<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>welfare &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/welfare/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 23 Jan 2024 02:32:43 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>welfare &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ബജറ്റില്&#x200d; ക്ഷേമപെന്&#x200d;ഷന്&#x200d; വര്&#x200d;ധന ഉണ്ടാകില്ലെന്ന് സൂചന; കൊടുക്കാനുള്ളത് 5 മാസത്തെ കുടിശിക</title>
		<link>https://www.chandrikadaily.com/there-will-be-no-increase-in-welfare-pension-in-the-budget-5-months-arrears-due.html</link>
					<comments>https://www.chandrikadaily.com/there-will-be-no-increase-in-welfare-pension-in-the-budget-5-months-arrears-due.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 23 Jan 2024 02:32:43 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[budget]]></category>
		<category><![CDATA[no increase]]></category>
		<category><![CDATA[pension]]></category>
		<category><![CDATA[welfare]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=288695</guid>

					<description><![CDATA[ക്ഷേമപെന്&#x200d;ഷന്&#x200d; 2500 ആക്കും എന്നാണ് ഇടതുമുന്നണിയുടെ പ്രകടനപത്രികയിലെ വാഗ്ദാനം എങ്കിലും  ഒരു രൂപ പോലും കൂട്ടാനായിട്ടില്ല.]]></description>
										<content:encoded><![CDATA[<p>ഇത്തവണയും സംസ്ഥാന ബജറ്റില്&#x200d; ക്ഷേമപെന്&#x200d;ഷന്&#x200d; വര്&#x200d;ധന ഉണ്ടാകില്ലെന്ന് സൂചന.  5 മാസത്തെ ക്ഷേമപെന്&#x200d;ഷന്&#x200d; കുടിശികയിട്ടാണ് ധനമന്ത്രി അടുത്തമാസം അഞ്ചിന് സംസ്ഥാന ബജറ്റ് അവതരിപ്പിക്കാന്&#x200d; പോകുന്നത്. എന്നാല്&#x200d; ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് അവതരിപ്പിക്കുന്ന ബജറ്റില്&#x200d; ക്ഷേമപെന്&#x200d;ഷന്&#x200d; കൂട്ടണമെന്ന ആവശ്യം സി.പി.എമ്മില്&#x200d; ഉയര്&#x200d;ന്നിട്ടുണ്ട്.</p>
<div class="article-parsys">
<div class="par2 parsys">
<div class="videocomponent section">
<div class="mm-video-wrapper">
<div class="mm-youtube-video">
<div>
<div>2021 ല്&#x200d; ഒന്നാം പിണറായി സര്&#x200d;ക്കാര്&#x200d; അവതരിപ്പിച്ച അവസാന ബജറ്റിലാണ് ക്ഷേമപെന്&#x200d;ഷന്&#x200d; 100 രൂപ കൂട്ടി 1600 ആക്കിയത്. കെ.എന്&#x200d;. ബാലഗോപാല്&#x200d; ഇതിനകം 3 ബജറ്റ് അവതരിപ്പിച്ചു. ക്ഷേമപെന്&#x200d;ഷന്&#x200d; 2500 ആക്കും എന്നാണ് ഇടതുമുന്നണിയുടെ പ്രകടനപത്രികയിലെ വാഗ്ദാനം എങ്കിലും  ഒരു രൂപ പോലും കൂട്ടാനായിട്ടില്ല.</div>
<div></div>
<div>ഏറ്റവും മോശം ധനസ്ഥിതിയില്&#x200d; നിന്ന് ബജറ്റവതരിപ്പിക്കാന്&#x200d; പോകുന്ന ധനമന്ത്രിക്ക് ഇത്തവണയും ക്ഷേമപെന്&#x200d;ഷന്&#x200d; ഉയര്&#x200d;ത്താന്&#x200d; ഒരു ഗതിയുമില്ല. ഉള്ള തുക തന്നെ നല്&#x200d;കാനാവുന്നില്ല. സെപ്റ്റംബര്&#x200d; തൊട്ടുള്ള ക്ഷേമപെന്&#x200d;ഷന്&#x200d; തുക കുടിശികയാണ്. ക്ഷേമപെന്&#x200d;ഷന്&#x200d; പ്രതിസന്ധിക്ക് കഴിഞ്ഞ ബജറ്റില്&#x200d; ധനമന്ത്രി കേന്ദ്രത്തെയായിരുന്നു കുറ്റപ്പെടുത്തിയത്.</div>
</div>
</div>
</div>
</div>
</div>
</div>
<p>900 കോടിയോളം രൂപ ഒരു മാസം ക്ഷേമപെന്&#x200d;ഷന്&#x200d; നല്&#x200d;കാന്&#x200d; ആവശ്യമാണ്. ഈ തുക കണ്ടെത്താനുള്ള ബദല്&#x200d; മാര്&#x200d;ഗങ്ങള്&#x200d; ഇതുവരെ യാഥാര്&#x200d;ഥ്യമായിട്ടില്ല. നവകേരളസദസില്&#x200d; ക്ഷേമപെന്&#x200d;ഷന്&#x200d; സംബന്ധിച്ച് നിരവധി പരാതികള്&#x200d; ലഭിച്ചിരുന്നു. സംസ്ഥാന ബജറ്റ് അവതരിപ്പിച്ച് ദിവസങ്ങള്&#x200d; കഴിഞ്ഞാല്&#x200d; പൊതു തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനാണ് സാധ്യത.</p>
<p>ഈ രാഷ്ട്രീയ സാഹചര്യം പരിഗണിക്കണിച്ച് ക്ഷേമപെന്&#x200d;ഷന്&#x200d; ഉയര്&#x200d;ത്തണമെന്ന അഭിപ്രായം സി.പി.എമ്മില്&#x200d; ഉയര്&#x200d;ന്നിട്ടുണ്ട്. എന്നാല്&#x200d; നിലവിലെ ധനസ്ഥിതി അതിന് അനുവദിക്കുന്നില്ലെന്ന നിലപാടിലാണ് ധനമന്ത്രി. ബജറ്റവതരണം അടുക്കുമ്പോള്&#x200d; മറിച്ചുള്ള രാഷ്ട്രീയ തീരുമാനം ഉണ്ടായില്ലെങ്കില്&#x200d; ഇത്തവണയും ക്ഷേമപെന്&#x200d;ഷന്&#x200d; വര്&#x200d;ധന ഉണ്ടാവില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/there-will-be-no-increase-in-welfare-pension-in-the-budget-5-months-arrears-due.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഭൂമി കൈമാറ്റം; കൃഷി മൃഗസംരക്ഷണ വകുപ്പുകള്&#x200d;ക്കിടയില്&#x200d; ഭിന്നത, മന്ത്രിസഭാ യോഗത്തില്&#x200d; തര്&#x200d;ക്കം</title>
		<link>https://www.chandrikadaily.com/transfer-of-land-division-between-agriculture-and-animal-welfare-departments-dispute-in-cabinet-meeting.html</link>
					<comments>https://www.chandrikadaily.com/transfer-of-land-division-between-agriculture-and-animal-welfare-departments-dispute-in-cabinet-meeting.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 19 Jan 2024 09:01:44 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Politics]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[agriculture]]></category>
		<category><![CDATA[ANIMAL]]></category>
		<category><![CDATA[cabinet]]></category>
		<category><![CDATA[Departments]]></category>
		<category><![CDATA[Division]]></category>
		<category><![CDATA[meeting]]></category>
		<category><![CDATA[transfer of land]]></category>
		<category><![CDATA[welfare]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=288400</guid>

					<description><![CDATA[കാര്&#x200d;ഷിക സര്&#x200d;വകലാശാലയില്&#x200d; നിന്ന് 90 ഏക്കര്&#x200d; ഭൂമി ഏറ്റെടുക്കുന്നതാണ് മന്ത്രിസഭായോഗത്തെ പാര്&#x200d;ട്ടി മന്ത്രിമാര്&#x200d; തമ്മിലുളള ഭിന്നതയുടെ വേദിയാക്കിയത്.]]></description>
										<content:encoded><![CDATA[<p>വെറ്ററിനറി സര്&#x200d;വകാലാശാലക്ക് ഭൂമി കൈമാറുന്നതിനെ ചൊല്ലി മന്ത്രിസഭായോഗത്തില്&#x200d; തര്&#x200d;ക്കിച്ച് സിപിഐ മന്ത്രിമാര്&#x200d;. കാര്&#x200d;ഷിക സര്&#x200d;വകലാശാലയില്&#x200d; നിന്ന് 90 ഏക്കര്&#x200d; ഭൂമി ഏറ്റെടുക്കുന്നതാണ് മന്ത്രിസഭായോഗത്തെ പാര്&#x200d;ട്ടി മന്ത്രിമാര്&#x200d; തമ്മിലുളള ഭിന്നതയുടെ വേദിയാക്കിയത്.</p>
<p>വകുപ്പിനോട് ആലോചിക്കാതെയാണ് ഭൂമി ഏറ്റെടുക്കല്&#x200d; നിര്&#x200d;ദ്ദേശം മന്ത്രി സഭയില്&#x200d; വെച്ചതെന്ന് കൃഷി മന്ത്രി നിലപാടെടുത്തു. ഇതോടെ വിഷയം അജണ്ടയില്&#x200d; നിന്ന് പിന്&#x200d;വലിക്കാന്&#x200d; മൃഗസംരക്ഷണ മന്ത്രി നിര്&#x200d;ബന്ധിതയാകുകയായിരുന്നു.</p>
<p>ഇന്നലെ ചേര്&#x200d;ന്ന മന്ത്രിസഭാ യോഗത്തിലാണ് സി.പി.ഐ മന്ത്രിമാര്&#x200d; തമ്മില്&#x200d; തര്&#x200d;ക്കിച്ചത്. കാര്&#x200d;ഷിക സര്&#x200d;വകലാശാലയുടെ കൈവശം ഇരിക്കുന്ന മണ്ണൂത്തിയിലെ 90 ഏക്കര്&#x200d; ഭൂമി ഏറ്റെടുക്കുന്നതാണ് മന്ത്രിസഭായോഗത്തെ അസാധാരണ സംഭവത്തിന് സാക്ഷിയാക്കി മാറ്റിയത്.</p>
<p>വെറ്ററിനറി സര്&#x200d;വകലാശാലാ രൂപീകരണ സമയത്തെ പ്രഖ്യാപനം പ്രാവര്&#x200d;ത്തികമാക്കുക ലക്ഷ്യമിട്ടാണ് ഭൂമി ഏറ്റെടുക്കല്&#x200d; വിഷയം മൃഗസംരക്ഷണ മന്ത്രി ജെ ചിഞ്ചുറാണി മന്ത്രിസഭാ യോഗത്തിന്റെ പരിഗണനയ്ക്ക് എത്തിച്ചത്.</p>
<p>ഭൂമി കൈവശം വെച്ചിരിക്കുന്ന കൃഷിവകുപ്പുമായോ ഭൂമി സംബന്ധിച്ച കാര്യങ്ങളുടെ ചുമതലക്കാരായ റവന്യു വകുപ്പിനോടോ ആലോചിക്കാതെ ആയിരുന്നു നീക്കം. മന്ത്രിസഭാ യോഗത്തില്&#x200d; വിഷയം പരിഗണിച്ചപ്പോള്&#x200d; ഇക്കാര്യം ചൂണ്ടിക്കാട്ടി കൃഷിമന്ത്രി പി പ്രസാദ് രംഗത്തെത്തി.</p>
<p>ചര്&#x200d;ച്ച ഉണ്ടായിട്ടില്ലെന്ന് റവന്യു മന്ത്രി കെ രാജനും അറിയിച്ചതോടെ മൃഗസംരക്ഷണ മന്ത്രി ജെ ചിഞ്ചുറാണി ഒറ്റപ്പെട്ടു. ഭൂമി വിട്ടുകൊടുക്കാന്&#x200d; വകുപ്പിന് താല്&#x200d;പര്യമില്ലെന്ന് കൂടി കൃഷിമന്ത്രി നിലപാട് എടുത്തതോടെ ഒരു നിലയ്ക്കും തീരുമാനം ഉണ്ടാകില്ലെന്ന് ഉറപ്പായി.</p>
<p>ഒരു പാര്&#x200d;ട്ടിയിലെ മന്ത്രിമാര്&#x200d; പരസ്പരം തര്&#x200d;ക്കിക്കുന്ന അസാധാരണ കാഴ്ച കണ്ട് സ്തബ്ധരായ മറ്റ് മന്ത്രിമാര്&#x200d; എല്ലാത്തിനും കാഴ്ചക്കാരായിരുന്നു. നേരത്തെ ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ സമിതി ചര്&#x200d;ച്ച ചെയ്ത വിഷയത്തില്&#x200d; കൂടിയാലോചന വേണമെന്ന് നിര്&#x200d;ദ്ദേശിച്ച് മുഖ്യമന്ത്രി മധ്യസ്ഥനായി. ഇതോടെ അജണ്ട തന്നെ പിന്&#x200d;വലിക്കുന്നതായി മൃഗസംരക്ഷണ മന്ത്രി ജെ ചിഞ്ചു റാണി അറിയിച്ചു. അങ്ങനെയാണ് തര്&#x200d;ക്കം തീര്&#x200d;ന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/transfer-of-land-division-between-agriculture-and-animal-welfare-departments-dispute-in-cabinet-meeting.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കര്&#x200d;ഷകരും ക്ഷേമനിധി ബോര്&#x200d;ഡും</title>
		<link>https://www.chandrikadaily.com/farmers-and-welfare-board.html</link>
					<comments>https://www.chandrikadaily.com/farmers-and-welfare-board.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 25 Feb 2023 17:07:43 +0000</pubDate>
				<category><![CDATA[Article]]></category>
		<category><![CDATA[News]]></category>
		<category><![CDATA[article]]></category>
		<category><![CDATA[farmer]]></category>
		<category><![CDATA[welfare]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=239928</guid>

					<description><![CDATA[കര്&#x200d;ഷക തൊഴിലാളികളെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്&#x200d;വഴി കൃഷിഭവനുകളില്&#x200d; രജിസ്റ്റര്&#x200d; ചെയ്യാനുള്ള സംവിധാനവും നടപ്പിലാക്കണം. കര്&#x200d;ഷക തൊഴിലാളികളെ ക്ഷേമനിധി ബോര്&#x200d;ഡില്&#x200d; അംഗങ്ങളാക്കുന്നതിനുള്ള നിബന്ധനകളും സിറ്റിംഗും പൂര്&#x200d;ണമായും ഒഴിവാക്കിയാലേ തൊഴിലാളികളെ ക്ഷേമനിധി ബോര്&#x200d;ഡില്&#x200d; ചേര്&#x200d;ക്കുന്നതിന് സാധിക്കുകയുള്ളു.]]></description>
										<content:encoded><![CDATA[<p><strong>അബു ഗൂഡലായ്</strong></p>
<p>കര്&#x200d;ഷക തൊഴിലാളികളുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിനാണ് ക്ഷേമനിധി ബോര്&#x200d;ഡ് രൂപീകരിച്ചത്. 1990 ഫെബ്രുവരി 12ന് കേരള നിയമസഭ കേരള കര്&#x200d;ഷക തൊഴിലാളി ക്ഷേമനിധി (ഭേദഗതി) ബില്ലിന് അനുമതി നല്&#x200d;കി. കര്&#x200d;ഷക തൊഴിലാളികളില്&#x200d;നിന്നും അംശാദായം സ്വീകരിച്ചുകൊണ്ടാണ് ആനുകൂല്യങ്ങള്&#x200d; നല്&#x200d;കുന്നത്. തുടക്കത്തില്&#x200d; പ്രതിമാസം രണ്ടു രൂപയായിരുന്നു അംശാദായം അടക്കേ ണ്ടിയിരുന്നത്. ഇപ്പോഴത് 20 രൂപയില്&#x200d; എത്തിനില്&#x200d;ക്കുന്നു. അംശാദായം വര്&#x200d;ധിപ്പിച്ചിട്ടും ആനുകൂല്യങ്ങളില്&#x200d; യാതൊരു വര്&#x200d;ധനവും വന്നിട്ടില്ല.</p>
<p>കര്&#x200d;ഷക തൊഴിലാളികള്&#x200d;ക്കായി പ്രോവിഡന്റ് ഫണ്ട് പദ്ധതി നടപ്പിലാക്കുന്നതിന് 1974 ലെ കേരള കര്&#x200d;ഷക തൊഴിലാളി ആക്ടില്&#x200d; വ്യവസ്ഥ ചെയ്തിരുന്നു. 1979 ഓഗസ്റ്റില്&#x200d; പരീക്ഷണാടിസ്ഥാനത്തില്&#x200d; പാലക്കാട് പ്രാബല്യത്തില്&#x200d; കൊണ്ടുവന്നെങ്കിലും പിന്നീടത് ഉപേക്ഷിക്കുകയാണ് ചെയ്തത്. കര്&#x200d;ഷക തൊഴിലാളികള്&#x200d;ക്ക് പ്രോവിഡന്റ് ഫണ്ട് പദ്ധതി നടപ്പിലാക്കുന്നതിന് ക്ഷേമനിധി ബോര്&#x200d;ഡും സര്&#x200d;ക്കാറും നിയമനിര്&#x200d;മാണം നടത്തണമെന്നാണ് കര്&#x200d;ഷക തൊഴിലാളി ഫെഡറേഷന് (എസ്.ടി.യു) ആവശ്യപ്പെടാനുള്ളത്. അതിവര്&#x200d;ഷാനുകൂല്യം കര്&#x200d;ഷക തൊഴിലാളികള്&#x200d;ക്ക് ക്ഷേമനിധി ബോര്&#x200d;ഡില്&#x200d;നിന്നും അനുവദിക്കുന്നു ണ്ടെങ്കിലും സര്&#x200d;ക്കാര്&#x200d; വിഹിതം 625 രൂപ യാണ് ഉള്ളത്.</p>
<p>സര്&#x200d;ക്കാര്&#x200d; വിഹിതം 1000 രൂപയായി വര്&#x200d;ധിപ്പിക്കണം. കര്&#x200d;ഷക തൊഴിലാളികള്&#x200d;ക്ക് ആരോഗ്യ ഇന്&#x200d;ഷുറന്&#x200d;സ് ഏര്&#x200d;പ്പെടുത്തണം. ക്ഷേമനിധിയില്&#x200d; അംഗത്വമുള്ള തൊഴിലാളികള്&#x200d;ക്ക് സര്&#x200d;ക്കാര്&#x200d;ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും സൗജന്യ ചികിത്സ ലഭ്യമാക്കണം. വൈദ്യസഹായത്തിന് മൂന്ന് വര്&#x200d;ഷത്തിലൊരിക്കല്&#x200d; 4000 രൂപയാണ് നല്&#x200d;കുന്നത്. അത് 5000 രൂപയായി ഉയര്&#x200d;ത്തി എല്ലാ വര്&#x200d;ഷവും നല്&#x200d;കാന്&#x200d; ബോര്&#x200d;ഡ് തയ്യാറാവണം. വിവാഹധനസഹായത്തിന് നിലവില്&#x200d; 5000 രൂപയാണ് അനുവദിക്കുന്നത്. ഈ തുക തീരെ അപര്യാപ്തമാണ്. അതിനാല്&#x200d; വിവാഹ ധനസഹായം 25000 രൂപയായി വര്&#x200d;ധിപ്പിക്കണം. ഇപ്പോള്&#x200d; പെണ്&#x200d;കുട്ടികള്&#x200d;ക്ക് മാത്രമാണ് വിവാഹ ധനസഹായം അനുവദിക്കുന്നത്. അത് ആണ്&#x200d;കുട്ടികള്&#x200d;ക്കും തൊഴിലാളികളുടെ സഹോദരിക്കും അനുവദിക്കണം.</p>
<p>വിദ്യാഭ്യാസ നുകൂല്യവും കാലോചിതമായി പരിഷ്‌കരിക്കാന്&#x200d; ബോര്&#x200d;ഡ് തയ്യാറാവണം. പ്രസവാനുകൂല്യമാണ് ഏറെ വിചിത്ര മായിട്ടുള്ളത്. 15000 രൂപയാണ് നല്&#x200d;കുന്നത്. ഇതില്&#x200d; കേന്ദ്ര സര്&#x200d;ക്കാര്&#x200d; 14000 രൂപയും സംസ്ഥാനസര്&#x200d;ക്കാര്&#x200d; വിഹിതം 1000 രൂപയും കൂട്ടിയാണ് 15000 രൂപ നല്&#x200d;കിവരുന്നത്. പ്രസവാനുകൂല്യം 15000 രൂപ സംസ്ഥാന സര്&#x200d;ക്കാര്&#x200d; നല്&#x200d;കുന്നുവെന്ന പ്രചാരണമാണ് നടത്തുന്നത്. പ്രസവ ചെലവും ചികില്&#x200d;സാചെലവും ഗണ്യമായി വര്&#x200d;ധിച്ചുവരുന്ന സാഹചര്യത്തില്&#x200d; സംസ്ഥാനസര്&#x200d;ക്കാര്&#x200d; വിഹിതം 10000 രൂപയായി വര്&#x200d;ധിപ്പിക്കേണ്ടത് അത്യാവശ്യമാണ്. ക്ഷേമനിധി ബോര്&#x200d;ഡിന് ഫണ്ട് കണ്ടെത്തുന്നതിന്റെ ഭാഗമായി ഭൂമി രജിസ്‌ട്രേഷന്&#x200d; ഫീസില്&#x200d; 10 ശതമാനമെങ്കിലും ബോര്&#x200d;ഡിന് കിട്ടുംവിധത്തില്&#x200d; ഭൂമി രജിസ്‌ട്രേഷന്&#x200d; ആക്ടില്&#x200d; ഭേദഗതി കൊണ്ട്‌വന്ന് കര്&#x200d;ഷക തൊഴിലാളികള്&#x200d;ക്ക് ക്ഷേമം ഉറപ്പുവരുത്താന്&#x200d; സാധിക്കണം.</p>
<p>വീട് പണിയാന്&#x200d; മുന്&#x200d;കൂര്&#x200d; തുക, കെട്ടിടത്തിന്റെ അറ്റകുറ്റപ്പണിക്കും സഹായം നല്&#x200d;കാന്&#x200d; ബോര്&#x200d;ഡിന് കഴിയണം. മരണാനന്തര ചെലവിന് 5000 രൂപ എന്നത് 10000 രൂപയായി ഉയര്&#x200d;ത്തണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്&#x200d; കെട്ടിടനികുതി, ലൈസന്&#x200d;സ് ഫീസ് തൊഴില്&#x200d;നികുതി എന്നിവ പിരിച്ചെടുക്കുന്നുണ്ട്. കെട്ടിട നികുതി യോടൊപ്പം ലൈബ്രറി സെസും ഇവര്&#x200d; പിരിവ് നടത്തുന്നുണ്ട്. കെട്ടിട നികുതിയും മറ്റു പിരിവുകളും നടത്തുന്നതില്&#x200d; 5 ശതമാനം സെസ് പിരിച്ച് കര്&#x200d;ഷക തൊഴിലാളി ക്ഷേമനിധി ബോര്&#x200d;ഡിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്&#x200d; നല്&#x200d;കുന്നതിന് വേണ്ടി സര്&#x200d;ക്കാര്&#x200d; നിയമ നിര്&#x200d;മാണം നടത്തണം.</p>
<p>കര്&#x200d;ഷക തൊഴിലാളികളെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്&#x200d;വഴി കൃഷിഭവനുകളില്&#x200d; രജിസ്റ്റര്&#x200d; ചെയ്യാനുള്ള സംവിധാനവും നടപ്പിലാക്കണം. കര്&#x200d;ഷക തൊഴിലാളികളെ ക്ഷേമനിധി ബോര്&#x200d;ഡില്&#x200d; അംഗങ്ങളാക്കുന്നതിനുള്ള നിബന്ധനകളും സിറ്റിംഗും പൂര്&#x200d;ണമായും ഒഴിവാക്കിയാലേ തൊഴിലാളികളെ ക്ഷേമനിധി ബോര്&#x200d;ഡില്&#x200d; ചേര്&#x200d;ക്കുന്നതിന് സാധിക്കുകയുള്ളു. തൊഴിലാളിയാണെന്ന രേഖ ഭൂവുടമയില്&#x200d; നിന്നും വാങ്ങണമെന്ന് ചില ജില്ലാ ക്ഷേമനിധി ആഫീസുകള്&#x200d; നിര്&#x200d;ബന്ധം പിടിക്കുന്നുണ്ട്. ഇതും ഒഴിവാക്കാനുള്ള നിര്&#x200d;ദേശം എല്ലാ ജില്ലാ തല ആഫീസുകള്&#x200d;ക്കും നല്&#x200d;കണം.</p>
<p>60 വയസ് പൂര്&#x200d;ത്തിയാക്കി അധിവര്&#x200d;ഷാനുകൂല്യത്തിനുള്ള അപേക്ഷ നല്&#x200d;കി തൊഴിലാളി പിരിഞ്ഞതിന് ശേഷം കര്&#x200d;ഷക തൊഴിലാളി പെന്&#x200d;ഷന്&#x200d; കിട്ടുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്&#x200d; കയറിയിറങ്ങേണ്ട സ്ഥിതിയാണുള്ളത്. പെന്&#x200d;ഷന്&#x200d; ലഭിക്കുന്നതിന് ചുവപ്പ് നാടയുടെ നടുവില്&#x200d; കിടന്ന് തൊഴിലാളി നട്ടം തിരിയുകയാണ്. തൊഴിലാളി സര്&#x200d;വീസില്&#x200d;നിന്നും വിരമിച്ചാലുടനെ പല ക്ഷേമനിധി ബോര്&#x200d;ഡുകളും അവര്&#x200d;ക്ക് നേരിട്ട് പെന്&#x200d;ഷന്&#x200d; നല്&#x200d;കിവരുന്നുണ്ട്. കര്&#x200d;ഷക തൊഴിലാളി കള്&#x200d;ക്കും ക്ഷേമനിധി ബോര്&#x200d;ഡ് നേരിട്ട് പെന്&#x200d;ഷന്&#x200d; നല്&#x200d;കണം. കര്&#x200d;ഷക തൊഴിലാളിക്ക് ഇപ്പോള്&#x200d; ലഭിക്കുന്ന പെന്&#x200d;ഷന്&#x200d; 1600. രൂപയാണ്. ഇത് ഒരു നേരത്തെ മരുന്നിന് പോലും പലര്&#x200d;ക്കും തികയില്ല.</p>
<p>മിനിമം 10000 രൂപയെങ്കിലു പ്രതിമാസം ലഭ്യമാക്കണം. നിലവില്&#x200d; ലഭിച്ചുകൊണ്ടിരിക്കുന്ന ആനുകൂല്യങ്ങള്&#x200d; കിട്ടുന്നതിന് വര്&#x200d;ഷങ്ങളുടെ കാത്തിരിപ്പാണുള്ളത്. ക്ഷേമനിധി ബോര്&#x200d;ഡ് തൊഴിലാളികളുടെ ക്ഷേമത്തിനും യഥാസമയം ആനുകൂല്യങ്ങള്&#x200d; ലഭ്യമാക്കുന്നതിനും മുന്&#x200d;ഗണന നല്&#x200d;കേണ്ടതുണ്ട്. എന്നാല്&#x200d; കര്&#x200d;ഷക തൊഴിലാളി ക്ഷേമനിധി ബോര്&#x200d;ഡ് അതിലെ ജീവനക്കാര്&#x200d;ക്കും ബോര്&#x200d;ഡ് അംഗങ്ങള്&#x200d;ക്കും മുറതെറ്റാതെ വേതനവും ഹോണറേറിയവും മറ്റു ആനുകൂല്യങ്ങളും നല്&#x200d;കാനാണ് താല്&#x200d;പര്യം കാണിക്കുന്നത്. തൊഴിലാളികള്&#x200d; ഒടുക്കുന്ന അംശാദായത്തില്&#x200d;നിന്നുമാണ് ഇവര്&#x200d;ക്കെല്ലാം പ്രതിമാസം ശമ്പളവും മറ്റും നല്&#x200d;കുന്നത്. ആനുകൂല്യങ്ങള്&#x200d;ക്കുള്ള തൊഴിലാളികളുടെ അപേക്ഷകള്&#x200d; ഫയലില്&#x200d; വിശ്രമിക്കാന്&#x200d; വെച്ച് വര്&#x200d;ഷങ്ങള്&#x200d;ക്ക് ശേഷമാണ് പൊടിതട്ടിയെടുത്ത് ഭാഗികമായി ആനുകൂല്യങ്ങള്&#x200d; വിതരണംചെയ്യാന്&#x200d; തയ്യാറാവുന്നത്.</p>
<p>2020 മാര്&#x200d;ച്ച് വരെയുള്ള കണക്ക് പ്രകാരം 1587620 പേരാണ് ക്ഷേമനിധിയില്&#x200d; അംഗത്വമുള്ളത്. ഒരു കര്&#x200d;ഷക തൊഴിലാളി പ്രതിമാസം 20 രൂപ യാണ് അംശാദായം അടക്കുന്നത്. ഈ ഇനത്തില്&#x200d; തന്നെ പ്രതിവര്&#x200d;ഷം കോടിക്കണക്കിന് രൂപ ക്ഷേമനിധി ബോര്&#x200d;ഡിന് ലഭിച്ചിട്ടും തൊഴിലാളികള്&#x200d;ക്ക് യഥാസമയം ആനുകൂല്യങ്ങള്&#x200d; നല്&#x200d;കാന്&#x200d; ബോര്&#x200d;ഡിന് കഴിയുന്നില്ല. എന്നാല്&#x200d; 14 ജില്ലാ ആഫീസുകളിലേയും ഒരു ചീഫ് എക്‌സിക്യൂട്ടിവ് ആഫീസിലേയും ജീവനക്കാര്&#x200d;ക്ക് പ്രതിമാസം വേതനം ഇനത്തില്&#x200d; 34 ലക്ഷത്തിലധികം രൂപ തൊഴിലാളികളുടെ അംശാദായത്തില്&#x200d; നിന്നുമാണ് നല്&#x200d;കുന്നത്.</p>
<p>ക്ഷേമനിധി ബോര്&#x200d;ഡിന്റെ ദൈനംദിന ചെലവിനും ബോര്&#x200d;ഡ് അംഗങ്ങള്&#x200d;ക്കും ജീവനക്കാര്&#x200d;ക്കുള്ള ശബളവും ഹോണറേറിയവും നല്&#x200d;കുന്നതിനും സര്&#x200d;ക്കാര്&#x200d; പ്രത്യേക ഫണ്ടോ ഗ്രാന്റോ നല്&#x200d;കാന്&#x200d; ബജറ്റില്&#x200d; തുക മാറ്റിവെക്കണമെന്നാണ് കര്&#x200d;ഷക തൊഴിലാളി ഫെഡറേഷന് (എസ്.ടി.യു) മുന്നോട്ടുവെക്കാനുള്ള നിര്&#x200d;ദേശം. 2020ലെ കണക്ക്പ്രകാരം 14 ജില്ലകളിലും ഒരു ചീഫ് ആഫീസിലുമായി 127 ജീവനക്കാരാണുള്ളത്. ഇവര്&#x200d;ക്ക് നല്&#x200d;കാനാണ് പ്രതിമാസം 34 ലക്ഷത്തിലധികം രൂപ അംശാദായത്തില്&#x200d;നിന്നും വിനിയോഗിക്കുന്നത്. ഇത്രയും ജീവനക്കാര്&#x200d; ഉണ്ടായിട്ടും കമ്പ്യൂട്ടര്&#x200d;വത്കരണം നടന്നിട്ടും തൊഴിലാളികള്&#x200d;ക്ക് പരാതികള്&#x200d; മാത്രമാണ് ബാക്കിയുള്ളത്. ഈ സംവിധാനമെല്ലാം ചെയ്തിട്ടും ഒരാനുകൂല്യത്തിന് ചെന്നാല്&#x200d; ആധാര്&#x200d; കാര്&#x200d;ഡും പാസ്ബുക്കിന്റെ കോപ്പിയും ഇപ്പോഴും ആവശ്യപ്പെടുന്നു.</p>
<p>ക്ഷേമനിധി ബോര്&#x200d;ഡില്&#x200d; അംഗത്വമെടുക്കുന്നതോടെ തൊഴിലാളികളുടെ മുഴുവന്&#x200d; ബയോഡാറ്റയും എന്&#x200d;ട്രി നടത്തുന്നതിന് ജീവനക്കാര്&#x200d; അമാന്തിക്കുന്നു. കമ്പ്യൂട്ടര്&#x200d;വത്കരണം കുറ്റമറ്റതാക്കണം. അംശാദായം അടക്കുന്ന എല്ലാവര്&#x200d;ക്കും കമ്പ്യൂട്ടര്&#x200d; രശീതി നല്&#x200d;കണം. കമ്പ്യൂട്ടര്&#x200d; രശീതിയില്&#x200d; ഏത് സംഘടനയില്&#x200d; ഉള്&#x200d;പ്പെട്ട തൊഴിലാളിയാണെന്നുകൂടി രേഖപ്പെടുത്തിയാല്&#x200d; നല്ലതാണ്. ഓരോ സംഘടനക്കും അംശാദായം അടക്കുന്നവരുടെ എണ്ണം കിട്ടാന്&#x200d; പ്രയാസം ഉണ്ടാവില്ല. ക്ഷേമനിധി ബോര്&#x200d;ഡിന്റെ ഉദ്ദേശ ലക്ഷ്യത്തില്&#x200d;നിന്നും കര്&#x200d;ഷക തൊഴിലാളി ക്ഷേമനിധി ബോര്&#x200d;ഡ് പിറകോട്ട് പോവുന്നതിനെതിരെ കര്&#x200d;ഷക തൊഴിലാളി ഫെഡറേഷന്&#x200d; (എസ്.ടി.യു.) ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും ശക്തമായ പ്രക്ഷോഭ പരിപാടികള്&#x200d;ക്ക് നേതൃത്വം നല്&#x200d;കേണ്ടിവരും.</p>
<p>(കര്&#x200d;ഷക തൊഴിലാളി ഫെഡറേഷന്&#x200d;-എസ്.ടി.യു-സംസ്ഥാന സെക്രട്ടറിയാണ് ലേഖകന്&#x200d;)</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/farmers-and-welfare-board.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മുടങ്ങിയ ക്ഷേമ പെന്&#x200d;ഷന്&#x200d; വിതരണം നാളെമുതല്&#x200d;; നല്&#x200d;കുന്നത് ഡിസംബര്&#x200d; മാസത്തിലെ കുടിശ്ശിക</title>
		<link>https://www.chandrikadaily.com/disbursement-of-delayed-welfare-pension-from-tomorrow.html</link>
					<comments>https://www.chandrikadaily.com/disbursement-of-delayed-welfare-pension-from-tomorrow.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 23 Feb 2023 15:07:55 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[Money]]></category>
		<category><![CDATA[News]]></category>
		<category><![CDATA[December]]></category>
		<category><![CDATA[pension]]></category>
		<category><![CDATA[welfare]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=239583</guid>

					<description><![CDATA[900 കോടി രൂപയാണ് വായ്പ എടുത്തു
]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: മുടങ്ങി പോയ ക്ഷേമ പെന്&#x200d;ഷന്&#x200d; വിതരണം നാളെ മുതല്&#x200d; ആരംഭിക്കും. ഒരു മാസത്തെ കുടിശ്ശിക നല്&#x200d;കാനാണ് സര്&#x200d;ക്കാര്&#x200d; ഉത്തരവിറക്കിയിരിക്കുന്നത്.</p>
<p>ഡിസംബര്&#x200d; മാസത്തെ ക്ഷേമ പെന്&#x200d;ഷനാണ് നല്&#x200d;കുക. സഹകരണ ബാങ്കുകളുടെ കണ്&#x200d;സോര്&#x200d;ഷ്യത്തില്&#x200d; നിന്ന് വായ്പയെടുത്താണ് തുക നല്&#x200d;കുന്നത്. 900 കോടി രൂപയാണ് വായ്പ എടുക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/disbursement-of-delayed-welfare-pension-from-tomorrow.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ക്ഷേമ രാഷ്ട്രത്തില്&#x200d; നിന്ന് ക്ഷാമ രാഷ്ട്രത്തിലേക്ക്</title>
		<link>https://www.chandrikadaily.com/from-welfare-state-to-famine-state.html</link>
					<comments>https://www.chandrikadaily.com/from-welfare-state-to-famine-state.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Wed, 09 Nov 2022 14:26:29 +0000</pubDate>
				<category><![CDATA[Article]]></category>
		<category><![CDATA[columns]]></category>
		<category><![CDATA[News]]></category>
		<category><![CDATA[state]]></category>
		<category><![CDATA[welfare]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=221156</guid>

					<description><![CDATA[രാഷ്ട്രീയ സ്വാതന്ത്ര്യത്തോടൊപ്പം സാമൂഹ്യ സ്വാതന്ത്ര്യവും യാഥാര്&#x200d;ത്ഥ്യമാവണമെന്ന കാഴ്ചപ്പാടില്&#x200d; നിന്നാണ് ഭരണഘടന സാമൂഹ്യവിപ്ലവത്തിനായുള്ള തിരികൊളുത്തുന്നത്. സംവരണവും പ്രത്യേകവകാശങ്ങളും സാമ്യൂഹ്യനീതിക്കായുള്ള പദ്ധതികളും ദാരിദ്ര്യനിര്&#x200d;മാര്&#x200d;ജ്ജന യജ്ഞങ്ങളുമൊക്കെ ക്ഷേമ രാഷ്ട്രമെന്ന ആശയത്തെ മുന്&#x200d;നിര്&#x200d;ത്തിയായിരുന്നു]]></description>
										<content:encoded><![CDATA[<p><strong>ഷംസീര്&#x200d; കേളോത്ത്</strong></p>
<p>നൂറ്റാണ്ടുകള്&#x200d; നീണ്ട കൊളോണിയല്&#x200d; ഭരണത്തില്&#x200d;നിന്ന് രാജ്യം മോചിതയായിട്ട് എഴുപത്തിയഞ്ച് വര്&#x200d;ഷം പിന്നിട്ടിരിക്കുന്നു. സ്വാതന്ത്ര്യം എന്നത് ബ്രിട്ടീഷ് മേല്&#x200d;ക്കോയ്മയില്&#x200d;നിന്നുള്ള കേവല മോചനമല്ലെന്നും അതിലുപരിയായി സാമൂഹികവും സാമ്പത്തികവും സാംസ്‌കാരികവുമായ മുന്നേറ്റവും പൗരന്മാരുടെ അഭിമാനത്തോടെയുള്ള നിലനില്&#x200d;പ്പുമാെണന്നും ഗാന്ധിയേയും അംബേദ്കറേയും പോലുള്ള നേതാക്കള്&#x200d; സ്വാതന്ത്ര്യസമരകാലത്ത്തന്നെ പ്രഖ്യാപിക്കുകയുണ്ടായി. അവര്&#x200d; മാത്രമല്ല, സ്വാതന്ത്ര്യ പുലരി സ്വപ്‌നംകൊണ്ട് സാമ്രാജ്യത്തിന്റെ മര്&#x200d;ദ്ദകസംവിധാനങ്ങളോട് പോരടിച്ച് പൊരുതി വീണവരും സഹജീവികളുടെ കഷ്ടതകള്&#x200d; അവസാനിക്കുന്ന ഉച്ചനീചത്വങ്ങളില്ലാത്ത ഇന്ത്യയേയാണ് ആഗ്രഹിച്ചത്. യൂണിയന്&#x200d; ജാക്കിന്റെ പതാക താഴ്ത്തികെട്ടുക മാത്രമല്ല സ്വയംപര്യാപ്തമായ, പട്ടിണിയും പരിവട്ടവുമില്ലാത്ത നവഭാരത സൃഷ്ടിയെയാണ് സ്വാതന്ത്ര്യമെന്നവര്&#x200d; വിളിച്ചത്. എന്നാല്&#x200d; മനുഷ്യാവകാശങ്ങളില്&#x200d; ഏറ്റവും പ്രഥമ ഗണനീയമായ വിശപ്പില്&#x200d; നിന്നുള്ള വിടുതി പോലും ഇനിയും എത്തിപ്പിടിക്കാന്&#x200d; രാജ്യത്തിന് കഴിഞ്ഞില്ലെന്ന നഗ്‌ന യാഥാര്&#x200d;ത്ഥ്യത്തിലേക്കാണ് ഈയിടെ പുറത്ത്‌വന്ന ഗ്ലോബല്&#x200d; ഹംഗര്&#x200d; ഇന്റക്‌സ് വിരല്&#x200d; ചൂണ്ടുന്നത്.</p>
<p><strong>ഗ്ലോബല്&#x200d; ഹംഗര്&#x200d; ഇന്റക്‌സ്</strong></p>
<p>വിശപ്പെന്ന യാഥാര്&#x200d;ത്ഥ്യത്തിന്റെ ആഗോള നേര്&#x200d;ചിത്രമാണ് ആഗോള വിശപ്പ് സൂചിക. കണക്കുകള്&#x200d; പ്രസിദ്ധീകരിക്കുകവഴി പട്ടിണിയെപറ്റി ലോക ജനതയെ ബോധവത്കരിക്കുകയും അതുവഴി സര്&#x200d;ക്കാരുകളെ നയരൂപീകരണത്തിന് പ്രേരിപ്പിക്കുകയും 2030നകം ഭക്ഷ്യസുരക്ഷ ഉറപ്പാക്കുകയുമാണ് ലക്ഷ്യമെന്ന് ഈ റിപ്പോട്ടിന് പിറകില്&#x200d; പ്രവര്&#x200d;ത്തിച്ചവര്&#x200d; പറയുന്നു. 136 രാജ്യങ്ങളെ പറ്റിയാണിവര്&#x200d; പഠിച്ചത്. അതില്&#x200d; മതിയായ വിവരങ്ങള്&#x200d; ലഭ്യമായ 121 രാജ്യങ്ങളെയാണ് റാങ്കിങ്ങില്&#x200d; ഉള്&#x200d;പ്പെടുത്തിയത്. കുട്ടികളിലെ പോഷകാഹരക്കുറവടക്കം നാല് ഘടകങ്ങളാണ് വിശപ്പിന്റെ വ്യാപനത്തെ അളക്കാനുള്ള മാനദണ്ഡമായി സര്&#x200d;വേക്ക് സ്വീകരിച്ചിരിക്കുന്നത്. സമൂഹത്തില്&#x200d; കുട്ടികളുടെ നില പരുങ്ങലിലാണെങ്കില്&#x200d; മുതിര്&#x200d;ന്നവരുടെ അവസ്ഥ അതിലേറെ കഷ്ടമായിരിക്കുമെന്ന ഗവേഷണ യുക്തിയാണ് ഇങ്ങനെയൊരു സര്&#x200d;വേ മെത്തേഡ് സ്വീകരിക്കാനുള്ള കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. അക്കാദമിക രംഗത്തുള്ള പ്രമുഖര്&#x200d; ഈ രീതിശാസ്ത്രത്തെ അംഗീകരിച്ചിട്ടുമുണ്ട് (കേന്ദ്ര സര്&#x200d;ക്കാര്&#x200d; ഈ രീതിയെ വിമര്&#x200d;ശിക്കുകയാണ് ചെയ്തത്). ആകെ നൂറിലാണ് മാര്&#x200d;ക്കിടുന്നത്. അതില്&#x200d; ഒന്&#x200d;പതോ അതില്&#x200d; കുറവോ മാര്&#x200d;ക്ക് ലഭിക്കുന്ന രാജ്യങ്ങള്&#x200d; വിശപ്പ് നിര്&#x200d;മാര്&#x200d;ജ്ജനത്തില്&#x200d; മുന്നിലാണെന്ന് അനുമാനിക്കുന്നു. മാര്&#x200d;ക്ക് കൂടും തോറും വിശപ്പിന്റെ വ്യാപ്തിയിലുള്ള വര്&#x200d;ധനയെയാണ് സൂചിപ്പിക്കുന്നത്. 45.1 മാര്&#x200d;ക്ക് ലഭിച്ച പശ്ചിമേഷ്യന്&#x200d; രാജ്യമായ യെമന്&#x200d; ആണ് ഏറ്റവും മോശാവസ്ഥയിലെന്ന് റിപ്പോര്&#x200d;ട്ട് ചൂണ്ടിക്കാട്ടുന്നു. ഇന്ത്യക്ക് ഈ വര്&#x200d;ഷം ലഭിച്ചിരിക്കുന്ന മാര്&#x200d;ക്ക് 29.1 ആണ്. റിപ്പോര്&#x200d;ട്ട് പ്രകാരം ഇന്ത്യ അപകടകരമാംവിധം വിശപ്പ് നിലനില്&#x200d;ക്കുന്ന രാജ്യങ്ങളുടെ കൂട്ടത്തിലാണ് ഉള്&#x200d;ക്കൊള്ളിക്കപ്പെട്ടിരിക്കുന്നത്.</p>
<p>കഴിഞ്ഞ വര്&#x200d;ഷം 101 ാം സ്ഥാനത്തായിരുന്നുവെങ്കില്&#x200d; ഈ വര്&#x200d;ഷം 107 ാം സ്ഥാനത്തേക്ക് കൂപ്പുകുത്തുകയും ചെയ്തു. 121 രാജ്യങ്ങളുടെ റാങ്കിംഗില്&#x200d; ഇന്ത്യയുടെ സ്ഥാനം 107 ാമതാണന്ന് ചുരുക്കം. ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ തുടക്കവര്&#x200d;ഷം മുതല്&#x200d; പ്രസിദ്ധീകരിക്കപ്പെട്ടുവരുന്ന റിപ്പോര്&#x200d;ട്ടില്&#x200d; ഇന്ത്യ തങ്ങളുടെ നില വിവിധ ഘടകങ്ങളില്&#x200d; മെച്ചപ്പെടുത്തി വരികയായിരുന്നു. 2014 വരെയുള്ള ഇന്ത്യയുടെ പെര്&#x200d;ഫോര്&#x200d;മന്&#x200d;സ് അത് കാണിക്കുന്നുണ്ട്. 2000ല്&#x200d; 38.8 ആയിരുന്നു ഇന്ത്യക്ക് ലഭിച്ച മാര്&#x200d;ക്കെങ്കില്&#x200d; 2014 ആവുമ്പോഴേക്ക് അത് 28 ആയി കുറഞ്ഞിരുന്നു. എന്നാല്&#x200d; 2014ന് ശേഷമുള്ള സ്ഥിതി അങ്ങനെയല്ല. വര്&#x200d;ഷാവര്&#x200d;ഷം ഇന്ത്യയുടെ നില പരുങ്ങലിലാവുകയാണ്. കുട്ടികളിലെ പോഷകാഹാരക്കുറവില്&#x200d; ഇന്ത്യക്ക് 2014ല്&#x200d; ലഭിച്ചത് 14.8 മാര്&#x200d;ക്കാണെങ്കില്&#x200d; 2022 ആവുമ്പോഴേക്ക് അത് 16.3 ആയി ഉയര്&#x200d;ന്നു.</p>
<p>ചൈല്&#x200d;ഡ് വെയ്സ്റ്റിംഗില്&#x200d; (ഉയരത്തിന് ആനുപാതികമായി ശരീരഭാരമില്ലാത്ത അവസ്ഥ) 2014ല്&#x200d; ഇന്ത്യയുടെ സ്‌കോര്&#x200d; 15.1 ആണെങ്കില്&#x200d; 2022 ആവുമ്പോഴേക്ക് അത് 19.3 ആയി മാറി. അയല്&#x200d; രാജ്യങ്ങളടക്കം നില മെച്ചപ്പെടുത്തിയപ്പോള്&#x200d; നാം പിറകോട്ട് പോയെന്ന് സാരം. ബംഗ്ലാദേശിന്റെ കാര്യമെടുക്കുക. 2000ല്&#x200d; അവര്&#x200d;ക്ക് ലഭിച്ച മാര്&#x200d;ക്ക് 33.9 ആണെങ്കില്&#x200d; 2022ല്&#x200d; അത് 19.6 ആയി വലിയ മുന്നേറ്റം നടത്തി. സമാനമായ പ്രകടനമാണ് നേപ്പാളും കാഴ്ചവെച്ചിരിക്കുന്നത്. മ്യാന്&#x200d;മറിന്റേത് കൂടുതല്&#x200d; മികച്ച മുന്നേറ്റമാണ്. 2000ല്&#x200d; അവര്&#x200d;ക്ക് ലഭിച്ച മാര്&#x200d;ക്ക് 39 ആയിരുന്നുവെങ്കില്&#x200d; വിശപ്പ് നിര്&#x200d;മാര്&#x200d;ജ്ജനത്തിന്റെ കാര്യത്തില്&#x200d; അവര്&#x200d; 2022 ആകുമ്പോഴേക്ക് (15.6) ഏറെ മുന്നോട്ട് പോയിരിക്കുന്നതായി കാണാം. വിശപ്പില്&#x200d;നിന്ന് പൂര്&#x200d;ണ മോചനം നേടിയില്ലെങ്കിലും അഫ്ഗാന്&#x200d; ഒഴിച്ചുള്ള (109 ാം സ്ഥാനം) മറ്റ് ദക്ഷിണേഷ്യന്&#x200d; രാജ്യങ്ങളൊക്കെ റാങ്കിംഗില്&#x200d; ഇന്ത്യക്ക് മുകളിലാെണന്ന് റിപ്പോര്&#x200d;ട്ട് സൂചിപ്പിക്കുന്നു. പാകിസ്താന്&#x200d; (റാങ്ക് 99), ശ്രീലങ്ക (64), നേപ്പാള്&#x200d; (81), ബംഗ്ലാദേശ് (84) എന്നിങ്ങനെയാണ് നില. എത്യോപ്യ (104), നൈജീരിയ (103) റുവാണ്ട (102) മുതലായ രാജ്യങ്ങളും ഇന്ത്യക്ക് മുകളിലാണ് റാങ്കിംഗില്&#x200d; ഇടംപിടിച്ചിരിക്കുന്നത്. അസംസ്‌കൃത വസ്തുക്കളുടെയും സാങ്കേതിക വിദ്യയുടെയും എന്തിനേറെ ജനാധിപത്യ ഭരണക്രമത്തിന്റെയും കാര്യത്തില്&#x200d; ഈ രാജ്യങ്ങളേക്കാള്&#x200d; എത്രയോ മുന്&#x200d;പന്തിയിലുള്ള രാജ്യമാണ് ഇന്ത്യയെന്ന് മറക്കരുത്.</p>
<p>വിശക്കുന്ന വയറിന് അന്നമൂട്ടാന്&#x200d; കഴിയാത്തവരുടെ ലോകത്ത് ഇന്ത്യ മുന്നിലാണെന്ന ക്രൂരവും ഞെട്ടിക്കുന്നതുമായ യാഥാര്&#x200d;ത്ഥ്യമാണ് ഈ റിപ്പോര്&#x200d;ട്ട്. വിശ്വഗുരുവായി രാജ്യത്തെ ഉയര്&#x200d;ത്തിയെന്ന കേന്ദ്ര സര്&#x200d;ക്കാറിന്റെ വാദങ്ങളിലെ പൊള്ളത്തരം കൂടുതല്&#x200d; വെളിച്ചത്തായിരിക്കുന്നു. ഇത് രാജ്യത്തിന് മുന്&#x200d;പാകെ ചില പ്രധാന ചോദ്യങ്ങളാണ് ഉയര്&#x200d;ത്തുന്നത്. ജനതയുടെ ജീവല്&#x200d; പ്രശ്‌നങ്ങളെ അവഗണിച്ച് പ്രതിലോമകരമായ അജണ്ടകളെ മുന്നോട്ട് വെക്കുന്ന സംഘ്പരിവാര്&#x200d; ഭരണകൂടം രാഷ്ട്രീയ സ്വാതന്ത്ര്യത്തില്&#x200d;നിന്നും സാമൂഹ്യ സ്വാതന്ത്ര്യത്തിലേക്കുള്ള ഇന്ത്യയുടെ പ്രയാണത്തെയാണ് തുരങ്കംവെക്കുന്നത്.</p>
<p><strong>പ്രതിവിപ്ലവം പ്രതിലോമ അജണ്ടകള്&#x200d;</strong></p>
<p>ലോകത്തിലെ ഏറ്റവും കൂടുതല്&#x200d; ഗോതമ്പ് ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളില്&#x200d; രണ്ടാം സ്ഥാനത്താണ് ഇന്ത്യ. എന്നാല്&#x200d; അതേ രാജ്യം വിശപ്പ് സൂചികയില്&#x200d; (പട്ടിണിയെന്നും വായിക്കാം) 107 ാം സ്ഥാനത്താണ്. പൗരന്മാര്&#x200d; മതിയായ ഭക്ഷണം ലഭിക്കാതെ വിശന്നുറങ്ങുന്ന നാട്ടിലാണ് കൊറോണയുടെ പ്രതിസന്ധികള്&#x200d;ക്കിടയിലും ലോകത്തെ ശതകോടീശ്വരന്മാരുടെ ക്ലബിലേക്ക് ഇന്ത്യന്&#x200d; ബിസിനസ്സുകാരനായ അദാനിക്ക് അംഗത്വം ലഭിക്കുന്നത്. ഒരു സമൂഹമെന്ന നിലയില്&#x200d; ഈ വൈരുദ്ധ്യങ്ങളെ അഭിമുഖീകരിക്കാന്&#x200d; എന്തുകൊണ്ടാണ് ഇന്ത്യക്ക് കഴിയാതെ പോവുന്നത്. എന്തുകൊണ്ടാണ് സഹജീവികളുടെ പട്ടിണിമാറ്റാനുള്ള മുറവിളികൂട്ടുന്നതില്&#x200d; രാഷ്ട്രീയ സമൂഹമെന്ന നിലയില്&#x200d; രാജ്യം പരാജയപ്പെട്ടുപോവുന്നത്.</p>
<p>രാഷ്ട്രീയ സ്വാതന്ത്ര്യത്തോടൊപ്പം സാമൂഹ്യ സ്വാതന്ത്ര്യവും യാഥാര്&#x200d;ത്ഥ്യമാവണമെന്ന കാഴ്ചപ്പാടില്&#x200d; നിന്നാണ് ഭരണഘടന സാമൂഹ്യവിപ്ലവത്തിനായുള്ള തിരികൊളുത്തുന്നത്. സംവരണവും പ്രത്യേകവകാശങ്ങളും സാമ്യൂഹ്യനീതിക്കായുള്ള പദ്ധതികളും ദാരിദ്ര്യനിര്&#x200d;മാര്&#x200d;ജ്ജന യജ്ഞങ്ങളുമൊക്കെ ക്ഷേമ രാഷ്ട്രമെന്ന ആശയത്തെ മുന്&#x200d;നിര്&#x200d;ത്തിയായിരുന്നു. കുറ്റങ്ങളും കുറവുകളുമുെണ്ടങ്കിലും കമ്യൂണിസ്റ്റ് സമൂഹങ്ങളെ പോലും വെല്ലുന്ന തരത്തിലുള്ള വിപുലമായ പൊതുവിതരണ സംവിധാനങ്ങളും സ്വതന്ത്ര്യാനന്തര ഭാരതത്തില്&#x200d; സംവിധാനിക്കപ്പെട്ടു. നാല്&#x200d;പ്പതുകളില്&#x200d; ബംഗാള്&#x200d; ക്ഷാമ കാലത്ത് ജനങ്ങള്&#x200d; പട്ടിണികിടന്ന് മരിക്കുമ്പോള്&#x200d; യാതൊരു ദയയും കാണിക്കാതിരുന്ന വിന്&#x200d;സ്റ്റണ്&#x200d; ചര്&#x200d;ച്ചിലിന്റെ കോളനി ഭരണമല്ല സ്വതന്ത്ര്യ ഇന്ത്യയിലേതെന്ന് പ്രഖ്യാപിക്കപ്പെട്ടു. ഖരീബീ ഹഠാഓ എന്ന ഇന്ദിരയുടെ ദാരിദ്ര്യത്തിനെതിരെയുള്ള യുദ്ധ പ്രഖ്യാപനമുണ്ടായി. തൊഴിലുറപ്പ് പദ്ധതിയും ഭക്ഷ്യസുരക്ഷാ നിയമവും പാസ്സാക്കപ്പെട്ടു. രാജ്യം ഏറെ മുന്നോട്ട് പോയി.</p>
<p>എന്നാല്&#x200d; ഇന്ന് അന്താരാഷ്ട്ര ഏജന്&#x200d;സികളടക്കം പുറത്ത്‌വിടുന്ന കണക്കുകള്&#x200d; (ആഗോള വിശപ്പ് സൂചിക ഉള്&#x200d;പ്പടെ) ഇന്ത്യ ഒരു ക്ഷേമരാഷ്ട്രമെന്ന തലത്തില്&#x200d;നിന്ന് ക്ഷാമം നിലനില്&#x200d;ക്കുന്ന രാജ്യമായി മാറുന്നു എന്ന അപകടകരമായ സ്ഥിതിയെ കാണിക്കുന്നുണ്ട്. പൗരന്മാരുടെ ജീവല്&#x200d;പ്രശ്‌നങ്ങള്&#x200d; പരിഹരിക്കാനുള്ള അജണ്ടകള്&#x200d;ക്ക്പകരം പ്രതിലോമ അജണ്ടകളെ സജീവമാക്കി നിര്&#x200d;ത്താന്&#x200d; ഭരണകക്ഷി കാണിക്കുന്ന അത്യുത്സാഹമാണ് ഇതിന് കാരണം. പൗരത്വ ഭേദഗതി നിയമവും ആയോധ്യയും ഇപ്പോള്&#x200d; ഏകസവില്&#x200d;കോഡുമെല്ലാം മുഖ്യഅജണ്ടയാവുമ്പോള്&#x200d; ജനങ്ങളുടെ ദൈന്യംദിന ജീവിത വിഷയങ്ങള്&#x200d; അവഗണിക്കപ്പെടുകയാണ്. ഇത് വലതുപക്ഷ പോപ്പുലിസ്റ്റ് ഭരണരീതിയുടെ പൊള്ളത്തരമാണ് വെളിവാക്കുന്നത്. എന്നാല്&#x200d; ഇത് തിരിച്ചറിയേണ്ട പ്രതിപക്ഷ കക്ഷികളില്&#x200d; ആംആദ്മി പാര്&#x200d;ട്ടിയെ പോലുള്ളവര്&#x200d; സംഘ്പരിവാറിന്റെ പ്രതിലോമ അജണ്ടകളെ ഏറ്റെടുക്കാനാണ് ശ്രമിക്കുന്നത്. കറന്&#x200d;സിയില്&#x200d; ദൈവത്തിന്റെ ചിത്രംവെച്ചാല്&#x200d; രാജ്യത്തിന്റെ പ്രശ്‌നങ്ങള്&#x200d;ക്ക് പരിഹാരമാവുമെന്ന് കെജ്രിവാളിന് തോന്നുന്നത് അപ്പോഴാണ്. ഏകസിവില്&#x200d; കോഡ് നടപ്പാക്കാന്&#x200d; ബി.ജെ.പിക്ക് ആത്മാര്&#x200d;ത്ഥതയില്ലെന്ന് തോന്നുന്നതും അതുകൊണ്ടാണ്. രാജ്യമെന്നാല്&#x200d; ജനങ്ങളാണെന്നും ജനക്ഷേമം ഉറപ്പാക്കലാണ് രാജ്യധര്&#x200d;മമെന്നും ഭരണകൂടത്തെ ഓര്&#x200d;മിപ്പിക്കാനാണ് നാം ശ്രമിക്കേണ്ടത്. അല്ലാതെ ഭരണകൂടത്തിന്റെ പ്രതിലോമ അജണ്ടകളെ ഏറ്റെടുക്കലല്ല. സാമൂഹ്യവിപ്ലവത്തിന് തിരികൊളുത്തിയ ഭരണഘടനയുടെ ആശയ സത്തയെ ഉള്&#x200d;ക്കൊള്ളാതെ സാമൂഹ്യനീതിയെ അട്ടിമറിക്കുന്ന പ്രതിവിപ്ലവത്തിന് നേതൃത്വം നല്&#x200d;കുന്നവര്&#x200d; ഭരണകൂടമായാലും അതിന് ചൂട്ട പിടിക്കുന്നത് പ്രതിപക്ഷമായാലും രാജ്യത്തോടും ജനങ്ങളോടും വലിയ ദ്രോഹമാണവര്&#x200d; ചെയ്യുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/from-welfare-state-to-famine-state.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വെല്&#x200d;ഫെയര്&#x200d; പാര്&#x200d;ട്ടിയുമായി ചര്&#x200d;ച്ച നടത്തിയിട്ടില്ല, അടഞ്ഞ അധ്യായം-മുല്ലപ്പള്ളി രാമചന്ദ്രന്&#x200d;</title>
		<link>https://www.chandrikadaily.com/congress-kpcc-mullapally-ramachandran-welfare-party-issue.html</link>
					<comments>https://www.chandrikadaily.com/congress-kpcc-mullapally-ramachandran-welfare-party-issue.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Mon, 11 Jan 2021 06:53:17 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[kpcc president]]></category>
		<category><![CDATA[welfare]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=175920</guid>

					<description><![CDATA[നിയമസഭാ തെരഞ്ഞെടുപ്പില്&#x200d; വെല്&#x200d;ഫെയറുമായി സഖ്യമുണ്ടാക്കില്ലെന്നും മാധ്യമപ്രവര്&#x200d;ത്തകരുടെ ചോദ്യത്തിന് മറുപടിയായി മുല്ലപ്പള്ളി പറഞ്ഞു]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പില്&#x200d; വെല്&#x200d;ഫെയര്&#x200d;പാര്&#x200d;ട്ടിയുമായി താന്&#x200d; ചര്&#x200d;ച്ചനടത്തിയിട്ടില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്&#x200d;. ചര്&#x200d;ച്ച നടത്തിയെന്ന വെല്&#x200d;ഫെയര്&#x200d;പാര്&#x200d;ട്ടി നേതാക്കളുടെ വെളിപ്പെടുത്തല്&#x200d; ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പില്&#x200d; വെല്&#x200d;ഫെയറുമായി സഖ്യമുണ്ടാക്കില്ലെന്നും മാധ്യമപ്രവര്&#x200d;ത്തകരുടെ ചോദ്യത്തിന് മറുപടിയായി മുല്ലപ്പള്ളി പറഞ്ഞു.<br />
വെല്&#x200d;ഫെയറുമായി ബന്ധപ്പെട്ട നിലപാട് തെരഞ്ഞെടുപ്പിന് മുന്&#x200d;പേ പറഞ്ഞതാണ്. കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്&#x200d; സെക്രട്ടറി താരിഖ് അന്&#x200d;വറും പാര്&#x200d;ട്ടി നിലപാട് വ്യക്തമാക്കി. തദ്ദേശതെരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തില്&#x200d; എ.ഐ.സി.സി ജനറല്&#x200d; സെക്രട്ടറി കെ.സി വേണുഗോപാലും ഇതേ നിലപാടാണ് ആവര്&#x200d;ത്തിച്ചതെന്നും മുല്ലപ്പള്ളി കൂട്ടിചേര്&#x200d;ത്തു</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/congress-kpcc-mullapally-ramachandran-welfare-party-issue.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ക്ഷേമ പെന്&#x200d;ഷന്&#x200d; തട്ടിപ്പ്: സി.പി.എം  നേതാവ് അറസ്റ്റില്&#x200d;</title>
		<link>https://www.chandrikadaily.com/cpm-leader-arrested.html</link>
					<comments>https://www.chandrikadaily.com/cpm-leader-arrested.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Mon, 01 Jul 2019 03:20:12 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[welfare]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=131582</guid>

					<description><![CDATA[തലശ്ശേരി: വിവിധ ക്ഷേമ പെന്&#x200d;ഷന്&#x200d; തട്ടിപ്പ് നടത്തിയ കേസില്&#x200d; സി.പി.എം നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തലശ്ശേരി ടൗണ്&#x200d; ലോക്കല്&#x200d; കമ്മിറ്റി അംഗവും തലശ്ശേരി സഹകരണ റൂറല്&#x200d; ബാങ്ക് പിഗ്മിഏജന്റുമായ കെ.കെ ബിജുവിനെയാണ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച രാത്രിയാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. വിവിധ പെന്&#x200d;ഷന്&#x200d; വിതരണത്തിനായി ബാങ്ക് ഏല്&#x200d;പ്പിച്ച ആറു ലക്ഷം രൂപ ഗുണഭോക്താക്കള്&#x200d;ക്ക് നല്&#x200d;കാതെ വഞ്ചിച്ചെന്നാണ് കേസ്. ഇയാള്&#x200d; ജില്ലാ കോടതിയില്&#x200d; നല്&#x200d;കിയ മുന്&#x200d;കൂര്&#x200d; ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു. പെന്&#x200d;ഷന്&#x200d; തുക [&#8230;]]]></description>
										<content:encoded><![CDATA[
<p>തലശ്ശേരി: വിവിധ ക്ഷേമ പെന്&#x200d;ഷന്&#x200d; തട്ടിപ്പ് നടത്തിയ കേസില്&#x200d; സി.പി.എം നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തലശ്ശേരി ടൗണ്&#x200d; ലോക്കല്&#x200d; കമ്മിറ്റി അംഗവും തലശ്ശേരി സഹകരണ റൂറല്&#x200d; ബാങ്ക് പിഗ്മിഏജന്റുമായ കെ.കെ ബിജുവിനെയാണ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച രാത്രിയാണ് ഇയാളെ  പൊലീസ് കസ്റ്റഡിയിലെടുത്തത്. വിവിധ പെന്&#x200d;ഷന്&#x200d; വിതരണത്തിനായി  ബാങ്ക് ഏല്&#x200d;പ്പിച്ച ആറു ലക്ഷം രൂപ ഗുണഭോക്താക്കള്&#x200d;ക്ക് നല്&#x200d;കാതെ  വഞ്ചിച്ചെന്നാണ് കേസ്. <br> ഇയാള്&#x200d; ജില്ലാ കോടതിയില്&#x200d; നല്&#x200d;കിയ മുന്&#x200d;കൂര്&#x200d; ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു. പെന്&#x200d;ഷന്&#x200d; തുക ലഭിച്ചില്ലെന്ന് കാണിച്ച് ഒരാള്&#x200d; ബാങ്കിനെ സമീപിച്ചതിനെ തുടര്&#x200d;ന്ന് ബാങ്ക് മാനേജര്&#x200d; തലശ്ശേരി പൊലീസില്&#x200d; പരാതി നല്&#x200d;കുകയായിരുന്നു. <br> തുടര്&#x200d;ന്ന് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടയിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പാര്&#x200d;ട്ടി തലത്തില്&#x200d; നടത്തിയ  അന്വേഷണത്തില്&#x200d;  ബിജു  കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്&#x200d;ന്ന് കഴിഞ്ഞ ദിവസം പാര്&#x200d;ട്ടി  പ്രാഥമിക അംഗത്വത്തില്&#x200d; നിന്ന് ജില്ലാ കമ്മിറ്റി  ഇയാളെ പുറത്താക്കിയിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cpm-leader-arrested.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വെല്&#x200d;ഫെയര്&#x200d; പാര്&#x200d;ട്ടി മത്സരിക്കില്ല;  20 സീറ്റിലും യു.ഡി.എഫിന് പിന്തുണ</title>
		<link>https://www.chandrikadaily.com/kerala-welfare-party-will-vote-for-udf.html</link>
					<comments>https://www.chandrikadaily.com/kerala-welfare-party-will-vote-for-udf.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 21 Mar 2019 18:40:40 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[udf]]></category>
		<category><![CDATA[welfare]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=121905</guid>

					<description><![CDATA[തിരുവനന്തപുരം: ലോക്‌സഭാ തെരെഞ്ഞടുപ്പില്&#x200d; വെല്&#x200d;ഫെയര്&#x200d; പാര്&#x200d;ട്ടിക്ക് സ്ഥാനാര്&#x200d;ഥികള്&#x200d; ഉണ്ടാവില്ലെന്നും കേരളത്തില്&#x200d; 20 മണ്ഡലങ്ങളിലും യു.ഡി.എഫിനെ പിന്തുണക്കുമെന്നും സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം വാര്&#x200d;ത്താസമ്മേളനത്തില്&#x200d; അറിയിച്ചു. യു.ഡി.എഫിന് നേതൃത്വം നല്&#x200d;കുന്ന കോണ്&#x200d;ഗ്രസ് രാജ്യത്തെ വലിയ മതേതര പാര്&#x200d;ട്ടിയാണ്. പാര്&#x200d;ലമെന്റില്&#x200d; കേവല ഭൂരിപക്ഷമോ ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാനോ സാധ്യതയുള്ള പാര്&#x200d;ട്ടിയാണ് കോണ്&#x200d;ഗ്രസ്. കോണ്&#x200d;ഗ്രസിനും കോണ്&#x200d;ഗ്രസുമായി നേരിട്ട് സഖ്യമുള്ള പാര്&#x200d;ട്ടികള്&#x200d;ക്കും സീറ്റ് വര്&#x200d;ധിച്ചാല്&#x200d; മാത്രമേ ദേശീയ തലത്തില്&#x200d; മതേതര സര്&#x200d;ക്കാര്&#x200d; സാധ്യമാകൂവെന്നും അദ്ദേഹം പറഞ്ഞു. സി.പി.എമ്മിന് ദേശീയ രാഷ്ട്രീയത്തില്&#x200d; പ്രസക്തിയില്ല. എന്&#x200d;.ഡി.എയെ [&#8230;]]]></description>
										<content:encoded><![CDATA[
<p>തിരുവനന്തപുരം: ലോക്‌സഭാ തെരെഞ്ഞടുപ്പില്&#x200d; വെല്&#x200d;ഫെയര്&#x200d; പാര്&#x200d;ട്ടിക്ക് സ്ഥാനാര്&#x200d;ഥികള്&#x200d;  ഉണ്ടാവില്ലെന്നും കേരളത്തില്&#x200d; 20  മണ്ഡലങ്ങളിലും  യു.ഡി.എഫിനെ പിന്തുണക്കുമെന്നും  സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം വാര്&#x200d;ത്താസമ്മേളനത്തില്&#x200d;  അറിയിച്ചു.  യു.ഡി.എഫിന് നേതൃത്വം നല്&#x200d;കുന്ന കോണ്&#x200d;ഗ്രസ്  രാജ്യത്തെ വലിയ മതേതര പാര്&#x200d;ട്ടിയാണ്. പാര്&#x200d;ലമെന്റില്&#x200d; കേവല  ഭൂരിപക്ഷമോ ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാനോ സാധ്യതയുള്ള പാര്&#x200d;ട്ടിയാണ് കോണ്&#x200d;ഗ്രസ്. കോണ്&#x200d;ഗ്രസിനും  കോണ്&#x200d;ഗ്രസുമായി നേരിട്ട് സഖ്യമുള്ള പാര്&#x200d;ട്ടികള്&#x200d;ക്കും സീറ്റ് വര്&#x200d;ധിച്ചാല്&#x200d;  മാത്രമേ ദേശീയ തലത്തില്&#x200d; മതേതര സര്&#x200d;ക്കാര്&#x200d; സാധ്യമാകൂവെന്നും അദ്ദേഹം പറഞ്ഞു. <br> സി.പി.എമ്മിന് ദേശീയ രാഷ്ട്രീയത്തില്&#x200d;  പ്രസക്തിയില്ല. എന്&#x200d;.ഡി.എയെ പുറത്താക്കാന്&#x200d; തക്കശേഷി അവര്&#x200d;ക്കില്ല. തെരഞ്ഞെുടപ്പ് ലോക്‌സഭയിലേക്കാണെങ്കിലും സംസ്ഥാന  ഭരണവും വിലയിരുത്തപ്പെടേണ്ടതാണ്. ഇടതു സര്&#x200d;ക്കാരിന്റെ മൂന്നുവര്&#x200d;ഷ ഭരണം തികച്ചും ജനവിരുദ്ധമാണ്.  പ്രളയശേഷമുള്ള പുനര്&#x200d; നിര്&#x200d;മാണത്തിന് ക്രിയാത്മക കാഴ്ചപ്പാട്  പുലര്&#x200d;ത്താനായിട്ടില്ല. സംഘ്പരിവാര്&#x200d; സര്&#x200d;ക്കാറുകള്&#x200d; പുലര്&#x200d;ത്തുന്ന  പൊലീസ് നയമാണ് കേരളത്തിലും നടക്കുന്നത്. ജനകീയ സമരങ്ങളെ  കോര്&#x200d;പറേറ്റുകള്&#x200d;ക്കുവേണ്ടി അടിച്ചമര്&#x200d;ത്തുന്നുവെന്നും  അദ്ദേഹം പറഞ്ഞു.  സംസ്ഥാന ജനറല്&#x200d; സെക്രട്ടറി കെ.എ. ഷഫീഖ്, സംസ്ഥാന വൈസ്  പ്രസിഡണ്ടുമാരായ ശ്രീജ നെയ്യാറ്റിന്&#x200d;കര, റസാഖ് പാലേരി, സംസ്ഥാന  സെക്രട്ടറിമാരായ സജീദ് ഖാലിദ്, ജോസഫ് ജോണ്&#x200d; എന്നിവരും  വാര്&#x200d;ത്താസമ്മേളനത്തില്&#x200d; പെങ്കടുത്തു. കേരളത്തിലെ മുഴുവന്&#x200d; സീറ്റിലും യു.ഡി.എഫിനെ പിന്തുണക്കാനുള്ള വെല്&#x200d;ഫെയര്&#x200d; പാര്&#x200d;ട്ടി തീരുമാനം സ്വാഗതം ചെയ്യുന്നതായി മുസ്‌ലിംലീഗ് സംസ്ഥാന ജനറല്&#x200d; സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kerala-welfare-party-will-vote-for-udf.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തൊഴിലാളി ക്ഷേമത്തിന് കൂടുതല്‍  നടപടികള്‍ സ്വീകരിച്ചതായി തൊഴില്‍ മന്ത്രി</title>
		<link>https://www.chandrikadaily.com/qatar-takes-more-steps-for-employment-welfare1.html</link>
					<comments>https://www.chandrikadaily.com/qatar-takes-more-steps-for-employment-welfare1.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 13 Nov 2017 06:08:03 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[employement]]></category>
		<category><![CDATA[welfare]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=53631</guid>

					<description><![CDATA[&#160; ദോഹ: രാജ്യത്ത് പണിയെടുക്കുന്ന തൊഴിലാളികളുടെ അവകാശം ഉറപ്പുവരുത്തുന്ന കൂടുതല്‍ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചതായി ഖത്തര്‍ ഭരണവികസന, തൊഴില്‍, സാമൂഹികകാര്യ മന്ത്രി ഡോ. ഈസ ബിന്‍ സഅദ് അല്‍ ജഫാലി അല്‍നുഐമി. ഖത്തറിനെതിരായ പരാതി അവസാനിപ്പിച്ച അന്താരാഷ്ട്ര തൊഴിലാളി സംഘടനയുടെ തീരുമാനത്തെ കുറിച്ച് വിശദീകരിക്കുകയായിരുന്നു അദ്ദേഹം. തൊഴില്‍ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന് കമ്മിറ്റി രൂപവത്കരിച്ചത് അദ്ദേഹം എടുത്തുപറഞ്ഞു. മൂന്ന് ആഴ്ചക്കുള്ളില്‍ സൗജന്യമായി ഈ കമ്മിറ്റി തൊഴില്‍ തര്‍ക്കം പരിഹരിക്കും. എന്തെങ്കിലും കാരണത്താല്‍ തൊഴിലാളിക്ക് വേതനം ലഭിച്ചില്ലെങ്കില്‍ നല്‍കാന്‍ പ്രത്യേക [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>ദോഹ: രാജ്യത്ത് പണിയെടുക്കുന്ന തൊഴിലാളികളുടെ അവകാശം ഉറപ്പുവരുത്തുന്ന കൂടുതല്&#x200d; നടപടികള്&#x200d; സര്&#x200d;ക്കാര്&#x200d; സ്വീകരിച്ചതായി ഖത്തര്&#x200d; ഭരണവികസന, തൊഴില്&#x200d;, സാമൂഹികകാര്യ മന്ത്രി ഡോ. ഈസ ബിന്&#x200d; സഅദ് അല്&#x200d; ജഫാലി അല്&#x200d;നുഐമി. ഖത്തറിനെതിരായ പരാതി അവസാനിപ്പിച്ച അന്താരാഷ്ട്ര തൊഴിലാളി സംഘടനയുടെ തീരുമാനത്തെ കുറിച്ച് വിശദീകരിക്കുകയായിരുന്നു അദ്ദേഹം.<br />
തൊഴില്&#x200d; തര്&#x200d;ക്കങ്ങള്&#x200d; പരിഹരിക്കുന്നതിന് കമ്മിറ്റി രൂപവത്കരിച്ചത് അദ്ദേഹം എടുത്തുപറഞ്ഞു.<br />
മൂന്ന് ആഴ്ചക്കുള്ളില്&#x200d; സൗജന്യമായി ഈ കമ്മിറ്റി തൊഴില്&#x200d; തര്&#x200d;ക്കം പരിഹരിക്കും. എന്തെങ്കിലും കാരണത്താല്&#x200d; തൊഴിലാളിക്ക് വേതനം ലഭിച്ചില്ലെങ്കില്&#x200d; നല്&#x200d;കാന്&#x200d; പ്രത്യേക ഫണ്ട് രൂപവത്കരിച്ചിട്ടുണ്ട്. തൊഴിലാളി- തൊഴിലുടമ ബന്ധം ശക്തമാക്കാന്&#x200d; കമ്പനികളില്&#x200d; 30 തൊഴിലാളികളെ ഉള്&#x200d;പ്പെടുത്തി സംയുക്ത കമ്മിറ്റി രൂപവത്കരിക്കും. കമ്മിറ്റിയിലെ പകുതി അംഗങ്ങളെ തൊഴിലുടമക്കും പകുതി തൊഴിലാളികള്&#x200d;ക്കും തിരഞ്ഞെടുക്കാം. തൊഴിലാളികളുടെ ആവശ്യങ്ങള്&#x200d; നിറവേറ്റുന്നതിന് തൊഴിലുടമ, തൊഴിലാളി, തൊഴില്&#x200d; മന്ത്രാലയം എന്നിവക്കിടയിലെ പാലമായാണ് കമ്മിറ്റി പ്രവര്&#x200d;ത്തിക്കുക. തൊഴിലാളികളുടെ അവകാശവും അന്തസും കാത്തുസംരക്ഷിക്കാനാണിത്. ഒരു കമ്പനിയിലെ തൊഴിലാളികളുടെ എണ്ണം 30നും 200നും ഇടയിലാണെങ്കില്&#x200d; കമ്മിറ്റിയില്&#x200d; നാലും 200- 500 ആണെങ്കില്&#x200d; ആറും അംഗങ്ങളുണ്ടാകും. അഞ്ഞൂറിന് മുകളിലാണെങ്കില്&#x200d; എട്ട് അംഗങ്ങളാണ് കമ്മിറ്റിയിലുണ്ടാകുക.<br />
മനുഷ്യക്കടത്ത് തടയാന്&#x200d; ദേശീയ കമ്മിറ്റി രൂപവത്കരിക്കാന്&#x200d; മന്ത്രിസഭ തീരുമാനമെടുത്തിട്ടുണ്ട്. രാജ്യത്തെ വിവിധ വകുപ്പുകളിലെ പ്രതിനിധികള്&#x200d; കമമിറ്റിയിലുണ്ടാകും. പ്രതിനിധികള്&#x200d;ക്ക് പ്രത്യേക പരിശീലനം ഉറപ്പുവരുത്തും. വീട്ടുജോലിക്കാരുടെ അവകാശം സംരക്ഷിക്കാന്&#x200d; നിയമം പ്രാബല്യത്തില്&#x200d; വന്നതും മന്ത്രി ചൂണ്ടിക്കാട്ടി. ലേബര്&#x200d; ഇന്&#x200d;സ്‌പെക്ടര്&#x200d;മാര്&#x200d;ക്ക് പരിശീലനം നല്&#x200d;കുന്നതിന് ഐ എല്&#x200d; ഒയുമായി ധാരണാപത്രം ഒപ്പുവെച്ചിട്ടുണ്ട്. ലേബര്&#x200d; ഇന്&#x200d;സ്‌പെക്ഷന്&#x200d; വകുപ്പിലെ നാല് ഖത്തരി ഉദ്യോഗസ്ഥരെ ഐ എല്&#x200d; ഒയുമായി പ്രവര്&#x200d;ത്തിക്കാന്&#x200d; നിയമിക്കും. ഇതിലൂടെ തൊഴിലാളി സംരക്ഷണത്തില്&#x200d; അന്താരാഷ്ട്ര പരിചയം നേടാന്&#x200d; സാധിക്കുമെന്നും ഡോ. ഈസ ബിന്&#x200d; സഅദ് അല്&#x200d; ജഫാലി അല്&#x200d;നുഐമി ചൂണ്ടിക്കാട്ടി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/qatar-takes-more-steps-for-employment-welfare1.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
