<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>welcome &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/welcome/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 17 Aug 2024 06:54:58 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>welcome &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>വിനേഷ് ഫോഗട്ടിന് വൻ വരവേൽപ്പ്, സ്വർണ്ണ മെഡലിനേക്കാൾ വലിയ ആദരവെന്ന് മാതാവ്</title>
		<link>https://www.chandrikadaily.com/vinesh-phogat-received-a-huge-welcome-mataav-said-that-it-is-a-bigger-honor-than-a-gold-medal.html</link>
					<comments>https://www.chandrikadaily.com/vinesh-phogat-received-a-huge-welcome-mataav-said-that-it-is-a-bigger-honor-than-a-gold-medal.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 17 Aug 2024 06:54:58 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[India]]></category>
		<category><![CDATA[Vinesh Phogat]]></category>
		<category><![CDATA[welcome]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=306517</guid>

					<description><![CDATA[സാക്ഷി മാലിക്, ബജ്‌രംഗ് പുനിയ എന്നീ സഹതാരങ്ങളടക്കം നിരവധി പേരാണ് വിനേഷിനെ സ്വീകരിക്കാനെത്തിയത്.]]></description>
										<content:encoded><![CDATA[<p>പാരിസ് ഒളിംപിക്‌സിന് ശേഷം ഇന്ത്യന്&#x200d; വനിതാ ഗുസ്തി താരം വിനേഷ് ഫോഗട്ട് ഇന്ത്യയില്&#x200d; മടങ്ങിയെത്തി. ഒളിംപിക്‌സില്&#x200d; അയോഗ്യയാക്കപ്പെട്ട് രാജ്യത്തിന്റെ നോവായി മാറിയ താരത്തിന് വൈകാരികമായ സ്വീകരണമാണ് ഡല്&#x200d;ഹി വിമാനത്താവളത്തില്&#x200d; ലഭിച്ചത്. സാക്ഷി മാലിക്, ബജ്‌രംഗ് പുനിയ എന്നീ സഹതാരങ്ങളടക്കം നിരവധി പേരാണ് വിനേഷിനെ സ്വീകരിക്കാനെത്തിയത്. സ്വീകരണത്തില്&#x200d; വികാരാധീനയായ വിനേഷ് എല്ലാവരോടും നന്ദി പറയുകയും ചെയ്തു.</p>
<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>ഇന്ന് രാവിലെ 11 മണിയോടെയാണ് വിനേഷ് ഡല്&#x200d;ഹിയില്&#x200d; വിമാനമിറങ്ങിയത്. കനത്ത സുരക്ഷയാണ് വിമാനത്താവളത്തില്&#x200d; ഒരുക്കിയത്. വിനേഷിനെ സ്വീകരിക്കാന്&#x200d; ഹരിയാനയില്&#x200d; നിന്നുള്ള ആരാധകരും ഗ്രാമവാസികളുമടക്കം നിരവധി പേര്&#x200d; വിമാനത്താവളത്തില്&#x200d; തടിച്ചുകൂടിയിരുന്നു. പ്രത്യേകം തയ്യാറാക്കിയ വാഹനത്തില്&#x200d; ആരാധകരെ അഭിവാദ്യം ചെയ്യുന്നിതിനിടെ വിനേഷ് കണ്ണീരണിയുകയുമുണ്ടായി.</p>
<blockquote class="twitter-tweet" data-width="550" data-dnt="true">
<p lang="en" dir="ltr"><a href="https://twitter.com/hashtag/WATCH?src=hash&amp;ref_src=twsrc%5Etfw">#WATCH</a> | Indian wrestler Vinesh Phogat receives a warm welcome at Delhi&#39;s IGI Airport</p>
<p>Congress MP Deepender Hooda, wrestlers Bajrang Punia, Sakshee Malikkh and others welcomed her. <a href="https://t.co/rc2AESaciz">pic.twitter.com/rc2AESaciz</a></p>
<p>&mdash; ANI (@ANI) <a href="https://twitter.com/ANI/status/1824686762217857187?ref_src=twsrc%5Etfw">August 17, 2024</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
</div>
</div>
</div>
<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>തനിക്ക് വെള്ളി മെഡൽ നൽകണമെന്ന വിനേഷിൻ്റെ അപ്പീൽ അന്താരാഷ്ട്ര കായിക തർക്ക പരിഹാര കോടതി തള്ളിയിരുന്നു. അമേരിക്കയുടെ സാറ ഹിൽഡെബ്രാൻഡിനെതിരെ 50 കിലോഗ്രാം വിഭാഗത്തിൽ സ്വർണമെഡൽ പോരാട്ടത്തിന് മണിക്കൂറുകൾ ശേഷിക്കെയായിരുന്നു ശരീരഭാരത്തിൽ 100 ഗ്രാം കൂടുതൽ കാണിച്ചതിനെ തുടർന്ന് വിനേഷ് ഫോഗട്ടിനെ മത്സരത്തിൽ നിന്ന് അയോഗ്യയാക്കിയത്.</p>
</div>
<p>ശേഷം വിനേഷ് ഫോഗട്ട് വിരമിക്കലും പ്രഖ്യാപിച്ചിരുന്നു. റസ്‌ലിങ്ങിനോട് വിടപറയുന്നുവെന്നും ഇനി മത്സരിക്കാൻ ശക്തിയില്ലെന്നും വിനേഷ് കുറിച്ചിരുന്നു. &#8216;നിങ്ങളുടെ സ്വപ്നങ്ങളും എൻ്റെ ധൈര്യവും എല്ലാം തകർന്നെന്നും ഇതിൽ കൂടുതൽ ശക്തി എനിക്കില്ലെ&#8217;ന്നും വിനേഷ് ഫോഗട്ട് വ്യക്തമാക്കിയിരുന്നു. എല്ലാവരും തന്നോട് ക്ഷമിക്കണമെന്നും വിനേഷ് എക്സിൽ കുറിച്ചു.</p>
</div>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/vinesh-phogat-received-a-huge-welcome-mataav-said-that-it-is-a-bigger-honor-than-a-gold-medal.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മലയാളി ഹജ്ജ് സംഘങ്ങൾ മദീനയിൽ ആദ്യ സംഘത്തിന് ഊഷ്മള സ്വീകരണം നൽകി മദീന കെ എം സി സി</title>
		<link>https://www.chandrikadaily.com/madinah-kmcc-gave-a-warm-welcome-to-malayalee-hajj-groups-for-the-first-group-in-madinah.html</link>
					<comments>https://www.chandrikadaily.com/madinah-kmcc-gave-a-warm-welcome-to-malayalee-hajj-groups-for-the-first-group-in-madinah.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Wed, 29 May 2024 05:38:41 +0000</pubDate>
				<category><![CDATA[GULF]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[hajj 2024]]></category>
		<category><![CDATA[madeena kmcc]]></category>
		<category><![CDATA[news]]></category>
		<category><![CDATA[welcome]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=298895</guid>

					<description><![CDATA[മദീന: ഈ വർഷത്തെ പരിശുദ്ധ ഹജജ് കർമ്മത്തിനായി സ്വകാര്യ ഹജജ് ഗ്രൂപ്പുമുഖേനെ മദീനയിലെത്തിയ ആദ്യ സംഘത്തിന് മദീന കെ എം സി സി യുടെ നേതൃത്വത്തിൽ ഊഷ്മള വരവേൽപ്പ് നൽകി. കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അൽമനാർ ഗ്രൂപ്പിൻറെ ഹജ്ജ് സംഘമാണ് ഇന്ന് മദീനയിൽ എത്തിയത്. നൂർ പേർ അടങ്ങുന്ന ഹജ്ജ് സംഘത്തെ നയിക്കുന്നത് പ്രമുഖ മത പ്രഭാഷകനും പ്രബോധകനുമായ മൗലവി അബ്ദുല്ലത്തീഫ് കരിമ്പിലാക്കൽ, അൻവർ സാദത്ത് എന്നിവരാണ് കഴിഞ്ഞ 25 ന് ജിദ്ധവിമാന താവളം വഴി എത്തിയ [&#8230;]]]></description>
										<content:encoded><![CDATA[<p>മദീന: ഈ വർഷത്തെ പരിശുദ്ധ ഹജജ് കർമ്മത്തിനായി സ്വകാര്യ ഹജജ് ഗ്രൂപ്പുമുഖേനെ മദീനയിലെത്തിയ ആദ്യ സംഘത്തിന് മദീന കെ എം സി സി യുടെ നേതൃത്വത്തിൽ ഊഷ്മള വരവേൽപ്പ് നൽകി.</p>
<p>കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അൽമനാർ ഗ്രൂപ്പിൻറെ ഹജ്ജ് സംഘമാണ് ഇന്ന് മദീനയിൽ എത്തിയത്. നൂർ പേർ അടങ്ങുന്ന ഹജ്ജ് സംഘത്തെ നയിക്കുന്നത് പ്രമുഖ മത പ്രഭാഷകനും പ്രബോധകനുമായ മൗലവി അബ്ദുല്ലത്തീഫ് കരിമ്പിലാക്കൽ, അൻവർ സാദത്ത് എന്നിവരാണ് കഴിഞ്ഞ 25 ന് ജിദ്ധവിമാന താവളം വഴി എത്തിയ ഇവർ മക്കയിലെത്തി വിശുദ്ധഉംറ നിർവ്വഹിച്ച ശേഷമാണ് രണ്ട് ബസ്സുകളിലായി മദീന സന്ദർശനത്തിനായി എത്തിയത്. ഈ വർഷം ഹജജ് കർമത്തിനായി എത്തി മദീന സന്ദർശനം നടത്തുന്ന ആദ്യ സംഘമാണിവർ.</p>
<p><img loading="lazy" class="alignnone size-full wp-image-298897" src="https://cdn-chandrikadaily.blr1.cdn.digitaloceanspaces.com/wp-contents/uploads/2024/05/Untitled-2-2.jpg" alt="" width="400" height="300" srcset="https://www.chandrikadaily.com/wp-content/uploads/2024/05/Untitled-2-2.jpg 400w, https://www.chandrikadaily.com/wp-content/uploads/2024/05/Untitled-2-2-300x225.jpg 300w" sizes="(max-width: 400px) 100vw, 400px" /></p>
<p>അൽ റയ്യാൻ ഗ്രൂപ്പാണ് മദീനയിൽ ഇവർക്ക് വേണ്ട താമസസൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്. മദീനയിലെത്തിയ മലയാളി ഹജ്ജ് സംഘത്തെ ബൈത്തുകളും പാട്ടുകളും ചെല്ലി ഈത്തപ്പഴമടക്കമുള്ള മധുര പാനിയങ്ങളും നൽകിയുമാണ് വനിതകളും കുട്ടികളടക്കമുള്ള നൂറ് കണക്കിന് കെ എം സി സി വളണ്ടിയർമാർ ചേർന്ന് സ്വീകരിച്ചത്.</p>
<p>ഷെമീർഖാൻ തൊടുപുഴ,ഗഫൂർ പട്ടാമ്പി, അഷറഫ് അഴിഞ്ഞിലം, നഫ്സൽ മാസ്റ്റർ, ഗഫൂർ താനൂർ, നാസർ തട്ടത്തിൽ, ജലീൽ കുറ്റ്യാടി, മഹബൂബ് കീഴ്പറമ്പ്, അഷറഫ് ഒമാനൂർ, ഓകെ റഫീക്ക് കണ്ണൂർ, തുടങ്ങിയ നേതാക്കളും മദീന കെ എം സി സി വനിത വിംഗ് നേതാക്കളായ റംസീന മൻസൂർ, സുമയ്യ ആഷിഖ്, സൈനബ അബ്ദുറഹ്മാൻ, സമീഹ മഹബൂബ്, ഷമീറ നഫ്സൽ, ഷബ്ന അഷറഫ് എന്നിവർ സ്വീകരണത്തിന് നേതൃത്വം നൽകി.</p>
<p>മുന്നൂറിലധികം വരുന്ന പരിചയ സമ്പന്നരായ വളണ്ടിയർ വിംഗിനെയാണ്<br />
ഇത്തവണ ഹജജ് സേവനത്തിനായി മദീന കെ എം സി സി രംഗത്തിറങ്ങിക്കിയിരിക്കുന്നത്. വരും ദിവസങ്ങളിൽ വിവിധ മതസംഘടനകളുടെയും കേരളത്തിലെ വിവിധ ട്രാവൽസുകളുടെ നേതൃത്വത്തിലുള്ള സ്വാകാര്യ ഗ്രൂപ്പുകൾ മദീന സന്ദർശനത്തിനായി എത്തി തുടങ്ങും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/madinah-kmcc-gave-a-warm-welcome-to-malayalee-hajj-groups-for-the-first-group-in-madinah.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നല്ല വിധി, സ്വാഗതം ചെയ്യുന്നു: കെ കെ രമ</title>
		<link>https://www.chandrikadaily.com/good-judgment-welcome-kk-rama.html</link>
					<comments>https://www.chandrikadaily.com/good-judgment-welcome-kk-rama.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 27 Feb 2024 11:53:52 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Good judgment]]></category>
		<category><![CDATA[TP murder case]]></category>
		<category><![CDATA[welcome]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=291550</guid>

					<description><![CDATA[വധശിക്ഷ ആവശ്യപ്പെട്ട് അപ്പീൽ പോകുന്നത് ഉൾപ്പെടെ ആലോചിക്കുമെന്നും ഗൂഢാലോചന ഇനിയും പുറത്തു വരാനുണ്ടെന്നും കെ കെ രമ പറഞ്ഞു.]]></description>
										<content:encoded><![CDATA[<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>ടി പി ചന്ദ്രശേഖരന്&#x200d; വധക്കേസില്&#x200d; പ്രതികളുടെ ശിക്ഷ ഇരട്ട ജീവപര്യന്തമായി ഉയർത്തിയ വിധി സ്വാഗതം ചെയ്യുന്നുവെന്ന് ചന്ദ്രശേഖരന്&#x200d;റെ ഭാര്യയു എംഎല്&#x200d;എയുമായ കെ കെ രമ. വധശിക്ഷ ആവശ്യപ്പെട്ട് അപ്പീൽ പോകുന്നത് ഉൾപ്പെടെ ആലോചിക്കുമെന്നും ഗൂഢാലോചന ഇനിയും പുറത്തു വരാനുണ്ടെന്നും കെ കെ രമ പറഞ്ഞു. നിയമപോരാട്ടത്തില്&#x200d; ഒപ്പം നിന്ന എല്ലാവർക്കും കെ കെ രമ നന്ദി അറിയിച്ചു.</p>
</div>
</div>
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">ടി പി ചന്ദ്രശേഖരന്&#x200d; വധക്കേസില്&#x200d; പ്രതികളുടെ ശിക്ഷ വധശിക്ഷയായി ഉയർത്തണമെന്ന ആവശ്യത്തില്&#x200d; ഹൈക്കോടതി ഇന്നലെയും ഇന്നും വാദം കേട്ടു. ഒന്നു മുതല്&#x200d; അഞ്ചുവരെയുള്ള പ്രതികളുടെയും ഏഴാം പ്രതിയുടെയും ജീവപര്യന്തം ഇരട്ട ജീവപര്യന്തമായി ഉയർത്തി. 20 വർഷം ഇവർക്ക് ശിക്ഷാ ഇളവോ പരോളോ ഉണ്ടാവില്ല.</div>
</div>
<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>ഒന്നാം പ്രതിയായ എംസി അനൂപ്, രണ്ടാം പ്രതി കിര്&#x200d;മ്മാണി മനോജ്, മൂന്നാം പ്രതി കൊടി സുനി, നാലാം പ്രതി ടികെ രജീഷ് , അഞ്ചാം പ്രതി കെ കെ മുഹമ്മദ് ഷാഫി, ഏഴാം പ്രതി കെ ഷിനോജ് എന്നിവർ ഇരട്ട ജീവപര്യന്തം ശിക്ഷ അനുഭവിക്കണം. കൊലപാതകത്തില്&#x200d; നേരിട്ട് പങ്കെടുത്തവരാണ് ഇവർ.</p>
<p>ആറാം പ്രതി അണ്ണന്&#x200d; സിജിത്ത്, എട്ടാം പ്രതി കെ സി രാമചന്ദ്രന്&#x200d;, പത്താം പ്രതി കെകെ കൃഷ്ണന്&#x200d;, പതിനൊന്നാം പ്രതി ട്രൗസര്&#x200d; മനോജന്&#x200d;, പന്ത്രണ്ടാം പ്രതി ജ്യോതിബാബു എന്നിവർ ജീവപര്യന്തം ശിക്ഷയും അനുഭവിക്കണം. കൊല്ലപ്പെട്ട ടി പി ചന്ദ്രശേഖരന്&#x200d;റെ ഭാര്യ കെ കെ രമയ്ക്ക് ഏഴരലക്ഷം രൂപയും മകന്&#x200d; അഭിനന്ദിന് അഞ്ച് ലക്ഷം രൂപയും പ്രതികള്&#x200d; പിഴയായി നല്&#x200d;കണം.</p>
</div>
</div>
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">പ്രതികൾക്ക് നൽകിയ ജീവപര്യന്തം തടവുശിക്ഷ അപര്യാപ്തമാണെന്നും നീതി ലഭിക്കാൻ വധശിക്ഷയാണ് ഉചിതമെന്നും പ്രോസിക്യൂഷൻ വാദിച്ചു. മറ്റ് കേസുകളിൽ നിന്ന് വ്യത്യസ്തമാണ് ടിപി കേസ്. സാധാരണ കൊലപാതക കേസല്ല ഇത്. ആര് കൊന്നു, എന്തിന് കൊന്നു എന്നതാണ് പ്രധാനം. വർഷങ്ങൾ നീണ്ട ഗൂഢാലോചനയ്ക്ക് ശേഷമാണ് കൊലപാതകം നടത്തിയത്. ആശയം മാറിയതിനുള്ള കൊലപാതകമാണെന്നും ഇതിന് ന്യായീകരണമില്ലെന്നും പ്രോസിക്യൂഷൻ വാദിച്ചു.</div>
</div>
<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>ശിക്ഷ ഉയർത്താനുള്ള സാഹചര്യം എന്തെന്ന് വിശദീകരിക്കാൻ പ്രോസിക്യൂട്ടറോട് ഹൈക്കോടതി ആവശ്യപ്പെട്ടു. ആരോഗ്യ പ്രശ്നങ്ങൾ രണ്ട് പ്രതികൾക്ക് അനുകൂല ഘടകങ്ങൾ ആണെന്നും ഹൈക്കോടതി പറഞ്ഞു. എന്നാല്&#x200d; വധശിക്ഷ നൽകാൻ മതിയായ കാരണങ്ങൾ ഉണ്ടെന്നായിരുന്നു പ്രോസിക്യൂഷന്&#x200d;റെ പക്ഷം. പ്രോബേഷണറി ഓഫീസർമാരുടെ റിപ്പോർട്ടുകളിൽ നിന്ന് ഇക്കാര്യം വ്യക്തമാണെന്നും പ്രതികൾക്ക് മാനസിക പരിവർത്തന സാധ്യത ഇല്ലെന്നും പ്രോസിക്യൂഷൻ പറഞ്ഞു. ടികെ രജീഷിനെതിരെ കർണാടക പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അനൂപിനെതിരെയും കേസ് എടുത്തിട്ടുണ്ടെന്നും പരോളിൽ ഇറങ്ങിയപ്പോൾ മയക്കുമരുന്ന് കേസിൽ പ്രതിയായിയെന്നും പ്രോസിക്യൂഷന്&#x200d; ചൂണ്ടി കാണിച്ചു.</p>
</div>
</div>
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">തെളിവുകൾ പൂർണ്ണമായും ഉൾക്കൊള്ളുന്ന വിധിയല്ല വിചാരണ കോടതിയിൽ നിന്ന് ഉണ്ടായതെന്നും എല്ലാ തെളിവുകളും പരിഗണിച്ച് വധശിക്ഷ നൽകണമെന്നും കെ കെ രമയുടെ അഭിഭാഷകന്&#x200d; വാദിച്ചു. പ്രോസിക്യൂട്ടർ നടത്തിയത് രാഷ്ട്രീയ പ്രസംഗം ആണെന്നും ശിക്ഷ ഉയർത്തുന്നതിൽ മതിയായ കാരണമില്ലെന്നുമായിരുന്നു പ്രതിഭാഗം അഭിഭാഷകരുടെ വാദം. ശിക്ഷ ഉയർത്താൻ ശക്തമായ കാരണം വേണം. ഈ കേസിൽ അത്തരം കാരണം ഇല്ല. ജീവപര്യന്തം വധശിക്ഷയായി ഉയർത്തുന്നത് അപൂർവമാണ് അതിന് ശക്തമായ കാരണം വേണം. ഇത് ആദ്യ രാഷ്ട്രീയ കൊലപാതകം അല്ലെന്നും പ്രതിഭാഗം വാദിച്ചു.</div>
</div>
<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>രാഷ്ട്രീയ കൊലപാതകം നിസാരമായി കാണാനാവില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ജനാധിപത്യത്തിനും നിയമവാഴ്ചയ്ക്കും നേരെയുള്ള വെല്ലുവിളിയാണ് രാഷ്ട്രീയ കൊലപാതകം. വാടകക്കൊലയാളികളെ വെച്ചുള്ള കൊലപാതകമാണ്. എന്തുകൊണ്ട് വധശിക്ഷ നല്&#x200d;കിക്കൂടെന്നു ചോദിച്ച ഹൈക്കോടതി പ്രതികള്&#x200d; പരിവര്&#x200d;ത്തനത്തിന് തയ്യാറാണോയെന്നും ആരാഞ്ഞു.</p>
<p>ടി പി ചന്ദ്രശേഖരന്&#x200d; കൊലപാതക കേസില്&#x200d; പ്രതികളുടെ ശിക്ഷ വർധിപ്പിക്കണമെന്നതില്&#x200d; ഇന്നലെയും വാദം നടന്നിരുന്നു. നിപരാധികളെന്നും ശിക്ഷ ഇളവ് നല്&#x200d;കണമെന്നും പ്രതികള്&#x200d; വാദിച്ചു. ആരോഗ്യപ്രശ്‌നങ്ങളും പ്രതികള്&#x200d; ഹൈക്കോടതിയെ അറിയിച്ചു. കുറ്റം ചെയ്തിട്ടില്ലെന്നും ഭാര്യയും രണ്ട് കുട്ടികളുമുണ്ട്, വധശിക്ഷ നല്&#x200d;കരുതെന്നും ഒന്നാം പ്രതി എം സി അനൂപ് ആവശ്യപ്പെട്ടു. 80 വയസായ അമ്മ മാത്രമേയുള്ളൂ, ശിക്ഷയില്&#x200d; ഇളവ് നല്&#x200d;കണമെന്ന് കിര്&#x200d;മ്മാണി മനോജും കേസുമായി യാതൊരു ബന്ധവുമില്ലെന്ന് കൊടി സുനിയും ഇന്നലെ കോടതിയില്&#x200d; പറഞ്ഞിരുന്നു.</p>
</div>
</div>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/good-judgment-welcome-kk-rama.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
