗതി നിയമം ഭരണഘടനാവിരുദ്ധമെന്ന് ചുണ്ടികാട്ടി ഗുരുദ്വാരസിങ് സഭ പ്രസിഡന്റ് ദയാസിങ്ങും ഹരജി സമര്&#x200d;പ്പിച്ചിട്ടുണ്ട്.</p>
<p>അതേസമയം, വഖഫ് ഭേദഗതി നിയമത്തെ അനുകൂലിച്ച് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളും കോടതിയെ സമീപിച്ചിട്ടുണ്ട്. നിയമത്തെ അനുകൂലിച്ച് കേസില്&#x200d; കക്ഷി ചേരാന്&#x200d; ബിജെപി ഭരിക്കുന്ന മഹാരാഷ്ട്ര, രാജസ്ഥാന്&#x200d;, ഹരിയാന, ഛത്തീസ്ഗഢ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളാണ് കോടതിയെ സമീപിച്ചിരിക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/waqf-amendment-act-argument-started-in-the-petitions-filed-in-the-supreme-court.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മുസ്‌ലിം ലീഗ് വഖഫ് സംരക്ഷണ റാലി; കര്‍ണാടകയിലെയും തെലങ്കാനയിലെയും മന്ത്രിമാര്‍ പങ്കെടുക്കും</title>
		<link>https://www.chandrikadaily.com/muslim-league-waqf-protection-rally-ministers-from-karnataka-and-telangana-will-attend.html</link>
					<comments>https://www.chandrikadaily.com/muslim-league-waqf-protection-rally-ministers-from-karnataka-and-telangana-will-attend.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Wed, 16 Apr 2025 07:37:19 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[maharali]]></category>
		<category><![CDATA[muslim league]]></category>
		<category><![CDATA[muslim league leaders]]></category>
		<category><![CDATA[news]]></category>
		<category><![CDATA[waqaf bill]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=338242</guid>

					<description><![CDATA[കര്‍ണാടക റവന്യൂ മന്ത്രി കൃഷ്ണ ഭൈര ഗൗഡയും തെലങ്കാന മന്ത്രി ദന്‍സാരി അനസൂയ സീതാക്കയും പങ്കെടുക്കും]]></description>
										<content:encoded><![CDATA[<p>വഖഫ് നിയമ ഭേദഗതിക്കെതിരെ ഇന്ന് മുസ്‌ലിം ലീഗ് സംഘടിപ്പിക്കുന്ന മഹാറാലിയില്&#x200d; കര്&#x200d;ണാടക റവന്യൂ മന്ത്രി കൃഷ്ണ ഭൈര ഗൗഡയും തെലങ്കാന മന്ത്രി ദന്&#x200d;സാരി അനസൂയ സീതാക്കയും പങ്കെടുക്കും.</p>
<p>വഖഫ് നിയമ ഭേദഗതിക്കെതിരെ മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന മഹാറാലി ഇന്ന് വൈകിട്ട് മൂന്നിന് കോഴിക്കോട് കടപ്പുറത്ത് വെച്ച് നടക്കും. വഖഫ് നിയമ ഭേദഗതിക്കെതിരെ ഇന്ത്യയില്&#x200d; നടക്കുന്ന ഏറ്റവും വലിയ റാലിക്കാണ് കോഴിക്കോട് ഒരുങ്ങുന്നത്. ബസ്സുകളിലും വാഹനങ്ങളിലുമായി എത്തുന്ന പ്രവര്&#x200d;ത്തകര്&#x200d; ഗതാഗത നിര്&#x200d;ദേശങ്ങള്&#x200d; പാലിച്ച് വാഹനങ്ങളില്&#x200d;നിന്നിറങ്ങി ചെറു പ്രകട നങ്ങളായാണ് സമ്മേളന നഗരിയിലേക്ക് എത്തിച്ചേരുക. മഹാറാലി വന്&#x200d; വിജയമാക്കണമെന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്&#x200d; പ്രവര്&#x200d;ത്തകരോട് ആഹ്വാനം ചെയ്തിട്ടുണ്ട്.</p>
<p>രാജ്യത്തെ വഖഫ് സ്വത്തുക്കള്&#x200d; പിടിച്ചെടുക്കാനും മതവിശ്വാസമനുസരിച്ച് അവ കൈകാര്യം ചെയ്യുന്നത് ഇല്ലാതാക്കാനുമുള്ള കേന്ദ്ര ഗവണ്&#x200d;മെന്റിന്റെ നയങ്ങള്&#x200d;ക്കെതിരെ നടത്തുന്ന ശക്തമായ ജനകീയ പ്രതിഷേധമാണ് മുസ്ലിംലീഗ് സംഘടിപ്പിക്കുന്നത്. ഈ ലക്ഷ്യത്തിന്റെ പവിത്രതക്ക് അനുയോജ്യമായ വിധത്തിലായിരിക്കണം പ്രതിഷേധ പരിപാടികളെന്നും തങ്ങള്&#x200d; പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/muslim-league-waqf-protection-rally-ministers-from-karnataka-and-telangana-will-attend.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മുസ്‌ലിം ലീഗ് വഖഫ് സംരക്ഷണ മഹാറാലി ഇന്ന്;  ജനലക്ഷങ്ങള്‍ കോഴിക്കോട്ടേക്ക്‌</title>
		<link>https://www.chandrikadaily.com/muslim-league-waqf-protection-maharali-today-lakhs-of-people-to-kozhikode.html</link>
					<comments>https://www.chandrikadaily.com/muslim-league-waqf-protection-maharali-today-lakhs-of-people-to-kozhikode.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Wed, 16 Apr 2025 06:59:22 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[maharali]]></category>
		<category><![CDATA[muslim league]]></category>
		<category><![CDATA[muslim league leaders]]></category>
		<category><![CDATA[news]]></category>
		<category><![CDATA[waqaf bill]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=338237</guid>

					<description><![CDATA[വഖഫ് നിയമ ഭേദഗതിക്കെതിരെ ഇന്ത്യയിൽ നടക്കുന്ന ഏറ്റവും വലിയ റാലിക്കാണ് കോഴിക്കോട് ഒരുങ്ങുന്നത്.]]></description>
										<content:encoded><![CDATA[<p>ന്യൂനപക്ഷാവകാശ പോരാട്ടത്തിൽ മറ്റൊരു പോർമുഖം തുറക്കാൻ കോഴിക്കോട് കടപ്പുറം ഒരുങ്ങി. വഖഫ് നിയമ ഭേദഗതിക്കെതിരെ മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന മഹാറാലി ഇന്ന് വൈകിട്ട് മൂന്നിന്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ലക്ഷങ്ങൾ ഒഴുകിയെത്തുന്ന മഹാസമ്മേളനം ഭരണഘടനാ സംരക്ഷണ വിളംബരമാകും. വഖഫ് നിയമ ഭേദഗതിക്കെതിരെ ഇന്ത്യയിൽ നടക്കുന്ന ഏറ്റവും വലിയ റാലിക്കാണ് കോഴിക്കോട് ഒരുങ്ങുന്നത്.</p>
<p>ബസ്സുകളിലും വാഹനങ്ങളിലുമായി എത്തുന്ന പ്രവർത്തകർ ഗതാഗത നിർദേശങ്ങൾ പാലിച്ച് വാഹനങ്ങളിൽനിന്നിറങ്ങി ചെറു പ്രകട നങ്ങളായാണ് സമ്മേളന നഗരിയിലേക്ക് എത്തിച്ചേരുക. മഹാറാലി വൻ വിജയമാക്കണമെന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പ്രവർത്തകരോട് ആഹ്വാനം ചെയ്തു. രാജ്യത്തെ വഖഫ് സ്വത്തുക്കൾ പിടിച്ചെടുക്കാനും മതവിശ്വാസമനുസരിച്ച് അവ കൈകാര്യം ചെയ്യുന്നത് ഇല്ലാതാക്കാനുമുള്ള കേന്ദ്ര ഗവൺമെന്റിന്റെ നയങ്ങൾക്കെതിരെ നടത്തുന്ന ശക്തമായ ജനകീയ പ്രതിഷേധമാണ് മുസ്ലിംലീഗ് സംഘടിപ്പിക്കുന്നത്. ഈ ലക്ഷ്യത്തിന്റെ പവിത്രതക്ക് അനുയോജ്യമായ വിധത്തിലായിരിക്കണം പ്രതിഷേധ പരിപാടികളെന്നും തങ്ങൾ പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/muslim-league-waqf-protection-maharali-today-lakhs-of-people-to-kozhikode.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വഖഫ് പ്രതിഷേധം; ബംഗാളിലേതെന്ന വ്യാജേന ബിജെപി നേതാവ് പ്രചരിപ്പിച്ചത് ബംഗ്ലാദേശിലുണ്ടായ അക്രമത്തിന്റെ വീഡിയോ</title>
		<link>https://www.chandrikadaily.com/waqf-protest-the-bjp-leader-spread-the-video-of-the-violence-in-bangladesh-under-the-pretense-of-being-from-bengal.html</link>
					<comments>https://www.chandrikadaily.com/waqf-protest-the-bjp-leader-spread-the-video-of-the-violence-in-bangladesh-under-the-pretense-of-being-from-bengal.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Tue, 15 Apr 2025 13:41:21 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[BJP LEADER]]></category>
		<category><![CDATA[fake video]]></category>
		<category><![CDATA[Gopala Krishnan]]></category>
		<category><![CDATA[waqaf bill]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=338185</guid>

					<description><![CDATA[ബംഗ്ലാദേശിലെ രണ്ട് മുസ്ലിം ഗ്രൂപ്പുകള്‍ തമ്മിലുള്ള സംഘര്‍ഷത്തിന്റെ ദൃശ്യങ്ങളാണ് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ ഗോപാലകൃഷ്ണന്‍ ഉപയോഗിച്ചിരിക്കുന്നത്]]></description>
										<content:encoded><![CDATA[<p>വഖഫ് ഭേദഗതി നിയമത്തിനെതിരായ പശ്ചിമ ബംഗാളിലുണ്ടായ പ്രതിഷേധത്തിലെ അക്രമങ്ങളുടെതെന്ന പേരില്&#x200d; ബിജെപി നേതാവ് അഡ്വ. ഗോപാലകൃഷ്ണന്&#x200d; ഫേസ്ബുക്കില്&#x200d; പങ്കുവെച്ചത് ബംഗ്ലാദേശിലുണ്ടായ അക്രമത്തിന്റെ വീഡിയോ.</p>
<p>&#8216;ബംഗാളില്&#x200d; ഇസ്ലാമിക തീവ്രവാദികളുടെ അഴിഞ്ഞാട്ടം. അതിര്&#x200d;ത്തി ജില്ലകളായ മുര്&#x200d;ഷിദാബാദിലും മാള്&#x200d;ഡയില്&#x200d; നിന്നും ന്യൂനപക്ഷമായ ഹിന്ദുക്കള്&#x200d; കൂട്ടത്തോടെ പാലായനം ചെയ്യുന്നു&#8217;- എന്ന അടിക്കുറിപ്പിനാണ് ഗോപാലകൃഷ്ണന്&#x200d; ബംഗ്ലാദേശിലെ ഒരു അക്രമത്തിന്റെ വീഡിയോ പ്രചരിപ്പിച്ചത്. ബംഗ്ലാദേശിലെ രണ്ട് മുസ്ലിം ഗ്രൂപ്പുകള്&#x200d; തമ്മിലുള്ള സംഘര്&#x200d;ഷത്തിന്റെ ദൃശ്യങ്ങളാണ് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ ഗോപാലകൃഷ്ണന്&#x200d; ഉപയോഗിച്ചിരിക്കുന്നത്.</p>
<p>കഴിഞ്ഞ നവംബറിലും ഇതേ വീഡിയോ, ബംഗ്ലാദേശിലെ ഹിന്ദുക്കള്&#x200d;ക്കെതിരായ അതിക്രമം എന്ന് പറഞ്ഞു കൊണ്ട് സംഘ്പരിവാര്&#x200d; പ്രചരിപ്പിച്ചിരുന്നു. എന്നാല്&#x200d; എമരരേൃലരെലിറീ, മഹിേലം െതുടങ്ങിയ ഫാക്റ്റ് ചെക്ക് പ്ലാറ്റ്‌ഫോമുകള്&#x200d; വീഡിയോയുടെ നിജസ്ഥിതിയെ കുറിച്ച് അന്വേഷിക്കുകയും ഇത് ബാംഗ്ലാദേശിലെ രണ്ട് മുസ്ലിം ഗ്രൂപ്പുകള്&#x200d; തമ്മിലുള്ള സംഘര്&#x200d;ഷമാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു.</p>
<p>അതേസമയം, വ്യാജ വീഡിയോ ഷെയര്&#x200d; ചെയ്ത് സമൂഹത്തില്&#x200d; മത സ്പര്&#x200d;ധയുണ്ടാക്കുന്ന ഗോപാലകൃഷ്ണനെതിരെ കേസെടുക്കണമെന്നും ചിലര്&#x200d; പറഞ്ഞു.എന്നാല്&#x200d; അതൊന്നും വകവെക്കാതെ ഗോപാലകൃഷ്ണന്റെ വാളില്&#x200d; ഇപ്പോഴും ഈ വീഡിയോയുണ്ട്. വെറുപ്പും വിദ്വേഷവും പടര്&#x200d;ത്തുന്ന കമന്റുകളും വീഡിയോക്ക് താഴെ നിറയുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/waqf-protest-the-bjp-leader-spread-the-video-of-the-violence-in-bangladesh-under-the-pretense-of-being-from-bengal.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വഖഫ് ഭേദഗതി നിയമം; പശ്ചിമ ബംഗാളില്‍ സംഘര്‍ഷം</title>
		<link>https://www.chandrikadaily.com/waqf-amendment-act-conflict-in-west-bengal.html</link>
					<comments>https://www.chandrikadaily.com/waqf-amendment-act-conflict-in-west-bengal.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Mon, 14 Apr 2025 16:12:09 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[conflict]]></category>
		<category><![CDATA[protest]]></category>
		<category><![CDATA[waqaf bill]]></category>
		<category><![CDATA[west bengal]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=338058</guid>

					<description><![CDATA[പ്രവര്‍ത്തകര്‍ പൊലീസിന്റെ വാന്‍ തകര്‍ത്തു. നിരവധി ബൈക്കുകള്‍ക്ക് തീയിടുകയും ചെയ്തു.]]></description>
										<content:encoded><![CDATA[<p>മുര്&#x200d;ഷിദാബാദിന് പിന്നാലെ പശ്ചിമ ബംഗാളിലെ സൗത്ത് 24 പര്&#x200d;ഗാനയിലും വഖ്ഫ് നിയമ ഭേദഗതിക്കെതിരെ കടുത്ത പ്രതിഷേധം. ഇന്ത്യന്&#x200d; സെക്കുലര്&#x200d; ഫ്രണ്ട് പ്രവര്&#x200d;ത്തകരും പൊലീസും തമ്മില്&#x200d; ഏറ്റുമുട്ടല്&#x200d; ഉണ്ടായി. പ്രവര്&#x200d;ത്തകര്&#x200d; പൊലീസിന്റെ വാന്&#x200d; തകര്&#x200d;ത്തു. നിരവധി ബൈക്കുകള്&#x200d;ക്ക് തീയിടുകയും ചെയ്തു. ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തില്&#x200d; മേഖലയില്&#x200d; അര്&#x200d;ദ്ധസൈനിക വിഭാഗത്തെ വിന്യസിച്ചിരിക്കുകയാണ്.</p>
<p>ഭംഗര്&#x200d; എംഎല്&#x200d;എയുമായ നൗഷാദ് സിദ്ദിഖിന്റെ നേത്യത്വത്തില്&#x200d; വഖഫ് ഭേദഗതി നിയമ വിരുദ്ധ റാലിയില്&#x200d; പങ്കെടുക്കാന്&#x200d; സെന്&#x200d;ട്രല്&#x200d; കൊല്&#x200d;ക്കത്തയിലെ രാംലീല മൈതാനത്തേക്ക് പോയ ഐഎസ്എഫ് അനുയായികളെ ബസന്തി ഹൈവേയിലെ ഭോജേര്&#x200d;ഹട്ടിന് സമീപം പൊലീസ് തടഞ്ഞതോടെയാണ് പ്രതിഷേധം ആരംഭിച്ചത്. പൊലീസ് ബാരിക്കേഡുകള്&#x200d; തകര്&#x200d;ക്കാന്&#x200d; പ്രവര്&#x200d;ത്തകര്&#x200d; ശ്രമിച്ചതോടെ സംഘര്&#x200d;ഷം രൂക്ഷമായി, ഇത് ഇരുവിഭാഗവും തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് നയിക്കുകയായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/waqf-amendment-act-conflict-in-west-bengal.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വഖഫ് ഭേദഗതി ബില്‍; സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി വിജയ്</title>
		<link>https://www.chandrikadaily.com/waqf-amendment-bill-vijay-filed-a-petition-in-the-supreme-court.html</link>
					<comments>https://www.chandrikadaily.com/waqf-amendment-bill-vijay-filed-a-petition-in-the-supreme-court.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sun, 13 Apr 2025 14:48:46 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[actor vijay]]></category>
		<category><![CDATA[Tamil Nadu]]></category>
		<category><![CDATA[waqaf bill]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=337939</guid>

					<description><![CDATA[ഏപ്രില്‍ 4 നാണ് രാജ്യസഭ വഖഫ് ബില്‍ പാസാക്കിയത്]]></description>
										<content:encoded><![CDATA[<p>വഖഫ് ഭേദഗതി ബില്ലിനെതിരെ ടിവികെ അധ്യക്ഷന്&#x200d; വിജയ് സുപ്രീംകോടതിയില്&#x200d; ഹര്&#x200d;ജി നല്&#x200d;കി. മുസ്‌ലിം സമുദായത്തോടുള്ള വിവേചനമാണെന്ന് ചൂണ്ടിക്കാട്ടിയും അവരുടെ മൗലികാവകാശങ്ങള്&#x200d; ലംഘിക്കുന്നതാണെന്നും വാദിച്ചുകൊണ്ട് വഖഫ് ബില്ലിനെതിരെ നിരവധി ഹര്&#x200d;ജികള്&#x200d; സുപ്രീം കോടതിയില്&#x200d; ഇതിനോടകം ലഭിച്ചിട്ടുണ്ട്.</p>
<p>ഏപ്രില്&#x200d; 4 നാണ് രാജ്യസഭ വഖഫ് ബില്&#x200d; പാസാക്കിയത്. നീണ്ട ചര്&#x200d;ച്ചകള്&#x200d;ക്ക് ശേഷം ലോക്സഭ നേരത്തെ ബില്&#x200d; പാസാക്കിയത്. 288 അംഗങ്ങള്&#x200d; അനുകൂലിച്ചും 232 അംഗങ്ങള്&#x200d; എതിര്&#x200d;ത്തും വോട്ട് ചെയ്തു. ഏപ്രില്&#x200d; 5 ന് പ്രസിഡന്റ് ദ്രൗപതി മുര്&#x200d;മു ബില്ലിന് അംഗീകാരം നല്&#x200d;കി, ഇതോടെ നിയമം നിലവില്&#x200d; വന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/waqf-amendment-bill-vijay-filed-a-petition-in-the-supreme-court.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വഖഫ് ഭേദഗതി നിയമം; മധ്യപ്രദേശില്‍ 30 വര്‍ഷം പഴക്കമുള്ള മദ്രസ പൊളിച്ചുനീക്കി</title>
		<link>https://www.chandrikadaily.com/waqf-amendment-act-a-30-year-old-madrasa-was-demolished-in-madhya-pradesh.html</link>
					<comments>https://www.chandrikadaily.com/waqf-amendment-act-a-30-year-old-madrasa-was-demolished-in-madhya-pradesh.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sun, 13 Apr 2025 14:07:34 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[madhya pradesh]]></category>
		<category><![CDATA[madrasa]]></category>
		<category><![CDATA[waqaf bill]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=337933</guid>

					<description><![CDATA[രാജ്യത്ത് വഖഫ് ഭേദഗതി നിയമം പ്രാബല്യത്തില്‍ വന്നശേഷമുള്ള ആദ്യ നടപടിയാണിത്]]></description>
										<content:encoded><![CDATA[<p>സര്&#x200d;ക്കാര്&#x200d; ഭൂമിയില്&#x200d; അനധികൃതമായി മദ്രസ നിര്&#x200d;മിച്ചുവെന്ന് ആരോപിച്ച് മധ്യപ്രദേശിലെ പന്ന ജില്ലയില്&#x200d; 30 വര്&#x200d;ഷം പഴക്കമുള്ള മദ്രസ പൊളിച്ചുനീക്കി. രാജ്യത്ത് വഖഫ് ഭേദഗതി നിയമം പ്രാബല്യത്തില്&#x200d; വന്നശേഷമുള്ള ആദ്യ നടപടിയാണിത്.</p>
<p>ഗ്രാമപഞ്ചായത്തിന്റെ അനുമതിയോടെയാണ് ബി.ഡി കോളനിയില്&#x200d; മദ്രസ നിര്&#x200d;മിച്ചതെന്നാണ് അധികൃതര്&#x200d; അവകാശപ്പെടുന്നത്. എന്നാല്&#x200d; സ്ഥലത്തു നിന്ന് ഒഴിയണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് അധികൃതര്&#x200d; നോട്ടീസ് നല്&#x200d;കിയതോടെ സ്ഥാപന അധികൃതര്&#x200d; നിയമനടപടി സ്വീകരിക്കുകയായിരുന്നു.</p>
<p>മദ്രസയുമായി ബന്ധപ്പെട്ട തര്&#x200d;ക്കം വര്&#x200d;ഷങ്ങളായി കോടതിയുടെ പരിഗണനയിലായിരുന്നു. വഖഫ് ഭേദഗതി നിയമം പ്രാബല്യത്തില്&#x200d; വന്നതോടെ മദ്രസ പ്രവര്&#x200d;ത്തിച്ചിരുന്ന സ്ഥലം പഞ്ചായത്തിന്റെ പരിധിയിലായി. ഇതോടെ മദ്രസ അധികൃതര്&#x200d; സ്വന്തം നിലയില്&#x200d; കെട്ടിടം പൊളിച്ചുനീക്കുകയായിരുന്നു. പഞ്ചായത്ത് അധികൃതരുടെ ഇടപെടല്&#x200d; ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് സ്വന്തമായി പൊളിച്ചുനീക്കിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/waqf-amendment-act-a-30-year-old-madrasa-was-demolished-in-madhya-pradesh.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
