<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>WEEKEND &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/weekend/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 13 Aug 2024 11:30:46 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>WEEKEND &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഒളവട്ടൂരിലെ ആദ്യവനിതാ ഡോക്ടര്&#x200d; ഹാര്&#x200d;വാര്&#x200d;ഡിലേക്ക്</title>
		<link>https://www.chandrikadaily.com/first-woman-doctor-from-olavatur-to-harvard.html</link>
					<comments>https://www.chandrikadaily.com/first-woman-doctor-from-olavatur-to-harvard.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Tue, 13 Aug 2024 11:30:46 +0000</pubDate>
				<category><![CDATA[Features]]></category>
		<category><![CDATA[DOCTOR]]></category>
		<category><![CDATA[malappuram]]></category>
		<category><![CDATA[WEEKEND]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=306141</guid>

					<description><![CDATA[അശ്‌റഫ് തൂണേരി കുഞ്ഞു അമീനക്ക് പലരേയും പോലെ ഇന്നതാവണമെന്ന് സ്വപ്നങ്ങളൊന്നുമുണ്ടായിരുന്നില്ല. കൊണ്ടോട്ടി, ഒളവട്ടൂര്&#x200d;, താഴെചാലില്&#x200d; എം.സി മുഹമ്മദിന്റെയും മറിയം കോണിയകത്തിന്റേയും മകള്&#x200d; മൊറയൂര്&#x200d; വി.എച്ഛ്.എം ഹയര്&#x200d;സെക്കണ്ടറി സ്‌കൂളില്&#x200d; നിന്ന് മികച്ച മാര്&#x200d;ക്കോടെ സയന്&#x200d;സില്&#x200d; പ്ലസ്ടു വിജയിച്ചതോടെയാണ് വീട്ടുകാര്&#x200d;ക്കും അവള്&#x200d;ക്ക് സ്വന്തവും ഡോക്ടറായാല്&#x200d; കൊള്ളാമെന്ന് തോന്നിയത്. ഒളവട്ടൂര്&#x200d; ഹയാത്തുല്&#x200d; ഇസ്‌ലാം ഓര്&#x200d;ഫനേജ് യു.പി, ഹയര്&#x200d;സെക്കണ്ടറി സ്‌കൂളുകളിലാണ് പത്താംതരം വരെ പഠിച്ചത്. പാല ബ്രില്യന്റില്&#x200d; പരിശീലനത്തിന് ശേഷം പാലക്കാട് പി.കെ ദാസ് മെഡിക്കല്&#x200d; കോളെജില്&#x200d; പ്രവേശനം നേടി എം.ബി.ബി.എസ് പൂര്&#x200d;ത്തിയാക്കുകയായിരുന്നു. [&#8230;]]]></description>
										<content:encoded><![CDATA[<p>അശ്‌റഫ് തൂണേരി</p>
<p>കുഞ്ഞു അമീനക്ക് പലരേയും പോലെ ഇന്നതാവണമെന്ന് സ്വപ്നങ്ങളൊന്നുമുണ്ടായിരുന്നില്ല. കൊണ്ടോട്ടി, ഒളവട്ടൂര്&#x200d;, താഴെചാലില്&#x200d; എം.സി മുഹമ്മദിന്റെയും മറിയം കോണിയകത്തിന്റേയും മകള്&#x200d; മൊറയൂര്&#x200d; വി.എച്ഛ്.എം ഹയര്&#x200d;സെക്കണ്ടറി സ്‌കൂളില്&#x200d; നിന്ന് മികച്ച മാര്&#x200d;ക്കോടെ സയന്&#x200d;സില്&#x200d; പ്ലസ്ടു വിജയിച്ചതോടെയാണ് വീട്ടുകാര്&#x200d;ക്കും അവള്&#x200d;ക്ക് സ്വന്തവും ഡോക്ടറായാല്&#x200d; കൊള്ളാമെന്ന് തോന്നിയത്. ഒളവട്ടൂര്&#x200d; ഹയാത്തുല്&#x200d; ഇസ്‌ലാം ഓര്&#x200d;ഫനേജ് യു.പി, ഹയര്&#x200d;സെക്കണ്ടറി സ്‌കൂളുകളിലാണ് പത്താംതരം വരെ പഠിച്ചത്. പാല ബ്രില്യന്റില്&#x200d; പരിശീലനത്തിന് ശേഷം പാലക്കാട് പി.കെ ദാസ് മെഡിക്കല്&#x200d; കോളെജില്&#x200d; പ്രവേശനം നേടി എം.ബി.ബി.എസ് പൂര്&#x200d;ത്തിയാക്കുകയായിരുന്നു. അത് ഒളവട്ടൂര്&#x200d; ഗ്രാമത്തിലെ ആദ്യ വനിതാ ഡോക്ടര്&#x200d; എന്ന പദവിയിലേക്കുള്ള സന്ദര്&#x200d;ഭം കൂടിയായി മാറിയത് ചരിത്ര നിയോഗം. ബിരുദം നേടി ആറുമാസം മാത്രമാണ് ആര്&#x200d;.എം.ഒ ആയി മഞ്ചേരി കൊരമ്പയില്&#x200d; ആശുപത്രിയില്&#x200d; സേവനമനുഷ്ഠിച്ചത്. പിന്നീടവര്&#x200d; ഇന്ത്യന്&#x200d; ഗ്രാമങ്ങളിലേക്ക് യാത്ര തിരിച്ചു, കമ്മ്യൂണിറ്റി ഹെല്&#x200d;ത്‌കെയറില്&#x200d; തന്റേതായ രീതിയില്&#x200d; ശ്രമങ്ങള്&#x200d; നടത്താന്&#x200d;. ഇപ്പോഴിതാ ലോകത്തെ മുന്&#x200d;നിര സര്&#x200d;വ്വകലാശാലയായ ഹാര്&#x200d;വാര്&#x200d;ഡില്&#x200d; ഉന്നത പഠനത്തിന് പ്രവേശനം നേടി മലയാളികളുടെ അഭിമാനമായി മാറിയിരിക്കുന്നു. &#8216;മാസ്റ്റേഴ്‌സ് ഓഫ് മെഡിക്കല്&#x200d; സയന്&#x200d;സസ് ഇന്&#x200d; ഗ്ലോബല്&#x200d; ഹെല്&#x200d;ത് ഡെലിവറി&#8217; എന്ന വിഷയത്തില്&#x200d; ഹാര്&#x200d;വാര്&#x200d;ഡ് സര്&#x200d;വ്വകലാശാലയില്&#x200d; നിന്ന് പി.ജി ചെയ്യാന്&#x200d; ഉടന്&#x200d; അമേരിക്കയിലേക്ക് പറക്കാനിരിക്കുകയാണ് ഡോ.അമീന മുംതാസ്.</p>
<p><strong>കുയി ഭാഷയും എച്ഛ്.ഐ.വി ബാധിതരായ കുട്ടികളും</strong></p>
<p>ഒഡീഷയിലെ കാലഹാന്ദിയിലുള്ള സ്വസ്ഥിയ സ്വരാജ് സൊസൈറ്റിക്ക് കീഴിലായിരുന്നു ഡോ.അമീന 2022-ഫെബ്രുവരി മുതല്&#x200d; 2023 മാര്&#x200d;ച്ച് വരെ പ്രവര്&#x200d;ത്തിച്ചത്. ഒഡീഷയിലെ പ്രധാന ഗോത്രജനതയായ, ഖോണ്ടുകള്&#x200d; എന്നറിയപ്പെടുന്ന ആദിവാസി ഗോത്രവിഭാഗങ്ങളാണ് കാലഹാന്ദിയില്&#x200d; കൂടുതല്&#x200d;. അവര്&#x200d;ക്കുള്ള പ്രാഥമിക ചികിത്സയും ആരോഗ്യബോധവത്കരണവുമെല്ലാമാണ് നടത്തിയത്. കുയി എന്ന ഭാഷയാണ് ഇവര്&#x200d; സംസാരിക്കുക. ഒഡിയ ലിപിയില്&#x200d; തന്നെയാണ് എഴുത്ത്. പ്രാദേശിക ആരോഗ്യപ്രവര്&#x200d;ത്തകരാണ് കുയി ഭാഷ ഇംഗ്ലീഷിലേക്കോ ഹിന്ദിയിലേക്കോ മൊഴിമാറ്റി ചികിത്സക്ക് ഡോക്ടര്&#x200d;മാരെ സഹായിക്കുക. പട്ടിണിയിലൂടെ ഡയബറ്റിക് ആയി മാറിയ രോഗികള്&#x200d; വരെ ഇവിടെയുണ്ട്. പാടത്തും മലയടിവാരങ്ങളിലും പണിയെടുക്കാന്&#x200d; പോവുന്ന ഗോത്ര വിഭാഗങ്ങളിലുള്ള സ്ത്രീകള്&#x200d; ജോലി സ്ഥലത്ത് പോലും പ്രസവിക്കും. ജോലിക്കെത്തുന്നവര്&#x200d; ഇടക്ക് വേദന തോന്നുമ്പോള്&#x200d; പ്രസവിക്കുന്ന സാഹചര്യമാണ്. അതും കുത്തിയിരുന്നാണ് പ്രസവിക്കുക. ഇത്തരം നോര്&#x200d;മല്&#x200d; ഡെലിവറി അറ്റന്റ് ചെയ്യാന്&#x200d; പ്രാപ്തരായിക്കും പ്രാദേശിക ആരോഗ്യപ്രവര്&#x200d;ത്തകര്&#x200d;. സ്വസ്ഥിയ സ്വരാജ് സൊസൈറ്റി നടത്തുന്ന ആശുപത്രിയില്&#x200d; നിന്നും അവര്&#x200d; ബേസിക് നഴ്‌സിംഗ് ഡിപ്ലോമ പരിശീലനം പൂര്&#x200d;ത്തിയാക്കുന്നത് ആരോഗ്യ സാക്ഷരത തീരെയില്ലാത്ത ഒരു സമൂഹത്തില്&#x200d; വലിയ കാര്യമാണ്.</p>
<p>2023 മാര്&#x200d;ച്ച് മുതല്&#x200d; സപ്തംബര്&#x200d; വരെ മിസോറാമിലായിരുന്നു പ്രവര്&#x200d;ത്തനം. ഡോക്‌ടേഴ്‌സ് വിത്തൗട്ട് ബോഡേഴ്‌സിന് കീഴില്&#x200d; സൊകത്താര്&#x200d; എന്ന വില്ലേജില്&#x200d; മ്യാന്&#x200d;മറിലെ ആഭ്യന്തര കലാപത്തില്&#x200d; പെട്ട ആളുകളെ ചികിത്സിച്ചു. ആശുപത്രി സൗകര്യങ്ങള്&#x200d; തീരെയില്ലാത്ത ഈ പ്രദേശത്ത് നിന്ന് പട്ടാളക്കാരേയും സാധാരണക്കാരേയും പോരാട്ടത്തിനിറങ്ങിയവരെയുമെല്ലാം മാറി മാറി ചികിത്സിച്ചു. മിസോറാമിന്റെ അതിര്&#x200d;ത്തി ഗ്രാമത്തിലായതിനാല്&#x200d; തന്നെ പലപ്പോഴും ബോംബ് പൊട്ടുന്ന ശബ്ദം കേട്ട നാളുകളുണ്ടെന്ന് ഡോ.അമീന ഓര്&#x200d;ക്കുന്നു. പിന്നീടാണ് ബീഹാറിലെ പാട്‌നയില്&#x200d; ഡോക്‌ടേഴ്‌സ് വിത്തൗട്ട് ബോഡേഴ്‌സിന് കീഴില്&#x200d; അഡ്വാന്&#x200d;സ് എച്ച്.ഐ.വി പ്രൊജക്ടില്&#x200d; ജോലി നോക്കിയത്. 2024 ജൂലൈ അവസാനം വരെ അത് തുടര്&#x200d;ന്നു. ഗുരുതര എച്ഛ്.ഐ.വി ബാധിതരായ ആളുകളെയാണ് പരിചരിച്ചത്. പ്രതിരോധി ശേഷി കുറഞ്ഞതിനാല്&#x200d; അത്തരക്കാര്&#x200d;ക്ക് പല തരം അണുബാധ വരും. ഇത്തരം രോഗികളെ ചികിത്സിക്കാന്&#x200d; അവിടെയുള്ള സര്&#x200d;ക്കാര്&#x200d; ആശുപത്രികള്&#x200d; പോലും തയ്യാറാവാത്ത സ്ഥിതിയുണ്ട്. ഇന്ത്യയില്&#x200d; കൂടുതല്&#x200d; എച്ഛ്.ഐ.വി ബാധിതരുള്ള പ്രദേശങ്ങളിലൊന്നാണ് പാട്‌ന. രോഗികളില്&#x200d; ചെറിയ കുട്ടികളും ഏറെയുണ്ട്. മിക്കവാറും അമ്മമാരിലൂടേയാണ് ഇത് പകരുന്നത്. യഥാസമയത്ത് കണ്ടെത്താത്തതും സാമൂഹിക ഭയം മൂലം ചികിത്സക്കാത്തതും പുറത്ത് പറയാത്തതുമായ അനവധി കേസുകള്&#x200d;. അഞ്ചു വയസ്സുള്ള കുട്ടി പോലും ഉണ്ടായിരുന്നുവെന്നത് വല്ലാത്ത സങ്കടക്കാഴ്ചയാണെന്ന് ഡോ.അമീന മുംതാസ് ദു:ഖിതയാവുന്നു.</p>
<p><strong>വെര്&#x200d;ബല്&#x200d; ഓട്ടോപ്‌സി നടത്തേണ്ടി വന്നപ്പോള്&#x200d;</strong></p>
<p>വാക്കാലുള്ള പോസ്റ്റ്മാര്&#x200d;ട്ടം ആണ് വെര്&#x200d;ബല്&#x200d; ഓട്ടോപ്‌സി. മൃതശരീരമല്ല പകരം മരിച്ചയാളിന്റെ ബന്ധുവോ നാട്ടുകാരോ അയല്&#x200d;ക്കാരോ ആയ ആളുകളെ കീറിമുറിച്ച് ചോദ്യം ചെയ്ത് മരണ കാരണം കണ്ടെത്തുന്നു. പോസ്റ്റ്മാര്&#x200d;ട്ടത്തിന് സാങ്കേതിക സൗകര്യമില്ലാത്ത ലോകത്തെ പല ഗ്രാമങ്ങളിലും ഇപ്പോഴും വെര്&#x200d;ബല്&#x200d; ഓട്ടോപ്‌സി പിന്തുടരുന്നുണ്ട്. ഡോക്ടര്&#x200d;മാരും ആരോഗ്യപ്രവര്&#x200d;ത്തകരും പഠന ഭാഗമായി കേള്&#x200d;ക്കുന്ന ഈ രീതി കേരളത്തില്&#x200d; അസാധാരണം.<br />
ഒഡീഷയിലെ കാലാഹന്ദിയില്&#x200d; വെച്ച് ഒരു യുവതി മരണപ്പെട്ടതിനെത്തുടര്&#x200d;ന്ന് വെര്&#x200d;ബല്&#x200d; ഓട്ടോപ്‌സി നടത്താന്&#x200d; നേതൃത്വം നല്&#x200d;കേണ്ടി വന്നു ഡോ.അമീനക്ക്. ഡോക്ടര്&#x200d;ക്ക് പുറമെ നഴ്‌സ്, ഹെല്&#x200d;ത് വര്&#x200d;ക്കര്&#x200d; (ജോലി ചെയ്ത സ്വസ്ഥിയ സ്വരാജ് സൊസൈറ്റി മുഖേന പരിശീലനം കിട്ടിയവര്&#x200d;. സ്വസ്ഥ്യ സാദി എന്ന പേരില്&#x200d; അറിയപ്പെടും), നാട്ടില്&#x200d; സഹായത്തിനായുള്ള പ്രാദേശിക നിവാസികളായ ഫീല്&#x200d;ഡ് ആനിമേറ്റേഴ്‌സ് എന്നിവരായിരുന്നു സംഘത്തില്&#x200d;. എല്ലാ ദിവസവും ജോലിക്ക് പോകാറുള്ള യുവതിയാണ് പെട്ടെന്ന് ശരീരവേദനയും പനിയും അനുഭവപ്പെട്ട് മരണത്തിന് കീഴടങ്ങുന്നത്. പനി, ചുമ, അണുബാധ എന്നിവ നേരത്തെ ഉണ്ടായില്ല. രക്തസ്രാവമോ മറ്റു ആഘാതങ്ങളോ ഒന്നുമില്ല. ബന്ധുക്കളും അയല്&#x200d;ക്കാരും കുട്ടികളുമായവരോടെല്ലാം വിവരങ്ങള്&#x200d; തേടി. മരിക്കുന്ന തലേദിവസം വെള്ളം കുടിക്കാന്&#x200d; ബുദ്ധിമുട്ടുണ്ടെന്ന് ആരോ പറഞ്ഞു. അവള്&#x200d;ക്ക് ഹൈഡ്രോഫോബിയയും എയറോഫോബിയയും ഉണ്ടെന്ന് മനസ്സിലാക്കി. മരണകാരണം പേവിഷബാധ ആയിരിക്കാം എന്നാണ് നിഗമനത്തിലെത്തിയത്.</p>
<p>രണ്ടു വര്&#x200d;ഷത്തെ ഇന്ത്യന്&#x200d; ഗ്രാമങ്ങളിലെ അനുഭവവും ആതുര സേവനരംഗത്തെ ആവശ്യകത മനസ്സിലാക്കി കൂടുതല്&#x200d; എന്തെങ്കിലും ചെയ്യണമെന്ന തോന്നലും ആരോഗ്യരംഗത്തെ ഗവേഷണത്തിലേക്ക് ഡോ.അമീനയെ വഴിതെളിയിക്കുകയായിരുന്നു. അങ്ങിനെയാണ് ഹെല്&#x200d;ത്‌കെയര്&#x200d; പ്രോഗ്രാമിന്റെ ഡിസൈനിംഗും ഇംപ്ലിമെന്റേഷനും വിശദമായി മനസ്സിലാക്കാന്&#x200d; ഗ്ലോബല്&#x200d; ഹെല്&#x200d;ത് ഡെലിവറിയില്&#x200d; വിശദ പഠനമാവാമെന്നും ആ അന്വേഷണം ഹാര്&#x200d;വാര്&#x200d;ഡിലും എത്തിച്ചേരുന്നത്. കമ്മ്യൂണിറ്റി മെന്റല്&#x200d; ഹെല്&#x200d;ത്ത് മേഖലയില്&#x200d; ഇന്ത്യയില്&#x200d; പലേടങ്ങളിലും പ്രത്യേകിച്ച് കേരളത്തിലും തനിക്ക് ഏറെ ചെയ്യാനുണ്ടെന്ന് വിശ്വസിക്കുന്നു അവര്&#x200d;. രോഗ കാരണവും മറ്റും കൃത്യമായി കണ്ടെത്താനുള്ള കാലതാമസം, ഇനി കണ്ടെത്തിയാലും അതിന് ശേഷമുള്ള സ്റ്റിഗ്മയും മാനസികമായി സാമൂഹിക പിന്തുണയില്ലാത്ത ക്രമവുമെല്ലാം നമ്മുടെ ചുറ്റുപാടിലുണ്ട്. ഇത് മാറേണ്ടതുണ്ട്. പഠനം പൂര്&#x200d;ത്തിയാക്കി സ്വന്തം നാട്ടില്&#x200d; സമൂഹത്തിന്റെ അടിത്തട്ടിലുള്ളവര്&#x200d;ക്കായി വേറിട്ട പരിചരണ രീതികള്&#x200d; കൊണ്ടുവരാമെന്ന മോഹം കൊണ്ടുനടക്കുന്നു ഡോ.അമീന മുംതാസ്. ലോകത്ത് പൊതുജനാരോഗ്യ പഠനത്തിന് ഒന്നാം റാങ്കുള്ള ഒരു സര്&#x200d;വ്വകലാശാലയില്&#x200d; പഠിക്കാനാവുമെന്ന് സ്വപ്‌നേപി പോലും നിനക്കാത്ത ഒരാള്&#x200d;, തന്റെ ശ്രമകരമായ നീക്കങ്ങൡലൂടെ ആ ഉയരങ്ങളിലേക്കുള്ള പടവുകളിലേക്ക് കയറാനിരിക്കുന്നു. പക്ഷെ താങ്ങാനാവാത്ത ഫീസ് ഇപ്പോഴും നേരിയ തടസ്സമായി മുമ്പിലുണ്ട്. രണ്ടു വര്&#x200d;ഷത്തേക്ക് 1 കോടി 41 ലക്ഷം ഇന്ത്യന്&#x200d; രൂപയോളമാണ് (1,68,992 അമേരിക്കന്&#x200d; ഡോളര്&#x200d;) മൊത്തം പഠനത്തിനുള്ള തുക. ചില സ്‌കോളര്&#x200d;ഷിപ്പിലൂടേയും ലോണിലൂടേയും അഭ്യുദയകാംക്ഷികളുടെ പിന്തുണയാലും സ്റ്റുഡന്&#x200d;സ് ലോണിലൂടേയും 1,00,992 ഡോളര്&#x200d; ലഭിച്ചു. രണ്ടു വര്&#x200d;ഷത്തേക്ക് ഏകദേശം 57 ലക്ഷം ഇന്ത്യന്&#x200d; രൂപ ഇനിയും വേണം. ഒന്നാം വര്&#x200d;ഷത്തെ ഫീസിനത്തില്&#x200d; മാത്രം 10 ലക്ഷത്തോളം രൂപയുടെ കുറവ് ഉണ്ട്. ഈ മാസം അവസാന വാരം അമേരിക്കയിലെത്തി അഡ്മിഷന്&#x200d; എടുക്കേണ്ടതുമാണ്. മലപ്പുറത്തിന്റെ അഭിമാനമായി ഒരു പെണ്&#x200d;കുട്ടി ഹാര്&#x200d;വാര്&#x200d;ഡില്&#x200d; ചേരാനിരിക്കെ, ആ അപൂര്&#x200d;വ്വ സന്ദര്&#x200d;ഭത്തെ സാമ്പത്തികമായി സഹകരിച്ച് നാം ഏറ്റെടുക്കേണ്ടതുണ്ട്. സ്‌പോണ്&#x200d;സര്&#x200d; ചെയ്യാന്&#x200d; കഴിവുള്ള സംഘടനകളോ ശേഷിയുള്ള വ്യക്തികളോ മലപ്പുറത്തെയും മലയാളത്തേയും ലോകാടിസ്ഥാനത്തില്&#x200d; പ്രതിനിധീകരിക്കുന്ന ആ മിടുക്കിയെ ചേര്&#x200d;ത്തുപിടിക്കാന്&#x200d; തയ്യാറാവുമെന്ന് തന്നെയാണ് പ്രതീക്ഷ.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/first-woman-doctor-from-olavatur-to-harvard.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നീതി പൂക്കുന്ന വയലറ്റ് നിലാവെളിച്ചം</title>
		<link>https://www.chandrikadaily.com/weekend-16-june-2019-violet-verdict.html</link>
					<comments>https://www.chandrikadaily.com/weekend-16-june-2019-violet-verdict.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 16 Jun 2019 13:46:28 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[ET Mohammed Basheer MP]]></category>
		<category><![CDATA[Kathua rape]]></category>
		<category><![CDATA[Kathwa]]></category>
		<category><![CDATA[kathwa case]]></category>
		<category><![CDATA[WEEKEND]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=130252</guid>

					<description><![CDATA[ലുഖ്മാന്&#x200d; മമ്പാട് പ്രായമറിയിക്കാത്ത പ്രായം; വയസ്സ് എട്ട്. നാലു ദിവസം ക്ഷേത്രത്തില്&#x200d; മയക്കുമരുന്ന് നല്&#x200d;കി മയക്കിക്കിടത്തി കൂട്ടബലാല്&#x200d;സംഗം ചെയ്ത് ഇഞ്ചിഞ്ചായി ചവിട്ടിയരച്ച്, ഒടുവില്&#x200d; ബാക്കിയായ ഞരക്കത്തെ കല്ലുകൊണ്ട് തലക്കടിച്ച് കൊന്നു കുറ്റിക്കാട്ടില്&#x200d; തള്ളിയതാണ് സംഭവം. അവള്&#x200d; ജനിച്ച ബക്കര്&#x200d;വാള്&#x200d; വിഭാഗത്തെ ആ മേഖലയില്&#x200d; നിന്ന് ഭീതിനിറച്ച് ആട്ടിപ്പായിക്കാന്&#x200d; ഉന്നത കുലജാതര്&#x200d; കണ്ടെത്തിയതാണ് കാമക്രോധങ്ങളാല്&#x200d; ഊട്ടിയെടുത്ത ഉപായം. തണുത്തുറഞ്ഞ കശ്മീര്&#x200d; താഴ്‌വരയെ ചൂടുപിടിപ്പിക്കുന്ന വാര്&#x200d;ത്ത കാട്ടുതീപോലെ പടരുമ്പോള്&#x200d; പ്രതികള്&#x200d;ക്കായി തെരുവിലിറങ്ങാനും വാദിക്കാനും സ്വാധീനിക്കാനും മന്ത്രിമാര്&#x200d;, എം.എല്&#x200d;.എമാര്&#x200d;, പൊലീസുകാര്&#x200d;, അഭിഭാഷകര്&#x200d;, [&#8230;]]]></description>
										<content:encoded><![CDATA[
<p><strong>ലുഖ്മാന്&#x200d; മമ്പാട്</strong><br> പ്രായമറിയിക്കാത്ത പ്രായം; വയസ്സ് എട്ട്. നാലു ദിവസം ക്ഷേത്രത്തില്&#x200d; മയക്കുമരുന്ന് നല്&#x200d;കി മയക്കിക്കിടത്തി കൂട്ടബലാല്&#x200d;സംഗം ചെയ്ത് ഇഞ്ചിഞ്ചായി ചവിട്ടിയരച്ച്, ഒടുവില്&#x200d; ബാക്കിയായ ഞരക്കത്തെ കല്ലുകൊണ്ട് തലക്കടിച്ച് കൊന്നു കുറ്റിക്കാട്ടില്&#x200d; തള്ളിയതാണ് സംഭവം. അവള്&#x200d; ജനിച്ച ബക്കര്&#x200d;വാള്&#x200d; വിഭാഗത്തെ ആ മേഖലയില്&#x200d; നിന്ന് ഭീതിനിറച്ച് ആട്ടിപ്പായിക്കാന്&#x200d; ഉന്നത കുലജാതര്&#x200d; കണ്ടെത്തിയതാണ് കാമക്രോധങ്ങളാല്&#x200d; ഊട്ടിയെടുത്ത  ഉപായം. തണുത്തുറഞ്ഞ കശ്മീര്&#x200d; താഴ്‌വരയെ ചൂടുപിടിപ്പിക്കുന്ന വാര്&#x200d;ത്ത കാട്ടുതീപോലെ പടരുമ്പോള്&#x200d; പ്രതികള്&#x200d;ക്കായി തെരുവിലിറങ്ങാനും വാദിക്കാനും സ്വാധീനിക്കാനും മന്ത്രിമാര്&#x200d;, എം.എല്&#x200d;.എമാര്&#x200d;, പൊലീസുകാര്&#x200d;, അഭിഭാഷകര്&#x200d;, പ്രാദേശിക രാഷ്ട്രീയ നേതാക്കള്&#x200d; തുടങ്ങിയവരെല്ലാം ഒന്നിച്ച് അധികാരമുഷ്‌ക്ക് ചുരുട്ടി രംഗത്തുവന്നു. നിയമവാഴ്ചയുടെ എല്ലാ കണ്ണുകളെയും കെട്ടിവരിഞ്ഞ് വരുതിയിലാക്കി. <br> കുലമഹിമക്കായി എട്ടുവയസ്സുകാരിയെ ക്ഷേത്രത്തിലിട്ട് വീരകൃത്യങ്ങള്&#x200d; ചെയ്ത കുബേര പ്രമാണിമാരെ ചില മാധ്യമങ്ങളും വിശുദ്ധരെന്ന് പാടിപ്പുകഴ്ത്തി. പ്രതികരിക്കുന്നവരെയെല്ലാം കള്ളക്കേസില്&#x200d; കുടുക്കി കസ്റ്റഡിയിലെടുത്ത് മൃഗീയമായി തല്ലിച്ചതച്ച് ജയിലില്&#x200d; തള്ളി. ലോകമനസ്സാക്ഷിയെ പിടിച്ചുലച്ച സംഭവത്തില്&#x200d; ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്&#x200d; അന്റോണിയ ഗുട്ടറസ് പോലും അപലപിച്ചപ്പോള്&#x200d; തുല്ല്യതയില്ലാത്ത രീതിയിലാണ് പ്രതികള്&#x200d;ക്കായി മന്ത്രിമാരും അഭിഭാഷകരും പൊലിസുമെല്ലാം ഒരുമിച്ചത്. ഭീഷണിയും പ്രലോഭനങ്ങളും പ്രതിബന്ധങ്ങളും തീര്&#x200d;ത്ത് നീതിയുടെ വാതില്&#x200d; കൊട്ടിയടച്ചപ്പോള്&#x200d; ധീരമായി നിലയുറപ്പിച്ച മുസ്‌ലിംലീഗ് ഉള്&#x200d;പ്പെടെ വിവിധ സംഘടനകളും ആക്ടിവിസ്റ്റ് താലിബ് ഹുസ്സൈന്&#x200d; ഉള്&#x200d;പ്പെടെയുള്ള മനുഷ്യാവകാശ പ്രവര്&#x200d;ത്തകരും നടത്തിയ ഇടപെടലുകളും നീതിക്കായുള്ള പോരാട്ടത്തിന്റെ ചരിത്രമാണ്.</p>



<figure class="wp-block-image"><img loading="lazy" width="1299" height="731" src="https://www.chandrikadaily.com/wp-content/uploads/2019/06/qtwa.jpg" alt="" class="wp-image-130256"/></figure>



<p>വേട്ടക്കാരുടെ  അധികാരമുഷ്‌ക്<br>
2018 ജനുവരി 10-നാണ് ബക്കര്&#x200d;വാള്&#x200d; നാടോടി ഗോത്രത്തില്&#x200d;പ്പെട്ട എട്ട് വയസ്സുകാരിയെ ജമ്മുകശ്മീരിലെ കത്വ ജില്ലയിലുള്ള രസന ഗ്രാമത്തില്&#x200d; നിന്ന് കാണാതാകുന്നത്. വീട്ടിലെ കുതിരകളെ മേയ്ക്കാന്&#x200d; തൊട്ടടുത്തുള്ള തടാകത്തിന് അടുത്തേക്ക് പോയ പെണ്&#x200d;കുട്ടിയെ കുറിച്ച് ഒരു വിവരവുമില്ലായിരുന്നു. ജനുവരി 12-ന് കുട്ടിയുടെ പിതാവ് ഹിരാനഗര്&#x200d; പൊലീസ് സ്റ്റേഷനില്&#x200d;  കുട്ടിയെ കാണാനില്ലെന്ന് പരാതി നല്&#x200d;കി. വിശ്വാസികള്&#x200d; പ്രാര്&#x200d;ത്ഥിക്കാനെത്തുന്ന ക്ഷേത്രത്തില്&#x200d; മയക്കിക്കിടത്തിയായിരുന്നു പൈശാചിക കൃത്യം. ചാക്കുകൊണ്ട് മൂടിയ കുട്ടിയെ അന്വേഷിച്ചെത്തിയ പൊലീസും പ്രതികള്&#x200d;ക്കൊപ്പം ചേര്&#x200d;ന്ന് മാനഭംഗപ്പെടുത്തി. ജനുവരി 17-ന് വീടിന്റെ ഒരു കിലോമീറ്റര്&#x200d; ദൂരെയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.<br>
കത്വ ജില്ലാ ആസ്പത്രിയില്&#x200d; നടത്തിയ പോസ്റ്റ്‌മോര്&#x200d;ട്ടത്തില്&#x200d; ഇഞ്ചിഞ്ചായി കൊല്ലുന്നതിന് മുന്&#x200d;പ് ദിവസങ്ങളോളം കുട്ടി ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടതായി ഡോക്ടര്&#x200d;മാര്&#x200d; പൊലീസിനെ വിവരമറിയിച്ചതോടെ ഗൗരവം പുറംലോകം മനസ്സിലാക്കി. വിഷയം ജമ്മുകശ്മീര്&#x200d; നിയമസഭയില്&#x200d; പ്രതിപക്ഷ പാര്&#x200d;ട്ടികള്&#x200d; ഉന്നയിച്ചപ്പോള്&#x200d; ബി.ജെ.പി-പി.ഡി.പി. സഖ്യസര്&#x200d;ക്കാര്&#x200d; ഇതു പരിഗണിക്കാന്&#x200d; പോലും കൂട്ടാക്കിയില്ല. ഇരക്കായി കോടതിയില്&#x200d; അഭിഭാഷകര്&#x200d; ഹാജരാകുന്നത് തടഞ്ഞ് കുലപ്പോരിശ പറഞ്ഞപ്പോള്&#x200d; പണ്ഡിറ്റ് കുടുംബാംഗമായ ദീപിക സിങ് എന്ന 38-കാരി അഭിഭാഷക കേസ്സ് ഏറ്റെടുത്തു. സമാനതകളില്ലാത്തവിധം ജമ്മു ബാര്&#x200d; അസോസിയേഷന്&#x200d; ഒറ്റക്കെട്ടായി എതിര്&#x200d;ത്തിട്ടും ദീപിക ഉറച്ചുനിന്നു. വധഭീഷണിപോലും വകവെക്കാതെ ഇവര്&#x200d; ജമ്മുകശ്മീര്&#x200d; ഹൈക്കോടതിയില്&#x200d; നല്&#x200d;കിയ റിട്ട് ഹരജിയെ തുടര്&#x200d;ന്നാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്.<br>
ക്രൈംബ്രാഞ്ച് അന്വേഷണം പൂജാരിയിലേക്ക് തിരിഞ്ഞതോടെ വിഷയത്തിന് വര്&#x200d;ഗീയ നിറം നല്&#x200d;കി തീവ്ര ഹിന്ദുത്വ സംഘടനകള്&#x200d; രംഗത്തെത്തിയെങ്കിലും, ക്രൈംബ്രാഞ്ച് സീനിയര്&#x200d; സൂപ്രണ്ട് രമേഷ് കുമാര്&#x200d; ജല്ല ധീരമായി മുന്നോട്ടു പോയതോടെ പ്രതികള്&#x200d;ക്കായി പരസ്യമായി രംഗത്തിറങ്ങിയവര്&#x200d;ക്ക് നില്&#x200d;ക്കക്കള്ളിയില്ലാതായി. പൂജാരിക്ക് പുറമെ പൊലീസുകാരെയും പ്രതികളാക്കിയത് കൃത്യമായ തെളിവ് ശേഖരിച്ചായിരുന്നു. പ്രതികള്&#x200d; കസ്റ്റഡിയിലുണ്ടായിരുന്നുവെങ്കിലും പൊലീസുകാരുടെ പങ്കിനെക്കുറിച്ച് ഇവര്&#x200d; ഒന്നും പറഞ്ഞിരുന്നില്ല. പ്രദേശത്തെ ഒരു യുവാവ് കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്‌തെന്നായിരുന്നു അവരുടെ മൊഴി. എന്നാല്&#x200d;, കുട്ടിയുടെ ഫോട്ടോയാണ് െ്രെകംബ്രാഞ്ചിന് പൊലീസുകാരിലേക്ക് എത്താന്&#x200d; തുമ്പായത്. മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് ചളി ഇല്ലായിരുന്നെങ്കിലും ചിത്രത്തിലുള്ള കുട്ടിയുടെ ശരീരത്തില്&#x200d; ചളി പറ്റിപ്പിടിച്ചിരുന്നു. ഇതു മറ്റൊരു സ്ഥലത്തുവെച്ചാണ് കുട്ടി കൊല്ലപ്പെട്ടതെന്നതിന്റെ തെളിവായിരുന്നു. അന്വേഷണം ഈ വഴിക്ക് നീങ്ങിയപ്പോള്&#x200d; ഫോട്ടോയിലെ ചളി &#8216;അപ്രത്യക്ഷമായി&#8217;. ഇതോടെ അന്വേഷണ സംഘം കൂടുതല്&#x200d; ഫോട്ടോകള്&#x200d; പരിശോധിച്ചു. ഇതിലൊന്നിലും, കുട്ടിയുടെ ശരീരത്തില്&#x200d; ചളിയില്ലായിരുന്നു. ഇതോടെയാണ് പൊലീസ് ഉദ്യോഗസ്ഥര്&#x200d; തന്നെ തെളിവ് നശിപ്പിക്കുന്നതായി ക്രൈംബ്രാഞ്ചിന് വ്യക്തമായത്.</p>



<figure class="wp-block-image"><img loading="lazy" width="720" height="720" src="https://www.chandrikadaily.com/wp-content/uploads/2019/06/IMG_2514.jpg" alt="" class="wp-image-130257"/></figure>



<p>സംസാരിക്കുന്ന തെളിവുകള്&#x200d;<br>
മുഖ്യപ്രതിയായ പൂജാരി സഞ്ജി റാം, മകന്&#x200d; വിശാല്&#x200d; ജംഗോത്ര, ഇവരുടെ പ്രായപൂര്&#x200d;ത്തിയാകാത്ത ബന്ധു എന്നിവരാണ് സംഭവത്തിന്റെ സൂത്രധാരന്മാര്&#x200d; എന്ന് അന്വേഷണസംഘം കണ്ടെത്തി. ക്രൈംബ്രാഞ്ച് തലവന്&#x200d; രമേഷ് കുമാര്&#x200d; ജല്ലയും സംഘവും ക്ഷേത്ര പരിസരത്ത് എത്തി പരിശോധിച്ചപ്പോഴും തുമ്പൊന്നും ലഭിച്ചില്ല. സഞ്ജി റാമിന്റെ പക്കല്&#x200d;നിന്ന് താക്കോല്&#x200d; വാങ്ങി തുറന്ന് പരിശോധിച്ചപ്പോള്&#x200d; ഏതാനും മുടിയിഴകള്&#x200d; കണ്ടെത്തി. ഡി.എന്&#x200d;.എ. പരിശോധനയില്&#x200d; ഇത് പെണ്&#x200d;കുട്ടിയുടേതാണെന്ന് ഉറപ്പിച്ചതോടെയാണ് താമസിപ്പിച്ച സ്ഥലം ക്ഷേത്രം തന്നെയാണെന്ന് ഉറപ്പിച്ചത്. തെളിവ് നശിപ്പിക്കാന്&#x200d; പെണ്&#x200d;കുട്ടിയുടെ വസ്ത്രങ്ങള്&#x200d; അലക്കിയതായും കണ്ടെത്തിയതിന് പുറമെ, പ്രായപൂര്&#x200d;ത്തിയാകാത്ത ബാലനെ ഏക പ്രതിയാക്കാന്&#x200d; പൊലീസ് നടത്തിയ നീക്കവും വ്യക്തമായതോടെ അന്വേഷണം പൊലീസിനു നേരെ തിരിഞ്ഞു. കേസില്&#x200d; സ്‌പെഷ്യല്&#x200d; പൊലീസ് ഓഫീസര്&#x200d; ദീപക് ഖജുരിയയും കുട്ടിയെ ബലാത്സംഗം ചെയ്തതായി കണ്ടെത്തിയ ക്രൈംബ്രാഞ്ച് മറ്റു രണ്ട് പൊലീസുകാരായ ആനന്ദ് ദത്തയും ഹെഡ് കോണ്&#x200d;സ്റ്റബിള്&#x200d; തിലക് രാജും കേസ് ഒതുക്കിത്തീര്&#x200d;ക്കാന്&#x200d; സഹായിച്ചതായും സ്ഥിരീകരിച്ചു. കേസ്സ് ഒതുക്കിത്തീര്&#x200d;ക്കാന്&#x200d; ഒന്നര ലക്ഷം രൂപ പൊലീസ് കൈപ്പറ്റിയതായും കണ്ടെത്തി.<br>
എന്നാല്&#x200d;, പ്രതികളെ വിട്ടയക്കണമെന്നും കേസ്സ് അന്വേഷണം സി.ബി.ഐക്ക് വിടണമെന്നും ആവശ്യപ്പെട്ട് ഹിന്ദു ഏകതാ മഞ്ച് പ്രക്ഷോഭം ആരംഭിച്ചതോടെ സംഭവത്തിന് മറ്റൊരു മാനമായി. അവര്&#x200d; നടത്തിയ പ്രതിഷേധ റാലിയില്&#x200d; വനംവകുപ്പ് മന്ത്രി ചൗധരി ലാല്&#x200d; സിംഗിനും വാണിജ്യമന്ത്രി ചന്ദര്&#x200d; പ്രകാശ് ഗംഗക്കും പുറമെ സംഭവം നടന്ന കത്വയിലെയും ഹിരാനഗറിലെയും ബി.ജെ.പി. എം.എല്&#x200d;.എമാരായ രാജീവ് ജസ്‌റോതിയ, കുല്&#x200d;ദീപ് രാജ് എന്നിവരെല്ലാം പങ്കെടുത്ത് രാഷ്ട്രീയ സമ്മര്&#x200d;ദ്ദം സൃഷ്ടിച്ചെങ്കിലും എല്ലാ സമ്മര്&#x200d;ദ്ദങ്ങളും അതിജീവിച്ച് െ്രെകംബ്രാഞ്ച് സീനിയര്&#x200d; സൂപ്രണ്ട് രമേഷ് കുമാര്&#x200d; ജല്ലയും സംഘവും എണ്&#x200d;പതാം ദിവസം അന്വേഷണവും തെളിവ് ശേഖരിക്കലും കുറ്റപത്രവും പൂര്&#x200d;ത്തിയാക്കി. എന്നാല്&#x200d;, കുറ്റപത്രം സമര്&#x200d;പ്പിക്കാന്&#x200d; കത്വ കോടതിയിലെത്തിയ ക്രൈംബ്രാഞ്ച് സംഘത്തെ ഒരുകൂട്ടം അഭിഭാഷകര്&#x200d; തടഞ്ഞത് നീതിന്യായ സംവിധാനങ്ങളെ പോലും ചോദ്യചിഹ്നമാക്കുന്നതായിരുന്നു. അര്&#x200d;ധരാത്രി എത്തിയാണ് െ്രെകംബ്രാഞ്ച് ഉദ്യോഗസ്ഥര്&#x200d; ചീഫ് ജുഡീഷ്യല്&#x200d; മജിസ്‌ട്രേറ്റിന് കുറ്റപത്രം സമര്&#x200d;പ്പിച്ചത്. കത്വ പ്രിന്&#x200d;സിപ്പല്&#x200d; സെഷന്&#x200d;സ് കോടതിയില്&#x200d; വിചാരണ തുടങ്ങിയെങ്കിലും സാക്ഷികളുടെ സുരക്ഷയിലും നീതിപൂര്&#x200d;വ്വമായ വിചാരണയിലും ആശങ്കയുണ്ടായിരുന്നു.</p>



<p>നീതിയുടെ വഴിത്താര<br>
2018 മെയ് 7-ന് കശ്മീരിന് പുറത്തേക്ക് കേസ് മാറ്റാന്&#x200d; സുപ്രീംകോടതി ഉത്തരവിട്ടതോടെയാണ് നീതിയുടെ വെളിച്ചം തെളിഞ്ഞത്. പഞ്ചാബിലെ പഠാന്&#x200d;കോട്ടിലുള്ള അതിവേഗ കോടതിയിലേക്ക് കേസ് വിചാരണ മാറ്റിയ സുപ്രീംകോടതി മാധ്യമങ്ങള്&#x200d;ക്കോ, പൊതുജനങ്ങള്&#x200d;ക്കോ വിചാരണയുടെ വിശദാംശങ്ങള്&#x200d; ലഭ്യമാക്കേണ്ടതില്ലെന്നും വിചാരണ പൂര്&#x200d;ണമായും ക്യാമറയില്&#x200d; ചിത്രീകരിക്കണമെന്നും ഉത്തരവിട്ടു. ഇതിനിടെ, കുട്ടിയുടെ പേര് വെളിപ്പെടുത്തിയതിന് വിവിധ മാധ്യമസ്ഥാപനങ്ങള്&#x200d;ക്ക് ഡല്&#x200d;ഹി ഹൈക്കോടതി പത്ത് ലക്ഷം രൂപ പിഴയിടുകപോലും ചെയ്തു. ഒരു വിഭാഗം അഭിഭാഷകരുടെ ഭീഷണിയും അട്ടിമറി ശ്രമവും വൈകാതെ പാളിപ്പോയി.<br>
കുറ്റകൃത്യം നടന്ന് 16 മാസത്തിന് ശേഷം 2019 ജൂണ്&#x200d; മൂന്നിന് കേസിന്റെ വിചാരണ അതിവേഗം പൂര്&#x200d;ത്തിയാക്കിയ കോടതി 114 സാക്ഷികളെ വിസ്തരിച്ചും ഇരയുടെ മുടി, രക്തക്കറ അടക്കമുള്ള ശാസ്ത്രീയ തെളിവുകളും സാക്ഷിമൊഴികളും കൂട്ടിയിണക്കിയാണ് കുറ്റകൃത്യവും പ്രതികള്&#x200d;ക്കുള്ള ബന്ധവും സ്ഥാപിച്ചത്. സ്‌പെഷ്യല്&#x200d; പ്രോസിക്യൂട്ടര്&#x200d; അഡ്വ. ബി.എസ്. ചോപ്രയുടെ നേതൃത്വത്തിലുള്ള എസ്.എസ്. ബസ്ര, ഭൂപീന്ദര്&#x200d; സിംഗ്, എസ്. ഹര്&#x200d;വീന്ദര്&#x200d; സിംഗ് എന്നിവരുള്&#x200d;പ്പെട്ട പ്രോസിക്യൂഷന്&#x200d; സംഘത്തോടൊപ്പം ഇരയുടെ പിതാവിന്റെ പ്രത്യേക അഭിഭാഷകന്&#x200d; അഡ്വ: മുബീന്&#x200d; ഫാറൂഖിയും നിശ്ചയദാര്&#x200d;ഢ്യത്തോടെ മുന്നോട്ടു പോയപ്പോള്&#x200d; ഏഴില്&#x200d; ആറു പ്രതികള്&#x200d;ക്കും ശിക്ഷ ലഭിച്ചു. കേസ് ദിവസങ്ങളില്&#x200d; കോടതിയിലേക്കും തിരിച്ചുമായി 400 കിലോമീറ്റര്&#x200d; യാത്രചെയ്ത അഡ്വ. മുബീന്&#x200d; ഫാറൂഖി, മുസ്‌ലിം യൂത്ത്‌ലീഗിന്റെ ജാഗ്രതയുടെ ഈടുമായിരുന്നു.<br>
വധശിക്ഷ ലഭിക്കേണ്ടിയിരുന്ന അപൂര്&#x200d;വ്വത്തില്&#x200d; അപൂര്&#x200d;വ്വമായ കേസ്സില്&#x200d; മൂന്നുപേര്&#x200d;ക്ക് ജീവപര്യന്തവും ലക്ഷം രൂപ പിഴയും ലഭിച്ചത് നിസ്സാരമായി കാണുന്നവരും എല്ലാ അധികാര സ്വാധീന വലയങ്ങളും തീര്&#x200d;ത്തിട്ടും പ്രതികള്&#x200d;ക്ക് ശിക്ഷ ലഭിച്ചു എന്നതും കാണാതിരിക്കരുത്. എണ്ണൂറ് കിലോമീറ്റര്&#x200d; താണ്ടി പിതാവിന്റെ അധീനതയിലുള്ള ക്ഷേത്രത്തിലെത്തി ജീവച്ഛവമായ എട്ടുവയസ്സുകാരിയെ ചവച്ചരച്ച പൂജാരിയുടെ മകന്&#x200d; വിശാല്&#x200d; ജംഗോത്രയെ കോളജിലെ അറ്റന്റന്&#x200d;സ് രജിസ്റ്റര്&#x200d; തിരുത്തിയും എഴുതാത്ത പരീക്ഷ എഴുതിയെന്ന് വ്യാജ രേഖ സൃഷ്ടിച്ചുമാണ് രക്ഷിച്ചെടുത്തത്. ഇക്കാര്യത്തില്&#x200d; പ്രോസിക്യൂഷന്&#x200d; നല്&#x200d;കിയ തെളിവുകള്&#x200d; കോടതി സംശയത്തിന്റെ ആനുകൂല്യത്തില്&#x200d; തള്ളുകയായിരുന്നു. അപ്പീല്&#x200d; പോകുന്നതോടെ വിശാലും അഴിക്കുള്ളിലാവും.</p>



<figure class="wp-block-image"><img loading="lazy" width="866" height="650" src="https://www.chandrikadaily.com/wp-content/uploads/2019/06/lg.jpg" alt="" class="wp-image-130258"/></figure>



<p>വഴിതെളിച്ച ഹരിതക്കൊടി<br>
മനുഷ്യത്വം മരവിക്കാത്തവരുടെയെല്ലാം ഉറക്കം കെടുത്തിയ ദാരുണസംഭവം ഏറെ വൈകിയാണ് പുറം ലോകം അറിഞ്ഞത്. ഇന്ത്യാ ഗേറ്റിലേക്ക് മെഴുകുതിരി തെളിച്ച് ആയിരങ്ങള്&#x200d; ഒഴുകി. രാജ്യത്താകെ ഇരുട്ടു പരക്കുന്ന അര്&#x200d;ദ്ധരാത്രി രാഹുല്&#x200d; ഗാന്ധി ഉള്&#x200d;പ്പെടെയുള്ള നേതാക്കള്&#x200d; തിരിനാളം തെളിയിച്ച് ഇന്ദ്രപ്രസ്ഥത്തില്&#x200d; അണിനിരന്നതോടെ രാജ്യമനസ്സാക്ഷി ഉണര്&#x200d;ന്നു. ന്യുമോണിയ ബാധിച്ച് ഡല്&#x200d;ഹിയിലെ ആള്&#x200d;ഇന്ത്യ മെഡിക്കല്&#x200d; സയന്&#x200d;സ് ആസ്പത്രിയുടെ ഐ.സിയുവില്&#x200d; കഴിയുകയായിരുന്ന മുസ്‌ലിംലീഗ് ദേശീയ ഓര്&#x200d;ഗനൈസിംഗ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്&#x200d; എം.പി. ഡിസ്ചാര്&#x200d;ജ്ജ് നേടി കശ്മീരിലേക്ക് തീവണ്ടികയറി. കത്വ ജില്ലയിലെ രസന ഗ്രാമത്തിലെത്തുമ്പോള്&#x200d; വിടരാതെ കൊഴിഞ്ഞ ആ വയലറ്റ് പൂവിന്റെ മാതാപിതാക്കള്&#x200d; പേടിച്ചരണ്ട് പലായനം ചെയ്യാനുള്ള ഒരുക്കത്തിലായിരുന്നു.<br>
ഒരു പ്രാദേശിക ജനപ്രതിനിധിയോ എം.എല്&#x200d;.എയോ എം.പിയോ മന്ത്രിയോ തിരിഞ്ഞുനോക്കാത്ത ആ കുടുംബത്തെ ചേര്&#x200d;ത്തുപിടിച്ച് നീതിക്കായി അവസാനം വരെ ഇന്ത്യന്&#x200d; യൂണിയന്&#x200d; മുസ്്‌ലിംലീഗ് കൂടെയുണ്ടാവുമെന്ന് ഇ.ടി. ഉറപ്പുനല്&#x200d;കി. അധികാരവും പദവിയും പത്രാസും വേട്ടക്കാര്&#x200d;ക്കൊപ്പമാണെന്ന് തിരിച്ചറിഞ്ഞ മുസ്്‌ലിംലീഗ് നീതിക്കായുള്ള പോരാട്ടത്തിന്റെ കനല്&#x200d;വഴികള്&#x200d; തിരിച്ചറിഞ്ഞു. മുസ്‌ലിംലീഗ് നേതാക്കള്&#x200d; പാര്&#x200d;ലമെന്ററിപാര്&#x200d;ട്ടി ലീഡര്&#x200d; പി.കെ. കുഞ്ഞാലിക്കുട്ടിയുടെ ഡല്&#x200d;ഹിയിലെ ഔദ്യോഗിക വസതിയില്&#x200d; ഒത്തുചേര്&#x200d;ന്നു. എം.പിമാരും ദേശീയ നേതാക്കളുമായ പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമമദ് ബഷീര്&#x200d;, പി.വി. അബ്ദുല്&#x200d; വഹാബ് എന്നിവര്&#x200d;ക്ക് പുറമെ മുസ്്‌ലിം യൂത്ത്‌ലീഗ് നേതാക്കളായ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്&#x200d;, സി.കെ. സുബൈര്&#x200d;, പി.കെ. ഫിറോസ് എന്നിവരെല്ലാം ഏറെ സമയം ചര്&#x200d;ച്ചയില്&#x200d; മുഴുകി. ബി.ജെ.പിക്കു കൂടി പങ്കാളിത്തമുള്ള ജമ്മുകശ്മീര്&#x200d; സംസ്ഥാന ഭരണകൂടവും പൊലീസും മാത്രമല്ല, കോടതിയില്&#x200d; വാദിക്കുന്ന അഭിഭാഷകര്&#x200d; പോലും വേട്ടക്കാര്&#x200d;ക്കായി പരസ്യമായി നിലയുറപ്പിക്കുമ്പോള്&#x200d; ഇരയ്ക്ക് നീതി ലഭ്യമാക്കുന്ന എല്ലാ സാധ്യതകളും പരിഗണിച്ച് മുസ്‌ലിം യൂത്ത്‌ലീഗ് ദേശീയ നേതാക്കളെ പ്രത്യേകം വിഷയത്തില്&#x200d; എല്ലാവഴികളും തേടാന്&#x200d; ചുമതലപ്പെടുത്തി. ദിവസങ്ങള്&#x200d;ക്കകം, പെണ്&#x200d;കുട്ടിയുടെ പിതാവിന്റെ അഭിഭാഷകനായ അഡ്വ. മുബീന്&#x200d; ഫാറൂഖിയുമായി കൂടിക്കാഴ്ച നടത്തിയ പ്രതിനിധി സംഘം അദ്ദേഹത്തിന്റെ നിര്&#x200d;ദേശപ്രകാരമാണ് ഗുരുദാസ് പുരിലെ മുതിര്&#x200d;ന്ന അഭിഭാഷകരായ കെ.കെ. പുരി, ഹര്&#x200d;ഭജന്&#x200d; സിംഗ് എന്നിവരുടെ നേതൃത്വത്തിലുള്ള അഭിഭാഷക സംഘത്തിന്റെ സേവനം കേസില്&#x200d; ലഭ്യമാക്കിയത്. ബാര്&#x200d; കൗണ്&#x200d;സില്&#x200d; പോലും വേട്ടക്കാര്&#x200d;ക്കായി പരസ്യനിലപാട് സ്വീകരിക്കുമ്പോള്&#x200d; പ്രോസിക്യൂഷനെ മാത്രം വിശ്വസിച്ച് നോക്കിനില്&#x200d;ക്കാനാവില്ലായിരുന്നു. അഭിഭാഷകരുടെ ഫീസ്, സാക്ഷികളുടെ ദൈനംദിന യാത്ര അടക്കമുള്ള ചെലവുകള്&#x200d;ക്ക് മുട്ടില്ലാതെ നോക്കിയ മുസ്്‌ലിം യൂത്ത്‌ലീഗ് നീതിക്കായി ഉറക്കമിളച്ച് കൂട്ടിരുന്നു. പെണ്&#x200d;കുട്ടിയുടെ പിതാവിന്റെ അക്കൗണ്ടിലേക്ക് സുമനസ്സുകള്&#x200d; നിക്ഷേപിച്ച പണം അക്കൗണ്ട് മരവിപ്പിച്ച് തടഞ്ഞ ബാങ്കിനെതിരെ മനുഷ്യാവകാശ കമ്മീഷനെ സമീപിക്കാന്&#x200d; മുന്&#x200d;കൈയെടുത്തതിനു പുറമെ ഇവര്&#x200d;ക്കുള്ള പ്രത്യേക ധനസഹായം നല്&#x200d;കിയും കുടുംബത്തെ മുസ്‌ലിംലീഗ് നെഞ്ചോട് ചേര്&#x200d;ത്തു. കേസില്&#x200d; വിധി വന്നെന്നും എല്ലാവരെയും വെറുതെ വിട്ടെന്നും സോഷ്യല്&#x200d; മീഡിയയില്&#x200d; വ്യാജ പ്രചാരണം നടക്കുമ്പോള്&#x200d; മുസ്‌ലിം യൂത്ത്‌ലീഗ് നേതാക്കളായ സി.കെ. സുബൈര്&#x200d;, വി.കെ. ഫൈസല്&#x200d; ബാബു, ഷിബു മീരാന്&#x200d; തുടങ്ങിയവര്&#x200d; കോടതിയിലെത്തി നേരിട്ട് അന്തിമവാദവും വിധിയും വീക്ഷിച്ച് അഭിഭാഷകര്&#x200d;ക്ക് ആത്മവിശ്വാസം പകര്&#x200d;ന്ന് അവിടെ തമ്പടിച്ച് നീതിക്കായി കൂട്ടിരിക്കുകയായിരുന്നു.<br>
എട്ടു വയസ്സുകാരിയെ മയക്കിക്കിടത്തി പൂജാരിയും മകനും പൊലീസുകാരും പിച്ചിച്ചീന്തി കൊന്നു തള്ളിയപ്പോള്&#x200d; മതം പറഞ്ഞ് രക്ഷപ്പെടാനും വര്&#x200d;ഗീയ ലഹള സൃഷ്ടിക്കാനും നടത്തിയ ശ്രമം ഇന്ത്യയുടെ യശസ്സിന് പോലും കളങ്കമേല്&#x200d;പ്പിക്കുന്നതായിരുന്നു. അച്ഛന്റെ ദേവസ്ഥാനത്തിലുള്ള ക്ഷേത്രത്തിലേക്ക് 800 മീറ്റര്&#x200d; അകലെയുള്ള മുസഫര്&#x200d; നഗറില്&#x200d; നിന്നും രായ്ക്കുരാമാനം മകന്&#x200d; വിശാല്&#x200d; ജംഗോത്രയെ കത്വയിലേക്ക് വിളിച്ചുവരുത്തി ജീവച്ഛവമായ എട്ടു വയസ്സുകാരിയെ കാഴ്ചവെച്ച പിതാവിനെയാണോ കുട്ടിയെ കാണാതായ പരാതി അന്വേഷിക്കാന്&#x200d; പോയി മരണത്തോട് മല്ലടിക്കുന്ന പൈതലിന്റെ തണുത്ത ഇളംചോരകുടിച്ച പൊലീസുകാരെയാണോ പ്രത്യയശാസ്ത്ര അന്ധത ബാധിച്ചവര്&#x200d; കൂടുതല്&#x200d; വാഴ്ത്തിയിട്ടുണ്ടാവുക. നിര്&#x200d;ഭയ മുതല്&#x200d; ഇളംചുടുചോര വാര്&#x200d;ന്ന് മരിച്ച ട്വിങ്കിള്&#x200d; ശര്&#x200d;മ വരെ നീതിക്കായി ഒട്ടേറെ പേരുടെ കണ്ണുനീര്&#x200d;ത്തുള്ളികള്&#x200d; സമുദ്രം തീര്&#x200d;ക്കുമ്പോള്&#x200d; കണ്ണിമ ചിമ്മാതെ നിലയുറപ്പിക്കാനുള്ള അടയാളമാണ് കത്വ. വിടരാതെ ചതഞ്ഞരഞ്ഞ് കൊഴിഞ്ഞ വയലറ്റ് മൊട്ടിന്റെ ഓര്&#x200d;മ്മകള്&#x200d; നീതിക്കായുള്ള പോരാട്ടത്തിന്റെ ഹിമാലയ സമാനമായ പ്രഖ്യാപനമായി ചരിത്രത്തില്&#x200d; ഇടം പിടിക്കും. രസനയിലെ വയലറ്റ് ഒരു നിറമല്ല; ജാഗ്രതയാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/weekend-16-june-2019-violet-verdict.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മൈത്രിയുടെ സുവര്&#x200d;ണമുദ്ര; മലപ്പുറം ജില്ലക്ക് ഇന്ന് 50 വയസ് പൂര്&#x200d;ത്തിയാവുന്നു</title>
		<link>https://www.chandrikadaily.com/golden-years-of-malappuram-district-interview-by-manambur-rajan.html</link>
					<comments>https://www.chandrikadaily.com/golden-years-of-malappuram-district-interview-by-manambur-rajan.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 16 Jun 2019 13:22:02 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[indian union mulsim league]]></category>
		<category><![CDATA[IUML]]></category>
		<category><![CDATA[malappuram]]></category>
		<category><![CDATA[manampur rajan]]></category>
		<category><![CDATA[WEEKEND]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=130243</guid>

					<description><![CDATA[തിരുവിതാംകൂറില്&#x200d; ജനിച്ച് മലപ്പുറത്തെ സ്വദേശമായി വരിച്ച പ്രശസ്ത കവി മണമ്പൂര്&#x200d; രാജന്&#x200d; ബാബു മനസ്സ് തുറക്കുന്നു. അഭിമുഖം: അനീഷ് ചാലിയാര്&#x200d; ഏറ്റവും ഇഷ്ടപ്പെട്ട മലപ്പുറം പ്രയോഗമേതെന്ന് ചോദിച്ചാല്&#x200d; &#8221;ചെങ്ങായി&#8217; എന്നാണെന്ന് പറയും പ്രമുഖ സാഹിത്യകാരന്&#x200d; മണമ്പൂര്&#x200d; രാജന്&#x200d; ബാബു. പതിറ്റാണ്ടുകളായി അദ്ദേഹത്തിന്റെ ഉറ്റ ചങ്ങാതിയാണ് മലപ്പുറം. മലപ്പുറത്തിന് തിരിച്ചും അങ്ങനെത്തന്നെ. തന്റെ എഴുത്തു ജീവിതവും കലാസാംസ്‌കാരിക പ്രവര്&#x200d;ത്തനങ്ങളുമെല്ലാം ഈ നാടിനോട് അത്രമേല്&#x200d; ഇഴചേര്&#x200d;ന്നു കിടക്കുന്നതാണെന്ന് അടിവരയിടുകയാണ് പ്രിയ കവി. അടുത്തറിയാത്തവരിലിന്നും ഊഹക്കഥകളേറെയുള്ള മലപ്പുറത്തിന്റെ യഥാര്&#x200d;ത്ഥ മുഖം മറ്റൊന്നാണെന്ന് [&#8230;]]]></description>
										<content:encoded><![CDATA[
<p><strong>തി<em>രുവിതാംകൂറില്&#x200d; ജനിച്ച് മലപ്പുറത്തെ സ്വദേശമായി വരിച്ച പ്രശസ്ത കവി മണമ്പൂര്&#x200d; രാജന്&#x200d; ബാബു മനസ്സ് തുറക്കുന്നു.</em></strong></p>



<div class="wp-block-image"><figure class="alignleft"><img loading="lazy" width="1181" height="1590" src="https://www.chandrikadaily.com/wp-content/uploads/2019/06/manamboor-rajan-babu-2.jpg" alt="" class="wp-image-130246"/></figure></div>



<p> <strong>അഭിമുഖം: അനീഷ് ചാലിയാര്&#x200d;</strong> <br>ഏറ്റവും ഇഷ്ടപ്പെട്ട മലപ്പുറം പ്രയോഗമേതെന്ന് ചോദിച്ചാല്&#x200d; &#8221;ചെങ്ങായി&#8217; എന്നാണെന്ന് പറയും പ്രമുഖ സാഹിത്യകാരന്&#x200d; മണമ്പൂര്&#x200d; രാജന്&#x200d; ബാബു. പതിറ്റാണ്ടുകളായി അദ്ദേഹത്തിന്റെ ഉറ്റ ചങ്ങാതിയാണ് മലപ്പുറം. മലപ്പുറത്തിന് തിരിച്ചും അങ്ങനെത്തന്നെ. <br> തന്റെ എഴുത്തു ജീവിതവും കലാസാംസ്‌കാരിക പ്രവര്&#x200d;ത്തനങ്ങളുമെല്ലാം ഈ നാടിനോട് അത്രമേല്&#x200d; ഇഴചേര്&#x200d;ന്നു കിടക്കുന്നതാണെന്ന് അടിവരയിടുകയാണ് പ്രിയ കവി. അടുത്തറിയാത്തവരിലിന്നും ഊഹക്കഥകളേറെയുള്ള  മലപ്പുറത്തിന്റെ യഥാര്&#x200d;ത്ഥ മുഖം മറ്റൊന്നാണെന്ന് നാല് പതിറ്റാണ്ടിന്റെ ജീവിതാനുഭവങ്ങള്&#x200d; ചേര്&#x200d;ത്തുവെച്ച് പറയുകയാണദ്ദേഹം. സര്&#x200d;ക്കാര്&#x200d; ഉദ്യോഗസ്ഥനായി തിരുവനന്തപുരത്തുനിന്ന് മലപ്പുറത്തെത്തി ഈ നാടിന്റെ സാംസ്‌കാരിക സാഹിത്യരംഗത്തെ വളര്&#x200d;ച്ചയ്‌ക്കൊപ്പം സഞ്ചരിച്ച എഴുത്തുകാരനാണ് മണമ്പൂര്&#x200d; രാജന്&#x200d;ബാബു. ലിംക ബുക്ക് ഓഫ് റെക്കോര്&#x200d;ഡ്‌സില്&#x200d; ഇടം നേടിയ ഇന്ന് ഇന്&#x200d;ലന്&#x200d;ഡ് മാസികയുടെ പത്രാധിപരാണദ്ദേഹം. തുടക്കക്കാര്&#x200d; മുതല്&#x200d; എം.ടി. വരെ ഈ മാസികയില്&#x200d; ഇന്നും എഴുതുന്നുണ്ട്. ഏറ്റവും പഴക്കം ചെന്ന ഇന്&#x200d;ലന്&#x200d;ഡ്് മാസികയാണ് &#8221;ഇന്ന്&#8221;. എം.ടി. ചെയര്&#x200d;മാനായ തുഞ്ചന്&#x200d;സ്മാരക ട്രസ്റ്റ് അംഗവും &#8216;രശ്മി&#8217; ഫിലിം സൊസൈറ്റിയുടെ അദ്ധ്യക്ഷനുമാണ്. കേരളത്തിലങ്ങോളമിങ്ങോളം സാംസ്‌കാരിക സദസ്സുകളിലെ നിറസാന്നിധ്യമാണ് മണമ്പൂര്&#x200d; രാജന്&#x200d; ബാബു. പതിനൊന്ന് കാവ്യ സമാഹാരങ്ങള്&#x200d; ഉള്&#x200d;പ്പെടെ പതിനാല് ഗ്രന്ഥങ്ങളുടെ കര്&#x200d;ത്താവാണ്.   ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, ഭാഷകളിലേക്ക് കവിതകള്&#x200d; മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുമുണ്ട്. നിരവധി പുരസ്‌കാരങ്ങളും അദ്ദേഹം നേടിയിട്ടുണ്ട്.<br> മലപ്പുറം ജില്ല രൂപവത്കരണത്തിന്റെ അമ്പതാം വാര്&#x200d;ഷിക വേളയില്&#x200d; ഖല്&#x200d;ബില്&#x200d; സ്‌നേഹത്തിന്റെ അരുവികളൊഴുകുന്ന ഒരു ജനതയെ, ജീവിത വഴികളില്&#x200d; കൈപിടിച്ചുനടന്ന ഗ്രാമവിശുദ്ധിയെ പിന്തുണയും അഭയവും നല്&#x200d;കിയ കൂട്ടിലങ്ങാടി ദേശത്തെ  എല്ലാം ഓര്&#x200d;ത്തെടുത്ത് പങ്കുവെക്കുകയാണിവിടെ. <br><br> &#8221;മലപ്പുറമെന്നാല്&#x200d; ആശങ്കകളുടെ  കഥകള്&#x200d; പ്രചരിക്കപ്പെട്ടിരുന്ന കാലത്താണ്് സര്&#x200d;ക്കാര്&#x200d; ജോലിയുടെ ഭാഗമായി മലപ്പുറത്തേക്ക് വരേണ്ടി വന്നത്്. പൊലീസ് വകുപ്പില്&#x200d; ക്ലാര്&#x200d;ക്കായി 1976-ലാണ് മലപ്പുറത്തെത്തിയത്. ഭക്ഷണം, സംസാരം എല്ലാം വ്യത്യസ്തവും അത്ഭുതപ്പെടുത്തുന്നതുമായിരുന്നു വന്ന കാലത്ത്. പിന്നെ പിന്നെ എല്ലാറ്റിനോടും സമരസപ്പെട്ടു, പുതിയ രീതികളും ജീവിതത്തിന്റെ ഭാഗമായി.&#8221;<br> അവധിക്ക് നാട്ടിലെത്തുമ്പോള്&#x200d; എങ്ങനെയവിടെ ജീവിക്കാന്&#x200d; ഒക്കുമോ? എന്ന് ചോദിച്ച, ചോദിക്കുന്ന നാട്ടുകാരുണ്ട്. 43 വര്&#x200d;ഷമാകുന്നു മലപ്പുറത്തെത്തിയിട്ട്. ക്ലാര്&#x200d;ക്കായി വന്ന് അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റായി സര്&#x200d;വീസില്&#x200d; നിന്ന് വിരമിച്ചിട്ട് ഒന്നര പതിറ്റാണ്ട് കഴിഞ്ഞു. എങ്കിലും മലപ്പുറത്തു തന്നെ സ്ഥിരതാമസമാക്കുകയാണ്. അതാണ് അന്നും ഇന്നും ഈ ചോദ്യമുന്നയിക്കുന്നവര്&#x200d;ക്കുള്ള എന്റെ മറുപടി. സ്വന്തമായി വീട് പണികഴിപ്പിച്ചിട്ടുണ്ട് ജന്മനാടായ മണമ്പൂരില്&#x200d;. സഹോദരങ്ങള്&#x200d;, മകനും കുടുംബവും എല്ലാവരും അവിടെ തന്നെ. എന്നാലും ഭാര്യ സുമയുമൊത്ത് മലപ്പുറത്ത് സ്ഥിരതാമസക്കാരനായി. അറുത്തെടുക്കാന്&#x200d; പറ്റാത്ത വേരുകളുണ്ട് മലപ്പുറത്ത്. ജാതിമത ഭേദമില്ലാതെ, രാഷ്ട്രീയമില്ലാതെ, വലിപ്പചെറുപ്പമില്ലാതെ ഒന്നിനോടൊന്നു ചേര്&#x200d;ന്ന് നില്&#x200d;ക്കുന്ന ബന്ധങ്ങള്&#x200d;, അതാണ് എന്നെ ഈ മണ്ണില്&#x200d; പിടിച്ചു നിര്&#x200d;ത്തുന്നത്. നാട്ടിലേക്ക് മടങ്ങണമെന്ന ചിന്തയെ അതിജീവിക്കാന്&#x200d; പോന്ന ആത്മബന്ധം. മനുഷ്യര്&#x200d; തമ്മിലുള്ള വേര്&#x200d;പ്പെടുത്താനാവാത്ത ഈ ബന്ധങ്ങളാണ് മലപ്പുറത്തിന്റെ ആത്മാവും സൗന്ദര്യവും. ചെറുനഗരങ്ങളായി രൂപാന്തരപ്പെട്ടപ്പോഴും ഗ്രാമവിശുദ്ധിയും നിഷ്‌കളങ്കതയും നഷ്ടപ്പെടുത്താതെ ഇന്നും കാത്തുസൂക്ഷിക്കുന്ന മണ്ണ്. ആ മണ്ണിനോട് ചേര്&#x200d;ന്ന് ഇനിയുമേറെ നടക്കണം. പക്ഷേ, ഒന്നുണ്ട്, പേരിനൊപ്പം മാത്രമല്ല ജന്മനാടായ മണമ്പൂരുള്ളത്. അത് മനസ്സിനോടൊട്ടി വേര്&#x200d;പ്പെടുത്താനാവാതെ നില്&#x200d;ക്കുന്ന ഗൃഹാതുരത്വമാണ്.<br> കുടുംബ വിശേഷങ്ങളിലും ഒഴിവുസമയങ്ങളിലും ബന്ധുക്കള്&#x200d;ക്കൊപ്പവും പേരമക്കളുടെ മുത്തശ്ശനായും മണമ്പൂരിലെ സാംസ്‌കാരിക പ്രവര്&#x200d;ത്തനങ്ങളിലും ഒക്കെ സജീവമായും ഇന്നും പങ്കെടുക്കുന്നുണ്ട്. പ്രധാന പ്രവര്&#x200d;ത്തനമണ്ഡലം മലപ്പുറമാണെങ്കിലും എനിക്കിപ്പൊ സ്വന്തമായി രണ്ട് നാടുണ്ട്. ജനിച്ചവളര്&#x200d;ന്ന മണമ്പൂരും എന്റെ ജീവിതവഴിയിലെ &#8216;ചെങ്ങായി&#8217;യായി മലപ്പുറവും. എന്നെ തിരിച്ചു ജന്മനാട്ടിലെത്തിക്കാനായി അവിടെയുള്ള സുഹൃത്തുക്കള്&#x200d; യോഗം ചേരുകവരെയുണ്ടായ അനുഭവമുണ്ട്. ഇല്ല, മലപ്പുറം വിട്ട് പൂര്&#x200d;ണമായി മടങ്ങാനാവില്ലിനി.  <br> നന്മയുടെ ഒരു വിളക്കുനാളം തെളിയിച്ചാല്&#x200d; അതിന് ചുറ്റും കൂടുന്ന നിഷ്‌കളങ്കരായ മനുഷ്യര്&#x200d;. ആ ചെറു തിരിനാളമേറ്റെടുത്ത് പ്രകാശപൂരിതമാക്കി തലമുറകളിലേക്ക് പകരുന്ന മണ്ണ്. തുഞ്ചത്തെഴുത്തച്ഛന്&#x200d;, പൂന്താനം, മോയിന്&#x200d;കുട്ടി വൈദ്യര്&#x200d;, മേല്&#x200d;പ്പത്തൂര്&#x200d; നാരായണഭട്ടതിരി, മഹാകവി വള്ളത്തോള്&#x200d; നാരായണമേനോന്&#x200d;, ഉറൂബ്, നന്തനാര്&#x200d;, ചെറുകാട് തുടങ്ങിയവര്&#x200d;ക്ക് ജന്മം നല്&#x200d;കിയ ഈ നാടാണ് യഥാര്&#x200d;ത്ഥത്തില്&#x200d; കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമാകേണ്ടിയിരുന്നതെന്നാണ് എന്റെ അഭിപ്രായം. ജനിച്ച നാടിന്റെ സംസ്‌കാരവും അതില്&#x200d;നിന്നേറെ വ്യത്യസ്താനുഭവങ്ങള്&#x200d; സമ്മാനിച്ച മലപ്പുറവും എന്റെ രചനകളില്&#x200d; ശക്തമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. നാട്ടിലെ സുഹൃത്തുക്കളും ബന്ധുക്കളും എന്റെ സംസാര ശൈലിയില്&#x200d; പോലും മലപ്പുറം വല്ലാതെ അലിഞ്ഞുചേര്&#x200d;ന്നിട്ടുണ്ടെന്ന് പറയാറുണ്ട്. <br> 12,000 വരിക്കാരുള്ള &#8216;ഇന്ന്&#8217; ഇന്&#x200d;ലന്&#x200d;ഡ് മാസിക തുടങ്ങിയത് 1981-ലാണ്. തപാല്&#x200d; വഴി കടലിനക്കരെയുള്ള വായനക്കാരില്&#x200d;വരെ എത്തിക്കാനാവുന്നുണ്ട്. ഇതിന്റെ പ്രവര്&#x200d;ത്തനങ്ങളിലും മേല്&#x200d;വിലാസം പകര്&#x200d;ത്തി നല്&#x200d;കാനും സഹായിക്കുന്നവരുണ്ട് വര്&#x200d;ഷങ്ങളായി. മികച്ച നിലവാരമുള്ള ചിന്തയും വര്&#x200d;ത്തമാനവും സിനിമാ സംവാദങ്ങളുമായി നാല് പതിറ്റാണ്ടിലധികമായി സജീവമായി നില്&#x200d;കുന്ന &#8216;രശ്മി&#8217; ഫിലിം സൊസൈറ്റി. അതിന്റെ അദ്ധ്യക്ഷനായും മികച്ച പ്രവര്&#x200d;ത്തനങ്ങള്&#x200d; കാഴ്ചവെക്കാനാവുന്നുണ്ട്. നാനാതുറകളില്&#x200d; നിന്നുള്ളവരുടെ ഒരു സാംസ്‌കാരിക കൂട്ടായ്മയാണത്. മലപ്പുറത്തിന്റെ ഈ ഒത്തൊരുമ, സഹകരണമനോഭാവം ഇതെല്ലാമാണ് ഇന്&#x200d;ലന്&#x200d;ഡ് മാസികയും ഫിലിംസൊസൈറ്റിയും ഇന്നും സജീവമായി നിലനില്&#x200d;ക്കുന്നതിന്റെ അടിസ്ഥാനം.<br> ഏറെ കോലാഹലങ്ങള്&#x200d;ക്കൊടുവില്&#x200d; പ്രഖ്യാപിക്കപ്പെട്ട ജില്ലയാണ് മലപ്പുറം. പിറവിയെടുത്ത ആദ്യപതിറ്റാണ്ടില്&#x200d; തന്നെ മലപ്പുറത്തെത്തിയതാണ്. ഒരു ഗ്രാമത്തെ പെട്ടെന്ന് ജില്ലയായി പ്രഖ്യാപിച്ചതിന്റെ ഞെട്ടലിപ്പോഴുമുണ്ടെന്ന് തോന്നിയിട്ടുണ്ട്. പക്ഷേ, വളരെപ്പെട്ടെന്നുള്ള മലപ്പുറത്തിന്റെ അഭൂതപൂര്&#x200d;വമായ വളര്&#x200d;ച്ചയാണ് പിന്നീട് കണ്ടത്. സാമൂഹിക,സാംസ്‌കാരിക, വിദ്യാഭ്യാസ മേഖലകളില്&#x200d; മുന്നേറ്റത്തിന്റെ പടവുകള്&#x200d; കയറുകയാണ് ഈ നാടിന്ന്. വിദ്യാഭ്യാസ, സാക്ഷരതാ രംഗങ്ങളില്&#x200d; സ്ത്രീകളുടെ മുന്നേറ്റത്തിന് പുതിയ റവന്യൂ ജില്ലാ രൂപവത്കരണം ആക്കം കൂട്ടി. <br>&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;.</p>



<p style="text-align:right" class="has-text-color has-small-font-size has-vivid-green-cyan-color"><strong>1969 ജൂണ്&#x200d; 16ന് മലപ്പുറം ജില്ല നിലവില്&#x200d;വന്നു.<br> മലപ്പുറം ജില്ലാ രൂപീകരണം എന്ന ആവശ്യം ആദ്യമായി നിയമസഭയില്&#x200d; ഉന്നയിച്ചത് 1960ല്&#x200d; മങ്കടയില്&#x200d; നിന്നുള്ള മുസ്‌ലിംലീഗ് എം.എല്&#x200d;.എ  <br> അഡ്വ.പി.അബ്ദുല്&#x200d; മജീദ്<br> 1967ല്&#x200d; ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള സപ്തമുന്നണി സര്&#x200d;ക്കാരില്&#x200d; മുസ്‌ലിംലീഗ് മന്ത്രിമാരായ  സി.എച്ച് മുഹമ്മദ്‌കോയയുടെയും എം.പി.എം.അഹമ്മദ് കുരിക്കളുടെയും നേതൃത്വത്തില്&#x200d; നടത്തിയ ശക്തമായ ശ്രമങ്ങളുടെ ഫലമായിരുന്നു മലപ്പുറം ജില്ല. <br> പുതിയ ജില്ല വരുന്നത് സാമ്പത്തിക ബാധ്യതകള്&#x200d; സൃഷ്ടിക്കുമെന്ന <br> ന്യായം പറഞ്ഞ് ജില്ലാ രൂപീകരണത്തിനെതിരെ ഭരണമുന്നണിക്കുള്ളില്&#x200d;<br> നിന്നുതന്നെ അപസ്വരങ്ങള്&#x200d; ഉയര്&#x200d;ന്നപ്പോള്&#x200d; സംസ്ഥാന പ്രസിഡണ്ട് <br> സയ്യിദ് അബ്ദുറഹ്്മാന്&#x200d; ബാഫഖി തങ്ങളുടെ നേതൃത്വത്തില്&#x200d; മുസ്്‌ലിംലീഗ് വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുത്തു. <br> ജില്ലാ രൂപീകരണത്തിനെതിരെ രാഷ്ട്രീയ വിവാദങ്ങള്&#x200d;ക്ക് തിരികൊളുത്തി ജനസംഘം നേതൃത്വത്തില്&#x200d; പ്രതിഷേധങ്ങളും അരങ്ങേറി. <br> വികസനംകൊതിക്കുന്ന മലപ്പുറം ജനത മത,കക്ഷിഭേദമന്യേ ജില്ലക്കെതിരായ അപവാദ പ്രചാരണങ്ങളെ ചെറുത്തുതോല്&#x200d;പ്പിച്ചു.<br> ഒരൊറ്റ വര്&#x200d;ഗീയ കലാപം പോലും റിപ്പോര്&#x200d;ട്ട് ചെയ്യപ്പെടാത്ത മലപ്പുറം മതമൈത്രിയുടെ മാതൃകാസ്ഥാനമായി രാജ്യത്ത് കീര്&#x200d;ത്തിനേടി.</strong><br><strong> കോഴിക്കോട്, പാലക്കാട് ജില്ലകളില്&#x200d;പെട്ടതും സംസ്ഥാനത്ത് വികസനത്തിലും വിദ്യാഭ്യാസത്തിലും സാമ്പത്തിക സാമൂഹിക തലത്തിലും ഏറ്റവും പിന്നാക്കവുമായിരുന്ന ഏറനാട്, തിരൂര്&#x200d;, പെരിന്തല്&#x200d;മണ്ണ, പൊന്നാനി താലൂക്കുകള്&#x200d; ചേര്&#x200d;ത്താണ് പുതിയ ജില്ല രൂപീകരിച്ചത്. 3,550 സ്‌ക്വയര്&#x200d; കിലോമീറ്ററാണ് മലപ്പുറം ജില്ലയുടെ വിസ്തീര്&#x200d;ണ്ണം. <br> അന്നത്തെ ജനസംഖ്യ 1394000. 2011ലെ സെന്&#x200d;സസ് പ്രകാരം ഇത് 4112920. ഇപ്പോള്&#x200d; ശരാശരി 47 ലക്ഷം ജനസംഖ്യ.<br> ഏഴ് താലൂക്കുകള്&#x200d;: ഏറനാട്, തിരൂര്&#x200d;, പെരിന്തല്&#x200d;മണ്ണ, പൊന്നാനി, <br> തിരൂരങ്ങാടി, നിലമ്പൂര്&#x200d;, കൊണ്ടോട്ടി<br> മൂന്ന് ലോക്‌സഭാ മണ്ഡലങ്ങള്&#x200d;: മലപ്പുറം, പൊന്നാനി, വയനാട് (3 അസം ബ്ലി മണ്ഡലങ്ങള്&#x200d;) <br> നിയമസഭാ മണ്ഡലങ്ങള്&#x200d;:             16<br> ബ്ലോക്ക് പഞ്ചായത്തുകള്&#x200d;:         15 <br> നഗരസഭകള്&#x200d;:                 12<br> ഗ്രാമപഞ്ചായത്തുകള്&#x200d;:              94</strong></p>



<figure class="wp-block-image"><img loading="lazy" width="1331" height="437" src="https://www.chandrikadaily.com/wp-content/uploads/2019/06/malappuram-copy.jpg" alt="" class="wp-image-130244"/></figure>



<p>വര്&#x200d;ഗീയമെന്ന് മുദ്രകുത്താന്&#x200d; ശ്രമിച്ചവര്&#x200d;ക്ക് സാഹോദര്യത്തിന്റെ പുതുമാതൃക തീര്&#x200d;ത്താണ് മലപ്പുറം മറുപടി നല്&#x200d;കിയിട്ടുള്ളത്. അമ്പലമുണ്ടാക്കാന്&#x200d; സ്വന്തം സ്ഥലം വിട്ടുനല്&#x200d;കിയ മുസ്്‌ലിംകളും പള്ളിനിര്&#x200d;മ്മിക്കാന്&#x200d; ഭൂമി ദാനം ചെയ്ത ഹിന്ദുവുമുള്ള നാടാണ് മലപ്പുറം. <br> ദുഷ്ചിന്തകളെ, പ്രേരണകളെ, വിഭാഗീയ ശ്രമങ്ങളെ ജാതിമത വ്യത്യാസമില്ലാതെ ഒന്നായി ചെറുക്കാനുള്ള കഴിവാണ് മലപ്പുറത്തിന്റെ യഥാര്&#x200d;ത്ഥ മുഖം. ഇന്ത്യയിലെ മതേതരത്വത്തെക്കുറിച്ച് സംസാരിക്കുമ്പോള്&#x200d; അത് ബാബരി മസ്ജിദ് തകര്&#x200d;ക്കലിന്റെ പശ്ചാത്തലത്തില്&#x200d;കൂടിയായിരിക്കണം. ആ സംഭവത്തിന് ശേഷം ഹിന്ദുക്കളിലും മുസ്‌ലിംകളിലുംപെട്ട കുറച്ചുപേരെങ്കിലും  തീവ്ര ഹിന്ദുക്കളും തീവ്ര മുസ്‌ലിംകളുമായി. തുടര്&#x200d;കലാപങ്ങളുടെ കറുത്തദിനങ്ങള്&#x200d;ക്കാണത് കാരണമായത്. എന്നാല്&#x200d; കേരളത്തിലും പ്രത്യേകിച്ച് മുസ്്‌ലിംകള്&#x200d; ബഹൂഭൂരിപക്ഷമുള്ള മലപ്പുറവും അതിനെ അതിജീവിച്ചു. കലാപത്തിന്റെ, വിദ്വേഷത്തിന്റെ കൊടുംകാറ്റിനെ സാഹോദര്യംകൊണ്ട്, പരസ്പര ബഹുമാനംകൊണ്ട് പ്രതിരോധിക്കാന്&#x200d; ഈ നാടിനായി. അതിന് മുന്നില്&#x200d; നിന്നത് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെന്ന മഹദ് വ്യക്തിത്വമാണ്. സംയമനം പാലിക്കാന്&#x200d; അദ്ദേഹം ആഹ്വാനം ചെയ്തു. കലാപങ്ങളില്ലാതെ, അസ്വാരസ്യങ്ങളില്ലാതെ ആ പ്രതിസന്ധി മറികടന്നു. ജനങ്ങള്&#x200d;ക്കായിരുന്നില്ല ബാബരി മസ്ജിദ് തകര്&#x200d;ക്കേണ്ടിയിരുന്നത്. രാഷ്ട്രീയ ഗൂഢലക്ഷ്യങ്ങളുള്ള നേതാക്കളുടെ ആവശ്യമായിരുന്നു അത്. സാഹോദര്യം തീര്&#x200d;ത്ത കണ്ണികളില്&#x200d; ജാതിയുടെ, മതത്തിന്റെ വിടവുകളുണ്ടാകാന്&#x200d; ഏറെ സാധ്യതയുള്ള സാഹചര്യമാണിന്നുള്ളത്. പരസ്പരബന്ധത്തില്&#x200d; വിടവുകളില്ലാതിരിക്കാന്&#x200d; കൂടുതല്&#x200d; ജാഗ്രത പുലര്&#x200d;ത്തണം, കരുതലോടെ കൂടുതല്&#x200d; സ്‌നേഹത്തോടെ ബന്ധങ്ങള്&#x200d; മനസ്സുകളില്&#x200d; നിന്ന് മനസ്സുകളിലേക്ക് വളരണം, വളര്&#x200d;ന്നുകൊണ്ടേയിരിക്കണം. <br> <br>മലപ്പുറത്തിന്റെ നന്മയുടെ മുഖത്തിന് നല്&#x200d;കാനുള്ള ഉചിതമായൊരു പേരുണ്ട്, ജെയ്‌സലെന്ന്. ദുരിതം പേറുന്നവര്&#x200d;ക്ക് ചവിട്ടുപടിയായി തന്റെ ശരീരം സമര്&#x200d;പ്പിച്ചവന്&#x200d;. അങ്ങനെ ഒരുപാടനുഭവങ്ങളുണ്ടാകും പരതിനോക്കിയാല്&#x200d;. <br> പാലിയേറ്റീവ് പ്രവര്&#x200d;ത്തനത്തിലെ ജനകീയത, കിഡ്‌നി രോഗികളെ സഹായിക്കുന്നതിനുള്ള ജില്ലാ പഞ്ചായത്ത് നേതൃത്വം നല്&#x200d;കുന്ന സൊസൈറ്റി. പാവപ്പെട്ടവന് അന്നം നല്&#x200d;കാന്&#x200d; വഴിനീളെയുള്ള നേര്&#x200d;ച്ചകുറ്റികള്&#x200d;. കുരുന്നു മനസ്സുകളില്&#x200d; പോലും കാണാം വേദനിക്കുന്നവനെ സഹായിക്കാനുള്ള വിശാലത. സംസ്ഥാന സ്‌കൂള്&#x200d; കലോത്സവത്തിന്റെ വിധികര്&#x200d;ത്താവായി എല്ലാ ജില്ലകളിലും സന്ദര്&#x200d;ശിച്ച അനുഭവമുണ്ട്. മലപ്പുറം ആഘോഷമാക്കിയ, ആതിഥ്യം നല്&#x200d;കിയ പോലൊന്ന് മറ്റൊരു ജില്ലയിലുമുണ്ടായിട്ടില്ല. ഇതൊക്കെ മലപ്പുറത്തിന്റെ മാത്രം പ്രത്യേകതകളാണ്. <br> അഭയം നല്&#x200d;കാനുള്ള വിശാലമനസ്‌കത ഇവിടെയുള്ള ഏത് സാധാരണക്കാരനിലും കാണാനാകും. പൊലീസിനെ വിമര്&#x200d;ശിച്ച് എഴുതിയതിന് ജോലിയില്&#x200d; നിന്നും താമസിച്ചിരുന്ന ക്വാര്&#x200d;ട്ടേഴ്‌സില്&#x200d; നിന്നുപോലും പുറത്താക്കപ്പെട്ടപ്പോള്&#x200d; അഭയം നല്&#x200d;കിയത് കൂട്ടിലങ്ങാടിയാണ്. തന്നേക്കാള്&#x200d; ചെറുപ്പമാണെന്നറിഞ്ഞിട്ടും ബാബുവേട്ടാ എന്ന് ബഹുമാനത്തോടെ വിളിച്ച സൈതാലിക്കയാണ് അന്ന് താമസത്തിനും മറ്റും സൗകര്യമൊരുക്കിയത്. വാടക വീടുകളില്&#x200d; താമസിച്ച് പിന്നീടങ്ങനെ സ്വന്തമായി ചെറുവീടൊക്കെ വെച്ചു. ഞാനുമൊരു കൂട്ടിലങ്ങാടിക്കാരാനായി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/golden-years-of-malappuram-district-interview-by-manambur-rajan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ആ നോമ്പുകാലത്തിന് അത്താഴമില്ലായിരുന്നു</title>
		<link>https://www.chandrikadaily.com/weekend-article-cp-saodalavi-19-may-19.html</link>
					<comments>https://www.chandrikadaily.com/weekend-article-cp-saodalavi-19-may-19.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 19 May 2019 16:16:57 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[CP Saithalavi]]></category>
		<category><![CDATA[kpa majeed]]></category>
		<category><![CDATA[WEEKEND]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=127690</guid>

					<description><![CDATA[സി.പി സൈതലവിവെടിയുണ്ടകള്&#x200d; തുരുതുരാ ജനക്കൂട്ടത്തിനു നേര്&#x200d;ക്കുവരുന്നു. ആളുകള്&#x200d; തലങ്ങും വിലങ്ങും വീഴുന്നു. ചീറ്റിത്തെറിക്കുന്ന ചോര. നെഞ്ചിനും തലക്കുമെല്ലാം വെടിയേല്&#x200d;ക്കുന്നുണ്ട്. അതിനിടയിലതാ വെടിയുതിര്&#x200d;ത്തുകൊണ്ടിരിക്കുന്ന പൊലീസിനു നേര്&#x200d;ക്കു നാലകത്ത് സൂപ്പി ധൃതിയില്&#x200d; നടന്നു ചെല്ലുന്നു. ഒരു കയ്യില്&#x200d; എം.എല്&#x200d;.എ കാര്&#x200d;ഡുയര്&#x200d;ത്തിപ്പിടിച്ചിട്ടുണ്ട്. മുദ്രാവാക്യങ്ങളും വെടിയൊച്ചയും കൂടിക്കലര്&#x200d;ന്ന അന്തരീക്ഷം. എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് ഒരെത്തുംപിടിയുമില്ല. പതിനായിരത്തില്&#x200d;പരം പ്രവര്&#x200d;ത്തകര്&#x200d; വന്നുചേര്&#x200d;ന്നിട്ടുണ്ടെങ്കിലും സാധാരണ രീതിയിലെ കലക്‌ട്രേറ്റ് പിക്കറ്റിങ് മാത്രമാണിവിടെ. അതിനിടയില്&#x200d; നിനച്ചിരിക്കാത്ത നേരത്ത് വന്നുവീണ പ്രകൃതി ദുരന്തം കണക്കെ ഇതാ കണ്&#x200d;മുന്നില്&#x200d; ആളുകള്&#x200d; പിടയുന്നു. മുസ്‌ലിംലീഗ് സംസ്ഥാന [&#8230;]]]></description>
										<content:encoded><![CDATA[
<p><strong>സി.പി സൈതലവി</strong><br>വെടിയുണ്ടകള്&#x200d; തുരുതുരാ ജനക്കൂട്ടത്തിനു നേര്&#x200d;ക്കുവരുന്നു. ആളുകള്&#x200d; തലങ്ങും വിലങ്ങും വീഴുന്നു. ചീറ്റിത്തെറിക്കുന്ന ചോര. നെഞ്ചിനും തലക്കുമെല്ലാം വെടിയേല്&#x200d;ക്കുന്നുണ്ട്. അതിനിടയിലതാ വെടിയുതിര്&#x200d;ത്തുകൊണ്ടിരിക്കുന്ന പൊലീസിനു നേര്&#x200d;ക്കു നാലകത്ത് സൂപ്പി ധൃതിയില്&#x200d; നടന്നു ചെല്ലുന്നു. ഒരു കയ്യില്&#x200d; എം.എല്&#x200d;.എ കാര്&#x200d;ഡുയര്&#x200d;ത്തിപ്പിടിച്ചിട്ടുണ്ട്. മുദ്രാവാക്യങ്ങളും വെടിയൊച്ചയും കൂടിക്കലര്&#x200d;ന്ന അന്തരീക്ഷം. എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് ഒരെത്തുംപിടിയുമില്ല. പതിനായിരത്തില്&#x200d;പരം പ്രവര്&#x200d;ത്തകര്&#x200d; വന്നുചേര്&#x200d;ന്നിട്ടുണ്ടെങ്കിലും സാധാരണ രീതിയിലെ കലക്‌ട്രേറ്റ് പിക്കറ്റിങ് മാത്രമാണിവിടെ. അതിനിടയില്&#x200d; നിനച്ചിരിക്കാത്ത നേരത്ത് വന്നുവീണ പ്രകൃതി ദുരന്തം കണക്കെ ഇതാ കണ്&#x200d;മുന്നില്&#x200d; ആളുകള്&#x200d; പിടയുന്നു. മുസ്‌ലിംലീഗ് സംസ്ഥാന ജനറല്&#x200d; സെക്രട്ടറി കെ.പി.എ മജീദ് പിന്നിട്ട ജീവിതപ്പാതയിലൂടെ സഞ്ചരിക്കുമ്പോഴെല്ലാം ഓര്&#x200d;മയുടെ വഴിയരികില്&#x200d; തള്ളിത്തിരക്കിനില്&#x200d;പ്പുണ്ട് 1980-ലെ ആ റമസാന്&#x200d; ദിനം. ജൂലൈ 30. റമസാന്&#x200d; 17. ബദര്&#x200d;ദിനം. മജീദ് റഹ്മാന്&#x200d; കുഞ്ഞിപ്പ എന്നിവരുടെ വീരരക്തസാക്ഷിത്വം. <br> അത് യുവജന സമരങ്ങളുടെ ദശകമായിരുന്നു. ആ അരങ്ങില്&#x200d; ദേശീയവും രാഷ്ട്രാന്തരീയവുമായ മുദ്രാവാക്യങ്ങളുമായി മുസ്‌ലിം യൂത്ത്‌ലീഗ് പ്രവര്&#x200d;ത്തകരും തെരുവുകള്&#x200d; നിറയുകയാണ്. സെമിനാറുകളും കവലയോഗങ്ങളും കാല്&#x200d;നടജാഥകളും തകൃതി. ഫലസ്തീനിലെയും അഫ്ഗാനിലെയും നരവേട്ടക്കെതിരെ, ഉത്തരേന്ത്യ പുകയുന്ന വര്&#x200d;ഗീയകലാപങ്ങള്&#x200d;ക്കെതിരെ യുവരോഷമുണരുകയാണ്. അടിയന്തരാവസ്ഥാനന്തര രാഷ്ട്രീയത്തിന്റെ എരിവും പുകയുമുണ്ട്. കേന്ദ്രത്തിലെ ജനതാസര്&#x200d;ക്കാര്&#x200d; കൊണ്ടുവരുന്ന കരിനിയമങ്ങളോട് ഏറ്റുമുട്ടുന്നുണ്ട്. നാട്ടിലെ അഭ്യസ്തവിദ്യരായ തൊഴിലില്ലാപടക്കുവേണ്ടി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്&#x200d;, സംവരണ അട്ടിമറികള്&#x200d;ക്കെതിരെ സര്&#x200d;വകലാശാലകള്&#x200d;ക്കും സെക്രട്ടറിയേറ്റിനും മുന്നില്&#x200d; നിലയ്ക്കാത്ത പ്രക്ഷോഭങ്ങളാണ്.<br> <br>ഒരു ദശകത്തിലേറെയുള്ള ഇടവേള കഴിഞ്ഞ് കേരളത്തില്&#x200d; അധികാരമേറിയ മാര്&#x200d;ക്‌സിസ്റ്റ് സര്&#x200d;ക്കാരിന്റെ ജനദ്രോഹ പൊലീസ് ഭരണത്തിനെതിരെ ബഹുജനരോഷമുയരുന്നുണ്ട്. &#8216;മനുഷ്യന്റെ തലയ്ക്കും തെങ്ങിന്റെ കുലയ്ക്കും രക്ഷയില്ലാത്തകാലം&#8217; എന്നു സി.എച്ച് മുഹമ്മദ്‌കോയ സാഹിബ് വിശേഷിപ്പിച്ച മാര്&#x200d;ക്‌സിസ്റ്റ്   ദുര്&#x200d;ഭരണം. ഇ.കെ നായനാരാണ് മുഖ്യമന്ത്രി. ഇ.എം.എസ് പുറത്തുനിന്നു ഭരിക്കുന്നു. സഭയില്&#x200d; പോര് നയിക്കാന്&#x200d; പ്രതിപക്ഷനേതാവ് കെ. കരുണാകരനും സി.എച്ച് എന്ന മഹാമേരുവും. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ യൗവനയുക്തമായ സംഘടനാ നേതൃത്വം. ആ ഘട്ടത്തിലാണ് കേരളം ഭാഷാ സമരത്തെ കേള്&#x200d;ക്കുന്നത്. സംസ്ഥാനത്ത് മുസ്‌ലിം യൂത്ത്‌ലീഗിന്റെ അവകാശ സമരവീഥിയെ അതിരറ്റ യുവജന മുന്നേറ്റമാക്കി മാറ്റിയ പ്രസിഡണ്ട് പി.കെ.കെ ബാവ, ജനറല്&#x200d; സെക്രട്ടറി കെ.പി.എ മജീദ്, ടി.എ അഹമ്മദ്കബീര്&#x200d; തുടങ്ങിയവരാണ് നേതൃനിര. മാര്&#x200d;ക്‌സിസ്റ്റ് സര്&#x200d;ക്കാര്&#x200d; അധികാരമേറി ആറുമാസം മുമ്പെതന്നെ മതവിരുദ്ധതയുടെ കമ്യൂണിസ്റ്റ് മുഖം പുറത്തെടുക്കുമെന്ന് കരുതിയതല്ല. മത തത്വദര്&#x200d;ശന പാഠങ്ങളിലേക്കു വാതില്&#x200d; തുറക്കുന്ന അറബി, ഉര്&#x200d;ദു, സംസ്‌കൃത ഭാഷകളെ പൊതുവിദ്യാലയങ്ങളില്&#x200d;നിന്ന് ഉന്മൂലനം ചെയ്യാനും അതുവഴി ആ ഭാഷകളുടെ പഠനംതന്നെ നിരുത്സാഹപ്പെടുത്താനുമായി അതീവ ജാഗ്രതയോടെയാണ് ഇടതുഭരണം കരിനിയമങ്ങള്&#x200d; കൊണ്ടുവന്നത്.<br> <br>ഭാഷാബോധന നയം എന്ന പേരിലായിരുന്നു അറബി വിരോധത്തിന്റെ ആദ്യനീക്കങ്ങള്&#x200d;. പ്രൈമറി ക്ലാസില്&#x200d; മാതൃഭാഷ മാത്രംമതി എന്ന്. തൊട്ടുപിറകെ വന്നു കരിനിയമങ്ങള്&#x200d; ഒന്നൊന്നായി. മേല്&#x200d;ഭാഷകള്&#x200d; പഠിപ്പിക്കുന്നതിന് പ്രത്യേക കെട്ടിടം (അക്കമഡേഷന്&#x200d;) വേണം. രക്ഷിതാവ് നേരിട്ടുവന്ന് ഭാഷാപഠനം സംബന്ധിച്ച് സത്യപ്രസ്താവന (ഡിക്ലറേഷന്&#x200d;) എഴുതിക്കൊടുക്കണം. ആ ഭാഷ പഠിപ്പിക്കുന്നതിനു നിലവില്&#x200d; യോഗ്യതയുള്ള അധ്യാപകര്&#x200d; അധികയോഗ്യത (ക്വാളിഫിക്കേഷന്&#x200d;)കൂടി ഉടന്&#x200d; നേടണം എന്നിങ്ങനെ മൂന്നു കല്പനകള്&#x200d;.<br> കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷനും എം.എസ്.എഫുമാണ് ഈ ഭാഷാവിരുദ്ധ നീക്കം പുറത്തെത്തിച്ചത്. കെ.എ.ടി.എഫ് നേതൃത്വത്തിലുള്ള അറബി അധ്യാപക സംഘടനാ ധര്&#x200d;ണ സെക്രട്ടേറിയറ്റിനു മുന്നില്&#x200d; ഉദ്ഘാടനം ചെയ്ത സി.എച്ച് പറഞ്ഞു: അധ്യാപകര്&#x200d; ക്ലാസ് മുറികളിലേക്കു പോവുക. ഈ സമരം സമുദായം ഏറ്റെടുത്തിരിക്കുന്നു.&#8217; മുസ്‌ലിംലീഗ് നേതാക്കള്&#x200d; വിഷയത്തിന്റെ ഗൗരവം സര്&#x200d;ക്കാരിന്റെ ശ്രദ്ധയില്&#x200d;പ്പെടുത്തി. എന്നിട്ടും ധാര്&#x200d;ഷ്ട്യത്തോടെ സര്&#x200d;ക്കാര്&#x200d; നിയമം നടപ്പാക്കി. എം.എസ്.എഫ് ഇതിനകം സമര പരിപാടികള്&#x200d;ക്ക് തുടക്കമിട്ടിരുന്നു. മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന കമ്മിറ്റി ചേര്&#x200d;ന്ന് പ്രക്ഷോഭപരിപാടികളാവിഷ്‌കരിച്ചു. അതിലെ പ്രധാന ഘട്ടമായിരുന്നു ജൂലൈ 30ന് കലക്‌ട്രേറ്റ് പിക്കറ്റിങ്.<br> അറബി ഭാഷയുടെ ലോകമെങ്ങുമുള്ള പ്രയാണവഴിയിലും രാജ്യത്തെ ന്യൂനപക്ഷ പിന്നാക്ക ജനതയുടെ അവകാശ പ്രക്ഷോഭങ്ങളിലും കേരള രാഷ്ട്രീയ ചരിത്രത്തിലും, പോര്&#x200d;നിലത്ത് അടര്&#x200d;ന്നുവീണ മനുഷ്യരുടെ ഹൃദയരക്തത്താല്&#x200d; ഭാഷാസമരം എന്ന അധ്യായം കുറിച്ചുവെച്ചിട്ട് ഇത് നാല്&#x200d;പതാമത്തെ റമസാന്&#x200d; കാലം. മനസ്സിലിന്നുമുണരുന്ന നടുക്കത്തോടെ സമര സാരഥി കെ.പി.എ മജീദ് ആ കഥ പറയുന്നു:<br> <br>സര്&#x200d;ക്കാരിന്റെ കണ്ണുതുറപ്പിക്കാന്&#x200d; ഫലപ്രദമായ ഒരു പ്രക്ഷോഭം. ജില്ലാ കലക്‌ട്രേറ്റുകള്&#x200d; കൂടാതെ സെക്രട്ടറിയേറ്റിനു മുന്നിലും. സമരം, ബദര്&#x200d; ദിനമായ റമസാന്&#x200d; പതിനേഴിലായത് യാദൃച്ഛികമാണ്. വിഷയത്തിന്റെ അടിയന്തരസ്വഭാവം കണക്കിലെടുത്ത്, നിയമസഭ നടക്കുന്ന സമയംകൂടി പരിഗണിച്ചാണ് ജൂലൈ 30 നിശ്ചയിച്ചത്. അതങ്ങനെ വിശുദ്ധ റമസാനിലെയും ഇസ്‌ലാമിക ചരിത്രത്തിലെയും ഒരു പുണ്യദിനവുമായി ഒത്തുവന്നു. സത്യവും അസത്യവും തമ്മില്&#x200d;നടന്ന ചരിത്രത്തിലെ ഏറ്റവും വലിയ പോരാട്ടത്തിന്റെ ഓര്&#x200d;മദിനത്തില്&#x200d;. വിശുദ്ധ ഖുര്&#x200d;ആനിന്റെ ഭാഷ, മഹത്തായ മാനവ, സംസ്‌കാര, ചരിത്രപഠനങ്ങളുടെ ഭാഷ, മലയാളി മുസ്‌ലിം സമൂഹത്തെ പൊതുവിദ്യാഭ്യാസത്തിലേക്കാകര്&#x200d;ഷിക്കുന്നതില്&#x200d; നിര്&#x200d;ണായക സ്വാധീനം ചെലുത്തിയ ഭാഷ, അനേകലക്ഷം കേരളീയര്&#x200d;ക്ക് ഉപജീവനത്തിന്റെ വാതില്&#x200d; തുറന്നിട്ട്, നാടിന്റെ സമ്പദ്ഘടനയെ സഹായിക്കുന്ന ഭാഷ എന്നിങ്ങനെ  വൈകാരികമായ ഒരുപാട് ഘടകങ്ങളുണ്ട്. മുസ്‌ലിം യൂത്ത്‌ലീഗിന്റെ സമരപ്രഖ്യാപനത്തോട് പൊതുസമൂഹത്തില്&#x200d;നിന്നുള്ള പ്രതികരണവും ഇതു തെളിയിക്കുന്നതായിരുന്നു.<br> <br>കലക്‌ട്രേറ്റ് പിക്കറ്റിങിന്റെ പ്രചാരണ പരിപാടികളിലെല്ലാം രാഷ്ട്രീയവും മതവും നോക്കാതെ പൊതുജനങ്ങള്&#x200d; വലിയതോതില്&#x200d; പങ്കാളികളായതും ഇതിന്റെ പ്രതിഫലനമായിരുന്നു. ആ റമസാനിന്റെ ആദ്യആഴ്ചകള്&#x200d; സമരപരിപാടികള്&#x200d;ആവിഷ്‌കരിക്കുന്നതിനും പ്രവര്&#x200d;ത്തനങ്ങള്&#x200d; ഏകോപിപ്പിക്കുന്നതിനുമുള്ള യാത്രയും യോഗം ചേരലും തന്നെയായിരുന്നു. പ്രസിഡണ്ട് പി.കെ.കെ ബാവയും ഞങ്ങള്&#x200d; മറ്റു സംസ്ഥാന, ജില്ലാ ഭാരവാഹികളും ഒന്നിച്ചുള്ള റമസാന്&#x200d; പകലുകള്&#x200d; മിക്കവയും ബസ്സിലോ ട്രെയിനിലോ ആയി. പ്രാദേശികതലത്തില്&#x200d; യോഗം വിളിച്ചുചേര്&#x200d;ത്ത് പ്രചാരണം നടത്തിയതിന്റെ ഫലം പ്രകടമായിരുന്നു. എന്നാലും നോമ്പായതുകൊണ്ട് ഇത്രയധികം പ്രവര്&#x200d;ത്തകരെത്തുമെന്ന് കരുതിയില്ല. പ്രതീക്ഷയില്&#x200d; കവിഞ്ഞ ജനമാണ് രാവിലെ മുതലേ വന്നുതുടങ്ങിയത്. അത് മലപ്പുറത്ത് മാത്രമല്ല. കണ്ണൂരും കോഴിക്കോടും പാലക്കാടും തൃശൂരും എറണാകുളവും തെക്കന്&#x200d; ജില്ലകളിലുമെല്ലാം സമരത്തില്&#x200d; വലിയ യുവജന ബാഹുല്യമുണ്ടായി. <br> <br>നേര്&#x200d;ത്ത മഴയുള്ളതിനാല്&#x200d; സുബ്ഹി കഴിഞ്ഞുടന്&#x200d;തന്നെ പ്രവര്&#x200d;ത്തകരുമായുള്ള വാഹനങ്ങള്&#x200d; മലപ്പുറത്തേക്കൊഴുകാന്&#x200d; തുടങ്ങി. കോട്ടപ്പടി മൈതാനിയില്&#x200d; കേന്ദ്രീകരിച്ച് മലപ്പുറം കുന്നുമ്മല്&#x200d; ടൗണ്&#x200d; വഴി കലക്‌ട്രേറ്റുള്ള മുണ്ടുപറമ്പിലേക്ക് പ്രകടനം നീങ്ങി. മുസ്‌ലിം യൂത്ത്‌ലീഗ് ജില്ലാ പ്രസിഡണ്ട് പി. അബ്ദുല്&#x200d;ഹമീദ്, സെക്രട്ടറി എടവണ്ണ ടി. രായിന്&#x200d;, ട്രഷറര്&#x200d; എം.പി.എം ഇസ്ഹാഖ് കുരിക്കള്&#x200d; എന്നിവരുടെ നേതൃത്വത്തില്&#x200d; ഒമ്പതരയോടെ പിക്കറ്റിങ് ആരംഭിച്ചു. യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡണ്ട് കോഴിക്കോട്ടും ജനറല്&#x200d; സെക്രട്ടറി മലപ്പുറത്തും ഉദ്ഘാടകരായിരുന്നു. അന്നു മലപ്പുറം നഗരസഭാ ചെയര്&#x200d;മാനായിരുന്ന പി.കെ കുഞ്ഞാലിക്കുട്ടി, സംസ്ഥാന കമ്മിറ്റി പ്രതിനിധി എം.ഐ തങ്ങള്&#x200d;, എന്&#x200d;. സൂപ്പി എം.എല്&#x200d;.എ, കൊളത്തൂര്&#x200d; ടി. മുഹമ്മദ് മൗലവി എന്നിവരെല്ലാം മുന്&#x200d;നിരയിലുണ്ട്. പിക്കറ്റിങ് നടക്കുന്നതിനിടെയാണ് മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്&#x200d; അതുവഴി കടന്നുപോകുമ്പോള്&#x200d; വാഹനം നിര്&#x200d;ത്തി പ്രവര്&#x200d;ത്തകരെ അഭിവാദ്യം ചെയ്തത്. പൊലീസുമായി സഹകരിച്ചും അങ്ങേയറ്റം സമാധാനപരമായും ഓരോ ബാച്ചുകളായി അറസ്റ്റ്‌വരിച്ചും സമരം മുന്നേറി. നോമ്പായതിനാല്&#x200d; പ്രവര്&#x200d;ത്തകരില്&#x200d; പതിവിലേറെ ശാന്തത കാണാമായിരുന്നു. നോമ്പിന്റെ സഹനവും മിതത്വവുമെല്ലാം ചേര്&#x200d;ന്ന മാതൃകാപരമായ സമരം. ഒട്ടും പ്രകോപനമില്ലാത്ത, ന്യായയുക്തമായ മുദ്രാവാക്യങ്ങള്&#x200d; മാത്രം ഉയര്&#x200d;ന്നുകേള്&#x200d;ക്കുന്നു. ഇതിനിടെയാണ് പെരിന്തല്&#x200d;മണ്ണ ഡി.വൈ.എസ്.പി വാസുദേവമേനോന്&#x200d; ഒരു സംഘം പൊലീസുമായി സ്ഥലത്തെത്തിയത്. കലക്‌ട്രേറ്റിന്റെ മുന്&#x200d;ഭാഗം പൂര്&#x200d;ണമായും ബ്ലോക് ചെയ്ത് പിക്കറ്റിങ് നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്&#x200d;ത്തകര്&#x200d;ക്കിടയിലൂടെ ജീപ്പില്&#x200d; കുതിച്ചെത്തിയ ഡി.വൈ.എസ്.പി തനിക്ക് കലക്‌ട്രേറ്റിനുള്ളിലേക്ക് പോകണമെന്നും പ്രവര്&#x200d;ത്തകര്&#x200d; മാറിനില്&#x200d;ക്കണമെന്നും ആവശ്യപ്പെട്ടു. മുദ്രാവാക്യം വിളിയുമായി ഇതിനെ ചെറുത്ത പ്രവര്&#x200d;ത്തകര്&#x200d;ക്കിടയിലേക്ക് അദ്ദേഹം ചാടിയിറങ്ങി. ചെറിയ ഉന്തും തള്ളുമുണ്ടായി.  നിമിഷങ്ങള്&#x200d;ക്കകം അദ്ദേഹം വെടിവെക്കാന്&#x200d; ആജ്ഞ നല്&#x200d;കുന്നതാണ് കേട്ടത്. നിയമപരമായ മുന്നറിയിപ്പുകളോ നടപടിക്രമങ്ങളോ പാലിക്കാതെയുള്ള വെടിവെപ്പ്. തുരുതുരാ വെടിയുതിര്&#x200d;ത്തുകൊണ്ടിരുന്നു. പ്രവര്&#x200d;ത്തകര്&#x200d; മുദ്രാവാക്യം വിളിയുമായി സമരഭൂമിയില്&#x200d; ഉറച്ചുനിന്നു. ഒരുഭാഗത്ത് പൊലീസുകാര്&#x200d; ലാത്തിവീശി വിരട്ടിയോടിക്കുന്നു. കൂട്ടത്തില്&#x200d; കല്ലേറും. ഇതിനിടെ പൊലീസ് ഹെഡ്‌കോണ്&#x200d;സ്റ്റബിള്&#x200d; കണ്ണന്&#x200d; ഹൃദയസ്തംഭനംനിമിത്തം മരണപ്പെട്ടു. ഇതുകൂടിയായതോടെ പൊലീസുകാര്&#x200d;ക്ക് ഭ്രാന്തിളകിയ മട്ടായി. പൊലീസ് വെടിവെക്കുന്നത് ജനക്കൂട്ടത്തിനു നേര്&#x200d;ക്കാണ്. നെഞ്ചിലും തലക്കും അരക്കെട്ടിലും വെടിയേറ്റ് വീഴുന്നവര്&#x200d;. മുന്നനുഭവമില്ലാത്ത സംഭവങ്ങള്&#x200d;. എന്തു ചെയ്യണമെന്നറിയുന്നില്ല. മനുഷ്യര്&#x200d; ചോരയില്&#x200d; കുതിര്&#x200d;ന്നു വീഴുകയാണ്. അതില്&#x200d; ജീവന്&#x200d; നഷ്ടപ്പെട്ടവരുണ്ട്. മാരകമായ പരിക്കേറ്റവരുണ്ട്. ആരെയെങ്കിലും എടുത്തുമാറ്റാന്&#x200d; കുനിയുമ്പോഴേക്ക് പൊലീസ് വിരട്ടിയോടിക്കുകയാണ്. വെടിവെപ്പ് തുടരുകയാണ്.<br> ആ സമയത്താണ് പെരിന്തല്&#x200d;മണ്ണ എം.എല്&#x200d;.എ നാലകത്ത് സൂപ്പി പൊലീസിനു നേര്&#x200d;ക്ക് ചെന്ന് വെടിവെപ്പ് നിര്&#x200d;ത്താനാവശ്യപ്പെടുന്നത്. എം.എല്&#x200d;.എയാണെന്നു തെളിയിക്കുന്ന കാര്&#x200d;ഡുമുയര്&#x200d;ത്തിപ്പിടിച്ച് തിരയുതിര്&#x200d;ക്കുന്ന തോക്കുകള്&#x200d;ക്കു മുന്നിലേക്ക് ഒച്ചവെച്ചുകൊണ്ട് നടന്നടുക്കുന്ന സൂപ്പി. എന്തും സംഭവിച്ചേക്കാം. ഹൃദയമിടിപ്പ് കൂടുകയാണ്. ആകെ ബഹളമയം. വെടിമുഴക്കമുണ്ട്. മുദ്രാവാക്യമുണ്ട്. രോഷപ്രകടനമുണ്ട്. പൊലീസിന്റെ ആക്രോശമുണ്ട്. രക്തത്തില്&#x200d;കിടന്ന് പുളയുന്ന സഹപ്രവര്&#x200d;ത്തകരെ താങ്ങിയെടുത്ത് പൊട്ടിക്കരയുന്നവരുണ്ട്. ഭീതി ജനകമായ രംഗം. എന്നിട്ടും പിന്തിരിഞ്ഞോടാതെ നില്&#x200d;ക്കുകയാണ് ആയിരക്കണക്കിനു സമരഭടന്മാര്&#x200d;.<br> <br>ആരെല്ലാമാണ് മരണപ്പെട്ടത് എന്നു വ്യക്തമല്ല. പരിക്കേറ്റവരെ പല ആസ്പത്രികളിലേക്ക് മാറ്റുകയാണ്. കലക്‌ട്രേറ്റിനുള്ളിലേക്ക് കുറെപേരെ പിടിച്ചുകൊണ്ടുപോയിട്ടുണ്ട്. ആരെങ്കിലും എവിടെയെങ്കിലും കാണാതെ കിടക്കുന്നുണ്ടോ എന്ന് തെരച്ചില്&#x200d; നടത്തി. ഞങ്ങള്&#x200d; നേരെ മഞ്ചേരി ജില്ലാ ആസ്പത്രിയിലേക്ക് കുതിച്ചു. അവിടെയാണ് അധികപേരെയും എത്തിച്ചിട്ടുള്ളത്. അപ്പോഴേക്ക് മലപ്പുറം ടൗണില്&#x200d; വ്യാപകമായി പൊലീസും ജനങ്ങളും തമ്മില്&#x200d; സംഘര്&#x200d;ഷം തുടങ്ങിക്കഴിഞ്ഞിരുന്നു. കല്ലേറും ലാത്തിച്ചാര്&#x200d;ജും തീവെപ്പും. ജില്ലയെങ്ങും നിരോധനാജ്ഞ പ്രഖ്യാപിച്ചു. മഞ്ചേരിയില്&#x200d; മുസ്‌ലിംലീഗ് നേതാക്കളുമായി ചര്&#x200d;ച്ച നടത്തി. ആസ്പത്രിയിലുള്ളവര്&#x200d;ക്ക് നോമ്പുതുറക്കാന്&#x200d; മഞ്ചേരിയിലെ മുസ്‌ലിംലീഗ് പ്രവര്&#x200d;ത്തകര്&#x200d; സംവിധാനങ്ങള്&#x200d; ചെയ്തു. അല്&#x200d;പം പച്ചവെള്ളം കുടിച്ചു ഞാന്&#x200d; നോമ്പുതുറന്നു. ജില്ലയെങ്ങും പൊലീസ് നരനായാട്ടാണ്. മഞ്ചേരി പി.സി.സി സൊസൈറ്റിയില്&#x200d; പ്രധാന പ്രവര്&#x200d;ത്തകര്&#x200d; കൂടിയിരിക്കുന്നു. ചര്&#x200d;ച്ചക്കിടെ രാത്രി പതിനൊന്നുമണിയോടെ തിരുവനന്തപുരത്തുനിന്ന് സി.എച്ചിന്റെ ഫോണ്&#x200d;കാള്&#x200d;.  നിയമസഭ നടക്കുകയാണ്. സി.എച്ച് പറഞ്ഞു: മജീദ്, ഉടന്&#x200d; പുറപ്പെടണം. നാളെ അടിയന്തരപ്രമേയം കൊടുക്കണം. സംഭവത്തിനിരയായ എം.എല്&#x200d;.എ എന്ന നിലക്ക് നിയമസഭയില്&#x200d; സംസാരിക്കാനവസരം കിട്ടും. പിന്നെ ഒന്നുമാലോചിക്കാന്&#x200d; നിന്നില്ല. അന്നുരാവിലെ തൊട്ടേ ധരിച്ച വസ്ത്രവുമായി തിരുവനന്തപുരത്തേക്കു കയറി. നോമ്പുതുറക്കുമ്പോള്&#x200d; കുടിച്ച പച്ചവെള്ളമല്ലാതെ മറ്റൊന്നും കഴിച്ചിട്ടില്ല. വിശപ്പും അറിയുന്നില്ല. മേലാകെ രക്തം പുരണ്ടിരിക്കുകയാണ്. ഗുരുതരമായ പരിക്കുള്ള ഒരാളുടെ ചോരയില്&#x200d; കുതിര്&#x200d;ന്ന വസ്ത്രം പരിശോധനക്കിടെ അഴിച്ചുതന്നത് ഒരു പ്ലാസ്റ്റിക് കവറില്&#x200d; കയ്യിലുണ്ട്. ആ തിരക്കില്&#x200d; അത് ബന്ധപ്പെട്ടവരെ ഏല്&#x200d;പിക്കാനായില്ല. സുബ്ഹി ബാങ്ക് കേള്&#x200d;ക്കുമ്പോഴാണ് കണ്ണു തുറക്കുന്നത്. അതുകാരണം എന്തെങ്കിലും അത്താഴമോ വെള്ളമോപോലും കഴിക്കാനായില്ല. വേഗം നമസ്‌കരിച്ചു. പിന്നെയും ഏറെ ദൂരം ഓടാനുണ്ട്.  തലേന്നു പുലര്&#x200d;ച്ചെ ഭക്ഷണം കഴിച്ചതാണ്. വെള്ളവുമില്ല. ശരീരവും മനസ്സും തളരുമ്പോഴും നിയമസഭ തുടങ്ങുമ്പോഴേക്ക് എത്തണമെന്നായിരുന്നു ചിന്ത. ഒമ്പത് മണി കഴിഞ്ഞു തിരുവനന്തപുരത്തെത്താന്&#x200d;. കുളിക്കാന്&#x200d; പറ്റിയില്ല. ചോരയില്&#x200d; കുതിര്&#x200d;ന്ന വസ്ത്രം മാറാന്&#x200d; നേരംകിട്ടിയില്ല. മുഖമൊന്നു കഴുകി നേരെ സഭയിലേക്കു ചെന്നു. കടന്നുചെല്ലുമ്പോള്&#x200d; സഭയിലെ അംഗങ്ങള്&#x200d; പലരും അമ്പരപ്പില്&#x200d; നില്&#x200d;ക്കുകയാണ്. മരണം പെയ്ത ഒരു ചോരക്കളത്തില്&#x200d;നിന്നാണു വരുന്നത്. കെ. കരുണാകരനും സി.എച്ചും നഹാസാഹിബും യു.എ ബീരാന്&#x200d; സാഹിബും ഇ. അഹമ്മദ് സാഹിബും സീതിഹാജിയും കെ. ചന്ദ്രശേഖരനും പി.ജെ ജോസഫുമെല്ലാം സഭയിലുണ്ട്. അവരൊക്കെ തലേന്നു സ്ഥിതിഗതികള്&#x200d; വിളിച്ചന്വേഷിച്ചതാണ്.<br> <br>സി.എച്ച്. അടിയന്തരപ്രമേയത്തിനു നോട്ടീസ് നല്&#x200d;കി. പ്രമേയത്തിന് അവതരണാനുമതി കൊടുക്കരുതെന്ന് ആഭ്യന്തരമന്ത്രി ടി.കെ രാമകൃഷ്ണന്&#x200d; ആവശ്യപ്പെട്ടു. സി.എച്ച് എതിര്&#x200d;ത്തു സംസാരിച്ചു. &#8216;മലപ്പുറത്തുനിന്നുള്ള കാറ്റില്&#x200d; കരിഞ്ഞ മനുഷ്യമാംസത്തിന്റെയും വെടിമരുന്നിന്റെയും ഗന്ധമടിച്ചുവരുന്നു.&#8217; എന്ന് സി.എച്ച് പറഞ്ഞു. സഭാതലം ബഹളമയമായി. ചര്&#x200d;ച്ച അനുവദിക്കില്ലെന്ന് സ്പീക്കര്&#x200d; എ.പി കുര്യന്&#x200d; റൂളിങ് നല്&#x200d;കി. ബഹളത്തിനിടെ എനിക്കു സംസാരിക്കാന്&#x200d; അവസരമുണ്ടായി. ഞാന്&#x200d; സംഭവം വിവരിച്ചു തുടങ്ങി. ചോരപുരണ്ട  എന്റെ വസ്ത്രങ്ങള്&#x200d; ഉയര്&#x200d;ത്തിക്കാണിച്ചു. വെടിയേറ്റുമരിച്ച സഹപ്രവര്&#x200d;ത്തകരെയും മാരകമായ പരിക്കേറ്റു ആസ്പത്രിയില്&#x200d; കഴിയുന്നവരെയുംകുറിച്ച് പറഞ്ഞുതുടങ്ങി. നാലഞ്ചു വാചകങ്ങള്&#x200d;… എനിക്കു മുഴുമിപ്പിക്കാനായില്ല. കണ്ണില്&#x200d; ഇരുട്ടുപരക്കുന്നതുപോലെ. തലകറങ്ങിവീഴാന്&#x200d; പോകുന്നു. അതേ ഓര്&#x200d;മയുള്ളൂ. ബോധം തെളിയുമ്പോള്&#x200d; തിരുവനന്തപുരം മെഡിക്കല്&#x200d;കോളജ് ആസ്പത്രിയിലാണ്. ഇതിനിടെ ബഹളത്തെതുടര്&#x200d;ന്ന് സഭ അനിശ്ചിതകാലത്തേക്കു പിരിഞ്ഞു. സഭ നിര്&#x200d;ത്തിവെച്ചാലും പിറ്റേന്നു തുടരുകയാണ് പതിവ്. പക്ഷേ എല്ലാ നിലക്കും സര്&#x200d;ക്കാര്&#x200d; പ്രതിക്കൂട്ടിലാണെന്ന ബോധ്യമുള്ളതുകൊണ്ടായിരുന്നു വഴക്കങ്ങള്&#x200d;ക്കുവിരുദ്ധമായ ഈ നടപടി. സഭയില്&#x200d; പിന്നെ ചര്&#x200d;ച്ച ഉയരുകയില്ലല്ലോ?<br> വിദ്യാഭ്യാസ മന്ത്രി ബേബിജോണ്&#x200d; സി.എച്ച് മുഹമ്മദ്‌കോയ സാഹിബിനൊപ്പം മെഡിക്കല്&#x200d; കോളജില്&#x200d; എന്നെ കാണാന്&#x200d; വന്നു. ബേബിജോണിനു കരച്ചില്&#x200d;വന്നു. കുറെ സങ്കടം പറഞ്ഞു. താന്&#x200d; വിദ്യാഭ്യാസ മന്ത്രിയായിരിക്കെ കൊണ്ടുവന്ന ഉത്തരവുകളാണല്ലോ ഈ വിധത്തില്&#x200d; കലാശിച്ചത് എന്ന വേദനയുണ്ടായിരുന്നു അദ്ദേഹത്തിന്. ഉത്തരവുകള്&#x200d;ക്കുപിന്നിലെ മാര്&#x200d;ക്‌സിസ്റ്റ് ഗൂഢ അജണ്ട മന്ത്രിക്ക് ഇല്ലായിരുന്നുവെന്ന് വ്യക്തം. ഏറെ നേരം അടുത്തിരുന്നാണ് അദ്ദേഹം പോയത്. മുസ്‌ലിംലീഗുമായും സി.എച്ചുമായും ഉള്ള അദ്ദേഹത്തിന്റെ അടുപ്പം പ്രസിദ്ധമാണല്ലോ. സി.എച്ചിന്റെ കുട്ടികളെയാണ് താന്&#x200d; ദ്രോഹിച്ചത്, സി.എച്ച് കെട്ടിപ്പൊക്കി കൊണ്ടുവന്ന ഒരു സമൂഹപുരോഗതിയുടെ അടിത്തറയ്ക്കുനേരെയാണ് തന്റെ സര്&#x200d;ക്കാര്&#x200d; വെടിയുണ്ടകള്&#x200d; പായിച്ചത് എന്നൊരു വിഷാദം ആ മുഖത്തും വാക്കുകളിലും നിഴലിട്ടു.<br> തലേന്ന് റമസാന്&#x200d; 17ന്റെ പകലസ്തമിച്ചതും രാവുണര്&#x200d;ന്നതും പുലര്&#x200d;ന്നതുമൊന്നും അറിഞ്ഞില്ല. അതുപോലെ തന്നെയായിരുന്നു 18ന്റെയും സ്ഥിതി. നിയമസഭ, ബഹളം, ആസ്പത്രി, സന്ദര്&#x200d;ശകര്&#x200d; തീര്&#x200d;ത്തും യാന്ത്രികമായി കടന്നുപോയി. രാത്രി തന്നെ മെഡിക്കല്&#x200d;കോളജില്&#x200d;നിന്നു ഡിസ്ചാര്&#x200d;ജ് ചെയ്തു. ആ രാത്രി തിരുവനന്തപുരത്ത് തങ്ങി. പിറ്റേന്ന് ട്രെയിനില്&#x200d; മലപ്പുറത്തേക്കു തിരിച്ചു. അടിയന്തരപ്രമേയ ദിവസം ഭരണപക്ഷത്തുനിന്നുള്ള പ്രകോപനങ്ങളും ന്യായീകരണങ്ങളും അതിരുവിട്ടപ്പോള്&#x200d; നിയമസഭ നിയന്ത്രണാതീതമായതും കയ്യാങ്കളിയുണ്ടായതുമെല്ലാം നേതാക്കളിലൂടെ ആസ്പത്രിയില്&#x200d; നിന്നറിഞ്ഞു.<br> <br>മലപ്പുറത്ത് വന്നയുടന്&#x200d; വീട്ടിലെത്തി വസ്ത്രം മാറി. വെടിവെപ്പില്&#x200d; മരണപ്പെട്ട മൈലപ്പുറത്തെ മജീദിന്റെയും കാളികാവിലെ കുഞ്ഞിപ്പയുടെയും തേഞ്ഞിപ്പലത്തെ അബ്ദുറഹിമാന്റെയും വീടുകളിലേക്കുപോയി. ദുഃഖാര്&#x200d;ത്തരായ ബന്ധുക്കളെ കണ്ടു. ഏറെ നേരം ആ വീടുകളിലിരുന്നു. സഹിക്കാവുന്നതിലപ്പുറമായിരുന്നു ആ വേദനകള്&#x200d;. ജില്ലയുടെ മൂന്നു ഭാഗത്തായിരുന്നു മൂവരുടെയും വീട്. ഈ വീടുകളിലേക്കുള്ള യാത്രയില്&#x200d; ശരിക്കും മലപ്പുറത്തിന്റെ മുഖം പ്രകടമായിരുന്നു. നഗര, ഗ്രാമകവലകള്&#x200d;തോറും കറുത്ത കൊടികള്&#x200d;. മിക്കയിടത്തും പൊലീസ് നിരോധനാജ്ഞ. സംഘര്&#x200d;ഷം. പ്രതിഷേധം. ഒന്നും കെട്ടടങ്ങിയിരുന്നില്ല. വ്യാപകമായി പൊലീസ് തേര്&#x200d;വാഴ്ചയും അറസ്റ്റും നടക്കുന്നു. ഹെഡ്‌കോണ്&#x200d;സ്റ്റബിള്&#x200d; കണ്ണന്&#x200d; മരണപ്പെട്ടതിന് തിരൂര്&#x200d; കൂട്ടായിയിലെ സി.എം.ടി കോയാലിയെ ഒന്നാം പ്രതിയാക്കി ആറായിരം പേര്&#x200d;ക്കെതിരെയാണ് കൊലക്കുറ്റം ചുമത്തി കേസ്സെടുത്തത്. സി.പി.എം ഓഫീസില്&#x200d;നിന്നാണ് പ്രതികളുടെ ലിസ്റ്റ് പൊലീസിന് നല്&#x200d;കുന്നത്. വിവിധ കേസുകളിലായി പതിനായിരത്തോളം പ്രവര്&#x200d;ത്തകരെ പ്രതിചേര്&#x200d;ത്തിട്ടുണ്ട്.<br> <br>സി.പി.എമ്മിന്റെ പ്രാദേശിക നേതാക്കള്&#x200d;ക്ക് വിരോധമുള്ള സജീവ യൂത്ത്‌ലീഗ്- മുസ്‌ലിംലീഗ് പ്രവര്&#x200d;ത്തകരെല്ലാം കേസിലകപ്പെട്ടു. വ്യാപകമായി കള്ളക്കേസുകള്&#x200d;. മലപ്പുറത്ത് കെ.എസ്.ആര്&#x200d;.ടി.സി ബസ് തള്ളിമറിച്ചിട്ട് കേടുപാട് വരുത്തി എന്ന കേസില്&#x200d; 85 വയസ്സുള്ള മങ്കട കൂട്ടില്&#x200d; അബ്ദുല്ല മൗലവിയും പ്രതിയായിരുന്നു. പ്രായാധിക്യവും അവശതകളുമായി കോടതിയില്&#x200d; ഹാജരാക്കപ്പെട്ട അബ്ദുല്ല മൗലവിയെകണ്ട് മജിസ്‌ട്രേട്ട് അസ്വസ്ഥനായി. ഈ വിധത്തിലാണോ ഓരോ പ്രതികളെയും ഉണ്ടാക്കുന്നത് എന്ന് പൊലീസിനോട് ദേഷ്യപ്പെട്ടു. ഓരോ ദിവസവും പ്രവര്&#x200d;ത്തകരുടെ വന്&#x200d;വ്യൂഹത്തെയും വഹിച്ചുകൊണ്ട് പൊലീസ് വാഹനങ്ങള്&#x200d; ജില്ലയിലെ കോടതികളിലെത്തി. കൊലപാതകം, തീവെപ്പ്, വധശ്രമം എന്നിങ്ങനെ തന്നിഷ്ടംപോലെ വകുപ്പുകള്&#x200d; ചേര്&#x200d;ത്തു. ജില്ലാ മുസ്‌ലിംലീഗ് ഓഫീസിലെ സെക്രട്ടറിയായിരുന്ന സി.എച്ച് മൊയ്തുക്കയുടെ നികുതിശീട്ടും ആധാരവുമൊക്കെ ഉപയോഗിച്ചായിരുന്നു ഏറെ പേരും ജാമ്യമെടുത്തത്.<br>  അന്നത്തെ ജില്ലാ യൂത്ത്‌ലീഗ് വൈസ് പ്രസിഡണ്ടും സമരനേതാക്കളിലൊരാളുമായ അഡ്വ. യു.എ ലത്തീഫും ഭാര്യ അഡ്വ. ഹഫ്‌സാ ലത്തീഫുമാണ് മിക്കയിടത്തും പ്രതികള്&#x200d;ക്കായി സ്വന്തം ഉത്തരവാദിത്തത്തില്&#x200d; കോടതികളില്&#x200d; മാറിമാറി ഹാജരായത്. കേസുകളുടെ എണ്ണം കൂടിയപ്പോള്&#x200d; എം.എല്&#x200d;.എ അഡ്വ. എന്&#x200d;. സൂപ്പിയും അഭിഭാഷകന്റെ കോട്ടണിഞ്ഞ് പ്രതികള്&#x200d;ക്കായി കോടതിയിലെത്തി. കെട്ടിച്ചമച്ച കേസുകളുടെ പൊള്ളത്തരം ബോധ്യപ്പെട്ട ന്യായാധിപന്മാര്&#x200d; പ്രതികള്&#x200d;ക്കെല്ലാം ജാമ്യം നല്&#x200d;കി.<br> <br>അറസ്റ്റും കേസും തുടരുന്നതിനിടെയാണ് പൊലീസുകാരന്&#x200d; കണ്ണന്&#x200d; മരണപ്പെട്ടത് &#8221;ഏതെങ്കിലും പരിക്കുകൊണ്ടല്ല; ഹൃദയസ്തംഭനം നിമിത്തമാണെന്ന്&#8221; പോസ്റ്റ്‌മോര്&#x200d;ട്ടം റിപ്പോര്&#x200d;ട്ട് പുറത്തുവന്നത്. ഇത് കൊലക്കുറ്റം ചുമത്തപ്പെട്ട കേസിലെ പ്രതികള്&#x200d;ക്കും ജാമ്യം ലഭിക്കുന്നതിന് സഹായകമായി. അകാരണമായ വെടിവെപ്പിനും പൊലീസ് അതിക്രമങ്ങള്&#x200d;ക്കുമെതിരെ പി.കെ കുഞ്ഞാലിക്കുട്ടി നല്&#x200d;കിയ അന്യായത്തെ തുടര്&#x200d;ന്ന് പ്രഥമദൃഷ്ട്യാ പൊലീസുകാര്&#x200d; കുറ്റക്കാരാണെന്നും വെടിവെപ്പിനുത്തരവാദികള്&#x200d; പൊലീസാണെന്നും  മലപ്പുറം മജിസ്‌ട്രേറ്റ് കോടതി വിധി പ്രസ്താവിച്ചു. മൂന്നു യുവാക്കളുടെ മരണത്തിനും നിരവധി പേര്&#x200d;ക്ക് മാരകമായ പരിക്കേല്&#x200d;ക്കുന്നതിനുമിടയാക്കിയ മലപ്പുറം വെടിവെപ്പിനെ കുറിച്ച് അന്വേഷിക്കുന്നതിന് നിരന്തരസമ്മര്&#x200d;ദത്തെ തുടര്&#x200d;ന്ന് സര്&#x200d;ക്കാര്&#x200d; ജുഡീഷ്യല്&#x200d; കമ്മീഷനെ നിയോഗിച്ചു. ജസ്റ്റിസ് നാരായണപിള്ളയുടെ നേതൃത്വത്തിലായിരുന്നു കമ്മീഷന്&#x200d;. അഡ്വ. രത്‌നസിങ്, അഡ്വ. യു.എ ലത്തീഫ്, അഡ്വ. മുഹ്‌സിന്&#x200d; തുടങ്ങിയവര്&#x200d; യൂത്ത്‌ലീഗിനു വേണ്ടി ഹാജരായി. സമരത്തെ സര്&#x200d;ക്കാര്&#x200d; വെടിയുണ്ടകള്&#x200d;കൊണ്ടു നേരിട്ടിട്ടും തളര്&#x200d;ത്താനാവാതെ അടങ്ങാത്ത രണശൂരതയുമായി തൊട്ടടുത്ത നാളില്&#x200d;തന്നെ മുസ്‌ലിം യൂത്ത്‌ലീഗ് ശക്തമായ അവകാശ സമരപ്രഖ്യാപനം നടത്തി. രാജ്ഭവനിലേക്ക് ലക്ഷംപേരുടെ ഗ്രേറ്റ് മാര്&#x200d;ച്ച്. വെടിവെപ്പിനെ തുടര്&#x200d;ന്ന് ഭാഗികമായി മാറ്റം വരുത്തിയിരുന്ന കരിനിയമങ്ങള്&#x200d; ഇതോടെ സമ്പൂര്&#x200d;ണമായി പിന്&#x200d;വലിച്ച് സര്&#x200d;ക്കാര്&#x200d; പൂര്&#x200d;വസ്ഥിതി പ്രാബല്യത്തില്&#x200d; വരുത്തി.<br> <br>മരണപ്പെട്ടവരുടെ കുടുംബങ്ങള്&#x200d;ക്ക് ആശ്രയം, വെടിയേറ്റും പൊലീസ് മര്&#x200d;ദനത്തിലും മാരകമായി പരിക്കേറ്റവര്&#x200d;ക്ക് വിദഗ്ധചികിത്സ, ആയിരക്കണക്കിനുപേര്&#x200d; പ്രതികളായുള്ള കേസുകളുടെ നടത്തിപ്പ് എന്നിവക്കെല്ലാമുള്ള സാമ്പത്തിക ബാധ്യത മറ്റൊരു പ്രതിസന്ധിയായി. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്&#x200d; ഫണ്ട് സമാഹരണമാരംഭിച്ചു. &#8216;വെടിയുണ്ടകളെ നേരിടാന്&#x200d;, വെള്ളിയുണ്ടകള്&#x200d; പ്രവഹിക്കട്ടെ&#8217; എന്ന സി.എച്ചിന്റെ ആഹ്വാനം ജനം ഏറ്റെടുത്തു. പ്രവാസലോകം ഉണര്&#x200d;ന്നു പ്രവര്&#x200d;ത്തിച്ചു. മലപ്പുറം കോട്ടപ്പടി മൈതാനിയില്&#x200d; സംഘടിപ്പിച്ച മഹാസമ്മേളനത്തില്&#x200d;വെച്ച് മജീദ്, റഹ്മാന്&#x200d;, കുഞ്ഞിപ്പ എന്നിവരുടെ കുടുംബങ്ങള്&#x200d;ക്ക് വാങ്ങിയ ഭൂസ്വത്ത് രേഖ കൈമാറി. ദാമ്പത്യ ജീവിതത്തിന്റെ ആദ്യദശയില്&#x200d;തന്നെ വിധവകളായ ആ മൂന്ന് യുവതികളുടെയും പുനര്&#x200d;വിവാഹത്തിനും പാര്&#x200d;ട്ടി മുന്&#x200d;കൈയെടുത്തു.<br> ആ റമസാന്&#x200d; മുഴുവനും പെരുന്നാള്&#x200d;ദിനംകടന്നും പൊലീസ്‌സ്റ്റേഷനും കോടതിയും ആസ്പത്രിയുമായി നിലയ്ക്കാത്ത ഓട്ടമായിരുന്നു. മനസ്സില്&#x200d;നിന്നൊരിക്കലും മായില്ല ആ റമസാന്&#x200d; കാലം. അതിന്റെ സങ്കടപ്പെരുമഴയും കരള്&#x200d;പിടയുന്ന വേദനകളും. എത്ര ഓടിയിട്ടും തീരാത്ത ചുമതലാബാധ്യതകളും. ആ നോമ്പുകാലത്തിന് അത്താഴമില്ലായിരുന്നു. ഇഫ്താറിന്റെ സമൃദ്ധിയും. മനമിടറിവീഴുന്ന കണ്ണീരുപ്പായിരുന്നു അതിന്റെ രുചി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/weekend-article-cp-saodalavi-19-may-19.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബാപ്പുഹാജി സാക്ഷി&#8230;.</title>
		<link>https://www.chandrikadaily.com/bappu-haji-special-story-weekend-new.html</link>
					<comments>https://www.chandrikadaily.com/bappu-haji-special-story-weekend-new.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 12 Nov 2018 05:43:23 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[WEEKEND]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=110281</guid>

					<description><![CDATA[സി.പി സൈതലവി അപ്പോള്&#x200d; ശരിക്കും ആരാണ് കുഞ്ഞാലിയെ കൊന്നത്? 1960കള്&#x200d;ക്കൊടുവില്&#x200d; കേരളത്തെ നടുക്കിയ ഈ രാഷ്ട്രീയ കൊലപാതകത്തെക്കുറിച്ചുള്ള ഒറ്റച്ചോദ്യം മതി, ഏത് മിണ്ടാവ്രതത്തിനുള്ളിലും ബാപ്പു ഹാജിയെ ഉണര്&#x200d;ത്താന്&#x200d;. ഓര്&#x200d;മകളെയൊന്നും തിരിച്ചുപിടിക്കാന്&#x200d; ഇനി താനില്ലെന്ന ശാഠ്യത്തിലിരിക്കുമ്പോഴും കുഞ്ഞാലി വധത്തിന്റെ ഉള്ളറകള്&#x200d; തേടിയാല്&#x200d; ബാപ്പു ഹാജി മൗനം വെടിയും. രോഷംകൊള്ളും. അതാണ് സഖാവ് കുഞ്ഞാലിയും ജനാബ് ബാപ്പു ഹാജിയും തമ്മിലെ സ്‌നേഹത്തിന്റെ രസതന്ത്രം. ഒരാള്&#x200d; കൊടുംചുവപ്പ്. മറ്റെയാള്&#x200d; കടുംപച്ച. ഇരുമെയ്യായിരിക്കുമ്പോഴും ഒറ്റക്കരള്&#x200d;. സി.പി.എം സ്റ്റേറ്റ് കമ്മിറ്റി മെമ്പറും കാളികാവ് പഞ്ചായത്ത് [&#8230;]]]></description>
										<content:encoded><![CDATA[<p><strong>സി.പി സൈതലവി</strong></p>
<p>അപ്പോള്&#x200d; ശരിക്കും ആരാണ് കുഞ്ഞാലിയെ കൊന്നത്? 1960കള്&#x200d;ക്കൊടുവില്&#x200d; കേരളത്തെ നടുക്കിയ ഈ രാഷ്ട്രീയ കൊലപാതകത്തെക്കുറിച്ചുള്ള ഒറ്റച്ചോദ്യം മതി, ഏത് മിണ്ടാവ്രതത്തിനുള്ളിലും ബാപ്പു ഹാജിയെ ഉണര്&#x200d;ത്താന്&#x200d;. ഓര്&#x200d;മകളെയൊന്നും തിരിച്ചുപിടിക്കാന്&#x200d; ഇനി താനില്ലെന്ന ശാഠ്യത്തിലിരിക്കുമ്പോഴും കുഞ്ഞാലി വധത്തിന്റെ ഉള്ളറകള്&#x200d; തേടിയാല്&#x200d; ബാപ്പു ഹാജി മൗനം വെടിയും. രോഷംകൊള്ളും. അതാണ് സഖാവ് കുഞ്ഞാലിയും ജനാബ് ബാപ്പു ഹാജിയും തമ്മിലെ സ്‌നേഹത്തിന്റെ രസതന്ത്രം. ഒരാള്&#x200d; കൊടുംചുവപ്പ്. മറ്റെയാള്&#x200d; കടുംപച്ച. ഇരുമെയ്യായിരിക്കുമ്പോഴും ഒറ്റക്കരള്&#x200d;.</p>
<p>സി.പി.എം സ്റ്റേറ്റ് കമ്മിറ്റി മെമ്പറും കാളികാവ് പഞ്ചായത്ത് പ്രഥമ പ്രസിഡണ്ടുമായിരുന്ന സഖാവ് കുഞ്ഞാലിക്കും കാളികാവ് മേഖലാ മുസ്‌ലിംലീഗിന്റെ പ്രഥമ പ്രസിഡണ്ടായ എ.പി ബാപ്പു ഹാജിക്കുമിടയില്&#x200d; മതിലുകളില്ലായിരുന്നു. അതിനാല്&#x200d; തന്നെ സഖാവ് കുഞ്ഞാലിക്ക് എന്തു സംഭവിച്ചു എന്ന് ബാപ്പു ഹാജിക്കറിയാം. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം പഠിക്കുന്നവര്&#x200d;ക്കാര്&#x200d;ക്കും വഴിയില്&#x200d; മറന്നുവെക്കാനാവില്ല കെ. കുഞ്ഞാലിയുടെ രക്തസാക്ഷിത്വം. സാക്ഷാല്&#x200d; ഇ.എം.എസ് മുഖ്യമന്ത്രിയായിരിക്കെ മാര്&#x200d;ക്‌സിസ്റ്റ് എം.എല്&#x200d;.എ സ്വന്തം മണ്ഡലത്തില്&#x200d; വെടിയേറ്റ് കൊല്ലപ്പെട്ട സംഭവം.</p>
<p>കെ.സി അബൂബക്കര്&#x200d; മൗലവിയുടെ ഉപമയില്&#x200d; &#8216;മുരിക്കു പൂത്തപോലെ&#8217; എങ്ങും ചുകപ്പ് രാശിയില്&#x200d;നിന്ന നിലമ്പൂരിനെ പ്രതിനിധീകരിക്കുന്ന എം.എല്&#x200d;.എയാണ് അന്ന് കുഞ്ഞാലി. നിലമ്പൂര്&#x200d; മേഖലയിലെ തോട്ടം തൊഴിലാളികളെ സംഘടിപ്പിച്ച് പാര്&#x200d;ട്ടി വലുതാക്കി. 1957ലെ കമ്യൂണിസ്റ്റ് സെല്&#x200d; ഭരണത്തെക്കുറിച്ച് അന്ന് നിയമസഭയില്&#x200d; സി.എച്ച് മുഹമ്മദ്‌കോയ സാഹിബ് പറഞ്ഞു: ഏറനാട്ടില്&#x200d; കുഞ്ഞാലിരാജ് ആണ് നടക്കുന്നതെന്ന്. അന്ന് ഉയര്&#x200d;ന്നുവരുന്നേയുള്ളൂ ആര്യാടന്&#x200d; മുഹമ്മദ് സംസ്ഥാന രാഷ്ട്രീയത്തില്&#x200d;. കോഴിക്കോട് ഡി.സി.സി സെക്രട്ടറിയാണ്. നിലമ്പൂര്&#x200d; ചുള്ളിയോട്ടെ അവറാച്ചന്റെ തോട്ടത്തില്&#x200d; നിന്ന് ഐ.എന്&#x200d;.ടി.യു.സിക്കാരായ ഏതാനും തൊഴിലാളികളെ പിരിച്ചുവിട്ട് പകരം സി.പി.എമ്മുകാരെ വെച്ചിരുന്നു. ഈ തര്&#x200d;ക്കം സംബന്ധിച്ച് സംസാരത്തിനു വരുമ്പോള്&#x200d; 1969 ജൂലൈ 26ന് രാത്രി ചുള്ളിയോട് അങ്ങാടിയിലെ കോണ്&#x200d;ഗ്രസ് ഓഫീസില്&#x200d;നിന്ന് കുഞ്ഞാലിക്കുനേരെ വെടിയുതിര്&#x200d;ത്തെന്നും അതു നെഞ്ചിലേറ്റതാണ് മരണ കാരണമെന്നും സര്&#x200d;ക്കാരുംപൊലീസും കയ്യിലുള്ള സി.പി.എം ആണയിട്ടുപറഞ്ഞു. ആര്യാടന്&#x200d; മുഹമ്മദാണ് വെടിവെച്ചതെന്ന് കുഞ്ഞാലിയുടെ മൊഴിയുണ്ടെന്നും. കാളികാവിലേക്കുള്ള വിലാപയാത്രയുടെ മുന്നിലെ അനൗണ്&#x200d;സ്‌മെന്റില്&#x200d; വിടപറഞ്ഞ സഖാവിന്റെ അപദാനങ്ങളെക്കാള്&#x200d; കൂടുതല്&#x200d; പറഞ്ഞത് &#8221;സഖാവ് കുഞ്ഞാലിയെ ആര്യാടന്&#x200d; മുഹമ്മദ് വെടിവെച്ചുകൊന്നിരിക്കുന്നു. പ്രതിഷേധിക്കുക; പ്രതികരിക്കുക&#8221; എന്നായിരുന്നു. ഗോപാലന്&#x200d; എന്നൊരാളാണ് ആര്യാടന്റെ നിര്&#x200d;ദേശപ്രകാരം വെടിവെച്ചതെന്നായി അടുത്ത ദിവസങ്ങളില്&#x200d;. ഗോപാലന്&#x200d; താമസിയാതെ വധിക്കപ്പെടുകയും ചെയ്തു. കുറ്റക്കാരല്ലെന്നുകണ്ട് ആര്യാടനുള്&#x200d;പ്പെടെ മൊത്തം 37 പ്രതികളെയും കോടതി വെറുതെവിട്ടു.</p>
<p>പാര്&#x200d;ട്ടിയിലെ സൃഷ്ടിസംഹാരമൂര്&#x200d;ത്തിയായ ഇ.എം.എസ് കേരളം ഭരിക്കുമ്പോള്&#x200d; അധികാരത്തിന്റെ സര്&#x200d;വ സന്നാഹങ്ങളും സ്വാധീനത്തിലുള്ളപ്പോള്&#x200d; സ്വന്തം എം.എല്&#x200d;.എ, തന്റെ ശക്തികേന്ദ്രത്തില്&#x200d; ജനമധ്യേ തോക്കിനാല്&#x200d; വധിക്കപ്പെട്ടിട്ടും പ്രതികളെക്കുറിച്ച് &#8216;മരണമൊഴി&#8217;യുണ്ടെന്നു പ്രചരിപ്പിച്ചിട്ടും എങ്ങനെയാണ് മുഴുവന്&#x200d; പ്രതികളും കുറ്റക്കാരല്ലാതായത് എന്ന നിലമ്പൂരിലെ പാര്&#x200d;ട്ടിക്കാരുടെ തീരാത്ത സംശയത്തിന്റെ ഉത്തരം തന്നു പലവട്ടം ബാപ്പു ഹാജി. &#8221;സംഭവമറിഞ്ഞ് നിലമ്പൂരില്&#x200d; കുതിച്ചെത്തിയ ട്രാന്&#x200d;സ്‌പോര്&#x200d;ട്ട് മന്ത്രി ഇ.കെ ഇമ്പിച്ചിബാവ ടി.ബിയില്&#x200d; കേമ്പ് ചെയ്ത് എഫ്.ഐ.ആര്&#x200d; ഉള്&#x200d;പ്പെടെ കേസിന്റെ കാര്യങ്ങളെല്ലാം &#8216;വേണ്ടവിധം&#8217; ചെയ്തതാണ്. എന്നിട്ടും പ്രതികള്&#x200d; രക്ഷപ്പെട്ടു. കുഞ്ഞാലിക്കു വെടിയേറ്റു എന്ന തരത്തില്&#x200d; സംഭവത്തിനു മുമ്പും പാര്&#x200d;ട്ടിക്കാര്&#x200d;ക്കിടയില്&#x200d; കരവാര്&#x200d;ത്ത പ്രചരിച്ചിരുന്നു. ഇതൊക്കെ കുഞ്ഞാലിയുടെ കാതിലും എത്തിയിരുന്നു. തലപ്പാലിപ്പൊട്ടിയില്&#x200d; നിലമ്പൂര്&#x200d; കോവിലകം വക മൂവായിരം ഏക്കര്&#x200d; ഭൂമി ബിര്&#x200d;ള കയ്യേറിയത് കുഞ്ഞാലി കണ്ടുപിടിച്ചു. അഞ്ഞൂറോളം പാര്&#x200d;ട്ടിക്കാരെ അവിടെ കയറ്റി കുടില്&#x200d;കെട്ടി സമരം തുടങ്ങി. ബിര്&#x200d;ള പറഞ്ഞാല്&#x200d; ഇ.എം.എസ് കേള്&#x200d;ക്കും. നിലമ്പൂര്&#x200d; കാട്ടിലെ മുള ടണ്ണിന് ഒരു രൂപ നിരക്കില്&#x200d; മാവൂര്&#x200d; കമ്പനി (ഗ്വാളിയര്&#x200d; റയണ്&#x200d;സ്)ക്ക് വേണ്ടി വെട്ടാന്&#x200d; ഓര്&#x200d;ഡര്&#x200d; കൊടുത്തത് ഇ.എം.എസാണ്. അതേ ഇ.എം.എസ് തന്നെ ബിര്&#x200d;ള കുറ്റിയടിച്ച മൂവായിരം ഏക്കറിലെ കയ്യേറ്റക്കാരെ ഇറക്കിവിടാന്&#x200d; പൊലീസിന് കല്പന കൊടുത്തു. മുസ്‌ലിംലീഗിന്റെ പ്രാദേശിക നേതാവും ആത്മമിത്രവുമായ ബാപ്പു ഹാജിയെയും കൂട്ടി ജീപ്പില്&#x200d; കോഴിക്കോട്ടേക്ക് ഒരത്യാവശ്യത്തിന് പോയി മലപ്പുറം വഴി മടങ്ങുമ്പോഴാണ് തലപ്പാലിപൊട്ടിയിലേക്ക് പൊലീസിന്റെ ഒരു പട തന്നെ പുറപ്പെട്ടതറിഞ്ഞത്. കുഞ്ഞാലി മലപ്പുറത്തിറങ്ങി തിരുവനന്തപുരത്തേക്ക് പോയി. ബാപ്പു ഹാജി തനിച്ച് കാളികാവിലേക്കും. കൊത്തിയ പാമ്പിനെകൊണ്ടുതന്നെ കുഞ്ഞാലി വിഷമിറക്കിച്ചു. മുഖ്യമന്ത്രിയെക്കൊണ്ട് ഉത്തരവ് മാറ്റിയെഴുതിച്ചു. കുഞ്ഞാലിയുടെ ധിക്കാരം അതിരുകടക്കുന്നുവെങ്കിലും വഴങ്ങേണ്ടിവന്നു നമ്പൂതിരിപ്പാടിന്. കുഞ്ഞാലി നാട്ടില്&#x200d; മടങ്ങിയെത്തുമ്പോഴേക്ക് അറസ്റ്റ് ചെയ്തു കൊണ്ടുപോയ പാര്&#x200d;ട്ടിക്കാരെ അതേ പൊലീസ് തലപ്പാലിപ്പൊട്ടിയില്&#x200d; തിരിച്ചെത്തിച്ചു.</p>
<p>ഇന്ത്യയിലെ വ്യവസായ ഭീമനായ ബിര്&#x200d;ളക്കുവേണ്ടി ആര്&#x200d;.എന്&#x200d; സാബു അതിരുകെട്ടിയ മൂവായിരം ഏക്കര്&#x200d; കൈവിടുമെന്നായി. കുഞ്ഞാലി ജീവിച്ചിരിക്കുന്നത് പലര്&#x200d;ക്കും നഷ്ടമായിരുന്നു. പാര്&#x200d;ട്ടിക്കകത്തുംപുറത്തും. ആ നഷ്ടം ഒഴിവാക്കാനാണ് കൊന്നത്. ബിര്&#x200d;ള കമ്പനിയില്&#x200d;നിന്ന് ആയിടക്ക് പിരിച്ചുവിടപ്പെട്ട സലീം എന്ന തിരുവിതാംകൂറുകാരന്&#x200d; കുഞ്ഞാലി കൊലക്കേസില്&#x200d; മൂന്നാംപ്രതിയായിരുന്നു. തോക്ക് ഉപയോഗിക്കുന്നതില്&#x200d; വിദഗ്ധനാണയാളെന്ന് പലര്&#x200d;ക്കും അറിയാം. ജാമ്യത്തിലിറങ്ങി മുങ്ങിയതാ. ആരും അന്വേഷിച്ചുപോയില്ല. പാര്&#x200d;ട്ടിക്കാരുടെ സംശയം ആ വഴിക്ക് നീങ്ങാതിരിക്കാന്&#x200d; ആരൊക്കെയോ കാര്യമായി ശ്രമിച്ചു. 1968 ജൂലൈ 28ന് 43 വയസ്സിലാണ് കുഞ്ഞാലിയുടെ മരണം.</p>
<p>കൊന്നത് ആര്യാടനല്ലായെന്ന് സി.പി.എമ്മുകാര്&#x200d;ക്കറിയാം. അതുകൊണ്ടാണ് ഇ.എം.എസ് ജീവിച്ചിരിക്കുമ്പോള്&#x200d;തന്നെ നിലമ്പൂരില്&#x200d;നിന്ന് ആര്യാടനെ വിജയിപ്പിക്കാന്&#x200d; പാര്&#x200d;ട്ടിക്കാര്&#x200d; വാശിമൂത്ത് രംഗത്തിറങ്ങിയത്. നായനാര്&#x200d; മന്ത്രിസഭയിലും ആര്യാടനുണ്ടായി.&#8221; അപ്പോള്&#x200d; ആരാണ് യഥാര്&#x200d;ത്ഥ പ്രതിയെ രക്ഷിക്കാന്&#x200d; തല്&#x200d;ക്കാലം മറ്റൊരാളിലേക്കു ശ്രദ്ധ തിരിച്ചുവിട്ടത് എന്ന കേരള രാഷ്ട്രീയത്തിലെയും സി.പി.എം ചരിത്രത്തിലെയും ഉള്ളുപൊള്ളിക്കുന്ന ചോദ്യങ്ങളിലൊന്നാണ് ബാപ്പു ഹാജി ബാക്കിയാക്കുന്നത്.</p>
<p>ആളും അര്&#x200d;ത്ഥവും അധ്വാനവുംകൊണ്ട് ആഘോഷമായി ആറു പതിറ്റാണ്ടിലേറെ കിഴക്കനേറനാടിന്റെ പൊതുമണ്ഡലത്തില്&#x200d; നിറഞ്ഞുനിന്ന ബാപ്പു ഹാജിയിപ്പോള്&#x200d; എല്ലാ ആരവങ്ങളില്&#x200d;നിന്നുമകന്ന് അടയ്ക്കാകുണ്ടിലെ വീട്ടില്&#x200d; സദാ പ്രാര്&#x200d;ഥനകള്&#x200d; വര്&#x200d;ഷിക്കുന്ന ആത്മീയാനുഭൂതിയുടെ മധുരത്തിലാണ്. കയറിവരുന്ന തലമുറകള്&#x200d;ക്കും കടന്നുപോകുന്ന കാലത്തിന്റെ പ്രതിനിധികള്&#x200d;ക്കും കൂടൊരുക്കുന്ന പ്രയത്‌നത്തില്&#x200d;. വാര്&#x200d;ധക്യത്തില്&#x200d; ആശ്രയമറ്റവരുടെ &#8216;ഹിമ&#8217;യെന്ന അഭയസ്ഥാനത്തിനും മത-ഭൗതിക വിദ്യയുടെ പുതിയ തീരങ്ങള്&#x200d; തേടുന്ന ഇളം തലമുറകള്&#x200d;ക്കുള്ള ബിരുദാനന്തര കേന്ദ്രമായ കാളികാവ് വാഫി പി.ജി ക്യാമ്പസിനും വേണ്ടിയുള്ള സമര്&#x200d;പ്പണത്തില്&#x200d;.</p>
<p>എന്നും ബാപ്പു ഹാജി തന്റെ കാലത്തെ അമ്പരപ്പിച്ചിട്ടേയുള്ളൂ. അതുപോലെ തന്നെ ജീവിത സായാഹ്‌നത്തിലെ നിലപാടുകളിലും. പ്രലോഭനങ്ങള്&#x200d;ക്കും സമ്മര്&#x200d;ദ്ദത്തിനുമൊന്നും ബാപ്പു ഹാജിയിലെ കര്&#x200d;ക്കശ സ്വഭാവത്തെ സ്വാധീനിക്കാനാവില്ല. താന്&#x200d; സ്‌നേഹിക്കുന്നവര്&#x200d;ക്കു മുന്നില്&#x200d; അതിവേഗം വഴങ്ങുകയും ചെയ്യും. ബാപ്പു ഹാജിയുടെ പിന്തുണ ആവശ്യമുള്ള ഒരു വിഷയത്തില്&#x200d; ഉഭയകക്ഷികള്&#x200d; കാര്യകാരണ സഹിതം നിരത്തിവെക്കുന്ന ന്യായങ്ങളൊന്നും അദ്ദേഹത്തിനു ബാധകമല്ല. പകരം സ്വന്തമായ അന്വേഷണവും നിഗമനങ്ങളുമനുസരിച്ച് തീരുമാനത്തിലെത്തും. അതൊരു പക്ഷേ സഹായം തേടിയവര്&#x200d; ആവശ്യപ്പെട്ടതിലും പതിന്മടങ്ങായിരിക്കും.</p>
<p>ചില സ്ഥാപന സംഘാടകര്&#x200d;, ധനസമാഹരണത്തിനു പോകുമ്പോള്&#x200d; അപരിചിത വീടുകളാണെങ്കിലും ചെന്നുകയറിയപാടെ ഒരു പ്രാര്&#x200d;ഥന നടത്തുന്ന രീതിയുണ്ട്. അതു ബാപ്പു ഹാജിയുടെ അടുത്ത് പറ്റില്ല. അത്തരക്കാര്&#x200d;ക്ക് സംഭാവനയായി ഒരു നയാപൈസപോലും കൊടുത്തുവെന്നും വരില്ല. അതിനു ബാപ്പു ഹാജിയുടെ ന്യായമുണ്ട്. ആദ്യം കാര്യമെന്താണെന്നു പറയട്ടെ. എന്നിട്ടല്ലേ ദുആയും വസിയ്യത്തുമൊക്കെയെന്ന്.</p>
<p>ഇങ്ങനെ തര്&#x200d;ക്കിച്ചും വിയോജിച്ചും ഉള്ളാലെ സ്‌നേഹിച്ചുംപോന്ന ഒരു സംശുദ്ധ ജീവിതത്തിന്റെ ഏറനാടന്&#x200d; മുദ്രയാണ് ബാപ്പു ഹാജി. സംഭാഷണമുടനീളം ഗൗരവഭാവത്തിലായിരിക്കുകയും സലാം പറഞ്ഞിറങ്ങുമ്പോള്&#x200d; കണ്ണുനിറച്ചു മന്ദഹസിക്കുകയും ചെയ്യുന്ന ഒരു പച്ചമനുഷ്യന്&#x200d;. രാഷ്ട്രീയവും നായാട്ടും നാടുചുറ്റലുമായി നടക്കുമ്പോഴും മതനിഷ്ഠ പാലിക്കാന്&#x200d; ശ്രദ്ധിച്ചുപോന്ന ജീവിതം. അടയ്ക്കാകുണ്ട് മലവാരത്തിന്റെ ഏറിയ പങ്കും കൈവശമായിരുന്ന വീട്ടിലെ &#8216;ഒറ്റ മോനായി&#8217; ജീവിച്ച സമ്പന്നതയിലും നോമ്പുനോറ്റ് കന്നുപൂട്ടിയും കളപറിച്ചും നാട്ടിലെ പട്ടിണിപ്പാവങ്ങള്&#x200d;ക്കൊപ്പം കഠിനാധ്വാനം തൊട്ടറിഞ്ഞു. കൗമാരം തുടങ്ങുമ്പോഴേ രാഷ്ട്രീയത്തില്&#x200d; ആകൃഷ്ടനായി. മുസ്‌ലിംലീഗിനു വേരില്ലാതിരുന്ന കാളികാവ് മേഖലയില്&#x200d; പച്ചക്കൊടിയുടെ ഉശിരായി ബാപ്പു ഹാജി മാറി. തന്റെ പതിനാലാം വയസ്സില്&#x200d; കാളികാവ് അങ്ങാടിയില്&#x200d; കെ.എം സീതി സാഹിബ് ചെയ്ത പ്രസംഗമാണ് തന്നെ മുസ്‌ലിംലീഗുകാരനാക്കിയത്. ഒരു ഇന്ത്യന്&#x200d; മുസ്‌ലിമിന്റെ നിര്&#x200d;ബന്ധബാധ്യതയാണ് മുസ്‌ലിംലീഗില്&#x200d; പ്രവര്&#x200d;ത്തിക്കല്&#x200d; എന്ന് സ്ഥാപിക്കുന്ന പ്രസംഗമായിരുന്നു അത്: 1948 കാലമാണ്. &#8216;മുസ്‌ലിംകള്&#x200d; പാക്കിസ്താനില്&#x200d; പോവുക&#8217; എന്നു പറയുന്നവര്&#x200d; അന്നുമുണ്ടായിരുന്നു. അതിനു മൗനാനുവാദംകൊടുത്ത ചില നേതാക്കന്മാരും. &#8216;രാജ്യദ്രോഹി&#8217; വിളിയാണ് അന്നും. അപ്പോഴാണ് സീതിസാഹിബ് കാളികാവ് അങ്ങാടിയില്&#x200d;വന്നു പ്രസംഗിച്ചത്. ഇവിടെ ഒരു ഉറുമ്പിനോടുപോലും പാക്കിസ്താനില്&#x200d; പോകാന്&#x200d; പറയാന്&#x200d; രാജ്യം അത്തരക്കാര്&#x200d;ക്ക് തീറെഴുതിയിട്ടൊന്നുമില്ല. ഇവിടെ ജനിച്ചവര്&#x200d; ഇവിടെ തന്നെ ജീവിക്കും. ഇവിടെ മരിക്കും. അതൊരു &#8216;ആണ്&#x200d;കുട്ടി&#8217; പറയുന്ന വര്&#x200d;ത്തമാനമാണ്. അതൊക്കെയാണ് ധൈര്യം. അന്നു സി.ഐ.ഡികള്&#x200d; ലീഗ് നേതാക്കളുടെ പിന്നാലെയുണ്ട്. അന്നുമുതല്&#x200d; മുസ്‌ലിംലീഗിന്റെ ഓരോ സംഗതിക്കും ഞാന്&#x200d; മുന്നില്&#x200d;തന്നെയുണ്ട്.</p>
<p>പാണക്കാട് പൂക്കോയ തങ്ങള്&#x200d;, നീലാമ്പ്ര മരക്കാര്&#x200d; ഹാജി, എന്&#x200d;.വി അബ്ദുസലാം മൗലവി, മാനു കുരിക്കള്&#x200d; തുടങ്ങി ഒരുപാട് ആളുകളെ പൊലീസ് ജയിലിലിട്ടു. ഒരാളും മുസ്‌ലിംലീഗില്&#x200d;നിന്ന് പേടിച്ച് പിന്മാറിയില്ല. സയ്യിദ് അബ്ദുറഹിമാന്&#x200d; ബാഫഖി തങ്ങള്&#x200d; ഒരു വന്&#x200d;മരമായിരുന്നു. അതു സമുദായത്തിന്റെ തണലായിരുന്നു. കാളികാവിലെ എല്ലാ ഭാഗത്തും കൊണ്ടുവന്നിട്ടുണ്ട്. സി.എച് ഒരു സിംഹക്കുട്ടിയായിരുന്നു. ഇടിവെട്ടി മഴ പെയ്യുമ്പോലെയാണ് ആ പ്രസംഗം. പോക്കര്&#x200d; സാഹിബ് പാലക്കാട് പ്രസംഗിച്ചു: ഭരണഘടന പറയുമ്പോലെ മുസ്‌ലിംലീഗ് പ്രവര്&#x200d;ത്തിക്കുന്നതിനെതിരെ പണ്ഡിറ്റ് നെഹ്‌റു പറഞ്ഞാലും പുല്ലോളം വകവെക്കില്ലെന്ന്. ആ പ്രസംഗം കേള്&#x200d;ക്കാന്&#x200d; കെ.ടി മാനു മുസ്‌ലിയാരും വന്നിട്ടുണ്ട്. ബാപ്പു കുരിക്കളായിരുന്നു ഏറനാടിന്റെ നേതാവ്. പുല്ലങ്കോട് ഭാഗത്ത് മുസ്‌ലിംലീഗിന്റെ യോഗം നടത്താന്&#x200d;പോലും സമ്മതിക്കാത്ത കാലമുണ്ടായിരുന്നു. ചാക്കീരി അഹമ്മദ്കുട്ടി സാഹിബ് ഇറങ്ങിയാണ് ആ സുഖക്കേട് മാറ്റിയത്. ചാക്കീരി വിദ്യാഭ്യാസ മന്ത്രിയാകുമ്പോള്&#x200d; വിളിച്ചുവരുത്തി ഏല്&#x200d;പിച്ചതാ അടക്കാകുണ്ടിലെ സ്‌കൂള്&#x200d;. (ഇന്ന് പഠനത്തിലും ഇതരരംഗത്തും കിഴക്കനേറനാട്ടിലെ പ്രശസ്തമായ ക്രസന്റ് ഹൈസ്‌കൂള്&#x200d;). ബാപ്പു കുരിക്കള്&#x200d; പോയപ്പോള്&#x200d; ആ റോളില്&#x200d; പിന്നെ പി. സീതിഹാജിയായി. സുലൈമാന്&#x200d; സേട്ട് സാഹിബിനെയും സി.എച്ചിനെപോലെ ഇഷ്ടമായിരുന്നു. പക്ഷേ മുസ്‌ലിംലീഗ് വിട്ടതോടെ ബന്ധം നിലച്ചു. ശിഹാബ് തങ്ങള്&#x200d;ക്കൊപ്പമാണ് കേരളത്തിലെ ജനങ്ങള്&#x200d;.</p>
<p>ശിഹാബ് തങ്ങള്&#x200d; പ്രസിഡണ്ടായ ഉടനെ കാളികാവില്&#x200d; സ്വീകരണം കൊടുത്തിരുന്നു. അതിലും മുമ്പ് ചെറുപ്പത്തിലേ തമ്മില്&#x200d; അടുപ്പമാണ്. തങ്ങളുമൊത്ത് സ്റ്റുഡിയോക്കാരെക്കൊണ്ട് എടുപ്പിച്ച ഫോട്ടോ കാണിച്ചുതന്നു. എന്തു കാര്യത്തിനും ശിഹാബ് തങ്ങളുടെ തീരുമാനമായിരുന്നു അവസാനത്തേത്. ഇന്നത് ആറ്റപ്പു (സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്&#x200d;)വാണ്.</p>
<p>സമസ്തയിലെ ഭിന്നിപ്പ് കാലത്ത് ആദ്യമുശാവറ യോഗം നടക്കുന്നിടത്തേക്ക് മാര്&#x200d;ക്‌സിസ്റ്റ് എം.എല്&#x200d;.എ സി.പി കുഞ്ഞുവിന്റെ നേതൃത്വത്തില്&#x200d; ഇരച്ചുകയറാന്&#x200d; ശ്രമമുണ്ടായി. ബാപ്പു ഹാജിയും എം.പി.എം ശരീഫ് കുരിക്കളുമാണ് കോണിപ്പടിയില്&#x200d;നിന്നു തടുത്തത്.</p>
<p>കണ്ണിയത്ത് ഉസ്താദ്, ശംസുല്&#x200d; ഉലമ, കോട്ടുമല, കെ.വി. കൂറ്റനാട്, കെ.ടി. മാനു മുസ്‌ലിയാര്&#x200d;, ചെറുശ്ശേരി തുടങ്ങിയവരെല്ലാം അകത്തുണ്ടായിരുന്നു. യോഗം തീരുംവരെ അവരാരും ഈ ബഹളമൊന്നുമറിഞ്ഞില്ല. കെ.ടി മാനു മുസ്‌ലിയാരുടെ അകമ്പടിയായി ബാപ്പു ഹാജിയും കരുവാരകുണ്ടിലെ പി. അബ്ദുല്ലപ്പു ഹാജിയും സദാ ഉണ്ടാകും. ശിഹാബ് തങ്ങളും മാനു മുസ്‌ലിയാരും അബ്ദുല്ലപ്പു ഹാജിയും പോയി. പിന്നെ കൂടെയുണ്ടായിരുന്ന പി. കുഞ്ഞാണി മുസ്‌ലിയാരും സുലൈമാന്&#x200d; ഫൈസിയും. ഇപ്പോള്&#x200d; ഞാന്&#x200d; തനിച്ചാണ്.&#8221; പക്ഷേ എന്റെ മക്കളുണ്ട് ഒപ്പം. സന്താനലബ്ധിയില്ലാത്ത ബാപ്പു ഹാജി വാഫി പി.ജി കാമ്പസിലെ നൂറുകണക്കിനു മക്കളെ ചൂണ്ടി പറഞ്ഞു. അവര്&#x200d; എല്ലാ വൈകുന്നേരവും സലാം ചൊല്ലി അടുത്തുവരും പ്രാര്&#x200d;ത്ഥിക്കും. ഈ ഭാഗ്യം എനിക്കു തന്നത് ആറ്റപ്പുവാണ്. സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെക്കുറിച്ച് പറഞ്ഞു. വാഫി വിദ്യാഭ്യാസ പദ്ധതിയുടെ ശില്പി ഹക്കീം ഫൈസി ആദൃശ്ശേരി വിശദീകരിച്ചു: സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്&#x200d; പറഞ്ഞാല്&#x200d; ബാപ്പു ഹാജിക്ക് പിന്നെ അപ്പീലില്ല. പരമ്പരാഗതമായി ലഭിച്ച കോടിക്കണക്കിലുറുപ്പികയുടെ ഭൂസ്വത്ത് തന്റെ പരലോക ഗുണത്തിനായി ഒരു നല്ല പദ്ധതിക്ക് നല്&#x200d;കണമെന്ന് പലപ്പോഴും തങ്ങളോട് ആഗ്രഹം പറഞ്ഞു. പൊതു പ്രവര്&#x200d;ത്തനത്തിനു നല്ലൊരു പങ്ക് നല്&#x200d;കി. വീടും വിദ്യാഭ്യാസവും വിവാഹ സഹായവുമായി പലരെയും തുണച്ചു. ഏറനാട്ടില്&#x200d; മുസ്‌ലിംലീഗ് സംഘാടനത്തിലും &#8216;സമസ്ത&#8217; പ്രവര്&#x200d;ത്തനങ്ങള്&#x200d;ക്കും കരുത്ത് പകര്&#x200d;ന്നു.</p>
<p>വാഫി ബിരുദം കഴിഞ്ഞിറങ്ങുന്ന ആയിരക്കണക്കിനു വിദ്യാര്&#x200d;ഥികള്&#x200d;ക്ക് ബിരുദാനന്തര പഠനത്തിന് മതിയായ സൗകര്യങ്ങളില്ലാത്ത സങ്കടം ഹക്കീം ഫൈസി തങ്ങളുമായി പങ്കുവെച്ചപ്പോള്&#x200d; ബാപ്പു ഹാജിയെ കാണാന്&#x200d; പറഞ്ഞു. വാഫി പദ്ധതി മനസ്സിലാക്കാന്&#x200d; ബാപ്പു ഹാജി പലവട്ടം വളാഞ്ചേരി മര്&#x200d;ക്കസിലും മറ്റും യാത്ര ചെയ്തു. കൂടിക്കാഴ്ചകള്&#x200d; നടത്തി. അഞ്ചു ഏക്കര്&#x200d; സ്ഥലമാണ് ആഗ്രഹമെന്ന് തങ്ങള്&#x200d; പറഞ്ഞു. 15 ഏക്കര്&#x200d; നല്&#x200d;കാമെന്ന് ബാപ്പു ഹാജിയുടെ മറുപടി. വിപണിവിലയില്&#x200d; അനേക കോടിയുടെ സ്വത്ത്. വളരെ വേഗം പണി ആരംഭിക്കണമെന്നായിരുന്നു നിബന്ധന. ബഹുനില മന്ദിരങ്ങളായി ന്യൂതനപഠനങ്ങളായി അതു പാലിച്ചപ്പോള്&#x200d; വേറെയും സഹായവാഗ്ദാനം. ഇതിനെക്കുറിച്ച് ഒറ്റ വാചകമാണ് ബാപ്പു ഹാജിക്കുള്ളത്. &#8221;ആറ്റപ്പു ചോദിച്ചു. ഞാന്&#x200d; കൊടുത്തു.&#8221;<br />
വീടിന്റെ വരാന്തയില്&#x200d; കട്ടിലിലിരുന്ന് വാഫി സന്തതികളുടെ പഠനവും സഞ്ചാരവുമാസ്വദിച്ച് ബാപ്പു ഹാജി നിര്&#x200d;വൃതി കൊള്ളുന്നു.</p>
<p>&#8216;ഹിമ&#8217; എന്ന ശരണാലയം ബാപ്പു ഹാജിയുടെ മനസ്സില്&#x200d; ഒരു വന്&#x200d;മരമായി വളരുമ്പോള്&#x200d; ആശങ്കകള്&#x200d; പലതായിരുന്നു. ബന്ധുക്കളാല്&#x200d; പെരുവഴിയിലുപേക്ഷിക്കപ്പെട്ടവര്&#x200d;ക്ക് അവരവരുടെ വിശ്വാസധാരയില്&#x200d; വൃത്തിയോടെ ജീവിക്കാന്&#x200d; ശുശ്രൂഷ ലഭിക്കാന്&#x200d; ഒരു കേന്ദ്രം. പതിവ് വൃദ്ധസദനമാകരുത്. അതിനായി സലാം ഫൈസി ഇരിങ്ങാട്ടിരി, ഫരീദ് റഹ്മാനി, നൗഷാദ് പുഞ്ച, ഡോ. റഷീദ് അഹമ്മദ്, ഇടയ്‌ക്കെല്ലാം സലാം ഫൈസി ഒളവട്ടൂര്&#x200d; തുടങ്ങിയവരുമൊത്ത് പല ദിക്കിലും സഞ്ചരിച്ചു. അനേകം സ്ഥാപനങ്ങള്&#x200d; കണ്ടു. ഒടുവില്&#x200d; 2014 ഫെബ്രുവരില്&#x200d; &#8216;ഹിമ&#8217;യുടെ ശിലാസ്ഥാപനം മുഖ്യരക്ഷാധികാരി സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്&#x200d; നിര്&#x200d;വഹിച്ചു. സമസ്ത പ്രസിഡണ്ട് സി. കോയക്കുട്ടി മുസ്‌ലിയാര്&#x200d; പ്രാര്&#x200d;ത്ഥിച്ചു. സമസ്ത ജനറല്&#x200d; സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്&#x200d; മുസ്‌ലിയാര്&#x200d; മുഖ്യപ്രഭാഷണവും ചെയ്തു.</p>
<p>ഡോക്ടര്&#x200d;മാരും നഴ്‌സുമാരും മറ്റു പരിചാരകരും ക്ലിനിക്കുമെല്ലാമുള്ള ഒരു ടൂറിസ്റ്റ് വില്ലേജ് പോലെ &#8216;ഹിമ&#8217; സ്‌നേഹത്തിന്റെ മഞ്ഞുവീഴ്ത്തുന്നു. ജീവിതപ്പെരുവഴിയില്&#x200d;നിന്ന് രാജസിംഹാസനത്തിലേക്കെന്നപോലെ അഗതികളില്&#x200d; അഭയത്തിന്റെ ആഹ്ലാദം തുടിക്കുന്നു.</p>
<p>മൂന്ന് ഏക്കര്&#x200d; ഭൂമിയും കെട്ടിടനിര്&#x200d;മാണത്തിനായി ഒരു കോടി രൂപയും ബാപ്പു ഹാജി &#8216;ഹിമ&#8217; എന്ന സ്വപ്‌നത്തിനു നീക്കിവെച്ചു. ഏതോ കുടുംബങ്ങളുടെ നീരസങ്ങളില്&#x200d;, ജീവിത നൈരാശ്യങ്ങളില്&#x200d; തെരുവിലെറിയപ്പെട്ട 32 അന്തേവാസികള്&#x200d; ഹിമയുടെ നന്മയായി ഇപ്പോഴുണ്ട്. നൂറു വൃക്ക രോഗികള്&#x200d;ക്കെങ്കിലുമുതകുന്ന ഡയാലിസിസ് സെന്റര്&#x200d; ഉള്&#x200d;പ്പെടെയുള്ള വന്&#x200d;പദ്ധതികള്&#x200d; ഹിമയുടെ മുറ്റത്തുയരുന്നു. സപ്തതി കഴിഞ്ഞ മാലതിയമ്മയും പാത്തുമ്മയും ദേവനാരായണനുമെല്ലാം ബാപ്പു ഹാജിയുടെ &#8216;ഹിമ&#8217;കണങ്ങളില്&#x200d; സുഖസുഷുപ്തി കൊള്ളുന്നു. ദശകങ്ങള്&#x200d; കാളികാവ് പഞ്ചായത്ത് പ്രസിഡണ്ടായപ്പോള്&#x200d; പഞ്ചായത്തിനാസ്ഥാനവും എങ്ങും വെള്ളവും വെളിച്ചവുമായി. നാലു പതിറ്റാണ്ടിലേറെ പഞ്ചായത്ത് മുസ്‌ലിംലീഗ് പ്രസിഡണ്ടായപ്പോള്&#x200d; പാര്&#x200d;ട്ടി ആസ്ഥാനങ്ങള്&#x200d; ഉയര്&#x200d;ന്നു. കാളികാവ് സഹകരണ ബാങ്കിനെ &#8216;ബാപ്പു ഹാജിയുടെ ബാങ്ക്&#8217; എന്നു നാട്ടുകാര്&#x200d; വിളിച്ചു. പതിറ്റാണ്ടുകള്&#x200d; മുസ്‌ലിംലീഗിന്റെ നിലമ്പൂര്&#x200d; മണ്ഡലം പ്രസിഡണ്ടും ജില്ലാ കമ്മിറ്റി അംഗവും സംസ്ഥാന കൗണ്&#x200d;സിലറുമായി. പ്രഭാഷകരെയും എഴുത്തുകാരെയും ഇഷ്ടപ്പെട്ടു. അവരെത്തേടി ഏതു മലകയറിയും ചെന്നു. തനിക്കു പ്രിയപ്പെട്ട വിഷയത്തിലോ താനിഷ്ടപ്പെടുന്ന എഴുത്തുകാരന്റെയോ പുസ്തക പ്രകാശനം അറിഞ്ഞാല്&#x200d; അതിന്റെ സങ്കേതത്തിലേക്ക് വാഹനമെടുത്ത് പോയി സ്വന്തമാക്കും. ഒരു പത്തു കോപ്പിയെങ്കിലും വിലക്ക് വാങ്ങി വായിക്കുന്നവര്&#x200d;ക്ക് സമ്മാനിക്കും. ഇതേ ആഹ്ലാദം നായാട്ടിലും കാളപൂട്ടിലും സമ്മേളനങ്ങള്&#x200d;ക്ക് പോകുന്നതിലും. അസ്സല്&#x200d; ഏറനാടന്&#x200d; മാപ്പിള. എട്ടര പതിറ്റാണ്ടോളമായ ബാപ്പു ഹാജിയുടെ ജീവിതം ചരിത്രത്തിലെ എണ്ണമറ്റ മുഹൂര്&#x200d;ത്തങ്ങള്&#x200d;ക്ക് സാക്ഷിയാണ്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bappu-haji-special-story-weekend-new.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കവിതയിലെ പ്രസാദ മധുരം</title>
		<link>https://www.chandrikadaily.com/chandrika-weekend-story-about-late-poet-mn-paloor.html</link>
					<comments>https://www.chandrikadaily.com/chandrika-weekend-story-about-late-poet-mn-paloor.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 14 Oct 2018 07:15:58 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[mn paloor]]></category>
		<category><![CDATA[POET]]></category>
		<category><![CDATA[WEEKEND]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=106908</guid>

					<description><![CDATA[ആധുനിക കവിതയുടെ വിളംബരം നടത്തിയ പ്രമുഖരില്&#x200d; ഒരാളാണ് എം.എന്&#x200d; പാലൂര്&#x200d;. കാല്&#x200d;പനികതയുടെ തെളിനിലാവിന് പകരം പരുക്കന്&#x200d;ജീവിതത്തിന്റെ പകര്&#x200d;ന്നാട്ടം കവിതയില്&#x200d; പ്രത്യക്ഷപ്പെട്ടിരുന്ന കാലത്താണ് പാലൂര്&#x200d; രംഗപ്രവേശം ചെയ്യുന്നത്. എന്നാല്&#x200d; മറ്റു കവികളില്&#x200d; നിന്ന് വ്യത്യസ്തമായ ആശയമണ്ഡലവും സാമൂഹിക പരിതസ്ഥിതിയും ജീവിതഗതിയും പാലൂരിന് കവിതയുടെ പശ്ചാത്തലമായി ഉണ്ടായിരുന്നു. എന്തെല്ലാം കാര്യങ്ങളിലാണ് പാലൂര്&#x200d; കുട്ടിക്കാലം മുതല്&#x200d; വ്യാപരിച്ചത് എന്നാലോചിക്കുമ്പോള്&#x200d; അത്ഭുതം തോന്നും. കഥകളി, കൂടിയാട്ടം, വേദപഠനം, ജ്യോതിഷം, മഹാഭാരത പാരായണം, അക്ഷരശ്ലോകം ഇങ്ങനെ കവിതയെ കൂടെ നിര്&#x200d;ത്താന്&#x200d; പര്യാപ്തമായ വിപുലമായ സന്നാഹങ്ങള്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>ആധുനിക കവിതയുടെ വിളംബരം നടത്തിയ പ്രമുഖരില്&#x200d; ഒരാളാണ് എം.എന്&#x200d; പാലൂര്&#x200d;. കാല്&#x200d;പനികതയുടെ തെളിനിലാവിന് പകരം പരുക്കന്&#x200d;ജീവിതത്തിന്റെ പകര്&#x200d;ന്നാട്ടം കവിതയില്&#x200d; പ്രത്യക്ഷപ്പെട്ടിരുന്ന കാലത്താണ് പാലൂര്&#x200d; രംഗപ്രവേശം ചെയ്യുന്നത്. എന്നാല്&#x200d; മറ്റു കവികളില്&#x200d; നിന്ന് വ്യത്യസ്തമായ ആശയമണ്ഡലവും സാമൂഹിക പരിതസ്ഥിതിയും ജീവിതഗതിയും പാലൂരിന് കവിതയുടെ പശ്ചാത്തലമായി ഉണ്ടായിരുന്നു. എന്തെല്ലാം കാര്യങ്ങളിലാണ് പാലൂര്&#x200d; കുട്ടിക്കാലം മുതല്&#x200d; വ്യാപരിച്ചത് എന്നാലോചിക്കുമ്പോള്&#x200d; അത്ഭുതം തോന്നും. കഥകളി, കൂടിയാട്ടം, വേദപഠനം, ജ്യോതിഷം, മഹാഭാരത പാരായണം, അക്ഷരശ്ലോകം ഇങ്ങനെ കവിതയെ കൂടെ നിര്&#x200d;ത്താന്&#x200d; പര്യാപ്തമായ വിപുലമായ സന്നാഹങ്ങള്&#x200d; അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു. ഇതിനൊക്കെ പുറമെ ദാരിദ്ര്യവും! ഇല്ലത്തെ കഷ്ടപ്പാടില്&#x200d;നിന്ന് മോചനം തേടിയാണ് നാടുമുഴുവന്&#x200d; അലഞ്ഞത്. ചെറുപ്പത്തില്&#x200d; ജോലിയുടെ ഭാഗമായി കഥകളി പഠിച്ചു. പ്രസിദ്ധനായ പട്ടിക്കാംതൊടി രാമുണ്ണി മേനോന്റെ കീഴില്&#x200d; മൂന്ന് വര്&#x200d;ഷം പഠിച്ചു. പിന്നീട് വാഴേങ്കട കുഞ്ചുനായരുടെ കീഴിലും. രാമുണ്ണി മേനോന്റെ ചിട്ടയും നിശ്ചയദാര്&#x200d;ഢ്യവും മറ്റും പാലൂര്&#x200d; തന്റെ ആത്മകഥയില്&#x200d; അനുസ്മരിച്ചിട്ടുണ്ട്. മഹോദരം പിടിപെട്ട് ഏറെ ക്ലേശങ്ങള്&#x200d; സഹിച്ചാണ് പട്ടിക്കാംതൊടി മരിച്ചത്. ഗുരുവിന് ചികിത്സ നല്&#x200d;കാന്&#x200d; പാലൂര്&#x200d; ശ്രമിച്ചിരുന്നു. എന്നാല്&#x200d; അതൊന്നും അനുസരിക്കാന്&#x200d; പട്ടിക്കാംതൊടി തയാറായില്ല. വേദന അനുഭവിച്ചുള്ള ഗുരുവിന്റെ മരണം പാലൂരിന്റെ മനസ്സില്&#x200d; തീരാവേദനയായി. മുംബൈ നഗരവാസവും അവിടെ ഏര്&#x200d;പ്പെട്ട ജോലികളും പാലൂരിനെ ഏറെ സ്വാധീനിച്ചിട്ടുണ്ടാവും. അങ്ങനെയാണ് പേടിതൊണ്ടന്&#x200d;, തീര്&#x200d;ത്ഥയാത്ര തുടങ്ങിയ കവിതകള്&#x200d; ജനിക്കുന്നത്. എന്&#x200d;.വി കൃഷ്ണവാരിയരുടെയും എന്&#x200d;.എന്&#x200d; കക്കാടിന്റെയും മറ്റും സരണിയില്&#x200d; സഞ്ചരിക്കുകയും എന്നാല്&#x200d; പലപ്പോഴും സ്വന്തമായ പാത മാത്രം തെരഞ്ഞെടുക്കുകയും ചെയ്തതാണ് പാലൂരിന്റെ സവിശേഷത.<br />
പാലൂര്&#x200d; ഉഷസ്സിനെ പറ്റി പറയുമ്പോള്&#x200d; ആയിരം സൗവര്&#x200d;ണമണ്ഡലത്തെ പറ്റി പറഞ്ഞ അക്കിത്തത്തെ ഓര്&#x200d;ക്കാതിരിക്കാനാവില്ല. കക്കാടിന്റെ വഴി വെട്ടുന്നവരെയും കാണാതിരിക്കാന്&#x200d; പറ്റില്ല. നഗരത്തിന്റെ ഇരമ്പല്&#x200d; പാലൂരിന്റെ കവിതകളില്&#x200d; കാണാം. സ്വന്തം ചുറ്റുപാടില്&#x200d; നിന്നുകൊണ്ട് ലോകം കാണുന്ന കവിയുടെ ചിത്രമാണ് &#8216;പേടിതൊണ്ടന്&#x200d;&#8217;, &#8216;തീര്&#x200d;ത്ഥയാത്ര&#8217; എന്നീ കവിതകളില്&#x200d; കാണാന്&#x200d; സാധിക്കുക. മഹാഭാരതം പതിനെട്ടു തവണ വായിച്ച പാലൂരിന് നിര്&#x200d;മ്മമത ഉണ്ടായില്ലെങ്കിലേ അത്ഭുതപ്പെടേണ്ടതുള്ളു. അദ്ദേഹം സഹജീവികളുടെ ദുരിതം കണ്ടു. സഹാനുഭൂതിയോടെയായിരുന്നു ആ കാഴ്ച. എന്നാല്&#x200d; ലോകത്തിന്റെ മുന്നോട്ടുള്ള കുതിപ്പും കിതപ്പും നിര്&#x200d;മ്മമതയോടെ വീക്ഷിക്കുകയും ചെയ്തു. ഒരു ദൂനത കണ്ടാലുരുകും മിഴികളുള്ള കവി എന്നാണ് വൈലോപ്പിള്ളി പാലൂരിനെ വിശേഷിപ്പിച്ചിട്ടുള്ളത്.<br />
ആക്ഷേപഹാസ്യത്തിന്റെയും ക്രൂരമായ പരിഹാസത്തിന്റെയും അംശങ്ങള്&#x200d; പാലൂരിന്റെ കവിതക്ക് ഊര്&#x200d;ജ്ജം പകര്&#x200d;ന്നതായി കാണാം. &#8216;അവന്&#x200d; ഇരുപതാം നൂറ്റാണ്ടിലിപ്പോള്&#x200d; അനാസിനാക്കുന്നു പ്രധാന ഭക്ഷണം&#8217; എന്നെഴുതുമ്പോള്&#x200d; യുവത്വത്തിന്റെ അലസതയിലും പൊള്ളത്തരങ്ങളിലുമാണ് അമ്പു തറക്കുന്നത്.<br />
മനുഷ്യനെ അദ്ദേഹം സ്്‌നേഹിച്ചു. എന്നാല്&#x200d; അവന്റെ നാട്യങ്ങളെ വെറുത്തു. കവിതയുടെ ലോകം അത്യന്തം വ്യത്യസ്തവും വിപുലവുമാക്കാന്&#x200d; പ്രവാസിജീവിതം പാലൂരിനെ പ്രാപ്തനാക്കി.<br />
നമ്പൂതിരിയെ മനുഷ്യനാക്കാന്&#x200d; ഇറങ്ങിപ്പുറപ്പെട്ട വി.ടി ഭട്ടതിരിപ്പാടിന്റെ ശിഷ്യന്&#x200d; എന്ന് സ്വയം പരിചയപ്പെടുത്തിയിരുന്ന പാലൂര്&#x200d; അനാചാരങ്ങളുടെ തടവറയില്&#x200d; നിന്ന് സമുദായത്തെ മോചിപ്പിക്കാന്&#x200d; ആഗ്രഹിച്ചു. കവിതകളില്&#x200d; അതിന്റെ അടയാളങ്ങള്&#x200d; കാണാം. വി.ടി ഭട്ടതിരിപ്പാട് മാത്രമല്ല, വിധവാ വിവാഹത്തിലൂടെ വിപ്ലവം സൃഷ്ടിച്ച എം.ആര്&#x200d;.ബിയുമായും പാലൂരിന് അടുത്ത ബന്ധം ഉണ്ടായിരുന്നു. മംഗളോദയത്തില്&#x200d; പ്രൂഫ് റീഡര്&#x200d; ആയി ജോലി ചെയ്തിരുന്ന എം.ആര്&#x200d;.ബിയെ കാണാന്&#x200d; പാലൂര്&#x200d; എത്തുമായിരുന്നു. വള്ളത്തോളിനെയും പാലൂര്&#x200d; നോക്കിക്കണ്ടു. ജി. ശങ്കരക്കുറുപ്പായിരുന്നു കവിതയുടെ ലോകത്ത് പാലൂര്&#x200d; ഇഷ്ടക്കാരനായി കണ്ട മറ്റൊരു കവി. വൈലോപ്പിള്ളി, കക്കാട്, കെ.പി നാരായണപ്പിഷാരടി എന്നിവരുമായുള്ള സൗഹൃദവും വിശേഷമായിരുന്നു. നാരായണപ്പിഷാരടി ഗുരുനാഥന്&#x200d; ആയിരുന്നെങ്കിലും സുഹൃത്തിനോടെന്ന പോലെ തുറന്നു പെരുമാറാന്&#x200d; ഇരുവര്&#x200d;ക്കും പ്രയാസമുണ്ടായിരുന്നില്ല. ഉറപ്പുള്ള ചിന്തകള്&#x200d; അതിനനുസരിച്ച രീതിയില്&#x200d; അവതരിപ്പിക്കാന്&#x200d; പാലൂരിന് കഴിഞ്ഞു. കവിതയുടെ താളവും വൃത്തനിബദ്ധമായ രൂപവും പാലൂരിന് നിര്&#x200d;ബന്ധമായിരുന്നു. കവിതയില്&#x200d; പറയുന്ന ജീവിതം ആധുനികമെങ്കിലും പഴയ ശ്ലോകത്തിന്റെ മാതൃക പിന്തുടരാന്&#x200d; അദ്ദേഹം ആഗ്രഹിച്ചു. കവിതപോലെ തന്നെ അക്ഷരശ്ലോകവും പാലൂരിന് പ്രിയപ്പെട്ടതായിരുന്നു. ആവശ്യമായ എത്രയോ ശ്ലോകങ്ങള്&#x200d; അദ്ദേഹത്തിന് മനപ്പാഠമായിരുന്നു. മുംബൈയില്&#x200d; അക്ഷരശ്ലോക സമിതിയുടെ മുഖ്യ കാര്യദര്&#x200d;ശിയായിരുന്നു പാലൂര്&#x200d;.<br />
റിയലിസത്തിന്റെയും നിയോറിയലിസത്തിന്റെയും ലോകത്ത് അഭിരമിച്ചുവെങ്കിലും കാല്&#x200d;പനികതയുടെ ലോകം പാലൂരിന് തികച്ചും അന്യമായിരുന്നില്ല. കൗമാരപ്രണയത്തിന്റെ ഭാവബന്ധുരമായ കവിതകള്&#x200d; അദ്ദേഹം രചിച്ചിട്ടുണ്ട്. പച്ചമാങ്ങ എന്ന സമാഹാരത്തില്&#x200d; ഇതുകാണാം.</p>
<p>ഉഷസ്സിന്റെ കവിത<br />
മുംബൈ മഹാനഗരത്തിലേക്ക്<br />
ഉഷസ്സിന്റെ കവിതയായി ആസ്വാദകഹൃദയത്തില്&#x200d; വെളിച്ചം പരത്താനായിരുന്നു പാലൂര്&#x200d; ആഗ്രഹിച്ചത്. ശുഭാപ്തി വിശ്വാസത്തിന്റെ തെളിച്ചം എന്നും ആ കാവ്യഹൃദയത്തെ താലോലിച്ചുകൊണ്ടിരുന്നു. ജീവിതാനുഭവങ്ങള്&#x200d; പാലൂരിനെ കണ്ണീര് കുടിപ്പിച്ചു പലപ്പോഴും. എന്നാല്&#x200d; അത്തരം അനുഭവങ്ങള്&#x200d; വിഷാദം ഉള്ളിലൊതുക്കുകയും ആഹ്ലാദിരേകം പുറത്തുകൊടുക്കുകയും ചെയ്തു. ഉഷസ്സേ, മനുഷ്യന്റെ സൗന്ദര്യസങ്കല്&#x200d;പമാകെ ക്കുഴച്ചാരു നിര്&#x200d;മിച്ചു നിന്നെ?<br />
എന്നിങ്ങനെ പ്രഭാതത്തിന്റെ പ്രകാശം കാണുന്ന കവിയെ പാലൂരില്&#x200d; കാണാം.<br />
ചോര തുടിക്കും ചെറുകൈയുകളെ പേറുക വന്നീ പന്തങ്ങള്&#x200d; എന്നെഴുതിയ വൈലോപ്പിള്ളിയെ പോലെ പിന്&#x200d;മുറക്കാര്&#x200d;ക്ക് വിശ്വാസത്തിന്റെയും ശക്തിയുടെയും പാരമ്പര്യത്തിന്റെയും പന്തം കൈമാറാന്&#x200d; പാലൂരും ആഗ്രഹിച്ചിരുന്നു.<br />
&#8216;പൊന്നുഷസ്സേ, വരൂ, നിന്നില്&#x200d;നിന്നും<br />
കൊളുത്തട്ടേ പത്തല്ല, നൂറല്ല, കത്തിജ്വലിക്കുന്ന<br />
പന്തങ്ങളെന്&#x200d; പിന്&#x200d;മുറക്കാര്&#x200d; വരും, ഞാനവര്&#x200d;ക്കായ്<br />
വഴിക്കൊക്കെയോരോ വെറും മണ്&#x200d;<br />
ചെരാതെങ്കിലും<br />
വെച്ചുപോകാന്&#x200d;&#8230;&#8230; അതാണെന്റെ മോഹം,<br />
അതാണെന്റെ ദാഹം&#8230;.അതാണെന്റെ ജീവന്റെ ശക്തിപ്രവാഹം&#8217;<br />
-എന്നിങ്ങനെ ആധുനിക ജീവിതത്തിന്റെ ശക്തിസൗന്ദര്യങ്ങള്&#x200d; കവിതയില്&#x200d; ആവാഹിക്കുമ്പോഴും പാരമ്പര്യത്തെ തള്ളിപ്പറയാന്&#x200d; പാലൂര്&#x200d; ഒരുങ്ങിയിരുന്നില്ല. പകരം അവിടെ നിന്ന് കരുത്ത് നേടാന്&#x200d; യത്‌നിക്കുകയും ചെയ്തു. പാരമ്പര്യത്തിന്റെ വെളിച്ചം സ്വീകരിക്കുമ്പോഴും അന്ധവിശ്വാസത്തെയും അനാചാരങ്ങളെയും പടിക്ക് പുറത്തുനിര്&#x200d;ത്താന്&#x200d; അദ്ദേഹം ശ്രദ്ധിച്ചിരുന്നു.<br />
ജോലി തേടി മുംബൈയിലേക്ക് പോയ പാലൂരിനെ കാത്തിരുന്നത് ദുരിതങ്ങള്&#x200d; തന്നെയായിരുന്നു. ഏത് പശ്ചാത്തലത്തില്&#x200d; നിന്നാണ് പാലൂരിന്റെ യാത്ര എന്നോര്&#x200d;ക്കണം. യാഥാസ്ഥിതിക നമ്പൂതിരി കുടുംബത്തില്&#x200d; നിന്നാണ് പാലൂര്&#x200d; ജീവിതം കരുപിടിപ്പിക്കാന്&#x200d; മുംബൈക്ക് പോകുന്നത്. അവിടെ വിമാനത്താവളത്തില്&#x200d; ഡ്രൈവറായി ജോലി നോക്കി. ഗ്രാമീണജീവിതത്തിന്റെ നിഷ്ഠകളും ആചാരങ്ങളും നിറഞ്ഞ ജീവിതത്തില്&#x200d; നിന്ന് മഹാനഗരത്തിലേക്കുള്ള പറിച്ചുനടല്&#x200d; ആ മനസ്സിനെ വല്ലാതെ ഉലച്ചിരിക്കണം.<br />
നഗരത്തിന്റെ മുഖം എപ്പോഴും മാറിക്കൊണ്ടിരിക്കും. വിശ്വാസ്യതയുടെ മാത്രമല്ല കാപട്യത്തിന്റെയും വഞ്ചനയുടെയും നിറവ്യത്യാസങ്ങള്&#x200d; മുംബൈ എന്ന പട്ടണത്തെ ഗ്രസിച്ചിരുന്നു. അക്കാലത്താണ് കവി അവിടെ എത്തുന്നത്. കുറൂര്&#x200d; നമ്പൂതിരിപ്പാടില്&#x200d; നിന്ന് 50 രൂപ കടം വാങ്ങിയാണ് പാലൂരിന്റെ മുംബൈ യാത്ര. പോകുന്നതിന് മുന്&#x200d;പ് മാതൃഭൂമിയില്&#x200d; പോയി എന്&#x200d;.വി കൃഷ്ണവാരിയരെ കണ്ടു. മുംബൈക്കുള്ള യാത്രയെ പറ്റി പറഞ്ഞുവെങ്കിലും ലോകം കണ്ട എന്&#x200d;.വിക്ക് അതത്ര പുതുമയുള്ള കാര്യമായി തോന്നിയില്ല. ഏതായാലും ധൈര്യം കൈവിടരുതെന്ന് ഉപദേശിച്ചു. കവതി വല്ലതും കയ്യിലുണ്ടോ എന്ന് ചോദിച്ചപ്പോള്&#x200d; ഒന്നു മനസ്സിലുള്ള കാര്യം പറഞ്ഞു. എന്&#x200d;.വി കടലാസുമായി വന്നു. പാലൂര്&#x200d; മനസ്സിലുള്ളത് കടലാസിലേക്ക് പകര്&#x200d;ത്തി. കള്ളന്&#x200d; എന്നായിരുന്നു കവിതയുടെ പേര്. മുംബൈയിലേക്കുള്ള ചാടിപ്പോക്കിന്റെ സന്ദര്&#x200d;ഭത്തില്&#x200d; തീര്&#x200d;ച്ചയായും മനസ്സില്&#x200d; വിരിയേണ്ട ഒരു കവിത തന്നെയായിരുന്നു അത്. കവിത വാങ്ങി വായിച്ച എന്&#x200d;.വി അകത്തേക്ക് പോയി. തിരികെ വന്ന് പതിനഞ്ചു രൂപ പാലൂരിന് നല്&#x200d;കി. മുംബൈയിലെ രാമവാരിയര്&#x200d;ക്ക് ഒരു എഴുത്തും. കക്കാടിനെയാണ് യാത്ര ചോദിക്കുന്നതിന്റെ ഭാഗമായി പിന്നെ കണ്ടത്. അവിടെ നിന്ന് ആകാശവാണിയില്&#x200d; പോയി ഉറൂബിനെ കണ്ടു. ഉറൂബ് വിവരങ്ങള്&#x200d; ചോദിച്ചറിഞ്ഞു. അപ്പോഴേക്ക് സമയം വൈകുന്നേരമായിരുന്നു. ഇന്ന് വീട്ടില്&#x200d; തങ്ങി നാളെ പുറപ്പെട്ടാല്&#x200d; മതിയെന്നായി ഉറൂബ്. അങ്ങനെ അന്ന് ഉറൂബിന്റെ വീട്ടില്&#x200d; കഴിച്ചുകൂട്ടി. അടുത്തദിവസം തൃശൂരേക്ക് മടങ്ങി. അവിടെ നിന്ന് മുംബൈയിലെ സുഹൃത്തിന് കമ്പിയടിച്ചു. ഉറൂബ് പുരുഷോത്തമന്&#x200d; നെടുങ്ങാടി (നാദിര്&#x200d;ഷാ) ക്ക് ഒരു കത്ത് നല്&#x200d;കിയിരുന്നു. മുംബൈ ശരിക്കും കവിയെ അത്ഭുതപ്പെടുത്തി. അലച്ചിലിന്റെയും അന്വേഷണത്തിന്റെയും നാളുകളായിരുന്നു മുംബൈയില്&#x200d; പാലൂരിനെ കാത്തിരുന്നത്. മലയാളി സുഹൃത്തുക്കള്&#x200d; ഉദാരശീലരായിരുന്നു. എന്നാല്&#x200d; പലര്&#x200d;ക്കും സഹായിക്കാനുള്ള സാമ്പത്തികാവസ്ഥ ഉണ്ടായിരുന്നില്ല. അതിനാല്&#x200d; പാലൂരിന്റെ ജോലി തേടിയുളള യാത്ര ഏറെ നീണ്ടു. ഒടുവില്&#x200d; അലക്‌സാണ്ടര്&#x200d; ഡോക്ക് എന്ന കമ്പനിയില്&#x200d; ഡ്രൈവറുടെ ജോലി കിട്ടി. ഈ സാഹചര്യത്തിലാണ് വിമാനത്താവളത്തില്&#x200d; ഒരു കവി എന്ന കവിത എഴുതുന്നത്. മറ്റു രാജ്യങ്ങളില്&#x200d; നിന്ന് ഭക്ഷ്യധാന്യങ്ങള്&#x200d; ഇറക്കുമതി ചെയ്യുന്ന കമ്പനിയായിരുന്നു അലക്‌സാണ്ടര്&#x200d; ഡോക്ക്. ധാരാളം ട്രക്കുകള്&#x200d; അവിടെയുണ്ട്. ഡ്രൈവര്&#x200d;മാര്&#x200d; വേണ്ടത്ര ഇല്ലതാനും. അങ്ങനെയാണ് പാലൂരിന് നറുക്ക് വീഴുന്നത്. ജോലി സ്ഥിരമായതോടെ ഒരു മാസം അവധിയെടുത്ത് നാട്ടിലെത്താന്&#x200d; തീരുമാനിച്ചു. അതിനിടെ എഴുതിയ കവിതകളെല്ലാം സമാഹരിച്ച് പുസ്തകമാക്കാന്&#x200d; തീരുമാനിച്ചു. 500 രൂപ ഇതിനായി മാറ്റിവെച്ചു. തുക ഗുരുനാഥന്&#x200d; കെ.പി നാരായണപ്പിഷാരടിക്ക് അയച്ചുകൊടുക്കുകയാണുണ്ടായത്. ഏതായാലും മുംബൈ എന്ന മഹാനഗരം പാലൂരിന് അഷ്ടിക്കുള്ള വക മാത്രമല്ല, സാഹിത്യരചനയ്ക്കുള്ള വഴിയും കാണിച്ചുകൊടുത്തു.</p>
<p>കോഴിക്കോട് വീണ്ടും<br />
എറണാകുളം പറവൂരിനടുത്ത് പാലൂര്&#x200d;മനയില്&#x200d; ജനിച്ച മാധവന്&#x200d; നമ്പൂതിരി എന്ന എം.എന്&#x200d; പാലൂര്&#x200d; മുംബൈ ജീവിതത്തിനുശേഷം താമസിക്കാന്&#x200d; തെരഞ്ഞെടുത്തത് കോഴിക്കോടാണ്. സ്‌നേഹത്തിന്റെയും സഹകരണത്തിന്റെയും നാട് എന്ന നിലക്കാണ് അങ്ങനെ ചെയ്തതെന്ന് പാലൂര്&#x200d; തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. 1990-ല്&#x200d; കോഴിക്കോട്ടെത്തുമ്പോള്&#x200d; എന്&#x200d;.എന്&#x200d; കക്കാട്, കെ.എ കൊടുങ്ങല്ലൂര്&#x200d;, തിക്കോടിയന്&#x200d; ഉള്&#x200d;പ്പെടെയുള്ളവര്&#x200d; സജീവമായിരുന്നു. കക്കാടിന്റെ പ്രേരണയിലാണ് പാലൂര്&#x200d; കോഴിക്കോട്ട് സ്ഥിരതാമസമാക്കാന്&#x200d; തീരുമാനിച്ചത്. പല വാടകവീടുകളില്&#x200d; താമസിച്ചു. 1990-ലാണ് കോവൂര്&#x200d; പെരളങ്കാവ് ക്ഷേത്രത്തിനടുത്ത് വീടുണ്ടാക്കിയത്. വീടിന് പാലൂര്&#x200d;മന എന്നുതന്നെ പേരിട്ടു. അടുത്ത തലമുറയിലെ പ്രമുഖ കവികളായ പി.എം നാരായണന്&#x200d;, പി.പി ശ്രീധരനുണ്ണി എന്നിവരായിരുന്നു അവസാനകാലത്ത് പാലൂരിന് കൂട്ടായി ഉണ്ടായിരുന്നത്. 1961-ല്&#x200d; സാഹിത്യസമിതി രൂപീകരിച്ചപ്പോള്&#x200d; തന്നെ പാലൂര്&#x200d; അതിന്റെ ഭാഗമായിരുന്നു. ഇടക്കാലത്ത് വൈസ് പ്രസിഡണ്ടായി. ആരോഗ്യം അനുവദിക്കാതെ വന്നപ്പോള്&#x200d; സി. രാജേന്ദ്രനും വൈസ് പ്രസിഡണ്ടിന്റെ ചുമതലകള്&#x200d; വഹിച്ചു. ഇടയ്ക്ക് കവിതകളും ശ്ലോകങ്ങളും എഴുതുമായിരുന്നുവെങ്കിലും ഏതാനും വര്&#x200d;ഷമായി ആരോഗ്യം മോശമായിരുന്നു. കഴിഞ്ഞ ഒരു വര്&#x200d;ഷക്കാലം പലപ്പോഴും ശയ്യാവലംബിയായി. ഭാര്യ ശാന്താകുമാരിയും മകള്&#x200d; സാവിത്രിയും മരുമകന്&#x200d; ഗണേശനും പൗത്രന്&#x200d; നാരായണനും അടങ്ങുന്ന കുടുംബത്തിന്റെ സ്വസ്ഥവൃത്തത്തിലായിരുന്നു പാലൂര്&#x200d; അവസാനനാളുകളില്&#x200d;. യാത്രകള്&#x200d; കുറഞ്ഞു. എങ്കിലും ശ്ലോകങ്ങള്&#x200d; എഴുതിയാല്&#x200d; പ്രിയപ്പെട്ടവര്&#x200d;ക്ക് അയച്ചുകൊടുക്കുന്ന പതിവ് ഉണ്ടായിരുന്നു. എല്ലാവര്&#x200d;ക്കും നന്ദി എന്ന പേരില്&#x200d; ഒരു കവിത പ്രഭാവര്&#x200d;മക്ക് അയച്ചുകൊടുത്തതായി അദ്ദേഹം അനുസ്മരിച്ചിട്ടുണ്ട്. പാലൂരിന്റെ കത്തുകളെപറ്റി അക്കിത്തവും പറയുകയുണ്ടായി.<br />
പാലൂരു മാധവന്&#x200d;, സാക്ഷാല്&#x200d;<br />
ബാലചന്ദ്രസമപ്രഭന്&#x200d;<br />
എന്ന് സ്വയം വിശേഷിപ്പിച്ച പാലൂര്&#x200d; ആത്മവിശ്വാസത്തിന്റെ നിറകുടമായിരുന്നു. കവിതയുടെ ലോകത്ത് താന്&#x200d; എങ്ങനെ അടയാളപ്പെടുത്തപ്പെടുമെന്ന് പാലൂരിന് അറിയാമായിരുന്നു. അത്ര അചഞ്ചലമായിരുന്നു കാവ്യലോകത്തെ അദ്ദേഹത്തിന്റെ വിശ്വാസം. പാരമ്പര്യത്തിന്റെ ഊര്&#x200d;ജം കവിതയിലേക്ക് ആവാഹിച്ച തലമുറയിലെ ഒരു കണ്ണി കൂടിയാണ് പാലൂര്&#x200d; കടന്നുപോകുമ്പോള്&#x200d; ഓര്&#x200d;മയാകുന്നത്. കലികാലം എന്ന സമാഹാരത്തിലൂടെ ശ്രദ്ധേയനായ പാലൂര്&#x200d; ആധുനിക ജീവിതത്തിന്റെ സങ്കീര്&#x200d;ണതകള്&#x200d; ശക്തമായും ഫലപ്രദമായും അപഗ്രഥിക്കുകയുണ്ടായി. അതിന്റെ വെളിച്ചവും തെളിച്ചവും ആ കാവ്യവഴിയെ ശോഭനമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/chandrika-weekend-story-about-late-poet-mn-paloor.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>യെസ് യുവറോണര്&#x200d;  ഹാപ്പിയാണ്, പക്ഷെ&#8230;</title>
		<link>https://www.chandrikadaily.com/yes-your-owner-hadiya-chandrika-weekend-story.html</link>
					<comments>https://www.chandrikadaily.com/yes-your-owner-hadiya-chandrika-weekend-story.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 18 Mar 2018 16:29:14 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[articles]]></category>
		<category><![CDATA[chandrika]]></category>
		<category><![CDATA[WEEKEND]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=75583</guid>

					<description><![CDATA[ലുഖ്മാന്&#x200d; മമ്പാട് എനിക്ക് സ്വാതന്ത്ര്യം വേണം. ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ പരമോന്നത നീതിപീഠത്തിന്റെ അകത്തളം പ്രകമ്പനം കൊണ്ടു. മതത്തിനും ജാതിക്കും വര്&#x200d;ഗത്തിനും അപ്പുറം ലോകത്തെ മനുഷ്യാവകാശ കുതുകികളുടെ ഹൃദയാന്തരാളം മന്ത്രിച്ചു; ഹാദിയ. ആ പേര് കേട്ടാല്&#x200d; രാജ്യത്തെ സാമാന്യ പൊതു ബോധമുള്ളവരെല്ലാം തിരിച്ചറിയുന്നൊരാളായി ഒരു സാധാരണ പെണ്&#x200d;കുട്ടി മാറിയത് യാദൃശ്ചികമല്ല. കോട്ടയം വൈക്കത്തെ അശോകന്&#x200d;പൊന്നമ്മ ദമ്പതികളുടെ ഏകമകളാണ് അഖില എന്ന ഹാദിയ. ഭരണകൂടവും ന്യായാധിപന്മാരും നീതിപാലകരും ചില തല്&#x200d;പര കക്ഷികളും ചേര്&#x200d;ന്ന് രാജ്യത്തിന്റെ ഭരണഘടനയെ പിച്ചിച്ചീന്താന്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p><strong>ലുഖ്മാന്&#x200d; മമ്പാട്</strong></p>
<p>എനിക്ക് സ്വാതന്ത്ര്യം വേണം. ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ പരമോന്നത നീതിപീഠത്തിന്റെ അകത്തളം പ്രകമ്പനം കൊണ്ടു. മതത്തിനും ജാതിക്കും വര്&#x200d;ഗത്തിനും അപ്പുറം ലോകത്തെ മനുഷ്യാവകാശ കുതുകികളുടെ ഹൃദയാന്തരാളം മന്ത്രിച്ചു; ഹാദിയ. ആ പേര് കേട്ടാല്&#x200d; രാജ്യത്തെ സാമാന്യ പൊതു ബോധമുള്ളവരെല്ലാം തിരിച്ചറിയുന്നൊരാളായി ഒരു സാധാരണ പെണ്&#x200d;കുട്ടി മാറിയത് യാദൃശ്ചികമല്ല. കോട്ടയം വൈക്കത്തെ അശോകന്&#x200d;പൊന്നമ്മ ദമ്പതികളുടെ ഏകമകളാണ് അഖില എന്ന ഹാദിയ. ഭരണകൂടവും ന്യായാധിപന്മാരും നീതിപാലകരും ചില തല്&#x200d;പര കക്ഷികളും ചേര്&#x200d;ന്ന് രാജ്യത്തിന്റെ ഭരണഘടനയെ പിച്ചിച്ചീന്താന്&#x200d; ശ്രമിച്ചപ്പോള്&#x200d; നിശ്ചയദാര്&#x200d;ഢ്യത്തോടെ നിന്നു അവള്&#x200d;. സ്വതന്ത്ര ഇന്ത്യയുടെ എഴുപതാണ്ടിനിടെ സംഭവിച്ചിട്ടില്ലാത്ത വിവേചനത്തിന് ഇരയാക്കപ്പെട്ട അവള്&#x200d;ക്ക് പരമോന്നത നീതിപീഠം ഇടപെട്ടാണ് മനുഷ്യാവകാശവും ജീവിതവും നല്&#x200d;കിയത്. വിവാഹം അസാധുവാക്കാന്&#x200d; ഒരു കോടതിക്കും അധികാരമില്ലെന്ന സുപ്രീം കോടതി ഉത്തരവിനെ തുടര്&#x200d;ന്ന് മൂന്നു ദിവസത്തെ ലീവ് ചോദിച്ചു വാങ്ങിയാണ് സേലത്തെ കോളജില്&#x200d; നിന്ന് ഷെഫിന്&#x200d; ജഹാന്&#x200d; നാട്ടിലേക്ക് കൂട്ടിക്കൊണ്ട് വന്നത്. കൊല്ലത്ത് പോയി വീട്ടുകാരെ കണ്ട് സേലത്തേക്ക് മടങ്ങും വഴിയാണ് മാധ്യമ പ്രവര്&#x200d;ത്തകര്&#x200d;ക്ക് വിരുന്നൊരുക്കി നന്ദി പറയാന്&#x200d; കോഴിക്കോട്ടെത്തിയത്. മനുഷ്യാവകാശത്തിനും മൗലികാവകാശത്തിനും വേണ്ടി ചരിത്രത്തില്&#x200d; തുല്ല്യയില്ലാത്ത പോരാട്ടത്തിലൂടെ ഇന്ത്യന്&#x200d; പൗരന്റെ അന്തസ് കാത്ത വര്&#x200d;ത്തമാനം പറഞ്ഞു തുടങ്ങുമ്പോള്&#x200d; ക്ഷമാപണവും മേമ്പൊടി ചേര്&#x200d;ന്നു. അപ്രിയ സത്യങ്ങളും നോവും കടപ്പാടും പ്രത്യാശയും മിന്നിത്തെളിയുന്ന വാക്കുകള്&#x200d;ക്കൊപ്പം സമൂഹത്തിലേക്ക് എറിയുന്ന ചോദ്യങ്ങള്&#x200d; പലയിടത്തും ചെന്നുകൊള്ളുന്നു.</p>
<p><strong>? രാജ്യമാകെ ഉറ്റുനോക്കിയ നീണ്ട നിയമ പോരാട്ടത്തിനൊടുവില്&#x200d; സുപ്രീം കോടതിയില്&#x200d; നിന്ന് അനുകൂല വിധിവന്നപ്പോള്&#x200d; എന്തു തോന്നി.</strong></p>
<p>തുല്ല്യനീതിയും സ്വാതന്ത്ര്യവും ഉറപ്പാക്കുന്ന ഭരണഘടനയുള്ള രാജ്യമാണ് നമ്മുടേത്. എന്നിട്ടും ഒരിന്ത്യന്&#x200d; പൗരയായ എന്റെ കാര്യത്തില്&#x200d; സുപ്രീം കോടതിവരെ പോവേണ്ടി വന്നു. രണ്ടു സ്വാതന്ത്ര്യത്തിനായാണ് നിയമ പോരാട്ടം നടത്തിയത്. ഒന്ന് ശരിയെന്ന് തോന്നുന്ന മതം സ്വീകരിക്കാനും മറ്റൊന്ന് ഇഷ്ടപ്പെട്ട് തെരഞ്ഞെടുത്ത പങ്കാളിക്കൊപ്പം ജീവിക്കാനും. രണ്ടും പരമോന്നത കോടതി അനുവദിച്ചു തന്നപ്പോള്&#x200d; സന്തോഷമായി. ഇതുമായി ബന്ധപ്പെട്ടുയര്&#x200d;ന്നുവന്ന വിവാദങ്ങളും അനാവശ്യമായ വലിച്ചിഴക്കലുമൊക്കെ വേദനയുണ്ടാക്കുന്നതാണ്. എനിക്ക് ഏറ്റവും പ്രിയപ്പെട്ട എന്റെ മാതാപിതാക്കളും കൂടെയുണ്ടായിരുന്നെങ്കില്&#x200d; ഇതിലേറെ സന്തോഷമാകുമായിരുന്നു.</p>
<p><strong>? സുപ്രീം കോടതിയില്&#x200d; നല്&#x200d;കിയ സത്യവാങ്മൂലത്തില്&#x200d; മാതാപിതാക്കളെ കുറിച്ച് അത്രനല്ല അഭിപ്രായമല്ലല്ലോ പറയുന്നത്.</strong></p>
<p>ഞാനറിയുന്ന എന്റെ മാതാപിതാക്കള്&#x200d; ഇങ്ങനെയൊന്നുമല്ല. എനിക്ക് ഏറെ പ്രിയപ്പെട്ടവരാണവര്&#x200d;. അവര്&#x200d;ക്കും അങ്ങിനെതന്നെയാണ്. ഇപ്പോഴും അവരില്&#x200d; നിന്നു വിട്ടുനില്&#x200d;ക്കാന്&#x200d; ആഗ്രഹിക്കുന്നില്ല. മാതാപിതാക്കളോട് ഇങ്ങനെ പാടില്ല, ഞാന്&#x200d; ചെയ്തത് തെറ്റായിപ്പോയി, അവരെ കഷ്ടപ്പെടുത്തുന്നു തുടങ്ങിയ അഭിപ്രായങ്ങളൊക്കെ സോഷ്യല്&#x200d; മീഡിയയിലൊക്കെ കാണാനിടയായി. എന്നോടുള്ള ഇഷ്ടം മുതലെടുത്ത് ചില ദേശവിരുദ്ധ ശക്തികള്&#x200d; അവരെ ഉപയോഗപ്പെടുത്തുകയായിരുന്നു എന്നാണ് എനിക്ക് തോന്നുന്നത്. അവരുടെ രാഷ്ട്രീയ നിലപാടു വിജയിപ്പിക്കാന്&#x200d; എന്റെ അച്ഛനെയും അമ്മയെയും ഉപയോഗപ്പെടുത്തിയവരെ കുറിച്ച് ഇപ്പോള്&#x200d; ഏറെക്കുറെ എല്ലാവര്&#x200d;ക്കും ബോധ്യമുണ്ടായിട്ടുണ്ടാവും.</p>
<p>മതവിശ്വാസമൊന്നും ഇല്ലാത്ത ആളായിരുന്നു അച്ഛന്&#x200d;. അമ്മ അമ്പലത്തിലൊക്കെ പോയിരുന്നു. ഏകെ മകളായ ഞാന്&#x200d; അവരുടെ താല്&#x200d;പര്യത്തില്&#x200d; നിന്ന് മാറുമ്പോള്&#x200d; അവര്&#x200d;ക്കും വിഷമം കാണും. അതെനിക്കും മനസ്സിലാകും. കോളജില്&#x200d; പഠിക്കുമ്പോള്&#x200d; ഹോസ്റ്റലിലെ എന്റെ കൂട്ടുകാരികളില്&#x200d; നിന്ന് ഇസ്‌ലാമിനെ കുറിച്ച് മനസ്സിലാക്കിയും ആഴത്തില്&#x200d; പഠിച്ചുമാണ് മുസ്‌ലിമാവാന്&#x200d; തീരുമാനിക്കുന്നത്. 2013ല്&#x200d; മനസ്സില്&#x200d; മുസ്‌ലിമായി (ഖലിമ ചൊല്ലി) ജീവിക്കാന്&#x200d; തുടങ്ങിയിരുന്നു. അപ്പോള്&#x200d; വിവാഹത്തെ കുറിച്ചുള്ള ചിന്തകളൊന്നും മനസ്സിലില്ല. രണ്ടു വര്&#x200d;ഷത്തിന് ശേഷമാണ് എന്റെ വിശ്വാസത്തെ കുറിച്ച് മാതാ പിതാക്കളെ അറിയിക്കുന്നത്. തുടര്&#x200d;ന്നും ദിവസം രണ്ടു തവണയെങ്കിലും ഫോണില്&#x200d; സംസാരിക്കാറുണ്ടായിരുന്നു.</p>
<p><strong>? പിന്നെ എപ്പോഴാണ് ഇതിന് മാറ്റം വരുന്നത്</strong></p>
<p>ആരെയെങ്കിലും ഇഷ്ടപ്പെട്ട് വിവാഹം കഴിക്കാന്&#x200d;വേണ്ടിയായിരുന്നില്ല എന്റെ മതംമാറ്റം. എനിക്ക് ശരിയെന്ന് തോന്നുന്ന ഒരു വിശ്വാസത്തിലേക്ക് മാറുകയായിരുന്നു. ആ വിശ്വാസം അനുസരിച്ച് ജീവിച്ചില്ലെങ്കിലും നമുക്ക് ശരിയെന്ന് തോന്നുന്നൊരു കാര്യം പ്രവര്&#x200d;ത്തിക്കാന്&#x200d; കഴിയാതെ വരുന്നതും നമുക്കെല്ലാവര്&#x200d;ക്കും ഒരു ബുദ്ധിമുട്ടല്ലേ. അത്തരമൊരു അവസ്ഥയിലാണ് ഞാന്&#x200d; വിശ്വസിക്കുന്ന കാര്യം ശരിക്കും പുറംലോകത്തെ അറിയിക്കണമെന്ന് തീരുമാനിച്ചത്. ഇതോടെ എന്റെ വസ്ത്രധാരണ രീതി പൂര്&#x200d;ണമായും മാറ്റി. ഹിജാബൊക്കെ ധരിച്ച് ശരിയായി ശരീരം മറിച്ചതോടെയാണ് യഥാര്&#x200d;ത്ഥ പ്രശ്‌നങ്ങള്&#x200d; തുടങ്ങിയത്. പലരും അതിന്റെ ആവശ്യമുണ്ടോയെന്നൊക്കെ ചോദിക്കുന്നു. ആവശ്യമില്ലേ. നമ്മള്&#x200d; ഇഷ്ടപ്പെട്ട് തിരഞ്ഞെടുത്തൊരു രീതിയില്&#x200d; നമുക്ക് ജീവിക്കാനാവേണ്ടേ. അല്ലെങ്കില്&#x200d; നമ്മുടെയൊക്കെ ജീവിതം എങ്ങനെയാണ് പൂര്&#x200d;ണമാവുക. നിനക്കിങ്ങനെ ഡ്രസ് ചെയ്തൂടേ, ഇങ്ങനെ നടന്നൂടെ എന്നൊക്കെയാണ് ചിലരുചെ ചോദ്യങ്ങള്&#x200d;. ഇതൊക്കെ അവരവരുടെ ഇഷ്ടമല്ലേ. നമുക്ക് അതില്&#x200d; അഭിപ്രായം പറയാമെന്നുണ്ടെങ്കിലും ശരിക്കും ഇതൊക്കെ അവരവരുടെ ഇഷ്ടമല്ലേ. അവരവരുടെ കാര്യം തീരുമാനിക്കുന്നത് അതാതു വ്യക്തികളല്ലേ. നമ്മുടെ ഭരണഘടനയും മനുഷ്യന്റെ സാമാന്യ ബോധവുമൊക്കെ അതല്ലേ വ്യക്തമാക്കുന്നത്. വേഷമൊക്കെ മാറ്റിയതോടെ ധൈര്യത്തോടെ വീട്ടില്&#x200d; പോകുന്നത് സുരക്ഷിതമായിരുന്നില്ല. അങ്ങനെയാണ് 2016 ജനുവരി ആദ്യം വീട്ടില്&#x200d; നിന്ന് വിട്ടുനില്&#x200d;ക്കേണ്ട സാഹചര്യമുണ്ടായത്. അതിന് ശേഷവും ഫോണില്&#x200d; ബന്ധപ്പെടാനും പരസ്പരം സുഖവിവരങ്ങള്&#x200d; തിരിക്കാനും സമയം കണ്ടെത്തിയിരുന്നു. സേലത്തെ പഠനം കഴിഞ്ഞ് കൂട്ടുകാരികളായ ഫസീനക്കും ജസീനക്കുമൊപ്പം പെരിന്തല്&#x200d;മണ്ണയില്&#x200d; കഴിയുമ്പോള്&#x200d; തന്നെ കാണാനില്ലെന്ന് കാണിച്ച് അച്ഛന്&#x200d; ഹൈക്കോടതിയില്&#x200d; ആദ്യം 2016 ജനുവരി 19ന് ഹേബിയസ് കോര്&#x200d;പ്പസ് ഹര്&#x200d;ജി നല്&#x200d;കുന്നത്. ബാഹ്യ ഇടപെടലും മറ്റും ഉണ്ടാകുന്നത് ഈ സമയം മുതലാണ്. മകള്&#x200d; സ്വതന്ത്ര ഇച്ഛാശക്തിയില്&#x200d; പ്രവര്&#x200d;ത്തിക്കുന്നതല്ലെന്നും ആരേേുടെയാ പ്രേരണയാല്&#x200d; മതം മാറിയതാണെന്നുമൊക്കെയാണ് കോടതിയോട് പറഞ്ഞത്. താന്&#x200d; സ്വന്തം ഇഷ്ടപ്രകാരം മതം മാറിയതാണെന്നും സ്വതന്ത്രമായി പോകാന്&#x200d; അനുവദിക്കണമെന്നുമൊക്കെ വിശദീകരിച്ചു. തന്റെ സുഹൃത്തുക്കളുടെ സമയബന്ധിതമായ പ്രാര്&#x200d;ഥനകളും നല്ല സ്വഭാവവും കണ്ടാണ് ഇസ്‌ലാമിനെ അറിയാന്&#x200d; ശ്രമിച്ചത്. നിരന്തരമായ വായനയും ഇതേക്കുറിച്ചുള്ള വീഡിയോകളും കണ്ടപ്പോള്&#x200d; അതില്&#x200d; ആകൃഷ്ടയായി സ്വയം ഇസ്‌ലാം മതം സ്വീകരിക്കുകയായിരുന്നു. ആരും തടഞ്ഞുവച്ചിട്ടില്ലെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്&#x200d; 2016 ജനുവരി 25ന് ആദ്യത്തെ ഹേബിയസ് കോര്&#x200d;പ്പസ് തള്ളി. എന്നെ വിട്ടയച്ചു. പക്ഷെ, പ്രതിസന്ധികള്&#x200d; വരാനിരിക്കുന്നേയുണ്ടായിരുന്നുള്ളൂ.</p>
<p><strong>? പിന്നെയും ഹേബിയസ് കോര്&#x200d;പ്പസുണ്ടായി. സിറിയയിലേക്ക് ആടുമേക്കാന്&#x200d; കടത്തികൊണ്ടുപോകുന്നുവെന്നൊക്കെയായിരുന്നു ആരോപണം</strong></p>
<p>വിവാഹം ചെയ്ത് ഐ.എസിലേക്ക് കടത്തിക്കൊണ്ടു പോകാനാണ് ശ്രമമെന്നും സിറിയയില്&#x200d; പോയി ആടുമേക്കാതെ ഇസ്‌ലാം പൂര്&#x200d;ണ്ണമാവില്ലെന്ന് വിശ്വസിക്കുന്നവരുടെ വലയത്തിലാണ് തുടങ്ങിയ ആരോപണങ്ങളൊക്കെയായിരുന്നു പുതിയ (ആദ്യ ഹേബിയസ് കോര്&#x200d;പ്പസ് ഹര്&#x200d;ജി കഴിഞ്ഞ് ആറു മാസത്തിന് ശേഷം) 2016 ഓഗസ്റ്റ് 16ലെ ഹേബിയസ് കോര്&#x200d;പ്പസി ഉന്നയിച്ചിരുന്നത്. വിവാഹത്തെ കുറിച്ച് അടുത്ത ചില സുഹൃത്തുകളൊക്കെ ചോദിച്ച് തുടങ്ങിയിരുന്നെങ്കിലും പഠനമായിരുന്നു ആ സമയത്തൊക്കെ ലക്ഷ്യം. അപ്പോഴേക്കും പെരിന്തല്&#x200d;മണ്ണയിലെ സുഹൃത്തുക്കളുടെ വീട്ടില്&#x200d; നിന്ന് മാറിതാമസിക്കാന്&#x200d; കാരണവും കൂടുതല്&#x200d; പഠിക്കണമെന്ന മോഹമായിരുന്നു. സംഘ്പരിവാറുകാരുടെ കയ്യില്&#x200d; അവരുടെ ഉപകരണമായി അച്ഛന്&#x200d; മാറിയെന്ന് വേദനയോടെ തിരിച്ചറിയുന്ന സമയമായിരുന്നു അത്. ഭീകര പ്രസ്ഥാനങ്ങളുടെ പിടിയിലാണെന്നും മകളെ സുക്ഷ്മ നിരീക്ഷണം നടത്തണമെന്നും അവരെ രാജ്യത്തു നിന്ന് പുറത്തേക്കു കൊണ്ടുപോകുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നുമൊക്കെയായിരുന്നല്ലോ അച്ഛന്റെ വാദം. അതൊക്കെ സ്വന്തം ഇഛപ്രകാരം ആരോപിച്ചതാണോ. ഹൈക്കോടതിയില്&#x200d; പല ദിവസങ്ങളിലായി വാദം തുടര്&#x200d;ന്നപ്പോള്&#x200d; കേസ്സും കോടതിയുമായി കെട്ടുപിണയുന്ന അവസ്ഥയിലായി. മുമ്പൊന്നും ഇല്ലാത്ത അനുഭവങ്ങളിലൂടെയാണ് കടന്നുപോയത്. അനന്തമായ വിചാരണ പീഡനമായി തുടങ്ങിയിരുന്നു, താന്&#x200d; ആടുമേക്കാന്&#x200d; സിറിയയിലേക്ക് പോകുകയാണെന്ന് പറയുന്നതായി ഓഡിയോ കാസറ്റൊക്കെയാണ് കോടതിയില്&#x200d; ഹാജരാക്കിയത്. അതില്&#x200d; അങ്ങിനെയൊന്നുമില്ലെന്ന് വ്യക്തമായപ്പോള്&#x200d; അച്ഛനെ ദുരുപയോഗം ചെയ്യാന്&#x200d; ശ്രമിച്ചവരൊക്കെ നിരാശരായി. സൈനബ തന്റെ സംരക്ഷകയാണെന്നും താന്&#x200d; മാതാപിതാക്കളുടെ അടുത്തേക്കു തിരിച്ചുപോകാന്&#x200d; ഇപ്പോള്&#x200d; ആഗ്രഹിക്കുന്നില്ലെന്നുമായിരുന്നു എന്റെ നിലപാട്. തന്റെ സുരക്ഷയെക്കുറിച്ച് പിതാവ് ആശങ്ക പ്രകടിപ്പിച്ചതിനേത്തുടര്&#x200d;ന്ന് കോടതി തല്&#x200d;ക്കാലം എറണാകുളത്തുള്ള ഒരു വനിതാ ഹോസ്റ്റലിലേക്കാണയച്ചത്. ഏതാനും കാലത്തെ വിചാരണക്ക് ശേഷം ആ പീഡനത്തിന് വിരാമമായി. ഒരു പാസ്‌പോര്&#x200d;ട്ട് പോലും എടുത്തിട്ടില്ലാത്ത തന്നെ ആര്&#x200d;ക്കും കടത്തിക്കൊണ്ടുപോകാനാവില്ലെന്ന് കോടതിയില്&#x200d; വ്യക്തമായതോടെ, സൈനബക്കൊപ്പം പോകണമെന്ന തന്റെ ആവശ്യം കോടതി അംഗീകരിച്ചു.</p>
<p><strong>? അപ്പോഴൊന്നും വിവാഹം നടന്നിരുന്നില്ലേ</strong></p>
<p>പലരും ധരിച്ചത് വിവാഹം കഴിഞ്ഞ ശേഷമാണ് കോടതി ഇടപെടലും പ്രശ്‌നങ്ങളുമെന്നാണ്. 2013ല്&#x200d; ഇസ്‌ലാം സ്വീകരിച്ച ഞാന്&#x200d; മാട്രിമോണിയല്&#x200d; പരസ്യം വഴി കണ്ടെത്തിയ ഷെഫിന്&#x200d; ജഹാനെ കോട്ടക്കല്&#x200d; പുത്തൂര്&#x200d; മഹലില്&#x200d;വെച്ച് 2016 ഡിസംബര്&#x200d; 19നാണ് വിവാഹം ചെയ്യുന്നത്. പിറ്റേന്ന് തന്നെ ഒതുക്കുങ്ങല്&#x200d; ഗ്രാമപ്പഞ്ചായത്തില്&#x200d; വിവാഹ രജിസ്‌ട്രേഷന് അപേക്ഷയും സമര്&#x200d;പ്പിച്ചു. അതിന്റെ തൊട്ടടുത്ത ദിവസം ഹൈക്കോടതിയില്&#x200d; കേസ്സെടുത്തപ്പോള്&#x200d; കേട്ടുകേള്&#x200d;വിയില്ലാത്ത വിധം ഭര്&#x200d;ത്താവില്&#x200d; നിന്ന് വേര്&#x200d;പെടുത്തി ഹോസ്റ്റലിലേക്ക് അയക്കുകയായിരുന്നു. രണ്ടു ദിവസം മാത്രമാണ് ഞങ്ങളുടെ വൈവാഹിക ജീവിതത്തിന് അപ്പോള്&#x200d; പ്രായം. എനിക്ക് അന്ന് 24 വയസ്സുണ്ട് എന്നത് ഓര്&#x200d;ക്കണം. 18 വയസ്സു മുതല്&#x200d; വിവാഹം കഴിച്ചോ അല്ലാതെയോ ഇഷ്ടപ്പെട്ട ആള്&#x200d;ക്കൊപ്പം കഴിയാനാവുമെന്നാണ് രാജത്തെ പൗര നിയമം. വിവാഹത്തെ കുറിച്ചോ ജീവിത പങ്കാളിയെ കുറിച്ചോ എന്റെ താല്&#x200d;പര്യത്തെ കുറിച്ചോ ആ ഹൈക്കോടതി ബെഞ്ച് ഒരു വാക്ക് പോലും എന്നോട് ചോദിച്ചില്ല. പ്രായപൂര്&#x200d;ത്തിയായ പൗരയെന്ന നിലയിലുള്ള എന്റെ മൗലികാവകാശമാണ് ഹൈക്കോടതിയില്&#x200d; എനിക്ക് നഷ്ടപ്പെട്ടത്.</p>
<p>ഞങ്ങളുടെ വിവാഹത്തില്&#x200d; ദുരൂഹതയുണ്ടെന്ന വാദത്തിനാണ് അവര്&#x200d; പ്രാധാന്യം നല്&#x200d;കിയത്. ഇത് സംബന്ധിച്ച് അന്വേഷിക്കണമെന്ന് ഉദ്യോഗസ്ഥനോട് കോടതി നിര്&#x200d;ദേശിക്കുക മാത്രമല്ല, ഞങ്ങളുടെ വിവാഹ സര്&#x200d;ട്ടിഫിക്കറ്റ് നല്&#x200d;കരുതെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയോടു ഉത്തരവിടുകയും ചെയ്തു. തുടര്&#x200d;ന്ന് നടന്ന വാദങ്ങളും വിചാരണകളുമൊക്കെ കൗതുകകരമായിരുന്നു. വിവാഹ വാര്&#x200d;ത്ത ഷെഫിന്&#x200d; ജഹാന്&#x200d; ഫെയ്‌സ്ബുക്കില്&#x200d; പ്രസിദ്ധീകരിക്കാത്തതെന്തെന്ന് പോലും ചോദ്യവും അന്വേഷണവുമുണ്ടായി. രാജ്യത്തെ ഒരു കോടതിയില്&#x200d; നിന്നും കേട്ടുകേള്&#x200d;വിയില്ലാത്ത വിധം എന്തോ അപരാധം ചെയ്തപോലെ കേസ്സും വിചാരണയും നീണ്ടു നീണ്ടു പോയി. ഹോസ്റ്റലില്&#x200d; നിന്ന് കോടതിയിലേക്കും തിരിച്ചുമുള്ള യാത്രകളുടെ ദിനങ്ങളായിരുന്നു അത്. ഫോണില്&#x200d; പോലും ഭര്&#x200d;ത്താവിനെ ബന്ധപ്പെടാനാവാത്ത നിസ്സഹായാവസ്ഥയും. വിശദമായ അന്വേഷണവും വാദവുമെല്ലാം കഴിഞ്ഞതോടെ, വേനലവധിക്ക് പിരിയുന്നതിന് മുമ്പ് മാര്&#x200d;ച്ച് ആദ്യത്തോടെ ഒരു അവസാനമുണ്ടാക്കുമെന്നായിരുന്നു വിവരം. പക്ഷെ, ഉത്തരം കിട്ടാത്ത കാരണങ്ങളാല്&#x200d; പിന്നെയും രണ്ടര മാസം വിചാരണ നീണ്ടു. അപ്പോഴൊക്കെ പുറം ലോകവുമായി സ്വതന്ത്ര്യമായി ഇടപെടാനോ ഭര്&#x200d;ത്താവിനെയോ സുഹൃത്തുകളെയോ കാണാനോ കഴിയാതെ ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു. 2017 മെയ് 24നാണ് കേസ് വീണ്ടും പരിഗണിച്ചപ്പോഴാണ് നീതിന്യായ ചരിത്രത്തിലെ കറുത്ത അധ്യായമെന്ന് പലരും വിശേഷിപ്പിച്ച വിധിന്യായം ഹൈക്കോടതി ബെഞ്ചില്&#x200d; നിന്നുണ്ടാകുന്നത്. എന്നോട് എന്തെങ്കിലും ചോദിക്കുകയോ പ്രായപൂര്&#x200d;ത്തിയായ വ്യക്തിയെന്ന പ്രാഥമിക പരിഗണനയോ നല്&#x200d;കാതെ വിവാഹം അസാധുവാക്കിയതായി പ്രഖ്യാപിച്ച് എന്റെ മാതാപിതാക്കള്&#x200d;ക്കൊപ്പം വിട്ടുകൊണ്ട് ഉത്തരവിടുകയായിരുന്നു. ഇതോടെ അര്&#x200d;ധ തടവറയില്&#x200d; നിന്ന് സമ്പൂര്&#x200d;ണ്ണ ജയിലറയിലായി.</p>
<p><strong>? ആറു മാസത്തോളം വീട്ടു തടങ്കലില്&#x200d;</strong></p>
<p>വീട്ടു തടങ്കല്&#x200d; എന്ന വാക്കൊന്നും മതിയാവില്ല, ഞാന്&#x200d; അനുഭവിച്ച പീഡനം വിവരിക്കാന്&#x200d;. ഏതൊക്കെയോ ദേശവിരുദ്ധ ശക്തികളുടെ പ്രലോഭനത്തില്&#x200d; പെട്ട മാതാപിതാക്കളുടെ സാനിധ്യത്തില്&#x200d; മാനസികമായ വല്ലാത്ത ടോര്&#x200d;ച്ചറിംഗായിരുന്നു. ഞാന്&#x200d; കാണാന്&#x200d; ആഗ്രഹിക്കാത്ത എനിക്ക് ഇഷ്ടമില്ലാത്തവരായിരുന്നു സന്ദര്&#x200d;ശകര്&#x200d;. വീടിന് വലിയ പൊലീസ് സംഘം കാവലുണ്ട്. എന്റെ സുരക്ഷക്കാണ് അവരെ നിയോഗിച്ചിരുന്നത്. പക്ഷെ, അവരുടെ മൗനാനുവാദത്തോടെയും സഹകരണത്തോടെയുമായിരുന്നു എല്ലാ പീഡനങ്ങളും. താന്&#x200d; തട്ടിപ്പോയാല്&#x200d; ഞങ്ങളുടെ ജോലി തെറിക്കുമെന്നൊക്കെയായിരുന്നു പൊലീസിന്റെ ഉപദേശം. സ്വന്തം വീട്ടില്&#x200d; നിയമ പാലകരുടെ സുരക്ഷയില്&#x200d; മരണത്തിന്റെ കാലൊച്ചക്കായി കാതോര്&#x200d;ത്ത് എത്രയോ രാപകലുകള്&#x200d;. പുറം ലോകത്ത് എന്ത് നടക്കുന്നു എന്നൊന്നും അറിയുന്നുണ്ടായിരുന്നില്ല. സനാതന ധര്&#x200d;മ്മത്തിലേക്ക് തിരികെയെത്തിക്കാനെന്ന പേരില്&#x200d; പല ദേശക്കാരും വേഷക്കാരും നിരന്തരം വന്നുകൊണ്ടിരുന്നു. എനിക്ക് കാണേണ്ടെന്നും സംസാരിക്കേണ്ടെന്നും പറഞ്ഞാലും കൗണ്&#x200d;സിലിംഗും ടോര്&#x200d;ച്ചറിംഗുമായി സദാസമയവും അത്തരക്കാര്&#x200d; വരും. എന്നെങ്കിലും മോചനമുണ്ടാകുമോ എന്നു പോലും അറിയാത്ത ധൈര്യ സമേതം ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനും കഴിയാത്ത അവസ്ഥ. ഞാനൊരു ഉറച്ച വിശ്വാസിയായിരുന്നില്ലെങ്കില്&#x200d; ഭ്രാന്ത് പിടിക്കുകയോ കടുംകൈക്ക് മുതിരുകയോ ചെയ്യാന്&#x200d; മാത്രം അസഹ്യം.</p>
<p><strong>? അമ്മയും അച്ഛനുമൊക്കെ ആ സമയത്ത് എങ്ങനെയാണ് പെരുമാറിയത്. അമ്മ ഭക്ഷണത്തില്&#x200d; വിഷം നല്&#x200d;കാന്&#x200d; ശ്രമിച്ചു എന്നൊക്കെ സുപ്രീം കോടതിയില്&#x200d; നല്&#x200d;കിയ സത്യവാങ്മൂലത്തില്&#x200d; പറയുന്നതായാണല്ലോ വിവരം.</strong></p>
<p>അങ്ങനെയൊരു സത്യവാങ്മൂലം കോടതിയില്&#x200d; നല്&#x200d;കേണ്ടിവന്നതില്&#x200d; സങ്കടമുണ്ട്. പക്ഷെ, ഞാന്&#x200d; അനുഭവിച്ചതാണതൊക്കെ. എന്റെ മാതാപിതാക്കളോട് അങ്ങിനെയൊക്കെ ചെയ്യിക്കുകയായിരുന്നുവെന്നാണ് ഞാന്&#x200d; വിശ്വസിക്കുന്നത്. ഞാന്&#x200d; അറിയുന്ന അമ്മയും അച്ഛനും അങ്ങിനെയല്ലായിരുന്നു. എനിക്ക് മാനസിക രോഗമാണെന്ന് സുപ്രീം കോടതിയില്&#x200d; അച്ഛന്&#x200d; വാദിച്ചതൊക്കെ എല്ലാവരും കണ്ടതാണല്ലോ. എനിക്കാരോടും വെറുപ്പില്ല. എന്റെ അമ്മയും അച്ഛനും എന്നെ മനസ്സിലാക്കുമെന്ന് തന്നെയാണ് വിശ്വസിക്കുന്നത്. എന്റെ മത വിശ്വാസം പൂര്&#x200d;ണ്ണമാകണമെങ്കില്&#x200d; മാതാ പിതാക്കളോടുള്ള കടമകള്&#x200d; നിറവേറ്റണമെന്നതാണ്. അവരോട് മോശമായിട്ട് സംസാരിക്കാന്&#x200d; പോലും പാടില്ലെന്നാണ്, ഒരിക്കല്&#x200d; പോലും അങ്ങനെയൊന്നും സംസാരിക്കാതിരിക്കാന്&#x200d; ശ്രമിച്ചതും ക്ഷമയോടെ നിലകൊണ്ടതുമൊക്കെ ഇസ്‌ലാം എന്നില്&#x200d; ചെലുത്തിയ സ്വാധീനം കൊണ്ടാണ്. കൊല്ലപ്പെടുമോ എന്ന് ഭയന്ന് രാപകലുകള്&#x200d; കഴിച്ചു കൂട്ടിയ ആറുമാസം ഞാന്&#x200d; അനുഭവിച്ച പീഡനങ്ങളെ കുറിച്ച് സുപ്രീം കോടതിയില്&#x200d; അഫ്ഡവിറ്റ് നല്&#x200d;കിയപ്പോള്&#x200d; പല അപ്രിയ സത്യങ്ങളും പറയേണ്ടി വന്നിട്ടുണ്ട്. അതില്&#x200d; വേദനിച്ചവര്&#x200d; ക്ഷമിക്കണം. അതെല്ലാം സത്യമാണ്. ആ സത്യവാങ്മൂലം വേണ്ടത്ര ചര്&#x200d;ച്ച ചെയ്യപ്പെട്ടില്ല എന്നാണ് എനിക്ക് തോന്നുന്നത്. ചിലപ്പോള്&#x200d; എന്റെ തോന്നലായിരിക്കാം.</p>
<p><strong>? ആ ആറുമാസവും &#8216;സനാതന ധര്&#x200d;മ്മക്കാര്&#x200d;&#8217; മാത്രമാണോ വീട്ടിലെത്തിയത്.</strong></p>
<p>അത്തരക്കാരെ മാത്രമാണ് എന്റെ രക്ഷിതാക്കളും പൊലീസും കടത്തിവിട്ടത്. ഹൈക്കോടതി ജഡ്ജി പറഞ്ഞിട്ട് വന്നതാണ്, ഉന്നതങ്ങളില്&#x200d; പിടിപാടുള്ളവരാണ് എന്നൊക്കെയായിരുന്നു നിര്&#x200d;ബന്ധിത കൗണ്&#x200d;സിലര്&#x200d;മാരുടെ ഭീഷണി. പേരും വിവരവുമൊക്കെ പലരും മറച്ചുവെച്ചാണ് സംസാരിച്ചത്. രാഹുല്&#x200d; ഈശ്വറുള്&#x200d;പ്പെടെ &#8216;സനാതന ധര്&#x200d;മ്മക്കാരായ&#8217; പല സ്വാമിമാരും വന്നുകൊണ്ടേയിരുന്നു. രാഹുല്&#x200d; ഈശ്വറിനെതിരെ സുപ്രീം കോടതിയില്&#x200d; നല്&#x200d;കിയ സത്യവാങ്മൂലത്തിലും അതൊക്കെ പറയുന്നുണ്ട്. അതൊന്നും പിന്&#x200d;വലിച്ചിട്ടില്ല. ഒരിക്കല്&#x200d; ദേശീയ വനിതാ കമ്മീഷന്&#x200d; ചെയര്&#x200d;പേഴ്‌സണ്&#x200d; വന്നപ്പോള്&#x200d; ആശ്വാസമാകുമെന് കണ്ട്, എന്റെ അവസ്ഥ അവരോട് വിശദീകരിച്ചു. പറഞ്ഞതൊക്കെ ശരിയാണോ എന്ന് അവര്&#x200d; വീട്ടുകാരോട് ചോദിച്ചു മടങ്ങി. നടപടിയൊന്നുമുണ്ടായില്ല. മുസ്‌ലിം പേരുള്ള ജാമിത ടീച്ചര്&#x200d; വന്നത് മാത്രമാണ് അതില്&#x200d; നിന്ന് വ്യത്യസ്ഥമായുള്ളത്. അവര്&#x200d; വന്നതും മതം മാറ്റത്തില്&#x200d; നിന്ന് പിന്തിരിക്കാനായിരുന്നു. ഞാന്&#x200d; മുമ്പൊരു ലേഖനം അവരുടേത് വായിച്ചിരുന്നു. ക്രിസ്തു മതത്തില്&#x200d; നിന്ന് ഇസ്‌ലാമിലേക്ക് മാറിയ അനുഭവം അതില്&#x200d; അവര്&#x200d; പറയുന്നുണ്ട്. ഒരു കാലില്&#x200d; നിന്ന് മന്ത് മറ്റേ കാലിലേക്ക് മാറി എന്നാണ് അതില്&#x200d; വിശദീകരിച്ചിരുന്നത്. വന്ന് സംസാരം തുടങ്ങിയപ്പോള്&#x200d; അതാണ് ഞാനോര്&#x200d;ത്തത്. ഞാനെന്റെ കാല് കാണിച്ചുകൊടുത്തു. മന്തില്ലെന്ന് അവരോട് പറഞ്ഞു. അവര്&#x200d;ക്കത് മനസ്സിലാവാത്തതുകൊണ്ടോ എന്തോ, പുറത്തു വന്ന് അവര്&#x200d; പറഞ്ഞത് ഹാദിയക്ക് കാലിന് സുഖമില്ല എന്ന തരത്തിലായിരുന്നെന്ന് പിന്നീട് അറിഞ്ഞു. മക്കളെ എവിടെയോ നിര്&#x200d;ത്തി ത്യാഗം സഹിച്ചാണ് വന്നതെന്നും രക്ഷപ്പെടുത്താന്&#x200d; പറയുകയാണ് എന്നൊക്കെയായിരുന്നു രണ്ടു ദിവസം വന്ന് ഉപദേശിച്ചത്. സുപ്രീം കോടതിയിലേക്ക് കൊണ്ടു പോവാന്&#x200d; നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തുമ്പോള്&#x200d; മാധ്യമങ്ങളുടെ സാനിധ്യം കണ്ടപ്പോഴാണ് എനിക്ക് വേണ്ടി പുറത്ത് വലിയ പോസിറ്റീവ് പ്രവര്&#x200d;ത്തനങ്ങള്&#x200d; നടക്കുന്നുണ്ടെന്ന് ശരിക്കും മനസ്സിലാക്കുന്നത്. അതുവരെ ഒന്നും അറിയുന്നുണ്ടായിരുന്നില്ല.</p>
<p><strong>? വീട്ടു തടങ്കലിനും പീഡനത്തിനും നഷ്ടപരിഹാരം ആവശ്യപ്പെട്ടല്ലോ.</strong></p>
<p>രണ്ടു വര്&#x200d;ഷത്തോളം ഒരു തെറ്റും ചെയ്യാത്ത ഞാന്&#x200d; അനുഭവിച്ചത് അത്രത്തോളമുണ്ട്. പ്രത്യേകിച്ചും 2017 മെയ് 24 മുതല്&#x200d; 2017 നവംബര്&#x200d; 27 വരെ കഠിനമായ ആറുമാസം. ഭരണഘടന അനുവദിച്ച അവകാശം ഉപയോഗിച്ചതിന്റെ പേരില്&#x200d; പീഡിപ്പിക്കപ്പെട്ടതും പൂട്ടിയിടപ്പെട്ടതും കഷ്ടമല്ലേ. ഞാനാരു തെറ്റും ചെയ്തിട്ടില്ലെന്ന് എനിക്കുറപ്പുണ്ട്. എനിക്ക് ശരിയെന്ന് തോന്നിയിട്ടുള്ളത് മാത്രമാണ് ഞാന്&#x200d; ചെയ്തിട്ടുള്ളത്. പലര്&#x200d;ക്കും പലനിലയിലും വ്യാഖ്യാനിക്കാം. പോറ്റി വളര്&#x200d;ത്തിയ മാതാപിതാക്കളോടാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ടത് എന്നൊക്കെ പലരും വ്യാഖ്യാനിക്കുന്നതും പറയുന്നതും കേട്ടു. എന്റെ മാതാപിതാക്കളെ രാഷ്ട്രീയ ലക്ഷ്യത്തോടെ ദേശ വിരുദ്ധ ശക്തികള്&#x200d; കരുക്കളാക്കുകയായിരുന്നുവെന്ന് നേരത്തെ പറഞ്ഞല്ലോ. ന്യായാധിപന്മാരും ഭരണകൂടവുമാണ് എന്റെ ദുരവസ്ഥക്ക് ഉത്തരവാദി. ഹൈക്കോടതിയിലെ ഒരു ബെഞ്ചില്&#x200d; വരുമ്പോഴായിരുന്നു കടുത്ത വിവേചനം. സംരക്ഷണം നല്&#x200d;കേണ്ട പൊലീസാണ് എല്ലാ നിയമ ലംഘനത്തിനും കൂട്ടുനിന്നത്. എനിക്ക് സംരക്ഷണം നല്&#x200d;കാന്&#x200d; നിയോഗിക്കപ്പെട്ട പൊലിസ് ഘര്&#x200d;വാപസിക്കായെത്തിയവരുടെ മുന്നില്&#x200d; തൊഴുകൈയോടെ നില്&#x200d;ക്കുന്നതാണ് കണ്ടത്. ഞാന്&#x200d; കാര്യങ്ങള്&#x200d; പറയുമ്പോള്&#x200d; എന്നോട് വെറുപ്പ് കാണിക്കുകയായിരുന്നു രീതി. ആരൊക്കെയാണ് പൊലീസ് കടത്തിവിട്ടതെന്നും ഘര്&#x200d;വാപ്പസിക്ക് നേതൃത്വം നല്&#x200d;കിയതെന്നും അറിയാന്&#x200d; പൊലീസ് അവിടെ വെച്ച വിസിറ്റേഴ്‌സ് ഡയറി പരിശോധിച്ചാല്&#x200d; മതി. ഭരണകൂടമാണ് ഉത്തരവാദി. സര്&#x200d;ക്കാറില്&#x200d; നിന്നാണ് ഞാന്&#x200d; നഷ്ടപരിഹാരം തേടിയത്.</p>
<p><strong>? രണ്ടു വര്&#x200d;ഷത്തെ ഇടവേളക്ക് ശേഷം വീണ്ടും വൈവാഹിക ജീവിതത്തില്&#x200d;.</strong></p>
<p>വിവാഹത്തിന്റെ രണ്ടാം നാള്&#x200d; ഞങ്ങളെ വേര്&#x200d;പ്പെടുത്തിയതാണ്. രണ്ടു വര്&#x200d;ഷത്തിന് ശേഷം വീണ്ടും ഒന്നിച്ചു. ഞങ്ങള്&#x200d; ഭാര്യയും ഭര്&#x200d;ത്താവുമാണെന്ന് ലോകം കേള്&#x200d;ക്കെ സുപ്രീം കോടതി പ്രഖ്യാപിച്ചു. ഇപ്പോള്&#x200d; ഹാപ്പിയാണ്. ഇഷ്ടപ്പെട്ട മതമനുസരിച്ച് ഇഷ്ടപ്പെട്ട പങ്കാളിക്ക് ഒപ്പം ജീവിക്കാന്&#x200d; കോടതി ഇടപെടലിലാണെങ്കിലും സാധിച്ചല്ലോ. ഷെഫിനെതിരെ എന്&#x200d;.ഐ.എ അന്വേഷണമൊക്കെ നടക്കുന്നുണ്ടെന്നത് സങ്കടകരമാണ്. ഒരു പെറ്റിക്കേസില്&#x200d; പോലുമില്ലാത്ത ആളായിട്ടും കൊടും ക്രിമിനലായൊക്കെ സോഷ്യല്&#x200d; മീഡിയയിലും മറ്റും പ്രചരിപ്പിക്കുന്നു. തെറ്റായതായോ മറച്ചവെക്കേണ്ടതായോ ഒന്നും മില്ലാത്തതിനാല്&#x200d; അതൊക്കെ അതിന്റെ വഴിക്ക് പോയ്‌ക്കോളും. ആരെയും കുറ്റപ്പെടുത്താനോ ബുദ്ധിമുട്ടിലാക്കാനോ ഉദ്ദേശിക്കുന്നില്ല. എന്റെ കൈപേറിയ അനുഭവവും സുപ്രീം കോടതി വിധിയുമൊക്കെ ആ അര്&#x200d;ത്ഥത്തില്&#x200d; നല്ലതിനാവും. 24 വയസ്സു മുതല്&#x200d; 26 വയസ്സു വരെയുള്ള പ്രധാനപ്പെട്ട രണ്ടു വര്&#x200d;ഷമാണ് എനിക്ക് നഷ്ടപ്പെട്ടത്. ഓര്&#x200d;ക്കുമ്പോള്&#x200d; സങ്കടമാവുന്നു. എങ്കിലും ഇപ്പോള്&#x200d; ഏകദേശം രക്ഷപ്പെട്ടൊരു അവസ്ഥയിലാണ്. മേലില്&#x200d; ഒരാള്&#x200d;ക്കും ഇതുപോലൊരു അവസ്ഥ ഉണ്ടാവരുതെന്നാണ് ആഗ്രഹം. എന്റെ പേരില്&#x200d; ഇനി വിവാദങ്ങളൊന്നുമുണ്ടാക്കരുതെന്നാണ് അഭ്യര്&#x200d;ത്ഥന.</p>
<p><strong>? അടുത്ത പ്ലാന്&#x200d; എന്താണ്.</strong></p>
<p>ഈ പോരാട്ടത്തില്&#x200d; ഒട്ടേറെ സംഘടനകളും വ്യക്തികളുമെല്ലാം കൂടെ നിന്നിട്ടുണ്ട്. വിജയം അവരുടേതെല്ലാമാണ്. ഏതെങ്കിലും ഒരു സംഘടനയുടെയോ വ്യക്തികളുടെയോ പിന്തുണയും സഹായവും കുറച്ചു കാണുന്നില്ല. കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് ചിലരുടെ വേണ്ടത്ര സഹകരിച്ചില്ല എന്ന തരത്തിലും നല്ലവണ്ണം സഹായിച്ചു എന്ന അര്&#x200d;ത്ഥത്തിലും ചിലവാക്കുകള്&#x200d; വീണു പോയതാണ്. ഞാന്&#x200d; വെറും സാധാരണക്കാരിയാണ്. മാധ്യമ പ്രവര്&#x200d;ത്തകരുടെ ചോദ്യങ്ങളെയൊന്നും ആ രീതിയില്&#x200d; നേരിടാന്&#x200d; കഴിയുന്ന ആളല്ലല്ലോ. ഒരു സംഘടനയുടെയും പേരൈടുത്ത് പറയുന്നില്ല. എല്ലാവരോടും നിറഞ്ഞ കടപ്പാടും സ്‌നേഹവുമാണുളളത്. സച്ചിദാനന്ദന്&#x200d; മാഷ്, ഡോ ദേവിക, ഗോപാല്&#x200d; മേനോന്&#x200d; തുടങ്ങി മനുഷ്യാവകാശ പ്രശ്‌നമായി സജീവമായി ഇടപെട്ടവരോടും പ്രസ്ഥാനങ്ങളോടും നേതാക്കളോടും പണ്ഡിത ശ്രേഷ്ഠരോടുമൊക്കെ എങ്ങനെ നന്ദിപറയണമെന്നറിയില്ല. നിയമ സഹായം നല്&#x200d;കിയവര്&#x200d;, പ്രാര്&#x200d;ത്ഥിച്ചവര്&#x200d;, നോമ്പ് നോറ്റവര്&#x200d;, പ്രതികരിച്ചവര്&#x200d; തുടങ്ങിയ ഏതൊക്കെയോ ദിക്കുകളില്&#x200d; നിന്ന് മനസ്സ് ചേര്&#x200d;ത്തുവെച്ചവരെല്ലാവരെയും പ്രാര്&#x200d;ത്ഥനാപൂര്&#x200d;വ്വം ഓര്&#x200d;ക്കുന്നു. സേലത്തെ ഹൗസ് സര്&#x200d;ജന്&#x200d;സി പഠനം പൂര്&#x200d;ത്തിയാക്കി ഹോമിയോ ഡോക്ടറായി കേരളത്തില്&#x200d; പ്രാക്ടീസ് ചെയ്യണം. സമാധാനത്തോടെ മാതൃകാ ദമ്പതികളായി ജീവിക്കണം. പിന്നെ, അമ്മയും അച്ഛനും ഞങ്ങളെ മനസ്സിലാക്കി സ്വീകരിക്കണേയെന്നൊരു പ്രാര്&#x200d;ത്ഥനയുമുണ്ട്. അള്ളാഹു കൈവെടിയില്ലെന്ന പ്രത്യാശയാണ് മുമ്പിലുള്ളത്.</p>
<p><em>&#8221;മാണിക്യമലരായ പൂവി, ബീവിയാം ഖദീജ ബീവി&#8230;&#8221;</em> മുഹബ്ബത്തിന്റെ അനശ്വര പ്രണയ ഗാനം മുഴങ്ങുമ്പോള്&#x200d; തന്റേടമൊക്കെ പോയ് വെറും മണവാട്ടിയായി മൊബൈല്&#x200d; ചെവിയോട് ചേര്&#x200d;ത്തു. നന്ദി സാര്&#x200d;, നന്ദിസാര്&#x200d;&#8230;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/yes-your-owner-hadiya-chandrika-weekend-story.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇതൊരു ചിന്തയുടെ അറ്റമല്ല</title>
		<link>https://www.chandrikadaily.com/hakeem-faizy-sunday-supplement.html</link>
					<comments>https://www.chandrikadaily.com/hakeem-faizy-sunday-supplement.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 25 Feb 2018 08:30:32 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[article]]></category>
		<category><![CDATA[blog]]></category>
		<category><![CDATA[WEEKEND]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=71774</guid>

					<description><![CDATA[കെ.എം അബ്ദുല്&#x200d; ഗഫൂര്&#x200d; &#8221;ചില നേരങ്ങളില്&#x200d; അല്ലാഹു തന്റെ നിശ്വാസങ്ങള്&#x200d; നിങ്ങളുടെ നേരെ അയക്കുന്നു. അതിനായി ഒരുങ്ങി നില്&#x200d;ക്കുക.&#8221; ഈ തിരുവചനങ്ങളാണ് അബ്ദുല്&#x200d; ഹക്കീം ഫൈസിയുടെ ജീവിതത്തിന്റെ നാള്&#x200d;വഴികളിലൂടെ യാത്ര തുടങ്ങുമ്പോള്&#x200d; ഓര്&#x200d;മ്മയിലേക്കെത്തുക. അല്ലാഹുവിന്റെ ഔദാര്യത്തില്&#x200d; നിന്ന് കാരുണ്യത്തിന്റെ ഒരു ഒഴുക്ക് ഉറവ പൊട്ടും. ചുറ്റും ഇരുട്ട് പരന്ന് വഴികാണാതെ അന്തിച്ച് നില്&#x200d;ക്കുന്നവരെ അത് വെളിച്ചത്തിലേക്ക് ഒഴുക്കിവിടും. നാലാം വയസ്സില്&#x200d; ഉമ്മയും എട്ടാം വയസ്സില്&#x200d; ഉപ്പയും നഷ്ടപ്പെട്ട ഒരു കുട്ടിയെയും അവന്റെ കുഞ്ഞു പെങ്ങളെയും കൈപിടിച്ചുകൊണ്ട് ഒരു [&#8230;]]]></description>
										<content:encoded><![CDATA[<p><strong>കെ.എം അബ്ദുല്&#x200d; ഗഫൂര്&#x200d;</strong></p>
<p>&#8221;ചില നേരങ്ങളില്&#x200d; അല്ലാഹു തന്റെ നിശ്വാസങ്ങള്&#x200d; നിങ്ങളുടെ നേരെ അയക്കുന്നു. അതിനായി ഒരുങ്ങി നില്&#x200d;ക്കുക.&#8221; ഈ തിരുവചനങ്ങളാണ് അബ്ദുല്&#x200d; ഹക്കീം ഫൈസിയുടെ ജീവിതത്തിന്റെ നാള്&#x200d;വഴികളിലൂടെ യാത്ര തുടങ്ങുമ്പോള്&#x200d; ഓര്&#x200d;മ്മയിലേക്കെത്തുക.<br />
അല്ലാഹുവിന്റെ ഔദാര്യത്തില്&#x200d; നിന്ന് കാരുണ്യത്തിന്റെ ഒരു ഒഴുക്ക് ഉറവ പൊട്ടും. ചുറ്റും ഇരുട്ട് പരന്ന് വഴികാണാതെ അന്തിച്ച് നില്&#x200d;ക്കുന്നവരെ അത് വെളിച്ചത്തിലേക്ക് ഒഴുക്കിവിടും.<br />
നാലാം വയസ്സില്&#x200d; ഉമ്മയും എട്ടാം വയസ്സില്&#x200d; ഉപ്പയും നഷ്ടപ്പെട്ട ഒരു കുട്ടിയെയും അവന്റെ കുഞ്ഞു പെങ്ങളെയും കൈപിടിച്ചുകൊണ്ട് ഒരു ഉമ്മ പാണക്കാട് കൊടപ്പനക്കല്&#x200d; തറവാടിന്റെ പടി കടന്ന് പൂക്കോയതങ്ങള്&#x200d;ക്കു മുമ്പിലെത്തിയത് അമ്പത് വര്&#x200d;ഷങ്ങള്&#x200d;ക്ക് മുമ്പാണ്. മലബാറിലെ ദരിദ്ര നാരായണന്മാരായ ജനതതിയുടെ സങ്കടക്കടല്&#x200d; കരകവിഞ്ഞൊഴുകിയ ആ പൂമുഖത്ത്, ഉള്ളിലെ തിരതള്ളല്&#x200d; ഒതുക്കി അവര്&#x200d; കാത്ത് നില്&#x200d;ക്കുന്നു. തിരക്കൊന്ന് കുറഞ്ഞപ്പോള്&#x200d; എട്ടു വയസ്സുകാരനായ കുട്ടിയെ തങ്ങളുടെ മുന്നിലേക്ക് നീക്കിനിര്&#x200d;ത്തി പാതി കരഞ്ഞും ഇടക്ക് നിര്&#x200d;ത്തിയും ആ ഉമ്മ തന്റെ പരാധീനതകള്&#x200d; പറഞ്ഞുതുടങ്ങി.<br />
&#8221;മൂത്ത സഹോദരിയുടെ മകനാണ്. നാലാം വയസ്സില്&#x200d; എന്നെ ഏല്&#x200d;പ്പിച്ച് അവര്&#x200d; അല്ലാഹുവിലേക്ക് മടങ്ങി. അതിനിടയില്&#x200d; എന്റെ ഭര്&#x200d;ത്താവും മരിച്ചു. സഹോദരിയുടെ ഭര്&#x200d;ത്താവ് (ഇവന്റെ പിതാവ്) എന്നെ വിവാഹം കഴിച്ചു. ഇവനു കൂട്ടിന് ഒരു പെങ്ങളെ കൂടി തന്ന് അദ്ദേഹവും മരണപ്പെട്ടു. പട്ടിണിയും ദാരിദ്ര്യവും ആവോളമുണ്ട്. ഇനി എല്ലാ പ്രതീക്ഷയും ഇവനിലാണ്. ബാപ്പ നല്ല അറിവുള്ളയാളായിരുന്നു. അദ്ദേഹത്തെ പോലെ ആവാന്&#x200d; തങ്ങളുപ്പാപ്പാന്റെ ദുആ ഉണ്ടാവണം. ഈ കുട്ടികളെ പോറ്റാന്&#x200d; ആവതുണ്ടാവണം.&#8221;<br />
ഉമ്മയുടെ കണ്ണീരുകൊണ്ട് നനഞ്ഞ മുഖത്തേക്കും പൂക്കോയതങ്ങളുടെ പ്രകാശം പരത്തുന്ന കണ്ണുകളിലേക്കും പകച്ചു നോക്കിനില്&#x200d;ക്കുകയാണ് ആ കുട്ടികള്&#x200d;.<br />
പൂക്കോയതങ്ങള്&#x200d; അവനെ ഒന്ന് ചേര്&#x200d;ത്ത് പിടിച്ച് തലയിലൊന്ന് തലോടി.<br />
&#8221;ഒക്കെ ശരിയാവും. അല്ലാഹു വലുതാക്കിക്കോളും.&#8221;<br />
ഒന്നു രണ്ട് വാക്കുകള്&#x200d;. ചെറിയ ഒരു പ്രാര്&#x200d;ത്ഥനയും. ഉള്ളില്&#x200d; ഇപ്പോഴുമുണ്ട്.<br />
മേശയില്&#x200d; നിന്നെടുത്ത പുതിയ ഒരു നോട്ട് പൂക്കോയതങ്ങള്&#x200d; ഉമ്മാക്കു കൊടുത്തു. കാച്ചിത്തുണിയുടെ കോന്തലയില്&#x200d; അവര്&#x200d; അത് ഭദ്രമായി കെട്ടിവെച്ചു.<br />
ബാല്യത്തിന്റെ ഓര്&#x200d;മ്മയില്&#x200d; നിന്ന് പൊടിതട്ടിയെടുത്ത സന്ദര്&#x200d;ഭങ്ങളില്&#x200d; ഏറ്റവും അമൂല്യമായി അബ്ദുല്&#x200d; ഹക്കീം ഫൈസി ഓര്&#x200d;ത്ത് വെക്കുന്നത് ഈ രംഗങ്ങളാണ്.<br />
സ്‌കൂളില്&#x200d; ചേര്&#x200d;ത്തതിന്റെ തൊട്ടടുത്ത ദിവസം ഉച്ചക്ക് ഒരടി കിട്ടിയതിന് പിണങ്ങിപ്പോന്ന കുട്ടിയെ ശകാരിച്ചാല്&#x200d; ഇനി അവന്&#x200d; തന്നേയും വിട്ടു പോകുമോ എന്നായിരുന്നു എളേമ്മയുടെ ഉള്&#x200d;പേടി. ഓര്&#x200d;മ്മ വെക്കുന്നതിനു മുമ്പ് പിരിഞ്ഞുപോയ ഉമ്മക്ക് പകരം അവര്&#x200d; തന്നെയായിരുന്നു മാതാവ്. നാട്ടിലെ ചെറുപ്പക്കാരെല്ലാം പട്ടിണിക്ക് പരിഹാരമായി നാട് വിട്ടിരുന്ന ആ കാലത്ത് തന്റെ മോന്&#x200d; അങ്ങനെയാവരുത് എന്ന ചിന്തയായിരിക്കണം ആ ഉമ്മയെ പാണക്കാട്ടെത്തിച്ചത്.<br />
കോ-ഓര്&#x200d;ഡിനേഷന്&#x200d; ഓഫ് ഇസ്‌ലാമിക് കോളജസ് എന്ന വാഫി പ്രസ്ഥാനത്തിന്റെ പ്രതിനിധിയായി ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റീസ് ലീഗിന്റെ 21 അംഗ നിര്&#x200d;വ്വാഹക സമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മര്&#x200d;ക്കസുത്തര്&#x200d;ബിയ്യത്തില്&#x200d; ഇസ്‌ലാമിയ്യയുടെ വാഫി കോളജിന്റെ പ്രിന്&#x200d;സിപ്പലും സി.ഐ.സിയുടെ കോ-ഓര്&#x200d;ഡിനേറ്ററുമായ ആദൃശ്ശേരി അബ്ദുല്&#x200d; ഹക്കീം ഫൈസിയുടെ ജീവിതത്തെ മാറ്റിമറിച്ചത് പാണക്കാട് പൂക്കോയതങ്ങളുമായി നടന്ന ആ കൂടിക്കാഴ്ച്ചയാണ് എന്ന് അദ്ദേഹം വിശ്വസിക്കുന്നു. ഇത്തരം ഒരു അംഗീകാരം തേടിയെത്തിയത് ആ പ്രാര്&#x200d;ത്ഥനകള്&#x200d;കൊണ്ടുകൂടിയാണെന്നും.<br />
ഏഷ്യയിലും യൂറോപ്പിലും അറബ് ലോകത്തുമായുള്ള ഇരുനൂറിലേറെ സര്&#x200d;വ്വകലാശാലകളുടെ പ്രതിനിധികള്&#x200d; ഉള്&#x200d;പ്പെടുന്ന സഭയാണ് ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റീസ് ലീഗ്. ഒരു മലയാളിക്ക് അതിന്റെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്&#x200d; അംഗത്വം ലഭിക്കുക എന്നത് അഭിമാനകരമാണ്.<br />
അറിവിന്റെ അന്വേഷണത്തില്&#x200d; വിട്ടുവീഴ്ചകളില്ലാതെ, ലക്ഷ്യത്തിലെത്തുന്നതിനു മുമ്പ് വിശ്രമമില്ലാതെ, കാത്ത് നില്&#x200d;ക്കാത്ത സമയത്തിനൊപ്പം ഓടിയെത്താന്&#x200d; പോരാട്ടത്തിന്റെ ഊര്&#x200d;ജ്ജം ഉള്ളില്&#x200d; നിറച്ചുകൊണ്ടുള്ള അബ്ദുല്&#x200d; ഹക്കീം ഫൈസിയുടെ ജീവിതം ഒരു പ്രചോദനമാണ്. ദാരിദ്ര്യംകൊണ്ട് വഴിമുട്ടിപ്പോയ ബാല്യങ്ങള്&#x200d;ക്കും അറിവ് നേടാന്&#x200d; അന്വേഷണകുതുകികളായി യാത്ര ചെയ്യുന്ന ചെറുപ്പക്കാര്&#x200d;ക്കും.<br />
ഒരു സ്‌കൂളിലും പോകാതെ നിരവധി ഭാഷകള്&#x200d; സ്വായത്തമാക്കിയ പണ്ഡിതപ്രതിഭയായ പറമ്പില്&#x200d; കുഞ്ഞഹമ്മദ് മുസ്‌ലിയാരുടെ മകന് ഒന്നര ദിവസത്തെ സ്‌കൂള്&#x200d;പഠനം പോലും വേണ്ടെന്ന് പറഞ്ഞ് കാരണവന്മാരും &#8216;സ്‌കൂള്&#x200d; പേടിക്ക്&#8217; കൂട്ടു നിന്നപ്പോള്&#x200d; ദര്&#x200d;സ് വിദ്യാഭ്യാസത്തിലേക്ക് നീങ്ങി. ഒട്ടേറെ പള്ളി ദര്&#x200d;സുകളില്&#x200d; മഹാന്മാരായ ഗുരുക്കന്മാര്&#x200d;ക്ക് കീഴില്&#x200d; പഠനം തുടര്&#x200d;ന്നു. ദര്&#x200d;സിലെത്തിയ സഹപാഠികളില്&#x200d; നിന്ന് മലയാളം എഴുതാനും വായിക്കുവാനും പഠിച്ചു. പിന്നീട് പട്ടിക്കാട് ജാമിഅ നൂരിയയില്&#x200d; ഫൈസി പഠനം. പഠനത്തിന് ശേഷം കുറച്ചുകാലം അദ്ധ്യാപകന്&#x200d;. അല്&#x200d; മുബാറക്ക് വീക്കിലിയുടെ എഡിറ്റര്&#x200d;, എഴുപതുകളിലെ മിക്ക ചെറുപ്പക്കാരെയും പോലെ പ്രവാസത്തിലേക്ക്. ഗള്&#x200d;ഫില്&#x200d; സൈനിക വകുപ്പില്&#x200d; മതകാര്യവിഭാഗത്തില്&#x200d; ജോലി ചെയ്തു. ഇംഗ്ലീഷും ഉറുദുവും പഠിച്ചു.<br />
മരുഭൂമിയിലെ ജീവിതത്തിനിടയിലും ഉള്ളിലൊരു കാറ്റ് കടന്ന് കറങ്ങുന്നുണ്ടായിരുന്നു. ഇതല്ല നിന്റെ നിയോഗമെന്ന ശാസന അസ്വസ്ഥമാക്കുന്നുണ്ട് മനസ്സിനെ. കര്&#x200d;മ്മഭൂമിയിലേക്ക് തിരിച്ചെത്താന്&#x200d; ആരോ ചില ചരടുവലികള്&#x200d; നടത്തുന്നതുപോലെ.<br />
പ്രവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയപ്പോള്&#x200d; വളാഞ്ചേരി മര്&#x200d;ക്കസുത്തര്&#x200d;ബിയ്യത്തില്&#x200d; ഇസ്‌ലാമിയയുടെ ജനറല്&#x200d; സെക്രട്ടറി കെ.ടി. കുഞ്ഞുട്ടിഹാജിയും മാനേജര്&#x200d; സി.കെ. കൈമലശ്ശേരിയും കാണാന്&#x200d; വന്നു. അറബി കോളജില്&#x200d; പ്രിന്&#x200d;സിപ്പലായി ജോലിചെയ്യാന്&#x200d; സന്നദ്ധമാണോ എന്നറിയാനാണ്. സന്തോഷകരമായിരുന്നു ആ വാഗ്ദാനം. അദ്ധ്യാപനവും പുതിയ അറിവ് തേടലാണല്ലോ. ഒരു നിബന്ധന സ്‌നേഹപൂര്&#x200d;വ്വം തിരിച്ച് പറഞ്ഞു. സിലബസ്സ് പരിഷ്‌ക്കരിക്കണം. മതപഠനത്തോടൊപ്പം ഭൗതിക വിദ്യാഭ്യാസം കൂടി സമന്വയിപ്പിക്കണം. ലോക നിലവാരത്തിലെത്തും വിധം നമ്മുടെ കുട്ടികളെ പരിശീലിപ്പിക്കണം.<br />
സമസ്ത കേരള ജം ഇയ്യത്തുല്&#x200d; ഉലമയുടെ അദ്ധ്യക്ഷനായിരുന്ന കെ.കെ. അബൂബക്കര്&#x200d; ഹസ്‌റത്ത് എന്ന മഹാഗുരുവിന്റേതു കൂടിയായിരുന്നു ഈ ചിന്ത. മര്&#x200d;ക്കസിന്റെ മുഖ്യശില്&#x200d;പ്പിയായിരുന്ന അബൂബക്കര്&#x200d; ഹസ്‌റത്ത് ഇത്തരം ചില ആലോചനകള്&#x200d; പണ്ഡിത നേതൃത്വത്തിന് മുമ്പില്&#x200d; അവതരിപ്പിച്ചിരുന്നു.<br />
മര്&#x200d;ക്കസിലെ ജോലി ഏറ്റെടുത്തപ്പോള്&#x200d; ഉള്ളിലെ ചിന്തകളെ കോര്&#x200d;ത്തെടുക്കാന്&#x200d; പഴയ സഹപാഠികളെയും ഗുരുക്കന്മാരെയും തെരഞ്ഞുപോയി. അങ്ങനെ തയ്യാറാക്കിയ സിലബസുമായി അദ്യമെത്തിയത് കെ.കെ. അബൂബക്കര്&#x200d; ഹസ്‌റത്തിന്റെ സന്നിധിയിലായിരുന്നു. രോഗാതുരമായ അവസ്ഥയിലും ഗൗരവത്തോടെ ഒട്ടേറെ തിരുത്തലുകളും നിര്&#x200d;ദ്ദേശങ്ങളും ഉണ്ടായി.<br />
മര്&#x200d;ക്കസിന്റെ സ്ഥാപക പ്രസിഡന്റ് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ്തങ്ങളുടെ സവിധത്തിലേക്കാണ് പീന്നീട് എത്തിച്ചേരുന്നത്. കെ.ടി. കുഞ്ഞുട്ടിഹാജിക്കും, സി.കെ. കൈമലശ്ശേരിക്കുമൊപ്പം. അബ്ദുല്&#x200d; ഹക്കീം ഫൈസിയെ കുറിച്ചുള്ള തന്റെ അറിവിനെ സ്വതസിദ്ധമായ നാടന്&#x200d; ഭാഷയില്&#x200d; കുഞ്ഞുട്ടിഹാജി പരിചയപ്പെടുത്തിയപ്പോള്&#x200d; ശിഹാബ്തങ്ങള്&#x200d; സന്തോഷത്തോടെ ഒന്നു ചേര്&#x200d;ത്ത് നിറുത്തി. കരിക്കുലത്തിന്റെ ചെറിയ വിവരണം നടത്തിയപ്പോള്&#x200d; കൗതുകത്തോടെ കേട്ടിരുന്നു. പുതിയ സിലബസ് അദ്ദേഹത്തിന് ഏറെ ആവേശം പകരുന്നതായിരുന്നു. കരിക്കുലത്തിലെ തെരഞ്ഞെടുത്ത ഗ്രന്ഥങ്ങളെക്കുറിച്ച് ഗഹനമായ വിശദീകരണങ്ങള്&#x200d; തങ്ങള്&#x200d; പറഞ്ഞു. ഈജിപ്തിലെ അല്&#x200d; അസ്ഹര്&#x200d; യൂണിവേഴ്‌സിറ്റിയില്&#x200d; നിന്നും കിട്ടിയ അറിവുകളുടെ പ്രവാഹം. പിന്നെയും ഇടക്കിടെ ചര്&#x200d;ച്ചകള്&#x200d; തുടര്&#x200d;ന്നു. ഈ പഠനരീതി തുടങ്ങണമെന്ന് വലിയ താല്&#x200d;പര്യത്തോട് കൂടി പറഞ്ഞുകൊണ്ട് ആലിംഗനം ചെയ്തു.<br />
&#8216;അല്ലാഹു വലുതാക്കും&#8217; എന്ന വാക്കുകള്&#x200d; കേട്ട അതേ ഉമ്മറത്തു വെച്ച് ജന്മാന്തരങ്ങളുടെ സുകൃതസ്പര്&#x200d;ശം. തലമുറ മാറ്റത്തിലും കണ്ണിയറ്റു പോകാത്ത പ്രാര്&#x200d;ത്ഥനാ വചനങ്ങള്&#x200d;.<br />
ഒരു പുതിയ വിദ്യാഭ്യാസ സംവിധാനം മുളപൊട്ടുകയായിരുന്നു. നൂറ്റാണ്ടുകളായി തുടര്&#x200d;ന്ന് പോരുന്ന മതപഠന സിലബസ് പരിഷ്‌കരിച്ച് പുതിയതും പഴയതുമായ ഗ്രന്ഥങ്ങളെ കൂടി ഉള്&#x200d;പ്പെടുത്തി സര്&#x200d;ക്കാര്&#x200d; അംഗീകൃത ബിരുദവും ചേര്&#x200d;ത്ത് സംവിധാനിച്ച വിദ്യാഭ്യാസ കരിക്കുലം. സാമ്പ്രദായിക രീതിയിലുള്ള മതപഠനത്തിന്റെ വൃത്തം മാറ്റിവരക്കുക എന്നത് വലിയ വെല്ലുവിളിയായിരുന്നു.<br />
പഠനകാലം കഴിഞ്ഞ് നാട്ടില്&#x200d; ജോലിചെയ്യുമ്പോള്&#x200d; അല്&#x200d; മുബാറക്ക് വാരികയില്&#x200d; സബ് എഡിറ്ററായിരിക്കെ സമന്വയ വിദ്യാഭ്യാസത്തെ കുറിച്ചുള്ള ഒരു കുറിപ്പ് തയ്യാറാക്കിയിരുന്നു. പുതിയ സിലബസ് പ്രകാരം ആദ്യമായി അദ്ധ്യയനമാരംഭിച്ചത് കാര്&#x200d;ത്തല മര്&#x200d;ക്കസിലായിരുന്നു. ഈ പദ്ധതിക്കൊപ്പം നിന്ന സെയ്ത് മുഹമ്മദ് നിസാമിയെ പോലുള്ള പണ്ഡിതര്&#x200d; നല്&#x200d;കിയ ആത്മധൈര്യവും പിന്തുണയും കൈമുതലാക്കി പിന്നെയും മുന്നോട്ട് പോയി.<br />
&#8216;പ്രതിബദ്ധതയുള്ളവരാവുക&#8217; എന്നതാണ് വാഫി എന്ന പദത്തിന്റെ ആന്തരാര്&#x200d;ത്ഥം. ദൈവത്തോടും സമൂഹത്തോടുമുള്ള കടപ്പാട് കൂടിയാണ് വിദ്യാഭ്യാസം എന്ന തിരിച്ചറിവാണ് ഈ പേരിന് ആധാരം. അല്ലാഹുവിനോടുള്ള നന്ദിപ്രകടനമാണ് ജീവിതം. വിദ്യാഭ്യാസവും അതിന്റെ ഭാഗമാണ്.<br />
എട്ടു വര്&#x200d;ഷം കൊണ്ട് വാഫി പഠനം പൂര്&#x200d;ത്തിയാക്കുന്ന വിദ്യാര്&#x200d;ത്ഥി സര്&#x200d;വ്വകലാശാല ബിരുദം കൂടി നേടിയിട്ടാണ് പുറത്തിറങ്ങുന്നത്. അറുപത് വാഫി കോളജുകള്&#x200d; ഇപ്പോള്&#x200d; സി.ഐ.സി.ക്ക് കീഴിലുണ്ട്.<br />
മതപഠനത്തിനായി ആശ്രയിച്ചിരുന്ന ദര്&#x200d;സ് സംവിധാനം കുറഞ്ഞു വരികയും പതുക്കെ പതുക്കെ ഇല്ലാതാവുകയും ചെയ്യുമോ എന്ന ആശങ്ക കൂടിയാണ് ഇത്തരം ഒരു പഠനരീതിയെ കുറിച്ചുള്ള ആലോചനക്ക് കാരണമായത്. ശാസ്ത്രത്തിന്റെ വളര്&#x200d;ച്ചക്കൊപ്പം നടക്കേണ്ടവരാണ് വിശ്വാസികള്&#x200d;. ഒരുകാലത്ത് മുന്നില്&#x200d; നടന്നിരുന്നവരുമായിരുന്നു. എന്നാല്&#x200d; ഗതകാല ചരിത്രം പറഞ്ഞിരിക്കുന്നവര്&#x200d; മാത്രമായി നമ്മള്&#x200d; മാറിപ്പോകുന്നു. ഒരു മതപണ്ഡിതന്&#x200d; ശാസ്ത്രം കൂടി അറിയുന്നവനായി മാറുന്നത് സാമൂഹിക പരിവര്&#x200d;ത്തനത്തിന് വേഗത കൂട്ടും. ഇതൊക്കെയാണ് വാഫി എന്ന സമന്വയ വിദ്യാഭ്യാസത്തിന് അടിത്തറയായ അടിസ്ഥാന ചിന്തകള്&#x200d;.<br />
മതം പഠിക്കാന്&#x200d; ആഗ്രഹിക്കുന്ന പെണ്&#x200d;കുട്ടികള്&#x200d;ക്ക് കൂടി അവസരം നല്&#x200d;കുന്നതാണ് വഫിയ്യ കോഴ്‌സ്. തഫ്‌സീര്&#x200d;, ഹദീസ്, ഫിഖ്ഹ് ഇവക്ക് പുറമെ കുട്ടികളുടെ മനശ്ശാസ്ത്രം, വ്യക്തിത്വ വികാസം, കുടുംബ സംവിധാനം, വിഭവ വിനിയോഗം തുടങ്ങിയവ കൂടി കരിക്കുലത്തിന്റെ ഭാഗമാണ്. പ്ലസ്ടു പരീക്ഷയെഴുതി യൂണിവേഴ്‌സിറ്റി ബിരുദം കൂടി ലഭ്യമാകുന്ന രീതിയിലാണ് ഈ കോഴ്‌സ് പൂര്&#x200d;ത്തീകരിക്കുന്നത്. 24 വഫിയ്യ കോളജുകളാണ് അഫിലിയേറ്റ് ചെയ്തിട്ടുള്ളത്. ഇന്ത്യയിലും വിദേശ രാജ്യങ്ങളിലും വാഫി കോഴ്‌സ് കഴിഞ്ഞ ചെറുപ്പക്കാര്&#x200d; വിജ്ഞാനം കൊണ്ട് സേവന സന്നദ്ധരാണ്. മതപഠനം നേടിയ പെണ്&#x200d;കുട്ടികള്&#x200d; സ്ത്രീകള്&#x200d;ക്കിടയില്&#x200d; പഠനപരിശീലന പരിപാടികള്&#x200d;ക്ക് നേതൃത്വം നല്&#x200d;കുന്നു.<br />
ഇതൊരു ചിന്തയുടെ അറ്റമല്ല. തുടക്കമാണ് എന്നാണ് അബ്ദുല്&#x200d; ഹക്കീം ഫൈസി പറയുന്നത്. ഇനി വരുന്നവര്&#x200d;ക്ക് എത്രയും വിശാലമാക്കാവുന്ന ഭാവന. മുസ്‌ലിം സമൂഹത്തിന്റെ ഭാവിയെക്കുറിച്ചുള്ള ആശങ്കകള്&#x200d; ഇനിയും ഏറെയുണ്ട്. ഭൂതകാലത്തിന്റെ സ്മരണകളില്&#x200d; ഉറങ്ങുന്നവരെയല്ല സമൂഹത്തിനാവശ്യം. വര്&#x200d;ത്തമാന കാലത്തിന്റെ തെറ്റ് തിരുത്തുന്നവരെയാണ്. മതം പരലോകത്തേക്കുള്ളതാണെന്ന മതവിരുദ്ധ ന്യായം ഏറ്റുപറയേണ്ടി വരികയാണ് പലര്&#x200d;ക്കും. ജീവിതം തന്നെയാണ് മതം. ലോകത്ത് മാറ്റങ്ങളുണ്ടാക്കുവാന്&#x200d; അറിവിന്റെ അന്വേഷണവും പ്രസരണവുമാണ് വേണ്ടത്. എല്ലാ സമൂഹത്തിനകത്തും ഒരു വിശ്വാസിക്ക് ജീവിക്കുവാനാകണം. വേഷത്തിനും അനുഷ്ഠാനങ്ങള്&#x200d;ക്കുമപ്പുറം ഹൃദയം കൊണ്ട് ജീവിക്കണമെന്നു മാത്രം.<br />
ഒരു മുസ്‌ലിം തിരിച്ചറിയപ്പെടേണ്ടത് അവന്റെ വേഷഭൂഷാദികള്&#x200d; കൊണ്ടല്ല. ഇസ്‌ലാമിന്റെ ചായങ്ങള്&#x200d; അണിയാന്&#x200d; എളുപ്പമാണ്. സദാചാര മൂല്യങ്ങളും ധാര്&#x200d;മ്മികതയുമുള്ള ഒരു മനുഷ്യന്&#x200d; പ്രവേശിക്കുന്ന എല്ലാ വാതിലുകളിലൂടെയും ഒരു മുസ്‌ലിമിന് തന്റെ വിശ്വാസം കൊണ്ട് കടന്ന് ചെല്ലാന്&#x200d; സാധിക്കും. ഇതര സമൂഹങ്ങളോട് നാം കാണിക്കുന്ന നിഷേധങ്ങളല്ല സ്വീകാരങ്ങളാണ് പ്രബോധനം.</p>
<p>&#8221;വഹ്ദത്തുല്&#x200d; വുജൂദ്&#8221; എന്ന വാക്കിന് വിവിധങ്ങളായ അര്&#x200d;ത്ഥതലങ്ങളുണ്ട്. സാമൂഹിക പ്രതിബദ്ധതയെ കുറിച്ച് അബ്ദുല്&#x200d; ഹക്കീം ഫൈസി വാക്കുകള്&#x200d; തുടങ്ങുന്നത് ഇങ്ങനെയാണ്. അല്ലാഹു പ്രപഞ്ചത്തിലാകമാനമുണ്ട്. നമ്മളിലും. &#8221;ഞാന്&#x200d; പ്രത്യക്ഷപ്പെടാന്&#x200d; തീരുമാനിച്ചു. പടപ്പുകളെ പടച്ചു.&#8221; എന്ന വചനം ദൈവത്തിന്റെ പ്രകാശം നമ്മളിലുണ്ട് എന്നതാണ്. അതിനെ ഉള്ളിലൊളിപ്പിച്ചുകൊണ്ട് നമുക്ക് ഒതുങ്ങിയിരിക്കാനാവില്ല. തസവ്വുഫ് അറിവ് ആര്&#x200d;ജ്ജിക്കലും കര്&#x200d;മ്മങ്ങളില്&#x200d; വ്യാപരിക്കലുമാണ്.<br />
മുഹ്‌യുദ്ദീന്&#x200d; ശൈഖ് കര്&#x200d;മ്മ നൈരന്തര്യങ്ങളുടെ മഹത്തായ മാതൃകയാണ്. ബാഗ്ദാദിലേക്ക് അറിവ് നേടാന്&#x200d; എത്തിയ മുഹ്‌യുദ്ദീന്&#x200d; ശൈഖ് വിറക് വെട്ടിയും ഇതര ജോലികള്&#x200d; ചെയ്തുമാണ് തന്റെ പഠനത്തിനാവശ്യമായ ചെലവ് കണ്ടെത്തിയത്. അദ്ധ്വാനിക്കുന്ന പണ്ഡിതന്റെ പദവിക്ക് പെരുമകൂടും. അബ്ദുല്&#x200d; ഹക്കീം ഫൈസിയുടെ മത-സാമൂഹ്യ വീക്ഷണങ്ങള്&#x200d; ഈ രീതിയിലാണ് പ്രകടിപ്പിക്കുന്നത്.<br />
ലോകത്തെ ഇരുനൂറോളം ഇസ്‌ലാമിക യൂണിവേഴ്‌സിറ്റികളില്&#x200d; നിന്ന് തെരഞ്ഞെടുക്കപ്പെട്ട 21 പേരില്&#x200d; ഒരാള്&#x200d; ഇന്ത്യയില്&#x200d; നിന്നാണ്. മത/ജാതി/വര്&#x200d;ണ്ണ/ഭാഷകള്&#x200d; കൊണ്ട് വൈവിധ്യമാര്&#x200d;ന്ന ഒരു രാജ്യത്ത് നിന്ന്. ഇങ്ങനെയൊരു പ്രതിനിധി ആ സഭയില്&#x200d; ആദ്യമായിരിക്കും. ലോകത്ത് ഏറ്റവും അഭിമാനകരമായി മുസ്‌ലിംകള്&#x200d; ജീവിക്കുന്ന ഒരു പച്ചത്തുരുത്തിന്റെ ചരിത്രം കൂടി മന:പാഠമാക്കിക്കൊണ്ടാണ് അബ്ദുല്&#x200d; ഹക്കീം ഫൈസി കൈറോയിലേക്ക് പോകുന്നത്.<br />
ഓരോ വര്&#x200d;ഷവും നൂറു കണക്കിന് വിദ്യാര്&#x200d;ത്ഥി-വിദ്യാര്&#x200d;ത്ഥിനികള്&#x200d; വാഫി, വഫീയ്യ പഠനം പൂര്&#x200d;ത്തിയാക്കി പുറത്തിറങ്ങുന്നു. ബിരുദാനന്തര ബിരുദം നേടാന്&#x200d; ആഗ്രഹിച്ച് വിദ്യാര്&#x200d;ത്ഥികളും രക്ഷിതാക്കളും സമീപിച്ചുകൊണ്ടിരിക്കുമ്പോള്&#x200d; പലരെയും പരിമിതികള്&#x200d; പറഞ്ഞ് മടക്കി അയക്കേണ്ടി വരികയാണ്. ബിരുദാനന്തര ബിരുദത്തിനും ഗവേഷണത്തിനുമായി ഒരു കാമ്പസ് തയ്യാറാക്കുക എന്നത് വലിയൊരു സ്വപ്‌നമായിരുന്നു. ആ സ്വപ്‌നപദ്ധതിയുമായി ഒരു പാതിരാത്രിയില്&#x200d; പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെ കാണാന്&#x200d;പോയി. തങ്ങളുമായി ആശയം പങ്കുവെച്ചു. എല്ലാം കേട്ടിരുന്നതിന് ശേഷം ഒരല്&#x200d;പ്പനേരത്തെ മൗനം. &#8221;കാളികാവിലെ ബാപ്പുഹാജിയെ ഒന്ന് കാണണം. ഞാന്&#x200d; പറയാം.&#8221;<br />
ബാപ്പുഹാജിയെ നേരത്തെ അറിയാം. അശരണരായ വൃദ്ധജനങ്ങള്&#x200d;ക്കു താമസിക്കുവാന്&#x200d; സൗകര്യം ഒരുക്കാന്&#x200d; തന്റെ ഭൂസ്വത്തിലൊരു വിഹിതം നല്&#x200d;കിയ മനുഷ്യസ്‌നേഹി. &#8216;നേരിട്ട് കണ്ട് സംസാരിക്കുവാന്&#x200d; കാളികാവിലേക്ക് വരട്ടെ&#8217; എന്ന് ചോദിച്ചപ്പോള്&#x200d; &#8216;ഞാന്&#x200d; മര്&#x200d;ക്കസിലേക്ക് വരാം&#8217; എന്നായിരുന്നു മറുപടി. ഒന്നു രണ്ട് കൂടിക്കാഴ്ച്ചകളില്&#x200d; വിശദമായി കാര്യങ്ങള്&#x200d; ചോദിച്ചറിഞ്ഞു. അഞ്ച് ഏക്കര്&#x200d; ഭൂമിയാണ് ആവശ്യമെന്ന് അറിയിച്ചു. ഒന്നും മറുപടി പറഞ്ഞില്ല.<br />
താമസിക്കുന്ന വീട് നില്&#x200d;ക്കുന്ന ഒന്നര ഏക്കര്&#x200d; ഭൂമി കഴിഞ്ഞ് ബാക്കിയുള്ള പുരയിടം പതിനഞ്ച് ഏക്കര്&#x200d; ബാപ്പുഹാജി ക്യാമ്പസിന് വേണ്ടി വിട്ടുതരാമെന്ന് അറിയിച്ചിട്ടുണ്ട് എന്ന വിവരം സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്&#x200d; വിളിച്ച് പറഞ്ഞു. &#8221;ആറ്റപ്പൂ പറഞ്ഞു. ഞാന്&#x200d; കൊടുത്തു&#8221; ഇത്രമാത്രമെ ബാപ്പുഹാജിയുടെ മറുപടിയിലുള്ളൂ.<br />
&#8216;അല്ലാഹു വലുതാക്കു&#8217;മെന്ന വാക്കുകള്&#x200d; ആരോ ഉള്ളിലിരുന്ന് വീണ്ടും പറയുന്നു.<br />
സന്തോഷംകൊണ്ട് നിറഞ്ഞ കണ്ണുകളിലെ മൂടിക്കെട്ടിയ കാഴ്ച്ചയില്&#x200d; കൊടപ്പനക്കല്&#x200d; കോലായില്&#x200d; പകച്ചുനിന്ന പഴയകാലം വീണ്ടും തെളിഞ്ഞ് വരുന്നു.<br />
&#8221;സവിശേഷമായ ഒരു പ്രകാശത്തോടെയാണ് എന്റെ സംത്രാസവിമുക്തിക്ക് ഞാന്&#x200d; കടപ്പെട്ടിരിക്കുന്നത്. വാദങ്ങളും തെളിവുകളുമല്ല; അല്ലാഹു എന്റെ ഹൃദയത്തില്&#x200d; നിക്ഷേപിച്ച ഒരു വെളിച്ചമായിരുന്നു അത്. ഈ വെളിച്ചമാണ്, അധിക വിജ്ഞാനങ്ങളുടെയും താക്കോല്&#x200d;.&#8221; (ഇമാം ഗസ്സാലി: അറിവില്ലായ്മയില്&#x200d; നിന്ന് മോചനം)<br />
അബ്ദുല്&#x200d; ഹക്കീം ഫൈസിയുടെ വായനകള്&#x200d; വീണ്ടും വീണ്ടും തിരിച്ചു ചെന്നിരുന്നത് ഗസ്സാലി ഇമാമിലേക്കായിരുന്നു. ഒരു വെളിച്ചത്തിനു വേണ്ടി കാത്തിരിക്കുക മാത്രമേ അമ്പത് വര്&#x200d;ഷങ്ങള്&#x200d;ക്ക് മുമ്പെ ആ കുട്ടി ചെയ്തിട്ടുള്ളു. ഒരു പ്രകാശമാണ് ഉമ്മയുടെ ആഗ്രഹങ്ങള്&#x200d;ക്കുമപ്പുറത്തേക്ക് പറന്നുപോകാന്&#x200d; ഇപ്പോഴും കൂടെയുള്ളത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/hakeem-faizy-sunday-supplement.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
