<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>womens &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/womens/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 30 Oct 2025 11:04:44 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>womens &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>വനിതാ ലോകകപ്പ്: രണ്ടാം സെമിയില്‍ ഓസ്‌ട്രേലിയയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി</title>
		<link>https://www.chandrikadaily.com/womens-world-cup-australia-loses-first-wicket-in-second-semi-final.html</link>
					<comments>https://www.chandrikadaily.com/womens-world-cup-australia-loses-first-wicket-in-second-semi-final.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Thu, 30 Oct 2025 11:04:13 +0000</pubDate>
				<category><![CDATA[Sports]]></category>
		<category><![CDATA[australia]]></category>
		<category><![CDATA[cricket world cup]]></category>
		<category><![CDATA[India]]></category>
		<category><![CDATA[womens]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=361120</guid>

					<description><![CDATA[മുംബൈ: വനിതാ ഏകദിന ലോകകപ്പിലെ രണ്ടാം സെമി ഫൈനലിൽ ഇന്ത്യ ഇന്ന് ഓസ്ട്രേലിയയെ നേരിടുകയാണ്. ടോസ് നേടിയ ഓസീസ് ക്യാപ്റ്റൻ ആദ്യം ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. റണ്ണൊഴുകുന്ന പിച്ചിൽ ആദ്യം ബാറ്റ് ചെയ്തു കൂറ്റൻ സ്കോർ ഉയർത്തുകയാണ് ഓസ്‌ട്രേലിയയുടെ ലക്ഷ്യം. ഒടുവിൽ വിവരം ലഭിക്കുമ്പോൾ 7.2 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 55/1 റൺസാണ് ഓസീസ് നേടിയത്. ഓപ്പണർ ഫീബി ലിച്ചിഫൈഡ് (25 പന്തിൽ 34) തകർപ്പൻ തുടക്കമാണ് ഓസീസിന് സമ്മാനിച്ചത്. രണ്ട് റൺസെടുത്ത് നിൽക്കെ ഓസീസ് ക്യാപ്റ്റൻ [&#8230;]]]></description>
										<content:encoded><![CDATA[<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>മുംബൈ: വനിതാ ഏകദിന ലോകകപ്പിലെ രണ്ടാം സെമി ഫൈനലിൽ ഇന്ത്യ ഇന്ന് ഓസ്ട്രേലിയയെ നേരിടുകയാണ്. ടോസ് നേടിയ ഓസീസ് ക്യാപ്റ്റൻ ആദ്യം ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. റണ്ണൊഴുകുന്ന പിച്ചിൽ ആദ്യം ബാറ്റ് ചെയ്തു കൂറ്റൻ സ്കോർ ഉയർത്തുകയാണ് ഓസ്‌ട്രേലിയയുടെ ലക്ഷ്യം. ഒടുവിൽ വിവരം ലഭിക്കുമ്പോൾ 7.2 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 55/1 റൺസാണ് ഓസീസ് നേടിയത്. ഓപ്പണർ ഫീബി ലിച്ചിഫൈഡ് (25 പന്തിൽ 34) തകർപ്പൻ തുടക്കമാണ് ഓസീസിന് സമ്മാനിച്ചത്.</p>
</div>
</div>
</div>
<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>രണ്ട് റൺസെടുത്ത് നിൽക്കെ ഓസീസ് ക്യാപ്റ്റൻ അലിസ ഹീലിയുടെ അനായാസ ക്യാച്ച് ഹർമൻപ്രീത് സിങ് നിലത്തിട്ടിരുന്നു. പിന്നാലെ ഓസീസ് ഓപ്പണർമാർ തകർത്തടിക്കുന്നതാണ് കണ്ടത്. മഴ കളി തടസപ്പെടുത്തുന്നതിന് തൊട്ടു മുൻപായി ഓസ്ട്രേലിയയ്ക്ക് ഒരു വിക്കറ്റ് നഷ്ടമായി. അഞ്ച് റൺസെടുത്ത അലിസ ഹീലിയെ ക്രാന്തി ഗൗഡ ക്ലീൻ ബൗൾഡാക്കി.</p>
<p>പിന്നാലെ എല്ലിസ് പെറിയെ രേണുക സിങ് താക്കൂർ വിക്കറ്റിന് മുന്നിൽ കുടുക്കിയെങ്കിലും റിവ്യൂവിൽ പന്ത് ലെഗ് സ്റ്റംപിന് പുറത്തേക്കാണ് പോകുന്നതെന്ന് വ്യക്തമായി. ഇതോടെ അംപയർ ഔട്ട് വിധിച്ച തീരുമാനം പിൻവലിച്ചു.</p>
<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>തെളിഞ്ഞ ആകാശമാണ് നവി മുംബൈയിലെ ഡി.വൈ പാട്ടീൽ സ്റ്റേഡിയത്തിൽ ഇപ്പോഴുള്ളത്. റണ്ണൊഴുകുന്ന പിച്ചിൻ്റെ ആനുകൂല്യം മുതലെടുക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ഓസീസ് ക്യാപ്റ്റൻ അലിസ ഹീലി ടോസിന് ശേഷം പറഞ്ഞു.</p>
</div>
</div>
</div>
</div>
</div>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/womens-world-cup-australia-loses-first-wicket-in-second-semi-final.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ദു​ബൈ കെ.​എം.​സി.​സി മ​ല​പ്പു​റം ജി​ല്ല വ​നി​ത വി​ങ് രൂ​പ​വ​ത്​​ക​രി​ച്ചു</title>
		<link>https://www.chandrikadaily.com/dubai-kmcc-malappuram-district-womens-wing-formed.html</link>
					<comments>https://www.chandrikadaily.com/dubai-kmcc-malappuram-district-womens-wing-formed.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 06 Feb 2025 01:25:13 +0000</pubDate>
				<category><![CDATA[gulf]]></category>
		<category><![CDATA[News]]></category>
		<category><![CDATA[dubai kmcc]]></category>
		<category><![CDATA[womens]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=328851</guid>

					<description><![CDATA[ദു​ബൈ കെ.​എം.​സി.​സി സം​സ്ഥാ​ന പ്ര​സി​ഡ​ന്&#x200d;റ്​ ഡോ. ​അ​ൻ​വ​ർ അ​മീ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.]]></description>
										<content:encoded><![CDATA[<p>ദു​ബൈ കെ.​എം.​സി.​സി മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി​യു​ടെ കീ​ഴി​ൽ പ്ര​ഥ​മ ജി​ല്ല വ​നി​താ വി​ങ്​ രൂ​പ​വ​ത്​​ക​രി​ച്ചു. കെ.​എം.​സി.​സി ആ​സ്ഥാ​ന​ത്ത് മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ‘ഹ​രി​തം’ വ​നി​ത സം​ഗ​മ​ത്തി​ൽ പ്ര​ഥ​മ ക​മ്മി​റ്റി​യു​ടെ മു​ഖ്യ​ര​ക്ഷാ​ധി​കാ​രി​യാ​യി ശം​സു​ന്നീ​സ ശം​സു​ദ്ദീ​ൻ, ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​ങ്ങ​ളാ​യി സ​ഫി​യ മൊ​യ്തീ​ൻ, സ​ജ്ന അ​ൻ​വ​ർ ന​ഹ, ഹ​വ്വാ​വു​മ്മ അ​ബ്ദു​സ്സ​മ​ദ്, മി​ന്ന​ത്ത് അ​ൻ​വ​ർ അ​മീ​ൻ, ന​സീ​മ അ​സ്&#x200d;ലം, മും​താ​സ് യാ​ഹു​മോ​ൻ, റെ​ജു​ല ബാ​ബു എ​ട​ക്കു​ളം, സ​ക്കീ​ന മൊ​യ്തീ​ൻ, ഷീ​ജാ​ബി അ​സൈ​നാ​ർ, റ​സീ​ന റ​ഷീ​ദ്, കു​ഞ്ഞി​ബീ​വി കെ.​പി.​പി ത​ങ്ങ​ൾ, സ​ഫാ​ന ഷം​ന എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.</p>
<p>ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യി ഹ​സ്ന സ​ലാ​ഹ് (പ്ര​സി.), ബി.​കെ. സീ​ന​ത്ത് (ജ​ന. സെ​ക്ര.), മു​ബ​ഷി​റ മു​സ്ത​ഫ (ട്ര​ഷ.), വൈ​സ് പ്ര​സി​ഡ​ന്&#x200d;റു​മാ​രാ​യി ജു​മാ​ന ജ​സീ​ർ, ബാ​സി​ല ബാ​വ​ക്കു​ട്ടി, സ​ലീ​ന മു​ഹ​മ്മ​ദ്, സ​ബീ​ല നൗ​ഷാ​ദ്, റം​ഷീ​ദ താ​ജു​ദ്ദീ​ൻ, ഷ​ബ്നം, ദി​ൽ​ഷാ​ന, ഫാ​ത്തി​മ റ​ഈ​സ, മു​ബ​ഷി​റ ക​ല്ലാ​യി, സെ​ക്ര​ട്ട​റി​മാ​രാ​യി ഷ​ഹ​ല റാ​ഷി​ദ്, റി​ൻ​ഷി ഷ​മീ​ർ, വി.​പി. ഷ​റീ​ന, ഷ​ഹാ​ന പെ​രു​മ്പ​ള്ളി, ജം​ഷി സ​ലീം, ജു​മാ​ന ഹ​സീ​ൻ, ടി.​കെ. ബു​ഷ്റ, ആ​യി​ഷ ഷി​ബ്ന, ആ​യി​ഷ ഷ​മീ​ന എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.</p>
<p>ദു​ബൈ കെ.​എം.​സി.​സി സം​സ്ഥാ​ന പ്ര​സി​ഡ​ന്&#x200d;റ്​ ഡോ. ​അ​ൻ​വ​ർ അ​മീ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ല പ്ര​സി​ഡ​ന്&#x200d;റ്​ സി​ദ്ദീ​ഖ് കാ​ലൊ​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.</p>
<p>അ​ഡ്വ. റു​മൈ​സ റ​ഫീ​ഖ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഡോ. ​ഫാ​ത്തി​മ ശു​ക്കൂ​ർ, സ​ഫി​യ മൊ​യ്തീ​ൻ, റീ​ന ടീ​ച്ച​ർ, ന​ജ്മ സാ​ജി​ദ്, ഷ​ഫാ​ന, ദു​ബൈ കെ.​എം.​സി.​സി സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ ചെ​മ്മു​ക്ക​ൻ യാ​ഹു​മോ​ൻ, കെ.​പി.​എ. സ​ലാം, പി.​വി. നാ​സ​ർ, ബാ​ബു എ​ട​ക്കു​ളം എ​ന്നി​വ​ർ സം​സാ​രി​ച്ചു. ദു​ബൈ കെ.​എം.​സി.​സി വ​നി​ത വി​ങ്​ സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ൾ സം​ബ​ന്ധി​ച്ചു.ജി​ല്ല ഭാ​ര​വാ​ഹി​ക​ളാ​യ ക​രീം കാ​ല​ടി, സ​ക്കീ​ര്&#x200d; പാ​ല​ത്തി​ങ്ങ​ൽ, ഷി​ഹാ​ബ് ഏ​റ​നാ​ട്, മു​ജീ​ബ് കോ​ട്ട​ക്ക​ൽ, മൊ​യ്തീ​ൻ പൊ​ന്നാ​നി, ല​ത്തീ​ഫ് തെ​ക്ക​ഞ്ചേ​രി, നാ​സ​ർ എ​ട​പ്പ​റ്റ, ന​ജ്മു​ദ്ദീ​ൻ മ​ല​പ്പു​റം, മു​സ്ത​ഫ ആ​ട്ടീ​രി, ഇ​ക്ബാ​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്&#x200d;കി.</p>
<p>സം​ഗ​മ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ കി​ഡ്സ് കോ​ർ​ണ​ർ ജി​ല്ല സെ​ക്ര​ട്ട​റി ഷ​രീ​ഫ് മ​ല​ബാ​റി​ന്&#x200d;റെ നേ​തൃ​ത്വ​ത്തി​ല്&#x200d; ജാ​ഫ​ർ പു​ൽ​പ​റ്റ, നി​ഷാ​ദ് പു​ൽ​പാ​ട​ൻ എ​ന്നി​വ​ര്&#x200d; നി​യ​ന്ത്രി​ച്ചു. ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​പി. നൗ​ഫ​ൽ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ സി.​വി. അ​ഷ്റ​ഫ് ന​ന്ദി​യും പ​റ​ഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/dubai-kmcc-malappuram-district-womens-wing-formed.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സൗഹൃദം സ്ഥാപിച്ച് സയനൈഡ് കലക്കിയ പാനിയം നല്&#x200d;കി കൊലപ്പെടുത്തും; ആന്ധ്രയേ വിറപ്പിച്ച സീരിയല്&#x200d; കില്ലര്&#x200d; സ്ത്രീകള്&#x200d; അറസ്റ്റില്&#x200d;</title>
		<link>https://www.chandrikadaily.com/befriended-and-killed-by-drinking-cyanide-serial-killer-women-arrested-in-andhra-pradesh.html</link>
					<comments>https://www.chandrikadaily.com/befriended-and-killed-by-drinking-cyanide-serial-killer-women-arrested-in-andhra-pradesh.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sat, 07 Sep 2024 06:14:38 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[MURDER]]></category>
		<category><![CDATA[theft]]></category>
		<category><![CDATA[womens]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=308669</guid>

					<description><![CDATA[മൂന്ന് സ്ത്രീകളും ഒരുപുരുഷനുമുള്&#x200d;പ്പെടെ നാലുപേരെ കൊലപ്പെടുത്തിയതായി ഇവർ പൊലീസിനോട് സമ്മതിച്ചു]]></description>
										<content:encoded><![CDATA[<p>അപരിചിതരുമായി സൗഹൃദം സ്ഥാപിച്ച്, സയനൈഡ് കലര്&#x200d;ത്തിയ പാനിയം നല്&#x200d;കി കൊലപ്പെടുത്തി വിലപിടിപ്പുള്ള വസ്തുക്കള്&#x200d; മോഷ്ടിക്കുന്ന മൂന്ന് സ്ത്രീകൾ പിടിയിൽ. പൊലീസ് &#8216;സീരിയൽ കില്ലേർസ്&#8217; എന്ന് വിശേഷിപ്പിക്കുന്ന മുനഗപ്പ സ്വദേശിയായ രജനി (40) മഡിയാല സ്വദേശിയായ വെങ്കട്ടേശ്വരി (32), ഗുല്&#x200d;റ സ്വദേശിയായ രമണമ്മ (60) എന്നിവരെയാണ് ആന്ധ്രാപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്ന് സ്ത്രീകളും ഒരുപുരുഷനുമുള്&#x200d;പ്പെടെ നാലുപേരെ കൊലപ്പെടുത്തിയതായി ഇവർ പൊലീസിനോട് സമ്മതിച്ചു.</p>
<p>ഇരകൾ സയനൈഡ് കലർന്ന പാനീയങ്ങൾ കഴിച്ച് താമസിയാതെ മരിക്കുകയും അതിനുശേഷം അവരുടെ വിലപിടിപ്പുള്ള വസ്തുക്കൾ മോഷ്ടിക്കുകയും ചെയ്യുമെന്ന് പോലീസ് വെളിപ്പെടുത്തി. ജൂണിൽ നാഗൂർ ബി എന്ന സ്ത്രീയെ സീരിയൽ കില്ലർമാർ കൊലപ്പെടുത്തിയതോടെയാണ് സീരിയൽ കൊലപാതകങ്ങളെക്കുറിച്ച് പോലീസിന് സൂചന ലഭിക്കുന്നത്. മറ്റ് രണ്ട് പേരെ കൊല്ലാൻ ശ്രമിച്ചെങ്കിലും അവർ രക്ഷപ്പെട്ടുവെന്ന് പോലീസ് പറയുന്നു .</p>
<p>സ്വര്&#x200d;ണ്ണാഭരണങ്ങളോ പണമോ കൈവശമുള്ളവരെയാണ് പ്രതികള്&#x200d; ലക്ഷ്യമിടുന്നത്. അത്തരക്കാരെ കണ്ടെത്തി അവരുമായി സൗഹൃദം സ്ഥാപിക്കുകയും അവര്&#x200d;ക്ക് സനൈഡ് കലര്&#x200d;ന്ന പാനിയം നല്&#x200d;കുകയും ചെയ്യുമെന്ന് പൊലീസ് പറഞ്ഞു. പാനിയം കുടിച്ച ശേഷം താമസിയാതെ ഇരകള്&#x200d; മരിക്കും, പിന്നാലെ അവരുടെ വിലപിടിപ്പുള്ള സാധനങ്ങള്&#x200d; മോഷ്ടിച്ച് കടന്നുകളയുകയാണ് പ്രതികളുടെ രീതി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/befriended-and-killed-by-drinking-cyanide-serial-killer-women-arrested-in-andhra-pradesh.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വികസന വഴിയിലെ വനിതാ സാന്നിധ്യം</title>
		<link>https://www.chandrikadaily.com/1womens-presence-in-development.html</link>
					<comments>https://www.chandrikadaily.com/1womens-presence-in-development.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sat, 09 Mar 2024 10:21:19 +0000</pubDate>
				<category><![CDATA[Article]]></category>
		<category><![CDATA[More]]></category>
		<category><![CDATA[womens]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=292440</guid>

					<description><![CDATA[രാജീവ് ചൗധരി 1960-ൽ സ്ഥാപിതമായ ബോർഡർ റോഡ്സ് ഓർഗനൈസേഷനിൽ (BRO) ജോലിയുടെ സ്വഭാവവും ഒറ്റപ്പെട്ട വിന്യാസവും കാരണം പുരുഷ ഉദ്യോഗസ്ഥർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. രണ്ട് പതിറ്റാണ്ട് മുമ്പ്, വിരലിലെണ്ണാവുന്ന വനിതാ ഓഫീസർമാർ ചേരാൻ തുടങ്ങിയെങ്കിലും ഗ്രൗണ്ട് ടാസ്‌ക്കുകളുടെ അപകടസാധ്യത കണക്കിലെടുത്ത് അവരെ സ്റ്റാഫ് നിയമനങ്ങളിൽ മാത്രമാണ് നിയമിച്ചത്. &#8216;നാരി സശക്തികരൻ&#8217; എന്ന നിലവിലെ സർക്കാരിൻ്റെ പ്രമേയത്തിന് അനുസൃതമായി വനിതാ ഉദ്യോഗസ്ഥർക്ക് ലിംഗഭേദമില്ലാത്ത അന്തരീക്ഷം പ്രദാനം ചെയ്യുന്നതിനായി 2021 മാർച്ച് 8-ന് DGBR ഒരു ചരിത്രപരമായ തീരുമാനമെടുത്തു, ആദ്യത്തെ [&#8230;]]]></description>
										<content:encoded><![CDATA[<p><strong>രാജീവ് ചൗധരി</strong></p>
<p>1960-ൽ സ്ഥാപിതമായ ബോർഡർ റോഡ്സ് ഓർഗനൈസേഷനിൽ (BRO) ജോലിയുടെ സ്വഭാവവും ഒറ്റപ്പെട്ട വിന്യാസവും കാരണം പുരുഷ ഉദ്യോഗസ്ഥർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. രണ്ട് പതിറ്റാണ്ട് മുമ്പ്, വിരലിലെണ്ണാവുന്ന വനിതാ ഓഫീസർമാർ ചേരാൻ തുടങ്ങിയെങ്കിലും ഗ്രൗണ്ട് ടാസ്‌ക്കുകളുടെ അപകടസാധ്യത കണക്കിലെടുത്ത് അവരെ സ്റ്റാഫ് നിയമനങ്ങളിൽ മാത്രമാണ് നിയമിച്ചത്.</p>
<p>&#8216;നാരി സശക്തികരൻ&#8217; എന്ന നിലവിലെ സർക്കാരിൻ്റെ പ്രമേയത്തിന് അനുസൃതമായി വനിതാ ഉദ്യോഗസ്ഥർക്ക് ലിംഗഭേദമില്ലാത്ത അന്തരീക്ഷം പ്രദാനം ചെയ്യുന്നതിനായി 2021 മാർച്ച് 8-ന് DGBR ഒരു ചരിത്രപരമായ തീരുമാനമെടുത്തു, ആദ്യത്തെ വനിതാ ഓഫീസർ EE (Civ) ശ്രീമതി വൈശാലി എസ് ഹിവാസെ, റോഡ് കൺസ്ട്രക്ഷൻ കമ്പനിയുടെ (RCC) ഓഫീസർ കമാൻഡിംഗ് ആയി നിയമിച്ചു.</p>
<p>2021 ഏപ്രിൽ 28-ന് അവർ തൻ്റെ അസൈൻമെൻ്റ് ഏറ്റെടുത്തു. മുൻഷിയാരിയെ ഉത്തരാഖണ്ഡിലെ കുമയോൺ മേഖലയിലെ മിലാം ഹിമാനിയുമായി ബന്ധിപ്പിക്കുന്ന BRO യുടെ ഏറ്റവും ദുഷ്‌കരമായ റോഡുകളിലൊന്നിൻ്റെ ഉത്തരവാദിത്തം അവർ ഏറ്റെടുത്തു. താമസിയാതെ, അരുണാചൽ പ്രദേശിലെ ജനവാസയോഗ്യമല്ലാത്ത സിയാങ് താഴ്‌വരയിൽ റോഡുകളുടെയും പാലങ്ങളുടെയും നിർമ്മാണത്തിനായി ഒരു RCC യുടെ OC ആയി EE (Civ) ശ്രീമതി. ഒബിൻ ടാകി നിയമിതയായി.</p>
<p>ഈ സംരംഭത്തിൻ്റെ വിജയത്തെത്തുടർന്ന്, ചമോലി ജില്ലയിലെ പിപാൽകോട്ടിയിൽ ഒരു ഓൾ വിമൻ ആർസിസി സ്ഥാപിക്കുകയും 2021 ഓഗസ്റ്റ് 30-ന് മേജർ ഐന റാണയ്ക്ക് ഈ ആർസിസിയുടെ ചുമതല നൽകുകയും ചെയ്തു. അവരുടെ കീഴിലുള്ള മൂന്ന് പ്ലാറ്റൂൺ കമാൻഡർമാരും വനിതാ ഓഫീസർമാരായിരുന്നു. 18,478 അടി ഉയരമുള്ള ഉംലിംഗ്‌ല കഴിഞ്ഞാൽ രാജ്യത്തെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ ചുരമായ മന ചുരം വരെയുള്ള റോഡുകളുടെ വികസനത്തിന് അവർ ഉത്തരവാദിയായിരുന്നു. ആ ഉദ്യോഗസ്ഥയുടെ ചടുലമായ നേതൃത്വത്തിൽ ആർസിസി മികച്ച പ്രകടനം കാഴ്ചവച്ചു. 2022 ഒക്ടോബർ 22-ന് പ്രധാനമന്ത്രി മന ഗ്രാമത്തിൽ വന്ന്, മന ചുരം വരെയുള്ള തന്ത്രപ്രധാനമായ റോഡിൻ്റെ വീതി കൂട്ടുന്നതിന് തറക്കല്ലിട്ടു.</p>
<p>കാശ്മീർ താഴ്‌വരയിൽ വിന്യസിച്ചിരിക്കുന്ന ഒരു ഫീൽഡ് വർക്ക്‌ഷോപ്പിലെ ഓഫീസർ കമാൻ്റിംഗ് ആയ കേണൽ നവനീത് ദുഗ്ഗൽ ഏറ്റവും പ്രയാസമേറിയതും വെല്ലുവിളി നിറഞ്ഞതുമായ സ്ഥലത്ത് ഒരു വർക്ക്‌ഷോപ്പ് മേധാവിത്വം വഹിക്കുന്ന ആദ്യത്തെ ഇ.എം.ഇ ഓഫീസർ കൂടിയാണ്. അവരുടെ നേതൃത്വത്തിൽ ഏറ്റവും കഠിനമായ ഭൂപ്രദേശങ്ങളിലെ റോഡ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് സാങ്കേതിക പിന്തുണ ഉറപ്പാക്കുന്നു. ലെഫ്റ്റനൻ്റ് കേണൽ (ഇപ്പോൾ കേണൽ) സ്നിഗ്ധ ശർമ്മ BRO യുടെ ആസ്ഥാനത്തെ ലീഗൽ സെല്ലിൻ്റെ മേധാവിയായ ആദ്യത്തെ വനിതാ ഓഫീസറാണ്. ഓർഗനൈസേഷൻ്റെ നിയമപരമായ സമഗ്രത ഉയർത്തിപ്പിടിച്ചുകൊണ്ട് 700-ലധികം കോടതി കേസുകൾ അവർ കാര്യക്ഷമമായി കൈകാര്യം ചെയ്തു. ഈ വനിതാ ഓഫീസർമാരുടെ എല്ലാ വിജയങ്ങളും അവരുടെ ഉപ യൂണിറ്റുകൾക്ക് നേതൃത്വം നൽകുമ്പോൾ നേടിയ നേട്ടങ്ങളും ലിംഗപരമായ തടസ്സങ്ങൾ തകർക്കുക മാത്രമല്ല, BRO ക്കുള്ളിൽ മികവിൻ്റെ പുതിയ മാനദണ്ഡങ്ങൾ സ്ഥാപിക്കുകയും ചെയ്തു. ഈ മികവുകൾ പരിഗണിച്ച് 2023 ഫെബ്രുവരിയിൽ അരുണാചൽ പ്രദേശിലെ സീറോയിൽ ഒരു ടാസ്‌ക് ഫോഴ്‌സിൻ്റെ കമാൻഡറായി കേണൽ അർച്ചന സൂദിനെ നിയമിച്ചു. അരുണാചൽ പ്രദേശിലെ ദിബാംഗ് താഴ്‌വരയിലെ റോഡുകളുടെ നിർമ്മാണം മുന്നോട്ട് കൊണ്ടുപോകുന്നതിൽ അവർ മികച്ച പ്രവർത്തനം കാഴ്ച്ചവയ്ക്കുന്നു. 2023 ജൂണിൽ, ലഡാക്കിലെ ഹാൻലെയിൽ തന്ത്രപരമായ വളരെ പ്രധാനപ്പെട്ട ചില BRO പ്രോജക്ടുകൾ കൈകാര്യം ചെയ്യുന്നതിനായുള്ള ഒരു ടാസ്‌ക് ഫോഴ്‌സിൻ്റെ മേധാവിയായി കേണൽ പോനുങ് ഡോമിങ്ങ് തിരഞ്ഞെടുക്കപ്പെട്ടു. നിയോമയിലെയും ചുഷുൽ &#8211; ദുംഗ്‌തി &#8211; ഫുക്‌ചെ &#8211; ഡെംചോക്കിലെയും ലോകത്തിലെ ഏറ്റവും ഉയർന്ന യുദ്ധവിമാനത്താവളങ്ങളിലൊന്നായ ലികാരു &#8211; മിഗ്‌ല &#8211; ഫുക്‌ചെ എന്നിവയെയും ബന്ധിപ്പിക്കുന്ന ചുമാർ സെക്ടറിൽ 19400 അടി ഉയരമുള്ള ലോകത്തിലെ ഏറ്റവും ഉയരം കൂടിയതും ഏറ്റവും ശ്രമകരവുമായ സാഹചര്യങ്ങളിൽ LAC വഴിയുള്ള റോഡിൻ്റെ നിർമ്മാണം ഏറ്റെടുക്കാൻ അവരുടെ കീഴിൽ രണ്ട് വനിതാ ഓഫീസർമാരെ കൂടി നൽകി. 15000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ലോകത്തിലെ ഏറ്റവും ഉയർന്ന നിർമ്മാണ വിഭാഗമാണ് ഹാൻലെ ടാസ്ക് ഫോഴ്സ്. ഡെംചോക്കിനെ ചിസുംലെയുമായി ബന്ധിപ്പിക്കുന്ന ഉംമിംഗ്‌ലയിലെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റോഡ് പരിപാലിക്കാനുള്ള ഉത്തരവാദിത്തവും അവർക്കാണ്.</p>
<p>രാഷ്ട്രനിർമ്മാണ പ്രവർത്തനങ്ങളിൽ സ്ത്രീകൾ എപ്പോഴും സജീവ പങ്കാളികളായിരിക്കുമെന്ന് ബി. ആർ. ഒ. ഇന്ന് ഉറച്ചു വിശ്വസിക്കുന്നു. സ്ത്രീ ശാക്തീകരണത്തിനായുള്ള ബി. ആർ. ഒ യുടെ ബഹുമുഖ സമീപനത്തിൽ തൊഴിലവസരങ്ങളിലെ വൈവിധ്യങ്ങൾ, ലിംഗഭേദമില്ലാത്ത അന്തരീക്ഷത്തിൽ വളരാനുള്ള അവസരങ്ങൾ , ശരിയായ ആരോഗ്യപരിരക്ഷയുടെ ലഭ്യത , സാഹസിക/കായിക മേഖലകളിലുള്ള അവസരങ്ങൾ, അതുപോലെ ജീവിതത്തിൻ്റെ എല്ലാ മേഖലകളിലും അവർ പ്രധാന പങ്ക് വഹിക്കുന്നതിനാൽ സമഗ്രമായി വികസിക്കാനുള്ള പ്രോത്സാഹനം എന്നിവ ഉൾപ്പെടുന്നു. &#8220;ആസാദി കാ അമൃത് മഹോത്സവ്&#8221; ആഘോഷിക്കുന്ന ബി. ആർ. ഒ, വിവിധ പര്യവേഷണങ്ങളിൽ, സ്ത്രീകൾ, അവരുടെ ശക്തിയും ചൈതന്യവും പ്രകടമാക്കി നയിക്കുന്ന സാഹസിക പ്രവർത്തനങ്ങളെ പിന്തുണച്ചു. ഇതിൽ പ്രധാനമായും പർവത ട്രെക്കിംഗ്, വൈറ്റ് വാട്ടർ റാഫ്റ്റിംഗ്, സൈക്ലിംഗ് എന്നിവ ഉൾപ്പെടുന്ന ഒരു മൾട്ടി ഡിസിപ്ലിനറി പര്യവേഷണം, പരിസ്ഥിതി അവബോധം പ്രോത്സാഹിപ്പിക്കുന്ന സ്ത്രീകൾ മാത്രം പങ്കെടുത്ത ഒരു ഇലക്ട്രിക് വാഹന റാലി എന്നിവ ഉൾപ്പെടുന്നു.</p>
<p>ബി. ആർ. ഒയുടെ ചരിത്രത്തിലാദ്യമായി സ്ത്രീകൾക്ക് കമാൻഡ് പദവികൾ നൽകി. വനിതാ ഉദ്യോഗസ്ഥർ തങ്ങളുടെ കഴിവ് തെളിയിക്കാൻ രാവും പകലും കഠിനാധ്വാനം ചെയ്‌തതിനാൽ ഇതൊരു വലിയ മാറ്റമായിരുന്നു. ഈ വനിതാ ഉദ്യോഗസ്ഥർ ഒരുപാട് സ്ത്രീകൾക്ക് ബി. ആർ. ഒയിൽ ചേരുന്നതിനും അവരുടെ കഴിവിന്റെ ഉച്ചസ്ഥായിയിൽ പ്രവർത്തിക്കുന്നതിനും വഴികാട്ടികളായി പ്രവർത്തിച്ചിട്ടുണ്ട്. അവരുടെ ആത്മാർത്ഥമായ പ്രയത്‌നങ്ങൾ വഴി പ്രോജക്റ്റ് സമയക്രമം ത്വരിതപ്പെടുത്തുക മാത്രമല്ല, മറ്റ് ഓർഗനൈസേഷനുകൾക്ക് അനുകരിക്കാൻ ഫലപ്രദവും പ്രചോദനാത്മകവുമായ മാതൃകയായി പ്രവർത്തിക്കുകയും ചെയ്തു. ലിംഗ സമത്വവും സ്ത്രീ ശാക്തീകരണവും സർക്കാർ സജീവമായി പ്രോത്സാഹിപ്പിക്കുന്നു. ബി. ആർ. ഒ നിർണായക പങ്ക് വഹിക്കുന്ന പ്രതിരോധ മേഖല , അടിസ്ഥാന സൗകര്യ വികസനമേഖല ഉൾപ്പെടെ വിവിധ മേഖലകളിൽ ഈ മുന്നേറ്റം പ്രകടമാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1womens-presence-in-development.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ചരിത്രത്തിൽ ആദ്യം; ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യൻ വനിതകൾക്ക് ടെസ്റ്റ് വിജയം</title>
		<link>https://www.chandrikadaily.com/first-in-history-test-win-for-indian-women-against-australia.html</link>
					<comments>https://www.chandrikadaily.com/first-in-history-test-win-for-indian-women-against-australia.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 24 Dec 2023 08:19:11 +0000</pubDate>
				<category><![CDATA[Cricket]]></category>
		<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[australia]]></category>
		<category><![CDATA[cricket]]></category>
		<category><![CDATA[India]]></category>
		<category><![CDATA[womens]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=286531</guid>

					<description><![CDATA[ഇന്ത്യയും ഓസ്ട്രേലിയന്&#x200d; വനിതാ ടീമും തമ്മിലുള്ള ആദ്യ ടെസ്റ്റ് 1977ലാണ് നടന്നത്. അന്നുമുതല്&#x200d; ഇന്നുവരെ പൂര്&#x200d;ത്തിയായ 10 ടെസ്റ്റുകളിലെ ആദ്യ വിജയമാണിത്.]]></description>
										<content:encoded><![CDATA[<p>ടെസ്റ്റ് ക്രിക്കറ്റില്&#x200d; ഇന്ത്യന്&#x200d; വനിതകള്&#x200d;ക്ക് ചരിത്ര ജയം. മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്&#x200d; നടന്ന ഏക ടെസ്റ്റ് മത്സരത്തില്&#x200d; ഓസ്ട്രേലിയയെ 8 വിക്കറ്റിന് പരാജയപ്പെടുത്തി ടീം ഇന്ത്യ.</p>
<p>75 റണ്&#x200d;സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്‌സ് ബാറ്റിംഗിന് തുടങ്ങിയ ഇന്ത്യ 18.4 ഓവറില്&#x200d; രണ്ട് വിക്കറ്റ് നഷ്ടത്തില്&#x200d; ലക്ഷ്യം മറികടന്നു. വനിതാ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്&#x200d; ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യയുടെ ആദ്യ വിജയമാണിത്.</p>
<p>മത്സരത്തിന്റെ ഒന്നാം ഇന്നിംഗ്‌സില്&#x200d; ഓസ്ട്രേലിയ 219 റണ്&#x200d;സിന് എല്ലാവരും പുറത്തായിരുന്നു. ഒന്നാം ഇന്നിംഗ്‌സില്&#x200d; വന്&#x200d; ലീഡ് നേടിയ ഇന്ത്യ, 406 റണ്&#x200d;സെടുത്തു. രണ്ടാം ഇന്നിംഗ്‌സില്&#x200d; ഓസ്ട്രേലിയന്&#x200d; വനിതകള്&#x200d; കരുതലോടെ ബാറ്റ് ചെയ്തെങ്കിലും ടീം 261 റണ്&#x200d;സിന് എല്ലാവരും പുറത്തായി. ഇതോടെ 75 റണ്&#x200d;സിന്റെ വിജയലക്ഷ്യം ആതിഥേയര്&#x200d; അനായാസം പിന്തുടരുകയായിരുന്നു.</p>
<p>75 റണ്&#x200d;സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തിലാണ് ലക്ഷ്യം കണ്ടത്. 38 റണ്&#x200d;സെടുത്ത സ്മൃതി മന്ദാനയും 12 റണ്&#x200d;സെടുത്ത ജമീമ റോഡ്രിഗസും പുറത്താകാതെ നിന്നു.</p>
<p>4 റണ്&#x200d;സെടുത്ത ഷഫാലി വര്&#x200d;മയും 13 റണ്&#x200d;സെടുത്ത റിച്ചാഘോഷുമാണ് പുറത്തായി. ഇന്ത്യയും ഓസ്ട്രേലിയന്&#x200d; വനിതാ ടീമും തമ്മിലുള്ള ആദ്യ ടെസ്റ്റ് 1977ലാണ് നടന്നത്. അന്നുമുതല്&#x200d; ഇന്നുവരെ പൂര്&#x200d;ത്തിയായ 10 ടെസ്റ്റുകളിലെ ആദ്യ വിജയമാണിത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/first-in-history-test-win-for-indian-women-against-australia.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സ്ത്രീകൾ കെഎസ്ആർടിസി ബസിന്റെ ഹെഡ്&#x200d;ലൈറ്റ് അടിച്ചു തകർത്തു</title>
		<link>https://www.chandrikadaily.com/women-smashed-the-headlight-of-ksrtc-bus.html</link>
					<comments>https://www.chandrikadaily.com/women-smashed-the-headlight-of-ksrtc-bus.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Tue, 21 Nov 2023 13:26:53 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[car]]></category>
		<category><![CDATA[ksrtc bus]]></category>
		<category><![CDATA[womens]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=283689</guid>

					<description><![CDATA[തിരുവനന്തപുരത്തുനിന്ന് മലപ്പുറത്തേക്ക് പോയ ബസ്സിനു നേരെയാണ് അക്രമം]]></description>
										<content:encoded><![CDATA[<p>കോട്ടയം കോടിമത നാലുവരി പാതയില്&#x200d; കാറില്&#x200d; എത്തിയ സ്ത്രീകള്&#x200d; കെഎസ്ആര്&#x200d;ടിസി ബസിന്റെ ഹെഡ് ലൈറ്റ് അടിച്ചു തകര്&#x200d;ത്തു. ബസ് ഓവര്&#x200d;ടേക്ക് ചെയ്തപ്പോള്&#x200d; കാറിന്റെ മിററില്&#x200d; തട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് കാറില്&#x200d; നിന്നും ലിവര്&#x200d; എടുത്ത ശേഷം സ്ത്രീകള്&#x200d; ബസിന്റെ ഹെഡ് ലൈറ്റ് തകര്&#x200d;ത്തത്.</p>
<p>തിരുവനന്തപുരത്തുനിന്ന് മലപ്പുറത്തേക്ക് പോയ ബസ്സിനു നേരെയാണ് അക്രമം. അക്രമം നടത്തിയ ശേഷം സ്ത്രീകള്&#x200d; കാറില്&#x200d; കയറി രക്ഷപ്പെട്ടു. ആലപ്പുഴ രജിസ്‌ട്രേഷന്&#x200d; കാറാണ് അക്രമം നടത്തിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/women-smashed-the-headlight-of-ksrtc-bus.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇന്&#x200d;സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട വനിതകള്&#x200d; കെണിയൊരുക്കി; മലപ്പുറം സ്വദേശിക്ക് നഷ്ടം 2.85 കോടി</title>
		<link>https://www.chandrikadaily.com/women-who-met-through-instagram-set-a-trap-2-85-crore-loss-to-malappuram-resident.html</link>
					<comments>https://www.chandrikadaily.com/women-who-met-through-instagram-set-a-trap-2-85-crore-loss-to-malappuram-resident.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 08 Oct 2023 12:49:01 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[Women]]></category>
		<category><![CDATA[instagram]]></category>
		<category><![CDATA[womens]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=278378</guid>

					<description><![CDATA[ജൂലൈ 5നും ഓഗസ്റ്റ് 16നും ഇടയിലെ 2 മാസകാലയളവിലാണ് ബിസിനസുകാരന്&#x200d; ഇവരെ വിശ്വസിച്ച് വലിയ നിക്ഷേപം നടത്തിയത്.]]></description>
										<content:encoded><![CDATA[<p>ക്രിപ്‌റ്റോ കറന്&#x200d;സി ഇടപാടില്&#x200d; ലാഭമുണ്ടാക്കാന്&#x200d; ശ്രമിച്ച മലപ്പുറം സ്വദേശിയായ കോഴിക്കോട്ടെ ബിസിനസുകാരന് 2.85 കോടി നഷ്ടപ്പെട്ടു. ഇന്&#x200d;സ്റ്റഗ്രാം വഴി പരിചയപ്പെട്ട വനിതകളാണ് ക്രിപ്‌റ്റോ കറന്&#x200d;സി നിക്ഷേപത്തിന് കൂടുതല്&#x200d; ലാഭം ലഭിക്കുമെന്ന് വാഗ്ദാനംചെയ്ത് നാല്&#x200d;പ്പതുകാരനെ ഓണ്&#x200d;ലൈന്&#x200d; സാമ്പത്തികത്തട്ടിപ്പിനിരയാക്കിയത്.</p>
<p>ജൂലൈ 5നും ഓഗസ്റ്റ് 16നും ഇടയിലെ 2 മാസകാലയളവിലാണ് ബിസിനസുകാരന്&#x200d; ഇവരെ വിശ്വസിച്ച് വലിയ നിക്ഷേപം നടത്തിയത്. ഇന്&#x200d;സ്റ്റഗ്രാം വഴി പരിചയപ്പെട്ടവര്&#x200d; ലിങ്ക് അയച്ചുനല്&#x200d;കി ടെലഗ്രാം ഗ്രൂപ്പില്&#x200d; ഉള്&#x200d;പ്പെടുത്തുകയായിരുന്നു. മൂവായിരത്തോളം അംഗങ്ങളുള്ള ഗ്രൂപ്പില്&#x200d; ബിസിനസുകാരനെ വിശ്വസിപ്പിക്കുംവിധമുള്ള വിവരങ്ങളാണ് നല്&#x200d;കിയത്.</p>
<p>കമ്പനിയുടെ മാനേജിങ് ഡയറക്ടറെ ഇദ്ദേഹത്തിന് പരിചയപ്പെടുത്തുകയും ആശയവിനിമയം നടത്താന്&#x200d; ഇന്ത്യയിലെ ഒരാളെ കമ്പനി ചുമതലപ്പെടുത്തുകയും ചെയ്തു. യൂസര്&#x200d; ഐ.ഡി. നല്&#x200d;കി ഒരു വെബ്‌സൈറ്റും ഇദ്ദേഹത്തെക്കൊണ്ട് ലോഗിന്&#x200d; ചെയ്യിപ്പിച്ചു. ഇടുന്ന നിക്ഷേപത്തിന്റെയും ലാഭത്തിന്റെയുമൊക്കെ കണക്കുകള്&#x200d; അപ്പപ്പോള്&#x200d; കൃത്യമായി വെബ്‌സൈറ്റില്&#x200d; കാണാമായിരുന്നു. സ്‌ക്രീന്&#x200d; ഷോട്ടുകളും അപ്പപ്പോള്&#x200d; അയച്ചുകൊടുത്തു.</p>
<p>വ്യാജസൈറ്റുകള്&#x200d; വഴിയുള്ള ചതിക്കുഴിയാണെന്നറിയാതെ ബിസിനസുകാരന്&#x200d; പലഘട്ടങ്ങളിലായി വന്&#x200d; നിക്ഷേപമാണ് നടത്തിയത്. മുപ്പതോളംതവണയാണ് ഇടപാട് നടത്തിയത്. ലാഭമുള്&#x200d;പ്പെടെ പണം പിന്&#x200d;വലിക്കണമെങ്കില്&#x200d; ഒരുമാസം കഴിയണമെന്നും അറിയിപ്പുകിട്ടിയിരുന്നു. 2,85,82,000 രൂപ നിക്ഷേപിച്ച് അത് അഞ്ചുകോടിയുടെ അടുത്തെത്തിയ കണക്ക് കാണിച്ചപ്പോഴാണ് ബിസിനസുകാരന്&#x200d; പണം പിന്&#x200d;വലിക്കാന്&#x200d; മുതിര്&#x200d;ന്നത്. അപ്പോള്&#x200d; 20 ശതമാനം ടാക്‌സ് അടയ്ക്കണമെന്ന നിര്&#x200d;ദേശംവന്നു. അതുതന്നെ എണ്&#x200d;പത് ലക്ഷത്തിലധികം വരുമെന്നു കണ്ടപ്പോഴാണ് നിക്ഷേപകന് സംശയംതോന്നിയത്.</p>
<p>അങ്ങനെയാണ് കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണര്&#x200d;ക്ക് പരാതിനല്&#x200d;കിയത്. വ്യാജ അക്കൗണ്ടുകള്&#x200d; വഴി അപ്പോഴേക്കും പണം നഷ്ടപ്പെട്ടിരുന്നു. സൈബര്&#x200d;െ്രെകം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എല്ലാം വിശ്വാസയോഗ്യമെന്ന് തോന്നിപ്പിക്കുംവിധമായിരുന്നു തട്ടിപ്പുകാരുടെ ഓണ്&#x200d;ലൈന്&#x200d; നീക്കങ്ങളെന്ന് കുടുംബസമേതം കോഴിക്കോട്ട് താമസിക്കുന്ന ബിസിനസുകാരന്&#x200d; പരാതിയില്&#x200d; പറഞ്ഞു. ഇത്രവലിയ തുകയുടെ ഓണ്&#x200d;ലൈന്&#x200d; തട്ടിപ്പ് കോഴിക്കോട് രജിസ്റ്റര്&#x200d;ചെയ്യുന്നത് ഇതാദ്യമാണെന്ന് സൈബര്&#x200d; പോലീസ് പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/women-who-met-through-instagram-set-a-trap-2-85-crore-loss-to-malappuram-resident.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വെള്ളച്ചാട്ടത്തില്&#x200d; കുളിക്കുന്നതിനിടെ യുവതികളെ കടന്നു പിടിച്ച 2 പൊലീസുകാര്&#x200d; കസ്റ്റഡിയില്&#x200d;</title>
		<link>https://www.chandrikadaily.com/2-policemen-who-caught-young-women-while-bathing-in-the-waterfall-are-in-custody.html</link>
					<comments>https://www.chandrikadaily.com/2-policemen-who-caught-young-women-while-bathing-in-the-waterfall-are-in-custody.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 16 Aug 2023 02:21:17 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[womens]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=270009</guid>

					<description><![CDATA[പിറവം പാമ്പാക്കുട അരീക്കല്&#x200d; വെള്ളച്ചാട്ടത്തില്&#x200d; കുളിക്കുന്നതിനിടെ കടന്നുപിടിച്ചെന്ന യുവതികളുടെ പരാതിയിലാണ് രണ്ട് പൊലീസുകാരെ കസ്റ്റഡിയിലെടുത്തത്.]]></description>
										<content:encoded><![CDATA[<p>വെള്ളച്ചാട്ടത്തില്&#x200d; കുളിക്കുന്നതിനിടെ യുവതികളെ കടന്നുപിടിച്ച 2 പൊലീസുകാരെ കസ്റ്റഡിയിലെുത്തു. പിറവം പാമ്പാക്കുട അരീക്കല്&#x200d; വെള്ളച്ചാട്ടത്തില്&#x200d; കുളിക്കുന്നതിനിടെ കടന്നുപിടിച്ചെന്ന യുവതികളുടെ പരാതിയിലാണ് രണ്ട് പൊലീസുകാരെ കസ്റ്റഡിയിലെടുത്തത്.</p>
<p>ഇന്നലെ വൈകിട്ട് 6 മണിയോടെയാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. മൂവാറ്റുപുഴ സ്‌റ്റേഷനിലെ പൊലീസുകാരെയാണ് കസ്റ്റഡിയിലെടുത്തത്. എറണാകുളം സ്വദേശിനികളായ യുവതികള്&#x200d; സുഹൃത്തുക്കള്&#x200d;ക്കൊപ്പം വെള്ളച്ചാട്ടത്തില്&#x200d; കുളിക്കുന്നതിനിടെയാണ് പൊലീസുകാര്&#x200d; അപമാനിക്കാന്&#x200d; ശ്രമിച്ചതെന്ന് പരാതിയില്&#x200d; പറയുന്നു.</p>
<p>പൊലീസുകാര്&#x200d; കടന്നുപിടിക്കാന്&#x200d; ശ്രമിച്ചതോടെ യുവതികള്&#x200d; ശക്തമായി പ്രതികരിക്കുകയും ബഹളംവെക്കുകയും ചെയ്തു. യുവതികളുടെ ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാര്&#x200d; പൊലീസുകാരെ തടഞ്ഞുവെച്ചു. ഇതിന് പിന്നാലെ നാട്ടുകാര്&#x200d; വിവരം പൊലീസില്&#x200d; അറിയിച്ചു. സ്ഥലത്തെത്തിയ രാമമംഗലം പൊലീസാണ് യുവതികളെ കടന്നുപിടിക്കാന്&#x200d; ശ്രമിച്ചവരെ കസ്റ്റഡിയിലെടുത്തത്.</p>
<p>പൊലീസ് ഇവരോടെ വിവരങ്ങള്&#x200d; ചോദിച്ച് അറിയാന്&#x200d; ശ്രമിച്ചെങ്കിലും ഇരുവരും പൊലീസ് ആണെന്ന വിവരം ആദ്യം വെളിപ്പെടുത്തിയില്ല. എന്നാല്&#x200d; വിശദമായ ചോദ്യംചെയ്യലിലാണ് മൂവാറ്റുപുഴ പൊലീസ് സ്‌റ്റേഷനിലെ സിവില്&#x200d; പൊലീസ് ഉദ്യോഗസ്ഥരാണ് തങ്ങളെന്ന് ഇവര്&#x200d; പറഞ്ഞത്. അതേസമയം ഇവരുടെ പേരുവിവരം പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. സംഭവത്തില്&#x200d; അന്വേഷണം നടക്കുകയാണെന്നാണ് രാമമംഗലം പൊലീസ് പറയുന്നത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/2-policemen-who-caught-young-women-while-bathing-in-the-waterfall-are-in-custody.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മെട്രോയില്&#x200d; സീറ്റിന് വേണ്ടി തര്&#x200d;ക്കം; സഹയാത്രികക്ക് നേരെ പെപ്പര്&#x200d; സ്‌പ്രേ പ്രയോഗിച്ച് യുവതി</title>
		<link>https://www.chandrikadaily.com/argument-for-seat-in-metro-woman-pepper-sprays-on-co-passenger-video-goes-viral.html</link>
					<comments>https://www.chandrikadaily.com/argument-for-seat-in-metro-woman-pepper-sprays-on-co-passenger-video-goes-viral.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Tue, 04 Apr 2023 14:42:35 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[fight]]></category>
		<category><![CDATA[metro train]]></category>
		<category><![CDATA[womens]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=246293</guid>

					<description><![CDATA[സ്‌പ്രേ ചെയ്ത് ഏതാനും നിമിഷങ്ങള്&#x200d;ക്കകം തന്നെ ഒപ്പം യാത്ര ചെയ്യുന്ന മുഴുവന്&#x200d; പേര്&#x200d;ക്കും അസ്വാസ്ഥ്യം അനുഭവപ്പെടുന്നു. ആളുകള്&#x200d; ചുമക്കാന്&#x200d; തുടങ്ങുന്നതും വിഡിയോയിലുണ്ട്]]></description>
										<content:encoded><![CDATA[<p>ഡല്&#x200d;ഹി മെട്രോയില്&#x200d; യാത്രക്കാരായ രണ്ടു യുവതികള്&#x200d; തമ്മിലുള്ള തര്&#x200d;ക്കത്തിനിടയില്&#x200d; പെപ്പര്&#x200d; സ്‌പ്രേ ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങള്&#x200d; സമൂഹമാധ്യമങ്ങളില്&#x200d; വ്യാപകമായി പ്രചരിക്കുന്നു. മെട്രോയുടെ ഒരേ വരിയില്&#x200d; ഇരിക്കുന്ന രണ്ടു സ്ത്രീകള്&#x200d; സീറ്റിനു വേണ്ടി തര്&#x200d;ക്കിക്കുന്നതാണ് ദൃശ്യങ്ങളില്&#x200d; ഉള്ളത്.</p>
<p>https://twitter.com/anilontwiitter/status/1639483262056935424</p>
<p>ഇതില്&#x200d; ചുവപ്പ് വസ്ത്രം ധരിച്ച യുവതി സഹയാത്രികയോട് കയര്&#x200d;ത്തു സംസാരിക്കുന്നു. തുടര്&#x200d;ന്ന് ഇവര്&#x200d; അടുത്തിരുന്ന സ്ത്രീയോട് താന്&#x200d; പെപ്പര്&#x200d; സ്‌പ്രേ മുഖത്തേക്ക് അടിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുന്നു. അടുത്തിരുന്ന സ്ത്രീ സംസാരിക്കാന്&#x200d; ശ്രമിക്കുന്നതിനിടയില്&#x200d; തന്നെ പെപ്പര്&#x200d; സ്‌പ്രേ മുഖത്തേക്ക് ചീറ്റുന്നു. സ്‌പ്രേ ചെയ്ത് ഏതാനും നിമിഷങ്ങള്&#x200d;ക്കകം തന്നെ ഒപ്പം യാത്ര ചെയ്യുന്ന മുഴുവന്&#x200d; പേര്&#x200d;ക്കും അസ്വാസ്ഥ്യം അനുഭവപ്പെടുന്നു. ആളുകള്&#x200d; ചുമക്കാന്&#x200d; തുടങ്ങുന്നതും വിഡിയോയിലുണ്ട്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/argument-for-seat-in-metro-woman-pepper-sprays-on-co-passenger-video-goes-viral.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തെരുവുനായകള്&#x200d; കൂട്ടമായി പിന്നാലെ, സ്‌കൂട്ടര്&#x200d; നിര്&#x200d;ത്തിയിട്ട കാറിലിടിച്ചു മൂന്നു പേര്&#x200d;ക്ക് പരിക്ക്</title>
		<link>https://www.chandrikadaily.com/1straydogsattack.html</link>
					<comments>https://www.chandrikadaily.com/1straydogsattack.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 04 Apr 2023 05:53:33 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[local]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Travel]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Women]]></category>
		<category><![CDATA[boy]]></category>
		<category><![CDATA[odisha]]></category>
		<category><![CDATA[stray dogs attack]]></category>
		<category><![CDATA[womens]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=246189</guid>

					<description><![CDATA[&#160; ഒഡീഷയില്&#x200d; തെരുവുനായകള്&#x200d; കൂട്ടമായി ആക്രമിക്കാന്&#x200d; പിന്തുടര്&#x200d;ന്നതിനെ തുടര്&#x200d;ന്ന് സ്‌കൂട്ടര്&#x200d; നിര്&#x200d;ത്തിയിട്ട കാറിലിടിച്ച് അപകടം. ഒഡീഷയിലെ ബെര്&#x200d;ഹാംപുര്&#x200d; സിറ്റിയിലാണ് അപകടം. അപകടത്തില്&#x200d; സ്‌കൂട്ടറിലുണ്ടായിരുന്ന ഒരു കുട്ടി ഉള്&#x200d;പ്പെടെ മൂന്ന് പേര്&#x200d;ക്ക് പരിക്കേറ്റു. Caught on Camera &#124; Scared of being bitten by stray dogs, a woman rammed her scooty into a car parked on the side of the road in Berhampur city in Odisha. Both [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>ഒഡീഷയില്&#x200d; തെരുവുനായകള്&#x200d; കൂട്ടമായി ആക്രമിക്കാന്&#x200d; പിന്തുടര്&#x200d;ന്നതിനെ തുടര്&#x200d;ന്ന് സ്‌കൂട്ടര്&#x200d; നിര്&#x200d;ത്തിയിട്ട കാറിലിടിച്ച് അപകടം. ഒഡീഷയിലെ ബെര്&#x200d;ഹാംപുര്&#x200d; സിറ്റിയിലാണ് അപകടം. അപകടത്തില്&#x200d; സ്‌കൂട്ടറിലുണ്ടായിരുന്ന ഒരു കുട്ടി ഉള്&#x200d;പ്പെടെ മൂന്ന് പേര്&#x200d;ക്ക് പരിക്കേറ്റു.</p>
<blockquote class="twitter-tweet" data-width="550" data-dnt="true">
<p lang="en" dir="ltr">Caught on Camera | Scared of being bitten by stray dogs, a woman rammed her scooty into a car parked on the side of the road in Berhampur city in Odisha. Both women and the child sustained multiple injuries in the incident. <a href="https://t.co/F5h8wtCFHy">pic.twitter.com/F5h8wtCFHy</a></p>
<p>&mdash; Press Trust of India (@PTI_News) <a href="https://twitter.com/PTI_News/status/1642897191789314049?ref_src=twsrc%5Etfw">April 3, 2023</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>തെരുവുനായകള്&#x200d; കൂട്ടമായി ആക്രമിക്കാന്&#x200d; വന്നതോടെ നിയന്ത്രണം വിട്ട സ്‌കൂട്ടര്&#x200d; റോഡിന് വശത്തായി നിര്&#x200d;ത്തിയിട്ട കാറിന് പിന്നില്&#x200d; ഇടിക്കുകയായിരുന്നു. ഇയിയുടെ ആഘാതത്തില്&#x200d; സ്‌കൂട്ടറിലുണ്ടായിരുന്ന രണ്ട് സ്ത്രീകളും കുട്ടിയും റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1straydogsattack.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
