<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>worldnews &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/worldnews/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 08 Jan 2026 01:47:16 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>worldnews &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>അമേരിക്കയില്‍ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥന്റെ വെടിവെപ്പ്; സ്ത്രീ കൊല്ലപ്പെട്ടു,</title>
		<link>https://www.chandrikadaily.com/shooting-of-immigration-officer-in-america-the-woman-was-killed.html</link>
					<comments>https://www.chandrikadaily.com/shooting-of-immigration-officer-in-america-the-woman-was-killed.html#respond</comments>
		
		<dc:creator><![CDATA[sreenitha]]></dc:creator>
		<pubDate>Thu, 08 Jan 2026 01:47:16 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[american]]></category>
		<category><![CDATA[worldnews]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=373075</guid>

					<description><![CDATA[പ്രതിഷേധക്കാര്‍ പൊലീസുമായി ഏറ്റുമുട്ടുകയും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ അധികസേനയെ വിന്യസിക്കുകയും ചെയ്തു.]]></description>
										<content:encoded><![CDATA[<p>അമേരിക്കയിലെ മിനിയാപൊളിസില്&#x200d; ഇമിഗ്രേഷന്&#x200d; നടപടികള്&#x200d;ക്കിടെ ഇമിഗ്രേഷന്&#x200d; ഉദ്യോഗസ്ഥന്&#x200d; വെടിവെച്ചതിനെ തുടര്&#x200d;ന്ന് ഒരു സ്ത്രീ കൊല്ലപ്പെട്ടു. സംഭവത്തിന് പിന്നാലെ നഗരത്തില്&#x200d; സംഘര്&#x200d;ഷാവസ്ഥ ഉടലെടുത്തു. പ്രതിഷേധക്കാര്&#x200d; പൊലീസുമായി ഏറ്റുമുട്ടുകയും സ്ഥിതിഗതികള്&#x200d; നിയന്ത്രണവിധേയമാക്കാന്&#x200d; അധികസേനയെ വിന്യസിക്കുകയും ചെയ്തു.</p>
<p>അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനുള്ള പ്രവര്&#x200d;ത്തനങ്ങള്&#x200d; നടക്കുന്നതിനിടെയാണ് സംഭവം ഉണ്ടായതെന്ന് ആഭ്യന്തര സുരക്ഷാ വകുപ്പ് (ഡിഎച്ച്എസ്) അറിയിച്ചു. ഉദ്യോഗസ്ഥനെ കാറിടിച്ച് ആക്രമിക്കാന്&#x200d; ശ്രമിച്ച സാഹചര്യത്തില്&#x200d; സ്വരക്ഷാര്&#x200d;ത്ഥമാണ് വെടിവെച്ചതെന്നാണ് വകുപ്പിന്റെ വിശദീകരണം.</p>
<p>ഡിഎച്ച്എസിന്റെ വാദം ശരിവെച്ച് അമേരിക്കന്&#x200d; പ്രസിഡന്റ് ഡോണള്&#x200d;ഡ് ട്രംപും രംഗത്തെത്തി. സ്ത്രീ ഫെഡറല്&#x200d; ഏജന്റുമാരെ ലക്ഷ്യമിട്ടിരുന്നുവെന്നും ട്രംപ് ആരോപിച്ചു. എന്നാല്&#x200d; ആഭ്യന്തര സുരക്ഷാ വകുപ്പിന്റെ വിശദീകരണം പൂര്&#x200d;ണമായും കളവാണെന്ന് മിനിയാപൊളിസ് മേയര്&#x200d; ജേക്കബ് ഫ്രേ പ്രതികരിച്ചു. ഇമിഗ്രേഷന്&#x200d; ആന്&#x200d;ഡ് കസ്റ്റംസ് എന്&#x200d;ഫോഴ്സ്മെന്റ് (ഐസിഇ) ഉദ്യോഗസ്ഥര്&#x200d; നഗരം വിട്ടുപോകണമെന്ന് മേയര്&#x200d; ആവശ്യപ്പെട്ടു.</p>
<p>കൊല്ലപ്പെട്ടത് 37 വയസ്സുള്ള റെനി നിക്കോള്&#x200d; ഗുഡ് എന്ന അമേരിക്കന്&#x200d; പൗരയാണെന്ന് സ്ഥിരീകരിച്ചു. 2020ല്&#x200d; ആഫ്രിക്കന്&#x200d;-അമേരിക്കന്&#x200d; യുവാവ് ജോര്&#x200d;ജ് ഫ്‌ലോയിഡ് പൊലീസ് കസ്റ്റഡിയില്&#x200d; കൊല്ലപ്പെട്ട സ്ഥലത്തിനടുത്താണ് വെടിവെപ്പ് നടന്നത് എന്നതും സംഭവത്തിന് കൂടുതല്&#x200d; രാഷ്ട്രീയ-സാമൂഹിക പ്രാധാന്യം നല്&#x200d;കുന്നു.</p>
<p>2024ന് ശേഷം ഇമിഗ്രേഷന്&#x200d; നടപടികളുമായി ബന്ധപ്പെട്ട് അമേരിക്കയില്&#x200d; നടക്കുന്ന അഞ്ചാമത്തെ മരണമാണ് റെനി നിക്കോള്&#x200d; ഗുഡിന്റേതെന്ന് റിപ്പോര്&#x200d;ട്ടുകള്&#x200d; വ്യക്തമാക്കുന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/shooting-of-immigration-officer-in-america-the-woman-was-killed.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇറാനില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം 11-ാം ദിവസത്തിലേക്ക്; മരണം 36 ആയി</title>
		<link>https://www.chandrikadaily.com/anti-government-protests-in-iran-enter-11th-day-the-death-toll-is-36.html</link>
					<comments>https://www.chandrikadaily.com/anti-government-protests-in-iran-enter-11th-day-the-death-toll-is-36.html#respond</comments>
		
		<dc:creator><![CDATA[sreenitha]]></dc:creator>
		<pubDate>Wed, 07 Jan 2026 02:23:26 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[Anti-Government]]></category>
		<category><![CDATA[iran]]></category>
		<category><![CDATA[worldnews]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=372900</guid>

					<description><![CDATA[ടെഹ്റാനിലെ ഗ്രാന്‍ഡ് ബസാറില്‍ ധര്‍ണ നടത്തിയ പ്രതിഷേധക്കാരെ സൈന്യം അക്രമാസക്തമായി നേരിട്ടു.]]></description>
										<content:encoded><![CDATA[<p>ടെഹ്റാന്&#x200d;: ഇറാനില്&#x200d; സര്&#x200d;ക്കാര്&#x200d; വിരുദ്ധ പ്രക്ഷോഭം പതിനൊന്നാം ദിവസത്തിലേക്ക് കടന്നു. പ്രതിഷേധവുമായി ബന്ധപ്പെട്ട് ഇതുവരെ 36 പേര്&#x200d; കൊല്ലപ്പെട്ടതായി റിപ്പോര്&#x200d;ട്ടുകള്&#x200d; വ്യക്തമാക്കുന്നു. ടെഹ്റാനിലെ ഗ്രാന്&#x200d;ഡ് ബസാറില്&#x200d; ധര്&#x200d;ണ നടത്തിയ പ്രതിഷേധക്കാരെ സൈന്യം അക്രമാസക്തമായി നേരിട്ടു. സംഘര്&#x200d;ഷത്തില്&#x200d; നിരവധി പേര്&#x200d;ക്ക് പരിക്കേറ്റു.</p>
<p>ഇന്നലെ മാത്രം രാജ്യത്തെ 88 നഗരങ്ങളിലായി 257 സ്ഥലങ്ങളിലാണ് സര്&#x200d;ക്കാര്&#x200d; വിരുദ്ധ പ്രകടനങ്ങള്&#x200d; നടന്നത്. പ്രക്ഷോഭം രാജ്യത്തിന്റെ സാമ്പത്തികാവസ്ഥ കൂടുതല്&#x200d; മോശമാക്കുമെന്ന് മുന്നറിയിപ്പ് നല്&#x200d;കിയ ഇറാന്&#x200d; പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്&#x200d; ജനങ്ങള്&#x200d; സംയമനം പാലിക്കണമെന്ന് അഭ്യര്&#x200d;ഥിച്ചു.</p>
<p>ഇറാനില്&#x200d; രൂക്ഷമായ പണപ്പെരുപ്പവും കറന്&#x200d;സി മൂല്യത്തകര്&#x200d;ച്ചയുമാണ് വ്യാപക പ്രതിഷേധങ്ങള്&#x200d;ക്ക് വഴിവച്ചത്. മനുഷ്യാവകാശ പ്രവര്&#x200d;ത്തകരുടെ വാര്&#x200d;ത്താ ഏജന്&#x200d;സിയുടെ കണക്കുകള്&#x200d; പ്രകാരം, പ്രക്ഷോഭത്തില്&#x200d; 60-ലധികം പേര്&#x200d;ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതുവരെ 2,076 പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തതായും റിപ്പോര്&#x200d;ട്ടുണ്ട്. ഡിസംബര്&#x200d; 28നാണ് പ്രതിഷേധങ്ങള്&#x200d; ആരംഭിച്ചത്. യുഎസ് ഡോളറിനെതിരെ ഇറാനിയന്&#x200d; കറന്&#x200d;സിയുടെ മൂല്യം വീണ്ടും കുത്തനെ ഇടിഞ്ഞതിനെ തുടര്&#x200d;ന്ന് കടയുടമകള്&#x200d; തെരുവിലിറങ്ങിയതോടെയാണ് പ്രതിഷേധം വ്യാപിച്ചത്.</p>
<p>സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനായി കൂടുതല്&#x200d; കറന്&#x200d;സി അച്ചടിച്ച് വിതരണം ചെയ്യുന്നത് സര്&#x200d;ക്കാരിന്റെ പരിഗണനയിലുണ്ടെന്ന് പ്രസിഡന്റ് പെസഷ്‌കിയാന്&#x200d; വ്യക്തമാക്കി. അതേസമയം, ഇറാന്&#x200d; പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയി രാജ്യം വിടാനൊരുങ്ങുകയാണെന്ന റിപ്പോര്&#x200d;ട്ടുകള്&#x200d; ഇന്ത്യയിലെ ഇറാന്&#x200d; എംബസി നിഷേധിച്ചു. ഖമനയി 20 കുടുംബാംഗങ്ങളോടൊപ്പം റഷ്യയിലേക്ക് പോകാനൊരുങ്ങുന്നുവെന്നായിരുന്നു പുറത്ത് വന്ന വാര്&#x200d;ത്ത.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/anti-government-protests-in-iran-enter-11th-day-the-death-toll-is-36.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മഡൂറോയെ പിടികൂടാനുള്ള ശ്രമം: രക്ഷപ്പെടാൻ ശ്രമത്തിനിടെ പ്രസിഡന്റ്‌ നിക്കോളാസ് മഡൂറോയ്ക്കും ഭാര്യക്കും പരുക്ക്</title>
		<link>https://www.chandrikadaily.com/attempt-to-capture-maduro-president-and-wife-injured-in-escape-attempt.html</link>
					<comments>https://www.chandrikadaily.com/attempt-to-capture-maduro-president-and-wife-injured-in-escape-attempt.html#respond</comments>
		
		<dc:creator><![CDATA[sreenitha]]></dc:creator>
		<pubDate>Wed, 07 Jan 2026 02:13:22 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[maduro]]></category>
		<category><![CDATA[nicolasmaduro]]></category>
		<category><![CDATA[worldnews]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=372896</guid>

					<description><![CDATA[നിക്കോളാസ് മഡൂറോയ്ക്കും ഭാര്യ സീലിയ ഫ്‌ളോറസിനും തലയ്ക്ക് പരുക്കേറ്റതായി അമേരിക്കൻ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.]]></description>
										<content:encoded><![CDATA[<p>അമേരിക്കൻ സൈന്യം അറസ്റ്റ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ രക്ഷപ്പെടാൻ ശ്രമിക്കവേ വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയ്ക്കും ഭാര്യ സീലിയ ഫ്‌ളോറസിനും തലയ്ക്ക് പരുക്കേറ്റതായി അമേരിക്കൻ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. കോടതിയിലാണ് ഉദ്യോഗസ്ഥർ ഇക്കാര്യം അറിയിച്ചത്.</p>
<p>മുറിക്കുള്ളിലെ ഉരുക്ക് കവാടത്തിലൂടെ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഇരുവരുടെയും തല കവാടത്തിലിടിക്കുകയായിരുന്നുവെന്നാണ് അധികൃതരുടെ വിശദീകരണം. കവാടത്തിന്റെ ഉയരക്കുറവാണ് അപകടത്തിന് കാരണമായതെന്നും ഉദ്യോഗസ്ഥർ വാദിച്ചു.</p>
<p>കോടതിയിൽ ഹാജരാക്കിയപ്പോഴാണ് മഡൂറോയ്ക്കും സീലിയ ഫ്‌ളോറസിനും പരുക്കുകളുള്ളതായി വ്യക്തമായത്. ഇതിനെ തുടർന്നാണ് ഉദ്യോഗസ്ഥർ കോടതിക്ക് മുമ്പാകെ വിശദീകരണം നൽകിയത്. സീലിയ ഫ്‌ളോറസിന്റെ വാരിയെല്ലിന് ഒടിവോ ഗുരുതരമായ ചതവോ ഉണ്ടായിട്ടുണ്ടാകാമെന്ന സംശയവും അവരുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. തലയിൽ ബാൻഡേജുകളോടെയാണ് സീലിയ കോടതി മുറിയിൽ ഇരുന്നത്. മഡൂറോയ്ക്കും പരുക്കേറ്റിട്ടുണ്ടെങ്കിലും അവ ഗുരുതരമല്ലെന്നാണ് റിപ്പോർട്ടുകൾ.</p>
<p>മഡൂറോയെ പിടികൂടാനുള്ള അമേരിക്കൻ സൈന്യത്തിന്റെ ശ്രമത്തിനിടെ 32 ക്യൂബൻ സൈനികരും 23 വെനസ്വേലൻ സൈനികരും കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്. വെനസ്വേലൻ തലസ്ഥാനമായ കാരക്കാസ്, മിറാണ്ട, അര്വാഗ, ലാ ഗ്വെയ്‌റ തുടങ്ങിയ പ്രദേശങ്ങളിലായിരുന്നു അമേരിക്കൻ സൈന്യത്തിന്റെ ആക്രമണം.</p>
<p>മറ്റൊരു രാജ്യത്തിന്റെ പരമാധികാരം ലംഘിച്ച നടപടിയാണിതെന്ന് ചൂണ്ടിക്കാട്ടി ലോക രാഷ്ട്രങ്ങൾ അമേരിക്കയ്‌ക്കെതിരെ രൂക്ഷ വിമർശനം ഉയർത്തിയിട്ടുണ്ട്. മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുമാനങ്ങളുമായി ബന്ധപ്പെട്ട ഈ നീക്കത്തിൽ ഐക്യരാഷ്ട്രസഭയും ലിയോ മാർപ്പാപ്പയും ഉൾപ്പെടെ അന്താരാഷ്ട്ര സമൂഹം കടുത്ത ആശങ്ക രേഖപ്പെടുത്തിയിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/attempt-to-capture-maduro-president-and-wife-injured-in-escape-attempt.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഐഎസ്ആർഒയുടെ അഭിമാന ദൗത്യം: പിഎസ്എൽവി സി62 ഈ മാസം 12ന് വിക്ഷേപണം</title>
		<link>https://www.chandrikadaily.com/isros-proudest-mission-pslv-c62-to-be-launched-on-12th-of-this-month.html</link>
					<comments>https://www.chandrikadaily.com/isros-proudest-mission-pslv-c62-to-be-launched-on-12th-of-this-month.html#respond</comments>
		
		<dc:creator><![CDATA[sreenitha]]></dc:creator>
		<pubDate>Wed, 07 Jan 2026 01:47:02 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[world]]></category>
		<category><![CDATA[isro]]></category>
		<category><![CDATA[worldnews]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=372885</guid>

					<description><![CDATA[ഈ മാസം 12ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്നാണ് പിഎസ്എൽവി സി62 വിക്ഷേപിക്കുക.]]></description>
										<content:encoded><![CDATA[<p>ശ്രീഹരിക്കോട്ട: ഐഎസ്ആർഒയുടെ അഭിമാനമായ പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (പിഎസ്എൽവി) പുതിയ ദൗത്യത്തിനൊരുങ്ങുന്നു. ഈ മാസം 12ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്നാണ് പിഎസ്എൽവി സി62 വിക്ഷേപിക്കുക. ഭൗമനിരീക്ഷണ ഉപഗ്രഹമായ ‘അന്വേഷ’ ഉൾപ്പെടെ 19 പേലോഡുകളെ വഹിച്ചാണ് റോക്കറ്റ് കുതിച്ചുയരുക.</p>
<p>2025 മെയ് 18നാണ് പിഎസ്എൽവിയുടെ ഏറ്റവും ഒടുവിലത്തെ വിക്ഷേപണം നടന്നത്. എന്നാൽ വിക്ഷേപണത്തിന്റെ മൂന്നാം ഘട്ടത്തിലുണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന് ആ ദൗത്യം പരാജയപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് 2026ന്റെ തുടക്കത്തിൽ തന്നെ പുതിയ ദൗത്യവുമായി പിഎസ്എൽവിയെ വിജയവഴിയിലേക്ക് തിരികെ കൊണ്ടുവരാൻ ഐഎസ്ആർഒ ലക്ഷ്യമിടുന്നത്. തിങ്കളാഴ്ച നടക്കാനിരിക്കുന്ന വിക്ഷേപണം പിഎസ്എൽവിയുടെ അറുപത്തിനാലാമത്തേതാണ്.</p>
<p>ഇന്ത്യൻ ഭൗമനിരീക്ഷണ ഉപഗ്രഹമായ ‘അന്വേഷ’യെ ഭ്രമണപഥത്തിലെത്തിക്കുക എന്നതാണ് ദൗത്യത്തിന്റെ മുഖ്യലക്ഷ്യം. കൃഷി, പരിസ്ഥിതി നിരീക്ഷണം, വിദൂരസംവേദനം, മാപ്പിങ്, ദേശീയ സുരക്ഷ തുടങ്ങിയ മേഖലകളെ ശക്തിപ്പെടുത്താൻ തദ്ദേശീയമായി വികസിപ്പിച്ച ഉപഗ്രഹമാണ് അന്വേഷ.</p>
<p>ഇതിനുപുറമെ, സ്വകാര്യ കമ്പനികളുടേതുൾപ്പെടെ പതിനെട്ട് ചെറു പേലോഡുകളും പിഎസ്എൽവി ഭ്രമണപഥത്തിലെത്തിക്കും. ബെംഗളൂരു ആസ്ഥാനമായ ഓർബിറ്റ്എയിഡ് എയ്‌റോസ്‌പേസിന്റെ ആയുള്&#x200d;സാറ്റ്, ഇന്തോ-മൗറീഷ്യസ് ജോയിന്റ് സാറ്റലൈറ്റ്, സ്‌പെയിനിൽ നിന്നുള്ള കിഡ് എന്നിവയും ഇതിൽ ഉൾപ്പെടുന്നു.</p>
<p>അതീവ ശ്രദ്ധയോടെയാണ് ഐഎസ്ആർഒ ഈ ദൗത്യത്തെ വിലയിരുത്തുന്നത്. ചെറുതും ഇടത്തരവുമായ ഉപഗ്രഹങ്ങളുടെ വിക്ഷേപണത്തിന് ലോകത്തിലെ ഏറ്റവും വിശ്വാസയോഗ്യമായ റോക്കറ്റാണ് പിഎസ്എൽവി എന്നത് വീണ്ടും തെളിയിക്കുകയാണ് ലക്ഷ്യം. അതോടൊപ്പം, വേഗത്തിൽ വളരുന്ന സ്വകാര്യ-വിദേശ ബഹിരാകാശ പദ്ധതികളിൽ ഇന്ത്യയുടെ സ്ഥാനം കൂടുതൽ ഉറപ്പിക്കുന്നതും ഈ ദൗത്യത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/isros-proudest-mission-pslv-c62-to-be-launched-on-12th-of-this-month.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ചങ്ങലയിലും പതറാതെ മഡുറോ കോടതിയില്‍</title>
		<link>https://www.chandrikadaily.com/maduro-in-court-without-shackles.html</link>
					<comments>https://www.chandrikadaily.com/maduro-in-court-without-shackles.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 06 Jan 2026 04:58:13 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[#donaldtrump]]></category>
		<category><![CDATA[AMERICA]]></category>
		<category><![CDATA[nicolasmaduro]]></category>
		<category><![CDATA[Venezuela]]></category>
		<category><![CDATA[worldnews]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=372763</guid>

					<description><![CDATA[ബ്രൂക്ലിനിലെ തടങ്കല്‍ കേന്ദ്രത്തില്‍നിന്ന് മാന്‍ഹട്ടനിലെ കോടതിയിലേക്ക് വരുമ്പോള്‍ ഇരുവരുടെയും മുഖത്ത് സാമ്രാജ്യത്വത്തിന് മുന്നില്‍ തല കുനിക്കില്ലെന്ന ഉറച്ച ഭാവം.]]></description>
										<content:encoded><![CDATA[<p>ന്യൂയോര്&#x200d;ക്ക്: ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഒരു രാഷ്ട്രത്തലവനെ അന്താരാഷ്ട്ര നിയമങ്ങളെല്ലാം കാറ്റില്&#x200d; പറത്തി റാഞ്ചിക്കൊണ്ടുപോയ അമേരിക്കയുടെ നടപടിക്കെതിരെ ലോകമെമ്പാടും പ്രതിഷേധം അലയടിക്കുമ്പോള്&#x200d; വെനസ്വലന്&#x200d; പ്രസിഡന്റ് നിക്കോളാസ് മഡുറോയെ ന്യൂയോര്&#x200d;ക്കിലെ ഫെഡറല്&#x200d; കോടതിയില്&#x200d; ഹാജരാക്കി. കയ്യാമം വെച്ച് നുറുകണക്കിന് സായുധ പൊലിസുദ്യോഗസ്ഥരുടെ അകമ്പടിയോടെയാണ് അദ്ദേഹത്തെയും ഭാര്യ സില ഫ്‌ലോറസിനെയും കോടതിയില്&#x200d; കൊണ്ടുവന്നത്.</p>
<p>ബ്രൂക്ലിനിലെ തടങ്കല്&#x200d; കേന്ദ്രത്തില്&#x200d;നിന്ന് മാന്&#x200d;ഹട്ടനിലെ കോടതിയിലേക്ക് വരുമ്പോള്&#x200d; ഇരുവരുടെയും മുഖത്ത് സാമ്രാജ്യത്വത്തിന് മുന്നില്&#x200d; തല കുനിക്കില്ലെന്ന ഉറച്ച ഭാവം. ന്യൂയോര്&#x200d;ക്ക് സതേണ്&#x200d; ഡിസ്ട്രിക്റ്റ് കോടതിയിലെ 92 വയസ്സുകാരനായ ജഡ്ജി ആല്&#x200d;വിന്&#x200d; ഹെല്ലര്&#x200d;സ്റ്റിന്റെ മുന്നിലാണ് ഇരുവരെയും ഹാജരാക്കിയത്.</p>
<p>തിങ്കളാഴ്ച രാവിലെ 7.15ഓടെയാണ് ബ്രൂക്ലിനിലെ ജയിലില്&#x200d; നിന്ന് മഡുറോയെ മാറ്റിയത്. അവിടെനിന്ന് ഒരു കായിക മൈതാനത്തെത്തിച്ച ശേഷം ഹെലികോപ്റ്ററില്&#x200d; ന്യൂയോര്&#x200d;ക്ക് ഹാര്&#x200d;ബറിന് മുകളിലൂടെ മന്&#x200d;ഹട്ടന്&#x200d; ഹെലിപോര്&#x200d;ട്ടില്&#x200d; ഇറക്കി. ഇടതുകാല്&#x200d; മുടന്തി പതുക്കെ നടന്നാണ് മഡുറോ അ വിടെനിന്നും കവചിത വാഹനത്തിലേക്ക് കയറിയത്. ഇതിന് പിന്നാലെ വന്&#x200d; പൊലീസ് അകമ്പടിയോടെ വാഹനവ്യൂഹം കോടതി സമുച്ചയത്തിലേക്ക് പ്രവേശിച്ചു. 2024ല്&#x200d; ഡൊണാള്&#x200d;ഡ് ട്രംപ് ശിക്ഷിക്കപ്പെട്ട അതേ കോടതി സമുച്ചയത്തിന് സമീപമാണ് മഡുറോയെയും ഹാജരാക്കിയത് എന്നത് ശ്രദ്ധേയമാ യി. കോടതി പരിസരത്ത് മാധ്യമപ്രവര്&#x200d;ത്തകരുടെയും പൊതു ജനങ്ങളുടെയും വന്&#x200d; നിര തന്നെ ഉണ്ടായിരുന്നു.</p>
<p>കയ്യാമം വെച്ച് മഡുറോയെ കോടതിയിലേക്ക് കൊണ്ടുവരുന്ന ദൃശ്യം അമേരിക്ക പുറത്തുവിട്ടു. അമേരിക്കന്&#x200d; നിയമവ്യവസ്ഥയില്&#x200d; ഒരു സാധാരണ പ്രതിക്ക് ലഭിക്കുന്ന എല്ലാ അവകാശങ്ങളും മഡുറോയ്ക്കും ലഭിക്കും. ലഹരിക്കടത്ത്, ഭീകരവാദ പ്രവര്&#x200d;ത്തനങ്ങള്&#x200d;, നിയമ വിരുദ്ധ ആയുധങ്ങള്&#x200d; കൈവശം വയ്ക്കല്&#x200d; തുടങ്ങി അതീവ ഗുരുതരമായ കുറ്റങ്ങളാണ് മഡുറോയ്ക്കും ഭാര്യയ്ക്കും മേല്&#x200d; ചുമത്തിയിരിക്കുന്നത്. യു.എസിലേക്ക് ടണ്&#x200d; കണക്കിന് കൊക്കെയ്ന്&#x200d; കടത്താന്&#x200d; ഒത്താശ ചെയ്‌തെന്നാണ് പ്രധാന ആരോപണം. കുറ്റങ്ങള്&#x200d; തെളിയിക്കപ്പെട്ടാല്&#x200d; ജീവിതകാലം മുഴുവന്&#x200d; അമേരിക്കന്&#x200d; ജയിലില്&#x200d; കഴിയേണ്ടി വരുന്ന ഗുരുതരമായ ആരോപണങ്ങളാണ് അദ്ദേഹത്തിനെതിരെ യു.എ സ് ഭരണകൂടം ഉന്നയിക്കുന്നത്.</p>
<p>താന്&#x200d; ഒരു സ്വതന്ത്ര രാജ്യത്തിന്റെ നിയമപരമായ പ്രസിഡന്റ്‌റാണെന്നും ഈ വിചാരണ അനധികൃതമാണെന്നുമാണ് അഭിഭാഷകര്&#x200d; മുഖേന മഡുറോ വാദിക്കുന്നത്. ന്യൂയോര്&#x200d;ക്കിലെ ഫെഡറല്&#x200d; കോടതിയില്&#x200d; ഹാജരാക്കിയ മഡുറോയ്ക്കായി ശക്തമായ നിയമപോരാട്ടം നടത്താന്&#x200d; വെനസ്വേലയും റഷ്യയും ചേര്&#x200d;ന്ന് ഉന്നതതല അഭിഭാഷക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഒരു പരമാധികാര രാജ്യത്തിന്റെ തലവനെ വിദേശരാജ്യത്ത് വിചാരണ ചെയ്യാന്&#x200d; കഴിയില്ലെന്നും അന്താരാഷ്ട്ര നിയമമനുസരിച്ച് മഡുറോയ്ക്ക് നയതന്ത്ര പരിരക്ഷയുണ്ടെന്നുമാണ് അദ്ദേഹത്തിന്റെ അഭിഭാഷകരുടെ വാദം. മറ്റൊരു രാജ്യത്ത് കടന്നുകയറി പ്രസിഡന്റിനെ റാഞ്ചിക്കൊണ്ടു പോയത് തട്ടിക്കൊണ്ടുപോകലിന് തുല്യമാണെന്നും അതിനാല്&#x200d; ഈ കേസ് നിലനില്&#x200d;ക്കില്ലെന്നും അവര്&#x200d; വാദിക്കുന്നു.</p>
<p>2020ലെയും ഇപ്പോള്&#x200d; പുതുതായി ചുമത്തിയതുമായ ലഹരിക്കടത്ത് കേസുകള്&#x200d; രാഷ്ട്രീയ പ്രേരിതമാണെന്നും ഇതിന് തെളിവുകളില്ലെന്നും മഡുറോയുടെ സംഘം കോടതിയെ അറിയിച്ചു. അതേസമയം അമേരിക്കയുടെ ഏകപക്ഷീയമായ സൈനിക നീക്കത്തെ ചോദ്യം ചെയ്ത് യു.എന്&#x200d; രക്ഷാസമിതിയില്&#x200d; റഷ്യയും ചൈനയും അടിയന്തര പ്രമേയം അവതരിപ്പിച്ചു. യുഎസ് നടപടി അപകടകരമായ ഒരു കീഴ്‌വഴക്കം സൃഷ്ടിക്കുമെന്ന് യുഎന്&#x200d; സെക്രട്ടറി ജനറല്&#x200d; അന്റോണിയോ ഗുട്ടിറസ് ആശങ്ക പ്രകടിപ്പിച്ചു. അന്താരാഷ്ട്ര നിയമങ്ങളെ മാനിക്കാത്തത് ലോകക്രമത്തെ തകര്&#x200d;ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/maduro-in-court-without-shackles.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;റഷ്യയില്‍ നിന്ന് എണ്ണ വാങ്ങിയാല്‍ ഫലമനുഭവിക്കും&#8217;; ഇന്ത്യക്കെതിരെയും ട്രംപിന്റെ ഭീഷണി</title>
		<link>https://www.chandrikadaily.com/if-you-buy-oil-from-russia-you-will-suffer-trumps-threat-against-india.html</link>
					<comments>https://www.chandrikadaily.com/if-you-buy-oil-from-russia-you-will-suffer-trumps-threat-against-india.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Mon, 05 Jan 2026 08:14:19 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[#donaldtrump]]></category>
		<category><![CDATA[AMERICA]]></category>
		<category><![CDATA[modi]]></category>
		<category><![CDATA[Rassia]]></category>
		<category><![CDATA[worldnews]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=372704</guid>

					<description><![CDATA[താരിഫ് ഇനിയുമുയര്‍ത്തും എന്ന് സൂചിപ്പിച്ചാണ് ട്രംപിന്റെ പ്രതികരണം.]]></description>
										<content:encoded><![CDATA[<p>റഷ്യയില്&#x200d; നിന്ന് എണ്ണ വാങ്ങിയാല്&#x200d; ഫലമനുഭവിക്കുമെന്ന് ഇന്ത്യക്കെതിരെ ഭീഷണിയുമായി അമേരിക്കന്&#x200d; പ്രസിഡന്റ് ഡോണള്&#x200d;ഡ് ട്രംപ്. എണ്ണയ്ക്കു വേണ്ടിയുള്ള വെനസ്വേലന്&#x200d; കടന്നാക്രമണത്തിന് പിന്നാലെയാണ് ട്രംപിന്റെ അടുത്ത ഭീഷണി. താരിഫ് ഇനിയുമുയര്&#x200d;ത്തും എന്ന് സൂചിപ്പിച്ചാണ് ട്രംപിന്റെ പ്രതികരണം. മോദി നല്ലൊരു വ്യക്തിയാണ്. എന്നാല്&#x200d;, താന്&#x200d; സന്തോഷവാനല്ലെന്ന് മോദിക്കറിയാം.</p>
<p>എന്നെ സന്തോഷവാനാക്കേണ്ടത് അത്യാവശ്യമാണ്. റഷ്യന്&#x200d; എണ്ണ പ്രശ്‌നത്തില്&#x200d; അമേരിക്കക്കൊപ്പം നില്&#x200d;ക്കണം. ഇല്ലെങ്കില്&#x200d; ഇന്ത്യക്ക് മേലുള്ള തീരുവ ഉയര്&#x200d;ത്തേണ്ടി വരുമെന്നാണ് ട്രംപിന്റെ ഭീഷണി. നേരത്തെ റഷ്യയില്&#x200d; നിന്ന് എണ്ണ വാങ്ങുന്നത് നിര്&#x200d;ത്തുമെന്ന ഉറപ്പ് മോദി തനിക്ക് നല്&#x200d;കിയെന്ന് ട്രംപ് അവകാശപ്പെട്ടിരുന്നു. എന്നാല്&#x200d;, അത്തരത്തില്&#x200d; യാതൊരു ഉറപ്പും ട്രംപിന് നല്&#x200d;കിയിട്ടില്ലെന്നായിരുന്നു ഇന്ത്യയുടെ പ്രതികരണം. ഇന്ത്യ ഉല്&#x200d;പന്നങ്ങള്&#x200d;ക്ക് അമേരിക്ക ചുമത്തിയ 50 ശതമാനം വ്യാപാര തീരുവ കഴിഞ്ഞ സെപ്തംബറിലാണ് പ്രാബല്യത്തില്&#x200d; വന്നത്. പറയുന്നതനുസരിച്ചില്ലെങ്കില്&#x200d; അത് ഇനിയും വര്&#x200d;ധിപ്പിക്കുമെന്നാണ് ട്രംപിന്റെ ഭീഷണി.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/if-you-buy-oil-from-russia-you-will-suffer-trumps-threat-against-india.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വെനസ്വേലയ്ക്ക് പിന്നാലെ കൊളംബിയയും ലക്ഷ്യം: ആക്രമണ സൂചന നൽകി ഡോണൾഡ് ട്രംപ്</title>
		<link>https://www.chandrikadaily.com/after-venezuela-colombia-is-the-target-donald-trump-signaled-an-attack.html</link>
					<comments>https://www.chandrikadaily.com/after-venezuela-colombia-is-the-target-donald-trump-signaled-an-attack.html#respond</comments>
		
		<dc:creator><![CDATA[sreenitha]]></dc:creator>
		<pubDate>Mon, 05 Jan 2026 03:27:23 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[#donaldtrump]]></category>
		<category><![CDATA[colombia]]></category>
		<category><![CDATA[worldnews]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=372625</guid>

					<description><![CDATA[അസുഖബാധിതനായ ഗുസ്താവോ പെട്രോയാണ് നിലവിൽ കൊളംബിയ ഭരിക്കുന്നതെന്നും ഈ ഭരണം അധികകാലം നീണ്ടുനിൽക്കില്ലെന്നും ട്രംപ് പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>വാഷിങ്ടൺ: വെനസ്വേലയ്ക്ക് പിന്നാലെ കൊളംബിയയെ ആക്രമിക്കുമെന്ന സൂചന നൽകി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. എയർഫോഴ്‌സ് വണ്ണിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോഴായിരുന്നു പരാമർശം. അസുഖബാധിതനായ ഗുസ്താവോ പെട്രോയാണ് നിലവിൽ കൊളംബിയ ഭരിക്കുന്നതെന്നും ഈ ഭരണം അധികകാലം നീണ്ടുനിൽക്കില്ലെന്നും ട്രംപ് പറഞ്ഞു.</p>
<p>കൊളംബിയയെ ആക്രമിക്കാൻ ഇപ്പോഴത്തെ സാഹചര്യം അനുകൂലമാണെന്ന് താൻ കരുതുന്നുവെന്നും യു.എസിലേക്ക് വ്യാപകമായി കൊക്കെയ്ൻ കടത്തുന്ന രാജ്യമാണ് കൊളംബിയയെന്നും ട്രംപ് ആരോപിച്ചു. മയക്കുമരുന്ന് വ്യാപാരത്തിനെതിരായ ശക്തമായ നടപടികൾ തുടരുമെന്നതിന്റെ ഭാഗമായാണ് ഈ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.</p>
<p>അതേസമയം, വെനസ്വേലയുമായി ബന്ധപ്പെട്ട് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റുബിയോ നേരത്തെ വിശദീകരണം നൽകിയിരുന്നു. വെനസ്വേലയുടെ ദൈനംദിന കാര്യങ്ങളിൽ ഇടപെടാൻ യു.എസിന് ആഗ്രഹമില്ലെന്നും എന്നാൽ നയപരമായ മാറ്റങ്ങൾ വരുത്താൻ വെനസ്വേലയ്ക്ക് മേൽ സമ്മർദം ചെലുത്തുമെന്നും റുബിയോ പറഞ്ഞു. ഇത് വെനസ്വേലയ്ക്കെതിരായ യുദ്ധമല്ലെന്നും, മയക്കുമരുന്ന് കച്ചവടക്കാരോടാണ് യു.എസിന്റെ പോരാട്ടമെന്നും എൻ.ബി.സി.യ്ക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി. മയക്കുമരുന്നുമായി യു.എസിനെ ലക്ഷ്യമാക്കി വരുന്ന ബോട്ടുകൾ പിടിച്ചെടുക്കൽ തുടരുമെന്നും റുബിയോ കൂട്ടിച്ചേർത്തു.</p>
<p>ശനിയാഴ്ച പുലർച്ചെയാണ് വെനസ്വേലൻ പ്രസിഡന്റ് നിക്കോളസ് മദൂറോയെയും ഭാര്യയെയും യു.എസ് സേന ബന്ദിയാക്കിയത്. തുടർന്ന് യു.എസ് സൈനിക ഹെലികോപ്റ്ററിൽ കരീബിയൻ കടലിൽ നിലയുറപ്പിച്ചിരുന്ന യു.എസ്.എസ് ഇവോ ജിമ വിമാനവാഹിനി കപ്പലിലേക്ക് മാറ്റി. പിന്നീട് ഗ്വാണ്ടനാമോയിലെ യു.എസ് നാവിക താവളത്തിലേക്കും അവിടെ നിന്ന് പ്രത്യേക വിമാനത്തിൽ ന്യൂയോർക്കിലെ സ്റ്റിവർട്ട് എയർ നാഷണൽ ഗാർഡ് ബേസിലേക്കും കൊണ്ടുപോയതായി റിപ്പോർട്ടുണ്ട്.</p>
<p>പ്രാദേശിക സമയം ശനിയാഴ്ച പുലർച്ചെയാണ് വെനസ്വേല തലസ്ഥാനമായ കരക്കാസിൽ യു.എസ് സൈനിക അധിനിവേശം നടന്നത്. പുലർച്ചെ രണ്ട് മണിയോടെ ആരംഭിച്ച ആക്രമണം അരമണിക്കൂറോളം നീണ്ടുനിന്നു. ഏഴിടങ്ങളിൽ സ്ഫോടന ശബ്ദങ്ങൾ കേട്ടതോടെ നഗരം മുഴുവൻ പരിഭ്രാന്തിയിലായി. ഹെലികോപ്റ്ററുകൾ താഴ്ന്ന് പറന്നതായും പിന്നീട് കരയാക്രമണം നടന്നതായും ദൃക്‌സാക്ഷികൾ അറിയിച്ചു. സാധാരണക്കാർക്കും സൈന്യത്തിനുമെതിരെ ആക്രമണം ഉണ്ടായതായും കരക്കാസ് നിവാസികൾ മാധ്യമങ്ങളോട് പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/after-venezuela-colombia-is-the-target-donald-trump-signaled-an-attack.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>യു.എസ് വെനസ്വേല അധിനിവേശത്തിന് പിന്നാലെ ഉത്തരകൊറിയ ബാലിസ്റ്റിക് മിസൈൽ പരീക്ഷണം</title>
		<link>https://www.chandrikadaily.com/north-korea-ballistic-missile-test-after-us-invasion-of-venezuela.html</link>
					<comments>https://www.chandrikadaily.com/north-korea-ballistic-missile-test-after-us-invasion-of-venezuela.html#respond</comments>
		
		<dc:creator><![CDATA[sreenitha]]></dc:creator>
		<pubDate>Sun, 04 Jan 2026 11:59:36 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[worldnews]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=372583</guid>

					<description><![CDATA[ചൈനയുമായി ദക്ഷിണകൊറിയൻ പ്രസിഡന്റ് ചർച്ച നടത്താനിരിക്കെയാണ് പരീക്ഷണമെന്നത് ശ്രദ്ധേയമാണ്. ഉത്തരകൊറിയൻ തലസ്ഥാനമായ പ്യോങ്യാങ്ങിൽ നിന്ന് പ്രാദേശിക സമയം രാവിലെ 7.50ഓടെയായിരുന്നു മിസൈൽ വിക്ഷേപണം.]]></description>
										<content:encoded><![CDATA[<p>സിയോൾ: യു.എസ് വെനസ്വേലയിൽ സൈനികമായി ഇടപെട്ടതിനു പിന്നാലെ ഉത്തരകൊറിയ ബാലിസ്റ്റിക് മിസൈൽ പരീക്ഷണം നടത്തി. 2026ലെ ആദ്യ മിസൈൽ പരീക്ഷണമാണ് ഉത്തരകൊറിയ നടത്തിയിരിക്കുന്നത്. ചൈനയുമായി ദക്ഷിണകൊറിയൻ പ്രസിഡന്റ് ചർച്ച നടത്താനിരിക്കെയാണ് പരീക്ഷണമെന്നത് ശ്രദ്ധേയമാണ്. ഉത്തരകൊറിയൻ തലസ്ഥാനമായ പ്യോങ്യാങ്ങിൽ നിന്ന് പ്രാദേശിക സമയം രാവിലെ 7.50ഓടെയായിരുന്നു മിസൈൽ വിക്ഷേപണം.</p>
<p>തൊടുത്ത മിസൈൽ ഏകദേശം 900 കിലോമീറ്റർ സഞ്ചരിച്ചുവെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് ദക്ഷിണകൊറിയയും യു.എസ്ും പ്രതികരിച്ചു. മിസൈൽ പരീക്ഷണത്തിന് പിന്നാലെ ദക്ഷിണകൊറിയ അടിയന്തര ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ യോഗത്തിൽ ചർച്ച ചെയ്യുമെന്ന് അധികൃതർ അറിയിച്ചു. മിസൈൽ പരീക്ഷണം നടന്നതായി ജപ്പാനും സ്ഥിരീകരിച്ചു. നവംബറിന് ശേഷം ഇതാദ്യമായാണ് ഉത്തരകൊറിയ മിസൈൽ പരീക്ഷണം നടത്തുന്നത്.</p>
<p>ഇതിനിടെ, മാസങ്ങളായി തുടരുന്ന സമ്മർദങ്ങൾക്കും ഭീഷണികൾക്കുമൊടുവിൽ യു.എസ് സേന വെനസ്വേലയിൽ കടന്നുകയറിയിരുന്നു. തലസ്ഥാനമായ കറാക്കസിൽ വ്യോമാക്രമണം നടത്തിയ ശേഷം പകൽ വെളിച്ചത്തിൽ കരയാക്രമണം നടത്തിയ യു.എസ് സേന, വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മദുറോയെയും ഭാര്യ സീലിയ ഫ്ലോറസിനെയും ബന്ദിയാക്കി കൊണ്ടുപോയതായാണ് റിപ്പോർട്ട്.</p>
<p>ഇരുവരെയും കാണാനില്ലെന്നും ജീവനോടെയുണ്ടെന്ന് തെളിയിക്കണമെന്നും വൈസ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് ആവശ്യപ്പെട്ടു. സംഭവത്തെ സാമ്രാജ്യത്വ ആക്രമണമെന്നു വിശേഷിപ്പിച്ച വെനസ്വേല സർക്കാർ, ജനങ്ങൾ തെരുവിലിറങ്ങണമെന്ന് ആഹ്വാനം ചെയ്തു. യു.എസ് ആക്രമണ ഭീഷണി തുടരുന്നതിനിടെ രാജ്യത്ത് കടുത്ത സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/north-korea-ballistic-missile-test-after-us-invasion-of-venezuela.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വെനസ്വേലയിലെ ഇടക്കാല പ്രസിഡന്റായി ഡെൽസി റോഡ്രിഗസ്; സുപ്രീംകോടതി ഉത്തരവ്</title>
		<link>https://www.chandrikadaily.com/delsey-rodriguez-as-interim-president-of-venezuela-supreme-court-orderhh.html</link>
					<comments>https://www.chandrikadaily.com/delsey-rodriguez-as-interim-president-of-venezuela-supreme-court-orderhh.html#respond</comments>
		
		<dc:creator><![CDATA[sreenitha]]></dc:creator>
		<pubDate>Sun, 04 Jan 2026 11:26:30 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[Delsey Rodríguez]]></category>
		<category><![CDATA[president]]></category>
		<category><![CDATA[Venezuela]]></category>
		<category><![CDATA[worldnews]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=372579</guid>

					<description><![CDATA[പ്രസിഡന്റിന്റെ അഭാവത്തിൽ എക്സിക്യൂട്ടീവ് അധികാരം വൈസ് പ്രസിഡന്റിനായിരിക്കുമെന്ന വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് കോടതി നടപടി.]]></description>
										<content:encoded><![CDATA[<p>കറാക്കസ്: വെനസ്വേലയുടെ വൈസ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസിനെ രാജ്യത്തിന്റെ ഇടക്കാല പ്രസിഡന്റായി സുപ്രീംകോടതി നിയമിച്ചു. ഭരണഘടനയിലെ 233, 234 വകുപ്പുകൾ പ്രകാരമാണ് അധികാര കൈമാറ്റം. പ്രസിഡന്റിന്റെ അഭാവത്തിൽ എക്സിക്യൂട്ടീവ് അധികാരം വൈസ് പ്രസിഡന്റിനായിരിക്കുമെന്ന വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് കോടതി നടപടി.</p>
<p>യു.എസ് നടത്തിയ കടന്നുകയറ്റത്തിനിടെ പ്രസിഡന്റ് നിക്കോളാസ് മദുറോയെയും ഭാര്യ സീലിയ ഫ്ലോറസിനെയും ബന്ദികളാക്കി ന്യൂയോർക്കിലേക്ക് കൊണ്ടുപോയ സാഹചര്യത്തിലാണ് സുപ്രീംകോടതിയുടെ ഇടപെടൽ. മദുറോ പിടിക്കപ്പെട്ടതിന് മണിക്കൂറുകൾക്കുള്ളിൽ തന്നെ ഡെൽസി റോഡ്രിഗസ് വെനസ്വേലയുടെ ദേശീയ പ്രതിരോധ കൗൺസിലിന്റെ യോഗത്തിൽ അധ്യക്ഷത വഹിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.</p>
<p>2018 മുതൽ മദുറോ മന്ത്രിസഭയിൽ വൈസ് പ്രസിഡന്റായി തുടരുന്ന ഡെൽസി റോഡ്രിഗസ്, പ്രസിഡന്റ് പരമ്പരയിലെ അടുത്ത സ്ഥാനത്തായിരുന്നു. രാജ്യത്തിന്റെ എണ്ണ അധിഷ്ഠിത സമ്പദ്‌വ്യവസ്ഥയും രഹസ്യാന്വേഷണ വിഭാഗങ്ങളും അവരുടെ മേൽനോട്ടത്തിലായിരുന്നു. വൈസ് പ്രസിഡന്റ് പദവിക്കൊപ്പം ധനകാര്യം, എണ്ണ വകുപ്പുകളുടെ മന്ത്രികൂടിയാണ് അവർ.</p>
<p>മദുറോ പിടിക്കപ്പെട്ടതിന് പിന്നാലെ ഡെൽസി റോഡ്രിഗസ് തനോടും സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയോടും സംസാരിച്ചതായും വാഷിങ്ടണുമായി സഹകരിക്കാൻ തയ്യാറാണെന്ന് അവർ സമ്മതിച്ചുവെന്നും യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അവകാശപ്പെട്ടു. എന്നാൽ റോഡ്രിഗസിന്റെ ഔദ്യോഗിക പ്രസ്താവനകളിൽ വിട്ടുവീഴ്ചയുമായി ബന്ധപ്പെട്ട യാതൊരു സൂചനയും നൽകിയിട്ടില്ല.</p>
<p>വിദേശകാര്യ മന്ത്രിയായിരുന്ന കാലത്ത് ഐക്യരാഷ്ട്രസഭ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര വേദികളിൽ വെനസ്വേലയെ പ്രതിനിധീകരിച്ച ഡെൽസി റോഡ്രിഗസ്, അമേരിക്കൻ നേതൃത്വത്തിൽ മറ്റ് രാജ്യങ്ങൾ വെനസ്വേലയെ ദുർബലപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന് യു.എൻ പൊതുസഭയിൽ തുറന്നടിച്ചിരുന്നു. നിയമനിർമ്മാണം, വിദേശനയം, ആശയവിനിമയം, സാമ്പത്തികം തുടങ്ങിയ മേഖലകളിൽ രണ്ടു പതിറ്റാണ്ടിലേറെയായി അവർ പ്രവർത്തിച്ചു വരുന്നു.</p>
<p>1969 മേയ് 18ന് കറാക്കസിൽ ജനിച്ച ഡെൽസി റോഡ്രിഗസ്, 1970കളിൽ ലിഗ സോഷ്യലിസ്റ്റ് പാർട്ടി രൂപീകരിച്ച ഗറില്ല പോരാളിയായ ജോർജ്ജ് അന്റോണിയോ റോഡ്രിഗസിന്റെ മകളാണ്. സഹോദരൻ ജോർജ്ജ് റോഡ്രിഗസ് നിലവിൽ ദേശീയ അസംബ്ലിയുടെ പ്രസിഡന്റാണ്. 2013ൽ കമ്മ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ മന്ത്രിയായിരുന്ന അവർ 2014 മുതൽ 2017 വരെ വിദേശകാര്യ മന്ത്രിയായി സേവനമനുഷ്ഠിച്ചു. 2017–18 കാലത്ത് ദേശീയ ഭരണഘടനാ അസംബ്ലിയുടെ അധ്യക്ഷയുമായിരുന്നു. വെനസ്വേലയിലെ സെൻട്രൽ യൂണിവേഴ്സിറ്റിയിൽ നിന്ന് 1993ൽ ബിരുദം നേടി; വിദ്യാർത്ഥി പ്രസ്ഥാനങ്ങളിൽ സജീവമായിരുന്നു.</p>
<p>ഇതിനിടെ, ശനിയാഴ്ച കറാക്കസിലെ വിവിധ ഭാഗങ്ങളിൽ സർക്കാർ അനുകൂല റാലികൾ നടന്നു. പ്രതിഷേധക്കാർ അമേരിക്കൻ പതാകകൾ കത്തിക്കുകയും ചെയ്തു. എന്നാൽ യു.എസ് ആക്രമണ ഭീഷണി തുടരുന്നതിനാൽ രാജ്യത്ത് ഭീതിയുടെ അന്തരീക്ഷം നിലനിൽക്കുകയാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/delsey-rodriguez-as-interim-president-of-venezuela-supreme-court-orderhh.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മദുറോ യു.എസ്. കസ്റ്റഡിയിൽ; ന്യൂയോർക്കിൽ വിചാരണയ്ക്ക്</title>
		<link>https://www.chandrikadaily.com/venezuelan-president-nicolas-maduro-in-the-u-s-in-custody-for-trial-in-new-york-hh-hh.html</link>
					<comments>https://www.chandrikadaily.com/venezuelan-president-nicolas-maduro-in-the-u-s-in-custody-for-trial-in-new-york-hh-hh.html#respond</comments>
		
		<dc:creator><![CDATA[sreenitha]]></dc:creator>
		<pubDate>Sun, 04 Jan 2026 07:30:16 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[nicolas maduro]]></category>
		<category><![CDATA[Venezuelan]]></category>
		<category><![CDATA[worldnews]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=372539</guid>

					<description><![CDATA[ലഹരിക്കടത്ത് കേസിലാണ് മദുറോയെയും ഭാര്യയെയും വിചാരണയ്ക്ക് വിധേയമാക്കുന്നതെന്ന് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി.]]></description>
										<content:encoded><![CDATA[<p>ന്യൂയോർക്ക്: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മദുറോയെ യു.എസ്. സൈന്യം ന്യൂയോർക്കിലെത്തിച്ചതായി റിപ്പോർട്ട്. മദുറോ ഇനി യുഎസിലെ കോടതിയിൽ വിചാരണ നേരിടേണ്ടിവരുമെന്നാണ് അറിയിപ്പ്. ലഹരിക്കടത്ത് കേസിലാണ് മദുറോയെയും ഭാര്യയെയും വിചാരണയ്ക്ക് വിധേയമാക്കുന്നതെന്ന്പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി.</p>
<p>അധികാര കൈമാറ്റം യാഥാർഥ്യമാകുന്നതുവരെ വെനസ്വേലയെ അമേരിക്ക ഭരിക്കുമെന്ന് ട്രംപ് ഇന്നലെ പ്രഖ്യാപിച്ചിരുന്നു. യുഎസ് നടപടി “തികച്ചും സാധാരണമായ ആക്രമണം” മാത്രമാണെന്നായിരുന്നു ട്രംപിന്റെ വാദം. ചെറിയ സമയത്തിനുള്ളിൽ വെനസ്വേലൻ സൈന്യത്തെ നിരായുധരാക്കിയെന്നും, ഒരു രാജ്യത്തിനും സ്വന്തമാക്കാനാവാത്ത നേട്ടമാണ് യുഎസ് സൈന്യം കൈവരിച്ചതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.</p>
<p>അതേസമയം, വെനസ്വേലയിലെ വിവിധ നഗരങ്ങളിൽ യുഎസ് വിരുദ്ധ പ്രതിഷേധങ്ങൾ ശക്തമായി തുടരുകയാണ്. അധിനിവേശ ലക്ഷ്യങ്ങൾ തുറന്നുപറഞ്ഞ ട്രംപ്, യുഎസ് എണ്ണക്കമ്പനികൾ വെനസ്വേലയിലെത്തുമെന്നും, ആവശ്യമെങ്കിൽ ഇനിയും ആക്രമണം തുടരുമെന്നും മുന്നറിയിപ്പ് നൽകി.</p>
<p>ഇതിനിടെ, നിക്കോളാസ് മദുറോയുടെ ചിത്രം ട്രംപ് പുറത്തുവിട്ടു. യുഎസ് യുദ്ധക്കപ്പലിൽ നിന്നെടുത്തതാണെന്ന് അവകാശപ്പെടുന്ന ചിത്രമാണിത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/venezuelan-president-nicolas-maduro-in-the-u-s-in-custody-for-trial-in-new-york-hh-hh.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
