<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>waste &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/waste/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 11 Nov 2025 06:58:24 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>waste &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>മാലിന്യം കൂട്ടിയിട്ട് കത്തിച്ച് പൊലീസ്; 5000 രൂപ പിഴ</title>
		<link>https://www.chandrikadaily.com/the-police-piled-up-garbage-and-burned-it-5000-fine-rs.html</link>
					<comments>https://www.chandrikadaily.com/the-police-piled-up-garbage-and-burned-it-5000-fine-rs.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 11 Nov 2025 06:58:24 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[fine]]></category>
		<category><![CDATA[kannur]]></category>
		<category><![CDATA[police]]></category>
		<category><![CDATA[waste]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=363137</guid>

					<description><![CDATA[കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറിന് സമീപമുള്ള ഇന്‍ഡോര്‍ സ്‌റ്റേഡിയം സമീപത്താണ് സംഭവം. ]]></description>
										<content:encoded><![CDATA[<p>കണ്ണൂര്&#x200d;: പ്ലാസ്റ്റിക് ഉള്&#x200d;പ്പടെയുള്ള മാലിന്യം കൂട്ടിയിട്ട് കത്തിച്ചതിന് പൊലീസിന് 5000 രൂപ പിഴ ചുമത്തി. കണ്ണൂര്&#x200d; ടൗണ്&#x200d; സ്‌ക്വയറിന് സമീപമുള്ള ഇന്&#x200d;ഡോര്&#x200d; സ്‌റ്റേഡിയം സമീപത്താണ് സംഭവം. കഴിഞ്ഞ ബുധനാഴ്ച ഉച്ചയ്ക്ക് മാലിന്യം കത്തിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തില്&#x200d; ജില്ലാ എന്&#x200d;ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ഇടപ്പെട്ട് പൊലീസില്&#x200d; നിന്ന് പിഴ ഈടാക്കി. പൊലീസ് മൈതാനിയില്&#x200d; വന്&#x200d;തോതില്&#x200d; പ്ലാസ്റ്റിക് കത്തിക്കുന്ന ദൃശ്യങ്ങള്&#x200d; 9446700800 എന്ന ഹരിതകര്&#x200d;മ്മ സേനയുടെ വാട്‌സ്ആപ്പ് നമ്പറിലേക്ക് ലഭിച്ചതോടെയാണ് നടപടി ആരംഭിച്ചത്. ഹരിതകര്&#x200d;മ സേനയ്ക്ക് നല്&#x200d;കി പുനഃചംക്രമണം ചെയ്യാവുന്ന പ്ലാസ്റ്റിക് ഉള്&#x200d;പ്പടെയുള്ള മാലിന്യങ്ങളാണ് കത്തിച്ചതെന്ന്  റിപ്പോര്&#x200d;ട്ട് വ്യക്തമാക്കുന്നു. തുടര്&#x200d;ന്ന് സ്‌ക്വാഡ് നടത്തിയ പരിശോധനയില്&#x200d; സംഭവം സ്ഥിരീകരിക്കപ്പെട്ടു. സംഭവത്തിന്റെ അടിസ്ഥാനത്തില്&#x200d; പൊലീസിന്  5000 രൂപ പിഴ ചുമത്തുകയും തുടര്&#x200d;നടപടികള്&#x200d; സ്വീകരിക്കാന്&#x200d; നഗരസഭയ്ക്ക് നിര്&#x200d;ദേശം നല്&#x200d;കുകയും ചെയ്തു. മാലിന്യം വലിച്ചെറിയല്&#x200d;, കത്തിക്കല്&#x200d;, നിരോധിത പ്ലാസ്റ്റിക് ഉല്&#x200d;പന്നങ്ങളുടെ വില്&#x200d;പ്പന, ഉപയോഗം എന്നിവ സംബന്ധിച്ച പരാതികള്&#x200d; പൊതുജനങ്ങള്&#x200d;ക്ക് 9446700800 എന്ന നമ്പറിലേക്ക് വാട്‌സ്ആപ്പ് ചെയ്യാവുന്നതാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-police-piled-up-garbage-and-burned-it-5000-fine-rs.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ചെര്‍പ്പുളശ്ശേരിയില്‍ ആശുപത്രി മാലിന്യം തള്ളിയ സംഭവം;  നാട്ടുകാര്‍ ഇടപ്പെട്ട് നീക്കം ചെയ്തു</title>
		<link>https://www.chandrikadaily.com/hospital-garbage-incident-iin-ccherpulassery-locals-intervened-and-removed-it.html</link>
					<comments>https://www.chandrikadaily.com/hospital-garbage-incident-iin-ccherpulassery-locals-intervened-and-removed-it.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Fri, 31 Oct 2025 12:33:54 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[cherupullassery]]></category>
		<category><![CDATA[hospital]]></category>
		<category><![CDATA[waste]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=361305</guid>

					<description><![CDATA[ നെല്ലായ പട്ടിശ്ശേരി ചെരലില്‍ രണ്ട് ഭാഗങ്ങളിലായി  തള്ളിയ നിലയില്‍ കണ്ടെത്തിയ ബയോമെഡിക്കല്‍ ആശുപത്രി മാലിന്യം നാട്ടുകാരുടെ ശക്തമായ ഇടപെടലിനെ തുടര്‍ന്ന് തിരിച്ചെടുത്തു.]]></description>
										<content:encoded><![CDATA[<p>ചെര്&#x200d;പ്പുളശ്ശേരി: നെല്ലായ പട്ടിശ്ശേരി ചെരലില്&#x200d; രണ്ട് ഭാഗങ്ങളിലായി  തള്ളിയ നിലയില്&#x200d; കണ്ടെത്തിയ ബയോമെഡിക്കല്&#x200d; ആശുപത്രി മാലിന്യം നാട്ടുകാരുടെ ശക്തമായ ഇടപെടലിനെ തുടര്&#x200d;ന്ന് തിരിച്ചെടുത്തു. സ്വകാര്യ ഉടമസ്ഥതയിലുള്ള പറമ്പിലും ബസ് റൂട്ടിനോട് ചേര്&#x200d;ന്ന പ്രധാന പാതയിലും മാലിന്യം തള്ളിയ നിലയിലാണ് കണ്ടെത്തിയത്. പരിശോധനയില്&#x200d;, പെരിന്തല്&#x200d;മണ്ണയില്&#x200d; കഴിഞ്ഞദിവസം അഗ്നിബാധയുണ്ടായ മെഡിക്കല്&#x200d; സ്ഥാപനത്തിന്റെതാണെന്ന് വ്യക്തമായി. വിവരം ലഭിച്ചതിനെ തുടര്&#x200d;ന്ന് നാട്ടുകാര്&#x200d; അവരുമായി ബന്ധപ്പെട്ടു. മാലിന്യം തങ്ങളുടേതാണെന്നും അത് നീക്കം ചെയ്യാനുള്ള ഉത്തരവാദിത്വം ഒരു വ്യക്തിക്ക് 25,000 രൂപയ്ക്ക് കരാര്&#x200d; നല്&#x200d;കിയതാണെന്നും സ്ഥാപന അധികൃതര്&#x200d; അറിയിച്ചു. എന്നാല്&#x200d;, കരാര്&#x200d; ഏറ്റെടുത്ത ആള്&#x200d; ഇത് 10,000 രൂപയ്ക്ക് മറ്റൊരാള്&#x200d;ക്ക്  മറിച്ച് നല്&#x200d;കി. അതിനുശേഷമാണ് ആ വ്യക്തി മാലിന്യം ചെര്&#x200d;പ്പുളശ്ശേരിയില്&#x200d; തള്ളിയത്. സംഭവം അറിഞ്ഞതിനെ തുടര്&#x200d;ന്ന് പൊലീസും ജനപ്രതിനിധികളും നാട്ടുകാരും ചേര്&#x200d;ന്ന് ഉടമകളെ വിളിച്ചുവരുത്തി, മുഴുവന്&#x200d; മാലിന്യവും സ്ഥലത്തുനിന്ന്  നീക്കം ചെയ്യാന്&#x200d; നിര്&#x200d;ബന്ധിച്ചു. ചെര്&#x200d;പ്പുളശ്ശേരി പൊലീസ് കേസ് രജിസ്റ്റര്&#x200d;  ചെയ്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.  മാലിന്യം തള്ളിയ ആശുപത്രി ഉടമകള്&#x200d;ക്ക് 25,000 രൂപ പിഴ ചുമത്തി നോട്ടീസ് നല്&#x200d;കിയെന്ന് നെല്ലായ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/hospital-garbage-incident-iin-ccherpulassery-locals-intervened-and-removed-it.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പ്ലാസ്റ്റിക് മാലിന്യം നിറഞ്ഞ് ഗംഗ അതീവ ഗുരുതരാവസ്ഥയില്&#x200d;</title>
		<link>https://www.chandrikadaily.com/ganga-is-in-critical-condition-with-plastic-waste.html</link>
					<comments>https://www.chandrikadaily.com/ganga-is-in-critical-condition-with-plastic-waste.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Mon, 17 Feb 2025 07:11:53 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[ganga river]]></category>
		<category><![CDATA[India]]></category>
		<category><![CDATA[waste]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=330302</guid>

					<description><![CDATA[ഗംഗാ നദിയുടെ മേല്&#x200d;പ്പരപ്പില്&#x200d; ഗുരുതരമായ മൈക്രോപ്ലാസ്റ്റിക് മലിനീകരണം കണ്ടെത്തി ഗവേഷകര്&#x200d;.]]></description>
										<content:encoded><![CDATA[<p>ഗംഗാ നദിയുടെ മേല്&#x200d;പ്പരപ്പില്&#x200d; ഗുരുതരമായ മൈക്രോപ്ലാസ്റ്റിക് മലിനീകരണം കണ്ടെത്തി ഗവേഷകര്&#x200d;. നദിയുടെ ദേവപ്രയാഗിനും ഹരിദ്വാറിനും ഇടയിലെ ഭാഗത്തു നിന്നുള്ള സാമ്പിളുകളില്&#x200d;പോലും വലിയതോതില്&#x200d; പ്ലാസ്റ്റിക് കണികകള്&#x200d; ഉള്ളതായി സ്ഥിരീകരിച്ചു.</p>
<p>ടൂറിസം, സാഹസിക ക്യാമ്പുകള്&#x200d;, തീര്&#x200d;ത്ഥാടനം, ഗംഗ ആരംഭിക്കുന്നിടത്ത് പ്ലാസ്റ്റിക് മാലിന്യങ്ങളുടെ മോശം പരിപാലനം എന്നിവയുടെ പ്രത്യാഘാതങ്ങളാണ് ഇതിന് കാരണമെന്ന് ഡെറാഡൂണിലെ ഡൂണ്&#x200d; സര്&#x200d;വകലാശാലയിലെ പരിസ്ഥിതി ശാസ്ത്ര-പ്രകൃതിവിഭവ പ്രഫസര്&#x200d; സുരേന്ദ്ര സുതാര്&#x200d; പറഞ്ഞു.</p>
<p>ജലത്തിന്റെയും അവശിഷ്ടത്തിന്റെയും 228 സാമ്പിളുകളില്&#x200d; ഓരോന്നിലും ബാഗുകള്&#x200d;, റാപ്പറുകള്&#x200d;, പാക്കിങ്ങിനുപയോഗിക്കുന്ന വസ്തുക്കള്&#x200d;, സിന്തറ്റിക് തുണിത്തരങ്ങള്&#x200d; എന്നിവയില്&#x200d; നിന്നുള്ള മൈക്രോപ്ലാസ്റ്റിക് നാരുകള്&#x200d;, ഫിലിമുകള്&#x200d;, ശകലങ്ങള്&#x200d; തുടങ്ങിയവ കണ്ടെത്തിയതായി ഡെറാഡൂണിലെ ഗവേഷകര്&#x200d; രേഖപ്പെടുത്തി.</p>
<p>ജലത്തിലെ ശരാശരി മൈക്രോപ്ലാസ്റ്റിക് സാന്ദ്രത ദേവപ്രയാഗില്&#x200d; ലിറ്ററിന് 325 കണികകളും ഋഷികേശില്&#x200d; 822 കണികകളും ഹരിദ്വാറില്&#x200d; ലിറ്ററിന് 1,300 കണികകളുമാണ്. മൂന്ന് പട്ടണങ്ങള്&#x200d;ക്കിടയിലുള്ള 19 സ്ഥലങ്ങളില്&#x200d; നിന്നുള്ള എല്ലാ ജല സാമ്പിളുകളിലും മൈക്രോപ്ലാസ്റ്റിക് സാന്ദ്രത ലിറ്ററിന് 175 കണികകളില്&#x200d; കൂടുതലാണ്. ദേവപ്രയാഗിന് സമീപമുള്ള ആദ്യ രണ്ട് സൈറ്റുകളില്&#x200d; മാത്രം 150ന് താഴെയുള്ള വിഭാഗത്തിലാണ്. എന്നാല്&#x200d;, മറ്റെല്ലാ സൈറ്റുകളിലും അപകടകരമായ വിഭാഗത്തില്&#x200d; 1,200 കവിഞ്ഞു.</p>
<p>വെള്ളത്തിലെ മൈക്രോപ്ലാസ്റ്റിക്‌സിന്റെ തരങ്ങളില്&#x200d; പോളിത്തിലീന്&#x200d;, പോളിമൈഡ്, പോളിസ്‌റ്റൈറൈന്&#x200d;, പോളി വിനൈല്&#x200d; ക്ലോറൈഡ്, പോളിത്തിലീന്&#x200d; ടെറെഫ്താലേറ്റ്, പോളിപ്രൊഫൈലിന്&#x200d;, പോളികാര്&#x200d;ബണേറ്റ് എന്നിവ ലാബ് വിശകലനത്തില്&#x200d; കണ്ടെത്തി.</p>
<p>ഈ മാസം ആദ്യം, യു.എസിലെ ന്യൂ മെക്‌സിക്കോ സര്&#x200d;വകലാശാലയിലെ പരിസ്ഥിതി ആരോഗ്യ ശാസ്ത്രജ്ഞനായ മാത്യു കാമ്പനും സഹപ്രവര്&#x200d;ത്തകരും നടത്തിയ പഠനത്തില്&#x200d; മൈക്രോപ്ലാസ്റ്റിക്കുകളും നാനോപ്ലാസ്റ്റിക്കുകളും വൃക്കകളിലോ കരളിലോ ഉള്ളതിനേക്കാള്&#x200d; ഉയര്&#x200d;ന്ന അളവില്&#x200d; തലച്ചോറില്&#x200d; അടിഞ്ഞുകൂടുന്നതായി കണ്ടെത്തിയിരുന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ganga-is-in-critical-condition-with-plastic-waste.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തിരുനെല്&#x200d;വേലിയില്&#x200d; ആശുപത്രി മാലിന്യം തള്ളി; കരാര്&#x200d; കമ്പനിയെ കരിമ്പട്ടികയില്&#x200d;പ്പെടുത്തി</title>
		<link>https://www.chandrikadaily.com/hospital-dumped-garbage-in-tirunelveli-the-contract-blacklisted-the-company.html</link>
					<comments>https://www.chandrikadaily.com/hospital-dumped-garbage-in-tirunelveli-the-contract-blacklisted-the-company.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Fri, 27 Dec 2024 14:38:56 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[black list]]></category>
		<category><![CDATA[hospital]]></category>
		<category><![CDATA[Tirunelveli]]></category>
		<category><![CDATA[waste]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=323530</guid>

					<description><![CDATA[മൂന്ന് വർഷത്തേക്കാണ് നടപടി]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: തിരുനെൽവേലിയിൽ ആശുപത്രി മാലിന്യം തള്ളിയ സംഭവത്തിൽ കരാർ കമ്പനിയെ കരിമ്പട്ടികയിൽപ്പെടുത്തി. സൺ ഏജ് കമ്പനിയെയാണ് കരിമ്പട്ടികയിൽപ്പെടുത്തിയത്. മൂന്ന് വർഷത്തേക്കാണ് നടപടി.</p>
<p>തലസ്ഥാനത്തെ അജൈവമാലിന്യങ്ങള്&#x200d; നീക്കം ചെയ്യാന്&#x200d; സര്&#x200d;ക്കാര്&#x200d; കരാര്&#x200d; നല്&#x200d;കിയ സണേജ് ഇക്കോ സിസ്റ്റംസ് എന്ന കമ്പനിക്കെതിരെയാണ് നടപടി. മാലിന്യനീക്കത്തിന് ചെലവായ തുക ഇവരില്&#x200d; നിന്ന് ഈടാക്കാനും നിര്&#x200d;ദേശമുണ്ട്. സംസ്ഥാനത്ത് അജൈവ മാലിന്യങ്ങള്&#x200d; കൈകാര്യം ചെയ്യുന്നതിന് സര്&#x200d;ക്കാര്&#x200d; സ്വകാര്യ കമ്പനികള്&#x200d;ക്ക് കരാര്&#x200d; നല്&#x200d;കിയിരുന്നു. അതിൽപ്പെട്ട കമ്പനിയാണ് സൺ ഏജ്. തിരുവനന്തപുരം ആർസിസിയിലെ മാലിന്യങ്ങൾ കൈകാര്യം ചെയ്തിരുന്നത് സൺ ഏജ് ആയിരുന്നു. ഇവർ മറ്റൊരു ഏജൻസിക്ക് ഉപകരാർ നൽകുകയായിരുന്നു.</p>
<p>ഈ ഏജൻസിയാണ് തമിഴ്‌നാട്ടിലെ തിരുനെൽവേലിയിൽ മാലിന്യം തള്ളിയത്. 16 ടൺ മാലിന്യമാണ് തിരുനെൽവേലിയിൽ തള്ളിയത്. തമിഴ്‌നാട് ഈ വിഷയം ഉന്നയിച്ചതോടെ സർക്കാർ അടിയന്തരമായി ഇടപെട്ട് മാലിന്യം മാറ്റിയിരുന്നു. തുടർന്നാണ് കമ്പനിയുടെ കരാർ റദ്ദാക്കാൻ തീരുമാനിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/hospital-dumped-garbage-in-tirunelveli-the-contract-blacklisted-the-company.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മാലിന്യ നിർമാർജനം: റെയിൽവേയും നീറ്റല്ല; തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിക്കാത്തതിന് തെളിവുകൾ പുറത്ത്</title>
		<link>https://www.chandrikadaily.com/thiruvanathapuram-waste-kerala.html</link>
					<comments>https://www.chandrikadaily.com/thiruvanathapuram-waste-kerala.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 16 Jul 2024 05:06:07 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Railway]]></category>
		<category><![CDATA[waste]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=302805</guid>

					<description><![CDATA[തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളില്&#x200d; മാലിന്യനീക്കത്തിലെ പിഴവ് ചൂണ്ടിക്കാട്ടുന്ന റിപ്പോര്&#x200d;ട്ട് യോഗത്തില്&#x200d; അവതരിപ്പിച്ചതായി ഈ യോഗത്തിന്റെ മിനുട്ട്‌സ് വ്യക്തമാക്കുന്നു.]]></description>
										<content:encoded><![CDATA[<p>മാലിന്യനിര്&#x200d;മാജനത്തില്&#x200d; റെയില്&#x200d;വേ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിക്കുന്നില്ലെന്ന ആരോപണം ശരിവയ്ക്കുന്ന രേഖകള്&#x200d; പുറത്ത്. തദ്ദേശ വകുപ്പ് അഡീഷണല്&#x200d; ചീഫ് സെക്രട്ടറി വിളിച്ച യോഗത്തില്&#x200d; റെയില്&#x200d;വേ ഉന്നത ഉദ്യോഗസ്ഥര്&#x200d; പങ്കെടുത്തില്ല. തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളില്&#x200d; മാലിന്യനീക്കത്തിലെ പിഴവ് ചൂണ്ടിക്കാട്ടുന്ന റിപ്പോര്&#x200d;ട്ട് യോഗത്തില്&#x200d; അവതരിപ്പിച്ചതായി ഈ യോഗത്തിന്റെ മിനുട്ട്‌സ് വ്യക്തമാക്കുന്നു.</p>
<p>തമ്പാനൂരിലെ തുരങ്കം വൃത്തിയാക്കുന്നതിനായി മെയ് മാസം നല്&#x200d;കിയ കത്തിനോട് മുഖം തിരിക്കുന്ന നിലപാടാണ് റെയില്&#x200d;വേ സ്വീകരിച്ചത്. അഡീഷണല്&#x200d; ചീഫ് സെക്രട്ടറി വിളിച്ചു ചേര്&#x200d;ത്ത യോഗത്തിന്റെ മിനിറ്റ്‌സ് പുറത്തായതോടെയാണ് സത്യം പുറത്തുവന്നത് . റെയില്&#x200d;വേ തിരുവനന്തപുരം ഡിവിഷനിലെ മാലിന്യ നീക്കം യോഗത്തില്&#x200d; ചര്&#x200d;ച്ചയായില്ല. റെയില്&#x200d;വേയുടെ സീനിയര്&#x200d; ഉദ്യോഗസ്ഥര്&#x200d; വരാത്തതിനാലാണ്ചര്&#x200d;ച്ച ചെയ്യാന്&#x200d; കഴിയാതിരുന്നത്. ഇക്കാര്യം മിനുറ്റ്‌സിലും വിമര്&#x200d;ശനമായി രേഖപ്പെടുത്തിയിരുന്നു.</p>
<p>തിരുവനന്തപുരം ഡിവിഷനില്&#x200d; ശരിയായ മാലിന്യം നീക്കം നടക്കുന്നില്ലെന്നും യോഗത്തില്&#x200d; കുറ്റപ്പെടുത്തല്&#x200d; ഉയര്&#x200d;ന്നിരുന്നു. മാലിന്യ നീക്കത്തില്&#x200d; ഡിവിഷനില്&#x200d; പുരോഗതി ഉണ്ടാകുന്നില്ലെന്നും സര്&#x200d;ക്കാര്&#x200d; വിമര്&#x200d;ശിച്ചിരുന്നു. റെയില്&#x200d;വേ പരിധിയില്&#x200d; ഉള്ള ടണലിലെ മാലിന്യം നീക്കം ചെയ്യണമെന്ന ജില്ലാ ഭരണകൂടത്തിന്റെ ആവശ്യത്തോട് റെയില്&#x200d;വേ മുഖം തിരിച്ചെന്നും വിമര്&#x200d;ശനമുയര്&#x200d;ന്നിരുന്നു. ആമയിഴഞ്ചാന്&#x200d; കനാലിലെ മാലിന്യക്കൂനയില്&#x200d; പെട്ട് ശുചീകരണത്തൊഴിലാളിയായ ജോയ് മരിച്ച പശ്ചാത്തലത്തിലാണ് മാലിന്യനീക്കത്തില്&#x200d; ഇപ്പോള്&#x200d; ചര്&#x200d;ച്ചകളുയരുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/thiruvanathapuram-waste-kerala.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സ്‌കൂട്ടറില്&#x200d; പോകവെ മാലിന്യക്കൂട് റോഡില്&#x200d; തള്ളി സി.പി.എം പഞ്ചായത്തംഗം</title>
		<link>https://www.chandrikadaily.com/a-cpm-panchayat-member-pushed-the-waste-bin-on-the-road-while-riding-a-scooter.html</link>
					<comments>https://www.chandrikadaily.com/a-cpm-panchayat-member-pushed-the-waste-bin-on-the-road-while-riding-a-scooter.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 27 Jun 2024 12:16:30 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[CPM panchayat member]]></category>
		<category><![CDATA[pushed]]></category>
		<category><![CDATA[waste]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=301155</guid>

					<description><![CDATA[13-ാം വാർഡ് മെമ്പർ സുധാകരൻ പിഎസ് ആണ് മാലിന്യം തള്ളിയത്. ]]></description>
										<content:encoded><![CDATA[<p>വീട്ടിലെ മാലിന്യം സിപിഎം പഞ്ചായത്ത് അംഗം സ്കൂട്ടറിൽ കൊണ്ടുവന്നു റോഡിൽ തള്ളിയതായി പരാതി. മുവാറ്റുപുഴ മഞ്ഞള്ളൂർ പഞ്ചായത്തംഗമാണ് പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. 13-ാം വാർഡ് മെമ്പർ സുധാകരൻ പിഎസ് ആണ് മാലിന്യം തള്ളിയത്.</p>
<p>ദൃശ്യങ്ങൾ പ്രചരിച്ചതോടെ സുധാകരനെ കൊണ്ട് പഞ്ചായത്ത് 1000 രൂപ പിഴയടപ്പിച്ചു. എന്നാൽ 10,000 രൂപ മെമ്പറിൽ നിന്ന് പിഴ ഈടാക്കണമെന്നാണ് ആവശ്യം ഉയരുന്നത്. യൂത്ത് കോൺ​ഗ്രസ് സംഭവത്തിൽ പൊലീസിന് പരാതി നൽകി. സംസ്ഥാന സർക്കാരും സിപിഐഎമ്മും മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് ബോധവത്കരണം തുടരുമ്പോഴാണ് സിപിഎം പഞ്ചായത്തം​ഗം തന്നെ മാലിന്യം പൊതുസ്ഥലത്ത് നിക്ഷേപിക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/a-cpm-panchayat-member-pushed-the-waste-bin-on-the-road-while-riding-a-scooter.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മാലിന്യ നിക്ഷേപവും വലിച്ചെറിയലും: 5000 രൂപ പിഴ ഉടൻ ചുമത്താൻ തദ്ദേശ സെക്രട്ടറിമാർക്ക് നിർദ്ദേശം</title>
		<link>https://www.chandrikadaily.com/littering-and-dumping-local-secretaries-directed-to-impose-fine-of-rs-5000-immediately.html</link>
					<comments>https://www.chandrikadaily.com/littering-and-dumping-local-secretaries-directed-to-impose-fine-of-rs-5000-immediately.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Tue, 12 Dec 2023 05:55:45 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[fine]]></category>
		<category><![CDATA[waste]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=285526</guid>

					<description><![CDATA[പുതിയ നിയമ പ്രകാരം ഈ കുറ്റത്തിന്റെ പരമാവധി ശിക്ഷ ഒരു വർഷം വരെ തടവും 50,000 രൂപയുമാണ്]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം : മാലിന്യം വലിച്ചെറിയൽ,കത്തിക്കൽ, കുഴിച്ച് മൂടൽ എന്നിവ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ 5000 രൂപ പിഴ ചുമത്താൻ തദ്ദേശസ്ഥാപന സെക്രട്ടറിമാർക്ക് സർക്കാർ നിർദ്ദേശം നൽകി. കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടിരുന്നു.</p>
<p>പുതിയ നിയമ പ്രകാരം ഈ കുറ്റത്തിന്റെ പരമാവധി ശിക്ഷ ഒരു വർഷം വരെ തടവും 50,000 രൂപയുമാണ്. പിഴയടച്ചില്ലെങ്കിൽ പൊതുനികുതി കുടിശ്ശിക പോലെ ഈടാക്കും. തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്കാണ് ചിഴചുമത്താനുള്ള അധികാരം. ഓർഡിനൻസ് പ്രകാരം യൂസർ ഫീ നൽകുന്നതിൽ വീഴ്ച വരുത്തിയാൽ, പ്രതിമാസം അമ്പത് ശതമാനം പിഴയോടു കൂടി പൊതുനികുതി കുടിശ്ശികയായി ഈടാക്കും. യൂസർ ഫീ അടയ്ക്കാത്ത വ്യക്തിക്ക് അത് അടയ്ക്കുന്നതുവരെ തദ്ദേശ സ്ഥാപനത്തിൽ നിന്നുള്ള സേവനം നിരസിക്കാം. അതേ സമയം തദ്ദേശ സ്ഥാപനത്തിന് സർക്കാർ മാർഗ്ഗ നിർദ്ദേശങ്ങൾക്കനുസൃതമായി ഉചിതമെന്ന് തോന്നുന്ന വിഭാഗങ്ങളെ യൂസർ ഫീയിൽ നിന്നും ഒഴിവാക്കാം.</p>
<p>മാലിന്യ സംസ്‌കരണ ലംഘനങ്ങളുമായി ബന്ധപ്പെട്ട പിഴത്തുക, മാലിന്യ സംസ്‌ക്കരണ പ്രവർത്തനങ്ങൾക്കായി ലഭിച്ച സിഎസ്ആർ സംഭാവനകൾ, സ്‌പോൺസർഷിപ്പ് തുകകൾ, മറ്റേതെങ്കിലും സംഭാവനകൾ, സർക്കാർ നിർദ്ദേശിക്കുന്ന മറ്റേതെങ്കിലും തുകകൾ എന്നിവ പ്രത്യേക ഫണ്ടിലേക്ക് നിക്ഷേപിക്കണം. മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവുകൾ നടപ്പിലാക്കാത്ത തദ്ദേശ സ്ഥാപനങ്ങൾക്ക് സർക്കാർ പിഴ ചുമത്തും. സംസ്ഥാനത്ത് 100ൽ കൂടുതൽ ആളുകൾ ഒത്തുചേരുന്ന പരിപാടികൾ മൂന്ന് ദിവസം മുൻപെങ്കിലും ഗ്രാമ പഞ്ചായത്തിൽ അറിയിക്കണം. മാലിന്യ സംസ്‌ക്കരണവുമായി ബന്ധപ്പെട്ട് ഏതെങ്കിലും കുറ്റം നടന്നതായി സെക്രട്ടറിയെ രേഖാമൂലം അറിയിക്കുന്നവർക്ക് പാരിതോഷികം നൽകും.</p>
<p>മാലിന്യ സംസ്‌കരണ കേന്ദ്രങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇത്തരം കേന്ദ്രങ്ങളുടെ സമീപത്ത് താമസിക്കുന്ന ജനങ്ങൾക്ക് കെട്ടിട നികുതി ഒഴിവാക്കൽ, ഇളവുകൾ, ക്ഷേമ പദ്ധതികൾ ലഭ്യമാക്കൽ മുതലായ പ്രോത്സാഹനങ്ങൾ തദ്ദേശ സ്ഥാപനത്തിന് നൽകാമെന്ന് ഓർഡിനൻസിൽ വ്യവസ്ഥയുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/littering-and-dumping-local-secretaries-directed-to-impose-fine-of-rs-5000-immediately.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കൊച്ചി നഗരത്തില്&#x200d; മാലിന്യം തള്ളി; 2 ലക്ഷം രൂപ പിഴ</title>
		<link>https://www.chandrikadaily.com/garbage-dumped-in-kochi-city-2-lakh-fine.html</link>
					<comments>https://www.chandrikadaily.com/garbage-dumped-in-kochi-city-2-lakh-fine.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 21 Oct 2023 17:56:21 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[local]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Social]]></category>
		<category><![CDATA[dumped]]></category>
		<category><![CDATA[garbage]]></category>
		<category><![CDATA[kochi]]></category>
		<category><![CDATA[waste]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=280273</guid>

					<description><![CDATA[കളമശ്ശേരി നഗരസഭയിലെ വ്യാപാര സ്ഥാപനങ്ങളില്&#x200d; നിന്നും മാലിന്യം നീക്കുന്ന സ്വകാര്യ ഏജന്&#x200d;സിക്കാണ് പിഴ.]]></description>
										<content:encoded><![CDATA[<p>നഗരത്തില്&#x200d; മാലിന്യം തള്ളിയ ഏജന്&#x200d;സിക്ക് രണ്ടുലക്ഷം രൂപ പിഴ. കളമശ്ശേരി നഗരസഭയിലെ വ്യാപാര സ്ഥാപനങ്ങളില്&#x200d; നിന്നും മാലിന്യം നീക്കുന്ന സ്വകാര്യ ഏജന്&#x200d;സിക്കാണ് പിഴ.</p>
<p>ഇവരുടെ വാഹനത്തില്&#x200d; കൊണ്ടു വന്ന മാലിന്യം, കൊച്ചി കോര്&#x200d;പ്പറേഷനിലെ ചമ്പോക്കടവ് പാലത്തിന് സമീപം തള്ളുകയായിരുന്നു. ഇത് കൗണ്&#x200d;സിലറുടെയും, നൈറ്റ് സ്‌ക്വാഡിന്റെയും, ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്&#x200d; പിടികൂടി.</p>
<p>മേയറുടെ നിര്&#x200d;ദ്ദേശപ്രകാരം, മാലിന്യ നിക്ഷേപം നടത്തിയ ഏജന്&#x200d;സിക്കെതിരെ ഹെല്&#x200d;ത്ത് ഓഫീസര്&#x200d; രണ്ടുലക്ഷം രൂപ പിഴ ചുമത്തി. കൂടാതെ നിക്ഷേപിച്ച മാലിന്യം വേര്&#x200d;തിരിച്ച് ശേഖരിച്ച് കൊണ്ട് പോകുന്നതിനും നിര്&#x200d;ദ്ദേശം നല്&#x200d;കി. മാലിന്യം നിക്ഷേപിക്കുന്നവര്&#x200d;ക്കെതിരെ കര്&#x200d;ശന നടപടി സ്വീകരിക്കുമെന്ന് മേയര്&#x200d; അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/garbage-dumped-in-kochi-city-2-lakh-fine.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പഞ്ചായത്ത് ഓഫീസിനകത്ത് മാലിന്യം വലിച്ചെറിഞ്ഞു; എല്&#x200d;.ഡി.എഫ് പ്രവര്&#x200d;ത്തകര്&#x200d;ക്കെതിരെ പരാതി</title>
		<link>https://www.chandrikadaily.com/garbage-was-dumped-inside-the-panchayat-office-complaint-against-ldf-workers.html</link>
					<comments>https://www.chandrikadaily.com/garbage-was-dumped-inside-the-panchayat-office-complaint-against-ldf-workers.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 13 Oct 2023 11:49:46 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[complaint]]></category>
		<category><![CDATA[dumped]]></category>
		<category><![CDATA[ldf workers]]></category>
		<category><![CDATA[Panchayat office]]></category>
		<category><![CDATA[waste]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=279149</guid>

					<description><![CDATA[പഞ്ചായത്ത് അധികൃതരാണ് പൊലീസില്&#x200d; പരാതി നല്&#x200d;കിയത്.]]></description>
										<content:encoded><![CDATA[<p>ഏലംകുളം പഞ്ചായത്ത് ഓഫീസിനകത്ത് എല്&#x200d;.ഡി.എഫ് പ്രവര്&#x200d;ത്തകര്&#x200d; മാലിന്യം വലിച്ചെറിഞ്ഞതായി പരാതി. യു.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്ത് ഓഫീസിനകത്താണ് എല്&#x200d;.ഡി.എഫ് പ്രവര്&#x200d;ത്തകര്&#x200d; മാലിന്യം വലിച്ചെറിഞ്ഞത്. പഞ്ചായത്ത് അധികൃതരാണ് പൊലീസില്&#x200d; പരാതി നല്&#x200d;കിയത്.</p>
<p>ഭരണസമിതി മാലിന്യസംസ്‌കരണം കൃത്യമായി നടത്തുന്നില്ലെന്ന് ആരോപിച്ച് എല്&#x200d;.ഡി.എഫ് പ്രവര്&#x200d;ത്തകര്&#x200d; സമരം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ചാക്കുകളില്&#x200d; എത്തിച്ച മാലിന്യം പഞ്ചായത്ത് പ്രസിഡന്റിന്റെ ഓഫീസിനു മുന്നില്&#x200d; വിതറിയത്. ഇതോടെ നേരിയ സംഘര്&#x200d;ഷത്തിലേക്ക് കടന്നെങ്കിലും പൊലീസെത്തി സ്ഥിതി ശാന്തമാക്കി.</p>
<p>അതേസമയം, പഞ്ചായത്ത് ഓഫീസിലെ ജീവനക്കാരന്&#x200d; സമരക്കാര്&#x200d;ക്ക് നേരെ മാലിന്യം വലിച്ചെറിഞ്ഞെന്നും ഇതില്&#x200d; പ്രകോപിതരായ പ്രവര്&#x200d;ത്തകരാണ് ഓഫീസിന് മുന്നില്&#x200d; മാലിന്യം വിതറിയതെന്നുമാണ് എല്&#x200d;.ഡി.എഫിന്റെ വിശദീകരണം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/garbage-was-dumped-inside-the-panchayat-office-complaint-against-ldf-workers.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കാലിക്കറ്റ് സര്&#x200d;വകലാശാലക്കും കിട്ടി പിഴ; ക്യാമ്പസില്&#x200d; മാലിന്യം തള്ളിയതിന് 50,000 രൂപ പിഴ</title>
		<link>https://www.chandrikadaily.com/calicut-university-also-fined-50000-fine-for-littering-on-campus.html</link>
					<comments>https://www.chandrikadaily.com/calicut-university-also-fined-50000-fine-for-littering-on-campus.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 11 Oct 2023 09:05:15 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[CALICUT UNIVERSITY CAMPUS]]></category>
		<category><![CDATA[fine]]></category>
		<category><![CDATA[waste]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=278826</guid>

					<description><![CDATA[പരിശോധനാസമയത്ത് സര്&#x200d;വകലാശാലാ ജീവനക്കാരന്&#x200d; മാലിന്യം തള്ളുന്നത് കൈയോടെ പിടിക്കുകയും ചെയ്തു.]]></description>
										<content:encoded><![CDATA[<p>കാലിക്കറ്റ് സര്&#x200d;വകലാശാലാ ക്യാമ്പസിലെ വിവിധയിടങ്ങളില്&#x200d; മാലിന്യം തള്ളിയത് കണ്ടെത്തിയതിനെത്തുടര്&#x200d;ന്ന് സര്&#x200d;വകലാശാലയ്ക്ക് 50,000 രൂപ പിഴയിട്ടു. സര്&#x200d;വകലാശാലയില്&#x200d; മാലിന്യം തള്ളുന്നതിനെതിരേ പരാതികള്&#x200d; ലഭിച്ചതിനെത്തുടര്&#x200d;ന്ന് പഞ്ചായത്തധികൃതര്&#x200d; നടത്തിയ പരിശോധനയിലാണ് വിവിധ സ്ഥലങ്ങളില്&#x200d; മാലിന്യങ്ങള്&#x200d; കണ്ടെത്തിയത്.</p>
<p>ക്യാമ്പസ് വാസികളുടെ പരാതികളുടെ അടിസ്ഥാനത്തില്&#x200d; പഞ്ചായത്ത് പ്രസിഡന്റ് ടി. വിജിത്ത്, സ്ഥിരംസമിതി അധ്യക്ഷരായ എം. സുലൈമാന്&#x200d;, പിയൂഷ് അണ്ടിശ്ശേരി എന്നിവരുടെ നേതൃത്വത്തില്&#x200d; നടന്ന പരിശോധനയില്&#x200d; പത്തോളം സ്ഥലങ്ങളിലാണ് മാലിന്യക്കൂന കണ്ടെത്തിയത്. ഇതുസംബന്ധിച്ച് കേസുമെടുത്തു.</p>
<p>കൂടാതെ പരിശോധനാസമയത്ത് സര്&#x200d;വകലാശാലാ ജീവനക്കാരന്&#x200d; മാലിന്യം തള്ളുന്നത് കൈയോടെ പിടിക്കുകയും ചെയ്തു. സര്&#x200d;വകലാശാലാ ക്വാര്&#x200d;ട്ടേഴ്സുകളില്&#x200d; താമസിക്കുന്നവര്&#x200d;ക്ക് അജൈവ മാലിന്യങ്ങള്&#x200d; സംസ്‌കരിക്കാന്&#x200d; സംവിധാനമില്ലാത്തതു കൊണ്ടാണ് ക്യാമ്പസില്&#x200d; മാലിന്യം തള്ളേണ്ടിവരുന്നതെന്നും ഇതു വലിയ പ്രതിസന്ധിയാണെന്നും സര്&#x200d;വകലാശാലാ ജീവനക്കാര്&#x200d; പഞ്ചായത്തധികൃതരെ അറിയിച്ചു.</p>
<p>പഞ്ചായത്തും സര്&#x200d;വകലാശാലാ ജീവനക്കാരും നിരന്തരം ആവശ്യപ്പെട്ടിട്ടും സര്&#x200d;വകലാശാല ഇക്കാര്യത്തില്&#x200d; നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. ഭക്ഷ്യവിഷബാധയെത്തുടര്&#x200d;ന്ന് ലേഡീസ് ഹോസ്റ്റല്&#x200d; കാന്റീനില്&#x200d; പരിശോധന നടത്തിയപ്പോഴും മാലിന്യം അലക്ഷ്യമായി കൈകാര്യംചെയ്യുന്നതു കണ്ടെത്തിയിരുന്നു. അഴുക്കുജലം തുറന്ന ഓടയിലൂടെ ഒഴുക്കിവിടുകയാണെന്നും കണ്ടെത്തിയതാണ്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/calicut-university-also-fined-50000-fine-for-littering-on-campus.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
