<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>wynad &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/wynad/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 26 Aug 2023 02:20:19 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>wynad &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>കണ്ണീര്&#x200d;മലയായി മക്കിമല: മരണപ്പെട്ട തൊഴിലാളികളെല്ലാം ഒരുഗ്രാമത്തിലെ</title>
		<link>https://www.chandrikadaily.com/wynad-accident.html</link>
					<comments>https://www.chandrikadaily.com/wynad-accident.html#respond</comments>
		
		<dc:creator><![CDATA[Chandrika Web]]></dc:creator>
		<pubDate>Sat, 26 Aug 2023 02:20:19 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[accident]]></category>
		<category><![CDATA[wynad]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=271559</guid>

					<description><![CDATA[ജീപ്പ് പലവട്ടം കീഴ്‌മേല്&#x200d; മറിഞ്ഞാണ് താഴെയെത്തിയത്. ഇവിടെ നിന്നും ഇവരെ മുകളിലെത്തിക്കുന്നതിനും നാട്ടുകാര്&#x200d; ഒട്ടേറെ സാഹസപ്പടേണ്ടിവന്നു.]]></description>
										<content:encoded><![CDATA[<p>മാനന്തവാടി മക്കിമലയില്&#x200d; ഇന്നലെ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ അപകടത്തില്&#x200d; മരണപ്പെട്ട തൊഴിലാളികളെല്ലാം ഒരുഗ്രാമത്തില്&#x200d; പെട്ടവരും കാലങ്ങളായി ഒരുമിച്ച് ജോലിചെയ്യുന്നവരും. തവിഞ്ഞാല്&#x200d; പഞ്ചായത്തിലെ മക്കിമല ആറാംനമ്പര്&#x200d; എസ്‌റ്റേറ്റിലെ ഒരു കോളനിയില്&#x200d; കഴിയുന്ന ഒമ്പത് പേര്&#x200d; മരിക്കുകയും അഞ്ച് പേര്&#x200d;ക്ക് പരിക്കേല്&#x200d;ക്കുകയും ചെയ്തത് നാടിനെ കണ്ണീരിലാഴ്ത്തി. വര്&#x200d;ഷങ്ങളായി 13 തൊഴിലാളികള്&#x200d; ഒരുമിച്ചാണ് തേയിലത്തോട്ടത്തില്&#x200d; ജോലി ചെയ്യുവാനും മറ്റു തൊഴിലിനുമായി പോകാറുള്ളത്.<br />
ഈ തൊഴിലാളികള്&#x200d; സഹോദരങ്ങളെ പോലെയാണ് പെരുമാറിയിരുന്നതെന്ന് മാത്രമല്ല, നാട്ടുകാര്&#x200d;ക്കെല്ലാം ഏറെ പ്രിയപ്പെട്ടവരായിരുന്നു ഇവര്&#x200d;. ഒരുമിച്ച് തൊഴിലിന് പോകുന്നതിനാലും, മറ്റ് ആവശ്യങ്ങള്&#x200d;ക്കുമെല്ലാം ഒരുമിച്ചായിരുന്നു എല്ലാവരും പോയിരുന്നത്. ചെറുപ്പം മുതല്&#x200d; കണ്ടും സ്‌നേഹം പങ്കിട്ടും അയല്&#x200d;ക്കാരായി കഴിഞ്ഞവരാണ് ഒരുമിച്ച് യാത്രയായത്.<br />
പട്ടിണിയും പരിവട്ടവുമാണ് തേയിലത്തോട്ടത്തിലെന്നും. എന്നാല്&#x200d; കിട്ടുന്നതില്&#x200d; സംതൃപ്തിയോടെ കഴിയുന്നവരായിരുന്നു ഇന്നലെ മരണപ്പെട്ട സ്ത്രീതൊഴിലാളികള്&#x200d;. തേയിലത്തോട്ടങ്ങളില്&#x200d; നിന്നും ചപ്പ് പറിച്ചെടുക്കുന്നത് കിലോക്ക് കൂലിനിശ്ചയിച്ചാണ്. തുച്ഛമായ കൂലിയാണെങ്കിലും മറ്റ് ജോലിസാധ്യതകളില്ലാത്തതിനാല്&#x200d; ജന്മനാ ശീലിച്ച ജോലി ഉപേക്ഷിക്കാതെ വാര്&#x200d;ധക്യത്തിലെത്തിയിട്ടും കുടുംബം നോക്കാനായി തൊഴിലെടുക്കുന്നവരായിരുന്നു.പതിവ് പോലെ തമാശകള്&#x200d; പറഞ്ഞു കളിച്ചു ചിരിച്ചും ജോലിചെയ്ത ശേഷം വീട്ടിലേക്കുള്ള യാത്രയാണ് ഇവരുടെ അന്ത്യയാത്രയായത്. പലരുടെയും മൃതദേഹങ്ങള്&#x200d; തിരിച്ചറിയാന്&#x200d; കഴിയാത്ത വിധം ചതഞ്ഞിരുന്നു. ഇത് കൊണ്ട് തന്നെ മൃതദേഹങ്ങള്&#x200d; തിരിച്ചറിയാന്&#x200d; മെഡിക്കല്&#x200d; കോളേജില്&#x200d; ഏറെ സമയമെടുത്തു. ജീപ്പ് പലവട്ടം കീഴ്‌മേല്&#x200d; മറിഞ്ഞാണ് താഴെയെത്തിയത്. ഇവിടെ നിന്നും ഇവരെ മുകളിലെത്തിക്കുന്നതിനും നാട്ടുകാര്&#x200d; ഒട്ടേറെ സാഹസപ്പടേണ്ടിവന്നു.എട്ടോ പത്തോ പേര്&#x200d;ക്ക് മാത്രം സഞ്ചരിക്കാവുന്ന ജീപ്പില്&#x200d; 14 പോരാണുണ്ടായിരുന്നത്.ഇതും അപകടത്തിന്റെ ആക്കം കൂട്ടി.ഒരു ഗ്രാമത്തിലെ 9 വീട്ടമ്മമാര്&#x200d; ഇന്ന് മണ്ണില്&#x200d; ലയിക്കുമ്പോള്&#x200d; മക്കിമലക്കാര്&#x200d;ക്ക് മറക്കാനാവത്ത ദുരന്തമായി ഇന്നലെ നടന്ന അപകടം അവശേഷിക്കും.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/wynad-accident.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വയനാട് ജില്ലയിലെ മൂന്നാമത്തെ പനി മരണം;എച്ച്1എൻ1 ബാധിച്ച് വീട്ടമ്മ മരിച്ചു</title>
		<link>https://www.chandrikadaily.com/wayanadfeverdeath.html</link>
					<comments>https://www.chandrikadaily.com/wayanadfeverdeath.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Wed, 05 Jul 2023 06:29:11 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[feverdeath]]></category>
		<category><![CDATA[wynad]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=262958</guid>

					<description><![CDATA[ഒരാഴ്ചയ്ക്കിടെ രണ്ട് കുട്ടികൾ മരിച്ച സാഹചര്യത്തിൽ വിദഗ്ധ സംഘം ജില്ലയിലെത്തി പരിശോധന നടത്തി.]]></description>
										<content:encoded><![CDATA[<p>വയനാട്ടിൽ എച്ച്1എൻ1 ബാധിച്ച് വീട്ടമ്മ മരിച്ചു. തലപ്പുഴ സ്വദേശി നല്ലക്കണ്ടി വീട്ടിൽ ആയിഷ (48) യാണ് മരിച്ചത്. കഴിഞ്ഞ മാസം 30 ന് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രിയായിരുന്നു മരിച്ചത്.വയനാട് ജില്ലയിൽ റിപ്പോർട്ട് ചെയ്യുന്ന മൂന്നാമത്തെ പനി മരണമാണിത്. നേരത്തെ പനി ബാധിച്ച് രണ്ട് കുട്ടികൾ മരണപ്പെട്ടിരുന്നു. ഒരാഴ്ചയ്ക്കിടെ രണ്ട് കുട്ടികൾ മരിച്ച സാഹചര്യത്തിൽ വിദഗ്ധ സംഘം ജില്ലയിലെത്തി പരിശോധന നടത്തി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/wayanadfeverdeath.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രാഹുലിന്റെ സ്വീകരണം ഗംഭീരവിജയം: അത്യാവേശത്തില്&#x200d; യു.ഡി.എഫ്</title>
		<link>https://www.chandrikadaily.com/arahul-wynadudf.html</link>
					<comments>https://www.chandrikadaily.com/arahul-wynadudf.html#respond</comments>
		
		<dc:creator><![CDATA[Chandrika Web]]></dc:creator>
		<pubDate>Wed, 12 Apr 2023 04:28:20 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[congress]]></category>
		<category><![CDATA[news]]></category>
		<category><![CDATA[Rahul]]></category>
		<category><![CDATA[wynad]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=247444</guid>

					<description><![CDATA[വയനാടില്&#x200d; കോണ്&#x200d;ഗ്രസ് നേതാക്കളെല്ലാം ഒറ്റക്കെട്ടായി അണിനിരന്നതും വരുംനാളുകള്&#x200d; ഐക്യത്തിന്റേതാണെന്ന ്‌വിളിച്ചോതുന്നതായി. ഇനി അത് മറ്റ് ജില്ലകളിലേക്ക് വ്യാപിപ്പിക്കാനാണ് മുന്നണിയുടെ തീരുമാനം.]]></description>
										<content:encoded><![CDATA[<p>രാഹുല്&#x200d;ഗാന്ധിയെ ലോക്‌സഭാഅംഗത്വത്തില്&#x200d;നിന്ന് അയോഗ്യനാക്കിയതിനെതിരെയും അദ്ദേഹത്തിന് സ്വീകരണമൊരുക്കിയും യു.ഡി.എഫ് വയനാട്ടില്&#x200d; ഇന്നലെ നടത്തിയ മഹാറാലിയും പൊതുസമ്മേളനവും കേരളത്തില്&#x200d; യു.ഡി.എഫ് അജയ്യമെന്ന് തെളിയിക്കുന്നതായി. വയനാട് ജില്ലയില്&#x200d;നിന്നുള്ള പ്രവര്&#x200d;ത്തകര്&#x200d; മാത്രമാണ് പങ്കെടുത്തതെങ്കിലും പ്രതീക്ഷിച്ചതിലും വലിയ ജനക്കൂട്ടമായിരുന്നു സ്വീകരണത്തിനും രാഹുലിനെയും സഹോദരി പ്രിയങ്കയെയും കാണാനായി എത്തിയത്. പൊരിവെയിലത്തും മൂന്നുമണിക്കും വലിയ ജനക്കൂട്ടമാണ് അവിടെ തടിച്ചുകൂടിയത്. കല്&#x200d;പ്പറ്റ പട്ടണം കണ്ട ഐതിഹാസികമായ ജനക്കൂട്ടമാണ് രാഹുലിനായി എത്തിച്ചേര്&#x200d;ന്നത്. ഇതിലും വലിയ പ്രവര്&#x200d;ത്തകസാന്നിധ്യം മുമ്പൊന്നും ഉണ്ടായിട്ടില്ലെന്ന് നിരീക്ഷകര്&#x200d; പറയുന്നു. രാഹുലിനെകൂടാതെപ്രിയങ്കയും പ്രസംഗത്തിലും കൈവീശി അഭിവാദ്യം ചെയ്തതിലൂടെയും പ്രവര്&#x200d;ത്തകരെ കയ്യിലെടുത്തു. ഇരുവരും റോഡ് ഷോയില്&#x200d; പങ്കെടുത്തത് വലിയ ആവേശമായി. പാണക്കാട് സാദിഖലി തങ്ങളും റോഡ് ഷോയില്&#x200d;എത്തിയത് അത്യപൂര്&#x200d;വമായി. മുമ്പൊന്നും പാണക്കാട് കുടുംബം പൊതുറാലികളില്&#x200d; പങ്കെടുത്തിരുന്നില്ല. രാഹുലിനെ അയോഗ്യനാക്കിയതില്&#x200d; പ്രതിഷേധിച്ച് കോഴിക്കോട് കഴിഞ്ഞയാഴ്ച നടത്തിയ യൂത്ത്‌ലീഗ് പന്തം കൊളുത്തി പ്രകടനത്തിലും സാദിഖലി തങ്ങള്&#x200d; പങ്കെടുത്തത് അത്യപൂര്&#x200d;വഅനുഭവമായിരുന്നു.<br />
ഏതായാലും രാഹുലിന് വേണ്ടിയുള്ളതാണെങ്കിലും ഈ സ്വീകരണവിജയം ബി.ജെ.പിയുടെ ഏകാധിപത്യമതാധിഷ്ഠിത രാഷ്ട്രീയത്തിനെതിരും ജനാധിപത്യത്തിനും വേണ്ടിയുളള താക്കീതായി മാറിയിരിക്കുകയാണ്. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്&#x200d; ഈ സ്വീകരണവിജയം വോട്ടാക്കി മാറ്റാനാകുമെന്ന് യു.ഡി.എഫ് പ്രതീക്ഷിക്കുന്നു. കഴിഞ്ഞതവണ നാലേകാല്&#x200d; ലക്ഷത്തിലധികം വോട്ടിനാണ് രാഹുല്&#x200d;ഗാന്ധി വയനാട്ടില്&#x200d;നിന്ന് തെരഞ്ഞെടുക്കപ്പെട്ടത്. രാഹുലിന്റെ സാന്നിധ്യം കേരളത്തിലെ ഒന്നൊഴികെ എല്ലാ മണ്ഡലങ്ങളിലും വിജയമായി പ്രതിഫലിക്കുകയും ചെയ്തു. അതേ വിജയമോ അതില്&#x200d;കൂടുതലോ ആവര്&#x200d;ത്തിക്കുമെന്ന് തന്നെയാണ് നേതാക്കളുടെ പുതിയ പ്രതീക്ഷയും. രാഹുലിനെ അയോഗ്യനാക്കിയത് വഴി ഒഴിവുവന്ന വയനാട്ടില്&#x200d; ഉപതെരഞ്ഞെടുപ്പിന് സര്&#x200d;ക്കാര്&#x200d; തയ്യാറായാലും വിജയത്തിന്റെ തിളക്കം കൂട്ടാനാണ് പ്രവര്&#x200d;ത്തകരും ജനങ്ങളും തീരുമാനിച്ചിരിക്കുന്നത്. അതിലൂടെ മോദിക്കും ബി.ജെ.പിക്കും തിരിച്ചടി നല്&#x200d;കാമെന്ന ്‌വയനാട്ടുകാര്&#x200d; കണക്കുകൂട്ടുന്നു. മുസ്്‌ലിം ലീഗിന്റെ ഉറച്ച നിയമസഭാമണ്ഡലങ്ങള്&#x200d; ഉള്&#x200d;ക്കൊള്ളുന്ന ലോക്‌സഭാമണ്ഡലത്തില്&#x200d; ഭൂരിപക്ഷം അഞ്ചുലക്ഷത്തിലും കൂട്ടാനാണ് പാര്&#x200d;ട്ടിയുടെയും യു.ഡി.എഫ് നേതാക്കളുടെയും പ്ലാന്&#x200d;. വയനാടില്&#x200d; കോണ്&#x200d;ഗ്രസ് നേതാക്കളെല്ലാം ഒറ്റക്കെട്ടായി അണിനിരന്നതും വരുംനാളുകള്&#x200d; ഐക്യത്തിന്റേതാണെന്ന ്‌വിളിച്ചോതുന്നതായി. ഇനി അത് മറ്റ് ജില്ലകളിലേക്ക് വ്യാപിപ്പിക്കാനാണ് മുന്നണിയുടെ തീരുമാനം.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/arahul-wynadudf.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രാഹുലിന്റെ അയോഗ്യത: വയനാട് ഉപതെരഞ്ഞെടുപ്പിലേക്കോ?</title>
		<link>https://www.chandrikadaily.com/rahul-congress-wunad.html</link>
					<comments>https://www.chandrikadaily.com/rahul-congress-wunad.html#respond</comments>
		
		<dc:creator><![CDATA[Chandrika Web]]></dc:creator>
		<pubDate>Fri, 24 Mar 2023 10:40:11 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[congress]]></category>
		<category><![CDATA[wynad]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=244206</guid>

					<description><![CDATA[ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിനെയും കേന്ദ്രസര്&#x200d;ക്കാര്&#x200d; അടുത്തിടെ അയോഗ്യനാക്കിയിരുന്നു.     ഉപതെരഞ്ഞെടുപ്പും പ്രഖ്യാപിച്ചിരുന്നു. പിന്നീടാണ് കേസില്&#x200d; അപ്പീലിലൂടെ എം.പി കുറ്റവിമുക്തമായിരുന്നത്. ഇത് രാഹുലിന്റെ കാര്യത്തില്&#x200d; നടപ്പാക്കുമോ എന്നാണ് നോക്കേണ്ടത്. അയോഗ്യരാക്കിയതിന്റെ പിന്നാലെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് സുപ്രീംകോടതി വിമര്&#x200d;ശിച്ചിരുന്നു. 
]]></description>
										<content:encoded><![CDATA[<p>രാഹുല്&#x200d;ഗാന്ധി എം.പിയെ അയോഗ്യനാക്കിയ ലോക്‌സഭാ സെക്രട്ടറിയേറ്റിന്റെ നടപടിക്കിടെ<br />
വയനാട് ലോക്‌സഭാമണ്ഡലത്തില്&#x200d; ഉപതെരഞ്ഞെടുപ്പിനുള്ള സാധ്യത. അദ്ദേഹത്തെ ആറുവര്&#x200d;ഷത്തേക്കാണ് അയോഗ്യനാക്കിയിരിക്കുന്നത്. സൂറത്ത് കോടതിയുടെ വിധിയാണ് ഇതിന് കാരണം. മോദി എന്ന്് കള്ളന്മാര്&#x200d;ക്കെല്ലാം പേരുവന്നതെങ്ങനെ എന്ന പ്രസംഗമാണ് ബി.ജെ.പിയെ ചൊടിപ്പിച്ചത്. അപകീര്&#x200d;ത്തികരമാണെന്ന് കാട്ടി ബി.ജെ.പി ഗുജറാത്ത് നേതാവാണ് പരാതി നല്&#x200d;കിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഇനി ഒരുവര്&#x200d;ഷംമാത്രം ബാക്കിയിരിക്കെ വയനാട്ടില്&#x200d; സര്&#x200d;ക്കാര്&#x200d; ഉപതെരഞ്ഞെടുപ്പിന് പോകുമോ എന്നാണ് ഇനി അറിയേണ്ടത്. തെര.കമ്മീഷന്&#x200d; സമ്മതിച്ചാല്&#x200d; അതുണ്ടാകും. ആറുമാസത്തിന് മുമ്പ് വരെ ലോക്‌സഭക്ക് കാലാവധി ഉണ്ടായിരിക്കെ ഉപതെരഞ്ഞെടുപ്പാകാമെന്നാണ് ചട്ടം. അതേസമയം രാഹുലിന്റെ അപ്പീല്&#x200d; സ്വീകരിക്കുമെന്നും സുപ്രീംകോടതി അയോഗ്യത റദ്ദാക്കുമെന്നുമാണ് പലരും കരുതുന്നത.്</p>
<p>ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിനെയും കേന്ദ്രസര്&#x200d;ക്കാര്&#x200d; അടുത്തിടെ അയോഗ്യനാക്കിയിരുന്നു. ഉപതെരഞ്ഞെടുപ്പും പ്രഖ്യാപിച്ചിരുന്നു. പിന്നീടാണ് കേസില്&#x200d; അപ്പീലിലൂടെ എം.പി കുറ്റവിമുക്തമായിരുന്നത്. ഇത് രാഹുലിന്റെ കാര്യത്തില്&#x200d; നടപ്പാക്കുമോ എന്നാണ് നോക്കേണ്ടത്. അയോഗ്യരാക്കിയതിന്റെ പിന്നാലെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് സുപ്രീംകോടതി വിമര്&#x200d;ശിച്ചിരുന്നു.</p>
<p>രാഹുല്&#x200d;ഗാന്ധിയുടെ വയനാട് ലോക്‌സഭാ സ്ഥാനാര്&#x200d;ത്ഥിത്വം കേരളത്തിലും തെക്കേഇന്ത്യയിലും വലിയ ആവേശമായിരുന്നു. വയനാട്ടില്&#x200d;നിന്ന് 2019ല്&#x200d; 4,31, 770 വോട്ടുകള്&#x200d;ക്കാണ് സി.പി.ഐയിലെ സുനീറിനെ രാഹുല്&#x200d;ഗാന്ധി പരാജയപ്പെടുത്തിയത്. 30 ദിവസത്തെ കാലാവധി രാഹുലിന് കോടതി അപ്പീലിനായി നല്&#x200d;കിയിട്ടുണ്ടെങ്കിലും കോടതിവിധി കണക്കിലെടുക്കാതെ 24 മണിക്കൂറിനകം അയോഗ്യനാക്കിയത് തന്നെ സര്&#x200d;ക്കാര്&#x200d; പ്രതികാരബുദ്ധിയോടെ പെരുമാറുന്നുവെന്നതിന് തെളിവാണ്. ഇതോടെ അദ്ദേഹത്തെ എം.പി വസതിയില്&#x200d;നിന്നും പുറത്താക്കിയേക്കും. പലരും കാലാവധി കഴിഞ്ഞും എം.പിയുടെ വസതിയില്&#x200d; കഴിയുകയാണിപ്പോഴും.</p>
<p>രാഹുലിന്റെ സ്വഭാവമനുസരിച്ച് കോടതിവിധിയും സര്&#x200d;ക്കാര്&#x200d; നടപടിയും പോരാട്ടത്തിനുള്ള പുതിയ ഉപകരണമായി കണക്കിലെടുക്കുമെന്നുതന്നെയാണ് കരുതേണ്ടത്. കീഴടങ്ങുന്ന പ്രശ്‌നമില്ലെന്ന് രാഹുല്&#x200d;തന്നെ വ്യക്തമാക്കിയിട്ടുണ്ട്. വരും നാളുകളില്&#x200d; കോണ്&#x200d;ഗ്രസും പ്രതിപക്ഷകക്ഷികളും പോരാട്ടത്തിനുള്ള തയ്യാറെടുപ്പിലാണ്. മോദിയുടെ പേര് പ്രധാനമന്ത്രിക്ക് ഉണ്ടായി എന്നതുകൊണ്ട് മാത്രം അപകീര്&#x200d;ത്തിപരാതി നിലനില്&#x200d;ക്കില്ല. മാത്രമല്ല, അധികാരത്തിലിരിക്കുന്നവരെ വിമര്&#x200d;ശിക്കാന്&#x200d; ഭരണഘടനാപരമായി തന്നെ അവകാശവുമുണ്ട്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/rahul-congress-wunad.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വയനാട് സുല്&#x200d;ത്താന്&#x200d; ബത്തേരിയെ വിറപ്പിച്ച കാട്ടാനയെ ഒടുവില്&#x200d; തളച്ചു</title>
		<link>https://www.chandrikadaily.com/wynad-elephant.html</link>
					<comments>https://www.chandrikadaily.com/wynad-elephant.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Mon, 09 Jan 2023 05:11:10 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[Elephant]]></category>
		<category><![CDATA[wynad]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=231641</guid>

					<description><![CDATA[ജെ.സി.ബി ഉപയോഗിച്ച് വാഹനത്തില്&#x200d; കയറ്റി മുത്തങ്ങയിലെ ആനപ്പന്തിയിലേക്ക് കൊണ്ടുപോകും.]]></description>
										<content:encoded><![CDATA[<p>വയനാട് സുല്&#x200d;ത്താന്&#x200d; ബത്തേരിയെ വിറപ്പിച്ച കാട്ടാനയെ വനംവകുപ്പ് ഉദ്യോഗസ്ഥര്&#x200d; മയക്കുവെടിവെച്ച് തളക്കുകയായിരുന്നു. 150 അംഗസംഘവും രണ്ട് കുങ്കിയാനകളും ദൗത്യത്തില്&#x200d; പങ്കെടുത്തു. കഴിഞ്ഞദിവസം മറ്റൊരു കാട്ടാന ചുറ്റിനിന്നതിനാല്&#x200d; തളയ്ക്കല്&#x200d; പ്രയാസകരമായിരുന്നു. തുടര്&#x200d;ന്ന് ഇന്ന ്‌രാവിലെ ഒന്&#x200d;പതരയോടെയാണ് തളക്കാനായത്. ജെ.സി.ബി ഉപയോഗിച്ച് വാഹനത്തില്&#x200d; കയറ്റി മുത്തങ്ങയിലെ ആനപ്പന്തിയിലേക്ക് കൊണ്ടുപോകും. മയക്കുമരുന്നിന്റെ ശേഷി കുറഞ്ഞ ശേഷമാകും ആനയെ കൊണ്ടുപോകുക. പി.എം &#8211; 2 എന്ന പേരിട്ട ആനയുടെ പരാക്രമം ഭീതി പടര്&#x200d;ത്തിയിരുന്നു. മോഴയും കാട്ടാനയും പിടിയാനയും കൂടെയുണ്ടായിരുന്നതിനാലാണ ്തളയ്ക്കല്&#x200d; വൈകിയത്. വനംവകുപ്പിന്റെ അനാസ്ഥക്കെതിരെ വ്യാപകപ്രതിഷേധം ഉയര്&#x200d;ന്നിരുന്നു. ഡോ. അരുണ്&#x200d;സഖറിയയുടെ നേതൃത്വത്തിലാണ് ആനയെ മയക്കുവെടിവെച്ചത്. ഞായറാഴ്ച രാവിലെ തുടങ്ങിയ ദൗത്യം തീരാന്&#x200d; ഒരു ദിവസമെടുത്തു. വയനാട് വന്യജീവി സങ്കേതം വൈല്&#x200d;ഡ് ലൈഫ് വാര്&#x200d;ഡന്&#x200d; അബ്ദുല്&#x200d; അസീസ്, എ.സി.എഫ് ജയിംസ് മാത്യു,ദക്ഷിണ വയനാട് ഡി.എഫ്.ഒ എ. ഷബ്‌ന, സി.സി.എഫ് കെ.സി ദീപ, പാലക്കാട് സി.സി.എഫ് മുഹമ്മദ് ഷബാബ് തുടങ്ങിയവരും ദൗത്യത്തില്&#x200d; പങ്കുചേര്&#x200d;ന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/wynad-elephant.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
