<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Wayanad news &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/wayanad-news/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sun, 06 Oct 2019 12:36:09 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Wayanad news &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>യാത്ര നിരോധനം; ബന്ദിപ്പൂര്&#x200d; സമരം അവസാനിപ്പിച്ചു</title>
		<link>https://www.chandrikadaily.com/protest-against-bandipur-night-traffic-ban-in-wayanad-end.html</link>
					<comments>https://www.chandrikadaily.com/protest-against-bandipur-night-traffic-ban-in-wayanad-end.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 06 Oct 2019 12:24:57 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[bandipur]]></category>
		<category><![CDATA[Wayanad news]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=141053</guid>

					<description><![CDATA[വയനാട് മൈസൂര്&#x200d; 766 ദേശീയപാത ബന്ദിപ്പൂര്&#x200d; വനത്തിലൂടെയുള്ള യാത്രാ നിരോധനത്തിനെതിരെ നടന്നുവന്ന യുവജന സമരം അവസാനിച്ചു. മന്ത്രിമാരടക്കം സമരത്തിന് പിന്തുണ അര്&#x200d;പ്പിച്ച സാഹചര്യത്തിലാണ് സമരം പിന്&#x200d;വലിക്കാന്&#x200d; തീരുമാനമായത്. വിഷയത്തില്&#x200d; സര്&#x200d;ക്കാര്&#x200d; സാധ്യമായതെല്ലാം ചെയ്യുമെന്നും നിയമപോരാട്ടത്തിന് അഭിഭാഷകരെ ലഭ്യമാക്കുമെന്നും സമരക്കാര്&#x200d;ക്ക് ഉറപ്പുനല്&#x200d;കി. വയനാട് എംപി രാഹുല്&#x200d; ഗാന്ധിയും സമരത്തിനൊപ്പം നിലകൊണ്ടിരുന്നു. പന്ത്രണ്ടാം ദിവസമെത്തിയ പ്രക്ഷോഭത്തിലൂടെ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പിന്തുണ ഉറപ്പാക്കാനായെന്ന വിലയിരുത്തലിലാണ് സംയുക്ത സമര സമിതി. തുടര്&#x200d;ന്ന് ഇന്ന് ഗതാഗത മന്ത്രിയടക്കം സമരപ്പന്തലില്&#x200d; നേരിട്ടെത്തി പിന്തുണ ആവര്&#x200d;ത്തിക്കുന്നതോടെയാണ് സമരം [&#8230;]]]></description>
										<content:encoded><![CDATA[
<p>വയനാട് മൈസൂര്&#x200d; 766 ദേശീയപാത ബന്ദിപ്പൂര്&#x200d; വനത്തിലൂടെയുള്ള യാത്രാ നിരോധനത്തിനെതിരെ നടന്നുവന്ന യുവജന സമരം അവസാനിച്ചു. </p>



<p>മന്ത്രിമാരടക്കം സമരത്തിന് പിന്തുണ അര്&#x200d;പ്പിച്ച സാഹചര്യത്തിലാണ് സമരം പിന്&#x200d;വലിക്കാന്&#x200d; തീരുമാനമായത്. വിഷയത്തില്&#x200d; സര്&#x200d;ക്കാര്&#x200d; സാധ്യമായതെല്ലാം ചെയ്യുമെന്നും നിയമപോരാട്ടത്തിന് അഭിഭാഷകരെ ലഭ്യമാക്കുമെന്നും സമരക്കാര്&#x200d;ക്ക് ഉറപ്പുനല്&#x200d;കി.</p>



<p>വയനാട് എംപി രാഹുല്&#x200d; ഗാന്ധിയും സമരത്തിനൊപ്പം നിലകൊണ്ടിരുന്നു. പന്ത്രണ്ടാം ദിവസമെത്തിയ പ്രക്ഷോഭത്തിലൂടെ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പിന്തുണ ഉറപ്പാക്കാനായെന്ന വിലയിരുത്തലിലാണ് സംയുക്ത സമര സമിതി. തുടര്&#x200d;ന്ന് ഇന്ന് ഗതാഗത മന്ത്രിയടക്കം സമരപ്പന്തലില്&#x200d; നേരിട്ടെത്തി പിന്തുണ ആവര്&#x200d;ത്തിക്കുന്നതോടെയാണ് സമരം പിന്&#x200d;വലിക്കാന്&#x200d; തീരുമാനമായത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/protest-against-bandipur-night-traffic-ban-in-wayanad-end.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വയനാട് ഒറ്റക്കല്ല,   ഒപ്പമുണ്ട് കേരളം</title>
		<link>https://www.chandrikadaily.com/editortial-wayanad-bandhipur-766.html</link>
					<comments>https://www.chandrikadaily.com/editortial-wayanad-bandhipur-766.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 03 Oct 2019 18:35:38 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[bandipur]]></category>
		<category><![CDATA[ghat road]]></category>
		<category><![CDATA[MYSORE]]></category>
		<category><![CDATA[wayanad]]></category>
		<category><![CDATA[Wayanad news]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=140845</guid>

					<description><![CDATA[മനുഷ്യനെ മറന്നുള്ള പ്രകൃതി സ്‌നേഹം ഒരു ജനതയുടെ സഞ്ചാര സ്വാതന്ത്ര്യത്തെ ഹനിക്കുന്ന നിലയിലേക്ക് നീങ്ങുകയാണ്. പ്രകൃതിയെ സംരക്ഷിക്കുന്നതിനൊപ്പം മനുഷ്യന്റെ മൗലികാവകാശങ്ങള്&#x200d;കൂടി അംഗീകരിക്കപ്പെടണമെന്ന പ്രാഥമികമായ ആവശ്യമാണ് വയനാട്ടിലെ ജനങ്ങള്&#x200d; ഉയര്&#x200d;ത്തുന്നത്. കോഴിക്കോട്-കൊല്ലഗല്&#x200d; (ദേശീയപാത- 766) റൂട്ടിലെ രാത്രി യാത്രാനിരോധനം പൂര്&#x200d;ണ യാത്രാനിരോധനമായി മാറുമെന്ന ഭീതിയാണ് വയനാട്ടിലെ ജനങ്ങളെ ഇപ്പോള്&#x200d; ആശങ്കപ്പെടുത്തുന്നത്. 2010 ലാണ് ബന്ദിപ്പൂര്&#x200d; വനമേഖലയിലൂടെ കടന്നുപോകുന്ന ദേശീയപാതയില്&#x200d; രാത്രി ഗതാഗതത്തിന് നിയന്ത്രണം ഏര്&#x200d;പ്പെടുത്തികൊണ്ട് കര്&#x200d;ണാടക ഹൈക്കോടതി ഉത്തരവിറക്കിയത്. വാഹനയാത്ര വന്യജീവികളുടെ സൈ്വര്യ സഞ്ചാരത്തിന് കനത്ത ഭീഷണി ഉയര്&#x200d;ത്തുന്നുവെന്ന് [&#8230;]]]></description>
										<content:encoded><![CDATA[
<p>മനുഷ്യനെ മറന്നുള്ള പ്രകൃതി സ്‌നേഹം ഒരു ജനതയുടെ സഞ്ചാര സ്വാതന്ത്ര്യത്തെ ഹനിക്കുന്ന നിലയിലേക്ക് നീങ്ങുകയാണ്. പ്രകൃതിയെ സംരക്ഷിക്കുന്നതിനൊപ്പം മനുഷ്യന്റെ മൗലികാവകാശങ്ങള്&#x200d;കൂടി അംഗീകരിക്കപ്പെടണമെന്ന പ്രാഥമികമായ ആവശ്യമാണ് വയനാട്ടിലെ ജനങ്ങള്&#x200d; ഉയര്&#x200d;ത്തുന്നത്. കോഴിക്കോട്-കൊല്ലഗല്&#x200d; (ദേശീയപാത- 766) റൂട്ടിലെ രാത്രി യാത്രാനിരോധനം പൂര്&#x200d;ണ യാത്രാനിരോധനമായി മാറുമെന്ന ഭീതിയാണ് വയനാട്ടിലെ ജനങ്ങളെ ഇപ്പോള്&#x200d; ആശങ്കപ്പെടുത്തുന്നത്. <br> 2010 ലാണ് ബന്ദിപ്പൂര്&#x200d; വനമേഖലയിലൂടെ കടന്നുപോകുന്ന ദേശീയപാതയില്&#x200d; രാത്രി ഗതാഗതത്തിന് നിയന്ത്രണം ഏര്&#x200d;പ്പെടുത്തികൊണ്ട് കര്&#x200d;ണാടക ഹൈക്കോടതി ഉത്തരവിറക്കിയത്. വാഹനയാത്ര വന്യജീവികളുടെ സൈ്വര്യ സഞ്ചാരത്തിന് കനത്ത ഭീഷണി ഉയര്&#x200d;ത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. ഈ ഉത്തരവിനെതിരെ സംസ്ഥാന സര്&#x200d;ക്കാരും എന്&#x200d;.എച്ച്- എന്&#x200d;ഡ് റയില്&#x200d;വേ ആക്ഷന്&#x200d; കമ്മിറ്റിയും സുപ്രീംകോടതിയില്&#x200d; പ്രത്യേക അനുമതി ഹര്&#x200d;ജി നല്&#x200d;കി. കര്&#x200d;ണാടക ഹൈക്കോടതിയിലും സുപ്രീംകോടതിയിലുമായി ഒരു ദശാബ്ദമായി നീണ്ട നിയമനടപടികള്&#x200d; ഇപ്പോള്&#x200d; പരിസമാപ്തി ഘട്ടത്തിലാണ്. വരുന്ന 14ന് കേസ് സുപ്രീം കോടതി പരിഗണിക്കാനിരിക്കുകയാണ്. സംസ്ഥാന സര്&#x200d;ക്കാര്&#x200d; രാത്രി യാത്രാനിരോധനം നീക്കണമെന്ന ആവശ്യമാണ് മുന്നോട്ടുവെക്കുന്നത്. എന്നാല്&#x200d; കര്&#x200d;ണാടക വയനാട്ടിലെ ജനങ്ങളോട് കാരുണ്യപൂര്&#x200d;വമല്ല നിലപാട് സ്വീകരിച്ചിട്ടുള്ളത്. ബന്ദിപ്പൂര്&#x200d; വനപാതയിലൂടെയുള്ള രാത്രിയാത്ര കൂടുതല്&#x200d; കര്&#x200d;ശനമാക്കണമെന്നതാണ് കര്&#x200d;ണാടകയുടെ ആവശ്യം. മാത്രമല്ല, വന്യമൃഗങ്ങളുടെ സഞ്ചാരത്തെ തടസ്സപ്പെടാത്തവിധം എലിവേറ്റഡ് കോറിഡോര്&#x200d; നിര്&#x200d;മിച്ച് വാഹന യാത്രക്ക് ഇപ്പോഴുള്ള തടസ്സം നീക്കാമെന്ന സംസ്ഥാന സര്&#x200d;ക്കാരിന്റെ നിര്&#x200d;ദ്ദേശത്തോടും കര്&#x200d;ണാടക മുഖംതിരിക്കുകയാണ്. എലിവേറ്റഡ് കോറിഡോര്&#x200d; പരിസ്ഥിതിക്ക് ആഘാതമുണ്ടാക്കുമെന്നതാണ് കര്&#x200d;ണാടകയുടെ വാദം. എലിവേറ്റഡ് കോറിഡോറിനായി 250 കോടി രൂപ മുതല്&#x200d;മുടക്കാനുള്ള സന്നദ്ധത കേരളം അറിയിച്ചിട്ടുണ്ടെങ്കിലും അനുകൂല നിലപാടല്ല കര്&#x200d;ണാടക സ്വീകരിച്ചിട്ടുള്ളത്. <br> വയനാട് എം.പിയും മുന്&#x200d; കോണ്&#x200d;ഗ്രസ് പ്രസിഡണ്ടുമായ രാഹുല്&#x200d; ഗാന്ധി, മുഖ്യമന്ത്രി പിണറായി വിജയന്&#x200d; എന്നിവര്&#x200d; രാത്രി യാത്രാനിരോധനം നീക്കണമെന്ന ആവശ്യം കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തോട് ശക്തമായി ഉന്നയിച്ചിട്ടുണ്ട്. സുപ്രീംകോടതി വിധിയില്&#x200d; നിര്&#x200d;ണായകമാകുക പരിസ്ഥിതി മന്ത്രാലയത്തിന്റെ നിലപാടായിരിക്കും. ബന്ദിപ്പൂര്&#x200d; വനമേഖലയിലൂടെയുള്ള പൂര്&#x200d;ണ യാത്രാ നിരോധനത്തിനുള്ള അഭിപ്രായമാണ് കോടതി കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയത്തോട് ആരാഞ്ഞിട്ടുള്ളത്. ബി.ജെ.പി നേതൃത്വത്തിലുള്ള കര്&#x200d;ണാടക സര്&#x200d;ക്കാരിന്റെ നിലപാട് കേന്ദ്ര വനം മന്ത്രാലയത്തെ സ്വാധീനിക്കുമോ എന്ന ആശങ്ക വലിയ തോതിലുണ്ട്. ബന്ദിപ്പൂര്&#x200d; വനപാത ക്രിട്ടിക്കല്&#x200d; കോര്&#x200d; ഏരിയ ആയാണ് നാഷണല്&#x200d; ടൈഗര്&#x200d; കണ്&#x200d;സര്&#x200d;വേഷന്&#x200d; അതോറിറ്റി കാണുന്നത്. ഇതിനാല്&#x200d; തന്നെ പാത പൂര്&#x200d;ണമായി അടയ്ക്കണമെന്നതാണ് അവരുടെ നിര്&#x200d;ദ്ദേശം. പരിസ്ഥിതി മന്ത്രാലയം ടൈഗര്&#x200d; കണ്&#x200d;സര്&#x200d;വേഷന്&#x200d; അതോറിറ്റിയെ മുഖവിലക്കെടുത്താലും വയനാടിനെ സംബന്ധിച്ച് അത് നിര്&#x200d;ണായകമാണ്. സുപ്രീംകോടതി നിയോഗിച്ച വിദഗ്ധ സമിതിയുടെ നിര്&#x200d;ദ്ദേശങ്ങളും ശിപാര്&#x200d;ശകളും യാത്രാനിരോധനത്തിന് അനുകൂലമാണ്. <br> കര്&#x200d;ണാടകയെ സംബന്ധിച്ച് ദേശീയ പാത 766 ലെ യാത്രാനിരോധനം കാര്യമായി ബാധിക്കില്ല. അതേസമയം ഉത്തര കേരളത്തെ സംബന്ധിച്ച് ഈ പാത നിര്&#x200d;ണായകമാണ്. വയനാടിന്റെ ജീവസ്പന്ദനവും. ഉത്തര കേരളത്തിന്റെ വാണിജ്യ ഇടനാഴിയാണ് ദേശീയപാത 766. ഈ പാതക്ക് ബദല്&#x200d; മാര്&#x200d;ഗമില്ലെന്നതാണ് യാഥാര്&#x200d;ഥ്യം. ഇപ്പോള്&#x200d; ബദല്&#x200d; റോഡായി നിര്&#x200d;ദ്ദേശിച്ചിട്ടുള്ളത് തലശ്ശേരി-ഗോണിക്കുപ്പ വഴി മൈസൂരുവിലെത്തുന്ന പാതയാണ്. കോഴിക്കോട്‌നിന്ന് മൈസൂരുവിലെത്താന്&#x200d; 80 കിലോമീറ്റര്&#x200d; ദൂരം കൂടുതല്&#x200d; സഞ്ചരിക്കണമെന്ന് മാത്രമല്ല, വയനാട്ടിലെ ജനങ്ങളെ സംബന്ധിച്ച് ഈ പാത പ്രായോഗികവുമല്ല. നിലവിലുള്ള യാത്രാമാര്&#x200d;ഗം അടയുകയാണെങ്കില്&#x200d; പകരം വഴികള്&#x200d; ഇല്ലാതാകുന്ന അനിശ്ചിതത്വത്തെയാണ് വയനാട്ടിലെ ജനത ഭീതിയോടെ ഉറ്റുനോക്കുന്നത്. <br> സംസ്ഥാന സര്&#x200d;ക്കാര്&#x200d; പാതയിലെ യാത്രാനിരോധനം നീക്കുന്നതിനായി ശക്തമായി വാദിക്കുന്നുണ്ടെങ്കിലും കോടതിയില്&#x200d; വേണ്ടവിധം കേസ് നടത്തിയോ എന്ന കാര്യത്തില്&#x200d; തര്&#x200d;ക്കമുണ്ട്. പ്രായോഗിക ബദല്&#x200d; നിര്&#x200d;ദേശങ്ങള്&#x200d; കേരളം മുന്നോട്ടുവെച്ചില്ലെന്ന വസ്തുത പറയാതിരിക്കാനാകില്ല. ഒരു ദശാബ്ദം പാത രാത്രികാലത്ത് അടച്ചിട്ടും കാര്യമായ പ്രതിഷേധങ്ങളോ കേസ് സംബന്ധിച്ച് ശക്തമായ ഇടപെടലുകളോ സംസ്ഥാനത്തിന്റെ ഭാഗത്ത് നിന്നുണ്ടായില്ല എന്നതും വിസ്മരിക്കാനാകില്ല. എങ്കിലും പരസ്പരം പഴിചാരുന്നതിന്പകരം കേരളം ഒറ്റക്കെട്ടായി നിലകൊള്ളുകയാണ് ഇപ്പോള്&#x200d; അഭികാമ്യം. <br> കഴിഞ്ഞ ബുധനാഴ്ച മുതല്&#x200d; സംയുക്ത സമരസമിതി രാത്രി യാത്രാനിരോധനം നീക്കണമെന്ന ആവശ്യമുന്നയിച്ച് സമരത്തിലാണ്. വിവിധ രാഷ്ട്രീയ കക്ഷികളെ പ്രതിനിധീകരിച്ച് അഞ്ച് യുവ നേതാക്കളാണ് അനിശ്ചിതകാല നിരാഹാരസമരം നടത്തുന്നത്. സമരത്തിന് പിന്തുണയുമായി വയനാട് എം.പി രാഹുല്&#x200d; ഗാന്ധി ഇന്ന്് വയനാട്ടിലെത്തും. നൂറുകണക്കിന് പേര്&#x200d; പിന്തുണയുമായി ദിവസവും സമരപന്തലില്&#x200d; എത്തുന്നുണ്ട്. ഈ സമരം വിജയത്തിലെത്തേണ്ടത് കേരളത്തെ സംബന്ധിച്ച് അനിവാര്യമാണ്. ഒരു ജനതയുടെ ആശങ്കയുടെ ദുരിതവും സുപ്രീംകോടതിയെ ബോധ്യപ്പെടുത്താന്&#x200d; സമരം ഉപകരിക്കപ്പെടണം. <br> നൂറ്റാണ്ടിന്റെ പഴക്കമുണ്ട് ഈ പാതക്ക്. ഒരു ജനതയുടെ ചരിത്രം ഉറഞ്ഞുനില്&#x200d;ക്കുന്നുണ്ട് ഈ പാതയില്&#x200d;. പാത പൂര്&#x200d;ണമായി അടച്ചുപൂട്ടുകയാണെങ്കില്&#x200d; യാത്രാ സൗകര്യം മാത്രമല്ല, വയനാടിന്റെ സമ്പദ് വ്യവസ്ഥയെ തന്നെ അത് തകര്&#x200d;ത്തെറിയും. കാര്&#x200d;ഷിക മേഖലയിലേറ്റ കനത്ത തിരിച്ചടിയില്&#x200d; ആടിയുലയുന്ന വയനാടിന്റെ സാമ്പത്തിക സ്ഥിതി പാത അടക്കുന്നതോടെ കൂടുതല്&#x200d; ഇരുട്ടിലേക്കാകും നീങ്ങുക. ഒരു നാടിന്റെ അതിജീവനത്തിന്റെ പാതയാണിതെന്ന ബോധ്യത്തോടെ സംസ്ഥാന സര്&#x200d;ക്കാര്&#x200d; ശക്തമായി ഇടപെടുക തന്നെ വേണം. കോടതിക്കകത്തും പുറത്തും ഒരു ജനതയുടെ ജീവല്&#x200d;പ്രശ്‌നത്തെ ശരിയായ വിധത്തില്&#x200d; അവസരം ഇപ്പോള്&#x200d; തങ്ങള്&#x200d;ക്ക് മാത്രമേ ഉള്ളുവെന്ന ബോധ്യംകൂടി സര്&#x200d;ക്കാരിന് ഉണ്ടാകണം. വയനാട്ടിലെ ജനത ഒറ്റക്കല്ല, കേരളീയ സമൂഹം ഒന്നാകെ ഒപ്പമുണ്ടെന്ന ഉറപ്പാണ് ഇപ്പോള്&#x200d; അവര്&#x200d;ക്ക് വേണ്ടത്. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/editortial-wayanad-bandhipur-766.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബന്ദിപ്പൂര്&#x200d; യാത്രാനിരോധനം; രാഹുല്&#x200d; ഗാന്ധി മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു</title>
		<link>https://www.chandrikadaily.com/wayanad-bandipur-travel-ban-rahul-meets-cm-pinarayi-vijayan.html</link>
					<comments>https://www.chandrikadaily.com/wayanad-bandipur-travel-ban-rahul-meets-cm-pinarayi-vijayan.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 01 Oct 2019 04:19:59 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[bandipur]]></category>
		<category><![CDATA[pinarayi vijayan]]></category>
		<category><![CDATA[rahul gandhi]]></category>
		<category><![CDATA[Wayanad news]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=140580</guid>

					<description><![CDATA[ദേശീയപാത 766ല്&#x200d; ബന്ദിപ്പൂര്&#x200d; വനമേഖലയിലൂടെയുള്ള യാത്രാനിരോധനത്തിനെതിരെ വിവിധ യുവജന സംഘടനകള്&#x200d; നടത്തുന്ന നിരാഹാരം സമരം ഏഴാം ദിവസത്തിലേക്ക്. മുന്നൂറ് വര്&#x200d;ഷത്തോളം ജനങ്ങള്&#x200d; കര്&#x200d;ണാടകയിലേക്ക് പോകാനും തിരിച്ചുവരാനും ആശ്രയിച്ചിരുന്ന ദേശീയപാത കൊട്ടിഅടക്കുന്നതിനെതിരെയുള്ള സമരം മലബാറിലെ തന്നെ ഏറ്റവും വലിയ പ്രതിഷേധ സംഗമമായി മാറുകയാണ്. അതിനിടെ ബന്ദിപ്പൂര്&#x200d; രാത്രിയാത്ര നിരോധനവുമായി ബന്ധപ്പെട്ട വിഷയങ്ങള്&#x200d; ചര്&#x200d;ച്ച ചെയ്യാനായി വയനാട് എംപി രാഹുല്&#x200d; ഗാന്ധി മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്&#x200d;ച്ച നടത്തി. ഇന്ന് രാവിലെ ഡല്&#x200d;ഹി കൊച്ചി ഹൗസില്&#x200d;വെച്ചായിരുന്നു കൂടിക്കാഴ്ച. എന്&#x200d;എച്ച് 766ലെ [&#8230;]]]></description>
										<content:encoded><![CDATA[
<p>ദേശീയപാത 766ല്&#x200d; ബന്ദിപ്പൂര്&#x200d; വനമേഖലയിലൂടെയുള്ള യാത്രാനിരോധനത്തിനെതിരെ വിവിധ യുവജന സംഘടനകള്&#x200d; നടത്തുന്ന നിരാഹാരം സമരം ഏഴാം ദിവസത്തിലേക്ക്. മുന്നൂറ് വര്&#x200d;ഷത്തോളം ജനങ്ങള്&#x200d; കര്&#x200d;ണാടകയിലേക്ക് പോകാനും തിരിച്ചുവരാനും ആശ്രയിച്ചിരുന്ന ദേശീയപാത കൊട്ടിഅടക്കുന്നതിനെതിരെയുള്ള സമരം മലബാറിലെ തന്നെ ഏറ്റവും വലിയ പ്രതിഷേധ സംഗമമായി മാറുകയാണ്. </p>



<figure class="wp-block-embed-twitter wp-block-embed is-type-rich is-provider-twitter"><div class="wp-block-embed__wrapper">
<blockquote class="twitter-tweet" data-width="550" data-dnt="true"><p lang="en" dir="ltr">Delhi: Congress leader &amp; Wayanad MP Rahul Gandhi meets Kerala CM Pinarayi Vijayan at Cochin House, says ,&quot;We discussed issues of flood relief &amp; rehabilitation efforts &amp; the issue of night traffic ban on the forest stretch of NH-766, along with other general issues. &quot; <a href="https://t.co/QBSGPGogU4">pic.twitter.com/QBSGPGogU4</a></p>&mdash; ANI (@ANI) <a href="https://twitter.com/ANI/status/1178885947649228801?ref_src=twsrc%5Etfw">October 1, 2019</a></blockquote><script async src="https://platform.twitter.com/widgets.js" charset="utf-8"></script>
</div></figure>



<p>അതിനിടെ ബന്ദിപ്പൂര്&#x200d; രാത്രിയാത്ര നിരോധനവുമായി ബന്ധപ്പെട്ട വിഷയങ്ങള്&#x200d; ചര്&#x200d;ച്ച ചെയ്യാനായി വയനാട് എംപി രാഹുല്&#x200d; ഗാന്ധി മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്&#x200d;ച്ച നടത്തി. ഇന്ന് രാവിലെ ഡല്&#x200d;ഹി കൊച്ചി ഹൗസില്&#x200d;വെച്ചായിരുന്നു കൂടിക്കാഴ്ച. എന്&#x200d;എച്ച് 766ലെ ഗതാഗത നിരോധനവും നിര്&#x200d;ദ്ദിഷ്ട ബദല്&#x200d; റൂട്ട് സംബന്ധിച്ചും സംസ്ഥാനത്തെ വെള്ളപ്പൊക്ക ദുരിതാശ്വാസ-പുനരധിവാസ പ്രവര്&#x200d;ത്തനങ്ങള്&#x200d; എന്നിവയെക്കുറിച്ചും കൂടികാഴ്ചയില്&#x200d; ചര്&#x200d;ച്ച ചെയ്തു.<br>വയനാട്ടിലെ ജനങ്ങള്&#x200d; ആശങ്കയിലാണെന്ന കാര്യം രാഹുല്&#x200d; മുഖ്യമന്ത്രിയെ അറിയിച്ചു. വിഷയം കേന്ദ്രത്തിന്റെ ശ്രദ്ധയില്&#x200d;പെടുത്താനും രാഹുല്&#x200d; ആവശ്യപ്പെട്ടു. സഞ്ചാര സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള യുവജന കൂട്ടായ്മയുടെ സമരത്തിന് ഐക്യദാര്&#x200d;ഢ്യം പ്രകടിപ്പിക്കാനായി രാഹുല്&#x200d;ഗാന്ധി എം.പി വ്യാഴാഴ്ച  സുല്&#x200d;ത്താന്&#x200d; ബത്തേരിയിലെത്തും. </p>



<p>മുഖ്യമന്ത്രി പിണറായി വിജയന്&#x200d; സമരസമിതി നേതാക്കള്&#x200d;ക്കൊപ്പം കേന്ദ്ര വനം പരിസ്ഥിതി മന്ത്രി പ്രകാശ്ജാവദേക്കര്&#x200d;, ഉപരിതല ഗതാഗത മന്ത്രി നിതിന്&#x200d; ഗഡ്കരി എന്നിവരുമായി ഡല്&#x200d;ഹിയിലെത്തി ചര്&#x200d;ച്ച നടത്തും. രാത്രിയാത്രാ നിരോധനത്തില്&#x200d; പരിഹാരം തേടി കേന്ദ്ര സര്&#x200d;ക്കാരിനെ സമീപിക്കുമെന്ന് മുഖ്യമന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു. 2009-ലാണ് ചാമരാജ് നഗര്&#x200d;  കലക്ടറുടെ ഉത്തരവ് പ്രകാരം കര്&#x200d;ണാടകയുടെ ഭാഗത്തുള്ള ബന്ദിപൂര്&#x200d; വനമേഖലയിലെ 22 കിലോമീറ്റര്&#x200d; ദൂരം വരുന്ന ദേശീയപാതയില്&#x200d; രാത്രി യാത്രാ നിരോധിച്ചത്. ഇതിനെതിരെ കേരളം സമര്&#x200d;പ്പിച്ച അപ്പീല്&#x200d; സുപ്രീംകോടതിയുടെ പരിഗണനയിലാണ്. </p>



<figure class="wp-block-image"><img loading="lazy" width="1890" height="755" src="https://www.chandrikadaily.com/wp-content/uploads/2019/10/college.jpg" alt="" class="wp-image-140587"/></figure>



<figure class="wp-block-image"><img loading="lazy" width="1890" height="771" src="https://www.chandrikadaily.com/wp-content/uploads/2019/10/samaram.jpg" alt="" class="wp-image-140588"/></figure>



<figure class="wp-block-image"><img loading="lazy" width="2126" height="808" src="https://www.chandrikadaily.com/wp-content/uploads/2019/10/long-march.jpg" alt="" class="wp-image-140589"/></figure>



<p>കക്ഷി രാഷ്ട്രീയത്തിനതീതമായി ജനങ്ങള്&#x200d; ഒറ്റക്കെട്ടായി നടത്തുന്ന സമരത്തില്&#x200d; ഇതുവരെആയിരത്തിലധികം സംഘടനകള്&#x200d; നേരിട്ടുവന്ന് ഐക്യദാര്&#x200d;ഢ്യം പ്രഖ്യാപിച്ചു. അര ലക്ഷത്തോളം ജനങ്ങള്&#x200d; പങ്കുകൊണ്ടു.സമരത്തിന് ഐക്യദാര്&#x200d;ഢ്യം പ്രകടിപ്പിച്ച് നിരവധി പ്രതിഷേധ പ്രകടനങ്ങളാണ് ബത്തേരി നഗരത്തില്&#x200d; ദിവസവും  നടക്കുന്നത്.<br>മുസ്‌ലിം യൂത്ത്‌ലീഗ്, യൂത്ത് കോണ്&#x200d;ഗ്രസ്, ഡി.വൈ.എഫ്.ഐ,  യുവമോര്&#x200d;ച്ച, വ്യാപാരി വ്യവസായി യൂത്ത് വിങ് എന്നീ സംഘടനകളുടെ ഓരോ പ്രതിനിധികളാണ് ബത്തേരി സ്വതന്ത്ര മൈതാനിയിലെ സമര പന്തലില്&#x200d; നിരാഹാര സമരം അനുഷ്ഠിക്കുന്നത്. ആരോഗ്യനില വഷളായ മൂന്ന് സമരക്കാരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് ആസ്പത്രികളിലേക്ക് മാറ്റി. ഇന്ന് വയനാട്ടിലെ കലാലയങ്ങള്&#x200d; ബഹിഷ്‌കരിച്ച് വിദ്യാര്&#x200d;ത്ഥികള്&#x200d; ഒന്നടങ്കം സമരത്തിന് പിന്തുണ അറിയിക്കാന്&#x200d; എത്തുന്നതോടെ ജില്ല കണ്ട ഏറ്റവും വലിയ യുവജനറാലിയായി ഇത് മാറും.  </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/wayanad-bandipur-travel-ban-rahul-meets-cm-pinarayi-vijayan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സര്&#x200d;ക്കാര്&#x200d; സഹായം നിഷേധിച്ച സംഭവം; നാളെ പുത്തുമലക്കാര്&#x200d;ക്കായി പ്രത്യേക ക്യാമ്പ്</title>
		<link>https://www.chandrikadaily.com/flood-special-camp-for-puthumala-on-tommorrow.html</link>
					<comments>https://www.chandrikadaily.com/flood-special-camp-for-puthumala-on-tommorrow.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 15 Sep 2019 07:28:40 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[flood relief]]></category>
		<category><![CDATA[KERALA FLOOD]]></category>
		<category><![CDATA[puthumala]]></category>
		<category><![CDATA[Wayanad news]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=139090</guid>

					<description><![CDATA[കല്&#x200d;പ്പറ്റ: പുത്തുമലയില്&#x200d; കഴിഞ്ഞ മാസം 8നുണ്ടായ വന്&#x200d;ഉരുള്&#x200d;പൊട്ടലില്&#x200d; കിടപ്പാടം നഷ്ടപ്പെട്ട 93 കുടുംബങ്ങള്&#x200d;ക്ക് സര്&#x200d;ക്കാര്&#x200d; സഹായം നല്&#x200d;കുന്നതിനായി നാളെ പ്രത്യേക ക്യാമ്പ് സംഘടിപ്പിക്കും. സംസ്ഥാന സര്&#x200d;ക്കാരിന്റെ അടിയന്തിര പ്രളയസഹായധനമായ 10000 രൂപ ലഭ്യമാക്കുന്നതിനായാണ് ക്യാമ്പ്. വില്ലേജ് ഓഫീസറുടെ നേതൃത്വത്തില്&#x200d; നടക്കുന്ന ക്യാമ്പില്&#x200d; രേഖകള്&#x200d; നഷ്ടപ്പെട്ടവര്&#x200d;ക്കും സര്&#x200d;ക്കാര്&#x200d; സഹായം ഉറപ്പാക്കുമെന്ന് സബ് എന്&#x200d;.എസ്.കെ ഉമേഷ് ചന്ദ്രികയോട് പറഞ്ഞു. വീട് തകര്&#x200d;ന്ന 87 കുടുംബങ്ങളുടെയും എസ്‌റ്റേറ്റ് പാടി തകര്&#x200d;ന്ന് കിടപ്പാടം നഷ്ടമായ 6 കുടുംബങ്ങളുടെയും സഹായം രേഖകളില്ലെന്ന കാരണം പറഞ്ഞ് [&#8230;]]]></description>
										<content:encoded><![CDATA[
<p>കല്&#x200d;പ്പറ്റ: പുത്തുമലയില്&#x200d; കഴിഞ്ഞ മാസം 8നുണ്ടായ വന്&#x200d;ഉരുള്&#x200d;പൊട്ടലില്&#x200d; കിടപ്പാടം നഷ്ടപ്പെട്ട 93 കുടുംബങ്ങള്&#x200d;ക്ക് സര്&#x200d;ക്കാര്&#x200d; സഹായം നല്&#x200d;കുന്നതിനായി നാളെ പ്രത്യേക ക്യാമ്പ് സംഘടിപ്പിക്കും. സംസ്ഥാന സര്&#x200d;ക്കാരിന്റെ അടിയന്തിര പ്രളയസഹായധനമായ 10000 രൂപ ലഭ്യമാക്കുന്നതിനായാണ് ക്യാമ്പ്. വില്ലേജ് ഓഫീസറുടെ നേതൃത്വത്തില്&#x200d; നടക്കുന്ന ക്യാമ്പില്&#x200d; രേഖകള്&#x200d; നഷ്ടപ്പെട്ടവര്&#x200d;ക്കും സര്&#x200d;ക്കാര്&#x200d; സഹായം ഉറപ്പാക്കുമെന്ന് സബ് എന്&#x200d;.എസ്.കെ ഉമേഷ് ചന്ദ്രികയോട് പറഞ്ഞു. വീട് തകര്&#x200d;ന്ന 87 കുടുംബങ്ങളുടെയും എസ്‌റ്റേറ്റ് പാടി തകര്&#x200d;ന്ന് കിടപ്പാടം നഷ്ടമായ 6 കുടുംബങ്ങളുടെയും സഹായം രേഖകളില്ലെന്ന കാരണം പറഞ്ഞ് സര്&#x200d;ക്കാര്&#x200d; തടഞ്ഞുവെക്കുന്നതായി കഴിഞ്ഞ ദിവസം ചന്ദ്രിക വാര്&#x200d;ത്ത നല്&#x200d;കിയിരുന്നു.<br> പുത്തുമലയില്&#x200d; കിടപ്പാടം നഷ്ടപ്പെട്ടവരില്&#x200d; ആര്&#x200d;ക്കും സഹായം നഷ്ടമാവില്ലെന്ന് സബ് കലക്ടര്&#x200d; ഉറപ്പുനല്&#x200d;കി. റവന്യൂ വകുപ്പില്&#x200d; നിന്ന് ഇത് സംബന്ധിച്ച് ഫയലുകളെല്ലാം അയച്ചതാണ്. ജില്ലയിലെ ദുരിതാശ്വാസത്തിന് അര്&#x200d;ഹരായ എണ്ണായിരത്തോളം പേരില്&#x200d; 2900 പേര്&#x200d;ക്കാണ് ഇതിനകം തുക ലഭിച്ചത്. അവശേഷിക്കുന്നവര്&#x200d;ക്കും ഉടന്&#x200d; തന്നെ തുക അവരുടെ അക്കൗണ്ടിലെത്തും. പുത്തുമല ഉരുള്&#x200d;പൊട്ടലില്&#x200d; മരണപ്പെട്ടവര്&#x200d;ക്ക് 4 ലക്ഷം രൂപ ഇതിനകം നല്&#x200d;കിക്കഴിഞ്ഞതായും അദ്ദേഹം വിശദീകരിച്ചു.<br> 38 ദിവസം മുമ്പാണ് പുത്തുമലയില്&#x200d; ഉരുള്&#x200d;പൊട്ടലുണ്ടായത്. ദുരന്തത്തില്&#x200d; നിരവധി വീടുകളും പ്രദേശത്തെ തോട്ടം തൊഴിലാളികള്&#x200d; താമസിച്ചിരുന്ന രണ്ട് ലയങ്ങളും തകര്&#x200d;ന്നു. വീട് തകര്&#x200d;ന്ന 87 കുടുംബങ്ങളുടെയും എസ്‌റ്റേറ്റ് പാടി തകര്&#x200d;ന്ന് കിടപ്പാടം നഷ്ടമായ 6 കുടുംബങ്ങളുടെയും ലിസ്റ്റ് മേപ്പാടി ഗ്രാമപഞ്ചായത്തില്&#x200d; നിന്നും സര്&#x200d;ക്കാരിന് നല്&#x200d;കിയിട്ടും ഇവര്&#x200d;ക്ക് ധനസഹായം നിഷേധിക്കപ്പെടുന്നത് ശക്തമായ പ്രതിഷേധത്തിന് കാരണമായിരുന്നു. <br> ദുരന്തത്തെ തുടര്&#x200d;ന്ന് ആദ്യം മേപ്പാടി ഗവ. സ്‌കൂളിലെ ക്യാമ്പിലേക്കാണ് 93 കുടുംബങ്ങളെയും മാറ്റിയത്. ക്യാമ്പ് അടച്ചതോടെ ബന്ധുവീടുകളിലും വാടകക്കും മറ്റുമായാണ് ഇവരിപ്പോഴും താമസിക്കുന്നത്. ജിയോളജി വകുപ്പിന്റെ നിര്&#x200d;ദ്ദേശമുള്ളതിനാല്&#x200d; പുത്തുമലയിലേക്ക് മടങ്ങാന്&#x200d; ഈ കുടുംബങ്ങള്&#x200d;ക്ക് കഴിയുന്നുമില്ല. തീര്&#x200d;ത്തും ദുരിതത്തിലായ ഇവര്&#x200d;ക്കാണ് രേഖകളില്ലെന്ന കാരണം പറഞ്ഞ് സര്&#x200d;ക്കാര്&#x200d; സഹായം നിഷേധിക്കപ്പെട്ടത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/flood-special-camp-for-puthumala-on-tommorrow.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കുറുമ്പാലക്കോട്ടയില്&#x200d;   ടൂറിസത്തിന്റെ മറവില്&#x200d; പ്രകൃതി ചൂഷണം നടക്കുന്നതായി പരാതി</title>
		<link>https://www.chandrikadaily.com/kurumbalakotta-tourist-spot-in-danger.html</link>
					<comments>https://www.chandrikadaily.com/kurumbalakotta-tourist-spot-in-danger.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 05 Sep 2019 09:46:57 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[Wayanad news]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=138249</guid>

					<description><![CDATA[കല്&#x200d;പ്പറ്റ: കുറുമ്പാലക്കോട്ട മലയിലെ ടൂറിസത്തിന്റെ മറവില്&#x200d; വന്&#x200d;തോതിലുള്ള പാറ ഘനനവും ഭൂമി നിരപ്പാക്കലും മരംമുറിയും നടക്കുന്നതായി കുറുമ്പാലക്കോട്ടമല സംരക്ഷണസമിതി ഭാരവാഹികള്&#x200d; വാര്&#x200d;ത്താസമ്മേളനത്തില്&#x200d; അറിയിച്ചു. പനമരം, കോട്ടത്തറ പഞ്ചായത്തുകളിലായി സ്ഥിതി ചെയ്യുന്ന മലയിലാണ് ടൂറിസത്തിന്റെ മറവില്&#x200d; വന്&#x200d;തോതില്&#x200d; ചൂഷണം നടക്കുന്നത്. ഏച്ചോം വിളമ്പുകണ്ടം ഭാഗത്തുനിന്നും മലയിലേക്ക് സര്&#x200d;ക്കാര്&#x200d; പദ്ധതി പ്രകാരം പടികള്&#x200d; നിര്&#x200d;മിക്കാന്&#x200d; ആരംഭിച്ചിരുന്നു. ഇതിനാവശ്യമായ പാറ മലയില്&#x200d;നിന്നുതന്നെ പൊട്ടിച്ചെടുക്കുകയായിരുന്നു. മൂന്നും നാലും ജെസിബി ഉപയോഗിച്ചാണ് വിവിധയിടങ്ങളില്&#x200d; മല തുരക്കുന്നത്. സ്‌ഫോടക വസ്തുക്കള്&#x200d; ഉപയോഗിച്ച് മലയില്&#x200d; കിണര്&#x200d;നിര്&#x200d;മാണവും നടക്കുന്നതായി [&#8230;]]]></description>
										<content:encoded><![CDATA[
<p>കല്&#x200d;പ്പറ്റ: കുറുമ്പാലക്കോട്ട മലയിലെ ടൂറിസത്തിന്റെ മറവില്&#x200d; വന്&#x200d;തോതിലുള്ള പാറ ഘനനവും ഭൂമി നിരപ്പാക്കലും മരംമുറിയും നടക്കുന്നതായി കുറുമ്പാലക്കോട്ടമല സംരക്ഷണസമിതി ഭാരവാഹികള്&#x200d; വാര്&#x200d;ത്താസമ്മേളനത്തില്&#x200d; അറിയിച്ചു. <br> പനമരം, കോട്ടത്തറ പഞ്ചായത്തുകളിലായി സ്ഥിതി ചെയ്യുന്ന മലയിലാണ് ടൂറിസത്തിന്റെ മറവില്&#x200d; വന്&#x200d;തോതില്&#x200d; ചൂഷണം നടക്കുന്നത്. ഏച്ചോം വിളമ്പുകണ്ടം ഭാഗത്തുനിന്നും മലയിലേക്ക് സര്&#x200d;ക്കാര്&#x200d; പദ്ധതി പ്രകാരം പടികള്&#x200d; നിര്&#x200d;മിക്കാന്&#x200d; ആരംഭിച്ചിരുന്നു. ഇതിനാവശ്യമായ പാറ മലയില്&#x200d;നിന്നുതന്നെ പൊട്ടിച്ചെടുക്കുകയായിരുന്നു. മൂന്നും നാലും ജെസിബി ഉപയോഗിച്ചാണ് വിവിധയിടങ്ങളില്&#x200d; മല തുരക്കുന്നത്. <br> സ്‌ഫോടക വസ്തുക്കള്&#x200d; ഉപയോഗിച്ച് മലയില്&#x200d; കിണര്&#x200d;നിര്&#x200d;മാണവും നടക്കുന്നതായി ഭാരവാഹികള്&#x200d; പറഞ്ഞു. മലയുടെ വിവിധ ഭാഗങ്ങളില്&#x200d; വ്യാപകമായ മരംമുറിയാണ് നടക്കുന്നത്. ടൂറിസ്റ്റുകള്&#x200d; നിക്ഷേപിക്കുന്ന അജൈവ മാലിന്യങ്ങളുടെ ആധിക്യം ദോഷം ചെയ്യുന്നുണ്ട്. ഈ വര്&#x200d;ഷം ഇതുവരെ ഒമ്പത് ചെറുതും വലുതുമായ ഉരുള്&#x200d;പൊട്ടലുകളാണ് ഇവിടെ സംഭവിച്ചത്. <br> പാറഘനനവും മരംമുറിയും മലതുരക്കലും വ്യാപകമായതിനെതുടര്&#x200d;ന്നാണ് ഉരുള്&#x200d;പൊട്ടലും ഭൂമിവിണ്ടുകീറുന്ന പ്രതിഭാസവും വര്&#x200d;ധിക്കാന്&#x200d; കാരണമായത്. അധികൃതര്&#x200d; നടത്തിയ പരിശോധനയെ തുടര്&#x200d;ന്ന് ഏഴ് കുടുംബങ്ങളെ അടിയന്തരമായി ഇവിടെ നിന്നും മാറ്റിപ്പാര്&#x200d;പ്പിക്കണമെന്ന് നിര്&#x200d;ദേശം നല്&#x200d;കിയിരുന്നു. ഇവരെ അനുയോജ്യമായ സ്ഥലം കണ്ടെത്തി ഉടന്&#x200d; മാറ്റിപ്പാര്&#x200d;പ്പിക്കണം. ടൂറിസത്തിന്റെ മറവില്&#x200d; കുറുമ്പാലക്കോട്ടയില്&#x200d; നടക്കുന്ന അനധികൃത പ്രവൃത്തികള്&#x200d; ഉടന്&#x200d; അവസാനിപ്പിക്കണമെന്നും ഭാരവാഹികള്&#x200d; ആവശ്യപ്പെട്ടു. <br> വാര്&#x200d;ത്താസമ്മേളനത്തില്&#x200d; കുറുമ്പാലക്കോട്ടമല സംരക്ഷണ സമിതി കണ്&#x200d;വീനര്&#x200d; ഷിജു മരുതനിക്കല്&#x200d;, ചെയര്&#x200d;മാന്&#x200d; കെ.പി. മോഹനന്&#x200d;, രാജു ചിറക്കാട്ട് എന്നിവര്&#x200d; സംബന്ധിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kurumbalakotta-tourist-spot-in-danger.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മറുനാടന്&#x200d; വേണ്ട; വയനാടന്&#x200d; കരിക്കിന് പ്രിയമേറുന്നു</title>
		<link>https://www.chandrikadaily.com/wayanadan-coconut-juice-in-trend.html</link>
					<comments>https://www.chandrikadaily.com/wayanadan-coconut-juice-in-trend.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 05 Sep 2019 09:34:28 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[coconut]]></category>
		<category><![CDATA[Wayanad news]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=138246</guid>

					<description><![CDATA[പുല്&#x200d;പ്പള്ളി: ഇതര ജില്ലകളില്&#x200d; നിന്നും വയനാട് കരിക്കിന് ആവശ്യക്കാര്&#x200d; ഏറുന്നു. വയനാടന്&#x200d; കരിക്ക് തേടി ഇതര ജില്ലക്കാന്&#x200d; ചുരംകേറി എത്തിതുടങ്ങിയതോടെ വിളഞ്ഞതേങ്ങ വിറ്റിരുന്ന കര്&#x200d;ഷകര്&#x200d; കരിക്ക് വില്&#x200d;പനയിലേക്ക് തിരിഞ്ഞിരിക്കുകയാണ്. കോഴിക്കോട്, കണ്ണൂര്&#x200d;, കാസര്&#x200d;ഗോഡ് ജില്ലകളില്&#x200d; നിന്നും കച്ചവടക്കാര്&#x200d; വയനാട്ടില്&#x200d; കരിക്ക് വാങ്ങാന്&#x200d; എത്തുന്നത്. നാളികേരം പറിക്കുന്നതിനു ജോലിക്കാരെ കിട്ടാതെ വന്നതോടെ ഇളനീര്&#x200d; കച്ചവടക്കാര്&#x200d; തന്നെ കരിക്ക് ഇറക്കാനും സംവിധാനം കണ്ടെത്തുന്നുണ്ട്. കരിക്ക് വാങ്ങാന്&#x200d; എത്തുന്നവര്&#x200d; തന്നെ തെങ്ങിന്&#x200d; കയറി കരിക്ക് പറിക്കുന്നത് കര്&#x200d;ഷകര്&#x200d;ക്കും ആശ്വാസമായിരിക്കുകയാണ്. ജില്ലയില്&#x200d; നിന്നുള്ള [&#8230;]]]></description>
										<content:encoded><![CDATA[
<p>പുല്&#x200d;പ്പള്ളി: ഇതര ജില്ലകളില്&#x200d; നിന്നും വയനാട് കരിക്കിന് ആവശ്യക്കാര്&#x200d; ഏറുന്നു. വയനാടന്&#x200d; കരിക്ക് തേടി ഇതര ജില്ലക്കാന്&#x200d; ചുരംകേറി എത്തിതുടങ്ങിയതോടെ വിളഞ്ഞതേങ്ങ വിറ്റിരുന്ന കര്&#x200d;ഷകര്&#x200d; കരിക്ക് വില്&#x200d;പനയിലേക്ക് തിരിഞ്ഞിരിക്കുകയാണ്.<br>
കോഴിക്കോട്, കണ്ണൂര്&#x200d;, കാസര്&#x200d;ഗോഡ് ജില്ലകളില്&#x200d; നിന്നും കച്ചവടക്കാര്&#x200d; വയനാട്ടില്&#x200d; കരിക്ക് വാങ്ങാന്&#x200d; എത്തുന്നത്.<br>
നാളികേരം പറിക്കുന്നതിനു ജോലിക്കാരെ കിട്ടാതെ വന്നതോടെ ഇളനീര്&#x200d; കച്ചവടക്കാര്&#x200d; തന്നെ കരിക്ക് ഇറക്കാനും സംവിധാനം കണ്ടെത്തുന്നുണ്ട്.<br>
കരിക്ക് വാങ്ങാന്&#x200d; എത്തുന്നവര്&#x200d; തന്നെ തെങ്ങിന്&#x200d; കയറി കരിക്ക് പറിക്കുന്നത് കര്&#x200d;ഷകര്&#x200d;ക്കും ആശ്വാസമായിരിക്കുകയാണ്.</p>



<p>ജില്ലയില്&#x200d; നിന്നുള്ള ഇളനീരില്&#x200d; വെള്ളം കുടുതലുള്ളതിനാല്&#x200d; ഒരു തെങ്ങിന്&#x200d; കുലയില്&#x200d; നിന്ന് 25 മുതല്&#x200d; 30 വരെ കരിക്ക് ലഭിക്കുന്നതുമാണ് കച്ചവടക്കാര്&#x200d; കരിക്കിനായി ജില്ലയിലെത്താന്&#x200d; കാരണം. ഒരു കരിക്കിന് 13 മുതല്&#x200d; 15 രൂപ വരെ കര്&#x200d;ഷകര്&#x200d;ക്ക് ലഭിക്കുന്നുണ്ട്. <br>
മുന്&#x200d; കാലങ്ങളില്&#x200d; തമിഴ്‌നാട്, കര്&#x200d;ണ്ണാടക എന്നിവിടങ്ങളില്&#x200d; നിന്നായിരുന്നു ഇളനീര്&#x200d; കച്ചവടക്കാര്&#x200d; കരിക്ക് ശേഖരിച്ചിരുന്നത്. <br>
തേങ്ങക്ക് അടിക്കടി ഉണ്ടാകുന്ന വിലയിടിവും കരിക്ക് വില്&#x200d;പന നടത്താന്&#x200d; കര്&#x200d;ഷകരെ പ്രേരിപ്പിക്കുന്നുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/wayanadan-coconut-juice-in-trend.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അത്തമെത്തി; പൂക്കളത്തിന് ചാരുതയേകി അയല്&#x200d;നാട്ടിലെ ചെണ്ടുമല്ലി പാടങ്ങള്&#x200d;</title>
		<link>https://www.chandrikadaily.com/atham-onam-festival-flowers-were-coming-from-other-states.html</link>
					<comments>https://www.chandrikadaily.com/atham-onam-festival-flowers-were-coming-from-other-states.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 03 Sep 2019 04:55:56 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[flowers]]></category>
		<category><![CDATA[Onam]]></category>
		<category><![CDATA[Wayanad news]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=137950</guid>

					<description><![CDATA[കല്&#x200d;പ്പറ്റ: ഓണത്തിന് ദിവസങ്ങള്&#x200d; മാത്രം ശേഷിക്കെ പൂക്കളമൊരുക്കാന്&#x200d; ഗുണ്ടല്&#x200d;പേട്ടില്&#x200d; നിന്നും ചെണ്ടുമല്ലിയടക്കമുള്ള പൂക്കളെത്തിത്തുടങ്ങി. ഇന്നലെ അത്തം തുടങ്ങിയതോടെ ഇനിയുള്ള ഒമ്പത് നാളുകളിലാണ് പൂവിപണി സജീവമാകുക. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മറ്റും പൂക്കളമത്സരവും ആരംഭിച്ചുകഴിഞ്ഞു. കര്&#x200d;ണാടകയില്&#x200d; പൂകര്&#x200d;ഷകരുടെ ഇനിയുള്ള പ്രതീക്ഷയും കേരളത്തിന്റെ ഓണനാളുകളാണ്. സീസണ്&#x200d; ആരംഭിക്കുന്നതിനു മുന്നോടിയായി ഗുണ്ടല്&#x200d;പ്പേട്ടയിലെ ഒട്ടുമിക്ക പൂപ്പാടങ്ങളെല്ലാം വിളവെടുപ്പിന് തയ്യാറായിക്കഴിഞ്ഞു. ഓറഞ്ച്, മഞ്ഞ, നിറത്തിലുള്ള ചെണ്ടുമല്ലി പൂക്കള്&#x200d;ക്കാണ് ആവശ്യക്കാര്&#x200d; ഏറെയുള്ളത്. വാടാമല്ലി, ജെമന്തി, റോസ് തുടങ്ങിയ മറ്റ് പൂവുകള്&#x200d;ക്ക് ചെണ്ടുമല്ലിയെ അപേക്ഷിച്ച് വില കൂടുതലാണെങ്കിലും പൂക്കളങ്ങള്&#x200d;ക്ക് [&#8230;]]]></description>
										<content:encoded><![CDATA[
<p>കല്&#x200d;പ്പറ്റ: ഓണത്തിന് ദിവസങ്ങള്&#x200d; മാത്രം ശേഷിക്കെ പൂക്കളമൊരുക്കാന്&#x200d; ഗുണ്ടല്&#x200d;പേട്ടില്&#x200d; നിന്നും ചെണ്ടുമല്ലിയടക്കമുള്ള പൂക്കളെത്തിത്തുടങ്ങി. ഇന്നലെ അത്തം തുടങ്ങിയതോടെ ഇനിയുള്ള ഒമ്പത് നാളുകളിലാണ് പൂവിപണി സജീവമാകുക. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മറ്റും പൂക്കളമത്സരവും ആരംഭിച്ചുകഴിഞ്ഞു.   കര്&#x200d;ണാടകയില്&#x200d; പൂകര്&#x200d;ഷകരുടെ ഇനിയുള്ള പ്രതീക്ഷയും കേരളത്തിന്റെ ഓണനാളുകളാണ്. സീസണ്&#x200d; ആരംഭിക്കുന്നതിനു മുന്നോടിയായി ഗുണ്ടല്&#x200d;പ്പേട്ടയിലെ ഒട്ടുമിക്ക പൂപ്പാടങ്ങളെല്ലാം വിളവെടുപ്പിന് തയ്യാറായിക്കഴിഞ്ഞു. ഓറഞ്ച്, മഞ്ഞ, നിറത്തിലുള്ള ചെണ്ടുമല്ലി പൂക്കള്&#x200d;ക്കാണ് ആവശ്യക്കാര്&#x200d; ഏറെയുള്ളത്. വാടാമല്ലി, ജെമന്തി, റോസ് തുടങ്ങിയ മറ്റ് പൂവുകള്&#x200d;ക്ക് ചെണ്ടുമല്ലിയെ അപേക്ഷിച്ച് വില കൂടുതലാണെങ്കിലും പൂക്കളങ്ങള്&#x200d;ക്ക് മനോഹാരിത കൂട്ടാന്&#x200d; ഇതിനും ആവശ്യക്കാരുണ്ട്. ഗുണ്ടല്&#x200d;പേട്ടിലെ പൂകൃഷി പ്രധാനമായും പെയിന്റിന്റെ നിര്&#x200d;മ്മാണത്തിനായാണ് ഉപയോഗിച്ചുവന്നിരുന്നത്. എന്നാല്&#x200d; ഒരു പതിറ്റാണ്ടിലേറെയായി ഓണത്തിന് പൂക്കളമൊരുക്കാനും വലിയൊരളവില്&#x200d; പൂക്കള്&#x200d; കേരളത്തിലേക്കെത്തുന്നുണ്ട്. വിവാഹമടക്കമുള്ള മംഗളകാര്യങ്ങള്&#x200d;ക്കും, മരണാനന്തര ചടങ്ങുകള്&#x200d;ക്കും ഇതോടൊപ്പം പൂക്കള്&#x200d; ചിലവാകുന്നുണ്ട്. അതേസമയം, കര്&#x200d;ണാടകയിലെ പൂകര്&#x200d;ഷകര്&#x200d;ക്ക് സീസണ്&#x200d; വേണ്ടത്ര പ്രയോജനകരമാവുന്നില്ല. കുറഞ്ഞ നിരക്കില്&#x200d; കര്&#x200d;ഷകരില്&#x200d;നിന്ന് സംഭരിക്കുന്ന പൂക്കള്&#x200d; കേരള ത്തിലേക്കെത്തുമ്പോള്&#x200d; തീവിലയാണ്. ഇടനിലക്കാര്&#x200d; ലാഭം കൊയ്യുമ്പോള്&#x200d; കര്&#x200d;ഷകര്&#x200d;ക്ക് ലഭിക്കുന്നതാകട്ടെ തുച്ഛമായ വില മാത്രവും. രണ്ടേക്കര്&#x200d; സ്ഥലത്ത് വ്യാവസായികമായി പുഷ്പ കൃഷി ചെയ്യുന്ന കര്&#x200d;ഷകരാണ് ഏറെയുമുള്ളത്. കിലോയ്ക്ക് വെറും ഇരുപത് രൂപ മുതല്&#x200d; മുപ്പത് രൂപ വരെയാണ് പാടത്ത് നിന്നും പൂ പറിച്ച് കൊടുത്താല്&#x200d; കര്&#x200d;ഷകര്&#x200d;ക്ക് ലഭിക്കുന്നത്. എന്നാല്&#x200d;, ഇടനിലക്കാര്&#x200d; വഴി കേരളത്തിലെ വിപണിയിലെത്തുമ്പോള്&#x200d; നൂറ് രൂപക്ക് മുകളില്&#x200d; വില്&#x200d;പന നടക്കുന്നു. ധാരാളം ആവശ്യക്കാരുള്ള മുല്ലപ്പൂവിന്റെ കാര്യത്തിലും സമാന സ്ഥിതിയാണുള്ളത്. ബംഗളൂരുവില്&#x200d;നിന്ന് എത്തിക്കുന്ന പൂക്കള്&#x200d;ക്കും തീവിലയാണ്. ദൈനംദിനം പൂക്കള്&#x200d;ക്ക് കേരളത്തില്&#x200d; ആവശ്യക്കാരേറുന്നത് മുതലെടുത്ത് ലാഭക്കണ്ണുകളുമായി കച്ചവടക്കാരും സജീവമായിക്കഴിഞ്ഞു. ഗുണ്ടല്&#x200d;പേട്ടില്&#x200d; കഴിഞ്ഞ വര്&#x200d;ഷത്തെക്കാള്&#x200d; പൂ പാടങ്ങള്&#x200d; ഇത്തവണ കുറവാണ്. ഒരു പതിറ്റാണ്ട് മുമ്പ് വരെ വയനാട് അടക്കമുള്ള കേരളത്തിലെ ജില്ലകളില്&#x200d; തൊടികളില്&#x200d; നിന്നും പറിച്ചെടുക്കുന്ന പൂക്കള്&#x200d; കൊണ്ടായിരുന്നു അത്തമിട്ടിരുന്നതെങ്കില്&#x200d; ഇന്ന് അത്തരം കാഴ്ചകള്&#x200d; അപൂര്&#x200d;വമായി മാറിക്കഴിഞ്ഞു. അരിപൂവ്, ചെമ്പരത്തി പൂവ്,  തുമ്പപൂവ്, കോളാമ്പിപൂവ്, തെച്ചിപ്പൂവ്, വിവിധയിധം ഇലകള്&#x200d; തുടങ്ങിയ പൂക്കളെല്ലാം ഇന്ന് പൂക്കളങ്ങളില്&#x200d; വിരളമായ കാഴ്ചയാണ്. കാലം മാറിയതോടെ കര്&#x200d;ണാടകയിലെ പൂപ്പാടങ്ങളിലെ പൂക്കളാണ് കേരളത്തിലെ അത്തപ്പൂക്കള്&#x200d;ക്ക് ചാരുത നല്&#x200d;കിവരുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/atham-onam-festival-flowers-were-coming-from-other-states.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മുണ്ടക്കൈ, പുത്തുമല ഭാഗത്തെ നിരവധി സ്ഥലങ്ങളില്&#x200d; വീണ്ടും മണ്ണിടിച്ചിലും ഉരുള്&#x200d;പൊട്ടലും</title>
		<link>https://www.chandrikadaily.com/wayanad-rains-puthumala-and-mundakkai-have-more-landslides.html</link>
					<comments>https://www.chandrikadaily.com/wayanad-rains-puthumala-and-mundakkai-have-more-landslides.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 23 Aug 2019 09:06:03 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[Landsliding]]></category>
		<category><![CDATA[landslip]]></category>
		<category><![CDATA[Wayanad news]]></category>
		<category><![CDATA[wayand]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=136870</guid>

					<description><![CDATA[കല്&#x200d;പ്പറ്റ: കനത്ത മഴയില്&#x200d; മുണ്ടക്കൈ, ചൂരല്&#x200d;മല, അട്ടമല പ്രദേശങ്ങളിലും ഉണ്ടായത് വ്യാപകമായ ഉരുള്&#x200d;പൊട്ടലും മണ്ണിടിച്ചിലും. വിവിധ പ്രദേശങ്ങളിലായി നിരവധി സ്ഥലങ്ങളിലാണ് മണ്ണിടിച്ചിലും ഉരുള്&#x200d;പൊട്ടലുമുണ്ടായത്. പന്ത്രണ്ട് പേരുടെ ജീവന്&#x200d; അപഹരിച്ച ഉരുള്&#x200d;പൊട്ടലുണ്ടായ പുത്തുമല-പച്ചക്കാടിന്റെ സമീപപ്രദേശങ്ങളിലാണ് വ്യാപകമായി മണ്ണിടിച്ചിലുണ്ടായത്. മുണ്ടക്കൈയില്&#x200d; തോട്ടം തൊഴിലാളികള്&#x200d; താമസിക്കുന്ന ലയങ്ങള്&#x200d;ക്ക് സമീപം ഉരുള്&#x200d;പൊട്ടി ലയത്തിന്റെ അടുക്കളഭാഗം പൂര്&#x200d;ണമായും തകര്&#x200d;ന്നിട്ടുണ്ട്. ഈ സമയം ഒരു കുടുംബം ലയത്തിലുണ്ടായിരുന്നെങ്കിലും തലനാരിഴക്ക് രക്ഷപ്പെടുകയായിരുന്നു. ഹാരിസണ്&#x200d;സ് മലയാളം കമ്പനിയുടെ മുണ്ടക്കൈ ഡിവിഷനിലെ ഫാക്ടറിക്ക് സമീപം അടുത്തടുത്തായി അഞ്ചിടങ്ങളിലും ഉരുള്&#x200d;പൊട്ടി. കൂടാതെ [&#8230;]]]></description>
										<content:encoded><![CDATA[
<p>കല്&#x200d;പ്പറ്റ: കനത്ത മഴയില്&#x200d; മുണ്ടക്കൈ, ചൂരല്&#x200d;മല, അട്ടമല പ്രദേശങ്ങളിലും ഉണ്ടായത് വ്യാപകമായ ഉരുള്&#x200d;പൊട്ടലും മണ്ണിടിച്ചിലും. വിവിധ പ്രദേശങ്ങളിലായി നിരവധി സ്ഥലങ്ങളിലാണ് മണ്ണിടിച്ചിലും ഉരുള്&#x200d;പൊട്ടലുമുണ്ടായത്. <br> പന്ത്രണ്ട് പേരുടെ ജീവന്&#x200d; അപഹരിച്ച ഉരുള്&#x200d;പൊട്ടലുണ്ടായ പുത്തുമല-പച്ചക്കാടിന്റെ സമീപപ്രദേശങ്ങളിലാണ് വ്യാപകമായി മണ്ണിടിച്ചിലുണ്ടായത്. മുണ്ടക്കൈയില്&#x200d; തോട്ടം തൊഴിലാളികള്&#x200d; താമസിക്കുന്ന ലയങ്ങള്&#x200d;ക്ക് സമീപം ഉരുള്&#x200d;പൊട്ടി ലയത്തിന്റെ അടുക്കളഭാഗം പൂര്&#x200d;ണമായും തകര്&#x200d;ന്നിട്ടുണ്ട്. ഈ സമയം ഒരു കുടുംബം ലയത്തിലുണ്ടായിരുന്നെങ്കിലും തലനാരിഴക്ക് രക്ഷപ്പെടുകയായിരുന്നു. <br> ഹാരിസണ്&#x200d;സ് മലയാളം കമ്പനിയുടെ മുണ്ടക്കൈ ഡിവിഷനിലെ ഫാക്ടറിക്ക് സമീപം അടുത്തടുത്തായി അഞ്ചിടങ്ങളിലും ഉരുള്&#x200d;പൊട്ടി. കൂടാതെ തേയില എസ്റ്റേറ്റിന്റെ വിവിധ ഭാഗങ്ങളിലും മണ്ണിടിച്ചിലുണ്ടായി. നാല്&#x200d;പതോളം തൊഴിലാളികള്&#x200d; കുടുങ്ങിയ റാണിമല എസ്‌റ്റേറ്റിലും ഉരുള്&#x200d;പൊട്ടി ഏക്കര്&#x200d;ക്കണക്കിന് സ്ഥലത്തെ ഏലം നശിച്ചു. മുണ്ടക്കൈ പ്രദേശത്തിന് ചുറ്റുമുള്ള മലനിരകളിലും പല സ്ഥലങ്ങളിലായി ഉരുള്&#x200d;പൊട്ടലും മണ്ണിടിച്ചിലുമുണ്ടായിട്ടുണ്ട്. ഇത് പുഴയിലൂടെ കുത്തിയൊഴുകിയതോടെയാണ് സമീപ പ്രദേശമായ ചൂരല്&#x200d;മലയില്&#x200d; പുഴയോരത്തെ നിരവധി വീടുകളില്&#x200d; വെള്ളം കയറിയത്. മല നിരകളില്&#x200d; നിന്നെത്തിയ മണ്ണും കല്ലും നിറഞ്ഞ് ആഴം കൂടതലുള്ള പുഴയുടെ പല ഭാഗങ്ങളും നികന്ന നിലയിലാണ്. <br> അട്ടമലയിലും തേയിലത്തോട്ടങ്ങളില്&#x200d; വ്യാപകമായി മണ്ണിടിച്ചിലുണ്ടായി. മുണ്ടക്കൈ-പുത്തുമല അതിര്&#x200d;ത്തി പ്രദേശമായ എട്ടാം നമ്പറിലും ഉരുള്&#x200d;പൊട്ടിയിട്ടുണ്ട്. ഇവിടെ നിന്ന് കുത്തിയൊലിച്ചെത്തിയ വെള്ളം കാരണമാണ് പൂളക്കാട് പാലം തകര്&#x200d;ന്നതെന്ന് നാട്ടുകാര്&#x200d; പറയുന്നു. സമീപ പ്രദേശമായ കള്ളാടിയിലും വ്യാപകമായി മണ്ണിടിഞ്ഞിട്ടുണ്ട്. ഇവിടെ മണ്ണിടിഞ്ഞ് റോഡ് തകര്&#x200d;ന്നത് കാരണം പുത്തുമലയില്&#x200d; ഉരുള്&#x200d;പൊട്ടിയ പ്രദേശത്തേക്ക് സുരക്ഷ പ്രവര്&#x200d;ത്തകര്&#x200d; ഏറെ വൈകിയാണ് എത്തിയത്. മലകളാല്&#x200d; ചുറ്റപ്പെട്ടതാണ് മുണ്ടക്കൈ, അട്ടമല, ചൂരല്&#x200d;മല, പുത്തുമല, കള്ളാടി പ്രദേശങ്ങള്&#x200d;. <br> താഴ് വാരങ്ങളില്&#x200d; താമസിക്കുന്ന ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് പരിശോധന നടത്തി മലകളിലെ മണ്ണിടിച്ചിലും ഉരുള്&#x200d;പൊട്ടലും സംബന്ധിച്ച് പഠനം നടത്തണമെന്ന ആവശ്യവും ശക്തമാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/wayanad-rains-puthumala-and-mundakkai-have-more-landslides.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പ്രളയബാധിതര്&#x200d;ക്ക് സാന്ത്വനമേകാന്&#x200d; രാഹുല്&#x200d; ഗാന്ധി വീണ്ടും വയനാട്ടിലെത്തുന്നു</title>
		<link>https://www.chandrikadaily.com/rahul-gandhi-come-again-for-flood-areas-in-wayanad.html</link>
					<comments>https://www.chandrikadaily.com/rahul-gandhi-come-again-for-flood-areas-in-wayanad.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 23 Aug 2019 08:57:12 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[flood 2019]]></category>
		<category><![CDATA[flood relief]]></category>
		<category><![CDATA[rahul gandhi]]></category>
		<category><![CDATA[Rahul in Wayanad]]></category>
		<category><![CDATA[wayanad constituency]]></category>
		<category><![CDATA[Wayanad news]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=136864</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: പ്രളയദുരിതാശ്വാസ പ്രവര്&#x200d;ത്തനങ്ങള്&#x200d; വിലയിരുത്തുന്നതിനായി രാഹുല്&#x200d; ഗാന്ധി എംപി വീണ്ടും വയനാടിലെത്തുന്നു. പ്രളയബാധിതരെ സന്ദര്&#x200d;ശിക്കുന്നതിനും മറ്റുമായി മൂന്ന് ദിവസത്തെ വയനാട് സന്ദര്&#x200d;ശനത്തിനായി തിങ്കളാഴ്ച രാഹുല്&#x200d; കേരളത്തില്&#x200d; എത്തും. തിങ്കള്&#x200d;, ചൊവ്വ ദിവസങ്ങളിലാകും രാഹുല്&#x200d; മണ്ഡലത്തില്&#x200d; സന്ദര്&#x200d;ശനം നടത്തുക. കേരളത്തില്&#x200d; പ്രളയം ബാധിച്ച ഉടനെ സന്ദര്&#x200d;ശനം നടത്തിയ രാഹുല്&#x200d;ഗാന്ധി പ്രളയദുരിതാശ്വാസത്തിനുള്ള നടപടികളും കേന്ദ്രസര്&#x200d;ക്കാരില്&#x200d; പ്രളയത്തിന്റെ ഗുരുതരാവസ്ഥ ബോധ്യപ്പെടുത്തുകയും ചെയ്തിരുന്നു. തുടര്&#x200d;ന്നാണ് ഏതാനും ദിവസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും രാഹുല്&#x200d; ഗാന്ധി വയനാട്ടില്&#x200d; എത്തുന്നത്. നേരത്തെ മലപ്പുറം ജില്ലയിലെ കവളപ്പാറ [&#8230;]]]></description>
										<content:encoded><![CDATA[
<p>ന്യൂഡല്&#x200d;ഹി: പ്രളയദുരിതാശ്വാസ പ്രവര്&#x200d;ത്തനങ്ങള്&#x200d; വിലയിരുത്തുന്നതിനായി രാഹുല്&#x200d; ഗാന്ധി എംപി വീണ്ടും വയനാടിലെത്തുന്നു. പ്രളയബാധിതരെ സന്ദര്&#x200d;ശിക്കുന്നതിനും മറ്റുമായി മൂന്ന് ദിവസത്തെ വയനാട് സന്ദര്&#x200d;ശനത്തിനായി തിങ്കളാഴ്ച രാഹുല്&#x200d; കേരളത്തില്&#x200d; എത്തും. <br>
തിങ്കള്&#x200d;, ചൊവ്വ ദിവസങ്ങളിലാകും രാഹുല്&#x200d; മണ്ഡലത്തില്&#x200d; സന്ദര്&#x200d;ശനം നടത്തുക. </p>



<p>കേരളത്തില്&#x200d; പ്രളയം ബാധിച്ച ഉടനെ സന്ദര്&#x200d;ശനം നടത്തിയ രാഹുല്&#x200d;ഗാന്ധി പ്രളയദുരിതാശ്വാസത്തിനുള്ള നടപടികളും കേന്ദ്രസര്&#x200d;ക്കാരില്&#x200d; പ്രളയത്തിന്റെ ഗുരുതരാവസ്ഥ ബോധ്യപ്പെടുത്തുകയും ചെയ്തിരുന്നു. തുടര്&#x200d;ന്നാണ് ഏതാനും ദിവസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും രാഹുല്&#x200d; ഗാന്ധി വയനാട്ടില്&#x200d; എത്തുന്നത്. നേരത്തെ മലപ്പുറം ജില്ലയിലെ കവളപ്പാറ ഉള്&#x200d;പ്പടെയുള്ള പ്രളയബാധിത മേഖലകള്&#x200d; രാഹുല്&#x200d; ഗാന്ധി സന്ദര്&#x200d;ശിച്ചിരുന്നു.  </p>



<p>മഴയും ഉരുള്&#x200d;പൊട്ടലും കനത്ത നാശം വിതച്ച വയനാട്ടിലും കേരളത്തിലാകെയും അടിയന്തരമായി സര്&#x200d;ക്കാര്&#x200d; സഹായം എത്തണമെന്ന് രാഹുല്&#x200d; ഗാന്ധി പറഞ്ഞിരുന്നു.  കേന്ദ്രവും സംസ്ഥാനവും ഇക്കാര്യത്തില്&#x200d; ഒരുമിച്ച് നില്&#x200d;ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രളയാനന്തര പുനര്&#x200d;നിര്&#x200d;മ്മാണ പ്രവര്&#x200d;ത്തനങ്ങള്&#x200d;ക്കും പുനരധിവാസത്തിനുമായി പ്രത്യേക പാക്കേജ് വേണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് രാഹുല്&#x200d; കത്തയക്കുകയും ചെയ്തിരുന്നു.</p>



<figure class="wp-block-embed-twitter wp-block-embed is-type-rich is-provider-twitter"><div class="wp-block-embed__wrapper">
<blockquote class="twitter-tweet" data-width="550" data-dnt="true"><p lang="en" dir="ltr">As per the directions of Shri. <a href="https://twitter.com/RahulGandhi?ref_src=twsrc%5Etfw">@RahulGandhi</a> , his office delivered 50000 Kg food grains to the flood affected people of Wayanad. <a href="https://twitter.com/RGWayanadOffice?ref_src=twsrc%5Etfw">@RGWayanadOffice</a> <a href="https://t.co/cCBE5H69fD">pic.twitter.com/cCBE5H69fD</a></p>&mdash; Congress Kerala (@INCKerala) <a href="https://twitter.com/INCKerala/status/1162248708102033410?ref_src=twsrc%5Etfw">August 16, 2019</a></blockquote><script async src="https://platform.twitter.com/widgets.js" charset="utf-8"></script>
</div></figure>



<p>കനത്ത മഴയില്&#x200d; ദുരിതത്തില്&#x200d;പ്പെട്ടവര്&#x200d;ക്കായി 50,000 കിലോ അരിയും മറ്റ് ഭക്ഷ്യവസ്തുക്കളും വിതരണത്തിനായി വയനാട്ടില്&#x200d; എത്തിച്ചിരുന്നു. ജില്ലയിലെ വിവിധ ക്യാമ്പുകള്&#x200d; സന്ദര്&#x200d;ശിച്ച രാഹുല്&#x200d;ഗാന്ധിയുടെ നിര്&#x200d;ദേശപ്രകാരമായിരുന്നു സാധനങ്ങള്&#x200d; ജില്ലയിലേക്കെത്തിയത്. വിവിധ ഘട്ടങ്ങളായിട്ടായിരുന്നു രാഹുല്&#x200d;ഗാന്ധിയുടെ സഹായങ്ങള്&#x200d;. ആദ്യഘട്ടത്തില്&#x200d; പുതപ്പ്, പായ തുടങ്ങിയ അത്യാവശ്യ വസ്തുക്കള്&#x200d; എത്തിച്ചിരുന്നു. രണ്ടാം ഘട്ടത്തിലാണ് അരിയും ഭക്ഷ്യവസ്തുക്കളും എത്തിച്ചത്.</p>



<p>മൂന്നാം ഘട്ടമായി ക്ലീനിംഗ് സാധനങ്ങള്&#x200d; എത്തിച്ചുതുടങ്ങിയിട്ടുണ്ട്. ദുരന്തത്തിനിരയായ മുഴുവന്&#x200d; കുടുംബങ്ങള്&#x200d;ക്കും ബാത്ത്‌റൂം, ഫ്ലോര്&#x200d; ക്ലീനിംഗ് വസ്തുക്കളടങ്ങിയ കിറ്റ് എത്തിക്കും. സ്ഥിതിഗതികള്&#x200d; വീണ്ടും അവലോകനം ചെയ്യാനായി ഈ മാസം അവസാനം രാഹുല്&#x200d;ഗാന്ധി വീണ്ടും വയനാട്ടില്&#x200d; എത്തുമെന്ന് അദ്ദേഹത്തിന്റെ ഓഫീസ് വ്യക്തമാക്കിയിരുന്നു.</p>



<p>വയനാട്ടില്&#x200d; കൂടാതെ മലപ്പുറത്തെയും ദുരിതബാധിത മേഖലകളിലും ദുരിതാശ്വാസ ക്യാമ്പുകളിലും രാഹുല്&#x200d;ഗാന്ധി സന്ദര്&#x200d;ശനം നടത്തിയിരുന്നു. രണ്ട് ദിവസത്തെ സന്ദര്&#x200d;ശനത്തില്&#x200d; ആദ്യത്തെ ദിവസം ഉരുള്&#x200d;പൊട്ടലില്&#x200d; വന്&#x200d;നാശം വിതച്ച മലപ്പുറം നിലമ്പൂരിലെ കവളപ്പാറയും രണ്ടാമത്തെ ദിവസം ശക്തമായ മണ്ണിടിച്ചില്&#x200d; ഏഴ് പേരെ കാണാതായ വയനാട്ടിലെ പുത്തുമലയിലുമാണ് രാഹുല്&#x200d; സന്ദര്&#x200d;ശനം നടത്തിയത്. ഇതിന് പിന്നാലെയാണ് ഭക്ഷ്യവസ്തുക്കളും അവശ്യസാധനങ്ങളും വിതരണം ചെയ്യാന്&#x200d; നിര്&#x200d;ദേശം നല്&#x200d;കിയത്. 5 കിലോ അരി അടങ്ങിയ ഭക്ഷ്യസാധന കിറ്റ് പതിനായിരം കുടുംബങ്ങള്&#x200d;ക്കു വിതരണം ചെയ്യാനാണ് രാഹുല്&#x200d;ഗാന്ധി നല്&#x200d;കിയിരിക്കുന്ന നിര്&#x200d;ദ്ദേശം. പ്രാദേശിക പാര്&#x200d;ട്ടി ഘടകങ്ങള്&#x200d; വഴി ഇതിന്റെ വിതരണം ആരംഭിച്ചു.</p>



<figure class="wp-block-embed-twitter wp-block-embed is-type-rich is-provider-twitter"><div class="wp-block-embed__wrapper">
<blockquote class="twitter-tweet" data-width="550" data-dnt="true"><p lang="ml" dir="ltr">വയനാട്ടിൽ ഉണ്ടായ പ്രളയത്തെ കുറിച്ചും മണ്ണിടിച്ചിലിനെ പറ്റിയും പ്രധാനമന്ത്രിയെ കത്ത് മുഖാന്തരം അറിയിച്ചിട്ടുണ്ട്. വയനാട് ഉൾപ്പെടെയുള്ള പ്രളയ ബാധിത പ്രദേശങ്ങളുടെ പുനർനിർമ്മാണത്തിന് ആവശ്യമായ നിർദ്ദേശങ്ങൾ കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തിയിട്ടുമുണ്ട് <a href="https://t.co/RWuRiCVKHS">pic.twitter.com/RWuRiCVKHS</a></p>&mdash; Rahul Gandhi &#8211; Wayanad (@RGWayanadOffice) <a href="https://twitter.com/RGWayanadOffice/status/1161293462651723780?ref_src=twsrc%5Etfw">August 13, 2019</a></blockquote><script async src="https://platform.twitter.com/widgets.js" charset="utf-8"></script>
</div></figure>



<p>ഉരുള്&#x200d;പൊട്ടലുണ്ടായ മേഖലകളില്&#x200d; മുന്നറിയിപ്പ് സംവിധാനം ഉണ്ടായിരുന്നെങ്കില്&#x200d; നിരവധി ജീവന്&#x200d; രക്ഷിക്കാമായിരുന്നു. വന നശീകരണവും പശ്ചിമഘട്ടത്തിലെ ഖനനവും ദുരന്തത്തിന്റെ ആഘാതം കൂട്ടി. ദുരന്തം ആവര്&#x200d;ത്തിക്കാതിരിക്കാന്&#x200d; ദീര്&#x200d;ഘകാലാടിസ്ഥാനത്തില്&#x200d; പദ്ധതികള്&#x200d; ആവിഷ്‌കരിക്കണമെന്നും ദുരന്തബാധിത മേഖലകള്&#x200d;ക്ക് പ്രത്യേക പാക്കേജ് നടപ്പാക്കണമെന്നും രാഹുല്&#x200d; ഗാന്ധി പ്രധാനമന്ത്രിക്ക് അയച്ച കത്തില്&#x200d; ആവശ്യപ്പെട്ടിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/rahul-gandhi-come-again-for-flood-areas-in-wayanad.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ആനുകൂല്യങ്ങള്&#x200d;ക്കായി ഓഫീസുകള്&#x200d; കയറിയിറങ്ങി ഫൈസലും കുടുംബവും</title>
		<link>https://www.chandrikadaily.com/flood-relief-mananthavady-updates.html</link>
					<comments>https://www.chandrikadaily.com/flood-relief-mananthavady-updates.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 23 Aug 2019 08:37:17 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[flood 2019]]></category>
		<category><![CDATA[flood relief]]></category>
		<category><![CDATA[Wayanad news]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=136861</guid>

					<description><![CDATA[മാനന്തവാടി: അര്&#x200d;ഹതപ്പെട്ട ആനുകൂല്യങ്ങള്&#x200d;ക്കായി ഓഫീസുകള്&#x200d; കയറിയിറങ്ങി നടക്കുകയാണ് എടവക, അമ്പലവയല്&#x200d; എടച്ചേരി ഫൈസലും കുടുംബവും. രണ്ട് വര്&#x200d;ഷം മുമ്പ് വരെ ഈ യുവാവ് തൊഴിലുറപ്പ് ജോലിയുള്&#x200d;പ്പെടെയുള്ള തൊഴിലുകള്&#x200d;ക്ക് പോയിരുന്നു എന്നാല്&#x200d; എഴുപത്തി അഞ്ച് ശതമാനം അന്ധത ബാധിച്ച തൊടെയാണ് ജീവിതം ദുരിതമായി മാറി തുടങ്ങിയത്. കോയമ്പത്തൂരിലെ ആസ്പത്രിയില്&#x200d; പരിശോധന നടത്തിയപ്പോള്&#x200d; ഞെരമ്പിന് തകരാര്&#x200d; ഉള്ളതിനാല്&#x200d; ചികിത്സകൊണ്ട് അന്ധത മാറ്റാന്&#x200d; കഴിയില്ലെന്നാണ് അറിയിച്ചത്. കട്ട കൊണ്ട് ആകെയുള്ള 5 സെന്റ് സ്ഥലത്ത് നിര്&#x200d;മ്മിച്ച വീട്ടിലാണ് ഫൈസലും ഭാര്യ സൈനബയും [&#8230;]]]></description>
										<content:encoded><![CDATA[
<p>മാനന്തവാടി: അര്&#x200d;ഹതപ്പെട്ട ആനുകൂല്യങ്ങള്&#x200d;ക്കായി ഓഫീസുകള്&#x200d; കയറിയിറങ്ങി നടക്കുകയാണ് എടവക, അമ്പലവയല്&#x200d; എടച്ചേരി ഫൈസലും കുടുംബവും. രണ്ട് വര്&#x200d;ഷം മുമ്പ് വരെ ഈ യുവാവ് തൊഴിലുറപ്പ് ജോലിയുള്&#x200d;പ്പെടെയുള്ള  തൊഴിലുകള്&#x200d;ക്ക് പോയിരുന്നു എന്നാല്&#x200d;  എഴുപത്തി അഞ്ച് ശതമാനം അന്ധത ബാധിച്ച തൊടെയാണ് ജീവിതം ദുരിതമായി മാറി തുടങ്ങിയത്. കോയമ്പത്തൂരിലെ ആസ്പത്രിയില്&#x200d; പരിശോധന നടത്തിയപ്പോള്&#x200d; ഞെരമ്പിന് തകരാര്&#x200d; ഉള്ളതിനാല്&#x200d; ചികിത്സകൊണ്ട് അന്ധത മാറ്റാന്&#x200d; കഴിയില്ലെന്നാണ് അറിയിച്ചത്. കട്ട കൊണ്ട് ആകെയുള്ള 5 സെന്റ് സ്ഥലത്ത് നിര്&#x200d;മ്മിച്ച വീട്ടിലാണ് ഫൈസലും ഭാര്യ സൈനബയും 6 വയസ്സ് കാരന്&#x200d; മകനും കഴിയുന്നത്. മഴക്കാലത്ത് വീട് മുഴുവന്&#x200d; ചോര്&#x200d;ന്നോലിക്കും. വീട്ടിലേക്ക് വഴിയുമില്ല. ചെറിയ രണ്ട് തോടുകളിലുടെയുള്ള പാലത്തിലൂടെ വീട്ടിലെത്തുമ്പോള്&#x200d; ഫൈസലിന് അപകടങ്ങള്&#x200d; സംഭവിക്കുന്നതും പതിവാണ്.ഇത്രയെറെ ബുദ്ധിമുട്ടുകള്&#x200d; സഹിച്ച് ജീവിക്കുന്ന ഈ കുടുംബത്തിന്റ് റേഷന്&#x200d; കാര്&#x200d;ഡ് എ പി എല്&#x200d; വിഭാഗത്തില്&#x200d; ഉള്&#x200d;പ്പെട്ടതാണെന്നാണ് ഏറെ വിചിത്രകരം.ഇത് മാറ്റി കിട്ടാന്&#x200d; ജില്ലാ കളക്ടര്&#x200d; അടക്കമുള്ളവര്&#x200d;ക്ക് നിരവധി നിവേദനങ്ങള്&#x200d; നല്&#x200d;കിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് ഫൈസല്&#x200d; പറഞ്ഞു. വീട് പുനര്&#x200d; നിര്&#x200d;മ്മിക്കാന്&#x200d; ഫണ്ട് അനുവദിക്കാനായി അപേക്ഷകള്&#x200d; നല്&#x200d;കിയെങ്കിലും ഇതും ലഭിച്ചില്ല. സൈനബ തൊഴിലുറപ്പിന് പോയി ലഭിക്കുന്ന വരുമാനം കൊണ്ടാണ് ഈ കുടുംബം കഴിയുന്നത്. അന്ധതയിലേക്ക് നീങ്ങി കൊണ്ടിരിക്കുന്ന ഫൈസലിനെയും കുടുംബത്തെയും കണ്ണുള്ള അധികൃതര്&#x200d; ഇനിയെങ്കിലും കണ്&#x200d; തുറന്ന് കാണുകയാണ് വേണ്ടത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/flood-relief-mananthavady-updates.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
