<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>workers &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/workers/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 24 Nov 2025 10:34:27 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>workers &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>തിരഞ്ഞെടുപ്പ് ചൂടില്‍ അതിഥി തൊഴിലാളികള്‍; പ്രചാരണപ്പണിയില്‍ തിരക്കേറി</title>
		<link>https://www.chandrikadaily.com/guest-workers-in-election-heat-busy-in-campaign-work.html</link>
					<comments>https://www.chandrikadaily.com/guest-workers-in-election-heat-busy-in-campaign-work.html#respond</comments>
		
		<dc:creator><![CDATA[Lubna Sherin K P]]></dc:creator>
		<pubDate>Mon, 24 Nov 2025 10:34:27 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[election]]></category>
		<category><![CDATA[work]]></category>
		<category><![CDATA[workers]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=365105</guid>

					<description><![CDATA[സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് ചൂട് ഉയര്‍ന്നതോടെ അതിഥി തൊഴിലാളികളും ഇപ്പോള്‍ പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകുകയാണ്. ]]></description>
										<content:encoded><![CDATA[<p>കരുമാല്ലൂര്&#x200d;: സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് ചൂട് ഉയര്&#x200d;ന്നതോടെ അതിഥി തൊഴിലാളികളും ഇപ്പോള്&#x200d; പ്രചാരണ പ്രവര്&#x200d;ത്തനങ്ങളുടെ ഭാഗമാകുകയാണ്. ഇഷ്ടപ്പെട്ട സ്ഥാനാര്&#x200d;ത്ഥികള്&#x200d;ക്ക് വോട്ടുചെയ്യാനുള്ള ആവേശമല്ല, തിരഞ്ഞെടുപ്പ് കാലത്ത് ലഭിക്കുന്ന തൊഴില്&#x200d; അവസരങ്ങളാണ് ഇവരെ കൂടുതല്&#x200d; ആവേശത്തിലാക്കുന്നത്. &#8216; കേരള്&#x200d; കീ ചുനാവ് അച്ഛാഹെ..&#8217; എന്നു പറഞ്ഞുകൊണ്ട് തെങ്ങില്&#x200d; കയറി സ്ഥാനാര്&#x200d;ത്ഥിയുടെ പ്രചാരണ ബോര്&#x200d;ഡ് സ്ഥാപിക്കുന്ന ഉത്തരേന്ത്യക്കാരന്&#x200d; കേരളത്തിലെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളെക്കുറിച്ചുള്ള അതിശയവും പങ്കുവെച്ചു. അവരുടെ നാട്ടില്&#x200d; ഇത്രയും വ്യാപകമായ പ്രചാരണ പ്രവര്&#x200d;ത്തനങ്ങള്&#x200d; അപൂര്&#x200d;വമാണ്. പലപ്പോഴും തിരഞ്ഞെടുപ്പ് നടന്നുപോയതും അറിയാതെ പോകുന്ന സാഹചര്യങ്ങളാണ് അവിടെ. കേരളത്തില്&#x200d; തെരുവിന്റെ ഓരോ  മുക്കിലും മൂലയിലും പ്രചാരണസാമഗ്രികള്&#x200d; നിറഞ്ഞതോടെ ജോലിയില്ലാതെ ഇരുന്നിരുന്ന നിരവധി അതിഥി തൊഴിലാളികള്&#x200d;ക്കും ഇപ്പോള്&#x200d; പണിയൊരുങ്ങിയിരിക്കുകയാണ്. നിര്&#x200d;മാണമേഖലയും കാര്&#x200d;ഷികമേഖലയും ജീവനാധാരമാക്കിയ ഇവരില്&#x200d; പലര്&#x200d;ക്കും അടുത്തകാലത്ത് തൊഴില്&#x200d; ക്ഷാമം നേരിടേണ്ടി വന്നിരുന്നു. കാര്&#x200d;ഷികമേഖലയില്&#x200d; നെല്&#x200d; കൃഷി തുടങ്ങിയ പ്രവര്&#x200d;ത്തനങ്ങള്&#x200d; കഴിഞ്ഞതോടെ പണിയില്ലാത്ത ഇടവേളയായിരുന്നു ഇവര്&#x200d;ക്ക്. അതേസമയം, തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഉത്തരേന്ത്യ, ബംഗാള്&#x200d;, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളില്&#x200d; നിന്നുള്ള തൊഴിലാളികള്&#x200d; പ്രചാരണ ബോര്&#x200d;ഡുകളും ഫ്‌ളക്‌സ് നിര്&#x200d;മാണങ്ങളും സ്ഥാപിക്കല്&#x200d; പോലുള്ള ജോലികളിലേക്ക് ഒഴുകിക്കൂടുകയാണ്. ഫ്‌ളക്‌സ് യൂണിറ്റുകളില്&#x200d; ദിവസവും രാത്രിയും കൂട്ടിച്ചേര്&#x200d;ത്ത വേളകളില്&#x200d; ഇവര്&#x200d; പ്രവര്&#x200d;ത്തിക്കുന്നു. ഇനി ദിവസങ്ങള്&#x200d; മാത്രം ശേഷിക്കുന്ന തിരഞ്ഞെടുപ്പിന് മുന്&#x200d;പ് ഏറ്റെടുത്ത എല്ലാ പ്രചാരണ ജോലികളും പൂര്&#x200d;ത്തിയാക്കേണ്ടതിനാല്&#x200d; തിരക്കാണ്. തിരഞ്ഞെടുപ്പ് സമയത്ത് ഇത്തരം താല്&#x200d;ക്കാലിക തൊഴിലവസരങ്ങള്&#x200d; ലഭിക്കുന്നത് അതിഥി തൊഴിലാളികളുടെ വരുമാനത്തിനും ജീവിതത്തിനും വലിയ ആശ്വാസമാണെന്ന് വ്യവസായ മേഖലയിലെ പ്രവര്&#x200d;ത്തകര്&#x200d; പറയുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/guest-workers-in-election-heat-busy-in-campaign-work.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തെലങ്കാനയിലെ തുരങ്കം തകര്&#x200d;ന്ന് ജാര്&#x200d;ഖണ്ഡ് തൊഴിലാളികള്&#x200d; കുടുങ്ങിയ സംഭവം; രക്ഷാദൗത്യം തുടരും</title>
		<link>https://www.chandrikadaily.com/jharkhand-workers-trapped-in-telangana-tunnel-collapse-the-rescue-mission-will-continue.html</link>
					<comments>https://www.chandrikadaily.com/jharkhand-workers-trapped-in-telangana-tunnel-collapse-the-rescue-mission-will-continue.html#respond</comments>
		
		<dc:creator><![CDATA[Lubna Sherin K P]]></dc:creator>
		<pubDate>Sun, 23 Feb 2025 04:57:07 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Building]]></category>
		<category><![CDATA[collapse]]></category>
		<category><![CDATA[telangana]]></category>
		<category><![CDATA[workers]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=331202</guid>

					<description><![CDATA[ശ്രീശൈലം ഇടത് കര കനാലിന്റെ (എസ്എല്&#x200d;ബിസി) തുരങ്കത്തിന്റെ മേല്&#x200d;ക്കൂര തകര്&#x200d;ന്നതിനെത്തുടര്&#x200d;ന്ന് എട്ട് തൊഴിലാളികള്&#x200d; കുടുങ്ങിയിരുന്നു.]]></description>
										<content:encoded><![CDATA[<p>കഴിഞ്ഞ ദിവസം രാവിലെ 8.30 ഓടെ നാഗര്&#x200d;കുര്&#x200d;ണൂല്&#x200d; ജില്ലയിലെ നിര്&#x200d;മ്മാണത്തിലിരിക്കുന്ന ശ്രീശൈലം ഇടത് കര കനാലിന്റെ (എസ്എല്&#x200d;ബിസി) തുരങ്കത്തിന്റെ മേല്&#x200d;ക്കൂര തകര്&#x200d;ന്നതിനെത്തുടര്&#x200d;ന്ന് എട്ട് തൊഴിലാളികള്&#x200d; കുടുങ്ങിയിരുന്നു.</p>
<p>രക്ഷാപ്രവര്&#x200d;ത്തനങ്ങളില്&#x200d; സഹായിക്കാന്&#x200d; ദേശീയ ദുരന്തനിവാരണ സേനയോടും (എന്&#x200d;ഡിആര്&#x200d;എഫ്) ഇന്ത്യന്&#x200d; സൈന്യത്തോടും സര്&#x200d;ക്കാര്&#x200d; അഭ്യര്&#x200d;ത്ഥിച്ചിട്ടുണ്ടെന്ന് ജലസേചന മന്ത്രി എന്&#x200d; ഉത്തം കുമാര്&#x200d; റെഡ്ഡി പറഞ്ഞു.</p>
<p>96 അംഗ എന്&#x200d;ഡിആര്&#x200d;എഫ് സംഘവും ഇന്ത്യന്&#x200d; ആര്&#x200d;മിയുടെ എന്&#x200d;ജിനീയര്&#x200d; ടാസ്‌ക് ഫോഴ്സിലെ (ഇടിഎഫ്) ഉദ്യോഗസ്ഥരും രാത്രിയോടെ ദോമലപെന്റയിലെത്തി.</p>
<p>തുരങ്കത്തിനുള്ളില്&#x200d; കുടുങ്ങിയവര്&#x200d; ജീവിച്ചിരിപ്പുണ്ടോ എന്ന ചോദ്യത്തിന്, &#8216;ഇതുവരെ ഇതേക്കുറിച്ച് ഒരു വിവരവുമില്ല, പക്ഷേ അവര്&#x200d; ജീവിച്ചിരിപ്പുണ്ടെന്ന പ്രതീക്ഷയോടെയാണ് ഞങ്ങള്&#x200d; മുന്നോട്ട് പോകുന്നത്, തുരങ്കത്തിനുള്ളില്&#x200d; വായുസഞ്ചാരത്തിന് പ്രശ്നമില്ല&#8217; എന്ന് മന്ത്രി പറഞ്ഞു.</p>
<p>അതേസമയം, തുരങ്കത്തില്&#x200d; കുടുങ്ങിയ തൊഴിലാളികളെ രക്ഷിക്കാന്&#x200d; സാധ്യമായ എല്ലാ സഹായവും ഉറപ്പാക്കണമെന്ന് ജാര്&#x200d;ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്&#x200d; തെലങ്കാന മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡിയോട് അഭ്യര്&#x200d;ത്ഥിച്ചു.</p>
<p>ജാര്&#x200d;ഖണ്ഡില്&#x200d; നിന്നുള്ള നാല് തൊഴിലാളികളാണ് തുരങ്കത്തില്&#x200d; കുടുങ്ങിയത്.</p>
<p>പ്രാഥമിക വിവരം അനുസരിച്ച്, തുരങ്കത്തില്&#x200d; കുടുങ്ങിയ ജാര്&#x200d;ഖണ്ഡില്&#x200d; നിന്നുള്ള നാല് തൊഴിലാളികള്&#x200d; ഗുംല ജില്ലയില്&#x200d; നിന്നുള്ളവരാണെന്ന് ഒരു ഉദ്യോഗസ്ഥന്&#x200d; പറഞ്ഞു.</p>
<p>ശനിയാഴ്ച രാവിലെ 8 മണിയോടെ 60 ഓളം തൊഴിലാളികള്&#x200d; നല്ലമല വനത്തിലൂടെയുള്ള ടണലിലേക്ക് ശ്രീശൈലം കായലിനടുത്തുള്ള ദോമലപെന്റയില്&#x200d; നിന്ന് നക്കലഗണ്ടി റിസര്&#x200d;വോയറിലേക്ക് പ്രവേശിച്ചു. തുരങ്കത്തിനുള്ളില്&#x200d; 14 കിലോമീറ്റര്&#x200d; ചുറ്റളവില്&#x200d; നിര്&#x200d;മാണ പ്രവര്&#x200d;ത്തനങ്ങള്&#x200d; നടത്തുന്നതിനിടെയാണ് പെട്ടെന്നുള്ള വെള്ളത്തിന്റെ കുത്തൊഴുക്കില്&#x200d; മേല്&#x200d;ക്കൂര തകര്&#x200d;ന്നതെന്ന് സര്&#x200d;ക്കാര്&#x200d; വൃത്തങ്ങള്&#x200d; അറിയിച്ചു.</p>
<p>തൊഴിലാളികള്&#x200d; അവരുടെ ദിനചര്യയുടെ ഭാഗമായി ടണല്&#x200d; ബോറിംഗ് മെഷീന്&#x200d; ഉപയോഗിക്കാന്&#x200d; തുടങ്ങിയെന്ന് വൈകുന്നേരം ദോമലപെന്റയില്&#x200d; മാധ്യമപ്രവര്&#x200d;ത്തകരോട് സംസാരിച്ച ഉത്തം പറഞ്ഞു. &#8221;അവര്&#x200d; തുടങ്ങിയപ്പോള്&#x200d; വലിയ ശല്യം ഉണ്ടായില്ല. കുറച്ച് സമയത്തിന് ശേഷം, ഭൂമിശാസ്ത്രപരമായ തകരാറുകള്&#x200d; കാരണം ജലപ്രവാഹം ഉണ്ടായി.</p>
<p>ജയപ്രകാശ് അസോസിയേറ്റ്സ് കമ്പനിയിലെ ഒരു പ്രോജക്ട് എഞ്ചിനീയര്&#x200d;, ഫീല്&#x200d;ഡ് എഞ്ചിനീയര്&#x200d;, നാല് തൊഴിലാളികള്&#x200d;, ടണല്&#x200d; ബോറിങ് മെഷീന്&#x200d; പ്രവര്&#x200d;ത്തനങ്ങള്&#x200d; കൈകാര്യം ചെയ്യുന്ന റോബിന്&#x200d;സ് ഇന്ത്യയില്&#x200d; നിന്നുള്ള രണ്ട് പ്രവര്&#x200d;ത്തകര്&#x200d; എന്നിവരാണ് കുടുങ്ങിയത്. ഉത്തര്&#x200d;പ്രദേശ്, ജാര്&#x200d;ഖണ്ഡ്, പഞ്ചാബ്, ജമ്മു കശ്മീര്&#x200d; എന്നിവിടങ്ങളില്&#x200d; നിന്നുള്ളവരാണ് ഇവര്&#x200d;.</p>
<p>തുടക്കത്തില്&#x200d;, തുരങ്കം തകരുന്നത് മൂന്ന് മീറ്റര്&#x200d; വരെ നീളത്തിലായിരുന്നു. തകര്&#x200d;ച്ചയുടെ വ്യാപ്തി വര്&#x200d;ധിച്ചേക്കാമെന്ന് അധികൃതര്&#x200d; പിന്നീട് പറഞ്ഞു.</p>
<p>ഭൂഗര്&#x200d;ഭ തകരാര്&#x200d; സ്ഥിരപ്പെട്ടതിന് ശേഷം രക്ഷാപ്രവര്&#x200d;ത്തനം ആരംഭിക്കുമെന്ന് ഉത്തം പറഞ്ഞു. &#8221;തുരങ്കത്തിനുള്ളില്&#x200d; 14 കിലോമീറ്റര്&#x200d; ഉള്ളില്&#x200d; ഈ സംഭവം നടന്നതിനാല്&#x200d; ചില വെല്ലുവിളികള്&#x200d; ഉണ്ടാകും. രക്ഷാപ്രവര്&#x200d;ത്തനങ്ങള്&#x200d;ക്ക് മേല്&#x200d;നോട്ടം വഹിക്കാന്&#x200d; രാജ്യത്തെ ഏറ്റവും മികച്ച ടണല്&#x200d; വിദഗ്ധരെ ഞങ്ങള്&#x200d; ലഭ്യമാക്കുന്നുണ്ട്,&#8221; അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു. 2023ല്&#x200d; ഉത്തരാഖണ്ഡിലെ തുരങ്കത്തില്&#x200d; കുടുങ്ങിയ തൊഴിലാളികളെ രക്ഷിച്ച വിദഗ്ധരുമായും സര്&#x200d;ക്കാര്&#x200d; സംസാരിച്ചിരുന്നതായി അദ്ദേഹം വെളിപ്പെടുത്തി.</p>
<p>അതേസമയം, തുരങ്കത്തിന്റെ മേല്&#x200d;ക്കൂര തകര്&#x200d;ന്ന വിവരം ലഭിച്ചയുടന്&#x200d; മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ഞെട്ടി. ജില്ലാ കളക്ടര്&#x200d;, എസ്പി, ഫയര്&#x200d; സര്&#x200d;വീസ് വിഭാഗം, ഹൈദ്രാ, ഇറിഗേഷന്&#x200d; ഉദ്യോഗസ്ഥര്&#x200d; എന്നിവര്&#x200d; സംഭവസ്ഥലത്തെത്തി ദുരിതാശ്വാസ നടപടികള്&#x200d; സ്വീകരിക്കാന്&#x200d; നിര്&#x200d;ദേശം നല്&#x200d;കി.</p>
<p>രക്ഷാപ്രവര്&#x200d;ത്തനത്തിനായി സിംഗാരേണി കോളിയേഴ്സിന്റെ ഒരു സംഘത്തെയും വിന്യസിച്ചിട്ടുണ്ട്.</p>
<p>ആവശ്യമായ രക്ഷാപ്രവര്&#x200d;ത്തനങ്ങള്&#x200d; വേഗത്തിലാക്കാനും കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ രക്ഷിക്കാനും മുഖ്യമന്ത്രി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/jharkhand-workers-trapped-in-telangana-tunnel-collapse-the-rescue-mission-will-continue.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മുതലപ്പൊഴിയിൽ രണ്ട് ബോട്ടപകങ്ങൾ; രക്ഷാപ്രവർത്തകർക്ക്  പരിക്ക്</title>
		<link>https://www.chandrikadaily.com/two-boathouses-in-mudalpoji-rescue-workers-injured.html</link>
					<comments>https://www.chandrikadaily.com/two-boathouses-in-mudalpoji-rescue-workers-injured.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 13 Jul 2024 10:41:31 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[accident]]></category>
		<category><![CDATA[boathouses]]></category>
		<category><![CDATA[INJURED]]></category>
		<category><![CDATA[rescue]]></category>
		<category><![CDATA[workers]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=302639</guid>

					<description><![CDATA[* രണ്ട് വള്ളങ്ങൾ പൂർണ്ണമായും തകർന്നു
]]></description>
										<content:encoded><![CDATA[<p>മുതലപ്പൊഴി മത്സ്യബന്ധന തുറമുഖത്ത് വീണ്ടും അപകടപരമ്പര, രണ്ട് വള്ളങ്ങൾ അപകടത്തിൽപ്പെട്ടു, നിരവധി പേർക്ക് പരിക്ക്, ശനിയാഴ്ച രാവിലെ ഒമ്പതര മണിയോടെയാണ് ആദ്യ അപകടം.പുതുക്കുറിച്ചി സ്വദേശി ഷിജുവിൻ്റെ ഉടസ്ഥതയിലുള്ള ഇല്ലാഹി എന്ന വള്ളമാണ് അപകടത്തിൽപ്പെട്ടത്.അപകടം സംഭവിക്കുമ്പോൾ അഞ്ചുതൊഴിലാളികൾ വള്ളത്തിലുണ്ടായിരുന്നു. മത്സ്യബന്ധനം കഴിഞ്ഞ് നിറയെ മീനുമായ വന്ന വള്ളം ശക്തമായ തിരയിൽപ്പെട്ട് പുലിമുട്ടിലേക്ക് ഇടിച്ച് തകർന്നു, ഇതോടെ വള്ളത്തിൽ വെള്ളം കയറി, വള്ളത്തിലുണ്ടായിരുന്ന അഞ്ച് തൊഴിലാളികളെയും പരിക്കേൽക്കാതെ രക്ഷപ്പെടുത്തി.</p>
<p><img loading="lazy" class="alignnone size-medium wp-image-302641" src="https://cdn-chandrikadaily.blr1.cdn.digitaloceanspaces.com/wp-contents/uploads/2024/07/WhatsApp-Image-2024-07-13-at-3.39.13-PM-300x164.jpeg" alt="" width="300" height="164" srcset="https://www.chandrikadaily.com/wp-content/uploads/2024/07/WhatsApp-Image-2024-07-13-at-3.39.13-PM-300x164.jpeg 300w, https://www.chandrikadaily.com/wp-content/uploads/2024/07/WhatsApp-Image-2024-07-13-at-3.39.13-PM-1024x558.jpeg 1024w, https://www.chandrikadaily.com/wp-content/uploads/2024/07/WhatsApp-Image-2024-07-13-at-3.39.13-PM-768x419.jpeg 768w, https://www.chandrikadaily.com/wp-content/uploads/2024/07/WhatsApp-Image-2024-07-13-at-3.39.13-PM.jpeg 1200w" sizes="(max-width: 300px) 100vw, 300px" /></p>
<p>രക്ഷാപ്രവർത്തനത്തിനിടെ രണ്ട് താൽകാലിക ഫിഷറീസ് ലൈഫ് ഗാർഡുകൾക്ക് പരിക്കേറ്റു. അപകടത്തിൽപ്പെട്ട വള്ളം മുങ്ങുന്നതിനിടെ രക്ഷാബോട്ടിൽ കെട്ടിവലിച്ച് കരയ്ക്കെത്തിക്കാൻ ശ്രമിക്കവേ വള്ളത്തിൻ്റെ അണിയം (കുറ്റി) പൊട്ടിയടിച്ചാണ് താഴംപള്ളി സ്വദേശി വിൽബന് (40) കൈയ്യിൽ പരിക്കേറ്റത്.ഇയാളുടെ ഇരു കൈകളും ഒടിഞ്ഞു. മറ്റൊരു വലിയ വള്ളം എത്തിച്ചാണ് പിന്നീട് അപകടത്തിൽപ്പെട്ട വള്ളം കരയ്ക്ക് എത്തിച്ചത്. അപകടത്തിൽപ്പെട്ട തൊഴിലാളികൾക്ക് പുലിമുട്ടിൽ നിന്നും ലൈഫ് ബോയ് എടുത്ത് ഇടാൻ ശ്രമിക്കവെ കാൽവഴുത്തി വീണ് ഷിബുവിനും നിസ്സാര പരിക്കേറ്റു. ഇരുവരെയും ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.</p>
<p>ഉച്ചയ്ക്ക് 12 മണിയോടെയാണ് മറ്റൊരു വള്ളവും അപകടത്തിൽപ്പെട്ടത്. ശക്തമായ തിരയിൽപ്പെട്ട വള്ളം തലകീഴായി മറിഞ്ഞാണ് അപകടമുണ്ടായത്.പൂത്തുറ സ്വദേശിയായ റോബിൻ്റെ ഉടമസ്ഥതയിലുള്ള അത്യുന്നതൻ എന്ന വള്ളമാണ് മറിഞ്ഞത്. വള്ളത്തിൽ ഉണ്ടായിരുന്ന രണ്ട് തൊഴിലാളികൾക്ക് നിസ്സാര പരിക്കേറ്റു. അഞ്ചുതെങ്ങ് സ്വദേശികളായ ജോസ്, റോയി എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ ഇരുവരെയും ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വള്ളത്തിലെ എഞ്ചിൻ കിട്ടിയെങ്കിലും വള്ളം പൂർണ്ണമായി തകർന്നു ഏപ്രിൽ മുതൽ ഇതുവരെ പതിനെട്ട് അപകടങ്ങളാണ് മുതലപ്പൊഴിയിൽ ഉണ്ടായത്. ഈയാഴ്ചയിൽ ആറപകടങ്ങളും ഉണ്ടായി</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/two-boathouses-in-mudalpoji-rescue-workers-injured.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>യുഎഇയിലെ പ്രവാസി തൊഴിലാളികള്&#x200d;ക്ക് ആശ്വാസം; ഉച്ചവിശ്രമ സമയം പ്രഖ്യാപിച്ചു</title>
		<link>https://www.chandrikadaily.com/relief-for-expatriate-workers-in-uae-lunch-time-announced.html</link>
					<comments>https://www.chandrikadaily.com/relief-for-expatriate-workers-in-uae-lunch-time-announced.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sun, 02 Jun 2024 09:19:37 +0000</pubDate>
				<category><![CDATA[GULF]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[resting time]]></category>
		<category><![CDATA[UAE]]></category>
		<category><![CDATA[workers]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=299176</guid>

					<description><![CDATA[ഈ മാസം 15ന് നിയമം നിലവിൽ വരും]]></description>
										<content:encoded><![CDATA[<p>ദുബായ്: യുഎഇയിൽ ചൂട് കൂടിയ സാഹചര്യത്തിൽ ഉച്ചവിശ്രമസമയം പ്രഖ്യാപിച്ചു. ഈ മാസം 15ന് നിയമം നിലവിൽ വരും. സെപ്റ്റംബർ 15 വരെ രാജ്യത്തെ തൊഴിലാളികൾ വെയിലത്ത് ജോലിചെയ്യുന്നത് നിയമ വിരുദ്ധമായിരിക്കും. നിർമ്മാണ സ്ഥലങ്ങളിലും തുറസ്സായ സ്ഥലങ്ങളിലും ഉച്ചയ്ക്ക് 12.30 മുതൽ 3.30വരെ തൊഴിൽ ചെയ്യുന്നതിനാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.</p>
<p>ഈ നിയമം തെറ്റിച്ച് ഉച്ചവിശ്രമ വേളയിൽ ജോലിചെയ്താൽ 5000 ദിർഹം വരെ പിഴ നൽകേണ്ടിവരും. നിയമം കർശനമായിരിക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. തുടർച്ചയായി 20-ാമത്തെ വർഷമാണ് യുഎഇ ഉച്ചവിശ്രമ നിയമം നടപ്പാക്കുന്നത്.</p>
<p>തൊഴിൽ മേഖലകളിൽ ശീതീകരണ സംവിധാനം, ആവശ്യത്തിന് വെള്ളം എന്നിവ ഉറപ്പാക്കേണ്ടത് തൊഴിലുടമയുടെ ഉത്തരവാദിത്തമാണ്. നിർജലീകരണം തടയാനുള്ള ഭക്ഷണം, ഉപ്പ്, പ്രാഥമിക ശുശ്രൂഷക്ക് ആവശ്യമായ സംവിധാനങ്ങൾ എന്നിവയും തയ്യാറാക്കിയിരിക്കണമെന്നും അധികൃതർ നിർദേശിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/relief-for-expatriate-workers-in-uae-lunch-time-announced.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഡ്രൈവറെ ക്രൂരമായി മര്&#x200d;ദിച്ച് സി.ഐ.ടി.യു തൊഴിലാളികള്&#x200d;</title>
		<link>https://www.chandrikadaily.com/1citu-workers-brutally-beat-the-driver.html</link>
					<comments>https://www.chandrikadaily.com/1citu-workers-brutally-beat-the-driver.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 09 May 2024 09:32:49 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[local]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Social]]></category>
		<category><![CDATA[driver]]></category>
		<category><![CDATA[LPG]]></category>
		<category><![CDATA[workers]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=297191</guid>

					<description><![CDATA[ഇറക്കുകൂലിയില്&#x200d; 20 രൂപ കുറഞ്ഞതിനെ ചൊല്ലിയുണ്ടായ തര്&#x200d;ക്കത്തില്&#x200d; ഡ്രൈവര്&#x200d;ക്ക് ക്രൂരമായ മര്&#x200d;ദനം.]]></description>
										<content:encoded><![CDATA[<p>ഇറക്കുകൂലിയില്&#x200d; 20 രൂപ കുറഞ്ഞതിനെ ചൊല്ലിയുണ്ടായ തര്&#x200d;ക്കത്തില്&#x200d; ഡ്രൈവര്&#x200d;ക്ക് ക്രൂരമായ മര്&#x200d;ദനം. ബി.പി.സി എല്ലിന്റെ എല്&#x200d;.പി.ജി ബോട്‌ലിങ് പ്ലാന്റിലെ ഡ്രൈവര്&#x200d;ക്കാണ് മര്&#x200d;ദനമേറ്റത്.</p>
<p>പണം കുറഞ്ഞതിന് സി.ഐ.ടി.യു തൊഴിലാളികളാണ്‌ഡ്രൈവറെ തല്ലി ചതച്ചത്.കൊടകരയിലെ ഗ്യാസ് ഏജന്&#x200d;സിയില്&#x200d; വച്ചുണ്ടായ തര്&#x200d;ക്കത്തിലാണ് ഡ്രൈവറെ മര്&#x200d;ദിച്ചവശനാക്കിയത്.</p>
<p>ഡ്രൈവര്&#x200d;ക്കെതിരായ ഈ ആക്രമത്തില്&#x200d; പ്രതിഷേധിച്ച് ബോട്‌ലിങ് പ്ലാന്റില്&#x200d; ഡ്രൈവര്&#x200d;മാര്&#x200d; പണിമുടക്കി.ഇതോടെ ഏഴ് ജില്ലകളിലേക്കുളള 140 ലോഡുകള്&#x200d; മുടങ്ങി. 200 ഡ്രൈവര്&#x200d;മാര്&#x200d; പണിമുടക്കില്&#x200d; പങ്കെടുക്കുന്നുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1citu-workers-brutally-beat-the-driver.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ലേബർ ക്യാമ്പിലെ തൊഴിലാളികൾക്ക് ഇഫ്ത്താർ ഒരുക്കി ദുബൈ മണലൂർ മണ്ഡലം കെ.എം.സി.സി</title>
		<link>https://www.chandrikadaily.com/dubai-manalur-mandal-kmcc-prepares-iftar-for-labor-camp-workers.html</link>
					<comments>https://www.chandrikadaily.com/dubai-manalur-mandal-kmcc-prepares-iftar-for-labor-camp-workers.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 31 Mar 2024 07:17:07 +0000</pubDate>
				<category><![CDATA[gulf]]></category>
		<category><![CDATA[News]]></category>
		<category><![CDATA[dubai]]></category>
		<category><![CDATA[Iftar]]></category>
		<category><![CDATA[Manalur Mandal KMCC]]></category>
		<category><![CDATA[workers]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=294117</guid>

					<description><![CDATA[ഡി. ഐ.പി. രണ്ടിലെ അൽ സലാം മസ്ജിദ് പരിസരത്ത് നടന്ന വിതരണ ചടങ്ങ് മസ്ജിദിലെ ഇമാം അബ്ദുൽ അസീസ് വിതരണോൽഘാടനം ചെയ്തു.]]></description>
										<content:encoded><![CDATA[<p>ദുബൈ ഇൻവെസ്റ്റ്മെൻ്റ് പാർക്കിൽ താമസിക്കുന്ന ആയിരത്തി അഞ്ഞൂറോളം വരുന്ന തൊഴിലാളികൾക്ക് ദുബൈ മണലൂർ മണ്ഡലം കെ.എം.സി.സി ഇഫ്ത്താർ കിറ്റുകൾ വിതരണം ചെയ്തു .ഡി. ഐ.പി. രണ്ടിലെ അൽ സലാം മസ്ജിദ് പരിസരത്ത് നടന്ന വിതരണ ചടങ്ങ് മസ്ജിദിലെ ഇമാം അബ്ദുൽ അസീസ് വിതരണോൽഘാടനം ചെയ്തു.</p>
<p><img loading="lazy" class="alignnone size-medium wp-image-294119" src="https://cdn-chandrikadaily.blr1.cdn.digitaloceanspaces.com/wp-contents/uploads/2024/03/Untitled-1-322-300x225.jpg" alt="" width="300" height="225" srcset="https://www.chandrikadaily.com/wp-content/uploads/2024/03/Untitled-1-322-300x225.jpg 300w, https://www.chandrikadaily.com/wp-content/uploads/2024/03/Untitled-1-322-768x576.jpg 768w, https://www.chandrikadaily.com/wp-content/uploads/2024/03/Untitled-1-322.jpg 800w" sizes="(max-width: 300px) 100vw, 300px" /></p>
<p>ജില്ല പ്രസിഡണ്ട് ജമാൽ മനയത്ത് , ജനസെക്രട്ടറി ഗഫൂർ പട്ടിക്കര, ട്രഷറർ ബഷീർ വരവൂർ എന്നിവർ വിശിഷ്ട അതിഥികളായിരുന്നു.മുൻ ജില്ല പ്രസിഡണ്ട് മുഹമ്മദ് വെട്ടുകാട്,ജില്ലാ സെക്രട്ടറി ജംഷീർ പാടൂർ, മണ്ഡലം പ്രസിഡണ്ട് ഷെക്കീർ കുന്നിക്കൽ, ജന.സെകട്ടറി ഷാജഹാൻ ജാസി, ട്രഷറർ മുഹമ്മദ് തിരുനെല്ലൂർ,ഭാരവാഹികളായ ഷാജഹാൻ കോവത്ത്, റഷീദ് പുതുമനശ്ശേരി, മുസ്തഫ തങ്ങൾ, അക്ബർ വാടാനപ്പള്ളി,നൗഫൽ മുഹമ്മദ്‌,സമീർ തോപ്പിൽ,അഫ്സൽ ചൊവല്ലൂർ,അസ്‌ലം തിരുനെല്ലൂർ അഹമ്മദ്‌ ജീലാനി, അൻവർ റഹ്മാനി, ഡിഐപി കെഎംസിസി നേതാക്കളായ ശൗകത്ത്, അക്ബർ തിരുനെല്ലൂർ തുടങ്ങിയവർ നേതൃത്വം നൽകി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/dubai-manalur-mandal-kmcc-prepares-iftar-for-labor-camp-workers.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബാൾട്ടിമോർ അപകടം: രണ്ട് നിര്&#x200d;മാണത്തൊഴിലാളികളുടെ മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു</title>
		<link>https://www.chandrikadaily.com/baltimore-accident-two-more-bodies-of-construction-workers-recovered.html</link>
					<comments>https://www.chandrikadaily.com/baltimore-accident-two-more-bodies-of-construction-workers-recovered.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 28 Mar 2024 06:49:39 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[World]]></category>
		<category><![CDATA[Baltimore accident]]></category>
		<category><![CDATA[bodies]]></category>
		<category><![CDATA[construction]]></category>
		<category><![CDATA[workers]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=293857</guid>

					<description><![CDATA[പാലത്തിലെ കുഴികള്&#x200d; നികത്തുന്ന പണിയിലേര്&#x200d;പ്പെട്ടിരുന്നവരാണ് 8 പേരും.]]></description>
										<content:encoded><![CDATA[<p>അമേരിക്കയിലെ ബാള്&#x200d;ട്ടിമോറില്&#x200d; ചരക്കുകപ്പലിടിച്ച് പാലം തകര്&#x200d;ന്ന അപകടത്തില്&#x200d; പുഴയിലേക്ക് വീണ് കാണാതായ 2 പേരുടെ മൃതദേഹം കണ്ടെത്തി. പട്ടാപ്‌സ്‌കോ പുഴയില്&#x200d; ചുവപ്പ് പിക്കപ്പിനുള്ളില്&#x200d; കുടുങ്ങിക്കിടക്കുന്ന നിലയിലായിരുന്നു മൃതദേഹങ്ങള്&#x200d;.</p>
<p>കാണാതായ എട്ടുപേരില്&#x200d; രണ്ടുപേരെ നേരത്തെ രക്ഷപ്പെടുത്തിയിരുന്നു. പാലത്തിലെ കുഴികള്&#x200d; നികത്തുന്ന പണിയിലേര്&#x200d;പ്പെട്ടിരുന്നവരാണ് 8 പേരും. മെക്‌സിക്കോ, ഗ്വാട്ടിമാല, എല്&#x200d; സാല്&#x200d;വദോര്&#x200d; എന്നീ രാജ്യങ്ങളില്&#x200d;നിന്നുള്ളവരാണിവര്&#x200d;.</p>
<p>ഇരുട്ടും അടിയൊഴുക്കും വെള്ളത്തിന്റെ കൊടുംതണുപ്പും കാരണം ചൊവ്വാഴ്ച രാത്രി നിര്&#x200d;ത്തിവെച്ച തിരച്ചില്&#x200d; ബുധനാഴ്ച രാവിലെയാണ് പുനരാരംഭിച്ചത്. ബാക്കിയുള്ള നാലുപേര്&#x200d;ക്കായുള്ള തിരച്ചില്&#x200d; കോസ്റ്റ് ഗാര്&#x200d;ഡ് അവസാനിപ്പിച്ചു. തകര്&#x200d;ന്ന പാലത്തിന്റെ അവശിഷ്ടങ്ങള്&#x200d; നീക്കംചെയ്തതിനുശേഷം ഇവര്&#x200d;ക്കായുള്ള തിരച്ചില്&#x200d; പുനരാരംഭിക്കും. അതേസമയം, അപകടത്തിന്റെ യഥാര്&#x200d;ഥ കാരണം കണ്ടെത്താനായി കപ്പലിലെ ബ്ലാക്ക് ബോക്‌സ് കണ്ടെടുത്തിട്ടുണ്ട്.</p>
<p>ചൊവ്വാഴ്ച പുലര്&#x200d;ച്ചെ ഒന്നരയ്ക്കാണ് ഫ്രാന്&#x200d;സിസ് സ്‌കോട്ട് കീ പാലം ചരക്കുകപ്പലിടിച്ചു തകര്&#x200d;ന്നത്. 948 അടി നീളമുള്ള കപ്പല്&#x200d; തുറമുഖത്തുനിന്ന് പുറപ്പെട്ട് അരമണിക്കൂറിനുള്ളിലാണ് അപകടമുണ്ടായത്. പാലത്തിലുണ്ടായിരുന്ന വാഹനങ്ങളും ആളുകളും നദിയില്&#x200d; വീണു. മണിക്കൂറില്&#x200d; 15 കിലോമീറ്റര്&#x200d; വേഗത്തിലാണ് കപ്പല്&#x200d; നീങ്ങിയിരുന്നത്.</p>
<p>ശ്രീലങ്കയിലേക്കു ചരക്കുമായി യാത്രതിരിച്ച, സിങ്കപ്പൂര്&#x200d; കൊടിയുള്ള ദാലി എന്ന കപ്പലാണ് പാലത്തിലിടിച്ചത്. മലയാളിയായ ക്യാപ്റ്റന്&#x200d; രാജേഷ് ഉണ്ണിയുടെ സിനര്&#x200d;ജി മറൈന്&#x200d; ഗ്രൂപ്പാണ് &#8216;ദാലി&#8217;യുടെ നടത്തിപ്പുകാര്&#x200d;. കപ്പലിലെ രണ്ടു കപ്പിത്താന്മാരുള്&#x200d;പ്പെടെ 22 ജീവനക്കാരും ഇന്ത്യക്കാര്&#x200d; ആയിരുന്നു.</p>
<p>അപകടത്തിനു മുന്&#x200d;പേ അപായസന്ദേശം നല്&#x200d;കി പാലത്തിലൂടെയുള്ള ഗതാഗതം നിര്&#x200d;ത്തിവെക്കാന്&#x200d; സഹായിച്ച കപ്പലിലുണ്ടായിരുന്ന ഇന്ത്യന്&#x200d; ജീവനക്കാരെ അമേരിക്കന്&#x200d; പ്രസിഡന്റ് ജോ ബൈഡന്&#x200d; അഭിനന്ദിച്ചിരുന്നു. പാലം ഉടന്&#x200d; പണിയുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.</p>
<p>2023-ല്&#x200d; ചിലിയില്&#x200d; നടത്തിയ പരിശോധനയില്&#x200d; കപ്പലിന്റെ ചില യന്ത്രങ്ങള്&#x200d;ക്കും കപ്പലിന്റെ ചലനത്തിലും കുഴപ്പമുണ്ടെന്ന് കണ്ടെത്തിയിരുന്നു. എന്നാല്&#x200d;, പിന്നീട് നടന്ന പരിശോധനകളില്&#x200d; പ്രശ്‌നമില്ലെന്നു വ്യക്തമായതായി സിങ്കപ്പൂരിലെ മാരിറ്റൈം ആന്&#x200d;ഡ് പോര്&#x200d;ട്ട് അതോറിറ്റി പറഞ്ഞു. സിങ്കപ്പൂര്&#x200d; കമ്പനിയായ ഗ്രേസ് ഓഷന്&#x200d; പ്രൈവറ്റ് ലിമിറ്റഡാണ് കപ്പലിന്റെ ഉടമകള്&#x200d;. നടത്തിപ്പുകമ്പനിയായ സിനര്&#x200d;ജി മറൈന്&#x200d; ഗ്രൂപ്പിന്റെയും ആസ്ഥാനം സിങ്കപ്പൂരാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/baltimore-accident-two-more-bodies-of-construction-workers-recovered.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ആലപ്പുഴയിൽ സിപിഎം പ്രവർത്തകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി; എംഎൽഎയുടെ സ്റ്റാഫിന് പരിക്ക്</title>
		<link>https://www.chandrikadaily.com/cpm-workers-clashed-in-alappuzha-mlas-staff-injured.html</link>
					<comments>https://www.chandrikadaily.com/cpm-workers-clashed-in-alappuzha-mlas-staff-injured.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 24 Mar 2024 04:50:41 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[ALAPPUZHA]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[fight]]></category>
		<category><![CDATA[workers]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=293502</guid>

					<description><![CDATA[സംഘർഷത്തിൽ സിപിഎം ഏരിയ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ ജില്ലാ ജോയിന്&#x200d;റ് സെക്രട്ടറിയുമായ അജ്മൽ ഹസന് പരിക്കേറ്റു.]]></description>
										<content:encoded><![CDATA[<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>അംഗൻവാടി നിയമന ക്രമക്കേടിനെക്കുറിച്ച് പ്രവാസിയായ സിപിഎം പ്രവർത്തകനിട്ട എഫ്ബി പോസ്റ്റിനെച്ചൊല്ലി ആലപ്പുഴ പുറക്കാട് സിപിഎം ലോക്കൽ കമ്മിറ്റി ഓഫീസിന് മുന്നിൽ സിപിഎം പ്രവർത്തകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി.</p>
</div>
</div>
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">സംഘർഷത്തിൽ സിപിഎം ഏരിയ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ ജില്ലാ ജോയിന്&#x200d;റ് സെക്രട്ടറിയുമായ അജ്മൽ ഹസന് പരിക്കേറ്റു. എച്ച് സലാം എംഎല്&#x200d;എയുടെ ഓഫീസ് സ്റ്റാഫ് അംഗം കൂടിയാണ് പരിക്കേറ്റ അജ്മൽ. ഏറ്റുമുട്ടിയ പ്രവർത്തകരെ പിടിച്ചു മാറ്റുന്നതിനിടെയാണ് അജ്മലിന് പരിക്കേറ്റത്.</div>
<div></div>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cpm-workers-clashed-in-alappuzha-mlas-staff-injured.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കൃഷ്ണപിള്ള സ്മാരകം തകര്&#x200d;ത്ത കേസിലെ പ്രതിയെ തിരികെയെടുത്തു; ആലപ്പുഴയില്&#x200d; പ്രവർത്തകർ സിപിഎം വിട്ടു</title>
		<link>https://www.chandrikadaily.com/accused-in-krishna-pillai-memorial-demolition-case-reinstated-cpm-workers-leave-alappuzha.html</link>
					<comments>https://www.chandrikadaily.com/accused-in-krishna-pillai-memorial-demolition-case-reinstated-cpm-workers-leave-alappuzha.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 04 Mar 2024 14:57:34 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[ALAPPUZHA]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[Krishna Pillai Memorial]]></category>
		<category><![CDATA[Reinstated]]></category>
		<category><![CDATA[workers]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=292103</guid>

					<description><![CDATA[. 2013 ഒക്ടോബര്&#x200d; 31നാണ് കഞ്ഞിക്കുഴി കണ്ണര്&#x200d;ക്കാട്ടെ പി കൃഷ്ണപിള്ള സ്മാരകം ആക്രമിക്കപ്പെട്ടത്.]]></description>
										<content:encoded><![CDATA[<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>കൃഷ്ണപിള്ള സ്മാരകം തകര്&#x200d;ത്ത കേസില്&#x200d; പ്രതിയാക്കപ്പെട്ടയാളെ സിപിഎമ്മില്&#x200d; തിരികെയെടുത്തതില്&#x200d; പ്രതിഷേധം. ആലപ്പുഴ കഞ്ഞിക്കുഴിയില്&#x200d; 5 പേര്&#x200d; പാര്&#x200d;ട്ടി അംഗത്വം ഉപേക്ഷിച്ചു. 2013 ഒക്ടോബര്&#x200d; 31നാണ് കഞ്ഞിക്കുഴി കണ്ണര്&#x200d;ക്കാട്ടെ പി കൃഷ്ണപിള്ള സ്മാരകം ആക്രമിക്കപ്പെട്ടത്.</p>
<p>കേസിലെ പ്രതി മുന്&#x200d; ലോക്കല്&#x200d;കമ്മറ്റി സെക്രട്ടറി സാബുവിനെ മൂന്നു മാസം മുമ്പ് സിപിഎമ്മില്&#x200d; തിരികെയെടുക്കുകയായിരുന്നു. ഇതിനെതിരെ ജില്ലാ-സംസ്ഥാന നേതൃത്വത്തിന് പരാതി നല്&#x200d;കിയിട്ടും നടപടിയുണ്ടായില്ല. ഇതില്&#x200d; പ്രതിഷേധിച്ചാണ് കണ്ണര്&#x200d;കാട് ബി ബ്രാഞ്ചില്&#x200d; പെട്ട 5 പേര്&#x200d; രാജിവച്ചത്.</p>
</div>
</div>
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">രാജിവച്ചവരില്&#x200d; ഉള്&#x200d;പ്പെട്ട മൂന്ന് വനിതകള്&#x200d; മഹിള അസോസിയേഷന്റെയും, ഡിവൈഎഫ്‌ഐയുടെയും മേഖലാ തലത്തില്&#x200d; പ്രവര്&#x200d;ത്തിക്കുന്നവരാണ്. സിപിഎം കണ്ണര്&#x200d;ക്കാട് ലോക്കല്&#x200d; സെക്രട്ടറി സാബു, സിപിഎം അംഗങ്ങളായ ദീപു, രാജേഷ്, പ്രമോദ്,വി.എസ് അച്യുതാനന്ദന്റെ പേഴ്സണല്&#x200d; സ്റ്റാഫ് അംഗമായിരുന്ന ലതീഷ് ചന്ദ്രന്&#x200d; എന്നിവരായിരുന്നു പ്രതികള്&#x200d;. സ്മാരകം തകര്&#x200d;ത്ത കേസില്&#x200d; തെളിവില്ലാത്തതിനാല്&#x200d; പ്രതികളെ ആലപ്പുഴ പ്രിന്&#x200d;സിപ്പല്&#x200d; സെഷന്&#x200d;സ് കോടതി വെറുതെ വിട്ടിരുന്നു.</div>
</div>
<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>സിപിഎമ്മിലെ വിഭാഗീയതയാണ് സ്മാരകം തകര്&#x200d;ത്തതിന് പിന്നിലെന്നായിരുന്നു കേസന്വേഷിച്ച ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്&#x200d;. ഔദ്യോഗിക പക്ഷത്തിന് സ്മാരകം സംരക്ഷിക്കാന്&#x200d; പോലും കഴിവില്ലെന്നു വരുത്തി തീര്&#x200d;ക്കാനുള്ള ശ്രമമെന്നായിരുന്നു പ്രോസിക്യൂഷന്&#x200d; കേസ്.</p>
</div>
</div>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/accused-in-krishna-pillai-memorial-demolition-case-reinstated-cpm-workers-leave-alappuzha.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സംസ്ഥാനത്ത് ചൂടു കൂടുന്നു, തൊഴിലാളികളുടെ പ്രവൃത്തി സമയം പുന:ക്രമികരിച്ചു</title>
		<link>https://www.chandrikadaily.com/as-the-heat-rises-in-the-state-the-working-hours-of-the-workers-have-been-rescheduled.html</link>
					<comments>https://www.chandrikadaily.com/as-the-heat-rises-in-the-state-the-working-hours-of-the-workers-have-been-rescheduled.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 19 Feb 2024 08:27:17 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[local]]></category>
		<category><![CDATA[News]]></category>
		<category><![CDATA[weather]]></category>
		<category><![CDATA[heat rises]]></category>
		<category><![CDATA[scheduled]]></category>
		<category><![CDATA[workers]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=290777</guid>

					<description><![CDATA[വെയിലത്ത് ജോലി ചെയ്യുന്ന എല്ലാ തൊഴിലാളികൾക്കും ഉച്ചക്ക് 12 മുതൽ 3 വരെ വിശ്രമം ആയിരിക്കും.]]></description>
										<content:encoded><![CDATA[<p>പകൽ താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യ ത്തിൽ സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിൽ വെയിലത്ത്‌ പണിയെടുക്കുന്ന തൊഴിലാളികളുടെ പ്രവൃത്തി സമയം പുന:ക്രമികരിച്ച് ഉത്തരവായി. ഏപ്രിൽ 30 വരെയാണ് ലേബർ കമ്മിഷണർ ഉത്തരവിന് പ്രാബല്യം. വെയിലത്ത് ജോലി ചെയ്യുന്ന എല്ലാ തൊഴിലാളികൾക്കും ഉച്ചക്ക് 12 മുതൽ 3 വരെ വിശ്രമം ആയിരിക്കും.</p>
<p>ഇവരുടെ ജോലി സമയം രാവിലെ 7 മുതൽ വൈകുന്നേരം 7 വരെ ഉള്ള സമയത്തിന് ഉള്ളിൽ 8 മണിക്കൂർ ആയി നിജപ്പെടുത്തുന്നു. ഷിഫ്റ്റ്‌ അടിസ്ഥാനത്തിൽ ജോലി ചെയുന്ന തൊഴിലാളി കൾക്ക് രാവിലത്തെ ഷിഫ്റ്റ്‌ ഉച്ചക്ക് 12 ന് അവസാനിക്കുന്ന തരത്തിലും ഉച്ചക്ക് ശേഷമുള്ള ഷിഫ്റ്റ്‌ വൈകുന്നേരം 3 ന് ആരംഭിക്കുന്ന തരത്തിലും പുന:ക്രമീകരിച്ചിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/as-the-heat-rises-in-the-state-the-working-hours-of-the-workers-have-been-rescheduled.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
