<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>woman &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/woman/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 09 Dec 2025 11:22:22 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>woman &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>&#8216;ഒരു സ്ത്രീക്കും അനുഭവിക്കാനാകാത്ത ക്രൂരത ആ നടുക്കം ഇന്നും മനസില്‍&#8217;; നടിയുടെ മൊഴി രേഖപ്പെടുത്തിയ എസ്എച്ച്ഒയുടെ വെളിപ്പെടുത്തല്‍</title>
		<link>https://www.chandrikadaily.com/the-cruelty-that-no-woman-can-experience-is-still-in-my-mind-disclosure-of-the-sho-who-recorded-the-statement-of-the-actress.html</link>
					<comments>https://www.chandrikadaily.com/the-cruelty-that-no-woman-can-experience-is-still-in-my-mind-disclosure-of-the-sho-who-recorded-the-statement-of-the-actress.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Tue, 09 Dec 2025 11:22:22 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[news]]></category>
		<category><![CDATA[actress]]></category>
		<category><![CDATA[experience]]></category>
		<category><![CDATA[sho]]></category>
		<category><![CDATA[woman]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=367775</guid>

					<description><![CDATA[സംവിധായകന്‍ ലാലിന്റെ കാക്കനാട് പടമുകളിലെ വീട്ടിലെത്തിയപ്പോഴാണ് സംഭവത്തിന്റെ വ്യാപ്തി രാധാമണിക്ക് വ്യക്തമായത്.]]></description>
										<content:encoded><![CDATA[<p>കൊച്ചി: &#8216;ഒരു സുപ്രധാന കേസ് നിങ്ങള്&#x200d; ഉടന്&#x200d; എത്തണം&#8217; . 2017 ഫെബ്രുവരി 17ന് അര്&#x200d;ദ്ധരാത്രിയോടെ ഇന്&#x200d;ഫോപാര്&#x200d;ക്ക് പോലീസ് സ്റ്റേഷനിലെ വനിത എസ്എച്ച്ഒ രാധാമണിക്ക് ലഭിച്ച ഫോണ്&#x200d; കോളില്&#x200d; അന്നത്തെ കൊച്ചി സിറ്റി പോലീസ് കമ്മീഷണര്&#x200d; എം.പി. ദിനേശിന്റെ ശബ്ദം കേട്ടപ്പോള്&#x200d;, താന്&#x200d; ഇടപെടാന്&#x200d; പോകുന്ന സംഭവം ഇത്ര വലിയതാണെന്ന് അവര്&#x200d;ക്കറിയില്ലായിരുന്നു.</p>
<p>സംവിധായകന്&#x200d; ലാലിന്റെ കാക്കനാട് പടമുകളിലെ വീട്ടിലെത്തിയപ്പോഴാണ് സംഭവത്തിന്റെ വ്യാപ്തി രാധാമണിക്ക് വ്യക്തമായത്. ആ സമയത്ത് ആക്രമിക്കപ്പെട്ട നടിയുടെ മൊഴി ആദ്യമായി രേഖപ്പെടുത്തേണ്ട ചുമതല രാധാമണിക്കായിരുന്നു. ആലുവയിലെ ലളിതമായ വീട്ടില്&#x200d; കുടുംബത്തോടൊപ്പം വിരമിച്ച് കഴിയുന്ന രാധാമണി ഇന്ന് പറയുന്നതനുസരിച്ച്, ആ രാത്രിയുടെ ഓര്&#x200d;മ്മകള്&#x200d; ഇനിയും മനസില്&#x200d; നടുക്കമുണര്&#x200d;ത്തുന്നവയാണ്.</p>
<p>എട്ട് വര്&#x200d;ഷത്തോളം നീണ്ട നിയമനടപടികളില്&#x200d; നിര്&#x200d;ണായകമായ പങ്കുവഹിച്ച ആ മൊഴി, കേസിന്റെ ഭാവി തന്നെ നിര്&#x200d;ണയിച്ചുവെന്നാണ് അവര്&#x200d; കൂട്ടിച്ചേര്&#x200d;ക്കുന്നത്. ലാലിന്റെ വീട്ടിലെത്തുമ്പോള്&#x200d; നിരവധി വാഹനങ്ങളും പരിചിത മുഖങ്ങളും രാധാമണിയെ സ്വീകരിച്ചു. ഇപ്പോഴത്തെ നിയമമന്ത്രി പി.രാജീവിനെ ആദ്യം കാണേണ്ടി വന്നു. തുടര്&#x200d;ന്ന് വീട്ടിനകത്ത് പ്രവേശിച്ച രാധാമണി നടിയെ കണ്ടപ്പോള്&#x200d; അവള്&#x200d; അത്യന്തം തകര്&#x200d;ന്ന നിലയിലായിരുന്നു.</p>
<p>ഉടന്&#x200d; മൊഴിയെടുക്കാന്&#x200d; ശ്രമിക്കാതെ, കുറച്ച് നേരം അവളെ ആശ്വസിപ്പിച്ച ശേഷം മാത്രമാണ് പ്രക്രിയ ആരംഭിച്ചത്. സംസാരിക്കാന്&#x200d; തുടങ്ങി നടി പറഞ്ഞ കാര്യങ്ങള്&#x200d; ഒരു സ്ത്രീയും ഒരിക്കലും അനുഭവിക്കരുതാത്ത വിധം ക്രൂരമായിരുന്നുവെന്നും അത് കേട്ടപ്പോള്&#x200d; താനും നടുങ്ങിപ്പോയുവെന്നും രാധാമണി ഓര്&#x200d;മ്മിക്കുന്നു.</p>
<p>കേസിനായി പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുന്നതുവരെ രാധാമണി അന്വേഷണത്തിന്റെ ഭാഗമായിരുന്നു. വൈദ്യപരിശോധന മുതല്&#x200d; നിര്&#x200d;ണായക ഇടപെടലുകള്&#x200d; വരെ നടിയെ അനുഗമിച്ച അവള്&#x200d;, സര്&#x200d;വീസില്&#x200d; നിന്ന് വിരമിക്കുന്നതുവരെ കേസിന്റെ പുരോഗതി നേരിട്ട് അനുഭവിച്ചു.</p>
<p>ഇത്തരമൊരു സാഹചര്യത്തില്&#x200d; വീണ്ടും ഒരിക്കലും പ്രവര്&#x200d;ത്തിക്കേണ്ടി വരരുത് എന്നത് തന്നെയാണ് ആ വേളയില്&#x200d; അവര്&#x200d;ക്ക് മനസിലായത്. മൊഴി രേഖപ്പെടുത്തിയ ഉദ്യോഗസ്ഥയായതിനാല്&#x200d;, പിന്നാലെ നാല് മുതല്&#x200d; അഞ്ച് ദിവസം വരെ നീണ്ടുനിന്ന ക്രോസ് വിചാരണയ്ക്ക് വിധേയയാകേണ്ടി വന്നു.</p>
<p>അതിജീവിതയുടെ മൊഴി പൊലീസ് കെട്ടിച്ചമച്ചതാണെന്ന ആരോപണം പ്രതിഭാഗം അഭിഭാഷകന്&#x200d; ബി. രാമന്&#x200d; പിള്ള പോലും ഉന്നയിച്ചതായി രാധാമണി പറയുന്നു. ഒരു ഉദ്യോഗസ്ഥയായ തനിക്കുതന്നെ അത് വലിയ മാനസികാഘാതമായിരുന്നുവെങ്കില്&#x200d;, ആക്രമണം നേരിട്ട നടി അനുഭവിച്ച വേദന എന്തായിരിക്കുമെന്ന് സങ്കല്&#x200d;പ്പിക്കാനാവില്ലെന്നും അവര്&#x200d; പറയുന്നു.</p>
<p>സര്&#x200d;വീസ് കാലയളവില്&#x200d; നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്ന അഭിമാനമുണ്ടെങ്കിലും, അതിലധികം ശക്തി നല്&#x200d;കുന്നത് ഇരയുടെ ധൈര്യമാണെന്നും രാധാമണി വ്യക്തമാക്കുന്നു. എല്ലാ തകര്&#x200d;ച്ചകളെയും മറികടന്ന് നടി ഉറച്ചു നിന്നുവെന്നും, അവളുടെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും പിന്തുണ അതില്&#x200d; നിര്&#x200d;ണായകമായിരുന്നുവെന്നും രാധാമണി കൂട്ടിച്ചേര്&#x200d;ക്കുന്നു.</p>
<p>&nbsp;</p>
<p>&nbsp;</p>
<p>&nbsp;</p>
<p>&nbsp;</p>
<p>&nbsp;</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-cruelty-that-no-woman-can-experience-is-still-in-my-mind-disclosure-of-the-sho-who-recorded-the-statement-of-the-actress.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സ്വകാര്യ സാഹചര്യമല്ലെങ്കില്‍ സ്ത്രീയുടെ സമ്മതമില്ലാതെ ഫോട്ടോ എടുക്കുന്നത് ലൈംഗിക കുറ്റകൃത്യമല്ല; സുപ്രീംകോടതി</title>
		<link>https://www.chandrikadaily.com/photographing-a-woman-without-her-consent-is-not-a-sex-crime-unless-the-situation-is-private-supreme-court.html</link>
					<comments>https://www.chandrikadaily.com/photographing-a-woman-without-her-consent-is-not-a-sex-crime-unless-the-situation-is-private-supreme-court.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sat, 06 Dec 2025 06:15:51 +0000</pubDate>
				<category><![CDATA[news]]></category>
		<category><![CDATA[Photograph]]></category>
		<category><![CDATA[supremecourt]]></category>
		<category><![CDATA[woman]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=367143</guid>

					<description><![CDATA[പ്രതിയെ കുറ്റവിമുക്തനാക്കിക്കൊണ്ടാണ് സുപ്രീംകോടതിയുടെ സുപ്രധാന നിരീക്ഷണം...]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: സ്വകാര്യ സാഹചര്യത്തിലല്ലാത്ത സമയത്ത് സ്ത്രീയുടെ ഫോട്ടോയോ വീഡിയോയോ ചിത്രീകരിക്കുന്നത് ലൈംഗിക കുറ്റകൃത്യമായി കണക്കാക്കാനാവില്ലെന്ന് സുപ്രീംകോടതി. ബംഗാള്&#x200d; സ്വദേശിനിയായ യുവതി നല്&#x200d;കിയ പരാതിയില്&#x200d; പ്രതിയെ കുറ്റവിമുക്തനാക്കിക്കൊണ്ടാണ് സുപ്രീംകോടതിയുടെ സുപ്രധാന നിരീക്ഷണം. </p>
<p>ഫോട്ടോയും വീഡിയോയും ചിത്രീകരിച്ചതിലൂടെ തന്റെ സ്വകാര്യതയിലേക്ക് കടന്നുകയറിയെന്നും അന്തസിന് കളങ്കമുണ്ടാക്കിയെന്നും യുവതി പരാതിയില്&#x200d; ആരോപിച്ചിരുന്നു. വസ്തു തര്&#x200d;ക്കവുമായി ബന്ധപ്പെട്ട കേസിലാണ് യുവതി ലൈംഗികാതിക്രമക്കുറ്റവും ഉന്നയിച്ചത്. താനും സുഹൃത്തുക്കളും ജോലിക്കാരും കൂടി കെട്ടിടത്തിലേക്ക് കയറുന്നത് ആരോപണവിധേയനായ വ്യക്തി തടഞ്ഞുവെന്നും ഇതോടൊപ്പം ഫോട്ടോയും വീഡിയോയും ചിത്രീകരിച്ചുവെന്നുമായിരുന്നു പരാതി. </p>
<p>എന്നാല്&#x200d; ഇത് ഇന്ത്യന്&#x200d; ശിക്ഷാനിയമത്തിലെ 354 സി വകുപ്പിന് കീഴിലുള്ള ലൈംഗിക കുറ്റകൃത്യത്തിന്റെ പരിധിയില്&#x200d;പ്പെടില്ലെന്ന് കോടതി നിരീക്ഷിച്ചു. സ്വകാര്യ സ്ഥലങ്ങളില്&#x200d; നിന്ന് സ്ത്രീയുടെ നഗ്‌നമോ അര്&#x200d;ധനഗ്‌നമോ ആയ ദൃശ്യങ്ങളോ, ശൗചാലയം ഉപയോഗിക്കുന്നതോ, ലൈംഗിക പ്രവൃത്തികളോ പകര്&#x200d;ത്തുന്നതാണ് കുറ്റകരമാവുകയെന്ന് കോടതി വ്യക്തമാക്കി. അല്ലാത്ത സാഹചര്യങ്ങളില്&#x200d;, സ്ത്രീയുടെ സമ്മതമില്ലാതെയാണെങ്കിലും ഫോട്ടോയും വീഡിയോയും പകര്&#x200d;ത്തുന്നത് ലൈംഗിക കുറ്റകൃത്യമായി കണക്കാക്കാനാവില്ലെന്നും സുപ്രീംകോടതി വിധിയില്&#x200d; വ്യക്തമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/photographing-a-woman-without-her-consent-is-not-a-sex-crime-unless-the-situation-is-private-supreme-court.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സുസ്ഥിരതാ അവാര്‍ഡ് കരസ്ഥമാക്കി  അബുദാബി നഗരസഭ</title>
		<link>https://www.chandrikadaily.com/abu-dhabi-municipality-wins-sustainability-award.html</link>
					<comments>https://www.chandrikadaily.com/abu-dhabi-municipality-wins-sustainability-award.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Fri, 16 May 2025 07:22:55 +0000</pubDate>
				<category><![CDATA[GULF]]></category>
		<category><![CDATA[Awards]]></category>
		<category><![CDATA[Gulf]]></category>
		<category><![CDATA[woman]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=341467</guid>

					<description><![CDATA[അബുദാബി: മുനിസിപ്പാലിറ്റികളുടെയും ഗതാഗത വകുപ്പിന്റെയും സുസ്ഥിരതയിലും പരിസ്ഥിതി പ്രവര്‍ത്തനങ്ങളിലും നല്‍കുന്ന മുന്‍നിര പങ്കിനുള്ള അംഗീകാരമായി അബുദാബി സസ്റ്റൈനബിലിറ്റി ഗ്രൂപ്പ് നല്‍കുന്ന &#8216;സുസ്ഥിരതാ ജേതാവ്&#8217; അവാര്‍ഡ് അബുദാബി നഗരസഭ കരസ്ഥമാക്കി. കെട്ടിടങ്ങളിലെ ഊര്‍ജ്ജ ഉപഭോഗം കുറയ്ക്കുന്നതിനും നഗരപ്രദേശങ്ങളിലെ വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും ജൈവവൈവിധ്യം പ്രോത്സാഹിപ്പിക്കുന്നതിനും അബുദാബി സിറ്റി മുനിസിപ്പാലിറ്റി നടപ്പിലാക്കിയ സംരംഭങ്ങള്‍ക്കുള്ള അംഗീകാരമായാണ് അവാര്‍ഡിനായി തെരഞ്ഞെടുത്തത്. കെട്ടിടങ്ങളുടെ ശീതീകരണച്ചെലവ് കുറയ്ക്കുന്നതിലും, കൂടുതല്‍ സുസ്ഥിരമായ നഗര പരിസ്ഥിതി വളര്‍ത്തുക, പുനരുപയോഗം, ഹൈഡ്രോപോണിക് സംവിധാനങ്ങള്‍, മുനിസിപ്പല്‍ കെട്ടിടങ്ങളിലെ ഗ്രേ വാട്ടര്‍ പുനരുപയോഗം, [&#8230;]]]></description>
										<content:encoded><![CDATA[<p>അബുദാബി: മുനിസിപ്പാലിറ്റികളുടെയും ഗതാഗത വകുപ്പിന്റെയും സുസ്ഥിരതയിലും പരിസ്ഥിതി പ്രവര്&#x200d;ത്തനങ്ങളിലും നല്&#x200d;കുന്ന മുന്&#x200d;നിര പങ്കിനുള്ള അംഗീകാരമായി അബുദാബി സസ്റ്റൈനബിലിറ്റി ഗ്രൂപ്പ് നല്&#x200d;കുന്ന &#8216;സുസ്ഥിരതാ ജേതാവ്&#8217; അവാര്&#x200d;ഡ് അബുദാബി നഗരസഭ കരസ്ഥമാക്കി. </p>
<p>കെട്ടിടങ്ങളിലെ ഊര്&#x200d;ജ്ജ ഉപഭോഗം കുറയ്ക്കുന്നതിനും നഗരപ്രദേശങ്ങളിലെ വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും ജൈവവൈവിധ്യം പ്രോത്സാഹിപ്പിക്കുന്നതിനും അബുദാബി സിറ്റി മുനിസിപ്പാലിറ്റി നടപ്പിലാക്കിയ സംരംഭങ്ങള്&#x200d;ക്കുള്ള അംഗീകാരമായാണ് അവാര്&#x200d;ഡിനായി തെരഞ്ഞെടുത്തത്. </p>
<p>കെട്ടിടങ്ങളുടെ ശീതീകരണച്ചെലവ് കുറയ്ക്കുന്നതിലും, കൂടുതല്&#x200d; സുസ്ഥിരമായ നഗര പരിസ്ഥിതി വളര്&#x200d;ത്തുക, പുനരുപയോഗം, ഹൈഡ്രോപോണിക് സംവിധാനങ്ങള്&#x200d;, മുനിസിപ്പല്&#x200d; കെട്ടിടങ്ങളിലെ ഗ്രേ വാട്ടര്&#x200d; പുനരുപയോഗം, ഊര്&#x200d;ജ്ജ ഉപഭോഗത്തില്&#x200d; ഗണ്യമായ കുറവ് കൈവരിക്കുന്നതിന് ഊര്&#x200d;ജ്ജ മാനേജ്മെന്റ് സംവിധാനം നടപ്പിലാക്കല്&#x200d; എന്നിവയെല്ലാം അവാര്&#x200d;ഡ് നേടുന്നതില്&#x200d; മികച്ച സംഭാവനയായി കണക്കാക്കിയിട്ടുണ്ട്. അബുദാബി സിറ്റി മുനിസിപ്പാലിറ്റിയെ പരിസ്ഥിതി, സാമൂഹിക, സാമ്പത്തിക സുസ്ഥിരത മേഖലയിലെ ഒരു മുന്&#x200d;നിര സ്ഥാപനമാക്കി മാറ്റുന്നതിന് ഡോ.ഹുദ ഖലീഫ അല്&#x200d;സല്&#x200d;മി നല്&#x200d;കിയ സേ വനങ്ങള്&#x200d; ശ്രദ്ധേയമാണ്.  </p>
<p>വെര്&#x200d;ച്വല്&#x200d; റിയാലിറ്റി അവബോധ പരിപാടികള്&#x200d;, പരിസ്ഥിതി, ആരോഗ്യം, സുരക്ഷ എന്നീ മേഖല കളിലെ ഇ-പരിശീലനം, പരിശോധനാ സംവിധാനങ്ങളും സ്മാര്&#x200d;ട്ട് സൊല്യൂഷനുകളും, റോബോട്ടിക് പ്രോസസ് ഓട്ടോമേഷന്&#x200d; പ്രോജക്റ്റ്, ഗ്രീന്&#x200d; റൂഫുകള്&#x200d;, ഊര്&#x200d;ജ്ജ ക്രമീകരണ സംവിധാനങ്ങള്&#x200d; എന്നിവയുള്&#x200d; പ്പെടെ നിരവധി പദ്ധതികളും ഒറ്റത്തവണ ഉപയോഗിക്കാവുന്ന വസ്തുക്കള്&#x200d; നിരോധിക്കല്&#x200d; തുടങ്ങിയവയും അവാര്&#x200d;ഡിനായി പരിഗണിക്കപ്പെട്ടു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/abu-dhabi-municipality-wins-sustainability-award.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കരുനാഗപ്പള്ളിയില്&#x200d; ബസ് സ്&#x200d;കൂട്ടറില്&#x200d; ഇടിച്ച് യുവതി മരിച്ചു</title>
		<link>https://www.chandrikadaily.com/1woman-hit-by-bus-scooter-in-karunagappally.html</link>
					<comments>https://www.chandrikadaily.com/1woman-hit-by-bus-scooter-in-karunagappally.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 21 Nov 2024 16:57:05 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Karunagappally]]></category>
		<category><![CDATA[woman]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=318474</guid>

					<description><![CDATA[ഭർത്താവിനൊപ്പം ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുമ്പോഴാണ് അപകടം ഉണ്ടായത്. ]]></description>
										<content:encoded><![CDATA[<p>കൊല്ലം മാരാരിത്തോട്ടത്ത് ബസിനടിയിൽപ്പെട്ട് യുവതിക്ക് ദാരുണാന്ത്യം. കരുനാഗപ്പള്ളിയിലേക്ക് പോവുകയായിരുന്ന യുവതിയാണ് മരണപ്പെട്ടത്. സുനീറ ബീവിയാണ് മരിച്ചത്. ഭർത്താവിനൊപ്പം ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുമ്പോഴാണ് അപകടം ഉണ്ടായത്.</p>
<p>ഇന്ന് വൈകിട്ട് 6.15നാണ് അപകടം നടന്നത്. ഭർത്താവിനൊപ്പം ഇരുചക്ര വാഹനത്തിൽ പോകവേ എതിരെ വന്ന സ്വകര്യ ബസ് ഇടിക്കുകയായിരുന്നു. ബസ് ബൈക്കിൽ ഇടിച്ച് സുനീറ ബീവി ബസിന് അടിയിൽപ്പെടുകയും തുടർന്ന് വാഹനം യുവതിയുടെ ദേഹത്തുകൂടെ കയറി ഇറങ്ങുകയുമായിരുന്നു.</p>
<p>യുവതിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരുക്കുകളോടെ ഭർത്താവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്വകാര്യ ബസ് അമിത വേഗതയിലായിരുന്നുവെന്ന പരാതിയെ തുടർന്ന് ബസ് ജീവനക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1woman-hit-by-bus-scooter-in-karunagappally.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സംഘർഷം ഒഴിയാതെ മണിപ്പൂർ; ക്യാമ്പിൽ നിന്ന് കാണാതായ സ്ത്രീയുടെയും 2 കുട്ടികളുടെയും മൃതദേഹങ്ങൾ കണ്ടെത്തി</title>
		<link>https://www.chandrikadaily.com/manipur-without-conflict-the-bodies-of-the-missing-woman-and-2-children-were-recovered-from-the-camp.html</link>
					<comments>https://www.chandrikadaily.com/manipur-without-conflict-the-bodies-of-the-missing-woman-and-2-children-were-recovered-from-the-camp.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 16 Nov 2024 07:20:16 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[children]]></category>
		<category><![CDATA[conflict]]></category>
		<category><![CDATA[manipur]]></category>
		<category><![CDATA[woman]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=317697</guid>

					<description><![CDATA[കാണാതായ ആറുപേരില്&#x200d; ഉള്&#x200d;പ്പെട്ട മൂന്ന് മൃതദേഹങ്ങളാണ് കണ്ടെത്തിയത്.]]></description>
										<content:encoded><![CDATA[<p>ചെറിയൊരു ഇടവേളയ്ക്ക് ശേഷം വീണ്ടും മണിപ്പൂര്&#x200d; അശാന്തമാകുന്നു എന്ന റിപ്പോര്&#x200d;ട്ടുകള്&#x200d;ക്കിടെ ജിരിബാമില്&#x200d; തട്ടിക്കൊണ്ടുപോയ മെയ്‌തെയ് വിഭാഗത്തില്&#x200d;പ്പെട്ടരെന്ന് സംശയിക്കുന്നവരുടെ മൃതദേഹങ്ങള്&#x200d; കണ്ടെത്തി. കാണാതായ ആറുപേരില്&#x200d; ഉള്&#x200d;പ്പെട്ട മൂന്ന് മൃതദേഹങ്ങളാണ് കണ്ടെത്തിയത്.</p>
<p>മൃതദേഹം ഒരു സ്ത്രീയുടേയും രണ്ട് കുട്ടികളുടേതുമാണെന്നാണ് റിപ്പോര്&#x200d;ട്ടുകള്&#x200d;. കണ്ടെത്തിയ മൃതദേഹങ്ങള്&#x200d; ബന്ദികളാക്കപ്പെട്ടവരുടേത് തന്നെയാണോ എന്നതില്&#x200d; ഇതുവരെ സ്ഥിരീകരണമില്ല. ജിരി പുഴയിലാണ് മൃതദേഹങ്ങള്&#x200d; കണ്ടെത്തിയത്. മൃതദേഹങ്ങള്&#x200d; പോസ്റ്റ്‌മോര്&#x200d;ട്ടത്തിനായി അസമിലെ സില്&#x200d;ച്ചറില്&#x200d; എത്തിച്ചു.</p>
<p>നവംബര്&#x200d; ആദ്യവാരത്തിലായിരുന്നു മണിപ്പൂരില്&#x200d; വീണ്ടും അക്രമങ്ങള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്യപ്പെട്ടത്. അസം അതിര്&#x200d;ത്തിയോട് ചേര്&#x200d;ന്ന ജിരിബാമിലാണ് അക്രമങ്ങള്&#x200d; കൂടുതലായി റിപ്പോര്&#x200d;ട്ട് ചെയ്തത്. നവംബര്&#x200d; 7 മുതല്&#x200d; 13 മരണങ്ങളും മണിപ്പൂരില്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്തിട്ടുണ്ട്.</p>
<p>മണിപ്പൂരിലെ അക്രമം വര്&#x200d;ധിച്ചതിന് പിന്നാലെ 2,500-ഓളം അധിക അര്&#x200d;ധസൈനികരെകൂടി സംസ്ഥാനത്തേക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിയോഗിച്ചിട്ടുണ്ട്. കഴിഞ്ഞ 19 മാസമായി സംസ്ഥാനത്ത് ഇപ്പോള്&#x200d; 29,000-ത്തിലധികം പേര്&#x200d; അടങ്ങുന്ന 218 കമ്പനി കേന്ദ്ര സായുധ പൊലീസ് സേനകകളെ വിന്യസിച്ചിട്ടുണ്ട്. സൈന്യവും അസം റൈഫിള്&#x200d;സും സുരക്ഷ ഉറപ്പിക്കാന്&#x200d; രംഗത്തുണ്ട്.</p>
<p>ഇതിനിടെ, തട്ടിക്കൊണ്ടുപോയ മെയ്‌തെയ് വിഭാഗത്തില്&#x200d;പ്പെട്ടരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇംഫാല്&#x200d; താഴ്‌വരയില്&#x200d; വലിയ പ്രതിഷേധങ്ങള്&#x200d; അരങ്ങേറിയിരുന്നു. ജിരിബാമില്&#x200d; സിആര്&#x200d;പിഎഫുമായുള്ള ഏറ്റുമുട്ടലില്&#x200d; കൊല്ലപ്പെട്ട 10 മാര്&#x200d; ഗോത്രവിഭാഗക്കാര്&#x200d;ക്കു വേണ്ടി കുക്കി ഭൂരിപക്ഷ ജില്ലകളിലും പ്രതിഷേധപ്രകടനങ്ങള്&#x200d; അരങ്ങേറുന്നുണ്ട്.</p>
<p>ഈ പശ്ചാത്തലത്തിലാണ് കൂടുതല്&#x200d; അര്&#x200d;ധ സൈനിക വിഭാഗങ്ങളെ സംസ്ഥാനത്തേക്ക് നിയോഗിച്ചിരിക്കുന്നത്.മുതിര്&#x200d;ന്ന പൊലീസ് ഉദ്യോഗസ്ഥര്&#x200d; ജിരിബാമില്&#x200d; ക്യാംപ് ചെയ്താണ് തട്ടിക്കൊണ്ടുപോയവരെ മോചിപ്പിക്കുന്നതിനായുള്ള ശ്രമങ്ങള്&#x200d; ഏകോപിപ്പിക്കുന്നത്.</p>
<p>അക്രമങ്ങള്&#x200d; വ്യാപിക്കുന്ന സാഹചര്യത്തില്&#x200d; സംഘര്&#x200d;ഷ ബാധിതമായ ജിരിബാം ഉള്&#x200d;പ്പെടെയുള്ള ആറ് പൊലീസ് സ്റ്റേഷന്&#x200d; പരിധികളില്&#x200d; ആര്&#x200d;മ്ഡ് ഫോഴ്‌സ് (സ്‌പെഷ്യല്&#x200d; പവര്&#x200d;) ആക്റ്റ് (അഫ്‌സ) പ്രഖ്യാപിച്ചു. മണിപ്പുരിലെ അസ്ഥിരാവസ്ഥ കണക്കിലെടുത്താണ് സായുധ സേനാ പ്രത്യേകാധികാര നിയമം മണിപ്പൂരില്&#x200d; വീണ്ടും നടപ്പിലാക്കിയതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.</p>
<p>പടിഞ്ഞാറന്&#x200d; ഇംഫാല്&#x200d; ജില്ലയിലെ സെക്മായ്, ലംസാങ്, കിഴക്കന്&#x200d; ഇംഫാല്&#x200d; ജില്ലയിലെ ലംലായ്, ജിരിബാം ജില്ലയിലെ ജിരിബാം, കാങ്പോക്പിയിലെ ലെയ്മഖോങ്, ബിഷ്ണുപൂരിലെ മൊയ്റാംഗ് എന്നിവയാണ് അഫ്സ്പ വീണ്ടും ഏര്&#x200d;പ്പെടുത്തിയ പോലീസ് സ്റ്റേഷന്&#x200d; മേഖലകള്&#x200d;.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/manipur-without-conflict-the-bodies-of-the-missing-woman-and-2-children-were-recovered-from-the-camp.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>യു.പിയില്&#x200d; 21കാരിയുടെ വയറ്റില്&#x200d; രണ്ട് കിലോ മുടി; സ്വന്തം തലമുടി അഞ്ച് വയസ് മുതല്&#x200d; തിന്നു</title>
		<link>https://www.chandrikadaily.com/21-year-old-woman-has-two-kilos-of-hair-on-her-stomach-in-up-he-ate-his-own-hair-from-the-age-of-five.html</link>
					<comments>https://www.chandrikadaily.com/21-year-old-woman-has-two-kilos-of-hair-on-her-stomach-in-up-he-ate-his-own-hair-from-the-age-of-five.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 07 Oct 2024 03:24:54 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[UTTARPRADESH]]></category>
		<category><![CDATA[woman]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=312368</guid>

					<description><![CDATA[അവസരം കിട്ടുമ്പോഴൊക്കെ പൊട്ടിച്ചെടുത്ത് വായിൽ വെച്ചിരുന്ന സ്വന്തം മുടിയാണ് 16 വ&#x200d;ർഷം കൊണ്ട് രണ്ട് കിലോ ഭാരമുള്ളതായി മാറിയതെന്നും ഡോക്ടർമാർ പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>കഠിനമായ വയറുവേദനയുമായി എത്തിയ 21 കാരിയുടെ വയറ്റിൽ നിന്നും ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് രണ്ടു കിലോ മുടി. ഉത്തർപ്രദേശിലെ ബറേലിയിലാണ് സംഭവം. തന്റെ അഞ്ചാം വയസ് മുതൽ യുവതി തലമുടി പൊട്ടിച്ചെടുത്ത് തിന്നുമായിരുന്നു എന്ന് പിന്നീട് കണ്ടെത്തി. അവസരം കിട്ടുമ്പോഴൊക്കെ പൊട്ടിച്ചെടുത്ത് വായിൽ വെച്ചിരുന്ന സ്വന്തം മുടിയാണ് 16 വ&#x200d;ർഷം കൊണ്ട് രണ്ട് കിലോ ഭാരമുള്ളതായി മാറിയതെന്നും ഡോക്ടർമാർ പറഞ്ഞു.</p>
<p>സെപ്റ്റംബ&#x200d;ർ 20നാണ് ഉത്തർപ്രദേശിലെ കാർഗേന സ്വദേശിയായ യുവതിയെ ബന്ധുക്കൾ ബറേലി ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. സിടി സ്കാൻ എടുത്ത് നോക്കിയപ്പോൾ ആമാശയത്തിൽ വൻതോതിൽ മുടി അടിഞ്ഞുകൂടിയിരിക്കുന്നതായി കണ്ടെത്തി. യുവതിയോടും കുടുംബാംഗങ്ങളോടും വിശദമായി ചോദിച്ചറിഞ്ഞപ്പോഴാണ് യുവതിക്ക് സ്വന്തം മുടി പൊട്ടിച്ചെടുത്ത്  കഴിക്കുന്ന ശീലമുണ്ടായിരുന്നെന്ന് മനസിലായത്.</p>
<p>അഞ്ചാം വയസ് മുതൽ താൻ ഇങ്ങനെ ചെയ്യാറുണ്ടെന്നും യുവതി ഡോക്ടർമാരോട് പറഞ്ഞു. ആമാശയത്തെ ചുറ്റിവരിഞ്ഞ നിലയിലാണ് മുടി ഉണ്ടായിരുന്നതെന്നും അൽപം ഭാഗം ചെറുകുടലിലേക്കും എത്തിയിരുന്നുവെന്നും ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയ ഡോക്ടർമാർ പറഞ്ഞു. കട്ടിയുള്ള ഒരു ഭക്ഷണവും കഴിക്കാൻ സാധിക്കാത്ത അവസ്ഥിയിലായിരുന്നു ഇവ&#x200d;ർ. ദ്രാവക രൂപത്തിലുള്ള ഭക്ഷണം കഴിക്കാൻ തുടങ്ങിയാൽ ഉടൻ തന്നെ ഛർദിക്കും. പിന്നീട് കഠിനമായ വയറുവേദനയും.</p>
<p>വിശദമായ പരിശോധനകൾക്ക് ശേഷമാണ് ശസ്ത്രക്രിയ നടത്തി ഡോക്ടർമാർ മുടി പുറത്തെടുത്തത്. ട്രൈക്കോഫാജിയ എന്നറിയപ്പെടുന്ന രോഗാവസ്ഥയുള്ളവരാണ് ഇത്തരത്തിൽ മുടി പൊട്ടിച്ചെടുത്ത് ഭക്ഷിക്കുന്നതെന്ന് ഡോക്ടർമാർ പറയുന്നു. ഭക്ഷിക്കുന്ന മുടി ആമാശയത്തിൽ അടിഞ്ഞുകൂടി ഛർദിയും വയറുവേദനയും പോലുള്ള പ്രശ്നങ്ങളുണ്ടാവും. ശസ്ത്രക്രിയക്ക് ശേഷം യുവതിയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/21-year-old-woman-has-two-kilos-of-hair-on-her-stomach-in-up-he-ate-his-own-hair-from-the-age-of-five.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കാറിടിച്ച് സ്ത്രീ കൊല്ലപ്പെട്ട സംഭവം; അറസ്റ്റിലായ ശിവസേന ഷിൻഡെ വിഭാഗം നേതാവിന് ജാമ്യം</title>
		<link>https://www.chandrikadaily.com/the-incident-where-a-woman-was-killed-by-a-car-arrested-shiv-sena-shinde-faction-leader-granted-bail.html</link>
					<comments>https://www.chandrikadaily.com/the-incident-where-a-woman-was-killed-by-a-car-arrested-shiv-sena-shinde-faction-leader-granted-bail.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 08 Jul 2024 14:15:20 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[car]]></category>
		<category><![CDATA[killed]]></category>
		<category><![CDATA[nda]]></category>
		<category><![CDATA[SHIVSENA]]></category>
		<category><![CDATA[woman]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=302150</guid>

					<description><![CDATA[പാൽഘർ ജില്ലയിലെ ഷി​ൻഡെ വിഭാഗം സേന ഡെപ്യൂട്ടി ലീഡറായ രാജേഷ് ഷായുടെ ഉടമസ്ഥതയിലുള്ള കാർ മകൻ മിഹിർ ഷായാണ് ഓടിച്ചിരുന്നതെന്നും ഇയാൾ മദ്യലഹരിയിലായിരുന്നെന്നുമാണ് ആരോപണം.]]></description>
										<content:encoded><![CDATA[<p>ബി.എം.ഡബ്ല്യു കാറിടിച്ച് സ്ത്രീ മരിച്ച സംഭവത്തിൽ ശിവസേന ഏക്നാഥ് ഷിൻഡെ വിഭാഗം നേതാവ് രാജേഷ് ഷാക്ക് ജാമ്യം. 15,000 രൂപയുടെ ബോണ്ടിലാണ് മുംബൈയിലെ കോടതി ജാമ്യം അനുവദിച്ചത്. പാൽഘർ ജില്ലയിലെ ഷി​ൻഡെ വിഭാഗം സേന ഡെപ്യൂട്ടി ലീഡറായ രാജേഷ് ഷായുടെ ഉടമസ്ഥതയിലുള്ള കാർ മകൻ മിഹിർ ഷായാണ് ഓടിച്ചിരുന്നതെന്നും ഇയാൾ മദ്യലഹരിയിലായിരുന്നെന്നുമാണ് ആരോപണം.</p>
<p>കാർ വേർളിയിൽ വെച്ച് സ്കൂട്ടർ യാത്രികരായ ദമ്പതികളെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ 45കാരിയായ കാവേരി നഖാവ മരിക്കുകയും ഭർത്താവ് പ്രദീപിന് പരിക്കേൽക്കുകയും ചെയ്തു. സംഭവത്തിന് പിന്നാലെ മിഹിർഷാ ഒളിവിൽ പോവുകയും അപകടം സമൂഹമാധ്യമങ്ങളിൽ വൻ പ്രതിഷേധത്തിനിടയാക്കുകയും ചെയ്തിരുന്നു. ഇതോടെ, സംഭവം നിർഭാഗ്യകരമാണെന്നും കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്നും നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരാണെന്നുമുള്ള പ്രതികരണവുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ രംഗത്തെത്തി.</p>
<p>ബാറിൽ നിന്നിറങ്ങിയ ശേഷമാണ് മിഹിർഷായും കൂട്ടുകാരും കാർ അമിതവേഗത്തിൽ ഓടിച്ചതെന്ന് സി.സി.ടി.വി ദൃശ്യങ്ങളിൽനിന്ന് വ്യക്തമായിരുന്നു. നാല് സുഹൃത്തുക്കൾക്കൊപ്പമാണ് മിഹിർ ഷാ ബാറിൽ എത്തിയതെന്ന് ബാറുടമ മൊഴി നൽകിയിട്ടുണ്ട്. പുലർച്ചെ 1.40ന് ബില്ലടച്ച ശേഷം അവിടെനിന്ന് തിരിച്ചെന്നും ബാറുടമ വ്യക്തമാക്കി. ബാർ വിട്ട് മണിക്കൂറുകൾക്കകമാണ് അപകടം.</p>
<p>പ്രതി മിഹിർ ഷായെ രക്ഷപ്പെടുത്താൻ സഹായിച്ചതിനായിരുന്നു പിതാവ് രാജേഷ് ഷായെ പൊലീസ് അറസ്റ്റ് ചെയ്തത്. അപകട സമയത്ത് കാറിൽ ഉണ്ടായിരുന്ന രാജേഷ് ഷായുടെ ഡ്രൈവർ രാജഋഷി ബിദാവത്തിനെയും അറസ്റ്റ് ചെയ്തിരുന്നു. മിഹിർഷായെ കണ്ടെത്താനായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുകയാണ് മുംബൈ പൊലീസ്.</p>
<p>അപകടത്തിൽ പ്രതിസ്ഥാനത്തുള്ളവരെല്ലാം വലിയ ആളുകളാണെന്നും അവർക്കെതിരെ നടപടിയെടുക്കാൻ ആരും തയാറാകില്ലെന്നും കൊല്ലപ്പെട്ട കാവേരിയുടെ ഭർത്താവ് പ്രദീപ് നഖാവ പൊട്ടിക്കരഞ്ഞുകൊണ്ട് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. &#8216;കാറിടിച്ചതും ഞാൻ ഇടത് വശത്തേക്ക് തെറിച്ചുവീണു. എന്നാൽ, പിന്നിലിരുന്ന കാവേരിയെ കാർ ഇടിച്ച് വലിച്ചിഴച്ചുകൊണ്ടുപോയി. പുലർച്ചെ 5.30ഓടെയായിരുന്നു സംഭവം. അപകടത്തിലുൾപ്പെട്ടവരെല്ലാം വലിയ ആളുകളാണ്. അവർക്കെതിരെ എനിക്ക് എന്തുചെയ്യാനാകും? എനിക്ക് രണ്ട് കുട്ടികളാണുള്ളത്. ഞങ്ങൾ അനുഭവിക്കേണ്ടിവരും ബാക്കി&#8217; -എന്നിങ്ങനെയായിരുന്നു പ്രദീപിന്റെ പ്രതികരണം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-incident-where-a-woman-was-killed-by-a-car-arrested-shiv-sena-shinde-faction-leader-granted-bail.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സ്ത്രീധനം നല്&#x200d;കിയില്ല; ഭര്&#x200d;ത്താവും കുടുംബവും ചേര്&#x200d;ന്ന് സ്ത്രീയെ തല്ലിക്കൊന്നു</title>
		<link>https://www.chandrikadaily.com/no-dowry-was-paid-the-woman-was-beaten-to-death-by-her-husband-and-family.html</link>
					<comments>https://www.chandrikadaily.com/no-dowry-was-paid-the-woman-was-beaten-to-death-by-her-husband-and-family.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 02 Apr 2024 06:19:18 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[beaten]]></category>
		<category><![CDATA[family]]></category>
		<category><![CDATA[husband]]></category>
		<category><![CDATA[No dowry]]></category>
		<category><![CDATA[woman]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=294276</guid>

					<description><![CDATA[കരിഷ്മ എന്ന യുവതിയെയാണ് ഭർത്താവ് വികാസും മാതാപിതാക്കളും സഹോദരങ്ങളും ചേർന്ന് കൊലപ്പെടുത്തിയത്.]]></description>
										<content:encoded><![CDATA[<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>ആഡംബര കാറും 21 ലക്ഷം രൂപയും സ്ത്രീധനമായി നൽകാത്തതിന് ഭർത്താവും കുടുംബവും ചേർന്ന് യുവതിയെ തല്ലിക്കൊന്നതായി പൊലീസ്. കരിഷ്മ എന്ന യുവതിയെയാണ് ഭർത്താവ് വികാസും മാതാപിതാക്കളും സഹോദരങ്ങളും ചേർന്ന് കൊലപ്പെടുത്തിയത്.</p>
<p>വികാസ്, പിതാവ് സോംപാൽ ഭാട്ടി, അമ്മ രാകേഷ്, സഹോദരി റിങ്കി, സഹോദരന്മാരായ സുനിൽ, അനിൽ എന്നിവർക്കെതിരെ കൊലപാതകത്തിന് കേസെടുത്തു. ഗ്രേറ്റർ നോയിഡയിലാണ് സംഭവം. സ്ത്രീധനനിരോധന നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്.</p>
</div>
</div>
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">2022 ഡിസംബറിലാണ് കരിഷ്മയും വികാസും വിവാഹിതരായത്. വിവാഹ സമയത്ത് നൽകിയതിലധികം സ്ത്രീധനം ആവശ്യപ്പെട്ട് വർഷങ്ങളായി യുവതിയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചുവെന്ന് കരിഷ്മയുടെ സഹോദരൻ ദീപക് പറഞ്ഞു. വിവാഹസമയത്ത് വരൻ്റെ കുടുംബത്തിന് 11 ലക്ഷം രൂപയുടെ സ്വർണവും ഒരു എസ്‌യുവിയും നൽകിയിരുന്നു. അതിന് പുറമെയാണ് ടൊയോട്ട ഫോർച്യൂണറും 21 ലക്ഷം രൂപയും ആവശ്യപ്പെട്ടതെന്ന് ദീപക് പറഞ്ഞു.</div>
</div>
<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>വികാസിനും കരിഷ്മയ്ക്കും ഒരു പെൺകുഞ്ഞുണ്ട്. കുഞ്ഞുണ്ടായ ശേഷം പീഡനം കൂടുതൽ വഷളാവുകയായിരുന്നു. പല തവണ രണ്ട് കുടുംബങ്ങളും തങ്ങളുടെ അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കാൻ ശ്രമിച്ചിരുന്നു. അതിന്റെ ഭാ​ഗമായി കരിഷ്മയുടെ കുടുംബം 10 ലക്ഷം രൂപ നൽകിയെങ്കിലും പീഡനം അവസാനിച്ചില്ലെന്ന് ദീപക് ആരോപിച്ചു. വികാസും പിതാവും അറസ്റ്റിലായി. കേസിലെ മറ്റ് പ്രതികൾക്കായി പൊലീസ് തിരച്ചിൽ തുടരുകയാണ്.</p>
</div>
</div>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/no-dowry-was-paid-the-woman-was-beaten-to-death-by-her-husband-and-family.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കുളിമുറിയുടെ ചുമര്&#x200d; ഇടിഞ്ഞുവീണ് സ്ത്രീ മരിച്ചു</title>
		<link>https://www.chandrikadaily.com/the-woman-died-after-the-bathroom-wall-collapsed.html</link>
					<comments>https://www.chandrikadaily.com/the-woman-died-after-the-bathroom-wall-collapsed.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 09 Oct 2023 03:17:45 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[local]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Women]]></category>
		<category><![CDATA[BATHRROM]]></category>
		<category><![CDATA[collapsed]]></category>
		<category><![CDATA[died]]></category>
		<category><![CDATA[woman]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=278450</guid>

					<description><![CDATA[ഞായറാഴ്ച പതിനൊന്നരയോടെയാണ് സംഭവം.]]></description>
										<content:encoded><![CDATA[<p>വീടിനുസമീപത്തെ കുളിമുറിയുടെ ചുമരിടിഞ്ഞുവീണ് പരിക്കേറ്റ സ്ത്രീ മരിച്ചു . കൊട്ടേക്കാട് പ്ലാങ്കാട് എസ്. സുജാത (51) ആണ് മരിച്ചത്. അവിവാഹിതയാണ്. ഞായറാഴ്ച പതിനൊന്നരയോടെയാണ് സംഭവം. സുജാതയും അമ്മ ശാന്തയും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. വീട്ടില്&#x200d;നിന്ന് പുറത്തിറങ്ങിയ സുജാത കുളിമുറിക്കു സമീപത്തെത്തിയപ്പോള്&#x200d; ചുമരിന്റെ ഒരുഭാഗം ഇടിഞ്ഞ് ശരീരത്ത് പതിക്കുകയായിരുന്നു.</p>
<p>ശബ്ദംകേട്ട് ഓടിയെത്തിയ അമ്മ ശാന്തയും സമീപവാസികളും ചുമരിടിഞ്ഞുവീണ ഭാഗത്തെ സിമന്റ് കട്ടകള്&#x200d; നീക്കി ആളെ പുറത്തെടുത്തു. ഗുരുതരമായി പരിക്കേറ്റ സുജാതയെ ജില്ലാ ആശുപത്രിയില്&#x200d; എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ജില്ലാആശുപത്രി മോര്&#x200d;ച്ചറിയില്&#x200d;. തിങ്കളാഴ്ച പോസ്റ്റുമോര്&#x200d;ട്ടത്തിനുശേഷം ബന്ധുക്കള്&#x200d;ക്ക് കൈമാറും.</p>
<p>അച്ഛന്&#x200d;: പരേതനായ സഹദേവന്&#x200d;. സഹോദരങ്ങള്&#x200d;: പുഷ്പം, പത്മ, ഗുരുവായൂരപ്പന്&#x200d;, കുമാരന്&#x200d;.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-woman-died-after-the-bathroom-wall-collapsed.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തലശ്ശേരി-കുടക് ചുരത്തില്&#x200d; നാല് കഷണങ്ങളാക്കി പെട്ടിക്കുള്ളില്&#x200d; സ്ത്രീയുടെ മൃതദേഹം</title>
		<link>https://www.chandrikadaily.com/body-of-woman-cut-into-four-pieces-in-box-at-thalassery-kudak-pass.html</link>
					<comments>https://www.chandrikadaily.com/body-of-woman-cut-into-four-pieces-in-box-at-thalassery-kudak-pass.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 18 Sep 2023 13:11:42 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[Women]]></category>
		<category><![CDATA[box]]></category>
		<category><![CDATA[deadbody]]></category>
		<category><![CDATA[Thalassery]]></category>
		<category><![CDATA[woman]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=275160</guid>

					<description><![CDATA[രണ്ടാഴ്ച പഴക്കമുണ്ടെന്നാണു പ്രാഥമിക നിഗമനം.]]></description>
										<content:encoded><![CDATA[<p>തലശേരി-കുടക് അന്തര്&#x200d;സംസ്ഥാന പാതയില്&#x200d; അഴുകിയ നിലയില്&#x200d; സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. 18-19 വയസ്സുള്ള യുവതിയുടെ മൃതദേഹം മടക്കിക്കൂട്ടി പെട്ടിയില്&#x200d; ഉപേക്ഷിച്ച നിലയിലായിരുന്നു. രണ്ടാഴ്ച പഴക്കമുണ്ടെന്നാണു പ്രാഥമിക നിഗമനം. വിരാജ്‌പേട്ട പൊലീസ് അന്വേഷണം തുടങ്ങി. മാക്കൂട്ടം പെരുമ്പാടി ചുരത്തില്&#x200d; റോഡിനു സമീപമായിരുന്നു മൃതദേഹം ഉപേക്ഷിച്ചത്.</p>
<p>കേരള അതിര്&#x200d;ത്തിയായ കൂട്ടുപുഴയില്&#x200d;നിന്ന് 17 കി.മീ മാറി ഓട്ടക്കൊല്ലിക്കു സമീപമാണു മൃതദേഹമടങ്ങിയ നീല ബ്രീഫ് കേസ് കണ്ടെത്തിയതെന്നു പൊലീസ് പറഞ്ഞു. ഇന്&#x200d;ക്വസ്റ്റ് നടത്തി മൃതദേഹാവശിഷ്ടങ്ങള്&#x200d; മോര്&#x200d;ച്ചറിയിലേക്കു മാറ്റി. അമേരിക്കയില്&#x200d;നിന്നുള്ള പുതിയ സ്യൂട്ട് കേസിലാണ് മൃതദേഹം ഉണ്ടായിരുന്നത്. ഇതിനൊപ്പമുണ്ടായിരുന്ന ചുരിദാര്&#x200d; സൂചനയായി കണക്കാക്കിയാണ് അന്വേഷണം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/body-of-woman-cut-into-four-pieces-in-box-at-thalassery-kudak-pass.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
