<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>westbangalpolitics &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/westbangalpolitics/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 02 Jun 2026 02:58:33 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>westbangalpolitics &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ചവിട്ടിമെതിക്കപ്പെടുന്ന ജനാധിപത്യം</title>
		<link>https://www.chandrikadaily.com/trampled-democracy.html</link>
					<comments>https://www.chandrikadaily.com/trampled-democracy.html#respond</comments>
		
		<dc:creator><![CDATA[Akhila]]></dc:creator>
		<pubDate>Tue, 02 Jun 2026 02:58:33 +0000</pubDate>
				<category><![CDATA[editorial]]></category>
		<category><![CDATA[chandrikaeditorial]]></category>
		<category><![CDATA[westbangalpolitics]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=381377</guid>

					<description><![CDATA[ബി.ജെ.പി അധികാരത്തിലേറിയ ശേഷം പശ്ചിമ ബംഗാളില്‍ നിന്ന് പുറത്തുവന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തിനാകെ നാണക്കേട് സമ്മാനിക്കുന്നതാണ്.]]></description>
										<content:encoded><![CDATA[<p>ബി.ജെ.പി അധികാരത്തിലേറിയ ശേഷം പശ്ചിമ ബംഗാളില്&#x200d; നിന്ന് പുറത്തുവന്നുകൊണ്ടിരിക്കുന്ന വാര്&#x200d;ത്തകള്&#x200d; രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തിനാകെ നാണക്കേട് സമ്മാനിക്കുന്നതാണ്. ന്യൂനപക്ഷങ്ങളെയും പ്രതിപക്ഷത്തെയും ഉള്&#x200d;പ്പെടെ തങ്ങള്&#x200d;ക്ക് താല്&#x200d;പര്യമില്ലാത്തവരെയും വിമര്&#x200d;ശിക്കുന്നവരെയുമെല്ലാം അധികാരത്തിന്റെ പിന്&#x200d;ബലത്തോടെ ശാരീരികമായി ഇല്ലാതാക്കുന്ന ഏറ്റവും നിന്ദ്യവും നീചവുമായ സമീപനമാണ് ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള സര്&#x200d;ക്കാര്&#x200d; സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. ന്യൂനപക്ഷ വിഭാഗത്തില്&#x200d;പെട്ടവരെ ആക്രമണത്തിനിരയാക്കുന്ന കാഴ്ച്ചയായിരുന്നു ഭരണത്തിലേറിയ ഉടനയെങ്കില്&#x200d; ഇപ്പോള്&#x200d; പ്രതിപക്ഷ നേതാക്കളെ നടുറോഡിലൂടെ വലിച്ചിഴക്കുകയും ചീമുട്ടയും കല്ലുകളുമൊക്കെയായി നേരിടുന്നതുമാണ് ദര്&#x200d;ശിക്കാനാവുന്നത്. ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ നല്&#x200d;കുകയെന്ന ഭരണകൂടത്തിന്റെ ഒന്നാമത്തെ ഉത്തരവാദിത്തം അതേ സംവിധാനത്തിന്റെ നേതൃത്വത്തില്&#x200d; തന്നെ ത കര്&#x200d;ക്കപ്പെടുമ്പോള്&#x200d; വേലിതന്നെ വിളതിന്നുന്ന ഭീതിതമായ സാഹചര്യത്തിനാണ് ബംഗാള്&#x200d; സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്.</p>
<p>സംരക്ഷണം നല്&#x200d;കേണ്ടവര്&#x200d; തന്നെ സംഹാരതാണ്ഡവമാടുമ്പോള്&#x200d; ജനങ്ങള്&#x200d; ഭീതിയുടെ മുള്&#x200d;മുനയില്&#x200d; പ്രതികരണ ശേഷിപോലും നഷ്ടപ്പെട്ടവരായി മാറുകയാണ്. എന്നാല്&#x200d; അധികാരപ്രമത്തതയില്&#x200d; അഴിഞ്ഞാടുന്ന ഭരണകൂടത്തിന് ബംഗാളിന്റെ ചരിത്രത്തില്&#x200d; നിന്നു തന്നെ വലിയ പാഠങ്ങള്&#x200d; പഠിക്കാനുണ്ടെന്നത് അവര്&#x200d; മറന്നുപോകരുതാത്ത യാഥാര്&#x200d;ത്ഥ്യമാണ്. കൊല്ലപ്പെട്ട പ്രവര്&#x200d;ത്തകന്റെ വീട് സന്ദര്&#x200d;ശിക്കാനെത്തിയ തൃണമൂല്&#x200d; കോണ്&#x200d;ഗ്രസ് നേതാവും എം.പി.യുമായ അഭിഷേക് ബാനര്&#x200d;ജിയെ കൈയേറ്റം ചെയ്ത അക്രമികള്&#x200d; അദ്ദേഹത്തിന്റെ ശരീരത്തിലേക്ക് ചീമുട്ട എറിയുകയുമാണുണ്ടായത്. കഴിഞ്ഞ ശനിയാഴ്ച്ച സൗത്ത് 24 പര്&#x200d;ഗാനസിലെ സോനാര്&#x200d;പുരിലായിരുന്നു സംഭവം. ക്രിക്കറ്റ് ഹെല്&#x200d;മെറ്റ് ധരിച്ചാണ് അഭിഷേക് ബാനര്&#x200d;ജി സ്ഥലത്തെത്തിയത്. പ്രവര്&#x200d;ത്തകന്റെ വീട്ടിലേക്ക് നടക്കുന്നതിനിടെ ഒരുകൂട്ടം ആളുകള്&#x200d; അദ്ദേഹത്തെ കൈയേറ്റം ചെയ്യുകയായിരുന്നു. തുടര്&#x200d;ന്ന് കൂടുതല്&#x200d; പൊലീസുകാരെത്തിയാണ് അക്രമികളില്&#x200d;നിന്ന് അഭിഷേകിനെ രക്ഷപ്പെടുത്തിയത്. തിരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായ അക്രമസംഭവങ്ങളിലായിരുന്നു സോനാര്&#x200d;പുരില്&#x200d; തൃണമൂല്&#x200d; പ്രവര്&#x200d;ത്തകന്&#x200d; കൊല്ലപ്പെട്ടത്. ഇതിന് രണ്ടുദിവസം മുന്&#x200d;പ് തൃണമൂല്&#x200d; നേതാവും എം.പി.യുമായ സൗഗതാ റോയ്ക്ക് നേരേയും ആക്രമണമുണ്ടായിരുന്നു. സ്വന്തം മണ്ഡ ലമായ ഡംഡമ്മില്&#x200d;വെച്ചാണ് സൗഗതാ റോയിയെ കൈയേറ്റംചെയ്തത്. സ്വന്തം മണ്ഡലത്തിലെ ചണ്ഡിതലയില്&#x200d; വച്ച് മറ്റൊരു തൃണമൂല്&#x200d; എം.പിയായ കല്യാണ്&#x200d; ബാനര്&#x200d;ജി യെ അക്രമിസംഘം തലയ്ക്കടിച്ച് വീഴ്ത്തുകയുണ്ടായി. അഭിഷേക് ബാനര്&#x200d;ജിക്കെതിരായ ആക്രമണത്തില്&#x200d; പ്രതിഷേധിച്ചും അറസ്റ്റ് ചെയ്ത പാര്&#x200d;ട്ടി നേതാക്കളെ വിട്ടയക്കണമെന്നും ആവശ്യപ്പെട്ട് ചണ്ഡിതലയില്&#x200d; തൃണമൂല്&#x200d; പ്ര വര്&#x200d;ത്തകര്&#x200d;ക്കൊപ്പം പ്രകടനത്തില്&#x200d; പങ്കെടുക്കുന്നതിനിടെയായിരുന്നു ആക്രമണം. സി.ആര്&#x200d;.പി.എഫിന്റെയും പൊ ലീസിന്റെയും സാന്നിധ്യത്തിലായിരുന്നു ഈ അക്രമമെന്ന പ്രത്യേകതകൂടിയുണ്ട്.</p>
<p>സംസ്ഥാനത്ത് നടക്കുന്ന തീര്&#x200d;ത്തും ജനാധിപത്യവിരുദ്ധമായ സംഭവങ്ങള്&#x200d;ക്കെതിരെ ശക്തമായ പ്രതിഷേധമാണ് രാജ്യത്ത് ഉയര്&#x200d;ന്നുകൊണ്ടിരിക്കുന്നത്. അതിശക്തമായ ഭാഷയിലാണ് കോണ്&#x200d;ഗ്രസ് നേതൃത്വം സംഭവത്തെ അപലപിച്ചത്. ബി.ജെ.പി അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുകയാണെന്ന് ആം ആദ്മി പാര്&#x200d;ട്ടി നേതാവ് അരവിന്ദ് കെജ്രി വാള്&#x200d; കുറ്റപ്പെടുത്തുകയുണ്ടായി. അക്രമം വലിയൊരു ഗൂഢാലോചനയുടെ ഭാഗമാണെന്ന് വിശേഷിപ്പിച്ച സമാജ് വാദി പാര്&#x200d;ട്ടി അധ്യക്ഷന്&#x200d; അഖിലേഷ് യാദവ്, സംസ്ഥാനത്ത് അശാന്തി പടര്&#x200d;ത്താനാണ് ആക്രമണത്തിലൂടെ ശ്രമിച്ചതെന്നും കുറ്റപ്പെടുത്തുകയുണ്ടായി. അതിനിടെ അഭി ഷേകിനെ ആശുപത്രിയില്&#x200d; പ്രവേശിപ്പിക്കരുതെന്ന് ബി. ജെ.പി നേതാക്കളും പൊലീസ് ഡെപ്യൂട്ടി കമ്മീഷണറും ഡോക്ടര്&#x200d;മാരെ വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന ഗുരുതരമായ ആരോപണവുമായി മമതാ ബാന്&#x200d;ര്&#x200d;ജിയും രംഗത്തെത്തിയിരിക്കുകയാണ്. വ്യാപകമായ ആക്രമണങ്ങളിലുടെ ബി.ജെ.പി എന്താണോ ഉദ്ദേശിച്ചത് അതുതന്നെ സംഭവിക്കുന്നതിനും ബംഗാള്&#x200d; സാക്ഷിയാകുകയാണെന്നതാണ് നിലവിലെ സൂചനകള്&#x200d;. ബംഗാളിലെ സ്ഥിതിഗതികള്&#x200d; ചര്&#x200d;ച്ച ചെയ്യാന്&#x200d; മമത ബാനര്&#x200d;ജിയുടെ വീട്ടില്&#x200d; വിളിച്ചു ചേര്&#x200d;ത്ത യോഗത്തില്&#x200d; 80 എം.എല്&#x200d;.എമാരില്&#x200d; 60 പേരും എത്തിയില്ലെന്നാണ് റിപ്പോര്&#x200d;ട്ട്. വിട്ടുനിന്ന 60 എംഎല്&#x200d;എമാരെയും ബന്ധപ്പെടാന്&#x200d; പാര്&#x200d;ട്ടി നേതൃത്വം ശ്രമിച്ചെങ്കിലും അവരുടെ ഫോണുകള്&#x200d; സ്വിച്ച് ഓഫ് ചെയ്ത നിലയിലാ യിരുന്നുവെന്ന് പാര്&#x200d;ട്ടി വൃത്തങ്ങള്&#x200d; സൂചിപ്പിക്കുന്നു. ഇതിനു പിന്നാലെ രണ്ടു എം.എല്&#x200d;.എമാരെ കൂടി പാര്&#x200d;ട്ടിയില്&#x200d;നിന്ന് പുറത്താക്കുകകൂടി ചെയ്ത് പാര്&#x200d;ട്ടിയിലെ ആഭ്യന്തര കലഹത്തിന്റെ സൂചനയാണ്.</p>
<p>ഇന്ത്യയുടെ സാംസ്‌കാരിക തലസ്ഥാനമായി അറിയപ്പെടുന്ന പശ്ചിമ ബംഗാള്&#x200d;, സമ്പന്നമായ സാഹിത്യം, കല, സംഗീതം, ഉത്സവങ്ങള്&#x200d; എന്നിവയ്ക്ക് പേരുകേട്ടതാണ്. &#8216;കലാപാരമ്പര്യങ്ങളുടെ നാട്&#8217; എന്നറിയപ്പെടുന്ന ഇവിടം വിശ്വപ്രസിദ്ധമായ സാഹിത്യസൃഷ്ടികള്&#x200d;ക്കും ശാസ്ത്രീയ സം ഗീതത്തിനും പരമ്പരാഗത കരകൗശല വസ്തുക്കള്&#x200d;ക്കും ലോകമെമ്പാടും പ്രശസ്തമാണ്. അതിമഹത്തായ ഈ സാംസ്‌കാരിക പൈതൃകം തച്ചുതകര്&#x200d;ക്കുക കൂടിയാണ് ജനാധിപത്യത്തെ കശാപ്പുചെയ്യുന്നതിലൂടെ ബംഗാളില്&#x200d; ബി.ജി.പി ചെയ്തുകൊണ്ടിരിക്കുന്നത്. പ്രതിപക്ഷ കക്ഷികളുടെ ഒറ്റക്കെട്ടായ പ്രതിഷേധം ഈ ജനാധിപത്യ ധ്വം സനത്തിനെതിരെ ഉയര്&#x200d;ന്നുവരികതന്നെ ചെയ്യേണ്ടതുണ്ട്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/trampled-democracy.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
