<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>west bengal &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/west-bengal/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 01 Dec 2025 10:52:46 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>west bengal &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>വലിയ ജോലി സമ്മര്‍ദം അടിച്ചേല്‍പ്പിക്കുന്നു; പശ്ചിമ ബംഗാളില്‍ പ്രതിഷേധവുമായി ബിഎല്‍ഒമാര്‍</title>
		<link>https://www.chandrikadaily.com/imposing-great-work-pressure-blos-protest-in-west-bengal.html</link>
					<comments>https://www.chandrikadaily.com/imposing-great-work-pressure-blos-protest-in-west-bengal.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Mon, 01 Dec 2025 10:52:46 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[news]]></category>
		<category><![CDATA[blo]]></category>
		<category><![CDATA[latestnews]]></category>
		<category><![CDATA[sir]]></category>
		<category><![CDATA[west bengal]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=366232</guid>

					<description><![CDATA[ഇതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിനു മുന്നില്‍ സുരക്ഷ വര്‍ധിപ്പിച്ചു. കഴിഞ്ഞ ദിവസങ്ങളിലും സമാനമായ പ്രതിഷേധങ്ങള്‍ നടന്നിരുന്നു.]]></description>
										<content:encoded><![CDATA[<p>പശ്ചിമ ബംഗാളില്&#x200d; പ്രതിഷേധവുമായി ബിഎല്&#x200d;ഒമാര്&#x200d;. എസ്ഐആറിന്റെ പേരില്&#x200d; വലിയ ജോലി സമ്മര്&#x200d;ദം അടിച്ചേല്&#x200d;പ്പിക്കുന്നു എന്ന് ചൂണ്ടിക്കാണിച്ച് കൊല്&#x200d;ക്കത്തയിലെ തെരഞ്ഞെടുപ്പ് കമ്മീഷന്&#x200d; ഓഫീസിന് മുന്നിലാണ് പ്രതിഷേധം. ഇതിനെ തുടര്&#x200d;ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്&#x200d; ഓഫീസിനു മുന്നില്&#x200d; സുരക്ഷ വര്&#x200d;ധിപ്പിച്ചു. കഴിഞ്ഞ ദിവസങ്ങളിലും സമാനമായ പ്രതിഷേധങ്ങള്&#x200d; നടന്നിരുന്നു.</p>
<p>കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പ്രതിഷേധത്തിന് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷന്&#x200d; കൊല്&#x200d;ക്കത്ത പൊലീസിനോട് റിപ്പോര്&#x200d;ട്ട് ആവശ്യപ്പെട്ടിരുന്നു. വലിയ രീതിയില്&#x200d; സുരക്ഷ വീഴ്ചയുണ്ടായതായും തെരഞ്ഞെടുപ്പ് കമ്മീഷന്&#x200d; ചൂണ്ടിക്കാണിക്കുന്നു. പശ്ചിമ ബംഗാളിലെ ബിജെപി നേതാക്കള്&#x200d; സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് കമീഷന്&#x200d; ഓഫീസിലെത്തി സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസറുമായി കൂടിക്കാഴ്ച നടത്തുന്ന ഘട്ടത്തിലാണ് ബിഎല്&#x200d;ഒമാരുടെ പ്രതിഷേധമുണ്ടായത്.</p>
<p>അതേസമയം, ജോലിയെടുക്കാന്&#x200d; തയ്യാറാണെന്നും എന്നാല്&#x200d; ഇത്തരത്തില്&#x200d; അടിച്ചമര്&#x200d;ത്തലും അമിതമായ ജോലി സമ്മര്&#x200d;ദ്ദവും ഒരുതരത്തിലും അംഗീകരിക്കാം സാധിക്കില്ലെന്നും പ്രതിഷേധിക്കുന്ന ബിഎല്&#x200d;ഒമാര്&#x200d; പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിലായി നിരവധി പേരാണ് കഴിഞ്ഞ ദിവസങ്ങളില്&#x200d; ആത്മഹത്യ ചെയ്തത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/imposing-great-work-pressure-blos-protest-in-west-bengal.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പശ്ചിമബംഗാളില്‍ നിയമ വിദ്യാര്‍ഥി ക്ലാസ് മുറിയില്‍ കൂട്ട ബലാല്‍സംഗത്തിനിരയായി</title>
		<link>https://www.chandrikadaily.com/a-law-student-was-gang-raped-in-a-classroom-in-west-bengal.html</link>
					<comments>https://www.chandrikadaily.com/a-law-student-was-gang-raped-in-a-classroom-in-west-bengal.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Fri, 27 Jun 2025 09:53:38 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Arrest]]></category>
		<category><![CDATA[Case]]></category>
		<category><![CDATA[crime news]]></category>
		<category><![CDATA[west bengal]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=345986</guid>

					<description><![CDATA[സംഭവത്തില്‍ മൂന്ന് പ്രതികള്‍ അറസ്റ്റിലായി.]]></description>
										<content:encoded><![CDATA[<p>പശ്ചിമബംഗാളിലെ കസ്ബയില്&#x200d; നിയമ വിദ്യാര്&#x200d;ഥി കൂട്ട ബലാല്&#x200d;സംഗത്തിനിരയായി. സംഭവത്തില്&#x200d; മൂന്ന് പ്രതികള്&#x200d; അറസ്റ്റിലായി.</p>
<p>സൗത്ത് കൊല്&#x200d;ക്കത്ത ലോ കോളജിലെ ക്ലാസ് മുറിയില്&#x200d; വച്ചാണ് സംഭവം. ഇതേ ലോ കോളജിലെ മുന്&#x200d; വിദ്യാര്&#x200d;ഥിയെയും രണ്ട് ജീവനക്കാരുമാണ് അറസ്റ്റിലായിരിക്കുന്നത്. അറസ്റ്റിലായ മൂന്ന് പ്രതികളെയും ഹൈക്കോടതിയില്&#x200d; ഹാജരാക്കി. പ്രതികളെ അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയില്&#x200d; വിട്ടു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/a-law-student-was-gang-raped-in-a-classroom-in-west-bengal.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പശ്ചിമ ബംഗാളില്‍ വര്‍ഗീയ സംഘര്‍ഷം; അഞ്ചു പൊലീസുകാര്‍ക്ക് പരിക്ക്</title>
		<link>https://www.chandrikadaily.com/communal-conflict-in-west-bengal-five-policemen-were-injured.html</link>
					<comments>https://www.chandrikadaily.com/communal-conflict-in-west-bengal-five-policemen-were-injured.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Thu, 12 Jun 2025 13:03:49 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[communel conflict]]></category>
		<category><![CDATA[crime news]]></category>
		<category><![CDATA[latest news]]></category>
		<category><![CDATA[west bengal]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=344462</guid>

					<description><![CDATA[സംഭവത്തില്‍ 40 പേരെ അറസ്റ്റു ചെയ്തു.]]></description>
										<content:encoded><![CDATA[<p>പശ്ചിമ ബംഗാളിലെ വര്&#x200d;ഗീയ സംഘര്&#x200d;ഷത്തില്&#x200d; അഞ്ചു പൊലീസുകാര്&#x200d;ക്ക് പരിക്ക്. പശ്ചിമ ബംഗാളിലെ മഹേഷ്തലയില്&#x200d; ബുധനാഴ്ചയാണ് സംഘര്&#x200d;ഷമുണ്ടായത്. സംഭവത്തില്&#x200d; 40 പേരെ അറസ്റ്റു ചെയ്തു. ഒന്നിലധികം വാഹനങ്ങള്&#x200d; അക്രമികള്&#x200d; കത്തിച്ചു. ഭൂമിതര്&#x200d;ക്കം പിന്നീട് വര്&#x200d;ഗീയസംഘര്&#x200d;ഷമായി മാറുകയായിരുന്നു.</p>
<p>ഇരുവിഭാഗങ്ങളും തമ്മിലുണ്ടായ സംഘര്&#x200d;ഷത്തെ തുടര്&#x200d;ന്ന് നഗരവ്യാപകമായി പൊലീസിനെയും സുരക്ഷ സന്നാഹങ്ങളെയും വിന്യസിച്ചു. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്&#x200d; ശ്രമിക്കുന്നതിനിടെ ഉന്നതപൊലീസ് ഉദ്യോഗസ്ഥര്&#x200d;ക്കും പരിക്കേറ്റു.</p>
<p>ജനക്കൂട്ടത്തെ നിയന്ത്രിക്കാന്&#x200d; പൊലീസ് ലാത്തിചാര്&#x200d;ജും കണ്ണീര്&#x200d;വാതകവും പ്രയോഗിച്ചു. ഇരുകൂട്ടരും തമ്മിലുള്ള ഏറ്റുമുട്ടലില്&#x200d; കൂടുതല്&#x200d; സേന എത്തുന്നതിന് മുമ്പ് രണ്ട് ഗവണ്&#x200d;മെന്റ് വാഹനങ്ങളും ഒരു മോട്ടോര്&#x200d; സൈക്കിളും ജനകൂട്ടം കത്തിച്ചു. തുടര്&#x200d;ന്ന് സന്തോഷ്പൂരില്&#x200d; സംഘര്&#x200d;ഷം വീണ്ടും പൊട്ടിപ്പുറപ്പെട്ടു. അവിടെ വെച്ചാണ് പൊലീസ് ഉദ്യോഗസ്ഥര്&#x200d;ക്ക് പരിക്കേറ്റത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/communal-conflict-in-west-bengal-five-policemen-were-injured.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>റെയില്‍വേ സ്റ്റേഷനില്‍ പാകിസ്താന്‍ പതാക സ്ഥാപിച്ച ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകര്‍ പിടിയില്‍</title>
		<link>https://www.chandrikadaily.com/activists-of-hindutva-organization-who-planted-pakistan-flag-at-railway-station-arrested.html</link>
					<comments>https://www.chandrikadaily.com/activists-of-hindutva-organization-who-planted-pakistan-flag-at-railway-station-arrested.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Thu, 01 May 2025 17:55:49 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Hindutva groups]]></category>
		<category><![CDATA[latest news]]></category>
		<category><![CDATA[west bengal]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=339720</guid>

					<description><![CDATA[പ്രദേശത്ത് മുസ്ലിം വിരുദ്ധ വികാരം ഉണ്ടാക്കാനായിരുന്നു ശ്രമമെന്ന് ഇവര്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.]]></description>
										<content:encoded><![CDATA[<p>പശ്ചിമ ബംഗാളില്&#x200d; റെയില്&#x200d;വേ സ്റ്റേഷന് സമീപം രഹസ്യമായി പാകിസ്താന്&#x200d; പതാക സ്ഥാപിച്ച രണ്ടുപേര്&#x200d; അറസ്റ്റില്&#x200d;. നോര്&#x200d;ത്ത് 24 പര്&#x200d;ഗനാസ് ജില്ലയിലെ അകായ്പൂറിലാണ് രഹസ്യമായി പാകിസ്താന്&#x200d; പതാക സ്ഥാപിച്ചത്. സനാതനി ഏകതാ മഞ്ച് എന്ന സംഘടനയുടെ പ്രവര്&#x200d;ത്തകരായ ചന്ദന്&#x200d; മലകാര്&#x200d; (30), പ്രോഗ്യജിത് മോണ്ടല്&#x200d; (45) എന്നിവരാണ് അറസ്റ്റിലായത്. പ്രദേശത്ത് മുസ്ലിം വിരുദ്ധ വികാരം ഉണ്ടാക്കാനായിരുന്നു ശ്രമമെന്ന് ഇവര്&#x200d; ചോദ്യം ചെയ്യലില്&#x200d; സമ്മതിച്ചു.</p>
<p>കഴിഞ്ഞ ദിവസമാണ് റെയില്&#x200d;വേ സ്റ്റേഷന് സമീപത്തെ വാഷ്റൂമില്&#x200d; പതാകകള്&#x200d; കണ്ടത്. തുടര്&#x200d;ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്&#x200d; പിടിയിലായത്. പതാക സ്ഥാപിച്ച ശേഷം അതിന്റെ ചിത്രമെടുത്ത് ഇവര്&#x200d; തന്നെ പ്രകോപനപരമായ കുറിപ്പുകളോടെ സോഷ്യല്&#x200d; മീഡിയയിലൂടെ പ്രചരിപ്പിച്ചു. വാഷ്റൂമില്&#x200d; &#8216;ഹിന്ദുസ്ഥാന്&#x200d; മുര്&#x200d;ദാബാദ്, പാകിസ്താന്&#x200d; സിന്ദാബാദ്&#8217; എന്നെഴുതാനും പദ്ധതിയുണ്ടായിരുന്നെങ്കിലും ആളുകള്&#x200d; വന്നതിനാല്&#x200d; അത് ഒഴിവാക്കേണ്ടി വന്നെന്നും പ്രതികള്&#x200d; മൊഴി നല്&#x200d;കി. വര്&#x200d;ഗീയ കലാപം സൃഷ്ടിക്കാന്&#x200d; ഗൂഢാലോചന നടത്തുന്നവരെ വെറുതെവിടില്ലെന്ന് ബന്&#x200d;ഗാവ് പോലീസ് മേധാവി പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/activists-of-hindutva-organization-who-planted-pakistan-flag-at-railway-station-arrested.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തീപിടുത്തം: പശ്ചിമ ബംഗാളില്‍ സ്വകാര്യ ഹോട്ടലില്‍ 14 മരണം</title>
		<link>https://www.chandrikadaily.com/fire-14-dead-in-private-hotel-in-west-bengal.html</link>
					<comments>https://www.chandrikadaily.com/fire-14-dead-in-private-hotel-in-west-bengal.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Wed, 30 Apr 2025 10:53:31 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[death]]></category>
		<category><![CDATA[fire accident]]></category>
		<category><![CDATA[west bengal]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=339505</guid>

					<description><![CDATA[രാത്രി എട്ടരയോടെയാണ് കൊൽക്കത്തയിലെ ബുറാബസാറിലെ റിതുരാജ് ഹോട്ടലിൽ തീപിടുത്തമുണ്ടാവുന്നത്]]></description>
										<content:encoded><![CDATA[<p>പശ്ചിമബംഗാളില്&#x200d; സ്വകാര്യ ഹോട്ടലിലുണ്ടായ തീപിടുത്തത്തിൽ 14 പേര്&#x200d; മരിച്ചു. കൊല്&#x200d;ക്കത്തയിലെ നഗരമധ്യത്തിലുള്ള ഹോട്ടലില്&#x200d; ഇന്നലെ രാത്രിയാണ് തീപിടുത്തം ഉണ്ടായത്.</p>
<p>രാത്രി എട്ടരയോടെയാണ് കൊൽക്കത്തയിലെ ബുറാബസാറിലെ റിതുരാജ് ഹോട്ടലിൽ തീപിടുത്തമുണ്ടാവുന്നത്. ഒന്നാം നിലയിലാണ് ആദ്യം തീ പടർന്നത്. പിന്നാലെ മുകൾ നിലയിലേക്കും തീയും പുകയും പടർന്നു.പരിഭ്രാന്തരായ താമസക്കാർ ആറ് നിലക്കെട്ടിടത്തിൻറെ ടെറസിലേക്ക് ഓടിക്കയറി. പുക ശ്വസിച്ച് ചിലർ ബോധരഹിതരായി. ഇടുങ്ങിയ വഴികളിലൂടെ അഗ്നിശമന സേന എത്താൻ ബുദ്ധിമുട്ടി. മണിക്കൂറുകൾ പണിപ്പെട്ടാണ് തീയണച്ചത്.എട്ട് മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. പരുക്കുകളോടെ 13 പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.</p>
<p>ദുരന്തത്തിൽ രാഷ്ട്രപതിയും പ്രധാനമന്ത്രിയും അടക്കമുള്ളവർ നടുക്കം രേഖപ്പെടുത്തി. മരിച്ചവരുടെ ബന്ധുക്കൾക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് രണ്ട് ലക്ഷം രൂപ സഹായം അനുവദിച്ചു. ഷോർട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. ഹോട്ടലുകളിലെ സുരക്ഷയുമായി ബന്ധപ്പെട്ട് നിരീക്ഷണം കര്&#x200d;ശനമാക്കണമെന്ന് കേന്ദ്രമന്ത്രിയും ബിജെപി സംസ്ഥാന പ്രസിഡന്റുമായ സുകാന്ത മജുംദാര്&#x200d; ആവശ്യപ്പെട്ടു.സംഭവത്തില്&#x200d; കൊല്&#x200d;ക്കത്ത കോര്&#x200d;പ്പറേഷനെ വിമർശിച്ചു പശ്ചിമബംഗാള്&#x200d; കോണ്&#x200d;ഗ്രസ് പ്രസിഡന്റ് ശുഭാങ്കര്&#x200d; സര്&#x200d;ക്കാറും രംഗത്തെത്തി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/fire-14-dead-in-private-hotel-in-west-bengal.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വഖഫ് ഭേദഗതി നിയമം; പശ്ചിമ ബംഗാളില്‍ സംഘര്‍ഷം</title>
		<link>https://www.chandrikadaily.com/waqf-amendment-act-conflict-in-west-bengal.html</link>
					<comments>https://www.chandrikadaily.com/waqf-amendment-act-conflict-in-west-bengal.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Mon, 14 Apr 2025 16:12:09 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[conflict]]></category>
		<category><![CDATA[protest]]></category>
		<category><![CDATA[waqaf bill]]></category>
		<category><![CDATA[west bengal]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=338058</guid>

					<description><![CDATA[പ്രവര്‍ത്തകര്‍ പൊലീസിന്റെ വാന്‍ തകര്‍ത്തു. നിരവധി ബൈക്കുകള്‍ക്ക് തീയിടുകയും ചെയ്തു.]]></description>
										<content:encoded><![CDATA[<p>മുര്&#x200d;ഷിദാബാദിന് പിന്നാലെ പശ്ചിമ ബംഗാളിലെ സൗത്ത് 24 പര്&#x200d;ഗാനയിലും വഖ്ഫ് നിയമ ഭേദഗതിക്കെതിരെ കടുത്ത പ്രതിഷേധം. ഇന്ത്യന്&#x200d; സെക്കുലര്&#x200d; ഫ്രണ്ട് പ്രവര്&#x200d;ത്തകരും പൊലീസും തമ്മില്&#x200d; ഏറ്റുമുട്ടല്&#x200d; ഉണ്ടായി. പ്രവര്&#x200d;ത്തകര്&#x200d; പൊലീസിന്റെ വാന്&#x200d; തകര്&#x200d;ത്തു. നിരവധി ബൈക്കുകള്&#x200d;ക്ക് തീയിടുകയും ചെയ്തു. ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തില്&#x200d; മേഖലയില്&#x200d; അര്&#x200d;ദ്ധസൈനിക വിഭാഗത്തെ വിന്യസിച്ചിരിക്കുകയാണ്.</p>
<p>ഭംഗര്&#x200d; എംഎല്&#x200d;എയുമായ നൗഷാദ് സിദ്ദിഖിന്റെ നേത്യത്വത്തില്&#x200d; വഖഫ് ഭേദഗതി നിയമ വിരുദ്ധ റാലിയില്&#x200d; പങ്കെടുക്കാന്&#x200d; സെന്&#x200d;ട്രല്&#x200d; കൊല്&#x200d;ക്കത്തയിലെ രാംലീല മൈതാനത്തേക്ക് പോയ ഐഎസ്എഫ് അനുയായികളെ ബസന്തി ഹൈവേയിലെ ഭോജേര്&#x200d;ഹട്ടിന് സമീപം പൊലീസ് തടഞ്ഞതോടെയാണ് പ്രതിഷേധം ആരംഭിച്ചത്. പൊലീസ് ബാരിക്കേഡുകള്&#x200d; തകര്&#x200d;ക്കാന്&#x200d; പ്രവര്&#x200d;ത്തകര്&#x200d; ശ്രമിച്ചതോടെ സംഘര്&#x200d;ഷം രൂക്ഷമായി, ഇത് ഇരുവിഭാഗവും തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് നയിക്കുകയായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/waqf-amendment-act-conflict-in-west-bengal.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പശ്ചിമബംഗാളിലെ ഈ നഗരത്തില്&#x200d; ഹോളി ആഘോഷങ്ങള്&#x200d;ക്ക് നിരോധനം; എതിര്&#x200d;പ്പുമായി ബിജെപി</title>
		<link>https://www.chandrikadaily.com/holi-celebrations-banned-in-this-city-in-west-bengal-bjp-opposes.html</link>
					<comments>https://www.chandrikadaily.com/holi-celebrations-banned-in-this-city-in-west-bengal-bjp-opposes.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Thu, 13 Mar 2025 15:55:20 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[holi]]></category>
		<category><![CDATA[India]]></category>
		<category><![CDATA[west bengal]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=333753</guid>

					<description><![CDATA[പ്രദേശത്തെ പച്ചപ്പ് നിറഞ്ഞ പരിസ്ഥിതിയ്ക്ക് കോട്ടം സംഭവിക്കുമെന്ന ആശങ്ക ചൂണ്ടിക്കാട്ടിയാണ് ആഘോഷങ്ങള്&#x200d; നിരോധിച്ചത്]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: പശ്ചിമബംഗാളിലെ ശാന്തിനികേതനിലെ ബിര്&#x200d;ഭും ജില്ലയിലെ സോനാജ്ഹുരി ഹാത്തില്&#x200d; ഇത്തവണ ഹോളി ആഘോഷങ്ങള്&#x200d; നിരോധിച്ച് സര്&#x200d;ക്കാര്&#x200d; ഉത്തരവ് പുറത്തിറക്കി. പ്രദേശത്തെ പച്ചപ്പ് നിറഞ്ഞ പരിസ്ഥിതിയ്ക്ക് കോട്ടം സംഭവിക്കുമെന്ന ആശങ്ക ചൂണ്ടിക്കാട്ടിയാണ് ആഘോഷങ്ങള്&#x200d; നിരോധിച്ചത്. യുനെസ്‌കോയുടെ ലോകപൈതൃക പട്ടികയിലുള്&#x200d;പ്പെട്ട വിശ്വഭാരതി സര്&#x200d;വകലാശാല ക്യാംപസിനടുത്താണ് പ്രശസ്തമായ ഈ മാര്&#x200d;ക്കറ്റ് സ്ഥിതി ചെയ്യുന്നത്.</p>
<p>ഈ പ്രദേശത്ത് വാഹനങ്ങള്&#x200d; പാര്&#x200d;ക്ക് ചെയ്യരുതെന്നും ഹോളി ആഘോഷിക്കരുതെന്നും അഭ്യര്&#x200d;ത്ഥിച്ച് ബാനറുകള്&#x200d; സ്ഥാപിച്ചിട്ടുണ്ടെന്ന് ബോല്&#x200d;പൂര്&#x200d; ഡിവിഷണല്&#x200d; ഫോറസ്റ്റ് ഓഫീസര്&#x200d; രാഹുല്&#x200d; കുമാര്&#x200d; പറഞ്ഞു. കൂടാതെ ആഘോഷങ്ങളുടെ വീഡിയോകള്&#x200d; റെക്കോര്&#x200d;ഡ് ചെയ്യരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.</p>
<p>നിരോധനം നടപ്പിലാക്കുന്നതിന് പൊലീസിന്റെയും സര്&#x200d;ക്കാര്&#x200d; അധികൃതരുടെയും പിന്തുണ തേടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. യുനെസ്‌കോയുടെ പൈതൃക പട്ടികയിലുള്&#x200d;പ്പെട്ടതിനാല്&#x200d; ഹോളി ആഘോഷങ്ങള്&#x200d;ക്കായി ക്യാംപസ് പൊതുജനങ്ങള്&#x200d;ക്ക് തുറന്നുകൊടുക്കാന്&#x200d; കഴിയില്ലെന്ന് വിശ്വഭാരതി സര്&#x200d;വകലാശാല വക്താവ് അറിയിച്ചു.</p>
<p>സോനാജ്ഹുരിയിലെ വനപ്രദേശത്ത് ഹോളി ആഘോഷിക്കുന്നതില്&#x200d; വിശദീകരണവുമായി ഡിഎഫ്ഒയും രംഗത്തെത്തി. ’’ ഞങ്ങള്&#x200d; ഒരു ഉത്തരവുകളും പുറപ്പെടുവിക്കുന്നില്ല. ദോല്&#x200d; യാത്ര ദിവസമായ മാര്&#x200d;ച്ച് 14ന് വലിയ കൂട്ടമായി ആളുകള്&#x200d; സോനാജ്ഹുരി ഖൊവായ് ബെല്&#x200d;റ്റിലേക്ക് നടന്നുനീങ്ങുന്നത് തടയും,’’ ഡിഎഫ്ഒ പറഞ്ഞു.</p>
<p>’’ ഹോളി ദിനത്തില്&#x200d; പച്ചപ്പ് നിറഞ്ഞ പ്രദേശത്തേക്ക് ആയിരക്കണക്കിന് ആളുകള്&#x200d; ഒത്തുകൂടുന്നത് ഒഴിവാക്കാന്&#x200d; ഞങ്ങള്&#x200d; ആഗ്രഹിക്കുന്നു. നിറങ്ങള്&#x200d; കലര്&#x200d;ത്തിയ വെള്ളം തളിക്കുന്നത് മരങ്ങള്&#x200d;ക്ക് കേടുപാട് വരുത്തും. മാര്&#x200d;ച്ച് പതിനാലിന് സോനാജ്ഹുരിയെ പരിസ്ഥിതി നാശത്തില്&#x200d; നിന്ന് രക്ഷിക്കുമെന്ന് എല്ലാവരും പ്രതിജ്ഞയെടുക്കണം,’’ അദ്ദേഹം പറഞ്ഞു. ഇതാദ്യമായാണ് വനംവകുപ്പ് സോനാജ്ഹുരി ഹാത്തില്&#x200d; ഇത്തരമൊരു നിയന്ത്രണം ഏര്&#x200d;പ്പെടുത്തുന്നത്. യുനെസ്‌കോയുടെ ലോക പൈതൃക പദവി ലഭിച്ചതിനാല്&#x200d; ബസന്ത് ഉത്സവിനായി സര്&#x200d;വകലാശാല ക്യാംപസ് പൊതുജനങ്ങള്&#x200d;ക്ക് തുറന്നുകൊടുക്കില്ലെന്ന് വിശ്വഭാരതി വക്താവ് അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/holi-celebrations-banned-in-this-city-in-west-bengal-bjp-opposes.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മതപരിവർത്തനം ആരോപിച്ച് ക്രിസ്ത്യൻ കുടുംബത്തിന്റെ വീട് ആക്രമിച്ച് ഹിന്ദുത്വവാദികൾ; സംഭവം പശ്ചിമ ബംഗാളിൽ</title>
		<link>https://www.chandrikadaily.com/christian-familys-home-attacked-by-hindutva-for-alleged-conversion-the-incident-happened-in-west-bengal.html</link>
					<comments>https://www.chandrikadaily.com/christian-familys-home-attacked-by-hindutva-for-alleged-conversion-the-incident-happened-in-west-bengal.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 02 Mar 2025 05:10:41 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Christian family]]></category>
		<category><![CDATA[extremist Hindutva group]]></category>
		<category><![CDATA[west bengal]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=332055</guid>

					<description><![CDATA[കുടുംബം വീട്ടില്&#x200d; നടത്തിയ പ്രാര്&#x200d;ത്ഥന യോഗത്തില്&#x200d; പങ്കെടുത്തവര്&#x200d; ഹിന്ദുക്കളെ മതപരിവര്&#x200d;ത്തനം നടത്താന്&#x200d; നിര്&#x200d;ബന്ധിച്ചു എന്നാരോപിച്ചായിരുന്നു ആക്രമണം.]]></description>
										<content:encoded><![CDATA[<p>പശ്ചിമ ബംഗാളില്&#x200d; മതപരിവര്&#x200d;ത്തനം ആരോപിച്ച് ക്രിസ്ത്യന്&#x200d; കുടുംബത്തിന്റെ വീട് ആക്രമിച്ച് തീവ്ര ഹിന്ദുത്വവാദികള്&#x200d;. പശ്ചിമ ബംഗാളിലെ പുര്&#x200d;ബ മേദിനിപൂര്&#x200d; ജില്ലയിലെ പാന്&#x200d;ഷ്‌കുര പട്ടണത്തിലാണ് സംഭവം.</p>
<p>കുടുംബം വീട്ടില്&#x200d; നടത്തിയ പ്രാര്&#x200d;ത്ഥന യോഗത്തില്&#x200d; പങ്കെടുത്തവര്&#x200d; ഹിന്ദുക്കളെ മതപരിവര്&#x200d;ത്തനം നടത്താന്&#x200d; നിര്&#x200d;ബന്ധിച്ചു എന്നാരോപിച്ചായിരുന്നു ആക്രമണം. ഫെബ്രുവരി 24 നായിരുന്നു വീട്ടില്&#x200d; പ്രാര്&#x200d;ത്ഥനാ യോഗം നടത്തിയത്. പ്രാര്&#x200d;ത്ഥനയില്&#x200d; പങ്കെടുത്തവര്&#x200d; പ്രാദേശിക ഹിന്ദുക്കളെ മതപരിവര്&#x200d;ത്തനം നടത്താന്&#x200d; പ്രലോഭിപ്പിക്കുമെന്നായിരുന്നു ആരോപണം. ഹിന്ദുക്കള്&#x200d;ക്ക് സാമ്പത്തിക സഹായങ്ങള്&#x200d; നല്&#x200d;കി വശീകരിക്കുന്നുവെന്നാരോപിച്ചായിരുന്നു ആക്രമണം അഴിച്ച് വിട്ടത്.</p>
<p>സോഷ്യല്&#x200d; മീഡിയയില്&#x200d; പ്രത്യക്ഷപ്പെട്ട ആക്രമണത്തിന്റെ വീഡിയോയില്&#x200d;, പുരുഷന്മാരും സ്ത്രീകളും ഉള്&#x200d;പ്പെടെയുള്ള പ്രകോപിതരായ ജനക്കൂട്ടം ക്രിസ്ത്യന്&#x200d; കുടുംബത്തിന്റെ വീട്ടിലേക്ക് അതിക്രമിച്ച് കയറുന്നത് കാണിക്കുന്നു. തുടര്&#x200d;ന്ന് അവര്&#x200d; വീട്ടിലുള്ളവരെ ആക്രമിക്കുകയും മുറ്റത്തുള്ള മതപരമായ പ്രതിഷ്ഠയില്&#x200d; തുളസി ചെടി നടക്കുകയും ചെയ്യുന്നത് വീഡിയോയില്&#x200d; കാണാം.</p>
<p>ഒരു കൂട്ടം ഹിന്ദു സ്ത്രീകള്&#x200d; പ്രാര്&#x200d;ത്ഥനയില്&#x200d; പങ്കെടുത്ത ക്രിസ്ത്യന്&#x200d; സ്ത്രീകളെ ആക്രമിക്കുകയും മുറിയില്&#x200d; നിന്ന് വലിച്ചിഴച്ച് മുടിയില്&#x200d; പിടിച്ചു വലിക്കുകയും ചെയ്യുന്നതായി കാണാം. 2025 മാര്&#x200d;ച്ച് ഒന്നിന് ഛത്തീസ്ഗഡിലെ ഗ്രാമങ്ങളില്&#x200d;, പ്രത്യേകിച്ച് ബിഷ്രാംപൂര്&#x200d;, ജനക്പൂര്&#x200d;, ഗണേഷ്പൂര്&#x200d; എന്നിവിടങ്ങളില്&#x200d;, ഹിന്ദുക്കളോട് ക്രിസ്ത്യാനികളെ കൂട്ടക്കൊല ചെയ്യാനും ക്രിസ്ത്യന്&#x200d; സമൂഹത്തിലെ സ്ത്രീകളെയും കുട്ടികളെയും ബലാത്സംഗം ചെയ്യാനും തീവ്ര ഹിന്ദുത്വവാദിയായ ആദേശ് സോണി നിര്&#x200d;ദേശിച്ചിരുന്നു.</p>
<p>2024 ഒക്ടോബര്&#x200d; അവസാനത്തോടെ, ഇന്ത്യയിലുടനീളമുള്ള ക്രിസ്ത്യന്&#x200d; സമൂഹത്തിനെതിരായ അക്രമങ്ങള്&#x200d; ഭയാനകമായ തലത്തിലെത്തിയെന്ന് , യുണൈറ്റഡ് ക്രിസ്ത്യന്&#x200d; ഫോറം (ഡഇഎ) റിപ്പോര്&#x200d;ട്ട് ചെയ്തു.</p>
<p>ഏറ്റവും കൂടുതല്&#x200d; വിദ്വേഷ കുറ്റകൃത്യങ്ങള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്യപ്പെട്ടിരിക്കുന്നത് ഉത്തര്&#x200d;പ്രദേശിലാണ്, 182. തൊട്ടുപിന്നില്&#x200d; 139 സംഭവങ്ങളുമായി ഛത്തീസ്ഗഢ്. മധ്യപ്രദേശ്, ജാര്&#x200d;ഖണ്ഡ്, ദല്&#x200d;ഹി , ഹരിയാന എന്നീ ഇന്ത്യന്&#x200d; സംസ്ഥാനങ്ങളും ഉണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/christian-familys-home-attacked-by-hindutva-for-alleged-conversion-the-incident-happened-in-west-bengal.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സന്തോഷ് ട്രോഫി കലാശപ്പോരില്&#x200d; നാളെ കേരളം പശ്ചിമബംഗാളുമായി കൊമ്പുകോര്&#x200d;ക്കും</title>
		<link>https://www.chandrikadaily.com/kerala-will-clash-with-west-bengal-tomorrow-in-the-santosh-trophy-final.html</link>
					<comments>https://www.chandrikadaily.com/kerala-will-clash-with-west-bengal-tomorrow-in-the-santosh-trophy-final.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 30 Dec 2024 14:52:12 +0000</pubDate>
				<category><![CDATA[Football]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[Final]]></category>
		<category><![CDATA[Santosh trophy]]></category>
		<category><![CDATA[west bengal]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=324050</guid>

					<description><![CDATA[നാളെ രാത്രി 7.30ന് ഹൈദരാബാദിലെ ജിഎംസി ബാലയോഗി അത്‌ലറ്റിക് സ്റ്റേഡിയത്തില്&#x200d; വെച്ച് കൊമ്പുകോര്&#x200d;ക്കും.]]></description>
										<content:encoded><![CDATA[<p>38 ടീമുകള്&#x200d; മാറ്റുരച്ച സന്തോഷ് ട്രോഫിയുടെ 78-ാം എഡിഷന്റെ കലാശപ്പോരില്&#x200d; പശ്ചിമബംഗാളും കേരളവും ഏറ്റുമുട്ടും.നാളെ രാത്രി 7.30ന് ഹൈദരാബാദിലെ ജിഎംസി ബാലയോഗി അത്‌ലറ്റിക് സ്റ്റേഡിയത്തില്&#x200d; വെച്ച് കൊമ്പുകോര്&#x200d;ക്കും. ആകെയുള്ള 87 മത്സരങ്ങളിലെ അവസാന മാച്ചിനായി ഇരുടീമുകളും സജ്ജരായി കഴിഞ്ഞു.</p>
<p>ഇന്ത്യന്&#x200d; ഫുട്ബോളിന്റെ കളിത്തൊട്ടില്&#x200d; എന്ന് വിളിക്കപ്പെടുന്ന പശ്ചിമ ബംഗാള്&#x200d; തങ്ങളുടെ 47-ാം ഫൈനലിനാണ് കച്ചമുറുക്കുന്നത്. 32 തവണ സന്തോഷ് ട്രോഫി നേടിയ പശ്ചിമ ബംഗാളിന് ടൂര്&#x200d;ണമെന്റില്&#x200d; സമാനതകളില്ലാത്ത റോക്കര്&#x200d;ഡ് ആണ് ഉള്ളത്. മറുവശത്ത് കേരളമാകട്ടെ ഏഴ് തവണ കിരീടം നേടിക്കഴിഞ്ഞു.</p>
<p>സമീപ വര്&#x200d;ഷങ്ങളില്&#x200d; ടൂര്&#x200d;ണമെന്റില്&#x200d; ശക്തരായ ടീം ആയി വളരാന്&#x200d; അവര്&#x200d;ക്ക് കഴിഞ്ഞു. 2017-18, 2021-22 ഫൈനലുകളില്&#x200d; ബംഗാളിനെ കേരളം പരാജയപ്പെടുത്തിയിട്ടുണ്ട്. ടൂര്&#x200d;ണമെന്റില്&#x200d; ഇതുവരെ ഫൈനല്&#x200d; റൗണ്ടില്&#x200d; 32 തവണ കേരളവും ബംഗാളും ഏറ്റുമുട്ടിയപ്പോള്&#x200d; 15 തവണയും വിജയം ബംഗാളിനൊപ്പമായിരുന്നു. കേരളം ഒമ്പത് മത്സരങ്ങള്&#x200d; ജയിച്ചു. എട്ട് മത്സരങ്ങള്&#x200d; സമനിലയില്&#x200d; അവസാനിച്ചു.</p>
<p>78-ാം എഡിഷനില്&#x200d; ഇരു ടീമുകളും തങ്ങളുടെ പത്ത് മത്സരങ്ങളില്&#x200d; 9 ജയവും ഓരോ സമനിലയും നേടി. ഇതുവരെയുള്ള മത്സരങ്ങളില്&#x200d; ഗോള്&#x200d;വേട്ടയില്&#x200d; കേരളം തന്നെയാണ് മുന്നില്&#x200d;. പത്ത് മത്സരങ്ങളില്&#x200d; നിന്നായി കേരളം 35 ഗോളുകള്&#x200d; നേടിയപ്പോള്&#x200d; ബംഗാള്&#x200d; 27 ഗോളുകളാണ് എതിരാളികളുടെ വലയിലെത്തിച്ചത്. കന്നി സന്തോഷ് ട്രോഫിയില്&#x200d; തന്നെ 11 ഗോളുകളുമായി ബംഗാള്&#x200d; സ്ട്രൈക്കര്&#x200d; റോബി ഹന്&#x200d;സ്ഡയാണ് ടൂര്&#x200d;ണമെന്റിലെ ടോപ് സ്‌കോറര്&#x200d;.</p>
<p>കലാശപോരിലേക്കെത്തുന്നത്് മറ്റുള്ളവരെ സംബന്ധിച്ച് നേട്ടമായിരിക്കാമെന്നും എന്നാല്&#x200d; ബംഗാളിനെ സംബന്ധിച്ച് മത്സരം വിജയിക്കുകയെന്നതാണ് പ്രധാനമെന്നും ബംഗാള്&#x200d; മുഖ്യ പരിശീലകന്&#x200d; സഞ്ജയ് സെന്&#x200d; പറഞ്ഞു. തങ്ങളെ സംബന്ധിച്ചിടത്തോളം കേരളത്തിന്റെ ലോക കപ്പാണ് സന്തോഷ് ട്രോഫി. ഫൈനലില്&#x200d; എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഇനി കിരീടം നേടുകയെന്നത് തന്നെയാണ് ലക്ഷ്യം. കേരളത്തിന്റെ മുഖ്യ പരിശീലകന്&#x200d; ബിബി തോമസ് മുട്ടത്ത് പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kerala-will-clash-with-west-bengal-tomorrow-in-the-santosh-trophy-final.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കൊല്&#x200d;ക്കത്തയില്&#x200d; ട്രെയിനി ഡോക്ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; ഇരയുടെ അഭിഭാഷകര്&#x200d; കേസില്&#x200d; നിന്ന് പിന്മാറി</title>
		<link>https://www.chandrikadaily.com/a-case-where-a-trainee-doctor-was-tortured-and-killed-in-kolkata-the-victims-lawyers-withdrew-from-the-case.html</link>
					<comments>https://www.chandrikadaily.com/a-case-where-a-trainee-doctor-was-tortured-and-killed-in-kolkata-the-victims-lawyers-withdrew-from-the-case.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Fri, 13 Dec 2024 09:12:30 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[lawyers drops out]]></category>
		<category><![CDATA[RG kar rape murder]]></category>
		<category><![CDATA[vrinda grover]]></category>
		<category><![CDATA[west bengal]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=321645</guid>

					<description><![CDATA[ഇടപെടുന്ന ചില ഘടകങ്ങളും സാഹചര്യങ്ങളും കണക്കിലെടുത്താണ് പിന്മാറ്റത്തിന് കാരണമെന്നാണ് അഭിഭാഷക സംഘം വിശദമാക്കിയത്]]></description>
										<content:encoded><![CDATA[<p>കൊല്&#x200d;ക്കത്ത: ആര്&#x200d; ജി കര്&#x200d; മെഡിക്കല്&#x200d; കോളേജിലെ സെമിനാര്&#x200d; ഹോളില്&#x200d; ക്രൂരപീഡനത്തിനിരയായി ട്രെയിനി ഡോക്ടര്&#x200d; കൊല്ലപ്പെട്ട കേസില്&#x200d; നിന്ന് പിന്മാറി മുതിര്&#x200d;ന്ന അഭിഭാഷക വൃന്ദ ഗ്രോവര്&#x200d;. ഇരയായ പെണ്&#x200d;കുട്ടിയുടെ കുടുംബത്തെ വിചാരണ കോടതിയിലും കൊല്&#x200d;ക്കത്ത ഹൈക്കോടതിയിലും സുപ്രീം കോടതിയിലും പ്രതിനിധീകരിക്കുന്നതില്&#x200d; നിന്നാണ് വൃന്ദ ഗ്രോവര്&#x200d;, സൌതീക് ബാനര്&#x200d;ജി, അര്&#x200d;ജുന്&#x200d; ഗൂപ്ത് എന്നിവരടങ്ങിയ അഭിഭാഷസംഘമാണ്‌ പിന്മാറിയത്.</p>
<p>വ്യാഴാഴ്ചയാണ് വിചാരണക്കോടതി ഇക്കാര്യം വിശദമാക്കിയത്. ഇടപെടുന്ന ചില ഘടകങ്ങളും സാഹചര്യങ്ങളും കണക്കിലെടുത്താണ് പിന്മാറ്റത്തിന് കാരണമെന്നാണ് അഭിഭാഷക സംഘം വിശദമാക്കിയത്. 2024 സെപ്തംബര്&#x200d; മുതല്&#x200d; ഇരയായ പെണ്&#x200d;കുട്ടിയുടെ കുടുംബത്തെ പ്രതിഫലം പോലും വാങ്ങാതെയാണ് പ്രതിനിധീകരിച്ചതെന്ന് വൃന്ദ ഗ്രോവറുടെ ചേംബര്&#x200d; വിശദമാക്കി.</p>
<p>2024 ഓഗസ്റ്റ് 9ലാണ് ആര്&#x200d; ജി കര്&#x200d; മെഡിക്കല്&#x200d; കോളേജ് ആന്&#x200d;ഡ് ഹോസ്പിറ്റലിലെ സെമിനാര്&#x200d; ഹോളില്&#x200d; ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട നിലയില്&#x200d; ട്രെയിനി ഡോക്ടറെ കണ്ടെത്തിയത്. സംഭവത്തില്&#x200d; വലിയ രീതിയിലുള്ള പ്രതിഷേധം ഉയര്&#x200d;ന്നതിന് പിന്നാലെ കൊല്&#x200d;ക്കത്ത ഹൈക്കോടതി കേസ് അന്വേഷണം സിബിഐയ്ക്ക് കൈമാറിയിരുന്നു. അതേസമയം കേസിന്റെ വിചാരണ ഒരു മാസത്തിനകം പൂര്&#x200d;ത്തിയാകുമെന്നാണ് സെന്&#x200d;ട്രല്&#x200d; ബ്യൂറോ ഓഫ് ഇന്&#x200d;വെസ്റ്റിഗേഷന്&#x200d; കഴിഞ്ഞ ചൊവ്വാഴ്ച്ച സുപ്രീം കോടതിയെ അറിയിച്ചിട്ടുള്ളത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/a-case-where-a-trainee-doctor-was-tortured-and-killed-in-kolkata-the-victims-lawyers-withdrew-from-the-case.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
