<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>waqf &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/waqf/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 17 Dec 2025 15:53:44 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>waqf &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>വഖഫ് സ്വത്തുകൾ ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്യാൻ മൂന്ന് മാസം കൂടി സമയം</title>
		<link>https://www.chandrikadaily.com/three-more-months-to-register-waqf-properties-on-umeed-portal.html</link>
					<comments>https://www.chandrikadaily.com/three-more-months-to-register-waqf-properties-on-umeed-portal.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Wed, 17 Dec 2025 13:38:28 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[umeed portal]]></category>
		<category><![CDATA[waqf]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=369245</guid>

					<description><![CDATA[വഖഫ് ബോർഡിന്റെ അപേക്ഷ പരിഗണിച്ചാണ് കാലാവധി നീട്ടിയത്.]]></description>
										<content:encoded><![CDATA[<p>കൊച്ചി: കേരളത്തിലെ വഖഫ് സ്വത്തുക്കൾ ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നതിനായി മൂന്ന് മാസം കൂടി സമയം അനുവദിച്ചു. കേരള വഖഫ് ട്രിബ്യൂണലിന്റേതാണ് ഉത്തരവ്. വഖഫ് ബോർഡിന്റെ അപേക്ഷ പരിഗണിച്ചാണ് കാലാവധി നീട്ടിയത്.</p>
<p>ഉമീദ് പോർട്ടലിൽ അപ്‌ലോഡ് ചെയ്യുന്ന രേഖകൾ രണ്ട് മാസത്തിനുള്ളിൽ വഖഫ് ബോർഡ് പരിശോധിക്കണമെന്നും ട്രിബ്യൂണൽ നിർദേശിച്ചു. നിലവിൽ കേരളത്തിൽ പത്ത് ശതമാനം വഖഫ് സ്വത്തുക്കൾ മാത്രമാണ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്.</p>
<p>പുതിയ വഖഫ് ഭേദഗതി നിയമത്തിന്റെ അടിസ്ഥാനത്തിലാണ് വഖഫ് സ്വത്തുകൾ ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്യാൻ നിർദേശം നൽകിയിരുന്നത്. ഡിസംബർ ആറിനായിരുന്നു രജിസ്ട്രേഷനുള്ള അവസാന തീയതി. എന്നാൽ സാങ്കേതിക പ്രശ്‌നങ്ങൾ കാരണം നിരവധി സ്വത്തുക്കൾ സമയത്തിനുള്ളിൽ രജിസ്റ്റർ ചെയ്യാൻ സാധിക്കാത്ത സാഹചര്യമുണ്ടായി.</p>
<p>മുസ്‌ലിംലീഗ് എം.പിമാരുടെ ഇടപെടൽ ഫലം കണ്ടു. കേരളത്തിലെ വഖഫ് സ്വത്തുക്കൾ ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്യാൻ മൂന്ന് മാസം കൂടി സമയം അനുവദിച്ചു. ഡിസംബർ ആറിനായിരുന്നു രജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി. സാങ്കേതിക പ്രശ്‌നങ്ങൾ കാരണം നിരവധി സ്വത്തുക്കൾ രജിസ്റ്റർ ചെയ്യാൻ സാധിച്ചിരുന്നില്ല. ഇതിന്റെ അടിസ്ഥാനത്തിൽ മുസ്ലിംലീഗ് എം.പിമാർ രണ്ട് തവണ കേന്ദ്ര ന്യൂനപക്ഷ കാര്യവകുപ്പ് മന്ത്രി കിരൺ റിജിജുവിനെ കാണുകയും വിഷയം അവതരിപ്പിക്കുകയും ചെയ്തിരുന്നു.</p>
<p>ഇ.ടി. മുഹമ്മദ് ബഷീർ, ഡോ. എം.പി അബ്ദുസ്സമദ് സമദാനി, നവാസ് കനി, പി.വി അബ്ദുൽ വഹാബ്, അഡ്വ. ഹാരിസ് ബീരാൻ എന്നീ എം.പിമാരും ഇന്ത്യ മുന്നണിയുടെ എം.പിമാരും മന്ത്രിയെ കണ്ട് നിവേദനം നൽകിയിരുന്നു. വഖഫ് ഉമീദ് പോർട്ടലിലെ സാങ്കേതിക തകരാറുകളും പ്രവർത്തന ബുദ്ധിമുട്ടുകളും നേരിട്ട രാജ്യത്തെ ആയിരക്കണക്കിന് മുതവല്ലികൾ രജിസ്ട്രേഷൻ പൂർത്തിയാക്കാൻ പ്രയാസപ്പെടുന്ന സാഹചര്യത്തിലാണ് വഖഫ് ഉമീദ് പോർട്ടൽ രജിസ്ട്രേഷൻ സമയപരിധി നീട്ടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മന്ത്രിയെ സമീപിച്ചത്. ഈ ആവശ്യം പരിഗണിച്ചാണ് വഖഫ് ബോർഡിന്റെ കൂടി താൽപര്യ പ്രകാരം വഖഫ് ട്രിബ്യൂണൽ സമയം നീട്ടി നൽകിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/three-more-months-to-register-waqf-properties-on-umeed-portal.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വഖഫ് സ്വത്തുക്കളുടെ രജിസ്‌ട്രേഷന്‍; സമയം ദീര്‍ഘിപ്പിക്കണം, മുസിലിംലീഗ് എംപിമാര്‍ വീണ്ടും കേന്ദ്രമന്ത്രിയെ സമീപിച്ചു</title>
		<link>https://www.chandrikadaily.com/registration-of-waqf-properties-to-extend-the-time-muslim-league-mps-again-approached-the-union-minister.html</link>
					<comments>https://www.chandrikadaily.com/registration-of-waqf-properties-to-extend-the-time-muslim-league-mps-again-approached-the-union-minister.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Wed, 03 Dec 2025 16:34:13 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[abdussamadsamadani]]></category>
		<category><![CDATA[etmuhammedbasheer]]></category>
		<category><![CDATA[muslimleague]]></category>
		<category><![CDATA[news]]></category>
		<category><![CDATA[waqf]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=366651</guid>

					<description><![CDATA[ഇന്നലെ ഇത് സംബന്ധമായി മുസ്‌ലിം ലീഗ് എംപിമാര്‍ മന്ത്രിയെ കണ്ട് നിവേദനവും നല്‍കിയിരുന്നു.]]></description>
										<content:encoded><![CDATA[<p>അധികൃത സംവിധാനത്തിലെ തകരാറുകള്&#x200d; കാരണമായി രാജ്യത്താകെ വഖഫ് സ്വത്തുക്കള്&#x200d; രജിസ്റ്റര്&#x200d; ചെയ്യുന്നതില്&#x200d; അപേക്ഷകര്&#x200d; അനുഭവിക്കുന്ന കടുത്ത പ്രയാസങ്ങള്&#x200d; കണക്കിലെടുത്ത് ഡിസംബര്&#x200d; അഞ്ചിന് അവസാനിക്കുന്ന രജിസ്‌ട്രേഷന്&#x200d; കാലാവധി നീട്ടിക്കിട്ടണമെന്ന ആവശ്യവുമായി മുസ്‌ലിംലീഗിന്റെ ലോക്‌സഭാ പാര്&#x200d;ട്ടി ലീഡര്&#x200d; ഇ.ടി മുഹമ്മദ് ബഷീര്&#x200d; എംപി, ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി, കെ.നവാസ് ഗനി എം.പി എന്നിവര്&#x200d; ന്യൂനപക്ഷ കാര്യമന്ത്രി കിരണ്&#x200d; റിജിജുവിനെ കണ്ട് ചര്&#x200d;ച്ച നടത്തി. യന്ത്രത്തകരാറും മറ്റു സാങ്കേതിക തടസ്സങ്ങളും കാരണം നിര്&#x200d;ദ്ദിഷ്ട സമയത്തിനകം രജിസ്‌ട്രേഷന്&#x200d; നടക്കാതെ പോകുന്ന സാഹചര്യത്തിന്റെ ഗുരുതരാവസ്ഥ അദ്ദേഹത്തെ ധരിപ്പിച്ചു. കേരളത്തില്&#x200d; ഇരുപത്തിയഞ്ച് ശതമാനം പോലും രജിസ്‌ട്രേഷന്&#x200d; നടത്താന്&#x200d; കഴിഞ്ഞിട്ടില്ല. മറ്റു സംസ്ഥാനങ്ങളിലും സമാനമായ സ്ഥിതിയാണുള്ളത്. രജിസ്‌ട്രേഷന്&#x200d; നടത്തുന്ന അപേക്ഷകരുടെ പ്രയാസങ്ങള്&#x200d;ക്ക് പരിഹാരം കാണാനും രാജ്യമാകെ കാര്യക്ഷമമായ രീതിയില്&#x200d; രജിസ്‌ട്രേഷന്&#x200d; നടക്കുന്ന സാഹചര്യം ഒരുക്കാനും കാലാവധി നീട്ടേണ്ടത് അടിയന്തിര ആവശ്യമാണെന്ന് മന്ത്രിയോട് പറഞ്ഞു.<br />
പ്രശ്‌നം ഗൗരവത്തോടെ പരിഗണിക്കുമെന്ന് പറഞ്ഞ മന്ത്രി കാലാവധി നീട്ടുന്നത് സംബന്ധിച്ച് ട്രിബൂണലുകള്&#x200d;ക്ക് നിര്&#x200d;ദ്ദേശം നല്&#x200d;കുമെന്ന്  അറിയിച്ചു. അത് വ്യക്തിഗത സ്ഥാപനങ്ങള്&#x200d;ക്ക് സഹായകമാവുകയില്ലെന്നും അതിനുംകൂടി ഉപകരിക്കും വിധം കാലാവധി നീട്ടാന്&#x200d; മന്ത്രിതലത്തില്&#x200d; തന്നെ അനുമതി നല്&#x200d;കുകയാണ് വേണ്ടതെന്നും എംപിമാര്&#x200d; വീണ്ടും അദ്ദേഹത്തെ ധരിപ്പിച്ചു. എല്ലാ കാര്യങ്ങളും പരിഗണിക്കാമെന്ന് അദ്ദേഹം പ്രതികരിച്ചു. ഇന്നലെ ഇത് സംബന്ധമായി മുസ്‌ലിം ലീഗ് എംപിമാര്&#x200d; മന്ത്രിയെ കണ്ട് നിവേദനവും നല്&#x200d;കിയിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/registration-of-waqf-properties-to-extend-the-time-muslim-league-mps-again-approached-the-union-minister.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഉമീദ് രജിസ്ട്രേഷൻ എന്ന വഖഫ് കുരുക്ക്</title>
		<link>https://www.chandrikadaily.com/a-waqf-loop-called-umeed-registration.html</link>
					<comments>https://www.chandrikadaily.com/a-waqf-loop-called-umeed-registration.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Wed, 03 Dec 2025 07:45:13 +0000</pubDate>
				<category><![CDATA[editorial]]></category>
		<category><![CDATA[chandrikaeditorial]]></category>
		<category><![CDATA[supreme court]]></category>
		<category><![CDATA[waqf]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=366549</guid>

					<description><![CDATA[ഈ മാസം അഞ്ചിന് രാത്രി 12 വരെയാണ് രജിസ്ട്രേഷനുള്ള അവസാന സമയം.]]></description>
										<content:encoded><![CDATA[<p>പുതിയ കേന്ദ്ര വഖഫ് നിയമത്തിൻ്റെ പശ്ചാത്തലത്തിൽ നിലവിൽവന്ന വഖഫ് പോർട്ടലിൽ ഉമീദ് രജിസ്ട്രേഷനു ള്ള സമയപരിധി നീട്ടണമെന്ന ഹരജി സുപ്രീം കോടതി തള്ളിയതോടെ രാജ്യത്തെ വഖഫ് സ്വത്തുക്കളുടെ അവസ്ഥ കൂടുതൽ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. ഈ മാസം അഞ്ചിന് രാത്രി 12 വരെയാണ് രജിസ്ട്രേഷനുള്ള അവസാന സമയം. 1.82 ലക്ഷം വഖ്ഫ് സ്വത്തുക്കളാണ് രാജ്യത്തു ള്ളത്. ഇതിൽ ചെറിയൊരു ശതമാനം വഖഫുകൾ മാത്ര മാണ് ഉമീദിൽ ഇതുവരെ രജിസ്റ്റർ ചെയ്ത‌ത്‌. സംസ്ഥാന ത്ത് മൊത്തം 13,000 ത്തോളം വഖഫ് സ്ഥാപനങ്ങളാണു ള്ളത്. ഇതിൽ നാലായിരത്തോളം മാത്രമാണ് രജിസ്റ്റർ ചെ യ്തത്. മലപ്പുറത്താണ് ഏറ്റവും കൂടുതൽ വഖ്ഫ് സ്വത്തു ക്കളുള്ളത്. രാജ്യത്ത് കർണാടകയും ജമ്മു കശ്‌മീരുമാ ണ് രജിസ്ട്രേഷൻ്റെ കാര്യത്തിൽ അൽപ്പം മുന്നിലെത്തിയത്.</p>
<p>ഏറ്റവും കൂടുതൽ വഖ്ഫുകളുള്ള ഉത്തർപ്രദേശ് ര ജിസ്ട്രേഷന്റെ കാര്യത്തിൽ വളരെ പിന്നിലാണ്. 2025 ജൂൺ ആറിനാണ് ഉമീദ് വഖ്ഫ് പോർട്ടൽ നിലവിൽ വന്നത്. വഖ് ഫ് ഭേദഗതി നിയമം നടപ്പാക്കുന്നതിന്റെ ആദ്യപടിയായാ ണ് ഉമീദ് സെൻട്രൽ പോർട്ടൽ ന്യൂനപക്ഷകാര്യ മന്ത്രാല യം അവതരിപ്പിച്ചത്. രജിസ്റ്റർ ചെയ്യുന്ന ഫോൺ നമ്പറി ലേക്ക് വരുന്ന ഒ.ടി.പി മുഖേനയാണ് തുടർന്നുള്ള എൻട്രി കൾ പൂർത്തിയാക്കാൻ കഴിയുക. രജിസ്ട്രേഷൻ പൂർത്തി യാകുമ്പോൾ 17 അക്ക ഏകീകൃത ഐ.ഡി നമ്പർ ലഭിക്കും.</p>
<p>അതേസമയം, ഉമീദ് പോർട്ടലിൽ വഖഫ് സ്വത്തുക്കൾ ര ജിസ്റ്റർ ചെയ്യാനുള്ള സമയപരിധി അവസാനിക്കാൻ ദിവ സങ്ങൾ മാത്രം അവശേഷിക്കേ വഖഫ് മുതവല്ലിമാരും ക മ്മിറ്റി ഭാരവാഹികളും വലിയ പ്രയാസമനുഭവിക്കുകയാണ്. പോർട്ടലിൽ ആവശ്യപ്പെടുന്ന രേഖകളിൽ പലതും ശരി പ്പെടുത്തിയെടുക്കേണ്ട ഉത്തരവാദിത്വത്തിനൊപ്പം സൈ റ്റിൽ അപ്ലോഡ് ചെയ്യാൻ ശ്രമിക്കുമ്പോൾ മിക്ക സമയ ങ്ങളിലും പോർട്ടൽ ഹാങ് ആകുന്ന അവസ്ഥയാണ്. അർ ധരാത്രിയിലടക്കം രജിസ്ട്രേഷൻ പൂർത്തീകരിക്കാനുള്ളശ്രമങ്ങളാണ് നടക്കുന്നത്.</p>
<p>പുതിയവഖഫ് നിയമത്തിനെതിരെ സമർപ്പിക്കപ്പെട്ട 65 അ പ്പീലുകൾ കോടതിയുടെ പരിഗണനയിലിരിക്കെയാണ്, നി യമ ഭേദഗതി നിലവിൽ വന്ന് ആറുമാസത്തിനകംതന്നെ നിലവിൽ രജിസ്റ്റർ ചെയ്യപ്പെട്ട മുഴുവൻ വഖഫുകളുടെയും വിശദാംശങ്ങൾ പുതിയ ഉമീദ് പോർട്ടലിലും ഡാറ്റാ ബേ സിലും രജിസ്റ്റ‌ർ ചെയ്യാനുള്ള നിർദ്ദേശം കേന്ദ്രസർക്കാർ പുറപ്പെടുവിച്ചത്. ഇതിൽ വീഴ്ച്ചവരുത്തുന്ന മുതവല്ലിമാർ ക്ക് തടവും പിഴയും ശിക്ഷവരെ നിയമത്തിൽ പറയുന്നു ണ്ട്. അഖിലേന്ത്യാ മുസ്‌ലിം പേഴ്സനൽ ലോ ബോർഡ് മു തൽ മഹല്ല് കൂട്ടായ്മ‌കൾവരെ ഹെൽപ് ഡെസ്ക്‌കുകൾ ആ രംഭിച്ചിട്ടുണ്ടെങ്കിലും ഇന്ത്യയിലെ മഹാഭൂരിപക്ഷം വഖഫ് സ്വത്തുക്കളും റജിസ്റ്റർ ചെയ്യപ്പെട്ടിട്ടില്ല. മൂന്നുഘട്ട രജിസ് ട്രേഷന്റെ ആദ്യപടി പൂർത്തീകരിക്കാൻ മാത്രമേ ഇപ്പോഴും പലസ്ഥാപനങ്ങൾക്കും സാധിച്ചിട്ടുള്ളൂ. സുപ്രീംകോടതി വിധിയിലായിരുന്നു പ്രതീക്ഷയെങ്കിലും കഴിഞ്ഞ ദിവസ ത്തെ വിധിയോടെ അതും അസ്ഥാനത്തായിരിക്കുകയാണ്.</p>
<p>കോടതി വിധിയും അനുകൂലമല്ലാതായി മാറിയ സാ ഹചര്യത്തിൽ രജിസ്ട്രേഷൻ പൂർത്തീകരിക്കാനുള്ള ഊർ ജ്ജിത ശ്രമങ്ങൾ വഖഫ് സ്ഥാപനങ്ങളുടെ ഭാഗത്തുനിന്നു ണ്ടാവുന്നുണ്ടെങ്കിലും പോർട്ടലിൻറെ സാങ്കേതിക പ്രശ്‌ന ങ്ങളും റവന്യൂ രേഖകൾ ലഭ്യമല്ലാത്തതും രജിസ്ട്രേഷൻ സങ്കീർണമാക്കുകയാണ്. നിലവിൽ വഖഫ് രജിസ്ട്രേഷ നുള്ള സ്ഥാപനത്തിന് മാത്രമേ പോർട്ടലിൽ രജിസ്ട്രേഷൻ ചെയ്യാനുള്ള അർഹതയുള്ളൂ എന്നത് ഏറ്റവും വലിയ തി രിച്ചടിയാണ്. കോടാനുകോടികളുടെ വഖഫ് സ്വത്തുകളുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലാണ് സ്ഥിതി ഏറെ സങ്കീർണമായി തുടരുന്നത്.</p>
<p>രജിസട്രേഷൻ പ്രശ്‌നത്തിന് പരിഹാരംകാണണമെന്ന വശ്യപ്പെട്ട് ഗുജറാത്ത് വഖഫ് ബോർഡ് തന്നെ കേന്ദ്ര സർ ക്കാറിന് അപേക്ഷ നൽകിയിട്ടുണ്ട്. പോർട്ടലിലെ പിഴവു കൾ ഹരിയാനയിൽ വഖഫ് ബോർഡ് അംഗം മാധ്യമങ്ങ ളോട് തുറന്നുപറഞ്ഞിരുന്നു. പോർട്ടൽ തയാറാക്കിയ ഒ രാളും മുമ്പ് വഖഫ് ബോർഡ് എങ്ങനെയാണ് ഇത് കൈ കാര്യം ചെയ്തിരുന്നതെന്ന് പഠിച്ചിട്ടില്ലെന്നും ആവശ്യമാ യ ചർച്ചകളോ ആലോചനകളോ നടത്താതെയാണ് പോർ ട്ടൽ നിർമിച്ചതെന്നും മുൻ ഐ.എസ്.എഫ് ഉദ്യോഗസ്ഥനും നിലവിൽ മുതവല്ലിയുമായ ജബ്ബാർ ഖാൻ ചൂണ്ടിക്കാ ട്ടിയിരുന്നു. രജിസ്ട്രേഷൻ കാലാവധി പൂർത്തിയാക്കാൻ വെറും രണ്ടു ദിവസം മാത്രം അവശേഷിക്കെ നാലിലൊ ന്ന് സ്വത്തുക്കൾ മാത്രമേ ഉമീദ് പോർട്ടലിൽ രജിസ്‌റ്റർ ചെയ്തിട്ടുള്ളൂ എന്നതാണ് വസ്‌തുത.</p>
<p>പുതിയ വഖഫ് ഭേദഗ തി ബില്ലിന്റെ മേന്മയായി സർക്കാർ അവകാശപ്പെടുന്ന വഖഫ് സംരക്ഷണം എന്നതിനോട് വല്ല ആത്മാർത്ഥതയു മുണ്ടെങ്കിൽ ആശങ്കകൾ അകറ്റി, നിലവിൽ വഖഫ് ബോർ ഡിൽ രജിസ്‌റ്റർ ചെയ്‌തിട്ടുള്ള മുഴുവൻ വസ്‌തുവകകൾ ക്കും നിബന്ധനകളും സാങ്കേതിക കുരുക്കുകളുടെ നൂലാമാലകളുമില്ലാതെ മനസ്സമാധാനത്തോടെ പോർട്ടലിൽ രജിസ്‌റ്റർ ചെയ്യാനുള്ള സൗകര്യം ഒരുക്കുകയാണ് വേണ്ട ത്. എന്നാൽ സർക്കാറിൻ്റെ ഈ സമീപനം പുതിയ വഖഫ് നിയമവുമായി ബന്ധപ്പെട്ട് സമുദായം ഉയർത്തിയ എല്ലാ ആശങ്കകൾക്കും അടിവരയിട്ടുകൊണ്ടിരിക്കുകയാണ് എ ന്നതാണ് യാഥാർത്ഥ്യം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/a-waqf-loop-called-umeed-registration.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വഖഫ് രജിസ്ട്രേഷന്‍; ഹരജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും</title>
		<link>https://www.chandrikadaily.com/waqf-registration-the-supreme-court-will-consider-the-petitions-today.html</link>
					<comments>https://www.chandrikadaily.com/waqf-registration-the-supreme-court-will-consider-the-petitions-today.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 28 Oct 2025 03:34:12 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[samastha]]></category>
		<category><![CDATA[supremecourt]]></category>
		<category><![CDATA[waqf]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=360642</guid>

					<description><![CDATA[ രജിസ്ട്രേഷന്‍ കാലാവധി നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ട് സമസ്ത നല്‍കിയ ഹരജിയാണ് പരിഗണിക്കുന്നത്. ]]></description>
										<content:encoded><![CDATA[<p>ന്യുഡല്&#x200d;ഹി: വഖഫ് രജിസ്ട്രേഷനുമായി ബന്ധപ്പെട്ട ഹരജികള്&#x200d; സുപ്രീംകോടതി ഇന്ന് പരിഗണിക്കും. രജിസ്ട്രേഷന്&#x200d; കാലാവധി നീട്ടി നല്&#x200d;കണമെന്ന് ആവശ്യപ്പെട്ട് സമസ്ത നല്&#x200d;കിയ ഹരജിയാണ് പരിഗണിക്കുന്നത്. വഖഫ് ഭേദഗതി നിയമം അനുസരിച്ച് വഖഫ് സ്വത്തുകള്&#x200d; മൂന്നുമാസത്തിനുള്ളില്&#x200d; രജിസ്റ്റര്&#x200d; ചെയ്യണമെന്ന് പുതിയ നിയമം അനുശാസിക്കുന്നു. </p>
<p>ഭേദഗതി നിയമത്തെ ചോദ്യംചെയ്തുള്ള ഹരജികളില്&#x200d; സുപ്രീംകോടതിയില്&#x200d; വാദം പൂര്&#x200d;ത്തിയായെങ്കിലും വിധി പ്രസ്താവത്തിന് പിന്നെയും മാസങ്ങള്&#x200d; എടുക്കുകയായിരുന്നു. എന്നാല്&#x200d; വിധി പുറത്തുവന്നപ്പോള്&#x200d; രജിസ്ട്രേഷനുമായി ബന്ധപ്പെട്ട ഭാഗങ്ങള്&#x200d; റദ്ദാക്കിയിരുന്നില്ല. ഇതേത്തുടര്&#x200d;ന്നാണ് രജിസ്ട്രേഷന് കൂടുതല്&#x200d; സമയം തേടി സമസ്ത സുപ്രീംകോടതിയെ സമീപിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/waqf-registration-the-supreme-court-will-consider-the-petitions-today.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗൂഢലക്ഷ്യങ്ങള്‍ക്കുള്ള കോടതി മുന്നറിയിപ്പ്</title>
		<link>https://www.chandrikadaily.com/court-warning-for-ulterior-mmotives.html</link>
					<comments>https://www.chandrikadaily.com/court-warning-for-ulterior-mmotives.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 16 Sep 2025 05:05:33 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[editorial]]></category>
		<category><![CDATA[supremecourt]]></category>
		<category><![CDATA[waqf]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=354333</guid>

					<description><![CDATA[EDITORIAL
]]></description>
										<content:encoded><![CDATA[<p>വഖഫ് ഭേദഗതി നിയമം ഭാഗികമായി സ്റ്റേ ചെയ്ത സുപ്രീം കോടതി നടപടി ആശ്വാസകരവും പ്രതീക്ഷാ നിര്&#x200d;ഭരവുമാണ്. ഭരണഘടനയെ നോക്കുകുത്തിയാക്കി, ചട്ടങ്ങളും നിയമങ്ങളും കാറ്റില്&#x200d; പറത്തി, പാര്&#x200d;ലമെന്റിനെ വെല്ലുവിളിച്ച് ദോശചുട്ടെടുക്കുന്ന ലാഘവത്തില്&#x200d; രാജ്യത്തെ പിന്നാക്ക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളുടെ മേല്&#x200d; കടന്നുകയറുന്ന മോദി സര്&#x200d;ക്കാറിനുള്ള ശക്തമായ താക്കീതാണ് ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ ഇടക്കാല ഉത്തരവിലൂടെ ഉണ്ടായിരിക്കുന്നത്. നിയമത്തിന് പൂര്&#x200d;ണമായും സ്റ്റേ ലഭിച്ചിട്ടില്ലെങ്കിലും ഹര്&#x200d;ജിക്കാര്&#x200d; പ്രധാനമായും ആക്ഷേപം ഉന്നയിക്കുകയും രാജ്യം ഉറ്റുനോക്കുകയും ചെയ്ത വകുപ്പുകളിലാണ് കോടതിയുടെ ഇടപെടല്&#x200d; ഉണ്ടായിരിക്കുന്നത്. അതുകൊണ്ട് തന്നെ കോടതിയില്&#x200d; നിന്ന് സര്&#x200d;ക്കാറിന് കനത്ത തിരിച്ചടിയാണ് ഏറ്റിരിക്കുന്നതെന്ന് നിസംശയം പറയാനാവും. അന്തിമ വിധി വരുമ്പോള്&#x200d; തീര്&#x200d;ത്തും ഭരണഘടനാ വിരുദ്ധമായ ഈ നിയമത്തിന്റെ സ്ഥാനം ചവറ്റുകുട്ടയിലായിരിക്കുമെന്നുള്ള സൂചനകളും സുപ്രീംകോടതിയുടെ പരാമര്&#x200d;ശങ്ങളില്&#x200d; പ്രകടമാണ്. പാര്&#x200d;ലമെന്റ് പാസാക്കിയ തെന്ന നിലയില്&#x200d; കേന്ദ്ര സര്&#x200d;ക്കാര്&#x200d; നിയമങ്ങളില്&#x200d; സുപ്രീം കോടതിയുടെ തിരുത്തലുകളുണ്ടാകാറുള്ളത് അപൂര്&#x200d;വങ്ങളില്&#x200d; അപൂര്&#x200d;വമായാണ്. ഈ സാഹചര്യത്തിലാണ് നിയമത്തിലെ പ്രധാനപ്പെട്ട മൂന്നു വകുപ്പുകള്&#x200d;ക്ക് സ്റ്റേ ഉണ്ടാവുകയും മറ്റു ചില വകുപ്പുകളുടെ കാര്യത്തില്&#x200d; കൂടുതല്&#x200d; ചര്&#x200d;ച്ച വേണമെന്നുള്ള പരാമര്&#x200d;ശം കോടതിയുടെ ഭാഗത്തുനിന്നുണ്ടാവുകയും ചെയ്തിരിക്കുന്നത്. ഒരാള്&#x200d;ക്ക് തന്റെ സ്വത്ത് വഖഫ് ആയി സമര്&#x200d;പ്പിക്കാന്&#x200d; അയാള്&#x200d; അഞ്ചുവര്&#x200d;ഷം ഇസ്ലാം മതം അനുഷ്ഠിക്കുന്നവനാണെന്ന് തെളിയിക്കണമെന്ന വിവാദ വ്യവസ്ഥയാണ് സുപ്രീംകോടതി സ്റ്റേ ചെയ്തതില്&#x200d; ഒന്നാമത്തേത്. വ്യക്തി മുസ്ലിമാണോ അല്ലയോ എന്ന് പരിശോധിക്കുന്നതിനുള്ള സംസ്ഥാന നിയമങ്ങള്&#x200d; ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നിയമത്തിന്റെ്‌റെ സെക്ഷന്&#x200d; (3)(ആര്&#x200d;) സ്റ്റേ ചെയ്തത്. നിയമ വ്യവസ്ഥകള്&#x200d; രൂപീകരിക്കുന്നതുവരെ വഖഫ് ഭേദഗതി നിയമത്തിന്റെ സെക്ഷന്&#x200d; (3)(ആര്&#x200d;) സ്റ്റേ ചെയ്യുന്നു എന്നാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. അത്തരമൊരു നിയമത്തിന്റെ അഭാവം ഏകപക്ഷീയമായ അധികാര വിനിയോഗത്തിലേക്ക് നയിക്കുമെന്നും കോടതി പറയുകയുണ്ടായി. വഖഫ് ഭേദഗതി നിയമത്തിന്റെ അടിസ്ഥാനമായി കേന്ദ്ര സര്&#x200d;ക്കാര്&#x200d; കണക്കാക്കിയിരുന്ന ഭേദഗതിയായിരുന്നു ഇത്. ഇതിന് സ്റ്റേ ലഭിച്ചതോടെ നിയമനിര്&#x200d;മാണത്തിന്റെ മര്&#x200d;മത്തില്&#x200d; തന്നെയാണ് കോടതി കൈവെച്ചിരിക്കുന്നത് എന്നതാണ് യാഥാര്&#x200d;ത്ഥ്യം. വഖഫ് സ്വത്തുകളില്&#x200d; ആര്&#x200d;ക്കെങ്കിലും ആക്ഷേപം ഉണ്ടെങ്കില്&#x200d; ജില്ലാ കലക്ടര്&#x200d;ക്ക് നേരിട്ട് പരാതി നല്&#x200d;കാമെന്നും പ്രാഥമിക പരിശോധനയിലൂടെ തന്നെ ഇക്കാര്യത്തില്&#x200d; കലക്ടര്&#x200d;ക്ക് നടപടിയെടുക്കാമെന്നുമുള്ളതായി രുന്നു മറ്റൊരു പ്രധാന വകുപ്പ്. ഈ വകുപ്പിലും കോടതി സ്റ്റേ തുടരാന്&#x200d; തീരുമാനിച്ചിരിക്കുകയാണ്. കലക്ടര്&#x200d;ക്ക് പൗ രന്മാരുടെ വ്യക്തിപരമായ അവകാശങ്ങളില്&#x200d; വിധി പ്രസ്താ വിക്കാന്&#x200d; അനുവാദമില്ലെന്നാണ് കോടതിയുടെ നിലപാട്. വഖഫ് തര്&#x200d;ക്കവിഷയങ്ങളില്&#x200d; ട്രൈബ്യൂണല്&#x200d; വിധി പറയും വരെ മൂന്നാം കക്ഷി അവകാശങ്ങള്&#x200d; നല്&#x200d;കാന്&#x200d; കഴിയില്ലെന്നും കോടതി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.</p>
<p>വഖഫ് സ്ഥാപനങ്ങളില്&#x200d; മുസ്ലിംകളല്ലാത്തവരെ ഉള്&#x200d;പ്പെടുത്തുന്നതിനുള്ള ഭേദഗതിയിലെ വ്യവസ്ഥയെക്കുറിച്ചുള്ള ഇടക്കാല വിധിയില്&#x200d; പരാമര്&#x200d;ശവും ഏറെ ഗൗരവതരമാണ്. സംസ്ഥാന വഖഫ് ബോര്&#x200d;ഡില്&#x200d; മൂന്ന് പേരില്&#x200d; കൂടുതലും, കേന്ദ്ര വഖ്ഫ് ബോര്&#x200d;ഡില്&#x200d; നാല് പേരില്&#x200d; കൂടുതലും മുസ്‌ലിം ഇതര വിഭാഗത്തില്&#x200d; നിന്നുള്ള പ്രതിനിധികള്&#x200d; പാടില്ലെന്ന് വ്യക്തമാക്കിയതിലൂടെ രണ്ടിടങ്ങളിലും സമുദായ അംഗങ്ങള്&#x200d;ക്കുതന്നെ ഭൂരിപക്ഷമുണ്ടാകുന്ന സാഹചര്യം കോടതി ഉറപ്പു വരുത്തിയിരിക്കുകയാണ്. അന്തിമ വിധി വരുന്നതുവരെ ആക്ഷേപങ്ങളുയരുന്ന വസ്തുക്കളുടെ സ്വഭാവം നിലവിലുള്ള സ്ഥിതിയില്&#x200d; തുടരണമെന്നതും സി.ഇ.ഒ നിയമനത്തില്&#x200d; പരമാവധി മുസ്ലിം സമുദായത്തില്&#x200d;പെട്ടവര്&#x200d;ക്ക് പരിഗണന നല്&#x200d;കണമെന്നതടക്കമുള്ള കോടതിയുടെ നിരീക്ഷണങ്ങള്&#x200d; സര്&#x200d;ക്കാറിനുള്ള മുന്നറിയിപ്പാണ്. രാജ്യത്തെ കോടാനുകോടിക്കണക്കായ വഖഫ് സ്വത്തുക്കളില്&#x200d; കണ്ണുവെച്ചുള്ളതാണ് മോദി സര്&#x200d;ക്കാറിന്റെ വഖഫ്‌ഭേദഗതി നിയമമെന്ന സമുദായത്തിന്റെ ആശങ്കക്ക് അടിവരയിടുകയാണ് പരമോന്നത നീതിപീഠം ഇന്നലത്തെ ഇടപെടലിലൂടെ ചെയ്തിരിക്കുന്നത്. കോടതിയുടെ ഭാഗത്തുനിന്നുണ്ടായിരിക്കുന്ന തീര്&#x200d;ത്തും നീതിയുക്തമെന്ന് പറയാവുന്ന ഇടപെടലുകള്&#x200d; മുസ്ലിംകളുള്&#x200d;പ്പെടെയുള്ള ന്യൂനപക്ഷ വിഭാഗങ്ങള്&#x200d;ക്ക് പ്രതീക്ഷാ നിര്&#x200d;ഭരമാണ്. ഭരണഘടന അനുവദിച്ച അവകാശങ്ങളെ ഹനിച്ചുകളയാന്&#x200d; ഒരു ശക്തിക്കും സാധ്യമല്ലെന്ന മുന്നറിയിപ്പാണ് ഇവിടെ ഉണ്ടായിരിക്കുന്നത്. തീര്&#x200d;ത്തും ഭരണഘടനാ വിരുദ്ധമായ നിയമത്തിനെതിരെ രാഷ്ട്രീയമായും നിയമപരമായും ഏതറ്റം വരെയും പോകാനുള്ള ഇച്ഛാശക്തിയാണ് ഇന്ത്യന്&#x200d; യൂണിയന്&#x200d; മുസ്‌ലിംലീഗ് തുടക്കത്തില്&#x200d; തന്നെ പ്രകടിപ്പിച്ചിട്ടുള്ളത്. പാര്&#x200d;ലമെന്റിന്റെ ഇരുസഭകളിലും സര്&#x200d;ക്കാറിന്റെ ഗൂഢലക്ഷ്യങ്ങള്&#x200d; തുറന്നുകാണിക്കാന്&#x200d; പാര്&#x200d;ട്ടി പ്രതിനിധികള്&#x200d;ക്ക് സാധിച്ചപ്പോള്&#x200d; നിയമ പോരാട്ടത്തിലും എല്ലാ പഴതുകളുമടച്ച നീക്കമാണ് പാര്&#x200d;ട്ടി നടത്തിയിട്ടുള്ളത്. അതുകൊണ്ടുതന്നെ പോരാട്ടവീഥിയില്&#x200d; അതിശക്തമായി മുന്നോട്ടുപോകാനുള്ള ഊര്&#x200d;ജമാണ് പാര്&#x200d;ട്ടിയെ സംബന്ധിച്ചിടത്തോളം ഈ വിധി സമ്മാനിച്ചിരിക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/court-warning-for-ulterior-mmotives.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വഖഫ് ഭേദഗതി നിയമം: സുപ്രിംകോടതി ഉത്തരവ് കേന്ദ്ര സര്‍ക്കാരിനേറ്റ കനത്ത തിരിച്ചടിയെന്ന് അഡ്വ.ഹാരിസ് ബീരാന്‍ എംപി</title>
		<link>https://www.chandrikadaily.com/waqf-amendment-acct-adv-haris-biran-mp-says-the-supreme-court-order-is-a-heavy-blow-to-the-central-government.html</link>
					<comments>https://www.chandrikadaily.com/waqf-amendment-acct-adv-haris-biran-mp-says-the-supreme-court-order-is-a-heavy-blow-to-the-central-government.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Mon, 15 Sep 2025 07:08:46 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[HARISBEERANMP]]></category>
		<category><![CDATA[muslimleague]]></category>
		<category><![CDATA[news]]></category>
		<category><![CDATA[supremecourt]]></category>
		<category><![CDATA[waqf]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=354186</guid>

					<description><![CDATA[ ഉത്തരവ് ആശ്വാസകരമാണെന്നും ഹാരിസ് ബീരാന്‍ പറഞ്ഞു.
]]></description>
										<content:encoded><![CDATA[<p>വഖഫ് ഭേദഗതി നിയമത്തിലെ വിവാദ വകുപ്പുകള്&#x200d; സ്റ്റേ ചെയ്ത സുപ്രിംകോടതി ഉത്തരവ് കേന്ദ്രസര്&#x200d;ക്കാരിനേറ്റ കനത്ത തിരിച്ചടിയാണെന്ന് അഡ്വ.ഹാരിസ് ബീരാന്&#x200d; എംപി. ഉത്തരവ് ആശ്വാസകരമാണെന്നും ഹാരിസ് ബീരാന്&#x200d; പറഞ്ഞു.</p>
<p>വഖഫ് ചെയ്യാന്&#x200d; അഞ്ച് വര്&#x200d;ഷം ഇസ്ലാം മതം പിന്തുടരുണമെന്ന വ്യവസ്ഥ സ്റ്റേ ചെയ്തത് സ്വാഗതാര്&#x200d;ഹമാണെന്നും കൂടുതല്&#x200d; അമുസ്ലിംകളെ ഉള്&#x200d;പെടുത്തുത്താനുള്ള ശ്രമം കോടതി തടഞ്ഞതോടെ നിയമത്തിന്റെ നിലനില്&#x200d;പ്പ് ഇല്ലാതായെന്നും ഹാരിസ് ബീരാന്&#x200d; കൂട്ടിച്ചേര്&#x200d;ത്തു.</p>
<p> കഴിഞ്ഞ മെയ് 22നാണ് നിയമത്തിന്റെ ഭരണഘടന സാധ്യത ചോദ്യം ചെയ്തുള്ള ഹരജികളില്&#x200d; സുപ്രിംകോടതി വിധി പറയാന്&#x200d; മാറ്റിയത്. ഉപയോഗത്തിലൂടെയോ രജിസ്ട്രേഷനിലെയോ വഖഫായ ഭൂമികളില്&#x200d; തല്&#x200d;സ്ഥിതി തുടരുമോ എന്ന ചോദ്യത്തിനാണ് സുപ്രിംകോടതി ഇന്ന് വിധി പഞ്ഞത്. </p>
<p>നിയമം ഭരണഘടന ലംഘനമെന്നായിരുന്നു ഹരജിക്കാരുടെ വാദം. എന്നാല്&#x200d; നിയമത്തില്&#x200d; ഭരണഘടനാ വിരുദ്ധതയില്ലെന്നാണ് കേന്ദ്രസര്&#x200d;ക്കാര്&#x200d; വാദിച്ചത്.</p>
<p>ഭേദഗതി വരുത്തിയ പ്രധാന ചില വകുപ്പുകളാണ് സുപ്രിംകോടതി സ്റ്റേ ചെയ്തത്. അന്തിമ ഉത്തരവ് വരുന്ന വരെ വഖഫ് സ്വത്തുകളുടെ സ്വഭാവം മാറ്റരുതെന്ന് നിര്&#x200d;ദേശിച്ച കോടതി ജില്ലാ കലക്ടറുടെ അധികാരം സ്റ്റേ ചെയ്തു. വഖഫ് ബോഡില്&#x200d; മൂന്നും, നാഷണല്&#x200d; കൗണ്&#x200d;സില്&#x200d; നാലും അമുസ്ലിംകള്&#x200d; മാത്രമേ പാടുള്ളു. വഖഫ് ബോര്&#x200d;ഡ് ചീഫ് എക്‌സിക്യൂട്ടീവില്&#x200d; കഴിവതും മുസ്ലാം ആയിരിക്കണം. വഖഫ് ചെയ്യാന്&#x200d; അഞ്ചുവര്&#x200d;ഷം മുസ്ലിം മതം പ്രാക്ടീസ് ചെയ്യണമെന്ന നിര്&#x200d;ദേശവും കോടതി സ്റ്റേ ചെയ്തു. പൗരന്മാരുടെ അവകാശത്തിന്മേല്&#x200d; കലക്ടര്&#x200d;മാര്&#x200d;ക്ക് തീര്&#x200d;പ്പ് കപ്പിക്കാനാവില്ലന്നും സുപ്രിംകോടതി വ്യക്തമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/waqf-amendment-acct-adv-haris-biran-mp-says-the-supreme-court-order-is-a-heavy-blow-to-the-central-government.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വഖഫ് ഭേദഗതി നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ സുപ്രീം കോടതി ഇന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കും</title>
		<link>https://www.chandrikadaily.com/the-supreme-court-will-today-pass-an-interim-order-on-the-petitions-challenging-the-constitutionality-of-the-waqf-amendment-act.html</link>
					<comments>https://www.chandrikadaily.com/the-supreme-court-will-today-pass-an-interim-order-on-the-petitions-challenging-the-constitutionality-of-the-waqf-amendment-act.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Mon, 15 Sep 2025 01:28:56 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[supremecourt]]></category>
		<category><![CDATA[waqf]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=354128</guid>

					<description><![CDATA[തീരുമാനം മാറ്റിവച്ച് ഏകദേശം നാല് മാസത്തിന് ശേഷമാണ് ഈ പ്രഖ്യാപനം. ]]></description>
										<content:encoded><![CDATA[<p>വഖഫ് ഭേദഗതി നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ഒരു കൂട്ടം ഹര്&#x200d;ജികളില്&#x200d; സുപ്രീം കോടതി അതിന്റെ ഇടക്കാല ഉത്തരവ് ഇന്ന് പുറപ്പെടുവിക്കും. തീരുമാനം മാറ്റിവച്ച് ഏകദേശം നാല് മാസത്തിന് ശേഷമാണ് ഈ പ്രഖ്യാപനം. </p>
<p>ഉള്&#x200d;പ്പെട്ട എല്ലാ കക്ഷികളുടെയും തുടര്&#x200d;ച്ചയായ മൂന്ന് ദിവസത്തെ വാദങ്ങള്&#x200d;ക്ക് ശേഷം ചീഫ് ജസ്റ്റിസ് ബി ആര്&#x200d; ഗവായ് അധ്യക്ഷനായ ബെഞ്ച് ഇടക്കാല ഉത്തരവ് മെയ് 22 ന് മാറ്റിവച്ചിരുന്നു.</p>
<p>ഈ വര്&#x200d;ഷം ആദ്യം നടന്ന ഹിയറിംഗുകളില്&#x200d; സുപ്രീം കോടതി ഉന്നയിച്ച മൂന്ന് പ്രധാന നിയമപരവും നടപടിക്രമപരവുമായ ആശങ്കകള്&#x200d; ഈ ഉത്തരവ് പരിഹരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.</p>
<p>കോടതിയുടെ മുമ്പാകെയുള്ള പ്രധാന ചോദ്യങ്ങളിലൊന്ന്, ഒരു കോടതി ഇതിനകം വഖഫ് ആയി പ്രഖ്യാപിച്ചിട്ടുള്ള സ്വത്തുക്കള്&#x200d;, ഉപയോഗത്തിലൂടെയോ ഔപചാരികമായ രേഖയിലൂടെയോ, വിഷയം ജുഡീഷ്യല്&#x200d; പരിഗണനയിലായിരിക്കുമ്പോള്&#x200d;, ഡി-നോട്ടിഫൈ ചെയ്യാന്&#x200d; കഴിയുമോ എന്നതാണ്.</p>
<p>കേസിന്റെ അന്തിമഫലം നിര്&#x200d;ണയിക്കുന്നതിന് മുമ്പ് ഇത്തരമൊരു നടപടി സ്വീകരിക്കാനാകുമോയെന്ന് കോടതി വ്യക്തമാക്കുമെന്ന് പ്രതീക്ഷിക്കുന്നു.</p>
<p>രണ്ടാമത്തെ വിഷയം അന്വേഷണ പ്രക്രിയയില്&#x200d; ജില്ലാ കളക്ടറുടെ പങ്കിനെ സംബന്ധിച്ചുള്ളതാണ്. ഭേദഗതി ചെയ്ത വ്യവസ്ഥകള്&#x200d; പ്രകാരം, കളക്ടര്&#x200d; ഒരു വസ്തുവിന് വഖഫ് അല്ലെങ്കില്&#x200d; സര്&#x200d;ക്കാര്&#x200d; ഭൂമിയാണോ അര്&#x200d;ഹതയുള്ളതെന്ന് പരിശോധിക്കുകയാണെങ്കില്&#x200d;, ആ അന്വേഷണത്തിന്റെ തീര്&#x200d;പ്പുകല്&#x200d;പ്പിക്കുമ്പോള്&#x200d; വസ്തുവിനെ വഖഫ് ഭൂമിയായി കണക്കാക്കാന്&#x200d; പാടില്ല.</p>
<p>വിശാലമായ കേസ് ഇപ്പോഴും പരിഗണിക്കുമ്പോള്&#x200d; ഈ വ്യവസ്ഥ തുടരണമോ എന്ന് കോടതി തീരുമാനിക്കും.</p>
<p>ഇടക്കാല ഉത്തരവിന്റെ മൂന്നാമത്തെ വശം വഖഫ് ബോര്&#x200d;ഡുകളുടെയും കേന്ദ്ര വഖഫ് കൗണ്&#x200d;സിലിന്റെയും ഘടനയെ അഭിസംബോധന ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. എക്സ് ഒഫീഷ്യോ സ്ഥാനങ്ങള്&#x200d; മാറ്റിനിര്&#x200d;ത്തി മുസ്ലിം അംഗങ്ങളെ മാത്രമേ ഈ ബോഡികളില്&#x200d; നിയമിക്കാന്&#x200d; നിയമം അനുവദിക്കുന്നുള്ളൂവെന്നും ഭരണഘടനാപരമായ അവകാശങ്ങളുടെയും തത്വങ്ങളുടെയും പശ്ചാത്തലത്തില്&#x200d; അത്തരം നിയന്ത്രണങ്ങള്&#x200d; നിയമപരമായി നിലനില്&#x200d;ക്കുന്നതാണോയെന്നും കോടതി ആരാഞ്ഞിരുന്നു.</p>
<p>2025ല്&#x200d; പാര്&#x200d;ലമെന്റ് പാസാക്കിയ നിയമനിര്&#x200d;മ്മാണത്തിലൂടെ വഖഫ് നിയമത്തില്&#x200d; വരുത്തിയ വിപുലമായ ഭേദഗതികളുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്താണ് ഹര്&#x200d;ജികള്&#x200d; സമര്&#x200d;പ്പിച്ചിരിക്കുന്നത്.</p>
<p>എഐഎംഐഎം എംപി അസദുദ്ദീന്&#x200d; ഒവൈസി, ഡല്&#x200d;ഹി എഎപി എംഎല്&#x200d;എ അമാനത്തുള്ള ഖാന്&#x200d;, അസോസിയേഷന്&#x200d; ഫോര്&#x200d; പ്രൊട്ടക്ഷന്&#x200d; ഓഫ് സിവില്&#x200d; റൈറ്റ്സ്, ജംഇയ്യത്തുല്&#x200d; ഉലമ-ഐ-ഹിന്ദ് പ്രസിഡന്റ് അര്&#x200d;ഷാദ് മദനി, സമസ്ത കേരള ജംഇയ്യത്തുല്&#x200d; ഉലമ, അഞ്ജും കാദരി, തയ്യബ് ഖാന്&#x200d; സല്&#x200d;മാനി, മുഹമ്മദ് മുസ്ലിം ലീഗ്, മുസ്ലിം ലീഗ്, മുഹമ്മദ് ഷാഫി, മുസ്ലിം ലീഗ്, മുസ്ലിം ലീഗ് എംപി, മുഹമ്മദ് ഷാഫി എന്നിവരാണ് ഹര്&#x200d;ജിക്കാരില്&#x200d; ഉള്&#x200d;പ്പെടുന്നത്. ലോ ബോര്&#x200d;ഡ്, ആര്&#x200d;ജെഡി എംപി മനോജ് കുമാര്&#x200d; ഝാ, എസ്പി എംപി സിയ ഉര്&#x200d; റഹ്‌മാന്&#x200d;, കമ്മ്യൂണിസ്റ്റ് പാര്&#x200d;ട്ടി ഓഫ് ഇന്ത്യ, ഡിഎംകെ ഉള്&#x200d;പ്പെടെയുള്ളവര്&#x200d;.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-supreme-court-will-today-pass-an-interim-order-on-the-petitions-challenging-the-constitutionality-of-the-waqf-amendment-act.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വഖഫ് പ്രക്ഷോഭം; തെലങ്കാനയിലെ വാറങ്കലില്‍ വഖഫ് ഭേദഗതി നിയമത്തിനെതിരെ അണിനിരന്ന്  ആയിരങ്ങള്‍</title>
		<link>https://www.chandrikadaily.com/waqf-agitation-thousands-rally-against-waqf-amendment-act-in-telanganas-warangal.html</link>
					<comments>https://www.chandrikadaily.com/waqf-agitation-thousands-rally-against-waqf-amendment-act-in-telanganas-warangal.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Wed, 21 May 2025 05:32:23 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[uvaisi]]></category>
		<category><![CDATA[waqf]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=341887</guid>

					<description><![CDATA[അഖിലേന്ത്യ മുസ്‌ലിം
 പേര്‍സണല്‍ ലോ ബോര്‍ഡിന്റെ നേതൃത്വത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ വഖഫ് ഭേദഗതി നിയമത്തിനെതിരെ തെലങ്കാനയിലെ വാറങ്കലില്‍  നടന്ന പ്രതിഷേധ യോഗത്തില്‍ വന്‍  ജനപങ്കാളിത്തം.]]></description>
										<content:encoded><![CDATA[<p>കേന്ദ്ര സര്&#x200d;ക്കാരിന്റെ പുതിയ വഖഫ് നിയമമായ വഖഫ് ഭേദഗതി നിയമം 2025 ന് എതിരെ തെലങ്കാനയിലെ വാറങ്കലില്&#x200d; ഞായറാഴ്ച വന്&#x200d; പ്രതിഷേധം നടന്നു.</p>
<p>ഓള്&#x200d; ഇന്ത്യ മുസ്ലിം പേഴ്സണല്&#x200d; ലോ ബോര്&#x200d;ഡിന്റെ (എഐഎംപിഎല്&#x200d;ബി) ആഭിമുഖ്യത്തില്&#x200d; വാറങ്കലിലെ ഇസ്ലാമിയ കോളജ് ഗ്രൗണ്ടിലാണ് &#8216;സേവ് വഖഫ്, ഭരണഘടന സംരക്ഷിക്കുക&#8217; എന്ന തലക്കെട്ടില്&#x200d; പ്രതിഷേധം സംഘടിപ്പിച്ചത്.</p>
<p>എഐഎംപിഎല്&#x200d;ബി പ്രസിഡന്റ് മൗലാന ഖാലിദ് സൈഫുള്ള റഹ്മാനിയുടെ അധ്യക്ഷതയില്&#x200d; നടന്ന പ്രകടനത്തില്&#x200d; പതിനായിരത്തിലധികം പ്രതിഷേധക്കാര്&#x200d; പങ്കെടുത്തു.</p>
<p>തെലങ്കാന മന്ത്രി കൊണ്ടാ സുരേഖ, മുന്&#x200d; എംഎല്&#x200d;സി കൊണ്ടാ മുരളീധര്&#x200d; റാവു, ഹൈദരാബാദ് എംപിയും എഐഎംഐഎം തലവനുമായ അസദുദ്ദീന്&#x200d; ഒവൈസി, ആര്&#x200d;ജെഡി എംപി മനോജ് ഝാ, ആസാദ് സമാജ് പാര്&#x200d;ട്ടി-കാന്&#x200d;ഷിറാം തലവനും എംപിയുമായ ചന്ദ്രശേഖര്&#x200d; ആസാദ്, എംഎല്&#x200d;എ നൈനി രാജേന്ദര്&#x200d; റെഡ്ഡി എന്നിവര്&#x200d; അതിഥികളായിരുന്നു.</p>
<p>&#8216;&#8230; ഈ നിയമം (വഖഫ് നിയമം) ഉണ്ടാക്കിയത് മുസ്ലീങ്ങളുടെ താല്&#x200d;പ്പര്യത്തിന് വേണ്ടിയല്ല. മുസ്ലീം വഖഫ് സ്വത്തുക്കള്&#x200d; പിടിച്ചെടുക്കാന്&#x200d; വേണ്ടി സൃഷ്ടിച്ചതാണ്. വഖഫ് ബോര്&#x200d;ഡിന് ഇത് ഒരു തരത്തിലും പ്രയോജനം ചെയ്യില്ല,&#8217; ഒവൈസി എംപി പറഞ്ഞു.</p>
<p>അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു: &#8216;നൂറ്റാണ്ടുകളായി സംരക്ഷിക്കപ്പെട്ട ചരിത്രപരമായ വഖഫ് സ്വത്തുക്കളുടെ രേഖകള്&#x200d; മുസ്ലീങ്ങള്&#x200d;ക്ക് എവിടെ നിന്ന് ലഭിക്കും? സംഖ്യാ ശക്തിയുടെ ദുരുപയോഗം പ്രതിഫലിപ്പിക്കുന്ന വിവാദപരമായ ഒരു കറുത്ത നിയമം സര്&#x200d;ക്കാര്&#x200d; നടപ്പിലാക്കി.&#8217;</p>
<p>മുസ്‌ലിം നേതാക്കളായ മൗലാന മുഹമ്മദ് അഹ്സന്&#x200d; അല്&#x200d; ഹമൂമി നിസാമി ക്വദ്രി, ഡോ. മുഹമ്മദ് ഖാലിദ് മുബാഷിര്&#x200d;-ഉസ്-സഫര്&#x200d;, മൗലാന മുഹമ്മദ് ഷഫീഖ് അസ്ലം, മൗലാന ഹൈദര്&#x200d; അനിസാര്&#x200d; ഹുസൈന്&#x200d;, മൗലാന മുഹമ്മദ് ബാ നയീം, മൗലാന മുഹമ്മദ് ഗയാസ് അഹമ്മദ് റഷാദി, മൗലാന മുഹമ്മദ് ഗയാസ് അഹമ്മദ് റഷാദി ആബിദീന്&#x200d; ഖാസ്മി മദനി, മുഹമ്മദ് സാദിഖ് അഹമ്മദ്, ഡോ.തല്&#x200d;ഹ മന്നാന്&#x200d; തുടങ്ങിയവര്&#x200d; പ്രസംഗിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/waqf-agitation-thousands-rally-against-waqf-amendment-act-in-telanganas-warangal.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വഖഫ് നിയമത്തിനെതിരായ പ്രതിഷേധം; മുതിര്‍ന്ന ഐപിഎസ് ഓഫീസര്‍ നൂറുല്‍ ഹോദ രാജിവച്ചു</title>
		<link>https://www.chandrikadaily.com/protest-against-waqqf-amendment-act-ips-officer-resigns-in-bihar.html</link>
					<comments>https://www.chandrikadaily.com/protest-against-waqqf-amendment-act-ips-officer-resigns-in-bihar.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sat, 19 Apr 2025 06:21:57 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[BIHAR]]></category>
		<category><![CDATA[IPS]]></category>
		<category><![CDATA[waqf]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=338569</guid>

					<description><![CDATA[1995 ബാച്ച് ഉദ്യോഗസ്ഥനും ബീഹാറിലെ സീതാമര്‍ഹി സ്വദേശിയുമായ സീനിയര്‍ ഐപിഎസ് ഓഫീസര്‍ നൂറുല്‍ ഹോദ വഖഫ് നിയമത്തില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ പോലീസ് സര്‍വീസില്‍ നിന്ന് രാജിവെക്കുന്നതായി പ്രഖ്യാപിച്ചു.]]></description>
										<content:encoded><![CDATA[<p>1995 ബാച്ച് ഉദ്യോഗസ്ഥനും ബീഹാറിലെ സീതാമര്&#x200d;ഹി സ്വദേശിയുമായ സീനിയര്&#x200d; ഐപിഎസ് ഓഫീസര്&#x200d; നൂറുല്&#x200d; ഹോദ വഖഫ് നിയമത്തില്&#x200d; പ്രതിഷേധിച്ച് ഇന്ത്യന്&#x200d; പോലീസ് സര്&#x200d;വീസില്&#x200d; നിന്ന് രാജിവെക്കുന്നതായി പ്രഖ്യാപിച്ചു. സമര്&#x200d;പ്പണത്തിനും സത്യസന്ധതയ്ക്കും പേരുകേട്ട ഹുദ സാമൂഹിക പ്രവര്&#x200d;ത്തനങ്ങളിലും ആഴത്തില്&#x200d; ഏര്&#x200d;പ്പെട്ടിട്ടുണ്ട്.</p>
<p>വിദ്യാഭ്യാസമാണ് യഥാര്&#x200d;ത്ഥ ശാക്തീകരണത്തിന്റെ താക്കോല്&#x200d; എന്ന് വിശ്വസിച്ചുകൊണ്ട് അദ്ദേഹം തന്റെ ജന്മഗ്രാമത്തിലെ 300 ഓളം പാവപ്പെട്ട കുട്ടികള്&#x200d;ക്ക് സൗജന്യ വിദ്യാഭ്യാസം നല്&#x200d;കുന്നു.</p>
<p>തന്റെ വിശിഷ്ടമായ കരിയറിലുടനീളം, ധന്&#x200d;ബാദ്, അസന്&#x200d;സോള്&#x200d;, ഡല്&#x200d;ഹി ഡിവിഷന്&#x200d; എന്നിവയുള്&#x200d;പ്പെടെ നിരവധി സെന്&#x200d;സിറ്റീവ്, ഉയര്&#x200d;ന്ന മര്&#x200d;ദ്ദ മേഖലകളില്&#x200d; ഹുദ സേവനമനുഷ്ഠിച്ചു. റെയില്&#x200d;വേ സുരക്ഷ, നക്‌സല്&#x200d; നിയന്ത്രണം, കുറ്റകൃത്യങ്ങള്&#x200d; തടയല്&#x200d; എന്നിവയില്&#x200d; നൂതന തന്ത്രങ്ങള്&#x200d; നടപ്പിലാക്കിയതിന്റെ ബഹുമതി അദ്ദേഹത്തിനുണ്ട്.</p>
<p>അദ്ദേഹത്തിന്റെ മാതൃകാപരമായ സേവനം രണ്ട് തവണ അഭിമാനകരമായ വിശിഷ്ട സേവാ മെഡലും രണ്ട് തവണ ഡയറക്ടര്&#x200d; ജനറല്&#x200d; ചക്രയും നേടി.</p>
<p>പതിറ്റാണ്ടുകള്&#x200d; നീണ്ട യൂണിഫോമിന് ശേഷമാണ് ഹുദ പുതിയ വഴി തേടാന്&#x200d; തീരുമാനിച്ചിരിക്കുന്നത്. കാക്കി ധരിച്ച്, ഖാദി ധരിച്ച് പൊതുജീവിതത്തിലേക്ക് പ്രവേശിക്കാന്&#x200d; അദ്ദേഹം പദ്ധതിയിടുന്നു. രാഷ്ട്രീയത്തിലേക്ക് ചുവടുവെക്കാനുള്ള അദ്ദേഹത്തിന്റെ തീരുമാനത്തിന് പിന്നില്&#x200d; തന്റെ സമൂഹത്തെയും രാജ്യത്തെയും ഒരു വിശാലമായ പ്ലാറ്റ്ഫോമില്&#x200d; സേവിക്കാനുള്ള ആഗ്രഹമാണ്.</p>
<p>തന്റെ ഭരണപരിചയം, ഗ്രൗണ്ട് ലെവല്&#x200d; ഇടപഴകല്&#x200d;, നീതിയോടുള്ള പ്രതിബദ്ധത എന്നിവ ഉപയോഗിച്ച്, ജനാധിപത്യ മാര്&#x200d;ഗങ്ങളിലൂടെ അര്&#x200d;ത്ഥവത്തായ മാറ്റം കൊണ്ടുവരുമെന്ന് അദ്ദേഹം പ്രതീക്ഷിക്കുന്നു.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/protest-against-waqqf-amendment-act-ips-officer-resigns-in-bihar.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വഖഫ് സ്വത്തുക്കളില്‍ തല്‍സ്ഥിതി തുടരണം; സുപ്രിംകോടതി</title>
		<link>https://www.chandrikadaily.com/status-quo-should-remain-inn-waqf-properties-supreme-court.html</link>
					<comments>https://www.chandrikadaily.com/status-quo-should-remain-inn-waqf-properties-supreme-court.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Thu, 17 Apr 2025 09:30:04 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[news]]></category>
		<category><![CDATA[supremecourt]]></category>
		<category><![CDATA[waqf]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=338406</guid>

					<description><![CDATA['നിലവിലെ വഖഫ് ഭൂമികള്‍ വഖഫ് അല്ലാതാക്കരുത്']]></description>
										<content:encoded><![CDATA[<p>വഖഫ് നിയമഭേതഗതിയില്&#x200d; നിര്&#x200d;ണായക ഇടപെടലുമായി സുപ്രിംകോടതി. വഖഫില്&#x200d; സ്വത്തില്&#x200d; തല്&#x200d;സ്ഥിതി തുടരണമെന്ന് കോടതി നിര്&#x200d;ദേശിച്ചു. അതേസമയം ഏഴ് ദിവസത്തിനുള്ളില്&#x200d; മറുപടി നല്&#x200d;കാന്&#x200d; കേന്ദ്രത്തിന് സമയം അനുവദിച്ചു. ഏഴു ദിവസത്തിനുള്ളില്&#x200d; കേന്ദ്ര-സംസ്ഥാന വഖഫ് ബോര്&#x200d;ഡുകളില്&#x200d; നിയമനം നടത്താന്&#x200d; പാടില്ലെന്നും കോടതി അറിയിച്ചു.</p>
<p>ഹരജികള്&#x200d; വീണ്ടും പരിഗണിക്കുന്നത് വരെ വഖഫ് ബോര്&#x200d;ഡുകളിലും നിയമനങ്ങള്&#x200d; ഉണ്ടാകരുതെന്നും കോടതി കേന്ദ്രത്തിനെ അറിയിച്ചു.</p>
<p>എന്നാല്&#x200d; നിയമം പൂര്&#x200d;ണ്ണമായി സ്റ്റേ ചെയ്യില്ലെന്നും സുപ്രികോടതി പറഞ്ഞു. അതേസമയം നിയമത്തില്&#x200d; പൂര്&#x200d;ണ്ണമായി മാറ്റം കൊണ്ടുവരാന്&#x200d; ആഗ്രഹിക്കുന്നില്ലെന്നും ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന പറഞ്ഞു. തര്&#x200d;ക്ക ഭൂമിയില്&#x200d; അന്തിമ തീരുമാനം കോടതിയുടേതാണെന്നും സുപ്രീംകോടതി ആവര്&#x200d;ത്തിച്ചു. നിലവിലെ വഖഫ് ഭൂമികള്&#x200d; വഖഫ് അല്ലാതാക്കി മാറ്റരുതെന്നും കോടതി നിര്&#x200d;ദേശിച്ചു.</p>
<p>രജിസ്റ്റര്&#x200d; ചെയ്ത് കഴിഞ്ഞതോ വിജ്ഞാപനം വഴി വഖഫായ ഭൂമിയോ അതേപടി നിലനിര്&#x200d;ത്തണമെന്ന് കോടതി വ്യക്തമാക്കി. ഏഴു ദിവസത്തിനുള്ളില്&#x200d; മറുപടി ലഭിച്ച ശേഷം അന്തിമ തീരുമാനമെടുക്കും.</p>
<p>ഉപയോഗം വഴി വഖഫ് ആയ വസ്തുക്കള്&#x200d;ക്ക് ഡി നോട്ടിഫൈ ചെയ്യരുത്. വിശദവാദത്തിന് നോഡല്&#x200d; കൗണ്&#x200d;സിലര്&#x200d;മാരെ നിയോഗിക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി.</p>
<p>അമുസ്ലീങ്ങളെ നല്&#x200d;ക്കാലം നിയമിക്കില്ലെന്ന് കേന്ദ്രസര്&#x200d;ക്കാര്&#x200d; അറിയിച്ചു. അഞ്ച് ഹര്&#x200d;ജികള്&#x200d; ഒഴികെയുള്ള ഹര്&#x200d;ജികള്&#x200d; തീര്&#x200d;പ്പാക്കിയാതായി കണക്കാക്കുമെന്ന് കോടതി വ്യക്തമാക്കി.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/status-quo-should-remain-inn-waqf-properties-supreme-court.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
