<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Widespread &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/widespread/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 20 Oct 2025 14:46:56 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Widespread &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>സംസ്ഥാനത്ത് കനത്ത മഴയില്‍ വ്യാപക നാശനഷ്ടം</title>
		<link>https://www.chandrikadaily.com/widespread-damage-due-to-heavy-rains-in-the-state.html</link>
					<comments>https://www.chandrikadaily.com/widespread-damage-due-to-heavy-rains-in-the-state.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Mon, 20 Oct 2025 14:46:56 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[heavyrain]]></category>
		<category><![CDATA[Widespread]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=359405</guid>

					<description><![CDATA[തുടര്‍ച്ചയായ കനത്ത മഴയും ഇടിമിന്നലും സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ വ്യാപക നാശനഷ്ടങ്ങള്‍ സൃഷ്ടിച്ചു.]]></description>
										<content:encoded><![CDATA[<p>തുടര്&#x200d;ച്ചയായ കനത്ത മഴയും ഇടിമിന്നലും സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്&#x200d; വ്യാപക നാശനഷ്ടങ്ങള്&#x200d; സൃഷ്ടിച്ചു.</p>
<p>തൃശ്ശൂര്&#x200d; ജില്ലയില്&#x200d;, മാള പുത്തന്&#x200d;ചിറയില്&#x200d; ഇടിമിന്നലേറ്റ് വീടുകള്&#x200d;ക്ക് കേടുപാടുകള്&#x200d; സംഭവിച്ചു. കിഴക്കുംമുറി സ്വദേശിയായ സ്റ്റീഫന്റെ വീടിന്റെ മേല്&#x200d;ക്കൂരക്കും ചുമരിനും വിള്ളലുകള്&#x200d; ഉണ്ടായി. വീടിന്റെ മീറ്റര്&#x200d; ബോര്&#x200d;ഡും വൈദ്യുത ഉപകരണങ്ങളും പൂര്&#x200d;ണ്ണമായും നശിച്ചു. സമീപത്തെ വീടുകള്&#x200d;ക്കും ചെറിയ തോതില്&#x200d; നാശനഷ്ടം റിപ്പോര്&#x200d;ട്ട് ചെയ്തിട്ടുണ്ട്.</p>
<p>മാള പള്ളിപ്പുറത്ത് തെങ്ങ് വീണുണ്ടായ അപകടത്തില്&#x200d; ഒരു കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു. താണികാട് തൈവളപ്പില്&#x200d; സിറാജിന്റെ ഓട് മേഞ്ഞ വീടിന് മുകളില്&#x200d; തെങ്ങ് കടപുഴകി വീണതിനെ തുടര്&#x200d;ന്ന് മേല്&#x200d;ക്കൂരയും വാഷിംഗ് മെഷീനും അടുക്കള ഉപകരണങ്ങളും തകര്&#x200d;ന്നു. സിറാജ്, സഹോദരന്&#x200d; സുരാജ്, ഭാര്യ ഷാജിത, മക്കള്&#x200d; ശിഹാബ്, ഷാനവാസ് എന്നിവര്&#x200d; അപകടത്തില്&#x200d; നിന്നും രക്ഷപ്പെട്ടു.</p>
<p>കണ്ണൂരിലെ ചെറുപുഴയിലും ശക്തമായ മഴ മൂലം വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി. മതിലുകള്&#x200d; തകര്&#x200d;ന്നു വീണ സംഭവങ്ങളും റിപ്പോര്&#x200d;ട്ട് ചെയ്തു.</p>
<p>എറണാകുളത്ത്, കൊച്ചി, അങ്കമാലി, ആലുവ എന്നിവിടങ്ങളില്&#x200d; ഇടിമിന്നലോടുകൂടിയ മഴയും വെള്ളക്കെട്ടും ഗുരുതരമായി അനുഭവപ്പെട്ടു. ജില്ലയില്&#x200d; യെല്ലോ അലര്&#x200d;ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മഴയെ തുടര്&#x200d;ന്നു ഗതാഗതക്കുരുക്കും പലയിടങ്ങളില്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്തു.</p>
<p>ഇടിമിന്നലില്&#x200d; ഇലഞ്ഞി കൊല്ലകെമ്പിലെ ഗോപിനാഥന്റെ വീട് ഭാഗികമായി തകര്&#x200d;ന്നു. വൈദ്യുതി ഉപകരണങ്ങളും വയറിംഗും പൂര്&#x200d;ണ്ണമായി കത്തി നശിച്ചു. ഭിത്തികള്&#x200d;ക്കും കേടുപാടുകള്&#x200d; സംഭവിച്ചതായി അധികൃതര്&#x200d; അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/widespread-damage-due-to-heavy-rains-in-the-state.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സംസ്ഥാനത്ത് ഇന്ന് പരക്കെ ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്</title>
		<link>https://www.chandrikadaily.com/chance-of-widespread-heavy-rains-in-the-state-today-orange-alert-in-four-districts.html</link>
					<comments>https://www.chandrikadaily.com/chance-of-widespread-heavy-rains-in-the-state-today-orange-alert-in-four-districts.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 01 Aug 2024 08:09:50 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[weather]]></category>
		<category><![CDATA[Heavy rains]]></category>
		<category><![CDATA[ORANGE ALERT]]></category>
		<category><![CDATA[Widespread]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=304439</guid>

					<description><![CDATA[വടക്കൻ കേരളത്തിൽ ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്.]]></description>
										<content:encoded><![CDATA[<p>സംസ്ഥാനത്ത് രണ്ടുദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. ഇന്ന് പരക്കെ ശക്തമായ മഴയ്ക്ക് സാധ്യത എന്ന് മുന്നറിയിപ്പ്. തിരുവനന്തപുരം,കൊല്ലം,ആലപ്പുഴ ഒഴികെയുള്ള 11 ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ‌ വടക്കൻ കേരളത്തിൽ ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്.</p>
<div class="InsidePost">
<div id="div-gpt-ad-1611659841369-0" data-google-query-id="CPPV856r04cDFYcitwAdrhM9Xg">
<div id="google_ads_iframe_/132662741/24_In_Article_0__container__">വടക്കൻ കേരളത്തിലെ നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്. വടക്കൻ കേരളത്തിൽ, വയനാട് ഉൾപ്പെടെ അഞ്ചു ജില്ലകളിൽ നാളെയും യെല്ലോ അലർട്ടാണ്.</div>
</div>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/chance-of-widespread-heavy-rains-in-the-state-today-orange-alert-in-four-districts.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>റേഷൻ കടയിൽ നിന്നും ലഭിക്കുന്ന ആട്ടപ്പൊടിയിൽ പുഴുക്കളെന്ന് വ്യാപക പരാതി</title>
		<link>https://www.chandrikadaily.com/there-is-a-widespread-complaint-of-worms-in-the-goat-powder-obtained-from-the-ration-shop.html</link>
					<comments>https://www.chandrikadaily.com/there-is-a-widespread-complaint-of-worms-in-the-goat-powder-obtained-from-the-ration-shop.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 17 May 2024 10:41:37 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[local]]></category>
		<category><![CDATA[News]]></category>
		<category><![CDATA[complaint]]></category>
		<category><![CDATA[goat powder]]></category>
		<category><![CDATA[ration shop]]></category>
		<category><![CDATA[Widespread]]></category>
		<category><![CDATA[worms]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=298009</guid>

					<description><![CDATA[പരിശോധന നടത്തി ഗുണനിലവാരമുള്ളഭക്ഷ്യധാന്യ - വസ്തുക്കൾ വിതരണം ചെയ്യുന്നതിനും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുന്നതിനും ബന്ധപ്പെട്ട അധികാരികളുടെ ഭാഗത്ത് നിന്ന് അടിയന്തിര നടപടി ഉണ്ടാകണമെന്നുമാണ് ഗുണഭോക്താക്കളുടെ ആവശ്യം.]]></description>
										<content:encoded><![CDATA[<p>നഗരസഭയിലെ പലറേഷൻ കടയിൽ നിന്നും മുൻഗണനാ കാർഡുടമകൾക്ക് 9 രൂപ നിരക്കിൽ വിതരണം ചെയ്യുന്ന 950 ഗ്രാം ആട്ടപ്പൊടി പാക്കറ്റിൽ പുഴുക്കളെന്ന് വ്യാപക പരാതി. കഴിഞ്ഞമാസങ്ങളിലായി വിതരണം ചെയ്ത ഉപയോഗകാലാവധി തീരാത്ത ആട്ടപ്പൊടിയിലാണ് പുഴു നിറഞ്ഞ് ഭക്ഷ്യയോഗ്യമല്ലാതായിരിക്കുന്നത്.</p>
<p>പരിശോധന നടത്തി ഗുണനിലവാരമുള്ളഭക്ഷ്യധാന്യ &#8211; വസ്തുക്കൾ വിതരണം ചെയ്യുന്നതിനും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുന്നതിനും ബന്ധപ്പെട്ട അധികാരികളുടെ ഭാഗത്ത് നിന്ന് അടിയന്തിര നടപടി ഉണ്ടാകണമെന്നുമാണ് ഗുണഭോക്താക്കളുടെ ആവശ്യം.</p>
<p>സിവിൽ സപ്ലൈസ് വകുപ്പ് അധികാരികൾക്ക് അടുത്ത ദിവസംപരാതി നൽകുമെന്നും ഗുണഭോക്താവായ ഷാജിമുങ്ങാത്തം തറ, എൻ എഫ്&#8217; പി ആർ വൈസ് പ്രസിഡൻ്റ് മനാഫ് താനൂർ എന്നിവർ പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/there-is-a-widespread-complaint-of-worms-in-the-goat-powder-obtained-from-the-ration-shop.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പാനൂര്&#x200d; സ്‌ഫോടനം; കണ്ണൂരില്&#x200d; വ്യാപക പരിശോധന</title>
		<link>https://www.chandrikadaily.com/panur-blast-widespread-inspection-in-kannur.html</link>
					<comments>https://www.chandrikadaily.com/panur-blast-widespread-inspection-in-kannur.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 07 Apr 2024 04:50:59 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[inspection]]></category>
		<category><![CDATA[panur blast]]></category>
		<category><![CDATA[Widespread]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=294713</guid>

					<description><![CDATA[അപകടത്തില്&#x200d; സിപിഎം ലോക്കല്&#x200d; കമ്മിറ്റി അംഗത്തിന്റ മകന്&#x200d; കൂടിയായ വിനീഷിന്റെ ഇരുകൈപ്പത്തികളും അറ്റുപോയിരുന്നു.]]></description>
										<content:encoded><![CDATA[<p>പാനൂര്&#x200d; ബോംബ് സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്&#x200d; കണ്ണൂര്&#x200d; ജില്ലയില്&#x200d; വ്യാപക പരിശോധന. ജില്ലയുടെ വിവിധ ഭാഗങ്ങളില്&#x200d; ബോംബ് സ്‌ക്വാഡിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്. നേരത്തെ പാനൂരില്&#x200d; ബോംബ് സ്ഫോടനം നടന്ന സ്ഥലത്ത് നിന്ന് പൊട്ടാത്ത ബോംബ് കണ്ടെടുത്തിരുന്നു.</p>
<p>ബോംബ് ഉണ്ടാക്കുന്നതിനുള്ള സ്ഫോടക വസ്തുക്കളും ഇവിടെ നിന്ന് കണ്ടെത്തി. കഴിഞ്ഞ ദിവസം പാനൂര്&#x200d; കൈവേലിക്കല്&#x200d; മുളിയാത്തോടാണ് ബോംബ് സ്ഫോടനമുണ്ടായത്. ബോംബ് നിര്&#x200d;മ്മാണത്തിനിടെയാണ് അപകടമുണ്ടായത്.</p>
<p>അപകടത്തില്&#x200d; സിപിഎം ലോക്കല്&#x200d; കമ്മിറ്റി അംഗത്തിന്റ മകന്&#x200d; കൂടിയായ വിനീഷിന്റെ ഇരുകൈപ്പത്തികളും അറ്റുപോയിരുന്നു. ഇതിനിടെ സ്‌ഫോടനത്തില്&#x200d; മുഖത്ത് ഗുരുതരമായി പരിക്കേറ്റാണ് ഷെറിന്&#x200d; മരിച്ചത്. സ്ഫോടനത്തില്&#x200d; ഷെറിന്റെ മുഖത്തിന് ഗുരുതരമായി പരിക്കേറ്റിരുന്നു.</p>
<p>നാല് പേര്&#x200d;ക്കായിരുന്നു സ്‌ഫോടനത്തില്&#x200d; പരിക്കേറ്റത്. കൂടുതല്&#x200d; ബോംബുകള്&#x200d; കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് പൊലീസിന്റെ നേതൃത്വത്തില്&#x200d; പരിശോധന നടക്കുന്നത്. പാനൂര്&#x200d;, കൂത്തുപറമ്പ്, കൊളവല്ലൂര്&#x200d; മേഖലകളിലാണ് വ്യാപകമായി പരിശോധന നടക്കുന്നത്.</p>
<p>കൂടുതല്&#x200d; ബോംബ് ശേഖരം ഉണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധനയെന്ന് പൊലീസ് അറിയിച്ചു. സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്&#x200d; കഴിഞ്ഞ ദിവസം കണ്ണൂരില്&#x200d; ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ചേര്&#x200d;ന്നിരുന്നു. ഈ യോഗത്തിലെ തീരുമാനം അനുസരിച്ചാണ് മേഖലകളില്&#x200d; ബോംബ് സ്‌ക്വാഡുകളുടെ നേതൃത്വത്തില്&#x200d; പരിശോധന നടക്കുന്നത്. ഇതിനിടെ പാനൂരില്&#x200d; സ്ഫോടനം നടന്ന സ്ഥലത്തുനിന്ന് കണ്ടെത്തിയ ബോംബുകളെല്ലാം നിര്&#x200d;വീര്യമാക്കിയതായി പൊലീസ് അറിയിച്ചു.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/panur-blast-widespread-inspection-in-kannur.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
