<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>wire &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/wire/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 13 Nov 2023 08:52:28 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>wire &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>വയര്&#x200d;, ട്യൂബ് 2024 എക്‌സ്‌പോ: 132 ഇന്ത്യന്&#x200d;-യുഎഇ കമ്പനികള്&#x200d; പങ്കെടുക്കും</title>
		<link>https://www.chandrikadaily.com/wire-tube-2024-expo-132-indian-uae-companies-to-participate.html</link>
					<comments>https://www.chandrikadaily.com/wire-tube-2024-expo-132-indian-uae-companies-to-participate.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 13 Nov 2023 08:52:28 +0000</pubDate>
				<category><![CDATA[FOREIGN]]></category>
		<category><![CDATA[gulf]]></category>
		<category><![CDATA[GULF]]></category>
		<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Expo]]></category>
		<category><![CDATA[Indian-UAE companies]]></category>
		<category><![CDATA[participate]]></category>
		<category><![CDATA[Tube 2024]]></category>
		<category><![CDATA[wire]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=282858</guid>

					<description><![CDATA[യുഎഇയില്&#x200d; നിന്ന് 12ഉം ഇന്ത്യയില്&#x200d; നിന്നും 120ഉം അടക്കം ആകെ 132 കമ്പനികള്&#x200d; പ്രദര്&#x200d;ശനത്തില്&#x200d; പങ്കെടുക്കും.]]></description>
										<content:encoded><![CDATA[<p>ദുബൈ: ലോകോത്തര ഇരട്ട പ്രദര്&#x200d;ശനങ്ങളായ &#8216;വയര്&#x200d; &amp; ട്യൂബ് 2024&#8217; ഏപ്രില്&#x200d; 15 മുതല്&#x200d; 19 വരെ നടക്കുമെന്ന് സംഘാടകരായ മെസ്സ് ഡ്യൂസ്സല്&#x200d;ഡോര്&#x200d;ഫ് ജിഎംബിഎച്ച് അധികൃതര്&#x200d; ദുബായില്&#x200d; അറിയിച്ചു. യുഎഇയില്&#x200d; നിന്ന് 12ഉം ഇന്ത്യയില്&#x200d; നിന്നും 120ഉം അടക്കം ആകെ 132 കമ്പനികള്&#x200d; പ്രദര്&#x200d;ശനത്തില്&#x200d; പങ്കെടുക്കും.<br />
ഈ രണ്ടു പ്രദര്&#x200d;ശനങ്ങളും മിഡില്&#x200d; ഈസ്റ്റിലെ കമ്പനികള്&#x200d;ക്ക് തങ്ങളുടെ കരുത്ത് പ്രകടിപ്പിക്കാനും ആഗോള കമ്പനികളുമായി പങ്കാളിത്തത്തിലൂടെ വ്യവസായത്തെ നവീകരണത്തിനും സുസ്ഥിരതയിലൂടെ മുന്നോട്ട് കൊണ്ടുപോകാനുമുള്ള വേദിയും നേട്ടവുമായിരിക്കുമെന്ന് മെസ്സ് ഡ്യൂസല്&#x200d;ഡോര്&#x200d;ഫ് ജിഎംബിഎച്ച് ടെക്‌നോളജീസ് ഗ്‌ളോബല്&#x200d; പോര്&#x200d;ട്‌ഫോളിയോ ഡയറക്ടര്&#x200d; ഫ്രെഡറിക് ജോര്&#x200d;ജ് കെഹ്‌റര്&#x200d; പറഞ്ഞു.</p>
<p>ഇന്ത്യയില്&#x200d;  നിന്നും യുഎഇയില്&#x200d; നിന്നുമടക്കമുള്ള കമ്പനികള്&#x200d;ക്ക് തങ്ങളുടെ ആഗോള പങ്കാളികളുമായി ചേരാന്&#x200d; മികച്ച അവസരമാണിത്. വയര്&#x200d;, ട്യൂബ് ആഗോള വിപണി 2021ല്&#x200d; 330 ബില്യണ്&#x200d; യുഎസ് ഡോളറില്&#x200d; നിന്ന് 5 ശതമാനം സിഎജിആറില്&#x200d; 2026ഓടെ 420 ബില്യണ്&#x200d; ഡോളറായി വളരുമെന്ന് കണക്കാക്കപ്പെടുന്നു.<br />
മിഡില്&#x200d; ഈസ്റ്റിലെ 10 ബില്യണ്&#x200d; യുഎസ് ഡോളറിന്റെ വയര്&#x200d;, കേബിള്&#x200d;സ്, ട്യൂബ് വ്യവസായം മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിന്റെ ലാഭവിഹിതം കൊയ്യുന്നത് ലോകത്തിലെ പ്രമുഖ ഇരട്ട വ്യാപാര മേളയില്&#x200d; പങ്കെടുത്ത് തങ്ങളുടെ കയറ്റുമതി സാധ്യതകള്&#x200d; കൂടുതല്&#x200d; മെച്ചപ്പെടുത്താന്&#x200d; കമ്പനികള്&#x200d;ക്ക് സാധ്യത വര്&#x200d;ധിപ്പിക്കുന്നതാണ്.</p>
<p>എണ്ണ, വാതകം, ടെലികോം, നിര്&#x200d;മാണം, വ്യാവസായിക ഉല്&#x200d;പാദനം തുടങ്ങിയ മേഖലകളിലെ അടിസ്ഥാന സൗകര്യ വികസനത്തില്&#x200d; ശക്തവും അല്&#x200d;ഭുതകരവുമായ വളര്&#x200d;ച്ചയോടെ മിഡില്&#x200d; ഈസ്റ്റ് നിലവില്&#x200d; വയര്&#x200d;, കേബിര്&#x200d;, ട്യൂബ് തുടങ്ങിയ വ്യവസായങ്ങളുടെ ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലമായി മാറിക്കഴിഞ്ഞിട്ടുണ്ട്.</p>
<p>ഗള്&#x200d;ഫ്, ഏഷ്യ, ഓഷ്യാനിയ, ആഫ്രിക്ക, യൂറോപ്, അമേരിക്ക എന്നിവിടങ്ങളിലെ 45 വിപണികളിലേക്ക് 60 ശതമാനത്തിലധികം ഉല്&#x200d;പന്നങ്ങള്&#x200d; കയറ്റുമതി ചെയ്യുന്ന ഡുകാബ് (ദുബൈ കേബിള്&#x200d;സ്) ഉള്&#x200d;പ്പെടെ യുഎഇയില്&#x200d; നിന്നും പ്രദര്&#x200d;ശകര്&#x200d; സാന്നിധ്യമറിയിക്കും. ബഹ്‌റൈന്&#x200d;, ഈജിപ്ത്, ഇറാന്&#x200d;, ഒമാന്&#x200d; എന്നിവിടങ്ങളില്&#x200d; നിന്നുള്ളവരാണ് മറ്റ് പങ്കാളികള്&#x200d;. ഇന്ത്യ, യുഎഇ, യുഎസ്, മിഡില്&#x200d; ഈസ്റ്റ്, സെന്&#x200d;ട്രല്&#x200d;-സൗത്ത് അമേരിക്ക, ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിലെ 60 രാജ്യങ്ങളില്&#x200d; നിന്നുള്ളവയ്ക്ക് 1 ദശലക്ഷം ചതുരശ്ര അടിയില്&#x200d; വ്യാപിച്ചു കിടക്കുന്ന ഏകദേശം 2,000 പ്രദര്&#x200d;ശകരുണ്ടാകും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/wire-tube-2024-expo-132-indian-uae-companies-to-participate.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജെയ് ഷാക്കെതിരായ അഴിമതി വാര്&#x200d;ത്ത; &#8220;വയറി&#8221;നെതിരായ വിചാരണക്കോടതി നടപടി സുപ്രീംകോടതി സ്‌റ്റേ ചെയ്തു</title>
		<link>https://www.chandrikadaily.com/supreme-court-on-jay-shah-defamation-case-against-the-wire.html</link>
					<comments>https://www.chandrikadaily.com/supreme-court-on-jay-shah-defamation-case-against-the-wire.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 15 Mar 2018 14:14:27 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[amith shah]]></category>
		<category><![CDATA[bjp scam]]></category>
		<category><![CDATA[jay shah]]></category>
		<category><![CDATA[scam]]></category>
		<category><![CDATA[the wire]]></category>
		<category><![CDATA[wire]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=74984</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: ഓണ്&#x200d;ലൈന്&#x200d; പത്രമായ ദ വയറിനെതിരെ നല്&#x200d;കിയ മാനനഷ്ടക്കേസില്&#x200d; ബി.ജെ.പി ദേശീയ പ്രസിഡണ്ട് അമിത് ഷായുടെ മകന്&#x200d; ജെയ് ഷാക്ക് തിരിച്ചടി. കേസിലെ വിചാരണക്കോടതി നടപടി സുപ്രീംകോടതി തല്&#x200d;ക്കാലത്തേക്ക് സ്‌റ്റേ ചെയ്തു. ജെയ് ഷായുടെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ ആസ്തി വര്&#x200d;ധനവുമായി ബന്ധപ്പെട്ട് വാര്&#x200d;ത്ത നല്&#x200d;കിയതിനാണ് ദ വയറിനെതിരെ ഗുജറാത്ത് മെട്രോപോളിറ്റന്&#x200d; മജിസ്‌ട്രേറ്റ് കോടതിയില്&#x200d; മാനനഷ്ടക്കേസ് ഫയല്&#x200d; ചെയ്തത്. ബി.ജെ.പി അധികാരത്തില്&#x200d; എത്തിയ ശേഷം ജെയ് ഷായുടെ രണ്ട് കമ്പനികളുടെ ആസ്തിയില്&#x200d; 16,000 മടങ്ങ് വര്&#x200d;ധനവുണ്ടായെന്നായിരുന്നു ദ വയറിന്റെ [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ഓണ്&#x200d;ലൈന്&#x200d; പത്രമായ ദ വയറിനെതിരെ നല്&#x200d;കിയ മാനനഷ്ടക്കേസില്&#x200d; ബി.ജെ.പി ദേശീയ പ്രസിഡണ്ട് അമിത് ഷായുടെ മകന്&#x200d; ജെയ് ഷാക്ക് തിരിച്ചടി. കേസിലെ വിചാരണക്കോടതി നടപടി സുപ്രീംകോടതി തല്&#x200d;ക്കാലത്തേക്ക് സ്‌റ്റേ ചെയ്തു.<br />
ജെയ് ഷായുടെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ ആസ്തി വര്&#x200d;ധനവുമായി ബന്ധപ്പെട്ട് വാര്&#x200d;ത്ത നല്&#x200d;കിയതിനാണ് ദ വയറിനെതിരെ ഗുജറാത്ത് മെട്രോപോളിറ്റന്&#x200d; മജിസ്‌ട്രേറ്റ് കോടതിയില്&#x200d; മാനനഷ്ടക്കേസ് ഫയല്&#x200d; ചെയ്തത്. ബി.ജെ.പി അധികാരത്തില്&#x200d; എത്തിയ ശേഷം ജെയ് ഷായുടെ രണ്ട് കമ്പനികളുടെ ആസ്തിയില്&#x200d; 16,000 മടങ്ങ് വര്&#x200d;ധനവുണ്ടായെന്നായിരുന്നു ദ വയറിന്റെ വെളിപ്പെടുത്തല്&#x200d;. വാര്&#x200d;ത്ത അമിത് ഷായെയും ബി.ജെ.പിയേയും ഒരുപോലെ പ്രതിക്കൂട്ടിലാക്കിയതോടെയാണ് 100 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതി കയറിയത്. തുടര്&#x200d;ന്ന് കേസുമായി ബന്ധപ്പെട്ട വാര്&#x200d;ത്തകള്&#x200d; പ്രസിദ്ധീകരിക്കുന്നതിന് മാധ്യമങ്ങള്&#x200d;ക്ക് വിചാരണക്കോടതി വിലക്കേര്&#x200d;പ്പെടുത്തിയിരുന്നു.</p>
<p>വിചാരണക്കോടതി നടപടിക്കെതിരെ ദ വയര്&#x200d; ആണ് സുപ്രീംകോടതിയെ സമീപിച്ചത്. മാധ്യമ സ്വാതന്ത്ര്യത്തിന് കൂച്ചു വിലങ്ങിടുന്നതിനോട് തനിക്ക് യോജിപ്പില്ലെന്ന് ഹര്&#x200d;ജി പരിഗണിച്ച ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പറഞ്ഞു. എന്നാല്&#x200d; മാധ്യമങ്ങള്&#x200d; കൂടുതല്&#x200d; ഉത്തരവാദിത്തം കാണിക്കണം. പ്രത്യേകിച്ച് ഇലക്ട്രോണിക് മാധ്യമങ്ങള്&#x200d;- ചീഫ് ജസ്റ്റിസ് പറഞ്ഞു.</p>
<p>വാര്&#x200d;ത്ത തന്റെ കക്ഷിയെ അപകീര്&#x200d;ത്തിപ്പെടുത്താന്&#x200d; ലക്ഷ്യമിട്ട് ആസൂത്രിതമായി കെട്ടിച്ചമച്ചതാണെന്നായിരുന്നു ജെയ് ഷാക്കു വേണ്ടി ഹാജരായ മുതിര്&#x200d;ന്ന അഭിഭാഷകന്&#x200d; എന്&#x200d;.കെ കൗളിന്റെ വാദം. എന്നാല്&#x200d; ദ വയറിനു വേണ്ടി ഹാജരായ മുതിര്&#x200d;ന്ന അഭിഭാഷകനും മുന്&#x200d; കേന്ദ്രമന്ത്രിയുമായ കപില്&#x200d; സിബല്&#x200d; ഇതിനെ ഖണ്ഡിച്ചു. ഇവ്വിധം മാധ്യമങ്ങളുടെ കഴുത്തിനു പിടിക്കാന്&#x200d; കോടതികള്&#x200d; തുനിഞ്ഞാല്&#x200d; ഏതെങ്കിലും മാധ്യമപ്രവര്&#x200d;ത്തക്ക് ഇനി മേലില്&#x200d; ചോദ്യങ്ങള്&#x200d; ചോദിക്കാന്&#x200d; കഴിയുമോ എന്ന ഒറ്റ ചോദ്യമാണ് തനിക്ക് ഉന്നയിക്കാനുള്ളതെന്ന് സിബല്&#x200d; പറഞ്ഞു.<br />
തുടര്&#x200d;ന്നാണ് വിചാരണക്കോടതി നടപടികള്&#x200d; നിര്&#x200d;ത്തിവെക്കാന്&#x200d; സുപ്രീംകോടതി ഉത്തരവിട്ടത്. ഏപ്രില്&#x200d; 12ന് കേസില്&#x200d; വിശദമായ വാദം കേള്&#x200d;ക്കും. അതുവരെ കേസിലെ തുടര്&#x200d; നടപടികള്&#x200d; നിര്&#x200d;ത്തിവെക്കണമെന്നാണ് കോടതി നിര്&#x200d;ദേശം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/supreme-court-on-jay-shah-defamation-case-against-the-wire.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജയ് അമിത് ഷായ്‌ക്കെതിരായ വാര്&#x200d;ത്ത; &#8216;ദി വയറി&#8217;ന്റെ വിലക്ക് കോടതി നീക്കി</title>
		<link>https://www.chandrikadaily.com/what-the-court-said-while-lifting-injunction-granted-to-jay-shah-against-the-wire.html</link>
					<comments>https://www.chandrikadaily.com/what-the-court-said-while-lifting-injunction-granted-to-jay-shah-against-the-wire.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 24 Dec 2017 14:50:57 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[amith shah]]></category>
		<category><![CDATA[jai shah]]></category>
		<category><![CDATA[the wire]]></category>
		<category><![CDATA[wire]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=61131</guid>

					<description><![CDATA[അഹമ്മദാബാദ്: ബിജെപി ദേശീയ അധ്യക്ഷന്&#x200d; അമിത് ഷായുടെ മകന്&#x200d; ജയ് അമിത് ഷായ്‌ക്കെതിരായ വാര്&#x200d;ത്ത പ്രസിദ്ധീകരിക്കുന്നതിന് ഓണ്&#x200d;ലൈന്&#x200d; പോര്&#x200d;ട്ടലായ ദി വയറിന് ഉണ്ടായിരുന്ന വിലക്ക് അഹമ്മദാബാദ് സിവില്&#x200d; കോടതി നീക്കി. എന്നാല്&#x200d; വിലക്ക് നീക്കിയെങ്കിലും നരേന്ദ്ര മോദി പ്രധാനമന്ത്രിയാകുന്ന, പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട തുടങ്ങിയ പരാമര്&#x200d;ശങ്ങള്&#x200d; നീക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. 2014ല്&#x200d; നരേന്ദ്ര മോദി സര്&#x200d;ക്കാര്&#x200d; അധികാരത്തില്&#x200d; വന്നതിന് ശേഷമുള്ള ജയ് ഷായുടെ ബിസിനസിലെ അവിശ്വസനീയമായ വളര്&#x200d;ച്ചയെക്കുറിച്ച് ദി വയര്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്തിരുന്നു. ഈ റിപ്പോര്&#x200d;ട്ടിനാണ് വിലക്ക് ഏര്&#x200d;പ്പെടുത്തണമെന്ന് [&#8230;]]]></description>
										<content:encoded><![CDATA[<p>അഹമ്മദാബാദ്: ബിജെപി ദേശീയ അധ്യക്ഷന്&#x200d; അമിത് ഷായുടെ മകന്&#x200d; ജയ് അമിത് ഷായ്‌ക്കെതിരായ വാര്&#x200d;ത്ത പ്രസിദ്ധീകരിക്കുന്നതിന് ഓണ്&#x200d;ലൈന്&#x200d; പോര്&#x200d;ട്ടലായ ദി വയറിന് ഉണ്ടായിരുന്ന വിലക്ക് അഹമ്മദാബാദ് സിവില്&#x200d; കോടതി നീക്കി. എന്നാല്&#x200d; വിലക്ക് നീക്കിയെങ്കിലും നരേന്ദ്ര മോദി പ്രധാനമന്ത്രിയാകുന്ന, പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട തുടങ്ങിയ പരാമര്&#x200d;ശങ്ങള്&#x200d; നീക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. 2014ല്&#x200d; നരേന്ദ്ര മോദി സര്&#x200d;ക്കാര്&#x200d; അധികാരത്തില്&#x200d; വന്നതിന് ശേഷമുള്ള ജയ് ഷായുടെ ബിസിനസിലെ അവിശ്വസനീയമായ വളര്&#x200d;ച്ചയെക്കുറിച്ച് ദി വയര്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്തിരുന്നു. ഈ റിപ്പോര്&#x200d;ട്ടിനാണ് വിലക്ക് ഏര്&#x200d;പ്പെടുത്തണമെന്ന് ജയ് ഷാ ആവശ്യപ്പെട്ടത്. വിലക്ക് ഭരണഘടന വിരുദ്ധമാണെന്ന് വയര്&#x200d; കോടതിയില്&#x200d; വ്യക്തമാക്കി. പൊതുജനങ്ങള്&#x200d;ക്ക് ലഭ്യമായ വിവരങ്ങളും ജയ്ഷാ തന്നെ നല്&#x200d;കുന്നതുമായ വിവരങ്ങളുടെ അടിസ്ഥാനത്തിലേക്കാണ് തങ്ങള്&#x200d; റിപ്പോര്&#x200d;ട്ട് തയ്യാറാക്കിയതെന്നും അതില്&#x200d; അപകീര്&#x200d;ത്തികരമായ വിവരങ്ങളൊന്നുമില്ലെന്നും വയര്&#x200d; പറഞ്ഞു. ഹൈക്കോടതിയെ സമീപിക്കാനുള്ള സമയം തരണമെന്നും ഇന്&#x200d;ജങ്ഷന്&#x200d; ഒരു മാസത്തേയ്ക്ക് കൂടി നീട്ടണമെന്നുമുള്ള ആവശ്യം കോടതി അംഗീകരിച്ചില്ല. ഒരു ദിവസത്തേയ്ക്ക് പോലും നീട്ടാന്&#x200d; പാടില്ലെന്ന് വയര്&#x200d; വാദിച്ചു. കഴിഞ്ഞ ഒക്ടോബറിലാണ് &#8216;ദി ഗോള്&#x200d;ഡന്&#x200d; ടച്ച് ഓഫ് ജയ് അമിത്ഷാ&#8217; എന്ന റിപ്പോര്&#x200d;ട്ടിന് വിലക്കേര്&#x200d;പ്പെടുത്തിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/what-the-court-said-while-lifting-injunction-granted-to-jay-shah-against-the-wire.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പ്രതിപക്ഷം പ്രക്ഷോഭത്തിനൊരുങ്ങുന്നു; പ്രതിരോധിക്കാനാകാതെ അമിത് ഷായും ബി.ജെ.പിയും</title>
		<link>https://www.chandrikadaily.com/amithsha-modi-bjp-against-wire-strick.html</link>
					<comments>https://www.chandrikadaily.com/amithsha-modi-bjp-against-wire-strick.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 09 Oct 2017 17:06:52 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[complante to amith sha]]></category>
		<category><![CDATA[wire]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=47055</guid>

					<description><![CDATA[ന്യൂഡല്‍ഹി: മകന്റെ സമ്പാദ്യത്തെക്കുറിച്ച് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ ബി. ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായും പാര്‍ട്ടിയും പ്രതിരോധത്തില്‍. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ജെയ് ഷാക്കെതിരെ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രക്ഷോഭത്തിനൊരുങ്ങുകയാണ്. ബി.ജെ.പി അധ്യക്ഷ സ്ഥാനത്തുനിന്ന് അമിത് ഷാ രാജിവെച്ച് അന്വേഷണത്തെ നേരിടണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ രാജിക്ക് നിര്‍ദേശം നല്‍കണമെന്നും ജെയ് ഷായുടെ കമ്പനിക്കെതിരായ ആരോപണം സുപ്രീംകോടതി ജഡ്ജിമാര്‍ ഉള്‍പ്പെട്ട രണ്ടംഗ സമിതി അന്വേഷിക്കണമെന്നും കോണ്‍ഗ്രസ് വക്താവ് ആനന്ദ് ശര്‍മ [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: മകന്റെ സമ്പാദ്യത്തെക്കുറിച്ച് റിപ്പോര്&#x200d;ട്ടുകള്&#x200d; പുറത്തുവന്നതോടെ ബി. ജെ.പി ദേശീയ അധ്യക്ഷന്&#x200d; അമിത് ഷായും പാര്&#x200d;ട്ടിയും പ്രതിരോധത്തില്&#x200d;. വിവാദങ്ങളുടെ പശ്ചാത്തലത്തില്&#x200d; ജെയ് ഷാക്കെതിരെ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കോണ്&#x200d;ഗ്രസ് ഉള്&#x200d;പ്പെടെയുള്ള പ്രതിപക്ഷ പാര്&#x200d;ട്ടികള്&#x200d; പ്രക്ഷോഭത്തിനൊരുങ്ങുകയാണ്.</p>
<p>ബി.ജെ.പി അധ്യക്ഷ സ്ഥാനത്തുനിന്ന് അമിത് ഷാ രാജിവെച്ച് അന്വേഷണത്തെ നേരിടണമെന്ന് കോണ്&#x200d;ഗ്രസ് ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ രാജിക്ക് നിര്&#x200d;ദേശം നല്&#x200d;കണമെന്നും ജെയ് ഷായുടെ കമ്പനിക്കെതിരായ ആരോപണം സുപ്രീംകോടതി ജഡ്ജിമാര്&#x200d; ഉള്&#x200d;പ്പെട്ട രണ്ടംഗ സമിതി അന്വേഷിക്കണമെന്നും കോണ്&#x200d;ഗ്രസ് വക്താവ് ആനന്ദ് ശര്&#x200d;മ ആവശ്യപ്പെട്ടു. ആരോപണങ്ങള്&#x200d; അടിസ്ഥാന രഹിതമാണെന്ന ബി. ജെ.പി വാദം ഒളിച്ചോട്ടമാണെന്നും വിഷയത്തില്&#x200d; മോദി പ്രതികരിക്കാത്തതെന്തെന്നും അദ്ദേഹം ചോദിച്ചു. ബി.ജെ.പി അധ്യക്ഷന്മാരായിരുന്ന എല്&#x200d;.കെ അദ്വാനി, ബംഗാരു ലക്ഷ്മണ്&#x200d;, നിതിന്&#x200d; ഗഡ്കരി എന്നിവര്&#x200d; ആരോപണങ്ങള്&#x200d; ഉയര്&#x200d;ന്നതിന് പിന്നാലെ രാജിവച്ചിട്ടുണ്ടെന്നും ശര്&#x200d;മ ചൂണ്ടിക്കാട്ടി. കേന്ദ്രമന്ത്രി പീയുഷ് ഗോയലിനെതിരെയും അദ്ദേഹം ആരോപണം ഉന്നയിച്ചു. സ്വകാര്യ വ്യക്തിയെ ന്യായീകരിക്കാന്&#x200d; കേന്ദ്രമന്ത്രി രംഗത്തെത്തിയെന്നായിരുന്നു വിമര്&#x200d;ശം.</p>
<p>അതേസമയം ജയ് ഷായുടെ ടെംപിള്&#x200d; എന്റര്&#x200d;പ്രൈസസ് എന്ന കമ്പനി ഒറ്റ വര്&#x200d;ഷം കൊണ്ട് 16,000 ഇരട്ടി വരുമാനം ഉണ്ടാക്കിയെന്ന റിപ്പോര്&#x200d;ട്ടില്&#x200d; ഉറച്ചു നില്ക്കുന്നതായി ഓണ്&#x200d;ലൈന്&#x200d; മാധ്യമമായ ദി വയര്&#x200d; വ്യക്തമാക്കി. മോദി പ്രധാനമന്ത്രിയായും അമിത് ഷാ പാര്&#x200d;ട്ടി അധ്യക്ഷനായും തെരഞ്ഞെടുക്കപ്പെട്ട ശേഷമാണ് ഈ വളര്&#x200d;ച്ച എന്നും റിപ്പോര്&#x200d;ട്ടില്&#x200d; വ്യക്തമാക്കിയിരുന്നു. 2013- 2014 സാമ്പത്തിക വര്&#x200d;ഷങ്ങളില്&#x200d; യഥാക്രമം 6,230 രൂപയുടെയും 1,724 രൂപയുടെയും നഷ്ടമാണ് കമ്പനി രേഖപ്പെടുത്തിയിരിക്കുന്നത്. 2013-14 ല്&#x200d; 5,796 രൂപ ഇന്&#x200d;കം ടാക്സ് റിട്ടേണായി കമ്പനിക്ക് ലഭിച്ചു. 2014-15 കാലയളവില്&#x200d; റവന്യൂ വരുമാനം 50,000 രൂപയും ലാഭം 18, 728 രൂപയുമായി. എന്നാല്&#x200d; 201516 കാലയളവില്&#x200d; ടെംപിള്&#x200d; എന്റര്&#x200d;പ്രൈസസിന്റെ റവന്യൂ 80.5 കോടിരൂപയായി ഉയര്&#x200d;ന്നു. അതായത് 16 ലക്ഷം ശതമാനം വളര്&#x200d;ച്ചയാണ് കമ്പനി ഒറ്റ വര്&#x200d;ഷം കൊണ്ട് നേടിയെടുത്തത്.</p>
<p>രജിസ്റ്റര്&#x200d; ഓഫ് കമ്പനീസില്&#x200d; നിന്ന് ലഭിച്ച റിപ്പോര്&#x200d;ട്ടുകളുടെ അടിസ്ഥാനത്തിലാണ് വാര്&#x200d;ത്ത നല്&#x200d;കിയിരിക്കുന്നത്. റിലയന്&#x200d;സ് ഇന്&#x200d;ഡസ്ട്രീസിലെ ഒരു ഉന്നതനും രാജ്യസഭാ എംപിയുമായ പരിമള്&#x200d; നത്വാനിയുടെ യുടെ ബന്ധുവായ രാജേഷ് കന്ദ്വാലയുടെ ഉടമസ്ഥതയിലുള്ള സാമ്പത്തിക സ്ഥാപനത്തില്&#x200d; നിന്നും ടെംപിള്&#x200d; എന്റര്&#x200d;്രൈപസസിന് 15.78 കോടി രൂപയുടെ വായ്പ ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കമ്പനിയുടെ റവന്യുവില്&#x200d; വന്&#x200d;വര്&#x200d;ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്.</p>
<p>എന്നാല്&#x200d; പൊടുന്നനെ 2016 ഒക്ടോബറില്&#x200d; കമ്പനിയുടെ പ്രവര്&#x200d;ത്തനം നിര്&#x200d;ത്തുന്നതായി പ്രഖ്യാപിച്ചു. 2016 ലെയും മുന്&#x200d;വര്&#x200d;ഷങ്ങളിലെയും നഷ്ടത്തോടെ കമ്പനിയുടെ അറ്റാദായത്തില്&#x200d; തകര്&#x200d;ച്ചയുണ്ടാതാണ് ഇതിന് കാരണമെന്നാണ് കമ്പനി ഡയറക്ടര്&#x200d;മാരുടെ റിപ്പോര്&#x200d;ട്ടില്&#x200d; പറയുന്നത്. 2004 ലാണ് ജയ് ഷാ, ജിതേന്ദ്ര ഷാ എന്നിവര്&#x200d; ഡയറക്ടര്&#x200d;മാരായി ടെംപിള്&#x200d; എന്റര്&#x200d;പ്രൈസസ് എന്ന കമ്പനി രജിസ്റ്റര്&#x200d; ചെയ്തത്. അമിത് ഷായുടെ ഭാര്യ സോണാല്&#x200d; ഷായ്ക്ക് കമ്പനിയില്&#x200d; ഷെയര്&#x200d; ഉണ്ട്.</p>
<p>2014 ല്&#x200d; കമ്പനിക്ക് സ്ഥിരാസ്തികളോ സ്റ്റോക്കുകളോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. അവിടുന്നാണ് രണ്ട് വര്&#x200d;ഷത്തിനുള്ളില്&#x200d; അഭൂതപൂര്&#x200d;വ്വമായ വളര്&#x200d;ച്ച കൈവരിച്ചത്. കമ്പനിയുടെ ആസ്തി വെറും രണ്ട് ലക്ഷമായിരിക്കെയാണ് ഈ കുതിച്ചുചാട്ടം ഉണ്ടായത്. കരുതല്&#x200d; ധനവും അധികവരുമാനവും 80.2 ലക്ഷമായി ഉയര്&#x200d;ന്നു, മുന്&#x200d;വര്&#x200d;ഷം ഇത് 19 ലക്ഷം മാത്രമായിരുന്നു. ഉത്പന്ന വില്&#x200d;പ്പനയിലൂടെയാണ് റവന്യൂവരുമാനം 80 കോടിയായി ഉയര്&#x200d;ന്നതെന്നാണ് കമ്പനി വിശദീകരിക്കുന്നത്. 51 കോടി രൂപയുടെ വിദേശവരുമാനം ഉള്&#x200d;പ്പെടെയാണിത്. തൊട്ടുമുന്&#x200d;പത്തെ വര്&#x200d;ഷം വിദേശവരുമാനം പൂജ്യം ആയിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/amithsha-modi-bjp-against-wire-strick.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
