wayanad – Chandrika Daily https://www.chandrikadaily.com Mon, 12 Jan 2026 14:00:03 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg wayanad – Chandrika Daily https://www.chandrikadaily.com 32 32 വയനാട് മേപ്പാടിയിൽ വാഹനാപകടം: സീബ്രാ ലൈനിലൂടെ നടന്ന സ്കൂൾ വിദ്യാർഥികൾക്ക് പരിക്ക് https://www.chandrikadaily.com/road-accident-in-wayanad-mepadi-school-students-walking-on-zebra-line-injured.html https://www.chandrikadaily.com/road-accident-in-wayanad-mepadi-school-students-walking-on-zebra-line-injured.html#respond Mon, 12 Jan 2026 14:00:03 +0000 https://www.chandrikadaily.com/?p=373591 വയനാട്: വയനാട് മേപ്പാടിയിൽ ഉണ്ടായ വാഹനാപകടത്തിൽ സ്കൂൾ വിദ്യാർഥികൾക്ക് പരിക്കേറ്റു. സീബ്രാ ലൈനിലൂടെ നടന്ന് റോഡ് മുറിച്ച് കടക്കുകയായിരുന്ന വിദ്യാർഥികളെ ടിപ്പർ ലോറി ഇടിക്കുകയായിരുന്നു. പരിക്കേറ്റ കുട്ടികളെ ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സ്കൂൾ സമയങ്ങളിൽ ഓടാൻ നിയന്ത്രണമുള്ള ടിപ്പർ ലോറി നിയമം ലംഘിച്ചാണ് റോഡിലൂടെ സഞ്ചരിച്ചതെന്ന് നാട്ടുകാർ ആരോപിച്ചു. അപകടത്തെ തുടർന്ന് ടിപ്പർ ലോറി പിടിച്ചെടുത്തിട്ടുണ്ട്.

നൂറുകണക്കിന് വാഹനങ്ങൾ ഈ സമയങ്ങളിൽ ഈ റോഡിലൂടെ കടന്നുപോകുന്നതായും, അപകടത്തിന് ശേഷം ടിപ്പർ ലോറിയുടെ അടിയിൽ കുടുങ്ങിയ കുട്ടികളെ നാട്ടുകാരുടെ സഹായത്തോടെ പുറത്തെടുത്തതായും റിപ്പോർട്ടുണ്ട്.

]]>
https://www.chandrikadaily.com/road-accident-in-wayanad-mepadi-school-students-walking-on-zebra-line-injured.html/feed 0
ശരീരത്തിനുള്ളില്‍ തുണി മറന്നുവച്ച സംഭവം: ചികിത്സാ പിഴവ് ആരോപിച്ച് കോണ്‍ഗ്രസ് പ്രതിഷേധം https://www.chandrikadaily.com/cloth-left-inside-the-body-incident-congress-protests-alleging-medical-malpractice.html https://www.chandrikadaily.com/cloth-left-inside-the-body-incident-congress-protests-alleging-medical-malpractice.html#respond Wed, 07 Jan 2026 07:59:27 +0000 https://www.chandrikadaily.com/?p=372976 മാനന്തവാടി: പ്രസവം കഴിഞ്ഞ് 75 ദിവസങ്ങള്‍ക്ക് ശേഷം യുവതിയുടെ ശരീരത്തില്‍ നിന്ന് കോട്ടണ്‍ തുണി പുറത്തുവന്ന സംഭവത്തില്‍ ചികിത്സാ പിഴവ് ആരോപിച്ച് വയനാട് മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഓഫിസിനു മുന്നില്‍ കോണ്‍ഗ്രസ്‌യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.

രക്തസ്രാവം തടയാന്‍ പ്രസവസമയത്ത് വെച്ച കോട്ടണ്‍ തുണി പുറത്തെടുക്കാതെ വിട്ടുവെന്നാണ് ഡോക്ടര്‍മാര്‍ക്കെതിരായ ആരോപണം. കുറ്റക്കാരായ ഡോക്ടര്‍മാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. ചികിത്സാ പിഴവ് ചൂണ്ടിക്കാട്ടി മാനന്തവാടി പാണ്ടിക്കടവ് സ്വദേശിനിയായ യുവതിയും കുടുംബവും മന്ത്രി ഒ.ആര്‍. കേളുവിനും പൊലീസിനും പരാതി നല്‍കിയിട്ടുണ്ട്.

പ്രസവം കഴിഞ്ഞ് ആശുപത്രിയില്‍ നിന്ന് വീട്ടിലെത്തിയതിനു പിന്നാലെ ശരീരത്തിനുള്ളില്‍ എന്തോ ഇരിക്കുന്നതായി അനുഭവപ്പെട്ടതായും തുടര്‍ന്ന് വയറുവേദനയും അസഹ്യമായ ദുര്‍ഗന്ധവും അനുഭവപ്പെട്ടതായും യുവതി പറയുന്നു. 20 ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും ആശുപത്രിയിലെത്തി ബുദ്ധിമുട്ട് അറിയിച്ചെങ്കിലും ”ഒന്നുമില്ല” എന്ന മറുപടിയാണ് ഡോക്ടര്‍മാരില്‍ നിന്ന് ലഭിച്ചതെന്നും വെള്ളം കുടിക്കാനാണ് നിര്‍ദേശിച്ചതെന്നും യുവതി ആരോപിക്കുന്നു. എന്നാല്‍ ആരോഗ്യനിലയില്‍ മാറ്റമുണ്ടായില്ല. പിന്നാലെയാണ് തുണിക്കഷണം ശരീരത്തില്‍ നിന്ന് പുറത്തുവന്നത്. തന്നെ രണ്ട് ഗൈനക്കോളജിസ്റ്റുകളാണ് പരിശോധിച്ചതെന്നും യുവതി പറഞ്ഞു.

വേദനയും ദുര്‍ഗന്ധവും കാരണം ആശുപത്രിയിലെത്തിയിട്ടും മതിയായ പരിഗണന ലഭിച്ചില്ലെന്ന് യുവതി ആരോപിച്ചു. പ്രസവശേഷം ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ കുറച്ച് ദിവസങ്ങള്‍ ഉണ്ടാകുമെന്നു പറഞ്ഞ് ഡോക്ടര്‍മാര്‍ കാര്യത്തെ നിസാരവത്കരിച്ചുവെന്നും, ഒടുവില്‍ ഒരുദിവസം ബാത്ത് റൂമില്‍ ഇരിക്കുമ്പോഴാണ് തുണിക്കെട്ട് പുറത്തേക്ക് വന്നതെന്നും പ്രസവസമയത്ത് രക്തസ്രാവം തടയാന്‍ വെച്ച തുണിയാണിതെന്നും യുവതി വ്യക്തമാക്കി. സംഭവത്തില്‍ ആര്‍ക്കാണ് പിഴവ് പറ്റിയതെന്ന് കണ്ടെത്തി കര്‍ശന നടപടി വേണമെന്നും അവര്‍ ആവശ്യപ്പെട്ടു.

രണ്ടുതവണ വേദനയുമായി ആശുപത്രിയില്‍ എത്തിയപ്പോഴും സ്‌കാനിങ് ഉള്‍പ്പെടെയുള്ള പരിശോധനകള്‍ നടത്താന്‍ ഡോക്ടര്‍ തയ്യാറായില്ലെന്നും, തുണിക്കഷണം പുറത്തുവന്നതിന് ശേഷമാണ് സ്‌കാനിങ് നടത്തിയതെന്നും യുവതി പറഞ്ഞു. ഇത് നേരത്തെ ചെയ്തിരുന്നെങ്കില്‍ ഇത്രയും അസഹ്യമായ വേദന അനുഭവിക്കേണ്ടി വരില്ലായിരുന്നുവെന്നും, ജീവന്‍ തിരികെ ലഭിച്ചത് ഭാഗ്യമാണെന്നുമാണ് യുവതിയുടെ പ്രതികരണം.

ഒക്ടോബര്‍ 20നാണ് പ്രസവം നടന്നത്. സുഖപ്രസവമായതിനാല്‍ ഒക്ടോബര്‍ 23ന് ആശുപത്രി വിട്ടിരുന്നു. പരാതിയെത്തിയതായി മന്ത്രിയുടെ ഓഫിസ് സ്ഥിരീകരിച്ചിട്ടുണ്ടെന്നും, സംഭവത്തില്‍ തുടര്‍നടപടികള്‍ സ്വീകരിച്ചുവരുന്നതായും ബന്ധപ്പെട്ടവര്‍ അറിയിച്ചു.

 

]]>
https://www.chandrikadaily.com/cloth-left-inside-the-body-incident-congress-protests-alleging-medical-malpractice.html/feed 0
പുനര്‍ജനി കേസ്: സിബിഐ അന്വേഷണം വന്നാലും പേടിയില്ലെന്ന് വി.ഡി സതീശന്‍ https://www.chandrikadaily.com/punarjani-case-vd-satheesan-says-there-is-no-fear-even-if-the-cbi-probe-comes.html https://www.chandrikadaily.com/punarjani-case-vd-satheesan-says-there-is-no-fear-even-if-the-cbi-probe-comes.html#respond Sun, 04 Jan 2026 06:32:31 +0000 https://www.chandrikadaily.com/?p=372534 വയനാട്: പുനര്‍ജനി കേസില്‍ സിബിഐ അന്വേഷണത്തിന് വിജിലന്‍സ് ശിപാര്‍ശ ചെയ്തതിനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇത്തരത്തിലുള്ള നടപടികള്‍ സ്വാഭാവികമാണെന്നും, താന്‍ പേടിച്ചെന്നു പറഞ്ഞേക്കാമെന്നും അദ്ദേഹം പ്രതികരിച്ചു.

”ഇപ്പോള്‍ പുറത്തുവന്നത് വാര്‍ത്ത മാത്രമാണ്. നാലഞ്ച് വര്‍ഷമായി അന്വേഷണം നടക്കുകയാണ്. ഈ കേസില്‍ അന്വേഷണം നടത്തിയ ഉദ്യോഗസ്ഥര്‍ എന്നോട് പറഞ്ഞ ചില കാര്യങ്ങള്‍ ഉണ്ട്. അതെല്ലാം ഞാന്‍ അഭിമാനത്തോടെ ഹൃദയത്തില്‍ സൂക്ഷിച്ചിട്ടുണ്ട്. നൂറ് ശതമാനം കൃത്യമായാണ് എല്ലാം ചെയ്തത്. നേരത്തെയും അന്വേഷണത്തോട് സഹകരിച്ചിട്ടുണ്ട്. സിബിഐ വന്നാലും എനിക്ക് ഒരു പ്രശ്‌നവുമില്ല. വിജിലന്‍സ് ശിപാര്‍ശ നിയമപരമായി നിലനില്‍ക്കില്ല. മാര്‍ച്ചില്‍ തെരഞ്ഞെടുപ്പ് വരാനിരിക്കുകയാണ്,” വി.ഡി സതീശന്‍ പറഞ്ഞു.

അതേസമയം, വി.ഡി സതീശനെതിരായ അന്വേഷണ ശിപാര്‍ശയില്‍ തുടര്‍നടപടി എടുക്കേണ്ടത് സര്‍ക്കാരാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ വ്യക്തമാക്കി. വിദേശത്തുനിന്ന് ഫണ്ട് ശേഖരിച്ച് അത് ഉപയോഗിച്ചതുമായി ബന്ധപ്പെട്ടതാണ് കേസെന്നും, സിബിഐ അന്വേഷണം എല്ലാറ്റിന്റെയും അവസാന വാക്കാകണമെന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പറവൂര്‍ മണ്ഡലത്തില്‍ 2018 ലെ പ്രളയത്തിന് ശേഷം വി.ഡി സതീശന്റെ നേതൃത്വത്തില്‍ നടപ്പാക്കിയ പുനര്‍ജനി പദ്ധതിയുമായി ബന്ധപ്പെട്ടാണ് കേസ്. ഭവനപദ്ധതിയുടെ പേരില്‍ അനധികൃതമായി പണം പിരിച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് അന്വേഷണം നടന്നിരുന്നു. വിദേശ ഫണ്ട് പിരിച്ചതില്‍ ക്രമക്കേടുണ്ടെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് സിബിഐ അന്വേഷണം ശിപാര്‍ശ ചെയ്തത്.

]]>
https://www.chandrikadaily.com/punarjani-case-vd-satheesan-says-there-is-no-fear-even-if-the-cbi-probe-comes.html/feed 0
സഹോദരിയുടെ മകന്റെ മര്‍ദനം; വയനാട് യുവാവ് മരിച്ചു https://www.chandrikadaily.com/beating-of-sisters-son-wayanad-youth-died.html https://www.chandrikadaily.com/beating-of-sisters-son-wayanad-youth-died.html#respond Thu, 01 Jan 2026 10:57:37 +0000 https://www.chandrikadaily.com/?p=372123 വയനാട്: കമ്പളക്കാട് ആദിവാസി യുവാവ് മര്‍ദനമേറ്റ് കൊല്ലപ്പെട്ടു. കുറുമ്പാലക്കോട്ട കരടിക്കുഴി ഉന്നതിയില്‍ കേശവന്‍ ആണ് ആക്രമണത്തില്‍ മരണപ്പെട്ടത്. സഹോദരിയുടെ മകനായ ജ്യോതിഷ് ആണ് ആക്രമണം നടത്തിയത് ഇന്നലെ രാത്രിയിലാണ് സംഭവം നടന്നത്. മദ്യലഹരിയിലായിരുന്നു ആക്രമണമെന്നാണ് ഉന്നതി നിവാസികള്‍ പറയുന്നത്.

ഗുരുതരമായി പരിക്കേറ്റ കേശവനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നിലവില്‍ കേശവന്റെ മൃതദേഹം മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പോസ്റ്റ്മോര്‍ട്ടം നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

 

]]>
https://www.chandrikadaily.com/beating-of-sisters-son-wayanad-youth-died.html/feed 0
വയനാട്ടില്‍ കാട്ടാന ആക്രമണം; യുവാവിന് ഗുരുതര പരിക്ക് https://www.chandrikadaily.com/wild-boar-attack-in-wayanad-the-young-man-was-seriously-injured.html https://www.chandrikadaily.com/wild-boar-attack-in-wayanad-the-young-man-was-seriously-injured.html#respond Thu, 01 Jan 2026 07:13:39 +0000 https://www.chandrikadaily.com/?p=372086 കല്‍പ്പറ്റ: വയനാട് സുല്‍ത്താന്‍ ബത്തേരി നൂല്‍പ്പുഴയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവിന് ഗുരുത പരിക്ക്. നൂല്‍പ്പുഴ കുമഴി വനഗ്രാമത്തിലെ ചുക്കാലിക്കുനി കാട്ടുനായ്ക്ക ഉന്നതിയിലെ മണി(42) ക്കാണ്‌ പരിക്കേറ്റത്.

ഇന്നലെ രാത്രി 9.30 മണി യോടെയാണ് ആക്രമണം ഉണ്ടായത്. കാച്ചില്‍ കൃഷിക്ക് കാവല്‍ നില്‍ക്കുമ്പോഴാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. കാട്ടാന ഇറങ്ങിയതറിഞ്ഞ് പടക്കം പൊട്ടിക്കാന്‍ നേരത്ത് കാട്ടാന ഓടിയെത്തി ആക്രമിക്കുകയായിരുന്നുവെന്നാണ് പറയുന്നത്. ഉടനെ സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മണിയെ പിന്നീട് മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആക്രമണത്തില്‍ മണിയുടെ വാരിയെല്ലുകള്‍ക്ക് പൊട്ടലുണ്ട്. കാലുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

]]>
https://www.chandrikadaily.com/wild-boar-attack-in-wayanad-the-young-man-was-seriously-injured.html/feed 0
പുതുവത്സര സമ്മാനം; വയനാടിനെ പ്രമേയമാക്കി കലണ്ടര്‍ പുറത്തിറക്കി പ്രിയങ്ക ഗാന്ധി https://www.chandrikadaily.com/new-years-gift-priyanka-gandhi-released-a-calendar-with-the-theme-of-wayanad.html https://www.chandrikadaily.com/new-years-gift-priyanka-gandhi-released-a-calendar-with-the-theme-of-wayanad.html#respond Sat, 27 Dec 2025 01:46:13 +0000 https://www.chandrikadaily.com/?p=370925 പുതുവത്സര സമ്മാനവുമായി വയനാട് എംപി പ്രിയങ്ക ഗാന്ധി. വയനാടിനെ പ്രമേയമാക്കിയാണ് പ്രിയങ്ക ഗാന്ധി കലണ്ടര്‍ പുറത്തിറക്കിയത്. എംപി ആയതിനു ശേഷം പ്രിയങ്ക ഗാന്ധി നടത്തിയ ഇടപെടലുകളുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയാണ് കലണ്ടര്‍. മുക്കം മണാശേരി ശ്രീ കുന്നത്ത് മഹാവിഷ്ണു ക്ഷേത്രത്തില്‍ പ്രിയങ്ക ഗാന്ധി എംപി നടത്തിയ തുലാഭാരം വഴിപാടിന്റെ ചിത്രമാണ് ജനുവരി മാസത്തിന്റെ മുഖചിത്രം.

കരുളായിയില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മണിയുടെ സഹോദരന്‍ അയ്യപ്പന്റെ കൈ പിടിച്ച് നിലമ്പൂര്‍ ചോലനായ്ക്കര്‍ ഉന്നതിയില്‍ നടക്കുന്ന ചിത്രമാണ് ഫെബ്രുവരി മാസത്തേത്. നൂല്‍പ്പുഴയില്‍ കുടുംബശ്രീ സംരംഭമായ വനദുര്‍ഗ മുള ഉത്പന്ന കേന്ദ്രത്തില്‍ സരസ്വതി കൊട്ട നെയ്യുന്നത് കൗതുകത്തോടെ നോക്കി പഠിക്കുന്ന പ്രിയങ്ക ഗാന്ധിയുടെ ചിത്രവും ചെറുവയല്‍ രാമനോടൊപ്പം കൃഷിയിടത്തില്‍ നടക്കുന്ന ചിത്രവുമെല്ലാം ഓരോ മാസത്തിലെ കലണ്ടറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കല്‍പ്പറ്റ ഹ്യൂം സെന്ററില്‍ മേപ്പാടി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ആശയവിനിമയം നടത്തിയപ്പോഴുള്ള ചിത്രവും മുത്തങ്ങ വന്യമൃഗ സങ്കേതത്തില്‍ ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള ആര്‍ ആര്‍ ടി സംഘവുമായി ആശയവിനിമയം നടത്തിയ ശേഷം ആനയ്ക്ക് ഭക്ഷണം നല്‍കുന്ന ചിത്രങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നു.

വണ്ടൂരില്‍ നടന്ന പാര്‍ലമെന്റ് തല ഉദ്ഘാടനം കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് എപി അനില്‍കുമാര്‍ എംഎല്‍എ നിര്‍വഹിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറി ആലിപ്പറ്റ ജമീല, ഷൈജല്‍ എടപ്പറ്റ, കെ സി കുഞ്ഞുമുഹമ്മദ്, എന്‍ എ മുബാറക്ക്, വി സുധാകരന്‍, ഗോപാലകൃഷ്ണന്‍, ജബീബ് സക്കീര്‍, പി ഉണ്ണികൃഷ്ണന്‍, കെ ടി ഷംസുദ്ദീന്‍, ഷഫീര്‍ എം, കാപ്പില്‍ മുരളി, പി പി അബ്ദുല്‍ റസാഖ്, അമൃത ടീച്ചര്‍, സഫീര്‍ ജാന്‍, എം കെ മുസ്തഫ തുടങ്ങി ത്രിതല പഞ്ചായത്ത് മെമ്പര്‍മാരും യുഡിഎഫ് നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു.

 

 

]]>
https://www.chandrikadaily.com/new-years-gift-priyanka-gandhi-released-a-calendar-with-the-theme-of-wayanad.html/feed 0
വയനാട്ടില്‍ വീണ്ടും കാട്ടാന ആക്രമണം; തിരുനെല്ലിയില്‍ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടു https://www.chandrikadaily.com/again-wildebeest-attack-in-wayanad-tribal-woman-killed-in-tirunelli.html https://www.chandrikadaily.com/again-wildebeest-attack-in-wayanad-tribal-woman-killed-in-tirunelli.html#respond Fri, 26 Dec 2025 05:36:36 +0000 https://www.chandrikadaily.com/?p=370781 കല്‍പ്പറ്റ: വയനാട് തിരുനെല്ലിയില്‍ കാട്ടാന ആക്രമണത്തില്‍ ആദിവാസി മധ്യവയസ്‌ക കൊല്ലപ്പെട്ടു. അപ്പപ്പാറ ചെറുമാതൂര്‍ ഉന്നതിയിലെ ചാന്ദിനി (65)യാണ് മരിച്ചത്.

ഇന്ന് പുലര്‍ച്ചെയോടെയാണ് ആക്രമണം നടന്നതെന്നാണ് പ്രാഥമിക നിഗമനം. വനമേഖലയ്ക്കരികെയുള്ള റോഡില്‍ നിന്നാണ് ചാന്ദിനിയുടെ മൃതദേഹം കണ്ടെത്തിയത്.

തുടര്‍ന്ന് മൃതദേഹം മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

]]>
https://www.chandrikadaily.com/again-wildebeest-attack-in-wayanad-tribal-woman-killed-in-tirunelli.html/feed 0
വയനാട്ടിലെ ഭീതി പടര്‍ത്തിയ കടുവ കൂട്ടിലായി; മാരനെ കടിച്ചുകൊന്ന കടുവയെന്ന് സ്ഥിരീകരണം https://www.chandrikadaily.com/catch-the-man-eating-tiger-in-wayanad-confirmation-that-the-mare-was-bitten-by-a-tiger.html https://www.chandrikadaily.com/catch-the-man-eating-tiger-in-wayanad-confirmation-that-the-mare-was-bitten-by-a-tiger.html#respond Fri, 26 Dec 2025 04:59:31 +0000 https://www.chandrikadaily.com/?p=370760 കല്‍പ്പറ്റ: വയനാട്ടില്‍ ആറു ദിവസം മുന്‍പ് ആദിവാസിയായ മാരനെ കടിച്ച് കൊന്ന കടുവ വനംവകുപ്പിന്റെ കൂട്ടിലായി. ചൊവ്വാഴ്ച രാത്രി ഒന്നരയോടെയാണ് കടുവ വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കുടുങ്ങിയത്. 14 വയസ്സുള്ള ആണ്‍ കടുവയാണിതെന്ന് വനംവകുപ്പ് അറിയിച്ചു. മാരനെ ആക്രമിച്ച് കൊലപ്പെടുത്തിയ അതേ കടുവ തന്നെയാണെന്ന് സ്ഥിരീകരണവും ലഭിച്ചിട്ടുണ്ട്. പിടികൂടിയ കടുവയെ തുടര്‍ നടപടികളുടെ ഭാഗമായി കുപ്പാടിയിലെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു.

]]>
https://www.chandrikadaily.com/catch-the-man-eating-tiger-in-wayanad-confirmation-that-the-mare-was-bitten-by-a-tiger.html/feed 0
മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ 4.2 ടൺ പുകയില ഉൽപന്നങ്ങൾ പിടികൂടി; ഒരാൾ അറസ്റ്റിൽ https://www.chandrikadaily.com/4-2-tonnes-of-tobacco-products-seized-at-muthanga-excise-check-post-one-person-was-arrested.html https://www.chandrikadaily.com/4-2-tonnes-of-tobacco-products-seized-at-muthanga-excise-check-post-one-person-was-arrested.html#respond Fri, 26 Dec 2025 01:58:18 +0000 https://www.chandrikadaily.com/?p=370742 മുത്തങ്ങ: മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ ലോറിയിൽ കടത്തുകയായിരുന്ന നാലര ടണ്ണോളം പുകയില ഉൽപന്നങ്ങൾ എക്സൈസ് സംഘം പിടികൂടി. സംഭവത്തിൽ പാലക്കാട് പൊൽപ്പുള്ളി സ്വദേശി പിലാപ്പുള്ളി വീട്ടിൽ രമേശ് വി (47) അറസ്റ്റിലായി.

4205.520 കിലോഗ്രാം പുകയില ഉൽപന്നങ്ങളാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്. പുകയില ഉൽപന്നങ്ങൾ കടത്താൻ ഉപയോഗിച്ച ലോറിയും എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു.

എക്സൈസ് ഇൻസ്പെക്ടർ സൻഫീർ മുഹമ്മദിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പ്രിവന്റീവ് ഓഫീസർമാരായ പ്രജീഷ് എ.സി, ബിനുമോൻ എ., ബിനുമോൻ എ.എം, സിവിൽ എക്സൈസ് ഓഫീസർ ജിതിൻ പി.പി എന്നിവർ പങ്കെടുത്തു. സംഭവത്തിൽ തുടർ നിയമനടപടികൾ സ്വീകരിച്ചുവരികയാണെന്ന് എക്സൈസ് അറിയിച്ചു.

]]>
https://www.chandrikadaily.com/4-2-tonnes-of-tobacco-products-seized-at-muthanga-excise-check-post-one-person-was-arrested.html/feed 0
വയനാട് കൂളിവയല്‍ ആദിവാസി ഉന്നതിയില്‍ കോളറ സ്ഥിരീകരണം; ഒരു മരണം https://www.chandrikadaily.com/confirmation-cholera-wayanad-kooliwayal-tribal-heights-a-death.html https://www.chandrikadaily.com/confirmation-cholera-wayanad-kooliwayal-tribal-heights-a-death.html#respond Mon, 22 Dec 2025 05:36:46 +0000 https://www.chandrikadaily.com/?p=370019 വയനാട്: വയനാട് പനമരം കൂളിവയല്‍ ആദിവാസി ഉന്നതിയില്‍ കോളറ പടരുന്നതായി റിപ്പോര്‍ട്ട്. കോളറ ബാധിച്ച് ആദിവാസി വയോധികന്‍ ചോമന്‍ മരണമടഞ്ഞു. ഇതുവരെ ഉന്നതിയിലെ 16 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ഉന്നതിയില്‍ താമസിക്കുന്നവര്‍ക്ക് അടിസ്ഥാന ശുചിത്വ സൗകര്യങ്ങള്‍ പോലും ലഭ്യമല്ലെന്നതാണ് ഗുരുതരാവസ്ഥയ്ക്ക് കാരണമാകുന്നത്. 15 വീടുകളിലായി കഴിയുന്ന ഉന്നതി നിവാസികള്‍ക്ക് ആകെ ഉപയോഗിക്കാവുന്നത് രണ്ട് ശുചിമുറികള്‍ മാത്രമാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിര്‍മിച്ച അഞ്ച് ശുചിമുറികളില്‍ മൂന്ന് എണ്ണം പൂര്‍ണമായും ഉപയോഗശൂന്യമായ അവസ്ഥയിലാണ്.

ഉന്നതിയിലെ കാനയില്‍ നിന്നുള്ള മലിനജലം വീടുകളുടെ മുന്നിലൂടെ പൊട്ടി ഒഴുകുന്നതായും നാട്ടുകാര്‍ പറയുന്നു. ഇതുമൂലം നിരവധി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും രോഗലക്ഷണങ്ങള്‍ അനുഭവപ്പെടുന്നുണ്ടെന്നാണ് വിവരം.

കോളറ വ്യാപനം തടയാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യവുമായി ഉന്നതി നിവാസികള്‍ രംഗത്തെത്തി. ട്രൈബല്‍ വകുപ്പും ആരോഗ്യ വകുപ്പും തങ്ങളെ തിരിഞ്ഞുപോലും നോക്കുന്നില്ലെന്ന കടുത്ത ആരോപണവും നാട്ടുകാര്‍ ഉന്നയിക്കുന്നു.മലിനമായ ജലത്തിലൂടെയും ഭക്ഷണത്തിലൂടെയും പകരുന്ന ഒരു ബാക്ടീരിയല്‍ അണുബാധയാണ് കോളറ. വിബ്രിയോ കോളറെ എന്ന ബാക്ടീരിയയാണ് രോഗത്തിന് കാരണം. ഈ ബാക്ടീരിയ ചെറുകുടലില്‍ വിഷവസ്തു ഉല്‍പ്പാദിപ്പിക്കുകയും അതുവഴി ശരീരത്തില്‍ നിന്ന് വലിയ അളവില്‍ വെള്ളം പുറത്തുപോകുകയും ചെയ്യുന്നു.

കഠിനമായ വയറിളക്കം, ഛര്‍ദി, അതിവേഗ നിര്‍ജലീകരണം എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. ശുചിത്വമില്ലാത്ത പ്രദേശങ്ങളിലാണ് കോളറ പടരാനുള്ള സാധ്യത കൂടുതലെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

]]>
https://www.chandrikadaily.com/confirmation-cholera-wayanad-kooliwayal-tribal-heights-a-death.html/feed 0