<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>work &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/work/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 24 Nov 2025 10:34:27 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>work &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>തിരഞ്ഞെടുപ്പ് ചൂടില്‍ അതിഥി തൊഴിലാളികള്‍; പ്രചാരണപ്പണിയില്‍ തിരക്കേറി</title>
		<link>https://www.chandrikadaily.com/guest-workers-in-election-heat-busy-in-campaign-work.html</link>
					<comments>https://www.chandrikadaily.com/guest-workers-in-election-heat-busy-in-campaign-work.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Mon, 24 Nov 2025 10:34:27 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[election]]></category>
		<category><![CDATA[work]]></category>
		<category><![CDATA[workers]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=365105</guid>

					<description><![CDATA[സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് ചൂട് ഉയര്‍ന്നതോടെ അതിഥി തൊഴിലാളികളും ഇപ്പോള്‍ പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകുകയാണ്. ]]></description>
										<content:encoded><![CDATA[<p>കരുമാല്ലൂര്&#x200d;: സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് ചൂട് ഉയര്&#x200d;ന്നതോടെ അതിഥി തൊഴിലാളികളും ഇപ്പോള്&#x200d; പ്രചാരണ പ്രവര്&#x200d;ത്തനങ്ങളുടെ ഭാഗമാകുകയാണ്. ഇഷ്ടപ്പെട്ട സ്ഥാനാര്&#x200d;ത്ഥികള്&#x200d;ക്ക് വോട്ടുചെയ്യാനുള്ള ആവേശമല്ല, തിരഞ്ഞെടുപ്പ് കാലത്ത് ലഭിക്കുന്ന തൊഴില്&#x200d; അവസരങ്ങളാണ് ഇവരെ കൂടുതല്&#x200d; ആവേശത്തിലാക്കുന്നത്. &#8216; കേരള്&#x200d; കീ ചുനാവ് അച്ഛാഹെ..&#8217; എന്നു പറഞ്ഞുകൊണ്ട് തെങ്ങില്&#x200d; കയറി സ്ഥാനാര്&#x200d;ത്ഥിയുടെ പ്രചാരണ ബോര്&#x200d;ഡ് സ്ഥാപിക്കുന്ന ഉത്തരേന്ത്യക്കാരന്&#x200d; കേരളത്തിലെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളെക്കുറിച്ചുള്ള അതിശയവും പങ്കുവെച്ചു. അവരുടെ നാട്ടില്&#x200d; ഇത്രയും വ്യാപകമായ പ്രചാരണ പ്രവര്&#x200d;ത്തനങ്ങള്&#x200d; അപൂര്&#x200d;വമാണ്. പലപ്പോഴും തിരഞ്ഞെടുപ്പ് നടന്നുപോയതും അറിയാതെ പോകുന്ന സാഹചര്യങ്ങളാണ് അവിടെ. കേരളത്തില്&#x200d; തെരുവിന്റെ ഓരോ  മുക്കിലും മൂലയിലും പ്രചാരണസാമഗ്രികള്&#x200d; നിറഞ്ഞതോടെ ജോലിയില്ലാതെ ഇരുന്നിരുന്ന നിരവധി അതിഥി തൊഴിലാളികള്&#x200d;ക്കും ഇപ്പോള്&#x200d; പണിയൊരുങ്ങിയിരിക്കുകയാണ്. നിര്&#x200d;മാണമേഖലയും കാര്&#x200d;ഷികമേഖലയും ജീവനാധാരമാക്കിയ ഇവരില്&#x200d; പലര്&#x200d;ക്കും അടുത്തകാലത്ത് തൊഴില്&#x200d; ക്ഷാമം നേരിടേണ്ടി വന്നിരുന്നു. കാര്&#x200d;ഷികമേഖലയില്&#x200d; നെല്&#x200d; കൃഷി തുടങ്ങിയ പ്രവര്&#x200d;ത്തനങ്ങള്&#x200d; കഴിഞ്ഞതോടെ പണിയില്ലാത്ത ഇടവേളയായിരുന്നു ഇവര്&#x200d;ക്ക്. അതേസമയം, തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഉത്തരേന്ത്യ, ബംഗാള്&#x200d;, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളില്&#x200d; നിന്നുള്ള തൊഴിലാളികള്&#x200d; പ്രചാരണ ബോര്&#x200d;ഡുകളും ഫ്‌ളക്‌സ് നിര്&#x200d;മാണങ്ങളും സ്ഥാപിക്കല്&#x200d; പോലുള്ള ജോലികളിലേക്ക് ഒഴുകിക്കൂടുകയാണ്. ഫ്‌ളക്‌സ് യൂണിറ്റുകളില്&#x200d; ദിവസവും രാത്രിയും കൂട്ടിച്ചേര്&#x200d;ത്ത വേളകളില്&#x200d; ഇവര്&#x200d; പ്രവര്&#x200d;ത്തിക്കുന്നു. ഇനി ദിവസങ്ങള്&#x200d; മാത്രം ശേഷിക്കുന്ന തിരഞ്ഞെടുപ്പിന് മുന്&#x200d;പ് ഏറ്റെടുത്ത എല്ലാ പ്രചാരണ ജോലികളും പൂര്&#x200d;ത്തിയാക്കേണ്ടതിനാല്&#x200d; തിരക്കാണ്. തിരഞ്ഞെടുപ്പ് സമയത്ത് ഇത്തരം താല്&#x200d;ക്കാലിക തൊഴിലവസരങ്ങള്&#x200d; ലഭിക്കുന്നത് അതിഥി തൊഴിലാളികളുടെ വരുമാനത്തിനും ജീവിതത്തിനും വലിയ ആശ്വാസമാണെന്ന് വ്യവസായ മേഖലയിലെ പ്രവര്&#x200d;ത്തകര്&#x200d; പറയുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/guest-workers-in-election-heat-busy-in-campaign-work.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കരിപ്പൂര്&#x200d; റണ്&#x200d;വേ 24 മണിക്കൂറും പ്രവര്&#x200d;ത്തിച്ചുതുടങ്ങി,റണ്&#x200d;വേ അറ്റകുറ്റപണി പൂര്&#x200d;ത്തിയായി</title>
		<link>https://www.chandrikadaily.com/karipur-runway-has-started-working-24-hours-runway-repair-work-has-been-completed.html</link>
					<comments>https://www.chandrikadaily.com/karipur-runway-has-started-working-24-hours-runway-repair-work-has-been-completed.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 31 Aug 2023 14:53:11 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[completed]]></category>
		<category><![CDATA[karipur airport]]></category>
		<category><![CDATA[runway]]></category>
		<category><![CDATA[work]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=272337</guid>

					<description><![CDATA[കരിപ്പൂർ വിമാനത്താവളത്തിൽ നവീകരിച്ച റൺവേ മുഴുവൻ സമയ സർവ്വീസുകൾക്കായി തുറന്നു കൊടുത്തു. ഇതോടെ വിമാനത്താവള പ്രവർത്തന സമയം 24 മണിക്കൂറായി പുന:സ്ഥാപിച്ചു. നേരത്തെ നവീകരണ ജോലികൾക്കായി പകൽ 10 മുതൽ വൈകുന്നേരം ആറ് വരെ റൺവേ അടച്ചിട്ടിരുന്നു. ഇക്കഴിഞ്ഞ ജനുവരി 15 നാണ് നവീകരണ പ്രവർത്തനങ്ങൾക്കായി റൺവേ ഭാഗികമായി അടച്ചിട്ടത്. രാവിലെ 10മുതൽ വൈകീട്ട് 6 വരെയായിരുന്നു നിയന്ത്രണം. ഇതു മൂലം വിമാന സർവ്വീസുകൾ രാത്രി കാലത്തേക്ക് മാത്രമായി ചുരുങ്ങിയിരുന്നു ആറു മാസമെടുത്താണ് നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്. [&#8230;]]]></description>
										<content:encoded><![CDATA[<p>കരിപ്പൂർ വിമാനത്താവളത്തിൽ നവീകരിച്ച റൺവേ മുഴുവൻ സമയ സർവ്വീസുകൾക്കായി തുറന്നു കൊടുത്തു. ഇതോടെ വിമാനത്താവള പ്രവർത്തന സമയം 24 മണിക്കൂറായി പുന:സ്ഥാപിച്ചു. നേരത്തെ നവീകരണ ജോലികൾക്കായി പകൽ 10 മുതൽ വൈകുന്നേരം ആറ് വരെ റൺവേ അടച്ചിട്ടിരുന്നു. ഇക്കഴിഞ്ഞ ജനുവരി 15 നാണ് നവീകരണ പ്രവർത്തനങ്ങൾക്കായി റൺവേ ഭാഗികമായി അടച്ചിട്ടത്.</p>
<p>രാവിലെ 10മുതൽ വൈകീട്ട് 6 വരെയായിരുന്നു നിയന്ത്രണം. ഇതു മൂലം വിമാന സർവ്വീസുകൾ രാത്രി കാലത്തേക്ക് മാത്രമായി ചുരുങ്ങിയിരുന്നു ആറു മാസമെടുത്താണ് നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്. എന്നാൽ അടിയന്തര സാഹചര്യത്തിൽ ഹജ്ജ് സർവീസിനായി റൺവേ തുറന്ന് കൊടുത്തിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/karipur-runway-has-started-working-24-hours-runway-repair-work-has-been-completed.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പഠിക്കാനും തൊഴിലിനും ഇനിയും പോകും</title>
		<link>https://www.chandrikadaily.com/ihgstill-going-to-study-and-work.html</link>
					<comments>https://www.chandrikadaily.com/ihgstill-going-to-study-and-work.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 11 Feb 2023 17:03:43 +0000</pubDate>
				<category><![CDATA[Article]]></category>
		<category><![CDATA[columns]]></category>
		<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[abroad]]></category>
		<category><![CDATA[STUDY]]></category>
		<category><![CDATA[work]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=237414</guid>

					<description><![CDATA[ആദ്യമൊക്കെ കേരളം വിട്ടു ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്കാണ് പോയിരുന്നത്. ഇപ്പോഴും അതുണ്ടെങ്കിലും ലോകത്തിലെ അനേക രാഷ്ട്രങ്ങള്&#x200d; അവരുടെ കവാടങ്ങള്&#x200d; പരിശ്രമശാലികളും ബുദ്ധിമാന്മാരും സത്യസന്ധന്മാരുമായ മനുഷ്യര്&#x200d;ക്കായി വാതിലുകള്&#x200d; തുറന്നുകാത്തിരിക്കുകയാണ്. അത്‌കൊണ്ട് ജനം ഇനിയും പോകും]]></description>
										<content:encoded><![CDATA[<p><strong>കെ.എന്&#x200d;.എ ഖാദര്&#x200d;</strong></p>
<p>വിദ്യാര്&#x200d;ത്ഥികള്&#x200d; പഠിക്കാനും യുവതീ യുവാക്കള്&#x200d; തൊഴിലിനു വേണ്ടിയും ഇന്ത്യയില്&#x200d;നിന്ന് വിദേശങ്ങളിലേക്ക് കുടിയേറിക്കൊണ്ടിരിക്കുന്നു. അതില്&#x200d; ഒരു ഭാഗം തിരിച്ചു നാട്ടില്&#x200d; വന്നു താമസിച്ചേക്കാം. മറ്റു ചിലര്&#x200d; അവിടങ്ങളില്&#x200d;തന്നെ ജീവിക്കും. വേറെ ചിലര്&#x200d; നാട്ടില്&#x200d; ബാക്കിയുള്ള ഉറ്റ ബന്ധുക്കളെയും പിന്നീട് അവിടങ്ങളിലേക്ക് കൊണ്ടുപോവും. ഇക്കൂട്ടത്തില്&#x200d; ചിലര്&#x200d; പൗരത്വം ഉപേക്ഷിച്ച് അന്യനാടുകളിലെ പൗരത്വവും സ്വീകരിക്കാറുണ്ട്.</p>
<p>ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്&#x200d;നിന്നും ഇങ്ങിനെ വിദേശത്തു പോകുന്നവര്&#x200d; ധാരാളമുണ്ട്. കേരളത്തില്&#x200d;നിന്ന് പോവുന്നവരുടെ സംഖ്യ ലക്ഷങ്ങളാണ്. ഇതിനെ തടയാമെന്ന് കേരള സര്&#x200d;ക്കാര്&#x200d; വ്യാമോഹിക്കുന്നു. എന്തുകൊണ്ട് ഈ പ്രവാസമെന്ന് അറിയാവുന്ന ആരും നമ്മുടെ മന്ത്രിസഭയില്&#x200d; ഇല്ലെ? ഈ പ്രശ്‌നം മറ്റു രാജ്യങ്ങളിലും ഏറെക്കുറെ കാണപ്പെടുന്നു. എല്ലാ രാജ്യക്കാരും എന്നും അവര്&#x200d; ജനിച്ചിടത്തുതന്നെ താമസിച്ചതായി മനുഷ്യചരിത്രത്തില്&#x200d; കാണുകയില്ല. ഇതുതടയാനും സാധ്യമല്ല. പോകുന്നതിനു തക്കതായ കാരണങ്ങള്&#x200d; ഉണ്ട്. പോവേണ്ട സ്ഥലം തിരഞ്ഞെടുക്കുന്നതും യുക്തമായ കാരണങ്ങള്&#x200d; കൊണ്ടുതന്നെയാണ്. മനുഷ്യ വംശം തന്നെ ഇപ്രകാരം ലോകത്ത് പരന്നത് ഈ ജീവിതയാത്രയിലൂടെയാണ്. അറിയപ്പെടുന്ന പലരും ജനിച്ചനാട്ടിലല്ല ജീവിച്ചതും മരിച്ചതും.</p>
<p>ഇന്ത്യയില്&#x200d;നിന്ന് പഠിക്കാന്&#x200d; ഗാന്ധിജി പോയി. മാര്&#x200d;ക്‌സും ലെനിനും അനവധി കമ്യൂണിസ്റ്റ് നേതാക്കളും പ്രവാസികളായിരുന്നു. വിദേശത്തു പഠിച്ചവര്&#x200d; പലരും രാഷ്ട്രീയത്തിലും ഭരണത്തിലും ഉന്നതപദവികളില്&#x200d; ഇരുന്നിട്ടുണ്ട്. ഇപ്പോഴും അതു തുടരുന്നു. ഋഷി സുനകിനു ഒരു ചെറിയ ഇന്ത്യന്&#x200d; ബന്ധം ഉണ്ടെന്നറിഞ്ഞ് ഇവിടെ ആരെല്ലാം തുള്ളിച്ചാടിയിരുന്നു. രാജാക്കന്മാരും ഭരണാധികാരികളും സാഹിത്യ സംസ്‌കാരിക നായകന്മാരും ശാസ്ത്രജ്ഞന്മാരും പ്രവാചകന്മാരും മതമേലധ്യക്ഷന്മാരും രാഷ്ട്രീയ നേതാക്കന്മാരും അടിമകളും തൊഴിലാളികളും എന്നു വേണ്ട മനുഷ്യ വംശത്തിലും ജീവിവംശത്തിലും വൃക്ഷലതാദികളിലുംപെട്ട സകല ഇനങ്ങളും സഞ്ചരിച്ചിട്ടുണ്ട്. സഞ്ചരിക്കുന്നുണ്ട്. ഇനിയും സഞ്ചരിക്കുകയും ചെയ്യും. ആ യാത്രകളാണ് ശരിയായ വിദ്യാഭ്യാസം, അത് പുസ്തക താളുകള്&#x200d;ക്കകത്തല്ല പുറത്താണ്. മാനവസംസ്‌കാരം പൊട്ടിവിടര്&#x200d;ന്നു വളര്&#x200d;ന്നു പൂത്തുലഞ്ഞത് അവസാനമില്ലാത്ത മനുഷ്യ സഞ്ചാരങ്ങളുടെ അനന്തരഫലമാണ്. പരസ്പരം കലരാതെ ഒന്നും ഭൂമിയില്&#x200d; കാണപ്പെടുകയില്ല. ഒറ്റപ്പെട്ടും കലര്&#x200d;ന്നും കൂടിച്ചേര്&#x200d;ന്നും സ്വയം നവീകരിച്ചും ഭൂഗോളത്തിലെ ആവാസ വ്യവസ്ഥ ഇവിടെ എത്തിച്ചേര്&#x200d;ന്നു.</p>
<p>കേരളത്തില്&#x200d;നിന്നും ഇനിയും മലയാളികള്&#x200d; പഠനത്തിനും തൊഴിലിനും ബിസ്സിനസ്സു നടത്താനും കച്ചവടത്തിനുമായി കേരളം വിടാന്&#x200d; കാത്തുനില്&#x200d;ക്കുകയാണ്. സാധ്യമായ എല്ലാ രാഷ്ട്രങ്ങളിലേക്കും ഭൂപ്രദേശങ്ങളിലേക്കും പൊയ്‌കൊണ്ടിരിക്കും. ഈ നാട് എല്ലാ അര്&#x200d;ത്ഥത്തിലും പഠിക്കാനും കച്ചവടം ചെയ്യാനും വ്യവസായത്തിനും ജോലിക്കും ഒക്കെ അത്ര അനുയോജ്യമല്ലെന്ന് വിവരമുള്ള കേരളീയര്&#x200d; മനസ്സിലാക്കികഴിഞ്ഞു.</p>
<p>ആദ്യമൊക്കെ കേരളം വിട്ടു ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്കാണ് പോയിരുന്നത്. ഇപ്പോഴും അതുണ്ടെങ്കിലും ലോകത്തിലെ അനേക രാഷ്ട്രങ്ങള്&#x200d; അവരുടെ കവാടങ്ങള്&#x200d; പരിശ്രമശാലികളും ബുദ്ധിമാന്മാരും സത്യസന്ധന്മാരുമായ മനുഷ്യര്&#x200d;ക്കായി വാതിലുകള്&#x200d; തുറന്നുകാത്തിരിക്കുകയാണ്. അത്‌കൊണ്ട് ജനം ഇനിയും പോകും. അതുതടയാന്&#x200d; ശിവന്&#x200d;കുട്ടിക്കും ബിന്ദുവിനും മന്ത്രിമാര്&#x200d;ക്കും കഴിയില്ല. രാഷ്ട്രീയ നേതാക്കളും മന്ത്രിമാരുമൊക്കെ തഞ്ചംകിട്ടിയാല്&#x200d; കേരളം വിടാന്&#x200d; കാത്തുനില്&#x200d;ക്കുന്നവരാണ്. ചികിത്സക്കും പഠിക്കാനുമൊക്കെ അവര്&#x200d; പോകാറുണ്ട്. ശിവന്&#x200d;കുട്ടിയെ ആദ്യം ഫിന്&#x200d;ലാന്&#x200d;ഡിലയച്ച് അദ്ദേഹം തിരിച്ചു വന്നശേഷം അതില്&#x200d;നിന്നു പഠിക്കാന്&#x200d; മിടുക്കുള്ളവരും മിടുക്കികളുമായ കേരളത്തിലെ കുട്ടികള്&#x200d;ക്കു മനസ്സില്ല എന്നറിഞ്ഞാല്&#x200d; മതി.</p>
<p>കാത്തിരിക്കാന്&#x200d; സമയവും ഇല്ല. ഇത്രയേറെ അഴിമതിയും മെല്ലെപ്പോക്കും ഉത്തരവാദിത്തരാഹിത്വവും കാണപ്പെടുന്ന ഒരു സംസ്ഥാനത്ത് നിന്ന് ആളുകള്&#x200d; പോകാന്&#x200d; വൈകുന്നതിന്റെ കാരണമാണ് അന്വേഷിക്കേണ്ടത്. അനാവശ്യ സമരങ്ങളും പഠനവും ഗവേഷണവുമല്ലാത്ത സകലതും കാട്ടികൂട്ടുന്ന സര്&#x200d;വകലാശാലകളും നാട്ടുകാര്&#x200d;ക്കു മടുത്തു കാണണം. ഇവിടെ നിഷേധത്തിന്റെ നാടാണ്. മര്യാദക്കൊരു കച്ചവടമോ വ്യവസായമോ തൊഴിലോ പഠനമോ സാധ്യമല്ല. വാചകമടികളും അധരസേവയും കൊണ്ട് കാര്യമില്ല. സത്യം എല്ലാവര്&#x200d;ക്കും അറിയാം. തമ്മില്&#x200d; തമ്മില്&#x200d; പറഞ്ഞു തലകുലുക്കാറുണ്ട്. പിന്നെ കൊടിയും പാര്&#x200d;ട്ടിയും തലയില്&#x200d; കേറിയ സാധുക്കള്&#x200d; ഇവിടെ നിന്നു പിഴക്കുകയാണ്.</p>
<p>അവരവരുടെ മക്കളാരും കേരളത്തില്&#x200d; പഠിക്കരുതെന്നും ജോലിയെടുക്കരുതെന്നും എല്ലാ രാഷ്ട്രീയ നേതാക്കള്&#x200d;ക്കും കൊതിയാണ്. അതാണിവടെ നടന്നുവരുന്നത്. അതു നിര്&#x200d;ത്താന്&#x200d; മെനക്കെട്ട് ഇളിഭ്യരാവരുത്. ഇന്ന് മനുഷ്യര്&#x200d;ക്കു വിവരമുണ്ട്. മലയാളികള്&#x200d; നിസ്സാരകാരല്ല. സ്വന്തം വഴിതേടാന്&#x200d; അവര്&#x200d;ക്കറിയാം. സര്&#x200d;ക്കാര്&#x200d; വഴിമുടക്കരുത് എന്നവര്&#x200d; കരുതുന്നു. പഠനത്തിനും ജോലിക്കും ലോകത്തിലെ ഏതെല്ലാം രാജ്യങ്ങളില്&#x200d; എന്തെല്ലാം സൗകര്യങ്ങളുണ്ടെന്ന് മുഴുവന്&#x200d; കേരളീയ കുടുംബങ്ങളെയും ഈ സര്&#x200d;ക്കാര്&#x200d; അറിയിക്കണം.</p>
<p>താല്&#x200d;പര്യമുള്ളവര്&#x200d;ക്ക് പോകാന്&#x200d; വേണ്ട പിന്തുണയും സഹായവും തക്കസമയത്ത് നല്&#x200d;കണം. കേരളക്കാര്&#x200d; ലോകത്താകെ പറന്നു പഠിക്കട്ടെ. തൊഴില്&#x200d; ചെയ്തു വളരട്ടെ. കൂടുതല്&#x200d; സംസ്‌കാര സമ്പന്നരാവട്ടെ നമ്മുടെ കുട്ടികളെല്ലാം ലോകത്തിലെ എല്ലാ പ്രദേശങ്ങളെയും ജനവിഭാഗങ്ങളെയും കാണട്ടെ. അങ്ങിനെ അവരില്&#x200d;നിന്ന് ഒരു പുതിയ ജനത ഉയര്&#x200d;ന്നു വരട്ടെ. ഈ സര്&#x200d;ക്കാരും മന്ത്രിമാരുമൊക്കെ ഒന്നു മിണ്ടാതിരുന്നാല്&#x200d; മതി. നിങ്ങളുടെ യാതൊരു വിധ സുഖസൗകര്യങ്ങള്&#x200d;ക്കും നേര്&#x200d;വഴിക്ക് ചിന്തിക്കുന്ന ഒരു മലയാളിയും എതിരല്ലല്ലോ. അവര്&#x200d;ക്കു നിങ്ങളെ എതിര്&#x200d;ക്കാന്&#x200d; സമയമില്ല. അവര്&#x200d;ക്കവരുടെ ജീവിതം അതിനേക്കാള്&#x200d; പ്രാധാനമാണല്ലോ. നിങ്ങളാരും നിലപാടുകളില്&#x200d;നിന്ന് മാറില്ലായെന്നും പഠിച്ചതൊന്നും മറക്കില്ലായെന്നും പുതുതായൊന്നും പഠിക്കില്ലാ എന്നും പൊതുജനം മനസ്സിലാക്കികഴിഞ്ഞു. പ്ലീസ് ദയവായി ബുദ്ധിമുട്ടിക്കരുത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ihgstill-going-to-study-and-work.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
