<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>wedding &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/wedding/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Fri, 22 Nov 2024 08:28:36 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>wedding &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>വിവാഹസമ്മാനം കൈമാറുന്നതിനിടെ ഹൃദയാഘാതം; വരന്റെ സുഹൃത്ത് കുഴഞ്ഞുവീണു മരിച്ചു</title>
		<link>https://www.chandrikadaily.com/grooms-friend-collapsed-and-died-at-the-wedding.html</link>
					<comments>https://www.chandrikadaily.com/grooms-friend-collapsed-and-died-at-the-wedding.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 22 Nov 2024 08:28:36 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[death]]></category>
		<category><![CDATA[heart attack]]></category>
		<category><![CDATA[wedding]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=318511</guid>

					<description><![CDATA[ആമസോണ്&#x200d; ജീവനക്കാരനായ വംശിയാണ് മരിച്ചത്]]></description>
										<content:encoded><![CDATA[<p>ആന്ധ്രാപ്രദേശ്: വിവാഹച്ചടങ്ങില്&#x200d; പങ്കെടുക്കുന്നതിനിടെ വരന്റെ സുഹൃത്ത് വേദിയില്&#x200d; കുഴഞ്ഞുവീണു മരിച്ചു. ആന്ധ്രാപ്രദേശിലെ കുര്&#x200d;ണൂലിലാണ് സംഭവം. ആമസോണ്&#x200d; ജീവനക്കാരനായ വംശിയെന്ന യുവാവാണ് മരിച്ചത്. മറ്റ് സുഹൃത്തുക്കള്&#x200d;ക്കൊപ്പം വധൂ വരന്&#x200d;മാര്&#x200d;ക്ക് വിവാഹസമ്മാനം കൈമാറുന്നതിനിടെ യുവാവ് പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു.</p>
<p>ബെംഗളൂരു ആമസോണില്&#x200d; ജോലി ചെയ്യുന്ന വംശി സുഹൃത്തിന്റെ വിവാഹത്തില്&#x200d; പങ്കെടുക്കാന്&#x200d; കുര്&#x200d;ണൂലിലെ പെനുമട ഗ്രാമത്തിലെത്തിയതായിരുന്നു. വരന്&#x200d; സമ്മാനപ്പൊതി അഴിക്കാന്&#x200d; തുടങ്ങുമ്പോള്&#x200d; വംശി കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്&#x200d; തന്നെ യുവാവിനെ ധോന്&#x200d; സിറ്റി സര്&#x200d;ക്കാര്&#x200d; ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടര്&#x200d;മാര്&#x200d; സ്ഥിരീകരിച്ചിട്ടുണ്ട്</p>
<p>&nbsp;</p>
<p>&nbsp;</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/grooms-friend-collapsed-and-died-at-the-wedding.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സോഷ്യൽ മീഡിയ വഴി വിവാഹപ്പരസ്യം നൽകി തട്ടിപ്പ്: ജാഗ്രത പാലിക്കണമെന്ന് പൊലീസ്</title>
		<link>https://www.chandrikadaily.com/fraud-by-advertising-marriage-through-social-media-police-should-be-cautious.html</link>
					<comments>https://www.chandrikadaily.com/fraud-by-advertising-marriage-through-social-media-police-should-be-cautious.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 23 Mar 2024 08:22:53 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[police]]></category>
		<category><![CDATA[social media]]></category>
		<category><![CDATA[wedding]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=293437</guid>

					<description><![CDATA[വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന നിരവധി പെൺകുട്ടികളുടെ പേരുവിവരങ്ങൾ തങ്ങളുടെ കൈവശമുണ്ടെന്നും പെൺകുട്ടികളുടെ ചിത്രങ്ങൾ കാണിക്കുകയും കുട്ടിയെ ഇഷ്ടപ്പെട്ടാൽ ഫീസ് ഇനത്തിൽ കാശ് ആവശ്യപ്പെടുകയും ചെയ്യുകയാണ് ഇവരുടെ രീതി.]]></description>
										<content:encoded><![CDATA[<p>ഓൺലൈൻ ഏജന്റ് എന്ന വ്യാജേനെ വിവാഹിതരാകാൻ താൽപര്യമുള്ളവരെ സോഷ്യൽ മീഡിയ വഴി ബന്ധപ്പെടുകയും തട്ടിപ്പ് നടത്തുകയും ചെയ്യുന്നവരെ കുറിച്ച് ജാഗ്രത പാലിക്കണമെന്ന് കേരള പൊലീസ്. വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന നിരവധി പെൺകുട്ടികളുടെ പേരുവിവരങ്ങൾ തങ്ങളുടെ കൈവശമുണ്ടെന്നും പെൺകുട്ടികളുടെ ചിത്രങ്ങൾ കാണിക്കുകയും കുട്ടിയെ ഇഷ്ടപ്പെട്ടാൽ ഫീസ് ഇനത്തിൽ കാശ് ആവശ്യപ്പെടുകയും ചെയ്യുകയാണ് ഇവരുടെ രീതി.</p>
<p>വിശ്വാസ്യത ഉറപ്പുവരുത്താൻ കോൺഫറൻസ് കോൾ വഴി പെൺകുട്ടിയുമായി സംസാരിപ്പിക്കുകയും ചെയ്യുന്നു. വിവാഹത്തിന് സമ്മതമെന്നു കുട്ടി അറിയിക്കുകയും തുടർന്ന് പെൺകുട്ടിയുടേതെന്ന് പറഞ്ഞ് ഒരു വ്യാജ നമ്പർ കൊടുക്കുകയും ചെയ്യുന്നു. വിവാഹിതരാകാൻ പോകുന്ന താൽപര്യത്തിൽ കുറച്ചുനാൾ ഈ നമ്പറിൽ നിന്നും പെൺകുട്ടി സംസാരിക്കുന്നു.</p>
<p>ഇതിനിടയിൽ ഫീസിനത്തിൽ തുക മുഴുവൻ ഇവർ ശേഖരിച്ച ശേഷം പതിയെ ഡീലിൽ നിന്ന് ഒഴിവാകാനുള്ള ശ്രമം ആരംഭിക്കുന്നു. വീട്ടിലെ ആരെങ്കിലും മരിച്ചുപോയെന്നോ മാറാവ്യാധി ആണെന്നോ ജോലിത്തിരക്കെന്നോ ഒക്കെയുള്ള കാരണങ്ങൾ ആവും അവതരിപ്പിക്കുക. ഇത്തരം തട്ടിപ്പുകളിൽപെടുന്നവർക്ക് തട്ടിപ്പുകാർ വിവിധ പെൺകുട്ടികളുടെ ഫോട്ടോകൾ കാണിക്കാറുണ്ടെങ്കിലും വിവാഹം കഴിക്കാൻ പോകുന്ന പെൺകുട്ടി എന്ന രീതിയിൽ സംസാരിക്കുന്നത് ഒരു സ്ത്രീ തന്നെയായിരിക്കും.</p>
<p>വിവാഹപ്രായം കഴിഞ്ഞിട്ടും വിവാഹം നടക്കാത്ത യുവാക്കളെയും പുനർവിവാഹം ആലോചിക്കുന്ന പുരുഷന്മാരെയുമാണ് തട്ടിപ്പുകാർ ലക്‌ഷ്യം വയ്ക്കുന്നത്. പണം നഷ്ടപ്പെടുന്നവർ മാനഹാനി ഭയന്ന് പുറത്തു പറയാൻ മടിക്കുന്നത് മൂലം തട്ടിപ്പ് പുറം ലോകം അറിയാനും വൈകുന്നു. ഇത്തരം തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും പൊലീസ് പ്രസ്താവനയിലൂടെ പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/fraud-by-advertising-marriage-through-social-media-police-should-be-cautious.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വീട്ടുകാര്&#x200d; വിവാഹ ആലോചന നടത്തുന്നില്ല; 23കാരന്&#x200d; ആത്മഹത്യ ചെയ്തു</title>
		<link>https://www.chandrikadaily.com/the-family-does-not-plan-marriage-23-year-old-committed-suicide.html</link>
					<comments>https://www.chandrikadaily.com/the-family-does-not-plan-marriage-23-year-old-committed-suicide.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Thu, 29 Feb 2024 06:50:45 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[family]]></category>
		<category><![CDATA[suicide]]></category>
		<category><![CDATA[wedding]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=291743</guid>

					<description><![CDATA[തനിക്ക് വിവാഹം കഴിക്കണമെന്നും അതിന് വേണ്ടി ആലോചനകള്&#x200d; ക്ഷണിക്കണമെന്നും മദന്&#x200d; നേരത്തെ വീട്ടില്&#x200d; പറഞ്ഞിരുന്നു]]></description>
										<content:encoded><![CDATA[<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>ചെന്നൈ: വീട്ടുകാര്&#x200d; വിവാഹം ആലോചിക്കാത്തതിനെ തുടര്&#x200d;ന്ന് 23കാരന്&#x200d; ജീവനൊടുക്കി. മധുരയിലെ ലാലാപുരം സ്വദേശി വടമലൈയുടെ മകന്&#x200d; മദന്&#x200d;കുമാറാണ് മരിച്ചത്. തനിക്ക് വിവാഹം കഴിക്കണമെന്നും അതിന് വേണ്ടി ആലോചനകള്&#x200d; ക്ഷണിക്കണമെന്നും മദന്&#x200d; നേരത്തെ വീട്ടില്&#x200d; പറഞ്ഞിരുന്നു.</p>
</div>
</div>
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div id="widget-1x1-8f6483a4-ac24-4ed4-b566-abc6041000d4" class="app-ad app-ad--story-horizontal" data-test-id="widget">
<div>എന്നാല്&#x200d; വീട്ടുകാര്&#x200d; മദനെ വിവാഹം കഴിപ്പിക്കാന്&#x200d; തയ്യാറായില്ല. കൂടാതെ കുറച്ചു വര്&#x200d;ഷങ്ങള്&#x200d; കൂടി കാത്തിരിക്കാനും പിതാവ് വടമലൈ ആവശ്യപ്പെട്ടു. സംഭവം നടന്ന ദിവസം മദ്യലഹരിയിലായിരുന്ന മദന്&#x200d; വിവാഹക്കാര്യം പറഞ്ഞു പിതാവുമായി വീണ്ടും വഴക്കിട്ടു.</div>
<div></div>
<div>ഒടുവില്&#x200d; പിതാവിന് മുന്നില്&#x200d; മദൻ വെച്ച് വിഷം കഴിക്കുകയായിരുന്നു. മദനെ ഉടന്&#x200d; സമീപത്തെ ആശുപത്രിയില്&#x200d; എത്തിച്ചെങ്കിലും ജീവന്&#x200d; രക്ഷിക്കാനായില്ലെന്ന് പൊലീസ് പറഞ്ഞു.</div>
</div>
</div>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-family-does-not-plan-marriage-23-year-old-committed-suicide.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വിവാഹത്തിനു മുന്നോടിയായി നല്ല പുഞ്ചിരിക്ക് സര്&#x200d;ജറി നടത്തിയ യുവാവിന് ദാരുണാന്ത്യം</title>
		<link>https://www.chandrikadaily.com/a-young-man-who-had-surgery-to-improve-his-smile-before-his-wedding-met-with-a-tragic-end.html</link>
					<comments>https://www.chandrikadaily.com/a-young-man-who-had-surgery-to-improve-his-smile-before-his-wedding-met-with-a-tragic-end.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 20 Feb 2024 17:09:14 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[improve]]></category>
		<category><![CDATA[smile]]></category>
		<category><![CDATA[surgery]]></category>
		<category><![CDATA[wedding]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=290956</guid>

					<description><![CDATA[അമിതമായി അനസ്തേഷ്യ നൽകിയതാണ് ലക്ഷ്മി നാരായണയുടെ മരണത്തിന് കാരണമെന്ന് പിതാവ് രാമുലു വിഞ്ജം ആരോപിച്ചു.]]></description>
										<content:encoded><![CDATA[<p>കല്യാണത്തിനു മുന്&#x200d;പ് ചിരി അല്&#x200d;പം കൂടി മനോഹരമാക്കാന്&#x200d; നടത്തിയ ശസ്ത്രക്രിയയ്ക്കിടെ യുവാവിന് ദാരുണാന്ത്യം. 28കാരനായ ലക്ഷ്മി നാരായണ വിഞ്ജം ആണ് ശസ്ത്രക്രിയയ്ക്കിടെ മരിച്ചത്. ഫെബ്രുവരി 16ന് ഹൈദരാബാദ് ഇന്റര്&#x200d;നാഷണല്&#x200d; ഡെന്റല്&#x200d; ക്ലിനിക്കില്&#x200d;വെച്ചാണ് യുവാവ് മരിച്ചത്.</p>
<p>ഹൈദരാബാദിലെ ജൂബിലി ഹിൽസിലെ എഫ്എംഎസ് ഇന്&#x200d;റർനാഷണൽ ഡെന്&#x200d;റൽ ക്ലിനിക്കിൽ ‘സ്മൈൽ ഡിസൈനിംഗ്’ ശസ്ത്രക്രിയക്കിടെയാണ് യുവാവ് മരിച്ചതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു. ഫെബ്രുവരി 16 നാണ് സംഭവം നടന്നത്.</p>
<p>അമിതമായി അനസ്തേഷ്യ നൽകിയതാണ് ലക്ഷ്മി നാരായണയുടെ മരണത്തിന് കാരണമെന്ന് പിതാവ് രാമുലു വിഞ്ജം ആരോപിച്ചു. ശസ്ത്രക്രിയയ്ക്കിടെ മകന്&#x200d; ബോധരഹിതനായെന്നാണ് ജീവനക്കാർ പറഞ്ഞത്. ഉടൻ ക്ലിനിക്കിലേക്ക് വരാൻ അവർ ആവശ്യപ്പെട്ടെന്നും രാമുലു വിശദീകരിച്ചു. ഉടനെ മറ്റൊരു ആശുപത്രിയില്&#x200d; പ്രവേശിപ്പിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചെന്നും രാമുലു പറഞ്ഞു.</p>
<p>ശസ്ത്രക്രിയയെക്കുറിച്ച് മകൻ തന്നോടൊന്നും പറഞ്ഞിരുന്നില്ലെന്ന് രാമുലു വ്യക്തമാക്കി. മകന് മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഡോക്ടർമാരാണ് തന്&#x200d;റെ മകന്&#x200d;റെ മരണത്തിന് ഉത്തരവാദികളെന്ന് അദ്ദേഹം ആരോപിച്ചു. ബന്ധുക്കളുടെ പരാതിയെ തുടർന്ന് ക്ലിനിക്കിനെതിരെ അനാസ്ഥയ്ക്ക് പൊലീസ് കേസെടുത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/a-young-man-who-had-surgery-to-improve-his-smile-before-his-wedding-met-with-a-tragic-end.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഓര്&#x200d;മ്മകളുടെ &#8216;ജമാലിയ്യത്തില്&#x200d;&#8217; അവര്&#x200d; സുമംഗലികളായി</title>
		<link>https://www.chandrikadaily.com/in-the-jamaliyyam-of-memories-they-became-sumangalis.html</link>
					<comments>https://www.chandrikadaily.com/in-the-jamaliyyam-of-memories-they-became-sumangalis.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Thu, 18 Jan 2024 06:53:49 +0000</pubDate>
				<category><![CDATA[Features]]></category>
		<category><![CDATA[GULF]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[KMCC]]></category>
		<category><![CDATA[wedding]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=288267</guid>

					<description><![CDATA[കെ.പി മുഹമ്മദ് പേരോട് താഴ്മയുടെ പ്രതിരൂപവും അന്തസ്സിന്റെയും അഭിമാനത്തിന്റെയും ചിറകുകളുമായി നമുക്കിടിയിലൂടെ നടന്നു പോയ, ആയിരക്കണക്കിന് കുഞ്ഞുങ്ങളുടെ ജമാലുപ്പയെന്ന് നാം പേരിട്ടു വിളിച്ച എം.എ മുമുഹമ്മദ് ജമാല്&#x200d; സാഹിബിന്റെ വിയോഗാന്തരമുള്ള, മുട്ടില്&#x200d; യതീംഖാനയുടെ പതിനാറാമത് സമൂഹ വിവാഹ നടക്കുകയുണ്ടായി. മുട്ടില്&#x200d; മലയുടെ താഴ്വാരത്ത്, കനിവിന്റെയും സ്നേഹത്തിന്റെയും സുഗന്ധ വാഹികളായ കുളിര്&#x200d;ക്കാറ്റുകളില്&#x200d; പോലും പക്ഷേ ഒരു മൂഖത അനുഭവപ്പെടുന്നുണ്ടായിരുന്നു. ആ &#8216;സച്ചരിതരുടെ ഉദ്യാനത്തിലേക്ക്&#8217; മുമ്പ് പല തവണ കടന്നു ചെന്നിട്ടുണ്ടെങ്കിലും അതു പോലെയായിരുന്നില്ല ഇത്തവണത്തേത്. കാല്&#x200d; നൂറ്റാണ്ട് കാലത്തിലേറെ [&#8230;]]]></description>
										<content:encoded><![CDATA[<p><strong>കെ.പി മുഹമ്മദ് പേരോട്</strong></p>
<p>താഴ്മയുടെ പ്രതിരൂപവും അന്തസ്സിന്റെയും അഭിമാനത്തിന്റെയും ചിറകുകളുമായി നമുക്കിടിയിലൂടെ നടന്നു പോയ, ആയിരക്കണക്കിന് കുഞ്ഞുങ്ങളുടെ ജമാലുപ്പയെന്ന് നാം പേരിട്ടു വിളിച്ച എം.എ മുമുഹമ്മദ് ജമാല്&#x200d; സാഹിബിന്റെ വിയോഗാന്തരമുള്ള, മുട്ടില്&#x200d; യതീംഖാനയുടെ പതിനാറാമത് സമൂഹ വിവാഹ നടക്കുകയുണ്ടായി. മുട്ടില്&#x200d; മലയുടെ താഴ്വാരത്ത്, കനിവിന്റെയും സ്നേഹത്തിന്റെയും സുഗന്ധ വാഹികളായ കുളിര്&#x200d;ക്കാറ്റുകളില്&#x200d; പോലും പക്ഷേ ഒരു മൂഖത അനുഭവപ്പെടുന്നുണ്ടായിരുന്നു. ആ &#8216;സച്ചരിതരുടെ ഉദ്യാനത്തിലേക്ക്&#8217; മുമ്പ് പല തവണ കടന്നു ചെന്നിട്ടുണ്ടെങ്കിലും അതു പോലെയായിരുന്നില്ല ഇത്തവണത്തേത്. കാല്&#x200d; നൂറ്റാണ്ട് കാലത്തിലേറെ ആ മഹാസൗധത്തിന്റെ ഉമ്മറത്തുണ്ടായിരുന്ന, അഴകൊത്തെ പുഞ്ചിരിയുടെയും ആരെയും ആകര്&#x200d;ഷിക്കുന്ന സ്നേഹവായ്പുകളുടെയും ജമാലിയത്തുള്ള ആ മഹാസാന്നിദ്ധ്യത്തെ അറിയാതെയെങ്കിലും പലരും പരതുന്നുണ്ടായിരുന്നു. എം.എ മുഹമ്മദ് ജമാല്&#x200d; സാഹിബെന്ന മഹാമനീഷിയെ. വിശേഷണങ്ങള്&#x200d;ക്കപ്പുറത്ത് തലമുറകളെ ചോദിപ്പിച്ച ആ അതികായന്റെ പേര് പോലെ തന്നെ സുന്ദരമായ ഓര്&#x200d;മ്മകളായിരുന്നു ആ മംഗലപ്പന്തലിലാകെ മുറ്റി നിന്നത്.</p>
<p>2005ല്&#x200d; സ്ത്രീധന രഹിത സമൂഹ വിവാഹം എന്ന ആശയവുമായി വയനാട് മുസ്ലിം യതീംഖാന മുന്നോട്ട് വരുമ്പേള്&#x200d;, അതിനെ അനിവാര്യമാക്കുന്ന നിരവധി സാമൂഹിക സാഹചര്യങ്ങള്&#x200d; വയനാട് ജില്ലയിലും സമീപത്തുമായി ഉണ്ടായിരുന്നു. മൈസൂര്&#x200d; കല്യാണങ്ങളും കുടക് കല്യാണങ്ങളും തീര്&#x200d;ക്കുന്ന അനിശ്ചിത്വത്തിലേക്ക് നിരവധി കൂടുംബങ്ങളെ തള്ളപ്പെടേണ്ടി വരുന്ന സാഹചര്യം. കല്യാണാന്തരം അവര്&#x200d; കടന്നു പോവുന്ന മാനസികവും സാമ്പത്തികവും സാമൂഹികവുമായ അരക്ഷിതാവസ്ഥകള്&#x200d; ഒരു വലിയ ചോദ്യ ചിഹ്നമായിരുന്നു. സ്ത്രീധന പീഢകള്&#x200d; മറ്റൊരു വശത്ത് കൂടി സമൂഹത്തെ കാര്&#x200d;ന്ന് തിന്നുകയും ചെയ്യുന്ന ആ അസന്നിഗ്ദ ഘട്ടത്തില്&#x200d; നിസ്സഹായമായി നോക്കി നില്&#x200d;ക്കാന്&#x200d; വയനാട് മുസ്ലിം ഓര്&#x200d;ഫനേജിന്റെ സാരഥ്യത്തിലിരിക്കുന്ന പ്രിയപ്പെട്ട ജമാല്&#x200d; സാഹിബിന് സാധിക്കുമായിരുന്നില്ല.</p>
<p>കാരണം, അനാഥരെ എടുത്ത് വളര്&#x200d;ത്തുന്നതിന്റെ സാമ്പ്രദായിക ചട്ടങ്ങളെയും സങ്കല്&#x200d;പ്പങ്ങളെയും മാറ്റിത്തിരുത്തിയാണ് ജമാല്&#x200d; സാഹിബെന്ന യുഗപുരുഷന്റെ കടന്നു വരവ് തന്നെ. അനാഥര്&#x200d;ക്കും ആശ്രിതര്&#x200d;ക്കും എക്കാലത്തും ആശ്വസിക്കാവുന്നൊരു തണലിടമായി വയനാട് മുസ്ലിം ഓര്&#x200d;ഫനേജിനെ അദ്ദേഹം വികസിപ്പിച്ചു. യത്തീംഖനാകളുടെ പ്രകൃതങ്ങളെ കുറിച്ചുള്ള കാഴ്ചപ്പാടുകളേ അദ്ദേഹം പൊളിച്ചെഴുതി. അനാഥരെ ഏറ്റെടുത്ത് വളര്&#x200d;ത്തുക എന്നതിലുപരി അവരെ സ്വതന്ത്രരും സ്വയംപര്യാപ്തരുമാക്കിത്തീര്&#x200d;ക്കാന്&#x200d; വേണ്ട ഭൗതികവും ബൗദ്ധികവുമായ വ്യവഹാരങ്ങളെ കുറിച്ച് അദ്ദേഹം സ്വപ്നം കാണുകയും അത് പ്രാവര്&#x200d;ത്തികമാക്കാന്&#x200d; അക്ഷീണം പ്രയത്നിക്കുകയും ചെയ്തു. ഒരു കുഞ്ഞിനോടുള്ള പെരുമാറ്റം പോലും ഔദാര്യപരമായ വാത്സല്യം എന്നതിലപ്പുറം ആദരവിന്റെ അവകാശികളെന്ന് പൊതു ബോധത്തിലേക്കുള്ള അതൊരു സാമുഹിക മാറ്റത്തിന് ജമാല്&#x200d; സാഹിബ് നിതാനമായി.<br />
അതുകൊണ്ടു തന്നെ, തന്റെ ആരാമത്തില്&#x200d; പറന്നു നടന്ന വളര്&#x200d;ന്ന ശലഭങ്ങളുടെ കുടുംബ ജീവിതം പോലും തുടര്&#x200d;ന്നു സുന്ദരമാവണമെന്ന് അദ്ദേഹത്തിന് നിര്&#x200d;ബന്ധമുണ്ടായിരുന്നു. സ്ത്രീധന പീഡകളിലേക്കോ, മറ്റു സാമൂഹിക വിപത്തുകളിലേക്ക് തന്റെ കുഞ്ഞുങ്ങളെ തള്ളിവിടാന്&#x200d; ജമാല്&#x200d; സാഹിബ് ഒരുക്കമല്ലായിരുന്നു. അത്തരം ചിന്തകളില്&#x200d; നിന്നാണ് സമൂഹ വിവാഹമെന്ന് ആശയം ഉദിക്കുന്നതും പ്രവാസികളുടെയും നാട്ടുകാരുടെയും കൈയഴിഞ്ഞ സഹായത്താല്&#x200d; ആ മഹത്തായ പദ്ധതി ഇന്ന്, പതിനാറാമത് ഭാഗം പൂര്&#x200d;ത്തിയാക്കിയിരിക്കുന്നതും.</p>
<p>പ്രായത്തിന്റെ വിവശതകളില്&#x200d; വിവാഹം ഒരു സ്വപ്നം മാത്രമായി അവശേഷിച്ചിരുന്ന അനേക സ്ത്രീകള്&#x200d;, അവരെ മംഗലപ്പന്തലിലേക്ക് കൈപിടിച്ചു കൊണ്ടു പോവാന്&#x200d; ഉറ്റവരും ഉടയവരുമില്ലാത്ത നിസ്സംഗമായ കുടുംബ സാഹചര്യങ്ങളിലൊക്കെയാണ് ജമാല്&#x200d; സാഹിബിന്റെ ഊഷ്മളമായ കരുതലും ദീര്&#x200d;ഘവീക്ഷണവും നനവും കുളിരും പടര്&#x200d;ത്തിയത്.</p>
<p>കഴിഞ്ഞ ദിവസം മുട്ടില്&#x200d; മലയുടെ താഴ് വാരത്തെ, ജമാല്&#x200d; സാഹിബിന്റെ ഓര്&#x200d;മ്മകളും അനുഭവങ്ങളും തിങ്ങി നിറഞ്ഞ് വീര്&#x200d;പ്പ് മുട്ടിയ അന്തരീക്ഷത്തില്&#x200d;, ജാതിമത വര്&#x200d;ഗ വര്&#x200d;ണ ഭേദമന്യേ മാനവ സാഹോദര്യത്തിന്റെ മഹത്തായ പ്രഖ്യാപനമായി പതിനാറാമത് സമൂഹ വിവാഹം നടന്നു. ആ കര്&#x200d;മ്മങ്ങള്&#x200d;ക്ക് സാക്ഷികളാവാന്&#x200d; സമൂഹത്തിന്റെ എല്ലാ തുറകളില്&#x200d; നിന്നുമുള്ളവര്&#x200d; ഒഴുകിയെത്തി. പതിനായിരങ്ങള്&#x200d; തിങ്ങി നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി പാണക്കാട് സയ്യിദ് സാദിഖലി തങ്ങളുടെ കാര്&#x200d;മ്മികത്വത്തില്&#x200d; നടന്ന പിറകെ 17 മുസ്ലിം ദമ്പതികളുടെ വിവാഹ നടത്തി. ആദ്യം രണ്ട് ഹൈന്ദവ ദമ്പതികളുടെ വിവാഹവും നടന്നു. വഴികാട്ടികള്&#x200d; നടന്നു പോയാലും അവര്&#x200d; കാണിച്ച വഴികള്&#x200d; അനേകം സുകൃതങ്ങള്&#x200d;ക്കുള്ള പെയ്തിറങ്ങാനുള്ള നിമിത്തങ്ങളാണന്നതില്&#x200d; സംശയമില്ല. ചന്ദ്രിക പുറത്തിറക്കിയ ജമാല്&#x200d; സാഹിബ് ഓര്&#x200d;മ്മപ്പതിപ്പും വേദിയില്&#x200d; വെച്ച് വന്ദ്യരായ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങളില്&#x200d; നിന്ന് ഏറ്റുവാങ്ങാന്&#x200d; സാധിച്ചതും എന്റെ വ്യക്തിജീവിതത്തില്&#x200d; പോലും ആ ഓര്&#x200d;മ്മകളും ഇടപഴക്കങ്ങളും എന്നും മരണമില്ലാതെ തുടരുന്നുവെന്ന തോന്നലാണ് സൃഷ്ടിക്കുന്നതെന്ന് പറയാതെ വയ്യ.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/in-the-jamaliyyam-of-memories-they-became-sumangalis.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വിവാഹവേദിയിൽ പ്രധാനമന്ത്രി; വധൂവരന്മാർക്ക് ആശംസ; ചടങ്ങിനെത്തി താരനിര</title>
		<link>https://www.chandrikadaily.com/prime-minister-at-the-wedding-greetings-to-the-bride-and-groom-the-star-cast-arrived-at-the-ceremony.html</link>
					<comments>https://www.chandrikadaily.com/prime-minister-at-the-wedding-greetings-to-the-bride-and-groom-the-star-cast-arrived-at-the-ceremony.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 17 Jan 2024 05:13:45 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[prime minister]]></category>
		<category><![CDATA[sureshgopi]]></category>
		<category><![CDATA[wedding]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=288177</guid>

					<description><![CDATA[മമ്മൂട്ടി, മോഹന്&#x200d;ലാല്&#x200d;, ജയറാം, ദിലീപ്, ഖുശ്ബൂ എന്നിവര്&#x200d; അടക്കമുള്ള താരങ്ങളും സിനിമാരംഗത്തെ പ്രമുഖരും ചടങ്ങിനെത്തിയിരുന്നു.]]></description>
										<content:encoded><![CDATA[<p>പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും വന്&#x200d; താരനിരയുടെയും സാന്നിധ്യത്തില്&#x200d; നടന്&#x200d; സുരേഷ് ഗോപിയുടെ മകള്&#x200d; ഭാഗ്യയുടെയും ശ്രേയസ് മോഹന്റെയും വിവാഹം ഗുരുവായൂര്&#x200d; ക്ഷേത്രത്തിന്റെ നടപ്പന്തലിലെ കല്യാണമണ്ഡപത്തില്&#x200d; നടന്നു. വധൂവരന്മാര്&#x200d;ക്ക് പ്രധാനമന്ത്രി തന്റെ ആശംസ അറിയിച്ചു. ഇരുവര്&#x200d;ക്കുമുള്ള വിവാഹഹാരം നല്&#x200d;കിയതും നരേന്ദ്ര മോദിയാണ്.</p>
<p>മമ്മൂട്ടി, മോഹന്&#x200d;ലാല്&#x200d;, ജയറാം, ദിലീപ്, ഖുശ്ബൂ എന്നിവര്&#x200d; അടക്കമുള്ള താരങ്ങളും സിനിമാരംഗത്തെ പ്രമുഖരും ചടങ്ങിനെത്തിയിരുന്നു.</p>
<p>ബുധനാഴ്ച രാവിലെ 6.30-ന് കൊച്ചിയില്&#x200d;നിന്ന് ഹെലികോപ്റ്ററില്&#x200d; ഗുരുവായൂരിലെത്തിയ പ്രധാനമന്ത്രി മോദി ക്ഷേത്രദര്&#x200d;ശനം നടത്തിയശേഷമാണ് വിവാഹ ചടങ്ങില്&#x200d; പങ്കെടുക്കാനെത്തിയത്. കിഴക്കേ നട വഴി ക്ഷേത്രത്തിലേക്ക് കയറിയ അദ്ദേഹം വിശേഷാല്&#x200d; പൂജകളില്&#x200d; പങ്കെടുത്തു. പ്രധാനമന്ത്രിയുടെ സന്ദര്&#x200d;ശനത്തിനോടനുബന്ധിച്ച് കനത്ത സുരക്ഷയിലാണ് ക്ഷേത്രനഗരി.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/prime-minister-at-the-wedding-greetings-to-the-bride-and-groom-the-star-cast-arrived-at-the-ceremony.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മട്ടൻ വിഭവം വിളമ്പിയില്ല; നിശ്ചയത്തിനു പിന്നാലെ വിവാഹം വേണ്ടെന്നുവച്ച് വരന്റെ കുടുംബം</title>
		<link>https://www.chandrikadaily.com/the-mutton-dish-was-not-served-after-the-engagement-the-grooms-family-rejected-the-marriage.html</link>
					<comments>https://www.chandrikadaily.com/the-mutton-dish-was-not-served-after-the-engagement-the-grooms-family-rejected-the-marriage.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Tue, 26 Dec 2023 06:27:22 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[mutton curry]]></category>
		<category><![CDATA[wedding]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=286684</guid>

					<description><![CDATA[മട്ടന്&#x200d; വിഭവം വിരുന്നില്&#x200d; ഉള്&#x200d;പ്പെടുത്തിയില്ലെന്ന് വധുവിന്റെ വീട്ടുകാര്&#x200d; സമ്മതിച്ചതോടെ പ്രശ്‌നം കൂടുതല്&#x200d; വഷളായി]]></description>
										<content:encoded><![CDATA[<p>ഹൈദരാബാദ്: വിവാഹ നിശ്ചയ ദിനത്തില്&#x200d; വധുവിന്റെ വീട്ടുകാര്&#x200d; ഏര്&#x200d;പ്പെടുത്തിയ നോണ്&#x200d; വെജ് വിഭവങ്ങളില്&#x200d; മട്ടണ്&#x200d; മജ്ജ ഇല്ലാത്തതില്&#x200d; പ്രതിഷേധവുമായി വരന്റെ വീട്ടുകാര്&#x200d;. പ്രശ്‌നം ഗുരുതരമായതോടെ കല്യാണം മുടങ്ങി. തെലങ്കാനയിലാണ് സംഭവം.വധു നിസാമാബാദ് സ്വദേശിനിയും വരന്&#x200d; ജഗ്തിയാല്&#x200d; സ്വദേശിയുമായിരുന്നു. വധുവിന്റെ വസതിയില്&#x200d; വച്ചായിരുന്നു ഇവരുടെ വിവാഹനിശ്ചയം. എന്നാല്&#x200d; താമസിയാതെ വിവാഹം മുടങ്ങുകയായിരുന്നു.</p>
<p>വിവാഹ നിശ്ചയത്തിന് വധുവിന്റെ വീട്ടുകാര്&#x200d; ക്ഷണിക്കപ്പെട്ട അതിഥികള്&#x200d;ക്കും വരന്റെ ബന്ധുക്കള്&#x200d;ക്കുമായി മാംസാഹാരത്തിന്റെ വിരുന്ന് ഒരുക്കിയിരുന്നു. എന്നാല്&#x200d; മട്ടന്&#x200d; വിഭവമായ ആട്ടിന്&#x200d;കാല്&#x200d; ഞെല്ലി വിളമ്പിയില്ലെന്ന് ആരോപിച്ച് വരന്റെ കുടുംബം പ്രശ്‌നമുണ്ടാക്കി. മട്ടന്&#x200d; വിഭവം വിരുന്നില്&#x200d; ഉള്&#x200d;പ്പെടുത്തിയില്ലെന്ന് വധുവിന്റെ വീട്ടുകാര്&#x200d; സമ്മതിച്ചതോടെ പ്രശ്‌നം കൂടുതല്&#x200d; വഷളായി. തുടര്&#x200d;ന്ന് വിവരം അറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി. പ്രശ്‌നം പരിഹരിക്കാന്&#x200d; പൊലീസ് ശ്രമിച്ചെങ്കിലും വധുവിന്റെ കുടുംബം തങ്ങളെ അപമാനിച്ചെന്ന കാര്യത്തില്&#x200d; വരന്റെ വീട്ടുകാര്&#x200d; ഉറച്ചുനിന്നു.</p>
<p>&nbsp;</p>
<p>&nbsp;</p>
<p>&nbsp;</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-mutton-dish-was-not-served-after-the-engagement-the-grooms-family-rejected-the-marriage.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കല്യാണത്തലേന്ന് വരന്റെ വീട്ടില്&#x200d; മുന്&#x200d; വനിതാ സുഹൃത്തിന്റെ അക്രമം; വിവാഹത്തില്&#x200d; നിന്ന് വധുവിന്റെ വീട്ടുകാര്&#x200d; പിന്&#x200d;മാറി</title>
		<link>https://www.chandrikadaily.com/violence-by-ex-girlfriend-at-grooms-house-before-wedding-the-brides-family-withdrew-from-the-marriage.html</link>
					<comments>https://www.chandrikadaily.com/violence-by-ex-girlfriend-at-grooms-house-before-wedding-the-brides-family-withdrew-from-the-marriage.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 24 Aug 2023 01:50:27 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[exgirlfriend]]></category>
		<category><![CDATA[House]]></category>
		<category><![CDATA[violence]]></category>
		<category><![CDATA[wedding]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=271189</guid>

					<description><![CDATA[ചങ്ങരംകുളം മേലേ മാന്തടത്ത് ഇന്നലെ പുലര്&#x200d;ച്ചെയാണ് നാടകീയ സംഭവങ്ങള്&#x200d;.]]></description>
										<content:encoded><![CDATA[<p>ഇന്നു വിവാഹം നടക്കാനിരിക്കെ പ്രതിശ്രുത വരന്റെ വീട്ടില്&#x200d;ക്കയറി മുന്&#x200d; വനിതാ സുഹൃത്തിന്റെ നേതൃത്വത്തില്&#x200d; വരനെയും ബന്ധുക്കളെയും ആക്രമിച്ചു. ചങ്ങരംകുളം മേലേ മാന്തടത്ത് ഇന്നലെ പുലര്&#x200d;ച്ചെയാണ് നാടകീയ സംഭവങ്ങള്&#x200d;. ഇതോടെ ഇന്നു നടക്കേണ്ട വിവാഹത്തില്&#x200d;നിന്ന് വധുവിന്റെ വീട്ടുകാര്&#x200d; പിന്മാറി. ആക്രമണത്തില്&#x200d; പരുക്കേറ്റ പ്രതിശ്രുത വരനും മാതാപിതാക്കളും ഉള്&#x200d;പ്പെടെ അഞ്ചു പേരെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്&#x200d; പ്രവേശിപ്പിച്ചു.</p>
<p>മേലേ മാന്തടം സ്വദേശി എടപ്പാള്&#x200d; തട്ടാന്&#x200d;പടി സ്വദേശിനിയായ യുവതിയുമായി സൗഹൃദം ഉണ്ടായിരുന്നത്രേ. പഠനകാലത്തുള്ള സൗഹൃദം ഒരു വര്&#x200d;ഷം മുന്&#x200d;പ് പുതുക്കിയതായിരുന്നു. യുവതി അഞ്ച് വര്&#x200d;ഷം മുന്&#x200d;പ് വിവാഹമോചനം നേടിയതാണ്. വിവാഹവാഗ്ദാനം നല്&#x200d;കിയിരുന്ന യുവാവ് മറ്റൊരു വിവാഹം കഴിക്കുന്നതായി അറിഞ്ഞതോടെയാണ് യുവതി, സഹോദരിയും ബന്ധുക്കളും സുഹൃത്തുക്കളുമടക്കം ഇരുപതോളം പേര്&#x200d;ക്കുമൊപ്പം എത്തി അക്രമം നടത്തിയത്. വരനെയടക്കം ആക്രമിച്ചതിനു പുറമേ, കല്യാണവീട്ടിലെ സാധനങ്ങളും അടിച്ചുതകര്&#x200d;ത്തെന്ന് വരന്റെ വീട്ടുകാര്&#x200d; പറയുന്നു.</p>
<p>സംഭവം വിവാദമായതോടെ വിവാഹത്തില്&#x200d;നിന്ന് പിന്മാറുകയാണെന്ന് വധുവിന്റെ ബന്ധുക്കള്&#x200d; അറിയിച്ചു. വിവാഹത്തിനായി ഇരുവീട്ടുകാരും ഒരുക്കങ്ങളെല്ലാം പൂര്&#x200d;ത്തിയാക്കിയിരുന്നു. തങ്ങളെ യുവാവിന്റെ വീട്ടുകാര്&#x200d; ആക്രമിച്ചെന്നു പറഞ്ഞ് യുവതിയും സഹോദരിയും ആശുപത്രിയില്&#x200d; ചികിത്സ തേടിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ വീട്ടുകാരായ കണ്ടാലറിയാവുന്ന ഇരുപതോളം പേര്&#x200d;ക്കെതിരെ ചങ്ങരംകുളം പൊലീസ് കേസെടുത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/violence-by-ex-girlfriend-at-grooms-house-before-wedding-the-brides-family-withdrew-from-the-marriage.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വിവാഹചടങ്ങിനിടെ ഉച്ചത്തിലുള്ള പാട്ട് വരന്റെ ജീവനെടുത്തു</title>
		<link>https://www.chandrikadaily.com/death-bihar-weddingsong.html</link>
					<comments>https://www.chandrikadaily.com/death-bihar-weddingsong.html#respond</comments>
		
		<dc:creator><![CDATA[Chandrika Web]]></dc:creator>
		<pubDate>Fri, 03 Mar 2023 10:27:30 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[dj]]></category>
		<category><![CDATA[wedding]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=240930</guid>

					<description><![CDATA[ആശുപത്രിയിലെത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയുമായിരുന്നു.]]></description>
										<content:encoded><![CDATA[<p>വിവാഹചടങ്ങിനിടെ കേട്ട ഉച്ചത്തിലുള്ള പാട്ട് വരന്റെ ജീവനെടുത്തു. ബീഹാറിലെ സീതാമഹിയില്&#x200d; ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. പലതവണ നിര്&#x200d;ത്താന്&#x200d; വരന്&#x200d; സുരേന്ദ്രകുമാര്&#x200d; ആവശ്യപ്പെട്ടെങ്കിലും ഡിജെ പാട്ട് തുടരുകയായിരുന്നു. അസ്വസ്ഥ പ്രകടിപ്പിച്ച സുരേന്ദ്ര പൊടുന്നനെ കുഴഞ്ഞുവീഴുകയും ആശുപത്രിയിലെത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയുമായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/death-bihar-weddingsong.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കോഴിക്കോട്ട് കല്യാണ വീട്ടില്&#x200d; കൂട്ടത്തല്ല്: കാരണം പടക്കം പൊട്ടിച്ചത്</title>
		<link>https://www.chandrikadaily.com/kozhikode-wedding-house-adsstoned.html</link>
					<comments>https://www.chandrikadaily.com/kozhikode-wedding-house-adsstoned.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 31 Jan 2023 05:43:29 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[kozhikkode]]></category>
		<category><![CDATA[Marriage]]></category>
		<category><![CDATA[wedding]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=235253</guid>

					<description><![CDATA[ഇരു കൂട്ടരും തമ്മിലുള്ള തര്&#x200d;ക്കം ആദ്യം ബന്ധുക്കള്&#x200d; ഇടപെട്ട് പരിഹരിച്ചിരുന്നു]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: കോഴിക്കോട്ട് പടക്കം പൊട്ടിച്ചതിന്റെ പേരില്&#x200d; കല്യാണ വീട്ടില്&#x200d; കൂട്ടത്തല്ല്. വരന്റെ ആളുകള്&#x200d; വധുവിന്റെ വീട്ടില്&#x200d; പടക്കം പൊട്ടിച്ചതിനെച്ചൊല്ലിയുണ്ടായ തര്&#x200d;ക്കമാണ് കൂട്ടത്തല്ലില്&#x200d; എത്തിച്ചത്. കോഴിക്കോട് മേപ്പയ്യൂരിലാണ് സംഭവം.</p>
<p>ഇരു കൂട്ടരും തമ്മിലുള്ള തര്&#x200d;ക്കം ആദ്യം ബന്ധുക്കള്&#x200d; ഇടപെട്ട് പരിഹരിച്ചിരുന്നു. എന്നാല്&#x200d; വീണ്ടും വാക്കേറ്റമുണ്ടായതോടെ കൂട്ടത്തല്ലില്&#x200d; കലാശിക്കുകയായിരുന്നു. വിവാഹവീട്ടിലെ കൂട്ടത്തല്ലിന്റെ വീഡിയോ സോഷ്യല്&#x200d; മീഡിയയില്&#x200d; പ്രചരിക്കുന്നുണ്ട്. ചെറിയ തര്&#x200d;ക്കമാണ് കൂട്ടത്തല്ലിലേക്ക് എത്തിയതെന്ന് പ്രദേശവാസികള്&#x200d; പറയുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kozhikode-wedding-house-adsstoned.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
