<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>x &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/x/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sun, 11 Jan 2026 05:43:43 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>x &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>എക്‌സിലെ അശ്ലീല ഉള്ളടക്കം; കേന്ദ്ര നടപടിക്ക് പിന്നാലെ തെറ്റ് സമ്മതിച്ച് കമ്പനി, അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്തു</title>
		<link>https://www.chandrikadaily.com/obscene-content-on-x-after-the-central-action-the-company-admitted-its-wrongdoing-and-deleted-the-accounts.html</link>
					<comments>https://www.chandrikadaily.com/obscene-content-on-x-after-the-central-action-the-company-admitted-its-wrongdoing-and-deleted-the-accounts.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sun, 11 Jan 2026 05:43:43 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[tech]]></category>
		<category><![CDATA[World]]></category>
		<category><![CDATA[Elonmusk]]></category>
		<category><![CDATA[x]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=373457</guid>

					<description><![CDATA[സര്‍ക്കാറിന്റെ നിര്‍ദേശപ്രകാരം 600 അക്കൗണ്ടുകളും 3,500 ഓളം നിയമവിരുദ്ധ ഉള്ളടക്കങ്ങളും പ്ലാറ്റ്ഫോമില്‍ നിന്ന് നീക്കം ചെയ്തു.]]></description>
										<content:encoded><![CDATA[<p>അശ്ലീല ഉള്ളടക്കങ്ങള്&#x200d;ക്കെതിരെ കേന്ദ്ര ഐ.ടി മന്ത്രാലയം കര്&#x200d;ശന നടപടി സ്വീകരിച്ചതിന് പിന്നാലെ വീഴ്ച സമ്മതിച്ച് എക്‌സ്. സര്&#x200d;ക്കാറിന്റെ നിര്&#x200d;ദേശപ്രകാരം 600 അക്കൗണ്ടുകളും 3,500 ഓളം നിയമവിരുദ്ധ ഉള്ളടക്കങ്ങളും പ്ലാറ്റ്ഫോമില്&#x200d; നിന്ന് നീക്കം ചെയ്തു. എക്‌സിന്റെ ആര്&#x200d;ട്ടിഫിഷ്യല്&#x200d; ഇന്റലിജന്&#x200d;സ് ചാറ്റ്‌ബോട്ട് ആയ ഗ്രോക്കിനെതിരെയായിരുന്നു നടപടി സ്വീകരിച്ചത്.</p>
<p>ഇന്ത്യയിലെ നിയമപ്രകാരം പ്രവര്&#x200d;ത്തിക്കുമെന്നും തെറ്റ് പറ്റിയെന്ന് എക്‌സ് സമ്മതിച്ചെന്നും കേന്ദ്രം വ്യക്തമാക്കി. എക്‌സിലെ അശ്ലീല ഉള്ളടക്കം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ജനുവരി രണ്ടിനാണ് കേന്ദ്ര ഐ.ടി മന്ത്രാലയം നോട്ടീസ് അയച്ചത്. തുടര്&#x200d;ന്ന് എക്സിനെതിരെ നിയമ നടപടി സ്വീകരിക്കാന്&#x200d; കേന്ദ്ര സര്&#x200d;ക്കാര്&#x200d; ഒരുങ്ങിയിരുന്നു. എക്‌സിന്റെ ഗ്രോക്ക് എ.ഐ ചാറ്റ്ബോട്ട് ദുരുപയോഗം സംബന്ധിച്ച് നല്&#x200d;കിയ മറുപടി തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നീക്കം.</p>
<p>അശ്ലീലവും നിയമവിരുദ്ധവുമായ ഉള്ളടക്കങ്ങള്&#x200d; സൃഷ്ടിക്കാന്&#x200d; ഗ്രോക്ക് എ.ഐ ഉപയോഗിക്കുന്നതായി വ്യാപക പരാതി ഉയര്&#x200d;ന്നിരുന്നു. തുടര്&#x200d;ന്ന് ഗ്രോക്ക് എ.ഐ ചാറ്റ്ബോട്ട് ഉപയോഗിച്ച് നിര്&#x200d;മിച്ച മുഴുവന്&#x200d; അശ്ലീല ചിത്രങ്ങളും 72 മണിക്കൂറിനകം നീക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഇലക്ട്രോണിക്‌സ്, ഇന്&#x200d;ഫര്&#x200d;മേഷന്&#x200d; ടെക്‌നോളജി മന്ത്രാലയം എക്‌സിന് അന്ത്യശാസനം നല്&#x200d;കിയത്.</p>
<p>എന്നാല്&#x200d; കമ്പനിയുടെ നയങ്ങള്&#x200d; വിശദീകരിക്കുന്ന മറുപടിയാണ് ആദ്യത്തെ കാരണം കാണിക്കല്&#x200d; നോട്ടിസിന് എക്‌സ് നല്&#x200d;കിയതെന്ന് മുതിര്&#x200d;ന്ന സര്&#x200d;ക്കാര്&#x200d; ഉദ്യോഗസ്ഥന്&#x200d; പറഞ്ഞു. ഇതേതുടര്&#x200d;ന്നാണ് വ്യക്തമായ വിശദീകരണം തേടി വീണ്ടും നോട്ടിസ് നല്&#x200d;കുകയായിരുന്നു.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/obscene-content-on-x-after-the-central-action-the-company-admitted-its-wrongdoing-and-deleted-the-accounts.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ട്രംപിന്റെ വിജയത്തിനു ശേഷം എക്‌സ് വിട്ടത് ലക്ഷത്തിലധികം ഉപയോക്താക്കള്&#x200d;</title>
		<link>https://www.chandrikadaily.com/more-than-100000-users-left-x-after-trumps-victory.html</link>
					<comments>https://www.chandrikadaily.com/more-than-100000-users-left-x-after-trumps-victory.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Fri, 15 Nov 2024 11:49:23 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[World]]></category>
		<category><![CDATA[blusky]]></category>
		<category><![CDATA[donald trump]]></category>
		<category><![CDATA[elon musk]]></category>
		<category><![CDATA[x]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=317611</guid>

					<description><![CDATA[ഉപയോക്താക്കള്&#x200d; ബ്ലൂസ്‌കി പോലുള്ള ബദലുകളിലേക്ക് കുടിയേറുന്ന കാഴ്ടയാണ് ഇപ്പോഴുള്ളത്.]]></description>
										<content:encoded><![CDATA[<p>ട്രംപിന്റെ വിജയത്തിനു ശേഷം സോഷ്യല്&#x200d; മീഡിയ പ്ലാറ്റ്ഫോമായ എക്‌സ് 2022 ല്&#x200d; എലോണ്&#x200d; മസ്‌ക് ഏറ്റെടുത്തതിനുശേഷം അതിന്റെ ഏറ്റവും വലിയ ഉപയോക്തൃ പുറപ്പാടാണ് അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ഉപയോക്താക്കള്&#x200d; ബ്ലൂസ്‌കി പോലുള്ള ബദലുകളിലേക്ക് കുടിയേറുന്ന കാഴ്ടയാണ് ഇപ്പോഴുള്ളത്.</p>
<p>115,000ലധികം യുഎസ് ഉപയോക്താക്കള്&#x200d; തെരഞ്ഞെടുപ്പിന് ശേഷം അവരുടെ എക്‌സ് അക്കൗണ്ടുകള്&#x200d; നിര്&#x200d;ജ്ജീവമാക്കിയതായാണ് റിപ്പോര്&#x200d;ട്ട്. യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്&#x200d; മസ്‌കിന്റെ സ്വാധീനത്തെ തുടര്&#x200d;ന്നാണ് ഈ മാറ്റം.</p>
<p>അതേസമയം ബ്ലൂസ്‌കിയുടെ ഉപയോക്തൃ അടിത്തറ 90 ദിവസത്തിനുള്ളില്&#x200d; ഇരട്ടിയായി, ഒരൊറ്റ ആഴ്ചയില്&#x200d; 1 ദശലക്ഷം പുതിയ സൈന്&#x200d;-അപ്പുകള്&#x200d; നേടിയതിന് ശേഷം 15 ദശലക്ഷത്തിലെത്തി.</p>
<p>കൂടാതെ, മസ്‌കിന്റെ മുന്&#x200d; മാറ്റങ്ങള്&#x200d; &#8212; മോഡറേറ്റര്&#x200d;മാരെ വെട്ടിക്കുറയ്ക്കുക, നിരോധിത അക്കൗണ്ടുകള്&#x200d; പുനഃസ്ഥാപിക്കുക, വംശീയ, നാസി അക്കൗണ്ടുകള്&#x200d; അനുവദിക്കുക, അവര്&#x200d; പോസ്റ്റ് ചെയ്തത് പരിഗണിക്കാതെ തന്നെ പണമടയ്ക്കാന്&#x200d; തയ്യാറുള്ളവരെ പ്രോത്സാഹിപ്പിക്കുന്നതിന് സ്ഥിരീകരണ സംവിധാനം മാറ്റുക &#8211; ഇതെല്ലാം കമ്പനിയുടെ പ്രധാന പരസ്യത്തെ ഇല്ലാതാക്കി.</p>
<p>യുഎസ് തിരഞ്ഞെടുപ്പ് പ്രക്രിയയില്&#x200d; മസ്‌കിന്റെ സ്വാധീനത്തെക്കുറിച്ചുള്ള ആശങ്കകള്&#x200d; ചൂണ്ടിക്കാട്ടി ബ്രിട്ടീഷ് വാര്&#x200d;ത്താ പ്രസാധകരായ ദി ഗാര്&#x200d;ഡിയന്&#x200d; ബുധനാഴ്ച എക്സ് വിടുന്നതായി പ്രഖ്യാപിച്ചു. സൈറ്റിലെ ഏതെങ്കിലും ഔദ്യോഗിക ഗാര്&#x200d;ഡിയന്&#x200d; അക്കൗണ്ടുകളില്&#x200d; നിന്ന് ഇനി പോസ്റ്റ് ചെയ്യില്ലെന്ന് ബുധനാഴ്ച ഒരു പ്രസ്താവനയില്&#x200d; ദി ഗാര്&#x200d;ഡിയന്&#x200d; പറഞ്ഞു. കൂടാതെ, അടുത്തിടെ നടന്ന യുഎസ് തിരഞ്ഞെടുപ്പ് എക്സ് ഒരു &#8216;വിഷ&#8217; പ്ലാറ്റ്ഫോമാണെന്നും രാഷ്ട്രീയത്തെ സ്വാധീനിക്കാന്&#x200d; മസ്‌ക് അത് ഉപയോഗിക്കുന്നുണ്ടെന്നും അതിന്റെ വീക്ഷണത്തിന് അടിവരയിട്ടുവെന്നും അത് പറഞ്ഞു.</p>
<p>ഗാര്&#x200d;ഡിയന് എക്സില്&#x200d; 80-ലധികം അക്കൗണ്ടുകളുണ്ട്, ഏകദേശം 27 ദശലക്ഷം ഫോളോവേഴ്സ് ഉണ്ട്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/more-than-100000-users-left-x-after-trumps-victory.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബ്രിട്ടീഷ് മാധ്യമമായ ദ ഗാര്&#x200d;ഡിയന്&#x200d; എക്‌സില്&#x200d; നിന്ന് പിന്&#x200d;വാങ്ങി</title>
		<link>https://www.chandrikadaily.com/british-media-outlet-the-guardian-withdrew-from-x.html</link>
					<comments>https://www.chandrikadaily.com/british-media-outlet-the-guardian-withdrew-from-x.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Wed, 13 Nov 2024 14:20:12 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[british newspaper]]></category>
		<category><![CDATA[elon musk]]></category>
		<category><![CDATA[the guardian]]></category>
		<category><![CDATA[x]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=317432</guid>

					<description><![CDATA[എക്‌സില്&#x200d; നില്&#x200d;ക്കുന്നത് ദോഷമുണ്ടാക്കുന്നുണ്ടെന്നും വിഷം വമിക്കുന്നതും വംശീയത നിറഞ്ഞതുമാണ് എക്‌സെന്നും ഗാര്&#x200d;ഡിയന്&#x200d; വ്യക്തമാക്കി.]]></description>
										<content:encoded><![CDATA[<p>ബ്രിട്ടീഷ് മാധ്യമമായ ദ ഗാര്&#x200d;ഡിയന്&#x200d; സമൂഹമാധ്യമമായ എക്‌സില്&#x200d; നിന്ന് പിന്&#x200d;വാങ്ങി. ഇനി വാര്&#x200d;ത്തകള്&#x200d; എക്‌സില്&#x200d; പോസ്റ്റ് ചെയ്യില്ലെന്ന് ഗാര്&#x200d;ഡിയന്&#x200d; പ്രസ്താവനയില്&#x200d; പറഞ്ഞു. എക്‌സില്&#x200d; നില്&#x200d;ക്കുന്നത് ദോഷമുണ്ടാക്കുന്നുണ്ടെന്നും വിഷം വമിക്കുന്നതും വംശീയത നിറഞ്ഞതുമാണ് എക്‌സെന്നും ഗാര്&#x200d;ഡിയന്&#x200d; വ്യക്തമാക്കി.</p>
<p>&#8216;വംശീയതയും അങ്ങേയറ്റം വലതുപക്ഷ ഗൂഢാലോചനാ ആശയങ്ങളും പ്രചരിപ്പിക്കുകയാണ് എക്‌സിലെ ഉള്ളടക്കങ്ങളിലൂടെ. വിഷം വമിപ്പിക്കുന്ന ഈ പ്ലാറ്റ്‌ഫോമില്&#x200d; നിന്ന് പിന്&#x200d;വാങ്ങുക എന്നത് ഏതാനും കാലമായി ഞങ്ങളുടെ പരിഗണനയിലുള്ളതാണ്. ഞങ്ങള്&#x200d; ആലോചിച്ച കാര്യം അടിവരയിട്ടുറപ്പിക്കുന്നതായിരുന്നു യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എക്‌സില്&#x200d; ഉയര്&#x200d;ന്ന കാമ്പയിനുകള്&#x200d;. എക്‌സ് ഉടമ ഇലോണ്&#x200d; മസ്‌ക് തന്റെ സ്വാധീനം ഉപയോഗിച്ച് രാഷ്ട്രീയ ഇടപെടലുകള്&#x200d; നടത്താന്&#x200d; ഈ പ്ലാറ്റ്‌ഫോമിനെ ഉപയോഗപ്പെടുത്തുകയാണ്&#8217; -ഗാര്&#x200d;ഡിയന്&#x200d; പ്രസ്താവനയില്&#x200d; പറഞ്ഞു.</p>
<p>എന്നാല്&#x200d; എക്‌സ് ഉപയോക്താക്കള്&#x200d;ക്ക് ദ ദാര്&#x200d;ഡിയന്റെ ആര്&#x200d;ട്ടിക്കിളുകള്&#x200d; പ്ലാറ്റ്‌ഫോമിലൂടെ ഇനിയും പങ്കുവെക്കാന്&#x200d; സാധിക്കുമെന്നും പ്രസ്താവനയില്&#x200d; വ്യക്തമാക്കി.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/british-media-outlet-the-guardian-withdrew-from-x.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബോംബ് ഭീഷണി തടയാന്&#x200d; എ ഐ സാങ്കേതിക വിദ്യയുമായി എക്സ്</title>
		<link>https://www.chandrikadaily.com/x-uses-ai-technology-to-prevent-bomb-threats.html</link>
					<comments>https://www.chandrikadaily.com/x-uses-ai-technology-to-prevent-bomb-threats.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Wed, 23 Oct 2024 11:50:12 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[ai]]></category>
		<category><![CDATA[bombthreat]]></category>
		<category><![CDATA[flight]]></category>
		<category><![CDATA[x]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=314646</guid>

					<description><![CDATA[വിമാനങ്ങള്&#x200d;ക്ക് നേരെ ബോംബ് ഭീഷണി ഉയര്&#x200d;ന്നതോടെ എക്സ് അക്കൗണ്ടുകളുടെ വിവരങ്ങള്&#x200d; അന്വേഷണ ഏജന്&#x200d;സികള്&#x200d; ശേഖരിച്ചിരുന്നു.]]></description>
										<content:encoded><![CDATA[<p>വിമാനങ്ങള്&#x200d;ക്കെതിരെ നിരന്തരം സമൂഹമാധ്യമങ്ങള്&#x200d; വഴി ഉയരുന്ന ബോംബ് ഭീഷണി തടയാന്&#x200d; എ ഐ സാങ്കേതിക വിദ്യയുമായി എക്സ്. ഭീഷണി വരുന്ന അക്കൗണ്ടുകള്&#x200d; നിരീക്ഷിച്ച് ബ്ലോക്ക് ചെയ്യാനാണ് നീക്കം. വ്യാജ ബോംബ് ഭീഷണിയുമായി ബന്ധപ്പെട്ട് കേന്ദ്രം വിളിച്ച യോഗത്തിന് പിന്നാലെയാണ് പുതിയ നടപടി.</p>
<p>കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 100നുമുകളില്&#x200d; വിമാനങ്ങള്&#x200d;ക്ക് നേരെയാണ് വ്യാജ ബോംബ് ഭീഷണി ഉയര്&#x200d;ന്നത്. ഇതോടെ ഇന്ത്യന്&#x200d; വ്യോമയാന മേഖലയ്ക്ക് വന്&#x200d; നഷ്ടമാണ് ഉണ്ടാക്കിയത്. യാത്രക്കാരെയും വലിയ രീതിയില്&#x200d; ബാധിച്ചു. നിരന്തരം ഉയരുന്ന ഭീഷണി കണക്കിലെടുത്ത് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ നേതൃത്വത്തില്&#x200d; യോഗം ചേര്&#x200d;ന്നിരുന്നു. എക്സ് അടക്കമുള്ള സോഷ്യല്&#x200d; മീഡിയ പ്ലാറ്റ്ഫോമിലെ അംഗങ്ങളും യോഗത്തില്&#x200d; പങ്കെടുത്തു. ഇതിനിടെയാണ് എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഭീഷണി സന്ദേശം തടയാന്&#x200d; സാധിക്കുമെന്ന കാര്യം എക്സ് പ്രതിനിധികള്&#x200d; മുന്നോട്ടുവെച്ചത്.</p>
<p>വിമാനങ്ങള്&#x200d;ക്ക് നേരെ ബോംബ് ഭീഷണി ഉയര്&#x200d;ന്നതോടെ എക്സ് അക്കൗണ്ടുകളുടെ വിവരങ്ങള്&#x200d; അന്വേഷണ ഏജന്&#x200d;സികള്&#x200d; ശേഖരിച്ചിരുന്നു. ഈ വിവരങ്ങള്&#x200d; അന്വേഷണ ഏജന്&#x200d;സികള്&#x200d; വിമാന കമ്പനികള്&#x200d;ക്കും കൈമാറി.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/x-uses-ai-technology-to-prevent-bomb-threats.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
