<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>WASHINGTON &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/washington/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 08 Nov 2025 03:59:43 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>WASHINGTON &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഹൃദ്രോഗം, പ്രമേഹം, അമിതവണ്ണം ഉള്ളവര്‍ക്ക് വിസ നിഷേധിച്ച് ട്രംപ് ഭരണകൂടം</title>
		<link>https://www.chandrikadaily.com/trump-administration-denies-visas-to-people-with-heart-disease-diabetes-and-obesity.html</link>
					<comments>https://www.chandrikadaily.com/trump-administration-denies-visas-to-people-with-heart-disease-diabetes-and-obesity.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sat, 08 Nov 2025 03:59:43 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[trump]]></category>
		<category><![CDATA[visa]]></category>
		<category><![CDATA[WASHINGTON]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=362490</guid>

					<description><![CDATA[ഹൃദ്രോഗം, പ്രമേഹം, അമിതവണ്ണം തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങളുള്ളവരുടെ വിസ അപേക്ഷകള്‍ യുഎസ് കോണ്‍സുലേറ്റുകള്‍ നിഷേധിക്കാമെന്ന് പുതിയ മാര്‍ഗനിര്‍ദേശങ്ങളില്‍ വ്യക്തമാക്കുന്നു.]]></description>
										<content:encoded><![CDATA[<p>വാഷിങ്ടണ്&#x200d;: അമേരിക്കന്&#x200d; വിസ ലഭിക്കുന്നതിനുള്ള പുതിയ നിയന്ത്രണങ്ങള്&#x200d; പ്രഖ്യാപിച്ച് ട്രംപ് ഭരണകൂടം. ഹൃദ്രോഗം, പ്രമേഹം, അമിതവണ്ണം തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങളുള്ളവരുടെ വിസ അപേക്ഷകള്&#x200d; യുഎസ് കോണ്&#x200d;സുലേറ്റുകള്&#x200d; നിഷേധിക്കാമെന്ന് പുതിയ മാര്&#x200d;ഗനിര്&#x200d;ദേശങ്ങളില്&#x200d; വ്യക്തമാക്കുന്നു.</p>
<p>അമേരിക്കയില്&#x200d; താമസിക്കാന്&#x200d; വിസയ്ക്കായി അപേക്ഷിക്കുന്ന വിദേശികള്&#x200d;ക്ക് ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടെങ്കില്&#x200d; അവരുടെ ചികിത്സാചെലവുകള്&#x200d; രാജ്യത്തിന് വന്&#x200d; സാമ്പത്തിക ബാധ്യതയായേക്കുമെന്ന യുഎസ് സ്റ്റേറ്റ് ഡിപ്പാര്&#x200d;ട്ട്മെന്റിന്റെ കണ്ടെത്തലാണ് ഈ നീക്കത്തിന് പിന്നിലെന്ന് റിപ്പോര്&#x200d;ട്ട് പറയുന്നു.</p>
<p>പുതിയ മാര്&#x200d;ഗനിര്&#x200d;ദേശങ്ങള്&#x200d; കോണ്&#x200d;സുലേറ്റുകളിലും എംബസികളിലും ഇതിനകം അയച്ചുകഴിഞ്ഞതായി യുഎസ് സ്റ്റേറ്റ് ഡിപ്പാര്&#x200d;ട്ട്മെന്റ് സ്ഥിരീകരിച്ചു. ഇതോടെ, യുഎസില്&#x200d; താമസമാക്കിയിരിക്കുന്ന ഇന്ത്യക്കാര്&#x200d;ക്കും വിസ പുതുക്കല്&#x200d; സംബന്ധിച്ച കാര്യങ്ങളിലും തിരിച്ചടി നേരിടേണ്ടി വരാമെന്നാണ് സൂചന.</p>
<p>ഇതുവരെ വിസ അപേക്ഷാ പ്രക്രിയയുടെ ഭാഗമായി സാംക്രമിക രോഗങ്ങള്&#x200d;, വാക്സിനേഷന്&#x200d;, പകര്&#x200d;ച്ചവ്യാധികള്&#x200d;, മാനസികാരോഗ്യ നില തുടങ്ങിയവ പരിശോധിച്ചുവരികയായിരുന്നു. ഇപ്പോള്&#x200d; അതിനൊപ്പം ദീര്&#x200d;ഘകാല രോഗങ്ങളും അമിതവണ്ണവുമെല്ലാം വിസ പരിഗണനയില്&#x200d; ഉള്&#x200d;പ്പെടുത്തും.</p>
<p>അതേസമയം, അമേരിക്കന്&#x200d; പാസ്പോര്&#x200d;ട്ടിലെ ലിംഗസൂചകത്തില്&#x200d; നിന്നും ട്രാന്&#x200d;സ്ജന്&#x200d;ഡര്&#x200d; വിഭാഗത്തിന് ഇനി ഇടമുണ്ടാകില്ല. പ്രസിഡന്റ് ഡോണാള്&#x200d;ഡ് ട്രംപിന്റെ നയം നടപ്പാക്കാന്&#x200d; അമേരിക്കന്&#x200d; സുപ്രീംകോടതി അനുമതി നല്&#x200d;കി. ഇനി പാസ്പോര്&#x200d;ട്ടില്&#x200d; ലിംഗസൂചകമായി &#8216;പുരുഷന്&#x200d;&#8217; അല്ലെങ്കില്&#x200d; &#8216;സ്ത്രീ&#8217; എന്നത് മാത്രമേ കാണിക്കുകയുള്ളൂ.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/trump-administration-denies-visas-to-people-with-heart-disease-diabetes-and-obesity.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അമേരിക്കയില്‍ എച്ച്-1ബി വിസയ്ക്കുള്ള അപേക്ഷാഫീസ് കുത്തനെ ഉയര്‍ന്നു; ഇന്ത്യന്‍ ടെക്കികള്‍ക്ക് തിരിച്ചടി</title>
		<link>https://www.chandrikadaily.com/h-1b-visa-application-fees-in-the-us-have-increased-sharply-a-blow-to-indian-techies.html</link>
					<comments>https://www.chandrikadaily.com/h-1b-visa-application-fees-in-the-us-have-increased-sharply-a-blow-to-indian-techies.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sat, 20 Sep 2025 07:31:19 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[AMERICA]]></category>
		<category><![CDATA[WASHINGTON]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=355011</guid>

					<description><![CDATA[ വൈദഗ്ധ്യമുള്ള ജോലിക്കാര്‍ക്കുള്ള വിസ നല്‍കുന്നതില്‍ നിയന്ത്രണം കൊണ്ടുവരുകയും കൂടുതല്‍ അമേരിക്കക്കാരെ നിയമിക്കുകയുമാണ് നീക്കത്തിന്റെ ലക്ഷ്യമെന്നാണ് വിലയിരുത്തല്‍.
]]></description>
										<content:encoded><![CDATA[<p>വാഷിങ്ടണ്&#x200d;: വിദഗ്ധ തൊഴിലാളികള്&#x200d;ക്കായി നല്&#x200d;കുന്ന എച്ച്-1ബി വിസയ്ക്കുള്ള അപേക്ഷാഫീസ് അമേരിക്ക വന്&#x200d; തോതില്&#x200d; വര്&#x200d;ധിപ്പിച്ചു. പുതിയ നിയമനം പ്രകാരം, അപേക്ഷയ്ക്ക് ഇപ്പോള്&#x200d; 1 ലക്ഷം ഡോളര്&#x200d; (ഏകദേശം 88 ലക്ഷം രൂപ) നല്&#x200d;കേണ്ടതായി വരും. ഇതുസംബന്ധിച്ച എക്സിക്യൂട്ടീവ് ഉത്തരവില്&#x200d; പ്രസിഡന്റ് ഡോണള്&#x200d;ഡ് ട്രംപ് ഒപ്പുവച്ചു.</p>
<p>നിലവില്&#x200d; അപേക്ഷാഫീസ് 1500 ഡോളറായിരുന്നു. പുതുക്കിയ നിരക്കുകള്&#x200d; പ്രാബല്യത്തില്&#x200d; വരുന്നതോടെ ഫീസ് 65 മടങ്ങിലധികം വര്&#x200d;ധിക്കും. വൈദഗ്ധ്യമുള്ള ജോലിക്കാര്&#x200d;ക്കുള്ള വിസ നല്&#x200d;കുന്നതില്&#x200d; നിയന്ത്രണം കൊണ്ടുവരുകയും കൂടുതല്&#x200d; അമേരിക്കക്കാരെ നിയമിക്കുകയുമാണ് നീക്കത്തിന്റെ ലക്ഷ്യമെന്നാണ് വിലയിരുത്തല്&#x200d;.</p>
<p>നിക്ഷേപക വിസയ്ക്കുള്ള ഫീസും ഉയര്&#x200d;ത്തിയിട്ടുണ്ട്. അതിനൊപ്പം &#8216;ഗോള്&#x200d;ഡ് കാര്&#x200d;ഡ് ഇമിഗ്രേഷന്&#x200d;&#8217; പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്.</p>
<p>1990ല്&#x200d; ആരംഭിച്ച എച്ച്-1ബി വിസയാണ് യുഎസിലെ ടെക് കമ്പനികളില്&#x200d; ഉയര്&#x200d;ന്ന വൈദഗ്ധ്യമുള്ള വിദേശ തൊഴിലാളികളെ നിയമിക്കാന്&#x200d; പ്രധാന മാര്&#x200d;ഗം. പുതിയ തീരുമാനം ഇന്ത്യന്&#x200d; ഐടി മേഖലയ്ക്ക് വലിയ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്&#x200d;.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/h-1b-visa-application-fees-in-the-us-have-increased-sharply-a-blow-to-indian-techies.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ലോകത്തിന് വിങ്ങലായി ഈ കുരുന്ന്</title>
		<link>https://www.chandrikadaily.com/child-in-washington.html</link>
					<comments>https://www.chandrikadaily.com/child-in-washington.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 22 Jun 2018 17:32:52 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[Child]]></category>
		<category><![CDATA[WASHINGTON]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=91148</guid>

					<description><![CDATA[&#160; വാഷിങ്ടണ്&#x200d;: യുഎസിലെ സുരക്ഷാ ഉദ്യോഗസ്ഥര്&#x200d;ക്ക് മുന്നില്&#x200d; ഭയന്നു വിറച്ച് വിങ്ങി പൊട്ടുന്ന കുരുന്നിന്റെ മുഖം ആര്&#x200d;ക്കും മറക്കാനാവില്ല. ലോകത്തിന് മുന്&#x200d;പില്&#x200d; വിങ്ങലായി ഈ കുരുന്ന് മാറി. ഈ കുരുന്നിന്റെ ചിത്രമാണ് ട്രംപിന്റെ കുടിയേറ്റ നയങ്ങള്&#x200d;ക്ക് മാറ്റം വരുത്താനിടയാക്കിയത്. മെക്‌സിക്കോ അതിര്&#x200d;ത്തി ഒളിച്ചുകടക്കുന്ന സമയത്ത് ഈ രണ്ടു വയസ്സുകാരിയുടെ അമ്മയെ അമേരിക്കന്&#x200d; സൈന്യം അറസ്റ്റ് ചെയ്യുകയായിരുന്നു. പോലീസ് വാഹനങ്ങള്&#x200d;ക്കിടയില്&#x200d; നിന്ന് ഓഫീസര്&#x200d;മാര്&#x200d;ക്ക് മുമ്പില്&#x200d; നിന്ന് വിങ്ങിക്കരയുന്ന കുഞ്ഞിന്റെ ചിത്രം പ്രശസ്ത ഫോട്ടോഗ്രാഫര്&#x200d; ജോണ്&#x200d; മൂര്&#x200d; ഒളിച്ചുനിന്നാണ് പകര്&#x200d;ത്തിയത്. [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>വാഷിങ്ടണ്&#x200d;: യുഎസിലെ സുരക്ഷാ ഉദ്യോഗസ്ഥര്&#x200d;ക്ക് മുന്നില്&#x200d; ഭയന്നു വിറച്ച് വിങ്ങി പൊട്ടുന്ന കുരുന്നിന്റെ മുഖം ആര്&#x200d;ക്കും മറക്കാനാവില്ല. ലോകത്തിന് മുന്&#x200d;പില്&#x200d; വിങ്ങലായി ഈ കുരുന്ന് മാറി. ഈ കുരുന്നിന്റെ ചിത്രമാണ് ട്രംപിന്റെ കുടിയേറ്റ നയങ്ങള്&#x200d;ക്ക് മാറ്റം വരുത്താനിടയാക്കിയത്. മെക്‌സിക്കോ അതിര്&#x200d;ത്തി ഒളിച്ചുകടക്കുന്ന സമയത്ത് ഈ രണ്ടു വയസ്സുകാരിയുടെ അമ്മയെ അമേരിക്കന്&#x200d; സൈന്യം അറസ്റ്റ് ചെയ്യുകയായിരുന്നു. പോലീസ് വാഹനങ്ങള്&#x200d;ക്കിടയില്&#x200d; നിന്ന് ഓഫീസര്&#x200d;മാര്&#x200d;ക്ക് മുമ്പില്&#x200d; നിന്ന് വിങ്ങിക്കരയുന്ന കുഞ്ഞിന്റെ ചിത്രം പ്രശസ്ത ഫോട്ടോഗ്രാഫര്&#x200d; ജോണ്&#x200d; മൂര്&#x200d; ഒളിച്ചുനിന്നാണ് പകര്&#x200d;ത്തിയത്.<br />
കുടിയേറ്റത്തിന്റെ യാതനകളാണ് ഈ കുരുന്ന് നമ്മോട് പറയുന്നത്. ഹോണ്ടുറാസില്&#x200d; നിന്നുള്ള അഭയാര്&#x200d;ത്ഥികളായിരുന്നു ഈ അമ്മയും കുഞ്ഞും. അതിര്&#x200d;ത്തി കടക്കാന്&#x200d; ശ്രമിക്കുന്നതിനിടയില്&#x200d; അമേരിക്കയുടെ ഫെഡറല്&#x200d; ഏജന്റ്ുമാര്&#x200d; ഇവരെ തടഞ്ഞു. കുഞ്ഞിനെ താഴെ നിര്&#x200d;ത്താന്&#x200d; ഉദ്യോഗസ്ഥര്&#x200d; അമ്മയോട് ആവശ്യപ്പെട്ടു. മതിയായ രേഖകളില്ലാതെ അതിര്&#x200d;ത്തിയിലെത്തുന്ന അഭയാര്&#x200d;ത്ഥികളോട് കടുത്ത നടപടി സ്വീകരിക്കാന്&#x200d; വേണ്ടിയാണ് ഈ സുരക്ഷാ പരിശോധന നടക്കാറ്. ഭയന്നു പോയ കുരുന്ന് അമ്മയെ നോക്കി കരയുകയായിരുന്നു. യുഎസ് പ്രസിഡന്റിന്റെ അഭയാര്&#x200d;ത്ഥി വിരുദ്ധ മനോഭാവമായി ചിത്രം വിലയിരുത്തപ്പെട്ടു.<br />
അമ്മയെ കാണാതെ വിങ്ങിക്കരയുന്ന രണ്ട് വയസ്സുകാരിയുടെ ചിത്രമാണ് ജൂലൈ രണ്ട് ലക്കത്തിലെ ടൈം മാസികയുടെ കവര്&#x200d; പേജില്&#x200d; ഇടം പിടിച്ചത്.<br />
ട്രംപിന് മുന്നില്&#x200d; നിന്ന് കരയുന്ന രീതിയില്&#x200d; കുട്ടിയുടെ ചിത്രം ഫോട്ടോഷോപ്പ് ചെയ്താണ് കവര്&#x200d; പേജ് രൂപകല്&#x200d;പ്പന ചെയ്തിരിക്കുന്നത്. അമേരിക്കയിലേക്ക് സ്വാഗതമെന്ന് ട്രംപ് കുട്ടിയോട് പറയുന്ന രീതിയിലാണ് കവര്&#x200d; പേജ് തയാറാക്കിയിരിക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/child-in-washington.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വാഷിങ്ടണില്&#x200d; സൈനിക പരേഡിന് ഉത്തരവ്; ട്രംപിനെതിരെ വ്യാപക പ്രതിഷേധം</title>
		<link>https://www.chandrikadaily.com/trumps-military-parade-draws-bipartisan-rebuke.html</link>
					<comments>https://www.chandrikadaily.com/trumps-military-parade-draws-bipartisan-rebuke.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 08 Feb 2018 17:51:05 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[#donaldtrump]]></category>
		<category><![CDATA[AMERICA]]></category>
		<category><![CDATA[france]]></category>
		<category><![CDATA[WASHINGTON]]></category>
		<category><![CDATA[world]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=68974</guid>

					<description><![CDATA[വാഷിങ്ടണ്&#x200d;: ഉത്തരകൊറിയയുടെയും ചൈനയുടെയും മാതൃകയില്&#x200d; വാഷിങ്ടണില്&#x200d; സൈനിക പരേഡ് നടത്താനുള്ള പ്രസിഡന്റ് ഡൊണാള്&#x200d;ഡ് ട്രംപിന്റെ നീക്കത്തിനെതിരെ അമേരിക്കയില്&#x200d; വ്യാപക പ്രതിഷേധം. ആയുധങ്ങള്&#x200d; അണിനിരത്തി അമേരിക്കയുടെ സൈനിക ശക്തി വിളിച്ചോതുന്ന പരേഡ് നടത്തി നെപ്പോളിയനാകാനാണ് ട്രംപിന്റെ ശ്രമമെന്ന് വിമര്&#x200d;ശകര്&#x200d; പറയുന്നു. ട്രംപിന്റെ അഹങ്കാരത്തിന് വളംവെക്കാനല്ലാതെ, അമേരിക്കയെ സേവിക്കുന്ന സൈനികരെ ആദരിക്കാനുള്ള നീക്കമായി ഇതിനെ ആരും കാണില്ലെന്ന് വാഷിങ്ടണ്&#x200d; ഡി.സി കൗണ്&#x200d;സില്&#x200d; അംഗം ചാള്&#x200d;സ് അലെന്&#x200d; പറഞ്ഞു. സ്വയം വാഴ്ത്തുന്ന ഒരു നേതാവിന്റെ വിഡ്ഢിത്തം നിറഞ്ഞ ഏകാധിപത്യ ആശയമാണ് അതെന്ന് [&#8230;]]]></description>
										<content:encoded><![CDATA[<p>വാഷിങ്ടണ്&#x200d;: ഉത്തരകൊറിയയുടെയും ചൈനയുടെയും മാതൃകയില്&#x200d; വാഷിങ്ടണില്&#x200d; സൈനിക പരേഡ് നടത്താനുള്ള പ്രസിഡന്റ് ഡൊണാള്&#x200d;ഡ് ട്രംപിന്റെ നീക്കത്തിനെതിരെ അമേരിക്കയില്&#x200d; വ്യാപക പ്രതിഷേധം. ആയുധങ്ങള്&#x200d; അണിനിരത്തി അമേരിക്കയുടെ സൈനിക ശക്തി വിളിച്ചോതുന്ന പരേഡ് നടത്തി നെപ്പോളിയനാകാനാണ് ട്രംപിന്റെ ശ്രമമെന്ന് വിമര്&#x200d;ശകര്&#x200d; പറയുന്നു.</p>
<p>ട്രംപിന്റെ അഹങ്കാരത്തിന് വളംവെക്കാനല്ലാതെ, അമേരിക്കയെ സേവിക്കുന്ന സൈനികരെ ആദരിക്കാനുള്ള നീക്കമായി ഇതിനെ ആരും കാണില്ലെന്ന് വാഷിങ്ടണ്&#x200d; ഡി.സി കൗണ്&#x200d;സില്&#x200d; അംഗം ചാള്&#x200d;സ് അലെന്&#x200d; പറഞ്ഞു. സ്വയം വാഴ്ത്തുന്ന ഒരു നേതാവിന്റെ വിഡ്ഢിത്തം നിറഞ്ഞ ഏകാധിപത്യ ആശയമാണ് അതെന്ന് ഡെമോക്രാറ്റിക് കോണ്&#x200d;ഗ്രസ് അംഗം കെയ്ത്ത് എല്ലിസണ്&#x200d; പരിഹസിച്ചു. കഴിഞ്ഞ ജൂലൈയില്&#x200d; ഫ്രഞ്ച് സൈനിക പരേഡ് കണ്ട് തിരിച്ചെത്തിയ ശേഷമാണ് സൈനിക ശക്തി വിളിച്ചറിയിക്കുന്ന പരേഡ് സംഘടിപ്പിക്കാന്&#x200d; ട്രംപ് ആലോചിച്ചു തുടങ്ങിയത്. പാരിസില്&#x200d; ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്&#x200d; മക്രോണിനോടൊപ്പമാണ് ട്രംപ് പരേഡ് വീക്ഷിച്ചത്.</p>
<p>അമേരിക്കയില്&#x200d; അപൂര്&#x200d;വമായേ സൈനിക പരേഡുകള്&#x200d; നടത്താറുള്ളൂ. ഗള്&#x200d;ഫ് യുദ്ധത്തിനുശേഷം 1991ലാണ് വാഷിങ്ടണില്&#x200d; വലിയൊരു പരേഡ് നടന്നത്. 80 ദശലക്ഷം ഡോളറിലേറെ ചെലവിട്ടായിരുന്നു അന്നത്തെ പരേഡ് സംഘടിപ്പിച്ചത്. ഇപ്പോള്&#x200d; അതിലേറെ ചെലവു വരും. പ്രസിഡന്റിനെ സുഖിപ്പിക്കാനാണ് പണം പാഴാക്കുന്നതെന്ന് ഡെമോക്രാറ്റിക് സെനറ്റര്&#x200d; ഡിക്ക് ഡര്&#x200d;ബിന്&#x200d; കുറ്റപ്പെടുത്തി. ട്രംപിന്റെ അനുയായികള്&#x200d; പോലും പരേഡിനെ എതിര്&#x200d;ത്ത് രംഗത്തെത്തിയിട്ടുണ്ട്. പഴയ സോവിയറ്റ് ശൈലിയിലുള്ള ഇത്തരം പ്രകടനങ്ങള്&#x200d; ദൗര്&#x200d;ബല്യമാണ് പ്രകടിപ്പിക്കുകയെന്ന് റിപ്പബ്ലിക്കന്&#x200d; സെനറ്റര്&#x200d; ലിന്&#x200d;ഡ്‌സെ ഗ്രഹാം മാധ്യമപ്രവര്&#x200d;ത്തകരോട് പറഞ്ഞു. പരേഡിന് തയാറെടുക്കാന്&#x200d; അമേരിക്കയുടെ സൈനിക മേധാവിമാര്&#x200d;ക്ക് ട്രംപ് ഉത്തരവ് നല്&#x200d;കിയിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/trumps-military-parade-draws-bipartisan-rebuke.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
