<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>win &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/win/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 11 Dec 2025 09:54:53 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>win &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ജൂനിയര്‍ ഹോക്കി ലോകകപ്പ്; അര്‍ജന്റീനയെ പരാജയപ്പെടുത്തി ഇന്ത്യയ്ക്ക് വെങ്കലം</title>
		<link>https://www.chandrikadaily.com/junior-hockey-world-cup-india-beat-argentina-to-win-bronze.html</link>
					<comments>https://www.chandrikadaily.com/junior-hockey-world-cup-india-beat-argentina-to-win-bronze.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Thu, 11 Dec 2025 09:54:14 +0000</pubDate>
				<category><![CDATA[Sports]]></category>
		<category><![CDATA[argentina]]></category>
		<category><![CDATA[India]]></category>
		<category><![CDATA[JuniorHockeyWorldCup]]></category>
		<category><![CDATA[win]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=368113</guid>

					<description><![CDATA[മൂന്നാം സ്ഥാനക്കാര്‍ക്കായുള്ള മത്സരത്തില്‍ (ലൂസേഴ്സ് ഫൈനല്‍) മലയാളിതാരം പിആര്‍ ശ്രീജേഷ് പരിശീലിപ്പിച്ച ഇന്ത്യ രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് അര്‍ജന്റീനയെ തോല്‍പ്പിച്ചത്.]]></description>
										<content:encoded><![CDATA[<p>ജൂനിയര്&#x200d; ഹോക്കി ലോകകപ്പില്&#x200d; അര്&#x200d;ജന്റീനയെ തോല്&#x200d;പ്പിച്ച് ഇന്ത്യയ്ക്ക് വെങ്കലം. മൂന്നാം സ്ഥാനക്കാര്&#x200d;ക്കായുള്ള മത്സരത്തില്&#x200d; (ലൂസേഴ്സ് ഫൈനല്&#x200d;) മലയാളിതാരം പിആര്&#x200d; ശ്രീജേഷ് പരിശീലിപ്പിച്ച ഇന്ത്യ രണ്ടിനെതിരെ നാല് ഗോളുകള്&#x200d;ക്കാണ് അര്&#x200d;ജന്റീനയെ തോല്&#x200d;പ്പിച്ചത്. ഇന്ത്യ രണ്ട് ഗോളുകള്&#x200d;ക്ക് പിന്നിട്ട് നിന്ന ശേഷമാണ് നാല് ഗോളുകള്&#x200d; തിരിച്ചടിച്ചത്.</p>
<p>ചെന്നൈ എഗ് മോറിലെ മേയര്&#x200d; രാധാകൃഷ്ണന്&#x200d; ഹോക്കി സ്റ്റേഡിയത്തില്&#x200d; നടന്ന മത്സരത്തിലെ 49-ാം മിനുട്ടില്&#x200d; അങ്കിത് പാല്&#x200d;, 52-ാം മിനുട്ടില്&#x200d; മന്&#x200d;മീത് സിംഗ്, 57-ാം മിനിറ്റില്&#x200d; ശാരദ നന്ദ് തിവാരി, 58-ാം മിനിറ്റില്&#x200d; അന്&#x200d;മോള്&#x200d; എക്ക എന്നിവരാണ് ഇന്ത്യക്കായി ഗോളുകള്&#x200d; നേടിയത്. 2001-ലും 2016 ലും ചാമ്പ്യന്&#x200d;മാരായ ഇന്ത്യ ഒന്&#x200d;പത് വര്&#x200d;ഷത്തെ ഇടവേളക്ക് ശേഷമാണ് ജൂനിയര്&#x200d; ലോക കപ്പില്&#x200d; മെഡല്&#x200d; നേടുന്നത്.</p>
<p>ജൂനിയര്&#x200d; ഹോക്കി ലോക കപ്പിലെ മെഡല്&#x200d; നേട്ടം യുവതാരങ്ങള്&#x200d;ക്ക് പ്രചോദനമാകുമെന്നും രണ്ട് ഗോളിന് പിന്നിലായ ശേഷം നേടിയ വിജയം തീര്&#x200d;ത്തും ആവേശകരമായിരുന്നുവെന്നും കോച്ച് ശ്രീജേഷ് പറഞ്ഞു. മത്സരത്തിന് ശേഷം മാധ്യമപ്രവര്&#x200d;ത്തകരുമായി സംസാരിക്കവെയായിരുന്നു ശ്രീജേഷിന്റെ പ്രതികരണം. ഫൈനലില്&#x200d; പ്രവേശിക്കാന്&#x200d; ഇന്ത്യന്&#x200d; ടീമിനായില്ലെങ്കിലും മറ്റു മത്സരങ്ങളിലെല്ലാം നന്നായി കളിക്കാന്&#x200d; താരങ്ങള്&#x200d;ക്ക് കഴിഞ്ഞതായും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/junior-hockey-world-cup-india-beat-argentina-to-win-bronze.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രാജാക്കന്മാര്&#x200d; രാജകീയമായി ലോകകപ്പിലേക്ക്; ഉറുഗ്വെയെ ഒരു ഗോളിന് തോല്&#x200d;പിച്ച് അര്&#x200d;ജന്റീന യോഗ്യത ഉറപ്പിച്ചു</title>
		<link>https://www.chandrikadaily.com/kings-enter-the-world-cup-in-style-argentina-beats-uruguay-by-one-goal-to-secure-qualification.html</link>
					<comments>https://www.chandrikadaily.com/kings-enter-the-world-cup-in-style-argentina-beats-uruguay-by-one-goal-to-secure-qualification.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 22 Mar 2025 02:29:19 +0000</pubDate>
				<category><![CDATA[Football]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[argentina]]></category>
		<category><![CDATA[win]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=335086</guid>

					<description><![CDATA[നേരിട്ടുള്ള യോഗ്യതക്ക് ഒരു പോയന്റ് മാത്രം അകലെയാണ് നിലവിലെ ചാമ്പ്യന്മാര്&#x200d;.]]></description>
										<content:encoded><![CDATA[<p>ഇരുടീമും ഒപ്പത്തിനൊപ്പം നിന്ന രണ്ടു പകുതികള്&#x200d;. അതിലൊന്നില്&#x200d; വിധിയെഴുതിയ തിയാഗോ അല്&#x200d;മാഡയുടെ മിന്നും ഗോള്&#x200d;. ലയണല്&#x200d; മെസ്സിയെന്ന അതികായനില്ലാതെ മൈതാനത്തിറങ്ങിയ അര്&#x200d;ജന്റീനക്ക് അല്&#x200d;മാഡ പുതിയ ഹീറോയായി. ലോകകപ്പ് ഫുട്ബാള്&#x200d; യോഗ്യതാ റൗണ്ടില്&#x200d; കരുത്തരായ ഉറുഗ്വെയെ അവരുടെ തട്ടകത്തില്&#x200d; ലോകജേതാക്കള്&#x200d; അടിയറവു പറയിച്ചത് അല്&#x200d;മാഡ 68ാം മിനിറ്റില്&#x200d; നേടിയ മനോഹര ഗോളില്&#x200d;. ഒന്നാം സ്ഥാനത്ത് ആറു പോയന്റിന്റെ ലീഡുമായി അര്&#x200d;ജന്റീന 2026 ലോകകപ്പില്&#x200d; ഇടം ഏറക്കുറെ ഉറപ്പിച്ചു. നേരിട്ടുള്ള യോഗ്യതക്ക് ഒരു പോയന്റ് മാത്രം അകലെയാണ് നിലവിലെ ചാമ്പ്യന്മാര്&#x200d;.</p>
<p>ചിരവൈരികളായ ബ്രസീലിനെതിരായ മത്സരത്തിന് മുമ്പായി അര്&#x200d;ജന്റീനക്ക് ആത്മവിശ്വാസം പകരുന്നതായി ഉറുഗ്വെക്കെതിരായ ജയം. ഈ മാസം 26ന് ഇന്ത്യന്&#x200d; സമയം പുലര്&#x200d;ച്ചെ 5.30നാണ് അര്&#x200d;ജന്റീന-ബ്രസീല്&#x200d; പോരാട്ടം. ബ്രസീലിനെതിരായ കളിയില്&#x200d; സമനില നേടിയാല്&#x200d;പോലും തെക്കനമേരിക്കന്&#x200d; ഗ്രൂപ്പില്&#x200d;നിന്ന് 2026 ലോകകപ്പിന് യോഗ്യത നേടുന്ന ആദ്യടീമാകും അര്&#x200d;ജന്റീന. ഗ്രൂപ്പില്&#x200d;നിന്ന് പ്ലേഓഫ് കളിക്കാനുള്ള യോഗ്യത അര്&#x200d;ജന്റീന ഇതിനകം ഉറപ്പിച്ചുകഴിഞ്ഞു.</p>
<p>മെസ്സിക്കുപുറമെ ലൗതാരോ മാര്&#x200d;ട്ടിനെസ്, റോഡ്രിഗോ ഡി പോള്&#x200d; തുടങ്ങിയ വമ്പന്മാരൊന്നുമില്ലാതെയാണ് ഉറുഗ്വെയുടെ വമ്പിനെ അര്&#x200d;ജന്റീന ഉശിരോടെ നേരിട്ടത്. യുവരക്തങ്ങള്&#x200d;ക്ക് മുന്&#x200d;തൂക്കമുള്ള ടീം രണ്ടാം പകുതിയില്&#x200d; കാഴ്ചവെച്ച പന്തടക്കവും പോരാട്ടവീര്യവും അര്&#x200d;ജന്റീനക്ക് ഏറെ പ്രതീക്ഷ പകരുന്നതായി.</p>
<p>മോണ്ടിവിഡിയോയിലെ സെന്റിനാരിയോ സ്‌റ്റേഡിയത്തില്&#x200d; അല്&#x200d;മാഡഹൂലിയന്&#x200d; ആല്&#x200d;വാരസ്ജിയൂലിയാനി സിമിയോണി എന്നിവരെ മുന്&#x200d;നിരയില്&#x200d; അണിനിരത്തി 4-3-3 ശൈലിയിലാണ് അര്&#x200d;ജന്റീന കളത്തിലിറങ്ങിയത്. പിതാവ് ഡീഗോ സിമിയോണിക്കു പിന്നാലെ അര്&#x200d;ജന്റീനയുടെ അഭിമാന ജഴ്‌സിയണിഞ്ഞ് ജിയൂലിയാനി ചരിത്രത്താളുകളില്&#x200d; ഇടം നേടി. ഡി പോള്&#x200d; പകരക്കാരുടെ നിരയിലേക്ക് പിന്മാറിയ കളിയില്&#x200d; അലക്‌സിസ് മക് അലിസ്റ്റര്&#x200d;ലിസാന്&#x200d;ഡ്രോ പരേഡെസ്എന്&#x200d;സോ ഫെര്&#x200d;ണാണ്ടസ് ത്രയമാണ് മിഡ്ഫീല്&#x200d;ഡ് ഭരിക്കാനിറങ്ങിയത്.</p>
<p>ലക്കും ലഗാനുമില്ലാത്ത അര്&#x200d;ജന്റീനയായിരുന്നു കളിയുടെ ആദ്യഘട്ടത്തില്&#x200d; കളത്തില്&#x200d;. തടിമിടുക്കും പന്തടക്കവും സംയോജിപ്പിച്ച് ഉറുഗ്വെ പടനയിച്ചപ്പോള്&#x200d; ലോക ചാമ്പ്യന്മാര്&#x200d; പ്രതിരോധത്തിലേക്ക് ഉള്&#x200d;വലിഞ്ഞു. ഡാര്&#x200d;വിന്&#x200d; നൂനെസും മാക്‌സി അറോയോയും നയിച്ച ഉറുഗ്വെന്&#x200d; ആക്രമണത്തെ സെന്&#x200d;ട്രല്&#x200d; ഡിഫന്&#x200d;സില്&#x200d; നിക്കോളാസ് ഒടാമെന്&#x200d;ഡിയെയും ക്രിസ്റ്റ്യന്&#x200d; റൊമോറോയെയും മുന്&#x200d;നിര്&#x200d;ത്തി ഫലപ്രദമായി ചെറുത്തുനില്&#x200d;ക്കുകയായിരുന്നു അര്&#x200d;ജന്റീന.</p>
<p>പരിക്കുകാരണം വിട്ടുനിന്ന മെസ്സിയുടെ അഭാവം തൊട്ടെടുക്കാമെന്ന വണ്ണം പ്രകടമായിരുന്നു അര്&#x200d;ജന്റീനാ നിരയില്&#x200d;. മധ്യനിരയിലെ അവരുടെ കരുനീക്കങ്ങള്&#x200d;ക്കൊന്നും ഒട്ടും കൃത്യത ഉണ്ടായിരുന്നില്ല. കൗണ്ടര്&#x200d; അറ്റാക്കിങ്ങിന്റെ ഒറ്റപ്പെട്ട സന്ദര്&#x200d;ഭങ്ങളില്&#x200d; മാത്രമാണ് മുന്&#x200d;നിരക്കാര്&#x200d;ക്ക് പന്തെത്തിയത്. ആദ്യ അരമണിക്കൂറില്&#x200d; നാലില്&#x200d; മൂന്നുഭാഗം സമയത്തും പന്ത് ഉറുഗ്വെയുടെ കാലിലായിരുന്നുവെന്നത് അവിശ്വസനീയമായി.</p>
<p>കരുനീക്കങ്ങള്&#x200d;ക്ക് താളം ചമയ്ക്കാനുള്ള ക്രിയേറ്റിവ് മിഡ്ഫീല്&#x200d;ഡറുടെ അഭാവമാണ് കളംഭരിക്കാനുള്ള അര്&#x200d;ജന്റീനാ മോഹങ്ങള്&#x200d;ക്ക് ആദ്യപകുതിയില്&#x200d; വിലങ്ങുതടിയായത്. 19ാം മിനിറ്റിലാണ് അര്&#x200d;ജന്റീന ആദ്യനീക്കം നടത്തിയത്. പരേഡെസിന്റെ ഷോട്ട് പക്ഷേ, പോസ്റ്റില്&#x200d;നിന്ന് ഏറെ അകലെയായിരുന്നു. കളി അര മണിക്കൂറാകവേ, ജോര്&#x200d;ജിയന്&#x200d; ഡി അരാസ്‌കയേറ്റയുടെ ഷോട്ട് എമിലിയാനോ മാര്&#x200d;ട്ടിനെസ് സമര്&#x200d;ഥമായി തടഞ്ഞിട്ടു.</p>
<p>ആദ്യപകുതിയുടെ അവസാന ഘട്ടങ്ങളില്&#x200d; അര്&#x200d;ജന്റീന പാസിങ് ഗെയിമുമായി കളിയില്&#x200d; തിരിച്ചെത്താനുള്ള ശ്രമത്തിലായിരുന്നു. അതിന്റെ ഫലമായി ആദ്യപകുതിയിലെ ഏറ്റവും മികച്ച അവസരം അവര്&#x200d;ക്ക് ലഭിച്ചത് 43ാം മിനിറ്റില്&#x200d;. അല്&#x200d;മാഡയുടെ ബോക്‌സിലേക്കുള്ള പാസ് ഉറുഗ്വെ ഗോളി റോഷെ വീണുകിടന്ന് തട്ടിമാറ്റി. റീബൗണ്ടില്&#x200d; മക് അലിസ്റ്ററുടെ ഷോട്ട് പ്രതിരോധമതിലില്&#x200d; തട്ടി മടങ്ങി.</p>
<p>ഇടവേളക്കുശേഷം അര്&#x200d;ജന്റീന അടിമുടി മാറി. മൂന്നുമിനിറ്റിനകം അവര്&#x200d; ഗോളിനടുത്തെത്തുകയും ചെയ്തു. ആല്&#x200d;വാരസിന്റെ ഷോട്ട് വലയിലേക്കെന്നു തോന്നിച്ച വേളയില്&#x200d; അവസാനനിമിഷം റോഷെ പുറത്തേക്ക് ഗതിമാറ്റിയൊഴുക്കി. കുറുകിയ പാസുകളില്&#x200d; അര്&#x200d;ജന്റീന കളംപിടിക്കുകയായിരുന്നു പിന്നെ. 68ാം മിനിറ്റില്&#x200d; അതിന് ഫലമുണ്ടായി. അല്&#x200d;മാഡോയുടെ ബ്രില്യന്&#x200d;സായിരുന്നു പന്തിന് വലയിലേക്ക് വഴികാട്ടിയത്. ഇടതുവിങ്ങില്&#x200d; ടാഗ്ലിയാഫിക്കോയുമായി ചേര്&#x200d;ന്ന് പന്ത് കൈമാറിയെത്തിയശേഷം ബോക്‌സിന് പുറത്തുനിന്ന് അല്&#x200d;മാഡയുടെ അളന്നുകുറിച്ച ഷോട്ട്. പറന്നുചാടിയ റോഷെക്ക് അവസരമൊന്നും നല്&#x200d;കാതെ പന്ത് വലയുടെ മൂലയിലേക്ക് പാഞ്ഞുകയറിയപ്പോള്&#x200d; മനോഹര ഗോളിന്റെ പിറവിയായി.</p>
<p>റയല്&#x200d; മഡ്രിഡ് താരമായ വാല്&#x200d;വെര്&#x200d;ദെയുടെ നീക്കങ്ങളെ മധ്യനിരയില്&#x200d; മക്അലിസ്റ്റര്&#x200d; മുളയിലേ നുള്ളിയതോടെ ഉറുഗ്വെക്ക് താളം നഷ്ടമായി. രണ്ടാം പകുതിയില്&#x200d; ഒത്തിണക്കം കാട്ടിയ മധ്യനിര ചടുലമായതോടെയാണ് കളിയുടെ ഗതി സ്വിച്ചിട്ടെന്നോണം മാറിയത്. പിന്നീടൊരു തിരിച്ചുവരവ് ഉറുഗ്വെക്ക് സാധ്യമായില്ല.</p>
<p>ലീഡ് നേടിയ അര്&#x200d;ജന്റീന മുന്&#x200d;നിരയില്&#x200d;നിന്ന് സിമിയോണിയെ പിന്&#x200d;വലിച്ച് പകരം നിക്കോ ഗോണ്&#x200d;സാലസിനെ ഇറക്കി. തങ്ങളുടെ സ്റ്റാര്&#x200d; കളിക്കാരെങ്കിലും നിറം മങ്ങിയ വാല്&#x200d;വെര്&#x200d;ദെക്കും നൂനെസിനും പകരം റോഡ്രിഗോ അഗ്വിറോയെയും ഫെഡെറികോ വിനാസിനെയും ഉറുഗ്വെ കളത്തിലെത്തിച്ചെങ്കിലും കാര്യമായ പുരോഗതി ഉണ്ടായില്ല. മക് അലിസ്റ്റര്&#x200d;ക്ക് പകരം അര്&#x200d;ജന്റീന നിരയില്&#x200d; 80ാം മിനിറ്റില്&#x200d; പലാസിയോസുമെത്തി.</p>
<p>രണ്ടാം പകുതി അര്&#x200d;ജന്റീനയുടെ ആധിപത്യത്തിന് സുന്ദരമായി വഴങ്ങിക്കൊടുത്തപ്പോള്&#x200d; ഉറുഗ്വെന്&#x200d; പ്രതീക്ഷകള്&#x200d; പച്ചതൊട്ടില്ല. മധ്യനിരയിലൂടെ അതിവേഗ പാസുകളുമായി കൗണ്ടര്&#x200d; അറ്റാക്കിങ് നടത്താനുള്ള ശ്രമങ്ങളും ഒടാമെന്&#x200d;ഡിയും കൂട്ടരും നെഞ്ചുവിരിച്ച് നേരിട്ടതോടെ കാര്യങ്ങള്&#x200d; അര്&#x200d;ജന്റീനയുടെ വരുതിയിലായി. ഇഞ്ചുറി ടൈമിന്റെ അവസാന മിനിറ്റില്&#x200d; ഗോണ്&#x200d;സാലസ് ചുകപ്പുകാര്&#x200d;ഡ് കണ്ട് മടങ്ങിയതോടെ അര്&#x200d;ജന്റീന കളി അവസാനിപ്പിച്ചത് പത്തുപേരുമായി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kings-enter-the-world-cup-in-style-argentina-beats-uruguay-by-one-goal-to-secure-qualification.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;റോയല്&#x200d; മാഡ്രിഡ്&#8217;; പ്രഥമ ഇന്റര്&#x200d; കോണ്ടിനെന്റല്&#x200d; കിരീടത്തില്&#x200d; മുത്തമിട്ട് റയല്&#x200d;</title>
		<link>https://www.chandrikadaily.com/royal-madrid-muthamitt-royal-in-the-first-intercontinental-title.html</link>
					<comments>https://www.chandrikadaily.com/royal-madrid-muthamitt-royal-in-the-first-intercontinental-title.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Thu, 19 Dec 2024 06:18:59 +0000</pubDate>
				<category><![CDATA[Sports]]></category>
		<category><![CDATA[intercontinental cup]]></category>
		<category><![CDATA[Real Madrid]]></category>
		<category><![CDATA[win]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=322381</guid>

					<description><![CDATA[കിലിയന്&#x200d; എംബാപ്പെ, വിനിഷ്യസ് ജൂനിയര്&#x200d;, റോഡ്രിഗോ എന്നിവര്&#x200d; റയലിനായി ഗോളകള്&#x200d; അടിച്ചെടുത്തു]]></description>
										<content:encoded><![CDATA[<p>ദോഹ: ഫിഫ ഇന്റര്&#x200d;കോണ്ടിനന്റല്&#x200d; കപ്പ് ഫുട്‌ബോള്&#x200d; കിരീടം റയല്&#x200d; മാഡ്രിഡിന്. ഫൈനലില്&#x200d; മെക്‌സിക്കോ ക്ലബ് പച്ചുക്കയെ 3 ഗോളുകള്&#x200d;ക്ക് പരാജയപ്പെടുത്തിയാണ് സ്പാനിഷ് വമ്പന്&#x200d;മാരായ റയല്&#x200d; കിരീടത്തില്&#x200d; മുത്തമിട്ടത്. കിലിയന്&#x200d; എംബാപ്പെ, വിനിഷ്യസ് ജൂനിയര്&#x200d;, റോഡ്രിഗോ എന്നിവര്&#x200d; റയലിനായി ഗോളകള്&#x200d; അടിച്ചെടുത്തു.</p>
<p>മത്സരത്തിന്റെ സമ്പൂര്&#x200d;ണ ആധിപത്യം റയലിന്റെ കൈവശമായിരുന്നു. 37ാം മിനിറ്റില്&#x200d; എംബാപ്പെയാണ് ഗോളടി ആരംഭിച്ചത്. വിനിഷ്യസിന്റെ ക്രോസില്&#x200d; നിന്നായിരുന്നു ഗോളിന്റെ പിറവി. അവസാന രണ്ട് ഗോളുകളും രണ്ടാം പകുതിയിലായിരുന്നു പിറവിയെടുത്തത്.</p>
<p>53ാം മിനിറ്റില്&#x200d; ഫ്രഞ്ച് സൂപ്പര്&#x200d; താരത്തിന്റെ പാസില്&#x200d; നിന്നു റോഡ്രിഗോയാണ് ഗോള്&#x200d; നേടിയത്. വാര്&#x200d; പരിശോധനയിലാണ് ഗോള്&#x200d; അനുവദിച്ചത്. ഒടുവില്&#x200d; 83ാം മിനിറ്റില്&#x200d; റയലിനു അനുകൂലമായി ലഭിച്ച പെനാല്&#x200d;റ്റിയാണ് മൂന്നാം ഗോള്&#x200d;.</p>
<p>റയല്&#x200d; താരം ലുക്കാസ് വാസ്‌ക്വസിനെ പച്ചുക്ക താരം ഇദ്രിസി ഫൗള്&#x200d; ചെയ്തതിനാണ് റഫറി പെനാല്&#x200d;റ്റി അനുവദിച്ചത്. ഏറെ നേരത്തെ വാര്&#x200d; പരിശോധനയ്‌ക്കൊടുവിലാണ് റഫറി പെനാല്&#x200d;റ്റി അനുവദിച്ചത്. കിക്കെടുത്ത വിനിഷ്യസിനു പിഴച്ചില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/royal-madrid-muthamitt-royal-in-the-first-intercontinental-title.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അവസാനം സിറ്റി വിജയിച്ചു; നോട്ടിങ്ഹാം ഫോറസ്റ്റിന്റെ മൂന്ന് ഗോളുകള്&#x200d;ക്ക് കീഴടക്കി</title>
		<link>https://www.chandrikadaily.com/city-won-in-the-end-nottingham-forest-won-by-three-goals.html</link>
					<comments>https://www.chandrikadaily.com/city-won-in-the-end-nottingham-forest-won-by-three-goals.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 05 Dec 2024 04:02:12 +0000</pubDate>
				<category><![CDATA[Football]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[MANCHESTER CITY]]></category>
		<category><![CDATA[win]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=320479</guid>

					<description><![CDATA[ഏതാണ്ട് ഒന്നരമാസത്തോളമായി ജയമെന്തെന്ന് അറിയാതെ മുന്നേറിയ പെപ്പിന്റെ സംഘത്തിന് ഇത്തിഹാദ് സ്റ്റേഡിയത്തിൽ ഇന്നലെ ആശ്വാസത്തിന്റെ ദിനം കൂടിയായിരുന്നു.]]></description>
										<content:encoded><![CDATA[<p>തുടർച്ചയായ ഏഴു തോല്&#x200d;വികള്&#x200d;ക്ക്‌ ശേഷം എട്ടാം മത്സരത്തിൽ ജയത്തോടെ തിരിച്ചെത്തി മാഞ്ചസ്റ്റർ സിറ്റി. പ്രീമിയർ ലീഗിൽ എതിരില്ലാത്ത മൂന്ന് ഗോളിന് നോട്ടിങ്ഹാം ഫോറസ്റ്റിനെയാണ് സിറ്റി കീഴടക്കിയത്. ബെർണാഡോ സിൽവ, കെവിൻ ഡിബ്ര്യൂയിൻ, ജെറമി ഡോക്കു എന്നിവരാണ് സിറ്റിക്കായി ഗോൾ നേടിയത്. ഏതാണ്ട് ഒന്നരമാസത്തോളമായി ജയമെന്തെന്ന് അറിയാതെ മുന്നേറിയ പെപ്പിന്റെ സംഘത്തിന് ഇത്തിഹാദ് സ്റ്റേഡിയത്തിൽ ഇന്നലെ ആശ്വാസത്തിന്റെ ദിനം കൂടിയായിരുന്നു.</p>
<div id="inside_post_content_ad_1_after" class="hide inside-post-ad-after">മത്സരത്തിന്റെ എട്ടാം മിനിറ്റിൽ ബെർണാഡോ ഡി സിൽവയാണ് ആദ്യ ​ഗോൾ നേടിയത്. 31-ാം മിനിറ്റിൽ കെവിൻ ഡി ബ്രുയ്ൻ ​​ഗോൾ നേട്ടം രണ്ടാക്കി. രണ്ടാം പകുതിയിൽ 57-ാം മിനിറ്റിൽ ജെറമി ഡോക്കുവിന്റെ ​ഗോൾ കൂടിയായതോടെ മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി ആധിപത്യപരമായ വിജയം ഉറപ്പിച്ചു. 14 കളിയിൽ നിന്ന് 26 പോയിന്&#x200d;റോടെ ടേബിളിൽ നാലാമതാണ് സിറ്റി.</div>
<div></div>
<div>മറ്റൊരു മത്സരത്തിൽ ആഴ്സണൽ എതിരില്ലാത്ത രണ്ട് ​ഗോളുകൾക്ക് മാഞ്ചസ്റ്റർ യുണൈറ്റഡിനെ പരാജയപ്പെടുത്തി. 54-ാം മിനിറ്റിൽ ജൂറിയൻ ടിമ്പർ, 73-ാം മിനിറ്റിൽ വില്യം സാലിബ എന്നിവരാണ് ​ഗണ്ണേഴ്സിനായി ​ഗോളുകൾ നേടിയത്. സതാംപ്ടണിനെ ഒന്നിനെതിരെ അഞ്ച് ​ഗോളുകൾക്ക് പരാജയപ്പെടുത്തി ചെൽസിയും വിജയം ആഘോഷിച്ചു. ന്യൂകാസിലും ലിവർപൂളും തമ്മിലുള്ള മത്സരം ഇരുടീമുകളും മൂന്ന് ​ഗോളുകൾ വീതം നേടി സമനിലയിൽ പിരിഞ്ഞു.</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/city-won-in-the-end-nottingham-forest-won-by-three-goals.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സംസ്ഥാന സ്‌കൂള്&#x200d; ശാസ്‌ത്രോത്സവം: മലപ്പുറം ചാംപ്യന്മാര്&#x200d;</title>
		<link>https://www.chandrikadaily.com/state-school-science-festival-malappuram-champions.html</link>
					<comments>https://www.chandrikadaily.com/state-school-science-festival-malappuram-champions.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 18 Nov 2024 12:30:28 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[malappuram]]></category>
		<category><![CDATA[State School Science Festival]]></category>
		<category><![CDATA[win]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=317973</guid>

					<description><![CDATA[1,412 പോയിന്റുമായി രണ്ടാം സ്ഥാനത്ത് കണ്ണൂരും 1,353 പോയിന്റുമായി മൂന്നാം സ്ഥാനത്ത് കോഴിക്കാടുമാണുള്ളത്.]]></description>
										<content:encoded><![CDATA[<p>സംസ്ഥാന സ്‌കൂൾ ശാസ്‌ത്രോത്സവത്തിൽ മലപ്പുറം ജേതാക്കള്&#x200d;. 1,450 പോയിന്റുമായാണ് മലപ്പുറം ജില്ല ഓവറോൾ ചാംപ്യന്മാരായത്. 1,412 പോയിന്റുമായി രണ്ടാം സ്ഥാനത്ത് കണ്ണൂരും 1,353 പോയിന്റുമായി മൂന്നാം സ്ഥാനത്ത് കോഴിക്കാടുമാണുള്ളത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/state-school-science-festival-malappuram-champions.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ചൈനയെ തകര്&#x200d;ത്ത്‌ ഇന്ത്യക്ക് അഞ്ചാം ഏഷ്യന്&#x200d; ചാമ്പ്യന്&#x200d;സ് ട്രോഫി കിരീടം</title>
		<link>https://www.chandrikadaily.com/india-beat-china-to-win-the-5th-asian-champions-trophy-title.html</link>
					<comments>https://www.chandrikadaily.com/india-beat-china-to-win-the-5th-asian-champions-trophy-title.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 17 Sep 2024 12:15:48 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[china]]></category>
		<category><![CDATA[hockey]]></category>
		<category><![CDATA[India]]></category>
		<category><![CDATA[win]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=309703</guid>

					<description><![CDATA[ആവേശകരമായ മത്സരത്തില്&#x200d; മികച്ച പ്രകടനമാണ് ഇരുടീമുകളും പുറത്തെടുത്തത്.]]></description>
										<content:encoded><![CDATA[<p>ഏഷ്യയില്&#x200d; രാജാക്കന്മാരായി ഇന്ത്യ മാത്രം. ഏഷ്യന്&#x200d; ചാമ്പ്യന്&#x200d;സ് ട്രോഫി ഫൈനലില്&#x200d; ചൈനയെ 1-0ന് പരാജയപ്പെടുത്തി ഇന്ത്യന്&#x200d; ഹോക്കി ടീം അഞ്ചാം ഏഷ്യന്&#x200d; ചാമ്പ്യന്&#x200d;സ് ട്രോഫി കിരീടം സ്വന്തമാക്കി. ആവേശകരമായ മത്സരത്തില്&#x200d; മികച്ച പ്രകടനമാണ് ഇരുടീമുകളും പുറത്തെടുത്തത്. രണ്ടു ടീമുകളും ലീഡ് നേടാന്&#x200d; പാടുപെടുന്ന കാഴ്ചയാണ് ഇന്ന് കണ്ടത്.</p>
<p>മല്&#x200d;സരത്തിന്റെ നാലാം പാദത്തില്&#x200d; ജുഗ്രാജ് സിംഗിന്റെ ഗോളാണ് കളിയുടെ വിധി എഴുതിയത്. 50 മിനിറ്റ് നീണ്ട മല്&#x200d;സരത്തിന് ശേഷം, അഭിഷേക് നിര്&#x200d;ണായകമായ നീക്കം നടത്തുന്നു. പന്ത് വലയിലേക്ക് എത്തിച്ച് ജുഗ്രാജ് ഇന്ത്യക്ക് നിര്&#x200d;ണായക ലീഡ് നല്&#x200d;കി. അതോടെ മല്&#x200d;സരം 1-0 ന് ഇന്ത്യയുടെ കൈപ്പിടിയില്&#x200d;.</p>
<p>ജയത്തോടെ ടൂര്&#x200d;ണമെന്റിലെ എല്ലാ മത്സരങ്ങളും ജയിച്ച് ഇന്ത്യ കിരീടം നിലനിര്&#x200d;ത്തി. ഇപ്പോള്&#x200d; ഏഷ്യന്&#x200d; ചാമ്പ്യന്&#x200d;സ് ട്രോഫി ചരിത്രത്തിലെ ഏറ്റവും കൂടുതല്&#x200d; കിരീടങ്ങള്&#x200d; എന്ന റെക്കോര്&#x200d;ഡ് ഇന്ത്യക്കൊപ്പമാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/india-beat-china-to-win-the-5th-asian-champions-trophy-title.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മോദി പോത്ത് പരാമർശം നടത്തിയ ഗുജറാത്ത് സീറ്റിൽ ബിജെപി തോറ്റു</title>
		<link>https://www.chandrikadaily.com/the-bjp-lost-the-gujarat-seat-where-modi-made-the-buffalo-remark.html</link>
					<comments>https://www.chandrikadaily.com/the-bjp-lost-the-gujarat-seat-where-modi-made-the-buffalo-remark.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 05 Jun 2024 08:12:22 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[congress]]></category>
		<category><![CDATA[gujarat]]></category>
		<category><![CDATA[win]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=299433</guid>

					<description><![CDATA[ഒരു ദശാബ്ദത്തിന് ശേഷമാണ് ഗുജറാത്തിലെ ലോക്‌സഭാ സീറ്റിൽ കോൺഗ്രസ് വിജയം കണ്ടത്.]]></description>
										<content:encoded><![CDATA[<p>പ്രധാനമന്ത്രി നരേന്ദ്രമോദി വിദ്വേഷ പരാമർശം നടത്തിയ ഗുജറാത്തിലെ ബനസ്‌കന്ദ ലോക്‌സഭാ മണ്ഡലത്തിൽ കോൺഗ്രസിന് അട്ടിമറി ജയം. പാർട്ടി സ്ഥാനാർത്ഥി ജെനിബെൻ നഗാജി താക്കോർ 30406 വോ്ട്ടിനാണ് ബിജെപിയുടെ രേഖാബെൻ ചൗധരിയെ പരാജയപ്പെടുത്തിയത്.</p>
<p>ഒരു ദശാബ്ദത്തിന് ശേഷമാണ് ഗുജറാത്തിലെ ലോക്‌സഭാ സീറ്റിൽ കോൺഗ്രസ് വിജയം കണ്ടത്. ഇതോടെ 2014, 2019 തെരഞ്ഞെടുപ്പുകളിൽ ബിജെപി നടത്തിയ ക്ലീൻസ്വീപ്പ് ഇത്തവണ ആവർത്തിക്കാനായില്ല.</p>
<p>ബിജെപിയുടെ കോട്ടയായി അറിയപ്പെടുന്ന മണ്ഡലമായിരുന്നു ബനസ്‌കന്ദ. 2019ൽ 368,000 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ബിജെപി സ്ഥാനാർത്ഥി പർബത് ഭായ് പട്ടേൽ ഇവിടെ നിന്ന് ജയിച്ചിരുന്നത്. താക്കോർ സമുദായത്തിന്റെ പിന്തുണ കൂടി കോൺഗ്രസ് സ്ഥാനാർത്ഥിയുടെ വിജയത്തിൽ നിർണായകമായി. ആകെ പോൾ ചെയ്ത വോട്ടിൽ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് 671883 വോട്ടുകിട്ടി. 641477 വോട്ടു മാത്രമാണ് ബിജെപിക്ക് ലഭിച്ചത്.</p>
<p>തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബനസ്‌കന്ദ മണ്ഡലത്തിൽ വച്ചാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കോൺഗ്രസിനെതിരെ പോത്ത് പരാമർശം നടത്തിയത്. വിവാദമായ അനന്തരാവകാശ നികുതിയുമായി ബന്ധപ്പെടുത്തി, കോൺഗ്രസ് അധികാരത്തിലേറിയിൽ അവർ നിങ്ങളുടെ പോത്തിനെ വരെ മോഷ്ടിക്കും എന്നായിരുന്നു മോദിയുടെ പ്രസ്താവന.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-bjp-lost-the-gujarat-seat-where-modi-made-the-buffalo-remark.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇന്ത്യ മുന്നണി വിജയിക്കണം; കെ.ജി.എസ്‌</title>
		<link>https://www.chandrikadaily.com/india-must-win-the-front-kgs.html</link>
					<comments>https://www.chandrikadaily.com/india-must-win-the-front-kgs.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 24 Apr 2024 06:34:54 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[india front]]></category>
		<category><![CDATA[kgs]]></category>
		<category><![CDATA[win]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=295970</guid>

					<description><![CDATA[പ്രമുഖ ഇടതു ചിന്തകൻ ഡോ. എം. ആസാദ് അടക്കമുള്ളവർ ഇതിന് പിന്തുണച്ച് ലൈക് ചെയ്തു.]]></description>
										<content:encoded><![CDATA[<p>ഇന്ത്യ മുന്നണി വിജയിക്കണമെന്ന് പ്രശസ്ത കവി കെ.ജി.എസ്. അദ്ദേഹത്തിൻ്റെ ഫെയ്സ് ബുക് പേജിലാണ് ഇന്നലെ ഈ പോസ്റ്റിട്ടത്. പ്രമുഖ ഇടതു ചിന്തകൻ ഡോ. എം. ആസാദ് അടക്കമുള്ളവർ ഇതിന് പിന്തുണച്ച് ലൈക് ചെയ്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/india-must-win-the-front-kgs.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഹൈദരാബാദ് ഇഫ്‌ളു യൂണിവേഴ്‌സിറ്റിയില്&#x200d; എം.എസ്.എഫിന് ഉജ്ജ്വല വിജയം</title>
		<link>https://www.chandrikadaily.com/a-resounding-victory-for-msf-at-iflu-university-of-hyderabad.html</link>
					<comments>https://www.chandrikadaily.com/a-resounding-victory-for-msf-at-iflu-university-of-hyderabad.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 28 Mar 2024 10:28:38 +0000</pubDate>
				<category><![CDATA[Education]]></category>
		<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[iflu university]]></category>
		<category><![CDATA[MSF]]></category>
		<category><![CDATA[win]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=293890</guid>

					<description><![CDATA[മത്സരിച്ച എല്ലാ സീറ്റിലും വലിയ മാർജിനിൽ വിജയം കൈവരിക്കാൻ എം എസ് എഫിന്റെയും സഖ്യത്തിന്റെയും സ്ഥാനാർത്ഥികൾക്ക് സാധിച്ചു.]]></description>
										<content:encoded><![CDATA[<p>ഹൈദരാബാദ് ഇംഗ്ലീഷ് ആന്റ് ഫോറിൻ ലാംഗ്വേജസ് യൂണിവേഴ്‌സിറ്റിയിൽ ഇന്നലെ നടന്ന യൂണിയൻ തെരഞ്ഞെടുപ്പിൽ എം എസ് എഫ് അടങ്ങുന്ന സഖ്യം ഇൻസാഫ് ( ഇൻക്ലൂസീവ് സ്റ്റുഡൻസ് അലൈഡ് ഫ്രന്റ് )ഉജ്ജ്വല വിജയം നേടി. മത്സരിച്ച എല്ലാ സീറ്റിലും വലിയ മാർജിനിൽ വിജയം കൈവരിക്കാൻ എം എസ് എഫിന്റെയും സഖ്യത്തിന്റെയും സ്ഥാനാർത്ഥികൾക്ക് സാധിച്ചു. കഴിഞ്ഞ നാല് അധ്യയന വർഷവും മുടങ്ങി കിടന്നിരുന്ന ഇഫ്‌ളു സ്റ്റുഡൻസ് യൂണിയൻ ഇലക്ഷൻ 2024 അധ്യയന വർഷത്തിന്റെ അവസാനത്തിലാണ് വീണ്ടും നടന്നത്.</p>
<p>തെരെഞ്ഞെടുപ്പ് പ്രക്രിയകൾക്ക് കേവലം ഒരാഴ്ച സമയം മാത്രമായിരുന്നു അനുവദിച്ചിരുന്നത്. വിദ്വേഷ രാഷ്ട്രീയം കളിക്കുന്ന എബിവിപിക്കെതിരെ ഒറ്റക്കെട്ടായി പോരാടുക എന്ന ലക്ഷ്യത്തോടെ നയപരമായ ഭിന്നതകൾ മാറ്റിവെച്ച് എം എസ് എഫ് , ഫ്രറ്റേണിറ്റി, എൻ എസ് യു ഐ , ടി എസ് എഫ് (തെലുങ്കാന സ്റ്റുഡൻസ് ഫെഡറേഷൻ) പ്രിസം, തുടങ്ങിയ തെലുങ്കാനയിലെ പ്രാദേശിക പാർട്ടികൾ ഉൾപ്പെടെ അടങ്ങുന്നതായിരുന്നു ഇൻസാഫ് സഖ്യം.</p>
<p><img loading="lazy" class="alignnone size-medium wp-image-293897" src="https://cdn-chandrikadaily.blr1.cdn.digitaloceanspaces.com/wp-contents/uploads/2024/03/Untitled-1-298-300x225.jpg" alt="" width="300" height="225" srcset="https://www.chandrikadaily.com/wp-content/uploads/2024/03/Untitled-1-298-300x225.jpg 300w, https://www.chandrikadaily.com/wp-content/uploads/2024/03/Untitled-1-298-768x576.jpg 768w, https://www.chandrikadaily.com/wp-content/uploads/2024/03/Untitled-1-298.jpg 800w" sizes="(max-width: 300px) 100vw, 300px" /></p>
<p>സഖ്യത്തിന്റെ ഭാഗത്തുനിന്നും മത്സരിച്ച എല്ലാ സ്ഥാനാർത്ഥികളും വൻ ഭൂരിപക്ഷത്തിൽ തന്നെ വിജയച്ചു. സീറ്റ് തർക്കത്തിന്റെ പേരിൽ സഖ്യത്തിൽ നിന്നും വിട്ടു നിന്ന എസ്എഫ്‌ഐക്കും തങ്ങളുടെ പ്രാതിനിധ്യം അടയാളപ്പെടുത്താനായില്ല. എബിവിപിയുടെ വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരെ വിദ്യാർത്ഥികൾക്കിടയിൽ നല്ലവണ്ണം ബോധവൽക്കരണങ്ങൾ നടത്തി ഫാസിസ്റ്റ് മുക്ത യൂണിയൻ എന്ന ലക്ഷ്യത്തോടെ ഒന്നിച്ച് പ്രവർത്തിച്ചാണ് ഇൻസാഫ് വിജയം കൈവരിച്ചത്.</p>
<p>എം എസ് എഫിന്റെ പാനലിൽ മത്സരിച്ച നാല് സ്ഥാനാർത്ഥികളും വലിയ ഭൂരിപക്ഷത്തിൽ മിന്നുന്ന പ്രകടനങ്ങൾ കാഴ്ചവെച്ചു. വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിച്ച നിതാ ഫാത്തിമയാണ് ഏറ്റവും കൂടുതൽ ഭൂരിപക്ഷത്തിൽ വിജയിച്ചത്. സ്‌കൂൾ കൗൺസിലർമാരിൽ ജാഫർ അലി, ഹിബാ ഫാത്തിമ, മുഹമ്മദ് ഫെബിൻ എന്നിവരും വിജയിച്ചു. എബിവിപിയുടെ ഗുണ്ടാ രാജിനുള്ള മറുപടി ആയിട്ടാണ് ഈ വിജയത്തെ കാണുന്നതെന്ന് വിദ്യാർത്ഥി യൂണിയൻ വിലയിരുത്തി. ഇഫ്‌ളു സ്റ്റുഡൻറ് യൂണിയൻ ഇനി റാത്തോഡ് രഘുവർദ്ധൻ, നിത ഫാത്തിമ, റെന ബഷീർ, ശ്വേത സാഹ, ഉത്തര, നിശാന്ത് എന്നിവരുടെ നേതൃത്വത്തിലുള്ള മുന്നണി നയിക്കും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/a-resounding-victory-for-msf-at-iflu-university-of-hyderabad.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>റാഞ്ചിയില്&#x200d; ഇംഗ്ലണ്ടിനെ റാഞ്ചി ഇന്ത്യ; അഞ്ചുവിക്കറ്റ് ജയം, പരമ്പര സ്വന്തം</title>
		<link>https://www.chandrikadaily.com/india-beat-england-in-ranchi-5-wicket-win-series.html</link>
					<comments>https://www.chandrikadaily.com/india-beat-england-in-ranchi-5-wicket-win-series.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 26 Feb 2024 08:38:54 +0000</pubDate>
				<category><![CDATA[Cricket]]></category>
		<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[England]]></category>
		<category><![CDATA[India]]></category>
		<category><![CDATA[test match]]></category>
		<category><![CDATA[win]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=291464</guid>

					<description><![CDATA[അഞ്ചു മത്സര പരമ്പരയിൽ ഇന്ത്യയുടെ മൂന്നാം ജയമാണിത്.]]></description>
										<content:encoded><![CDATA[<p>സ്പിന്നർമാർ കളം നിറഞ്ഞ നാലാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ 5 വിക്കറ്റ് ജയവും ഒപ്പം പരമ്പരയും സ്വന്തമാക്കി ടീം ഇന്ത്യ. ഇംഗ്ലണ്ട് ഉയർത്തിയ 192 റൺസ് വിജയലക്ഷ്യം 5 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. അഞ്ചു മത്സര പരമ്പരയിൽ ഇന്ത്യയുടെ മൂന്നാം ജയമാണിത്.</p>
<p>ആദ്യ മത്സരത്തിൽ ജയം ഇംഗ്ലണ്ടിനൊപ്പമായിരുന്നു. മത്സരത്തിൽ ആകെ വീണ 35ൽ 28 വിക്കറ്റും സ്പിന്നർമാരാണ് വീഴ്ത്തിയത്. സ്കോർ: ഇംഗ്ലണ്ട് – 353 &amp; 145, ഇന്ത്യ – 307 &amp; 5ന് 192. പരമ്പരയിലെ അവസാന മത്സരം മാർച്ച് 7ന് ധരംശാലയിൽ ആരംഭിക്കും.</p>
<p>നാലാം ദിനം വിക്കറ്റ് നഷ്ടം കൂടാതെ 40 എന്ന നിലയിൽ ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യയ്ക്ക് ഓപ്പണർ യശസ്വി ജയ്സ്‌വാളിന്റെ വിക്കറ്റാണ് ആദ്യം ‌നഷ്ടമായത്. 37 റൺസെടുത്ത താരം ജോ റൂട്ടിന്റെ പന്തിൽ ജയിംസ് ആൻഡേഴ്സന് ക്യാച്ച് നൽകിയാണ് മടങ്ങിയത്. ടെസ്റ്റ് കരിയറിലെ 17–ാം അർധ സെഞ്ചറി കണ്ടെത്തിയ നായകൻ രോഹിത് ശർമയെ വിക്കറ്റ് കീപ്പർ ബെൻ ഫോക്സ് സ്റ്റംപിങിലൂടെ പുറത്താക്കി. 81 പന്തിൽ 5 ഫോറും ഒരു സിക്സും ഉൾപ്പെടെ 55 റൺസ് നേടിയാണ് രോഹിത് മടങ്ങിയത്.</p>
<div id="advt-pos-0" class="advt-pos-wrap">
<div id="inarticle">നാലാമനായിറങ്ങിയ രജത് പാട്ടിദാർ വീണ്ടും നിരാശ സമ്മാനിച്ച് മടങ്ങി. ആറു പന്തു നേരിട്ട താരം റണ്ണൊന്നുമെടുക്കാതെ ഒലി പോപ്പിന് ക്യാച്ച് നൽകിയാണ് പുറത്തായത്. ആദ്യ വിക്കറ്റിൽ 84 റൺസ് കണ്ടെത്തിയ ഇന്ത്യ ഇതോടെ 3ന് 100 എന്ന അപകടകരമായ നിലയിലേക്ക് വീണു.</div>
<div></div>
<div>സ്കോർ 120ൽ നിൽക്കേ രവീന്ദ്ര ജഡേജയേയും തൊട്ടടുത്ത പന്തിൽ സർഫറാസ് ഖാനെയും മടക്കി ശുഐബ് ബഷീർ വീണ്ടും ഇന്ത്യയെ ഞെട്ടിച്ചു. 4 റണ്&#x200d;സ് നേടിയ ജഡേജ ജോണി ബെയർസ്റ്റോ പിടിച്ചു പുറത്തായി. കുത്തിത്തിരിഞ്ഞ പന്തിന്റെ ഗതി മനസ്സിലാക്കാതെ ബാറ്റുവച്ച സർഫറാസ് ഒലി പോപ്പിന്റെ കൈകളിലൊതുങ്ങി.</div>
</div>
<p>പിന്നീട് ശുഭ്മന്&#x200d; ഗില്ലും ധ്രുവ് ജുറേലും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനമാണ് ഇന്ത്യയെ ജയത്തിലെത്തിച്ചത്. പിരിയാത്ത ആറാം വിക്കറ്റിൽ ഇരുവരും ചേർന്ന് 72 റൺസ് കൂട്ടിച്ചേർത്തു. ഗിൽ (52*) അർധ സെഞ്ചറി നേടിയപ്പോൾ ജുറേൽ 39 റൺസു സ്വന്തമാക്കി. ഇംഗ്ലണ്ടിനു വേണ്ടി ശുഐബ് ബഷീർ മൂന്നു വിക്കറ്റ് വീഴ്ത്തി. ജോ റൂട്ടും ടോം ഹാർട്‌ലിയും ഓരോ വിക്കറ്റു വീതം നേടി.</p>
<p>കഴിഞ്ഞ ദിവസം വിണ്ടുകീറിയ റാഞ്ചിയിലെ പിച്ചിൽ, കുത്തിത്തിരിയുന്ന പന്തുകളുമായി അശ്വിനും (5 വിക്കറ്റ്) കുൽദീപ് യാദവും (4 വിക്കറ്റ്) ആഞ്ഞടിച്ചപ്പോൾ രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ട് ബാറ്റിങ് നിര നിലംപൊത്തി. വിക്കറ്റ് കീപ്പർ ധ്രുവ് ജുറൈലിന്റെ പ്രതിരോധ ബാറ്റിങ് മികവിൽ (90) ഒന്നാം ഇന്നിങ്സിൽ 307 റൺസ് നേടിയ ഇന്ത്യ രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ടിനെ 145 റൺസിന് ഓൾഔട്ടാക്കി കളി തിരിച്ചുപിടിക്കുകയായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/india-beat-england-in-ranchi-5-wicket-win-series.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
