WATER – Chandrika Daily https://www.chandrikadaily.com Mon, 08 Dec 2025 11:10:34 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg WATER – Chandrika Daily https://www.chandrikadaily.com 32 32 കുപ്പിവെള്ളത്തില്‍ ചത്ത പല്ലി; വെള്ളം കുടിച്ച യുവാവ് ആശുപത്രിയില്‍ https://www.chandrikadaily.com/dead-lizard-in-bottled-water-the-young-man-is-in-the-hospital-after-drinking-water.html https://www.chandrikadaily.com/dead-lizard-in-bottled-water-the-young-man-is-in-the-hospital-after-drinking-water.html#respond Mon, 08 Dec 2025 11:10:34 +0000 https://www.chandrikadaily.com/?p=367544 കോഴിക്കോട്: നന്മണ്ടയിലെ ഒരു ബേക്കറിയില്‍ നിന്ന് വാങ്ങിയ കുപ്പിവെള്ളത്തില്‍ ചത്ത പല്ലിയെ കണ്ടെത്തിയെന്ന പരാതിയെ തുടര്‍ന്ന് യുവാവ് ആശുപത്രിയില്‍ ചികിത്സ തേടി. കോഴിക്കോട് അത്തോളി സ്വദേശി റിഷി റസാഖ് ആണ് സംഭവവുമായി ബന്ധപ്പെട്ട് പരാതി ഉയര്‍ത്തിയത്. റിഷിയും കുടുംബവും യാത്രയ്ക്കിടെ ബേക്കറിയില്‍ നിന്ന് വെള്ളം വാങ്ങി. ആദ്യം റിഷി വെള്ളം കുടിച്ചു. ശേഷം അഞ്ചുവയസ്സുള്ള കുട്ടിക്ക് നല്‍കാനിരിക്കെ വെള്ളത്തില്‍ ദുര്‍ഗന്ധം അനുഭവപ്പെട്ടതോടെ സംശയം തോന്നി. തുടര്‍ന്ന് കുപ്പിയുടെ അടിഭാഗം പരിശോധിച്ചപ്പോള്‍ ചത്ത പല്ലിയെ കണ്ടതായാണ് റിഷിയുടെ ആരോപണം. ‘Heaven Cool’ എന്ന ബ്രാന്‍ഡിന്റെ കുപ്പി വെള്ളത്തിലാണ് പല്ലിയെ കണ്ടെത്തിയത്. കുപ്പിയുടെ കാലാവധി 2026 മെയ് വരെ പ്രിന്റ് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവം മനസ്സിലാക്കിയതിനെ തുടര്‍ന്ന് റിഷി ബാലുശ്ശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തെ കുറിച്ച് ആരോഗ്യവകുപ്പില്‍ ഔദ്യോഗിക പരാതി നല്‍കുമെന്ന് റിഷി റസാഖ് അറിയിച്ചു. സംഭവം സംബന്ധിച്ച പരിശോധനയ്ക്കായി ആരോഗ്യ വിഭാഗം ഉടന്‍ തന്നെ നടപടി സ്വീകരിക്കുമെന്നാണ് വിവരം ലഭിച്ചത്.

]]>
https://www.chandrikadaily.com/dead-lizard-in-bottled-water-the-young-man-is-in-the-hospital-after-drinking-water.html/feed 0
പ്രളയ സാധ്യത മുന്നറിയിപ്പ്: നദി തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം https://www.chandrikadaily.com/flood-risk-warning-those-on-the-river-banks-should-be-careful.html https://www.chandrikadaily.com/flood-risk-warning-those-on-the-river-banks-should-be-careful.html#respond Sun, 01 Jun 2025 06:24:10 +0000 https://www.chandrikadaily.com/?p=343205 ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് വിവിധ നദികളില്‍ പ്രളയ സാധ്യത മുന്നറിയിപ്പ്. ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ നിലനില്‍ക്കുന്നതിനാല്‍ താഴെ പറയുന്ന നദികളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്.

ഒരു കാരണവശാലും നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിര്‍ദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കാന്‍ തയ്യാറാവണമെന്നും മുന്നറിയിപ്പുണ്ട്.

ഓറഞ്ച് അലര്‍ട്ട്

പത്തനംതിട്ട: മണിമല (തോന്ദ്ര സ്റ്റേഷന്‍)

യെല്ലോ അലര്‍ട്ട്

ആലപ്പുഴ: അച്ചന്‍കോവില്‍ (നാലുകെട്ടുകവല സ്റ്റേഷന്‍)

കാസര്‍കോട്: മൊഗ്രാല്‍ (മധുര്‍ സ്റ്റേഷന്‍)

കോട്ടയം: മീനച്ചില്‍ (പേരൂര്‍ സ്റ്റേഷന്‍)

പത്തനംതിട്ട: അച്ചന്‍കോവില്‍ (കല്ലേലി സ്റ്റേഷന്‍ ആന്‍ഡ് കോന്നി ജിഡി സ്റ്റേഷന്‍)

]]>
https://www.chandrikadaily.com/flood-risk-warning-those-on-the-river-banks-should-be-careful.html/feed 0
കേരളത്തില്‍ 10 ജില്ലകളിലെ 74 സ്ഥലങ്ങളില്‍ കുടിവെള്ളം മലിനമെന്ന് റിപ്പോര്‍ട്ട് https://www.chandrikadaily.com/drinking-water-is-reported-to-be-polluted-in-74-places-in-10-districts-in-kerala.html https://www.chandrikadaily.com/drinking-water-is-reported-to-be-polluted-in-74-places-in-10-districts-in-kerala.html#respond Fri, 14 Mar 2025 06:06:17 +0000 https://www.chandrikadaily.com/?p=333814 കേരളത്തില്‍ 10 ജില്ലകളിലെ 74 സ്ഥലങ്ങളിലെ കുടിവെള്ളം മലിനമെന്ന് കണ്ടെത്തി. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ കുടിവെള്ളം മലിനപ്പെടുകയാണെന്നും ജലവിഭവ മന്ത്രാലയത്തിന്റെ പാര്‍ലമെന്റ് സമിതി റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

തിരുവനന്തപുരം(1), ആലപ്പുഴ (12), ഇടുക്കി (3), കണ്ണൂര്‍ (21), കാസര്‍ഗോഡ് (2), കോഴിക്കോട് (15), മലപ്പുറം (8), പാലക്കാട് (2), തൃശൂര്‍ (2), വയനാട് (8) എന്നീ ജില്ലകളിലാണ് കുടിവെള്ളത്തില്‍ മാലിന്യം കണ്ടെത്തിയത്. രാജ്യത്ത് 7 സംസ്ഥാനങ്ങളിലെ 96 ജില്ലകളിലുള്ള 11,348 ജനവാസകേന്ദ്രങ്ങളിലെ വെള്ളത്തിലും മാലിന്യമുണ്ടെന്നാണ് കണ്ടെത്തല്‍. അസം, ബിഹാര്‍, ഒഡീഷ, പഞ്ചാബ്, രാജസ്ഥാന്‍, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു.

ലവണാംശം, ഇരുമ്പ്, നൈട്രേറ്റ്, ഖനലോഹങ്ങള്‍ തുടങ്ങിയ മലിനീകരണങ്ങള്‍ക്കുള്ള ഹ്രസ്വകാല നടപടികളൊന്നും സര്‍ക്കാരുകള്‍ സ്വീകരിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 9 ജില്ലകളിലെ 32 ജനവാസകേന്ദ്രങ്ങളില്‍ റേഡിയോ ആക്റ്റീവ് മൂലകമായ യുറേനിയമാണ് കണ്ടെത്തിയത്. വൃക്ക, കരള്‍ തുടങ്ങിയ ആന്തരികാവയവങ്ങളില്‍ അടിഞ്ഞുകൂടുന്ന ഈ മാലിന്യങ്ങള്‍ മരണത്തിന് കാരണമായേക്കാം.

ഇത്തരം പ്രദേശങ്ങളില്‍ സുരക്ഷിതമായ കുടിവെള്ളം നല്‍കുന്നതിന് ഉടനടിയുള്ള നടപടി സ്വീകരിക്കണമെന്നും ജലവിഭവ സ്റ്റാന്‍ഡിങ് കമ്മിറ്റി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. അതേസമയം 22 പ്രദേശങ്ങളില്‍ ഇടക്കാല നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെങ്കിലും 10 ജനവാസ കേന്ദ്രങ്ങള്‍ നടപടിക്കായി കാത്തിരിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

 

]]>
https://www.chandrikadaily.com/drinking-water-is-reported-to-be-polluted-in-74-places-in-10-districts-in-kerala.html/feed 0
പറഞ്ഞ വാക്ക് മാറ്റി പറഞ്ഞ് സി.പി.സി.ബി; കുംഭമേളയിലെ വെള്ളം കുളിക്കാന്‍ അനുയോജ്യമാണെന്ന് പുതിയ റിപ്പോര്‍ട്ട്‌ https://www.chandrikadaily.com/cpcb-backs-down-new-report-says-kumbh-mela-water-is-suitable-for-bathing.html https://www.chandrikadaily.com/cpcb-backs-down-new-report-says-kumbh-mela-water-is-suitable-for-bathing.html#respond Mon, 10 Mar 2025 03:10:50 +0000 https://www.chandrikadaily.com/?p=333285 മഹാകുംഭമേളയിലെ ജലത്തിന്റെ ഗുണനിലവാരം കുളിക്കാന്‍ അനുയോജ്യമായിരുന്നുവെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പുതിയ റിപ്പോര്‍ട്ട്. ഉയര്‍ന്ന കോളിഫോം ബാക്ടീരിയയുടെ വര്‍ധിച്ച അളവ് കാരണം കുംഭമേളയ്ക്കിടെ പ്രയാഗ്‌രാജിലെ പല സ്ഥലങ്ങളിലും വെള്ളം കുളിക്കാന്‍ അനുയോജ്യമല്ലെന്നായിരുന്നു നേരത്തെ നല്‍കിയ റിപ്പോര്‍ട്ട്.

ഒരേ സ്ഥലങ്ങളില്‍ നിന്ന് വ്യത്യസ്ത തീയതികളില്‍ എടുത്ത ജല സാമ്പിളുകള്‍ വ്യത്യാസപ്പെട്ടതിനാല്‍ ഡാറ്റയിലെ പൊരുത്തക്കേടുകള്‍ കാരണം ഒരു സ്റ്റാറ്റിസ്റ്റിക്കല്‍ വിശകലനം ആവശ്യമാണെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് പറഞ്ഞിരുന്നു.

ഫെബ്രുവരി 17ന് സി.പി.സി.ബി സമര്‍പ്പിച്ച ഒരു റിപ്പോര്‍ട്ട് പ്രകാരം പ്രയാഗ്‌രാജിലെ വെള്ളത്തില്‍ ഫീക്കല്‍ കോളിഫോം അളവ് കൂടുതലാണെന്ന് പറഞ്ഞിരുന്നു. ജനുവരി രണ്ടാം വാരത്തില്‍ നടത്തിയ പരിശോധനയിലായിരുന്നു ഇത് കണ്ടെത്തിയത്.

തുടര്‍ന്ന് പ്രയാഗ്‌രാജില്‍ നടക്കുന്ന മഹാ കുംഭമേളയില്‍ ഗംഗയും യമുനയും സംഗമിക്കുന്ന സ്ഥലത്തെ വെള്ളത്തിന്റെ ഗുണനിലവാരം മോശമാണെന്നും വെള്ളത്തില്‍ ഉയര്‍ന്ന അളവില്‍ ഫീക്കല്‍ കോളിഫോം അടങ്ങിയിട്ടുണ്ടെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് (സി.പി.സി.ബി) ഫെബ്രുവരി 17 ന് ദേശീയ ഹരിത െ്രെടബ്യൂണലിനെ (എന്‍.ജി.ടി) അറിയിച്ചു.

എന്നാല്‍ ഫെബ്രുവരി 28ന് ട്രിബ്യൂണലിന്റെ വെബ്‌സൈറ്റില്‍ പുതിയതായി അപ്‌ലോഡ് ചെയ്ത റിപ്പോര്‍ട്ടില്‍, ജനുവരി 12 മുതല്‍ ഗംഗാ നദിയിലെ അഞ്ച് സ്ഥലങ്ങളിലും യമുന നദിയിലെ രണ്ട് സ്ഥലങ്ങളിലും സ്‌നാന ദിനങ്ങള്‍ ഉള്‍പ്പെടെ ആഴ്ചയില്‍ രണ്ടുതവണ ബോര്‍ഡ് ജല നിരീക്ഷണം നടത്തിയതായി പറയുന്നു.

‘ഒരേ സ്ഥലത്ത് നിന്ന് വ്യത്യസ്ത തീയതികളില്‍ എടുത്ത സാമ്പിളുകളുടെ ുഒ, അലിഞ്ഞുചേര്‍ന്ന ഓക്‌സിജന്‍ (ഉഛ), ബയോകെമിക്കല്‍ ഓക്‌സിജന്‍ ഡിമാന്‍ഡ് (ആഛഉ), ഫെക്കല്‍ കോളിഫോം കൗണ്ട് (എഇ) എന്നിങ്ങനെ വിവിധ പാരാമീറ്ററുകളിലെ മൂല്യങ്ങളില്‍ കാര്യമായ വ്യത്യാസമുണ്ട്. പ്രത്യേക സ്ഥലത്തും സമയത്തും എടുത്ത സാമ്പിളുകള്‍ ജലത്തിന്റെ ഗുണനിലവാരത്തിന്റെ ചെറിയ ചിത്രം മാത്രമേ പ്രതിനിധീകരിക്കുന്നുള്ളൂ,’ റിപ്പോര്‍ട്ടില്‍ പറയുന്നു.

100 മില്ലി ലിറ്ററിന് 2,500 യൂണിറ്റ് എന്നതാണ് ഫിക്കല്‍ കോളിഫോം ബാക്ടീരിയുടെ അനുവദനീയ പരിധി. പുതിയ റിപ്പോര്‍ട്ട് അനുസരിച്ച്, കുംഭമേളയിലെ വെള്ളത്തിലെ ഫീക്കല്‍ കോളിഫോം ബാക്ടീരിയുടെ ശരാശരി മൂല്യം 100 മില്ലി ലിറ്ററില്‍ 1,400 ആയി കുറഞ്ഞു.

]]>
https://www.chandrikadaily.com/cpcb-backs-down-new-report-says-kumbh-mela-water-is-suitable-for-bathing.html/feed 0
ദക്ഷിണേന്ത്യക്ക് ദാഹിക്കുന്നു; അണക്കെട്ടിലുള്ളത് 17 ശതമാനം വെള്ളം മാത്രമെന്ന് കേന്ദ്ര ജല കമ്മീഷൻ https://www.chandrikadaily.com/the-south-is-thirsty-the-central-water-commission-says-that-only-17-percent-of-the-water-is-in-the-dam.html https://www.chandrikadaily.com/the-south-is-thirsty-the-central-water-commission-says-that-only-17-percent-of-the-water-is-in-the-dam.html#respond Sun, 28 Apr 2024 06:49:50 +0000 https://www.chandrikadaily.com/?p=296199 ന്യൂഡൽഹി: താപനിലയില്‍ വലിയ വർധനവ് നേരിടുന്ന ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ വരള്‍ച്ചയുടെ വക്കില്‍. ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും മോശം അവസ്ഥയിലാണ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ജല സംഭരണം എന്നാണ് റിപ്പോര്‍ട്ട്. കേരളം, തമിഴ്‌നാട്, കര്‍ണാടക, തെലങ്കാന, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിലെ അണക്കെട്ടുകളില്‍ സംഭരിച്ചിട്ടുള്ള ജലം ശരാശരിയിലും താഴെയെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

ദേശീയ ജലകമ്മീഷന്‍ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ അണക്കെട്ടുകളില്‍ 17 ശതമാനം ജലം മാത്രമാണുള്ളത്. കഴിഞ്ഞ വര്‍ഷം ഇക്കാലയളവില്‍ ഇത് 29 ശതമാനം ആയിരുന്നിടത്താണ് ജല ദൗര്‍ലഭ്യത്തിന്റെ രൂക്ഷത വെളിപ്പെടുന്നത്. 43 അണക്കെട്ടുകളാണ് ആറ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലായുള്ളത്.

വേനല്‍ കാലത്ത് അണക്കെട്ടുകളിലെ ജലനിരപ്പ് കുറയുന്നത് അസാധാരണമല്ല, എന്നാല്‍ ഇത്തവണ നേരിടുന്ന കുത്തനെയുള്ള ഇടിവ് ആശങ്കയുണര്‍ത്തുന്നതാണ്. മണ്‍സൂണ്‍ ആരംഭിക്കാന്‍ ഇനിയും ഒരു മാസമെങ്കിലും വേണ്ടിവരുമെന്നതാണ് ആശങ്കയുടെ അടിസ്ഥാനം. മണ്‍സൂണ്‍ മഴയിലെ കുറവ് ജല സംഭരണം കുറയുന്നതിന് കാരണമായി. കുടിവെള്ളത്തിനും ജലസേചന ആവശ്യങ്ങള്‍ക്കുമായി കൂടുതല്‍ വെള്ളം പിന്‍വലിക്കേണ്ടിവന്നതും പ്രതിസന്ധിക്ക് ആക്കം കൂട്ടി. വെള്ള ക്ഷാമം ഇത്തവണ രൂക്ഷമായി നേരിടുകയാണ് കര്‍ണാടക. കാവേരി നദിയിലെ ജലനിരപ്പും സംഭരണികളിലെ ജലനിരപ്പും വേനല്‍ കടുത്തതോടെ ആശങ്കപ്പെടുത്തും വിധം താഴ്ന്നത് ബെംഗളൂരു മേഖലയെ ഉള്‍പ്പെടെ ബാധിച്ചു. കാവേരി നദിയിലെ വെള്ളം ആശ്രയിച്ചാണ് ബെംഗളൂരുവിലെ ജനജീവിതം മുന്നോട്ട് പോകുന്നത്.

2023ന് മുമ്പുള്ള വര്‍ഷങ്ങളെ അപേക്ഷിച്ച് 34 ശതമാനം മഴയുടെ കുറവാണ് കഴിഞ്ഞ തവണ കേരളത്തില്‍ രേഖപ്പെടുത്തിയത്. ഇത് വ്യാപക കൃഷി നാശങ്ങള്‍ക്കും കുടിവെള്ള ക്ഷാമത്തിനും വഴിവച്ചിരുന്നു. എന്നാല്‍ ഈ വര്‍ഷം സാധാരണയില്‍ കവിഞ്ഞ മഴ ലഭിക്കുമെന്നാണ് സൂചന. എല്‍നിനോ പ്രതിഭാസമായിരുന്നു കഴിഞ്ഞ തവണ വില്ലനായത്. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെ നീണ്ടുനില്‍ക്കുന്ന കാലവര്‍ഷത്തില്‍ സംസ്ഥാനത്ത് സാധാരണയില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് ആദ്യ ഘട്ട പ്രവചനം. സാധാരണഗതിയില്‍ 2018.6 മില്ലിമീറ്റര്‍ മഴയാണ് കേരളത്തില്‍ ലഭിക്കുക. എന്നാല്‍ കഴിഞ്ഞ വര്‍ഷം 1327 മില്ലിമീറ്റര്‍ മാത്രമായിരുന്നു പെയ്തത്. അതേസമയം,ഈ വര്‍ഷം കേരളം ഉള്‍പ്പെടെയുള്ള മേഖലയില്‍ ശക്തമായ കാലവര്‍ഷം ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.

]]>
https://www.chandrikadaily.com/the-south-is-thirsty-the-central-water-commission-says-that-only-17-percent-of-the-water-is-in-the-dam.html/feed 0
സംസ്ഥാന കലോത്സവം: പ്രധാനവേദിയുടെ മുന്‍വശം മാസങ്ങളായി ചളിയില്‍ മുങ്ങിക്കിടക്കുന്നു കണ്ണടച്ച് അധികൃതരും https://www.chandrikadaily.com/1state-arts-festival-the-front-of-the-main-stage-has-been-mired-in-mud-for-months-officials-turn-a-blind-eye.html https://www.chandrikadaily.com/1state-arts-festival-the-front-of-the-main-stage-has-been-mired-in-mud-for-months-officials-turn-a-blind-eye.html#respond Fri, 05 Jan 2024 14:11:43 +0000 https://www.chandrikadaily.com/?p=287306 കൊല്ലം ആശ്രമത്തെ ബസ് സ്‌റ്റോപ്പിന് മുന്‍വശം ചളിയില്‍ പുതഞ്ഞു നില്‍ക്കുന്നതിനാല്‍ ബസ് കാത്തിരിക്കുന്നവരും കലോത്സവത്തിന്റെ പ്രധാന വേദിയായതിനാല്‍ കാണികളും വലിയ രീതിയില്‍ ബുദ്ധിമുട്ടിലായി. പുനലൂര്‍, കൊട്ടാരക്കര, കുണ്ടറ, ഇളമ്പള്ളൂര്‍ തുടങ്ങിയ ബസുകള്‍ ചിന്നക്കടയില്‍ നിന്ന് ഈ റോഡിലൂടെയാണ് കടന്നുപോകുന്നത്. മഴ ചെറുതായി ഒന്നു പെയ്താല്‍ ബസ്‌സ്‌റ്റേപ്പിന് മുന്‍വശമാകെ വെള്ളക്കെട്ട് രൂപപ്പെടും. വെയില്‍ നേരിട്ടു പതിക്കാത്ത ഇടമായതിനാല്‍ തന്നെ വെള്ളം വറ്റാന്‍ ഏറെ സമയമെടുക്കുകയും ചെയ്യും. ഇതെല്ലാം കുറെ നാളുകളായി ഇവിടെ സംഭവിക്കുന്നതാണ്. എന്നിട്ടും വേണ്ട നടപടികള്‍ സ്വീകരിക്കാത്തത് അധികൃതരുടെ അനാസ്ഥയാണ്.

വെള്ളക്കെട്ടും ചളിയുമായതിനാല്‍ യാത്രക്കാര്‍ക്ക് ഇതില്‍ ചവിട്ടി വേണം ബസിന് അടുത്തേക്കു പോകാനും പ്രധാനവേദിയിലേക്ക് പോകാനും വലിയ ബുദ്ധിമുട്ടാണ്. ബസ് സ്‌റ്റോപിന്റെ മുന്‍വശത്ത് ഏറെ നീളത്തിലാണ് ഇപ്പോള്‍ ചളി നിറഞ്ഞു നില്‍ക്കുന്നത്. ആശ്രമത്ത് വന്നിറങ്ങുന്നവര്‍ക്കും ബസില്‍ നിന്ന് ഈ ചളിയിലേക്കോ വെള്ളക്കെട്ടിലേക്കോ ഇറങ്ങേണ്ട സാഹചര്യമാണ് നിലവിലുള്ളത്. ചളിയും വെള്ളക്കെട്ടുമായതിനാല്‍ ബസുകളും ആ ഭാഗം വിട്ടിട്ട് റോഡിന്റെ മധ്യഭാഗത്തേക്കോ അല്ലെങ്കില്‍ ബസ് സ്‌റ്റോപ്പില്‍ നിന്നു മാറിയോ ആണ് ആളുകളെ ഇറക്കുന്നതും കയറ്റുന്നതും. ഇത് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുകയും അപകടങ്ങള്‍ക്ക് കാരണമാവുകയും ചെയ്യുന്നുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തില്‍ വലിയ തിരക്കാണ് വേദിയിലും പുറത്തും ഇത് കാരണം വലിയ അപകടങ്ങള്‍ക്ക് വഴിവയ്ക്കും.

ബസ് സ്‌റ്റോപ്പില്‍ കയറി ഇരുന്നു വിശ്രമിച്ചു ബസ് കാത്തിരിക്കാമെന്നു കരുതിയാലും ചിലപ്പോള്‍ നടക്കില്ല. ബസിന് നിര്‍ത്താന്‍ കാണിക്കാനോ നിര്‍ത്തുമ്പോഴേക്ക് ചളിയും വെള്ളക്കെട്ടും മറികടന്നു എത്താനോ പെട്ടെന്നു കഴിയില്ല എന്നതാണ് കാരണം. ഇത് യാത്രക്കാര്‍ റോഡില്‍ തന്നെ ബസ് കാത്തിരിക്കുന്നതിലേക്കും നയിക്കുന്നുണ്ട്. നഗരത്തിലെ പ്രധാനപ്പെട്ട ഇടങ്ങളിലൊന്നായ ആശാമത്തെ ബസ്‌സ്‌റ്റോപ്പിന് മുന്‍വശം വെള്ളക്കെട്ടും ചളിയും നിറഞ്ഞു നില്‍ക്കാന്‍ തുടങ്ങിയിട്ട് എത്രയൊ മാസങ്ങള്‍ കഴിഞ്ഞു.

]]>
https://www.chandrikadaily.com/1state-arts-festival-the-front-of-the-main-stage-has-been-mired-in-mud-for-months-officials-turn-a-blind-eye.html/feed 0
മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; അടുത്തയാഴ്ച അതിശക്തമായ മഴ; ഇന്ന് ഏഴിടത്ത് യെല്ലോ അലര്‍ട്ട് https://www.chandrikadaily.com/orange-alert-in-three-districts-heavy-rain-next-week-yellow-alert-at-seven-places-today.html https://www.chandrikadaily.com/orange-alert-in-three-districts-heavy-rain-next-week-yellow-alert-at-seven-places-today.html#respond Sat, 02 Sep 2023 08:56:38 +0000 https://www.chandrikadaily.com/?p=272605 സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. അടുത്ത അഞ്ച് ദിവസം ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തീവ്രമഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.

ഇന്ന്‌ 7 ജില്ലകളിലാണ് ശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകല്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഞായറാഴ്ച തിരുവനന്തപുരം, കൊല്ലം, ആലുപ്പഴ ജില്ലകളിലാണ് ശക്തമായ മഴയ്ക്ക് സാധ്യത.

തിങ്കളാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ യെല്ലോ അലര്‍ട്ടും ആലപ്പുഴയില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. ചൊവ്വാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ടും ആലപ്പുഴയില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. ബുധനാഴ്ച ഇടുക്കി ജില്ലയില്‍ ഓറഞ്ച് അലര്‍ട്ടും ആലപ്പുഴ, എറണാകുളം തൃശൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.

വടക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഒരു ചക്രവാതച്ചുഴി നിലനില്‍ക്കുന്നുണ്ട്. നാളെയോടെ വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ മറ്റൊരു ചക്രവാതച്ചുഴി കൂടി രൂപപ്പെടും. പിന്നീടുള്ള 48 മണിക്കൂറില്‍ ഇത് ന്യൂനമര്‍ദമായി മാറുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതിന്റെ സ്വാധീനഫലമായാണ് കേരളത്തില്‍ അടുത്ത അഞ്ചുദിവസം ശക്തമായ മഴ തുടരുമെന്ന കേന്ദ്ര കാലവസ്ഥവകുപ്പിന്റെ പ്രവചനം.

]]>
https://www.chandrikadaily.com/orange-alert-in-three-districts-heavy-rain-next-week-yellow-alert-at-seven-places-today.html/feed 0
കുറഞ്ഞ സമയംകൊണ്ട് രണ്ട് ലിറ്റര്‍ വെള്ളം കുടിച്ച യുവതി മരിച്ചു https://www.chandrikadaily.com/the-woman-died-after-drinking-two-liters-of-water-in-a-short-time.html https://www.chandrikadaily.com/the-woman-died-after-drinking-two-liters-of-water-in-a-short-time.html#respond Mon, 07 Aug 2023 11:02:07 +0000 https://www.chandrikadaily.com/?p=268626 വാഷിങ്ടണ്‍: അമേരിക്കയിലെ ഇന്ത്യാനയില്‍ 20 മിനുട്ടുകൊണ്ട് രണ്ട് ലിറ്റര്‍ വെള്ളം കുടിച്ച യുവതിക്ക് ദാരുണാന്ത്യം. ആഷ്‌ലി സമ്മേഴ്‌സ് എന്ന മുപ്പത്തഞ്ചുകാരിയാണ് മരിച്ചത്. ഇന്ത്യാനയിലെ ലേക്ക് ഫ്രീമാനില്‍ സന്ദര്‍ശനത്തിന് എത്തിയ യുവതി കൊടുംചൂടില്‍ നിര്‍ജലീകരണം അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് അമിതമായി വെള്ളം കുടിച്ചത്.

നാലു കുപ്പി വെള്ളമാണ് ഇവര്‍ കുറഞ്ഞ സമയം കൊണ്ട് കുടിച്ചു തീര്‍ത്തത്. വാട്ടര്‍ ടോക്‌സിറ്റിയാണ് മരണ കാരണമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു ദിവസം കൊണ്ട് ഒരാള്‍ കുടിച്ചു തീര്‍ക്കേണ്ട വെള്ളമാണ് ഒറ്റയടിക്ക് കുടിച്ചത്. കുറഞ്ഞ സമയം കൊണ്ട് അമിതമായി വെള്ളം കുടിക്കുന്നത് ശരീരത്തിന് ഹാനികരമാണെങ്കിലും മരണം സംഭവിക്കുന്നത് അസാധാരണമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. രണ്ട് കുട്ടികളുടെ മാതാവാണ് ആഷ്‌ലി.

]]>
https://www.chandrikadaily.com/the-woman-died-after-drinking-two-liters-of-water-in-a-short-time.html/feed 0
കേജ്‌രിവാളിന്റെ വീടിന് സമീപം വരെ വെള്ളമെത്തി; ആശങ്കയോടെ രാജ്യതലസ്ഥാനം https://www.chandrikadaily.com/water-reached-near-kejriwals-house-the-national-capital-with-concern.html https://www.chandrikadaily.com/water-reached-near-kejriwals-house-the-national-capital-with-concern.html#respond Thu, 13 Jul 2023 12:24:55 +0000 https://www.chandrikadaily.com/?p=264481 യമുനയില്‍ ജലനിരപ്പുയര്‍ന്നതോടെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ വസതിക്കു 350 മീറ്റര്‍ അടുത്തുവരെ വെള്ളം കയറി. വെള്ളപ്പൊക്കം ഡല്‍ഹിയിലെ ജനജീവിതം സ്തംഭിപ്പിച്ചിരിക്കുകയാണ്. 45 വര്‍ഷത്തിനിടെ ഏറ്റവും രൂക്ഷമായ വെള്ളപ്പൊക്കമാണ് ഡല്‍ഹി അഭിമുഖീകരിക്കുന്നത്.

സെക്രട്ടേറിയറ്റ് ഉള്‍പ്പെടെ ഡല്‍ഹിയിലെ പ്രധാന സ്ഥലങ്ങളിലെല്ലാം വെള്ളം കയറി. സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ഞായറാഴ്ച വരെ അവധി പ്രഖ്യാപിച്ചു. 45 വര്‍ഷത്തിനിടെ യമുനയിലെ ജലനിരപ്പ് 208.53 മീറ്ററാണ് രാവിലെ 10 മണിക്കു രേഖപ്പെടുത്തിയത്. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി.

ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് സ്വകാര്യ കമ്പനികള്‍ വര്‍ക്ക് ഫ്രം ഹോം നല്‍കണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ ആവശ്യപ്പെട്ടു. ഡല്‍ഹിയില്‍ കുടിവെള്ള ദൗര്‍ലഭ്യവും അനുഭവപ്പെടുന്നുണ്ട്. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് മൂന്നു കുടിവെള്ള വിതരണ പ്ലാറ്റുകള്‍ അടച്ചിട്ടിരിക്കുകയാണ്. കുടിവെള്ള വിതരണം പുനഃസ്ഥാപിക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നതായി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ ട്വിറ്ററിലൂടെ അറിയിച്ചു. നഗരത്തിനു സമീപത്തുള്ള ബോട്ട്ക്ലബ്, പാണ്ഡവ് നഗര്‍, ഗാന്ധിനഗര്‍, ഭജന്‍പുര എന്നിവിടങ്ങളിലാണ് വെള്ളപ്പൊക്കം സാരമായി ബാധിച്ചത്.

മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ ഓഫിസ്, മന്ത്രിസഭ, മറ്റ് ഉന്നത പ്രദേശങ്ങള്‍ എന്നിവിടങ്ങളിലെല്ലാം വെള്ളപ്പൊക്കം ബാധിച്ചു. വ്യവസായ ആവശ്യങ്ങള്‍ക്കായുള്ള വാഹനങ്ങള്‍ നഗരത്തില്‍ പ്രവേശിക്കരുതെന്ന് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് കേജ്‌രിവാള്‍ ആവശ്യപ്പെട്ടു. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് കൂട്ടംകൂടിയുള്ള സഞ്ചാരം ഴിവാക്കണമെന്ന് പൊലീസ് ജനങ്ങളോട് ആവശ്യപ്പെട്ടു….

 

]]>
https://www.chandrikadaily.com/water-reached-near-kejriwals-house-the-national-capital-with-concern.html/feed 0
ബെല്ലന്ദൂര്‍ തടാകത്തിലെ ജലം പതയായി നുരഞ്ഞു പൊങ്ങുന്നു; ആഴത്തിലുള്ള പഠനവുമായി ഗവേഷകര്‍ https://www.chandrikadaily.com/the-waters-of-the-bellandur-lake-are-foaming-and-rising-researchers-with-deep-learning.html https://www.chandrikadaily.com/the-waters-of-the-bellandur-lake-are-foaming-and-rising-researchers-with-deep-learning.html#respond Thu, 08 Jun 2023 08:40:54 +0000 https://www.chandrikadaily.com/?p=258194 ബംഗളൂരുവിലുള്ള ബെല്ലന്ദൂര്‍ തടാകത്തിലെ ജലം മുഴുവന്‍ വെള്ള നിറത്തിലെ പതയായി നുരഞ്ഞു പൊങ്ങി നിരത്തുകളിലേക്ക് വ്യാപിച്ച ചിത്രങ്ങള്‍ സമൂഹ മാധ്യങ്ങളില്‍ ചര്‍ച്ചയാവുകയാണ്. ബംഗളൂരുവില്‍ പെയ്ത വന്‍ തോതിലുള്ള മഴയുടെ പിന്നാലെയാണ് തടാകത്തില്‍ ഈ പ്രതിഭാസം രൂപം കൊണ്ടത്.

ഒരു കാലത്ത് സമൃദ്ധമായ ആവാസ വ്യവസ്ഥയുടെ ഈറ്റില്ലമായിരുന്നു ബെല്ലന്ദൂര്‍ തടാകവും പരിസര പ്രദേശങ്ങളും, എന്നാല്‍ വന്‍തോതിലുള്ള വ്യവസായ വല്‍ക്കരണം മൂലം അവിടെ നിന്നും പുറന്തള്ളപ്പെടുന്ന മലിന ജലം ശരിയായ രീതിയില്‍ സംസ്‌കരിക്കാത്തതിനാല്‍ അടുത്തുള്ള ജലസ്രോതസ്സുകളിലേക്കാണ് ഒഴുകിയെത്തുന്നത്.. ഇതുമൂലം ബെല്ലന്ദൂര്‍ തടാകം കാലങ്ങളായി അപകടകരമായ രീതിയില്‍ മലിനപ്പെടുകയും, ജലം രാസവസ്തുക്കളാല്‍ നിറയുകയും ചെയ്യ്തിരുന്നു. തന്മൂലം ആവര്‍ത്തിച്ചുണ്ടാകുന്ന ഈ പ്രതിഭാസത്തിന്റെ കാരണങ്ങളെയും പ്രത്യാഘാതങ്ങളെയും കുറിച്ച് ആഴത്തിലുള്ള പഠനം നടത്തുകയാണ് ശാസ്ത്രജ്ഞര്‍.

മലിനീകരണ വസ്തുക്കളെ നേര്‍പ്പിക്കാന്‍ അതിശക്തിയായി പെയ്യുന്ന മഴയ്ക്ക് കഴിയാറുണ്ട്. ഈ കനത്ത മഴയ്ക്ക് ശേഷമാണ് ജലം പതഞ്ഞ് നിരത്തുകളിലേക്ക് പോലും എത്തും വിധം കഠിനമാവുന്നത്.സെന്റര്‍ ഫോര്‍ സസ്റ്റൈനബിള്‍ ടെക്നോളജീസിലേയും, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലേയും സംഘങ്ങള്‍ തടാകം നിരീക്ഷിക്കുകയും വിവിധ പരീക്ഷങ്ങള്‍ക്കായ് ജല സാമ്പിളുകള്‍ ശേഖരിക്കുകയും ജലത്തില്‍ അടങ്ങിയിട്ടുള്ള ഡിറ്റര്‍ജെന്റിനോട് സമാനമായ സര്‍ഫാക്റ്റന്റുകളുടെ രാസഘടനയില്‍ വരുന്ന മാറ്റം മനസിലാക്കുന്നതിന് ലാബില്‍ പഠനം നടത്തുകയും ചെയ്തിരുന്നു.

ശുദ്ധീകരിക്കാത്ത മലിനജലം തടാകത്തില്‍ മുഴുവനായി വ്യാപിക്കാന്‍ 1015 ദിവസങ്ങള്‍ എടുക്കുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ഈ സമയത്തിനുള്ളില്‍ ജലത്തിലെ ഓക്സിജന്റെ അഭാവം മൂലം ജൈവ വസ്തുക്കള്‍ നശിക്കുകയും അവശിഷിക്കുന്ന ഭാഗം തടാകത്തില്‍ ചെളിയായി അടിഞ്ഞു കൂടുകയുമാണ് ചെയുന്നത്.

ജല സ്രോതസ്സിലേക്ക് വന്‍ തോതില്‍ വ്യവസായ യൂണിറ്റുകള്‍ മലിനജലം തള്ളുന്നതിനാല്‍, ഇതിലെ സര്‍ഫാക്റ്റന്റുകള്‍ക്ക് വിഘടിച്ചുപോകുവാനുള്ള സമയം കിട്ടുന്നില്ല. അതിനാല്‍ തന്നെ സ്ഥിരമായി കൂടുതല്‍ കൂടുതല്‍ ചെളി അടിയുന്നതിന് കാരണമാവുന്നു. തന്മൂലം ക്രമേണ ഈ മലിന ജലത്തിന്റെ സാന്ദ്രത വര്‍ദ്ധിക്കുന്നു. സിഎസ്ടിയിലെ ചീഫ് റിസര്‍ച്ച് സയന്റിസ്റ്റും പഠനത്തിന്റെ രചയിതാക്കളില്‍ ഒരാളുമായ ചാണക്യ എച്ച്എന്‍ പറയുന്നത് ഇങ്ങനെയാണ് ‘ഒരു ബക്കറ്റ് വെള്ളം നിറയെ വാഷിംഗ് പൗഡര്‍ ചേര്‍ക്കുന്നതായി സങ്കല്‍പ്പിക്കുക; അനുകൂല സാഹചര്യങ്ങള്‍ ഉണ്ടായാല്‍ തീര്‍ച്ചയായും അത് നുരഞ്ഞ് പൊങ്ങും.

ബംഗളുരുവില്‍ സംഭവിച്ചതും ഈ സാഹചര്യത്തോട് സമാനമാണെന്ന് ഇവര്‍ പറയുന്നു. നഗരത്തില്‍ കനത്ത മഴ പെയ്തപ്പോള്‍ വ്യവസായ മേഖലകളില്‍ നിന്നും ഒഴുകി വന്ന വെള്ളത്തിലുണ്ടായ സര്‍ഫക്റ്റന്റ് തടാകത്തില്‍ അടിഞ്ഞു കിടന്നിരുന്ന മുഴുവന്‍ ചെളിയേയും ഇളക്കി. ഇത് വെള്ളം നുരഞ്ഞുപൊങ്ങുന്നതിന് കാരണമാവുകയും ചെയ്തു. ഒപ്പം മഴ കാരണം തടാകത്തിലെ ജലനിരപ്പ് ഉയരുമ്പോള്‍, സര്‍ഫക്റ്റന്റുകളുടെ വലിയ സാന്ദ്രത അടങ്ങിയ അധിക ജലം തടാകത്തിന്റെ അതിരുകള്‍ ഭേദിച്ച് 25 അടിയോളം പാതയായി നുരഞ്ഞ് നിരത്തുകളിലേക്കെത്തുന്ന സാഹചര്യമാണ് ബെല്ലന്ദൂര്‍ തടാകത്തില്‍ ഉണ്ടായത്.

 

 

 

]]>
https://www.chandrikadaily.com/the-waters-of-the-bellandur-lake-are-foaming-and-rising-researchers-with-deep-learning.html/feed 0