waqaf board – Chandrika Daily https://www.chandrikadaily.com Sat, 26 Aug 2023 01:12:16 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg waqaf board – Chandrika Daily https://www.chandrikadaily.com 32 32 വഖഫ് ബോര്‍ഡില്‍ ചര്‍ച്ചയില്ലാതെ സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് 104.8 കോടി https://www.chandrikadaily.com/104-8-crores-deposited-in-private-banks-without-discussion-with-the-waqf-board.html https://www.chandrikadaily.com/104-8-crores-deposited-in-private-banks-without-discussion-with-the-waqf-board.html#respond Sat, 26 Aug 2023 01:12:16 +0000 https://www.chandrikadaily.com/?p=271531 വഖഫ് ബോര്‍ഡില്‍ ചര്‍ച്ച ചെയ്യാതെ 104.87 കോടി രൂപ പുതിയ അക്കൗണ്ടുണ്ടാക്കി സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചു. ബോര്‍ഡ് ആസ്ഥാനം എറണാകുളം കലൂരില്‍ ആണെന്നിരിക്കെ തൃശൂര്‍ മണ്ണുത്തിയില്‍ സ്വകാര്യ ബാങ്ക് ശാഖയില്‍ അക്കൗണ്ടുണ്ടാക്കി നിക്ഷേപം നടത്തിയതിലും ദുരൂഹത. ഇന്ന് കോഴിക്കോട് നടക്കുന്ന വഖഫ് ബോര്‍ഡ് യോഗത്തില്‍ വിഷയം ചര്‍ച്ചയായേക്കും. പി.വി അബ്ദുല്‍ വഹാബ് എം.പി, പി. ഉബൈദുല്ല എം.എല്‍.എ, എം.സി. മായിന്‍ ഹാജി, അഡ്വ. പി.വി. സൈനുദ്ദീന്‍ എന്നിവര്‍ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് മുന്‍ ചെയര്‍മാന്റെ കാലത്ത് നടന്ന നിക്ഷേപം സംബന്ധിച്ച വിഷയം ചര്‍ച്ചയായവുന്നത്. വഖഫ് ബോര്‍ഡിന്റെ പുതിയ ചെര്‍മാന്‍ അഡ്വ.എം.കെ സക്കീറിന്റെ അധ്യക്ഷതയിലാണ് ഇന്ന്് യോഗം നടക്കുന്നത്.

ദേശീയ പാത വികസനത്തിനായി വഖഫ് ഭൂമി വിട്ടുനല്‍കിയതിന് ലഭിച്ച നഷ്ടപരിഹാര തുകയാണ് ബോര്‍ഡില്‍ ചര്‍ച്ച ചെയ്യാതെ സ്വകാര്യ ബാങ്കില്‍ സ്ഥിര നിക്ഷേപമായി ഇട്ടത്. 2022 ജൂണ്‍ മുതല്‍ നവംബര്‍ വരെ 68 വഖഫുകള്‍ക്ക് നഷ്ടപരിഹാരമായി 104.87 കോടി രൂപയാണ് ലഭിച്ചിട്ടുണ്ടെന്നാണ് വിവരാവകാശ രേഖയില്‍ പറയുന്നത്. ഈ തുകയാണ് സ്വകാര്യ ബാങ്കിന്റെ തൃശൂര്‍ മണ്ണുത്തിയിലെ ശാഖയില്‍ നിക്ഷേപിച്ചിരിക്കുന്നത്. ഇതിന് ശേഷവും ബോര്‍ഡിലേക്ക് എത്തിയ തുകയും ഇത്തരത്തില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. നേരത്തെ വഖഫ് ബോര്‍ഡിന്റെ ഫണ്ടുകള്‍ എറണാകുളത്തുള്ള കേരള സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കേരള ഗ്രാമീണ്‍ ബാങ്കിലായിരുന്നു നിക്ഷേപിച്ചിരുന്നത്. പുതിയ അക്കൗണ്ടുകള്‍ തുറക്കുന്നത് ബോര്‍ഡില്‍ ചര്‍ച്ച ചെയ്യണമെന്നാണ് ചട്ടം. ഇത് മറികടന്നാണ് അക്കൗണ്ട് തുടങ്ങിയതും നിക്ഷേപം നടത്തിയതും. എസ്.ബി.ഐയുടെ മ്യൂച്ചല്‍ ഫണ്ടില്‍ 2017 കാലത്ത് പലതവണയായി നിക്ഷേപിച്ച് 14.33 കോടി രൂപയും 2023 മേയ് 25 ന് ബോര്‍ഡ് തീരുമാനമില്ലാതെ പിന്‍വലിച്ച് സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചതായും വിവരമുണ്ട്. മ്യൂച്ചല്‍ ഫണ്ട് എസ്.ബി.ഐയില്‍ ആരംഭിച്ചതും വഖഫ് ബോര്‍ഡില്‍ ചര്‍ച്ച ചെയ്താണ്. എന്നാല്‍ ഇത് പിന്‍വലിച്ചതോ വകമാറ്റിയിട്ടതോ ബോര്‍ഡില്‍ ചര്‍ച്ച ചെയ്തിട്ടില്ല. ഇതെല്ലാം ചൂണ്ടിക്കാണിച്ചാണ് ബോര്‍ഡ് അംഗങ്ങള്‍ കത്ത് നല്‍കിയിരിക്കുന്നത്. വഖഫ് ബോര്‍ഡ് മുന്‍ ചെയര്‍മാന്റെ കാലത്തെ ഈ നടപടികള്‍ അഴിമതി നിരോധന നിയമത്തിന്റെ പരിധിയില്‍ വരുന്ന വിഷയമാണ്.

]]>
https://www.chandrikadaily.com/104-8-crores-deposited-in-private-banks-without-discussion-with-the-waqf-board.html/feed 0
വഖഫ് ബോര്‍ഡുകളെ നിരോധിക്കാനുള്ള ബില്‍ തള്ളണമെന്ന് പി.വി. വഹാബ് എം.പി രാജ്യസഭയില്‍ https://www.chandrikadaily.com/pv-should-reject-the-bill-to-ban-waqf-boards-wahab-mp-in-rajya-sabha.html https://www.chandrikadaily.com/pv-should-reject-the-bill-to-ban-waqf-boards-wahab-mp-in-rajya-sabha.html#respond Fri, 21 Jul 2023 04:50:09 +0000 https://www.chandrikadaily.com/?p=265642 വഖഫ് ബോര്‍ഡുകളെ നിരോധിക്കാനുള്ള ബില്‍ തള്ളണമെന്ന് പി.വി. വഹാബ് എം.പി രാജ്യസഭയില്‍ ആവശ്യപ്പെട്ടു. ഹര്‍നാഥ് സിംഗ് യാദവ് എംപിയുടെ ‘വഖഫ് അസാധുവാക്കല്‍ ബില്‍ 2022’ എന്ന സ്വകാര്യ ബില്‍ അവതരിപ്പിക്കുന്നതിനുള്ള അനുമതി പിന്‍വലിക്കാന്‍ രാജ്യ സഭ ചെയര്‍മാനോടാണ് പി.വി. വഹാബ് എം.പി ആവശ്യപ്പെട്ടത്.

ഹര്‍നാഥ് സിംഗ് യാദവിന്റെ പേരില്‍ 21 ജൂലൈ 2023 ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ള ‘വഖഫ് അസാധുവാക്കല്‍ ബില്‍ 2022’ എന്ന സ്വകാര്യ ബില്ലിനെക്കുറിച്ചുള്ള ആശങ്കകളും എതിര്‍പ്പും വഹാബ് എം.പി രാജ്യസഭയില്‍ അറിയിച്ചു.വഖഫ് നിയമം റദ്ദാക്കുകയാണ് ബില്ലിന്റെ ലക്ഷ്യം. മുസ്ലീം സമുദായത്തിന്റെ വിശ്വാസത്തില്‍ ഇടപെടാനും മുസ്ലീം സമുദായത്തോടും അവരുടെ വിശ്വാസത്തോടുമുള്ള തന്റെ വിരോധത്തിന്റെയും വെറുപ്പിന്റെയും വസ്തുത സ്ഥാപിക്കാനുള്ള ശ്രമമാണ് ഇത്തരമൊരു ബില്‍ അവതരിപ്പിച്ചുകൊണ്ട് ഹര്‍നാഥ് സിംഗ് യാദവിന്റെ ഉദ്ദേശ്യം അദ്ദേഹം പറഞ്ഞു.

വഖഫ് ബോര്‍ഡ് സ്ഥാപിതമായത് മുസ്ലിംകള്‍ വസിയത് നല്‍കുന്ന സ്വത്തുക്കളുടെ മേല്‍നോട്ടം വഹിക്കാനാണെന്നും അവയില്‍ നിന്ന് ലഭിക്കുന്ന വരുമാനം ജീവകാരുണ്യത്തിനും ഇസ്ലാമിക ആവശ്യങ്ങള്‍ക്കും ഉപയോഗിക്കണം. മുസ്ലീം സമുദായവുമായി ബന്ധപ്പെട്ട സ്വത്തുക്കളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സര്‍ക്കാരിന്റെ ഇടപെടല്‍ പരമാവധി കുറയ്ക്കുക എന്നതായിരുന്നു ബോര്‍ഡ് രൂപീകരിക്കുന്നതിന്റെ ലക്ഷ്യം. മുസ്ലീം സമുദായങ്ങള്‍ക്കിടയിലുള്ള ഇത്തരം നിര്‍ണായകമായ വിശ്വാസ ആചാരം റദ്ദാക്കാനുള്ള ബില്‍ മുസ്ലീം സമുദായത്തിന്റെ താല്‍പ്പര്യത്തിന് എതിരാണ്, ഭരണഘടനാപരമായ അവകാശങ്ങളുടെ ലംഘനമാണ് അദ്ദേഹം രാജ്യസഭയില്‍
പറഞ്ഞു.

]]>
https://www.chandrikadaily.com/pv-should-reject-the-bill-to-ban-waqf-boards-wahab-mp-in-rajya-sabha.html/feed 0
കര്‍ണാടക വഖഫ് ബോര്‍ഡ് പ്രസിഡന്റ്: ശാഫി സഅദിയുടെ നോമിനേഷന്‍ റദ്ദാക്കി https://www.chandrikadaily.com/karnataka-waqf-board-president-nomination-of-shafi-saadi-cancelled.html https://www.chandrikadaily.com/karnataka-waqf-board-president-nomination-of-shafi-saadi-cancelled.html#respond Tue, 23 May 2023 16:19:52 +0000 https://www.chandrikadaily.com/?p=255524 കര്‍ണാടക വഖഫ് ബോര്‍ഡ് പ്രസിഡണ്ടായ കെ കെ മുഹമ്മദ് ഷാഫി സഅദിയുടെ നോമിനേഷന്‍ റദ്ദാക്കി സിദ്ധരാമയ്യ സര്‍ക്കാര്‍. സമസ്ത കാന്തപുരം വിഭാഗം നേതാവായ ഷാഫിയുടെ സഅദിയുടെതടക്കം നാലുപേരുടെ നോമിനേഷനാണ് തള്ളിയത്. ബിജെപി പിന്തുണയോടെയാണ് ഇവര്‍ കഴിഞ്ഞ തവണ പ്രസിഡണ്ടായത്.

കോണ്‍ഗ്രസ് സര്‍ക്കാരില്‍ മുസ്ലീങ്ങള്‍ക്ക് ഉപമുഖ്യമന്ത്രി പദവും സുപ്രധാന മന്ത്രി സ്ഥാനങ്ങളും നല്‍കണമെന്ന് കര്‍ണാടക തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ഷാഫി ആവശ്യപ്പെട്ടിരുന്നു. ഇതു വലിയ വിവാദങ്ങള്‍ക്ക് വഴി വെച്ചിരുന്നു.

]]>
https://www.chandrikadaily.com/karnataka-waqf-board-president-nomination-of-shafi-saadi-cancelled.html/feed 0
വീണ്ടും സര്‍ക്കാര്‍ വഖഫ് കൊള്ള; ചെറുതുരുത്തി നൂറുല്‍ ഹുദാ യതീംഖാനയുടെ അഞ്ച് ഏക്കര്‍ വഖഫ് ഭൂമി നഷ്ടപ്പെടുന്നു https://www.chandrikadaily.com/govt-loots-waqf-again-five-acres-of-waqf-land-belonging-to-chururuti-nurul-huda-yatimkhana-will-be-lost.html https://www.chandrikadaily.com/govt-loots-waqf-again-five-acres-of-waqf-land-belonging-to-chururuti-nurul-huda-yatimkhana-will-be-lost.html#respond Fri, 10 Feb 2023 15:38:01 +0000 https://www.chandrikadaily.com/?p=237190 കോഴിക്കോട്: പിണറായി ഭരണത്തില്‍ വഖഫ് സ്വത്തുകള്‍ നഷ്ടപ്പെടല്‍ തുടരുന്നു. കാസര്‍കോടിനും ചെറായിക്കും പിന്നാലെ തൃശൂര്‍ തലപ്പള്ളി താലൂക്കിലെ ചെറുതുരുത്തി നൂറുല്‍ ഹുദാ യതീംഖാനക്ക് അവകാശപ്പെട്ട വഖഫ് സ്വത്താണ് ചോദ്യചിഹ്നമാവുന്നത്. 1978 മെയ് 12 ന് മുസ്‌ലിങ്ങളുടെ മതപരവും ധാര്‍മ്മികവുമായ ആവശ്യങ്ങള്‍ക്ക് വേണ്ടി അന്നത്തെ യതീംഖാന കമ്മിറ്റി പ്രസിഡന്റ് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ മുതല്‍ പേര്‍ക്ക് കോയാമു ഹാജി എഴുതി കൊടുത്ത വള്ളത്തോള്‍ നഗറിലെ അഞ്ചേക്കര്‍ ഭൂമിയാണ് നിയമ ലംഘനം നടത്തി സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്.

കേരള കലാ മണ്ഡലത്തെ സര്‍വ്വകലാശാലയായി ഉയര്‍ത്തുന്നതിന് ഏറ്റെടുക്കുവാന്‍ വഖഫ് മന്ത്രി വി.അബ്ദുറഹിമാന്‍, സംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍, ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന്‍, വകുപ്പ് സെക്രട്ടറിമാരായ മിനി ആന്റണി, മുഹമ്മദ് ഹനീഷ് എന്നിവര്‍ പങ്കെടുത്ത ഉന്നതതല യോഗമാണ് തീരുമാനിച്ചത്. കാസര്‍കോട് എം.ഐ.സി വക ഭൂമി കോവിഡ് ആശുപത്രിക്കായി ടാറ്റക്ക് വേണ്ടി ഏറ്റെടുത്ത ഭൂമിക്ക് പകരം നല്‍കുമെന്ന് ധാരണയുണ്ടായിരുന്നെങ്കിലും അതു പാലിക്കാത്തതിനാല്‍ വിഷയം നിയമ യുദ്ധത്തിലേക്ക് നീങ്ങുകയാണ്. എറണാകുളത്തെ ചെറായി ബീച്ചിലെ ഫാറൂഖ് കോളജിന് അവകാശപ്പെട്ട 506 ഏക്കര്‍ ഭൂമിയില്‍ അന്യാധീനപ്പെടുത്തി കൈവശം വെക്കുന്നവരില്‍ നിന്ന് നികുതി സ്വീകരിക്കുവാന്‍ തഹസില്‍ദാര്‍ക്ക് നിര്‍ദ്ദേശം കൊടുത്ത പിണറായി സര്‍ക്കാറിന്റെ തിട്ടൂരത്തിനെതിരെ ഹൈക്കോടതി തന്നെ ഇടപെട്ടിട്ടുണ്ട്. അതിനിടെയാണ് ബന്ധപ്പെട്ട വഖഫ് സ്ഥാപനമോ, വഖഫ് ബോര്‍ഡോ അറിയാതെയാണ് നിലവിലുള്ള കേന്ദ്ര വഖഫ് നിയമത്തിനും ചട്ടങ്ങള്‍ക്കും വിരുദ്ധമായി ചെറുതുരുത്തി നൂറുല്‍ ഹുദാ യതീംഖാനയുടെ അഞ്ചേക്കര്‍ കണ്ണായ ഭൂമി കൈമാറുന്നത്. മന്ത്രിമാരുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം നടത്തിയ ശേഷമാണ് ബന്ധപ്പെട്ട സ്ഥാപനം പോലും ഇതറിയുന്നത്.

അവരോട് ചോദിക്കുക പോലും ചെയ്യാതെ തന്നിഷ്ടപ്രകാരം വഖഫ് വിറ്റഴിക്കല്‍ മന്ത്രിയാണ് ചരടുവലി നടത്തിയത്. ഫാറൂഖ് കോളജിന്റെ ചെറായി ബീച്ചിലെ ഭൂമിക്ക് അന്യരില്‍ നിന്ന് നികുതി സ്വീകരിക്കാനുള്ള കേരള സര്‍ക്കാറിന്റെ തീരുമാനം കേരള ഹൈക്കോടതി തടഞ്ഞിരിക്കയാണ്. പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ ചെയര്‍മാനായ കാലത്ത് എക്‌സിക്യൂട്ടീവ് ഓഫീസറെ നിയമിച്ച് ക്രിയാത്മക നടപടികള്‍ സ്വീകരിച്ച കണ്ണൂര്‍ ജില്ലയിലെ പാലാപ്പറമ്പ് വഖഫും രാഷ്ട്രീയമായ അട്ടിമറി നടത്തി നിയന്ത്രണങ്ങള്‍ നീക്കുന്നതിന് അണിയറയില്‍ കളമൊരുങ്ങുന്നുണ്ട്.

]]>
https://www.chandrikadaily.com/govt-loots-waqf-again-five-acres-of-waqf-land-belonging-to-chururuti-nurul-huda-yatimkhana-will-be-lost.html/feed 0
ചെറായി ബീച്ച് വഴിയേ പാലാപ്പറമ്പും; കൂത്തുപറമ്പില്‍ 500 ഏക്കര്‍ വഖഫ് ഭൂമി കയ്യാലപ്പുറത്ത് https://www.chandrikadaily.com/palaparam-via-cherai-beach-500-acres-of-waqf-land-in-koothuparam-ldf-govt.html https://www.chandrikadaily.com/palaparam-via-cherai-beach-500-acres-of-waqf-land-in-koothuparam-ldf-govt.html#respond Tue, 13 Dec 2022 04:55:40 +0000 https://www.chandrikadaily.com/?p=226431 ലുഖ്മാന്‍ മമ്പാട്
കോഴിക്കോട്

കൊച്ചി ചെറായി ബീച്ചില്‍ ഫാറൂക്ക് കോളജിന് അവകാശപ്പെട്ട 406 ഏക്കര്‍ വഖഫ് ഭൂമി കൈവശപ്പെടുത്തിയ കോര്‍പ്പറേറ്റ് ഭീമന്മാരുള്‍പ്പെടെയുള്ളവര്‍ക്ക് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം നികുതി അടക്കുന്നതിന് ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതിന് പുറമേ കണ്ണൂര്‍ കൂത്തുപറമ്പിനടുത്ത പാലാപ്പറമ്പിലെ 500 ഏക്കര്‍ വഖഫ് ഭൂമിയും കയ്യാലപ്പുറത്ത്. എ.കെ കുഞ്ഞിമായിന്‍ ഹാജിയുടെ കുടുംബം വഖഫ് ചെയ്ത പാലാറമ്പിലെ ഭൂമിയിലെ സുതാര്യമായ നടത്തിപ്പിന് ഹാനികരമാകുന്ന നിലയില്‍ സര്‍ക്കാര്‍ ഇടപെടലുകളും നിയന്ത്രണങ്ങളും വന്നത് വഖഫ് സ്വത്ത് അന്യാധീനപ്പെടുത്തുമെന്ന ആശങ്കയുയര്‍ത്തി. പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ ചെയര്‍മാനായ കാലത്ത് വഖഫ് ബോര്‍ഡ് എക്‌സിക്യൂട്ടീവ് ഓഫീസറെ നിയമിച്ച് വഖഫ് വസ്തു ചെയര്‍മാന്റെ നേതൃത്വത്തില്‍ ബോര്‍ഡ് അംഗങ്ങള്‍ ഇവിടം സന്ദര്‍ശിച്ചിരുന്നു. തുടര്‍ന്ന് വഖഫിന്റെ പ്രതി വര്‍ഷവരുമാനം ലക്ഷക്കണക്കിന് രൂപ വര്‍ദ്ധിക്കുകയും വഖഫ് വികസനം സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയും ചെയ്തിരുന്നു. അതിനിടെയാണ് ഉന്നതങ്ങളില്‍ നിന്ന് വഖഫിന്റെ താല്‍പര്യങ്ങള്‍ ഹനിക്കുന്ന നടപടികള്‍ക്ക് തുടക്കം കുറിച്ചത്.

2022 ജൂലൈ 20നാണ് റവന്യൂ, വഖഫ് മന്ത്രിമാര്‍ പങ്കെടുത്ത യോഗമാണ് വഖഫ് ഭൂമി കയ്യേറിയവര്‍ക്ക് അനുകൂല തീരുമാനമെടുത്തത്. വിഷയത്തില്‍ ബോര്‍ഡ് ചെയര്‍മാന്‍ ഉള്‍പ്പെട്ട സംഘം മുഖ്യമന്ത്രിയെ കാണുവാന്‍ തീരുമാനിച്ചെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. പാലാപറമ്പ് വിഷയത്തില്‍ വഖഫ് മന്ത്രി നിരന്തരമായി ഇടപ്പെടുന്നതിന്റെ തുടര്‍ച്ചയായി മന്ത്രി തല യോഗ നിര്‍ദ്ദേശമനുസരിച്ച് ഡിവിഷനല്‍ ഓഫീസര്‍മാരുടെ യോഗത്തില്‍ പാലാപറമ്പ് സംബന്ധിച്ച് പ്രത്യേകമായ തീരുമാനമെടുത്തത്. കണ്ണൂര്‍ ഓഫീസില്‍ നിന്ന് ഒരു സ്റ്റാഫിനെ പ്രത്യേകം നിയോഗിച്ച് വഖഫ് അട്ടിമറിക്ക് കളമൊരുക്കുകയാണ്. വഖഫ് താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി കോടികളുടെ സ്വത്ത് അന്യാധീനപ്പെടുത്തുന്നതിന് മന്ത്രിതലത്തില്‍ തന്നെ നീക്കം നടത്തുന്നതിന്റെ തുടര്‍ച്ചയായി വഖഫ് സ്ഥാപനങ്ങളില്‍ വഴിവിട്ട ഇടപെടലിനും ബോര്‍ഡ് നേതൃത്വം നല്‍കുകയാണ്. വഖഫ് ബോര്‍ഡ് അംഗങ്ങളായ പി ഉബൈദുള്ള എം.എല്‍.എ, എം.സി മായിന്‍ ഹാജി, അഡ്വ.പി.വി സൈനുദ്ദീന്‍ എന്നിവര്‍ നല്‍കിയ വിയോജന കുറിപ്പുകളിലെ പരാമര്‍ശങ്ങള്‍ മിക്കതും ശരിവെക്കുന്ന വിധമാണ് കക്കോവ്, പള്ളിക്കല്‍ ബസാര്‍, ഇരിവേരി, മുതുപറമ്പ്, പുന്നോള്‍, വാലില്ല പുഴ, വെള്ളരിതൊടിക തുടങ്ങിയ സ്ഥലങ്ങളിലെ വഖഫ് സ്ഥാപനങ്ങള്‍ സംബന്ധിച്ച കോടതിവിധികള്‍ വന്നത്.നിയമത്തിന്റെ വഴിയില്‍ ശക്തമായ പോരാട്ടം നടത്തി വഖഫ് സ്വത്തുക്കളും സ്ഥാപനങ്ങളും സംരക്ഷിക്കേണ്ട അവസ്ഥയാണിപ്പോള്‍ കേരളത്തില്‍.

]]>
https://www.chandrikadaily.com/palaparam-via-cherai-beach-500-acres-of-waqf-land-in-koothuparam-ldf-govt.html/feed 0
വഖഫ് നിയമനം: സര്‍ക്കാര്‍ പിന്മാറ്റം സ്വാഗതാര്‍ഹം; സാദിഖലി ശിഹാബ് തങ്ങള്‍ https://www.chandrikadaily.com/waqf-appointment-govt-backlash-welcome-sadiqali-shihab-thangal.html https://www.chandrikadaily.com/waqf-appointment-govt-backlash-welcome-sadiqali-shihab-thangal.html#respond Wed, 20 Jul 2022 08:20:17 +0000 https://www.chandrikadaily.com/?p=215344 വഖഫ് നിയമനം പി.എസ്.സിക്ക് വിട്ട നിയമ നിര്‍മാണം ഭേദഗതി ചെയ്യാനുള്ള സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമാണെന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. വിഷയത്തില്‍ മുസ്ലിംലീഗും മുസ്ലിം മത സംഘടനകളും പണ്ഡിതന്മാരും നടത്തിയ കടുത്ത പ്രതിഷേധങ്ങളുടെ ഫലമാണ് ഇപ്പോഴുണ്ടായ തീരുമാനം.

മുസ്ലിംലീഗ് പതിനായാരങ്ങളെ അണിനിരത്തി കോഴിക്കോട് കടപ്പുറത്ത് നടത്തിയ വഖഫ് സംരക്ഷണ റാലിയും, തുടര്‍ന്ന് മുസ്ലിം ലീഗ് എം.എല്‍.എമാര്‍ നിയമസഭയില്‍ നടത്തിയ പോരട്ടങ്ങളും വിജയം കണ്ടിരിക്കുന്നു. ജനാധിപത്യ പ്രതിഷേധത്തില്‍ അണിനിരന്ന മുഴുവന്‍ പ്രവര്‍ത്തകര്‍ക്കും അവകാശപ്പെട്ടതാണ് ഈ വിജയം. -തങ്ങള്‍ പറഞ്ഞു. വിഷയം ദീര്‍ഘിപ്പിച്ച് കൊണ്ടുപോകാതെ സര്‍ക്കാര്‍ തീരുമാനപ്രകാരമുള്ള തുടര്‍ നടപടികള്‍ ഉടന്‍ സ്വീകരിക്കണമെന്നും സാദിഖലി ശിഹാബ് തങ്ങള്‍ ആവശ്യപ്പെട്ടു.

]]>
https://www.chandrikadaily.com/waqf-appointment-govt-backlash-welcome-sadiqali-shihab-thangal.html/feed 0
സി.പി.എമ്മും സര്‍ക്കാരും ഒടുവില്‍ മുട്ടുമുടക്കി; നിയമസഭയില്‍ സബ്മിഷന്‍ ഉന്നയിച്ചത് പി.കെ കുഞ്ഞാലിക്കുട്ടി https://www.chandrikadaily.com/the-cpm-and-the-government-finally-went-on-strike-the-submission-was-raised-in-the-assembly-by-pk-kunhalikutty.html https://www.chandrikadaily.com/the-cpm-and-the-government-finally-went-on-strike-the-submission-was-raised-in-the-assembly-by-pk-kunhalikutty.html#respond Wed, 20 Jul 2022 08:15:31 +0000 https://www.chandrikadaily.com/?p=215342 വഖഫ് സംരക്ഷണ പ്രക്ഷോഭത്തിന്റെ പേരില്‍ മുസ്ലിംലീഗിനെ നിരന്തരം ആക്ഷേപിച്ച സി.പി.എമ്മും സര്‍ക്കാരും ഒടുവില്‍ മുട്ടുമുടക്കി. കോഴിക്കോട് കടപ്പുറത്ത് പതിനായിരങ്ങളെ അണിനിരത്തി മുസ്ലിംലീഗ് നടത്തിയ മഹാപ്രക്ഷോഭത്തിന് ശേഷം മുസ്ലിംലീഗിനെ ആര് ഗൗനിക്കുന്നു എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ചോദിച്ചത്. എന്നാല്‍ അതേ പിണറായി തന്നെ മുസ്ലിംലീഗിന്റെ പ്രക്ഷോഭത്തെ മാനിച്ച് വഖഫ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ട നടപടിയില്‍നിന്ന് പിന്മാറിയിരിക്കുകയാണ്. വിഷയം നിയമസഭയില്‍ സബ്മിഷനായി ഉന്നയിച്ചത് നിയമസഭാ പാര്‍ട്ടി നേതാവും പ്രതിപക്ഷ ഉപനേതാവുമായ പി.കെ കുഞ്ഞാലിക്കുട്ടിയാണ്. കേവലം നൂറിലേറെ ആളുകളെ മാത്രം റിക്രൂട്ട് ചെയ്യുന്ന നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ട നടപടി ഒരു നിലക്കും അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.

മുസ്ലിംലീഗ് ഇതിനെതിരെ നിരന്തരം ശബ്ദിക്കുകയുണ്ടായി. കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്ന പക്ഷപാത രാഷ്ട്രീയത്തിന്റെ ഗണത്തിലാണ് ഇത് ഉള്‍പ്പെടുക. റിക്രൂട്ട്മെന്റെല്ലാം ഇവിടെ മുടങ്ങിയിരിക്കുകയാണ്. എല്ലാവരെയും അത്ഭുതപ്പെടുത്തിയ നിയമമായിരുന്നു ഇത്. മുസ്ലിംലീഗ് അംഗങ്ങള്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും ഒന്നും ചെയ്യാതിരിക്കുന്നത് ഗൗരവമുള്ള കാര്യമാണ്. വഖഫ് ബോര്‍ഡ് സര്‍ക്കാര്‍ ഗ്രാന്റ് കൊണ്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനമല്ല. വഖഫ് സ്വത്തുക്കളുടെ വരുമാനം കൊണ്ടാണ് വഖഫ് ബോര്‍ഡ് പ്രവര്‍ത്തിക്കുന്നത്. ഇത് പി.എസ്.സിക്ക് വിടേണ്ട ആവശ്യമെന്താണ്? -പി.കെ കുഞ്ഞാലിക്കുട്ടി ചോദിച്ചു.

ആര്‍ക്കും ഉള്‍ക്കൊള്ളാന്‍ സാധിക്കാത്ത ഈ നടപടി പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്നാണ് പി.എസ്.സിക്ക് വിട്ട നടപടിയില്‍നിന്ന് പിന്മാറുമെന്നും പകരം സംവിധാനങ്ങള്‍ ആവിഷ്‌ക്കരിക്കുമെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചത്.

]]>
https://www.chandrikadaily.com/the-cpm-and-the-government-finally-went-on-strike-the-submission-was-raised-in-the-assembly-by-pk-kunhalikutty.html/feed 0
മുസ്ലിംലീഗിന്റെ സമരവിജയം; വഖഫ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ട നടപടിയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറുന്നു https://www.chandrikadaily.com/victory-of-muslim-league-govt-withdraws-from-move-to-leave-waqf-appointments-to-psc.html https://www.chandrikadaily.com/victory-of-muslim-league-govt-withdraws-from-move-to-leave-waqf-appointments-to-psc.html#respond Wed, 20 Jul 2022 08:10:10 +0000 https://www.chandrikadaily.com/?p=215340 വഖഫ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ട നടപടിയില്‍നിന്ന് സര്‍ക്കാര്‍ പിന്മാറുന്നു. മുസ്ലിംലീഗിന്റെ നിരന്തര പ്രക്ഷോഭത്തിന്റെ ഫലമായിട്ടാണ് തീരുമാനം. നിയമത്തില്‍ ഭേദഗതി കൊണ്ടുവരുമെന്ന് നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മുസ്ലിംലീഗ് നിയമസഭാ കക്ഷി നേതാവും പ്രതിപക്ഷ ഉപനേതാവുമായ പി.കെ കുഞ്ഞാലിക്കുട്ടിയുടെ സബ്മിഷമന് മറുപടി നല്‍കുമ്പോഴാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

വഖഫ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ വന്‍ പ്രക്ഷോഭത്തിനാണ് മുസ്ലിംലീഗ് നേതൃത്വം നല്‍കിയത്. കോഴിക്കോട് കടപ്പുറത്ത് നടന്ന വഖഫ് സംരക്ഷണ മഹാറാലിക്ക് ശേഷം തീരുമാനം പുനഃപരിശോധിക്കുമെന്ന് സര്‍ക്കാര്‍ മതസംഘടനാ നേതാക്കള്‍ക്ക് വാക്ക് നല്‍കിയിരുന്നെങ്കിലും ഒന്നും ചെയ്യാതെ നീട്ടിക്കൊണ്ട് പോവുകയായിരുന്നു. തുടര്‍ന്ന് മുസ്ലിംലീഗ് നിരന്തര പ്രക്ഷോഭത്തിലായിരുന്നു. വൈകിയാണെങ്കിലും സര്‍ക്കാര്‍ ഇപ്പോള്‍ കൈക്കൊണ്ട തീരുമാനം സ്വാഗതം ചെയ്യുന്നതായി മുസ്ലിംലീഗ് നേതാക്കള്‍ അറിയിച്ചു.

]]>
https://www.chandrikadaily.com/victory-of-muslim-league-govt-withdraws-from-move-to-leave-waqf-appointments-to-psc.html/feed 0
വഖഫ് ചട്ടം ഭേദഗതി ശ്രമം തടഞ്ഞ കോടതി വിധിയും രാഷ്ട്രീയ സത്യങ്ങളും https://www.chandrikadaily.com/article-242.html https://www.chandrikadaily.com/article-242.html#respond Tue, 10 Sep 2019 18:43:20 +0000 http://www.chandrikadaily.com/?p=138770

എം.സി മായിന്‍ ഹാജി

കേന്ദ്ര വഖ്ഫ് നിയമം മറികടന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച വഖ്ഫ് ചട്ടത്തിലെ തെരഞ്ഞെടുപ്പ് യോഗ്യത സംബന്ധിച്ച വകുപ്പ് കേരള ഹൈക്കോടതി റദ്ദാക്കിയിരിക്കയാണ്. രണ്ട് തവണ വഖ്ഫ് ബോര്‍ഡില്‍ അംഗങ്ങളായവര്‍ വീണ്ടും തെരഞ്ഞെടുപ്പിലൂടെയോ നോമിനേഷന്‍ വഴിയോ വഖ്ഫ് ബോര്‍ഡില്‍ അംഗമാവാന്‍ പാടില്ലെന്ന പുതിയ കേരള വഖ്ഫ് ചട്ടത്തിലെ 58(7)വകുപ്പാണ് റദ്ദാക്കിയത്. കേന്ദ്ര വഖ്ഫ് നിയമത്തിന് വിരുദ്ധമായി വഖ്ഫ് ബോര്‍ഡിലെ തെരഞ്ഞെടുപ്പ് രംഗത്തെ ജനാധിപത്യപ്രക്രിയ അട്ടിമറിക്കുന്ന പുതിയ വകുപ്പുകള്‍ റദ്ദ് ചെയ്ത് കൊണ്ടാണ് കേരള ഹൈക്കോടതി ജസ്റ്റിസ്മാരായ എ ഹരിപ്രസാദും ടി.വി അനില്‍കുമാറും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വിധി പ്രസ്താവിച്ചത്.
2019 ഒക്ടോബര്‍ 14 ന് നിലവിലുള്ള വഖ്ഫ് ബോര്‍ഡിന്റെ കാലാവധി അവസാനിക്കാനിരിക്കെ മുസ്‌ലിം സമുദായത്തിന്റെ വഖ്ഫ് സ്ഥാപനങ്ങളുടെ മേല്‍നോട്ടവും നിയന്ത്രണവുമുള്ള അര്‍ദ്ധ ജുഡീഷ്യല്‍ അധികാരമുള്ള ആധികാരിക ഔദ്യോഗിക സംവിധാനമായ കേരള സംസ്ഥാന വഖ്ഫ് ബോര്‍ഡിനെ രാഷ്ട്രീയവല്‍ക്കരിക്കുന്നതിനുള്ള വകുപ്പ് മന്ത്രിയുടെ കുല്‍സിത നീക്കത്തിനാണ് കേരള ഹൈക്കോടതി തടയിട്ടത്.വഖ്ഫ് ബോര്‍ഡിനോട് രാഷ്ട്രീയ ശത്രുത വെച്ച് പുലര്‍ത്തുന്ന വകുപ്പ് മന്ത്രി തനിക്ക് ഇഷ്ടമില്ലാത്തവരെ പുകച്ച് പുറത്ത് ചാടിക്കുന്നതിനാണ് വഖ്ഫ് ചട്ടത്തില്‍ ഇത്തരം ഒരു വകുപ്പ് സൃഷ്ടിച്ചിട്ടുള്ളതെന്നായിരുന്നു ഹരജിയിലെ വാദം.
കേന്ദ്ര വഖ്ഫ് നിയമത്തിലെ വകുപ്പ് 16 ല്‍ പറഞ്ഞ അയോഗ്യതകള്‍ക്ക് പുറമെ ഒരു അയോഗ്യത കൂടി കൂട്ടി ചേര്‍ത്തത് നിയമനിര്‍മ്മാണ രംഗത്തെ അധികാരപരിധിയുടെ ലംഘനമാണെന്ന് കോടതി കണ്ടെത്തിയെന്ന് മാത്രമല്ല, പുതിയ ചട്ടം മാതൃനിയമമായ കേന്ദ്ര വഖ്ഫ് നിയമത്തെ മറികടക്കാനുള്ള ശ്രമമാണെന്നും കേന്ദ്ര വഖ്ഫ് നിയമത്തിലെ വകുപ്പുകളുമായി പൊരുത്തപെടുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.
സംസ്ഥാന സര്‍ക്കാര്‍ ചട്ടം നിര്‍മിക്കുന്നത് നിലവിലുള്ള കേന്ദ്ര നിയമത്തെ സഹായിക്കുന്നതിനല്ലാതെ കേന്ദ്ര നിയമത്തിലെ വകുപ്പുകള്‍ക്ക് എതിരാവുരതെന്ന് സുപ്രീംകോടതിയുടെ ഇന്‍ഡ്യന്‍ എക്‌സ്പ്രസ് കേസിലെ പരാമര്‍ശവും വിധി ന്യായത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കീഴ്അധികാര കേന്ദ്രങ്ങള്‍ നിയമനിര്‍മ്മാണ രംഗത്ത് നിര്‍വചനത്തിന്റെ നല്ല വശമാണ് സ്വീകരിക്കേണ്ടതെന്ന് സുപ്രീംകോടതിയുടെ മോര്‍വി നഗരസഭയുടെ കേസിലെ പരാമര്‍ശവും കോടതി ഉദ്ധരിച്ചു.
ഇന്ത്യയില്‍ ഒരു സംസ്ഥാനത്തും കേന്ദ്ര വഖ്ഫ് നിയമത്തിന് വിരുദ്ധമായി തെരഞ്ഞെടുപ്പ് സംബന്ധിച്ച് ഒരു ചട്ടവും രൂപീകരിച്ചിട്ടില്ലാത്ത സ്ഥിതിക്ക് കേരള സര്‍ക്കാരിന്റെയും വഖ്ഫ് മന്ത്രിയുടെയും രാഷ്ട്രീയ ദുഷ്ടലാക്കോട് കൂടിയുള്ള നീക്കങ്ങള്‍ക്ക് ശക്തമായ തിരിച്ചടിയാണ് ഹൈക്കോടതി വിധി. കേന്ദ്ര വഖ്ഫ് നിയമമനുസരിച്ച് യോഗ്യതയുള്ള മുതവല്ലിമാര്‍ ബോര്‍ഡിലേക്ക് തെരഞ്ഞെടുക്കപ്പെട്ടുവരുന്നത് തടയാന്‍ ഒരു നിയമവും നിര്‍മിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്നും കേരളത്തിലെ വഖ്ഫ് ചട്ടത്തില്‍ 58(7) വകുപ്പ് ചേര്‍ത്തത് നീതിരഹിതമായ കൂട്ടിച്ചേര്‍ക്കലാണെന്നും അധികാരത്തില്‍ കവിഞ്ഞ ഒരു ഏര്‍പ്പാടാണ് സര്‍ക്കാര്‍ ചെയ്തിട്ടുള്ളതെന്നും കോടതി പ്രഖ്യാപിച്ചത് സര്‍ക്കാറിനേറ്റ കനത്ത പ്രഹരമാണ്.
നിക്ഷിപ്ത താല്‍പര്യങ്ങള്‍ വഖ്ഫ് ബോര്‍ഡില്‍ ഉണ്ടാക്കുന്നത് തടയുന്നതിനാണ് പ്രസ്തുത ചട്ട നിര്‍മ്മാണമെന്ന സര്‍ക്കാരിന്റെ വാദവും രണ്ട് തവണ അംഗമായ ഒരാളെ മാറ്റി നിര്‍ത്തിയത് ഉയര്‍ന്ന ജനാധിപത്യബോധം കൊണ്ടാണെന്ന് കേസില്‍ കക്ഷി ചേര്‍ന്ന വെള്ളിപറമ്പ് സ്വദേശി അബ്ദുല്‍ ലത്തീഫ് മുസ്‌ലിയാര്‍, മാവൂര്‍ സ്വദേശി മുഹമ്മദലി എന്നിവരുടെ വാദവും കോടതി നിരാകരിച്ചു. മൂന്നാം തവണ മത്സരിക്കാന്‍ യോഗ്യനല്ലെന്ന് സ്ഥാപിക്കാന്‍ ശ്രമിച്ച, സംസ്ഥാന വഖ്ഫ് മന്ത്രി കെ.ടി ജലീല്‍ തുടര്‍ച്ചയായി മൂന്ന് തവണ മത്സരിച്ച് കേരള നിയമസഭയില്‍ അംഗമായ വ്യക്തിയാണെന്നതും ഇതോട് ചേര്‍ത്തു പറയേണ്ടതാണ്.
ഈ കേസില്‍ യാതൊരു ബന്ധവുമില്ലാത്ത തല്‍പ്പരകക്ഷികളുടെ കക്ഷിചേരല്‍ കൊണ്ട് നിയമവിരുദ്ധമായ ഈ ചട്ടനിര്‍മാണത്തിന്റെ ഉറവിടം മനസ്സിലാക്കാന്‍ എല്ലാവര്‍ക്കും സാധിക്കും. അഡ്വ.പി.വി സൈനുദ്ദീനും ലേഖകനും മാത്രമാണ് ഇപ്പോള്‍ കേരളത്തില്‍ രണ്ട് തവണ തുടര്‍ച്ചയായി വഖ്ഫ് ബോര്‍ഡില്‍ അംഗങ്ങളായവര്‍. ഞങ്ങള്‍ വഖ്ഫ് ബോര്‍ഡില്‍ വീണ്ടും തെരഞ്ഞെടുക്കപ്പെടുന്നത് തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒരു നിയമം കൊണ്ട് വരാന്‍ മാത്രം ഞങ്ങളെ ആരാണ്, എന്തിനാണ് ഭയപ്പെടുന്നത്. അള്ളാഹുവിലുള്ള വിശ്വാസവും ഭയ ഭക്തിയും ഉള്ളവര്‍ക്ക് രേഖകളും നിയമവും അനുസരിച്ച് തഖ്‌വയോടെ പള്ളി മുതലായ വഖ്ഫ് സ്ഥാപനങ്ങളില്‍ ഭരണം നടത്തുന്നതിന് വഖ്ഫ് ബോര്‍ഡ് മെമ്പര്‍മാര്‍ ആരായാലും ഭയക്കേണ്ടതില്ലല്ലോ.
വഖ്ഫ് ബോര്‍ഡ് ഒരു അര്‍ദ്ധ ജുഡീഷ്യല്‍ അധികാരമുള്ള സംവിധാനമാണ്. ബോര്‍ഡില്‍ വരുന്ന കേസുകളില്‍ രേഖകളും തെളിവുകളും വെച്ച് നീതിപൂര്‍വം മാത്രമേ തീരുമാനം എടുക്കാന്‍ ആര്‍ക്കായാലും സാധിക്കുകയുള്ളൂ. ബോര്‍ഡ് വിധി പറയുന്ന കേസുകളിലെ ആക്ഷേപമുള്ള കക്ഷികള്‍ക്ക് വഖ്ഫ് ട്രിബ്യൂണലിലും കേരള ഹൈക്കോടതിയിലും സുപ്രീംകോടതിയിലുമൊക്കെ അപ്പീല്‍ നല്‍കാന്‍ അവകാശമുണ്ട്. എന്നിരിക്കെ രേഖകളും തെളിവുകളും അനുസരിച്ച് നീതിപൂര്‍വമല്ലാതെ വിധി പറയാന്‍ ഒരു ബോര്‍ഡിനും സാധിക്കുകയില്ല.
കഴിഞ്ഞ രണ്ട് തവണ ഞങ്ങള്‍ ഉള്‍പ്പെട്ട ബോര്‍ഡ് അഞ്ഞൂറിലധികം കേസുകളില്‍ വിധി പറഞ്ഞിട്ടുണ്ട്. അതില്‍ 5 ശതമാനത്തില്‍ താഴെ കേസുകള്‍ മാത്രമേ അപ്പീലുകളില്‍ ഭേദഗതി ചെയ്യപ്പെടുകയോ വഖ്ഫ് ബോര്‍ഡിലേക്ക് വീണ്ടും പരിഗണനക്കായി അയക്കുകയോ ചെയ്തിട്ടുള്ളൂ. ശേഷിക്കുന്ന 95 ശതമാനത്തില്‍ അധികം കേസുകളിലും ബോര്‍ഡിന്റെ വിധി അപ്പീല്‍ കോടതികള്‍ ശരിവെക്കുകയാണുണ്ടായത്. ഞങ്ങള്‍ ഉള്‍പ്പെട്ട ബോര്‍ഡിന്റെ പ്രവര്‍ത്തനം തീര്‍ത്തും നിക്ഷ്പക്ഷവും നീതിപൂര്‍വ്വവുമായിരുന്നു എന്നതിന് ഇതില്‍പ്പരം ഒരു തെളിവ് ആവശ്യമില്ല.
അഡ്വ.പി.വി സൈനുദ്ദീനും ലേഖകനും 2009 ല്‍ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളും ശൈഖുനാ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാരും നിര്‍ദ്ദേശിച്ചതനുസരിച്ച് കേരള സ്‌റ്റേറ്റ് വഖ്ഫ് ബോര്‍ഡിലേക്ക് വഖ്ഫ് മുതവല്ലി മണ്ഡലത്തില്‍ നിന്നു മത്സരിച്ച് വോട്ട് ചെയ്ത മുതവല്ലിമാരില്‍ മൂന്നില്‍ രണ്ടിലധികം വോട്ട് നേടി വിജയിച്ചു മെമ്പര്‍മാരായവരാണ്. പ്രസ്തുത ബോര്‍ഡില്‍ ഞങ്ങളെ കൂടാതെ സി.പി.ഐയുടെ കെ.ഇ ഇസ്മായില്‍ എം.പി, സി.പി.എമ്മിന്റെ ഗുരുവായൂര്‍ എംഎല്‍എ അബ്ദുല്‍ ഖാദര്‍, എ.പി വിഭാഗം സുന്നികളുടെ നേതാവുമായ എന്‍ അലി അബ്ദുള്ള തുടങ്ങിയവര്‍ അംഗങ്ങളായിരുന്നു.
പിന്നീട് 2014 ല്‍ ഞങ്ങള്‍ മത്സരിക്കാന്‍ തയ്യാറാവാതിരിന്നിട്ടും പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, ശൈഖുനാ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ ഉസ്താദ്, ശൈഖുനാ പ്രൊഫ.കെ ആലികുട്ടി മുസ്‌ലിയാര്‍, മര്‍ഹൂം കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ തുടങ്ങിയവരുടെ നിര്‍ബന്ധ നിര്‍ദേശമനുസരിച്ചാണ് പ്രസ്തുത തെരഞ്ഞെടുപ്പിലും മത്സരിക്കാന്‍ കാരണമായത്. വോട്ട് ചെയ്ത മുതവല്ലിമാരില്‍ മൂന്നില്‍ രണ്ടിലധികം വോട്ടുകളുടെ പിന്തുണയില്‍ മഹാ ഭൂരിപക്ഷത്തിന് ഞങ്ങള്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.
പ്രസ്തുത ബോര്‍ഡിലും ഇടത്പക്ഷ എം.എല്‍.എ പി.വി അന്‍വര്‍, സിപിഎം പാര്‍ട്ടി അംഗമായ ബാര്‍ കൗണ്‍സിലംഗം അഡ്വ.എം ഷറഫുദ്ദീന്‍, എ.പി സുന്നി വിഭാഗത്തില്‍പ്പെട്ട അഡ്വ.ഫാത്തിമ റോഷ്‌ന, ഇടത് ഗവ. നോമിനേറ്റ് ചെയ്ത നിയമവകുപ്പ് അഡിഷണല്‍ സെക്രട്ടറി സാജിദ എന്നിവരൊക്കെ അംഗങ്ങളാണ്. ആകെ 10 അംഗങ്ങളാണ് ബോര്‍ഡിലുള്ളത്. ഈ രണ്ട് ബോര്‍ഡിലും ഭൂരിപക്ഷം തീരുമാനങ്ങളും ഐക്യകണ്ഡേനയാണ് എടുത്തിട്ടുള്ളത്. രണ്ട് ബോര്‍ഡും കൂടി എടുത്ത തീരുമാനങ്ങളില്‍ വിരലിലെണ്ണാവുന്ന വിയോജന കുറിപ്പുകള്‍ മാത്രമേ ഉണ്ടായിട്ടുള്ളൂ. വിയോജനകുറിപ്പുകളുള്ള ഉത്തരവുകള്‍ പോലും അപ്പീല്‍ കോടതികള്‍ ശരിവെച്ചിട്ടുണ്ട്.
ഇനിയൊരു മത്സരത്തിന് ഇല്ലെന്ന വ്യക്തിപരമായ നിലപാടിലാണ് ഞങ്ങള്‍ ഇരുവരും. വകുപ്പ് മന്ത്രിയുടെ അഹങ്കാരത്തില്‍ നിന്നുണ്ടായ അയോഗ്യത കാരണം പുറത്തു പോയവരായി സമൂഹം കണക്കാക്കരുത് എന്നതിനാലാണ് നിയമവിരുദ്ധമായ ഈ ചട്ടത്തെ എതിര്‍ക്കുന്നതിനുള്ള കേസിലെ ഹരജിക്കാരായി എത്തിയത്.
തെറ്റായ നിയമം മൂലം ഉണ്ടായ അയോഗ്യത കേരള ഹൈക്കോടതിയുടെ വിധിയിലൂടെ നീങ്ങിയിട്ടുണ്ടെങ്കിലും അടുത്ത വഖ്ഫ് ബോര്‍ഡ് തെരഞ്ഞെടുപ്പില്‍ ഞങ്ങള്‍ സ്ഥാനാര്‍ഥികളായിരിക്കുമെന്നുള്ള പ്രഖ്യാപനമല്ല പ്രസ്തുത കേസിലെ വിധി. മറിച്ച് അള്ളാഹുവില്‍ നിക്ഷിപ്തമായ വഖ്ഫ് സ്ഥാപനങ്ങളുടെ നിയന്ത്രണാധികാരമുള്ള വഖ്ഫ് ബോര്‍ഡിനെ രാഷ്ട്രീയവത്കരിക്കുന്നതിനുള്ള നീക്കത്തെ ചെറുക്കാനും ഭാവിയില്‍ മുസ്‌ലിം സമുദായത്തിന് അനിവാര്യമായ മഹത്തുക്കളായ സാദാത്തീങ്ങളിലും, പണ്ഡിതശ്രേഷ്ഠരിലും, ഉമറാക്കളിലും പെട്ട ആരുടെയെങ്കിലും സാന്നിധ്യം തുടര്‍ച്ചയായി വഖ്ഫ് ബോര്‍ഡില്‍ അനിവാര്യമായ ഒരു സാഹചര്യമുണ്ടാകുന്ന പക്ഷം അതിനുള്ള അന്യായമായ തടസ്സം നീക്കുന്നതിനുമായിരുന്നു ഉന്നത നീതിപീഠത്തെ സമീപിച്ചത്.
വഖ്ഫ് ബോര്‍ഡിലേക്കുള്ള നിയമനങ്ങള്‍ പി.എസ്.സി മുഖാന്തരം നടത്തുവാന്‍ വകുപ്പ് മന്ത്രിയും സര്‍ക്കാറും നടത്തിയ ശ്രമങ്ങള്‍ പ്രതിരോധിച്ചത് നിലവിലെ വഖ്ഫ് ബോര്‍ഡ് ആണെന്നതില്‍ മന്ത്രി കടുത്ത ശത്രുത വെച്ച് പുലര്‍ത്തുന്നുണ്ട്. കേരളത്തിലെ പി.എസ്.സി നിയമനങ്ങള്‍ സംബന്ധിച്ച് പുറത്ത് വന്ന് കൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ ഇതോടൊപ്പം കൂട്ടിവായിക്കുമ്പോഴാണ് വഖ്ഫ് സ്ഥാപനങ്ങളെ രക്ഷിക്കുന്നതിന് നിലവിലെ വഖ്ഫ് ബോര്‍ഡ് സഹിച്ച ത്യാഗത്തിന്റെ വില മനസ്സിലാകുക. ദേവസ്വം ബോര്‍ഡ് ഉള്‍പ്പെടെ സ്വന്തം സംവിധാനത്തില്‍ നിയമനം നടത്തുമ്പോള്‍ വഖഫ് ബോര്‍ഡിലെ നിയമനങ്ങള്‍ പി.എസ്.സിക്ക് വിടാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ കേരളത്തിലെ മുഴുവന്‍ മുസ്‌ലിം സംഘടനകളും ഒറ്റകെട്ടായി എതിര്‍ത്തതാണെന്നും ഓര്‍മ്മിപ്പിക്കട്ടെ.

(കേരള സ്‌റ്റേറ്റ് വഖ്ഫ് ബോര്‍ഡ് അംഗവും മുസ്്‌ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റുമാണ് ലേഖകന്‍)

]]>
https://www.chandrikadaily.com/article-242.html/feed 0
താജ് മഹലിന്റെ ഉടമസ്ഥാവകാശം വഖഫ് ബോര്‍ഡിന് നല്‍കാനാവില്ല: സുപ്രീം കോടതി https://www.chandrikadaily.com/taj-mahal-owner-ship-waqf-board-vs-asi.html https://www.chandrikadaily.com/taj-mahal-owner-ship-waqf-board-vs-asi.html#respond Tue, 17 Apr 2018 11:15:40 +0000 http://www.chandrikadaily.com/?p=80733 ന്യൂഡല്‍ഹി: താജ് മഹലിന്റെ ഉടമസ്ഥാവകാശം തങ്ങള്‍ക്കു നല്‍കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ച സുന്നി വഖഫ് ബോര്‍ഡിന് തിരിച്ചടി. നിലവില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ (എ.എസ്.ഐ) ഉടമസ്ഥതയിലുള്ള ചരിത്ര സ്മാരകം വഖഫ് ബോര്‍ഡിന് വിട്ടുനല്‍കാനാവില്ലെന്നും അങ്ങനെ ചെയ്താല്‍ ഭാവിയില്‍ മറ്റു ചരിത്ര സ്മാരകങ്ങളിന്മേലും ബോര്‍ഡ് അവകാശവാദമുന്നയിക്കുമെന്നും സുപ്രീം കോടതി പറഞ്ഞു.

കഴിഞ്ഞയാഴ്ച, തങ്ങളുടെ വാദം തെളിയിക്കാന്‍ ഷാജഹാന്റെ കൈയൊപ്പോടു കൂടിയ രേഖയുമായി ഹാജരാവാന്‍ സുപ്രീം കോടതി ബോര്‍ഡിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അത്തരമൊരു രേഖയില്ലെന്ന് ബോര്‍ഡ് കോടതിയെ അറിയിച്ചു. താജ്മഹലില്‍ ആചാരകര്‍മങ്ങള്‍ നടത്താന്‍ വഖഫ് ബോര്‍ഡിന് അനുമതി നല്‍കാറുണ്ടെന്നും അതിനാല്‍ അത് വഖഫ് വസ്തുവാണെന്നും ബോര്‍ഡ് അവകാശപ്പെട്ടു.

മുഗള്‍ ചക്രവര്‍ത്തി അക്ബര്‍ നിര്‍മിച്ച ആഗ്രയിലെ ഫത്തേപൂര്‍ സിക്രിയുടെ ഒരു ഭാഗം വഖഫ് വസ്തുവാണ്. ഒരു പള്ളിയും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. എന്നാല്‍ ഇതിന്റെ അടുത്തുള്ള ഭാഗങ്ങളെല്ലാം കൈകാര്യം ചെയ്യുന്നത് എ.എസ്.ഐ ആണെന്നും വഖഫ് ബോര്‍ഡ് കോടതിയെ ബോധിപ്പിച്ചു.

പരിപാലന ആവശ്യങ്ങള്‍ക്കു വേണ്ടി മാത്രം താജ്മഹലിനെ വഖഫ് വസ്തുവായി രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിക്കണമെന്ന് വഖഫ് ബോര്‍ഡ് എ.എസ്.ഐയോട് അഭ്യര്‍ത്ഥിച്ചെങ്കിലും അവരുടെ അഭിഭാഷകന്‍ എതിര്‍ത്തു. ഇതേ തുടര്‍ന്നാണ് ഇത്തരം കാര്യങ്ങള്‍ അനുവദിക്കുന്നത് ഭാവിയില്‍ കുഴപ്പങ്ങളുണ്ടാക്കുമെന്നും ചെങ്കോട്ടയടക്കമുള്ള ചരിത്ര സ്മാരകങ്ങള്‍ക്കു മേല്‍ അവകാശവാദം ഉന്നയിക്കപ്പെടാമെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര നിരീക്ഷിച്ചത്.

2005-ല്‍ താജ് മഹല്‍ വഖഫ് വസ്തുവായി വഖഫ് ബോര്‍ഡ് രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ ഇതിനെ എതിര്‍ത്ത് 2010-ലാണ് എ.എസ്.ഐ സുപ്രീം കോടതിയെ സമീപിക്കുന്നത്. കേസില്‍ അടുത്ത വാദം കേള്‍ക്കല്‍ ജൂലൈ 27-നാണ്.

]]>
https://www.chandrikadaily.com/taj-mahal-owner-ship-waqf-board-vs-asi.html/feed 0