<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>world news &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/world-news/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 01 Dec 2025 06:20:04 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>world news &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>അഴിമതിക്കേസുകളിലെ വിചാരണ; ഇസ്രാഈല്‍ പ്രസിഡന്റിന് മാപ്പപേക്ഷ സമര്‍പ്പിച്ച് നെതന്യാഹു</title>
		<link>https://www.chandrikadaily.com/trial-in-corruption-cases-netanyahu-apologizes-to-the-israeli-president.html</link>
					<comments>https://www.chandrikadaily.com/trial-in-corruption-cases-netanyahu-apologizes-to-the-israeli-president.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Mon, 01 Dec 2025 06:20:04 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[Benjamin Netanyahu]]></category>
		<category><![CDATA[Israel]]></category>
		<category><![CDATA[latestnews]]></category>
		<category><![CDATA[world news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=366178</guid>

					<description><![CDATA[ദീര്‍ഘകാലമായി അഴിമതിക്കേസുകളില്‍ വിചാരണ നേരിടുകയാണ് ബെഞ്ചമിന്‍ നെതന്യാഹു.]]></description>
										<content:encoded><![CDATA[<p>അഴിമതിക്കേസുകളിലെ വിചാരണയുമായി ബന്ധപ്പെട്ട് ഇസ്രാഈല്&#x200d; പ്രസിഡന്റിന് മാപ്പപേക്ഷ സമര്&#x200d;പ്പിച്ച് ഇസ്രാഈല്&#x200d; പ്രധാനമന്ത്രി ബെഞ്ചമിന്&#x200d; നെതന്യാഹു. പ്രസിഡന്റ് യിസാക് ഹെര്&#x200d;സോഗിന്റെ ഓഫിസ് തന്നെയാണു ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടത്. ദീര്&#x200d;ഘകാലമായി അഴിമതിക്കേസുകളില്&#x200d; വിചാരണ നേരിടുകയാണ് ബെഞ്ചമിന്&#x200d; നെതന്യാഹു.</p>
<p>നെതന്യാഹുവിനോട് ക്ഷമിക്കണമെന്ന് ആവശ്യപ്പെട്ട് ഈ മാസം ആദ്യം യുഎസ് പ്രസിഡന്റ് ഡോണള്&#x200d;ഡ് ട്രംപും ഹെര്&#x200d;സോഗിന് കത്തയച്ചിരുന്നു. &#8221;കാര്യമായ പ്രത്യാഘാതങ്ങള്&#x200d; സൃഷ്ടിക്കാവുന്ന അസാധാരണമായ അഭ്യര്&#x200d;ത്ഥനയാണ് നെതന്യാഹു നടത്തിയിരിക്കുന്നത്. എല്ലാ അഭിപ്രായങ്ങളും സ്വീകരിച്ച ശേഷം, പ്രസിഡന്റ് ഈ അപേക്ഷ ഉത്തരവാദിത്തത്തോടെയും ആത്മാര്&#x200d;ത്ഥമായും പരിഗണിക്കും&#8221; ഹെര്&#x200d;സോഗിന്റെ ഓഫീസ് പ്രസ്താവനയില്&#x200d; പറഞ്ഞു. അധികാരത്തിലിരിക്കെ വിചാരണ നേരിടുന്ന ആദ്യത്തെ ഇസ്രാഈലി പ്രധാനമന്ത്രിയാണു നെതന്യാഹു. മൂന്ന് വ്യത്യസ്ത കേസുകളിലായാണു നിലവില്&#x200d; നെതന്യാഹു വിചാരണ നേരിടുന്നത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/trial-in-corruption-cases-netanyahu-apologizes-to-the-israeli-president.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജോ ബൈഡന്‍ &#8216;ഉറക്കംതൂങ്ങി&#8217;, മൂന്നാം ലോകരാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റം പൂര്‍ണമായി നിര്‍ത്തലാക്കും; ഡോണള്‍ഡ് ട്രംപ്</title>
		<link>https://www.chandrikadaily.com/joe-biden-slumped-will-end-immigration-from-third-world-countries-completely-donald-trump.html</link>
					<comments>https://www.chandrikadaily.com/joe-biden-slumped-will-end-immigration-from-third-world-countries-completely-donald-trump.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sat, 29 Nov 2025 16:05:57 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[Donald J Trump]]></category>
		<category><![CDATA[usa]]></category>
		<category><![CDATA[world news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=365980</guid>

					<description><![CDATA[ബൈഡന്റെ ഓട്ടോപെന്‍ അംഗീകാര പ്രക്രിയയിലൂടെ പ്രവേശനം ലഭിച്ച ദശലക്ഷക്കണക്കിന് നിയമവിരുദ്ധ കുടിയേറ്റങ്ങളെല്ലാം അവസാനിപ്പിക്കുമെന്നും പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>മൂന്നാം ലോകരാഷ്ട്രങ്ങളില്&#x200d; നിന്നുള്ള കുടിയേറ്റം പൂര്&#x200d;ണമായി നിര്&#x200d;ത്തിവയ്ക്കുമെന്നും പൗരന്മാരല്ലാത്തവര്&#x200d;ക്കുള്ള എല്ലാ ഫെഡറല്&#x200d; ആനുകൂല്യങ്ങളും സബ്‌സിഡികളും നിര്&#x200d;ത്തലാക്കുമെന്നും യുഎസ് പ്രസിഡന്റ് ഡോണള്&#x200d;ഡ് ട്രംപ്. ഇതിനിടെ ജോ ബൈഡനെ &#8216;ഉറക്കംതൂങ്ങി&#8217; എന്ന് ട്രംപ് വിളിച്ചിരുന്നു. ബൈഡന്റെ ഓട്ടോപെന്&#x200d; അംഗീകാര പ്രക്രിയയിലൂടെ പ്രവേശനം ലഭിച്ച ദശലക്ഷക്കണക്കിന് നിയമവിരുദ്ധ കുടിയേറ്റങ്ങളെല്ലാം അവസാനിപ്പിക്കുമെന്നും പറഞ്ഞു. ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപിന്റെ പ്രഖ്യാപനം.</p>
<p>&#8221;നാം സാങ്കേതികമായി പുരോഗമിച്ചപ്പോഴും കുടിയേറ്റ നയം ആ നേട്ടങ്ങളെയും പലരുടെയും ജീവിത സാഹചര്യങ്ങളെയും ഇല്ലാതാക്കി. യുഎസിന് പൂര്&#x200d;ണമായി കരകയറാന്&#x200d; മൂന്നാം ലോക രാജ്യങ്ങളില്&#x200d; നിന്നുള്ള കുടിയേറ്റം ഞാന്&#x200d; എന്നന്നേക്കുമായി നിര്&#x200d;ത്തിവയ്ക്കും. അമേരിക്കയ്ക്ക് ഒരു മുതല്&#x200d;ക്കൂട്ടല്ലാത്തവരെയോ, നമ്മുടെ രാജ്യത്തെ സ്‌നേഹിക്കാന്&#x200d; കഴിവില്ലാത്തവരെയോ നീക്കം ചെയ്യും. ആഭ്യന്തര സമാധാനം തകര്&#x200d;ക്കുന്ന കുടിയേറ്റക്കാരുടെ പൗരത്വം റദ്ദാക്കും, പൊതുജനങ്ങള്&#x200d;ക്ക് ഭാരമാവുകയോ സുരക്ഷാ ഭീഷണിയാവുകയോ, പാശ്ചാത്യ സംസ്‌കാരവുമായി പൊരുത്തപ്പെടാതിരിക്കുകയോ ചെയ്യുന്ന ഏതൊരു വിദേശ പൗരനെയും നാടുകടത്തും.&#8221;- ട്രംപ് പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/joe-biden-slumped-will-end-immigration-from-third-world-countries-completely-donald-trump.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കരിങ്കടലില്‍ റഷ്യന്‍ ഓയില്‍ ടാങ്കറിന് ഡ്രോണാക്രണത്തില്‍ തീപിടിച്ചു</title>
		<link>https://www.chandrikadaily.com/russian-oil-tanker-catches-fire-in-black-sea-drone-strike.html</link>
					<comments>https://www.chandrikadaily.com/russian-oil-tanker-catches-fire-in-black-sea-drone-strike.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sat, 29 Nov 2025 15:22:55 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[latestnews]]></category>
		<category><![CDATA[Rassia]]></category>
		<category><![CDATA[world news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=365971</guid>

					<description><![CDATA[ശനിയാഴ്ച രാവിലെ തുര്‍ക്കിയ തീരത്തിനു സമീപം രഹസ്യക്കപ്പലുകളുടെ കൂട്ടത്തിലുള്ള 'വിരാട്' എന്ന കപ്പലാണ് ആക്രമിക്കപ്പെട്ടത്.]]></description>
										<content:encoded><![CDATA[<p>കരിങ്കടലില്&#x200d; റഷ്യന്&#x200d; ഓയില്&#x200d; ടാങ്കറിന് ഡ്രോണാക്രണത്തില്&#x200d; തീപിടിച്ചെന്ന് തുര്&#x200d;ക്കിയ അറിയിച്ചു. ശനിയാഴ്ച രാവിലെ തുര്&#x200d;ക്കിയ തീരത്തിനു സമീപം രഹസ്യക്കപ്പലുകളുടെ കൂട്ടത്തിലുള്ള &#8216;വിരാട്&#8217; എന്ന കപ്പലാണ് ആക്രമിക്കപ്പെട്ടത്. ആക്രമണത്തിന്റെ ഉത്തരവാദികളെ കണ്ടെത്താനായിട്ടില്ല. ഇതേ കപ്പലിനു നേരെ വെള്ളിയാഴ്ച രാത്രിയും ആക്രമണം നടന്നിരുന്നു.</p>
<p>കരിങ്കടലില്&#x200d; സ്‌ഫോടനത്തെ തുടര്&#x200d;ന്ന് കത്തിയ മറ്റൊരു റഷ്യന്&#x200d; ടാങ്കറിലും തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണെന്നും തുര്&#x200d;ക്കിയ അറിയിച്ചു. 274 മീറ്റര്&#x200d; നീളമുള്ള കൈറോസ് എന്ന കപ്പലാണ് കത്തിയത്. കപ്പലിലുണ്ടായിരുന്ന 25 ജീവനക്കാരെ രക്ഷാപ്രവര്&#x200d;ത്തകര്&#x200d; സുരക്ഷിതമായി പുറത്തെത്തിച്ചതായി അധികൃതര്&#x200d; അറിയിച്ചു. റഷ്യയുടെ നൊവൊറോസ്സിയസ്‌ക് തുറമുഖം ലക്ഷ്യമിട്ട് സഞ്ചരിച്ച കപ്പലിലാണ് തീ പിടിച്ചത്.</p>
<p>യുക്രെയ്ന്&#x200d; നാവിക സേനയും അവരുടെ സുരക്ഷാ ഏജന്&#x200d;സിയായ എസ്.ബി.യുവും സംയുക്തമായി നടത്തിയ ആക്രമണമാണെന്നാണ് എ.എഫ്.പി റിപ്പോര്&#x200d;ട്ട് ചെയ്തത്. റഷ്യയുമായുള്ള സംഘര്&#x200d;ഷത്തില്&#x200d;നിന്ന് പിന്മാറാനുള്ള സമാധാന കരാറില്&#x200d; ഒപ്പുവെക്കാന്&#x200d; യുക്രെയ്‌നുമേല്&#x200d; യു.എസ് സമ്മര്&#x200d;ദം ചെലുത്തുന്നതിനിടെയാണ് റിപ്പോര്&#x200d;ട്ട് പുറത്തുവന്നത്. ആക്രമണം റഷ്യയുടെ എണ്ണ വ്യാപാരത്തിന് തിരിച്ചടിയാകാനുള്ള സാധ്യതയും അന്താരാഷ്ട്ര മാധ്യമങ്ങള്&#x200d; ചൂണ്ടിക്കാണിക്കുന്നുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/russian-oil-tanker-catches-fire-in-black-sea-drone-strike.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗസ്സയിൽ വെടിനിര്‍ത്തൽ ലംഘിച്ച് ഇസ്രായേൽ ആക്രമണം; ഒരു മരണം</title>
		<link>https://www.chandrikadaily.com/israel-violates-ceasefire-in-gaza-one-dead.html</link>
					<comments>https://www.chandrikadaily.com/israel-violates-ceasefire-in-gaza-one-dead.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Wed, 05 Nov 2025 02:30:00 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[death]]></category>
		<category><![CDATA[gaza]]></category>
		<category><![CDATA[Isreal]]></category>
		<category><![CDATA[palestine]]></category>
		<category><![CDATA[world news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=362006</guid>

					<description><![CDATA[നിരവധി പേര്‍ക്ക് പരിക്ക്]]></description>
										<content:encoded><![CDATA[<p>തെൽ അവിവ്: വെടിനിർത്തൽ ലംഘിച്ച്​ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഗസ്സയിൽ ഒരു മരണവും നിരവധി പേർക്ക്​ പരിക്കും. വടക്കൻ ഗസ്സയിൽ ഫലസ്തീനികളുടെ നിരവധി വസതികൾ​ ഇസ്രായേൽ സേന തകർത്തു.</p>
<p>ഗസ്സയുടെ വിവിധ ഭാഗങ്ങളിൽ ഇസ്രയേൽസേനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും നിരവധിപേർക്ക്​ പരിക്കേൽക്കുകയുംചെയ്തു.ഗസ്സ സിറ്റിയിലും മറ്റും നടന്ന വ്യാപക ആക്രമണങ്ങളിൽ നിരവധി വസതികൾ തകർന്നു. ജബാലിയയിൽ ബോംബക്രമണത്തിലൂടെ ഹമാസ്​ തുരങ്കം തകർത്തതായി ഇസ്രായേൽ സേന അറിയിച്ചു. ശുജാഇയ്യയിലും വെടിനിർത്തൽ ലംഘിച്ച്​ രണ്ട്​ തവണ ആക്രമണം നടന്നു. തുടർച്ചയായ വെടിനിർത്തൽ ലംഘനങ്ങൾ ഗസ്സയിലെ ഫലസ്​തീൻ ജീവിതം കൂടുതൽ ദുസ്സഹമാക്കുന്നതായി യുഎൻ ഏജൻസികൾ ചൂണ്ടിക്കാട്ടി.</p>
<p>അതേസമയം ഒരു ബന്ദിയുടെ മൃതദേഹം കൂടി ഹമാസ്​ റെഡ്​ക്രോസ്​ മുഖേന ഇസ്രായേലിന്​ കൈമാറി. അവശേഷിച്ച മൃതദേഹങ്ങൾക്കായിതെരച്ചിൽ തുടരുകയാണ്​. ഗസ്സയിലേക്കുള്ള സഹായം വർധിപ്പിച്ചില്ലെങ്കിൽ ജനജീവിതം കൂടുതൽ ദുരിതപൂർണമാകുമെന്ന്​ യുനിസെഫ്​ വ്യക്​തമാക്കി. ആവശ്യമായ ഭക്ഷ്യോൽപന്നങ്ങളുടെ ചെറിയൊരു ശതമാനം മാത്രമാണ്​ ഗസ്സയിൽ ഇപ്പോൾ ലഭിക്കുന്നതെന്ന്​ യുനിസെഫ്​ മിഡിൽ ഈസ്റ്റ്​ കമ്യൂണിക്കേഷൻ മാനേജർ ടെസ്​ ഇൻഗ്രാം പറഞ്ഞു . അധിനിവിഷ്ടവെസ്റ്റ്​ ബാങ്ക്​ പ്രദേശങ്ങളിലും ഇസ്രയേൽ സുരക്ഷാസേനയുടെ അതക്രമം തുടർന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/israel-violates-ceasefire-in-gaza-one-dead.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സുഡാനിലെ ആശുപത്രിയിൽ കൂട്ടക്കൊല: 460 മരണം, ഡോക്ടർമാരെയും നഴ്സുമാരെയും തട്ടിക്കൊണ്ടുപോയി</title>
		<link>https://www.chandrikadaily.com/massacre-at-sudanese-hospital-460-dead-doctors-and-nurses-kidnapped.html</link>
					<comments>https://www.chandrikadaily.com/massacre-at-sudanese-hospital-460-dead-doctors-and-nurses-kidnapped.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sun, 02 Nov 2025 03:45:25 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[woeld]]></category>
		<category><![CDATA[death]]></category>
		<category><![CDATA[sudan]]></category>
		<category><![CDATA[world news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=361460</guid>

					<description><![CDATA[ജനീവ:  ആഭ്യന്തര യുദ്ധത്തെ തുടർന്ന് സുഡാനിൽ സംഘർഷം രൂക്ഷം. കൂട്ടക്കൊലകൾ വ്യാപകമായി. സുഡാനിലെ എൽ ഫാഷർ നഗരം പിടിച്ച് അർധസൈനിക വിഭാഗം നടത്തിയ കൂട്ടക്കൊല ഘട്ടം ഘട്ടമായി നടത്തിയ ആസൂത്രിത ആക്രമണമാണെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു. 460 പേരാണ് നഗരത്തിലെ സൗദി ഹോസ്പിറ്റലിൽ കൂട്ടക്കൊലയ്ക്കിരയായത്. 18 മാസമായി എൽ ഫാഷർ വളഞ്ഞിരുന്ന റാപ്പിഡ് സപ്പോർട്ട് ഫോഴ്സസ് (ആർഎസ്എഫ്) വീടുകളിലും ആശുപത്രിയിലും ആക്രമണം നടത്തുകയായിരുന്നു. ഒട്ടേറെപ്പേർ ലൈംഗിക അതിക്രമത്തിനുമിരയായി. ആശുപത്രിയിലെത്തിയവർ ആദ്യം ഡോക്ടർമാരെയും നഴ്സുമാരെയും തട്ടിക്കൊണ്ടുപോയി. പിന്നീടു മടങ്ങിയെത്തി മറ്റു [&#8230;]]]></description>
										<content:encoded><![CDATA[<p>ജനീവ:  ആഭ്യന്തര യുദ്ധത്തെ തുടർന്ന് സുഡാനിൽ സംഘർഷം രൂക്ഷം. കൂട്ടക്കൊലകൾ വ്യാപകമായി. സുഡാനിലെ എൽ ഫാഷർ നഗരം പിടിച്ച് അർധസൈനിക വിഭാഗം നടത്തിയ കൂട്ടക്കൊല ഘട്ടം ഘട്ടമായി നടത്തിയ ആസൂത്രിത ആക്രമണമാണെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു. 460 പേരാണ് നഗരത്തിലെ സൗദി ഹോസ്പിറ്റലിൽ കൂട്ടക്കൊലയ്ക്കിരയായത്. 18 മാസമായി എൽ ഫാഷർ വളഞ്ഞിരുന്ന റാപ്പിഡ് സപ്പോർട്ട് ഫോഴ്സസ് (ആർഎസ്എഫ്) വീടുകളിലും ആശുപത്രിയിലും ആക്രമണം നടത്തുകയായിരുന്നു. ഒട്ടേറെപ്പേർ ലൈംഗിക അതിക്രമത്തിനുമിരയായി.</p>
<p>ആശുപത്രിയിലെത്തിയവർ ആദ്യം ഡോക്ടർമാരെയും നഴ്സുമാരെയും തട്ടിക്കൊണ്ടുപോയി. പിന്നീടു മടങ്ങിയെത്തി മറ്റു ജീവനക്കാരെയും രോഗികളെയും കൂട്ടിരിപ്പുകാരെയും വെ‌ടിവച്ചു കൊന്നു. മൂന്നാം തവണയും വന്ന് ബാക്കിയുള്ളവരെക്കൂടി കൊന്നു. സുഡാൻ തലസ്ഥാനമായ ഖാർത്തൂമിൽനിന്ന് 800 കിലോമീറ്റർ അകലെയുള്ള എൽ ഫാഷർ ഭാഗികമായി മരുഭൂമിയാണ്. യുഎൻ കണക്കനുസരിച്ച് ആഭ്യന്തരയുദ്ധത്തിൽ 40,000നു മുകളിലാണ് മരണസംഖ്യ.</p>
<p>സുഡാൻ സൈന്യവും വിമത സേനയായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സുമായാണ് ഏറ്റുമുട്ടൽ. ഒരു വർഷമായി ഏറ്റുമുട്ടൽ തുടരുകയാണെങ്കിലും എൽ ഷാഫർ നഗരം ദിവസങ്ങൾക്കു മുൻപ് വിമതർ പിടിച്ചതോടെയാണ് കൂട്ടക്കൊല ആരംഭിച്ചത്. ന്യൂനപക്ഷ വിഭാഗങ്ങളെയും, തങ്ങളെ എതിർക്കുന്നവരെയുമാണ് റാപ്പിഡ് സപ്പോർട് ഫോഴ്സ് അതിക്രൂരമായി കൊല ചെയ്യുന്നത്. രണ്ടു ദിവസങ്ങൾക്കുള്ളിൽ 2,000 പേരെങ്കിലും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/massacre-at-sudanese-hospital-460-dead-doctors-and-nurses-kidnapped.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വെടിനിർത്തൽ ലംഘിച്ച് ഇസ്രായേൽ ആക്രമണം; ഗസ്സയിൽ 11 പേരടങ്ങുന്ന കുടുംബത്തെ കൂട്ടക്കൊല ചെയ്തു</title>
		<link>https://www.chandrikadaily.com/israel-violates-ceasefire-massacres-family-of-11-in-gaza.html</link>
					<comments>https://www.chandrikadaily.com/israel-violates-ceasefire-massacres-family-of-11-in-gaza.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sat, 18 Oct 2025 09:42:00 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[gaza]]></category>
		<category><![CDATA[Isreal]]></category>
		<category><![CDATA[palestine]]></category>
		<category><![CDATA[world news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=359069</guid>

					<description><![CDATA[ഇതോടെ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിന് ശേഷം ഇസ്രായേൽ വധിച്ചവരുടെ എണ്ണം 28 ആയി]]></description>
										<content:encoded><![CDATA[<p>ഗസ്സ സിറ്റി: ഗസ്സയിൽ വെടിനിർത്തൽ കരാറിലെത്തിയിട്ടും സമാധാനമില്ലാതെ ​ഗസ്സ. ഇന്നലെ നടന്ന ആക്രമണത്തിൽ ​ഗസ്സയിൽ 11 പേരടങ്ങുന്ന ഒരു കുടുംബത്തെ പൂർണമായി ഇസ്രായേൽ കൂട്ടക്കൊല ചെയ്തു. ഇതോടെ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിന് ശേഷം ഇസ്രായേൽ വധിച്ചവരുടെ എണ്ണം 28 ആയി. നിലവിലെ സാ​ഹചര്യത്തിൽ ആയുധങ്ങൾ ഉപേക്ഷിക്കാൻ പൂർണമായും തങ്ങൾ ഒരുക്കമല്ലെന്നും ഫലസ്തീനിലെ മറ്റു സായുധ വിഭാ​ഗങ്ങളുമായി ചർച്ച ചെയ്തതിന് ശേഷം മാത്രമേ തീരുമാനമെടുക്കാനാകൂ എന്ന് ​ഹമാസ് അറിയിച്ചു.</p>
<p>ഗസ്സ സിറ്റിയിൽ നിന്ന് സ്വന്തം വീട്ടിലേക്ക് മടങ്ങാനിരിക്കവേയാണ് 11 പേരടങ്ങുന്ന കുടുംബം സഞ്ചരിച്ചുകൊണ്ടിരുന്ന വാഹനത്തിനുനേരെ ഇസ്രായേൽ നിറയൊഴിച്ചത്. സൈതൂൺ പ്രദേശത്ത് വെച്ച് നടന്ന ആക്രമണത്തിൽ മുഴുവൻ പേരും തൽക്ഷണം കൊല്ലപ്പെട്ടു. ​വെടിനിർത്തൽ പ്രഖ്യാപിച്ചതിന് ശേഷവും ഇസ്രായേൽ ആക്രമണം തുടരുന്ന പശ്ചാത്തലത്തിൽ പൂർണമായും ആയുധം താഴെവെക്കാൻ തങ്ങൾ തയ്യാറാണോ എന്നത് നിലവിൽ പറയാനാവില്ലെന്ന് ഹമാസ് നേതാവ് മുഹമ്മദ് നസ്സാൽ പറഞ്ഞു. നിരായുധീകരണം മറ്റു ഫലസ്തീൻ സായുധ വിഭാ​ഗങ്ങളെ ഉൾപ്പെടുത്തി ചർച്ച ചെയ്ത് തീരുമാനിക്കേണ്ട വിശാലമായ വിഷയമാണെന്നും ​ഗസ്സയിലെ ക്രിമിനൽ സംഘങ്ങളെ അമർച്ച ചെയ്യാൻ തങ്ങളുടെ സാന്നിധ്യം അനിവാര്യമാണെന്നും ഹമാസ് കൂട്ടിച്ചേർത്തു.</p>
<p>ഇന്നലെ ഗസ്സയിൽ നിന്ന് ഹമാസ് കൈമാറിയ ഒരു മൃത​ദേഹം കൂടി ഇസ്രയേൽ തിരിച്ചറിഞ്ഞു. ഇതോടെ കൈമാറിയ മൃതദേഹങ്ങളുടെ എണ്ണം പത്തായി. അവശേഷിച്ച 18 മൃതദേഹങ്ങൾ എത്രയും പെട്ടെന്ന്​ കൈമാറിയില്ലെങ്കിൽ കടുത്ത നടപടി സ്വീകരിക്കുമെന്നാണ്​ ഇസ്രായേൽ മുന്നറിയിപ്പ്​. യുഎസ്​ പ്രസിഡൻറ് ​ഡോണാൾഡ്​ ട്രംപും ഇസ്രയേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവും ഫോണിൽ ഇതു സംബന്​ധിച്ച്​ ചർച്ച നടന്നതായി അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്തു. മധ്യസ്ഥ രാജ്യങ്ങൾ മുഖേന ഹമാസിനുമേൽ പരമാവധി സമ്മർദം ചെലുത്തി മൃതദേഹങ്ങളുടെ കൈമാറ്റം ത്വരിതഗതിയിലാക്കാനാണ്​ യുഎസ്​ നീക്കം. എന്നാൽ അവശേഷിച്ച ബന്ദികളുടെ മൃതദേഹങ്ങൾ കണ്ടെത്താനും വീണ്ടെടുക്കാനും ചില പ്രയോഗിക ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെങ്കിലും വൈകാതെ കരാർലക്ഷ്യം പൂർത്തീകരിക്കുമെന്ന്​ ഹമാസ്​ സായുധ വിഭാഗമായ അൽഖസ്സാം ബ്രിഗേഡ്​ നേരത്തെ അറിയിച്ചിരുന്നു.</p>
<p>ആകെ 360 മൃതദേഹങ്ങളാണ് ഇസ്രായേൽ കൈമാറേണ്ടത്. എന്നാൽ 120 മൃതദേഹങ്ങൾ മാത്രമാണ് ഇതുവരെ കൈമാറിയത്. റഫ അടഞ്ഞുകിടക്കുന്ന സാഹചര്യം മാനുഷിക പ്രതിസന്ധിക്ക് കാരണമാകുമെന്ന് സഹായ ഏജൻസികൾ വ്യക്തമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/israel-violates-ceasefire-massacres-family-of-11-in-gaza.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഒരു ഗള്‍ഫ് രാജ്യത്തിന് നേരെയുള്ള ആക്രമണം മുഴുവന്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്കും നേരെയുള്ള ആക്രമണമായി കണക്കാക്കും; യു.എ.ഇ</title>
		<link>https://www.chandrikadaily.com/an-attack-on-one-gulf-country-would-be-considered-an-attack-on-the-whole-of-the-gulf-countries-uae.html</link>
					<comments>https://www.chandrikadaily.com/an-attack-on-one-gulf-country-would-be-considered-an-attack-on-the-whole-of-the-gulf-countries-uae.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Thu, 11 Sep 2025 17:11:39 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[Israel]]></category>
		<category><![CDATA[qatar]]></category>
		<category><![CDATA[UAE]]></category>
		<category><![CDATA[world news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=353763</guid>

					<description><![CDATA[ഖത്തറിനെതിരായ ഇസ്രായേല്‍ ഭീഷണി മേഖലയെ വലിയ അപകടത്തിലേക്ക് നയിക്കുമെന്നും യുഎഇ പറഞ്ഞു]]></description>
										<content:encoded><![CDATA[<p>ഇസ്രാഈല്&#x200d; പ്രധാനമന്ത്രി നെതാന്യാഹുവിന്റെ ഖത്തറിനെ വീണ്ടും ആക്രമിക്കുമെന്ന പ്രസ്താവനക്കെതിരെ രംഗത്തെത്തി യുഎഇ. ഖത്തറിനെതിരായ ഇസ്രായേല്&#x200d; ഭീഷണി മേഖലയെ വലിയ അപകടത്തിലേക്ക് നയിക്കുമെന്നും യുഎഇ പറഞ്ഞു. ഖത്തറിന്റെ സുരക്ഷ മുഴുവന്&#x200d; ഗള്&#x200d;ഫ് രാജ്യങ്ങളുടെയും സുരക്ഷയാണ്. ഏതെങ്കിലും ഒരു ഗള്&#x200d;ഫ് രാജ്യത്തിന് നേരെയുള്ള ആക്രമണം മുഴുവന്&#x200d; ഗള്&#x200d;ഫ് രാജ്യങ്ങള്&#x200d;ക്ക് നേരെയുള്ള ആക്രമണമായി കണക്കാക്കുമെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.</p>
<p>ഖത്തറില്&#x200d; ഇസ്രാഈല്&#x200d; നടത്തിയ ആക്രമണത്തില്&#x200d; രക്തസാക്ഷികളായവരെ ഖബറടക്കി. കൊല്ലപ്പെട്ട സുരക്ഷാ സേനാംഗം സഅദ് മുഹമ്മദ് അല്&#x200d; ഹുമൈദി അല്&#x200d; ദോസരി അടക്കം ആറു പേരെയാണ് ഖബറടക്കിയത്. അല്&#x200d; ദോസരിക്ക് പുറമേ ഹമാസ് നേതാവ് ഖലീല്&#x200d; അല്&#x200d;ഹയ്യയുടെ ഓഫീസ് ഡയറക്ടര്&#x200d; ജിഹാദ് ലബാദ്, അല്&#x200d;ഹയ്യയുടെ മകന്&#x200d; ഹുമാം അല്&#x200d;ഹയ്യ, അംഗരക്ഷകരായ അബ്ദുല്ല അബ്ദുല്&#x200d; വാഹിദ്, മുഅ്മിന്&#x200d; ഹസ്സൗന, അഹമ്മദ് അല്&#x200d;മംലൂക്ക് എന്നിവരാണ് ആക്രമണത്തില്&#x200d; കൊല്ലപ്പെട്ടിരുന്നത്.</p>
<p>ദോഹയിലെ ശൈഖ് മുഹമ്മദ് ബിന്&#x200d; അബ്ദുല്&#x200d; വഹാബ് മസ്ജിദില്&#x200d; ജനാസ നമസ്‌കാരം നടന്നു. ഖത്തര്&#x200d; അമീര്&#x200d; തമീം ബിന്&#x200d; ഹമദ് ആല്&#x200d; ഥാനി നമസ്‌കാരത്തില്&#x200d; പങ്കെടുത്തു. മിസൈമീര്&#x200d; മഖ്ബറയിലാണ് ഖബറടക്കിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/an-attack-on-one-gulf-country-would-be-considered-an-attack-on-the-whole-of-the-gulf-countries-uae.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇസ്രാഈല്‍ ആക്രമണം; ഖത്തറില്‍ രക്തസാക്ഷികളായവരെ ഖബറടക്കി</title>
		<link>https://www.chandrikadaily.com/israeli-attack-the-martyrs-were-buried-in-qatar.html</link>
					<comments>https://www.chandrikadaily.com/israeli-attack-the-martyrs-were-buried-in-qatar.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Thu, 11 Sep 2025 15:16:51 +0000</pubDate>
				<category><![CDATA[gulf]]></category>
		<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[latestnews]]></category>
		<category><![CDATA[qatar]]></category>
		<category><![CDATA[world news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=353755</guid>

					<description><![CDATA[കൊല്ലപ്പെട്ട സുരക്ഷാ സേനാംഗം സഅദ് മുഹമ്മദ് അല്‍ ഹുമൈദി അല്‍ ദോസരി അടക്കം ആറു പേരെയാണ് ഖബറടക്കിയത്.]]></description>
										<content:encoded><![CDATA[<p>ഖത്തറില്&#x200d; ഇസ്രാഈല്&#x200d; നടത്തിയ ആക്രമണത്തില്&#x200d; രക്തസാക്ഷികളായവരെ ഖബറടക്കി. കൊല്ലപ്പെട്ട സുരക്ഷാ സേനാംഗം സഅദ് മുഹമ്മദ് അല്&#x200d; ഹുമൈദി അല്&#x200d; ദോസരി അടക്കം ആറു പേരെയാണ് ഖബറടക്കിയത്. അല്&#x200d; ദോസരിക്ക് പുറമേ ഹമാസ് നേതാവ് ഖലീല്&#x200d; അല്&#x200d;ഹയ്യയുടെ ഓഫീസ് ഡയറക്ടര്&#x200d; ജിഹാദ് ലബാദ്, അല്&#x200d;ഹയ്യയുടെ മകന്&#x200d; ഹുമാം അല്&#x200d;ഹയ്യ, അംഗരക്ഷകരായ അബ്ദുല്ല അബ്ദുല്&#x200d; വാഹിദ്, മുഅ്മിന്&#x200d; ഹസ്സൗന, അഹമ്മദ് അല്&#x200d;മംലൂക്ക് എന്നിവരാണ് ആക്രമണത്തില്&#x200d; കൊല്ലപ്പെട്ടിരുന്നത്.</p>
<p>ദോഹയിലെ ശൈഖ് മുഹമ്മദ് ബിന്&#x200d; അബ്ദുല്&#x200d; വഹാബ് മസ്ജിദില്&#x200d; ജനാസ നമസ്‌കാരം നടന്നു. ഖത്തര്&#x200d; അമീര്&#x200d; തമീം ബിന്&#x200d; ഹമദ് ആല്&#x200d; ഥാനി നമസ്‌കാരത്തില്&#x200d; പങ്കെടുത്തു. മിസൈമീര്&#x200d; മഖ്ബറയിലാണ് ഖബറടക്കിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/israeli-attack-the-martyrs-were-buried-in-qatar.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മെക്‌സിക്കോയില്‍ ചരക്കു തീവണ്ടി ബസില്‍ ഇടിച്ചുകയറി 10 മരണം; നിരവധി പേര്‍ക്ക് പരിക്ക്</title>
		<link>https://www.chandrikadaily.com/10-dead-after-freight-train-crashes-into-bus-in-mexico-many-people-were-injured.html</link>
					<comments>https://www.chandrikadaily.com/10-dead-after-freight-train-crashes-into-bus-in-mexico-many-people-were-injured.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Tue, 09 Sep 2025 05:33:53 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[accident]]></category>
		<category><![CDATA[Mexico]]></category>
		<category><![CDATA[world news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=353340</guid>

					<description><![CDATA[സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പ്രചരിച്ച അപകട വിഡിയോയില്‍, അതിവേഗത്തില്‍ എത്തിയ ട്രെയിന്‍ ബസിനെ ഇടിച്ചുതെറിപ്പിക്കുന്നതു കാണാം.]]></description>
										<content:encoded><![CDATA[<p>മെക്‌സിക്കോ സിറ്റിയില്&#x200d; ചരക്കു തീവണ്ടി ഡബിള്&#x200d; ഡെക്കര്&#x200d; ബസില്&#x200d; ഇടിച്ചുകയറി 10 പേര്&#x200d; മരിച്ചു. 40 ലധികം പേര്&#x200d;ക്ക് പരിക്കേല്&#x200d;ക്കുകയും ചെയ്തു. മെക്‌സിക്കോ സിറ്റിയില്&#x200d; നിന്ന് 130 കിലോമീറ്റര്&#x200d; വടക്കുപടിഞ്ഞാറായി അറ്റ്‌ലകോമുള്&#x200d;കോ പട്ടണത്തിലെ വെയര്&#x200d;ഹൗസുകളുടെയും ഫാക്ടറികളുടെയും വ്യാവസായിക മേഖലയിലാണ് അപകടം നടന്നത്.</p>
<p>അപകടസ്ഥലത്ത് രക്ഷാപ്രവര്&#x200d;ത്തനം തുടരുന്നതായി സ്‌റ്റേറ്റ് പ്രോസിക്യൂട്ടര്&#x200d; ഓഫിസ് അറിയിച്ചു. അന്വേഷണം ആരംഭിച്ചതായും അധികൃതര്&#x200d; അറിയിച്ചു. ഹെറാഡുറ ഡി പ്ലാറ്റ ലൈനില്&#x200d; നിന്നുള്ള ബസ് കൂട്ടിയിടിയില്&#x200d; തകര്&#x200d;ന്നു.</p>
<p>പരിക്കേറ്റവരെ വിവിധ ആശുപത്രികളില്&#x200d; പ്രവേശിപ്പിച്ചതായി പ്രാദേശിക മാധ്യമങ്ങള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്തു. മെക്‌സിക്കോയിലെ കനേഡിയന്&#x200d; പസഫിക് കന്&#x200d;സാസ് സിറ്റി ട്രെയിന്&#x200d; ലൈന്&#x200d; അപകടം സ്ഥിരീകരിച്ച് ഇരകളുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ചു. കനഡ ആസ്ഥാനമായുള്ള &#8216;കാല്&#x200d;ഗറി&#8217; കമ്പനി തങ്ങളുടെ ജീവനക്കാര്&#x200d; സ്ഥലത്തുണ്ടെന്നും അധികൃതരുമായി സഹകരിക്കുന്നുണ്ടെന്നും അറിയിച്ചു.</p>
<p>സോഷ്യല്&#x200d; മീഡിയ പ്ലാറ്റ്‌ഫോമുകളില്&#x200d; പ്രചരിച്ച അപകട വിഡിയോയില്&#x200d;, അതിവേഗത്തില്&#x200d; എത്തിയ ട്രെയിന്&#x200d; ബസിനെ ഇടിച്ചുതെറിപ്പിക്കുന്നതു കാണാം. ബസിന്റെ മധ്യഭാഗത്താണ് ട്രെയ്ന്&#x200d; ഇടിച്ചത്. ബസിന്റെ മേല്&#x200d;ക്കൂര പൂര്&#x200d;ണമായും ഇല്ലാതായി. അപകടത്തിനു തൊട്ടുമുമ്പ് വാഹനങ്ങള്&#x200d; പാളം മുറിച്ചുകടക്കുന്നത് കാണാം. ക്രോസിങ് ഗേറ്റുകളോ മറ്റ് സിഗ്‌നലുകളോ വിഡിയോയില്&#x200d; ദൃശ്യമല്ല.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/10-dead-after-freight-train-crashes-into-bus-in-mexico-many-people-were-injured.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജറൂസലേമില്‍ വെടിവെപ്പ്; ആറ് പേര്‍ കൊല്ലപ്പെട്ടു, 12 പേര്‍ക്ക് പരിക്ക്</title>
		<link>https://www.chandrikadaily.com/shooting-in-jerusalem-six-people-were-killed-and-12-injured.html</link>
					<comments>https://www.chandrikadaily.com/shooting-in-jerusalem-six-people-were-killed-and-12-injured.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Mon, 08 Sep 2025 13:05:03 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[gun shot]]></category>
		<category><![CDATA[Jerusalem]]></category>
		<category><![CDATA[latest news]]></category>
		<category><![CDATA[world news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=353268</guid>

					<description><![CDATA[ഇതില്‍ ആറുപേരുടെ നില ഗുരുതരമാണ്.]]></description>
										<content:encoded><![CDATA[<p>ഇസ്രാഈലിലെ ജറൂസലേമിലുണ്ടായ വെടിവെപ്പില്&#x200d; ആറ് പേര്&#x200d; കൊല്ലപ്പെട്ടു. സംഭവത്തില്&#x200d; 12 പേര്&#x200d;ക്ക് പരിക്കേറ്റു. ഇതില്&#x200d; ആറുപേരുടെ നില ഗുരുതരമാണ്.</p>
<p>ഇന്ന് (തിങ്കളാഴ്ച) ജറൂസലേമിലെ റാമോത്ത് ജങ്ഷനില്&#x200d; രണ്ട് അക്രമികളാണ് വെടിവെപ്പ് നടത്തിയത്. ഇവര്&#x200d; വെസ്റ്റ് ബാങ്കില്&#x200d; നിന്നാണ് എത്തിയതെന്ന് ഇസ്രാഈല്&#x200d; മാധ്യമങ്ങള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്യുന്നു. വെടിവെപ്പ് നടക്കുമ്പോള്&#x200d; ആളുകള്&#x200d; പരിഭ്രാന്തരായി ഓടുന്നതിന്റെ ഒരു കാറിന്റെ ഡാഷ് കാമില്&#x200d; പതിഞ്ഞ ദൃശ്യങ്ങള്&#x200d; പുറത്തുവന്നിട്ടുണ്ട്.</p>
<p>രാവിലെ പത്തോടെ കാറില്&#x200d; എത്തിയ അക്രമികള്&#x200d; ബസ് സ്‌റ്റോപ്പില്&#x200d; ഉണ്ടായിരുന്നവര്&#x200d;ക്കുനേരെയും വാഹനങ്ങള്&#x200d;ക്കും കാല്&#x200d;നടയാത്രക്കാര്&#x200d;ക്കും നേരെ വെടിയുതിര്&#x200d;ക്കുകയായിരുന്നു. വെടിവെപ്പ് നടക്കുമ്പോള്&#x200d; സ്ഥലത്തുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥന്&#x200d; തിരിച്ച് വെടിയുതിര്&#x200d;ത്ത് അക്രമികളെ വധിച്ചു. തോക്കുകളും വെടിക്കോപ്പുകളും ഒരു കത്തിയും കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/shooting-in-jerusalem-six-people-were-killed-and-12-injured.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
