<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>women letter to vajpayee &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/women-letter-to-vajpayee/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Fri, 29 Sep 2017 12:54:34 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>women letter to vajpayee &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>യു.പി തെരഞ്ഞെടുപ്പ്; വാജ്‌പെയ്‌യുടെ പേര് വോട്ടര്‍ പട്ടികയില്‍ നിന്നും നീക്കി</title>
		<link>https://www.chandrikadaily.com/atal-bihari-vajpayees-name-removed-from-lucknow-voter-list-here-is-why.html</link>
					<comments>https://www.chandrikadaily.com/atal-bihari-vajpayees-name-removed-from-lucknow-voter-list-here-is-why.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 29 Sep 2017 12:36:41 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[up election]]></category>
		<category><![CDATA[vajpayee]]></category>
		<category><![CDATA[women letter to vajpayee]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=45773</guid>

					<description><![CDATA[ലക്‌നൗ: യുപി മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മുന്‍ പ്രധാനമന്ത്രി അഡല്‍ ബിഹാരി വാജ്‌പെയ്‌യുടെ പേര് വോട്ടര്‍ പട്ടികയില്‍ നിന്നും നീക്കി. ഏറെക്കാലമായി രാഷ്ട്രീയത്തില്‍ സജീവമല്ലാത്തതിനെ തുടര്‍ന്നാണ് അദ്ദേഹത്തിന്റെ പേര് വോട്ടര്‍ പട്ടികയില്‍ നിന്നും നീക്കം ചെയ്തിരിക്കുന്നത്. ഇതോടെ വരാനിരിക്കുന്ന യുപി മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന് വോട്ടുരേഖപ്പെടുത്താന്‍ സാധിക്കില്ല. ലക്‌നൗവിലെ ബാബു ബനാറസി ദാസ് വാര്‍ഡിലുള്‍പ്പെടുന്നയാളാണ് വാജ്‌പെയ്. 2004ലെ ലോക്‌സഭാതെരഞ്ഞെടുപ്പിലാണ് അദ്ദേഹം അവസാനമായി വോട്ട് രേഖപ്പെടുത്തിയത്. മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ അദ്ദേഹം അവസാനമായി വോട്ട് ചെയ്തത് 2000ത്തിലാണ്. അദ്ദേഹം പത്തുവര്‍ഷത്തോളമായി [&#8230;]]]></description>
										<content:encoded><![CDATA[<p>ലക്‌നൗ: യുപി മുനിസിപ്പല്&#x200d; തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മുന്&#x200d; പ്രധാനമന്ത്രി അഡല്&#x200d; ബിഹാരി വാജ്‌പെയ്‌യുടെ പേര് വോട്ടര്&#x200d; പട്ടികയില്&#x200d; നിന്നും നീക്കി. ഏറെക്കാലമായി രാഷ്ട്രീയത്തില്&#x200d; സജീവമല്ലാത്തതിനെ തുടര്&#x200d;ന്നാണ് അദ്ദേഹത്തിന്റെ പേര് വോട്ടര്&#x200d; പട്ടികയില്&#x200d; നിന്നും നീക്കം ചെയ്തിരിക്കുന്നത്. ഇതോടെ വരാനിരിക്കുന്ന യുപി മുനിസിപ്പല്&#x200d; തെരഞ്ഞെടുപ്പില്&#x200d; അദ്ദേഹത്തിന് വോട്ടുരേഖപ്പെടുത്താന്&#x200d; സാധിക്കില്ല.<br />
ലക്‌നൗവിലെ ബാബു ബനാറസി ദാസ് വാര്&#x200d;ഡിലുള്&#x200d;പ്പെടുന്നയാളാണ് വാജ്‌പെയ്. 2004ലെ ലോക്‌സഭാതെരഞ്ഞെടുപ്പിലാണ് അദ്ദേഹം അവസാനമായി വോട്ട് രേഖപ്പെടുത്തിയത്. മുനിസിപ്പല്&#x200d; തെരഞ്ഞെടുപ്പില്&#x200d; അദ്ദേഹം അവസാനമായി വോട്ട് ചെയ്തത് 2000ത്തിലാണ്.<br />
അദ്ദേഹം പത്തുവര്&#x200d;ഷത്തോളമായി സ്വന്തം സ്ഥലം സന്ദര്&#x200d;ശിച്ചിട്ട്. ഏറെക്കാലമായി രാഷ്ട്രീയ പ്രവര്&#x200d;ത്തനങ്ങളില്&#x200d; നിന്നും വിട്ടുനിന്നതാണ് അദ്ദേഹത്തിന്റെ പേര് നീക്കം ചെയ്യാന്&#x200d; കാരണമെന്ന് സോണല്&#x200d; ഓഫീസര്&#x200d; കുമാര്&#x200d; സിങ് പറഞ്ഞു. ആരോഗ്യപരമായ കാരണങ്ങളാല്&#x200d; അദ്ദേഹം ഡല്&#x200d;ഹിയിലേക്ക് മാറിത്താമസിക്കുകയായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/atal-bihari-vajpayees-name-removed-from-lucknow-voter-list-here-is-why.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ലൈംഗിക പീഡനത്തിന് ഗുര്‍മീത് സിങ്  &#8216;കൂട്ടുപിടിച്ചത്&#8217; ഭഗവാന്‍ കൃഷ്ണനെ</title>
		<link>https://www.chandrikadaily.com/guru-rahim-allegedly-dresses-up-as-lord-vishnu-gets-fir-registered-against-him.html</link>
					<comments>https://www.chandrikadaily.com/guru-rahim-allegedly-dresses-up-as-lord-vishnu-gets-fir-registered-against-him.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 26 Aug 2017 18:15:28 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[gurmeet ram rahim singh]]></category>
		<category><![CDATA[gurmeeth ram raheem case]]></category>
		<category><![CDATA[vajpayee]]></category>
		<category><![CDATA[women letter to vajpayee]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=41876</guid>

					<description><![CDATA[ഛണ്ഡീഗഡ്: ഭക്തരെ ലൈംഗികമായി ചൂഷണം ചെയ്യുന്നതിന് ഗൂര്‍മീത് ഉപയോഗിച്ചത് ഹൈന്ദവ ആരാധനാമൂര്‍ത്തിയായ ശ്രീകൃഷ്ണന്റെ കഥകളെ. പീഡനത്തിനിരയായ യുവതി മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിക്കും അന്നത്തെ പഞ്ചാബ് &#8211; ഹരിയാനാ ചീഫ് ജസ്റ്റിസിനും അയച്ച കത്തിലാണ് ഇതേക്കുറിച്ച് പരാമര്‍ശിക്കുന്നത്. ലൈംഗിക പീഡനക്കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ ദേരാ സച്ചാ സൗദാ തലവന്‍ ഗുര്‍മീത് റാം റഹിമിനെതിരായ അന്വേഷണത്തിലേക്ക് വഴി തുറന്നത് 2002ല്‍ തന്റെ പേരോ മറ്റ് വിവരങ്ങളോ വെളിപ്പെടുത്താതെ യുവതി അയച്ച ഈ കത്തായിരുന്നു. കത്തിലെ വാക്കുകള്‍ ഇങ്ങനെ: [&#8230;]]]></description>
										<content:encoded><![CDATA[<p>ഛണ്ഡീഗഡ്: ഭക്തരെ ലൈംഗികമായി ചൂഷണം ചെയ്യുന്നതിന് ഗൂര്&#x200d;മീത് ഉപയോഗിച്ചത് ഹൈന്ദവ ആരാധനാമൂര്&#x200d;ത്തിയായ ശ്രീകൃഷ്ണന്റെ കഥകളെ. പീഡനത്തിനിരയായ യുവതി മുന്&#x200d; പ്രധാനമന്ത്രി അടല്&#x200d; ബിഹാരി വാജ്‌പേയിക്കും അന്നത്തെ പഞ്ചാബ് &#8211; ഹരിയാനാ ചീഫ് ജസ്റ്റിസിനും അയച്ച കത്തിലാണ് ഇതേക്കുറിച്ച് പരാമര്&#x200d;ശിക്കുന്നത്. ലൈംഗിക പീഡനക്കേസില്&#x200d; കുറ്റക്കാരനെന്ന് കണ്ടെത്തിയ ദേരാ സച്ചാ സൗദാ തലവന്&#x200d; ഗുര്&#x200d;മീത് റാം റഹിമിനെതിരായ അന്വേഷണത്തിലേക്ക് വഴി തുറന്നത് 2002ല്&#x200d; തന്റെ പേരോ മറ്റ് വിവരങ്ങളോ വെളിപ്പെടുത്താതെ യുവതി അയച്ച ഈ കത്തായിരുന്നു.</p>
<div id="attachment_41879" style="width: 369px" class="wp-caption alignnone"><img aria-describedby="caption-attachment-41879" loading="lazy" class="wp-image-41879 size-full" src="https://www.chandrikadaily.com/wp-content/uploads/2017/08/Master.jpg" alt="master" width="359" height="431" srcset="https://www.chandrikadaily.com/wp-content/uploads/2017/08/Master.jpg 359w, https://www.chandrikadaily.com/wp-content/uploads/2017/08/Master-250x300.jpg 250w, https://www.chandrikadaily.com/wp-content/uploads/2017/08/Master-350x420.jpg 350w" sizes="(max-width: 359px) 100vw, 359px" /><p id="caption-attachment-41879" class="wp-caption-text">യുവതി അയച്ച കത്ത്</p></div>
<p><strong>കത്തിലെ വാക്കുകള്&#x200d; ഇങ്ങനെ:</strong></p>
<p>&#8221;ഗുര്&#x200d;മീത് റാം റഹിമിന്റെ അടുത്ത അനുയായികളായിരുന്നു തന്റെ കുടുംബം. ആ നിലയിലാണ് താന്&#x200d; സന്യാസിനിയായി ആശ്രമത്തില്&#x200d; എത്തിയത്. ദേരാ സിര്&#x200d;സയിലെ ആദ്യ രണ്ടു വര്&#x200d;ഷത്തെ ജീവിതം തന്നില്&#x200d; വലിയ മതിപ്പുണ്ടാക്കി. വലിയ ആദരവോടെയാണ് ദേരാ തലവനെ കണ്ടിരുന്നത്. മാഹാരാജ് ജി എന്നാണ് അദ്ദേഹത്തെ വിളിച്ചിരുന്നത്. ഒരു ദിവസം അദ്ദേഹം തന്നെ ഗുഫ(ഭൂഗര്&#x200d;ഭ വസതി)യിലേക്ക് വിളിപ്പിച്ചു. സമയം രാത്രി 10 മണിയായിരുന്നു. ഗുഫയിലേക്ക് കടക്കുമ്പോള്&#x200d; മഹാരാജ് ബെഡില്&#x200d; ഇരിക്കുന്നതാണ് കണ്ടത്. കൈയില്&#x200d; റിമോട്ടുമായി അശ്ലീല സിനിമ കണ്ടുകൊണ്ടിരിക്കുകയായിരുന്നു അദ്ദേഹം. തലയിണയുടെ ചുവട്ടില്&#x200d; ഒരു റിവോള്&#x200d;വറും ഉണ്ടായിരുന്നു. വലിയ ഞെട്ടലാണ് ആ കാഴ്ച തന്നിലുണ്ടാക്കിയത്. ഇതുപോലൊരു രീതിയില്&#x200d; ഒരിക്കലും മഹാരാജിനെ കാണുമെന്ന് ധരിച്ചിരുന്നില്ല. അടുത്തിരിക്കാന്&#x200d; ക്ഷണിച്ച അദ്ദേഹം ഏറ്റവും ഇഷ്ടപ്പെട്ട സന്യാസിനി പട്ടം നിങ്ങള്&#x200d;ക്ക് സമ്മാനിക്കാന്&#x200d; പോകുകയാണെന്ന് അറിയിച്ചു.</p>
<p>എന്നാല്&#x200d; അദ്ദേഹത്തിന്റെ ചേഷ്ടകള്&#x200d; എന്നില്&#x200d; നീരസമുണ്ടാക്കി. അടുത്തിരിക്കാന്&#x200d; വിസമ്മതം പ്രകടിപ്പിച്ചു. താന്&#x200d; ദൈവം തന്നെയാണെന്നായിരുന്നു ഗുര്&#x200d;മീതിന്റെ പ്രതികരണം. ദൈവങ്ങള്&#x200d; ഇതുപോലുള്ള പ്രവൃത്തികള്&#x200d; ചെയ്യുമോ എന്ന ചോദ്യത്തിന്, എന്താണ് സംശയമെന്നായിരുന്നു മറുപടി. ഇത് പുതിയ കാര്യമൊന്നുമല്ല. കഴിഞ്ഞ അഞ്ചു വര്&#x200d;ഷമായി നടന്നുകൊണ്ടിരിക്കുന്നതു തന്നെയാണ്. ഭഗവാന്&#x200d; കൃഷ്ണന് ദിവസവും മാറിമാറി പ്രണയിക്കാന്&#x200d; 360 ഗോപികമാര്&#x200d; ഉണ്ടായിരുന്നു. എന്നിട്ടും കൃഷ്ണനെ ജനം ദൈവമായി ആരാധിക്കുന്നില്ലേ&#8230;<br />
നിഷേധം തുടര്&#x200d;ന്നതോടെ ആശ്രമത്തിനു പുറത്തെറിയുമെന്നും കുടുംബത്തെ ഒന്നടങ്കം ഇല്ലാതാക്കുമെന്നും ഭീഷണിപ്പെടുത്തി. ഒടുവില്&#x200d; വഴങ്ങേണ്ടിവന്നു. തുടര്&#x200d;ന്നുള്ള മൂന്നു വര്&#x200d;ഷം ദേരാ തലവന്റെ പീഡനം തുടര്&#x200d;ന്നു. താന്&#x200d; മാത്രമല്ല, ആശ്രമത്തിലെ പല സന്യാസിനികളും ഇത്തരത്തില്&#x200d; പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്.</p>
<p>തിരിച്ചറിഞ്ഞാല്&#x200d; കൊല്ലപ്പെടുമെന്ന ഭയമുള്ളതിനാലാണ് കത്തില്&#x200d; പേരു പറയാത്തത്. ദേരാ ആശ്രമത്തിലെ സന്യാസിനികളെ ആത്മവിശ്വാസത്തിലെടുക്കാന്&#x200d; കഴിഞ്ഞാല്&#x200d; നിയമത്തിനു മുന്നില്&#x200d; അവര്&#x200d; എല്ലാം തുറന്നുപറയും. മെഡിക്കല്&#x200d; പരിശോധനക്ക് വിധേയരാക്കിയാല്&#x200d; ഞങ്ങളില്&#x200d; എത്രപേര്&#x200d; ഇപ്പോഴും കന്യകമാരായിട്ടുണ്ട് എന്ന് കണ്ടെത്താം. 30-40 സ്ത്രീകളെങ്കിലും ഇത്തരം പീഡനങ്ങളെതുടര്&#x200d;ന്ന് ജീവഭയം നേരിടുന്നവരാണെന്ന് പറഞ്ഞുകൊണ്ടാണ് കത്ത് അവസാനിക്കുന്നത്.</p>
<p>കത്തിന്റെ അടിസ്ഥാനത്തില്&#x200d; പഞ്ചാബ് -ഹരിയാന ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് ആദര്&#x200d;ശ് കുമാര്&#x200d; ഗോയല്&#x200d; 2002 സെപ്തംബര്&#x200d; മൂന്നിന് സ്വയമേവ കേസെടുക്കുകയും അന്വേഷണത്തിന് ഉത്തരവിടുകയുമായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/guru-rahim-allegedly-dresses-up-as-lord-vishnu-gets-fir-registered-against-him.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
