<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>yashwanth sinha &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/yashwanth-sinha/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 11 May 2019 07:16:30 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>yashwanth sinha &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>&#8220;മോദി കൊത്തിയത് പാലുകൊടുത്ത കൈയ്യിലോ?&#8221;; യശ്വന്ത് സിന്&#x200d;ഹയുടെ വെളിപ്പെടുത്തല്&#x200d; പറയുന്നത്</title>
		<link>https://www.chandrikadaily.com/vajpayee-had-decided-that-only-advani-had-sacked.html</link>
					<comments>https://www.chandrikadaily.com/vajpayee-had-decided-that-only-advani-had-sacked.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 11 May 2019 07:03:14 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Advani]]></category>
		<category><![CDATA[feku modi]]></category>
		<category><![CDATA[L.K Advani]]></category>
		<category><![CDATA[modi loot]]></category>
		<category><![CDATA[vajpayee]]></category>
		<category><![CDATA[yashwanth sinha]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=126890</guid>

					<description><![CDATA[മോദിയെ അധികാരസ്ഥാനത്തു നിന്ന് പുറത്താക്കാന്&#x200d; മുന്&#x200d; പ്രധാനമന്ത്രി അടല്&#x200d; ബിഹാരി വാജ്പേയി നേരത്തെ തീരുമാനിച്ചിരുന്നതായും എന്നാല്&#x200d; മുതിര്&#x200d;ന്ന് ബിജെപി നേതാവ് എല്&#x200d;.കെ അദ്വാനി ആ നീക്കം തടഞ്ഞതായുമുള്ള മുന്&#x200d; ബി.ജെ.പി നേതാവ് യശ്വന്ത് സിന്&#x200d;ഹയുടെ വെളിപ്പെടുത്തല്&#x200d; ചര്&#x200d;ച്ചയാവുന്നു. ഗോധ്ര കലാപത്തിനു ശേഷം ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്തു മോദി തുടരേണ്ടതില്ലെന്ന് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന അടല്&#x200d; ബിഹാരി വാജ്പെയ് തീരുമാനിച്ചിരുന്നതായാണ് യശ്വന്ത് സിന്&#x200d;ഹയുടെ വെളിപ്പെടുത്തല്&#x200d;. എന്നാല്&#x200d; മുഖ്യമന്ത്രി പദത്തില്&#x200d; നിന്ന് മോദിയെ നീക്കുന്നതിനെതിരെ അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന ലാല്&#x200d;കൃഷ്ണ അദ്വാനി സമ്മര്&#x200d;ദം [&#8230;]]]></description>
										<content:encoded><![CDATA[
<p>മോദിയെ അധികാരസ്ഥാനത്തു നിന്ന് പുറത്താക്കാന്&#x200d; മുന്&#x200d; പ്രധാനമന്ത്രി അടല്&#x200d; ബിഹാരി വാജ്പേയി നേരത്തെ തീരുമാനിച്ചിരുന്നതായും എന്നാല്&#x200d; മുതിര്&#x200d;ന്ന് ബിജെപി നേതാവ്   എല്&#x200d;.കെ അദ്വാനി ആ നീക്കം തടഞ്ഞതായുമുള്ള മുന്&#x200d; ബി.ജെ.പി നേതാവ് യശ്വന്ത് സിന്&#x200d;ഹയുടെ വെളിപ്പെടുത്തല്&#x200d; ചര്&#x200d;ച്ചയാവുന്നു. </p>



<p>ഗോധ്ര കലാപത്തിനു ശേഷം ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്തു മോദി തുടരേണ്ടതില്ലെന്ന് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന അടല്&#x200d; ബിഹാരി വാജ്പെയ് തീരുമാനിച്ചിരുന്നതായാണ് യശ്വന്ത് സിന്&#x200d;ഹയുടെ വെളിപ്പെടുത്തല്&#x200d;.  എന്നാല്&#x200d; മുഖ്യമന്ത്രി പദത്തില്&#x200d; നിന്ന് മോദിയെ നീക്കുന്നതിനെതിരെ അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന ലാല്&#x200d;കൃഷ്ണ അദ്വാനി സമ്മര്&#x200d;ദം ഉയര്&#x200d;ത്തിയതോടെ ആ തീരുമാനം നടപ്പാകാതെ പോവുകയായിരുന്നെന്നും യശ്വന്ത് സിന്&#x200d;ഹ പറയുന്നു.</p>



<p>മോദിയെ നീക്കുന്നതിനെതിരെ നിലപാടെടുത്ത  എല്&#x200d;.കെ അദ്വാനിയെ ബിജെപിയിലും നിന്നും അധികാരത്തില്&#x200d; നിന്നും തഴയാന്&#x200d; മോദി തന്നെയാണ് കരുക്കള്&#x200d; നീക്കയതെന്ന പുതിയ രാഷ്ട്രീയ സാഹചര്യമാണ് ഇപ്പോള്&#x200d; ചര്&#x200d;ച്ചയായിരിക്കുന്നത്.</p>



<blockquote class="twitter-tweet" data-lang="en"><p lang="en" dir="ltr"><a href="https://twitter.com/hashtag/TimesMagazine?src=hash&amp;ref_src=twsrc%5Etfw">#TimesMagazine</a> <br>Vajpayee wanted to sack Modi in 2002, Advani stalled it: Yashwant Sinha &#8220;After the communal riots in Gujarat, Atal Bihari Vajpayee had decided that then state chief minister Narendra Modi should Resign!! ONLY IF ADVANI HAD SACKED HIM! <img src="https://s.w.org/images/core/emoji/13.1.0/72x72/1f621.png" alt="😡" class="wp-smiley" style="height: 1em; max-height: 1em;" /><img src="https://s.w.org/images/core/emoji/13.1.0/72x72/1f621.png" alt="😡" class="wp-smiley" style="height: 1em; max-height: 1em;" /> <a href="https://t.co/SqLkY1rwMU">pic.twitter.com/SqLkY1rwMU</a></p>— beindia <img src="https://s.w.org/images/core/emoji/13.1.0/72x72/1f1ee-1f1f3.png" alt="🇮🇳" class="wp-smiley" style="height: 1em; max-height: 1em;" /><img src="https://s.w.org/images/core/emoji/13.1.0/72x72/1f1ee-1f1f3.png" alt="🇮🇳" class="wp-smiley" style="height: 1em; max-height: 1em;" /> (@beindiya) <a href="https://twitter.com/beindiya/status/1126897469030260736?ref_src=twsrc%5Etfw">May 10, 2019</a></blockquote>
<script async="" src="https://platform.twitter.com/widgets.js" charset="utf-8"></script>



<p>&#8216;എനിക്ക് കിട്ടിയ വിവരമനുസരിച്ച് അന്ന് വാജ്പേയിയുടെ തീരുമാനത്തെ അദ്വാനി എതിര്&#x200d;ത്തു. ഗുജറാത്തിലെ മോദിസര്&#x200d;ക്കാരിനെ പിരിച്ചുവിട്ടാല്&#x200d; താന്&#x200d; കേന്ദ്രമന്ത്രിസഭയില്&#x200d; നിന്ന് രാജിവയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഈ സമ്മര്&#x200d;ദ്ദത്തെത്തുടര്&#x200d;ന്ന് വാജ്പേയിക്ക് തന്റെ തീരുമാനം പിന്&#x200d;വലിക്കേണ്ടി വന്നു.&#8217; മുന്&#x200d; കേന്ദ്രമന്ത്രി കൂടിയായ യശ്വന്ത് സിന്&#x200d;ഹ പറഞ്ഞു. </p>



<p>അതേസമയം മുന്&#x200d; പ്രധാനമന്ത്രി വാജ്‌പേയിയെ എതിര്&#x200d;ത്ത് മോദിയുടെ രാഷ്ട്രീയ ഉയര്&#x200d;ച്ചക്കു വേണ്ടി സമ്മര്&#x200d;ദ്ദം ചെലുത്തിയ അദ്വാനിക്ക്, പ്രധാനമന്ത്രിയായതോടെ മോദിയില്&#x200d; നിന്നും തന്നെ തിരിച്ചടി കിട്ടിയെന്നതാണ് വിലയിരുത്തല്&#x200d;. </p>



<p>വാജ്‌പേയിയുടെ സ്ഥാനം ഇല്ലാതായതോടെയാണ് മോദി ബിജെപിയുടെ പുതിയ മുഖമായി ഉയര്&#x200d;ന്നത്. തുടര്&#x200d;ന്നു അതുവരെ പ്രധാനമന്ത്രി സ്ഥാനം മുന്നില്&#x200d; കണ്ട അദ്വാനിയെ തഴഞ്ഞായിരുന്നു മോദി അധികാരകയറ്റം. തുടര്&#x200d;ന്നു അധികാര രാഷ്ടീയത്തില്&#x200d; നിന്നും അദ്വാനിയെ മുരളി മനോഹര്&#x200d; ജോഷി എന്നീ ബിജെപിയിലെ ഒരു തലമുറയെ ആകെ പുറത്താവുന്നതിന് ബിജെപി സാക്ഷ്യം വഹിച്ചു. ജനസംഘത്തിലെ ദേശീയ നേതാക്കളായ ഇവര്&#x200d;ക്കിടയില്&#x200d; ആരുമല്ലായിരുന്ന മോദി പിന്നീട് ശക്തിപ്രാപിച്ചപ്പോള്&#x200d; ഓരോ കാലഘട്ടത്തിലായി പഴയ തലമുറ നേതാക്കളെ ഒതുക്കുകയായിരുന്നു.</p>



<figure class="wp-block-image"><img loading="lazy" width="670" height="411" src="https://www.chandrikadaily.com/wp-content/uploads/2019/05/19sld1.jpg" alt="" class="wp-image-126891"/></figure>



<p>എല്&#x200d;കെ അദ്വാനിയേയും മുരളി മനോഹര്&#x200d; ജോഷിയേയും മോദി ഇക്കുറി ലോക്‌സഭാ സീറ്റ് നല്&#x200d;കാതെവരെ അപ്രസക്തനാക്കി. 90-കള്&#x200d;ക്ക് ശേഷം ബിജെപിയുടെ ചരിത്രത്തില്&#x200d;ത്തന്നെ അദ്വാനിയും മുരളീമനോഹര്&#x200d; ജോഷിയുമില്ലാത്ത ഒരു സ്ഥാനാര്&#x200d;ത്ഥിപ്പട്ടിക ആദ്യമായാണ് പുറത്തുവന്നത്. അദ്വാനിയുടെ സിറ്റിംഗ് സീറ്റായ ഗാന്ധിനഗറില്&#x200d; ഇത്തവണ മത്സരിക്കുന്നത്് ബിജെപിയിലെ രണ്ടാമനായി മാറിയ അമിത് ഷായാണ്. പാര്&#x200d;ട്ടിയിലെ ഏറ്റവും തലമുതിര്&#x200d;ന്ന നേതാക്കളിലൊരാളായ അദ്വാനിയെ മാറ്റിക്കൊണ്ട് ഷാ മത്സരിക്കുന്നതില്&#x200d; മുതിര്&#x200d;ന്ന നേതാക്കള്&#x200d;ക്കിടയില്&#x200d; അതൃപ്തിയുണ്ടിയിരുന്നു.</p>



<p>ബിജെപിയുടെ താത്വികാചാര്യനായിരുന്നു മുരളി മനോഹര്&#x200d; ജോഷി. എന്നാല്&#x200d; ജോഷിയുടെ മണ്ഡലമായ വാരാണസി പിടിച്ചെടുത്തായിരുന്നു 2014ല്&#x200d; മോദിയുടെ പോരാട്ടം. തുടര്&#x200d;ന്ന് കാന്&#x200d;പൂരില്&#x200d; മത്സരിച്ചു ജയിച്ച ജോഷിക്ക് ഇത്തവണ സീറ്റ് നല്&#x200d;കേണ്ടതില്ലെന്ന് പാര്&#x200d;ട്ടി തീരുമാനിച്ചു. </p>



<p>ഇതിനിടെ മോദി-അമിത്ഷാ സഖ്യത്തിന്റെ പുതിയ നയങ്ങളോട് രൂക്ഷ വിമര്&#x200d;ശനവുമായി അദ്വാനിയും ജോഷിയും രംഗത്തെത്തിയിരുന്നു. &#8216;രാജ്യം ആദ്യം, പിന്നെ പാര്&#x200d;ട്ടി, അവസാനം വ്യക്തി&#8217; എന്ന തലക്കെട്ടിലാണ് അദ്വാനി ബ്ലോഗെഴുത്ത്. ബിജെപിയുടെ നയങ്ങളോട് വിയോജിക്കുന്നവര്&#x200d; ദേശവിരുദ്ധരല്ലെന്ന് തുറന്നടിച്ച അദ്വാനി, വിയോജിക്കാനുള്ള സ്വാതന്ത്ര്യവും വ്യത്യസ്തതയ്ക്കുള്ള സാധ്യതയുമാണ് ഇന്ത്യന്&#x200d; ജനാധിപത്യത്തിന്റെ അന്തസത്തയെന്നും വ്യക്തമാക്കി. വിയോജിക്കുന്നവരെ ശത്രുക്കളായല്ല, രാഷ്ട്രീയ എതിരാളികളായാണ് ബിജെപി കണ്ടിട്ടുള്ളതെന്നും അദ്വാനി പറഞ്ഞു. അടുത്തിടെ ബിജെപിക്ക് എതിരായി ചര്&#x200d;ച്ച ചെയ്യപ്പെട്ട പ്രധാന വിഷയങ്ങളെക്കുറിച്ചെല്ലാം അദ്വാനി ബ്ലോഗില്&#x200d; പരാമര്&#x200d;ശിക്കുന്നുണ്ട്. പാര്&#x200d;ട്ടി നേതൃത്വത്തിന് എതിരായ വിരുദ്ധാഭിപ്രായവും അദ്ദേഹം വ്യംഗ്യമായി സൂചിപ്പിക്കുന്നു. പാര്&#x200d;ട്ടിക്കുള്ളില്&#x200d; ആഭ്യന്തര ജനാധിപത്യം വേണമെന്നും ബിജെപിയുടെ ചരിത്രവും പാരമ്പര്യവും പറഞ്ഞുകൊണ്ട് അദ്ദേഹം ആവശ്യപ്പെടുന്നുണ്ട്. പണ്ഡിറ്റ് ദീന്&#x200d; ദയാല്&#x200d; ഉപോധ്യായ, അടല്&#x200d; ബിഹാരി വാജ്‌പേയി തുടങ്ങിയ മഹാരഥന്&#x200d;മാരായ നേതാക്കള്&#x200d;ക്കൊപ്പം പ്രവര്&#x200d;ത്തിക്കാനായി എന്നുപറയുന്ന അദ്വാനി ബിജെപിയുടെ ഇപ്പോഴത്തെ പ്രധാന മുഖമായ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ബ്ലോഗില്&#x200d; ഒരിടത്തും പരാമര്&#x200d;ശിച്ചിരുന്നില്ല. മോദി നേതൃത്വത്തിന്റെ വിദ്വേഷ രാഷ്ട്രീയത്തിനെതിരെയുടെ വിമര്&#x200d;ശനമായാണ് അദ്വാനിയുടെ എഴുത്ത് വിലയിരുത്തപ്പെട്ടത്.</p>



<figure class="wp-block-image is-resized"><img loading="lazy" src="https://www.chandrikadaily.com/wp-content/uploads/2019/05/MODI_Advani_ABVajpayee_AFP-1.jpg" alt="" class="wp-image-126901" width="587" height="440"/></figure>



<p>എല്&#x200d; കെ അദ്വാനിയോ മുരളി മനോഹര്&#x200d; ജോഷിയോ ഇന്ത്യന്&#x200d; രാഷ്ട്രപതിയാകുമെന്നാണ് എല്ലാവരും കരുതിയത്. പക്ഷേ ഭൂരിപക്ഷം ഇന്ത്യക്കാരും പേര് കേട്ടിട്ടില്ലാതിരുന്ന രാംനാഥ് കോവിന്ദിനെ മോദി രാഷ്ട്രപതിയാക്കിയത്. ഗോവിന്ദാചാര്യ, യശ്വന്ത് സിന്&#x200d;ഹ, അരുണ്&#x200d; ഷൂരി എന്നിങ്ങനെ നിരവധി നേതാക്കളെ വെട്ടിയാണ് നരേന്ദ്രമോദി മുന്നേറിയത്. രാമജന്മഭൂമി വിഷയം പ്രശ്‌നവല്&#x200d;ക്കരിച്ച് ബിജെപിയെ വളര്&#x200d;ത്തിയ കല്യാണ്&#x200d; സിംഗിനെ ഗവര്&#x200d;ണറാക്കി ഒതുക്കി. ഗുജറാത്തില്&#x200d; ആര്&#x200d;എസ്എസും ബിജെപിയും ഉണ്ടാക്കിയ ശങ്കര്&#x200d; സിംഗ് വഗേലയെ പുറത്താക്കി. പട്ടേല്&#x200d; നേതാവും മുഖ്യമന്ത്രിയുമായിരുന്ന കേശുഭായ് പട്ടേലിനെ പുറത്താക്കി. ഗുജറാത്ത് മുഖ്യമന്ത്രിമാരായരുന്ന സുരേഷ് മേഹ്തയേയും ദിലീപ് പരീഖിനേയും തന്റെ വളര്&#x200d;ച്ചക്കിടെ മോദി പുറത്താക്കിയിട്ടുണ്ട്.</p>



<p>ഗുജറാത്തില്&#x200d; വര്&#x200d;ഗീയ കലാപം ഉണ്ടായതിനെ തുടര്&#x200d;ന്ന് മുഖ്യമന്ത്രിയായി ഇനി നരേന്ദ്ര മോദി തുടരേണ്ടതില്ലെന്നായിരുന്നു വാജ്പേയിയുടെ നിലപാട്. രാജി വയ്ക്കാന്&#x200d; മോദി തയാറായില്ലെങ്കില്&#x200d; ഗുജറാത്തില്&#x200d; സര്&#x200d;ക്കാര്&#x200d; പിരിച്ചുവിടാനായിരുന്നു വാജ്പേയിയുടെ നീക്കം. 2002ല്&#x200d; ഗോവയില്&#x200d; നടന്ന ദേശീയ എക്സിക്യൂട്ടിവ് യോഗത്തില്&#x200d; വാജ്പേയി ഇക്കാര്യം അറിയിച്ചിരുന്നു. എന്നാല്&#x200d; അദ്വാനി തടസം നിന്നതോടെ ഈ നീക്കം പാളിപ്പോവുകയായിരുന്നുവെന്നാണ് സിന്&#x200d;ഹയുടെ വെളിപ്പെടുത്തല്&#x200d;.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/vajpayee-had-decided-that-only-advani-had-sacked.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>യശ്വന്ത് സിന്&#x200d;ഹ പുതിയ സംഘടന രൂപീകരിച്ചു</title>
		<link>https://www.chandrikadaily.com/yashwant-sinha-launches-rashtra-manch.html</link>
					<comments>https://www.chandrikadaily.com/yashwant-sinha-launches-rashtra-manch.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 30 Jan 2018 15:18:42 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Rashtra-Manch]]></category>
		<category><![CDATA[yashwanth sinha]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=67494</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: ബി.ജെ.പിക്കുള്ളിലെ മോദി-അമിത് ഷാ വിരുദ്ധ ഗ്രൂപ്പിന് ഊര്&#x200d;ജ്ജം പകരാന്&#x200d; പുതിയ സംഘടനയുമായി യശ്വന്ത് സിന്&#x200d;ഹ. രാഷ്ട്ര മഞ്ച് എന്ന പേരിലാണ് പുതിയ സംഘടനക്ക് രൂപം നല്&#x200d;കിയത്. സംഘടനയില്&#x200d; ചേരുമെന്ന് മറ്റൊരു വിമത നേതാവും മുന്&#x200d; കേന്ദ്രമന്ത്രിയുമായ ശത്രുഘ്‌നന്&#x200d; സിന്&#x200d;ഹ വ്യക്തമാക്കി. നിലവില്&#x200d; ബി.ജെ.പി എം.പിമായാണ് ശത്രുഘ്‌നന്&#x200d; സിന്&#x200d;ഹ. തനിക്കൊപ്പം മറ്റു ചില ബി.ജെ.പി നേതാക്കളും പുതിയ സംഘടനയില്&#x200d; എത്തുമെന്ന് ശത്രുഘ്‌നന്&#x200d; സിന്&#x200d;ഹ അവകാശപ്പെട്ടു. കേന്ദ്ര സര്&#x200d;ക്കാറിന്റെ തെറ്റായ നയങ്ങള്&#x200d;ക്കെതിരെ പ്രവര്&#x200d;ത്തിക്കാന്&#x200d; ലക്ഷ്യമിട്ട് രൂപീകരിക്കുന്ന രാഷ്ട്രീയ കര്&#x200d;മ്മ [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ബി.ജെ.പിക്കുള്ളിലെ മോദി-അമിത് ഷാ വിരുദ്ധ ഗ്രൂപ്പിന് ഊര്&#x200d;ജ്ജം പകരാന്&#x200d; പുതിയ സംഘടനയുമായി യശ്വന്ത് സിന്&#x200d;ഹ. രാഷ്ട്ര മഞ്ച് എന്ന പേരിലാണ് പുതിയ സംഘടനക്ക് രൂപം നല്&#x200d;കിയത്. സംഘടനയില്&#x200d; ചേരുമെന്ന് മറ്റൊരു വിമത നേതാവും മുന്&#x200d; കേന്ദ്രമന്ത്രിയുമായ ശത്രുഘ്‌നന്&#x200d; സിന്&#x200d;ഹ വ്യക്തമാക്കി. നിലവില്&#x200d; ബി.ജെ.പി എം.പിമായാണ് ശത്രുഘ്‌നന്&#x200d; സിന്&#x200d;ഹ. തനിക്കൊപ്പം മറ്റു ചില ബി.ജെ.പി നേതാക്കളും പുതിയ സംഘടനയില്&#x200d; എത്തുമെന്ന് ശത്രുഘ്‌നന്&#x200d; സിന്&#x200d;ഹ അവകാശപ്പെട്ടു.</p>
<p>കേന്ദ്ര സര്&#x200d;ക്കാറിന്റെ തെറ്റായ നയങ്ങള്&#x200d;ക്കെതിരെ പ്രവര്&#x200d;ത്തിക്കാന്&#x200d; ലക്ഷ്യമിട്ട് രൂപീകരിക്കുന്ന രാഷ്ട്രീയ കര്&#x200d;മ്മ സംഘടന എന്നാണ് രാഷ്ട്ര മഞ്ചിനെ യശ്വന്ത് സിന്&#x200d;ഹ വിശേഷിപ്പിച്ചത്. ഇതോടെ മോദി-അമിത് ഷാ വിരുദ്ധ ഗ്രൂപ്പ് ബി.ജെ.പിയില്&#x200d; കൂടുതല്&#x200d; ശക്തിയാര്&#x200d;ജ്ജിക്കുമെന്ന് ഉറപ്പായി. വിവിധ രാഷ്ട്രീയ പാര്&#x200d;ട്ടി പ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ട് പുതിയ നീക്കത്തെക്കുറിച്ച് ചര്&#x200d;ച്ച ചെയ്യാന്&#x200d; സിന്&#x200d;ഹ കഴിഞ്ഞ ദിവസം ഡല്&#x200d;ഹിയില്&#x200d; പ്രത്യേക യോഗം വിളിച്ചിരുന്നു.</p>
<p>തൃണമൂല്&#x200d; കോണ്&#x200d;ഗ്രസ് വിട്ട മുന്&#x200d; കേന്ദ്ര റെയില്&#x200d;വേ മന്ത്രി ദിനേശ് ത്രിവേദി, കോണ്&#x200d;ഗ്രസ് എം.പി രേണുകാ ചൗധരി, എന്&#x200d;.സി.പി നേതാവ് മജീദ് മേമന്&#x200d;, എ.എ.പി എം.പി സഞ്ജയ് സിങ്, മുന്&#x200d; ഗുജറാത്ത് മുഖ്യമന്ത്രി സുരേഷ് മേത്ത, ജെ.ഡി.യു നേതാവ് പ്രവീണ്&#x200d; വര്&#x200d;മ്മ, എന്നിവരാണ് യോഗത്തില്&#x200d; സംബന്ധിച്ചത്. ഇതില്&#x200d; ദിനേശ് ത്രിവേദി ബി.ജെ.പിയില്&#x200d; ചേര്&#x200d;ന്നേക്കുമെന്ന് നേരത്തെ റിപ്പോര്&#x200d;ട്ടുണ്ടായിരുന്നു. മുതിര്&#x200d;ന്ന ബി.ജെ.പി നേതാവായ സുരേഷ് മേത്ത 1995-96 കാലയളവില്&#x200d; ഗുജറാത്തിലെ ബി.ജെ.പി സര്&#x200d;ക്കാറിനെ നയിച്ച മുഖ്യമന്ത്രിയായിരുന്നു. ആര്&#x200d;.എല്&#x200d;.ഡി നേതാവ് ജയന്ത് ചൗധരി, മുതിര്&#x200d;ന്ന ബി.ജെ.പി നേതാക്കളും മുന്&#x200d; കേന്ദ്രമന്ത്രിമാരുമായ സോം പാല്&#x200d;, ഹര്&#x200d;മോഹന്&#x200d; ധവാന്&#x200d; എന്നിവരും യോഗത്തില്&#x200d; സംബന്ധിച്ചു.</p>
<p>തന്റെ വീക്ഷണങ്ങള്&#x200d; അവതരിപ്പിക്കാന്&#x200d; ബി.ജെ.പിക്കുള്ളില്&#x200d; വേദി നല്&#x200d;കാത്തതിനാലാണ് പുതിയ സംഘടനയെ പിന്തുണക്കുന്നതെന്ന് ശത്രുഘ്‌നന്&#x200d; സിന്&#x200d;ഹ പറഞ്ഞു. ഇതിനെ പാര്&#x200d;ട്ടി വിരുദ്ധ പ്രവര്&#x200d;ത്തനമായി കാണേണ്ട. രാഷ്ട്ര താല്&#x200d;പര്യം മുന്&#x200d;നിര്&#x200d;ത്തിയുള്ള ഇടപെടലായി മാത്രം കണ്ടാല്&#x200d; മതി- ശത്രുഘ്‌നന്&#x200d; സിന്&#x200d;ഹ പറഞ്ഞു.</p>
<p>മഹാത്മജി വേടിയേറ്റു മരിച്ച, 70 വര്&#x200d;ഷം മുമ്പുള്ള രാഷ്ട്രീയ സാഹചര്യമാണ് ഇന്ന് രാജ്യത്ത് നിലനില്&#x200d;ക്കുന്നതെന്ന് യശ്വന്ത് സിന്&#x200d;ഹ ആരോപിച്ചു. ജനാധിപത്യവും ഭരണഘടനാ സ്ഥാപനങ്ങളും നിരന്തരം ആക്രമിക്കപ്പെട്ടു കൊണ്ടിരിക്കുന്നു. കര്&#x200d;ഷകരെ മോദി സര്&#x200d;ക്കാര്&#x200d; വെറും യാചകരാക്കി മാറ്റിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാഷ്ട്ര മഞ്ച് രാഷ്ട്രീയ പാര്&#x200d;ട്ടിയായി പ്രവര്&#x200d;ത്തിക്കില്ല. പകരം കേന്ദ്ര സര്&#x200d;ക്കാറിന്റെ രാഷ്ട്രീയ, സാമ്പത്തിക നയങ്ങള്&#x200d;ക്കെതിരെ തിരുത്തല്&#x200d; ശക്തിയായി നിലകൊള്ളും. ദേശീയ വിഷയങ്ങള്&#x200d; സംഘടന ഉയര്&#x200d;ത്തിക്കൊണ്ടുവരും. ബി.ജെ.പിക്കുള്ളില്&#x200d; എല്ലാവരും ഭയപ്പാടോടെയാണ് കഴിയുന്നത്. ഞങ്ങള്&#x200d;ക്ക് ആ പേടിയില്ല. രാജ്യം അപകടകരമായ രീതിയില്&#x200d; ഒരു ദിശയിലേക്ക് സഞ്ചരിക്കുമ്പോള്&#x200d; കാര്യങ്ങള്&#x200d; തുറന്നു പറയാതിരിക്കാന്&#x200d; കഴിയില്ല. രാജ്യത്തെ കര്&#x200d;ഷകര്&#x200d; നേരിടുന്ന പ്രശ്‌നങ്ങള്&#x200d; മുഖ്യ വിഷയമായി ഉയര്&#x200d;ത്തിക്കൊണ്ടുവരുമെന്നും നേരത്തെ എന്&#x200d;.ഡി.എ സര്&#x200d;ക്കാറില്&#x200d; ധനകാര്യ മന്ത്രിയായിരുന്നിട്ടുള്ള യശ്വന്ത് സിന്&#x200d;ഹ പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/yashwant-sinha-launches-rashtra-manch.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സൊഹ്‌റാബുദ്ദീന്&#x200d; കേസ്: ജഡ്ജിയുടെ മരണത്തെക്കുറിച്ച് അന്വേഷണം വേണമെന്ന് ബിജെപി നേതാവ് യശ്വന്ത് സിന്&#x200d;ഹ</title>
		<link>https://www.chandrikadaily.com/sohrabuddin-case-yashwant-sinha-demands-new-enquiry.html</link>
					<comments>https://www.chandrikadaily.com/sohrabuddin-case-yashwant-sinha-demands-new-enquiry.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 26 Nov 2017 11:05:14 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[amithsha]]></category>
		<category><![CDATA[sohrabuddin case-]]></category>
		<category><![CDATA[yashwanth sinha]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=56306</guid>

					<description><![CDATA[ന്യുഡല്&#x200d;ഹി: ബിജെപി ദേശീയ അധ്യക്ഷന്&#x200d; അമിത് ഷാ പ്രതിയായ സൊഹ്‌റാബുദിന്&#x200d; ഷെയ്ഖ് കേസില്&#x200d; വിചാരണയ്ക്ക് മേല്&#x200d;നോട്ടം വഹിച്ച മുംബൈ സിബിഐ പ്രത്യേക കോടതി ജഡ്ജി ബ്രിജ്‌ഗോപാല്&#x200d; ഹര്&#x200d;കിഷന്&#x200d; ലോയയുടെ മരണത്തില്&#x200d; പുതിയ അന്വേഷണം ആവശ്യമാണെന്ന് ബിജെപി നേതാവ് യശ്വന്ത് സിന്&#x200d;ഹ. കേസില്&#x200d; ആദ്യന്തം ഒത്തുതീര്&#x200d;പ്പുകള്&#x200d; ഉണ്ടായിട്ടുണ്ടെന്നു സംശയിക്കണമെന്നും സിന്&#x200d;ഹ കൂട്ടിച്ചേര്&#x200d;ത്തു. അമിത് ഷാ പ്രതിയായിരുന്ന കേസില്&#x200d; തുടക്കംമുതല്&#x200d; ഒത്തുതീര്&#x200d;പ്പുകള്&#x200d; ഉണ്ടായിട്ടുള്ളതായി സംശയിക്കണം. ആദ്യം വാദംകേട്ട ജഡ്ജി ദുരൂഹസാഹചര്യത്തില്&#x200d; മരിച്ചതും ഈ ജഡ്ജിക്ക് ബോംബെ ഹൈക്കോടതിയിലെ മറ്റൊരു ജഡ്ജി [&#8230;]]]></description>
										<content:encoded><![CDATA[<p><strong>ന്യുഡല്&#x200d;ഹി:</strong> ബിജെപി ദേശീയ അധ്യക്ഷന്&#x200d; അമിത് ഷാ പ്രതിയായ സൊഹ്‌റാബുദിന്&#x200d; ഷെയ്ഖ് കേസില്&#x200d; വിചാരണയ്ക്ക് മേല്&#x200d;നോട്ടം വഹിച്ച മുംബൈ സിബിഐ പ്രത്യേക കോടതി ജഡ്ജി ബ്രിജ്‌ഗോപാല്&#x200d; ഹര്&#x200d;കിഷന്&#x200d; ലോയയുടെ മരണത്തില്&#x200d; പുതിയ അന്വേഷണം ആവശ്യമാണെന്ന് ബിജെപി നേതാവ് യശ്വന്ത് സിന്&#x200d;ഹ. കേസില്&#x200d; ആദ്യന്തം ഒത്തുതീര്&#x200d;പ്പുകള്&#x200d; ഉണ്ടായിട്ടുണ്ടെന്നു സംശയിക്കണമെന്നും സിന്&#x200d;ഹ കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>അമിത് ഷാ പ്രതിയായിരുന്ന കേസില്&#x200d; തുടക്കംമുതല്&#x200d; ഒത്തുതീര്&#x200d;പ്പുകള്&#x200d; ഉണ്ടായിട്ടുള്ളതായി സംശയിക്കണം. ആദ്യം വാദംകേട്ട ജഡ്ജി ദുരൂഹസാഹചര്യത്തില്&#x200d; മരിച്ചതും ഈ ജഡ്ജിക്ക് ബോംബെ ഹൈക്കോടതിയിലെ മറ്റൊരു ജഡ്ജി നൂറുകോടിരൂപ കോഴ വാഗ്ദാനം ചെയ്തു എന്ന ആരോപണവും അതീവഗൗരവമുള്ളതാണ്. സംശയങ്ങള്&#x200d; നീക്കാനുള്ള ബാധ്യത ജുഡീഷ്യറിക്കുണ്ട്. സിന്&#x200d;ഹ പറഞ്ഞു.</p>
<p>സ്വകാര്യ ചാനലിനോടു പ്രതികരിക്കവയൊണ് അദ്ദേഹം അമിത് ഷായെ പ്രതിരോധത്തിലാക്കുന്ന പരാമര്&#x200d;ശങ്ങള്&#x200d; നടത്തിയത്. യശ്വന്ത് സിന്&#x200d;ഹയുടെ പരാമര്&#x200d;ശം ബിജെപി അധ്യക്ഷന്&#x200d; അമിത് ഷായെ കൂടുതല്&#x200d; കുരുക്കിലാക്കുന്നതാണ്. കേസിലെ നടപടികള്&#x200d; അവസാനിപ്പിച്ച രീതി, ജഡ്ജിമാരെ മാറ്റിയരീതി, വാദം കേട്ട ജഡ്ജിയുടെ മരണം, ഹൈക്കോടതി ചീഫ് ജസ്റ്റിസിനെതിരെയുള്ള ആരോപണം എല്ലാം ഗുരുതര വിഷയങ്ങളാണെന്ന് യശ്വന്ത് സിന്&#x200d;ഹ പറയുന്നു.</p>
<p>വിചാരണ സമയത്ത് അമിത് ഷാ തുടര്&#x200d;ച്ചയായി കോടതിയില്&#x200d; ഹാജരാകാതിരുന്നതിന്റെ പേരില്&#x200d; അദ്ദേഹത്തെ ശാസിച്ച ജഡ്ജിയെ സ്ഥലം മാറ്റിയതിനെ തുടര്&#x200d;ന്നാണ് 2014 ജൂണില്&#x200d; ജസ്റ്റീസ് ലോയ സിബിഐ കോടതിയുടെ പ്രത്യേക ജഡ്ജിയായി സ്ഥാനമേല്&#x200d;ക്കുന്നത്.ഒക്ടോബര്&#x200d; 31ന് നടന്ന വാദത്തില്&#x200d; എന്തുകൊണ്ടാണ് അമിത് ഷാ ഹാജരാകാതിരുന്നതെന്ന്് ജസ്റ്റീസ് ലോയ വിചാരണവേളയില്&#x200d; ചോദിച്ചിരുന്നു. അമിത് ഷാ സംസ്ഥാനത്തുണ്ടാവുന്ന സന്ദര്&#x200d;ഭങ്ങളിലൊക്കെ അദ്ദേഹത്തിന്റെ സാന്നിധ്യം കോടതിയില്&#x200d; ഉറപ്പാക്കണമെന്നു പ്രതിഭാഗം അഭിഭാഷകനോടു ലോയ നിര്&#x200d;ദേശിച്ചു.</p>
<p>വിചാരണയ്ക്കിടെ 2014 ഡിസംബര്&#x200d; ഒന്നിന് നാഗ്പുരില്&#x200d;വച്ചാണ് ജസ്റ്റീസ് ലോയ മരണപ്പെട്ടത്. കേസില്&#x200d; അമിത് ഷായ്ക്ക് അനുകൂലമായി വിധി പറയുന്നതിനുവേണ്ടി അന്നത്തെ ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റീസ് മോഹിത് ഷാ തന്റെ സഹോദരന് നൂറു കോടി രൂപ കൈക്കൂലി വാഗ്ദാനം നല്&#x200d;കിയതായി ലോയയുടെ സഹോദരിയായ അനുരാധ ബിയാനി വെളിപ്പെടുത്തിയിരുന്നു. ജസ്റ്റീസ് ലോയയുടെ മരണത്തിനുശേഷം ജസ്റ്റീസ് എം.ബി. ഗോസാവിയാണ് സൊഹ്‌റാബുദിന്&#x200d; കേസിന്റെ വിചാരണ കേള്&#x200d;ക്കുന്നതിനായി നിയമിക്കപ്പെട്ടത്. ഒരു മാസത്തിനുള്ളില്&#x200d; പ്രതിഭാഗം വാദം അംഗീകരിച്ച ജസ്റ്റീസ് ഗോസാവി അമിത് ഷായെ കുറ്റവിമുക്തനാക്കി വിധി പറയുകയും ചെയ്തു.</p>
<p><strong>സൊഹ്‌റാബുദീന്&#x200d; കേസ്</strong></p>
<p>സൊഹ്‌റാബുദീന്&#x200d; ഷെയ്ഖിനെയും ഭാര്യ കൗസര്&#x200d;ബിയെയും ഗുജറാത്ത് ഭീകരവിരുദ്ധ സ്‌ക്വാഡ് (എടിഎസ്) ഹൈദരാബാദില്&#x200d; നിന്നു തട്ടിക്കൊണ്ടുപോയി ഗാന്ധിനഗറിനു സമീപം 2005 നവംബറില്&#x200d; വ്യാജ ഏറ്റുമുട്ടലില്&#x200d; വധിച്ചെന്നാണു കേസ്. സംഭവത്തിനു സാക്ഷി തുളസീറാം പ്രജാപതിയെ ഗുജറാത്തിലെ ചപ്രി ഗ്രാമത്തില്&#x200d; 2006 ഡിസംബറില്&#x200d; പൊലീസ് വ്യാജ ഏറ്റുമുട്ടലില്&#x200d; വധിച്ച കേസും സൊഹ്‌റാബുദീന്&#x200d; കേസും ഒരുമിച്ചാക്കാന്&#x200d; 2013ല്&#x200d; സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. കേസിലെ 38 പ്രതികളില്&#x200d; 15 പേരെ കോടതി വിട്ടയച്ചു. ഇതില്&#x200d; 14 പേരും ഐപിഎസ് ഉദ്യോഗസ്ഥരായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sohrabuddin-case-yashwant-sinha-demands-new-enquiry.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സൊറാബുദ്ദീന്&#x200d; ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്&#x200d;; അമിത്ഷായെ കുരുക്കി ബി.ജെ.പി നേതാവ് യശ്വന്ത് സിന്&#x200d;ഹ</title>
		<link>https://www.chandrikadaily.com/yashwanth-sinha-against-amith-sha.html</link>
					<comments>https://www.chandrikadaily.com/yashwanth-sinha-against-amith-sha.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 26 Nov 2017 06:01:45 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[amitha sha]]></category>
		<category><![CDATA[narendra modi]]></category>
		<category><![CDATA[yashwanth sinha]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=56226</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: ഗുജറാത്തിലെ സൊറാബുദ്ദീന്&#x200d; ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്&#x200d; കേസില്&#x200d; ബി.ജെ.പി ദേശീയ അധ്യക്ഷന്&#x200d; അമിത്ഷാക്കെതിരെ മുതിര്&#x200d;ന്ന നേതാവ് യശ്വന്ത് സിന്&#x200d;ഹ രംഗത്ത്. സുപ്രീംകോടതിയുടെ മേല്&#x200d;നോട്ടത്തില്&#x200d; പുതിയ അന്വേഷണം വേണമെന്ന് അദ്ദേഹം പറഞ്ഞു. കേസില്&#x200d; ഉയര്&#x200d;ന്നുവരുന്ന പുതിയ ആരോപണങ്ങള്&#x200d; ശരിവെക്കുന്ന രീതിയിലായിരുന്നു സിന്&#x200d;ഹയുടെ പ്രതികരണം. അമിത് ഷാ പ്രതിയായിരുന്ന കേസില്&#x200d; തുടക്കംമുതല്&#x200d; ഒത്തുതീര്&#x200d;പ്പുകള്&#x200d; ഉണ്ടായിട്ടുള്ളതായി സംശയിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ആദ്യം വാദംകേട്ട ജഡ്ജി ദുരൂഹസാഹചര്യത്തില്&#x200d; മരിച്ചതും ജഡ്ജിക്ക് 100കോടി രൂപ കോഴ വാദ്ഗാനം ചെയ്തുവെന്ന ആരോപണവും അതീവഗൗരവമുള്ളതാണ്. ഈ [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ഗുജറാത്തിലെ സൊറാബുദ്ദീന്&#x200d; ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്&#x200d; കേസില്&#x200d; ബി.ജെ.പി ദേശീയ അധ്യക്ഷന്&#x200d; അമിത്ഷാക്കെതിരെ മുതിര്&#x200d;ന്ന നേതാവ് യശ്വന്ത് സിന്&#x200d;ഹ രംഗത്ത്. സുപ്രീംകോടതിയുടെ മേല്&#x200d;നോട്ടത്തില്&#x200d; പുതിയ അന്വേഷണം വേണമെന്ന് അദ്ദേഹം പറഞ്ഞു.</p>
<p>കേസില്&#x200d; ഉയര്&#x200d;ന്നുവരുന്ന പുതിയ ആരോപണങ്ങള്&#x200d; ശരിവെക്കുന്ന രീതിയിലായിരുന്നു സിന്&#x200d;ഹയുടെ പ്രതികരണം. അമിത് ഷാ പ്രതിയായിരുന്ന കേസില്&#x200d; തുടക്കംമുതല്&#x200d; ഒത്തുതീര്&#x200d;പ്പുകള്&#x200d; ഉണ്ടായിട്ടുള്ളതായി സംശയിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ആദ്യം വാദംകേട്ട ജഡ്ജി ദുരൂഹസാഹചര്യത്തില്&#x200d; മരിച്ചതും ജഡ്ജിക്ക് 100കോടി രൂപ കോഴ വാദ്ഗാനം ചെയ്തുവെന്ന ആരോപണവും അതീവഗൗരവമുള്ളതാണ്. ഈ സംശയങ്ങള്&#x200d; നീക്കാനുള്ള ബാധ്യത ജുഡീഷ്യറിക്കുണ്ട്. കേസിലെ നടപടികള്&#x200d; അവസാനിപ്പിച്ച രീതി, ജഡ്ജിമാരെ മാറ്റിയ രീതി, വാദം കേട്ട ജഡ്ജിയുടെ മരണം, ഹൈക്കോടതി ചീഫ് ജസ്റ്റിസിനെതിരെയുള്ള ആരോപണം എല്ലാം ഗുരുതര വിഷയങ്ങളാണ്. കേസിലെ നടപടികളില്&#x200d; മുഴുവന്&#x200d; ഒത്തുതീര്&#x200d;പ്പിന്റെ സ്വഭാവമുണ്ടെന്ന് സംശയമുളവാക്കുന്നു. ഈ സംശയങ്ങള്&#x200d; ദുരീകരിക്കേണ്ട ബാധ്യത ജുഡീഷ്യറിക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/yashwanth-sinha-against-amith-sha.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗുജറാത്ത് തെരഞ്ഞെടുപ്പ്; ബി.ജെ.പിക്കെതിരെ പ്രചരണത്തിനായി യശ്വന്ത് സിന്‍ഹ</title>
		<link>https://www.chandrikadaily.com/yashwant-sinha-to-campaign-against-bjp-in-gujarat.html</link>
					<comments>https://www.chandrikadaily.com/yashwant-sinha-to-campaign-against-bjp-in-gujarat.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 03 Nov 2017 07:17:29 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[alpesh thakoor]]></category>
		<category><![CDATA[gujarat bjp]]></category>
		<category><![CDATA[Gujarat Election]]></category>
		<category><![CDATA[hardik patel]]></category>
		<category><![CDATA[jignesh mevnani]]></category>
		<category><![CDATA[rahul gandhi]]></category>
		<category><![CDATA[suresh mehtha]]></category>
		<category><![CDATA[yashwanth sinha]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=51633</guid>

					<description><![CDATA[അഹമ്മദാബാദ്: തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഗുജറാത്തില്‍ ബി.ജെ.പിക്കെതിരെ ക്യാംപെയ്‌നുമായി ബി.ജെ.പി നേതാവ് യശ്വന്ത് സിന്‍ഹ. നവംബര്‍ പകുതിയോടെ മുന്‍ ഗുജറാത്ത് മുഖ്യമന്ത്രി സുരേഷ് മെഹ്ത സംഘടിപ്പിക്കുന്ന പരിപാടിയില്‍ സിന്‍ഹ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. ജനാധിപത്യം സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി നടത്തുന്ന ലോക്ഷാഹി ബച്ചാവോ അഭിയാന്‍ ക്യാംപെയ്‌നിലാണ് സിന്‍ഹ പങ്കെടുക്കുന്നത്. നവംബര്‍ 14 മുതല്‍ 16വരെ നടക്കുന്ന ക്യാംപെയിനില്‍ പങ്കെടുക്കാന്‍ മെഹ്ത ക്ഷണിച്ചതിനെ തുടര്‍ന്നാണ് സിന്‍ഹ എത്തുന്നത്. അഹമ്മദാബാദ്, രാജ്‌കോട്ട്, സൂറത്ത് എന്നിവിടങ്ങളിലെ ക്യാംപെയ്‌നുകളില്‍ സിന്‍ഹ പങ്കെടുക്കും. വിദേശത്തായതുകൊണ്ട് സിന്‍ഹക്ക് ബന്ധപ്പെടാന്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>അഹമ്മദാബാദ്: തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഗുജറാത്തില്&#x200d; ബി.ജെ.പിക്കെതിരെ ക്യാംപെയ്‌നുമായി ബി.ജെ.പി നേതാവ് യശ്വന്ത് സിന്&#x200d;ഹ. നവംബര്&#x200d; പകുതിയോടെ മുന്&#x200d; ഗുജറാത്ത് മുഖ്യമന്ത്രി സുരേഷ് മെഹ്ത സംഘടിപ്പിക്കുന്ന പരിപാടിയില്&#x200d; സിന്&#x200d;ഹ പങ്കെടുക്കുമെന്നാണ് റിപ്പോര്&#x200d;ട്ട്. ജനാധിപത്യം സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയര്&#x200d;ത്തി നടത്തുന്ന ലോക്ഷാഹി ബച്ചാവോ അഭിയാന്&#x200d; ക്യാംപെയ്‌നിലാണ് സിന്&#x200d;ഹ പങ്കെടുക്കുന്നത്.</p>
<p>നവംബര്&#x200d; 14 മുതല്&#x200d; 16വരെ നടക്കുന്ന ക്യാംപെയിനില്&#x200d; പങ്കെടുക്കാന്&#x200d; മെഹ്ത ക്ഷണിച്ചതിനെ തുടര്&#x200d;ന്നാണ് സിന്&#x200d;ഹ എത്തുന്നത്. അഹമ്മദാബാദ്, രാജ്‌കോട്ട്, സൂറത്ത് എന്നിവിടങ്ങളിലെ ക്യാംപെയ്‌നുകളില്&#x200d; സിന്&#x200d;ഹ പങ്കെടുക്കും. വിദേശത്തായതുകൊണ്ട് സിന്&#x200d;ഹക്ക് ബന്ധപ്പെടാന്&#x200d; കഴിഞ്ഞിട്ടില്ല. എന്നാല്&#x200d; അദ്ദേഹം എത്തുമെന്ന് ഉറപ്പുലഭിച്ചിട്ടുണ്ടെന്ന് മെഹ്ത അറിയിച്ചു. ജി.എസ്.ടി ഉള്&#x200d;പ്പെടെയുള്ള കേന്ദ്രസര്&#x200d;ക്കാരിന്റെ സാമ്പത്തിക വിഷയങ്ങളില്&#x200d; സിന്&#x200d;ഹക്ക് പ്രതികരിക്കാന്&#x200d; കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു. കോണ്&#x200d;ഗ്രസിന് അനുകൂലമായാണ് ക്യാപെയ്ന്&#x200d; സംഘടിപ്പിക്കുന്നത്. എന്നാല്&#x200d; ട്രേഡ് യൂണിയന്&#x200d; ഉള്&#x200d;പ്പെടെയുള്ള വിവിധ സംഘടനകള്&#x200d; നടത്തുന്നതാണ് പരിപാടിയെന്നാണ് മെഹ്തയുടെ വിശദീകരണം. ഒരു രാഷ്ട്രീയപാര്&#x200d;ട്ടിയോടും യോജിച്ചുകൊണ്ടല്ല ഇത്. ഗുജറാത്തിലെ ജനങ്ങളുടെ ഉന്നമനം ലക്ഷ്യമാക്കിയാണ് പ്രവര്&#x200d;ത്തിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.</p>
<p>നരേന്ദ്രമോദിയുടെ നോട്ട് നിരോധനമുള്&#x200d;പ്പെടെയുള്ള വിഷയങ്ങളില്&#x200d; കടുത്ത വിമര്&#x200d;ശനവുമായി യശ്വന്ത് സിന്&#x200d;ഹ രംഗത്തെത്തിയിരുന്നു. നോട്ട് നിരോധനം ഇന്ത്യയുടെ സാമ്പത്തിക നട്ടെല്ല് തകര്&#x200d;ത്തുവെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ജി.എസ്.ടിയേയും അദ്ദേഹം വിമര്&#x200d;ശിച്ചത് ശ്രദ്ധേയമായി. 2007ല്&#x200d; ബി.ജെ.പി വിട്ട നേതാവാണ് സുരേഷ് മെഹ്ത.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/yashwant-sinha-to-campaign-against-bjp-in-gujarat.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
